<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>SI &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/si/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 25 Jun 2025 01:56:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>SI &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ ബേപ്പൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐയെ സ്ഥലം മാറ്റി</title>
		<link>https://www.chandrikadaily.com/the-probation-si-of-beypur-station-was-transferred-on-the-complaint-of-beating-up-the-youth.html</link>
					<comments>https://www.chandrikadaily.com/the-probation-si-of-beypur-station-was-transferred-on-the-complaint-of-beating-up-the-youth.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 25 Jun 2025 01:56:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bapore station]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[SI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345660</guid>

					<description><![CDATA[. എസ്ഐ ധനീഷിനെ ജില്ലാ സായുധ ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്.
]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: യുവാവിനെ മര്&#x200d;ദിച്ചെന്ന പരാതിയില്&#x200d; ബേപ്പൂര്&#x200d; സ്റ്റേഷനിലെ പ്രൊബേഷന്&#x200d; എസ്ഐയെ സ്ഥലമാറ്റി. എസ്ഐ ധനീഷിനെ ജില്ലാ സായുധ ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്.</p>
<p>ധനീഷ് ഉള്&#x200d;പ്പെടെ നാലുപേര്&#x200d; ചേര്&#x200d;ന്ന് മര്&#x200d;ദിച്ചെന്നായിരുന്നു യുവാവ് പരാതി നല്&#x200d;കിയിരുന്നത്. ഇരുചക്ര വാഹനത്തില്&#x200d; മൂന്നു പേര്&#x200d; സഞ്ചരിച്ചതിനാണ് പരാതിക്കാരനായ അനന്ദുവിനെ സ്റ്റേഷനിലെത്തിച്ചത്. പൊലീസ് പട്ടിക ഉപയോഗിച്ച് നിരവധി തവണ അടിച്ചുവെന്ന് യുവാവ് പറയുന്നു. </p>
<p>കഞ്ചാവ് കൈവശം വെച്ചതിന് അനന്ദുവിനെതിരെ ബേപ്പൂര്&#x200d; പൊലീസും കേസെടുത്തിരുന്നു. എന്നാല്&#x200d; കഞ്ചാവ് കൈവശംവെച്ചെന്ന ആരോപണം യുവാവ് നിഷേധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-probation-si-of-beypur-station-was-transferred-on-the-complaint-of-beating-up-the-youth.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസ് സ്റ്റേഷനില്‍ ദലിത് യുവതിക്ക് ക്രൂരപീഡനം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍</title>
		<link>https://www.chandrikadaily.com/dalit-woman-brutalized-in-police-station-si-suspended.html</link>
					<comments>https://www.chandrikadaily.com/dalit-woman-brutalized-in-police-station-si-suspended.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 21 May 2025 05:14:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[peroorkada]]></category>
		<category><![CDATA[Police Station]]></category>
		<category><![CDATA[SI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341880</guid>

					<description><![CDATA[തിരുവനന്തപുര പേരൂര്‍ക്കടയില്‍ ദലിത് യുവതിയുടെ മേല്‍ കള്ളക്കേസ് ചുമത്താന്‍ ശ്രമിച്ച പൊലീസിനെതിരെ നടപടിയെടുത്തു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുര പേരൂര്&#x200d;ക്കടയില്&#x200d; ദലിത് യുവതിയുടെ മേല്&#x200d; കള്ളക്കേസ് ചുമത്താന്&#x200d; ശ്രമിച്ച പൊലീസിനെതിരെ നടപടിയെടുത്തു. പേരൂര്&#x200d;ക്കട പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പ്രസസന്നനെ സസ്‌പെന്&#x200d;ഡ് ചെയ്തു. പൊലീസ് സ്റ്റേഷനില്&#x200d; വെച്ച് ശുചിമുറിയിലെ വെള്ളം കുടിക്കാന്&#x200d; പറഞ്ഞതും അസഭ്യം പറഞ്ഞതും എഎസ്‌ഐ ആണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്&#x200d; ചുമതലപ്പെടുത്തിയ എസിപിയുടെ റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; കമ്മീഷണറാണ് എഎസ്‌ഐക്കെതിരെ നടപടിയെടുത്തത്.</p>
<p>അതേസമയം സംഭവത്തില്&#x200d; കൂടുതല്&#x200d; പൊലീസുകാര്&#x200d; ഉള്&#x200d;പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്&#x200d; അറിയിച്ചു. ഇതിനായി പേരൂര്&#x200d;ക്കട സ്റ്റേഷനിലെ കൂടുതല്&#x200d; സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പേരൂര്&#x200d;ക്കട സ്റ്റേഷന്&#x200d; എസ്‌ഐയെ സസ്‌പെന്&#x200d;ഡ് ചെയ്തിരുന്നു. എന്നാല്&#x200d; മറ്റൊരു ഉദ്യോഗസ്ഥന്&#x200d; കൂടി തന്നെ അപമാനിച്ചതായി യുവതി ആരോപിച്ചിരുന്നു.</p>
<p>മാല മോഷ്ടിച്ചെന്ന വ്യാജ പരാതിയുടെ അടിസ്ഥനത്തിലാണ് നെടുമങ്ങാട് സ്വദേശിയായ യുവതിക്ക് ക്രൂരപീഡനം നേരിടേണ്ടിവന്നത്. അതേസമയം പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് യുവതിക്കെതിരെ രജിസ്റ്റര്&#x200d; ചെയ്തിരുന്ന എഫ്‌ഐആര്&#x200d; പിന്&#x200d;വലിക്കുകയായിരുന്നു.</p>
<p>യുവതി ജോലിക്ക് നിന്നിരുന്ന വീട്ടിലെ സ്വര്&#x200d;ണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്&#x200d;കിയിരുന്നു. ഇതിനെ തുടര്&#x200d;ന്ന് പേരൂര്&#x200d;ക്കട പൊലീസ് സ്റ്റേഷനിലെത്തിച്ച് എസ് ഐ ഉള്&#x200d;പ്പടെയുള്ളവര്&#x200d; യുവതിയോട് ക്രൂരമായി പെരുമാറിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dalit-woman-brutalized-in-police-station-si-suspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു ; അക്രമം സംഘർഷ സ്ഥലത്ത് നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ</title>
		<link>https://www.chandrikadaily.com/si-and-youth-injured-in-attack-in-ottapalam-violence-erupts-while-youth-is-being-taken-into-custody-from-the-scene-of-the-clash.html</link>
					<comments>https://www.chandrikadaily.com/si-and-youth-injured-in-attack-in-ottapalam-violence-erupts-while-youth-is-being-taken-into-custody-from-the-scene-of-the-clash.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 01 Apr 2025 01:22:01 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ottappalam]]></category>
		<category><![CDATA[SI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336606</guid>

					<description><![CDATA[ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്. സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.</p>
<p>ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്ന മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘര്&#x200d;ഷമുണ്ടായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഇവിടെയെത്തിയത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.</p>
<p>എസ്ഐ രാജ് നാരായണന്&#x200d;റെ കൈക്ക് വെട്ടേറ്റത്. ഉടൻ തന്നെ ഇരുവരെയും മറ്റ് പൊലീസുകാര്&#x200d; ചേര്&#x200d;ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. ആക്രമിച്ചയാളുകളെ ഇതുവരെ പിടികൂടിയിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/si-and-youth-injured-in-attack-in-ottapalam-violence-erupts-while-youth-is-being-taken-into-custody-from-the-scene-of-the-clash.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാഹനപരിശോധനക്കിടെ എസ്.ഐയുടെ മൂക്കിടിച്ച് തകർത്തു, പൊലീസുകാരെ കടിച്ചു; കൊച്ചിയില്&#x200d; മദ്യലഹരിയിൽ നേപ്പാളി യുവതിയുടെ പരാക്രമം</title>
		<link>https://www.chandrikadaily.com/during-vehicle-inspection-sis-nose-was-broken-policemen-were-bitten-nepali-womans-bravery-in-drunkenness-in-kochi.html</link>
					<comments>https://www.chandrikadaily.com/during-vehicle-inspection-sis-nose-was-broken-policemen-were-bitten-nepali-womans-bravery-in-drunkenness-in-kochi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 28 Mar 2025 08:55:56 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[nepali]]></category>
		<category><![CDATA[SI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336178</guid>

					<description><![CDATA[അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് നേപ്പാളി യുവതി ഗീത പൊലീസുകാരെ ആക്രമിച്ചത്.]]></description>
										<content:encoded><![CDATA[<p>എറണാകുളം അയ്യമ്പുഴയിൽ മദ്യലഹരിയിൽ നേപ്പാളി യുവതി എസ്ഐയുടെ മൂക്ക് ഇടിച്ചു തകർത്തു. മറ്റ് മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് നേപ്പാളി യുവതി ഗീത പൊലീസുകാരെ ആക്രമിച്ചത്.</p>
<p>സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുകയായിരുന്ന ഗീതയോട് പൊലീസ് വിവരങ്ങൾ തിരക്കി. ഇതിനിടെ എസ് ഐ ജോർജ് ഫോൺ പരിശോധിച്ചപ്പോഴാണ് ഗീത പ്രകോപിതയായത്. എസ് ഐയുടെ മൂക്കിന് ഗീത ഇടിച്ചു. ഗീതയെയും ഒപ്പം ഉണ്ടായിരുന്ന സുമൻ എന്ന വ്യക്തിയെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി. പൊലീസ് വണ്ടിയിൽനിന്ന് ഇറങ്ങിയ ഓടാനും ഗീത ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ കടിക്കുകയും മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തു.</p>
<p>എസ് ഐ ഉൾപ്പെടെ നാലു പോലീസുകാർക്കാണ് പരിക്കേറ്റത്. പൊലീസിനെ ആക്രമിച്ച ഗീതയ്ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് ആക്രമിച്ചതിന് ഗീതയ്ക്കെതിരെ കേസെടുത്തു.</p>
<p>തിരുവനന്തപുരത്തും എസ്ഐക്ക് നേരെ ലഹരി കേസ് പ്രതിയുടെ ആക്രമണമുണ്ടായി. മദ്യപിച്ച് ബഹളം വയ്ക്കുന്നവന്ന വിവരത്തെത്തുടർന്നാണ് അന്വേഷിക്കാൻ എത്തിയപ്പോഴാണ് പൂജപ്പുര എസ്ഐക്ക് നേരെ ആക്രമണമുണ്ടായത്. തിരുമല സ്വദേശി ശ്രീജിത്ത് എസ് ഐ സുധീഷിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ശ്രീജിത്ത് ഓടി രക്ഷപ്പെടുകയും ചെയ്തു. ശ്രീജിത്തിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/during-vehicle-inspection-sis-nose-was-broken-policemen-were-bitten-nepali-womans-bravery-in-drunkenness-in-kochi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ചെറുത്തുനിൽപ്പിന്റെ പോരാട്ടത്തിൽ കരുത്തുകാട്ടിയ ഉദ്യോഗസ്ഥർ&#8230;&#8217;: തലശേരി എസ്ഐമാരെ സ്ഥലം മാറ്റിയതിൽ പൊലീസിന് അതൃപ്തി</title>
		<link>https://www.chandrikadaily.com/officers-who-showed-strength-in-the-fight-against-resistance-police-unhappy-with-transfer-of-thalassery-sis.html</link>
					<comments>https://www.chandrikadaily.com/officers-who-showed-strength-in-the-fight-against-resistance-police-unhappy-with-transfer-of-thalassery-sis.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 20 Mar 2025 06:56:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[police]]></category>
		<category><![CDATA[SI]]></category>
		<category><![CDATA[Thalassery]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334863</guid>

					<description><![CDATA[ക്രിമിനലുകള്&#x200d; നിലത്തിട്ട് ചവിട്ടുകൂട്ടിയതില്&#x200d; ഇരകളായ പൊലീസുകാരെ സ്ഥലം മാറ്റിയ മുഖ്യമന്ത്രി അടിവരയിട്ട് കൊടുക്കുന്നത് സിപിഎമ്മിനോട് കളിക്കേണ്ടെന്ന ചില ക്രിമിനലുകളുടെ വാക്കുകള്&#x200d;ക്കാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്&#x200d; കുറ്റപ്പെടുത്തിയിരുന്നു.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d; മണോളിക്കാവിലെ സിപിഎം- പൊലീസ് സംഘര്&#x200d;ഷത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതില്&#x200d; അതൃപ്തി പരസ്യമാക്കി യാത്രയയപ്പ് മൊമെന്റോയിലെ വാചകം. ‘ചെറുത്തുനില്&#x200d;പ്പിന്റെ പോരാട്ടത്തില്&#x200d; കരുത്തുകാട്ടിയ ഉദ്യോഗസ്ഥര്&#x200d;ക്ക് അഭിവാദ്യങ്ങള്&#x200d;’ എന്നാണ് സഹപ്രവര്&#x200d;ത്തകര്&#x200d; നല്&#x200d;കിയ യാത്രയയപ്പില്&#x200d; നല്&#x200d;കിയ മൊമെന്റോയില്&#x200d; എഴുതിയിരിക്കുന്നത്. പൊലീസിനെ ആക്രമിച്ച സി.പി.എം പ്രവര്&#x200d;ത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സ്ഥലംമാറ്റം.</p>
<p>സംഘര്&#x200d;ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്&#x200d;ത്തകരായ പ്രതികളെ പൊലീസ് വാഹനം തടഞ്ഞുവച്ചാണ് സിപിഎം പ്രവര്&#x200d;ത്തകര്&#x200d; മോചിപ്പിച്ചിരുന്നത്. പിന്നാലെ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ ദീപ്തി, അഖില്&#x200d; എന്നീ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയായിരുന്നു. ഇന്നലെ വൈകീട്ട് രണ്ട് ഉദ്യോഗസ്ഥര്&#x200d;കക്കും സഹപ്രവര്&#x200d;ത്തകര്&#x200d; യാത്രയയപ്പ് നല്&#x200d;കി.</p>
<p>ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഉന്നയിച്ച് പ്രതിപക്ഷം രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥര്&#x200d; അതൃപ്തി പരസ്യമാക്കി തങ്ങളുടെ സഹപ്രവര്&#x200d;ത്തകര്&#x200d;ക്ക് സ്‌നേഹാഭിവാദ്യം അര്&#x200d;പ്പിച്ചിരിക്കുന്നത്. യാത്രയയപ്പിന്റെയും മൊമെന്റോയുടേയും ചിത്രങ്ങള്&#x200d; ഉദ്യോഗസ്ഥര്&#x200d; സമൂഹ മാധ്യമങ്ങളില്&#x200d; പോസ്റ്റ് ചെയ്തിട്ടുമുണ്ട്.</p>
<p>കേരളത്തിലെ ഏറ്റവും നല്ല പൊലീസ് സ്റ്റേഷനുള്ള അവാര്&#x200d;ഡ് നേടിയ സ്റ്റേഷനിലെ പൊലീസുകാരെ ക്രിമിനലുകള്&#x200d;ക്ക് വേണ്ടി സ്ഥലം മാറ്റിയത് അപലപനീയമെന്ന് ഇന്നലെ പ്രതിപക്ഷം പ്രതികരിച്ചിരുന്നു.</p>
<p>ക്രിമിനലുകള്&#x200d; നിലത്തിട്ട് ചവിട്ടുകൂട്ടിയതില്&#x200d; ഇരകളായ പൊലീസുകാരെ സ്ഥലം മാറ്റിയ മുഖ്യമന്ത്രി അടിവരയിട്ട് കൊടുക്കുന്നത് സിപിഎമ്മിനോട് കളിക്കേണ്ടെന്ന ചില ക്രിമിനലുകളുടെ വാക്കുകള്&#x200d;ക്കാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്&#x200d; കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് ഉടനീളമുള്ള പൊലീസ് സ്റ്റേഷനുകളില്&#x200d; ഇത്തരം സംഭവങ്ങള്&#x200d; ആവര്&#x200d;ത്തിക്കപ്പെടുന്നുവെന്നും പ്രതിപക്ഷം വിമര്&#x200d;ശിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/officers-who-showed-strength-in-the-fight-against-resistance-police-unhappy-with-transfer-of-thalassery-sis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സബ്ട്രഷറിയില്&#x200d; ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മരിച്ച നിലയില്&#x200d;</title>
		<link>https://www.chandrikadaily.com/si-on-duty-at-sub-treasury-found-dead.html</link>
					<comments>https://www.chandrikadaily.com/si-on-duty-at-sub-treasury-found-dead.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 30 Dec 2024 13:31:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[died]]></category>
		<category><![CDATA[SI]]></category>
		<category><![CDATA[vellanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324027</guid>

					<description><![CDATA[ഇന്ന്‌  രാവിലെ ആറരയോടെ ഗാര്&#x200d;ഡ് റൂമില്&#x200d; നിന്ന് നിലവിളി കേട്ടതായി സമീപത്തെ കട ഉടമ പറഞ്ഞതിനെത്തുടര്&#x200d;ന്ന് ട്രഷറി ജീവനക്കാരെ വിവരം അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>വെള്ളനാട് സബ്ട്രഷറിയില്&#x200d; ഗാര്&#x200d;ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ.യെ മരിച്ച നിലയില്&#x200d; . കരകുളം ഏണിക്കര തരിമണ്ണൂര്&#x200d; ശ്രീവിലാസത്തില്&#x200d; ജി.സുരേഷ് രാജി (52) നെയാണ് ഗാര്&#x200d;ഡ് റൂമില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് സുരേഷ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്.</p>
<div class="mpp-story-content-details-main my-3">
<p>ഇന്ന്‌  രാവിലെ ആറരയോടെ ഗാര്&#x200d;ഡ് റൂമില്&#x200d; നിന്ന് നിലവിളി കേട്ടതായി സമീപത്തെ കട ഉടമ പറഞ്ഞതിനെത്തുടര്&#x200d;ന്ന് ട്രഷറി ജീവനക്കാരെ വിവരം അറിയിച്ചു. ട്രഷറി ജീവനക്കാരെത്തിയപ്പോള്&#x200d; മുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.</p>
<p>വാതില്&#x200d; തട്ടിവിളിച്ചിട്ടും പ്രതികരണമൊന്നുമില്ലാത്തതിനാല്&#x200d; ട്രഷറി ജീവനക്കാര്&#x200d; ആര്യനാട് പോലീസില്&#x200d; വിവരം അറിയിക്കുകയായിരുന്നു. ആര്യനാട് സി.ഐ. അജീഷിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം മുറി തുറന്ന് പരിശോധിച്ചപ്പോള്&#x200d; കട്ടിലിനു താഴെ തറയില്&#x200d; സുരേഷ് രാജ് മരിച്ചു കിടക്കുന്നതാണ് കണ്ടത്.</p>
</div>
<div class="mpp-story-content-details-main my-3">
<p>മൃതദേഹം ഇന്&#x200d;ക്വസ്റ്റ് നടത്തി മെഡിക്കല്&#x200d; കോളേജ് ആശുപത്രി മോര്&#x200d;ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും. ഭാര്യ: സിന്ധു (റവന്യു ഇന്&#x200d;സ്‌പെക്ടര്&#x200d;). മകള്&#x200d;: ശ്രുതി.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/si-on-duty-at-sub-treasury-found-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.ഐ അധിക്ഷേപിച്ചതിന് പിന്നാലെ എസ്.ഐ ഇറങ്ങിപ്പോയി</title>
		<link>https://www.chandrikadaily.com/si-left-after-insulting-ci.html</link>
					<comments>https://www.chandrikadaily.com/si-left-after-insulting-ci.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 23 Oct 2024 16:45:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CI]]></category>
		<category><![CDATA[SI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314687</guid>

					<description><![CDATA[സഹപ്രവര്&#x200d;ത്തകര്&#x200d; ചെങ്ങന്നൂര്&#x200d; റെയില്&#x200d;വേ സ്റ്റേഷനില്&#x200d; ഇദ്ദേഹത്തെ കണ്ടെത്തി തിരിച്ചു കൊണ്ടു വരുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>കോഴഞ്ചേരിയില്&#x200d; സി.ഐ അധിക്ഷേപിച്ചതിന് പിന്നാലെ എസ്.ഐ ഇറങ്ങിപ്പോയി. തുടര്&#x200d;ന്ന് സഹപ്രവര്&#x200d;ത്തകര്&#x200d; റെയില്&#x200d;വേ സ്റ്റേഷനിലെത്തി തിരികെ കൊണ്ടുവന്നു. തര്&#x200d;ക്കത്തില്&#x200d; ഇടപെട്ട ജില്ലാ പൊലീസ് മേധാവി ഇരുവരെയും വിളിച്ചുവരുത്തി ചര്&#x200d;ച്ച നടത്തി.</p>
<p>ആറന്മുള പൊലീസ് സ്റ്റേഷനില്&#x200d; ഇന്ന് ഉച്ചക്കാണ് സംഭവം നടന്നത്. എസ്.എച്ച്.ഒ പ്രവീണ്&#x200d;, എസ്‌ഐ അലോഷ്യസിനെ സ്റ്റേഷനില്&#x200d; വെച്ച് അധിക്ഷേപിച്ചതിനെ തുടര്&#x200d;ന്ന് മാനസികമായി ബുദ്ധിമുട്ടിലായ എസ്.ഐ ഡ്യൂട്ടിക്കിടെ ഇറങ്ങിപ്പോകുകയായിരുന്നു. എന്നാല്&#x200d; സഹപ്രവര്&#x200d;ത്തകര്&#x200d; ചെങ്ങന്നൂര്&#x200d; റെയില്&#x200d;വേ സ്റ്റേഷനില്&#x200d; ഇദ്ദേഹത്തെ കണ്ടെത്തി തിരിച്ചു കൊണ്ടു വരുകയായിരുന്നു. വിവരം അറിഞ്ഞ എസ്.പി വി.ജി. വിനോദ് കുമാര്&#x200d; ഇരുവരെയും ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി. അലോഷ്യസിന് സ്റ്റേഷന്&#x200d; മാറ്റി നല്&#x200d;കാമെന്ന് എസ്.പി അറിയിച്ചു.</p>
<p>ഇന്&#x200d;സ്പെക്ടര്&#x200d; മാനസികമായി നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് എസ്.ഐയുടെ പരാതി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/si-left-after-insulting-ci.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ വാഹനമിടിപ്പിച്ച യുവാവ് പിടിയിൽ</title>
		<link>https://www.chandrikadaily.com/sithe-young-man-who-hit-the-si-during-the-vehicle-inspection-in-trithala-was-arrested.html</link>
					<comments>https://www.chandrikadaily.com/sithe-young-man-who-hit-the-si-during-the-vehicle-inspection-in-trithala-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 16 Jun 2024 09:55:45 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[12 vehicles]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[SI]]></category>
		<category><![CDATA[Trithala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300315</guid>

					<description><![CDATA[സംഭവത്തില്&#x200d; പൊലീസ് അന്വേഷണം നടന്നുവരികയാണ്.]]></description>
										<content:encoded><![CDATA[<p>പാലക്കാട് തൃത്താലയില്&#x200d; വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ചുവീഴ്ത്തി. തൃത്താല സ്റ്റേഷനിലെ എസ്‌ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്. സംഭവത്തില്&#x200d; വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയില്&#x200d; എടുത്തു. വാഹനമോടിച്ച ഇയാളുടെ മകന്&#x200d; അലനെയും പൊലീസ് പിടികൂടി. സംഭവത്തില്&#x200d; പൊലീസ് അന്വേഷണം നടന്നുവരികയാണ്.</p>
<p>ഇന്നലെ അര്&#x200d;ധരാത്രിയിലാണ് സംഭവം നടന്നത്. വാഹനപരിശോധനക്കിടെ കാര്&#x200d; നിര്&#x200d;ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്&#x200d;പ്പെട്ടപ്പോള്&#x200d; പരിശോധിക്കാനെത്തിയതായിരുന്നു എസ്ഐ.പൊലീസിനെ കണ്ടയുടനെ അലന്&#x200d; ഉള്&#x200d;പ്പെടെയുള്ള ആളുകള്&#x200d; കാറില്&#x200d; കയറി രക്ഷപ്പെടാന്&#x200d; ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കാര്&#x200d; എസ്ഐയെ ഇടിച്ചുതെറിപ്പിച്ചത്. തുടര്&#x200d;ന്ന് നമ്പര്&#x200d; പരിശോധിച്ചപ്പോഴാണ് വാഹനം ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിന്റേതാണെന്ന് കണ്ടെത്തിയത്.</p>
<p>തുടര്&#x200d;ന്ന് നടത്തിയ അന്വേഷണത്തിലാണ് അലനാണ് വാഹനം ഓടിച്ചതെന്ന് മനസിലാക്കുന്നത്. അന്വേഷണസംഘം അഭിലാഷിന്റെ വീട്ടില്&#x200d; എത്തിയപ്പോള്&#x200d; അലന്&#x200d; അവിടെ ഇല്ലായിരുന്നു. വാഹനം വീട്ടില്&#x200d; പാര്&#x200d;ക്ക് ചെയ്തിരുന്നു. വാഹനം വീട്ടിലേക്കെത്തുന്ന സിസിടിവി ദൃശ്യങ്ങള്&#x200d; ലഭിച്ചു. ഇതിന് ശേഷം സിസിടിവി വിച്ഛേദിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sithe-young-man-who-hit-the-si-during-the-vehicle-inspection-in-trithala-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃശൂർ പൊലീസ് അക്കാദമിയിൽ എസ്ഐ തൂങ്ങിമരിച്ച നിലയിൽ</title>
		<link>https://www.chandrikadaily.com/si-hanging-himself-in-thrissur-police-academy.html</link>
					<comments>https://www.chandrikadaily.com/si-hanging-himself-in-thrissur-police-academy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 08 Jun 2024 12:22:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Police Academy]]></category>
		<category><![CDATA[SI]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299612</guid>

					<description><![CDATA[സ്‌പോര്&#x200d;ട്‌സ് ക്വാട്ടയില്&#x200d; നിയമനം നേടിയ ജിമ്മി കേരള പൊലീസ് ഫുട്‌ബോള്&#x200d; ടീമിലെ താരം കൂടിയാണ്.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d; പോലീസ് അക്കാദമിയില്&#x200d; എസ്‌ഐയെ മരിച്ചനിലയില്&#x200d; കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്‌ഐ ജിമ്മി ജോര്&#x200d;ജ് ആണ് മരിച്ചത്. 35 വയസായിരുന്നു. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്&#x200d; ആണ് മരിച്ച നിലയില്&#x200d; കണ്ടെത്തിയത്.</p>
<p>ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സ്‌പോര്&#x200d;ട്‌സ് ക്വാട്ടയില്&#x200d; നിയമനം നേടിയ ജിമ്മി കേരള പൊലീസ് ഫുട്‌ബോള്&#x200d; ടീമിലെ താരം കൂടിയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/si-hanging-himself-in-thrissur-police-academy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബീഹാറില്&#x200d; മണല്&#x200d;ക്കടത്ത് തടയാന്&#x200d; ശ്രമിച്ച എസ്.ഐയേ ട്രാക്ടര്&#x200d; കയറ്റി കൊലപ്പെടുത്തി, സാധാരണ സംഭവമെന്ന് മന്ത്രി</title>
		<link>https://www.chandrikadaily.com/s-i-who-tried-to-stop-sand-smuggling-in-bihar-was-killed-by-a-tractor-the-minister-said-that-it-is-a-normal-incident.html</link>
					<comments>https://www.chandrikadaily.com/s-i-who-tried-to-stop-sand-smuggling-in-bihar-was-killed-by-a-tractor-the-minister-said-that-it-is-a-normal-incident.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 14 Nov 2023 12:56:19 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[sand smuggling]]></category>
		<category><![CDATA[SI]]></category>
		<category><![CDATA[tractor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283011</guid>

					<description><![CDATA[ബീഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>മണല്&#x200d;ക്കടത്ത് തടയാന്&#x200d; ശ്രമിച്ച യുവ സബ് ഇന്&#x200d;സ്‌പെക്ടറെ ട്രാക്ടര്&#x200d; കയറ്റി കൊലപ്പെടുത്തി. ബീഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം. അനധികൃതമായി ഖനനം ചെയ്ത മണല്&#x200d; കടത്തുകയായിരുന്ന സംഘത്തെ തടയാന്&#x200d; ശ്രമിക്കവെയാണ് ആക്രമണം. സംഭവത്തില്&#x200d; ഹോം ഗാര്&#x200d;ഡുള്&#x200d;പ്പെടെ 2 പേര്&#x200d;ക്ക് പരിക്കേറ്റു.</p>
<p>ഇവരെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിരിക്കുകയാണ്. സബ് ഇന്&#x200d;സ്‌പെക്ടറായ പ്രഭാത് രഞ്ജനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ജാമുയിയിലെ മഹൂലിയ തണ്ട് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന കൊല നടന്നത്. സിവാന്&#x200d; ജില്ലക്കാരനായ പ്രഭാത് രഞ്ജന്&#x200d; ഗാര്&#x200d;ഹി പൊലീസ് സ്റ്റേഷന്റെ ചുമതല നിര്&#x200d;വഹിക്കുന്ന ഉദ്യോഗസ്ഥനാണ്. അക്രമണത്തിന് പിന്നാലെ ഉടന്&#x200d; തന്നെ അടുത്തുള്ള ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു.</p>
<p>സംഭവത്തെ കുറിച്ച് വിവാദ പ്രസ്താവനയുമായി ബിഹാര്&#x200d; വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖര്&#x200d; രംഗത്തെത്തി. ഇത്തരം സംഭവങ്ങള്&#x200d; പുതുമയുള്ള കാര്യമല്ലെന്നും ഉത്തര്&#x200d;പ്രദേശിലും മധ്യപ്രദേശിലും മുന്&#x200d;പും ഉണ്ടായിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ പ്രതികള്&#x200d;ക്ക് നിയമാനുസൃതമായ ശിക്ഷ നല്&#x200d;കുമെന്നും മന്ത്രി പറഞ്ഞു.</p>
<p>പ്രഭാത് രഞ്ജന് 4 വയസ്സുള്ള ഒരു മകളും ഒരു മകനുമുണ്ട്. പ്രസവത്തെ തുടര്&#x200d;ന്ന് ഭാര്യ ഇപ്പോള്&#x200d; ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്&#x200d; ചികിത്സയിലാണ്. പ്രഭാതിന്റെ കുടുംബവും ദില്ലിയിലാണ്. കുടുംബാംഗങ്ങള്&#x200d; ജാമുയിയില്&#x200d; ഉടന്&#x200d; എത്തുമെന്നും അധികൃതര്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/s-i-who-tried-to-stop-sand-smuggling-in-bihar-was-killed-by-a-tractor-the-minister-said-that-it-is-a-normal-incident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
