shiva sena – Chandrika Daily https://www.chandrikadaily.com Fri, 21 Nov 2025 13:08:29 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg shiva sena – Chandrika Daily https://www.chandrikadaily.com 32 32 ബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്‌നാഥ് ഷിന്‍ഡെ https://www.chandrikadaily.com/bjp-is-trying-to-trap-shiv-sena-leaders-and-workers-eknath-shinde-lodges-complaint.html https://www.chandrikadaily.com/bjp-is-trying-to-trap-shiv-sena-leaders-and-workers-eknath-shinde-lodges-complaint.html#respond Fri, 21 Nov 2025 13:07:41 +0000 https://www.chandrikadaily.com/?p=364668 മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേനയിലെ (ഷിന്‍ഡെ വിഭാഗം) നേതാക്കളെയും പ്രവര്‍ത്തകരെയും ബി.ജെ.പി ചാക്കിലാക്കുന്നതു തുടരുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപമുഖ്യമന്ത്രിയും സേന തലവനുമായ ഏക്നാഥ് ഷിന്‍ഡെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിട്ടും കാര്യമുണ്ടായില്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പി വിപുലീകരണ അജണ്ടയുമായി മുന്നോട്ടുപോകുമെന്ന് ഷാ ഷിന്‍ഡെയോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രവീന്ദ്ര ചവാനെതിരെയാണ് ഷിന്‍ഡെ പ്രധാനമായും പരാതി ഉന്നയിച്ചത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേനയിലെ നേതാക്കളെയും പ്രവര്‍ത്തകരെയും ചവാന്‍ അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നുവെന്ന കടുത്ത ആശങ്ക അദ്ദേഹം ഷായെ അറിയിച്ചു. ഷിന്‍ഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത് ഷിന്‍ഡെയുടെ ശക്തികേന്ദ്രമായ കല്യാണ്‍-ഡോംബിവ്ലി മേഖലയിലാണ് ഈ സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്.

ഏകദേശം 50 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍, ബി.ജെ.പി ഒരു ദേശീയ പാര്‍ട്ടിയാണെന്നും, അതുകൊണ്ടുതന്നെ വിപുലീകരണ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഷിന്‍ഡെയ്ക്ക് വ്യക്തമായ സന്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നേതാക്കളെ നിയന്ത്രിക്കേണ്ടത് ഷിന്‍ഡെയാണ്. അല്ലാതെ മറ്റൊരു പാര്‍ട്ടിയെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും ഷാ സൂചിപ്പിച്ചു. കൂടാതെ, സഖ്യത്തിന്റെ (മഹായുതി) ആഭ്യന്തര പ്രശ്നങ്ങള്‍ സംസ്ഥാന തലത്തില്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

2029ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളെ ആശ്രയിക്കാതെ സ്വന്തമായി ഭരണം പിടിച്ചെടുക്കുക എന്ന ദീര്‍ഘകാല പദ്ധതിയാണ് ബി.ജെ.പിക്ക് ഉള്ളതെന്നും നേതാക്കള്‍ സൂചിപ്പിക്കുന്നുണ്ട്.

]]>
https://www.chandrikadaily.com/bjp-is-trying-to-trap-shiv-sena-leaders-and-workers-eknath-shinde-lodges-complaint.html/feed 0
‘അമീബ എങ്ങനെ വേണമെങ്കിലും വളരും ബിജെപിയും’; മോദിയേയും അമിത് ഷായേയും കടന്നാക്രമിച്ച് ഉദ്ധവ് താക്കറെ https://www.chandrikadaily.com/bjp-will-grow-like-an-amoeba-uddhav-thackeray-attacks-modi-and-amit-shah.html https://www.chandrikadaily.com/bjp-will-grow-like-an-amoeba-uddhav-thackeray-attacks-modi-and-amit-shah.html#respond Fri, 03 Oct 2025 02:56:59 +0000 https://www.chandrikadaily.com/?p=356564 മുംബൈ:  ബിജെപിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തി ദസറാ റാലിയിൽ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയുടെ പ്രസംഗം. മുംബൈ ശിവാജി പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഉദ്ധവ് താക്കറെ ബിജെപിയെയും മുതിർന്ന നേതാക്കളെയും പേരെടുത്ത് വിമർശിച്ചത്. ഏത് സാഹചര്യത്തിലും രാഷ്ട്രീയ നേട്ടങ്ങൾക്കായി പൊരുത്തപ്പെടുന്ന പാർട്ടിയാണ് ബിജെപിയെന്നു വിമർശിച്ച ഉദ്ധവ് അമീബയോടാണ് ബിജെപിയെ ഉപമിച്ചത്.

“ഒരു ജീവിയുണ്ട്, അമീബ. എങ്ങനെ വേണമെങ്കിലും അത് വളരും…. ആഗ്രഹങ്ങൾക്കനുസരിച്ച് രൂപം കൊള്ളും… ബിജെപിയും എങ്ങനെ വേണമെങ്കിലും വളരുകയാണ്. ആരുമായും സഖ്യമുണ്ടാക്കും പക്ഷേ വളരുക ബിജെപി മാത്രമായിരിക്കും” താക്കറെ പറഞ്ഞു.

ലഡാക്ക് പ്രക്ഷോഭത്തിന്റെ നേതാവ് സോനം വാങ്‌ചുക്കിനെ പാക്കിസ്ഥാൻ സന്ദര്‍ശിച്ചതിന് അറസ്റ്റ് ചെയ്തതിനെയും മോദിയുടെ പാക്ക് സന്ദർശനവുമായി ചേർത്തുവച്ച് ഉദ്ധവ് ചോദ്യം ചെയ്തു. വാങ്‌ചുക്കിനെ അറസ്റ്റ് ചെയ്തെങ്കിൽ നവാസ് ഷെരീഫിനെ സന്ദർശിച്ച മോദിയെ എന്താണ് വിളിക്കേണ്ടതെന്നാണ് ഉദ്ധവ് ചോദിച്ചത്. അതേസമയം അമിത്ഷായെ ഇന്ത്യ–പാക്ക് ക്രിക്കറ്റുമായി ചേർത്തുവച്ചാണ് പരിഹസിച്ചത്. “ഒരു വശത്ത് അച്ഛൻ ദേശസ്നേഹം പഠിപ്പിക്കുന്നു, മറുവശത്ത് മകൻ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നു.” ജയ് ഷാ ഐസിസി തലപ്പത്തുള്ള കാര്യം ഓർമിപ്പിച്ചായിരുന്നു അമിത്ഷായെ വിമർശിച്ചത്.

 

]]>
https://www.chandrikadaily.com/bjp-will-grow-like-an-amoeba-uddhav-thackeray-attacks-modi-and-amit-shah.html/feed 0
കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്ന് ഫഡ്‌നാവിസ്; ആദ്യം അധിനിവേശ കശ്മീര്‍ തിരിച്ചു പിടിക്കൂ എന്ന് ശിവസേന https://www.chandrikadaily.com/karachi-will-be-a-part-of-india-one-day-devendra-fadnavis-reacts-to-bandra-sweet-shop-row.html https://www.chandrikadaily.com/karachi-will-be-a-part-of-india-one-day-devendra-fadnavis-reacts-to-bandra-sweet-shop-row.html#respond Mon, 23 Nov 2020 07:58:42 +0000 https://www.chandrikadaily.com/?p=168882 മുംബൈ: പാകിസ്താനിലെ കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമായി മാറുമെന്നും തങ്ങള്‍ അഖണ്ഡ ഭാരതത്തിലാണ് വിശ്വസിക്കുന്നത് എന്നും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുംബൈയിലെ കറാച്ചി സ്വീറ്റ് ഷോപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ഫഡ്‌നാവിസ്.

‘ഞങ്ങള്‍ അഖണ്ഡത ഭാരതത്തില്‍ വിശ്വസിക്കുന്നു. ഒരു ദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകും എന്നും വിശ്വസിക്കുന്നു’ – എന്നായിരുന്നു ഫഡ്‌നാവിസിന്റെ പ്രസ്താവന.

ഫഡ്‌നാവിസിന്റെ പ്രസ്താവനയോട് രൂക്ഷമായ ഭാഷയിലാണ് ശിവസേന പ്രതികരിച്ചത്. പാകിസ്താന്‍ അധിനിവേശിച്ച കശ്മീര്‍ ആദ്യമായി തിരിച്ചു പിടിക്കൂ. എന്നിട്ടാകാം കറാച്ചി എന്ന് സേനാ നേതാവ് സഞ്ജയ് റാവട്ട് പറഞ്ഞു.

നേരത്തെ, മുംബൈയിലെ കറാച്ചി ഷോപ്പിന്റെ ഉടമയോട്, കടയുടെ പേരു മാറ്റാന്‍ ശിവസേനാ നേതാവ് നിതിന്‍ നന്ദ്‌ഗോങ്കര്‍ ആവസ്യപ്പെട്ടിരുന്നു. മറാത്തി ബന്ധമുള്ള ഏതെങ്കിലും പേരിടൂ എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പ്രാദേശിക നേതാവിന്റെ ആവശ്യം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ല എന്ന് റാവുത്ത് വ്യക്തമാക്കി.

അറുപത് വര്‍ഷമായി കറാച്ചി ബേക്കറിയും കറാച്ചി സ്വീറ്റ്‌സും മുംബൈയിലുണ്ട്. അവയ്ക്ക് പാകിസ്താനുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമില്ല. അവയുടെ പേര് മാറ്റാന്‍ ആവശ്യപ്പെടുന്നത് അസംബന്ധമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/karachi-will-be-a-part-of-india-one-day-devendra-fadnavis-reacts-to-bandra-sweet-shop-row.html/feed 0
അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നെന്ന് സഞ്ജയ് റാവത്ത് ; മഹാരാഷ്ട്ര പുതിയ രാഷ്ട്രീയ വഴിത്തിരിവിലേക്ക് https://www.chandrikadaily.com/new-political-outbreak-in-maharasthra.html https://www.chandrikadaily.com/new-political-outbreak-in-maharasthra.html#respond Tue, 05 Nov 2019 06:44:04 +0000 http://www.chandrikadaily.com/?p=143736 മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണം വൈകുന്നതിനോടൊപ്പം പുതിയ രാഷ്ട്രീയ വഴിത്തിരിവിലേക്കെന്ന് സൂചന. അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് ആര്‍ത്തിച്ചുവ്യക്തമാക്കി. നീതിക്കും അവകാശത്തിനുമായുള്ള പോരാട്ടത്തില്‍ വിജയം ഞങ്ങളുടേത് തന്നെയായിരിക്കും റാവത്ത് പറഞ്ഞു.

മുഖ്യമന്ത്രിയെ തീരുമാനിക്കുക സംസ്ഥാനത്ത് തന്നെയായിരിക്കും. എന്‍സിപിയുമായി കൈകോര്‍ക്കുകയും ശരദ് പവാര്‍ മുഖ്യമന്ത്രിയാകുകയും ചെയ്യുമോ എന്ന ചോദ്യത്തിന് അതുണ്ടാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സത്യപ്രതിജ്ഞ വൈകാതെയുണ്ടാകുമെന്നും. സത്യപ്രതിജ്ഞ ബിജെപിയുടെ കുത്തകയല്ലെന്നും അദ്ദേഹം പറഞ്ഞു.

288 അംഗ സഭയില്‍ ബിജെപിക്ക് 105 സീറ്റാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 145 പേരുടെ പിന്തുണ വേണം. രണ്ടാം സ്ഥാനത്തുള്ള ശിവസേനയ്ക്ക് 56 സീറ്റുണ്ട്. എന്‍സിപിക്ക് 54 സീറ്റും കോണ്‍ഗ്രസിന് 44 സീറ്റുമുണ്ട്.സ്വതന്ത്രരും ചെറുപാര്‍ട്ടികള്‍ക്കുമായി 29 എംഎല്‍എമാരുണ്ട്. മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കുവെക്കണമെന്നാണ് ശിവസേനയുടെ ഉപാധി ബിജെപി അംഗീകരിക്കാന്‍ തയ്യാറല്ല. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

]]>
https://www.chandrikadaily.com/new-political-outbreak-in-maharasthra.html/feed 0
ബജറ്റിനെതിരെ ബി.ജെ.പിക്കുള്ളില്‍ തന്നെ പൊട്ടിത്തെറി; അനുനയ നീക്കവുമായി മോദിയും ജെയ്റ്റ്‌ലിയും https://www.chandrikadaily.com/budget-2019-critics.html https://www.chandrikadaily.com/budget-2019-critics.html#respond Sun, 07 Jul 2019 14:18:18 +0000 http://www.chandrikadaily.com/?p=132412

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മല സീതാരമാന്‍ വെച്ച ബജറ്റിനെതിരെ ബി.ജെ.പിക്കുള്ളില്‍ തന്നെ അതൃപ്തി പുകയുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് ശരിയായില്ലെന്ന് ശിവസേന അറിയിച്ചു. ഇപ്പോള്‍ തന്നെ താങ്ങാനാവുന്നതില്‍ പരം വിലയുള്ള സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.50 ശതമാനം ആക്കുന്നതോടെ ജനങ്ങള്‍ക്ക് വലിയ തരത്തിലുള്ള പ്രയാസം സൃഷ്ടിക്കും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള നീക്കത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച് സ്വദേശി ജാഗരണ്‍ മഞ്ചും (എസ്.ജെ.എം) രംഗത്തെത്തി. ഇന്ദിരാ ഗാന്ധിക്കു ശേഷം ബജറ്റ് അവതരിപ്പിക്കുന്ന വനിതയാണ് നിര്‍മല സീതാരാമന്‍. എന്നാല്‍ സ്ത്രീകളുടെ സാമ്പത്തിക മുന്നേറ്റത്തിനാവശ്യമായ നിര്‍ദേശങ്ങളൊന്നും ബജറ്റില്‍ ഇല്ല. ഇതും വിമര്‍ശനത്തിനു വഴി വെച്ചിരിക്കുകയാണ്.

എന്നാല്‍ വിമര്‍ശനങ്ങളെ തടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും രംഗത്തെത്തിയിരിക്കുകയാണ്.

]]>
https://www.chandrikadaily.com/budget-2019-critics.html/feed 0
പിന്തുണച്ചാല്‍ ദേശസ്നേഹി, അല്ലെങ്കില്‍ ദേശവിരുദ്ധന്‍: മോദിക്കെതിരെ ശിവസേന https://www.chandrikadaily.com/shivasena-against-modi.html https://www.chandrikadaily.com/shivasena-against-modi.html#respond Sun, 10 Feb 2019 07:06:41 +0000 http://www.chandrikadaily.com/?p=118632 മുംബൈ: റഫാല്‍ കരാറിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് സമാന്തരമായി ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ശിവസേന. റഫാലിനെ പിന്തുണക്കുന്നവരെല്ലാം ദേശസ്നേഹികളും അതില്‍ ചോദ്യംഉന്നയിക്കുന്നവരെയെല്ലാം ദേശവിരുദ്ധരുമാക്കുന്ന സ്ഥിതിയാണെന്ന് ശിവസേന മുഖപത്രം സാമ്ന കുറ്റപ്പെടുത്തി.
റഫാലില്‍ തൃപ്തികരമായ മറുപടി കിട്ടുന്നത് വരെ ഓരോ ഇന്ത്യക്കാരനും ഇതില്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. സത്യമേവ ജയതേ എന്ന മുദ്രാവാക്യമാണ് രാജ്യത്തെ നിലനിര്‍ത്തുന്നത്. പ്രതിപക്ഷം മരിച്ചാലും സത്യം എപ്പോഴും ജീവനോടെയുണ്ടാകും. നിങ്ങള്‍ എന്തിനാണ് അനാവശ്യമായി പ്രതിപക്ഷത്തെ പഴിക്കുന്നതെന്നും സാമ്ന ചോദിക്കുന്നു. മോദി പാര്‍ലമെന്റില്‍ റഫാല്‍ കരാറിനെ ന്യായീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം ഹിന്ദു ദിനപത്രം കരാറിലെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ തെളിയിക്കുന്ന രേഖ പുറത്തുവിട്ടു. ഇപ്പോള്‍ ബി.ജെ.പി പറയുന്നത് മുഴുവന്‍ സത്യങ്ങളും പ്രസിദ്ധീകരിച്ചില്ല എന്നാണ്. രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ എന്തായി? എന്തിനാണ് അനാവശ്യമായി പ്രതിപക്ഷത്തെ പഴിക്കുന്നത്-ശിവസേന ചോദിക്കുന്നു.

]]>
https://www.chandrikadaily.com/shivasena-against-modi.html/feed 0
നാലു കൊല്ലമായി രാജ്യം ഭരിക്കുന്നത് താനാണെന്ന കാര്യം മോദി മറന്നു; രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകരാറിലായതിന് കോണ്‍ഗ്രസിനെ കുറ്റം പറയുന്നത് തമാശ: ശിവസേന https://www.chandrikadaily.com/samna-shiv-sena-attacks-pm-modi-again.html https://www.chandrikadaily.com/samna-shiv-sena-attacks-pm-modi-again.html#respond Wed, 05 Sep 2018 14:48:49 +0000 http://www.chandrikadaily.com/?p=101769 മുംബൈ: രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകരാറിലായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെ കുറ്റം പറയുന്നത് തമാശയാണെന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്നയിലൂടെയാണ് മോദിക്കും ബി.ജെ.പി സര്‍ക്കാറിനുമെതിരെ കടുത്ത വിമര്‍ശനവുമായി ശിവസേന രംഗത്തെത്തിയത്. ലേഖനത്തില്‍ നാലു കൊല്ലമായി രാജ്യം ഭരിക്കുന്നത് താനാണെന്ന കാര്യം മോദി മറക്കുകയാണ് തുടങ്ങിയ ശക്തമായ പരിഹാസമാണ് നടത്തിയിരിക്കുന്നത്.

നോട്ടുനിരോധനത്തെ രഘുറാം രാജന്‍ (മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍) എതിര്‍ത്തിരുന്നു. പരസ്യത്തിനായി കോടികള്‍ കേന്ദ്ര സര്‍ക്കാര്‍ ചിലവഴിക്കുന്നതിനെയും അദ്ദേഹം എതിര്‍ത്തു. ഇത് പൊതുഖജനാവ് കൊള്ളയടിക്കലാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ അധികാരത്തിലിരിക്കുന്നവര്‍ കള്ളന്മാരാണ്. സ്വന്തം ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ അത്യാര്‍ത്തിയാണ്. അതുകൊണ്ട് അവര്‍ രഘുറാം രാജനെ പുറത്താക്കി.

രാജ്യത്തെ ഇന്ധനവില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്. താമസിയാതെ പെട്രോള്‍ വില 100രൂപ കടക്കും. തൊഴില്‍രഹിതരായ യുവാക്കള്‍ തെരുവില്‍ അരാജകത്വം സൃഷ്ടിക്കും. ഈ ഭരണത്തില്‍ കര്‍ഷകരും അസന്തുഷ്ടരാണ്. ഭക്ഷണ വസ്തുക്കളുടെയും പാചക വാതകത്തിന്റെയും സി.എന്‍.ജിയുടെയും വില കുതിച്ചുയരുകയാണ്. പുതിയ നിക്ഷേപങ്ങള്‍ കുറഞ്ഞു വരികയാണ്. സാമ്ന ലേഖനം പറയുന്നു.

രൂപയുടെ മൂല്യം കുറയുമ്പോഴും സാമ്പത്തികനില ഭദ്രമാണെന്ന് വ്യാജപ്രചരണം അഴിച്ചുവിടുകയാണ്. ഇതിലൂടെ ജനങ്ങള്‍ യാഥാര്‍ത്ഥ്യം മനസിലാക്കുന്നതില്‍ പരാജയപ്പെടുകയാണ്.രൂപയുടെ മൂല്യം കൂപ്പുകുത്തുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക നില തകരാറിലായതിന് മോദി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയാണെന്ന് ശിവസേന.

ഇന്ത്യന്‍ കറന്‍സി മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ ലോകത്തെ ആറാമത്തെ സമ്പദ്വ്യവസ്ഥയാണ് നമ്മുടേതെന്ന് പറയുമ്പോള്‍ ചിരി വരുന്നു.ഇതൊന്നും ലോകത്തിലെ ആറാമത്തെ സമ്പദ് വ്യവസ്ഥയുടെ ലക്ഷണമല്ല. സമ്പദ് വ്യവസ്ഥ തകരാറിലായതിന് കോണ്‍ഗ്രസിനെയും രഘുറാം രാജനെയും കുറ്റം പറയുന്നത് തമാശയാണ് ലേഖനം പറയുന്നു. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞ് നൂറിലെത്തുമെന്നും ലേഖനം പറയുന്നുണ്ട്.

 

 

]]>
https://www.chandrikadaily.com/samna-shiv-sena-attacks-pm-modi-again.html/feed 0
മോദിയുടെ പ്രസംഗത്തിനായി വാജ്‌പേയിയുടെ മരണം മറച്ചു വെച്ചെന്ന് ശിവസേന https://www.chandrikadaily.com/vajpayees-death-news-kept-on-hold-for-pms-i-day-speech.html https://www.chandrikadaily.com/vajpayees-death-news-kept-on-hold-for-pms-i-day-speech.html#respond Tue, 28 Aug 2018 09:51:57 +0000 http://www.chandrikadaily.com/?p=100537 ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എ. ബി വാജ്‌പേയിയുടെ നിര്യാണത്തില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി മുഖ്യ ഘടക കക്ഷിയായ ശിവസേന. വാജ്‌പേയിയുടെ മരണം പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനായി നീട്ടിവെച്ചെന്ന് ശിവസേന രാജ്യസഭാംഗമായ സഞ്ജയ് റൗത്ത് ആരോപിച്ചു.

ഓഗസ്റ്റ് 12,13 തിയതികളില്‍ വാജ്‌പേയിയുടെ ആരോഗ്യനില അതീവ മോശമായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യ ദിനം വിപുലമായി തന്നെ ആഘോഷിക്കാനും പതാക താഴ്ത്തി കെട്ടുന്നത് ഒഴിവാക്കാനും ചെങ്കോട്ടയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുള്ള മോദിയുടെ വിപുലമായ പ്രസംഗത്തിന് കോട്ടം തട്ടാതിരിക്കാനുമാണ് വാജ്‌പേയ്‌യുടെ മരണം 16 ന് ‘സംഭവിച്ച’തെന്നാണ് സഞ്ജയ് റൗത്ത് ആരോപിക്കുന്നത്.

ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ എഡിറ്റോറിയലിലാണ് ബിജെപിക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. മരണ വിവരം പുറത്തു വിടാന്‍ സ്വാതന്ത്ര്യദിനാഘോഷം കഴിയാന്‍ കാത്തിരുന്നതാണോ എന്ന സംശയമാണ് ശിവസേന പ്രകടിപ്പിക്കുന്നത്.

]]>
https://www.chandrikadaily.com/vajpayees-death-news-kept-on-hold-for-pms-i-day-speech.html/feed 0
സ്ത്രീകളേക്കാള്‍ സുരക്ഷിതര്‍ പശുക്കള്‍: മോദിക്കെതിരെ വീണ്ടും ശിവസേന https://www.chandrikadaily.com/shiva-sena-gainst-cow-murder-in-indiaa.html https://www.chandrikadaily.com/shiva-sena-gainst-cow-murder-in-indiaa.html#respond Tue, 24 Jul 2018 03:45:10 +0000 http://www.chandrikadaily.com/?p=95753 ന്യൂഡല്‍ഹി: ബി.ജെ.പി- ശിവസേന തര്‍ക്കം കൂടുതല്‍ കലുഷിതമാവുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ രംഗത്തെത്തി. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സാധികാത്ത സര്‍ക്കാര്‍ പശുക്കള്‍ക്ക് സംരക്ഷണമൊരുക്കുകയാണെന്നാണ് താക്കറെയുടെ ആക്ഷേപം.
വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും ഭരണപരാജയമായാണ് ഉദ്ധവ് ചൂണ്ടിക്കാണിച്ചത്. ബിജെപിയുടെ ഹിന്ദുത്വ അജണ്ട വ്യാജമാണ്. ഞങ്ങള്‍ സര്‍ക്കാരിന്റെ ഭാഗം തന്നെയാണ്. പക്ഷേ എന്തെങ്കിലും തെറ്റു കണ്ടാല്‍ പ്രതികരിക്കും. ഞങ്ങള്‍ ഭാരതീയ ജനതയുടെ സുഹൃത്തുക്കളാണ്; അല്ലാതെ പാര്‍ട്ടിയുടേതല്ല- അദ്ദേഹം വ്യക്തമാക്കി.
ഈ രാജ്യത്ത് പശുക്കള്‍ സുരക്ഷിതരാണ്. പക്ഷേ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല. പശുവിനെ കൊന്നുതിന്നണമെന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷേ, ഗോരക്ഷയുടെ പേരില്‍ മറ്റുള്ളവര്‍ ബീഫ് കഴിക്കുന്നുണ്ടോ ഇല്ലയോ എന്ന് നിരീക്ഷിക്കുന്നത് നാണക്കേടാണ്. അത് ഹിന്ദുത്വമല്ല. ഇത്തരത്തില്‍ രാജ്യത്ത് ബലമായി അടിച്ചേല്‍പ്പിക്കപ്പെടുന്ന ഹിന്ദുത്വ അജണ്ട അംഗീകരിക്കാനാവില്ല. നമ്മുടെ സ്ത്രീകള്‍ അരക്ഷിതരാണ്. പക്ഷേ നിങ്ങള്‍ പശുക്കളെ രക്ഷിക്കാന്‍ നടക്കുകയാണ്.- ബിജെപിയെ വിമര്‍ശിച്ചകൊണ്ട് അദ്ദേഹം പറഞ്ഞു.
ദേശീയതയെക്കുറിച്ചും ദേശവിരുദ്ധതയെക്കുറിച്ചുമുള്ള ബിജെപിയുടെ കാഴ്ചപ്പാട് തെറ്റാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെല്ലാവരും ദേശവിരുദ്ധരാണെന്ന ധാരണ തെറ്റാണ്. എംപിമാര്‍ ജനങ്ങളുടെ പ്രതിനിധികളാണ്. അവര്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവകാശമുണ്ട്. ഉദ്ധവ് താക്കറേ പറഞ്ഞു.
പാര്‍ലമെന്റിന്റെ അകത്തും പുറത്തും ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ശിവസേന ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ശിവസേനയുടെ തോളില്‍ കയറി നിന്ന് ചെവികടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ബിജെപിയെ സൂചിപ്പിച്ച് കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ തുറന്നടിച്ചിരുന്നു.

]]>
https://www.chandrikadaily.com/shiva-sena-gainst-cow-murder-in-indiaa.html/feed 0
അമിത് ഷാ-ഉദ്ധവ് താക്കറെ ചര്‍ച്ച പരാജയം; വരും തെരഞ്ഞെടുപ്പുകളില്‍ ശിവസേന ഒറ്റയ്ക്ക് മത്സരിക്കും https://www.chandrikadaily.com/well-contest-all-upcoming-elections-on-our-own-says-shiv-sena-mp-sanjay-rau.html https://www.chandrikadaily.com/well-contest-all-upcoming-elections-on-our-own-says-shiv-sena-mp-sanjay-rau.html#respond Thu, 07 Jun 2018 12:08:22 +0000 http://www.chandrikadaily.com/?p=88942 മുംബൈ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ എല്ലായിടത്തും ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന എം.പി സന്‍ജയ് റാവത്ത്. കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന മേധാവി ഉദ്ധവ് താക്കറെയുടെ വസതിയില്‍ സന്ദര്‍ശിച്ച് ഇരുപാര്‍ട്ടികളും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു എന്നു പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ശിവസേന ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടില്ല എന്ന് വ്യക്തമാക്കി സന്‍ജയ് റാവത്ത് രംഗത്തെത്തുന്നത്.

്അമിത് ഷായുടെ സന്ദര്‍ശനത്തിനു പിന്നില്‍ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ശിവസേന ഒറ്റയ്ക്കു മത്സരിക്കുമെന്ന് പാര്‍ട്ടിയുടെ സമ്മേളനത്തില്‍ പ്രമേയം പാസ്സാക്കിയതാണ്. അതില്‍ ഒരു മാറ്റവും ഉണ്ടാവില്ല. ഞങ്ങള്‍ ഒറ്റയ്ക്ക് തന്നെ മത്സരിക്കും-എം.പി സന്‍ജയ് റാവത്ത് എ.എന്‍.ഐയോട് പറഞ്ഞു.

നീണ്ട ഇടവേളയ്ക്കു ശേഷമാണ് ബി.ജെ.പിയും ശിവസേനയും തമ്മില്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. വളരെ പ്രതീക്ഷയോടെയായിരുന്നു ബി.ജെ.പി ഇതിനെ കണ്ടിരുന്നത്. എന്നാല്‍ ഒറ്റയ്ക്ക് മത്സരക്കുമെന്ന് സന്‍ജയ് റാവത്ത് പ്രസ്താവനയുമായി രംഗത്തെത്തിയത്തോടെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി

ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയില്‍ നിന്നും സഖ്യകക്ഷികള്‍ ഒന്നൊന്നായി കൊഴിഞ്ഞുപോവുകയും ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും കനത്ത തോല്‍വി നേരിട്ട സാഹചര്യത്തിലാണ് ശിവസേന തലവനുമായി അമിത് ഷാ കൂട്ടിക്കാഴ്ച നടത്തിയത്. അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ മഹാസഖ്യം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എന്തുവില കൊടുത്തും വീണ്ടും അധികാരത്തിലേറുന്നതിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് നിരന്തരം ബി.ജെ.പിയെ വിമര്‍ശിക്കുന്ന ശിവസേനയുടെ പിന്തുണയ്ക്കായി അമിതാ ഷാശ്രമം നടത്തിയത്.

]]>
https://www.chandrikadaily.com/well-contest-all-upcoming-elections-on-our-own-says-shiv-sena-mp-sanjay-rau.html/feed 0