<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ship &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ship/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 17 Jun 2025 09:00:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ship &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി</title>
		<link>https://www.chandrikadaily.com/1american-ship-catches-fire-in-the-sea-of-%e2%80%8b%e2%80%8boman.html</link>
					<comments>https://www.chandrikadaily.com/1american-ship-catches-fire-in-the-sea-of-%e2%80%8b%e2%80%8boman.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 17 Jun 2025 09:00:10 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[oman]]></category>
		<category><![CDATA[ship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344926</guid>

					<description><![CDATA[മസ്‌കത്ത്: ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അഗ്നിബാധ. യുഎഇയിലെ ഖോർഫക്കാന് 22 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, ആന്റിഗ ആന്റ് ബർഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ 24 നാവികരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതർ അറിയിച്ചു. ക്രൂഡ് ഓയിലുമായി അതിവേഗതയിൽ വരികയായിരുന്ന അമേരിക്കൻ കപ്പൽ പെട്ടെന്ന് വേഗത കുറക്കുകയും വലത്തേക്ക് തിരിഞ്ഞ് അഡലിന്റെ വഴിയിലേക്ക് വരികയും ചെയ്തതാണ് കൂട്ടിയിടിക്കു [&#8230;]]]></description>
										<content:encoded><![CDATA[<p>മസ്‌കത്ത്: ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അഗ്നിബാധ. യുഎഇയിലെ ഖോർഫക്കാന് 22 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, ആന്റിഗ ആന്റ് ബർഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ 24 നാവികരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതർ അറിയിച്ചു.</p>
<p>ക്രൂഡ് ഓയിലുമായി അതിവേഗതയിൽ വരികയായിരുന്ന അമേരിക്കൻ കപ്പൽ പെട്ടെന്ന് വേഗത കുറക്കുകയും വലത്തേക്ക് തിരിഞ്ഞ് അഡലിന്റെ വഴിയിലേക്ക് വരികയും ചെയ്തതാണ് കൂട്ടിയിടിക്കു കാരണം എന്ന് വിദഗ്ധർ പറഞ്ഞു. 12.8 നോട്ട് വേഗത്തിൽ നേർദിശയിൽ വടക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഫ്രണ്ട് ഈഗിളിന്റെ വേഗത പെട്ടെന്ന് 0.6 നോട്ട് ആയി കുറയുകയും കപ്പൽ വെട്ടിത്തിരിയുകയും ചെയ്തു. തൊട്ടുമുന്നിലെത്തിയ ശേഷമാണ് അഡലിനിലെ നാവികർ ഭീമൻ ടാങ്കർ കണ്ടത്.</p>
<p>അമേരിക്കൻ കപ്പലിലെ എഞ്ചിൻ തകരാറോ നാവിഗേഷൻ ഉപകരണങ്ങൾ പ്രവർത്തനക്ഷമം അല്ലാതിരുന്നതോ ആണ് അപകടകാരണമെന്ന് വിദഗ്ധർ പറയുന്നു. കപ്പലുകളിൽ തീ പടരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇസ്രായിൽ &#8211; ഇറാൻ യുദ്ധത്തിന്റെ ഭാഗമായി കപ്പലുകൾ ആക്രമിക്കപ്പെട്ടതായിരിക്കാമെന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1american-ship-catches-fire-in-the-sea-of-%e2%80%8b%e2%80%8boman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അപകടമുണ്ടായ കപ്പലിന്റെ ഭാഗമെന്ന് സംശയിക്കുന്ന രക്ഷാ ബോട്ട് തീരത്തടിഞ്ഞു</title>
		<link>https://www.chandrikadaily.com/a-rescuee-boat-suspected-to-be-part-of-the-stricken-vessel-washed-ashore.html</link>
					<comments>https://www.chandrikadaily.com/a-rescuee-boat-suspected-to-be-part-of-the-stricken-vessel-washed-ashore.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 16 Jun 2025 05:16:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[ship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344759</guid>

					<description><![CDATA[കടലില്‍ അപകടത്തില്‍പ്പെട്ട WAN HAI 503 കപ്പലുമായി ബന്ധപ്പെട്ട  രക്ഷാബോട്ട് ആണന്നാണ്  സംശയിക്കുന്നത്. ]]></description>
										<content:encoded><![CDATA[<p>അമ്പലപ്പുഴ: അപകടമുണ്ടായ കപ്പലിന്റെ ഭാഗമെന്ന് സംശയിക്കുന്ന രക്ഷാ ബോട്ട് തീരത്തടിഞ്ഞു. പറവൂര്&#x200d; വില്ലേജ് പരിധിയില്&#x200d; പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്&#x200d;ഡില്&#x200d; അറപ്പ പൊഴി പാലത്തിന് സമീപം ഇന്നലെ രാത്രി പത്ത് മണിയൊടെയാണ് അടിഞ്ഞത്.</p>
<p>കടലില്&#x200d; അപകടത്തില്&#x200d;പ്പെട്ട WAN HAI 503 കപ്പലുമായി ബന്ധപ്പെട്ട  രക്ഷാബോട്ട് ആണന്നാണ്  സംശയിക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ കാറ്റാടി മരത്തില്&#x200d; വലിച്ചു കെട്ടി നിര്&#x200d;ത്തിയിരിക്കുകയാണന്ന് പുന്നപ്ര പോലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-rescuee-boat-suspected-to-be-part-of-the-stricken-vessel-washed-ashore.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാൻ ഹായ് 503 കപ്പൽ അപകടം; കടലില്‍ വീണ കണ്ടെയ്‌നറുകള്‍ തിങ്കളാഴ്ച മുതല്‍ തീരമടിയും, എറണാകുളം മുതല്‍ കൊല്ലം വരെ ജാഗ്രതാ നിര്‍ദേശം</title>
		<link>https://www.chandrikadaily.com/van-hai-503-ship-accident-containers-that-fell-into-the-sea-will-wash-ashore-from-monday.html</link>
					<comments>https://www.chandrikadaily.com/van-hai-503-ship-accident-containers-that-fell-into-the-sea-will-wash-ashore-from-monday.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 14 Jun 2025 13:55:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[Sea]]></category>
		<category><![CDATA[ship]]></category>
		<category><![CDATA[shipwrecked]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344661</guid>

					<description><![CDATA[കണ്ടെയ്‌നറുകള്‍ തീരത്ത് എത്തുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കരുത് എന്നും അധികൃതര്‍ അറിയിച്ചു]]></description>
										<content:encoded><![CDATA[<p>അഴീക്കൽ തുറമുഖത്തിന് സമീപമായി തീപിടിച്ച വാൻ ഹായ് 503 ചരക്ക് കപ്പലിലെ കടലിൽപോയ കണ്ടെയ്‌നറുകൾ മറ്റന്നാൾ മുതൽ കേരള തീരത്ത് അടിയാൻ സാധ്യത. 16/06/2025, 18/06/2025 തീയതികൾ മുതൽ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി കണ്ടെയ്‌നറുകൾ വന്നടിയാൻ സാധ്യതയുള്ളതായി കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ്.</p>
<p>എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി കണ്ടെയ്‌നറുകള്&#x200d; അടിഞ്ഞേക്കുമെന്നാണ് മുന്നറിയിപ്പ്. കോസ്റ്റ് ഗാര്&#x200d;ഡ്, ഐടിഒപിഎഫ് എന്നിവയുടെ വിലയിരുത്തല്&#x200d; പ്രകാരമാണ് കണ്ടെയ്‌നറുകള്&#x200d; എത്താനിടയുള്ള തീരങ്ങള്&#x200d; വിലയിരുത്തിയത്.</p>
<p>കണ്ടെയ്‌നറുകള്&#x200d; തീരത്ത് എത്തുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്&#x200d; പൊതുജനങ്ങള്&#x200d; കപ്പലില്&#x200d; നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്&#x200d; തീരത്ത് കണ്ടാല്&#x200d; സ്പര്&#x200d;ശിക്കാന്&#x200d; ശ്രമിക്കരുത് എന്നും അധികൃതര്&#x200d; അറിയിച്ചു. ഇത്തരം വസ്തുക്കളില്&#x200d; നിന്നും 200 മീറ്റര്&#x200d; എങ്കിലും അകലം പാലിച്ച് മാത്രം നില്&#x200d;ക്കുക. ഇത്തരം വസ്തുക്കള്&#x200d; കാണുന്നുണ്ടെങ്കില്&#x200d; ഉടന്&#x200d; തന്നെ 112 ല്&#x200d; വിളിച്ച് അറിയിക്കണം എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.</p>
<p>ഈ മാസം ഒൻപതിനാണ് കണ്ണൂർ അഴീക്കൽ തീരത്ത് നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ സിംഗപ്പൂർ ചരക്ക് കപ്പലായ വാൻ ഹായ് 503 ന് തീപിടിക്കുന്നത്. കപ്പലിൽ ഉള്ളത് സ്ഫോടക വസ്തുക്കളും മാരക വിഷപദാർങ്ങളും അടങ്ങിയ വസ്തുക്കളാണ്. ഇന്നലെ ഹെലികോപ്റ്ററിൽ നിന്ന് തീ അണയ്ക്കാനുള്ള ഡ്രൈ കെമിക്കൽ പൗഡർ വിതറി ഡെക്കിലെ തീ ഏറെക്കുറെ അണയ്ക്കാൻ സാധിച്ചിരുന്നു. എന്നാൽ ഡെക്കിലുള്ള രാസവസ്തുക്കൾ മൂലം വൈകിട്ടോടെ വീണ്ടും തീപിടിക്കുകയായിരുന്നു എന്നാണ് വിവരം. നിലവിൽ കപ്പലിലെ തീ നിയന്തരവിധേയമാക്കാൻ കഴിഞ്ഞെങ്കിലും തീ പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/van-hai-503-ship-accident-containers-that-fell-into-the-sea-will-wash-ashore-from-monday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എംഎസ്‌സി കപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുത്; ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/the-msc-ship-should-not-be-allowed-to-leave-the-coast-without-permission-high-court.html</link>
					<comments>https://www.chandrikadaily.com/the-msc-ship-should-not-be-allowed-to-leave-the-coast-without-permission-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 12 Jun 2025 08:49:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[ship]]></category>
		<category><![CDATA[Vizhinjam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344425</guid>

					<description><![CDATA[കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ]]></description>
										<content:encoded><![CDATA[<p>വിഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള എം എസ് സി മാന്&#x200d;സ- എഫ് ( MSC Mansa &#8211; F ) ചരക്കുകപ്പല്&#x200d; വിഴിഞ്ഞം തീരം വിടാന്&#x200d; അനുവദിക്കരുതെന്ന് ഹൈക്കോടതി ( Kerala Highcourt ) നിര്&#x200d;ദേശം. കാഷ്യൂ എക്സ്പോര്&#x200d;ട്ട് പ്രമോഷന്&#x200d; കൗണ്&#x200d;സില്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് ഹൈക്കോടതിയുടെ നിര്&#x200d;ദേശം. കമ്പനിയുടെ എല്&#x200d;സ-3 ( MSC Elsa- 3 ) എന്ന ചരക്കുകപ്പല്&#x200d; കൊച്ചി തീരത്തിന് സമീപം മറിഞ്ഞ് അപകടമുണ്ടായതിനാല്&#x200d; നഷ്ടപരിഹാരം ഈടാക്കാന്&#x200d; സര്&#x200d;ക്കാരിന് ഹൈക്കോടതി നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു.</p>
<p>അപകടത്തില്&#x200d;പ്പെട്ട കപ്പലില്&#x200d; സംസ്ഥാനത്തേക്കുള്ള കശുവണ്ടി ഉണ്ടായിരുന്നു. അപകടത്തില്&#x200d; ഇതു നഷ്ടപ്പെട്ടതിനാല്&#x200d;, തങ്ങളുടെ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ കശുവണ്ടി വ്യാപാരികള്&#x200d; കോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്നതുവരെ എംഎസ്‌സിയുടെ വഴിഞ്ഞത്ത് നങ്കൂരമിട്ടിട്ടുള്ള ചരക്കുകപ്പല്&#x200d; തീരം വിടാന്&#x200d; അനുവദിക്കരുതെന്നും ഇവര്&#x200d; ആവശ്യം ഉന്നയിക്കുകയായിരുന്നു.</p>
<p>ആറു കോടിയുടെ നഷ്ടം കശുവണ്ടി നഷ്ടപ്പെട്ടതിനാല്&#x200d; ഉണ്ടായെന്നാണ് വ്യാപാരികള്&#x200d; ഹര്&#x200d;ജിയില്&#x200d; ചൂണ്ടിക്കാട്ടിയിരുന്നത്. ഈ പണം കെട്ടിവെക്കാതെ എംഎസ്‌സിയുടെ കപ്പല്&#x200d; കേരള തീരം വിടാന്&#x200d; അനുവദിക്കരുതെന്നും ഹര്&#x200d;ജിക്കാര്&#x200d; ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചായിരുന്നു കോടതി ഉത്തരവ്. </p>
<p>കപ്പല്&#x200d; അപകടത്തില്&#x200d; കര്&#x200d;ശന നടപടി സ്വീകരിക്കാന്&#x200d; കേന്ദ്ര- സംസ്ഥാന സര്&#x200d;ക്കാരിനോട് ഹൈക്കോടതി നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. പുറംകടലില്&#x200d; കഴിഞ്ഞ ദിവസം തീപിടിച്ച വാന്&#x200d;ഹായ് കപ്പലപകടം കൂടി കേസിന്റെ ഭാഗമാക്കാനും ഹൈക്കോടതി ഡിവിഷന്&#x200d; ബെഞ്ച് നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-msc-ship-should-not-be-allowed-to-leave-the-coast-without-permission-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തീപിടിച്ച വാന്‍ ഹായ് കപ്പല്‍ കമ്പനിക്കെതിരെ കേസെടുക്കും</title>
		<link>https://www.chandrikadaily.com/van-hai-will-sue-the-ship-company-that-caught-fire.html</link>
					<comments>https://www.chandrikadaily.com/van-hai-will-sue-the-ship-company-that-caught-fire.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 12 Jun 2025 07:09:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[ship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344409</guid>

					<description><![CDATA[ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ മൊഴി എടുത്തതിനു ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരള പുറംകടലില്&#x200d; വെച്ച് തീപിടിച്ച വാന്&#x200d; ഹായ് കപ്പല്&#x200d; കമ്പനിക്കെതിരെ കേസെടുക്കും. മംഗളൂരുവിലെ ആശുപത്രിയില്&#x200d; ചികിത്സയിലുള്ളവരുടെ മൊഴി എടുത്തതിനു ശേഷമാകും തുടര്&#x200d; നടപടികള്&#x200d; സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്&#x200d; കോസ്റ്റല്&#x200d; പോലീസ് തേടിയിട്ടുണ്ട്. </p>
<p>അതേസമയം കപ്പലിലെ തീയണക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. രാസവസ്തുക്കള്&#x200d; ഹെലികോപ്റ്ററിന്റെ സാഹയത്തോടെ കപ്പലില്&#x200d; വിതറി തീയണക്കാനാണ് ശ്രമം. നിലവില്&#x200d; അഞ്ച് കപ്പലുകളും രണ്ട് ഡൊര്&#x200d;ണിയര്&#x200d; വിമാനങ്ങളും ഒരു ഹെലിക്കോപ്റ്ററുമാണ് ദൗത്യത്തിലുള്ളത്. കപ്പല്&#x200d; 15 ഡിഗ്രിയോളം ചെരിഞ്ഞ അവസ്ഥയിലാണുള്ളത്. എന്നാല്&#x200d; ഇത് രക്ഷാപ്രവര്&#x200d;ത്തനത്തിന് വന്&#x200d; വെല്ലുവിളിയാകുന്നുണ്ട്. കപ്പലിനെ ടഗ് ബോട്ടിന്റെ സഹായത്തോടെ ഉള്&#x200d;കടലിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്.</p>
<p>കൊളംബോയില്&#x200d; നിന്ന്  പുറപ്പെട്ട കപ്പലില്&#x200d; ഞായറാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ബേപ്പൂരില്&#x200d; നിന്ന് 163 കിലോമീറ്റര്&#x200d; മാറി പുറം കടലില്&#x200d; വെച്ചാണ് കപ്പലിന് തീപിടിച്ചത്. അപകടത്തിന് പിന്നാലെ നാല് പേരെ കാണാതായി. ഇവര്&#x200d;ക്കായുള്ള തിരച്ചില്&#x200d; തുടരുകയാണ്. കപ്പലില്&#x200d; ഉണ്ടായിരുന്ന 22 പേരില്&#x200d; രക്ഷപ്പെടുത്തിയ പതിനെട്ടുപേര്&#x200d; മംഗളൂരുവിലെ ആശുപത്രിയില്&#x200d; ചികിത്സയിലാണുള്ളത്.<br />
അതേസമയം കപ്പല്&#x200d; പത്ത് ഡിഗ്രിയിലേറെ ചെരിഞ്ഞതിനാല്&#x200d; കടലിലേക്ക് കണ്ടെയ്നറുകള്&#x200d; വീഴാനും താപ, വാതക അപകടങ്ങള്&#x200d;  ഉണ്ടാവാനുമുള്ള സാധ്യതയും കൂടുകയാണ്.<br />
കപ്പലില്&#x200d; നിന്ന് വീണ കണ്ടെയ്നറുകള്&#x200d; കേരള തീരത്ത് അടിയാനുള്ള സാധ്യത കുറവാണെങ്കിലും  അത് മറ്റു കപ്പലുകളില്&#x200d; പോയി ഇടിക്കുമോ എന്ന ആശങ്കയുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങള്&#x200d; രൂക്ഷമാവാനുള്ള സാധ്യതയും കാണുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/van-hai-will-sue-the-ship-company-that-caught-fire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കപ്പലപകടം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം, നഷ്ടപരിഹാരം ഈടാക്കണം: ഹൈകോടതി</title>
		<link>https://www.chandrikadaily.com/shipwreck-central-and-state-governments-can-sue-compensation-must-be-recovered-hc.html</link>
					<comments>https://www.chandrikadaily.com/shipwreck-central-and-state-governments-can-sue-compensation-must-be-recovered-hc.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 12 Jun 2025 06:12:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[news]]></category>
		<category><![CDATA[ship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344402</guid>

					<description><![CDATA[ മത്സ്യ സമ്പത്തില്‍ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണമെന്നും കപ്പല്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ]]></description>
										<content:encoded><![CDATA[<p>കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്&#x200d; എംഎസ്‌സി എല്&#x200d;സ 3 ചരക്കു കപ്പല്&#x200d;കടലില്&#x200d; മുങ്ങിയ സംഭവത്തില്&#x200d; സംസ്ഥാന സര്&#x200d;ക്കാരിന് കര്&#x200d;ശന നിര്&#x200d;ദേശവുമായി ഹൈക്കോടതി. മത്സ്യ സമ്പത്തില്&#x200d; ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണമെന്നും കപ്പല്&#x200d; കമ്പനിയില്&#x200d; നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. എം.എസ്.സി എല്&#x200d;സ 3 ചരക്കുകപ്പല്&#x200d; മുങ്ങിയതുമായി ബന്ധപ്പെട്ട് കോണ്&#x200d;ഗ്രസ് നേതാവ് ടി.എന്&#x200d;. പ്രതാപന്&#x200d; നല്&#x200d;കിയ ഹരജിയിലാണ് കോടതിയുടെ നിര്&#x200d;ദേശം.</p>
<p>നിയമനടപടി വൈകരുതെന്ന് ടി.എന്&#x200d;. പ്രതാപന്റെ അഭിഭാഷകന്&#x200d; ചൂണ്ടിക്കാട്ടി. കേസെടുക്കാന്&#x200d; അധികാരമുണ്ടെന്നും അതു പ്രകാരമാണ് മുന്നോട്ടു പോകുന്നതെന്നും അഡ്വക്കറ്റ് ജനറലും വ്യക്തമാക്കി.</p>
<p>കപ്പല്&#x200d; അപകടവുമായി ബന്ധപ്പെട്ട് എത്രതുക കേന്ദ്ര, സംസ്ഥാന സര്&#x200d;ക്കാരുകള്&#x200d; മുടക്കിയിട്ടുണ്ടെന്ന് ഹൈകോടതി ചോദിച്ചു. ജനങ്ങളുടെ നികുതി പണമാണ്. മത്സ്യ, സാമ്പത്തിക മേഖലകള്&#x200d; അടക്കം ഏതെല്ലാം തരത്തില്&#x200d; നഷ്ടപരിഹാരം ഈടാക്കാമെന്ന് സംസ്ഥാന സര്&#x200d;ക്കാര്&#x200d; കേന്ദ്ര സര്&#x200d;ക്കാറിനെ അറിയിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.</p>
<p>കൊച്ചി അപകടത്തില്&#x200d; എണ്ണച്ചോര്&#x200d;ച്ചയാണ് പ്രധാന പ്രശ്‌നമെന്നും സിവില്&#x200d;, ക്രിമിനല്&#x200d; നടപടിയുമായി മുന്നോട്ടു പോകുന്നതില്&#x200d; എന്താണ് പ്രശ്‌നമെന്നും ഹൈകോടതി സംസ്ഥാന സര്&#x200d;ക്കാറിനോട് ചോദിച്ചു.</p>
<p>അതേസമയം കപ്പലടക്കം അറസ്റ്റ് ചെയ്യേണ്ടതായിരുന്നെന്നും ഹൈക്കോടതി പറഞ്ഞു. കണ്ണൂര്&#x200d; തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചതും ഹര്&#x200d;ജിയുടെ ഭാഗമാക്കണമെന്ന് കോടതി നിര്&#x200d;ദേശിച്ചു.</p>
<p>നേരത്തെ എംഎസ്‌സി കമ്പനിക്കെതിരെ കേസിനില്ലെന്നും നഷ്ട പരിഹാരം മതിയെന്നും സംസ്ഥാന സര്&#x200d;ക്കാര്&#x200d; അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടര്&#x200d; ജനറലുമായുള്ള കൂട്ടിക്കാഴ്ചയിലാണ് തീരുമാനമെടുത്തത്.</p>
<p>കൊച്ചി പുറംകടലില്&#x200d; എംഎസ്സി എല്&#x200d;സ 3 എന്ന ചരക്കുകപ്പലാണ് മുങ്ങിയത്.  വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട കപ്പല്&#x200d; മെയ് 25നാണ് അപകടത്തില്&#x200d; പെട്ടത്. കപ്പലിലെ കണ്ടെയ്നറുകള്&#x200d; കടലിലേക്ക് വീണതോടെ കൊല്ലം, ആലപ്പുഴ, തിരുവന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളില്&#x200d; അടിയുകയും ചെയ്തിരുന്നു. സംഭവത്തില്&#x200d; അപകടകരമായ വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്നറുകള്&#x200d; കടലില്&#x200d; ഒഴുകിപ്പോയിരുന്നു.</p>
<p>കപ്പല്&#x200d; അപകടം ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങള്&#x200d; സൃഷ്ടിക്കുമെന്ന് കണക്കിലെടുത്ത് സംസ്ഥാനം അപകടത്തെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shipwreck-central-and-state-governments-can-sue-compensation-must-be-recovered-hc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>48 മണിക്കൂറിനകം എണ്ണച്ചോര്‍ച്ച നീക്കണം; എംഎസ്എസി കപ്പല്‍ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം</title>
		<link>https://www.chandrikadaily.com/oil-spill-must-be-removed-within-48-hours-centers-ultimatum-to-msac-shipping-company.html</link>
					<comments>https://www.chandrikadaily.com/oil-spill-must-be-removed-within-48-hours-centers-ultimatum-to-msac-shipping-company.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 12 Jun 2025 04:36:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[news]]></category>
		<category><![CDATA[ship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344385</guid>

					<description><![CDATA[അതിനിടെ കപ്പലിലെ ആദ്യ ഇന്ധന ചോര്‍ച്ച അടച്ചു.]]></description>
										<content:encoded><![CDATA[<p>കൊച്ചി തീരത്ത് പുറംകടലില്&#x200d; മുങ്ങിയ എംഎസ്എസി എല്&#x200d;സ കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര സര്&#x200d;ക്കാര്&#x200d;. 48 മണിക്കൂറിനുള്ളില്&#x200d; എണ്ണച്ചോര്&#x200d;ച്ച നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്&#x200d;ക്കാര്&#x200d; കമ്പനിക്ക് നോട്ടീസ് നല്&#x200d;കി. അതിനിടെ കപ്പലിലെ ആദ്യ ഇന്ധന ചോര്&#x200d;ച്ച അടച്ചു.</p>
<p>കപ്പല്&#x200d; കമ്പനിക്കെതിരെ കേസിനില്ലെന്നും നഷ്ട പരിഹാരം മതിയെന്നും സംസ്ഥാന സര്&#x200d;ക്കാര്&#x200d; അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടര്&#x200d; ജനറലുമായുള്ള കൂട്ടിക്കാഴ്ചയിലാണ് തീരുമാനമെടുത്തത്.</p>
<p>എംഎസ്സി എല്&#x200d;സ 3 എന്ന ചരക്കുകപ്പലാണ് കൊച്ചി തീരത്തിനു സമീപം മുങ്ങിയത്. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പല്&#x200d; മെയ് 25നാണ് മുങ്ങിയത്. കപ്പലില്&#x200d; നിന്നും കടലിലേക്ക് വീണ കപ്പലിലെ കണ്ടെയ്നറുകള്&#x200d; കൊല്ലം, ആലപ്പുഴ, തിരുവന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് അടിഞ്ഞത്. അപകടകരമായ വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്നറുകള്&#x200d; കടലില്&#x200d; വീണിരുന്നു.</p>
<p>കപ്പല്&#x200d; അപകടം ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങള്&#x200d; സൃഷ്ടിക്കുമെന്ന് കണക്കിലെടുത്ത് ഈ അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. </p>
<p>കോഴിക്കോട് പുറംകടലില്&#x200d; കപ്പലിന് തീപിടിച്ച സംഭവത്തിലും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നിലപാട് കടുപ്പിച്ചു. മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഉടന്&#x200d; എത്തിക്കണമെന്ന് വാന്&#x200d; ഹായ് കമ്പനിക്ക് കേന്ദ്രം നിര്&#x200d;ദേശം നല്&#x200d;കി. സാല്&#x200d;വേജ് നടപടിക്രമങ്ങള്&#x200d; വൈകിച്ചാല്&#x200d; ക്രിമിനല്&#x200d; നടപടിയുണ്ടാകുമെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. ഷിപ്പിങ് കമ്പനി ഗുരുതര വീഴ്ച വരുത്തി. തീ അണയ്ക്കാനോ, കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം എത്തിച്ചില്ല. നിലവിലെ സാല്&#x200d;വേജ് കപ്പലില്&#x200d; മതിയായ സംവിധാനമില്ലെന്നും ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി.</p>
<p>കൊച്ചി തീരത്തെ അപകടം നടന്ന് പതിനാല് ദിവസങ്ങള്&#x200d;ക്ക് ശേഷം ഇക്കഴിഞ്ഞ ഒന്&#x200d;പതാം തീയതിയായിരുന്നു കോഴിക്കോട് പുറംകടലില്&#x200d; സിംഗപ്പൂര്&#x200d; കപ്പലായ വാന്&#x200d; ഹായ് 503 അപകടത്തില്&#x200d;പ്പെട്ടത്. കൊളംബിയയില്&#x200d; നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ കപ്പലില്&#x200d; തീപടരുകയായിരുന്നു. കപ്പലില്&#x200d; ഉണ്ടായിരുന്ന 18 പേര്&#x200d; തീപടര്&#x200d;ന്ന ഉടന്&#x200d; കപ്പലില്&#x200d; നിന്ന് കടലിലേയ്ക്ക് ചാടി രക്ഷപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oil-spill-must-be-removed-within-48-hours-centers-ultimatum-to-msac-shipping-company.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എംഎസ്‌സി എൽസ 3 കപ്പൽ അപകടം; കേസെടുത്ത് പൊലീസ്</title>
		<link>https://www.chandrikadaily.com/11msc-elsa-3-ship-accident-police-register-case.html</link>
					<comments>https://www.chandrikadaily.com/11msc-elsa-3-ship-accident-police-register-case.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 11 Jun 2025 10:20:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[police]]></category>
		<category><![CDATA[ship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344352</guid>

					<description><![CDATA[ഫോർട്ട് കൊച്ചി കോസ്റ്റല്‍ പൊലീസാണ് കേസെടുത്തത്]]></description>
										<content:encoded><![CDATA[<p>കൊച്ചി: പുറംകടലിൽ എംഎസ്‌സി എൽസ 3 കപ്പല്&#x200d; മുങ്ങിയതിൽ പൊലീസ് കേസെടുത്തു. ഫോർട്ട് കൊച്ചി കോസ്റ്റല്&#x200d; പൊലീസാണ് കേസെടുത്തത്. കപ്പൽ ഉടമ, കപ്പലിലെ ക്രൂ എന്നിവരാണ് പ്രതികൾ. ഭാരതീയ ന്യായ്സംഹിതയിലെ 282,285,286,287,288,3(5) വകുപ്പുകൾ പ്രകാരമാണ് കേസ്. മെയ് 25നാണ് കൊച്ചി തീരത്തിന് സമീപം കപ്പല്&#x200d; മുങ്ങി അപകടമുണ്ടാകുന്നത്. അറുനൂറിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. കപ്പല്&#x200d; മുങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായത്.</p>
<p>കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും സംസ്ഥാന സർക്കാരും തമ്മിൽ നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ അതിന് ശേഷം കേസെടുക്കാത്തതിനെതിരെ വ്യാപക പ്രതിഷേധവും വിമർശനങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. MSC എൽസ 3 യുടെ ഷിപ്പ് മാസ്റ്ററാണ് കേസിൽ രണ്ടാം പ്രതി.</p>
<p>തെക്കൻ തീരത്ത് വൻ പാരിസ്ഥിതിക ഭീതി ഉയർത്തി ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് കപ്പൽ മുങ്ങിയത്. മുങ്ങിപ്പോയ കണ്ടെയ്നറുകളിലുള്ള കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കളും കപ്പലിൽനിന്നുണ്ടായ ഇന്ധനചോർച്ചയും കടലിനും തീരത്തിനും ഭീഷണി ഉയർത്തിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11msc-elsa-3-ship-accident-police-register-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആശങ്കക്കടല്‍</title>
		<link>https://www.chandrikadaily.com/sea-%e2%80%8b%e2%80%8bof-%e2%80%8b%e2%80%8bworry.html</link>
					<comments>https://www.chandrikadaily.com/sea-%e2%80%8b%e2%80%8bof-%e2%80%8b%e2%80%8bworry.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 11 Jun 2025 06:19:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[ship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344322</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>അറബിക്കടലില്&#x200d; കേരള തീരത്തിനോട് ചേര്&#x200d;ന്ന് ആഴച്ചകളുടെ ഇടവേളയില്&#x200d; രണ്ടുകപ്പല്&#x200d; ദുരന്തങ്ങളുണ്ടായത്. സംസ്ഥാനത്തെ ആശങ്കയുടെ മുള്&#x200d;മുനയില്&#x200d; നിര്&#x200d;ത്തുകയാണ്. കൊച്ചി പുറങ്കടലില്&#x200d; മുങ്ങിയ ചരക്കുകപ്പല്&#x200d; എം.എസ്.സി എല്&#x200d;സ് 3 ക്ക് പിന്നാലെ കൊളംബോയില്&#x200d; നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പലിനാണ് കഴിഞ്ഞ ദിവസം തീപ്പിടിച്ചത്. ബേപ്പൂര്&#x200d; അഴിക്കല്&#x200d; തുറമുഖങ്ങളുടെ പടിഞ്ഞാറു ഭാഗത്തായി 145 കിലോമീറ്ററോളം അകലെ ഉള്&#x200d;ക്കടലില്&#x200d; വെച്ച് സിംഗപ്പൂര്&#x200d; പതാക വഹിക്കുന്ന വാന്&#x200d; ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തില്&#x200d;പ്പെട്ടത്. തീപിടുത്തത്തെ തുടര്&#x200d;ന്ന് കപ്പലില്&#x200d; പൊട്ടിത്തെറികള്&#x200d; ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കപ്പലിലെ 22 ജീവനക്കാരില്&#x200d; 18 പേരെ രക്ഷപ്പെടുത്തിയെങ്കിലും നാലു പേരെ കണ്ടെത്താനായിട്ടില്ല. ബേപ്പൂരില്&#x200d; നിന്ന് 78 നോട്ടിക്കല്&#x200d; മൈല്&#x200d; ദൂരെയാണ് കപ്പലുള്ളത്. അഴിക്കല്&#x200d; തുറമുഖവുമായി അടുത്ത് കിടക്കുന്ന പ്രദേശത്താണ് അപകടം നടന്നിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് കപ്പല്&#x200d; കൊളംബോയില്&#x200d; നിന്ന് പുറപ്പെട്ടത്.</p>
<p>എംവി വാന്&#x200d; ഹായ് 503 എന്ന തായ്വാന്&#x200d; കമ്പനിയുടെ കപ്പലില്&#x200d; 157 കണ്ടെയ്നറുകളിലായി അപകടകരമായ വസ്തുക്കള്&#x200d; ഉണ്ടായിരുന്നുവെന്ന് ഡയറക്ടര്&#x200d; ജനറല്&#x200d; ഓഫ് ഷിപ്പിങങ് പുറത്തുവിട്ട പട്ടികയില്&#x200d; പറയുന്നു. പൊട്ടിത്തെറിക്കാന്&#x200d; ഇടയുള്ളതും അല്ലാത്തതുമായ ആയിരക്കണക്കിന് ലിറ്റര്&#x200d; രാസവസ്തുക്കളും ഇന്ധനവും ഇവയില്&#x200d;പെടുന്നു. പരിസ്ഥിതിക്കും ജീവജാലങ്ങള്&#x200d;ക്കും കടുത്ത ആഘാത മേല്&#x200d;പ്പിക്കുന്നവയടക്കം ഇതിലുണ്ട്. ട്രൈക്ലോറോബെന്&#x200d; സിന്&#x200d;, ട്രൈഈഥൈലിന്&#x200d; ടെട്രാമൈന്&#x200d;, ഡയാസ്റ്റോണ്&#x200d; ആല്&#x200d;ക്കഹോള്&#x200d;, ബെന്&#x200d;സോഫിനോണ്&#x200d;, നൈട്രോസെല്ലു ലോസ്, തീപിടിക്കുന്ന റെസിന്&#x200d;, കീടനാശിനികള്&#x200d;, പെയിന്റ് തുടങ്ങിയ വസ്തുക്കള്&#x200d; ടണ്&#x200d; കണക്കിനാണ് കണ്ടെയ്‌നറുകളിലുള്ളത്. ഈ വസ്തുക്കള്&#x200d; കടലില്&#x200d; കലരുമ്പോഴും തീരത്തോട്ട് എത്തുമ്പോഴും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്&#x200d; സംബന്ധിച്ച് വിദഗ്ധര്&#x200d; മുന്നറിയിപ്പ് നല്&#x200d;കുന്നുണ്ട്. എന്നാല്&#x200d; കപ്പലിലെ തീയണക്കാനുള്ള ശ്രമങ്ങള്&#x200d; സങ്കീര്&#x200d;ണ്ണമായി തന്നെ തുടരുന്നത് ഏറെ ആശങ്കാജനകമാണ്. കപ്പലിന്റെ മധ്യഭാഗം മുതല്&#x200d; ജീവനക്കാര്&#x200d; താമസിക്കുന്ന ബ്ലേക്കിന് മുന്നിലുള്ള കണ്ടെയ്‌നര്&#x200d; ഭാഗം വരെ തീയും സ്‌ഫോടനങ്ങളും ഇന്നലെയും തുടരുകയായിരുന്നു. മുന്&#x200d;ഭാഗത്തെ തീപിടുത്തം ഇന്നലെ തന്നെ നിയന്ത്രണവിധേയമായിരുന്നുവെങ്കിവും കടുത്തപുക വിട്ടൊഴിയാത്ത അവസ്ഥയാണുള്ളത്. കപ്പല്&#x200d; ഏകദേശം 10 മുതല്&#x200d; 15 ഡിഗ്രി ഇടത് വശത്തേക്ക് ചരിഞ്ഞിരിക്കുന്നതും കൂടുതല്&#x200d; കണ്ടെയ്‌നറുകള്&#x200d; കടലിലേക്ക് വീണതായുള്ള റിപ്പോര്&#x200d;ട്ടുകളും സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നുണ്ട്.</p>
<p>നേരത്തെ അപകടത്തില്&#x200d; പെട്ട എം.എസ്.സി എല്&#x200d;സി 3 യില്&#x200d;നിന്ന് ഇന്ധനം വിണ്ടെടുക്കുന്ന ദൗത്യത്തിലെ രണ്ടാം ഘട്ടത്തിന് തുടക്കമായ ദിവസത്തില്&#x200d;തന്നെയാണ് മറ്റൊരു അപകടത്തിന് കൂടി അറബിക്കടല്&#x200d; സാക്ഷ്യംവഹിച്ചത്. കപ്പലിലെ ഇന്ധന ടാങ്കുകളുടെ വാല്&#x200d;വുകളിലൂടെ ഉണ്ടായേക്കാവുന്ന എണ്ണച്ചോര്&#x200d;ച്ച്ക്ക് തടയിടാനുള്ള ദൗത്യമായിരുന്നു ഇന്നലെ ആരംഭിച്ചത്. അമേരിക്കയിലെ ടി ആന്&#x200d;ഡ് ട സാല്&#x200d;വേജ് കമ്പനി 12 മുങ്ങല്&#x200d; വിദഗ്ധരെയാണ് ഇതിനായി കൊച്ചിയില്&#x200d; എത്തിച്ചിരുന്നത്. എം.എസ്.സി എല്&#x200d; യുടെ മുങ്ങലിലൂടെയുണ്ടായ പാരിസ്ഥിതിക പ്രശ്‌നങ്ങള്&#x200d; കാരണം സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങള്&#x200d; പൊറുതിമു ട്ടുമ്പോഴാണ് അതിനേക്കാള്&#x200d; ഗൗരവതരമായ മറ്റൊരു അപകടം കൂടി സംഭവിച്ചിരിക്കുന്നത്. കടലിന് അടിയില്&#x200d; അടിഞ്ഞ് കൂടിയ മാലിന്യങ്ങള്&#x200d; കടല്&#x200d; അപ്രതീക്ഷിതമായി ദിശമാറിയതിനെ തുടര്&#x200d;ന്ന് തീരമേഖലയില്&#x200d; കൂട്ടത്തോടെ വന്നടിയുകയാണ്. കടലിന്റെ അടിത്തട്ടിലെ മത്സ്യങ്ങളെ പിടികൂടുന്നതിനായി ഉപയോഗിക്കുന്ന വലകളില്&#x200d; പോലും ഇപ്പോള്&#x200d; പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നിറയുന്നതെന്നാണ് മത്സ്യബന്ധന തൊഴിലാളികള്&#x200d; പറയുന്നത്. ട്രോളിങ് നിരോധനം ആരംഭിക്കാനിരിക്കെയുണ്ടായ ഒന്നാമത്തെ കപ്പല്&#x200d; ദുരന്തംതന്നെ മത്സ്യബന്ധന മേഖലയുടെ നടുവൊടിച്ചുകളഞ്ഞിരുന്നു. അപ്രതീക്ഷിതമായുണ്ടായ വിലക്കുകള്&#x200d; അവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകളയുന്നതരത്തിലുള്ളതായിരുന്നു. അതിന്റെ ഞെട്ടല്&#x200d; മാറുന്നതിനു മുമ്പാണ് അതിനേക്കാള്&#x200d; വലിയ മറ്റൊരു ദുരന്തംകൂടി തീരമേഖലയുടെ നടുവൊടിച്ചിരിക്കുന്നത്. എം.വി വാന്&#x200d;ഹായിലുണ്ടായിരുന്ന കണ്ടെയിനറിലെ വസ്തുക്കള്&#x200d; കൂടുതല്&#x200d; അപക ടംവിതക്കുന്നതാണെന്നാണ് വിദഗ്ധരുടെ റിപ്പോര്&#x200d;ട്ടുകള്&#x200d;. കപ്പല്&#x200d; കൂടുതല്&#x200d; ചരിയുന്ന പക്ഷം കണ്ടെയിനറുകള്&#x200d; കൂട്ടത്തോടെ കടലില്&#x200d; പതിക്കുന്ന ഭീതിതമായ സാഹചര്യമാണ് നിലനില്&#x200d;ക്കുന്നത്. ഇത്രമേല്&#x200d; ഗൗരവതരമായ അവസ്ഥാ വിശേഷത്തിലൂടെ കടലും തീരവും കടന്നുപോകുമ്പോള്&#x200d; സംസ്ഥാനസര്&#x200d;ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത് പതിവു നിസംഗതയാണെന്നതാണ് ഏറെ ഖേദകരം. സാമ്പത്തികമായി ശതകോടികളുടെയും പാരിസ്ഥിതികമായി ഒരിക്കലും കണക്കുകൂട്ടാനാവാത്തതുമായ നഷ്ടമുണ്ടായിട്ടും കമ്പനിക്കെതിരെ ക്രിമിനല്&#x200d; കേസ് വേണ്ടെന്ന തീരുമാനത്തിലാണ് ഇപ്പോഴും സര്&#x200d;ക്കാറുള്ളത്. അതോടൊപ്പം മര്&#x200d;ക്കന്റൈല്&#x200d; മറൈന്&#x200d; ഡിപ്പാര്&#x200d;ട്‌മെന്റിന്റെ സര്&#x200d;വേ പുറത്തു വിടുകയോ, നിര്&#x200d;ണായക വിവരങ്ങള്&#x200d; കംസ്റ്റംസോ തയാറായിട്ടില്ല. നഷ്ടപരിഹാരം കണക്കാക്കുന്നതില്&#x200d; ഈ റിപ്പോര്&#x200d;ട്ടുകളെല്ലാം മര്&#x200d;മ പ്രധാനമാണെന്നിരിക്കെയാണ് വിവിധ വകുപ്പുകളുടെ ഒളിച്ചുകളി ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പല്&#x200d; എം.എസ്.സി ഐറിന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു നില്&#x200d;ക്കുകയാണ്. ഈ കപ്പലെത്തുന്ന രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞം. വിഴിഞ്ഞത്തിന്റെ പേരില്&#x200d; അവകാശവാദങ്ങളുടെ പെരുമ്പറ മുഴക്കുന്ന കേന്ദ്ര സംസ്ഥാന സര്&#x200d;ക്കാറുകളാകട്ടേ അപകടകരമായ ഈ സാഹചര്യത്തിനുനേരെ കണ്ണടക്കുകയാണ് ചെയ്യുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sea-%e2%80%8b%e2%80%8bof-%e2%80%8b%e2%80%8bworry.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചിയില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പല്‍ അദാനിയുടേതോ?</title>
		<link>https://www.chandrikadaily.com/does-the-msc-elsa-3-ship-that-sank-in-kochi-belong-to-adani.html</link>
					<comments>https://www.chandrikadaily.com/does-the-msc-elsa-3-ship-that-sank-in-kochi-belong-to-adani.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 11 Jun 2025 06:09:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[adani]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[ship]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344316</guid>

					<description><![CDATA[കൊച്ചി: കൊച്ചി പുറം കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ടുകൾ. അദാനിയുടെ മുന്ദ്ര, എന്നൂർ തുറമുഖങ്ങളിൽ എംഎസ്‌സിക്ക് ഓഹരി പങ്കാളിത്തമുണ്ട്. എൽസ കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ കേസെടുക്കേണ്ടെന്ന നിലപാടിൽ വിമർശനമുയരുന്നതിനിടെയാണ് അദാനിയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നത്. ചെന്നൈയിലെ അദാനിയുടെ എന്നൂർ തുറമുഖത്തിൽ എംഎസ്‌സിയുടെ ഉപകമ്പനിക്ക് 49% ഓഹരിയുണ്ട്. മുന്ദ്ര തുറമുഖത്തെ അദാനി കണ്ടെയ്‌നർ ടെർമിനലിൽ 50%വും ഓഹരിയുണ്ട്. അദാനിയുമായുള്ള ബന്ധം കാരണമാണ് കേസ് വേണ്ടെന്ന നിലപാടിലേക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: കൊച്ചി പുറം കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ടുകൾ. അദാനിയുടെ മുന്ദ്ര, എന്നൂർ തുറമുഖങ്ങളിൽ എംഎസ്‌സിക്ക് ഓഹരി പങ്കാളിത്തമുണ്ട്. എൽസ കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ കേസെടുക്കേണ്ടെന്ന നിലപാടിൽ വിമർശനമുയരുന്നതിനിടെയാണ് അദാനിയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നത്.</p>
<p>ചെന്നൈയിലെ അദാനിയുടെ എന്നൂർ തുറമുഖത്തിൽ എംഎസ്‌സിയുടെ ഉപകമ്പനിക്ക് 49% ഓഹരിയുണ്ട്. മുന്ദ്ര തുറമുഖത്തെ അദാനി കണ്ടെയ്‌നർ ടെർമിനലിൽ 50%വും ഓഹരിയുണ്ട്. അദാനിയുമായുള്ള ബന്ധം കാരണമാണ് കേസ് വേണ്ടെന്ന നിലപാടിലേക്ക് എത്തിയത് എന്നാണ് ആരോപണം. വിഴിഞ്ഞം തുറമുഖത്തിന് വേണ്ടപ്പെട്ട കമ്പനിയായതിനാലാണ് എംഎസ്‌സിക്കെതിരെ ക്രിമിനൽ നടപടി വേണ്ടെന്നു വെച്ചെന്നും വിമർശനമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/does-the-msc-elsa-3-ship-that-sank-in-kochi-belong-to-adani.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
