siddaramaiah – Chandrika Daily https://www.chandrikadaily.com Wed, 19 Feb 2025 12:28:35 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg siddaramaiah – Chandrika Daily https://www.chandrikadaily.com 32 32 തെളിവുകളില്ല! മുഡ കേസില്‍ സിദ്ധരാമയ്യയ്ക്ക് ലോകായുക്തയുടെ ക്ലീന്‍ചിറ്റ് https://www.chandrikadaily.com/no-evidence-lokayukta-clean-chit-for-siddaramaiah-in-muda-case.html https://www.chandrikadaily.com/no-evidence-lokayukta-clean-chit-for-siddaramaiah-in-muda-case.html#respond Wed, 19 Feb 2025 12:28:35 +0000 https://www.chandrikadaily.com/?p=330637 മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമക്കും ഭാര്യക്കും മറ്റ് രണ്ട് പേര്‍ക്കും കര്‍ണാടക ലോകായുക്തയുടെ ക്ലീന്‍ചിറ്റ്. തെളിവുകളുടെ അഭാവത്തിലാണ് മൂവര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിയത്. സിവില്‍ കേസാണ് ഇവര്‍ക്കെതിരെ ഉള്ളതെന്നും അതിന് ക്രിമിനല്‍ നടപടി ക്രമത്തിന്റെ ആവശ്യമില്ലെന്നും ലോകായുക്ത വിലയിരുത്തി.

കേസില്‍ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തക സ്‌നേഹമയി കൃഷ്ണക്ക് അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ സംബന്ധിച്ച് ലോകായുക്ത നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസില്‍ പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.

സിദ്ധരാമയ്യയുടെ ഭാര്യക്ക് മുഡയുടെ കീഴിലുള്ള ഭൂമി മൈസൂരുവില്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നുവന്നത്. മുഡ കേസ് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ആരോപണമാണെന്നായിരുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഭാര്യ പാർവതിയുടെ പേരിൽ മൈസൂരു കേസരൂരിലുണ്ടായിരുന്ന 3.36 ഏക്കറോളം വരുന്ന ഭൂമിക്ക് പകരം 56 കോടി വിലയുള്ള 14 പ്ലോട്ട് മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) അനുവദിച്ചെന്നാണ് ആരോപണം.

എന്നാൽ, തന്റെ ഭാര്യയുടെ പേരിൽ മൈസൂരുവിലുള്ള ഭൂമി മൈസൂരു നഗര വികസന അതോറിറ്റി (മുഡ) പൂർണ നടപടിക്രമങ്ങൾ പാലിക്കാതെ ഏറ്റെടുക്കുകയും ലേഔട്ട് രൂപപ്പെടുത്തി പ്ലോട്ടുകളാക്കി വിൽക്കുകയും ചെയ്തെന്നും നഷ്ടപ്പെട്ട ഭൂമിക്ക് തുല്യമായി 14 ഇടങ്ങളിൽ പ്ലോട്ട് അനുവദിക്കുകയും ചെയ്തെന്നും സിദ്ധരാമയ്യ പറയുന്നു.

]]>
https://www.chandrikadaily.com/no-evidence-lokayukta-clean-chit-for-siddaramaiah-in-muda-case.html/feed 0
കേന്ദ്ര ബജറ്റ് കർണാടകയോട് അനീതി കാട്ടി: മുഖ്യമന്ത്രി സിദ്ധരാമയ്യ https://www.chandrikadaily.com/central-budget-unfair-to-karnataka-chief-minister-siddaramaiah.html https://www.chandrikadaily.com/central-budget-unfair-to-karnataka-chief-minister-siddaramaiah.html#respond Sun, 02 Feb 2025 06:43:19 +0000 https://www.chandrikadaily.com/?p=328369

കേന്ദ്ര ബജറ്റ് കർണാടകയോട് അനീതി കാട്ടിയെന്ന വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്രത്തിലുള്ള ബി.ജെ.പിക്ക് മനുസ്മൃതി മാനസികാവസ്ഥയുണ്ടെന്നും മനുസ്മൃതിക്ക് എതിരായ സംസ്ഥാനങ്ങളോട് അവർ അന്യായമായി പെരുമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച മൈസൂരു ടി.കെ. ലേഔട്ടിലെ തന്റെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025-‘26 വർഷത്തേക്ക് നിരാശാജനകമായ ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന് അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും കേന്ദ്ര ബജറ്റ് കർണാടകക്ക് കനത്ത പ്രഹരം നൽകി.

ബജറ്റിന് മുമ്പുള്ള ചർച്ചയിൽ പങ്കെടുക്കാൻ റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡയെ ഞങ്ങൾ അയച്ചിരുന്നു. സംസ്ഥാനത്തിനുവേണ്ടി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. പക്ഷേ ഒരെണ്ണം പോലും അനുവദിച്ചില്ല.

55.46 ലക്ഷം കോടി രൂപയുടെ ബജറ്റിൽ കേന്ദ്രം 15.68 ലക്ഷം കോടി രൂപ കടമെടുത്തു. പലിശയിനത്തിൽ 12.7 ലക്ഷം കോടി രൂപ ലഭിച്ചു. രാജ്യത്തിന്റെ മൊത്തം കടം ഇപ്പോൾ 202-205 ലക്ഷം കോടി രൂപയാണ്. ധനക്കമ്മി 4.4 ശതമാനവും റവന്യൂ കമ്മി 1.5 ശതമാനവുമാണ്. ഏറ്റവും കൂടുതൽ നികുതി അടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക. എന്നാൽ, രാഷ്ട്രീയ കാരണങ്ങളാൽ ബിഹാറിന് കൂടുതൽ ഫണ്ട് അനുവദിച്ചു. അതേസമയം ആന്ധ്രപ്രദേശിന് രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമായി അധിക വിഹിതം ലഭിച്ചു.

മേക്കേദാട്ടു, ഭദ്ര അപ്പർ ബാങ്ക്, മഹാദായി, കൃഷ്ണ അപ്പർ ബാങ്ക് എന്നിവയുൾപ്പെടെ നിർണായക ജലസേചന പദ്ധതികൾക്ക് ഫണ്ടനുവദിച്ചില്ല. 2023-‘24 ബജറ്റിൽ ഭദ്ര അപ്പർ ബാങ്ക് പദ്ധതിക്ക് കേന്ദ്രം 5300 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഒരുരൂപപോലും ഇതുവരെ അനുവദിച്ചിട്ടില്ല. ഇത്തവണ പദ്ധതി പൂർണമായി ഒഴിവാക്കി.

കർണാടക ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും റായ്ച്ചൂരിൽ എയിംസ് ആശുപത്രി ബജറ്റിൽ ഉൾപ്പെടുത്താത്തതിനെ മുഖ്യമന്ത്രി വിമർശിച്ചു. നഗരവികസനം, കുടിവെള്ള പദ്ധതികൾ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഹൈവേകൾ എന്നിവക്കുള്ള ഫണ്ടുകളും നിഷേധിക്കപ്പെട്ടു. രാജകലുവെ (അഴുക്കുകനാൽ സംവിധാനം) വികസനം, ബിസിനസ് ഇടനാഴി വികസനം എന്നിവയുൾപ്പെടെ ബംഗളൂരുവിന്റെ അടിസ്ഥാന സൗകര്യ പദ്ധതികൾ അവഗണിക്കപ്പെട്ടു. കൂടാതെ, അംഗൻവാടി, ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ അഭ്യർഥന അവഗണിക്കപ്പെട്ടു. നഗരപ്രദേശങ്ങളിലെ ഭവനനിർമാണത്തിന് കേന്ദ്രം 1.5 ലക്ഷം രൂപയാണ് നൽകുന്നത്.

അതു ഞങ്ങൾ അഞ്ചു ലക്ഷമായി വർധിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, പരിഗണിച്ചില്ല. ഗ്രാമപ്രദേശങ്ങളിൽ നിലവിലെ വിഹിതം 75,000 ആണ്. ഇതു ഞങ്ങൾ മൂന്നു ലക്ഷമായി വർധിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതും നിരസിക്കപ്പെട്ടു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം (എൻ.‌ആർ.ഇ.ജി‌.എ) ബജറ്റിൽ കഴിഞ്ഞ വർഷം 89,154 കോടിയിൽനിന്ന് ഈ വർഷം 86,000 കോടിയായി കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദി സർക്കാറിന്റെ മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ് ഇന്ത്യ തുടങ്ങിയ മുൻനിര പദ്ധതികളെ സിദ്ധരാമയ്യ പരിഹസിച്ചു.

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടും മേക്ക് ഇൻ ഇന്ത്യക്ക് 100 കോടി മാത്രമേ അനുവദിച്ചിട്ടുള്ളൂ. ചുരുക്കത്തിൽ ഇതു പൊള്ളയായ വാക്കുകളുടെ ബജറ്റാണ്. കർഷകരുടെയും തൊഴിലാളികളുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിൽ നിക്ഷേപിക്കുന്നതിനുപകരം, സർക്കാർ കോർപറേറ്റ് താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

]]>
https://www.chandrikadaily.com/central-budget-unfair-to-karnataka-chief-minister-siddaramaiah.html/feed 0
എല്ലാ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകൾക്കും വാത്മീകിയുടെ പേര് നൽകും: സിദ്ധരാമയ്യ https://www.chandrikadaily.com/all-government-residential-schools-will-be-named-after-vathmiki-siddaramaiah.html https://www.chandrikadaily.com/all-government-residential-schools-will-be-named-after-vathmiki-siddaramaiah.html#respond Thu, 17 Oct 2024 13:03:56 +0000 https://www.chandrikadaily.com/?p=313812 എല്ലാ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകളും മഹർഷി വാത്മീകി സ്‌കൂളുകൾ എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വാൽമീകി ജയന്തി ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സമുദായങ്ങളുടെ സമത്വം പ്രോത്സാഹിപ്പിക്കുന്നതിൽ ബി.ജെ.പിയുടെ മുൻകൈയില്ലായ്മയെ അദ്ദേഹം വിമർശിച്ചു.

“കർണാടകയിലെ എല്ലാ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകളുടെയും പേര് മഹർഷി വാത്മീകി റസിഡൻഷ്യൽ സ്‌കൂൾ എന്നാക്കി മാറ്റും. റായ്ച്ചൂർ സർവകലാശാലയെ മഹർഷി വാത്മീകി സർവകലാശാല എന്ന് പുനർനാമകരണം ചെയ്യും. ബി.ജെ.പി ഒന്നും ചെയ്യാതെ സമത്വത്തെ കുറിച്ച് സംസാരിക്കുക മാത്രമാണ്” -അദ്ദേഹം പറഞ്ഞു.

സാമ്പത്തികവും സാമൂഹികവുമായ അസമത്വം ഇല്ലാതാകുന്നില്ലെങ്കിൽ സമത്വം വരില്ലെന്ന് അംബേദ്കർ മുന്നറിയിപ്പ് നൽകി. എല്ലാ മതങ്ങളിലെയും എല്ലാ ജാതികളിലെയും പാവപ്പെട്ടവർക്കും സാമ്പത്തിക ശക്തി നൽകുമെന്ന ഉറപ്പ് തങ്ങളുടെ സർക്കാർ നടപ്പിലാക്കുകയാണെന്നും എന്നാൽ അതിനെ എതിർക്കുന്നത് ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി.യുടെ നുണകളിൽ വഞ്ചിതരാകരുതെന്നും അദ്ദേഹം ജനങ്ങളെ ഓർമിപ്പിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ദുർബല വിഭാഗങ്ങളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് അഞ്ച് പദ്ധതികൾ ആരംഭിക്കുമെന്ന് താൻ പ്രതിജ്ഞ ചെയ്തിരുന്നതായും അധികാരമേറ്റ് എട്ട് മാസത്തിനുള്ളിൽ അഞ്ച് പദ്ധതികളും നടപ്പിലാക്കിക്കൊണ്ട് തന്‍റെ വാഗ്ദാനം നിറവേറ്റിയതായും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

]]>
https://www.chandrikadaily.com/all-government-residential-schools-will-be-named-after-vathmiki-siddaramaiah.html/feed 0
പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ https://www.chandrikadaily.com/prajwal-revannas-diplomatic-passport-should-be-revoked-chief-minister-siddaramaiah-has-sent-a-letter-to-the-prime-minister.html https://www.chandrikadaily.com/prajwal-revannas-diplomatic-passport-should-be-revoked-chief-minister-siddaramaiah-has-sent-a-letter-to-the-prime-minister.html#respond Wed, 01 May 2024 12:57:56 +0000 https://www.chandrikadaily.com/?p=296546 പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗിക പീഡനക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ടാണ് കത്ത്. നയതന്ത്ര പാസ്പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. അതിനാൽ പാസ്പോർട്ട് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രജ്വൽ രേവണ്ണ നേരിടുന്ന ആരോപണങ്ങൾ ഭയാനകവും ലജ്ജാകരവും. അന്വേഷണം ശരിയായ രീതിയിൽ ആരംഭിച്ചു. രേവണ്ണ കഴിഞ്ഞ മാസം 27ന് തന്നെ വിദേശത്തേക്ക് കടന്നു. ഡിപ്ലോമാറ്റിക് പാസ്‌പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. രാജ്യത്തെ നിയമപ്രകാരം അന്വേഷണവും വിചാരണയും നേരിടാൻ അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്.

അതുകൊണ്ട് പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണം. നയതന്ത്ര, പൊലീസ് മാർഗങ്ങൾ ഉപയോഗിച്ച് മറ്റ് നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളോട് ആവശ്യപ്പെടണമെന്നും കത്തിൽ സിദ്ധരാമയ്യ അപേക്ഷിക്കുന്നു.  ഇതിനിടെ, സത്യം വൈകാതെ പുറത്തുവരുമെന്ന് പ്രജ്വൽ രേവണ്ണ പറഞ്ഞു. അഭിഭാഷകൻ മുഖേനെ അന്വേഷണ സംഘത്തെ ബന്ധപ്പെട്ടുവെന്നും പ്രജ്വൽ ട്വീറ്റ് ചെയ്തു.

പ്രജ്വൽ രേവണ്ണക്കും, പിതാവ് എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് അയച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ രാജ്യംവിട്ട പ്രജ്വലിനെ നാട്ടിലെത്തിക്കാൻ ഊർജിതമായ ശ്രമമാണ് പൊലീസ് നടത്തുന്നത്. അതേസമയം വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വം മൗനം തുടരുകയാണ്.

കർണാടകയിൽ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിയൊരുക്കിയ കേസിന്റെ അന്വേഷണത്തിൽ പുരോഗതിയുണ്ടാകണമെങ്കിൽ പ്രജ്വലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. വിദേശത്തുള്ള പ്രജ്വലിനെ നാട്ടിലെത്തിക്കുകയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള കടമ്പ.

ഇതിനായാണ് പൊലീസ് നോട്ടീസ് നൽകിയത്. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശമുണ്ട്. പീഡനത്തിനിരയായ എട്ട് യുവതികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അതേസമയം വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ വേണ്ടതില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

കേസ് തെരഞ്ഞെടുപ്പ് വേദികളിൽ മുഖ്യ പ്രചാരണ വിഷയമാക്കി തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം. പ്രജ്വലിനെതിരായ പരാതി സംബന്ധിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നേതൃത്വത്തിന് ലഭിച്ച കത്ത് മറച്ചുവച്ചുവെന്നതാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം.

]]>
https://www.chandrikadaily.com/prajwal-revannas-diplomatic-passport-should-be-revoked-chief-minister-siddaramaiah-has-sent-a-letter-to-the-prime-minister.html/feed 0
സിദ്ധരാമയ്യക്കെതിരെ അപവാദപ്രചാരണം; തുമകുരു സ്വദേശിക്കെതിരെ കേസ് https://www.chandrikadaily.com/slander-campaign-against-siddaramaiah-case-against-tumukuru-swadeshi.html https://www.chandrikadaily.com/slander-campaign-against-siddaramaiah-case-against-tumukuru-swadeshi.html#respond Sun, 22 Oct 2023 04:05:47 +0000 https://www.chandrikadaily.com/?p=280306 കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ അപകീർത്തികരമായ പോസ്റ്ററുകൾ നിർമിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ തുമകുരു സ്വദേശി ശ്രീനിവാസ മൂർത്തിക്കെതിരെ പൊലീസ് കേസെടുത്തു.

കോൺഗ്രസ് വക്താവും ലീഗൽസെൽ ജനറൽ സെക്രട്ടറിയുമായ സൂര്യ മുകുന്ദരാജിന്റെ പരാതിയിൽ ബംഗളൂരു ഹൈ ഗ്രൗണ്ട് പൊലീസാണ് കേസെടുത്തത്.

സിദ്ധരാമയ്യയെയും ദസറ ആഘോഷത്തെയും ചേർത്ത് കളിയാക്കുന്ന രീതിയിൽ തയാറാക്കിയ പോസ്റ്റുകൾ ഹിന്ദുസ്ഥാനി സേനയുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഇതേ സംഭവത്തിൽ പോസ്റ്റ് ‘ജയ് കർണാടക’എന്ന വാട്സ്ആപ് ഗ്രൂപ്പിൽ ഷെയർ ചെയ്തതിന് സോമന ഗൗഡ എന്നയാൾക്കെതിരെ മംഗളൂരു ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മുഹമ്മദ് നന്ദാവറ നൽകിയ പരാതിയിൽ ബന്ത്വാൾ സിറ്റി പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

]]>
https://www.chandrikadaily.com/slander-campaign-against-siddaramaiah-case-against-tumukuru-swadeshi.html/feed 0
കര്‍ണാടകയില്‍ കോണ്‍ഗ്രസിനായി പ്രചാരണതന്ത്രങ്ങള്‍ മെനഞ്ഞ യുനില്‍ കനുഗോലു ഇനി മുഖ്യമന്ത്രി സിദ്ധരാമയ്യുടെ മുഖ്യഉപദേഷ്ടാവ് https://www.chandrikadaily.com/yunil-kanugolu-who-planned-campaign-strategies-for-the-congress-in-karnataka-is-now-the-chief-advisor-to-chief-minister-siddaramaiah.html https://www.chandrikadaily.com/yunil-kanugolu-who-planned-campaign-strategies-for-the-congress-in-karnataka-is-now-the-chief-advisor-to-chief-minister-siddaramaiah.html#respond Thu, 01 Jun 2023 06:02:28 +0000 https://www.chandrikadaily.com/?p=257073 കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മിന്നും വിജയത്തിനായി പ്രചാരണതന്ത്രങ്ങള്‍ മെനഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനുഗോലുവിന് മുഖ്യമന്ത്രി
സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവായി നിയമനം. ക്യാബിനറ്റ് റാങ്കോടെയാണ് കനുഗോലുവിന്റെ നിയമനം. മന്ത്രിമാരുടെ വകുപ്പുവിഭജനം ഉള്‍പ്പെടെ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് കനുഗോലുവിന് ക്യാബിനെറ്റ് റാങ്കോടെ നിയമനം നല്‍കിയത്.

ബിജെപി, ഡിഎംകെ, അണ്ണാ ഡിഎംകെ, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ക്കായി നിരവധി തിരഞ്ഞെടുപ്പുകള്‍ കനുഗോലു കൈകാര്യം ചെയ്തിട്ടുണ്ട്. നിരവധി തിരഞ്ഞെടുപ്പുകള്‍ കനുഗോലു കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത കനുഗോലുവിന്റെ നേതൃത്വത്തിലുള്ള ടീമാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ തന്ത്രങ്ങള്‍ ഏകോപിപ്പച്ചത്. കര്‍ണാടക തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് വലിയ ഊര്‍ജമേകിയ ഭാരത് ജോഡോ യാത്രയുടെ പിന്നണിയിലും കനുഗോലു സജീവമായിരുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ദൗത്യസംഘത്തിലും നേരത്തെ കനഗോലുവിനെ ഉള്‍പ്പെടുത്തിയിരുന്നു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ പ്രചാരണത്തിന് പ്രശാന്ത് കിഷോറിനൊപ്പം ചുക്കാന്‍പിടിച്ചത് കനുഗോലുവായിരുന്നു. 2016ല്‍ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ.യുടെ പ്രചാരണത്തിന് തന്ത്രങ്ങള്‍ മെനഞ്ഞതും കനുഗോലുവാണ്. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ‘നമുക്കുനാമേ’ എന്ന പേരില്‍ നടത്തിയ പ്രചാരണത്തിന്റെ ബുദ്ധികേന്ദ്രവും അദ്ദേഹമായിരുന്നു.

]]>
https://www.chandrikadaily.com/yunil-kanugolu-who-planned-campaign-strategies-for-the-congress-in-karnataka-is-now-the-chief-advisor-to-chief-minister-siddaramaiah.html/feed 0
ഗോഡ്‌സെയെ മഹത്വവത്കരിക്കുന്നത് വലിയ രാജ്യദ്രോഹം-സിദ്ധരാമയ്യ https://www.chandrikadaily.com/worshipping-godse-is-biggest-treason-siddaramaiah.html https://www.chandrikadaily.com/worshipping-godse-is-biggest-treason-siddaramaiah.html#respond Sun, 31 Jan 2021 04:44:25 +0000 http://www.chandrikadaily.com/?p=178387 ബംഗളൂരു: മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെ ആരാധിക്കുന്നതാണ് ഏറ്റവും വലിയ രാജ്യദ്രോഹമെന്ന് കര്‍ണാടക മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. രക്തസാക്ഷിത്വദിനത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഗോഡ്‌സെയെ മഹത്വവത്കരിച്ച് രംഗത്തെത്തിയതിനെ അദ്ദേഹം വിമര്‍ശിച്ചു. ഗാന്ധിയുടെ കൊലയാളികള്‍ക്കായി പ്രതിമ നിര്‍മിക്കുന്നവരും ഗോഡ്‌സെയെ ആരാധിക്കുന്നവരും ദേശഭക്തരല്ലെന്നും സിദ്ധരാമയ്യ കൂട്ടിചേര്‍ത്തു.

സ്വാതന്ത്രസമരത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളില്‍ ഒരാളെങ്കിലും കൊല്ലപ്പെട്ടിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. അവരില്‍ നിന്ന് ദേശസ്‌നേഹത്തിന്റെ പാഠങ്ങള്‍ ഉള്‍കൊള്ളേണ്ടതില്ലെന്നും സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസ് സംഭാവന എന്താണെന്നും സിദ്ധരാമയ്യ കൂട്ടിചേര്‍ത്തു.

]]>
https://www.chandrikadaily.com/worshipping-godse-is-biggest-treason-siddaramaiah.html/feed 0
കര്‍ണാടകയില്‍ വിമത എംഎല്‍എമാര്‍ക്കും ബിജെപിക്കും തിരിച്ചടി; തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി കമ്മീഷന്‍ https://www.chandrikadaily.com/big-blow-disqualified-karnataka-mlas-15-seats-go-bye-elections-oct-21.html https://www.chandrikadaily.com/big-blow-disqualified-karnataka-mlas-15-seats-go-bye-elections-oct-21.html#respond Sat, 21 Sep 2019 09:48:32 +0000 http://www.chandrikadaily.com/?p=139718 മുന്‍ കര്‍ണാടക സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യനാക്കിയ വിമത എംഎല്‍എമാര്‍ക്ക് തിരിച്ചടിയായി 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 15 സീറ്റുകളില്‍ ഒക്ടോബര്‍ 21 നാണ് വോട്ടിങ് നടക്കുക. സെപ്റ്റംബര്‍ 30താണ് നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബര്‍ 24 ന് വോട്ടെണ്ണലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 27 ആണ്.

തെരഞ്ഞടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ അധികാരത്തില്‍ തുടരാന്‍ കുറഞ്ഞത് ആറ് സീറ്റുകളെങ്കിലും നേടേണ്ട ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഉപതിരഞ്ഞെടുപ്പ് കടുത്ത വെല്ലുവിളിയാണ്.

കഴിഞ്ഞ ജൂലൈയില്‍ മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് കാരണമായ വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്ഥാനത്ത് കോണ്‍ഗ്രസില്‍ നിന്നും ് ജെഡിയുവില്‍ നിന്നും പുതിയ നേതാക്കളാണ് മണ്ഡലങ്ങള്‍ മത്സരിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വ്ന്നതോടെ അയോഗ്യരായ 15 എംഎല്‍എമാര്‍ക്ക് ഇനി മത്സരിക്കാനാവില്ലെന്ന് ഉറപ്പായി.

നിലവിലെ കര്‍ണാടക നിയമസഭാ കാലാവധിയായ 2018 മുതല്‍ 2023 വരെയുള്ള കാലത്തിലാണ് 17 വിമത എംഎല്‍എമാരെ കര്‍ണാടക മുന്‍ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയത്. കര്‍ണാടക നിയമസഭയില്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ വേദിയൊരുങ്ങിയ വിശ്വാസ വോട്ടെടുപ്പിന് ഒരു ദിവസം മുമ്പാണ് സ്പീക്കര്‍ അയോഗ്യത പ്രഖ്യാപിച്ചത്.

ഗോകക്, അധാനി, റാണെബന്നൂര്‍, കഗ്വാഡ്, ഹിരേക്കെറൂര്‍, യെല്ലാപൂര്‍, യശ്വന്ത്പുര്‍, വിജയനഗര്‍, ശിവാജിനഗര്‍, ഹൊസാകോട്ടെ, ഹുന്‍സൂര്‍, കൃഷ്ണരാജ്പേട്ട്, മഹാലക്ഷ്മി ലേഔട്ട്, കെ ആര്‍ പുര്‍, ചിക്കബല്ലപൂര്‍ എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ അയോഗ്യരായ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മുനിരത്നയുടെ ആര്‍ആര്‍ നഗറിനും, പ്രതാപ് ഗൗഡ പാട്ടീലിന്റെ മണ്ഡലമായ മാസ്‌ക്കിയിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം 17 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ദള്ളുമായു സഖ്യമില്ലാതെ തനിച്ചു മത്സരിക്കുമെന്ന നിലപാടിലാണ് കര്‍ണാടക കോണ്‍ഗ്രസ്.
ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 17 മണ്ഡലങ്ങളില്‍ 13 എണ്ണം സിറ്റിംഗ് സീറ്റുകളാണെന്നതാണ് കോണ്‍ഗ്രസിനെ തനിയെ മത്സരിക്കാന്‍ പ്രേരിപ്പിക്കുന്നത്. അധികാരം പിടച്ചടിക്കിയ ബിജെപി സര്‍ക്കാറിനെ ഉപതെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ്-ദള്‍ സഖ്യം പുറത്താക്കുമെന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ സഖ്യം വേണമെന്നാണ് ജെഡിഎസ് പക്ഷം. സഖ്യമായി മത്സരിക്കാന്‍ ദള്‍ ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ സന്നദ്ധത പ്രകടിപ്പിരുന്നു. ഇതിനുപിന്നാലെയാണ് സംസ്ഥാന കോണ്‍ഗസ് നിലപാട് വ്യക്തമാക്കിയത്.

പാര്‍ട്ടി കലഹം നടക്കുന്ന ദളുമായുള്ള സഖ്യം ക്ഷീണമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളിലെ പൊതുവികാരം. ദള്‍ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയുമായി പാര്‍്ട്ടി എംഎല്‍എമാര്‍ക്കിയില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉള്ളത് പരസ്യമായതും ദളിനെ കൂടുതല്‍ ദുര്‍ബലമാക്കിയിട്ടുണ്ട്. മൂന്നു മണ്ഡലങ്ങള്‍ മാത്രമാണ് ദളിന്റെ സിറ്റിങ് സീറ്റ്.

എന്നാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കഴിഞ്ഞമാസം മുതലേ കോണ്‍ഗ്രസ് ആരംഭിച്ചിരുന്നു. കൂടാതെ ജനകീയ നേതാവായ ഡികെ ശിവകുമാറിന്റെ അറസ്റ്റും രാഷ്ടീയ പ്രചാരണത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിന് ആയുധമാവും. അതേസമയം സഖ്യം സംബന്ധിച്ച് അന്തിമതീരുമാനം പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടേതായിരിക്കുമെന്നും പി സി സി അധ്യക്ഷന്‍ ദിനേശ് ഗുണ്ട്‌റാവു വ്യക്തമാക്കി.

]]>
https://www.chandrikadaily.com/big-blow-disqualified-karnataka-mlas-15-seats-go-bye-elections-oct-21.html/feed 0
വിശ്വാസം നേടി യെദിയൂരപ്പ; തുറന്നടിച്ച് സിദ്ധരാമയ്യ; കുമാരസ്വാമി കൊണ്ടുവന്ന ധനബില്ലിന് അംഗീകാരം https://www.chandrikadaily.com/karnataka-chief-minister-bs-yediyurappa-wins-trust-vote-through-voice-vote.html https://www.chandrikadaily.com/karnataka-chief-minister-bs-yediyurappa-wins-trust-vote-through-voice-vote.html#respond Mon, 29 Jul 2019 06:55:04 +0000 http://www.chandrikadaily.com/?p=134708 കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ട് നേടി മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. 208 അംഗ സഭയില്‍ യെദിയൂരപ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയത്. പതിനേഴ് വിമത എംഎല്‍എമാര്‍ അയോഗ്യരായതോടെ കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ 105 അംഗങ്ങളുള്ള ബിജെപിക്ക് വെല്ലുവിളിയുണ്ടായില്ല. കേവലഭൂരിപക്ഷ 105 ന് പുറമെ സ്വതന്ത്രന്‍ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു.

പ്രതിപക്ഷത്തിനെതിരെ പകപോക്കല്‍ നടപടികള്‍ ഉണ്ടാവില്ലെന്നും എല്ലാവരേയും പരിഗണിച്ചാവും തന്റെ ഭരണമെന്നും യെദിയൂരപ്പ പറഞ്ഞു.
രാവിലെ പത്തിന് ചേര്‍ന്ന സഭ 11 മണിയോടെയാണ് വിശ്വാസ വോട്ട് നേടിയത്. ഭൂരിപക്ഷം തെളിയിച്ച ശേഷം ബി.ജെ.പി മന്ത്രിസഭയിലെ അംഗങ്ങളെയും വകുപ്പുകളുമെല്ലാം പ്രഖ്യാപിയ്ക്കുക.

അതേസമയം യെദ്യൂരപ്പ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സഭയില്‍ തുറന്നടിച്ചു. യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, പക്ഷേ താങ്കളുടെ സര്‍ക്കാറിന് യാതൊരു ഉറപ്പുമില്ലെന്നുമായിരുന്നു സിദ്ധരാമയ്യയുടെ തുറന്നുപറച്ചില്‍. നിങ്ങള്‍ക്കൊപ്പമുള്ളത് വിമതന്മാരാണെന്നും
നിങ്ങള്‍ക്ക് സുസ്ഥിരമായ ഒരു സര്‍ക്കാര്‍ ഉണ്ടാക്കല്‍ സാധ്യമല്ലെന്നും സി്ദ്ധരാമയ്യ പറഞ്ഞു. വിശ്വാസ പ്രമേയത്തെ എതിര്‍ത സിദ്ധാരാമയ്യ, ഈ സര്‍ക്കാര്‍ ഭരണഘടനാവിരുദ്ധവും അധാര്‍മികവുമാണും കൂട്ടിച്ചേര്‍ച്ചു. അതിനിടെ സഭയില്‍ മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി കൊണ്ടുവന്ന ധനബില്ലിനും ഇന്ന് അംഗീകാരം കിട്ടി.

ഇനി ആറ് മാസത്തേക്ക് അവിശ്വാസ പ്രമേയം തുടങ്ങിയ നാടകങ്ങളൊന്നും ഉണ്ടാകില്ല. അതേസമയം വരുന്ന ഉപതെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ വിജയം ഉറപ്പിയ്ക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം.

ഇന്നലെ 14 വിമതരെ കൂടി അയോഗ്യരാക്കിയതോടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിയ്ക്കുമെന്ന ആത്മവിശ്വാസം ബി.ജെ.പിയ്ക്കുണ്ടായിരുന്നു. അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയ്ക്കെതിരെ വിമതര്‍ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും.

107 പേരുടെ പിന്തുണയായിരുന്നു ബി.ജെ.പിയ്ക്കുണ്ടായിരുന്നത്. സ്വതന്ത്രനായിരുന്ന ആര്‍. ശങ്കറിനെ അയോഗ്യനാക്കിയതോടെ, ഒരാള്‍ കുറഞ്ഞു. 17 പേരെ അയോഗ്യരാക്കിയതോടെ, സഭയിലെ ആകെ അംഗസംഖ്യ, 208 ആയി ചുരുങ്ങി. കേവല ഭൂരിപക്ഷം 105. കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിനിപ്പോള്‍ ഉള്ളത് 99 പേര്‍.

11 കോണ്‍ഗ്രസ് അംഗങ്ങളെയും 3 ജെ.ഡി.എസ് അംഗങ്ങളെയുമാണ് സ്പീക്കര്‍ ഇന്നലെ അയോഗ്യരാക്കിയത്. ഇവര്‍ക്ക് ഈ നിയമസഭ കാലയളവില്‍ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ സാധിയ്ക്കില്ല. രണ്ട് കോണ്‍ഗ്രസ് അംഗങ്ങളെയും ഒരു കെ.പി.ജെ.പി അംഗത്തെയും സ്പീക്കര്‍ നേരത്തെ അയോഗ്യരാക്കിയിരുന്നു. ആകെ, 17 പേരാണ് സഭയില്‍ നിന്ന് പുറത്തായത്. 2023 മെയ് 23 വരെയാണ് അയോഗ്യത. ഇന്നലെ അയോഗ്യരാക്കിയ 14 പേരും ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും.

]]>
https://www.chandrikadaily.com/karnataka-chief-minister-bs-yediyurappa-wins-trust-vote-through-voice-vote.html/feed 0
എം.എല്‍.എമാരെ ബി.ജെ.പി തടവിലാക്കിയിരുന്നില്ലെങ്കില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീഴില്ലായിരുന്നെന്ന് സിദ്ധരാമയ്യ https://www.chandrikadaily.com/in-allowing-bs-yediyurappa-to-become-karnataka-cm-once-more.html https://www.chandrikadaily.com/in-allowing-bs-yediyurappa-to-become-karnataka-cm-once-more.html#respond Sat, 27 Jul 2019 15:08:28 +0000 http://www.chandrikadaily.com/?p=134565 ഭരണഘടന പ്രകാരമോ, ധാര്‍മികമായോ അല്ല കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. യെദിയൂരപ്പയുടെ ഈ വിജയം കുതിരക്കച്ചവടത്തിന്റെതാണ്. കേവലഭൂരിപക്ഷം പരോക്ഷമായി പോലും തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. ഇതിനായി ഗവര്‍ണറുടെ പദവി പോലും ദുരുപയോഗം ചെയ്‌തെന്നും സിദ്ധരാമയ്യ ആരോപിച്ചു. ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെ ബി.ജെ.പി തടവിലാക്കിയിരുന്നില്ലെങ്കില്‍ കുമാരസ്വാമിയുടെ നേതൃത്തിലുള്ള സര്‍ക്കാര്‍ വീഴില്ലായിരുന്നെന്നും സിദ്ധരാമയ്യ വെളിപ്പെടുത്തി.

യെദിയൂരപ്പയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയത്. തിങ്കളാഴ്ച സര്‍ക്കാര്‍ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടും.

തങ്ങളുടെ എം.എല്‍.എമാരെ വശീകരിച്ച് കൊണ്ട് പോയ ശേഷം തടവില്‍ പാര്‍പ്പിച്ച് സര്‍ക്കാറിനെ വീഴ്ത്തിയ ബി.ജെ.പി ഇപ്പോള്‍ അവകാശപ്പെടുന്നത് ജനങ്ങളുടെ വിജയമാണെന്നാണ്. ഇത് ഒരിക്കലും ജനങ്ങളുടെ വിജയമല്ല, ഇത് കുതിരക്കച്ചവട വിജയമാണ് സിദ്ധരാമയ്യ പറഞ്ഞു.
മൂന്ന് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെ സഭയുടെ അംഗ സംഖ്യ 221 ആയാണ് കുറഞ്ഞത്. ഈ സാഹചര്യത്തില്‍ ഭരിക്കാനാവശ്യമായ അംഗ സംഖ്യ 111 ആണ്. ബി.ജെ.പിക്ക് 105 അംഗങ്ങളാണുള്ളത്. ആറു പേരുടെ പിന്തുണ എവിടെ നിന്ന് എന്നു പോലും വ്യക്തമാക്കാതെയാണ് സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശം ഉന്നയിച്ചത്. വിമത കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരുടെ പേര് യെദിയൂരപ്പക്ക് നല്‍കാനാവില്ല. കാരണം അവരിപ്പോഴും കോണ്‍ഗ്രസ്, ജെ.ഡി.എസ് പാര്‍ട്ടികളുടെ എം.എല്‍.എമാരാണ്. യെദിയൂരപ്പക്ക് എങ്ങിനെ ഭൂരിപക്ഷം തെളിയിക്കാനാവും. ഇത് സംബന്ധിച്ച് ഭരണഘടന ഏതെങ്കിലും തരത്തിലുള്ള അംഗീകാരം നല്‍കുന്നുണ്ടോ എന്നും ബംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കവെ സിദ്ധരാമയ്യ ചോദിച്ചു.

]]>
https://www.chandrikadaily.com/in-allowing-bs-yediyurappa-to-become-karnataka-cm-once-more.html/feed 0