<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>SHIVSENA &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/shivsena/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 10 Feb 2025 10:58:26 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>SHIVSENA &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പുനഃസംഘടിപ്പിച്ച ദുരന്ത നിവാരണ സമിതിയില്&#x200d; ഷിന്&#x200d;ഡെ ഇല്ല; മഹായുതി സഖ്യത്തില്&#x200d; പൊട്ടിത്തെറിയോ?</title>
		<link>https://www.chandrikadaily.com/shinde-absent-from-reconstituted-disaster-management-committee-will-the-mahayuti-alliance-explode.html</link>
					<comments>https://www.chandrikadaily.com/shinde-absent-from-reconstituted-disaster-management-committee-will-the-mahayuti-alliance-explode.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Feb 2025 10:58:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Eknath Shinde]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[SHIVSENA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329243</guid>

					<description><![CDATA[അതേസമയം, ഷിന്&#x200d;ഡെക്കൊപ്പം ഉപമുഖ്യമന്ത്രി പദം പങ്കിടുന്ന എന്&#x200d;.സി.പി നേതാവ് അജിത് പവാര്&#x200d; സമിതിയിലുണ്ട്.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്ര  ദുരന്ത നിവാരണ ബോഡിയില്&#x200d; ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്&#x200d;ഡെയുടെ അസാന്നിധ്യം ചര്&#x200d;ച്ചയാകുന്നു. മഹായുതി സഖ്യത്തിലെ ഭിന്നതയാണ് ഇതോടെ മറനീക്കി പുറത്തുവന്നത് എന്നാണ് റിപ്പോര്&#x200d;ട്ട്. 2005ല്&#x200d; മുംബൈയിലുണ്ടായ വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്&#x200d; മഹാരാഷ്ട്ര സര്&#x200d;ക്കാര്&#x200d; ദുരന്ത നിവാരണ ബോഡി സ്ഥാപിച്ചത്.</p>
<p>അടുത്തിടെ ദുരന്ത നിവാരണ ബോഡി പുനഃസംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് സമിതിയുടെ അധ്യക്ഷന്&#x200d;. അതോടൊപ്പം ചീഫ് സെക്രട്ടറി സുജാത സുനൈകിനെ സി.ഇ.ഒ ആയും നിയമിച്ചു. ഉപമുഖ്യമന്ത്രിയും നഗര വികസന വകുപ്പ് മന്ത്രിയുമായ ഷിന്&#x200d;ഡെയെ ഒമ്പതംഗ സമിതിയില്&#x200d; ഉള്&#x200d;പ്പെടുത്താത്തതിലാണ് ഇപ്പോള്&#x200d; സംശയം ഉയര്&#x200d;ന്നിരിക്കുന്നത്.</p>
<p>അതേസമയം, ഷിന്&#x200d;ഡെക്കൊപ്പം ഉപമുഖ്യമന്ത്രി പദം പങ്കിടുന്ന എന്&#x200d;.സി.പി നേതാവ് അജിത് പവാര്&#x200d; സമിതിയിലുണ്ട്. പ്രത്യേകിച്ച് നഗര വികസന വകുപ്പ് ദുരന്ത നിവാരണ ബോഡിയുടെ അവിഭാജ്യമായ സാഹചര്യത്തിലാണ് സമിതിയില്&#x200d; ഷിന്&#x200d;ഡെയെ ഉള്&#x200d;പ്പെടുത്താത്തത് രാഷ്ട്രീയ നിരീക്ഷകര്&#x200d;ക്കിടയില്&#x200d; ചര്&#x200d;ച്ചയായിരിക്കുന്നത്.</p>
<p>മുഖ്യമന്ത്രിപദം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ദേവേന്ദ്ര ഫഡ്‌നാവിസുമായി ഷിന്&#x200d;ഡെക്ക് ഭിന്നതയുണ്ടായിരുന്നു. തല്&#x200d;കാലം ഉപമുഖ്യമന്ത്രിപദവും പ്രധാന വകുപ്പും നല്&#x200d;കി അനുനയിപ്പിച്ചെങ്കിലും ഇരുവര്&#x200d;ക്കുമിടയില്&#x200d; അസ്വാരസ്യം നിലനില്&#x200d;ക്കുന്നുണ്ടെന്ന് തന്നെയാണ് മുംബൈയില്&#x200d; നിന്നുള്ള വാര്&#x200d;ത്തകള്&#x200d; നല്&#x200d;കുന്ന സൂചന. രൂപീകരിച്ചതു തൊട്ട് സംസ്ഥാന സര്&#x200d;ക്കാറില്&#x200d; ഷിന്&#x200d;ഡെയെ മാറ്റിനിര്&#x200d;ത്തുകയാണെന്ന തരത്തിലും റിപ്പോര്&#x200d;ട്ടുകള്&#x200d; വന്നിരുന്നു. ദേവേന്ദ്രഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടും മന്ത്രിമാരെ തീരുമാനിക്കുന്നത് അനന്തമായി നീണ്ടിരുന്നു. മഹായുതി സഖ്യത്തിലെ ഭിന്നതയായിരുന്നു അതിനു പിന്നില്&#x200d;.</p>
<p>മന്ത്രിമാര്&#x200d;ക്കിടയില്&#x200d; ജില്ലകളുടെ ചുമതല നല്&#x200d;കുന്നതിലും ഭിന്നത ഉടലെടുത്തിരുന്നു. എന്&#x200d;.സി.പി, ബി.?ജെ.പി നേതാക്കള്&#x200d;ക്ക് യഥാക്രമം റായ്ഗഢിന്റെയും നാസിക്കിന്റെയും ചുമതല നല്&#x200d;കുമെന്നായിരുന്നു പ്രഖ്യാപനം. ഇത് ഷിന്&#x200d;ഡെ വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടാക്കി. ഈ ജില്ലകളുടെ ചുമതല രണ്ട് ശിവസേന മന്ത്രിമാര്&#x200d; ഏറ്റെടുക്കാന്&#x200d; താല്&#x200d;പര്യപ്പെട്ടിരുന്നു. ഫഡ്‌നാവിസ് ഇടപെട്ട് നിയമങ്ങള്&#x200d; തല്&#x200d;കാലത്തേക്ക് മരവിപ്പിച്ചെങ്കിലും റിപ്പബ്ലിക് ദിനത്തില്&#x200d; റായ്ഗഢ് ജില്ല ആസ്ഥാനത്ത് എന്&#x200d;.സി.പി വനിത ശിശു വികസന മന്ത്രി അദിതി തത്കറെ ദേശീയ പതാക ഉയര്&#x200d;ത്തിയത് സ്ഥിതിഗതികള്&#x200d; കൂടുതല്&#x200d; വഷളാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shinde-absent-from-reconstituted-disaster-management-committee-will-the-mahayuti-alliance-explode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിവസേന ഷിന്&#x200d;ഡെ വിഭാഗം സീറ്റ് നല്&#x200d;കിയില്ല; വിഷമം കൊണ്ട് എം.എല്&#x200d;.എ നാടുവിട്ടു</title>
		<link>https://www.chandrikadaily.com/1shiv-sena-shinde-faction-did-not-give-seats-mla-left-the-country-due-to-distress.html</link>
					<comments>https://www.chandrikadaily.com/1shiv-sena-shinde-faction-did-not-give-seats-mla-left-the-country-due-to-distress.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 30 Oct 2024 04:37:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Eknath Shinde]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[SHIVSENA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315427</guid>

					<description><![CDATA[പാല്&#x200d;ഗണ്ഡ് എം.എല്&#x200d;.എ ശ്രീനിവാസ വാംഗെയാണ് വീടുവിട്ടിറങ്ങിയത്.]]></description>
										<content:encoded><![CDATA[<p>നിയമസഭ തെരഞ്ഞെടുപ്പില്&#x200d; സീറ്റ് ലഭിക്കാത്തതിനെ തുടര്&#x200d;ന്നുണ്ടായ മനോവിഷമത്തില്&#x200d; ശിവസേന ഷിന്&#x200d;ഡെ വിഭാഗം എം.എല്&#x200d;.എ വീടുവിട്ടിറങ്ങി. പാല്&#x200d;ഗണ്ഡ് എം.എല്&#x200d;.എ ശ്രീനിവാസ വാംഗെയാണ് വീടുവിട്ടിറങ്ങിയത്. ശിവസേന ഷിന്&#x200d;ഡെ വിഭാഗം എം.എല്&#x200d;.എയായ ശ്രീനിവാസയെ തിങ്കളാഴ്ച്ച മുതല്&#x200d; കാണാനില്ലായിരുന്നു.</p>
<p>സ്ഥാനാര്&#x200d;ത്ഥി നിര്&#x200d;ണയ സമയത്ത് ശ്രീനിവാസയെ തഴഞ്ഞ് അടുത്തിടെ പാര്&#x200d;ട്ടിയിലെത്തിയ മുന്&#x200d; ബി.ജെ.പി എം.പി രാജേന്ദ്ര ഗാവിതിനെ ശിവസേന പരിഗണിച്ചതില്&#x200d; എം.എല്&#x200d;.എയ്ക്ക് അതൃപ്തി ഉണ്ടായിരുന്നതായി റിപ്പോര്&#x200d;ട്ടുകളുണ്ടായിരുന്നു.</p>
<p>തുടര്&#x200d;ന്ന് പാല്&#x200d;ഗണ്ഡിന് പകരം ദഹാനു മണ്ഡലം, ശ്രീനിവാസ ആവശ്യപ്പെട്ടെങ്കിലും നിയമസഭ സമിതിയില്&#x200d; സീറ്റ് നല്&#x200d;കാം എന്ന വാഗ്ദാനം മാത്രമാണ് പാര്&#x200d;ട്ടി നേതൃത്വം നല്&#x200d;കിയത്. എന്നാല്&#x200d; ഈ തീരുമാനത്തില്&#x200d; അതൃപ്തനായ അദ്ദേഹം തന്നെ മിഠായി കാണിച്ച് മയക്കേണ്ടെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.</p>
<p>ശിവസേനയിലെ പിളര്&#x200d;പ്പിന് പിന്നാലെ ഷിന്&#x200d;ഡെ വിഭാഗത്തിലേക്ക് കൂറുമാറിയ ആദ്യ എം.എല്&#x200d;.എ മാരില്&#x200d; ഒരാളായിരുന്നു ശ്രീനിവാസ. എന്നാല്&#x200d; സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ, ഷിന്&#x200d;ഡെയ്‌ക്കൊപ്പം ചേരാന്&#x200d; ഉദ്ധവ് താക്കറയെ പോലൊരാളെ കൈയൊഴിഞ്ഞതില്&#x200d; മാപ്പ് പറയുന്നതായി ശ്രീനിവാസ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്ത കാണാതായത്.</p>
<p>തിങ്കളാഴ്ച്ച താക്കറയെ കണ്ട് ക്ഷമ ചോദിക്കാനാണെന്ന് പറഞ്ഞാണ് ശ്രീനിവാസ വീട്ടില്&#x200d; നിന്നിറങ്ങിയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. മണ്ഡലത്തില്&#x200d; മറ്റൊരു സ്ഥാനാര്&#x200d;ത്ഥിയെ തെരഞ്ഞെടുത്തതില്&#x200d; അദ്ദേഹം അസ്വസ്ഥനായിരുന്നെന്നും ഭാര്യ വെളിപ്പെടുത്തിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1shiv-sena-shinde-faction-did-not-give-seats-mla-left-the-country-due-to-distress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘വഖഫ് നിയമ ഭേദഗതി അദാനിക്ക് ഭൂമി കൈമാറാൻ വേണ്ടി’; ​കേന്ദ്ര സർക്കാറിനെതിരെ ശിവസേന യുവനേതാവ്</title>
		<link>https://www.chandrikadaily.com/amendment-of-waqf-act-to-transfer-land-to-adani-shiv-sena-youth-leader-against-central-govt.html</link>
					<comments>https://www.chandrikadaily.com/amendment-of-waqf-act-to-transfer-land-to-adani-shiv-sena-youth-leader-against-central-govt.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 20 Aug 2024 13:18:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[adani]]></category>
		<category><![CDATA[Amendment of Waqf]]></category>
		<category><![CDATA[SHIVSENA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306828</guid>

					<description><![CDATA[‘മഹാ വികാസ് അഗാഡി സർക്കാർ അധികാരത്തിൽ വന്നാൽ അദാനിക്ക് നൽകിയ കരാർ റദ്ദാക്കും’]]></description>
										<content:encoded><![CDATA[<p>വഖഫ് ഭൂമികൾ വ്യവസായി ഗൗതം അദാനിക്ക് കൈമാറാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ വഖഫ് നിയമ ഭേദഗതി കൊണ്ടുവരുന്നതെന്ന് ശിവസേന ഉദ്ധവ് താക്കറെ യുവനേതാവ് ആദിത്യ താക്കറെ. മുംബൈ ധാരാവിയിൽ നടന്ന ധാരാവി ബച്ചാവോ ആ​ന്ദോളൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഒരു ധാരാവി നിവാസിയെയും ഇവിടെനിന്ന് നിർബന്ധിപ്പിച്ച് വിട്ടുപോകാൻ അനുവദിക്കില്ലെന്നും അവർക്ക് വേണ്ട സംരക്ഷണങ്ങൾ നൽകുമെന്നും ​ആദിത്യ താക്കശറ പറഞ്ഞു. ധാരാവി ചേരി പുനർവികസന പദ്ധതിയുടെ ടെൻഡർ അദാനിയുടെ കമ്പനിക്കാണ് മഹാരാഷ്ട്ര സർക്കാർ നൽകിയിട്ടുള്ളത്.</p>
<p>മഹാ വികാസ് അഗാഡി സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻ അദാനിക്ക് നൽകിയ കരാർ റദ്ദാക്കി പുതിയ ടെൻഡർ വിളിക്കുമെന്ന് ആദിത്യ താക്കറെ പറഞ്ഞു. ഓരോ കുടുംബത്തിനും 500 ചതരുശ്ര അടി വിസ്തീർണമുള്ള വീട് നൽകും. അദാനിയാണ് മോദിയുടെയും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡയുടെയും യജമാനനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
<p>മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ വ്യവസായി ഗൗതം അദാനിയുടെ കമ്പനിക്ക് നൽകിയ ധാരാവി ചേരി പുനർവികസന പദ്ധതിയുടെ ടെൻഡർ റദ്ദാക്കുമെന്ന് ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയും നേരത്തേ വ്യക്തമാക്കിയിരുന്നു. ധാരാവി നിവാസികളെയും കച്ചവട സ്ഥാപനങ്ങളെയും പിഴുതുമാറ്റി​ല്ലെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തിരുന്നു.</p>
<p>ധാരാവിയിലെ നിവാസികൾക്ക് ആ പ്രദേശത്ത് തന്നെ 500 ചതുരശ്ര അടി വിസ്തീർണമുള്ള വീടെങ്കിലും നൽകണം. എന്തുകൊണ്ടാണ് പദ്ധതി ഉപേക്ഷിക്കാത്തതെന്ന് സർക്കാർ ഉടൻ മറുപടി നൽകണം. മുംബൈയെ അദാനി സിറ്റിയാക്കി മാറ്റാൻ തങ്ങൾ അനുവദിക്കില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.</p>
<p>ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമാണ് ധാരാവി. ഇവിടം പുനർവികസിപ്പിക്കാൻ നൽകിയ കരാറിൽ വ്യക്തമാക്കിയിട്ടില്ലാത്ത പല ഇളവുകളും അദാനിക്ക് നൽകിയിട്ടുണ്ട്. ഞങ്ങൾ അധിക ഇളവുകൾ നൽകില്ല. ധാരാവിയിൽ താമസിക്കുന്ന ജനങ്ങൾക്ക് നല്ലതെന്താണെന്ന് നോക്കി അത് ചെയ്യും. അല്ലാത്തപക്ഷം പുതിയ ടെൻഡർ നൽകുമെന്നും താക്കറെ പറഞ്ഞു.</p>
<p>ധാരാവിയിലെ ഓരോ വീടിനും അധികൃതർ നമ്പർ നൽകുന്നുണ്ട്. ധാരാവി നിവാസികളെ യോഗ്യതയുടെയും അയോഗ്യതയുടെയും കെണിൽ അകപ്പെടുത്താനും തുടർന്ന് അവരെ ആട്ടിയോടിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ധാരവിയിലുള്ളവരെ മറ്റു സ്ഥലങ്ങളിൽ പുനരധിവസിപ്പിക്കാനായി സർക്കാർ ഭൂമി വാങ്ങിക്കൂട്ടുന്നുണ്ട്. ഇത്തരത്തിൽ 20 സ്ഥലങ്ങൾ സർക്കാർ വാങ്ങിയിട്ടുണ്ട്. മാറ്റിത്താമസിപ്പിക്കുന്ന സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ട്. ഇത് നഗരത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.</p>
<p>ലോക്സഭാ തെരഞ്ഞെടുപ്പിൽ ധാരാവി പുനർവികസന പദ്ധതി ഇൻഡ്യാ സഖ്യത്തിന്റെ പ്രധാന പ്രചാരണ ആയുധമായിരുന്നു. ധാരാവി ഉൾ​ക്കൊള്ളുന്ന മണ്ഡലത്തിൽ ശിവസേന (യു.ബി.ടി) സ്ഥാനാർഥിയാണ് വിജയിച്ചത്. ധാരാവി നിയമസഭാ മണ്ഡലത്തിൽ വലിയ ഭൂരിപക്ഷം തന്നെ നേടിയിരുന്നു. ധാരാവി ചേരി പുനർവികസന പദ്ധതിയുടെ ടെൻഡർ 2022 നവംബറിലാണ് അദാനി ​പ്രോപ്പർട്ടീസിന് നൽകിയത്. ഡി.എൽ.എഫും നമാൻ ഡെവലപ്പേഴ്സുമാണ് ലേലത്തിൽ പ​ങ്കെടുത്ത മറ്റു കമ്പനികൾ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amendment-of-waqf-act-to-transfer-land-to-adani-shiv-sena-youth-leader-against-central-govt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവം; അറസ്റ്റിലായ ശിവസേന ഷിൻഡെ വിഭാഗം നേതാവിന് ജാമ്യം</title>
		<link>https://www.chandrikadaily.com/the-incident-where-a-woman-was-killed-by-a-car-arrested-shiv-sena-shinde-faction-leader-granted-bail.html</link>
					<comments>https://www.chandrikadaily.com/the-incident-where-a-woman-was-killed-by-a-car-arrested-shiv-sena-shinde-faction-leader-granted-bail.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 08 Jul 2024 14:15:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[car]]></category>
		<category><![CDATA[killed]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[SHIVSENA]]></category>
		<category><![CDATA[woman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302150</guid>

					<description><![CDATA[പാൽഘർ ജില്ലയിലെ ഷി​ൻഡെ വിഭാഗം സേന ഡെപ്യൂട്ടി ലീഡറായ രാജേഷ് ഷായുടെ ഉടമസ്ഥതയിലുള്ള കാർ മകൻ മിഹിർ ഷായാണ് ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നുമാണ് ആരോപണം.]]></description>
										<content:encoded><![CDATA[<p>ബി.എം.ഡബ്ല്യു കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷാക്ക് ജാമ്യം. 15,000 രൂപയുടെ ബോണ്ടിലാണ് മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചത്. പാൽഘർ ജില്ലയിലെ ഷി​ൻഡെ വിഭാഗം സേന ഡെപ്യൂട്ടി ലീഡറായ രാജേഷ് ഷായുടെ ഉടമസ്ഥതയിലുള്ള കാർ മകൻ മിഹിർ ഷായാണ് ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നുമാണ് ആരോപണം.</p>
<p>കാർ വേർളിയിൽ വെച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ 45കാരിയായ കാവേരി നഖാവ മരിക്കുകയും ഭർത്താവ് പ്രദീപിന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മിഹിർഷാ ഒളിവിൽ പോവുകയും അപകടം സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. ഇതോടെ, സംഭവം നിർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നുമുള്ള പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രംഗത്തെത്തി.</p>
<p>ബാറിൽ നിന്നിറങ്ങിയ ശേഷമാണ് മിഹിർഷായും കൂട്ടുകാരും കാർ അമിതവേഗത്തിൽ ഓടിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മിഹിർ ഷാ ബാറിൽ എത്തിയതെന്ന് ബാറുടമ മൊഴി നൽകിയിട്ടുണ്ട്. പുലർച്ചെ 1.40ന് ബില്ലടച്ച ശേഷം അവിടെനിന്ന് തിരിച്ചെന്നും ബാറുടമ വ്യക്തമാക്കി. ബാർ വിട്ട് മണിക്കൂറുകൾക്കകമാണ് അപകടം.</p>
<p>പ്രതി മിഹിർ ഷായെ രക്ഷപ്പെടുത്താൻ സഹായിച്ചതിനായിരുന്നു പിതാവ് രാജേഷ് ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന രാജേഷ് ഷായുടെ ഡ്രൈവർ രാജഋഷി ബിദാവത്തിനെയും അറസ്റ്റ് ചെയ്തിരുന്നു. മിഹിർഷായെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് മുംബൈ പൊലീസ്.</p>
<p>അപകടത്തിൽ പ്രതിസ്ഥാനത്തുള്ളവരെല്ലാം വലിയ ആളുകളാണെന്നും അവർക്കെതിരെ നടപടിയെടുക്കാൻ ആരും തയാറാകില്ലെന്നും കൊല്ലപ്പെട്ട കാവേരിയുടെ ഭർത്താവ് പ്രദീപ് നഖാവ പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. &#8216;കാറിടിച്ചതും ഞാൻ ഇടത് വശത്തേക്ക് തെറിച്ചുവീണു. എന്നാൽ, പിന്നിലിരുന്ന കാവേരിയെ കാർ ഇടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി. പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം. അപകടത്തിലുൾപ്പെട്ടവരെല്ലാം വലിയ ആളുകളാണ്. അവർക്കെതിരെ എനിക്ക് എന്തുചെയ്യാനാകും? എനിക്ക് രണ്ട് കുട്ടികളാണുള്ളത്. ഞങ്ങൾ അനുഭവിക്കേണ്ടിവരും ബാക്കി&#8217; -എന്നിങ്ങനെയായിരുന്നു പ്രദീപിന്റെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-incident-where-a-woman-was-killed-by-a-car-arrested-shiv-sena-shinde-faction-leader-granted-bail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘മോദിയുടെയും അമിത് ഷായുടെയും മുഖംമൂടി വലിച്ചിട്ടു’; രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ശിവസേന മുഖപത്രം</title>
		<link>https://www.chandrikadaily.com/modi-and-amit-shahs-mask-pulled-shiv-sena-mouthpiece-praises-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/modi-and-amit-shahs-mask-pulled-shiv-sena-mouthpiece-praises-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 03 Jul 2024 10:29:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[mouthpiece]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[SHIVSENA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301729</guid>

					<description><![CDATA[‘മോദിയെയും അമിത് ഷായെയും അവരുടെ മൈതാനത്ത് കയറി ആക്രമിക്കാൻ ആരും ധൈര്യപ്പെട്ടിട്ടില്ല]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും വിമർശിച്ച് ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയുടെ മുഖപത്രമായ ‘സാമ്ന’യുടെ എഡിറ്റോറിയൽ. ‘ബി.ജെ.പി ഹിന്ദുക്കളെയും ഹിന്ദുത്വയെയും പ്രതിനിധീകരിക്കുന്നി​ല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഹിന്ദുത്വ മുഖംമൂടി അദ്ദേഹം ഊരിമാറ്റി. രാഹുൽ ഗാന്ധി മുഴുവൻ അഭിനന്ദവും അർഹിക്കുന്നു’ -എഡിറ്റോറിയലിൽ വ്യക്തമാക്കി.</p>
<p>‘ഹിന്ദുത്വത്തിന്റെ പേരിൽ ബി.ജെ.പി അക്രമം കാണിക്കുകയും വിദ്വേഷം പരത്തുകയുമാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. യഥാർഥ ഹിന്ദുക്കൾ സഹിഷ്ണതയുള്ളവരാണെന്നും ഭയമില്ലാതെ സത്യത്തെ മുറുകെ പിടിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.രാഹുൽ ഗാന്ധി ഹിന്ദുക്കളെ അപമാനിച്ചെന്നാണ് പ്രധാനമന്ത്രി എഴുന്നേറ്റുനിന്ന് ആരോപിച്ചത്. രാഹുൽ പ്രധാനമന്ത്രിക്ക് മറുപടി നൽകി. നിങ്ങൾക്ക് ഹിന്ദുത്വമെന്താണെന്ന് മനസ്സിലാകി​ല്ലെന്ന് രാഹുൽ പറഞ്ഞു. ബി.ജെ.പി ഹിന്ദുത്വയല്ല. ഈ സമയത്ത് മോദിയുടെയും ഷായുടെയും മുഖം ഇത് വിശ്വസിക്കുന്നതായി കാണപ്പെട്ടു.</p>
<p>രാഹുൽ ഗാന്ധി ചെയ്തത് പോലെ മോദിയെയും അമിത്ഷായെയും അവരുടെ മൈതാനത്ത് കയറി ആക്രമിക്കാൻ ആരും ധൈര്യപ്പെട്ടിട്ടില്ല. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ രണ്ട് സർക്കാറുകളും മൃഗീയ ഭൂരിപക്ഷം കാരണം പാർലമെന്റി​നെ അവരുടെ കാൽക്കീഴിൽ നിർത്തുകയായിരുന്നു. എന്നാൽ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിപക്ഷം ഉയർന്നുവന്നതോടെ, ഹിന്ദുത്വത്തിന്റെ പേരിൽ തന്നിഷ്ടം കാണിച്ചവർ ചോദ്യംചെയ്യപ്പെടുകയാണ്.</p>
<p>താൻ ജീവശാസ്ത്രപരാമായി ജനിച്ചതല്ലെന്നും ദൈവത്താൽ അയച്ചതാണെന്നുമുള്ള മോദിയുടെ വാദത്തെയും രാഹുൽ പൊളിച്ചെഴുതി. നോട്ട് നിരോധനം നടപ്പാക്കാൻ ദൈവം നിർദേശിച്ചുവോ എന്ന് രാഹുൽ ചോദിച്ചു. മുംബൈ എയർപോർട്ട് അദാനിക്ക് കൈമാറാനും ദൈവം നിർദേശിച്ചോ? ലോക്സഭാ സ്പീക്കറുടെ സഹായം തേടുകയല്ലാതെ മോദിക്കും അമിത്ഷാക്കും മറ്റു മാർഗങ്ങളില്ല’-എഡിറ്റോറിയൽ വ്യക്തമാക്കി. മോദി &#8211; ഷായുടെ അഹങ്കാരത്തെ രാഹുൽ ഗാന്ധി തകർത്തുവെന്നും അദ്ദേഹത്തെ തടയാൻ ബുദ്ധിമുട്ടാണെന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-and-amit-shahs-mask-pulled-shiv-sena-mouthpiece-praises-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുൽ പറഞ്ഞത് ഹിന്ദുക്കളെയല്ല, മോദിയെയും ബി.ജെ.പിയെയും കുറിച്ച്; പിന്തുണയുമായി സഞ്ജയ് റാവുത്ത്</title>
		<link>https://www.chandrikadaily.com/rahul-spoke-about-modi-and-bjp-not-hindus-sanjay-raut-in-support.html</link>
					<comments>https://www.chandrikadaily.com/rahul-spoke-about-modi-and-bjp-not-hindus-sanjay-raut-in-support.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 02 Jul 2024 05:25:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[SHIVSENA]]></category>
		<category><![CDATA[support]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301555</guid>

					<description><![CDATA[പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെയും കടന്നാക്രമിച്ച പ്രസംഗമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ലോക്സഭയിൽ നടത്തിയത്.]]></description>
										<content:encoded><![CDATA[<p>പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയതെന്ന നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ആരോപണം തള്ളി ശിവസേന (ഉദ്ധവ് താക്കറെ) വിഭാഗം. ഹിന്ദുക്കൾക്കും ഹിന്ദു സമൂഹത്തിനും എതിരെ രാഹുൽ മോശം പരാമർശം നടത്തിയിട്ടില്ലെന്ന് സഞ്ജയ് റാവുത്ത് എം.പി വ്യക്തമാക്കി. മോദിയും ബി.ജെ.പിയുമല്ല ഹിന്ദുക്കളെന്നാണ് രാഹുൽ ചൂണ്ടിക്കാട്ടിയതെന്നും സഞ്ജയ് റാവുത്ത് ചൂണ്ടിക്കാട്ടി.</p>
<p>പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെയും കടന്നാക്രമിച്ച പ്രസംഗമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ലോക്സഭയിൽ നടത്തിയത്. വിദ്വേഷവും അക്രമവും പരത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാൻ ആവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമല്ല ഹിന്ദുക്കളെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഹിന്ദു എന്ന് അവകാശപ്പെടുന്നവർ 24 മണിക്കൂറും അക്രമത്തിലും വിദ്വേഷത്തിലും വ്യാപൃതരാകുന്നതെങ്ങനെയാണെന്നും രാഹുൽ ചോദിച്ചു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> | Delhi | Shiv Sena (UBT) leader Sanjay Raut says, &quot;LoP Rahul Gandhi ji has not said anything wrong about Hindus and the Hindu community&#8230;He said that Modi ji is not Hindutva and BJP is not the entire Hindu community.&quot; <a href="https://t.co/NIWb9AudOv">pic.twitter.com/NIWb9AudOv</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1807983757862805768?ref_src=twsrc%5Etfw">July 2, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ബി.ജെ.പിക്കും മോദിക്കുമെതിരെ രാഹുൽ നടത്തിയ രൂക്ഷ വിമർശനം ഹിന്ദു സമൂഹത്തിനെതിരാണെന്ന് ആരോപിച്ച് വഴിതിരിച്ചുവിടാൻ പ്രധാനമന്ത്രിയും മുതിർന്ന മന്ത്രിമാരും ശ്രമം നടത്തി. സ്പീക്കർ ഓം ബിർളയും മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ശിവരാജ് സിങ് ചൗഹാൻ, ലാലൻ സിങ്, ഭൂപേന്ദ്ര യാദവ് അടക്കമുള്ളവർ ഒരു മണിക്കൂറിലേറെ നീണ്ട രാഹുലിന്റെ പ്രസംഗത്തിന് ഇടയിൽ കയറി പ്രതിരോധിക്കാനും ശ്രമിച്ചു.</p>
<p>രാഹുൽ നടത്തിയ വിമർശനത്തെ പ്രതിരോധിക്കാൻ മേദി രണ്ടുതവണ എഴുന്നേറ്റ് നിൽക്കുന്ന അപൂർവ കാഴ്ചക്ക് ലോക്സഭ സാക്ഷ്യം വഹിച്ചു. വിഷയം ഗൗരവമാണെന്നും ഹിന്ദു സമുദായത്തെയാണ് അപമാനിച്ചതെന്നും പറഞ്ഞാണ് പ്രധാനമന്ത്രി ആദ്യമെഴുന്നേറ്റത്. ഹിന്ദുസമൂഹം ഒന്നടങ്കം അക്രമാസക്തരാണെന്ന് പറയുന്നത് ഗൗരവമേറിയ വിഷയമാണെന്ന് മോദി പറഞ്ഞു. എന്നാൽ, താൻ സംസാരിച്ചത് ഭാരതീയ ജനതാ പാർട്ടിയെ കുറിച്ചാണെന്നും രാഷ്ട്രീയ സ്വയംസേവക് സംഘും ബി.ജെ.പിയും മൊത്തം ഹിന്ദു സമുദായമല്ലെന്നും രാഹുൽ തിരിച്ചടിച്ചു.</p>
<p>ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയുന്ന കോടിക്കണക്കിന് ജനങ്ങളുടെ വികാരങ്ങളെയാണ് രാഹുൽ വ്രണപ്പെടുത്തിയതെന്നു അമിത് ഷാ ആരോപണം ഉയർത്തി. സഭയോടും രാജ്യത്തോടും കോൺഗ്രസ് നേതാവ് മാപ്പുപറയണം. അടിയന്തരാവസ്ഥയും സിഖ് കലാപവും ഉയർത്തിക്കാട്ടി,</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-spoke-about-modi-and-bjp-not-hindus-sanjay-raut-in-support.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിവസേന നേതാവ് സഞ്ജയ് റാവത്തും മുന്&#x200d;മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കൂടിക്കാഴ്ച നടത്തി</title>
		<link>https://www.chandrikadaily.com/not-political-sanjay-raut-devendra-fadnavis-refute-rumours-over-meet.html</link>
					<comments>https://www.chandrikadaily.com/not-political-sanjay-raut-devendra-fadnavis-refute-rumours-over-meet.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 27 Sep 2020 06:06:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[devendra fadnavis]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[Sanjay Raut]]></category>
		<category><![CDATA[shiv sena]]></category>
		<category><![CDATA[SHIVSENA]]></category>
		<category><![CDATA[shivsena-bjp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156890</guid>

					<description><![CDATA[എന്&#x200d;ഡിഎ മുന്നണിയില്&#x200d;നിന്നും ശിരോമണി അകാലിദള്&#x200d; പിന്മാറിയതിന് പിന്നാലെ മുന്&#x200d; സഖ്യത്തിലെ നേതാക്കള്&#x200d; തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്&#x200d; ഉയര്&#x200d;ത്തിയിട്ടുണ്ട്. അതേസമയം, കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് സഞ്ജയ് റാവുത്തും ബി.ജെ.പിയും വിശദീകരിച്ചു.]]></description>
										<content:encoded><![CDATA[<p>മുംബൈ: ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുന്&#x200d; മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന നേതാവ് സഞ്ജയ് റാവുത്തും തമ്മില്&#x200d; കൂടിക്കാഴ്ച നടത്തി. ഒന്നര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്&#x200d; വെച്ചായിരുന്നെന്ന് ഇന്ത്യ ടുഡേ റിപ്പോര്&#x200d;ട്ട് ചെയ്തു. അതേസമയം, എന്&#x200d;ഡിഎ മുന്നണിയില്&#x200d;നിന്നും ശിരോമണി അകാലിദള്&#x200d; പിന്മാറിയതിന് പിന്നാലെ മുന്&#x200d; സഖ്യത്തിലെ നേതാക്കള്&#x200d; തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്&#x200d; ഉയര്&#x200d;ത്തിയിട്ടുണ്ട്.</p>
<p>അതേസമയം, കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് സഞ്ജയ് റാവുത്തും ബി.ജെ.പിയും വിശദീകരിച്ചു. ചില വിഷയങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; ഞാന്&#x200d; ഇന്നലെ ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടതായി സഞ്ജയ് റാവത്ത് പ്രതികരിച്ചു.. സംസ്ഥാനത്തിന്റെ മുന്&#x200d; മുഖ്യമന്ത്രിയാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവുമാണ് അദ്ദേഹം. കൂടാതെ ബിഹാര്&#x200d; തെരഞ്ഞെടുപ്പില്&#x200d; ബിജെപിയുടെ ചുമതലയും അദ്ദേഹത്തിനാണ്. ഞങ്ങളുടെ കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അറിയാമായിരുന്നെന്നും പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും ഞങ്ങള്&#x200d; ശത്രുക്കളല്ലെന്നും സഞ്ജയ് റാവത്ത് വിശദീകരിച്ചു.</p>
<p>എന്നാല്&#x200d;, ശിവസേനയുടെ മുഖപത്രമായ സാമ്‌നക്കു വേണ്ടി ഫഡ്‌നാവിസുമായി സഞ്ജയ് റാവുത്ത് അഭിമുഖം നടത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാനായാണ് ഇരുവരും കണ്ടതെന്നും ബി.ജെ.പി സംസ്ഥാന വക്താവ് കേശവ് ഉപാധ്യായ ട്വീറ്റ് ചെയ്തു. ബിഹാര്&#x200d; തെരഞ്ഞെടുപ്പ് പ്രചരണങ്ങള്&#x200d;ക്ക് ശേഷം അഭിമുഖം നടത്താമെന്ന് ഫഡ്‌നാവിസ് സഞ്ജയ് റാവുത്തിന് ഉറപ്പു നല്&#x200d;കിയെന്നും ഉപാധ്യായ പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/not-political-sanjay-raut-devendra-fadnavis-refute-rumours-over-meet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനാധിപത്യത്തിന്റെ ശ്രീകോവില്&#x200d;  ജനാധിപത്യത്തിന്റെ മ്യൂസിയമാകുന്നു; മോദി സര്&#x200d;ക്കാറിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി ശിവസേന എം.പി</title>
		<link>https://www.chandrikadaily.com/from-temple-of-democracy-to-museum-of-democracy.html</link>
					<comments>https://www.chandrikadaily.com/from-temple-of-democracy-to-museum-of-democracy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 23 Sep 2020 10:24:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[2020 Parliament]]></category>
		<category><![CDATA[Bill in parliament]]></category>
		<category><![CDATA[bjp - shivsena]]></category>
		<category><![CDATA[monsoon section]]></category>
		<category><![CDATA[priyanka chaturvedi]]></category>
		<category><![CDATA[shivasena]]></category>
		<category><![CDATA[SHIVSENA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155939</guid>

					<description><![CDATA[പാര്&#x200d;ലമെന്റിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നതിനിടെ അംഗങ്ങളുടെ അസാന്നിധ്യം മറയാക്കി ഇരുസഭയിലുമായി വിവാദമായ കാര്&#x200d;ഷിക ബില്ലടക്കം പത്തിലേറെ ബില്ലുകള്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; പാസാക്കിയെടുത്ത ചൊവ്വാഴ്ചയാണ് വിമര്&#x200d;ശനവുനായി ശിവസേന എം.പി പ്രിയങ്ക ചതുര്&#x200d;വേദി രംഗത്തെത്തിയത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പ്രതിഷേധങ്ങളെ ഗൗനിക്കാതെ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലും കേന്ദ്രസര്&#x200d;ക്കാര്&#x200d; ഏകപക്ഷീയമായി ബില്ലുകള്&#x200d; പാസാക്കുന്നതിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി ശിവസേന എം.പി. ജനാധിപത്യത്തിന്റെ ശ്രീകോവില്&#x200d;<br />
ജനാധിപത്യത്തിന്റെ മ്യൂസിയമാക്കി മാറ്റുന്നു എന്നായിരുന്നു ശിവസേന എം.പി പ്രിയങ്ക ചതുര്&#x200d;വേദിയുടെ വിമര്&#x200d;ശനം.</p>
<p>പാര്&#x200d;ലമെന്റിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നതിനിടെ അംഗങ്ങളുടെ അസാന്നിധ്യം മറയാക്കി ഇരുസഭയിലുമായി വിവാദമായ കാര്&#x200d;ഷിക ബില്ലടക്കം പത്തിലേറെ ബില്ലുകള്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; പാസാക്കിയെടുത്ത ചൊവ്വാഴ്ചയാണ് വിമര്&#x200d;ശനവുനായി ശിവസേന എം.പി പ്രിയങ്ക ചതുര്&#x200d;വേദി രംഗത്തെത്തിയത്.</p>
<p>https://twitter.com/priyankac19/status/1308347837068062721</p>
<p>&#8216;വിശദമായ ചര്&#x200d;ച്ചയോ വോട്ടെടുപ്പോ നടത്താതെയും സെലക്ഷന്&#x200d; കമ്മിറ്റിക്ക് വിടാതെയും ബില്ലുകള്&#x200d; ഓര്&#x200d;ഡിനന്&#x200d;സുകളിലൂടെ അവതരിപ്പിച്ച് പാസാക്കുകയാണ്. പ്രതിപക്ഷത്തിന്റെ ഭാഗം കേള്&#x200d;ക്കാതെ ഇന്ന് രാജ്യസഭ ഒമ്പത് ബില്ലുകളാണ് പാസാക്കിയത്. നാളെ അവ തൊഴില്&#x200d; ബില്ലുകളായിരിക്കാം. ജനാധിപത്യത്തിന്റെ ക്ഷേത്രം<br />
ജനാധിപത്യത്തിന്റെ മ്യൂസിയമായി മാറുകയാണ്?&#8217; പ്രിയങ്ക ചതുര്&#x200d;വേദി ട്വീറ്റ് ചെയ്തു.</p>
<p>ചൊവ്വാഴ്ച രണ്ട് മണിക്കൂറിനിടെ അഞ്ച് ബില്ലുകളാണ് പാസായതെങ്കില്&#x200d; ഇന്ന് ഉപരിസഭയില്&#x200d; നിയമമാക്കിയത് മൂന്ന് തൊഴില്&#x200d; ബില്ലുകളടക്കം ഏഴ് സുപ്രധാന ബില്ലുകളാണ്. പ്രതിപക്ഷത്തിന്റെ സാന്നിധ്യമില്ലാത്ത സാഹചര്യത്തിലാണ് രണ്ട് ദിവസത്തിനിടെ ഇരു സഭകളിലുമായി ഇരുപതോളം ബില്ലുകളാണ് മോദി സര്&#x200d;ക്കാര്&#x200d; തിടുക്കത്തില്&#x200d; പാസാക്കിയെടുത്തത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/from-temple-of-democracy-to-museum-of-democracy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാരാഷ്ട്രയില്&#x200d; എംഎല്&#x200d;എമാരെ റിസോര്&#x200d;ട്ടിലേക്ക് മാറ്റി ശിവസേന; വെട്ടിലായി ബിജെപി</title>
		<link>https://www.chandrikadaily.com/maharashtra-shivsena-mla-resort-news.html</link>
					<comments>https://www.chandrikadaily.com/maharashtra-shivsena-mla-resort-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 07 Nov 2019 11:30:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[SHIVSENA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143938</guid>

					<description><![CDATA[മുംബൈ: മഹാരാഷ്ട്രയില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരണത്തില്&#x200d; പ്രിസന്ധി തുടരുന്നു. അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്&#x200d; എംഎല്&#x200d;എമാരെ റിസോര്&#x200d;ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് ശിവസേന. എ.എല്&#x200d;.എമാരെ സ്വാധീനിച്ച് പാര്&#x200d;ട്ടി പിളര്&#x200d;ത്താന്&#x200d; നോക്കുന്ന ബിജെപിയില്&#x200d; നിന്ന് രക്ഷ നേടാനാണ് ശിവസേനയുടെ നീക്കം. അതേസമയം, ഗവര്&#x200d;ണറെ കണ്ട ബിജെപി നേതാക്കള്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിനുള്ള അവകാശവാദവും ഉന്നയിച്ചിട്ടില്ല. ബാന്ദ്രയിലെ റിസോര്&#x200d;ട്ടിലേക്കാണ് ശിവസേന എംഎല്&#x200d;എമാരെ മാറ്റിയത്. ശിവസേനയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്&#x200d;എമാരും റിസോര്&#x200d;ട്ടിലാണുള്ളത്. പാര്&#x200d;ട്ടി പിളര്&#x200d;ത്താനുള്ള ബിജെപിയുടെ ശ്രമത്തില്&#x200d; വീഴരുതെന്ന് നിയമസഭ കക്ഷിയോഗത്തില്&#x200d; ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നല്&#x200d;കി. യോഗത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>മുംബൈ: മഹാരാഷ്ട്രയില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരണത്തില്&#x200d; പ്രിസന്ധി തുടരുന്നു. അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്&#x200d; എംഎല്&#x200d;എമാരെ റിസോര്&#x200d;ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് ശിവസേന. എ.എല്&#x200d;.എമാരെ സ്വാധീനിച്ച് പാര്&#x200d;ട്ടി പിളര്&#x200d;ത്താന്&#x200d; നോക്കുന്ന ബിജെപിയില്&#x200d; നിന്ന് രക്ഷ നേടാനാണ് ശിവസേനയുടെ നീക്കം. അതേസമയം, ഗവര്&#x200d;ണറെ കണ്ട ബിജെപി നേതാക്കള്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിനുള്ള അവകാശവാദവും ഉന്നയിച്ചിട്ടില്ല. </p>



<p>ബാന്ദ്രയിലെ റിസോര്&#x200d;ട്ടിലേക്കാണ് ശിവസേന എംഎല്&#x200d;എമാരെ മാറ്റിയത്. ശിവസേനയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്&#x200d;എമാരും റിസോര്&#x200d;ട്ടിലാണുള്ളത്. പാര്&#x200d;ട്ടി പിളര്&#x200d;ത്താനുള്ള ബിജെപിയുടെ ശ്രമത്തില്&#x200d; വീഴരുതെന്ന് നിയമസഭ കക്ഷിയോഗത്തില്&#x200d; ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നല്&#x200d;കി. യോഗത്തില്&#x200d; 56 അംഗങ്ങളും പങ്കെടുത്തു. രണ്ട് ദിവസം റിസോര്&#x200d;ട്ടില്&#x200d; തങ്ങാനാണ് നിര്&#x200d;ദേശം. ദേവേന്ദ്ര ഫഡ്‌നാവിസുമായി ബന്ധമുള്ള എംഎല്&#x200d;എമാരെയാണ് മാറ്റിയിരിക്കുന്നത്. അതിനിടയില്&#x200d; 20എംഎല്&#x200d;എമാരുമായി ബിജെപി ചര്&#x200d;ച്ച നടത്തിയെന്നും റിപ്പോര്&#x200d;ട്ടുണ്ട്. </p>



<p>56 സീറ്റുള്ള ശിവസേനയെ കൂട്ടുപിടിച്ചാല്&#x200d; മാത്രമേ ബിജെപിക്ക് മഹാരാഷ്ട്രയില്&#x200d; ഭരണം സാധ്യമാകൂ. ആകെ 161 ആണ് എന്&#x200d;ഡിഎയുടെ അംഗബലം. മുഖ്യമന്ത്രി പദമടക്കം പങ്കിടുന്ന രീതിയിലുള്ള സഖ്യ ധാരണവേണമെന്ന് ശിവസേന നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്&#x200d; ഇതുവരെ ബിജെപി ഇതിന് വഴങ്ങാതിരുന്നതോടെയാണ് സര്&#x200d;ക്കാര്&#x200d; രൂപീകരണം പ്രതിസന്ധിയിലായത്. എന്&#x200d;സിപി 54 ഉം കോണ്&#x200d;ഗ്രസ് 44 ഉം ഇടത്താണ് തെരഞ്ഞെടുപ്പില്&#x200d; വിജയിച്ചത്. മറ്റ് യുപിഎ കക്ഷികള്&#x200d; 7 ഇടത്തും ചെറു പാര്&#x200d;ട്ടികളും സ്വതന്ത്രരുമടക്കം 23 പേരുമാണ് നിയമസഭയിലെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maharashtra-shivsena-mla-resort-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമിത്ഷായുമായി ചര്&#x200d;ച്ചക്കില്ലെന്ന് ശിവസേന; മുംബൈ യാത്ര റദ്ദാക്കി അമിത്ഷാ; മഹാരാഷ്ട്രയില്&#x200d; പ്രതിസന്ധി കനക്കുന്നു</title>
		<link>https://www.chandrikadaily.com/amith-sha-thakkare-meeting-maharashtra-india-news.html</link>
					<comments>https://www.chandrikadaily.com/amith-sha-thakkare-meeting-maharashtra-india-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 30 Oct 2019 03:51:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith sha]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[SHIVSENA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142916</guid>

					<description><![CDATA[മുംബൈ: മഹാരാഷ്ട്രയില്&#x200d; മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ബിജെ.പിയും സഖ്യകക്ഷിയായ ശിവസേനയും തമ്മില്&#x200d; തര്&#x200d;ക്കം തുടരുന്നു. ഇന്ന് ശിവസേന നേതാവ് താക്കറെയുമായി ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത്ഷാ നടത്താനിരുന്ന ചര്&#x200d;ച്ചയില്&#x200d; നിന്നും ശിവസേന പിന്&#x200d;മാറിയതോടെ മഹാരാഷ്ട്രയില്&#x200d; രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. ഇതോടെ മുംബൈ യാത്ര അമിത്ഷാ റദ്ദാക്കി. മുഖ്യമന്ത്രിപദം രണ്ടര വര്&#x200d;ഷത്തേക്ക് ശിവസേനക്ക് നല്&#x200d;കാമെന്ന് അമിത്ഷാ വാഗ്ദാനം നല്&#x200d;കിയിരുന്നുവെന്നാണ് ശിവസേനയുടെ വാദം. അതേസമയം, മുഖ്യമന്ത്രിപദം പങ്കുവെക്കുന്നതുസംബന്ധിച്ച് ശിവസേനക്ക് നേരത്തേ ഉറപ്പൊന്നും കൊടുത്തിട്ടില്ലെന്നും ശിവസേനയുടെ 50:50 ഫോര്&#x200d;മുല അംഗീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര [&#8230;]]]></description>
										<content:encoded><![CDATA[
<p>മുംബൈ: മഹാരാഷ്ട്രയില്&#x200d; മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ബിജെ.പിയും സഖ്യകക്ഷിയായ ശിവസേനയും തമ്മില്&#x200d; തര്&#x200d;ക്കം തുടരുന്നു. ഇന്ന് ശിവസേന നേതാവ് താക്കറെയുമായി ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത്ഷാ നടത്താനിരുന്ന ചര്&#x200d;ച്ചയില്&#x200d; നിന്നും ശിവസേന പിന്&#x200d;മാറിയതോടെ മഹാരാഷ്ട്രയില്&#x200d; രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. ഇതോടെ മുംബൈ യാത്ര അമിത്ഷാ റദ്ദാക്കി. മുഖ്യമന്ത്രിപദം രണ്ടര വര്&#x200d;ഷത്തേക്ക് ശിവസേനക്ക് നല്&#x200d;കാമെന്ന് അമിത്ഷാ വാഗ്ദാനം നല്&#x200d;കിയിരുന്നുവെന്നാണ് ശിവസേനയുടെ വാദം. </p>



<p>അതേസമയം, മുഖ്യമന്ത്രിപദം പങ്കുവെക്കുന്നതുസംബന്ധിച്ച് ശിവസേനക്ക് നേരത്തേ ഉറപ്പൊന്നും കൊടുത്തിട്ടില്ലെന്നും ശിവസേനയുടെ 50:50 ഫോര്&#x200d;മുല അംഗീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ചര്&#x200d;ച്ചയില്&#x200d;നിന്ന് പിന്മാറുന്ന കാര്യം ശിവസേന അറിയിച്ചത്. </p>



<p>മുഖ്യമന്ത്രിപദം രണ്ടരവര്&#x200d;ഷംവീതം പങ്കുവെക്കണമെന്ന് ശിവസേനയും അതുപറ്റില്ലെന്ന് ബിജെപിയും പിടിവാശിയിലാണ്. ഇതുമൂലമാണ് തെരഞ്ഞെടുപ്പുഫലം വന്ന് അഞ്ചുദിവസം പിന്നിട്ടിട്ടും മന്ത്രിസഭാ രൂപീകരണത്തിലേക്ക് കടക്കാന്&#x200d; ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്കും സഖ്യകക്ഷിയായ ശിവസേനക്കും കഴിയാത്തത്. നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ജയിച്ചാല്&#x200d; മുഖ്യമന്ത്രിപദം 50:50 അനുപാതത്തില്&#x200d; പങ്കുവെക്കാമെന്ന് ബിജെപി അധ്യക്ഷന്&#x200d; അമിത് ഷാ ലോക്‌സഭാ തെരഞ്ഞടുപ്പുവേളയില്&#x200d; ഉറപ്പുനല്&#x200d;കിയിരുന്നു എന്നാണ് ശിവസേന പറയുന്നത്. ഈ ധാരണയില്&#x200d;നിന്ന് പിന്നോട്ടില്ലെന്ന് ശിവസേനാ നേതാക്കള്&#x200d; ആവര്&#x200d;ത്തിക്കുന്നു.</p>



<p>എന്നാല്&#x200d;, അങ്ങനെയൊരു ഉറപ്പ് ആരും ശിവസേനക്ക് നല്&#x200d;കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ചൊവ്വാഴ്ച പറഞ്ഞു. മഹാരാഷ്ട്ര സര്&#x200d;ക്കാരിന് അടുത്ത അഞ്ചുവര്&#x200d;ഷത്തേക്ക് ബിജെപി തന്നെ നേതൃത്വം നല്&#x200d;കുമെന്നും അഞ്ചുവര്&#x200d;ഷക്കാലവും ശിവസേന മന്ത്രിസഭയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവനയാണ് ശിവസേനയെ പ്രകോപിപ്പിച്ചത്. ഫഡ്‌നാവിസ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്&#x200d; സത്യത്തിന്റെ നിര്&#x200d;വചനംതന്നെ മാറ്റേണ്ടിവരുമെന്ന് ശിവസേനാനേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. അമിത് ഷായുടെ സാന്നിധ്യത്തില്&#x200d; ഫഡ്‌നാവിസ് തന്നെയാണ് പദവികള്&#x200d; തുല്യമായി പങ്കുവെക്കാമെന്ന നിര്&#x200d;ദേശം വെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഫഡ്‌നവിസ് ഇതേക്കുറിച്ച് സംസാരിക്കുന്ന വീഡിയോദൃശ്യവും ശിവസേന പുറത്തുവിട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amith-sha-thakkare-meeting-maharashtra-india-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
