<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Siddharth Varadarajan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/siddharth-varadarajan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 12 Jan 2018 11:23:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Siddharth Varadarajan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സൊഹ്‌റാബുദ്ദീന്&#x200d; കേസ്; മാധ്യമ നിശ്ശബ്ദത ഭയപ്പെടുത്തുന്നു</title>
		<link>https://www.chandrikadaily.com/siddharth-varadarajan-judge-loya-case-sohrabuddin-fake-encounter.html</link>
					<comments>https://www.chandrikadaily.com/siddharth-varadarajan-judge-loya-case-sohrabuddin-fake-encounter.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 12 Jan 2018 11:23:15 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Siddharth Varadarajan]]></category>
		<category><![CDATA[sohrabuddin case-]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64655</guid>

					<description><![CDATA[കാരവന്&#x200d; വാര്&#x200d;ത്ത പുറത്തുവന്ന സാഹചര്യത്തില്&#x200d; അതിന്റെ രാഷ്ട്രീയചരിത്രത്തെയും ആ വാര്&#x200d;ത്തയോട ഇന്ത്യന്&#x200d; മാധ്യമങ്ങളും രാഷ്ട്രീയനേതൃത്വവും എടുത്ത അവഗണനാമനോഭാവത്തെയും വിശകലനം ചെയ്യുന്നു &#8216;ദി വയറി&#8217;ന്റെ സ്ഥാപകപത്രാധിപര്&#x200d; സിദ്ധാര്&#x200d;ത്ഥ വരദരാജന്&#x200d;. അഖില്&#x200d;കുമാറുമായി അദ്ദേഹം നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗം. 2005 ല്&#x200d; നടന്ന സംഭവമാണ് സൊഹ്‌റാബുദ്ദീന്&#x200d; കേസ്. ഹൈദരാബാദില്&#x200d; നിന്നും മഹാരാഷ്ട്രയിലേയ്ക്ക് പോകുംവഴി സൊഹ്‌റാബുദ്ദീനെ ഗുജറാത്ത് പൊലീസ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നവാക്കാണ് സി.ബി.ഐ തന്നെ ഉപയോഗിക്കുന്നത്. അയാള്&#x200d;ക്കൊപ്പം അയാളുടെ ഭാര്യ കൗസര്&#x200d;ബിയെയും അവര്&#x200d; തട്ടിക്കൊണ്ടുപോയി, അതും അര്&#x200d;ദ്ധരാത്രിയില്&#x200d;. സി.ബി.ഐ തയ്യാറാക്കിയ കുറ്റപത്രപ്രകാരം [&#8230;]]]></description>
										<content:encoded><![CDATA[<p><em>കാരവന്&#x200d; വാര്&#x200d;ത്ത പുറത്തുവന്ന സാഹചര്യത്തില്&#x200d; അതിന്റെ രാഷ്ട്രീയചരിത്രത്തെയും ആ വാര്&#x200d;ത്തയോട ഇന്ത്യന്&#x200d; മാധ്യമങ്ങളും രാഷ്ട്രീയനേതൃത്വവും എടുത്ത അവഗണനാമനോഭാവത്തെയും വിശകലനം ചെയ്യുന്നു &#8216;ദി വയറി&#8217;ന്റെ </em><br />
<em>സ്ഥാപകപത്രാധിപര്&#x200d; <strong>സിദ്ധാര്&#x200d;ത്ഥ വരദരാജന്&#x200d;</strong>. അഖില്&#x200d;കുമാറുമായി </em><br />
<em>അദ്ദേഹം നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗം.</em></p>
<p><strong>2005</strong> ല്&#x200d; നടന്ന സംഭവമാണ് സൊഹ്‌റാബുദ്ദീന്&#x200d; കേസ്. ഹൈദരാബാദില്&#x200d; നിന്നും മഹാരാഷ്ട്രയിലേയ്ക്ക് പോകുംവഴി സൊഹ്‌റാബുദ്ദീനെ ഗുജറാത്ത് പൊലീസ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നവാക്കാണ് സി.ബി.ഐ തന്നെ ഉപയോഗിക്കുന്നത്. അയാള്&#x200d;ക്കൊപ്പം അയാളുടെ ഭാര്യ കൗസര്&#x200d;ബിയെയും അവര്&#x200d; തട്ടിക്കൊണ്ടുപോയി, അതും അര്&#x200d;ദ്ധരാത്രിയില്&#x200d;. സി.ബി.ഐ തയ്യാറാക്കിയ കുറ്റപത്രപ്രകാരം ഇവരെ ഗുജറാത്തിലെ ഏതോ ഗസ്റ്റ് ഹൗസിലോ മറ്റൊ പൊലീസ് ഉദ്യോഗസ്ഥര്&#x200d; കൊണ്ടുപോയി. രണ്ട് രണ്ടര ദിവസം അവിടെ താമസിപ്പിച്ചു. അതിനുശേഷം അയാളെ കൊന്നു. എന്നാല്&#x200d; ഗുജറാത്ത് പൊലീസ് വാദിച്ചത് അയാള്&#x200d; ഏറ്റുമുട്ടലില്&#x200d; കൊല്ലപ്പെടുകയായിരുന്നുവെന്നും ഭീകരവാദിയായിരുന്ന അയാളുടെ ലക്ഷ്യം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ കൊല്ലുകയായിരുന്നുവെന്നുമാണ്. എല്ലാ മാധ്യമങ്ങളും സംഭവം നടന്ന ദിവസംതന്നെ കാര്യങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. സൊഹ്‌റാബുദ്ദീനെ കൊന്ന് മുഖ്യമന്ത്രിയുടെ ജീവന്&#x200d; രക്ഷിച്ചു എന്ന നിലയിലായിരുന്നു അവരെല്ലാം വാര്&#x200d;ത്തകള്&#x200d; നല്&#x200d;കിയത്.</p>
<p>തുടക്കത്തില്&#x200d; ഈ കേസില്&#x200d; സംശയങ്ങള്&#x200d; ഉന്നയിക്കുന്നത് സൊഹ്‌റാബുദ്ദീന്റെ സഹോദരനായ റുബാബുദ്ദീനാണ്. അദ്യം ഗുജറാത്തില്&#x200d; ചെറുതായി അദ്ദേഹം ശബ്ദമുയര്&#x200d;ത്തിത്തുടങ്ങിയെങ്കില്&#x200d; തുടര്&#x200d;ന്ന് അത് കുറേക്കൂടി ശ്രദ്ധിക്കപ്പെടുകയും പിന്നീട് സുപ്രീം കോടതിയില്&#x200d; എത്തുകയുമായിരുന്നു. ഈ കൊലപാതകം വ്യാജ ഏറ്റുമുട്ടലാണ് എന്ന് സുപ്രീംകോടതിയെ ബോധിപ്പിക്കാനുള്ള തെളിവുകള്&#x200d; വ്യക്തമായുമുണ്ടായിരുന്നു.<br />
സൊഹ്‌റാബുദ്ദീനൊപ്പം ഒരു സ്ത്രീയും കൊല്ലപ്പെട്ടിട്ടുണ്ട് എന്നകാര്യം ഈ കേസില്&#x200d; പലപ്പോഴും ആളുകള്&#x200d; മറന്നുപോകുന്ന വസ്തുതയാണ്. അയാള്&#x200d;ക്കൊപ്പം അയാളുടെ ഭാര്യയും കൊല്ലപ്പെട്ടിരുന്നു. മാത്രവുമല്ല കൊല്ലപ്പെടുംമുമ്പ് കേസില്&#x200d; ഉള്&#x200d;പ്പെട്ടിട്ടുള്ള പൊലീസുകാരാല്&#x200d; അവര്&#x200d; ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന ആരോപണവും അന്ന് ഉന്നയിക്കപ്പെട്ടിരുന്നു. റുബാബുദ്ദീന്&#x200d; സുപ്രീം കോടതിയില്&#x200d; പോയതിന്റെ ഭാഗമായി കേസന്വേഷണം സി.ബി.ഐയുടെ കൈകളിലെത്തി.</p>
<p>തുടര്&#x200d;ന്ന് സി.ബി.ഐ കുറ്റപത്രം സമര്&#x200d;പ്പിച്ചു. ഗുജറാത്തിലെ പൊലീസുകാരെ കൂടാതെ അന്ന് ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായെയും സി.ബി.ഐ പ്രതിയാക്കി. സി.ബി.ഐ അന്ന് പറഞ്ഞത്, സൊഹ്‌റാബുദ്ദീന്&#x200d; പല കേസുകളിലായി ഗുജറാത്ത് പൊലീസിന്റെ ലിസ്റ്റിലുള്ള ആളായിരുന്നു എന്നാണ്. എന്നാല്&#x200d; അയാളെ കൊല്ലുക എന്നത് രാഷ്ട്രീയപരമായി ഒരു പാക്കേജ് ആയി നടത്തപ്പെട്ടതാണ്. ഗുജറാത്ത് മുഖ്യമന്ത്രിക്ക് വധഭീഷണിയുണ്ട് എന്ന് കാണിക്കുകയായിരുന്നു ആ കൊലപാതകത്തിനു പിന്നില്&#x200d; എന്നാണ് അവര്&#x200d; കുറ്റപത്രത്തില്&#x200d; പറഞ്ഞത്. അതുകൊണ്ടാണ് അവര്&#x200d; സൊഹ്‌റാബുദ്ദീനെ കൊല്ലാനുള്ള ഗൂഢാലോചന നടത്തിയത്; ഒപ്പം അയാളുടെ ഭാര്യയെയും.</p>
<p>ഈ കുറ്റപത്രത്തിന്റെ വെളിച്ചത്തില്&#x200d; അമിത് ഷായും നിരവധി പൊലീസ് ഓഫീസര്&#x200d;മാരും അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് അവര്&#x200d;ക്ക് ജാമ്യം ലഭിച്ചു. ഇത് നടന്നുകൊണ്ടിരിക്കെ ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഏറ്റുമുട്ടല്&#x200d; കൊലപാതകം നടക്കുന്നു. സൊഹ്‌റാബുദ്ദീന്റെ സഹായിയും അയാളെ കൊന്നത് കണ്ട ഏകദൃക്‌സാക്ഷിയുമായ തുളസീറാം പ്രജാപതിയാണ് അതില്&#x200d; കൊല ചെയ്യപ്പെട്ടത്. എല്ലാവിവരങ്ങളും വെച്ച് ഏതാണ്ട് 12,000 പേജുകള്&#x200d; ഉള്ള കുറ്റപത്രമാണ് സി.ബി.ഐ തയ്യാറാക്കിയത്. ഗുജറാത്ത് പൊലീസിലും ഗുജറാത്ത് ഭരണത്തില്&#x200d; തന്നെയും അതൃപ്തിയും വിശ്വാസരാഹിത്യവും തോന്നിയ സുപ്രീംകോടതി മൂന്ന് കാര്യങ്ങള്&#x200d; നിര്&#x200d;ദേശിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.</p>
<ul>
<li>1. ഈ കേസ് സി.ബി.ഐക്ക് വിടുക.<br />
2. ഈ കേസിന്റെ വിചാരണ നടക്കേണ്ടത് ഗുജറാത്തിനു പുറത്തെ കോടതിയിലായിരിക്കണം.<br />
3. ഈ കേസ് തുടക്കം മുതല്&#x200d; ഒടുക്കംവരെയും കേള്&#x200d;ക്കേണ്ടത് ഒരൊറ്റ ജഡ്ജിയായിരിക്കണം.</li>
<li><img src="https://i.ytimg.com/vi/R1s-8TdHsig/maxresdefault.jpg" alt="Image result for siddharth varadarajan" /></li>
</ul>
<p>ഇതില്&#x200d; വളരെ ഗുതുതരമായ ആരോപണങ്ങളാണ് ഗുജറാത്ത് പൊലീസിനെതിരെയും അന്നത്തെ ആഭ്യന്തരമന്ത്രിയും ബി.ജെ.പിയുടെ മുതിര്&#x200d;ന്ന നേതാവുമായിരുന്ന അമിത് ഷായ്‌ക്കെതിരെയും ഉയര്&#x200d;ന്നത്. ഇന്ത്യയിലൊരിടത്തും ഇത്തരത്തിലൊരു കേസ് ഉണ്ടായിട്ടുണ്ടാവില്ല. ഒരു ആഭ്യന്തരമന്ത്രിക്കെതിരെ സുപ്രീംകോടതി നിര്&#x200d;ദേശപ്രകാരം സി.ബി.ഐ അന്വേഷണം നടത്തുന്നു. തെളിവുകളോടെ കുറ്റപത്രം സമര്&#x200d;പ്പിക്കപ്പെടുന്നു. സി.ബി.ഐ പ്രത്യേക കോടതിയിലാണ് ഈ കേസ് വിചാരണ ചെയ്യപ്പെട്ടത്. ജസ്റ്റിസ് ഉത്പത് ആയിരുന്നു ആദ്യം വിചാരണ കേട്ടിരുന്ന ജഡ്ജി. സുപ്രീം കോടതി നിര്&#x200d;ദേശപ്രകാരം ഈ കേസ് തുടക്കം മുതല്&#x200d; ഒടുക്കംവരെയും വിചാരണ കേള്&#x200d;ക്കേണ്ടത് ഉത്പത് ആയിരുന്നുവെങ്കിലും ചില കാര്യങ്ങളില്&#x200d; ഏതാനും ദിവസങ്ങള്&#x200d;ക്കുള്ളില്&#x200d; തന്നെ അസ്വസ്ഥതകള്&#x200d; രൂപപ്പെട്ടു. പ്രത്യേകിച്ചും ബോംബെയില്&#x200d; ഉള്ളപ്പോള്&#x200d; പോലും കോടതിയില്&#x200d; അമിത് ഷാ ഹാജരാകാത്തതിനെ തുടര്&#x200d;ന്നാണ് കോടതിക്ക് നീരസം ഉണ്ടായത്. തുടര്&#x200d;ന്ന് 2014 ജൂണ്&#x200d; 26ന് അടുത്ത വിചാരണ ദിവസമായി പ്രഖ്യാപിക്കുകയും അന്നേ ദിവസം അമിത് ഷാ നിര്&#x200d;ബന്ധമായും ഹാജരാകണമെന്ന് ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്യുകയുണ്ടായി. ഇതേ സമയത്ത് തന്നെയാണ് നരേന്ദ്ര മോദി തിരഞ്ഞെടുപ്പില്&#x200d; വിജയിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലും മാറ്റങ്ങള്&#x200d; ഉണ്ടാകുന്നു. മഹാരാഷ്ട്രയില്&#x200d; അപ്പോഴും കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്&#x200d; തിരഞ്ഞെടുപ്പിനെത്തുടര്&#x200d;ന്ന് ചില രാഷ്ട്രീയമാറ്റങ്ങള്&#x200d; അവിടെയും സംഭവിക്കുന്നു.</p>
<p>നവംബര്&#x200d; 26ന് അമിത് ഷാ കോടതിയില്&#x200d; ഹാജരാകേണ്ടിയിരിക്കെ തൊട്ട് തലേദിവസം സംശയകരമാം വിധം ജസ്റ്റിസ് ഉത്പത് സ്ഥലംമാറ്റപ്പെട്ടു. അദ്ദേഹത്തെ എന്ത് സാഹചര്യത്തിലാണ് മാറ്റിയത് എന്ന് നമുക്കാര്&#x200d;ക്കും അറിയില്ല. മാത്രവുമല്ല ആ കേസ് ആ ജഡ്ജി കൈകാര്യം ചെയ്തിരുന്നതിന്റെ ആഴവും പരപ്പും നമുക്ക് അറിയില്ല. സമ്മര്&#x200d;ദങ്ങള്&#x200d; ഉണ്ടായിരുന്നിരിക്കാം. തുടര്&#x200d;ന്ന് നിയമിതനായ ജഡ്ജി ജസ്റ്റിസ് ലോയ മരിക്കുന്നു. ആ മരണവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കാരവനിലെ നിരഞ്ജന്&#x200d; താക്ലെയുടെ ഒന്നാംതരം അന്വേഷണറിപ്പോര്&#x200d;ട്ടിന്റെ ഉള്ളടക്കം. ഈ രാജ്യത്തെ നിയമവാഴ്ചയുടെ പ്രതിസന്ധിയെയാണ് ഈ റിപ്പോര്&#x200d;ട്ടുകള്&#x200d; വെളിപ്പെടുത്തുന്നത്.</p>
<p>ജസ്റ്റിസ് ലോയയ്ക്കും അമിത് ഷാ കോടതിയില്&#x200d; ഹാജരാകാത്തതില്&#x200d; അനിഷ്ടമുണ്ടായിരുന്നു. എത്രയും പെട്ടെന്ന് അദ്ദേഹത്തോട് ഹാജരാകാന്&#x200d; ആവശ്യപ്പെടുകയും ചെയ്തു. എന്നാല്&#x200d; ജസ്റ്റിസ് ലോയ ഹൃദയസ്തംഭനം മൂലം മരിച്ചുവെന്നാണ് 2014 ഡിസംബര്&#x200d; 1ന് രാജ്യം മൊത്തം കേള്&#x200d;ക്കുന്നത്. ഈ കേസില്&#x200d; ഈ മരണത്തിന് അതീവ പ്രാധാന്യമുണ്ട്. ആദ്യ ജഡ്ജി സ്ഥലം മാറ്റപ്പെടുന്നു. രണ്ടാമത്തെ ജഡ്ജി മരിക്കുന്നു. രണ്ട് ജഡ്ജിമാരും അങ്ങനെ സീനില്&#x200d; നിന്നും അപ്രത്യക്ഷമാകുന്നു. മാധ്യമങ്ങള്&#x200d; ഈ വാര്&#x200d;ത്തയില്&#x200d; കൂടുതല്&#x200d; അന്വേഷണങ്ങള്&#x200d; നടത്തേണ്ടതായിരുന്നു. എന്നാല്&#x200d; അത് സംഭവിച്ചില്ല. ഇപ്പോള്&#x200d; കാരവനില്&#x200d; വന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; അനുസരിച്ച് കുടുംബാംഗങ്ങള്&#x200d;ക്ക് ലോയയുടെ മൃതദേഹം ലഭിക്കപ്പെട്ട സാഹചര്യങ്ങള്&#x200d;, അദ്ദേഹത്തിന്റെ ശരീരത്തിന്റെ അവസ്ഥ, വസ്ത്രത്തിന്റെ അവസ്ഥ മുതലായവയൊക്കെയും എന്തോ തെറ്റായ കാര്യങ്ങള്&#x200d; നടന്നിരിക്കുന്നു എന്നാണ് കുടുംബത്തിന് വ്യക്തമാക്കിക്കൊടുത്തത്. പൊലീസ് പറഞ്ഞപോലെ അതൊരു സ്വാഭാവികമായ മരണമാകാതിരിക്കാനുള്ള സാധ്യതകളിലേയ്ക്കാണ് വെളിച്ചം വീശിയിരിക്കുന്നത്. നിരവധി അസുഖകരമായ വസ്തുതകളാണ് റിപ്പോര്&#x200d;ട്ടിലൂടെ വന്നിരിക്കുന്നത്.</p>
<p><strong>കാരവന്&#x200d; റിപ്പോര്&#x200d;ട്ട് ഉന്നയിക്കുന്ന ചോദ്യങ്ങള്&#x200d;</strong></p>
<p>ലോയ ജീവിച്ചിരുന്ന കാലത്തെ സംഭവങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബം ചില വിവരങ്ങള്&#x200d; വെളിപ്പെടുത്തിയിരിക്കുന്നു. അമിത്ഷായ്ക്ക് &#8216;അനുകൂല വിധി&#8217; പുറപ്പെടുവിക്കാന്&#x200d; വേണ്ടി അദ്ദേഹത്തിന് കൈക്കൂലി വാഗ്ദാനം ചെയ്തതും അദ്ദേഹം അത്തരം സമ്മര്&#x200d;ദങ്ങളെ പ്രതിരോധിച്ച കാര്യങ്ങളും അതിലുള്&#x200d;ക്കൊള്ളുന്നുണ്ട്. 48 വയസ്സ് പ്രായമുണ്ടായിരുന്ന ജഡ്ജിക്ക് അദ്ദേഹത്തിന്റെ ദിനചര്യകള്&#x200d;, ഒന്നരമണിക്കൂറോളം നീണ്ടു നില്&#x200d;ക്കുന്ന വ്യായാമം അങ്ങനെയുള്ള കാര്യങ്ങള്&#x200d; പരിശോധിച്ചാല്&#x200d; ഹൃദയസ്തംഭനം വരേണ്ട ഒന്നുംതന്നെ ആരോഗ്യസംബന്ധമായി ഉണ്ടായിരുന്നില്ല.</p>
<p>മൃതദേഹം കൊണ്ടുവരുന്ന സമയത്ത് അതിനോടൊപ്പം ഉണ്ടായിരുന്ന ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകനായ ഈശ്വര്&#x200d; ബഹേട്ടി മുതലായവരുടെ സംശയം തോന്നിപ്പിക്കുന്ന പെരുമാറ്റങ്ങള്&#x200d; പ്രധാനമാണ്. അയാള്&#x200d; രംഗത്തെത്തുന്നത് എങ്ങനെയെന്ന കാര്യത്തില്&#x200d; തിരിച്ചറിയാന്&#x200d; പറ്റാത്ത ഒരു നിഗൂഢതയാണുള്ളത്. അയാള്&#x200d; മറ്റൊരാശുപത്രിയിലുണ്ടായിരുന്ന ലോയയുടെ ഒരു സഹോദരിയെ പോയി കാണുന്നു. അവര്&#x200d; അവിടെ ഉണ്ടായിരുന്നു എന്ന് അയാള്&#x200d; എങ്ങനെ അറിഞ്ഞു എന്ന് ആര്&#x200d;ക്കും അറിയില്ല. അയാള്&#x200d; എങ്ങനെയാണ് മരണം അറിഞ്ഞത്, എങ്ങനെയാണ് അയാള്&#x200d; അതിലിടപെട്ടത്? ലോയയുടെ സഹോദരി ഉന്നയിക്കുന്ന മറ്റൊരു കാര്യം ലോയയുടെ മൊബൈല്&#x200d; ഫോണ്&#x200d; ഈ പറയുന്ന ബഹേട്ടിയുടെ കൈവശമായിരുന്നുവെന്നാണ്. അത് വൈകിയാണ് തിരിച്ചേല്&#x200d;പ്പിച്ചിരുന്നതെന്നും അപ്പോഴേക്കും ആ മൊബൈല്&#x200d; ഫോണില്&#x200d; ഉണ്ടായിരുന്ന എല്ലാ വിവരങ്ങളും റിമൂവ് ചെയ്യപ്പെട്ടിരിക്കുകയായിരുന്നുവെന്നും അതിലുണ്ട്.</p>
<p><strong>ജസ്റ്റിസ് ലോയയുടെ കുടുംബം സംശയത്തിന് ആസ്പദമായി ഉന്നയിക്കുന്ന കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.</strong></p>
<p>1. അദ്ദേഹത്തിന് 48 വയസ്സായിരുന്നു. സ്വാഭാവികമായും നല്ല ആരോഗ്യമുള്ള ഒരു വ്യക്തിയായിരുന്നു. ഹൃദ്രോഗം വരാനുള്ള ആരോഗ്യസംബന്ധമായ കാരണങ്ങള്&#x200d; നിലവിലില്ല.<br />
2. ലോയയുടെ കുടുംബാംഗങ്ങള്&#x200d;ക്ക് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് വിവരം ലഭിക്കുന്നത് അതിരാവിലെ 5 മണിക്കാണ്. എന്നാല്&#x200d; പോസ്റ്റ് മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് അനുസരിച്ച് ലോയ മരിച്ചിരിക്കുന്നത് രാവിലെ 6 മണിക്കും.<br />
3. ലോയ അന്ന് നാഗ്പൂരില്&#x200d; താമസിച്ചിരുന്നത് സര്&#x200d;ക്കാര്&#x200d; ഗസ്റ്റ് ഹൗസിലായിരുന്നു. നാഗ്പൂര്&#x200d; മഹാരാഷ്ട്രയുടെ ശൈത്യകാല തലസ്ഥാനമാണ്. അവിടെ നിയമസഭ ശൈത്യകാലത്ത് കൂടുന്നതിന്റെ മുന്നോടിയാണ്. ഗസ്റ്റ് ഹൗസില്&#x200d; സാധാരണ എല്ലാ തരത്തിലുമുള്ള വി.ഐ.പികളും വന്നുപോകുന്ന ഇടമാണ്. പ്രത്യേകിച്ചും ശൈത്യകാലസഭകൂടാനിരിക്കെ. അത്തരമൊരു സാഹചര്യത്തില്&#x200d; അവിടെ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്&#x200d; പോലും ഒരു വാഹനമില്ല എന്ന് പറയുന്നത് തീര്&#x200d;ത്തും അവിശ്വസനീയമായ കാര്യമാണ്.<br />
അതുപോലെ തന്നെ ജഡ്ജിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത് ആട്ടോറിക്ഷയിലായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്&#x200d; ഗസ്റ്റ്ഹൗസിന് രണ്ട് കിലോമീറ്റര്&#x200d; ചുറ്റളവില്&#x200d; ഒരിടത്തും ഒരു ഓട്ടോറിക്ഷ ഇല്ല. അപ്പോള്&#x200d; ഈ ഓട്ടോറിക്ഷ എവിടെ നിന്ന് വന്നു? മറ്റൊന്ന് അദ്ദേഹത്തെ ആദ്യം ഒരു ആശുപത്രിയില്&#x200d; കൊണ്ടുപോകുന്നു. അവിടെ ഇ.സി.ജി പോലും പ്രവര്&#x200d;ത്തനക്ഷമമായിരുന്നില്ല. അവിടെവെച്ച് ചില ചികിത്സകള്&#x200d; കൊടുത്തു എന്ന് പറയപ്പെടുന്നു. തുടര്&#x200d;ന്ന് വേറൊരു ആശുപത്രിയിലേയ്ക്ക് അദ്ദേഹത്തെ കൊണ്ടുപോയെങ്കിലും വഴിമധ്യേ അദ്ദേഹം മരിച്ചതായി സ്ഥിരീകരിക്കപ്പെടുന്നു.<br />
4. പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടില്&#x200d; ഒപ്പിട്ടിരിക്കുന്നത് ഇല്ലാത്ത ഒരു ബന്ധുവാണ്. പിതൃബന്ധത്തിലുള്ള ഒരു സഹോദരനെന്നാണ് അതില്&#x200d; രേഖപ്പെടുത്തിയിരിക്കുന്നത്. അത്തരത്തില്&#x200d; ഒരു സഹോദരനെ ആര്&#x200d;ക്കും അറിയില്ല. ലോയയുടെ പിതാവ് തന്നെ പറയുന്നു നാഗ്പൂരില്&#x200d; അത്തരത്തില്&#x200d; ഒരാളെയും അറിയില്ല എന്ന്. അപ്പോള്&#x200d; ഒപ്പിട്ട ആ ആള്&#x200d; ആരാണ്? അത് ആര്&#x200d;ക്കും ഇപ്പോഴും അറിയില്ല.<br />
5. ലോയയുടെ മൃതദേഹത്തിന്റെ അവസ്ഥ. ഇതില്&#x200d; ഞാനൊരു വിദഗ്ധനൊന്നുമല്ല. എന്നാല്&#x200d; പോസ്റ്റ് മോര്&#x200d;ട്ടം ചെയ്യുന്ന ഡോക്ടര്&#x200d;മാര്&#x200d; പറയുന്നത് അതില്&#x200d; ചില സംശയങ്ങളുണ്ട് എന്നാണ്. മൃതദേഹത്തില്&#x200d; ഉണ്ടായിരുന്ന വസ്ത്രവും ശരിയായ രീതിയിലായിരുന്നില്ല. വസ്ത്രം വളരെ തെറ്റായ വിധമായിരുന്നു കാണപ്പെട്ടിരുന്നത്. ബെല്&#x200d;ട്ട് തിരിഞ്ഞാണ് കിടന്നിരുന്നത്. അദ്ദേഹത്തിന്റെ കണ്ണടകള്&#x200d; മാറിക്കിടന്നിരുന്നു. ഷര്&#x200d;ട്ടിന്റെ കോളറുകളില്&#x200d; രക്തപ്പാടുകള്&#x200d; ഉണ്ടായിരുന്നു. ലോയയുടെ തലയില്&#x200d; മുറിവ് ഉണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അച്ഛന്&#x200d; വിശ്വസിക്കുകയും ചെയ്യുന്നു. ഇത്തരത്തില്&#x200d; തികച്ചും സംശയാസ്പദമായ വിധത്തിലായിരുന്നു കാര്യങ്ങള്&#x200d;.</p>
<p>ലോയയുടെ മരണത്തെ തുടര്&#x200d;ന്ന് കുടുംബാംഗങ്ങള്&#x200d; അന്നത്തെ മുംബൈ ഹൈക്കോടതി ചീഫ്ജസ്റ്റിസിനെ കാണുന്നു. അദ്ദേഹമായിരുന്നല്ലോ ജസ്റ്റിസ് ലോയയുടെ ഭരണനിര്&#x200d;വഹണപരമായ എല്ലാ കാര്യങ്ങളുടെയും മേലധികാരി. കുടുംബം അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. ജസ്റ്റിസ് ലോയയുടെ മരണകാര്യത്തില്&#x200d; യാതൊരു പരിഗണനയും നല്&#x200d;കാതെയായിരുന്നു ചീഫ് ജസ്റ്റിസ് പെരുമാറിയിരുന്നത്. മാത്രവുമല്ല ഈ ചീഫ് ജസ്റ്റിസിനെതിരെയാണ് കുടുംബാംഗങ്ങള്&#x200d; അടുത്ത വളരെ ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത്. ആ ആരോപണം നമുക്ക് ഒന്നും സ്ഥിരീകരിക്കാനാവാത്ത കാര്യമാണ്. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ അനുകൂല വിധി നേടാനായി ജസ്റ്റിസ് ലോയയ്ക്ക് 100 കോടിരൂപ കൈക്കൂലിയായി വാഗ്ദാനം ചെയ്തിരിക്കുന്നു എന്നാണ് കാരവന്&#x200d; പുറത്തുവിട്ട വസ്തുത.</p>
<p>ഈ കേസുകളില്&#x200d; നീതിയുക്തമായ നടപടികള്&#x200d; മേല്&#x200d; കോടതികളില്&#x200d; നിന്നും ഉണ്ടാകുന്നില്ലെങ്കില്&#x200d; എങ്ങനെയാണ് സ്വതന്ത്രമായ നീതി രാജ്യത്ത് നടപ്പാകുന്നത്? അതുകൊണ്ടാണ് ജസ്റ്റിസ് എ.പി. ഷാ പറഞ്ഞത് മുംബൈ ഹൈക്കോടതിയോ സുപ്രീം കോടതിയോ ഈ വിഷയത്തില്&#x200d; അന്വേഷണം പ്രഖ്യാപിക്കണമെന്ന്. രണ്ട് കാര്യങ്ങളിലാണ് അന്വേഷണം നടക്കേണ്ടത്. ഒന്ന് ജസ്റ്റിസ് ലോയയുടെ മരണത്തെ കുറിച്ച്. രണ്ട്, അദ്ദേഹത്തിന് കൈക്കൂലി വഗ്ദാനം ചെയ്തിരുന്നു എന്നുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആരോപണം. ഇന്ത്യയിലെ എല്ലാവരെ സംബന്ധിച്ചിടത്തോളവും ഈ കാര്യങ്ങള്&#x200d; ജുഢീഷ്യറിയുടെ പരിധിയില്&#x200d; വരുന്നതാണ്. എന്റെ അഭിപ്രായത്തിലും ഈ വിഷയവുമായി ബന്ധപ്പെട്ട് ഉന്നത നീതിപീഠം ജസ്റ്റിസ് എ.പി. ഷാ പറഞ്ഞപോലെ അന്വേഷണം നടത്തണം. കാരണം അദ്ദേഹം പറയുന്നുണ്ട്, ജുഢീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കപ്പെടണം. വളരെ അടിസ്ഥാനപരമായ ആവശ്യങ്ങളാണ് ജസ്റ്റിസ് എ.പി. ഷായും ജസ്റ്റിസ് ബി.എച്ച് മര്&#x200d;ല്ലപ്പള്ളെയും (BH Marlapalle)ഒക്കെ ഉന്നയിച്ചിരിക്കുന്നത്. അതായത് ഇക്കാര്യങ്ങള്&#x200d; തെളിയിക്കപ്പെടേണ്ടതുണ്ട്. ഞാന്&#x200d; പ്രതീക്ഷിക്കുന്നത് ജസ്റ്റിസ് എ.പി. ഷാ പറഞ്ഞതുപോലെ നീതിന്യായ വ്യവസ്ഥയിലെ വിശ്വാസ്യത, നീതിന്യായ വ്യവസ്ഥയില്&#x200d; നിന്നുള്ള ജനങ്ങളുടെ പ്രതീക്ഷകള്&#x200d; സംരക്ഷിക്കാന്&#x200d; ഈ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്&#x200d; ഒരു ശരിയായ പാനല്&#x200d; പ്രഖ്യാപിക്കപ്പെടേണ്ടതുണ്ട് എന്നാണ്. ഇവിടെ വളരെ ഗൗരവമായ കാര്യങ്ങള്&#x200d; കൊണ്ടുവന്നതിനെ നിരഞ്ജന്&#x200d; തക്ലെയെയും കാരവന്&#x200d; മാസികയെയും അഭിനന്ദിക്കേണ്ടതുണ്ട്. ആ കുടുംബം അനുശോചനവും അനുകമ്പയും നീതിയും അര്&#x200d;ഹിക്കുന്നുണ്ട്. അവര്&#x200d; വല്ലാത്ത വേദനാജനകമായ അവസ്ഥയിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. അവര്&#x200d; നല്ല ഭയത്തിലാണ് ജീവിക്കുന്നത്. അതുപോലെ ലോയയുടെ അച്ഛന്&#x200d; പറയുന്നത് അദ്ദേഹത്തിന് പ്രായമായിരിക്കുന്നു, അതുകൊണ്ട് പറയാന്&#x200d; ഭയമില്ല. തനിക്ക് നീതി വേണം. അതേസമയം അദ്ദേഹത്തിന് തന്റെ ചെറുമക്കളുടെ ജീവനില്&#x200d; നല്ല ഭയവുമുണ്ട് എന്നാണ്. വീഡിയോയില്&#x200d; ജസ്റ്റിസ് ലോയയുടെ പിതാവിന്റെയും സഹോദരിയുടെയും മുഖങ്ങള്&#x200d; കാണുമ്പോള്&#x200d; ഭയമാണ് തോന്നുന്നത്. കാരണം ജസ്റ്റിസ് ലോയ കൈകാര്യം ചെയ്തിരുന്നത് അത്രമാത്രം ഗൗരവമേറിയ കേസായിരുന്നു എന്നതാണ്. ജസ്റ്റിസ് ലോയയുടെ കുടുംബം ഉയര്&#x200d;ത്തിയിരിക്കുന്ന ചോദ്യങ്ങള്&#x200d; കേവലം അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളോ അതുപോലെ നിയമവാഴ്ചയുടെ ലംഘനമോ മാത്രമല്ല, മറിച്ച് ഈ കേസിന്റെ അനന്തരഫലമെന്നത്, സൊഹ്‌റാബുദ്ദീന്&#x200d; കേസിന്റെ തുടര്&#x200d;വികാസത്തില്&#x200d; ഇത് എങ്ങനെയാണ് പ്രതിഫലിച്ചത് എന്നതുകൂടിയാണ്.</p>
<p><strong>സൊഹ്‌റാബുദ്ദീന്&#x200d; കേസിലെ മറ്റ് സംശയങ്ങള്&#x200d;</strong></p>
<p>നമുക്ക് സൊഹ്‌റാബുദ്ദീന്&#x200d; കേസിലേയ്ക്ക് തിരിച്ചുവരാം. ലോയ മരിച്ചതിനെ തുടര്&#x200d;ന്ന് ജസ്റ്റിസ് ഗോസാവി അധികാരമേറ്റു. ഡിസംബര്&#x200d; 1ന് ലോയ മരിച്ചുവെങ്കില്&#x200d; ഡിസംബര്&#x200d; 30ന് അമിത്ഷായെ പുതിയ ജസ്റ്റിസ് എല്ലാ കുറ്റാരോപണങ്ങളില്&#x200d; നിന്നും മുക്തനാക്കുന്നു. എന്നുമാത്രമല്ല സി.ബി.ഐ എന്ന അന്വേഷണ ഏജന്&#x200d;സിക്കെതിരെ ഗുരുതരമായ ആരോപണങ്ങളും കോടതി ഉന്നയിച്ചിരുന്നു. തെളിവുകള്&#x200d; കെട്ടിച്ചമച്ചതും സി.ബി.ഐ പ്രവര്&#x200d;ത്തിച്ചത് രാഷ്ട്രീയപ്രേരിതമായിട്ടായിരുന്നു എന്നും പറഞ്ഞാണ് കോടതി അമിത്ഷായെ വെറുതെ വിടുന്നത്.</p>
<p>എനിക്ക് അത്ഭുതം തോന്നുന്നത് ഇതിനെതിരെ സി.ബി.ഐ അപ്പീല്&#x200d; പോയിട്ടില്ല എന്നുള്ളതാണ്. ഈ കേസില്&#x200d; അന്വേഷണം പ്രഖ്യാപിച്ചത് സുപ്രീം കോടതിയാണ്. അന്വേഷണം നടന്നത് സുപ്രീം കോടതിയുടെ മേല്&#x200d;നോട്ടത്തിലാണ്. അത്തരത്തിലുള്ള ഏജന്&#x200d;സിയോട് കോടതി പറഞ്ഞത് അവര്&#x200d; കൊണ്ടുവന്ന തെളിവുകള്&#x200d; ചവറുകളാണ് എന്ന് മാത്രമല്ല മറിച്ച് അന്വേഷണ ഏജന്&#x200d;സി തന്നെ രാഷ്ട്രീയപ്രേരിതമായാണ് പ്രവര്&#x200d;ത്തിച്ചത് എന്നുമാണ്. എങ്ങനെയാണ് ഈ ആരോപണങ്ങളെ ചോദ്യം ചെയ്യാതെ സി.ബി.ഐയ്ക്ക് വിട്ടുകളയാനായത്? ഇതില്&#x200d; രണ്ട് കാര്യങ്ങള്&#x200d; ഉള്ളടങ്ങിയിട്ടുണ്ട്. ഒന്ന്, സി.ബി.ഐ ചെയ്ത ജോലിയുടെ ഗുണനിലവാരത്തെ സി.ബി.ഐ കോടതി ചോദ്യം ചെയ്തിരിക്കുന്നു. മാത്രവുമല്ല സി.ബി.ഐയുടെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്തിരിക്കുന്നു. അവരുടെ സമഗ്രതയെ ചോദ്യം ചെയ്തിരിക്കുന്നു. അവരുടെ പ്രൊഫഷണലായുള്ള പെരുമാറ്റത്തെ ചോദ്യം ചെയ്തിരിക്കുന്നു. ഇവിടെയാണ് സി.ബി.ഐ അപ്പീലിനു പോകാത്തത് എന്റെ മനസ്സില്&#x200d; ആശ്ചര്യം ഉണ്ടാക്കുന്നത്.<br />
ഇനി രണ്ടാമത്തെ കാര്യമെന്താണെന്ന് വെച്ചാല്&#x200d; ആഴത്തിലുള്ള മൗനമാണ് തുടര്&#x200d;ന്ന് ഉണ്ടായിട്ടുള്ളത് എന്നതാണ്. അമിത് ഷായെ എല്ലാ കുറ്റകൃത്യങ്ങളില്&#x200d; നിന്നും വെറുതെ വിട്ടിട്ടും അതിന് അധികം മീഡിയാ കവറേജ് ഉണ്ടായിരുന്നില്ല. അതായത് വസ്തുതകള്&#x200d; മീഡിയ റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ല എന്നല്ല വേണ്ടത്ര പ്രാധാന്യത്തോടെ കവറേജ് ചെയ്തിട്ടില്ല എന്നാണ്.</p>
<p>എനിക്കുറപ്പുണ്ട് മറ്റൊരു സാഹചര്യത്തിലായിരുന്നുവെങ്കില്&#x200d; നിയമജ്ഞരെയും ഫോറന്&#x200d;സിക് വിദഗ്ധരെയും ഒക്കെ അണിനിരത്തിക്കൊണ്ട് ചാനലുകളില്&#x200d; ഉടനടി ചര്&#x200d;ച്ചകളും പുനര്&#x200d;ചര്&#x200d;ച്ചകളും നടത്തുമായിരുന്നു. എന്നാല്&#x200d; ഇക്കാര്യത്തില്&#x200d; സ്‌റ്റോറി കവര്&#x200d; ചെയ്യേണ്ട എന്ന് മാധ്യമങ്ങള്&#x200d; തീരുമാനിച്ചു, ചര്&#x200d;ച്ചകളുമുണ്ടായില്ല. സി.ബി.ഐ അപ്പീല്&#x200d; പോകാത്തതിനെക്കുറിച്ച് ഒരു ചെറിയ എഡിറ്റോറിയല്&#x200d; പോലും ഒരു പത്രത്തിലും പ്രത്യക്ഷപ്പെട്ടതുമില്ല. തുടര്&#x200d;ന്ന് എന്താണ് സംഭവിച്ചത്? അമിത് ഷാ രക്ഷപ്പെട്ടു എന്നുള്ള വസ്തുതകള്&#x200d; വെച്ചും ഇത് രാഷ്ട്രീയപ്രേരിതമായ കുറ്റാരോപണങ്ങളായിരുന്നു എന്നുള്ള ജസ്റ്റിസ് ഗോസാവിയുടെ പ്രസ്താവനയെയും ഉപയോഗപ്പെടുത്തി ആ കേസിലെ മറ്റുള്ള പൊലീസുകാരും രക്ഷപ്പെടുകയായിരുന്നു. എന്നിട്ടും അവിടം കൊണ്ട് കഥ തീരുന്നില്ല. സി.ബി.ഐ അപ്പീല്&#x200d; പോകാത്തതുള്&#x200d;പ്പെടെയുള്ള പ്രശ്‌നങ്ങള്&#x200d; എന്റെ മനസ്സില്&#x200d; രൂപപ്പെടുത്തുന്നത് വലിയൊരു നിയമലംഘനം നടന്നിരിക്കുന്നു എന്നതാണ്. മാധ്യമപ്രവര്&#x200d;ത്തകരെന്ന നിലയില്&#x200d; ഇക്കാര്യങ്ങളില്&#x200d; പ്രാധാന്യം കൊടുത്ത് കൊണ്ടുവരുന്നതില്&#x200d; വീഴ്ചകള്&#x200d; വന്നിട്ടുണ്ട്. നീതി ഉറപ്പാക്കുന്നതില്&#x200d; ജുഢീഷ്യറിക്ക് വന്നിട്ടുള്ള വീഴ്ചകളെയും എന്തുകൊണ്ട് സി.ബി.ഐ അപ്പീലിന് പോയില്ലെന്ന കാര്യവും തുറന്നു കാണിക്കുന്നതില്&#x200d; നമ്മള്&#x200d; പരാജയപ്പെട്ടിട്ടുണ്ട്.</p>
<p>ഈ സംഭവങ്ങളെത്തുടര്&#x200d;ന്ന് യഥാര്&#x200d;ത്ഥ പരാതിക്കാരനായ റുബാബുദ്ദീന്&#x200d; (സൊഹ്‌റാബുദ്ദീന്റെ സഹോദരന്&#x200d;) മുംബൈ ഹോക്കോടതിയെ സമീപിച്ചു. സി.ബിഐ ഈ കേസ് ഉപേക്ഷിച്ചിരിക്കുന്നുവെന്നും ദയവായി ഈ കേസില്&#x200d; അപ്പീല്&#x200d; പോകാന്&#x200d; സി.ബി.ഐയോട് നിര്&#x200d;ദേശിക്കണം എന്നുമായിരുന്നു അദ്ദേഹം അന്ന് കോടതിക്ക് മുമ്പാകെ ആവശ്യപ്പെട്ടത്. വാദങ്ങള്&#x200d; നടന്നുകൊണ്ടിരിക്കെ മാസങ്ങള്&#x200d;ക്ക് ശേഷം ഒരു ദിവസം റുബാബുദ്ദീന്&#x200d; തന്നെ ഹൈക്കോടതിയില്&#x200d; പോയി പരാതി പിന്&#x200d;വലിച്ചു. എന്തോ വിചിത്രമായ കാര്യം സംഭവിച്ചിട്ടുണ്ട് എന്ന് ഹൈക്കോടതിക്ക് മനസ്സിലായി. ആരെങ്കിലും താങ്കളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്ന് കോടതി അദ്ദേഹത്തോട് ചോദിച്ചു. തന്നെ ആരും ഭീഷണിപ്പെടുത്തിയില്ലാ എന്നാണ് അദ്ദേഹം കോടതിയോട് പറഞ്ഞത്.ഒരു മാസം കഴിഞ്ഞ് വരാന്&#x200d; റുബാബുദ്ദീനോട് കോടതി നിര്&#x200d;ദേശിച്ചു. ഒരുമാസം കഴിഞ്ഞും അദ്ദേഹം വീണ്ടും പരാതി പിന്&#x200d;വലിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. പ്രഥമദൃഷ്ട്യാ ഇത് അങ്ങേയറ്റം ദുരൂഹമായ കാര്യമാണ്. അമിത്ഷായെ വെറുതെ വിട്ടതിനെതിരെ പോയ റുബാബുദ്ദീന്&#x200d; തന്റെ പരാതി പിന്&#x200d;വലിച്ചു എന്ന് മാത്രമല്ല ആറ് മാസം കഴിഞ്ഞ് വീണ്ടും പോയി മറ്റ് പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ നല്&#x200d;കിയ പരാതിയും പിന്&#x200d;വലിച്ചു. ഇക്കാര്യങ്ങളൊക്കെ ചേര്&#x200d;ത്ത് വായിക്കുമ്പോള്&#x200d; വളരെ സങ്കീര്&#x200d;ണമാണ് വിഷയമെന്ന് കാണാം.<br />
പ്രധാനമായും സൊഹ്‌റാബുദ്ദീനെ കൊന്നത് അത് അയാള്&#x200d; ഗ്യാങ്സ്റ്റാര്&#x200d; ആയതുകൊണ്ടൊന്നുമല്ല. അത് തെറ്റായ ഒരു എക്‌സ്ട്രാ ജുഢീഷ്യല്&#x200d; കൊലപാതകമായിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളിലൊന്നുമില്ലാത്ത അദ്ദേഹത്തിന്റെ ഭാര്യയെയും പൊലീസുകാര്&#x200d; തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനം നടത്തിയ ശേഷം കൊന്നു. തെളിവുകളും നശിപ്പിക്കപ്പെട്ടു. അത്രക്കും ഭീകരമായ കുറ്റകൃത്യങ്ങളാണ് നടന്നിരിക്കുന്നത്. അപ്പോള്&#x200d; കാര്യങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം.</p>
<ul>
<li>1. രണ്ട് വ്യക്തികളെ കൊന്ന വളരെ ക്രൂരമായ കുറ്റകൃത്യങ്ങള്&#x200d; സംഭവിച്ചിരിക്കുന്നു.<br />
2. ജസ്റ്റിസ് ലോയയെ മാറ്റിയതു മുതല്&#x200d; അദ്ദേഹത്തിന്റെ മരണം വരെയുള്ള സംഭവങ്ങളെക്കുറിച്ച് കുടുംബാംഗങ്ങള്&#x200d; ഉന്നയിക്കുന്ന ആരോപണങ്ങള്&#x200d;.<br />
3. സി.ബി.ഐ അപ്പീല്&#x200d; പോകുന്നതില്&#x200d; പരാജയപ്പെട്ടത്.</li>
</ul>
<p><strong>മീഡിയയുടെ നിശ്ശബ്ദത</strong></p>
<p>എന്തുകൊണ്ടാണ് ഇന്ത്യന്&#x200d; മീഡിയയ്ക്ക് കാരവന്&#x200d; പുറത്തുകൊണ്ടുവന്ന വിവരങ്ങള്&#x200d; വലിയ വാര്&#x200d;ത്തയായി തോന്നാതിരുന്നത്. മാധ്യമങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ള നിശ്ശബ്ദത ഭയപ്പെടുത്തുന്നതാണ്. അടിയന്തരാവസ്ഥാ കാലത്ത് സര്&#x200d;ക്കാര്&#x200d; മാധ്യമങ്ങളോട് പറഞ്ഞത് നിങ്ങള്&#x200d; ഇത്തരം വാര്&#x200d;ത്തകള്&#x200d; കവര്&#x200d; ചെയ്യരുത് എന്നാണ്. അതുകൊണ്ട് തന്നെ അന്ന് മാധ്യമങ്ങള്&#x200d; പ്രിന്റ് ചെയ്യാത്ത താളുകളുമായി പത്രമിറക്കി ഐതിഹാസികമായി പ്രതികരിക്കുകയൊക്കെ ചെയ്തിരുന്നു. ഇപ്പോള്&#x200d; നമ്മള്&#x200d; സ്വയം തന്നെ സെന്&#x200d;സറിങ് നടത്തുന്നു എന്നാണ് ഇക്കാര്യങ്ങള്&#x200d; ബോധ്യപ്പെടുത്തിത്തരുന്നത്. തീര്&#x200d;ച്ചയായും അടിയന്തരാവസ്ഥ ഭീകരമായിരുന്നു. എന്ത് പ്രിന്റ് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അന്ന് ഇന്ദിരാഗാന്ധി പറഞ്ഞിരുന്നു. എന്നാല്&#x200d; ഇപ്പോഴത്തെ ഈ നിശ്ശബ്ദതകള്&#x200d; അത്രതന്നെ തുല്യമായി ഭയപ്പെടുത്തുന്ന കാര്യങ്ങളാണ്. കാരണം വായനക്കാരില്&#x200d; നിന്നും നിങ്ങള്&#x200d; ചിലത് മറച്ചുവെയ്ക്കുന്നു. അത്തരത്തില്&#x200d; ഒരു ആവശ്യം ഔദ്യോഗികമായോ നിയമപരമായോ സര്&#x200d;ക്കാര്&#x200d; ആവശ്യപ്പെടാതിരുന്നിട്ടുപോലും നിങ്ങള്&#x200d; അത് ചെയ്യുന്നു. ജസ്റ്റിസ് ലോയയെ കുറിച്ചുള്ള റിപ്പോര്&#x200d;ട്ടുകള്&#x200d; വന്നിട്ട് ഇപ്പോള്&#x200d; ദിവസങ്ങള്&#x200d; കഴിഞ്ഞിട്ടും ഇക്കാര്യങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുകയോ കവര്&#x200d; ചെയ്യുകയോ ചെയ്യുന്നില്ല. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്&#x200d; ടൈംസ്, ഇന്ത്യന്&#x200d; എക്‌സ്പ്രസ്, ദി ഹിന്ദു തുടങ്ങിയ നാല് വന്&#x200d;കിട ദേശീയ പത്രങ്ങള്&#x200d; നിശ്ശബ്ദത പുലര്&#x200d;ത്തി. ഇവിടെ എല്ലാ കാര്യവും തെളിയിക്കപ്പെടാന്&#x200d; പറ്റില്ല, ശരിതന്നെ. എന്നാല്&#x200d; ഇത്തരമൊരു ആരോപണം അതേ ജഡ്ജിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് വാര്&#x200d;ത്തയാണ്. എങ്ങനെയാണ് നിങ്ങള്&#x200d;ക്കത് റിപ്പോര്&#x200d;ട്ട് ചെയ്യാതിരിക്കാനാവുന്നത്?<br />
ഡല്&#x200d;ഹി ഹൈക്കോടതി മുന്&#x200d; ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ ഏറ്റവും പ്രമുഖനുമായ ജസ്റ്റിസ് ഏ.പി ഷാ പറഞ്ഞു ഈ മരണവും ലോയയ്ക്ക് കൈക്കൂലി നല്&#x200d;കി എന്ന ആരോപണവും സംശയാസ്പദമാണ് എന്ന്. ഇത് തെളിയിക്കപ്പെടണം. ഇത് എങ്ങനെയാണ് ഒരു സ്‌റ്റോറിയല്ലാതാവുന്നത്? ഇത്തരം വാര്&#x200d;ത്തകള്&#x200d; എങ്ങനെ കൊടുക്കണമെന്നതൊക്കെ വിടാം. എതിരായി തന്നെ കൊടുത്തോട്ടെ. എന്നാല്&#x200d; ഇത് എങ്ങനെയാണ് റിപ്പോര്&#x200d;ട്ട് ചെയ്യാതിരിക്കുന്നത്? വായനക്കാരും പ്രേക്ഷകരും ഉണര്&#x200d;ന്നുവരാനുള്ള ആഹ്വാനമായിട്ടാണ് ഇതിനെ കാണേണ്ടത്. അതായത് നിങ്ങള്&#x200d;ക്ക് ഡിജിറ്റല്&#x200d; മീഡിയയുണ്ട്. സോഷ്യല്&#x200d; മീഡിയയുണ്ട്. ഈ നിശ്ശബ്ദത പാലിക്കാനുള്ള ഗൂഢാലോചനയെ ഭേദിക്കാന്&#x200d; കഴിയണം. വിവരങ്ങള്&#x200d; ചര്&#x200d;ച്ചകളിലേയ്ക്ക് കടന്നുവരണം.</p>
<p><strong>രാഷ്ട്രീയ മണ്ഡലത്തിന്റെ ഭയപ്പെടുത്തുന്ന നിശ്ശബ്ദത</strong></p>
<p>രാഷ്ട്രീയ മണ്ഡലത്തില്&#x200d; നിന്നുള്ള ഞെട്ടിക്കുന്ന നിശ്ശബ്ദതയും ഇവിടെ നമുക്ക് കാണാന്&#x200d; സാധിക്കും. പ്രതിപക്ഷ പാര്&#x200d;ട്ടികളെങ്കിലും ഈ വിഷയം ഏറ്റെടുക്കേണ്ടതുണ്ട്. അതിന്റെ വക്താക്കളെല്ലാം പറയുന്നത് ഇതിന്റെ നിയമവശങ്ങളെക്കുറിച്ച് പഠിക്കുകയാണ് എന്നാണ്. എന്നാല്&#x200d; ഇപ്പോള്&#x200d; തന്നെ എത്ര ദിവസങ്ങള്&#x200d; കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയപ്രവര്&#x200d;ത്തകര്&#x200d; ഏറ്റവും കുറഞ്ഞത് ഇതിനെക്കുറിച്ച് ചില ചോദ്യങ്ങളെങ്കിലും ചോദിക്കേണ്ടതില്ലേ?കഴിഞ്ഞദിവസം സി.പി.ഐ.എമ്മിലെ സീതാറാം യെച്ചൂരി നടത്തിയ പ്രസ്താവന ഞാന്&#x200d; വായിച്ചിരുന്നു. ഡല്&#x200d;ഹി മുഖ്യമന്ത്രി കെജ്രിവാള്&#x200d; കാരവന്റെ സ്‌റ്റോറിയില്&#x200d; ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്വരാജ് അഭിയാന്&#x200d; പ്രവര്&#x200d;ത്തകരായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷനും ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്&#x200d; ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്&#x200d;ട്ടിയായ കോണ്&#x200d;ഗ്രസ് ഇക്കാര്യത്തെക്കുറിച്ച് നിശ്ശബ്ദരാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുകൊണ്ട് ഭയക്കുന്നോ എന്ന് എനിക്ക് തോന്നുന്നു.</p>
<p>ഇന്നലെ അതിലെ ഒരു രാഷ്ട്രീയവക്താവാണ് ഈ നിയമപ്രശ്‌നങ്ങളെക്കുറിച്ചൊക്കെ പറഞ്ഞത്. പക്ഷേ എനിക്ക് ചിന്തിക്കാന്&#x200d; കഴിയുന്നില്ല എന്തുകൊണ്ടാണ് കോണ്&#x200d;ഗ്രസ് ഇത് ഉന്നയിക്കാത്തത് എന്ന്. പ്രത്യേകിച്ചും ഗുജറാത്തില്&#x200d; സൊഹ്‌റാബുദ്ദീന്&#x200d; കേസുള്&#x200d;പ്പെടെയുള്ള കാര്യങ്ങളില്&#x200d; അവര്&#x200d;ക്ക് തിക്തമായ അനുഭവങ്ങളുണ്ട്. എന്നാലും ചില വിഷയങ്ങള്&#x200d; തിരഞ്ഞെടുപ്പ് തന്ത്രങ്ങളേക്കാള്&#x200d; പ്രധാനമായി കടന്നുവരും. കാരണം ഇന്ത്യ നിയമവാഴ്ചയ്ക്കുള്ളില്&#x200d; വരണോ വേണ്ടയോ എന്ന നിര്&#x200d;ണായക ചോദ്യങ്ങള്&#x200d; കടന്നുവരുന്ന പ്രശ്‌നങ്ങളായിരിക്കും അവ.<br />
<em>(courtesy: thewire.in)</em></p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/siddharth-varadarajan-judge-loya-case-sohrabuddin-fake-encounter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
