<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>siddharth &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/siddharth/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 31 Mar 2024 07:03:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>siddharth &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;പറഞ്ഞുപറ്റിച്ചു, അന്വേഷണം അട്ടിമറിച്ചു&#8217;; ക്ലിഫ് ഹൗസിനുമുന്നില്&#x200d; സമരം ചെയ്യും-സിദ്ധാര്&#x200d;ഥന്റെ പിതാവ്‌</title>
		<link>https://www.chandrikadaily.com/debunked-investigation-sabotaged-siddharths-father-will-protest-in-front-of-cliff-house.html</link>
					<comments>https://www.chandrikadaily.com/debunked-investigation-sabotaged-siddharths-father-will-protest-in-front-of-cliff-house.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 31 Mar 2024 07:03:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA['Debunked]]></category>
		<category><![CDATA[cliff house]]></category>
		<category><![CDATA[investigation]]></category>
		<category><![CDATA[sabotaged]]></category>
		<category><![CDATA[siddharth]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294114</guid>

					<description><![CDATA[സിദ്ധാര്&#x200d;ഥന്റെ 41ദിവസ മരണാനന്തര ചടങ്ങിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് രൂക്ഷ വിമര്&#x200d;ശനവുമായി കുടുംബം രംഗത്ത് വന്നത്.]]></description>
										<content:encoded><![CDATA[<p>ആള്&#x200d;ക്കൂട്ട വിചാരണയെത്തുടര്&#x200d;ന്ന് പൂക്കോട് ഗവ. വെറ്ററിനറി കോളേജിലെ വിദ്യാര്&#x200d;ഥി സിദ്ധാര്&#x200d;ഥന്&#x200d; മരിച്ച സംഭവത്തില്&#x200d; സംസ്ഥാന സര്&#x200d;ക്കാരിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. മുഖ്യമന്ത്രി പറഞ്ഞുപറ്റിച്ചതായും അന്വേഷണം സംസ്ഥാന സര്&#x200d;ക്കാര്&#x200d; അട്ടിമറിച്ചെന്നും സിദ്ധാര്&#x200d;ഥന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു. സിദ്ധാര്&#x200d;ഥന്റെ 41ദിവസ മരണാനന്തര ചടങ്ങിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് രൂക്ഷ വിമര്&#x200d;ശനവുമായി കുടുംബം രംഗത്ത് വന്നത്.</p>
<p>പൊലീസിന്റെ അന്വേഷണവും സിബിഐയ്ക്ക് കൈമാറേണ്ട പ്രധാന വിവരങ്ങളും സര്&#x200d;ക്കാര്&#x200d; അട്ടിമറിച്ചു. സിബിഐ അന്വേഷണം വൈകിപ്പിച്ചതില്&#x200d; മൂന്ന് പേരെ സസ്‌പെന്&#x200d;സ് ചെയ്തത് പ്രഹസനമാണ്. റാഗിങ് വിരുദ്ധ സമിതിയുടെ റിപ്പോര്&#x200d;ട്ടില്&#x200d; നടപടി ഉണ്ടായില്ലെന്നും കേസിലെ പ്രതിയായ അക്ഷയിയെ ഇതുവരെ അറസ്റ്റുചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>എസ്എഫ്‌ഐ നേതാവ് അര്&#x200d;ഷോ നിരന്തരം കോളേജില്&#x200d; എത്തിയിരുന്നു. ഇക്കാര്യത്തില്&#x200d; അന്വേഷണം വേണം. അര്&#x200d;ഷോയെ കസ്റ്റഡിയില്&#x200d; എടുത്ത് ചോദ്യം ചെയ്യണമെന്നും സിദ്ധാര്&#x200d;ഥനെതിരെ പരാതി കൊടുത്ത പെണ്&#x200d;കുട്ടിയേയും കേസില്&#x200d; പ്രതി ചേര്&#x200d;ക്കണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു.</p>
<p>നടപടി ഉണ്ടായില്ലെങ്കില്&#x200d; ക്ലിഫ് ഹൗസിന് മുന്നില്&#x200d; സമരം ചെയ്യും. ഭാര്യയുടെ ആരോഗ്യസ്ഥിതി മെച്ചമാകുന്ന മുറയ്ക്ക് നടപടി ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം ആരംഭിക്കും. സിബിഐ അന്വേഷണം വൈകുന്നു എന്നതിനല്ല സമരം ചെയ്യുന്നത്, മറിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന് എതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ബി.വി.എസ്.സി. രണ്ടാംവര്&#x200d;ഷ വിദ്യാര്&#x200d;ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്&#x200d;ഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്&#x200d; മരിച്ചനിലയില്&#x200d; കണ്ടെത്തിയത്. വാലെന്റൈന്&#x200d;സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്&#x200d;ക്കത്തെത്തുടര്&#x200d;ന്ന് കോളേജില്&#x200d;വെച്ച് സിദ്ധാര്&#x200d;ഥന് ക്രൂരമര്&#x200d;ദനവും ആള്&#x200d;ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/debunked-investigation-sabotaged-siddharths-father-will-protest-in-front-of-cliff-house.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിദ്ധാർത്ഥൻ്റെ ദുരൂഹമരണം: വി സിയുടെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ</title>
		<link>https://www.chandrikadaily.com/siddharths-mysterious-death-opposition-leader-vd-satheesan-against-vcs-action.html</link>
					<comments>https://www.chandrikadaily.com/siddharths-mysterious-death-opposition-leader-vd-satheesan-against-vcs-action.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 25 Mar 2024 08:10:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Opposition Leader]]></category>
		<category><![CDATA[siddharth]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293631</guid>

					<description><![CDATA[അന്വേഷണത്തെ അട്ടിമറിക്കുന്ന നടപടിയാണ് വി സിയുടേതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>സിദ്ധാർത്ഥൻ്റെ ദുരൂഹ മരണത്തെ തുടർന്ന് സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികൾക്കെതിരായ നടപടി പിൻവലിക്കാനുള്ള വി സിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. വി സി യുടെ നടപടി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണത്തെ അട്ടിമറിക്കുന്ന നടപടിയാണ് വി സിയുടേതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. തെളിവ് നശിപ്പിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും പ്രതികളെ രക്ഷിക്കാനാണ് നീക്കമെന്നും വി ഡി സതീശൻ പറഞ്ഞു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">സി ബി ഐ അന്വേഷണവുമായി ബന്ധപ്പെട്ട് വീണ്ടും സമരത്തിലേക്ക് കടക്കേണ്ടി വരുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. സിദ്ധാർത്ഥൻ്റെ കുടുംബത്തോടൊപ്പമാണെന്നും ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. കുടുംബം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചാൽ അതിലും ഒപ്പം നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് സർക്കാർ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് തെളിവ് നശിപ്പിക്കാനും കേസ് അട്ടിമറിക്കാനും ആദ്യം മുതൽ സിപിഐഎം ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചു. അതിന്റെ തുടർച്ചയാണ് നിലവിലെ നടപടി. വി സിയുടെ നീക്കത്തിനു പിന്നിൽ വലിയ ഇടപെടലുകൾ ഉണ്ട്. അന്തിമ ഉത്തരം മുഖ്യമന്ത്രിയെ കൊണ്ട് പറയിപ്പിക്കുമെന്നും വി ഡി സതീശൻ വെല്ലുവിളിച്ചു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥൻ്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നതായി സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശ് നേരത്തെ ആരോപിച്ചിരുന്നു. സിബിഐ അന്വേഷണം വൈകുന്ന വിഷയത്തിൽ ഗവർണറെ സമീപിക്കുമെന്നും ജയപ്രകാശ് ചൂണ്ടിക്കാണിച്ചിരുന്നു. സിബിഐ അന്വേഷണം വൈകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധവുമായി പോകുമെന്നും ജയപ്രകാശ് വ്യക്തമാക്കിയിരുന്നു. ഈ ആഴ്ചയ്ക്കുള്ളിൽ പ്രതിഷേധം നടത്തുമെന്നായിരുന്നു സിദ്ധാർത്ഥൻ്റെ അച്ഛൻ്റെ പ്രതികരണം.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/siddharths-mysterious-death-opposition-leader-vd-satheesan-against-vcs-action.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിദ്ധാര്&#x200d;ത്ഥനെ എസ്എഫ്ഐ നേതാക്കളടക്കം പീഡിപ്പിച്ചത് 8 മാസം; ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ട്</title>
		<link>https://www.chandrikadaily.com/siddharth-was-tortured-by-sfi-leaders-for-8-months-anti-ragging-squad-report.html</link>
					<comments>https://www.chandrikadaily.com/siddharth-was-tortured-by-sfi-leaders-for-8-months-anti-ragging-squad-report.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 23 Mar 2024 06:07:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Anti Ragging Squad Reporty]]></category>
		<category><![CDATA[sfi]]></category>
		<category><![CDATA[siddharth]]></category>
		<category><![CDATA[tortured]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293407</guid>

					<description><![CDATA[ഹോസ്റ്റലില്&#x200d; താമസം തുടങ്ങിയ അന്നുമുതല്&#x200d; എല്ലാ ദിവസവും കോളജ് യൂണിയന്&#x200d; പ്രസിഡന്റും എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ. അരുണിന്റെ മുറിയില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യാന്&#x200d; സിദ്ധാര്&#x200d;ഥനോട് ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>വയനാട് പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്&#x200d;ത്ഥി ജെ.എസ്.സിദ്ധാര്&#x200d;ത്ഥന്റെ മരണത്തില്&#x200d; അന്തിമ റിപ്പോര്&#x200d;ട്ട് നല്&#x200d;കി ആന്റി റാഗിങ് കമ്മിറ്റി. ജെ.എസ്. സിദ്ധാര്&#x200d;ഥനെ എസ്എഫ്‌ഐ നേതാക്കളടക്കമുള്ളവര്&#x200d; 8 മാസം തുടര്&#x200d;ച്ചയായി റാഗ് ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്&#x200d;ട്ട്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്&#x200d; നിയമോപദേശം തേടിയശേഷം മാത്രം അന്തിമ റിപ്പോര്&#x200d;ട്ട് വൈസ് ചാന്&#x200d;സലര്&#x200d;ക്കു നല്&#x200d;കാനാണു തീരുമാനം.</p>
<p>ഹോസ്റ്റലില്&#x200d; താമസം തുടങ്ങിയ അന്നുമുതല്&#x200d; എല്ലാ ദിവസവും കോളജ് യൂണിയന്&#x200d; പ്രസിഡന്റും എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ. അരുണിന്റെ മുറിയില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യാന്&#x200d; സിദ്ധാര്&#x200d;ഥനോട് ആവശ്യപ്പെട്ടു. രാവിലെയും വൈകിട്ടും കൃത്യസമയത്ത് അരുണിന്റെ മുറിയിലെത്തണമെന്നായിരുന്നു നിര്&#x200d;ദേശം.</p>
<p>മുറിയില്&#x200d;വച്ചു നഗ്‌നനാക്കി പലതവണ റാഗ് ചെയ്തുവെന്നു സിദ്ധാര്&#x200d;ത്ഥന്&#x200d; തന്നെ പറഞ്ഞിരുന്നതായി സഹപാഠി ആന്റി റാഗിങ് സ്‌ക്വാഡിനു മൊഴി നല്&#x200d;കി. പിറന്നാള്&#x200d; ദിനം രാത്രി ഹോസ്റ്റലിലെ ഇരുമ്പുതൂണില്&#x200d; കെട്ടിയിട്ട് തൂണിനു ചുറ്റും പെട്രോള്&#x200d; ഒഴിച്ചു തീയിടുമെന്നു സിദ്ധാര്&#x200d;ഥനെ ഭീഷണിപ്പെടുത്തിയിരുന്നു.</p>
<p>കാമ്പസില്&#x200d; വളരെ സജീവമായിനിന്ന സിദ്ധാര്&#x200d;ഥനെ വരുതിയിലാക്കണമെന്ന് കോളജ് യൂണിയന്&#x200d; നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നതായും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. സിദ്ധാര്&#x200d;ത്ഥന്&#x200d; താമസിച്ചിരുന്ന ഹോസ്റ്റലിലെ കുക്ക് സംഭവങ്ങള്&#x200d;ക്കുശേഷം ജോലി രാജിവച്ചൊഴിഞ്ഞു. സര്&#x200d;വകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരില്&#x200d; ചിലര്&#x200d; സ്‌ക്വാഡിനു മൊഴി നല്&#x200d;കാന്&#x200d; തയാറായില്ലെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>എസ്എഫ്‌ഐ കല്&#x200d;പറ്റ ഏരിയ കമ്മിറ്റി നേതൃത്വം ഇടപെട്ട് ഇന്റേണല്&#x200d; കംപ്ലെയ്ന്റ്‌സ് കമ്മിറ്റിയില്&#x200d;നിന്നു പരാതിയുടെ കോപ്പി വാങ്ങിയതായി റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/siddharth-was-tortured-by-sfi-leaders-for-8-months-anti-ragging-squad-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിദ്ധാര്&#x200d;ത്ഥനെതിരെ പരാതി നല്&#x200d;കിയ പെണ്&#x200d;കുട്ടിക്കെതിരെ കേസെടുക്കണമെന്ന് കുടുംബം</title>
		<link>https://www.chandrikadaily.com/family-demands-case-against-girl-who-lodged-complaint-against-siddharth.html</link>
					<comments>https://www.chandrikadaily.com/family-demands-case-against-girl-who-lodged-complaint-against-siddharth.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 10 Mar 2024 08:39:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[complaint]]></category>
		<category><![CDATA[Family Demands]]></category>
		<category><![CDATA[girl]]></category>
		<category><![CDATA[siddharth]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292532</guid>

					<description><![CDATA[കേസെടുത്ത് നിയമനടപടികള്&#x200d; സ്വീകരിച്ചാല്&#x200d; മാത്രമേ പെണ്&#x200d;കുട്ടിയുടെ പങ്ക് പുറത്തുവരികയുള്ളൂ എന്നും ബന്ധുക്കള്&#x200d; പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>പൂക്കോട് സര്&#x200d;വകലാശാലയില്&#x200d; മരിച്ച സിദ്ധാര്&#x200d;ത്ഥനെതിരെ പരാതി നല്&#x200d;കിയ പെണ്&#x200d;കുട്ടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാര്&#x200d;ത്ഥന്റെ ബന്ധുക്കള്&#x200d;. സിദ്ധാര്&#x200d;ത്ഥനെതിരെ പെണ്&#x200d;കുട്ടിയുടെ പരാതി വ്യാജമാണ്. പെണ്&#x200d;കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്യണം. കേസെടുത്ത് നിയമനടപടികള്&#x200d; സ്വീകരിച്ചാല്&#x200d; മാത്രമേ പെണ്&#x200d;കുട്ടിയുടെ പങ്ക് പുറത്തുവരികയുള്ളൂ എന്നും ബന്ധുക്കള്&#x200d; പ്രതികരിച്ചു.</p>
<p>കോളേജ് ഡീന്&#x200d; അസിസ്റ്റന്റ് വാര്&#x200d;ഡന്&#x200d;, സുഹൃത്ത് അക്ഷയ് എന്നിവരെയും പ്രതി ചേര്&#x200d;ക്കണമെന്നും സംഭവത്തില്&#x200d; ഇനിയും പ്രതികള്&#x200d; പിടിയിലാകാനുണ്ടെന്നും സിദ്ധാര്&#x200d;ത്ഥന്റെ അമ്മാവന്&#x200d; ഷിബു പറഞ്ഞു. കോളേജ് ഡീന്&#x200d;, അസിസ്റ്റന്റ് വാര്&#x200d;ഡന്&#x200d; എന്നിവര്&#x200d;ക്കെതിരെ പൊലീസ് ഇതുവരെ കേസ് എടുത്തില്ല. സിദ്ധാര്&#x200d;ത്ഥന് മര്&#x200d;ദ്ദനമേറ്റ കാര്യം റൂം മേറ്റ് ആയ അക്ഷയ്ക്ക് അറിയാമായിരുന്നിട്ടും ബന്ധുക്കളോട് മറച്ചുവെച്ച് കൊലപാതകത്തിന് കൂട്ടുനിന്നുവെന്നും ഷിബു ആരോപിച്ചു.</p>
<p>സിദ്ധാര്&#x200d;ത്ഥനെ ക്രൂരമായി മര്&#x200d;ദ്ദിച്ച നിരവധി പ്രതികള്&#x200d; ഇനിയും പിടിയിലാകാനുണ്ട്. യഥാര്&#x200d;ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്&#x200d; ഇടപെടല്&#x200d; നടക്കുന്നതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും ബന്ധുക്കള്&#x200d; വ്യക്തമാക്കി. ഇന്നലെയാണ് സിദ്ധാര്&#x200d;ത്ഥന്റെ മരണത്തില്&#x200d; അന്വേഷണം സിബിഐക്ക് വിട്ടത്. സിദ്ധാര്&#x200d;ത്ഥന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു നടപടി.</p>
<p>അതേസമയം സിദ്ധാര്&#x200d;ത്ഥനെ പെണ്&#x200d;കുട്ടികളും വിചാരണ ചെയ്തെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. സിദ്ധാര്&#x200d;ത്ഥനെ വിദ്യാര്&#x200d;ത്ഥിനികളും ചേര്&#x200d;ന്നുള്ള വിചാരണ നടന്നത് റോഡിലെന്നാണ് വിവരം. പ്രതികളുടെ പെണ്&#x200d;സുഹൃത്തുക്കളെയാണ് ഉപയോഗിച്ചത്.</p>
<p>പെണ്&#x200d;കുട്ടികള്&#x200d;ക്കെതിരെ ആരും മൊഴി നല്&#x200d;കാത്തതിനാല്&#x200d; ഇത് ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോര്&#x200d;ട്ടിന്റെ ഭാഗമല്ല. സര്&#x200d;വകലാശാലയില്&#x200d; മുമ്പും ആള്&#x200d;ക്കൂട്ട വിചാരണ നടന്നു എന്നതും ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോര്&#x200d;ട്ട് ശരിവെക്കുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/family-demands-case-against-girl-who-lodged-complaint-against-siddharth.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒടുവില്&#x200d; നടപടി; പൂക്കോട് സര്&#x200d;വകലാശാല ഡീനിനും ട്യൂട്ടര്&#x200d;ക്കും സസ്പെന്&#x200d;ഷന്&#x200d;</title>
		<link>https://www.chandrikadaily.com/finally-action-pookode-university-dean-tutor-suspended.html</link>
					<comments>https://www.chandrikadaily.com/finally-action-pookode-university-dean-tutor-suspended.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 05 Mar 2024 10:18:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[death]]></category>
		<category><![CDATA[news]]></category>
		<category><![CDATA[siddharth]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292203</guid>

					<description><![CDATA[ഇതോടെ നൽകിയ വിശദീകരണത്തിലാണ് മരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന ഇരുവരുടേയും മറുപടി.]]></description>
										<content:encoded><![CDATA[<p>സിദ്ധാർഥന്റെ മരണത്തിൽ വെറ്ററിനറി കോളജ് ഡീൻ എം.കെ നാരായണനും അസിസ്റ്റന്റ് വാർഡനും സസ്പെൻഷൻ. ഇരുവരും നൽകിയ വിശദീകരണം തള്ളിയാണ് വിസിയുടെ നടപടി. ഗവർണർ സസ്പെൻ്റ് ചെയ്ത വി.സിക്ക് പകരം ചുമതലയേറ്റ വൈസ് ചാൻസലറാണ് കോളജ് ഡീനിനോടും അസിസ്റ്റന്റ് വാർഡനോടും വിശദീകരണം തേടിയത്.</p>
<p>രണ്ടു ദിവസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും ഇന്ന് പത്തരയ്ക്ക് മുമ്പാകെ വിശദീകരണം നൽകണമെന്നായിരുന്നു വൈസ് ചാൻസലർ ആവശ്യപ്പെട്ടത്. ഇതോടെ നൽകിയ വിശദീകരണത്തിലാണ് മരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന ഇരുവരുടേയും മറുപടി. എന്നാൽ, ഈ വിശദീകരണം വി.സി തള്ളുകയായിരുന്നു.</p>
<p>അതിനിടെ, സിദ്ധാർഥനെ മൃഗീയ പീഡനത്തിനിരയാക്കിയപ്പോൾ ഏറ്റവും ക്രൂരമായി മർദിച്ചത് കൊല്ലം സ്വദേശികളായ ആർ.എസ് കാശിനാഥൻ, സിൻജോ ജോൺസൺ, വയനാട് മാനന്തവാടി സ്വദേശികളായ അമൽ ഇഹ്സാൻ, കെ.അരുൺ എന്നിവരാണെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. നിലവിൽ റിമാൻഡിൽ കഴിയുന്ന 18 പ്രതികൾക്കെതിരെയും ക്രിമിനൽ ഗൂഢാലോചനാകുറ്റം ചുമത്തിയതായും പൊലീസ് വ്യക്തമാക്കി.</p>
<p>മകൻ്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാൻ നിയമോപദേശം തേടിയെന്ന് സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു. കുറ്റപത്രത്തിൽ എന്തൊക്കെ കുറ്റങ്ങൾ ചുമത്തും എന്നത് അനുസരിച്ചായിരിക്കും തീരുമാനം. പൊലീസ് അന്വേഷിച്ചാൽ പ്രതികൾ രക്ഷപെടും എന്നാണ് കരുതുന്നതെന്നും ജയപ്രകാശ് പറഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വെറ്ററിനറി സർവകലാശാല അഞ്ചുദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് മുതൽ പത്താം തീയതി വരെ റെഗുലർ ക്ലാസുകൾ ഉണ്ടാകില്ലെന്നാണ് അക്കാദമിക് ഡയറക്ടറുടെ അറിയിപ്പ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/finally-action-pookode-university-dean-tutor-suspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിദ്ധാർഥിൻ്റെത് പാർട്ടി കൊലപാതകം &#8211; പി.കെ ഫിറോസ് </title>
		<link>https://www.chandrikadaily.com/siddharths-was-party-murder-pk-firoz.html</link>
					<comments>https://www.chandrikadaily.com/siddharths-was-party-murder-pk-firoz.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 04 Mar 2024 13:09:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[PK Firoz]]></category>
		<category><![CDATA[sfi]]></category>
		<category><![CDATA[siddharth]]></category>
		<category><![CDATA[youthleague]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292077</guid>

					<description><![CDATA[എസ്.എഫ്.ഐ ഭീകരതക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ്
സമര സംഗമവും യൂത്ത് ലീഗ് ഉപവാസവും നടത്തി]]></description>
										<content:encoded><![CDATA[<p>കല്പറ്റ : പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർഥിൻ്റെ കൊലപാതകം സി.പി.എം ആസൂത്രണം ചെയ്തതാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. എസ്.എഫ്.ഐ ഭീകരതക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.</p>
<p>ടി പി ചന്ദ്രശേഖന് സമാനമായ രീതിയിലാണ് സിദ്ധാർഥും കൊല്ലപ്പെട്ടത്. ടി.പി ക്കെതിരെ ദുരാരോപണം ഉന്നയിക്കുകയും കേസിൽ പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ് യഥാർത്ഥ പ്രതികളെ രക്ഷിക്കാനും കേസ് വഴിതിരിച്ച് വിടാനും ബോധപൂർവ്വമായ ശ്രമം നടത്തിയത് പോലെ  സിദ്ധാർഥിൻ്റെ കൊലപാതകത്തെ തുടർന്നും സി.പി.എം ആസൂത്രിതമായ നീക്കങ്ങളാണ് നടത്തിയത്.</p>
<p>സിദ്ധാർഥിനെതിരെ ദുരാരോപണം ഉന്നയിച്ചതും പാർട്ടിക്ക് പങ്കില്ലെന്ന് പ്രഖ്യാപിച്ചതും ഒരു വിദ്യാർത്ഥിയെ കൊണ്ട് എം.എസ്.എഫുകാരനെന്ന് പറയിപ്പിച്ച് നാടകം കളിച്ച് കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമം നടത്തിയതും സി.പി.എമ്മിൻ്റെ ആസൂത്രണത്തിൻ്റെ  ഭാഗമാണ്. ഓരോ പ്രദേശത്തും പാർട്ടി കൊലപാതകങ്ങളെ ആസൂത്രണം ചെയ്യാനും പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കാനും പ്രത്യേകം ആളുകളെ ചുമതലപ്പെടുത്താറുണ്ട്.</p>
<p>പൊതു സമൂഹത്തിൽ മാന്യതയുടെ പരിവേശം നൽകുന്ന ഇവർക്ക് കൊലപാതകാസൂത്രണം നടത്തുക എന്നതാണ് പാർട്ടി ചുമതല. പാനൂരിൽ ഈ ചുമതല നിർവ്വഹിച്ചത് പി.കെ കുഞ്ഞനന്തനാണെങ്കിൽ വയനാട്ടിൽ ഇത് നിർവ്വഹിക്കുന്നത് പാർട്ടിയുടെ സംസ്ഥാന കമ്മറ്റി അംഗവും മുൻ എം.എൽ.എ യുമായ സി.കെ ശശീന്ദ്രനാണ്. അത് കൊണ്ടാണ് അദ്ദേഹം കേസിലെ പ്രതികൾക്കൊപ്പം മജിസ്ട്രേറ്റിനെ സമീപിച്ചതെന്നും ഫിറോസ് വ്യക്തമാക്കി.</p>
<p><img loading="lazy" class="alignnone size-medium wp-image-292079" src="https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2024/03/Untitled-1-48-300x225.jpg" alt="" width="300" height="225" srcset="https://www.chandrikadaily.com/wp-content/uploads/2024/03/Untitled-1-48-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2024/03/Untitled-1-48-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2024/03/Untitled-1-48.jpg 800w" sizes="(max-width: 300px) 100vw, 300px" /></p>
<p>കേരളത്തിലെ സർവ്വലാശാലകളിൽ പാർട്ടി ഭരണമാണ് നടക്കുന്നത്. വി.സി യും രജിസ്ട്രാറും ഡീനുമെല്ലാം പാർട്ടി നിയമനങ്ങളാണ്. എസ്.എഫ്.ഐ യുടെ ചിയേഴ്സ് മീറ്റിങ്ങ് ഉദ്ഘാടനം ചെയ്ത സർവ്വകലാശാല ഡീൻ എസ്.എഫ്.ഐ യുമായി ചിയേഴ്സ് ബന്ധം തുടരുന്ന  വ്യക്തിയാണെന്ന് വ്യക്തമാണ്. മാത്രവുമല്ല പി.എച്ച്.ഡി കോപ്പിയടിയാണെന്ന് തെളിഞ്ഞ വ്യക്തിയെയാണ് രജിസ്ട്രാറായി നിയമിച്ചിട്ടുള്ളത്.</p>
<p>അക്കാദമിക് കൗൺസിൽ അടക്കം ഇത് കണ്ടത്തിയിട്ടും ഇദ്ദേഹത്തെ രജിസ്ട്രാറാക്കാൻ തീരുമാനിച്ചത് പാർട്ടിയുടെ പ്രത്യേക ഇടപെടൽ കൊണ്ടാണെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. പിണറായി വിജയൻ്റെ പൊലീസ് ഈ കേസ് അട്ടിമറിക്കുമെന്ന് ഉറപ്പുള്ളതിനാൽ ഒരു സിറ്റിങ്ങ് ജഡ്ജിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷണം മുന്നോട്ടു കൊണ്ടു പോകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെടുന്നു. കൊലപാതകം മറച്ച് വെക്കാൻ ശ്രമിച്ച വി.സി, രജിസ്ട്രാർ, ഡീൻ എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ തയ്യാറാവണമെന്നും അല്ലാത്തപക്ഷം നിരന്തര പ്രക്ഷോഭങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും പി.കെ ഫിറോസ് അറിയിച്ചു.</p>
<p>പ്രതികൾക്ക് സംരക്ഷണമൊരുക്കിയ യൂണിവേഴ്സിറ്റി ഡീൻ ഉൾപ്പെടെയുള്ള അദ്ധ്യാപകരെ സർവ്വീസിൽ നിന്നും പിരിച്ചുവിടുക, കുറ്റവാളികൾക്ക് സൗകര്യമൊരുക്കിയ ഡീൻ ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുക, സി.പി.എം നേതാക്കളുടെ പങ്ക് അന്യേഷണ വിധേയമാക്കുക, സർവ്വകലാ ശാലയിലെ അനധികൃത നിയമനങ്ങൾ പുറത്തു കൊണ്ടുവരിക എന്നി ആവിശ്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സമരം നടത്തിയത് ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് എം.പി നവാസ് അദ്ധ്യക്ഷത വഹിച്ചു. ടി.സിദ്ധീഖ് എം.എൽ.എ, എം.എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ നവാസ്, ജനറൽ സെക്രട്ടറി സി.കെ നജാഫ്, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ, ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.മുഹമ്മദ്‌, ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ, പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/siddharths-was-party-murder-pk-firoz.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിദ്ധാര്&#x200d;ഥിന്&#x200d;റെ മരണത്തില്&#x200d; 4 പേർക്കെതിരെ ലുക്കൗട്ട് നോട്ടിസ്</title>
		<link>https://www.chandrikadaily.com/lookout-notice-against-four-people-in-siddharths-death.html</link>
					<comments>https://www.chandrikadaily.com/lookout-notice-against-four-people-in-siddharths-death.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 02 Mar 2024 04:40:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[lookout notice]]></category>
		<category><![CDATA[news]]></category>
		<category><![CDATA[siddharth]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291884</guid>

					<description><![CDATA[സൗദ് റിഷാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺസൺ എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ്.]]></description>
										<content:encoded><![CDATA[<p>വയനാട് പൂക്കോട് വെറ്ററിനറി സര്&#x200d;വകലാശാലയിലെ സിദ്ധാര്&#x200d;ത്ഥന്റെ മരണത്തിൽ നാല് പ്രതികൾക്കായി പൊലീസ് ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. സൗദ് റിഷാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺസൺ എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ്. ഇവർ നാലുപേരും ആദ്യ പ്രതിപ്പട്ടികയിൽ ഉള്ളവരാണ്. ഒളിവിൽ കഴിയുന്ന പ്രതി സിൻജോ ജോൺസണെ അന്വേഷിച്ച് പോലീസ് കൊല്ലത്തെത്തി.<br />
സിൻജോ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചു എന്നായിരുന്നു കണ്ടെത്തൽ</p>
<p>അതേസമയം കേസിൽ 12 വിദ്യാർത്ഥികൾക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തു. ഇവര്&#x200d;ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം.</p>
<p>മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാർത്ഥികളേയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.</p>
<p>ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തു. ഈ ദിവസങ്ങളിൽ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല.</p>
<p>ഫെബ്രുവരി 16,17,18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവര്&#x200d;ക്കാണ് ശിക്ഷ. റാഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി. വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ വിസിക്ക് അപ്പീൽ നൽകാമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lookout-notice-against-four-people-in-siddharths-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിദ്ധാര്&#x200d;ത്ഥന്റെ മരണം: ഒരു പ്രതി കൂടി പിടിയില്&#x200d;, ആസിഫ് ഖാനെ പിടികൂടിയത് കൊല്ലത്തു നിന്നെന്ന് പൊലീസ്</title>
		<link>https://www.chandrikadaily.com/siddharths-death-one-more-accused-in-custody-police-say-that-asif-khan-was-arrested-from-kollam.html</link>
					<comments>https://www.chandrikadaily.com/siddharths-death-one-more-accused-in-custody-police-say-that-asif-khan-was-arrested-from-kollam.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 01 Mar 2024 06:19:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[Asif Khan]]></category>
		<category><![CDATA[custody]]></category>
		<category><![CDATA[news]]></category>
		<category><![CDATA[police]]></category>
		<category><![CDATA[siddharth]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291832</guid>

					<description><![CDATA[ഇതോടെ കേസിൽ പൊലീസ് പിടിയിലായ പ്രതികളുടെ എണ്ണം പത്തായി.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഒരു പ്രതി കൂടി പിടിയിൽ. കോളേജിൽനിന്ന് ആദ്യ ഘട്ടത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ആസിഫ് ഖാനെ കൊല്ലത്തുനിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. ഇതോടെ കേസിൽ പൊലീസ് പിടിയിലായ പ്രതികളുടെ എണ്ണം പത്തായി. ആകെ 18 പ്രതികളുള്ള കേസിൽ ബാക്കി എട്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കഴിഞ്ഞ ദിവസം അമൽ ഇഹ്‌സാൻ, അരുൺ കെ എന്നീ പ്രതികൾ കൽപ്പറ്റ ഡിവൈഎസ്പി ഓഫിസിൽ എത്തി കീഴടങ്ങിയിരുന്നു. മൂന്നാമതൊരാൾ കൂടി കസ്റ്റഡിയിലുണ്ടെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെയാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടത്. വ്യാഴാഴ്ച കീഴടങ്ങിയവരിൽ അരുൺ എസ്എഫ്ഐയുടെ കോളേജ് യൂണിറ്റ് പ്രസിഡന്റാണ്‌. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ എസ്എഫ്ഐ വൈത്തിരി ഏരിയാകമ്മിറ്റി മുൻ അംഗമാണ്.</p>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുക, റാഗിങ്, തടഞ്ഞുവയ്ക്കുക, ആക്രമിക്കുക ഉൾപ്പെടെയുള്ള നിരവധിയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. മന്ത്രി ജി ആര്&#x200d; അനിലും എഐസിസി ജനറല്&#x200d; സെക്രട്ടറി കെ സി വേണുഗോപാലും ഇന്ന് സിദ്ധാര്&#x200d;ത്ഥിന്‌റെ വീട് സന്ദര്&#x200d;ശിച്ചിരുന്നു. ഗവര്&#x200d;ണര്&#x200d; ആരിഫ് മുഹമ്മദ് ഖാന്&#x200d; ഇന്ന് സിദ്ധാര്&#x200d;ത്ഥിന്‌റെ വീട് സന്ദര്&#x200d;ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഇക്കഴിഞ്ഞ ഫെബ്രുവരി 18-നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്&#x200d;ത്ഥനെ ക്യാമ്പസിലെ ഹോസ്റ്റല്&#x200d; ശുചിമുറിയില്&#x200d; തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തിയത്. ആദ്യഘട്ടത്തില്&#x200d; ആത്മഹത്യ ആണെന്ന് കോളേജ് അധികൃതര്&#x200d; വിശദീകരിച്ചെങ്കിലും മരണത്തില്&#x200d; ദുരൂഹത ആരോപിച്ച് സിദ്ധാര്&#x200d;ത്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു.</p>
<p>തുടര്&#x200d;ന്ന് കോളേജ് അധികൃതര്&#x200d; നടത്തിയ പ്രാഥമിക അന്വേഷണത്തില്&#x200d; റാഗിങ് നടന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് കോളേജിലെ 12 വിദ്യാര്&#x200d;ഥികളെ സസ്പെന്&#x200d;ഡ് ചെയ്തിരുന്നു. ഇതു കൂടാതെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത 6 പേരെയും സസ്പെന്&#x200d;ഡ് ചെയ്തിട്ടുണ്ട്.</p>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/siddharths-death-one-more-accused-in-custody-police-say-that-asif-khan-was-arrested-from-kollam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിന്ദി അറിയില്ല; നടന്റെ മാതാപിതാക്കളെ അപമാനിച്ചു; പ്രതിഷേധം</title>
		<link>https://www.chandrikadaily.com/actor-siddharth-airport-1.html</link>
					<comments>https://www.chandrikadaily.com/actor-siddharth-airport-1.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 28 Dec 2022 06:35:58 +0000</pubDate>
				<category><![CDATA[Celebrity]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[Airport]]></category>
		<category><![CDATA[siddharth]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229242</guid>

					<description><![CDATA[തമിഴ് സിനിമാതാരം സിദ്ധാര്&#x200d;ഥിന്റെ മാതാപിതാക്കളെ എയര്&#x200d;പോര്&#x200d;ട്ട് സുരക്ഷാ ജീവനക്കാര്&#x200d; അപമാനിച്ചതായി താരത്തിന്റെ പരാതി]]></description>
										<content:encoded><![CDATA[<p>തമിഴ് സിനിമാതാരം സിദ്ധാര്&#x200d;ഥിന്റെ മാതാപിതാക്കളെ എയര്&#x200d;പോര്&#x200d;ട്ട് സുരക്ഷാ ജീവനക്കാര്&#x200d; അപമാനിച്ചതായി താരത്തിന്റെ പരാതി. തമിഴ്‌നാട് മധുര വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഉദ്യേഗസ്ഥരാണ് ഹിന്ദി അറിയാത്തതിന്റെ പേരിലാണ് അപമാനിച്ചതെന്ന് സിദ്ധാര്&#x200d;ഥ് ഇന്&#x200d;സ്റ്റഗ്രാം സ്റ്റോറിവഴി പുറത്തുവിട്ടു.</p>
<p>&nbsp;</p>
<p><img loading="lazy" class="alignnone size-full wp-image-229256" src="https://www.chandrikadaily.com/wp-content/uploads/2022/12/sid3-1.jpg" alt="" width="650" height="1156" srcset="https://www.chandrikadaily.com/wp-content/uploads/2022/12/sid3-1.jpg 650w, https://www.chandrikadaily.com/wp-content/uploads/2022/12/sid3-1-169x300.jpg 169w, https://www.chandrikadaily.com/wp-content/uploads/2022/12/sid3-1-576x1024.jpg 576w" sizes="(max-width: 650px) 100vw, 650px" /></p>
<p>ഇത് ചോദ്യം ചെയ്തപ്പോള്&#x200d; ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണെന്നുമായിരുന്നു ഉദ്യേഗസ്ഥരുടെ മറുപടി. ഭാഷ അറിയാത്തതിന്റെ പേരില്&#x200d; 20 മിനിറ്റോളമാണ് തന്റെ രക്ഷിതാക്കളെ അവര്&#x200d; അപമാനിച്ചതെന്ന് നടന്&#x200d; പറഞ്ഞു. ബാഗ് പരിശോധിക്കുന്നതിനിടയില്&#x200d; അതിലുണ്ടായിരുന്ന നാണയങ്ങള്&#x200d; മാറ്റാന്&#x200d; ആവശ്യപ്പെട്ടു. ഇവര്&#x200d; ഹിന്ദിയിലാണ് സംസാരിച്ചത്. എന്നാല്&#x200d; മാതാപിതാക്കള്&#x200d; ഇംഗ്ലീഷില്&#x200d; സംസാരിക്കാന്&#x200d; ആവശ്യപ്പെട്ടെങ്കിലും ഇവര്&#x200d; തയ്യാറായില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actor-siddharth-airport-1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
