<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>shiv sena &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/shiv-sena/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 07 Jul 2024 05:59:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>shiv sena &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബി.ജെ.പി സഖ്യത്തില്&#x200d; ചേര്&#x200d;ന്നതോടെ ശിവസേന എം.പിക്കെതിരായ കേസ് എഴുതിത്തള്ളി</title>
		<link>https://www.chandrikadaily.com/with-bjp-joining-the-alliance-shiv-sena-dropped-the-case-against-mp.html</link>
					<comments>https://www.chandrikadaily.com/with-bjp-joining-the-alliance-shiv-sena-dropped-the-case-against-mp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 07 Jul 2024 05:59:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[shiv sena]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302030</guid>

					<description><![CDATA[തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്&#x200d; രജിസ്റ്റര്&#x200d; ചെയ്ത കേസാണെന്നാണ് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം വിശദീകരണം നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>എന്&#x200d;ഡിഎ സഖ്യത്തില്&#x200d; ചേര്&#x200d;ന്നതോടെ ശിവസേന എം.പി രവീന്ദ്ര വൈക്കറിനെതിരെ മുമ്പ് രജിസ്റ്റര്&#x200d; ചെയ്ത ഹോട്ടല്&#x200d; നിര്&#x200d;മാണ ക്രമക്കേട് കേസ് എഴുതിത്തള്ളി മുംബൈ പൊലീസ്. നേരത്തെ ഉദ്ധവ് താക്കറെ പക്ഷത്തിനൊപ്പമായിരുന്ന രവീന്ദ്ര വൈക്കര്&#x200d; 4 മാസങ്ങള്&#x200d;ക്ക് മുമ്പാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്&#x200d;ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്&#x200d; ചേര്&#x200d;ന്നത്.</p>
<p>തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്&#x200d; രജിസ്റ്റര്&#x200d; ചെയ്ത കേസാണെന്നാണ് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം വിശദീകരണം നല്&#x200d;കിയത്. മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ഷിന്&#x200d;ഡെ പക്ഷവും എന്&#x200d;.സി.പി അജിത് പവാര്&#x200d; പക്ഷവും എന്&#x200d;.ഡി.എ സഖ്യത്തിന്റെ ഭാഗമാണ്.</p>
<p>ബ്രിഹന്&#x200d;മുംബൈ മുനിസിപ്പല്&#x200d; കോര്&#x200d;പ്പറേഷനുമായുള്ള കരാര്&#x200d; ലംഘിച്ച് നഗരത്തിലെ ജോഗേശ്വരി പ്രദേശത്ത് ഹോട്ടല്&#x200d; നിര്&#x200d;മിച്ചതുമായി ബന്ധപ്പെട്ടാണ് വൈകാറിനെതിരെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം മുമ്പ് കേസെടുത്തത്. ബ്രിഹന്&#x200d;മുംബൈ മുനിസിപ്പല്&#x200d; കോര്&#x200d;പ്പറേഷന്&#x200d; സബ് എഞ്ചിനീയര്&#x200d; സന്തോഷ് മാണ്ഡവ്കര്&#x200d; നല്&#x200d;കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. വിശ്വാസ ലംഘനം, വഞ്ചന, ക്രിമിനല്&#x200d; ഗൂഢാലോചന എന്നീ കുറ്റങ്ങള്&#x200d; ചുമത്തിയാണ് കേസെടുത്തിരുന്നത്.</p>
<p>വൈക്കറിന്റെ ഭാര്യ മനീഷയും അദ്ദേഹത്തിന്റെ നാല് മക്കളും കേസില്&#x200d; ഉള്&#x200d;പ്പെട്ടിരുന്നു. മുംബൈയിലെ ആസാദ് മൈതാന്&#x200d; പൊലീസ് സ്റ്റേഷനിലാണ് വൈക്കറിനെതിരെ ആദ്യം കേസെടുത്തത്. പിന്നീട് കേസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഏറ്റെടുക്കുകയായിരുന്നു.</p>
<p>2023ല്&#x200d; ഷിന്&#x200d;ഡെ സര്&#x200d;ക്കാര്&#x200d; അധികാരത്തിലെത്തിയതിന് പിന്നാലെയാണ് പൂന്തോട്ടം നിര്&#x200d;മിക്കാനായി നീക്കിവെച്ച ഭൂമിയില്&#x200d; വൈക്കര്&#x200d; ഹോട്ടല്&#x200d; നിര്&#x200d;മിച്ചെന്ന് കാട്ടി അദ്ദേഹത്തിന് നോട്ടീസ് അയച്ചത്. 2023 ജൂണില്&#x200d; മുനിസിപ്പല്&#x200d; കോര്&#x200d;പ്പറേഷന്&#x200d; വൈക്കറിന് ഹോട്ടല്&#x200d; നിര്&#x200d;മിക്കാനുള്ള അനുമതി റദ്ദാക്കിക്കൊണ്ട് ഉത്തരവിടുകയായിരുന്നു.</p>
<p>ഇതേത്തുടര്&#x200d;ന്ന് സാമ്പത്തിക കുറ്റകൃത്യ വിഭാഗം നല്&#x200d;കിയ പ്രഥമവിവര റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; കള്ളപ്പണം വെളുപ്പിക്കല്&#x200d; നിരോധന നിയമപ്രകാരം എന്&#x200d;ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഒക്ടോബറില്&#x200d; അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/with-bjp-joining-the-alliance-shiv-sena-dropped-the-case-against-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;താഴെ തട്ടിലേക്കിറങ്ങും&#8217;; നിയമസഭാ തെരഞ്ഞടുപ്പിന് നേരത്തെ ഒരുങ്ങാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം</title>
		<link>https://www.chandrikadaily.com/down-into-the-attic-uddhav-thackeray-wing-of-shiv-sena-to-prepare-early-for-assembly-elections.html</link>
					<comments>https://www.chandrikadaily.com/down-into-the-attic-uddhav-thackeray-wing-of-shiv-sena-to-prepare-early-for-assembly-elections.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 13 Jun 2024 07:52:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[shiv sena]]></category>
		<category><![CDATA[uddhav-thackeray]]></category>
		<category><![CDATA[wing]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300077</guid>

					<description><![CDATA[സംസ്ഥാനത്തെ 288 അസംബ്ലി സീറ്റുകളിലും തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനാണ് സേനാഭവനിൽ നടന്ന യോഗത്തിൽ താക്കറെ പാര്&#x200d;ട്ടിയിലെ ഉന്നത നേതാക്കളോട് ആവശ്യപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഫലം വിലയിരുത്തി നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. ഈ വർഷമാണ് മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്&#x200d; ഉദ്ധവ് താക്കറെ പാര്&#x200d;ട്ടി നേതാക്കള്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>സംസ്ഥാനത്തെ 288 അസംബ്ലി സീറ്റുകളിലും തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനാണ് സേനാഭവനിൽ നടന്ന യോഗത്തിൽ താക്കറെ പാര്&#x200d;ട്ടിയിലെ ഉന്നത നേതാക്കളോട് ആവശ്യപ്പെട്ടത്.</p>
<p>ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 21 സീറ്റുകളിൽ മത്സരിച്ച ശിവസേന താക്കറെ വിഭാഗം ഒമ്പത് സീറ്റുകളിൽ വിജയിച്ചു. മത്സരിച്ച 17ൽ 13ലും കോൺഗ്രസ് വിജയിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥി വിശാൽ പാട്ടീൽ വിജയിച്ചതിന് പിന്നാലെ കോൺഗ്രസിനെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി 10 സീറ്റുകളിൽ മത്സരിക്കുകയും എട്ട് സീറ്റുകളിൽ വിജയിക്കുകയും ചെയ്തു. ഈ കണക്ക് നോക്കുകയാണെങ്കിൽ സ്‌ട്രൈക്ക് റൈറ്റ് കുറവ് ശിവസേനക്കാണ്. ഇക്കാര്യം അവർ സജീവമായിത്തന്നെ വിലയിരുത്തുന്നുണ്ട്.</p>
<p>&#8220;സീറ്റുകളിലും സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതിലും ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) ചില പിഴവുകൾ വരുത്തി, അതിന്റെ ഫലമായി എളുപ്പത്തിൽ വിജയിക്കാവുന്ന നാലോ അഞ്ചോ ലോക്‌സഭാ സീറ്റുകൾ നഷ്ടമായി. ഇക്കാര്യം യോഗത്തിൽ ചർച്ചയായെന്ന് ഒരു ശിവസേനാ നേതാവ് പറഞ്ഞു.</p>
<p>&#8220;നിയമസഭാ തെരഞ്ഞെടുപ്പിൽ തെറ്റുകൾ ആവർത്തിക്കാൻ ഉദ്ധവ് താക്കറെ ആഗ്രഹിക്കുന്നില്ല, അതിനാൽ കാര്യങ്ങൾ കൈവിട്ടുപോകുന്നതിന് മുമ്പ് തിരുത്തൽ നടപടികൾ സ്വീകരിക്കാനാണ് പാര്&#x200d;ട്ടി തീരുമാനിച്ചിരിക്കുന്നതെന്നും പേര് വെളിപ്പെടുത്താത്ത ആ നേതാവ് വ്യക്തമാക്കുന്നു. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.</p>
<p>&#8221;താഴെത്തട്ടിൽ പാർട്ടി ഘടന ശക്തിപ്പെടുത്താനാണ് താക്കറെ ആഗ്രഹിക്കുന്നത്. ആ വഴിക്കുള്ള കാര്യങ്ങളാണ് ചര്&#x200d;ച്ച ചെയ്യുന്നത്. പ്രാദേശിക തലത്തിലും ബൂത്ത് തലത്തിലും പാർട്ടി ശൃംഖല ശക്തിപ്പെടുത്തേണ്ടതുണ്ട്. സംസ്ഥാനത്ത് ഉദ്ധവ് താക്കറെയോട് സഹതാപം ഉണ്ടായിരുന്നു, എന്നാൽ ബൂത്ത് ലെവൽ കണക്ഷന്&#x200d; കുറവായതിനാല്&#x200d; ആ വികാരം മുതലാക്കാനായില്ല. താഴെ തട്ടിലെ പ്രവര്&#x200d;ത്തനം ശക്തിപ്പെടുത്താന്&#x200d; ഇനിയും സമയമുണ്ട്. ഇക്കാര്യം പ്രാവര്&#x200d;ത്തികമാക്കിയാല്&#x200d; കൂടുതൽ സീറ്റുകൾ നേടാനാകും&#8221;- നേതാവ് പറഞ്ഞു.</p>
<p>അതേസമയം നാല് മണ്ഡലങ്ങളിലേക്കുള്ള സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ സംബന്ധിച്ച് മഹാവികാസ് അഘാഡിയില്&#x200d;(കോണ്&#x200d;ഗ്രസ്-ശിവസേന(ഉദ്ധവ് താക്കറെ)-എന്&#x200d;.സി.പി(ശരത് പവാര്&#x200d;) സഖ്യം) അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും താക്കറെ യോഗത്തില്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/down-into-the-attic-uddhav-thackeray-wing-of-shiv-sena-to-prepare-early-for-assembly-elections.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്യാബിനെറ്റ് പദവിയില്ല; എൻ.സി.പിക്ക് പിന്നാലെ ശിവസേനയിലും അതൃപ്തി</title>
		<link>https://www.chandrikadaily.com/no-cabinet-rank-dissatisfaction-with-shiv-sena-after-ncp.html</link>
					<comments>https://www.chandrikadaily.com/no-cabinet-rank-dissatisfaction-with-shiv-sena-after-ncp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Jun 2024 11:59:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Cabinet rank]]></category>
		<category><![CDATA[Dissatisfaction]]></category>
		<category><![CDATA[NCP]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[shiv sena]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299777</guid>

					<description><![CDATA[ക്യാബിനെറ്റ് മന്ത്രിപദം പ്രതീക്ഷിച്ച പാർട്ടിക്ക്, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിപദം ലഭിച്ചതോടെയാണ് ഭിന്നസ്വരമുയർന്നത്.]]></description>
										<content:encoded><![CDATA[<p>മൂന്നാം എൻ.ഡി.എ സർക്കാറിൽ സഖ്യകക്ഷിയായ ഷിൻഡെ വിഭാഗം ശിവസേനയും അതൃപ്തിയുമായി രംഗത്ത്. ക്യാബിനെറ്റ് മന്ത്രിപദം പ്രതീക്ഷിച്ച പാർട്ടിക്ക്, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിപദം ലഭിച്ചതോടെയാണ് ഭിന്നസ്വരമുയർന്നത്. നേരത്തെ അജിത് പവാർ വിഭാഗം എൻ.സി.പിയും സഹമന്ത്രി പദത്തിൽ അതൃപ്തിയുമായി രംഗത്തുവന്നിരുന്നു.</p>
<p>“ഞങ്ങൾ ക്യാബിനെറ്റ് പദവി പ്രതീക്ഷിച്ചിരുന്നു. ജനശക്തി പാർട്ടി, എച്ച്.എ.എം, ജെ.ഡി.എസ് തുടങ്ങിയ പാർട്ടികളിൽനിന്ന് വളരെ കുറച്ച് പ്രാതിനിധ്യം മാത്രമേയുള്ളൂ. അവർക്കെല്ലാം ക്യാബിനെറ്റ് പദവ് നൽകി.</p>
<p>7 സീറ്റുകൾ നേടിയിട്ടും ശിവസേനക്ക് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിപദം മാത്രമാണ് നൽകിയത്. ശിവസേന എം.പിമാരിൽ ഒരാളെ ക്യാബിനെറ്റ് മന്ത്രിയാക്കണം” -പാർട്ടി ചീഫ് വിപ്പ് ശ്രീരംഗ് ബർണെ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-cabinet-rank-dissatisfaction-with-shiv-sena-after-ncp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിവസേന അധികാരത്തര്&#x200d;ക്കത്തില്&#x200d; വിധി ഇന്ന്; ഷിന്&#x200d;ഡെ വാഴുമോ വീഴുമോ</title>
		<link>https://www.chandrikadaily.com/verdict-in-shiv-sena-power-struggle-today-will-shinde-reign-or-fall.html</link>
					<comments>https://www.chandrikadaily.com/verdict-in-shiv-sena-power-struggle-today-will-shinde-reign-or-fall.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Thu, 11 May 2023 05:30:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[shiv sena]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=253110</guid>

					<description><![CDATA[മഹാരാഷ്ട്രയില്&#x200d; മഹാവികാസ് അഘാഡി സഖ്യ സര്&#x200d;ക്കാറിനെ വീഴ്ത്താന്&#x200d; കാരണമായ ശിവസേനയിലെ രാഷ്ട്രീയ പ്രതിസന്ധി വിഷയത്തില്&#x200d; സുപ്രീം കോടതി ഇന്ന് വിധി പറയും.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മഹാരാഷ്ട്രയില്&#x200d; മഹാവികാസ് അഘാഡി സഖ്യ സര്&#x200d;ക്കാറിനെ വീഴ്ത്താന്&#x200d; കാരണമായ ശിവസേനയിലെ രാഷ്ട്രീയ പ്രതിസന്ധി വിഷയത്തില്&#x200d; സുപ്രീം കോടതി ഇന്ന് വിധി പറയും. ഏകനാഥ് ഷിന്&#x200d;ഡെയുടെ നേതൃത്വത്തിലുള്ള വിമത എം.എല്&#x200d;.എമാര്&#x200d; ഉദ്ദവ് താക്കറെ സര്&#x200d;ക്കാറിനെതിരെ കലാപമുയര്&#x200d;ത്തി ബി.ജെ.പിക്കൊപ്പം ചേര്&#x200d;ന്നതാണ് സര്&#x200d;ക്കാര്&#x200d; വീഴാന്&#x200d; കാരണമായത്.</p>
<p>ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നേരത്തെ മാര്&#x200d;ച്ച് 16ന് ഇരുവിഭാഗത്തിന്റേയും വാദം കേട്ട ശേഷം ഹര്&#x200d;ജികള്&#x200d; വിധി പറയാനായി മാറ്റുകയായിരുന്നു. 2022 ജൂണ്&#x200d; 29ന് ഉദ്ദവ് താക്കറെ സഭയില്&#x200d; വിശ്വാസ വോട്ട് തേടണമെന്ന ഗവര്&#x200d;ണറുടെ ആവശ്യം സ്‌റ്റേ ചെയ്യാന്&#x200d; സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. തുടര്&#x200d;ന്ന് ഉദ്ദവ് താക്കറെ രാജിവെക്കുകയും ബി.ജെ.പിയുമായി ചേര്&#x200d;ന്ന് ഷിന്&#x200d;ഡെ മുഖ്യമന്ത്രിയാവുകയും ചെയ്തു. ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിനായി മുതിര്&#x200d;ന്ന അഭിഭാഷകരായ മനു അഭിഷേക് സിങ് വി, കപില്&#x200d; സിബല്&#x200d;, ദേവ്ദത്ത് കാമത്ത്, അമിത് ആനന്ദ് തിവാരി എന്നിവരും ഷിന്&#x200d;ഡെ വിഭാഗത്തിനായി നീരജ് കിശന്&#x200d; കൗള്&#x200d;, ഹരീഷ് സാല്&#x200d;വേ, മഹേഷ് ജെറ്റ്മലാനി എന്നിവരുമാണ് കോടതിയില്&#x200d; വാദിച്ചത്.</p>
<p>ഗവര്&#x200d;ണര്&#x200d;ക്കു വേണ്ടി സോളിസിറ്റര്&#x200d; തുഷാര്&#x200d; മെഹ്തയും ഹാജരായി. വിമത എം.എല്&#x200d;.എമാരെ പുറത്താക്കാനുള്ള സ്പീക്കറുടെ അധികാരവും ഷിന്&#x200d;ഡെയെ സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാനായി ക്ഷണിച്ച ഗവര്&#x200d;ണറുടെ നടപടിയുമാണ് കോടതി മുമ്പാകെയുള്ളത്. ഏകനാഥ് ഷിന്&#x200d;ഡെ വിഭാഗത്തിന് ശിവസേനയുടെ തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സ്റ്റേ ചെയ്യാന്&#x200d; ഫെബ്രുവരി 22ന് സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. 2022 ഓഗസ്റ്റ് 23ന് മൂന്നംഗ സുപ്രീം കോടതി ബെഞ്ച് ഹര്&#x200d;ജികള്&#x200d; ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/verdict-in-shiv-sena-power-struggle-today-will-shinde-reign-or-fall.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യം ഇപ്പോഴും അതിജീവിക്കുന്നത്‌നെഹ്റു-ഗാന്ധി കുടുംബം ഉണ്ടാക്കിയ സംവിധാനങ്ങള്&#x200d; മൂലം; കേന്ദ്രത്തെ വിമര്&#x200d;ശിച്ച് ശിവസേന</title>
		<link>https://www.chandrikadaily.com/shivsena-against-bjp-central-government.html</link>
					<comments>https://www.chandrikadaily.com/shivsena-against-bjp-central-government.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 09 May 2021 09:12:15 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[shiv sena]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=186666</guid>

					<description><![CDATA[ഇന്നത്തെ ഭരണാധികാരികളുടെ തെറ്റായ നയങ്ങള്&#x200d; കാരണം ഇന്ത്യ ഇപ്പോള്&#x200d; ആ അവസ്ഥയിലൂടെ കടന്നുപോവുകയാണ്]]></description>
										<content:encoded><![CDATA[<p>കോവിഡ് പ്രതിസന്ധി നേരിടുന്നതില്&#x200d; കേന്ദ്ര സര്&#x200d;ക്കാരിന്റെ വീഴ്ചയെ വിമര്&#x200d;ശിച്ച് ശിവസേന. മുന്&#x200d; പ്രധാനമന്ത്രിമാരായ ജവാഹര്&#x200d;ലാല്&#x200d; നെഹ്റു, ഇന്ദിര ഗാന്ധി, മന്&#x200d;മോഹന്&#x200d; സിങ് എന്നിവരുള്&#x200d;പ്പെടെ കഴിഞ്ഞ 70 വര്&#x200d;ഷത്തിനിടയില്&#x200d; സൃഷ്ടിച്ച സംവിധാനമാണു ദുഷ്‌കരമായ ഈ സമയത്തു രാജ്യത്തെ അതിജീവിക്കാന്&#x200d; സഹായിക്കുന്നതെന്ന് ശിവസേന ചൂണ്ടിക്കാട്ടി. നെഹ്റു-ഗാന്ധി കുടുംബം സൃഷ്ടിച്ച സംവിധാനത്തിലാണ് ഇന്ത്യ നിലനില്&#x200d;ക്കുന്നത്. നിരവധി പാവപ്പെട്ട രാജ്യങ്ങള്&#x200d; ഇന്ത്യയ്ക്കു സഹായം വാഗ്ദാനം ചെയ്യുന്നു. നേരത്തേ പാകിസ്താന്&#x200d;, റുവാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങള്&#x200d; മറ്റുള്ളവരുടെ സഹായം തേടിയിരുന്നു. എന്നാല്&#x200d; ഇന്നത്തെ ഭരണാധികാരികളുടെ തെറ്റായ നയങ്ങള്&#x200d; കാരണം ഇന്ത്യ ഇപ്പോള്&#x200d; ആ അവസ്ഥയിലൂടെ കടന്നുപോവുകയാണ്. പാവപ്പെട്ട രാജ്യങ്ങള്&#x200d; അവര്&#x200d;ക്കാവുംവിധം ഇന്ത്യയെ സഹായിക്കുന്നു. അതേസമയം, 20,000 കോടി രൂപയുടെ സെന്&#x200d;ട്രല്&#x200d; വിസ്ത പദ്ധതി നിര്&#x200d;ത്താന്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറല്ല. ബംഗ്ലദേശ്, ശ്രീലങ്ക, ഭൂട്ടാന്&#x200d; തുടങ്ങിയ രാജ്യങ്ങളില്&#x200d; നിന്നുള്ള സഹായം സ്വീകരിക്കുന്നതില്&#x200d; ആര്&#x200d;ക്കും ഖേദവുമില്ല -മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലില്&#x200d; ശിവസേന വിമര്&#x200d;ശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shivsena-against-bjp-central-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ട് സിംഹങ്ങളും പോയി, ഇനിയെന്ത് എന്&#x200d;ഡിഎ; പരിഹാസവുമായി ശിവസേന</title>
		<link>https://www.chandrikadaily.com/what-is-left-of-nda-after-exit-of-two-lions-akali-dal-and-shiv-sena-saamana-s-swipe-at-bjp-led-combine.html</link>
					<comments>https://www.chandrikadaily.com/what-is-left-of-nda-after-exit-of-two-lions-akali-dal-and-shiv-sena-saamana-s-swipe-at-bjp-led-combine.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 29 Sep 2020 10:43:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[modi government]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[SHIROMANI AKALIDAL]]></category>
		<category><![CDATA[shiv sena]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157371</guid>

					<description><![CDATA[മഹാരാഷ്ട്രയില്&#x200d; തെരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായുണ്ടായ അധികാര തര്&#x200d;ക്കത്തിന്റെ പേരിലാണ് ശിവസേന എന്&#x200d;ഡിഎയില്&#x200d; നിന്നും അകന്നത്. അതേമയം, കര്&#x200d;ഷക വിരുദ്ധമെന്ന നിലയില്&#x200d; വിവാദമായ കാര്&#x200d;ഷിക ബില്&#x200d; എതിര്&#x200d;പ്പ് വകവെക്കാതെ മോദി സര്&#x200d;ക്കാര്&#x200d; പാസാക്കിയതോടെയാണ് സുഖ്ബീര്&#x200d; സിങ് ബാദലിന്റെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദള്&#x200d; കഴിഞ്ഞദിവസം എന്&#x200d;ഡിഎ വിട്ടത്.]]></description>
										<content:encoded><![CDATA[<p>മുംബൈ: സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദളും പുറത്തുപോയതോടെ എന്&#x200d;ഡിഎ മുന്നണി ശോഷിച്ചതില്&#x200d; മോദി സര്&#x200d;ക്കാറിനെ പരിഹസിച്ച മുമ്പ് കക്ഷിയായിരുന്ന ശിവസേന. ശിരോമണി അകാലിദളും പോയതോടെ രണ്ട് സിംഹങ്ങളും പോയി, എന്&#x200d;ഡിഎയില്&#x200d; ഇനി ആരാണ് ബാക്കിയുള്ളത്, ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ ലേഖനത്തില്&#x200d; പരിഹസിച്ചു. ഇപ്പോള്&#x200d; ചിലര്&#x200d; സഖ്യത്തോട് രാമ രാമ പറഞ്ഞ് പോയെന്നും രണ്ട് സിംഹങ്ങള്&#x200d; നഷ്ടപ്പെട്ട എന്&#x200d;.ഡി.എയില്&#x200d; ഒരു രാമനും ഇപ്പോള്&#x200d; അവശേഷിക്കുന്നില്ലെന്നും ലേഖനത്തില്&#x200d; പറയുന്നു.</p>
<p>എന്&#x200d;ഡിഎയുടെ അവസാന തൂണായിരുന്ന ശിരോമണി അകാലിദള്&#x200d; സഖ്യം വിടുന്നത് തടയാന്&#x200d; പോലും എന്&#x200d;ഡിഎ തയ്യാറായില്ലെന്നത് ആശ്ചര്യകരമാണ്. നേരത്തെ ശിവസേനയും എന്&#x200d;ഡിഎ വിട്ടിരുന്നു. എന്&#x200d;ഡിഎയ്ക്ക് രണ്ട് സിംഹങ്ങളെ നഷ്ടമായിരിക്കുന്നു. രണ്ട് പാര്&#x200d;ട്ടികളും പുറത്തുപോയതോടെ ഇനി ആരാണ് മുന്നണിയില്&#x200d; അവശേഷിക്കുന്നത്? അവിടെ ബാക്കിയുള്ളവര്&#x200d;ക്ക് ഹിന്ദുത്വവുമായി എന്തെങ്കിലും ചെയ്യാനുണ്ടോ? നെടുംതൂണ് നഷ്ടമായ എന്&#x200d;.ഡി.എയ്ക്ക് ഇനി നിലനില്&#x200d;പ്പുണ്ടോയെന്നും, ലേഖനത്തില്&#x200d; ശിവസേന ചോദിക്കുന്നു.</p>
<p>അതേസമയം, കാര്&#x200d;ഷിക ബില്ലില്&#x200d; പ്രതിഷേധിച്ച് ശിരോമണി അകാലിദള്&#x200d; എന്&#x200d;ഡിഎ വിട്ടതില്&#x200d; പ്രതികരണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്തും രംഗത്തെത്തി. ശിവസേനയും അകാലിദളുമില്ലാത്ത സഖ്യത്തെ എന്&#x200d;ഡിഎയായി കാണാനാകില്ലെന്നാ റാവത്തിന്റെ പ്രതികരിച്ചു. എന്&#x200d;ഡിഎയുടെ പ്രധാന തൂണുകളായിരുന്നു ശിവസേനയും അകാലിദളും. ശിവസനേ എന്&#x200d;ഡിഎയില്&#x200d; നിന്ന് പുറത്ത് കടക്കാന്&#x200d; നിര്&#x200d;ബന്ധിതരാവുകയായിരുന്നു. ഇപ്പോഴിതാ അകാലിദളും. ഇപ്പോള്&#x200d; എന്&#x200d;ഡിഎയ്ക്ക് പുതിയ പങ്കാളികളെ കിട്ടിയിരിക്കുന്നു. അവര്&#x200d;ക്ക് ഞാന്&#x200d; ആശംസ നേരുന്നു. പക്ഷെ ശിവസേനയും അകാലിദളുമില്ലാത്ത ഒരു സഖ്യത്തെ ഞാന്&#x200d; എന്&#x200d;ഡിഎയായി പരിഗണിക്കില്ല,&#8217;സഞ്ജയ് റാവത്ത് പറഞ്ഞ</p>
<p>മഹാരാഷ്ട്രയില്&#x200d; തെരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായുണ്ടായ അധികാര തര്&#x200d;ക്കത്തിന്റെ പേരിലാണ് ശിവസേന എന്&#x200d;ഡിഎയില്&#x200d; നിന്നും അകന്നത്. അതേമയം, കര്&#x200d;ഷക വിരുദ്ധമെന്ന നിലയില്&#x200d; വിവാദമായ കാര്&#x200d;ഷിക ബില്&#x200d; എതിര്&#x200d;പ്പ് വകവെക്കാതെ മോദി സര്&#x200d;ക്കാര്&#x200d; പാസാക്കിയതോടെയാണ് സുഖ്ബീര്&#x200d; സിങ് ബാദലിന്റെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദള്&#x200d; കഴിഞ്ഞദിവസം എന്&#x200d;ഡിഎ വിട്ടത്. പാര്&#x200d;ട്ടിയുടെ പ്രതിനിധിയായ ഹര്&#x200d;സിമ്രത്ത് കൗര്&#x200d; നേരത്തെ കേന്ദ്ര മന്ത്രിസഭയില്&#x200d;നിന്ന് രാജിവച്ചിരുന്നു. പിന്നാലെയാണ് മോദി സര്&#x200d;ക്കാറിന് കടുത്ത തിരിച്ചടിയായ മുന്നണി വിടാനുള്ള അകാലിദളിന്റെ ഔദ്യോഗിക തീരുമാനവും ഉണ്ടായത്. ബിജെപിയുടെ ആദ്യകാലം മുതലുള്ള സഖ്യകക്ഷികളില്&#x200d; ഒന്നായിരുന്നു ശിരോമണി അകാലി ദള്&#x200d;. കാര്&#x200d;ഷിക വിളകള്&#x200d;ക്ക് താങ്ങുവില ഉറപ്പ് നല്&#x200d;കാത്തതിലും പഞ്ചാബ്, സിഖ് വിഷയങ്ങളില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; അലംഭാവം കാട്ടുന്നതിലും പ്രതിഷേധിച്ചാണ് ശിരോമണി അകാലിദള്&#x200d; മുന്നണി വിടുന്നതെന്നായിരുന്നു പാര്&#x200d;ട്ടി നേതാവ് സുഖ്ബിര്&#x200d; സിങ്ങ് പ്രഖ്യാപിച്ചത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-is-left-of-nda-after-exit-of-two-lions-akali-dal-and-shiv-sena-saamana-s-swipe-at-bjp-led-combine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിവസേന നേതാവ് സഞ്ജയ് റാവത്തും മുന്&#x200d;മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കൂടിക്കാഴ്ച നടത്തി</title>
		<link>https://www.chandrikadaily.com/not-political-sanjay-raut-devendra-fadnavis-refute-rumours-over-meet.html</link>
					<comments>https://www.chandrikadaily.com/not-political-sanjay-raut-devendra-fadnavis-refute-rumours-over-meet.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 27 Sep 2020 06:06:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[devendra fadnavis]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[Sanjay Raut]]></category>
		<category><![CDATA[shiv sena]]></category>
		<category><![CDATA[SHIVSENA]]></category>
		<category><![CDATA[shivsena-bjp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156890</guid>

					<description><![CDATA[എന്&#x200d;ഡിഎ മുന്നണിയില്&#x200d;നിന്നും ശിരോമണി അകാലിദള്&#x200d; പിന്മാറിയതിന് പിന്നാലെ മുന്&#x200d; സഖ്യത്തിലെ നേതാക്കള്&#x200d; തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്&#x200d; ഉയര്&#x200d;ത്തിയിട്ടുണ്ട്. അതേസമയം, കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് സഞ്ജയ് റാവുത്തും ബി.ജെ.പിയും വിശദീകരിച്ചു.]]></description>
										<content:encoded><![CDATA[<p>മുംബൈ: ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുന്&#x200d; മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന നേതാവ് സഞ്ജയ് റാവുത്തും തമ്മില്&#x200d; കൂടിക്കാഴ്ച നടത്തി. ഒന്നര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്&#x200d; വെച്ചായിരുന്നെന്ന് ഇന്ത്യ ടുഡേ റിപ്പോര്&#x200d;ട്ട് ചെയ്തു. അതേസമയം, എന്&#x200d;ഡിഎ മുന്നണിയില്&#x200d;നിന്നും ശിരോമണി അകാലിദള്&#x200d; പിന്മാറിയതിന് പിന്നാലെ മുന്&#x200d; സഖ്യത്തിലെ നേതാക്കള്&#x200d; തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്&#x200d; ഉയര്&#x200d;ത്തിയിട്ടുണ്ട്.</p>
<p>അതേസമയം, കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് സഞ്ജയ് റാവുത്തും ബി.ജെ.പിയും വിശദീകരിച്ചു. ചില വിഷയങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; ഞാന്&#x200d; ഇന്നലെ ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടതായി സഞ്ജയ് റാവത്ത് പ്രതികരിച്ചു.. സംസ്ഥാനത്തിന്റെ മുന്&#x200d; മുഖ്യമന്ത്രിയാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവുമാണ് അദ്ദേഹം. കൂടാതെ ബിഹാര്&#x200d; തെരഞ്ഞെടുപ്പില്&#x200d; ബിജെപിയുടെ ചുമതലയും അദ്ദേഹത്തിനാണ്. ഞങ്ങളുടെ കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അറിയാമായിരുന്നെന്നും പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും ഞങ്ങള്&#x200d; ശത്രുക്കളല്ലെന്നും സഞ്ജയ് റാവത്ത് വിശദീകരിച്ചു.</p>
<p>എന്നാല്&#x200d;, ശിവസേനയുടെ മുഖപത്രമായ സാമ്‌നക്കു വേണ്ടി ഫഡ്‌നാവിസുമായി സഞ്ജയ് റാവുത്ത് അഭിമുഖം നടത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാനായാണ് ഇരുവരും കണ്ടതെന്നും ബി.ജെ.പി സംസ്ഥാന വക്താവ് കേശവ് ഉപാധ്യായ ട്വീറ്റ് ചെയ്തു. ബിഹാര്&#x200d; തെരഞ്ഞെടുപ്പ് പ്രചരണങ്ങള്&#x200d;ക്ക് ശേഷം അഭിമുഖം നടത്താമെന്ന് ഫഡ്‌നാവിസ് സഞ്ജയ് റാവുത്തിന് ഉറപ്പു നല്&#x200d;കിയെന്നും ഉപാധ്യായ പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/not-political-sanjay-raut-devendra-fadnavis-refute-rumours-over-meet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവംബര്&#x200d; 7 നകം മഹാരാഷ്ട്രയില്&#x200d; രാഷ്ട്രപതി ഭരണമെന്ന് ബിജെപി; ശരത് പവാറിനെ സമീപിച്ച് ഉദ്ദവ് താക്കറെ</title>
		<link>https://www.chandrikadaily.com/uddhav-thackeray-sharad-pawar-talk-over-phone-explore-govt-form-in-maharashtra.html</link>
					<comments>https://www.chandrikadaily.com/uddhav-thackeray-sharad-pawar-talk-over-phone-explore-govt-form-in-maharashtra.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 01 Nov 2019 12:55:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[Sharad Pawar]]></category>
		<category><![CDATA[shiv sena]]></category>
		<category><![CDATA[Thackeray]]></category>
		<category><![CDATA[Uddav Thackeray]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143447</guid>

					<description><![CDATA[മുംബൈ: മഹാരാഷ്ട്രയില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിനുള്ള ബി. ജെ.പി ശ്രമം എങ്ങുമെത്താതെ തുടരുന്നതിനിടെ നാഷണലിസ്റ്റ് കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി നേതാവ് ശരദ് പവാറുമായി ഫോണില്&#x200d; സംസാരിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. ഇന്നലെ രാത്രി ശിവസേന നേതാവ് സഞ്ജയ് റൗത്തിന്റെ ഫോണില്&#x200d; നിന്നും ശരദ് പവാറിന്റെ വസതിയിലേക്കാണ് താക്കറെ വിളിച്ചത്. മഹാരാഷ്ട്രയില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുന്നതിന് ശിവസേനയെ സഹായം തേടിയാണ് സംഭാഷണം നടന്നത്. അതേസമയം, സംസ്ഥാനത്ത് പുതിയ സര്&#x200d;ക്കാര്&#x200d; നിലവില്&#x200d; വന്നില്ലെങ്കില്&#x200d; മഹാരാഷ്ട്രയില്&#x200d; രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്ന ഭീഷണിയുമായി ബിജെപി രംഗത്ത്. [&#8230;]]]></description>
										<content:encoded><![CDATA[
<p>മുംബൈ: മഹാരാഷ്ട്രയില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിനുള്ള ബി. ജെ.പി ശ്രമം എങ്ങുമെത്താതെ തുടരുന്നതിനിടെ നാഷണലിസ്റ്റ് കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി നേതാവ് ശരദ് പവാറുമായി ഫോണില്&#x200d; സംസാരിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. ഇന്നലെ രാത്രി ശിവസേന നേതാവ് സഞ്ജയ് റൗത്തിന്റെ ഫോണില്&#x200d; നിന്നും ശരദ് പവാറിന്റെ വസതിയിലേക്കാണ് താക്കറെ വിളിച്ചത്. മഹാരാഷ്ട്രയില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരിക്കുന്നതിന് ശിവസേനയെ സഹായം തേടിയാണ് സംഭാഷണം നടന്നത്. </p>



<p>അതേസമയം, സംസ്ഥാനത്ത് പുതിയ സര്&#x200d;ക്കാര്&#x200d; നിലവില്&#x200d; വന്നില്ലെങ്കില്&#x200d; മഹാരാഷ്ട്രയില്&#x200d; രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്ന ഭീഷണിയുമായി ബിജെപി രംഗത്ത്. നവംബര്&#x200d; 7 നകം പുതിയ സര്&#x200d;ക്കാര്&#x200d; നിലവില്&#x200d; വന്നില്ലെങ്കില്&#x200d; മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്ന് ബിജെപിയുടെ മുതിര്&#x200d;ന്ന നേതാവും മുന്&#x200d; ധനമന്ത്രിയുമായ സുധീര്&#x200d; മുങ്കന്തിവാര്&#x200d; വെള്ളിയാഴ്ച പറഞ്ഞു.</p>



<p>ഒക്ടോബര്&#x200d; 21 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷവും സര്&#x200d;ക്കാര്&#x200d; രൂപീകരണത്തില്&#x200d; പുരോഗതി കാണാത്തതിനാലാണ് മന്ത്രിയുടെ പരാമര്&#x200d;ശം.  </p>



<p>ഇന്നലെ സര്&#x200d;ക്കാര്&#x200d; രൂപീകരണ വിഷയത്തില്&#x200d; ശിവസേന പ്രതിനിധികള്&#x200d; ഗവര്&#x200d;ണറെ കണ്ടിരിന്നു. ആദിത്യ താക്കറെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്&#x200d;ണര്&#x200d; ഭഗത് സിങ് കോശിയാരിയെ രാജ്ഭവനിലെത്തി കണ്ടത്. സംസ്ഥാനത്തെ വരള്&#x200d;ച്ച ബാധിത പ്രദേശങ്ങള്&#x200d;ക്കാവശ്യമായ ഫണ്ട് ലഭ്യമാക്കണമെന്ന് കൂടിക്കാഴ്ചയില്&#x200d; ഗവര്&#x200d;ണറോട് ആവശ്യപ്പെട്ടതായി സംഘത്തിലുണ്ടായിരുന്ന നിയമസഭാ കക്ഷി നേതാവ് ഏകനാഥ് ഷിന്&#x200d;ഡെ പറഞ്ഞു. ഗവര്&#x200d;ണറെ കാണും മുമ്പ് ശിവസേന നിയമസഭാ കക്ഷി യോഗം ചേര്&#x200d;ന്ന് ഷിന്&#x200d;ഡെയെ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. മുഖ്യമന്ത്രി പദത്തിന്റെ കാര്യത്തില്&#x200d; 50-50 ഫോര്&#x200d;മുല അംഗീകരിക്കുന്നത് വരെ വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് ശിവസേന ഇന്നലെയും ആവര്&#x200d;ത്തിച്ചു. </p>



<p>ശിവസേന വിചാരിച്ചാല്&#x200d; മഹാരാഷ്ട്രയില്&#x200d; സ്ഥിരതയുള്ള സര്&#x200d;ക്കാര്&#x200d; രൂപികരിക്കാനുള്ള പിന്തുണ ലഭിക്കുമെന്ന് പാര്&#x200d;ട്ടി നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനയുടെ മുഖ്യമന്ത്രി മഹാരാഷ്ട്ര ഭരിക്കണമെന്നാണ് ജനങ്ങള്&#x200d; താല്&#x200d;പ്പര്യപ്പെടുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. </p>



<p>മന്ത്രിസഭയില്&#x200d; നിര്&#x200d;ണായക വകുപ്പുകള്&#x200d; ലഭിച്ചാല്&#x200d; തങ്ങളുടെ ആവശ്യങ്ങളില്&#x200d; നിന്നും പിന്&#x200d;മാറുമെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; ശിവസേന തള്ളി. 50-50 ഫോര്&#x200d;മുല എന്ന ആവശ്യത്തില്&#x200d; ഉറച്ച് നില്&#x200d;ക്കുന്നതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനക്കാരന്&#x200d; മുഖ്യമന്ത്രിയാവുന്നതിന് ആവശ്യമെങ്കില്&#x200d; കാത്തിരിക്കണമെന്നായിരുന്നു പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളോട് പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; ഉദ്ദവ് താക്കറേയുടെ ആഹ്വാനം. ഇതോടെ അധികാര തര്&#x200d;ക്കം ഉടന്&#x200d; തീരുമെന്ന ബി.ജെ.പി പ്രതീക്ഷകള്&#x200d;ക്ക് മങ്ങലേറ്റു. അതേ സമയം കോണ്&#x200d;ഗ്രസ്-എന്&#x200d;.സി.പി പാര്&#x200d;ട്ടികളുമായി ശിവസേന ബന്ധപ്പെടുന്നുണ്ടെന്ന കാര്യം പാര്&#x200d;ട്ടി നേതാക്കള്&#x200d; വ്യക്തമാക്കി. <br>
ബി.ജെ.പിയുടെ പ്രശ്‌നം തങ്ങള്&#x200d;ക്ക് അറിയാമെങ്കിലും തങ്ങള്&#x200d;ക്ക് തങ്ങളുടെ പാര്&#x200d;ട്ടിയെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ടെന്നായിരുന്നു ഉദ്ദവ് താക്കറേയുടെ പ്രതികരണം. നിലപാടില്&#x200d; വ്യക്തത വരുത്തുന്നത് വരെ ബി.ജെ.പിയുമായി ചര്&#x200d;ച്ചക്കില്ലെന്നും അമിത് ഷായും താനുമായി എന്ത് കരാറാണ് ഉണ്ടാക്കിയതെന്ന് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ഫഡ്‌നാവിസ് ആദ്യം അക്കാര്യത്തില്&#x200d; വ്യക്തത വരുത്തുകയാണ് വേണ്ടതെന്നും ഉദ്ദവ് താക്കേറെ പറഞ്ഞു.  കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; എന്&#x200d;.സി.പി അധ്യക്ഷന്&#x200d; ശരത് പവാറുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uddhav-thackeray-sharad-pawar-talk-over-phone-explore-govt-form-in-maharashtra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമര്&#x200d; ഖാലിദിനെ വെടിവെച്ച കേസിലെ പ്രതി ശിവസേന സ്ഥാനാര്&#x200d;ത്ഥി</title>
		<link>https://www.chandrikadaily.com/about-bjp-candidate.html</link>
					<comments>https://www.chandrikadaily.com/about-bjp-candidate.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 09 Oct 2019 17:31:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[shiv sena]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141282</guid>

					<description><![CDATA[ബഹദൂര്&#x200d;ഗര്&#x200d;ഹ്: ദില്ലി ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു സര്&#x200d;വകലാശാലയിലെ വിദ്യാര്&#x200d;ത്ഥി നേതാവായ ഉമര്&#x200d; ഖാലിദിനെ വെടിവെച്ച കേസിലെ പ്രതിയെ തെരഞ്ഞെടുപ്പിലെ സ്ഥാനാര്&#x200d;ത്ഥിയാക്കി ശിവസേന. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലെ ബഹദൂര്&#x200d;ഗഹിലാണ് ശിവസേന സ്ഥാനാര്&#x200d;ത്ഥിയായി നവീന്&#x200d; ദലാല്&#x200d; മത്സരിക്കുക. പശു സംരക്ഷകന്&#x200d; എന്ന അവകാശപ്പെടുന്ന നവീന്&#x200d; ആറ് മാസത്തിന് മുമ്പാണ് ശിവസേനയില്&#x200d; ചേര്&#x200d;ന്നത്. ദേശീയതയും പശു സംരക്ഷണവും എന്ന തന്റെ വീക്ഷണത്തോട് ചേര്&#x200d;ന്ന് നില്&#x200d;ക്കുന്നതാണ് ശിവസേനയെന്ന് പ്രഖ്യാപിച്ചാണ് പാര്&#x200d;ട്ടിയില്&#x200d; ചേര്&#x200d;ന്നത്. ബിജെപി, കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാരുകള്&#x200d; കര്&#x200d;ഷകര്&#x200d;ക്കും രക്തസാക്ഷികള്&#x200d;ക്കും പശുക്കള്&#x200d;ക്കും പാവപ്പെട്ടവര്&#x200d;ക്കുമായി ഒന്നും [&#8230;]]]></description>
										<content:encoded><![CDATA[
<p>ബഹദൂര്&#x200d;ഗര്&#x200d;ഹ്: ദില്ലി ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു സര്&#x200d;വകലാശാലയിലെ വിദ്യാര്&#x200d;ത്ഥി നേതാവായ ഉമര്&#x200d; ഖാലിദിനെ വെടിവെച്ച കേസിലെ പ്രതിയെ തെരഞ്ഞെടുപ്പിലെ സ്ഥാനാര്&#x200d;ത്ഥിയാക്കി ശിവസേന. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലെ ബഹദൂര്&#x200d;ഗഹിലാണ് ശിവസേന സ്ഥാനാര്&#x200d;ത്ഥിയായി നവീന്&#x200d; ദലാല്&#x200d; മത്സരിക്കുക.</p>



<p>പശു സംരക്ഷകന്&#x200d; എന്ന അവകാശപ്പെടുന്ന നവീന്&#x200d; ആറ് മാസത്തിന് മുമ്പാണ് ശിവസേനയില്&#x200d; ചേര്&#x200d;ന്നത്. ദേശീയതയും പശു സംരക്ഷണവും എന്ന തന്റെ വീക്ഷണത്തോട് ചേര്&#x200d;ന്ന് നില്&#x200d;ക്കുന്നതാണ് ശിവസേനയെന്ന് പ്രഖ്യാപിച്ചാണ് പാര്&#x200d;ട്ടിയില്&#x200d; ചേര്&#x200d;ന്നത്. ബിജെപി, കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാരുകള്&#x200d; കര്&#x200d;ഷകര്&#x200d;ക്കും രക്തസാക്ഷികള്&#x200d;ക്കും പശുക്കള്&#x200d;ക്കും പാവപ്പെട്ടവര്&#x200d;ക്കുമായി ഒന്നും ചെയ്യുന്നില്ലെന്നും അവര്&#x200d;ക്ക് രാഷ്ട്രീയം മാത്രമാമണ് ലക്ഷ്യമെന്നും നവീന്&#x200d; പറഞ്ഞതായി പിടിഐ റിപ്പോര്&#x200d;ട്ട് ചെയ്തു.</p>



<p>നവീന്റെ സ്ഥാനാര്&#x200d;ത്ഥിത്വം ഹരിയാന സൗത്ത് ശിവസേന പ്രസിഡന്റ് വിക്രം യാദവ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്&#x200d; ഉയര്&#x200d;ത്തുന്നവര്&#x200d;ക്കെതിരെ സ്വരമുയര്&#x200d;ത്തുകയും പശുസംരക്ഷണത്തിനായി പൊരുതുകയും ചെയ്യുന്ന നേതാവാണ് നവീനെന്ന് വിക്രം യാദവ് അവകാശപ്പെട്ടു.</p>



<p>2018 ഓഗസ്റ്റ് 13നാണ് ജെഎന്&#x200d;യു വിദ്യാര്&#x200d;ത്ഥി നേതാവായ ഉമര്&#x200d; ഖാലിദ് ആക്രമിക്കപ്പെട്ടത്. നവീന്&#x200d; ദലാലിനൊപ്പം ദര്&#x200d;വേഷ് ഷാപുരും ചേര്&#x200d;ന്ന് ഉമറിനെ കൊലപ്പെടുത്താന്&#x200d; ശ്രമിച്ചുവെന്നാണ് കേസ്. രണ്ട് വെടിയുണ്ടകള്&#x200d; ഉതിര്&#x200d;ത്തുവെങ്കിലും ഉമര്&#x200d; വെയിയേല്&#x200d;ക്കാതെ രക്ഷപ്പെടുകയായിരുന്നു.</p>



<p>സംഭവത്തിന് ശേഷം രക്ഷപ്പെട്ടെങ്കിലും ഇത് രാജ്യത്തിനുള്ള സ്വാതന്ത്ര്യദിന സമ്മാനമെന്ന് അടിക്കുറിപ്പോയെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്&#x200d; പ്രചരിപ്പിച്ചതിന് പിന്നാലെ ഇരുവരും അറസ്റ്റിലാവുകയായിരുന്നു. സെഷന്&#x200d;സ് കോടതിയുടെ പരിഗണനയിലുള്ള കേസില്&#x200d; ഇപ്പോള്&#x200d; ജാമ്യത്തിലാണ് നവീന്&#x200d;. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/about-bjp-candidate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയുമായി സഖ്യമില്ല; പിന്തുണ ഗഡ്കരി പ്രധാനമന്ത്രിയാകുമെങ്കില്&#x200d; മാത്രം  ശിവസേന</title>
		<link>https://www.chandrikadaily.com/mns-mp-claims-support-to-bjp-only-if-gadkari-is-pm-face.html</link>
					<comments>https://www.chandrikadaily.com/mns-mp-claims-support-to-bjp-only-if-gadkari-is-pm-face.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 23 Jan 2019 09:22:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Gadkari]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[shiv sena]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117147</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്&#x200d; മാത്രം ശേഷിക്കെ ശിവസേനയെ അനുനയിപ്പിച്ച് സഖ്യമുണ്ടാക്കാനുള്ള ബി.ജെ.പി നീക്കങ്ങള്&#x200d;ക്ക് തിരിച്ചടി. ബി.ജെ.പിയുമായി തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യമുണ്ടാക്കുന്ന പ്രശ്‌നമില്ലെന്നും തെരഞ്ഞെടുപ്പിനു ശേഷം ആര്&#x200d;ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായാല്&#x200d; നിതിന്&#x200d; ഗഡ്കരിയെ പ്രധാനമന്ത്രിയാക്കാമെങ്കില്&#x200d; മാത്രം ബി.ജെ.പിയെ പിന്തുണക്കാമെന്നും ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു. &#8216;ബി.ജെ.പി അവരെപ്പറ്റി മാത്രമാണ് ചിന്തിക്കുന്നത്. അതുകൊണ്ട് ഞങ്ങളും ഞങ്ങളെപ്പറ്റി മാത്രം ചിന്തിക്കുന്നു. നിതിന്&#x200d; ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്&#x200d;ത്ഥിയാക്കാമെങ്കില്&#x200d; ഞങ്ങള്&#x200d; അദ്ദേഹത്തെ പിന്തുണക്കാം.&#8217; &#8211; റാവത്ത് ഒരു ടി.വി അഭിമുഖത്തില്&#x200d; പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്&#x200d; മാത്രം ശേഷിക്കെ ശിവസേനയെ അനുനയിപ്പിച്ച് സഖ്യമുണ്ടാക്കാനുള്ള ബി.ജെ.പി നീക്കങ്ങള്&#x200d;ക്ക് തിരിച്ചടി. ബി.ജെ.പിയുമായി തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യമുണ്ടാക്കുന്ന പ്രശ്‌നമില്ലെന്നും തെരഞ്ഞെടുപ്പിനു ശേഷം ആര്&#x200d;ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായാല്&#x200d; നിതിന്&#x200d; ഗഡ്കരിയെ പ്രധാനമന്ത്രിയാക്കാമെങ്കില്&#x200d; മാത്രം ബി.ജെ.പിയെ പിന്തുണക്കാമെന്നും ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു.</p>



<p>&#8216;ബി.ജെ.പി അവരെപ്പറ്റി മാത്രമാണ് ചിന്തിക്കുന്നത്. അതുകൊണ്ട് ഞങ്ങളും ഞങ്ങളെപ്പറ്റി മാത്രം ചിന്തിക്കുന്നു. നിതിന്&#x200d; ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്&#x200d;ത്ഥിയാക്കാമെങ്കില്&#x200d; ഞങ്ങള്&#x200d; അദ്ദേഹത്തെ പിന്തുണക്കാം.&#8217; &#8211; റാവത്ത് ഒരു ടി.വി അഭിമുഖത്തില്&#x200d; പറഞ്ഞു.</p>



<p>ആര്&#x200d;.എസ്.എസിന്റെ പിന്തുണയുള്ള ഗഡ്കരി പക്ഷവും അമിത് ഷായുടെ നേതൃത്വത്തിലുള്ള മോദി പക്ഷവും തമ്മിലുള്ള ശീതസമരം ബി.ജെ.പിയില്&#x200d; ശക്തമാകുന്നതിനിടയിലാണ് ശിവസേനയുടെ നിലപാട്. നേരത്തെ, അമേരിക്കയില്&#x200d; നടന്ന ലോക ഹിന്ദു സമ്മേളനത്തില്&#x200d; ഗഡ്കരി പങ്കെടുക്കാതിരിക്കാന്&#x200d; മോദി നടത്തിയ &#8216;കളികള്&#x200d;&#8217; സംഘ് പരിവാറിനുള്ളില്&#x200d; വിവാദമായിരുന്നു. അമേരിക്ക, കനഡ, ഇസ്രാഈല്&#x200d; രാജ്യങ്ങള്&#x200d; സന്ദര്&#x200d;ശിച്ച് നിക്ഷേപകരെ കാണാനുള്ള ഗഡ്കരിയുടെ പദ്ധതി അവസാന നിമിഷം റദ്ദാക്കിയത് മോദിയും അമിത് ഷായും ഇടപെട്ടാണെന്നായിരുന്നു റിപ്പോര്&#x200d;ട്ടുകള്&#x200d;. </p>



<p>അതിനിടെ, പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പിയുമായുള്ള പ്രശ്‌നങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്തു പരിഹരിക്കണമെന്ന് ശിവസേനാ നേതാക്കള്&#x200d; പാര്&#x200d;ട്ടി തലവന്&#x200d; ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടതായും റിപ്പോര്&#x200d;ട്ടുകളുണ്ട്. എന്നാല്&#x200d;, ബി.ജെ.പിക്കു വഴങ്ങില്ലെന്നും വേണമെങ്കില്&#x200d; ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യം പാര്&#x200d;ട്ടിക്കുണ്ടെന്നുമാണ് ഉദ്ധവ് ഇതിനോട് പ്രതികരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mns-mp-claims-support-to-bjp-only-if-gadkari-is-pm-face.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
