sidharamayyah – Chandrika Daily https://www.chandrikadaily.com Fri, 01 Nov 2019 13:32:12 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg sidharamayyah – Chandrika Daily https://www.chandrikadaily.com 32 32 കര്‍ണാടക ഉപതിരഞ്ഞെടുപ്പ് ; തൂത്തുവാരുമെന്ന് സിദ്ധരാമയ്യ https://www.chandrikadaily.com/siddharamayya-statement-about-by-election-in-karnataka.html https://www.chandrikadaily.com/siddharamayya-statement-about-by-election-in-karnataka.html#respond Fri, 01 Nov 2019 13:31:36 +0000 http://www.chandrikadaily.com/?p=143453 കര്‍ണാടകയില്‍ ഡിസംബര്‍ 5 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ 15 നിയമസഭ സീറ്റുകളില്‍ 12 സീറ്റുകളെങ്കിലും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം നേടുമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. അവിശുദ്ധ സര്‍ക്കാരാണ് ഇപ്പോള്‍ കര്‍ണാടക ഭരിക്കുന്നത്. യെദിയൂരപ്പ സര്‍ക്കാരിന് ഇപ്പോളും ഭൂരിപക്ഷമില്ലെന്നും സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നുമുള്ള എംഎല്‍എമാര്‍ രാജി വയ്ക്കുകയും കോണ്‍ഗ്രസ് ജെഡിഎസ് മുന്‍ സഖ്യ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമാക്കുകയും ചെയ്തിരുന്നു. ബിജെപി സര്‍ക്കാരിന് ഭരണത്തിലല്ല, ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിലാണ് താല്‍പര്യമെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ഡിസംബര്‍ 9 നാണ് ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.

ഉപതിരഞ്ഞെടുപ്പിനുള്ള എട്ട് സ്ഥാനാര്‍ത്ഥികളുടെ പട്ടിക വ്യാഴാഴ്ച കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഭിമ്മണ്ണ നായിക് (യെല്ലാപൂര്‍), ബി എച്ച് ബന്നിക്കോഡ് (ഹിരേക്കൂര്‍), കെ ബി കോളിവാഡ് (റണ്ണേബെന്നൂര്‍), എം അഞ്ജനപ്പ (ചിക്കബല്ലാപൂര്‍), എം നാരായണസ്വാമി (കെ ആര്‍ പുര), എം ശിവരാജ് (മഹലവാഹം) (ഹോസ്‌കോട്ട്) എച്ച്പി മഞ്ജുനാഥ് (ഹുന്‍സൂര്‍).

]]>
https://www.chandrikadaily.com/siddharamayya-statement-about-by-election-in-karnataka.html/feed 0
ഇത്ര പരിതാപകരമായി ഭരിച്ചിട്ടും ബി.ജെ.പി ജയിക്കുന്നത് വോട്ടിങ് മെഷീനില്‍ തിരിമറി നടത്തുന്നതുകൊണ്ട്: സിദ്ധരാമയ്യ https://www.chandrikadaily.com/sidharamaiya-allegation-against-bjp-and-voting-mechine.html https://www.chandrikadaily.com/sidharamaiya-allegation-against-bjp-and-voting-mechine.html#respond Tue, 22 Oct 2019 14:49:13 +0000 http://www.chandrikadaily.com/?p=142285
ബെംഗലൂരു: നിയമസഭാ തെരഞ്ഞൈടുപ്പില്‍ വോട്ടിങ് മെഷീനില്‍ ക്രമേക്കേട് നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. പിന്നെ എന്തു കൊണ്ടാണ് ഇത്രയും മോശമായി ഭരണം നടത്തിയിട്ടും ബി.ജെ.പി വീണ്ടും വിജയിക്കുന്നത്. വോട്ടിങ് മെഷീന്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് താന്‍ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മഹാരാഷ്ട്രയിലെ സോലാപൂര്‍ ഹൈദരാബാദ് റോഡിലൂടെ സഞ്ചരിച്ചു. റോഡെല്ലാം തകര്‍ന്നിരിക്കുകയാണ്. ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരി വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് ഈ അവസ്ഥ. എന്നിട്ടും അവര്‍ ജയിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയുടെ നിയന്ത്രണത്തിലാണ്. അവരുടെ നിര്‍ദേശമനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. സി.ബി.ഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ദുരുപയോഗം ചെയ്തത് പോലെ തെരഞ്ഞെടുപ്പ് കമ്മീഷനെയും ദുരുപയോഗം ചെയ്യുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

ജനവിധി എന്താലായും നമ്മള്‍ അംഗീകരിക്കണം. എന്ത് തരത്തിലുള്ള വിധിയാണ് അവര്‍ കുറിക്കുകയെന്നതിനെക്കുറിച്ച് അറിയില്ല. പ്രളയ ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കുന്നതില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ഹുബ്ബള്ളിയില്‍ മാധ്യപ്രവര്‍ത്തകരോടായിരുന്നു സിദ്ധരാമയ്യ ഇക്കാര്യം വ്യക്തമാക്കിയത്.

]]>
https://www.chandrikadaily.com/sidharamaiya-allegation-against-bjp-and-voting-mechine.html/feed 0
ഹിന്ദി അടിച്ചേല്‍പിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് സിദ്ധരാമയ്യ; അമിത്ഷായുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം https://www.chandrikadaily.com/amitshah-tweet-about-hindi-protest.html https://www.chandrikadaily.com/amitshah-tweet-about-hindi-protest.html#respond Sat, 14 Sep 2019 14:37:38 +0000 http://www.chandrikadaily.com/?p=139041

ബംഗളൂരു: ഒരു രാജ്യം ഒരു ഭാഷ എന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷക്ക് സാധിക്കുമെന്നും മാതൃഭാഷക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വീറ്റിന് പിന്നാലെ പ്രതിഷേധവുമായി നേതാക്കള്‍ രംഗത്തെത്തി.

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ വ്യക്തമാക്കി. കന്നഡയും തമിഴും പോലെ ഒരു ഭാഷ മാത്രമാണ് ഹിന്ദിയെന്നും ഹിന്ദി ദിനാചരണത്തെ എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഹിന്ദി ഔദ്യോഗിക ഭാഷയാണെന്ന് ഏത് ഭരണഘടനയിലാണ് പറഞ്ഞിട്ടുള്ളതെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ചോദിച്ചു. പ്രാദേശിക ഭാഷകളെ ഇല്ലാതാക്കാനുള്ള നീക്കമാണോ കേന്ദ്രം നടത്തുന്നതെന്ന ചോദ്യവുമായി ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും രംഗത്തെത്തി. അധികാരത്തില്‍ എത്തിയത് മുതല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ഒരു രാജ്യം ഒരു ഭാഷ എന്ന പ്രസ്താവന അമിത് ഷാ പിന്‍വലിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

സംസ്‌കാരവൈവിധ്യത്തെ അംഗീകരിക്കാത്ത ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

]]>
https://www.chandrikadaily.com/amitshah-tweet-about-hindi-protest.html/feed 0
കര്‍ണാടക പ്രതിസന്ധി: പ്രതികരണവുമായി ഡി.കെ. ശിവകുമാര്‍ https://www.chandrikadaily.com/dk-shivakumar-about-karnadaka-issue-news.html https://www.chandrikadaily.com/dk-shivakumar-about-karnadaka-issue-news.html#respond Mon, 08 Jul 2019 11:26:05 +0000 http://www.chandrikadaily.com/?p=132508 ബാംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതികരണവുമായി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ രംഗത്ത്. നിലവില്‍ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ഡി.കെ. ശിവകുമാര്‍ പറഞ്ഞു. പരിഹരിക്കാനാവുന്ന പ്രശ്‌നങ്ങളേ ഇപ്പോള്‍ ഉള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ കുതിരകച്ചവടത്തിനുള്ള ബി.ജെ.പി യുടെ ശ്രമങ്ങള്‍ക്കെതിരെ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് ക്യാമ്പില്‍ നടക്കുന്നത്. ഗവര്‍ണര്‍ വിമത എം.എല്‍ എമാരെ വിളിച്ച് വരുത്തി ഗവര്‍ണര്‍ രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയെന്ന് കോണ്‍ഗ്രസ് വെളിപ്പെടുത്തി. അതേ സമയം കര്‍ണാടക വിഷയത്തില്‍ ലോക്‌സഭ പ്രക്ഷുബ്ധമായി. കര്‍ണാകയിലെ സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ..പി ശ്രമിക്കുന്നു എന്ന് ആരോപിച്ച് ലോക്‌സഭയില്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

അതിനിടെ, കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ തുടര്‍ച്ചയായി ആടിയുലക്കുന്ന വിമത പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ഭരണകക്ഷിയില്‍പ്പെട്ട 12 എംഎല്‍എമാര്‍ രാജി സമര്‍പ്പിക്കാന്‍ ഒരുങ്ങിയ പുതിയ പ്രതിസന്ധിയാണ് സാമൂഹ്യമാധ്യമ ചിന്തകളെ പുതിയ ചര്‍ച്ചയിലേക്ക് വഴിതുറക്കുന്നത്.

തുടര്‍ച്ചയായി അഭിമുഖീകരിച്ച ഓപ്പറേഷന്‍ ലോട്ടസിനെ പരാജയപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് നിലവിലെ കുമാരസ്വാമി മന്ത്രിസഭയിലെ അംഗം കൂടിയായ ഡികെ ശിവകുമാറാണ്. നിലവിലെ പ്രതിസന്ധിയും കോണ്‍ഗ്രസ് നേരിട്ടത് ഡികെ വച്ചാണ്. കുമാരസ്വാമി അമേരിക്ക സന്ദര്‍ശന വേളയിലായിരിക്കെയാണ് രാജി പ്രഖ്യാപിച്ച് 12 ഭരണകക്ഷി എംഎല്‍എമാര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. എന്നാല്‍ സ്പീക്കര്‍ രമേശ് കുമാര്‍ അവരെ കാണാന്‍ കൂട്ടാക്കിയില്ല. 11 പേര്‍ രാജികത്ത് സ്പീക്കറുടെ ഓഫീസില്‍ കൈമാറി. ഒരാള്‍ പിന്‍മാറി. ഈ വേളയിലാണ് ഡികെ ശിവകുമാര്‍ പ്രശ്‌നത്തില്‍ ഇടപെടുന്നത്്.

ഗവര്‍ണറെ കാണാന്‍ ഇവര്‍ രാജ്ഭവനിലേക്ക് തിരിച്ച എംഎല്‍എമാരെ ഡികെ അനുനയിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരില്‍ നാലുപേരുമായി ഡികെ ശിവകുമാര്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. എട്ടുപേരാണ് ഗവര്‍ണറെ കാണാന്‍ രാജ്ഭവനില്‍ എത്തിയത്. എന്നാല്‍ അവര്‍ ആരും രാജിവെക്കില്ലെന്നും എല്ലാവരും മടങ്ങിയെത്തുമെന്നും ഡികെ പ്രതികരിച്ചു.

അതേസമയം കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിലെ പിണക്കങ്ങള്‍ പരിഹരിക്കുന്നതിന് നിലവിലെ മന്ത്രിസഭ അഴിച്ചുപണിയുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നിലവിലെ മന്ത്രിമാരും മുഖ്യമന്ത്രി കുമാരസ്വാമിയും അടക്കം രാജിവെക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പകരം മുഖ്യമന്ത്രി ആരെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ക്യാമ്പയിന് കാരണമാവുന്നത്. കോണ്‍ഗ്രസ് സര്‍ക്കാറിന് പലപ്പോഴും രക്ഷകനാണ് ഡികെ ശിവകുമാര്‍. പണം കൊണ്ടും പവര്‍ കൊണ്ടും കോണ്‍ഗ്രസില്‍ ശക്തനും ഇദ്ദേഹം തന്നെ.

രാമലിംഗ റെഡ്ഢി അടക്കം മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുമായി ശിവകുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. രാജിവെക്കാന്‍ പോയ എംഎല്‍എമാരെ തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് ഡികെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതേനിടെ കര്‍ണാടകയില്‍ എംഎല്‍എമാരുടെ രാജികത്തുകള്‍ സ്പീകറുടെ വസതിയില്‍ വെച്ച് ഡികെ ശിവകുമാര്‍ വലിച്ചു കീറിയെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ അരോപിച്ചിരുന്നു. ഇതെല്ലാം ഡികെക്ക് ജനങ്ങള്‍ക്കിടയില്‍ താരപദവി ലഭിക്കാന്‍ കാരണമായിട്ടുണ്ട്.

അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെയോ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോ തന്നെ മുഖ്യമന്ത്രിയായേക്കും എന്ന സൂചനകളും വരുന്നുണ്ട്. ഖാര്‍ഗെയോ സിദ്ധരാമയ്യയോ മുഖ്യമന്ത്രിയായാല്‍ തങ്ങള്‍ രാജിവെക്കില്ലെന്ന് ചില വിമത എംഎല്‍എമാര്‍ ഉപാധിവച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 224 അംഗ കര്‍ണ്ണാടക നിയമസഭയില്‍ 113 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം. 116 അംഗങ്ങളാണ് കോണ്‍ഗ്രസിനും ജെഡിഎസിനും ചേര്‍ന്നുള്ളത്. ഒരു ബിഎസ്പി അംഗത്തിന്റേയും ഒരു സ്വതന്ത്രന്റേയും പിന്തുണയും ഈ സഖ്യത്തിനുണ്ട്.

]]>
https://www.chandrikadaily.com/dk-shivakumar-about-karnadaka-issue-news.html/feed 0
മോദി ഭരണം ഹിറ്റ്‌ലര്‍ യുഗത്തിന് സമാനം: സിദ്ധരാമയ്യ https://www.chandrikadaily.com/sidharamayya-about-narendra-modi.html https://www.chandrikadaily.com/sidharamayya-about-narendra-modi.html#respond Mon, 19 Nov 2018 03:36:41 +0000 http://www.chandrikadaily.com/?p=111109 ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. മോദിയുടെ ഭരണം ഹിറ്റ്‌ലര്‍ യുഗത്തിന് സമാനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സി.ബി.ഐ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയവല്‍കരിച്ച മോദി ജനാധിപത്യത്തെ കശാപ്പു ചെയ്തതായും സിദ്ധരാമയ്യ ആരോപിച്ചു.
അടിമുടി ഹിറ്റ്‌ലറെ അനുകരിക്കാനാണ് മോദിയുടെ ശ്രമം. ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ച് ഭരിക്കുന്നു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യുകയാണ്. സി.ബി.ഐയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ചു. അഴിമതി ആരോപണം നേരിടുന്ന സി.ബി.ഐക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ സര്‍ക്കാറുകളുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടരണം. രാഷ്ട്രീയ ലക്ഷ്യം വെച്ച് സ്വന്തക്കാരെ അന്വേഷണ ഏജന്‍സികളില്‍ തിരുകികയറ്റുന്നത് ശരിയല്ല. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കര്‍ണാടകയില്‍ ബി.ജെ.പി തൂത്തെറിയപ്പെടുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/sidharamayya-about-narendra-modi.html/feed 0
‘118 എം.എല്‍.എമാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്’; ബി.ജെ.പിയെ വെല്ലുവിളിച്ച് എം.എല്‍.എമാരെ റോഡിലിറക്കി സിദ്ധരാമയ്യ https://www.chandrikadaily.com/sidharamayya-against-bjp-mlas-comments-news.html https://www.chandrikadaily.com/sidharamayya-against-bjp-mlas-comments-news.html#respond Thu, 17 May 2018 08:21:51 +0000 http://www.chandrikadaily.com/?p=85546 ബംഗളുരു: 118 എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ബി.ജെ.പിയെ
വെല്ലുവിളിച്ച് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ആ 11 പേര്‍ ഞങ്ങളോടൊപ്പമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, നിയമസഭക്ക് മുന്നില്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. വിധാന്‍ സൗധക്ക് മുന്നിലാണ് കോണ്‍ഗ്രസ് – ജെ.ഡി.എസ് ധര്‍ണ നടക്കുന്നത്.

കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന കര്‍ണാടകയിലെ എം.എല്‍.എമാര്‍ ഒറ്റ രാത്രി കൊണ്ട് മറുകണ്ടം ചാടിയെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന ആരോപണം. ഈ ആരോപണത്തിന് മറുപടിയുമായി തങ്ങള്‍ക്കൊപ്പമുളള മുഴുവന്‍ എം.എല്‍.എമാരെയും റോഡിലിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം.

]]>
https://www.chandrikadaily.com/sidharamayya-against-bjp-mlas-comments-news.html/feed 0
കര്‍ണാടക; ദളിത് മുഖ്യമന്ത്രിക്ക് വേണ്ടി വഴി മാറാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ https://www.chandrikadaily.com/dalith-cm-sidharamayya-karnadaka-news.html https://www.chandrikadaily.com/dalith-cm-sidharamayya-karnadaka-news.html#respond Sun, 13 May 2018 10:52:44 +0000 http://www.chandrikadaily.com/?p=84751 ബംഗളൂരു: കര്‍ണാടകയില്‍ ദളിത് മുഖ്യമന്ത്രിക്ക് വേണ്ടി വഴി മാറാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യത്തിലെ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ ഫലങ്ങളും തൂക്ക് സഭ പ്രവചിച്ച പശ്ചാത്തലത്തിലാണ് സിദ്ധരാമയ്യയുടെ പ്രസ്താവന.

സാഹചര്യം വരികയാണെങ്കില്‍ ഒരു ദളിത് മുഖ്യമന്ത്രിക്ക് വേണ്ടി വഴിമാറാന്‍ തയ്യാറാണ്. ദളിതനെ മുഖ്യമന്ത്രി ആക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയാണെങ്കില്‍ എതിര്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പൂര്‍ണ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ സംശയം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ജെ.ഡി.എസുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കുന്നത്.

അതിനിടെ 72.13 ശതമാനം പോളിംഗ് ഇന്നലെ നടന്നതായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോളിങ് ആണിത്. അതേസമയം, സംസ്ഥാനത്ത് ഒറ്റക്ക് അധികാരത്തില്‍ എത്തുമെന്ന് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദിയൂരപ്പ പ്രതികരിച്ചു.

]]>
https://www.chandrikadaily.com/dalith-cm-sidharamayya-karnadaka-news.html/feed 0
കര്‍ണ്ണാടക തെരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ വിവാദത്തിന് വഴിവെക്കാതെ കമ്മീഷന്‍; 5000 പുതിയ ഇ.വി.എമ്മുകള്‍ രംഗത്ത് https://www.chandrikadaily.com/5-000-new-evms-in-bengaluru-for-karnataka-assembly-elections-news.html https://www.chandrikadaily.com/5-000-new-evms-in-bengaluru-for-karnataka-assembly-elections-news.html#respond Wed, 11 Apr 2018 11:14:47 +0000 http://www.chandrikadaily.com/?p=79714 ബാംഗളൂരു: മറ്റു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി(ഇവിഎം) ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് കര്‍ണ്ണാടകയില്‍ തടയിടാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. തെരഞ്ഞെടുപ്പിനായി അയ്യായിരം പുതിയ ഇവിഎമ്മുകളാണ് ബാംഗളൂരുവില്‍ നിന്ന് എത്തിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പിനായി അയ്യായിരം വിവിപാറ്റ് ഘട്ടിപ്പിച്ചിട്ടുള്ള വോട്ടിംഗ് മെഷീനുകള്‍ എത്തിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയാല്‍ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ടെത്താനാണ് വിവിപാറ്റ് ഘടിപ്പിക്കുന്നത്. ബാംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡാണ് ഇവിഎം മെഷീനുകള്‍ കര്‍ണ്ണാടകയിലേക്കായി തയ്യാറാക്കുന്നത്.ആദ്യമായി ഉപയോഗിക്കുന്നവയാണ് മെഷീനുകളെന്നും ഇത് സംസ്ഥാനത്ത് വിവിധമണ്ഡലങ്ങളിലായി തെരഞ്ഞെടുപ്പിനായി വിതരണം ചെയ്യുമെന്നും സഞ്ജീവ് കുമാര്‍ പറഞ്ഞു. ഇ.വി.എം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുമെന്നും പഴയ ഇ.വി.എമ്മില്‍ നിന്ന് പുതിയ മെഷീനുകള്‍ ഒട്ടും വ്യത്യസ്ഥമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് മേയ് 12നും വോട്ടെണ്ണല്‍ 15നും നടക്കും. ഒറ്റഘട്ടമായിട്ടാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 17ന് വിജ്ഞാപനം, 25ന് സൂക്ഷ്മപരിശോധന, 27 വരെ പത്രിക പിന്‍വലിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകളില്‍ എല്ലാ ബൂത്തുകളിലും വി.വി പാറ്റ് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുകയെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥിയുടെ ചിത്രങ്ങള്‍ ഉണ്ടായിരിക്കുമെന്നും ബൂത്തുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കുമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

]]>
https://www.chandrikadaily.com/5-000-new-evms-in-bengaluru-for-karnataka-assembly-elections-news.html/feed 0
കര്‍ണ്ണാടക തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടിക വാട്‌സ്അപ്പില്‍; പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ https://www.chandrikadaily.com/after-phony-intel-report-congress-battles-fake-candidates-list-news.html https://www.chandrikadaily.com/after-phony-intel-report-congress-battles-fake-candidates-list-news.html#respond Wed, 11 Apr 2018 06:34:57 +0000 http://www.chandrikadaily.com/?p=79688 ബാംഗളൂരു: പ്രചരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വ്യാജമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ്സിന്റേതാണെന്ന രീതിയിലുള്ള സ്ഥാനാര്‍ഥിപട്ടിക വാട്‌സ്അപ്പിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. മെയ് 12-നാണ് കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ചര്‍ച്ച നടക്കുന്നതിനിടയിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് നിരവധി മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും കോണ്‍ഗ്രസ്സിന്റെ വാട്ട്‌സ്അപ്പ് ഗ്രൂപ്പില്‍ നിന്ന് സ്ഥാനാര്‍ഥിപട്ടിക ചോര്‍ന്നുകിട്ടിയതെന്നാണ് വിവരം. ഇത് ചില ചാനലുകള്‍ പുറത്തുവിടുകയും ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന്റെ ഒപ്പോടുകൂടിയുള്ള ലിസ്റ്റാണ് പുറത്തായതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. സ്ഥാനാര്‍ഥി പട്ടിക വ്യാജമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. അസുഖബാധിതനായി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ഡല്‍ഹിയിലെ ആസ്പത്രിയില്‍ ചികിത്സയിലാണെന്നും ഇത്തരത്തിലുള്ള ഒരു ഒപ്പും അദ്ദേഹം ചെയ്തിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. 132പേരുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ ലോക്‌സഭാ എം.പിയായ മല്ലികാര്‍ജ്ജുന ഖാര്‍ഖെയുടെ പേരും ഇടം പിടിച്ചിട്ടുണ്ട്.

വ്യാജവാര്‍ത്തകളെ ജാഗ്രതയോടെ കാണണമെന്നും അതില്‍ വീണുപോകരുതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇത്തരം പ്രചാരണങ്ങളെ അംഗീകരിക്കരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വ്യാജ ലിസ്റ്റിനു പിന്നില്‍ ബി.ജെ.പിയാണെന്നും ഈ ഉത്തരവാദിത്തത്തില്‍ നിന്നും ബി.ജെ.പി ഐ.ടി സെല്ലിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും കര്‍ണ്ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയായ മാധു യാഷ്‌കി ഗൗഡ് പറഞ്ഞു. ബി.ജെ.പിക്കെതിരെ ക്രിമിനല്‍ പരാതി നല്‍കുമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ മാസ്റ്റര്‍മാരാണ് ബി.ജെ.പിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിരന്തരമായി വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ബി.ജെ.പി. മൈസൂര്‍ ജില്ലയിലെ ചാമുണ്ടേശ്വരിയില്‍ നിന്ന് സിദ്ധരാമയ്യ മത്സരിക്കുന്നില്ലെന്നായിരുന്നു നേരത്തെ വാര്‍ത്ത പരന്നിരുന്നത്. എന്നാല്‍ വ്യാജവാര്‍ത്ത ആരോപണത്തില്‍ ബി.ജെ.പി ഇതുവരേയും പ്രതികരിച്ചിട്ടില്ല.

]]>
https://www.chandrikadaily.com/after-phony-intel-report-congress-battles-fake-candidates-list-news.html/feed 0
‘ബി.ജെ.പി ഏജന്റോ?’; കര്‍ണ്ണാടകയില്‍ മത്സരിക്കുന്നതിലെ നിലപാട് വ്യക്തമാക്കി നൗഹറ ഷൈഖ് https://www.chandrikadaily.com/i-am-not-an-agent-of-bjp-or-congress-mep-president-nowhera-shaik-news.html https://www.chandrikadaily.com/i-am-not-an-agent-of-bjp-or-congress-mep-president-nowhera-shaik-news.html#respond Tue, 10 Apr 2018 11:32:09 +0000 http://www.chandrikadaily.com/?p=79582 ബാംഗളൂരു: കര്‍ണ്ണാടകയില്‍ മത്സരിക്കുന്നതിനെക്കുറിച്ച് മഹിള എംപവര്‍മെന്റ് പാര്‍ട്ടി സ്ഥാപക നേതാവ് ഡോ നൗഹറ ഷൈഖ്. കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് മത്സരിക്കുന്നതെന്ന പ്രചാരണം കോണ്‍ഗ്രസ് നേതാക്കളുടെ സൃഷ്ടിയാണെന്ന് നൗഹറ പറഞ്ഞു.

താന്‍ ബി.ജെ.പിക്കുവേണ്ടിയാണ് രംഗത്തിറങ്ങിയിരിക്കുന്നത് എന്ന പ്രചാരണത്തിനു പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണ്. അല്ലാതെ സാധാരണ ജനങ്ങളല്ല. അവര്‍ക്കുവേണ്ടത് തന്നെ ബി.ജെ.പിക്കാരിയാക്കുകയാണെന്ന് നൗഹറ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഞാന്‍ ബി.ജെ.പിയുടേയോ കോണ്‍ഗ്രസ്സിന്റേയോ ഏജന്റല്ല. ഒരു പാര്‍ട്ടിയുമായും യാതൊരു തരത്തിലുമുള്ള ബന്ധമില്ലെന്നും ഇത്തരത്തിലുള്ള സംസാരങ്ങളെക്കുറിച്ച് ബോധവതിയല്ലെന്നും നൗഹറ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്ക് മികച്ച രീതിയിലുള്ള പിന്തുണയാണ് ആളുകളില്‍ നിന്നും ലഭിക്കുന്നത്. 224മണ്ഡലങ്ങളിലും എം.ഇ.പി മത്സരിക്കുന്നുണ്ട്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധമുള്ളവരാണ് സ്ഥാനാര്‍ത്ഥികള്‍. 150സീറ്റുകളില്‍ വിജയിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ കര്‍ണ്ണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ സാധിക്കുമെന്നും നൗഹറ പറഞ്ഞു.

ഇവിടെ കോണ്‍ഗ്രസ്, ബി.ജെ.പി എന്നീ രണ്ട് ഒപ്ഷനുകള്‍ മാത്രമേ ബി.ജെ.പിക്കുള്ളൂ. അടിമത്വത്തിലേക്ക് നടന്നുപോകുകയാണ് സംസ്ഥാനം. മാറ്റം കൊണ്ടുവരാനും ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാനും വേണ്ടിയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. പതിനായിരത്തിന് മുകളില്‍ സ്ത്രീകള്‍ക്ക് സഹായമെത്തിക്കാന്‍ തന്റെ സാമൂഹ്യപ്രവര്‍ത്തനം കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്നും ഇതാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രചോദനമായതെന്നും നൗഹറ വ്യക്തമാക്കി.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങളാണ് എം.ഇ.പി മത്സരിക്കുന്നതിന് പിന്നില്‍. പരമ്പരാഗതമായി കോണ്‍ഗ്രസിന് ലഭിച്ച് വരുന്ന മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ഇതുവഴി ബി.ജെ.പിയുടെ നീക്കം. ഇതിനായി ഓള്‍ ഇന്ത്യ മഹിളാ എംപവര്‍മെന്റ് പാര്‍ട്ടിയുമായി (എം.ഇ.പി) ധാരണയുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കര്‍ണാടകയില്‍ മത്സരിച്ചിട്ടില്ലാത്ത എം.ഇ.പി ഇത്തവണ തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തുണ്ട്.

മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ത്ഥിക്കും പാര്‍ട്ടി ദേശീയ നേതൃത്വം 50 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ശക്തമായ രീതിയില്‍ തന്നെയാണ് എം.ഇ.പിയുടെ പ്രചാരണം നടക്കുന്നത്. പ്രമുഖ കന്നഡ പത്രങ്ങളിലടക്കം സ്ഥാനാര്‍ത്ഥിയെ വിജയിക്കണമെന്നാവശ്യപ്പെട്ട് എം.ഇ.പി പരസ്യം നല്‍കുന്നുണ്ട്. മാധ്യമങ്ങളില്‍ പരസ്യം നല്‍കാന്‍ മാത്രം 1000 കോടി രൂപ നീക്കിവച്ചതായാണ് റിപ്പോര്‍ട്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ബി.എസ് യെദ്യൂരപ്പ നേരിട്ടാണ് എം.ഇ.പിക്കുള്ള മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതെന്നാണ് വിവരം.

]]>
https://www.chandrikadaily.com/i-am-not-an-agent-of-bjp-or-congress-mep-president-nowhera-shaik-news.html/feed 0