<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sidan&#8217; &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sidan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 18 Dec 2017 19:03:23 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sidan&#8217; &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുന്&#x200d;നിരക്കാരുടെ അതിസമ്മര്&#x200d;ദ്ദം സിദാന് തലവേദന</title>
		<link>https://www.chandrikadaily.com/third-eye-kamal-varadoor-sidan.html</link>
					<comments>https://www.chandrikadaily.com/third-eye-kamal-varadoor-sidan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 18 Dec 2017 18:59:47 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gujarath election]]></category>
		<category><![CDATA[sidan']]></category>
		<category><![CDATA[third eye]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60118</guid>

					<description><![CDATA[കമാല്&#x200d; വരദൂര്&#x200d; കാല്&#x200d;പ്പന്ത് ലോകം കാത്തിരിക്കുന്ന എല്&#x200d; ക്ലാസിക്കോക്ക് ഇനി നാല് ദിവസമാണുള്ളത്. ബാര്&#x200d;സിലോണ റയല്&#x200d; മാഡ്രിഡിന്റെ തട്ടകമായ ബെര്&#x200d;ണബുവിലേക്ക് വരുമ്പോള്&#x200d; സ്പാനിഷ് ഫുട്‌ബോളില്&#x200d; മാത്രമല്ല ലോക ഫുട്‌ബോളിലെ തന്നെ രണ്ട് അതികായരുടെ പോരാട്ടത്തിന്റെ പ്രസക്തി വലുതാണ്. റയല്&#x200d; ഫിഫ ലോക ക്ലബ് ഫുട്‌ബോളില്&#x200d; കിരീടം സ്വന്തമാക്കി ക്ലാസിക് പോരാട്ടത്തിന് ഒരുങ്ങിയപ്പോള്&#x200d; കഴിഞ്ഞ ദിവസം ലാലീഗയില്&#x200d; ഡിപ്പോര്&#x200d;ട്ടീവോയെ മറുപടിയില്ലാത്ത നാല് ഗോളുകള്&#x200d;ക്ക് തകര്&#x200d;ത്താണ് ബാര്&#x200d;സ ഒരുങ്ങിയിരിക്കുന്നത്. ലാലീഗയില്&#x200d; രണ്ട് ടീമുകളും തമ്മിലുള്ള അന്തരമിപ്പോള്&#x200d; പതിനൊന്ന് പോയന്റായിരിക്കുന്നു. ബാര്&#x200d;സ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കമാല്&#x200d; വരദൂര്&#x200d;</strong></p>
<p>കാല്&#x200d;പ്പന്ത് ലോകം കാത്തിരിക്കുന്ന എല്&#x200d; ക്ലാസിക്കോക്ക് ഇനി നാല് ദിവസമാണുള്ളത്. ബാര്&#x200d;സിലോണ റയല്&#x200d; മാഡ്രിഡിന്റെ തട്ടകമായ ബെര്&#x200d;ണബുവിലേക്ക് വരുമ്പോള്&#x200d; സ്പാനിഷ് ഫുട്‌ബോളില്&#x200d; മാത്രമല്ല ലോക ഫുട്‌ബോളിലെ തന്നെ രണ്ട് അതികായരുടെ പോരാട്ടത്തിന്റെ പ്രസക്തി വലുതാണ്. റയല്&#x200d; ഫിഫ ലോക ക്ലബ് ഫുട്‌ബോളില്&#x200d; കിരീടം സ്വന്തമാക്കി ക്ലാസിക് പോരാട്ടത്തിന് ഒരുങ്ങിയപ്പോള്&#x200d; കഴിഞ്ഞ ദിവസം ലാലീഗയില്&#x200d; ഡിപ്പോര്&#x200d;ട്ടീവോയെ മറുപടിയില്ലാത്ത നാല് ഗോളുകള്&#x200d;ക്ക് തകര്&#x200d;ത്താണ് ബാര്&#x200d;സ ഒരുങ്ങിയിരിക്കുന്നത്. ലാലീഗയില്&#x200d; രണ്ട് ടീമുകളും തമ്മിലുള്ള അന്തരമിപ്പോള്&#x200d; പതിനൊന്ന് പോയന്റായിരിക്കുന്നു. ബാര്&#x200d;സ ഒരു മല്&#x200d;സരം കൂടുതല്&#x200d; കളിച്ചു എന്ന യാഥാര്&#x200d;ത്ഥ്യമുള്ളപ്പോള്&#x200d; തന്നെ റയല്&#x200d; കനത്ത സമ്മര്&#x200d;ദ്ദത്തിലാണ്. അബുദാബിയില്&#x200d; സമാപിച്ച ലോക ക്ലബ് ഫുട്‌ബോളില്&#x200d; അവരുടെ പ്രകടനം നേരില്&#x200d; കണ്ടപ്പോള്&#x200d; മനസ്സിലാവുന്ന യാഥാര്&#x200d;ത്ഥ്യവും കാര്യങ്ങള്&#x200d; ബാര്&#x200d;സക്ക് അനുകൂലമാണെന്നാണ്.</p>
<p>അബുദാബിയിലെ ചാമ്പ്യന്&#x200d; ക്ലബായ അല്&#x200d; ജസീറ, ലാറ്റിനമേരിക്കയിലെ ചാമ്പ്യന്&#x200d; ടീമായ ബ്രസീലിലെ ഗ്രീമിയോ എന്നിവര്&#x200d;ക്കെതിരെയാണ് ക്ലബ് ലോകകപ്പില്&#x200d; അവര്&#x200d; കളിച്ചത്. രണ്ട് മല്&#x200d;സരങ്ങളില്&#x200d; നിന്ന് ആകെ നേടിയത് മൂന്ന് ഗോളുകള്&#x200d;. ഒരു ഗോള്&#x200d; കൈലര്&#x200d; നവാസ് എന്ന ഗോള്&#x200d;ക്കീപ്പര്&#x200d; വഴങ്ങുകയും ചെയ്തു. കൃസ്റ്റിയാനോ റൊണാള്&#x200d;ഡോ, സെര്&#x200d;ജിയോ റാമോസ്, കരീം ബെന്&#x200d;സേമ, മാര്&#x200d;സിലോ, കാര്&#x200d;വജാല്&#x200d;, കാസിമിറോ, നാച്ചോ, ഇസ്‌ക്കോ തുടങ്ങി സൈനുദ്ദീന്&#x200d; സിദാന്&#x200d; എല്ലാവരയും ഈ രണ്ട് മല്&#x200d;സരത്തില്&#x200d; പരീക്ഷിച്ചിരുന്നു.</p>
<p>ദുര്&#x200d;ബലരായ പ്രതിയോഗികളെ റയല്&#x200d; കാര്യമായി കണ്ടില്ല എന്ന വാദം നിലനില്&#x200d;ക്കുമ്പോള്&#x200d; തന്നെ ഇതാണോ റയല്&#x200d; എന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. വ്യക്തിഗതമായി എല്ലാവരും മികച്ച താരങ്ങളാണ്. പാസിംഗില്&#x200d; സുന്ദര ചലനങ്ങള്&#x200d;. പരസ്പര ധാരണയില്&#x200d; പരാതികള്&#x200d; ആരും പറയില്ല. പക്ഷേ ഗോളടിക്കുന്ന കാര്യത്തില്&#x200d; ടീം ദയനീയമാണ്. രണ്ട് മല്&#x200d;സരങ്ങളില്&#x200d; നിന്നായി നൂറോളം അവസരങ്ങളാണ് മുന്&#x200d;നിരക്കാര്&#x200d;ക്ക് ലഭിച്ചത്. അതില്&#x200d; ആകെ പിറന്നത് മൂന്ന് ഗോളുകള്&#x200d; മാത്രം. ഒരു ടീം ലോകോത്തരമാവുന്നത് ലോക താരങ്ങള്&#x200d; കളിക്കുമ്പോഴല്ല മറിച്ച് അവര്&#x200d; ടീമെന്ന നിലയില്&#x200d; പ്രകടിപ്പിക്കുന്ന ശക്തിയിലാണ്.</p>
<p>ഇവിടെയാണ് മെസിയുടെ ബാര്&#x200d;സ വിത്യസ്തരാവുന്നത്. റയല്&#x200d; പോലെ തന്നെ ലോകോത്തര നിലവാരമുളളവരാണ് ബാര്&#x200d;സക്കുള്ളത്. ഇവര്&#x200d; പക്ഷേ അവസരോചിതം മനോഹരമായി കളിക്കുന്നുണ്ട്. പുതിയ സീസണില്&#x200d; റയലിന്റെ മുന്&#x200d;നിരക്കാര്&#x200d; അവസരങ്ങളെ പ്രയോജനപ്പെടുത്തിയ ഏക മല്&#x200d;സരം സെവിയെക്കെതിരെയായിരുന്നു. അവര്&#x200d; അഞ്ച് ഗോളിനാണ് ആ മല്&#x200d;സരം നേടിയത്. ഇത്തരത്തില്&#x200d; തുറന്ന വരുന്ന അവസരങ്ങളില്&#x200d; പന്തിനെ ഗോള്&#x200d; വലയത്തിലേക്ക് എത്തിക്കാന്&#x200d; കഴിയുമ്പോള്&#x200d; മാത്രമാണ് എല്&#x200d; ക്ലാസിക്കോയില്&#x200d; റയലിന് സാധ്യത.ബെര്&#x200d;ണബുവില്&#x200d; സമീപകാലത്തൊന്നും ബാര്&#x200d;സയെ തോല്&#x200d;പ്പിക്കാന്&#x200d; റയലിന് കഴിഞ്ഞിട്ടില്ല എന്ന സത്യം സിദാനറിയാം. കഴിഞ്ഞ അഞ്ച് സീസണുകളില്&#x200d; ബെര്&#x200d;ണബുവില്&#x200d; നടന്ന ക്ലാസിക്കില്&#x200d; നാലും ജയിച്ചത് മെസി സംഘമായിരുന്നു.</p>
<p>കഴിഞ്ഞ വര്&#x200d;ഷം ഇഞ്ച്വറി ടൈമില്&#x200d; മെസി നേടിയ ക്ലാസിക് ഗോളില്&#x200d; റൊണാള്&#x200d;ഡോ സംഘം തല താഴ്ത്തിയത് ഇപ്പോഴും ലോകം മറന്നിട്ടില്ല. അതിന് തൊട്ട് മുമ്പ് നാല് ഗോളാണ് ബാര്&#x200d;സ റയല്&#x200d; വലയില്&#x200d; അടിച്ചു കയറ്റിയത്. ഈ തോല്&#x200d;വിയിലാണ് റാഫേല്&#x200d; ബെനിറ്റസ് എന്ന പരിശീലകന്റെ തൊപ്പി തെറിപ്പിച്ചതും. ആറ് സീസണുകള്&#x200d; എടുത്താല്&#x200d; റയല്&#x200d; ഒരു ഗോളടിക്കാത്ത എല്&#x200d; ക്ലാസികോ അതായിരുന്നു.രണ്ട് പേരും തമ്മിലുള്ള അങ്കം സമീപകാലത്തായി കയ്യാങ്കളി അങ്കങ്ങളാവാറുണ്ട്. കഴിഞ്ഞ ആറ് സീസണുകളായി ഏഴ് ചുവപ്പ് കാര്&#x200d;ഡുകളും 97 മഞ്ഞക്കാര്&#x200d;ഡുകളുമാണ് റഫറിമാര്&#x200d; പുറത്തെടുത്തിരിക്കുന്നത്. ഇത്തവണയും അതിന് മാറ്റമുണ്ടാവില്ല. പക്ഷേ റയല്&#x200d; മുന്&#x200d;നിരക്കാര്&#x200d; ക്ലിക്ക് ചെയ്യാത്ത പക്ഷം ബാര്&#x200d;സ ബെര്&#x200d;ണബുവില്&#x200d; മിന്നും</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/third-eye-kamal-varadoor-sidan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിദാനല്ല പ്രതി</title>
		<link>https://www.chandrikadaily.com/zinedine-zidane.html</link>
					<comments>https://www.chandrikadaily.com/zinedine-zidane.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 02 Nov 2017 18:17:22 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[sidan']]></category>
		<category><![CDATA[third eye]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51586</guid>

					<description><![CDATA[കമാല്‍ വരദൂര്‍ 19 മാസത്തിനിടെ റയല്‍ മാഡ്രിഡിന് 7 കിരീടങ്ങള്‍ സമ്മാനിച്ച പരിശീലകനാണ് സൈനുദ്ദീന്‍ സിദാന്‍. പരിശീലനത്തില്‍ അദ്ദേഹത്തിന് വലിയ സര്‍ട്ടിഫിക്കറ്റുകളില്ല. കളിക്കാരന്‍ എന്ന നിലയിലെ അനുഭവ സമ്പത്താണ് അദ്ദേഹത്തിലെ പരിശീലകനിലെ കരുത്ത്. റയല്‍ പോലെ വലിയ ഒരു ക്ലബിന്റെ അമരക്കാരനാവുമ്പോള്‍, കൃസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളെ നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെടുമ്പോള്‍ സ്വാഭാവികമായുളള പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ ബാധിച്ചിട്ടില്ല. എല്ലാവരുമായും നല്ല സൗഹൃദം നിലനിര്‍ത്തുകയും ഡ്രസ്സിംഗ് റൂമില്‍ എല്ലാവരുടെയും മിത്രമായി നില്‍ക്കുകയും തോല്‍വിയില്‍ ക്ഷുഭിതനായി പ്രതികരിക്കാതിരിക്കുകയും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കമാല്&#x200d; വരദൂര്&#x200d;</strong></p>
<p>19 മാസത്തിനിടെ റയല്&#x200d; മാഡ്രിഡിന് 7 കിരീടങ്ങള്&#x200d; സമ്മാനിച്ച പരിശീലകനാണ് സൈനുദ്ദീന്&#x200d; സിദാന്&#x200d;. പരിശീലനത്തില്&#x200d; അദ്ദേഹത്തിന് വലിയ സര്&#x200d;ട്ടിഫിക്കറ്റുകളില്ല. കളിക്കാരന്&#x200d; എന്ന നിലയിലെ അനുഭവ സമ്പത്താണ് അദ്ദേഹത്തിലെ പരിശീലകനിലെ കരുത്ത്. റയല്&#x200d; പോലെ വലിയ ഒരു ക്ലബിന്റെ അമരക്കാരനാവുമ്പോള്&#x200d;, കൃസ്റ്റിയാനോ റൊണാള്&#x200d;ഡോ ഉള്&#x200d;പ്പെടെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളെ നിയന്ത്രിക്കാന്&#x200d; നിയോഗിക്കപ്പെടുമ്പോള്&#x200d; സ്വാഭാവികമായുളള പ്രശ്‌നങ്ങള്&#x200d; അദ്ദേഹത്തെ ബാധിച്ചിട്ടില്ല. എല്ലാവരുമായും നല്ല സൗഹൃദം നിലനിര്&#x200d;ത്തുകയും ഡ്രസ്സിംഗ് റൂമില്&#x200d; എല്ലാവരുടെയും മിത്രമായി നില്&#x200d;ക്കുകയും തോല്&#x200d;വിയില്&#x200d; ക്ഷുഭിതനായി പ്രതികരിക്കാതിരിക്കുകയും ചെയ്യുന്ന സിദാന്റെ മാന്യതയാണ് അദ്ദേഹത്തിന്റെ കൈമുതല്&#x200d;. യൂറോപ്പില്&#x200d; പുതിയ സീസണ്&#x200d; ആരംഭിച്ചത് മുതല്&#x200d; സിദാനാണ് സംസാരവിഷയം. റയലിന്റെ തോല്&#x200d;വികളില്&#x200d; വിമര്&#x200d;ശിക്കപ്പെടുന്നതും അദ്ദേഹം തന്നെ. ലോകോത്തര പരിശീലകനാവുമ്പോള്&#x200d; വിമര്&#x200d;ശനങ്ങള്&#x200d; അദ്ദേഹത്തില്&#x200d; എത്തുന്നതാവട്ടെ സ്വാഭാവികവും.<br />
പക്ഷേ റയല്&#x200d; ലാലീഗയിലും ചാമ്പ്യന്&#x200d;സ് ലീഗിലും തപ്പിതടയുന്നതിന് പിറകില്&#x200d; സിദാനാണോ&#8230;? അല്ല എന്നുള്ള വ്യക്തമായ ഉത്തരത്തിന് നിരവധി കാരണങ്ങളുണ്ട്. പുതിയ സീസണില്&#x200d; അദ്ദേഹം ആഗ്രഹിച്ച താരങ്ങളെ നല്&#x200d;കുന്നതില്&#x200d; റയല്&#x200d; മാനേജ്‌മെന്റ് വീഴ്ച്ച വരുത്തി എന്നത് ആദ്യത്തെ യാഥാര്&#x200d;ത്ഥ്യം. കൈലിയന്&#x200d; മാപ്പെയെ പോലുളള അതിവേഗ സ്‌ട്രൈക്കര്&#x200d;മാരെയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മാപ്പെയെ വേണമെന്ന കാര്യത്തില്&#x200d; സിദാന്&#x200d; ഉറച്ച് നിന്നിട്ടും റൊണാള്&#x200d;ഡോക്കൊപ്പം ഒരു വേഗക്കാരെ നല്&#x200d;കുന്നതില്&#x200d; മാനേജ്‌മെന്റ് താല്&#x200d;പ്പര്യം പ്രകടിപ്പിച്ചില്ല. കഴിഞ്ഞ സീസണില്&#x200d; 20 ഗോളുകള്&#x200d; ടീമിന് വേണ്ടി നേടിയ അല്&#x200d;വാരോ മൊറാത്തയെ വില്&#x200d;ക്കുകയും ചെയ്തു. മൊറാത്തയെ കൈമാറുന്നതിനോട് സിദാന് വിയോജിപ്പായിരുന്നു. ജെറാത്ത് ബെയിലിനെ പോലെ വിലപിടിപ്പുള്ള ഒരു താരം പരുക്കുമായി മാസങ്ങളായി പുറത്താണ്. ബെയിലിന് പകരക്കാരനില്ലാത്ത അവസ്ഥയില്&#x200d; റൊണാള്&#x200d;ഡോയിലെ ചുമലിലെ ഭാരം കൂടുന്നു. ബെയിലിനെ കൂടാതെ കഴിഞ്ഞ സീസണില്&#x200d; ടീമിന്റെ ആക്രമണങ്ങള്&#x200d;ക്ക് ചുക്കാന്&#x200d; പിടിച്ച ഡാനി കാര്&#x200d;വജാല്&#x200d; വൈറസ് ബാധയില്&#x200d; വിശ്രമത്തിലാണ്. നിലവില്&#x200d; ടീമിലെ ആരെയും മാറ്റാന്&#x200d; കഴിയാത്ത അവസ്ഥയിലാണ് പരിശീലകന്&#x200d;. ജിനോവക്കെതിരെയും ടോട്ടനത്തിനെതിരെയും അദ്ദേഹം ഒരേ ഇലവനെയാണ് കളിപ്പിച്ചത്. സബ്സ്റ്റിറ്റിയൂഷന്&#x200d; വരുത്തിയതും ഒരേ താരങ്ങളെ. ജിനോവയും ടോട്ടനവും മൂന്ന് സെന്റര്&#x200d; ബാക്കുകളെയും വിംഗര്&#x200d;മാരെയും കളിപ്പിക്കുന്ന ടീമുകളാണ്. ഇവരുടെ കടന്നാക്രമണ ശൈലിക്കൊപ്പം പ്രതിരോധിച്ച് നില്&#x200d;ക്കാന്&#x200d; ഊര്&#x200d;ജ്ജസ്വലരായ താരങ്ങള്&#x200d; വേണം. ടോട്ടനം ഇന്നലെ കളിപ്പിച്ചത് മുഴുവന്&#x200d; പുത്തന്&#x200d; താരങ്ങളെയാണ്. യുവതാരങ്ങളുടെ വേഗതയില്&#x200d; മാര്&#x200d;സിലോ ഉള്&#x200d;പ്പെടെ റയലിന്റെ സീനിയര്&#x200d; താരങ്ങളെല്ലാം പിറകിലായി. ഹോള്&#x200d;ഡിംഗ് മിഡിഫീല്&#x200d;ഡര്&#x200d; സ്ഥാനത്ത് കളിക്കുന്ന കാസിമിറോ, ഡീപ്പ് ഡിഫന്&#x200d;സിലേക്ക് ഇറങ്ങാന്&#x200d; നിയോഗിക്കപ്പെട്ട ലുക്കാ മോദ്രിച്ച്, ടോണി ക്രൂസ് എന്നിവരൊന്നും പഴയ ഫോമിലേക്ക് വരുന്നില്ല എന്നതും കോച്ചിന്റെ തന്ത്രങ്ങളെ സാരമായി ബാധിക്കുന്നു. യുവതാരങ്ങളില്&#x200d; അദ്ദേഹം വിശ്വാസം അര്&#x200d;പ്പിക്കേണ്ടിയിരിക്കുന്നു. ഫിഫ മികച്ച യുവതാരമായി തെരഞ്ഞെടുത്ത മാര്&#x200d;ക്കോ അസുന്&#x200d;സിയോ മികച്ച താരമാണ്. പക്ഷേ പലപ്പോഴും സിദാന്&#x200d; യുവതാരത്തിന് ബെഞ്ചിലാണ് സ്ഥാനം നല്&#x200d;കുന്നത്. റൊണാള്&#x200d;ഡോയെ പോലെ ഒരു വെറ്ററനെ സഹായിക്കാന്&#x200d; യുവതാരത്തിന്റെ വേഗതയും തന്ത്രങ്ങളും ഉപകരിക്കും. താരങ്ങള്&#x200d; തമ്മിലുള്ള അകലവും കുറക്കേണ്ടിയിരിക്കുന്നു. എല്ലാവരും സൂപ്പര്&#x200d; താരങ്ങളാവുമ്പോള്&#x200d; അത് കോച്ചിന് തലവേദനയാണ്. ജിനോവക്കെതിരായ മല്&#x200d;സരത്തില്&#x200d; മാര്&#x200d;സിലോയും മോദ്രിച്ചും തമ്മിലുള്ള വഴക്കിടല്&#x200d; ഡ്രസ്സിംഗ് റൂമിലെ സമാധാനം കെടുത്തുന്നതാണ്. സീസണിന്റെ ആദ്യ ഘട്ടമാണിത്. തിരിച്ചുവരാനും പോരായ്മകള്&#x200d; പരിഹരിക്കാനും സമയമുണ്ടെന്നതാണ് സിദാനും റയലിനും അനുകൂലമായ ഘടകം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/zinedine-zidane.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവേഫ ചാമ്പ്യന്‍സ് ലീഗ്: റൊണാള്‍ഡോ ഡബിളില്‍ റയല്‍ ചരിതം</title>
		<link>https://www.chandrikadaily.com/zidane-ronaldo-making-history-in-cul.html</link>
					<comments>https://www.chandrikadaily.com/zidane-ronaldo-making-history-in-cul.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 03 Jun 2017 21:02:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[champions league]]></category>
		<category><![CDATA[Final]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[sidan']]></category>
		<category><![CDATA[sports]]></category>
		<category><![CDATA[ucl]]></category>
		<category><![CDATA[Zidane]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31088</guid>

					<description><![CDATA[കാര്‍ഡിഫ്: ചരിത്രത്തിലേക്ക് കൃസ്റ്റിയാനോ റൊണാള്‍ഡോയും സൈനദിന്‍ സിദാനും&#8230;! തട്ടുതകര്‍പ്പന്‍ ഫുട്‌ബോളിന്റെ സുന്ദര ചിത്രങ്ങളെല്ലാം മൈതാനത്ത് പ്രകടമാക്കിയ പോരാട്ടത്തില്‍ യുവന്തസിനെ 1-4ന് തകര്‍ത്ത് റയല്‍ മാഡ്രിഡ് ഒരിക്കല്‍ കൂടി യൂറോപ്യന്‍ ഫുട്‌ബോളിലെ രാജാക്കന്മാരായി. സൂപ്പര്‍ താരം കൃസ്റ്റിയാനോ രണ്ട് വട്ടം വല ചലിപ്പിച്ച് താനാരാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തുന്ന പരിശീലകനെന്ന അത്യപൂര്‍വ ബഹുമതി സിദാന്‍ സ്വന്തമാക്കി. ലാലീഗ കിരീടത്തിനി പിറകെയാണ് സിദാനും സംഘവും രണ്ടാമത് വലിയ കിരീടം സ്വന്തമാക്കുന്നത്. മരിയോ മാന്‍ഡ്‌സുകിച്ച് യുവന്തസിനു [&#8230;]]]></description>
										<content:encoded><![CDATA[<p>കാര്&#x200d;ഡിഫ്: ചരിത്രത്തിലേക്ക് കൃസ്റ്റിയാനോ റൊണാള്&#x200d;ഡോയും സൈനദിന്&#x200d;<br />
സിദാനും&#8230;! തട്ടുതകര്&#x200d;പ്പന്&#x200d; ഫുട്‌ബോളിന്റെ സുന്ദര ചിത്രങ്ങളെല്ലാം മൈതാനത്ത് പ്രകടമാക്കിയ പോരാട്ടത്തില്&#x200d; യുവന്തസിനെ 1-4ന് തകര്&#x200d;ത്ത് റയല്&#x200d; മാഡ്രിഡ് ഒരിക്കല്&#x200d; കൂടി യൂറോപ്യന്&#x200d; ഫുട്‌ബോളിലെ രാജാക്കന്മാരായി. സൂപ്പര്&#x200d; താരം കൃസ്റ്റിയാനോ രണ്ട് വട്ടം വല ചലിപ്പിച്ച് താനാരാണെന്ന് ഒരിക്കല്&#x200d; കൂടി തെളിയിച്ചപ്പോള്&#x200d; ചാമ്പ്യന്&#x200d;സ് ലീഗ് കിരീടം നിലനിര്&#x200d;ത്തുന്ന പരിശീലകനെന്ന അത്യപൂര്&#x200d;വ ബഹുമതി സിദാന്&#x200d; സ്വന്തമാക്കി. ലാലീഗ കിരീടത്തിനി പിറകെയാണ് സിദാനും സംഘവും രണ്ടാമത് വലിയ കിരീടം സ്വന്തമാക്കുന്നത്. മരിയോ മാന്&#x200d;ഡ്‌സുകിച്ച് യുവന്തസിനു വേണ്ടി ലക്ഷ്യം കണ്ടപ്പോള്&#x200d; കാസിമിറോ, അസുന്&#x200d;സിയോ എന്നിവരുടെ ബൂട്ടില്&#x200d; നിന്നായിരുന്നു മറ്റ് ഗോളുകള്&#x200d;.<br />
ആവേശം കത്തിയ പോരാട്ടത്തിലെ ആദ്യ പത്ത് മിനുട്ട് യുവന്തസിന് സ്വന്തമായിരുന്നു. കടലല പോലെ കുതിച്ചുകയറിയ അവര്&#x200d; രണ്ട് വട്ടം റയലിന്റെ കോസ്റ്റാറിക്കന്&#x200d; ഗോള്&#x200d;ക്കീപ്പര്&#x200d; കൈലര്&#x200d; നവാസിനെ വിറപ്പിച്ചു. സെര്&#x200d;ജിയോ റാമോസ് കാത്ത റയല്&#x200d; ഡിന്&#x200d;സിലൂടെ ഊളിയിട്ട് കയറി ഹ്വിഗിനും മരിയോ മാന്&#x200d;സുക്കിയും പായിച്ച വെടിയുണ്ടകള്&#x200d; നവാസ് തടഞ്ഞു. പന്ത്രണ്ടാം മിനുട്ടിലായിരുന്നു ബുഫണിലേക്ക് ആദ്യ പന്ത് വന്നത്. കരീം ബെന്&#x200d;സേമയുടെ ശ്രമം പക്ഷേ ദുര്&#x200d;ബലമായിരുന്നു. ഇരുപതാം മിനുട്ടില്&#x200d; സാക്ഷാല്&#x200d; കൃസ്റ്റിയാനോ ഷോ കണ്ടു. അതിവേഗതയുള്ള ആക്രമണത്തിന് തുടക്കമിട്ടത് ബെന്&#x200d;സേമ. പെനാല്&#x200d;ട്ടി ബോക്‌സിന് തൊട്ടരികില്&#x200d; പന്ത് ഇസ്‌ക്കോയിലേക്ക്. ഇസ്‌ക്കോ അതേ വേഗതയില്&#x200d; റൊണാള്&#x200d;ഡോക്ക് കൈമാറുമ്പോള്&#x200d; ഒരു നിമിഷം പോലും പാഴാക്കാതെയുള്ള ഉഗ്രന്&#x200d; പ്ലേസിങ്&#8230; ബനുച്ചിയുടെ കാലില്&#x200d; തട്ടി പന്ത് വലയില്&#x200d; കയറുമ്പോള്&#x200d; സ്‌റ്റേഡിയത്തിലെ റയല്&#x200d; ആരാധകര്&#x200d; പൊട്ടിത്തെറിക്കുകയായിരുന്നു. യൂറോപ്യന്&#x200d; ഫുട്‌ബോളില്&#x200d; കൃസ്റ്റിയാനോയുടെ 107-ാമത് ഗോള്&#x200d;. ഈ സീസണിലെ പതിനൊന്നാമത് ചാമ്പ്യന്&#x200d;സ് ലീഗ് ഗോള്&#x200d;. ചാമ്പ്യന്&#x200d;സ് ലീഗില്&#x200d; ഈ സിസണില്&#x200d; ബുഫണ്&#x200d; വഴങ്ങുന്ന നാലാമത് ഗോള്&#x200d;.</p>
<p>പക്ഷേ ലീഡില്&#x200d; തുടരാന്&#x200d; റയലിന് അധികസമയമായില്ല. ഇരുപത്തിയേഴാം മിനുട്ടില്&#x200d; ക്രൊയേഷ്യന്&#x200d; മധ്യനിരക്കാരന്&#x200d; മരിയോ മാന്&#x200d;സുകിച്ച് യുവന്തസിനെ അതിസുന്ദര ഗോളില്&#x200d; ഒപ്പമെത്തിച്ചു. ബനുച്ചിയില്&#x200d; നിന്ന് പന്ത് ചെസ്റ്റില്&#x200d; സ്വികരിച്ച് റിവേഴ്‌സ് കിക്കിലുടെ വലയിലേക്ക്. അല്&#x200d;പ്പം മുന്നോട്ട് കയറിയ കൈലര്&#x200d; നവാസ് നിസ്സഹായനായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്&#x200d; മല്&#x200d;സരം 1-1.<br />
രണ്ടാം പകുതിയില്&#x200d; മൂന്ന് മിനുട്ടിനകം രണ്ട് ഗോളുകളുമായി റയല്&#x200d; ആധിപത്യം അരക്കെട്ടുറപ്പിച്ചു. വ്യക്തമായ ഗെയിം പ്ലാനില്&#x200d; പന്ത് ഹോള്&#x200d;ഡ് ചെയ്ത കളിച്ച സിദാന്റെ സംഘം യുവെ ബോക്‌സ് കേന്ദ്രീകരിച്ചാണ് കളിച്ചത്. അതിന്റെ നേട്ടമായി ബ്രസീലുകാരന്&#x200d; കാസിമിറോയുടെ ലോംഗ് റേഞ്ചര്&#x200d; വലയില്&#x200d; കയറി. ഇത്തവണയും ബുഫണിന് വില്ലനായത് സ്വന്തം ഡിഫന്&#x200d;ഡര്&#x200d;. ചെലിനിയുടെ കാലുകളില്&#x200d; തട്ടിയായിരുന്നു ഗോള്&#x200d;. നിര്&#x200d;ണായക മല്&#x200d;സരങ്ങളെ സ്വന്തം മെയ്‌വഴക്കത്തില്&#x200d; സുന്ദരമാക്കാറുള്ള കൃസ്റ്റിയാനോ രണ്ട് മിനുട്ടിനകം മൂന്നാം ഗോള്&#x200d; നേടി. ലുക്കാസ് മോദ്രിച്ച് വലത് പാര്&#x200d;ശ്വത്തിലൂടെ കുതിച്ചുകയറി നല്&#x200d;കിയ ക്രോസ് ഗോള്&#x200d;ക്കീപ്പര്&#x200d; ബുഫണിന് തൊട്ട് മുന്നില്&#x200d; നിന്ന് സുന്ദരമായ ഫഌക്കിലൂടെ പോര്&#x200d;ച്ചുഗലുകാരന്&#x200d; ഗോളാക്കി മാറ്റി-ഫൈനലിലെ രണ്ടാം ഗോള്&#x200d;. ചാമ്പ്യന്&#x200d;സ് ലിഗിലെ പന്ത്രണ്ടാം ഗോള്&#x200d;. അതോടെ ചിത്രം വ്യക്തമായി. നാട്ടുകാരുടെ സ്വന്തം താരം ഗാരെത് ബെയ്ല്&#x200d;<br />
എഴുപത്തിയഞ്ചാം മിനുട്ടില്&#x200d; ബെന്&#x200d;സേമക്ക് പകരമിറങ്ങിയപ്പോഴേക്കും കളി തിരുമാനിക്കപ്പെട്ടിരുന്നു.</p>
<p>അവസാനത്തില്&#x200d; യുവെ പത്ത് പേരായി ചുരുങ്ങി. ക്രിസ്റ്റ്യാനോക്കു നേരെയുള്ള അനാവശ്യ ഫൗളിന് ആദ്യ മഞ്ഞ കണ്ടിരുന്ന ക്വഡ്രാഡോയെ ഇത്തവണ റാമോസ് കുടുക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ചൂടേറിയ നിമിഷത്തില്&#x200d; ക്വഡ്രോഡോ റാമോസിന്റെ ശരീരത്തില്&#x200d; പതുക്കെയൊന്ന് തള്ളിയതും റയല്&#x200d; ക്യാപ്ടന്&#x200d; ഫൗള്&#x200d; ചെയ്യപ്പെട്ടെന്ന പോലെ നിലത്തു വീണുരുണ്ടു. തൊട്ടുമുന്നില്&#x200d; ലൈന്&#x200d;സ്മാന്&#x200d; ഇതെല്ലാം കാണുന്നുണ്ടായിരുന്നിട്ടും റഫറി കൊളംബിയന്&#x200d; താരത്തിന് രണ്ടാം മഞ്ഞക്കാര്&#x200d;ഡും സമ്മാനിച്ചു.</p>
<p>പിന്നെ ലോംഗ് വിസിലിനായുള്ള കാത്തിരിപ്പ്. അതിനിടെ അസുന്&#x200d;സിയോ നാലാം ഗോളും നേടി.</p>
<p><script src="//cdn.playwire.com/bolt/js/zeus/embed.js" data-config="//config.playwire.com/16240/videos/v2/5413299/zeus.json" data-width="100%" data-height="100%"  type="text/javascript" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/zidane-ronaldo-making-history-in-cul.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനുഭവത്തിന്റെ മഹാശക്തി</title>
		<link>https://www.chandrikadaily.com/sidan.html</link>
					<comments>https://www.chandrikadaily.com/sidan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 31 May 2017 19:45:57 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[sidan']]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30776</guid>

					<description><![CDATA[&#160; 2016 ന്റെ തുടക്കത്തില്‍ റയല്‍ മാഡ്രിഡിന്റെ ബി ടീം പരിശീലകനായി സൈനുദ്ദീന്‍ സിദാനെ നിയോഗിച്ചപ്പോള്‍ സ്പാനിഷ് പത്രമായ മാര്‍ക്ക എഴുതി- സിദാന്‍ പുതിയ റോളില്‍. ഇതിഹാസ തുല്യനായ ഫുട്‌ബോളര്‍ എന്ന ഖ്യാതിയില്‍ റയലിന്റെ പരിശീലക ഭരണ സംഘത്തില്‍ അംഗമായതിന് ശേഷം ടീമിന്റെ ടെക്‌നിക്കല്‍ ഡയരക്ടര്‍ വരെയുളള പദവിയിലെത്തിയതിന് ശേഷമായിരുന്നു ബി ടീമിന്റെ അമരക്കാരനായി ക്ലബ് പ്രസിഡണ്ട് ഫ്‌ളോറന്റീനോ പെരസ് സിദാനെ നിയോഗിച്ചത്. പക്ഷേ ബി ടീമിന്് കാര്യമായ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ സിസുവിന് കഴിയാതെ വന്നതോടെ അതേ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>2016 ന്റെ തുടക്കത്തില്&#x200d; റയല്&#x200d; മാഡ്രിഡിന്റെ ബി ടീം പരിശീലകനായി സൈനുദ്ദീന്&#x200d; സിദാനെ നിയോഗിച്ചപ്പോള്&#x200d; സ്പാനിഷ് പത്രമായ മാര്&#x200d;ക്ക എഴുതി- സിദാന്&#x200d; പുതിയ റോളില്&#x200d;. ഇതിഹാസ തുല്യനായ ഫുട്‌ബോളര്&#x200d; എന്ന ഖ്യാതിയില്&#x200d; റയലിന്റെ പരിശീലക ഭരണ സംഘത്തില്&#x200d; അംഗമായതിന് ശേഷം ടീമിന്റെ ടെക്‌നിക്കല്&#x200d; ഡയരക്ടര്&#x200d; വരെയുളള പദവിയിലെത്തിയതിന് ശേഷമായിരുന്നു ബി ടീമിന്റെ അമരക്കാരനായി ക്ലബ് പ്രസിഡണ്ട് ഫ്‌ളോറന്റീനോ പെരസ് സിദാനെ നിയോഗിച്ചത്. പക്ഷേ ബി ടീമിന്് കാര്യമായ നേട്ടങ്ങള്&#x200d; സമ്മാനിക്കാന്&#x200d; സിസുവിന് കഴിയാതെ വന്നതോടെ അതേ മാര്&#x200d;ക്ക പത്രം എഴുതി-സിദാന്&#x200d; പരിശീലകന്&#x200d; എന്ന നിലയില്&#x200d; യുവതാരങ്ങളെ പ്രചോദിപ്പിക്കുന്നതില്&#x200d; പരാജയമാണെന്ന്&#8230;&#8230;<br />
അതേ സിദാന്&#x200d;, അല്&#x200d;പ്പ മാസങ്ങള്&#x200d;ക്ക് ശേഷം റാഫേല്&#x200d; ബെനിറ്റസ് റയല്&#x200d; വിട്ടതിന് ശേഷം അതി നാടകീയമായി സീനിയര്&#x200d; ടീമിന്റെ അമരത്തേക്ക് വരുന്നു. അത് വരെ പരിശീലകന്&#x200d; എന്ന നിലയില്&#x200d; വലിയ അനുഭവസമ്പത്തില്ലാത്ത, വലിയ ടീമിനെ തനിച്ച് നിയന്ത്രിച്ചിട്ടില്ലാത്ത ഒരാള്&#x200d; കൃസ്റ്റിയാനോ റൊണാള്&#x200d;ഡോ, കരീമം ബെന്&#x200d;സേമ, മാര്&#x200d;സിലോ, സെര്&#x200d;ജിയോ റാമോസ്, കാസിമിറോ തുടങ്ങിയ ലോക ഫുട്‌ബോളിലെ വിലയുളള താരങ്ങളെ നിയന്ത്രിക്കാന്&#x200d; വരുമ്പോള്&#x200d; ഒരാള്&#x200d;ക്ക് മാത്രമായിരുന്നു കാര്യമായ ആശങ്കയില്ലാതിരുന്നത്-റയല്&#x200d; മാഡ്രിഡ് ക്ലബ് പ്രസിഡണ്ട് ഫ്‌ളോറന്റീനോ പെരസിന്. ഇന്ന് സിദാന്&#x200d; ഇത് വരെ ഒരു പരിശീലകനും കഴിയാത്ത റെക്കോര്&#x200d;ഡിന് അരികിലെത്തി നില്&#x200d;ക്കുമ്പോള്&#x200d; ഒരു വര്&#x200d;ഷം കൊണ്ടുള്ള ആ മാറ്റത്തെ ഫുട്‌ബോള്&#x200d; പണ്ഡിതര്&#x200d; കൂലംകഷമായി ചര്&#x200d;ച്ച ചെയ്യുകയാണ്-എന്താണ് ആ മാറ്റം&#8230;? എവിടെയാണ് സിദാന്&#x200d; മാറിയത്&#8230;.രണ്ട് ദിവസം കഴിഞ്ഞ കാര്&#x200d;ഡിഫിലെ മിലേനിയം സ്‌റ്റേഡിയത്തില്&#x200d; യൂറോപ്പിലെ ചാമ്പ്യന്&#x200d; ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്&#x200d;സ് ലീഗ് ഫൈനല്&#x200d; പോരാട്ടത്തില്&#x200d; സിദാന്റെ റയല്&#x200d; മാസിമിലാനോ അല്&#x200d;ഗേരിയുടെ യുവന്തസിനെ എതിരിടുകയാണ്. കപ്പ് സ്വന്തമാക്കാനായാല്&#x200d; അത് സിസുവിന്റെ കരിയറിലെ സുവര്&#x200d;ണ നേട്ടമാവും. കാരണം ഇത് വരെ ഒരു പരിശീലകനും ചാമ്പ്യന്&#x200d;സ് ട്രോഫി നിലനിര്&#x200d;ത്താന്&#x200d; കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്&#x200d;ഷം ടീമിന്റെ ചുമതലയേറ്റെടുത്ത ഉടന്&#x200d; തന്നെ ലാലീഗ കിരീടം ഒരു പോയന്റിന് ബാര്&#x200d;സിലോണക്ക് അടിയറവെക്കേണ്ടി വന്നിട്ടും ചാമ്പ്യന്&#x200d;സ് ലീഗില്&#x200d; സിസുവിന്റെ തന്ത്രമാണ് വിജയിച്ചത്. അയല്&#x200d;ക്കാരായ അത്‌ലറ്റികോ മാഡ്രിഡിനെതിരായ വിജയം. രണ്ട് ദിവസമാണ് ഇനി കാര്&#x200d;ഡിഫ് പോരാട്ടത്തിനുള്ളത്. അവിടെ ചാമ്പ്യന്മാരായാല്&#x200d; യൂറോപ്യന്&#x200d; ചാമ്പ്യന്&#x200d;പ്പട്ടം നിലനിര്&#x200d;ത്തുന്ന ആദ്യ പരിശീലകന്&#x200d; എന്ന അപൂര്&#x200d;വ്വ റെക്കോര്&#x200d;ഡ് സ്വന്തമാക്കാം.<br />
ഫ്രാന്&#x200d;സിന്റെയും യുവന്തസിന്റെയും പിന്നെ റയലിന്റെയുമെല്ലാം താരമായി മൈതാനം വാഴുന്ന കാലത്ത് സംസാര പ്രിയനായിരുന്നില്ല അദ്ദേഹം. കളി നിയന്ത്രിക്കുന്ന ശരിയായ പ്ലേ മേക്കറായി എല്ലാവരെയും കളിപ്പിക്കുന്ന താരം. എല്ലാവര്&#x200d;ക്കും അവസരം നല്&#x200d;കി എല്ലാവര്&#x200d;ക്കുമിടയിലെ പാലമായി വര്&#x200d;ത്തിക്കുന്ന ടീം മാന്&#x200d;. ക്ഷുഭിതനാവാറില്ല അദ്ദേഹം- ഒരേ ഒരു തവണ മാത്രമാണ് സിസു പൊട്ടിത്തെറിക്കുന്നത് കണ്ടത്. അതാവട്ടെ അദ്ദേഹത്തിന്റെ നിറമുള്ള കരിയറന്റെ അവസാനാവസരത്തിലെ കറുത്ത പേജുമായി. 2006 ലെ ലോകകപ്പ് ഫൈനലിന്റെ സമാപനസമയത്ത് ഇറ്റാലിയന്&#x200d; ഡിഫന്&#x200d;ഡര്&#x200d; മാര്&#x200d;ക്കോ മറ്റരേസി സിദാനെ പ്രകോപിപ്പിക്കാന്&#x200d; അദ്ദേഹത്തിന്റെ മാതാവിനെയും സഹോദരിയെയും അഭിസാരികമാര്&#x200d; എന്ന് വിളിച്ചപ്പോഴുണ്ടായ ആ പ്രകോപനം- തലക്കിടി&#8230; മൈതാനത്തെ വെച്ചിരുന്ന ലോകകപ്പിന് മുന്നിലൂടെ തലയും താഴ്ത്തി മടങ്ങിയ ആ രൂപം ആരും മറക്കില്ല.<br />
പരിശീലകനായ സിദാന്&#x200d; ചെയ്യുന്നത് കളിക്കളത്തിലുണ്ടായിരുന്ന സിദാന്&#x200d; ചെയ്ത അതേ ജോലിയാണ്. എല്ലാവര്&#x200d;ക്കുമിടയില്&#x200d; ഒരാള്&#x200d;. സൂപ്പര്&#x200d; കോച്ച് എന്ന അഹന്തയില്ല, സൂപ്പര്&#x200d; താരങ്ങളെ മാത്രം പരിഗണിക്കുന്ന കോച്ചാവുന്നില്ല, തന്നിഷ്ടമാണ് മൈതാന സുത്രവാക്യം എന്ന് പ്രഖ്യാപിക്കുന്നില്ല. ഒരു മധ്യനിരക്കാരന്&#x200d; കളി നിയന്ത്രിക്കുന്നത് പോലെ, എല്ലാവര്&#x200d;ക്കും പന്ത് പാസ് ചെയ്യുന്നത് പോലെ, എല്ലാവരെയും വിശ്വാസത്തിലെടുത്ത്, എല്ലാവരുടെയും താല്&#x200d;പ്പര്യങ്ങളെ പരിഗണിച്ച് കുടുംബനാഥനാവുന്നു.ഇവിടെയാണ് റൊട്ടേഷന്&#x200d; പോളിസി വിജയിക്കുന്നത്, ടീം ഫോര്&#x200d;മേഷന്&#x200d; വിജയിക്കുന്നത്, ടീമിന്റെ കെമിസ്ട്രി വിജയിക്കുന്നത്.<br />
മാധ്യമങ്ങളെ പുഞ്ചിരിയോടെ നേരിടുന്നതില്&#x200d; സിദാന്&#x200d; വിജയാണ്. ചോദ്യങ്ങള്&#x200d;ക്ക് മുന്നില്&#x200d; പൊട്ടിത്തെറിക്കുന്നവരാണ് അദ്ദേഹത്തിന്റെ മുന്&#x200d;ഗാമികളായ റയല്&#x200d; പരിശീലകരെങ്കില്&#x200d; സിദാന്&#x200d; ചോദ്യങ്ങള്&#x200d;ക്ക് വ്യക്തമായ ഉത്തരം നല്&#x200d;കുന്നു. എല്ലാവരുമായും നല്ല വ്യക്തിബന്ധം സൂക്ഷിക്കുന്നു. ഇംഗ്ലീഷ് അധികം വഴങ്ങാറില്ലെങ്കിലും ഫ്രഞ്ചുകാരനായ സിദാന്&#x200d; സ്പാനിഷില്&#x200d; മനോഹരമായി സംസാരിക്കുമ്പോള്&#x200d; അത് സ്പാനിഷ് പത്രങ്ങള്&#x200d;ക്ക് ധാരാളം. തന്റെ മക്കള്&#x200d; റയലില്&#x200d; കളിക്കുമ്പോഴും അവര്&#x200d;ക്ക് അനര്&#x200d;ഹമായ പരിഗണന നല്&#x200d;കുന്നില്ല.<br />
മാര്&#x200d;സിലോ ലിപ്പിയെന്ന യുവന്തസിന്റെ ഇറ്റാലിയന്&#x200d; പരിശീലകന് കീഴിലാണ് സിദാന്&#x200d; വളര്&#x200d;ന്നു പന്തലിച്ചത്. അതിനാല്&#x200d; തന്നെ ലിപ്പി ശൈലി അദ്ദേഹത്തിലെ പരിശീലകനുമുണ്ട്. മധ്യനിരയുടെ ഊര്&#x200d;ജ്ജത്തിലാണ് സിദാന്റെ വിശ്വാസം. മധ്യനിര എത്ര മാത്രം കരുത്തരാണോ അത്രമാത്രം ആ ടീമിന് വിജയസാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നു അദ്ദേഹം. വിംഗിലൂടെ കുതിച്ചു പായാന്&#x200d; നല്ല ഡിഫന്&#x200d;ഡര്&#x200d;മാരുണ്ടെങ്കില്&#x200d; അവര്&#x200d; മധ്യനിരയുടെ ചിറകായി മാറുമെന്നും അദ്ദേഹം പറയുമ്പോള്&#x200d; മാര്&#x200d;സിലോയെ പോലുള്ളവര്&#x200d;ക്ക് ആ ശൈലി പ്രിയങ്കരമാവുന്നു.<br />
നല്ല സപ്പോര്&#x200d;ട്ടിംഗ് സ്റ്റാഫാണ് സിസുവിന്റെ മറ്റൊരു കരുത്ത്. തന്റെ സഹ പരിശീലകരായി വലിയ പേരുകള്&#x200d;ക്ക് പിറകെ പോവാതെ വിശ്വസ്തരെ മാത്രം അദ്ദേഹം ഒപ്പം കൂട്ടി. ചെറുപ്പം മുതല്&#x200d; സഹചാരിയായ ഡേവിഡ് ബെറ്റോണിയെ പോലുള്ളവരുടെ പിന്തുണ ഏത് ഘട്ടത്തിലും ഹെഡ് കോച്ചിനുണ്ട്. അന്റോണി പിന്റസ് എന്ന് ഫിറ്റ്‌നസ് കോച്ച് എല്ലാ താരങ്ങളെയും ഒരേ സമയം ഊര്&#x200d;ജ്വസ്വലരാക്കി നിലനിര്&#x200d;ത്തുന്നു. എല്ലാ മല്&#x200d;സരത്തിലും കളിക്കുക, ഗോള്&#x200d; നേടുക എന്നതിനപ്പുറം കൃസറ്റിയാനോയെ പോലെ അവസരവാദിയായ ഒരു മുന്&#x200d;നിരക്കാരനോട് സിദാന്&#x200d; പറയുന്നത് ഇത്ര മാത്രം-ടീമിന് അത്യാവശ്യമായ മല്&#x200d;സരങ്ങളില്&#x200d; അമരക്കാരന്റെ സ്ഥാനത്ത് മറ്റൊരാളില്ല. അതിനാല്&#x200d; നമ്പര്&#x200d; വണ്&#x200d; താരമെന്ന നിലയില്&#x200d; എല്ലാ മല്&#x200d;സരങ്ങളിലും കളിക്കുക എന്നതിന് പകരം ടീമിനെ ഒന്നാം സ്ഥാനത്ത് നിലനിര്&#x200d;ത്തുന്ന ഒന്നാം നമ്പര്&#x200d; താരമാവുക എന്ന വലിയ ലക്ഷ്യമാണ് അദ്ദേഹത്തിന് കോച്ച് നല്&#x200d;കുന്നത്. റയല്&#x200d; ലാലീഗയില്&#x200d; അവസാനം കളിച്ച എട്ട് എവേ മല്&#x200d;സരങ്ങളില്&#x200d; മൂന്നില്&#x200d; മാത്രമായിരുന്നു കൃസ്റ്റിയാനോ കളിച്ചത്. ഗോള്&#x200d; വേട്ടയില്&#x200d; ഒന്നാമനാവുക എന്നതായിരിക്കും പലപ്പോഴും ഒരു മുന്&#x200d;നിരക്കാരന്റെ ലക്ഷ്യമെങ്കില്&#x200d; സിദാനിലൂടെ കൃസ്റ്റിയാനോ ആരോഗ്യവാനായ മുന്&#x200d;നിരക്കാരനായി മാറിയിരിക്കുന്നു. ഈ വിധം ടീം ആകെ മാറുമ്പോള്&#x200d; അവകാശവാദങ്ങള്&#x200d;ക്ക് നില്&#x200d;ക്കാതെ സിസു ഇപ്പോഴും പറയുന്നു-ഏറ്റവും മികച്ച പ്രരടനം നടത്തിയാല്&#x200d; മാത്രം കപ്പ് ലഭിക്കുമെന്ന്. യുവന്തസിനെ അദ്ദേഹത്തിന് നന്നായി അറിയാം. അവരുടെ പ്രതിരോധ മികവുമറിയാം. ആ മികവിനെ അംഗീകരിക്കുമ്പോള്&#x200d; തന്നെ തന്റെ കുട്ടികളുടെ മികവിനെ ചൂഷണം ചെയ്യുന്ന സിസുവിലെ പരിശീലകന്&#x200d; 100 ദിവസത്തിനിടെ ഒരു കിരീടം എന്ന തരത്തിലാണ് ക്ലബിന് നേട്ടം സമ്മാനിക്കുന്നത്. രണ്ട് സീസണുകളിലായി 58 ലാലീഗ മല്&#x200d;സരങ്ങളിലാണ് സിസു ടീമിനെ ഇറക്കിയത്. ഇതില്&#x200d; പരമാവധി ലഭിക്കാവുന്നത് 174 പോയന്റാണെങ്കില്&#x200d; 146 പോയന്റ് സമ്പാദിച്ചു അദ്ദേഹത്തിന്റെ ടീം. രണ്ട് വന്&#x200d;കരാ ഫൈനലും&#8230; നേട്ടങ്ങളില്&#x200d; മതിമറക്കുന്നില്ല പക്ഷേ കോച്ച്. അതാണ് മാറ്റവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sidan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
