<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sidhique kappan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sidhique-kappan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 14 Sep 2025 14:36:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sidhique kappan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യു.എ.പിഎ ചുമത്തി അറസ്റ്റ് ചെയ്ത റിജാസിന് ഐക്യദാര്‍ഢ്യം; സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ പൊലീസ് കേസ്</title>
		<link>https://www.chandrikadaily.com/solidarity-with-rijas-who-was-arrested-under-uapa-police-case-against-11-people-including-siddique-kappan.html</link>
					<comments>https://www.chandrikadaily.com/solidarity-with-rijas-who-was-arrested-under-uapa-police-case-against-11-people-including-siddique-kappan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 14 Sep 2025 14:36:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sidhique kappan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354107</guid>

					<description><![CDATA[പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചു, അന്യായമായി സംഘം ചേര്‍ന്നു, അനുമതി ഇല്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചു, വഴിയാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാക്കി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.]]></description>
										<content:encoded><![CDATA[<p>യു.എ.പിഎ ചുമത്തി അറസ്റ്റ് ചെയ്ത റിജാസിന് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച് റിജാസ് സോളിഡാരിറ്റി ഫോറം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്&#x200d; പങ്കെടുത്തു സംസാരിച്ചതിന് സിദ്ദീഖ് കാപ്പന്&#x200d; ഉള്&#x200d;പ്പെടെ 11 പേര്&#x200d;ക്കെതിരെ പൊലീസ് കേസ്. പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചു, അന്യായമായി സംഘം ചേര്&#x200d;ന്നു, അനുമതി ഇല്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചു, വഴിയാത്രക്കാര്&#x200d;ക്ക് തടസ്സം ഉണ്ടാക്കി എന്നീ കുറ്റങ്ങള്&#x200d; ചുമത്തിയാണ് കേസെടുത്തത്.</p>
<p>യു.എ.പിഎ ചുമത്തി മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് റിജാസിനെ അറസ്റ്റ് ചെയ്തത്. ഓപറേഷന്&#x200d; സിന്ദൂറിനെതിരെ വിമര്&#x200d;ശനമുന്നയിച്ചതിനാണ് റിജാസിനെ മഹാരാഷ്ട്ര എ.ടി.എസ് അറസ്റ്റ് ചെയ്തത്. റിജാസിന് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച് ഹൈകോടതി ജങ്ഷനു സമീപമാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.</p>
<p>പരിപാടിയില്&#x200d; സിദ്ദീഖ് കാപ്പനായിരുന്നു മുഖ്യപ്രഭാഷണം നടത്തിയത്. ഡോ. ഹരി, ഷംസീര്&#x200d; എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പേര് ചോദിച്ചപ്പോള്&#x200d; മുദ്രാവാക്യം വിളിച്ചെന്നും പൊലീസിന്റെ നെയിംപ്ലേറ്റ് തട്ടിപ്പറിച്ചെന്നും പറഞ്ഞാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്‌റ്റേഷന്&#x200d; ജാമ്യത്തില്&#x200d; വിട്ടയച്ചു. അഭിഭാഷകന്&#x200d; പ്രമോദ് പുഴങ്കര, സി.പി. റഷീദ്, സാജിദ് ഖാലിദ്, ബബുരാജ് ഭഗവതി, അംബിക, മൃദുല ഭവാനി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്&#x200d;.</p>
<p>യു.എ.പിഎ കേസില്&#x200d; പ്രതിചേര്&#x200d;ക്കപ്പെട്ട റിജാസിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ട് ഏകദേശം 30 പേര്&#x200d; പരിപാടിയില്&#x200d; പങ്കെടുത്തതായി പൊലീസ് പറഞ്ഞു. 2020 ഒക്ടോബറില്&#x200d; ഹാഥ്‌റസ് ബലാത്സംഗക്കേസ് റിപ്പോര്&#x200d;ട്ട് ചെയ്യാന്&#x200d; പോകുമ്പോഴാണ് കാപ്പനെ ഉത്തര്&#x200d;പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. യു.എ.പിഎ വകുപ്പുകള്&#x200d; പ്രകാരമായിരുന്നു അറസ്റ്റ്. തുടര്&#x200d;ന്ന് 2022 സെപ്റ്റംബറിലാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/solidarity-with-rijas-who-was-arrested-under-uapa-police-case-against-11-people-including-siddique-kappan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;അർദ്ധരാത്രിയിൽ പരിശോധന നടത്താനുള്ള പൊലീസ് നീക്കം അസാധാരണം; ഒട്ടും ഭയമില്ല&#8217;: സിദ്ദിഖ് കാപ്പൻ</title>
		<link>https://www.chandrikadaily.com/police-move-to-conduct-checks-at-midnight-is-unusual-no-fear-at-all-siddique-kappan.html</link>
					<comments>https://www.chandrikadaily.com/police-move-to-conduct-checks-at-midnight-is-unusual-no-fear-at-all-siddique-kappan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 13 Apr 2025 07:10:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Journalist]]></category>
		<category><![CDATA[news]]></category>
		<category><![CDATA[police]]></category>
		<category><![CDATA[sidhique kappan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337899</guid>

					<description><![CDATA[രാത്രി 12 മണിക്ക് ശേഷം പരിശോധനയ്ക്ക് എത്തുമെന്ന് അറിയിച്ച പൊലീസ് നീക്കം അസാധാരണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍. മനുഷ്യാവകാശ ലംഘനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വഴിനീളെ വീട് ചോദിച്ചതിനു ശേഷമാണ് പൊലീസ് എത്തിയതെന്നും ആളുകളെ പരിഭ്രാന്തരാക്കുകയാണ് ലക്ഷ്യമെന്നും സിദ്ദിഖ് കാപ്പന്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം 6.20ഓടെയാണ് രണ്ട് പൊലീസുകാര്‍ വരുന്നത്. ഒരാള്‍ വേങ്ങര പൊലീസ് സ്റ്റേഷനില്‍ നിന്നും മറ്റൊരാള്‍ മലപ്പുറത്ത് നിന്നുള്ളതുമാണെന്നാണ് പറഞ്ഞത്. വീട്ടില്‍ ഉണ്ടാകില്ലേ എന്ന് ചോദിച്ചു. 12 മണിക്ക് ശേഷം മലപ്പുറത്ത് നിന്നും ഒരു സംഘം [&#8230;]]]></description>
										<content:encoded><![CDATA[<p>രാത്രി 12 മണിക്ക് ശേഷം പരിശോധനയ്ക്ക് എത്തുമെന്ന് അറിയിച്ച പൊലീസ് നീക്കം അസാധാരണമെന്ന് മാധ്യമപ്രവര്&#x200d;ത്തകന്&#x200d; സിദ്ദിഖ് കാപ്പന്&#x200d;. മനുഷ്യാവകാശ ലംഘനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വഴിനീളെ വീട് ചോദിച്ചതിനു ശേഷമാണ് പൊലീസ് എത്തിയതെന്നും ആളുകളെ പരിഭ്രാന്തരാക്കുകയാണ് ലക്ഷ്യമെന്നും സിദ്ദിഖ് കാപ്പന്&#x200d; പറഞ്ഞു.</p>
<p>ഇന്നലെ വൈകുന്നേരം 6.20ഓടെയാണ് രണ്ട് പൊലീസുകാര്&#x200d; വരുന്നത്. ഒരാള്&#x200d; വേങ്ങര പൊലീസ് സ്റ്റേഷനില്&#x200d; നിന്നും മറ്റൊരാള്&#x200d; മലപ്പുറത്ത് നിന്നുള്ളതുമാണെന്നാണ് പറഞ്ഞത്. വീട്ടില്&#x200d; ഉണ്ടാകില്ലേ എന്ന് ചോദിച്ചു. 12 മണിക്ക് ശേഷം മലപ്പുറത്ത് നിന്നും ഒരു സംഘം വരുന്നുണ്ട്, ചെക്കിങ്ങിന് വരികയാണ് എന്ന് പറഞ്ഞു. 12 മണിക്ക് ശേഷം വരേണ്ട കാര്യമെന്താണെന്നും ഇപ്പോള്&#x200d; വരാമല്ലോ എന്നും തങ്ങള്&#x200d; ചോദിച്ചു. എന്നാല്&#x200d; രാത്രിയാണ് വരിക എന്നായിരുന്നു മറുപടി – അദ്ദേഹം വ്യക്തമാക്കി.</p>
<p>വേങ്ങര പൊലീസ് സ്റ്റേഷനില്&#x200d; നിന്നും രണ്ടര കിലോമീറ്റര്&#x200d; മാത്രമാണ് തന്റെ വീട്ടിലേക്കുള്ള ദൂരമെന്നും എന്നാല്&#x200d; ഇവര്&#x200d; വഴിനീളെ വീട് ചോദിച്ചതിനു ശേഷമാണ് എത്തിയതെന്നും അദ്ദേഹം പറയുന്നു. ആളുകളെ പരിഭ്രാന്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിക്കുന്നു.</p>
<p>വീട്ടില്&#x200d; അര്&#x200d;ധരാത്രി പോലീസ് എത്തുമെന്ന് അറിയിച്ചതായി ഭാര്യ റൈഹാനയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ഇന്നലെ അര്&#x200d;ദ്ധരാത്രി എത്തുമെന്നാണ് അറിയിച്ചെങ്കിലും പൊലീസ് വന്നില്ല. എന്തിനാണ് പരിശോധന എന്നതില്&#x200d; വ്യക്തമായ ഉത്തരം വീട്ടുകാര്&#x200d;ക്ക് നല്&#x200d;കിയിട്ടില്ല. ഇന്നലെ വൈകിട്ട് രണ്ടു പൊലീസുകാര്&#x200d; എത്തിയാണ് 12 മണിക്ക് ശേഷം പരിശോധന ഉണ്ടാകുമെന്ന് അറിയിച്ചത്. കാപ്പന്റെ സാന്നിധ്യം ഉറപ്പുവരുത്താനാണ് ചോദിക്കുന്നതെന്നും അറിയിച്ചതായി റൈഹാന പറയുന്നു. സിദ്ധിഖ് കാപ്പന് സുപ്രീംകോടതിയും ലഖ്‌നൗ കോടതിയും കേസുകളില്&#x200d; ജാമ്യം അനുവദിച്ചതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-move-to-conduct-checks-at-midnight-is-unusual-no-fear-at-all-siddique-kappan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
