<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>singer &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/singer/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 18 May 2025 15:44:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>singer &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;വേടന്‍ എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍&#8217;: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര്‍ മധു</title>
		<link>https://www.chandrikadaily.com/1the-very-name-vedan-is-fake-jihadis-are-behind-him-n-r-madhu-makes-another-hateful-statement.html</link>
					<comments>https://www.chandrikadaily.com/1the-very-name-vedan-is-fake-jihadis-are-behind-him-n-r-madhu-makes-another-hateful-statement.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 18 May 2025 15:43:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[NR Madhu]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[singer]]></category>
		<category><![CDATA[vedan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341729</guid>

					<description><![CDATA[കോഴിക്കോട്: വേടൻ എന്ന പേര് തന്നെ വ്യാജമാണെന്നും അവൻ്റെ പിന്നിൽ ജിഹാദികളാണെന്നും ആർഎസ്എസ് മുഖമാസികയായ കേസരിയുടെ മുഖ്യപത്രാധിപർ എന്‍.ആര്‍ മധു. അദ്ദേഹത്തിന്റെ പാട്ടുകള്‍ തന്നെയാണ് ഇതിനൊക്കെ തെളിവെന്നും വേടന്റെ പാട്ടുകൾ പരിശോധിച്ചാൽ അയാളൊരിക്കലും ഇവിടുത്തെ ദളിത്-പിന്നോക്കക്കാരന്റെ വക്താവ് അല്ലെന്നും എന്‍.ആര്‍ മധു ആരോപിക്കുന്നു. ജനം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. &#8221;കേരളത്തിൽ ഹിന്ദുവായി ജീവിക്കുന്നത് എത്രത്തോളം അപകടമാണെന്ന് തെളിയിക്കുന്നതാണ് വേടനെതിരായ പരാമർശത്തിലെ തനിക്കെതിരായ കേസ്. വേടനെന്ന പേര് തന്നെ വ്യാജമാണ്. വേടൻ സമുദായം മഹത്തായ [&#8230;]]]></description>
										<content:encoded><![CDATA[<div id="content" class="primary-page-content-wrapper content-direction-ltr " data-sessionid="RDWEBETTDLUTXQ0YXFML4KQACRPFNQTALSFPZ" data-root="https://www.mediaoneonline.com" data-registration-mode="undefined" data-partner="mediaone" data-contentid="" data-categoryid="10" data-newsid="288744" data-path="/kerala/vedan-name-is-fake-there-are-jihadis-behind-him-says-nr-madhu-288744" data-logging-enabled="" data-userid="" data-cdnurl="" data-query-sessionid="RDWEBETTDLUTXQ0YXFML4KQACRPFNQTALSFPZ" data-query-root="www.mediaoneonline.com" data-query-partner="mediaone" data-ismobile="">
<p>കോഴിക്കോട്: വേടൻ എന്ന പേര് തന്നെ വ്യാജമാണെന്നും അവൻ്റെ പിന്നിൽ ജിഹാദികളാണെന്നും ആർഎസ്എസ് മുഖമാസികയായ കേസരിയുടെ മുഖ്യപത്രാധിപർ എന്&#x200d;.ആര്&#x200d; മധു. അദ്ദേഹത്തിന്റെ പാട്ടുകള്&#x200d; തന്നെയാണ് ഇതിനൊക്കെ തെളിവെന്നും വേടന്റെ പാട്ടുകൾ പരിശോധിച്ചാൽ അയാളൊരിക്കലും ഇവിടുത്തെ ദളിത്-പിന്നോക്കക്കാരന്റെ വക്താവ് അല്ലെന്നും എന്&#x200d;.ആര്&#x200d; മധു ആരോപിക്കുന്നു. ജനം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.</p>
<section class="content-item">
<div class="container">
<div class="row">
<div class="col-lg-9 cus-col-l-8 mt-20">
<div class="row">
<div class="col-lg-9 cus-col-ml-12">
<div class="story_content details-content-story">
<div class="hb-entry-main-content dropcap wow fadeIn animated">
<p>&#8221;കേരളത്തിൽ ഹിന്ദുവായി ജീവിക്കുന്നത് എത്രത്തോളം അപകടമാണെന്ന് തെളിയിക്കുന്നതാണ് വേടനെതിരായ പരാമർശത്തിലെ തനിക്കെതിരായ കേസ്. വേടനെന്ന പേര് തന്നെ വ്യാജമാണ്. വേടൻ സമുദായം മഹത്തായ പാരമ്പര്യമുള്ളവരാണ്. അയാൾ വേടൻ സമുദായത്തിൽപെട്ടയാളല്ല. വേടനെന്ന പേര് ഇവിടെ ദുരുപയോഗം ചെയ്യുകയാണ്. മയക്കുമുരുന്ന് ഉപയോഗിക്കുന്ന അച്ചടക്കമില്ലാത്ത വ്യക്തി വേടൻ എന്ന ഗോത്രസമൂഹത്തെ അപമാനിക്കുകയാണ്. ഇത്തരം ആളുകളെ ഭരണകൂടം തന്നെയാണ് പ്രോത്സാഹിപ്പിക്കുന്നത്.</p>
<p>വേടനെന്ന കലാകാരന് ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ ഈ ആവിഷ്‌കാര സ്വാതന്ത്ര്യം ഈ നാടിന്റെ സംസ്‌കാരത്തിനും ദേശീയ സുരക്ഷിതത്വത്തിനും അനുഗുണമാകണം. വേടന്റെ പാട്ടുകൾ പരിശോധിച്ചാൽ അയാളൊരിക്കലും ഇവിടുത്തെ ദളിത്-പിന്നോക്കക്കാരന്റെ വക്താവ് അല്ല.</p>
<p>ലോകത്തുള്ള അടിച്ചമർത്തപ്പെട്ടവരുടെ പാട്ടുകളൊക്കെ വേടൻ പാടുന്നുണ്ട്. &#8216;സിറിയ നിൻ മാറിലെ മുറിവ്, കൊറിയ നിൻ മീതെ കഴുകന്മാർ, ലങ്കയിൽ ദാഹം മാറാത്ത പുലികൾ അലയുന്നു&#8217;- ഇങ്ങനെയൊക്കെയാണ് വരികൾ. വേടന്റെ ഒർജിൻ ശ്രീലങ്കൻ വനിതയാണ്. വേടന്&#x200d; പാടുന്ന ഈ പുലികൾ എൽടിടിഇക്കാരാണ്. അവരെ മഹത്വവ്തകരിക്കുകയാണ്. അവരുടെ ദാഹം മാറിയിട്ടില്ല എന്ന് പറഞ്ഞാൽ പരോക്ഷമായി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കലാണ്. ആളു കൂടുന്നു എന്നത് കൊണ്ട് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.</p>
<p>മറ്റൊന്ന് സോമാലിയൻ ബാല്യങ്ങൾ കുടിനീര് തേടി അലയുന്ന് എന്നാണ്. എന്തിന് സോമാലിയ വരെ പോകണം. ദളിതന്റെയും പിന്നോക്കക്കാരന്റെയും ദുര്യോഗം അറിയണമെങ്കിൽ വയനാട്ടിലേക്ക് പോയാൽ മതി. അവർക്ക് കുടനീരില്ല. അതൊന്നും പാടുന്നില്ല.വേടന്റെ പട്ടിക്കിട്ടിരിക്കുന്ന പേര് ബുദ്ധൻ എന്നാണ്. നമ്മുടെ നാട്ടിലെ ചിലർക്ക് പട്ടി ഹറാമാണ്. ആ പട്ടിക്ക് ബുദ്ധന്റെ പേര് ഇടുന്നതിലൂടെ ഈ ഹറാം വാദികളുടെ പ്രീതി പിടിച്ചുപറ്റാനാണ് വേടൻ ശ്രമിക്കുന്നത്</p>
<p>ദളിത് പശ്ചാത്തലം ഉപയോഗിച്ചുകൊണ്ട് വേടൻ നടത്തുന്ന പരിശ്രമങ്ങൾ ഹിന്ദു സമൂഹത്തിലുണ്ടാകുന്ന ജാതി അതീതമായ ഐക്യത്തെ അട്ടിമറിക്കാനാണ്. ഇവിടെ ബോധപൂർവമായ മുസ്‌ലിം-ദളിത് ഐക്യവാദം ഉയർത്തുന്നുണ്ട്. ഇത് രാജ്യത്തെ ശിഥിലീകരിക്കാൻ വേണ്ടി രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗങ്ങളെ മുസ്‌ലിം വിഭാഗങ്ങളിലേക്ക് ചേർക്കാനാണ്. അതിന്റെ വക്താവാണ് വേടൻ എന്ന് സംശയിക്കുന്നു.</p>
<p>വേടൻ എന്ന കലാകാരൻ ഉയർത്തുന്ന സാഹിത്യവും അയാളുടെ ശരീരഭാഷ മുഴുവനും ഇവിടുത്തെ ദളിതർക്ക് വേണ്ടിയല്ല. ആരുടേയൊ കയ്യിലെ ചട്ടുകമാണ്. അത് ജിഹാദികളാണ്&#8221;- ഇങ്ങനെ പോകുന്നു എന്&#x200d;.ആര്&#x200d; മധുവിന്റെ ആരോപണങ്ങള്&#x200d;.</p>
</div>
</div>
</div>
</div>
</div>
</div>
</div>
</section>
<p>&nbsp;</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-very-name-vedan-is-fake-jihadis-are-behind-him-n-r-madhu-makes-another-hateful-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും</title>
		<link>https://www.chandrikadaily.com/pulipallu-case-kodanad-range-officer-transferred-and-duty-changed-after-arrest.html</link>
					<comments>https://www.chandrikadaily.com/pulipallu-case-kodanad-range-officer-transferred-and-duty-changed-after-arrest.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 17 May 2025 10:14:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[news]]></category>
		<category><![CDATA[forest officer]]></category>
		<category><![CDATA[rapper]]></category>
		<category><![CDATA[singer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341590</guid>

					<description><![CDATA[തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: റാപ്പര്&#x200d; വേടന്റെ അറസ്റ്റ് വിവാദങ്ങള്&#x200d;ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്&#x200d;ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്&#x200d; ആര്&#x200d;.അതീഷിനെ ടെക്‌നിക്കല്&#x200d; അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്&#x200d; ഉദ്യോസ്ഥര്&#x200d; തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്&#x200d; അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്&#x200d;ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്&#x200d; പദവി ഏറ്റെടുക്കാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയത്. ഈ നടപടി ഫീല്&#x200d;ഡ് ഡ്യൂട്ടിയില്&#x200d; നിന്ന് പൂര്&#x200d;മായും മാറ്റി നിര്&#x200d;ത്തുന്നു. റാപ്പര്&#x200d; വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്&#x200d; അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്&#x200d; കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്&#x200d; ബന്ധം ഉള്&#x200d;പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്&#x200d; അന്വേഷണ ഉദ്യോഗസ്ഥര്&#x200d; നാധ്യമങ്ങള്&#x200d;ക്ക് മുന്നില്&#x200d; വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pulipallu-case-kodanad-range-officer-transferred-and-duty-changed-after-arrest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമൂഹത്തില്‍ എത്രയോ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ് ഇരട്ടനീതി: വേടന്‍</title>
		<link>https://www.chandrikadaily.com/double-justice-has-existed-in-society-for-centuries-vedan.html</link>
					<comments>https://www.chandrikadaily.com/double-justice-has-existed-in-society-for-centuries-vedan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 01 May 2025 08:50:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DRUG CASE]]></category>
		<category><![CDATA[singer]]></category>
		<category><![CDATA[vedan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339654</guid>

					<description><![CDATA[വിവേചനമുള്ള സമൂഹമാണ് നമ്മുടേതെന്നും എല്ലാവരും ഒരുപോലെയല്ലെന്നും വേടൻ പ്രതികരിച്ചു]]></description>
										<content:encoded><![CDATA[<p>പാട്ടിനോളം മൂർച്ചയുള്ള വാക്കുകളുമായി പുലിപ്പല്ല് കേസിൽ ജാമ്യം നേടിയതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ വേടൻ. സമൂഹത്തിൽ ഇരട്ട നീതി എന്നത് തർക്കമില്ല. കേസ് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന്, നിങ്ങളെ വേദനിപ്പിച്ചെങ്കിൽ എന്നെയും വേദനിപ്പിച്ചെന്നായിരുന്നു വേടന്റെ മറുപടി. വിവേചനമുള്ള സമൂഹമാണ് നമ്മുടേതെന്നും എല്ലാവരും ഒരുപോലെയല്ലെന്നും വേടൻ പ്രതികരിച്ചു.</p>
<p>ഇനിയും മൂർച്ചയുള്ള പാട്ടുകൾ എഴുതുമെന്നും തെറ്റ് തിരുത്താൻ ശ്രമിക്കുമെന്നും വേടൻ വ്യക്തമാക്കി. സമൂഹത്തിന്റെ പിന്തുണയിൽ വേടൻ നന്ദി അറിയിക്കുകയും പറഞ്ഞു. ‘ഞാനൊരു കലാകരന്&#x200d; ആണ്, ഞാന്&#x200d; എന്റെ കല ചെയ്യുന്നു. അത് നിങ്ങള്&#x200d; കേള്&#x200d;ക്കുന്നു. അത്രതന്നെ. പാട്ടെഴുതുകയെന്നതാണ് എന്റെ ജോലി. വേടന്&#x200d; പൊതുസ്വത്താണ്. ഒരു കലാകാരന്&#x200d; പൊതുസ്വത്താണ്. ഒരു കലാകാരന്&#x200d; രാഷ്ട്രീയത്തെപ്പറ്റിയും ചുറ്റും നടക്കുന്നതിനെ കുറിച്ചു പ്രതികരിക്കേണ്ടയാളാണ്’ വേടന്&#x200d; പറഞ്ഞു.</p>
<p>പുലിപ്പല്ല് കേസിൽ റാപ്പർ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യം നൽകിയിരുന്നു. നിലവിലെ തെളിവുകൾ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ല. റാപ്പർ വേടന്റെ മാലയിലെ പുലിപ്പല്ല് യഥാർത്ഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പുലിപ്പല്ല് യഥാർത്ഥമാണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിലെന്ന് കോടതി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/double-justice-has-existed-in-society-for-centuries-vedan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയചന്ദ്രന്റെ വിയോഗത്തിലൂടെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത്: ഡോ.എം.പി. അബ്ദുസ്സമദ് സമദാനി</title>
		<link>https://www.chandrikadaily.com/an-era-ends-with-jayachandrans-death-dr-m-p-abdussamad-samadani.html</link>
					<comments>https://www.chandrikadaily.com/an-era-ends-with-jayachandrans-death-dr-m-p-abdussamad-samadani.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 10 Jan 2025 04:45:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dr mp abdusamadsamadani mp]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[news]]></category>
		<category><![CDATA[p jayachandran]]></category>
		<category><![CDATA[singer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325023</guid>

					<description><![CDATA[പി.ജയചന്ദ്രന്റ നിര്യാണത്തില്&#x200d; അനുശോചനം രേഖപ്പെടുത്തി ഡോ.എം.പി. അബ്ദുസ്സമദ് സമദാനി. മലയാളഭാഷയുടെ മാദകഭംഗിയുടെയും കേരളീയ സംഗീതത്തിന്റെ ശൂതിലയത്തിന്റെയും അതിമനോഹരമായ സമന്വയമായിരുന്നു ജയചന്ദ്രന്&#x200d;. അദ്ദേഹത്തിന്റെ അതുല്യമായ ആലാപനങ്ങളും മലയാളിമനസ്സില്&#x200d; അത് സൃഷ്ടിച്ച വൈകാരികവും ഗൃഹാതുരപരവുമായ അനുഭൂതിവിശേഷങ്ങളും അവര്&#x200d;ണ്ണനീയമാണ്. ഉന്നതനായ ഗായകനും കലാകാരനും എന്നതോടൊപ്പം വ്യതിരിക്തനായ സംഗീതജ്ഞനുമായിരുന്നു അദ്ദേഹം. സംഗീതത്തിന്റെയും സംസ്‌കാരത്തിന്റെയും മഹിമ കാത്തുസൂക്ഷിക്കാന്&#x200d; പ്രതിജ്ഞാബദ്ധനായ അദ്ദേഹം തല്&#x200d;സംബന്ധമായി സ്വന്തം വീക്ഷണങ്ങള്&#x200d; വെച്ചുപുലര്&#x200d;ത്തുകയും അത് പലപ്പോഴായി പ്രകടിപ്പിക്കുകയുമുണ്ടായി. പ്രശംസകളോടും അംഗീകാരങ്ങളോടും നിസ്സംഗത പുലര്&#x200d;ത്തിയ ജയചന്ദ്രന്റെ ഉള്ളില്&#x200d; സൗമ്യമായൊരു മനസ്സും കളങ്കരഹിതമായൊരു ഹൃദയവുമുണ്ടായിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>പി.ജയചന്ദ്രന്റ നിര്യാണത്തില്&#x200d; അനുശോചനം രേഖപ്പെടുത്തി ഡോ.എം.പി. അബ്ദുസ്സമദ് സമദാനി. മലയാളഭാഷയുടെ മാദകഭംഗിയുടെയും കേരളീയ സംഗീതത്തിന്റെ ശൂതിലയത്തിന്റെയും അതിമനോഹരമായ സമന്വയമായിരുന്നു ജയചന്ദ്രന്&#x200d;. അദ്ദേഹത്തിന്റെ അതുല്യമായ ആലാപനങ്ങളും മലയാളിമനസ്സില്&#x200d; അത് സൃഷ്ടിച്ച വൈകാരികവും ഗൃഹാതുരപരവുമായ അനുഭൂതിവിശേഷങ്ങളും അവര്&#x200d;ണ്ണനീയമാണ്.</p>
<p>ഉന്നതനായ ഗായകനും കലാകാരനും എന്നതോടൊപ്പം വ്യതിരിക്തനായ സംഗീതജ്ഞനുമായിരുന്നു അദ്ദേഹം. സംഗീതത്തിന്റെയും സംസ്‌കാരത്തിന്റെയും മഹിമ കാത്തുസൂക്ഷിക്കാന്&#x200d; പ്രതിജ്ഞാബദ്ധനായ അദ്ദേഹം തല്&#x200d;സംബന്ധമായി സ്വന്തം വീക്ഷണങ്ങള്&#x200d; വെച്ചുപുലര്&#x200d;ത്തുകയും അത് പലപ്പോഴായി പ്രകടിപ്പിക്കുകയുമുണ്ടായി. പ്രശംസകളോടും അംഗീകാരങ്ങളോടും നിസ്സംഗത പുലര്&#x200d;ത്തിയ ജയചന്ദ്രന്റെ ഉള്ളില്&#x200d; സൗമ്യമായൊരു മനസ്സും കളങ്കരഹിതമായൊരു ഹൃദയവുമുണ്ടായിരുന്നു.</p>
<p>ജയേട്ടനോട് അടുത്തിടപഴകാന്&#x200d; ലഭിച്ച അവസരങ്ങളിലെല്ലാം അനുഭവപ്പെട്ടത് ഒരു വലിയ മനുഷ്യന്റെ സാമിപ്യമായിരുന്നു. യേശുദാസിനോടൊപ്പം സമ്പന്നമായൊരു സംഗീതയുഗം സൃഷ്ടിക്കുന്നതില്&#x200d; സുപ്രധാനമായ പങ്കുവഹിച്ച ജയചന്ദ്രന്റെ വിയോഗത്തിലൂടെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത്. പക്ഷെ, ക്ഷതമേല്&#x200d;ക്കാത്ത ആ സ്വരവിന്യാസം ഇനിയും തലമുറകളെ പ്രചോദിപ്പിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-era-ends-with-jayachandrans-death-dr-m-p-abdussamad-samadani.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി ജയചന്ദ്രന് സംഗീതലോകത്തിന്റെ അന്ത്യാഞ്ജലി; സംസ്കാരം നാളെ, ഇന്ന് പൊതുദർശനം</title>
		<link>https://www.chandrikadaily.com/music-worlds-tribute-to-p-jayachandran-culture-tomorrow-public-viewing-today.html</link>
					<comments>https://www.chandrikadaily.com/music-worlds-tribute-to-p-jayachandran-culture-tomorrow-public-viewing-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 10 Jan 2025 04:38:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cremation]]></category>
		<category><![CDATA[p jayachandran]]></category>
		<category><![CDATA[singer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325020</guid>

					<description><![CDATA[നാളെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് പറവൂർ ചേന്ദമംഗലത്താണ് സംസ്കാരം]]></description>
										<content:encoded><![CDATA[<p>ഭാവഗായകൻ പി ജയചന്ദ്രന് സംഗീതലോകത്തിന്റെ അന്ത്യാഞ്ജലി. അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട വാങ്ങിയത്. അർബുദബാധയെ തുടർന്ന് എൺപതാം വയസിലായിരുന്നു പി ജയചന്ദ്രന്റെ അന്ത്യം. തൃശ്ശൂർ അമല ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ 8:00 മണിക്ക് പൂങ്കുന്നത് വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. 10 മണിയോടെ സംഗീത നാടക അക്കാദമി റീജണൽ തീയേറ്ററിൽ പൊതുദർശനമുണ്ടാകും. നാളെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് പറവൂർ ചേന്ദമംഗലത്താണ് സംസ്കാരം.</p>
<div class="InsidePost">
<div id="div-gpt-ad-1611659841369-0" data-google-query-id="CMjH2YKq6ooDFfuIrAIdNW8v9A">
<div id="google_ads_iframe_/132662741/24_In_Article_0__container__">ഇന്നലെ രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് പി ജയചന്ദ്രനെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അർബുദ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ.</div>
</div>
</div>
<p>മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പി ജയചന്ദ്രൻ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും അദ്ദേഹത്തെ തേടിയെത്തി. കേരള സർക്കാരിന്റെ ജെസി ഡാനിയൽ പുരസ്കാരം ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/music-worlds-tribute-to-p-jayachandran-culture-tomorrow-public-viewing-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ലോകത്തിലെ ഏറ്റവും മികച്ച പുരുഷൻ, അദ്ദേഹത്തിന്&#x200d;റെ പേര് കളങ്കപ്പെടുത്തരുത്&#8217;: സൈറ ബാനു</title>
		<link>https://www.chandrikadaily.com/the-best-man-in-the-world-dont-tarnish-his-name-saira-banu.html</link>
					<comments>https://www.chandrikadaily.com/the-best-man-in-the-world-dont-tarnish-his-name-saira-banu.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 24 Nov 2024 11:38:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ar rahman]]></category>
		<category><![CDATA[couple]]></category>
		<category><![CDATA[saira bhanu]]></category>
		<category><![CDATA[singer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318803</guid>

					<description><![CDATA[ആരോഗ്യപ്രശ്നത്തെ തുടർന്നാണ് ചെന്നൈയിൽ നിന്ന് മാറി നിൽക്കുന്നത് സൈറ ബാനു പറഞ്ഞു]]></description>
										<content:encoded><![CDATA[<p>സംഗീത സംവിധായകൻ എ. ആർ റഹ്മാനെതിരെയുള്ള വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് സൈറ ബാനു. അദ്ദേഹം വളരെ നല്ല മനുഷ്യനാണെന്നും മികച്ച വ്യക്തിത്വയാണെന്നും സൈറ മാധ്യമങ്ങൾക്കായി അയച്ച ശബ്ദ സന്ദേശത്തിൽ പറഞ്ഞു. നിലവിൽ ചികിത്സയുടെ ഭാഗമായി മുംബൈയിൽ ആണെന്നും ഉടൻ ചെന്നൈയിൽ തിരിച്ചെത്തുമെന്നും സൈറ പറയുന്നു. സൈറ റഹ്മാൻ ഇവിടെയുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ഓഡിയോ ക്ലിപ്പ് ആരംഭിക്കുന്നത്.</p>
<p>&#8216; ഞാൻ ഇപ്പോൾ മുംബൈയിലാണുള്ളത്. കഴിഞ്ഞ രണ്ടു മാസമായി ശരീരിക ബുദ്ധുമുട്ടുണ്ടായിരുന്നു.മുഴുവൻ യൂട്യൂബർമാരോടും തമിഴ് മാധ്യമങ്ങളോടും ഞാൻ അഭ്യർഥിക്കുന്നു, ദയവായി അദ്ദേഹത്തിനെതിരെ മോശമായി ഒന്നും പറയരുത്, ലോകത്തിലെ ഏറ്റവും മികച്ച പുരുഷനാണ്..</p>
<p>ആരോഗ്യപ്രശ്നത്തെ തുടർന്നാണ് ചെന്നൈയിൽ നിന്ന് മാറി നിൽക്കുന്നത്. ഇപ്പോൾ ചികിത്സയുമായി ബന്ധപ്പെട്ട് മുംബൈയിലാണ്. അദ്ദേഹം വളരെ മികച്ച മനുഷ്യനാണ്. ചികിത്സക്ക് ശേഷം ചെന്നൈയിലേക്ക് തിരികെ വരും. റഹ്മാന്റെ തിരക്കുകൾക്കിടയിൽ ബുദ്ധിമുട്ടിക്കാൻ താല്പര്യപ്പെടുന്നില്ല. ജീവിതത്തിൽ ഏറ്റവും അധികം വിശ്വാസം റഹ്മാനെയാണ്‌.എന്റെയും അദ്ദേഹത്തിന്റെയും സ്വകാര്യത മാനിക്കണം. വളരെ ദുഷ്‌കരമായ മുഹൂര്&#x200d;ത്തങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്. ഇരുവരും സ്‌നേഹത്തോടെയും നൂറ് ശതമാനം പരസ്പരധാരണയോടെയും എടുത്ത തീരുമാനമാണിത്. അതിനാൽ അദ്ദേഹത്തിന്&#x200d;റെ പേര് കളങ്കപ്പെടുത്തുന്ന പ്രചരണങ്ങൾ ദയവായി നിർത്തണമെന്ന് അഭ്യർഥിക്കുന്നു. അദ്ദേഹമൊരു രത്നമാണ്&#8217;- സൈറ ബാനു പറയുന്നു.</p>
<p>സൈറയുടെ അഭിഭാഷകയാണ് വാർത്തക്കുറിപ്പിലൂടെ വിവാഹമോചനത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ റഹ്മാനും വേര്&#x200d;പിരിയല്&#x200d; സംബന്ധിച്ച് പ്രതികരണം നടത്തി. &#8220;മുപ്പത് വര്&#x200d;ഷം പൂര്&#x200d;ത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്&#x200d;റെ സിംഹാസനം പോലും വിറപ്പിക്കും. എന്നിട്ടും, ഈ തകർച്ചയിൽ, ഞങ്ങൾ അർത്ഥം തേടുന്നു, തകര്&#x200d;ന്നത് കൂട്ടിയോജിപ്പിക്കാന്&#x200d; സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി&#8221; എന്നാണ് റഹ്മാന്&#x200d; തന്&#x200d;റെ എക്സിൽ കുറിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-best-man-in-the-world-dont-tarnish-his-name-saira-banu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്&#x200d;ക്കത്തയില്&#x200d; വിദ്യാര്&#x200d;ത്ഥിനിയെ പീഡിപ്പിച്ച കേസ്; പ്രശസ്ത ഗായകന്&#x200d; സഞ്ജയ് ചക്രവര്&#x200d;ത്തി അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/a-case-of-molesting-a-student-in-kolkata-famous-singer-sanjay-chakraborty-arrested.html</link>
					<comments>https://www.chandrikadaily.com/a-case-of-molesting-a-student-in-kolkata-famous-singer-sanjay-chakraborty-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 15 Nov 2024 12:16:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sanjay chakravarthi]]></category>
		<category><![CDATA[sexual abuse]]></category>
		<category><![CDATA[singer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317616</guid>

					<description><![CDATA[രണ്ട് മാസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് വെള്ളിയാഴ്ച സഞ്ജയ് ചക്രവര്&#x200d;ത്തിയെ പൊലീസ് മുംബൈയില്&#x200d; നിന്ന് അറസ്റ്റ് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്തയില്&#x200d; വിദ്യാര്&#x200d;ത്ഥിനിയെ പീഡിപ്പിച്ച കേസില്&#x200d; പ്രശസ്ത ഗായകന്&#x200d; സഞ്ജയ് ചക്രവര്&#x200d;ത്തി അറസ്റ്റില്&#x200d;. രണ്ട് മാസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് വെള്ളിയാഴ്ച സഞ്ജയ് ചക്രവര്&#x200d;ത്തിയെ പൊലീസ് മുംബൈയില്&#x200d; നിന്ന് അറസ്റ്റ് ചെയ്തത്.</p>
<p>ട്രാന്&#x200d;സിറ്റ് റിമാന്&#x200d;ഡില്&#x200d; മുംബൈയില്&#x200d; നിന്ന് കൊണ്ടുവന്നതിന് ശേഷം കോടതിയില്&#x200d; ഹാജരാക്കി ലൈംഗിക കുറ്റകൃത്യങ്ങളില്&#x200d; നിന്നുള്ള കുട്ടികളുടെ സംരക്ഷണ (പോക്സോ) നിയമപ്രകാരം ഇയാള്&#x200d;ക്കെതിരെ കുറ്റം ചുമത്തുകയും നവംബര്&#x200d; 18 വരെ പോലീസ് കസ്റ്റഡിയില്&#x200d; റിമാന്&#x200d;ഡ് ചെയ്യുകയും ചെയ്തു.</p>
<p>ജൂണ്&#x200d; മാസത്തില്&#x200d; കൊല്&#x200d;ക്കത്തയിലെ യോഗാ ഇന്&#x200d;സ്റ്റിറ്റ്യൂട്ടില്&#x200d; വെച്ച് 15 വയസ്സുള്ള വിദ്യാര്&#x200d;ത്ഥിനിയെ ഗായകന്&#x200d; പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.</p>
<p>&#8216;പരാതി പ്രകാരം, ക്ലാസ് അവസാനിച്ചതിന് ശേഷവും ചക്രവര്&#x200d;ത്തി അവിടെ തന്നെ തുടര്&#x200d;ന്നു, മറ്റ് വിദ്യാര്&#x200d;ത്ഥികളെല്ലാം പോയശേഷം, ഇരയെ ഉപദ്രവിച്ചു,&#8217; ഓഫീസര്&#x200d; പറഞ്ഞു.</p>
<p>പീഡനത്തിനിരയായ പെണ്&#x200d;കുട്ടിയെ മാനസിക ചികിത്സയ്ക്കായി മാതാപിതാക്കള്&#x200d; ബെംഗളൂരുവിലേക്ക് കൊണ്ടുപോയതോടെയാണ് സംഭവം പുറത്തറിയുന്നത്.</p>
<p>&#8221;ചികിത്സയ്ക്കിടെയാണ് ഇരയായ പെണ്&#x200d;കുട്ടി തന്റെ മുഴുവന്&#x200d; സംഭവവും ഡോക്ടറോട് ആദ്യമായി വെളിപ്പെടുത്തിയത്&#8221; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>സെപ്റ്റംബറില്&#x200d; നോര്&#x200d;ത്ത് 24 പര്&#x200d;ഗാനാസ് ജില്ലയിലെ ബെല്&#x200d;ഗാരിയ പോലീസ് സ്റ്റേഷനിലേക്ക് ഇമെയില്&#x200d; വഴി മാതാപിതാക്കള്&#x200d; പരാതി നല്&#x200d;കിയതിനെത്തുടര്&#x200d;ന്ന് സീറോ എഫ്‌ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്യാന്&#x200d; പോലീസിനെ പ്രേരിപ്പിച്ചു.</p>
<p>&#8216;സംഭവം അവരുടെ അധികാരപരിധിയില്&#x200d; നടന്നതിനാല്&#x200d;, അന്വേഷണത്തിനായി കേസ് ചാരു മാര്&#x200d;ക്കറ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി,&#8217; ഓഫീസര്&#x200d; പറഞ്ഞു.</p>
<p>കുറ്റകൃത്യം നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥാപനത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്&#x200d; പരിശോധിച്ച് ആ സമയത്ത് അവിടെയുണ്ടായിരുന്ന വിദ്യാര്&#x200d;ത്ഥികളുമായും മറ്റുള്ളവരുടെയും മൊഴിയെടുക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-case-of-molesting-a-student-in-kolkata-famous-singer-sanjay-chakraborty-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌നേഹവും പ്രാര്&#x200d;ഥനകളും; പുതിയ ചിത്രം പങ്കുവെച്ച് അമൃത സുരേഷ്</title>
		<link>https://www.chandrikadaily.com/love-and-prayers-amrita-suresh-shared-a-new-picture.html</link>
					<comments>https://www.chandrikadaily.com/love-and-prayers-amrita-suresh-shared-a-new-picture.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 23 Oct 2024 15:30:49 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[More]]></category>
		<category><![CDATA[amritha suresh]]></category>
		<category><![CDATA[singer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314678</guid>

					<description><![CDATA[മുന്&#x200d; ഭര്&#x200d;ത്താവിന്റെ പുതിയ വിവാഹവുമായി ചേര്&#x200d;ത്തു വായ്ക്കാവുന്ന കമന്റുകളും ചില പ്രേക്ഷകര്&#x200d; ചിത്രത്തിനടിയില്&#x200d; നല്&#x200d;കിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>പ്രാര്&#x200d;ഥനയ്ക്കു ശേഷം ക്ഷേത്രത്തില്&#x200d; നിന്നും പ്രസാദവും വാങ്ങിയിറങ്ങുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ്  ഗായിക അമൃത സുരേഷ്. കൂപ്പ് കൈ ഇമോജി വെച്ചിട്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌നേഹവും പ്രാര്&#x200d;ഥനകളും&#8217; എന്ന തലക്കെട്ടോടു കൂടി മറ്റൊരു ചിത്രവും താരം ഇന്&#x200d;സ്റ്റഗ്രാമില്&#x200d; പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്&#x200d; ചിത്രത്തിന് താഴെ നിരവധിപേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.</p>
<p>&#8216;ഈ ചിരി ഇനി ഒരിക്കലും മായാതെ ദൈവം കാക്കട്ടെ&#8217;, &#8216;ഒരു ആശ്വാസത്തിനു വകുപ്പുണ്ടെന്നല്ലേ അശരീരി കേട്ടത്&#8217;, &#8216;ജീവിതം സന്തോഷം ആയി മുന്നോട്ട് പോകുക മോളെ&#8217; തുടങ്ങിയ കമന്റുകള്&#x200d; പ്രേക്ഷകര്&#x200d; ചേര്&#x200d;ത്തിരിക്കുന്നു. എന്നാല്&#x200d; മുന്&#x200d; ഭര്&#x200d;ത്താവിന്റെ പുതിയ വിവാഹവുമായി ചേര്&#x200d;ത്തു വായ്ക്കാവുന്ന കമന്റുകളും ചില പ്രേക്ഷകര്&#x200d; ചിത്രത്തിനടിയില്&#x200d; നല്&#x200d;കിയിട്ടുണ്ട്.</p>
<p>മുന്&#x200d;ഭര്&#x200d;ത്താവിന്റെ പേരില്&#x200d; അമൃത നല്&#x200d;കിയ പരാതിയെ തുടര്&#x200d;ന്ന് വന്&#x200d; വിവാദങ്ങള്&#x200d; കഴിഞ്ഞ ദിവസങ്ങളില്&#x200d; നടന്നിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/love-and-prayers-amrita-suresh-shared-a-new-picture.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു</title>
		<link>https://www.chandrikadaily.com/singer-harishree-jayaraj-passed-away.html</link>
					<comments>https://www.chandrikadaily.com/singer-harishree-jayaraj-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 28 May 2024 14:24:44 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Music]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[HARISREE JAYARAJ]]></category>
		<category><![CDATA[singer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298876</guid>

					<description><![CDATA[ഹൃദയാഘാതത്തെ തുടര്&#x200d;ന്നാണ് മരണം
]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഗായകൻ ഹരിശ്രീ ജയരാജ് (54) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ആലുവ അശോകപുരം സ്വദേശിയാണ്. ജയറാം നായകനായ ‘കുടുംബശ്രീ ട്രാവൽസ്’ സിനിമയിലെ ‘തപ്പും തകിലടി’ എന്ന ഗാനത്തിലൂടെയാണ് ഹരിശ്രീ ജയരാജ് പിന്നണി ഗാനരംഗത്തെത്തിയത്. മൂന്നു പതിറ്റാണ്ടായി സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന ജയരാജ് കലാഭവൻ, ഹരിശ്രീ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്.</p>
<p>സംഗീത ലോകത്തെ സമഗ്ര സംഭാവനയ്‌ക്ക് നൽകുന്ന തിരുവനന്തപുരം ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജെ.സി.ഡാനിയേൽ പുരസ്‌കാരം ജയരാജ് നേടിയിട്ടുണ്ട്. ആകാശവാണി തൃശൂർ, കൊച്ചി നിലയങ്ങളിൽ ലളിതഗാനത്തിന് ബി ഹൈഗ്രേഡ് നേടിയ ഹരിശ്രീ ജയരാജ്, ഒട്ടേറേ ഭക്തിഗാനങ്ങൾ പാടുകയും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/singer-harishree-jayaraj-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്ലം ഷാഫിയുടെ സംഗീത ജീവിതത്തിന് കാൽനൂറ്റാണ്ട്</title>
		<link>https://www.chandrikadaily.com/kollam-shafis-musical-career-spans-a-quarter-of-a-century.html</link>
					<comments>https://www.chandrikadaily.com/kollam-shafis-musical-career-spans-a-quarter-of-a-century.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 17 Mar 2024 04:46:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kollam shafi]]></category>
		<category><![CDATA[singer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292989</guid>

					<description><![CDATA[ആൽബം ഗാനങ്ങളുടെ തുടക്കത്തിൽ വേറിട്ട ശബ്ദവുമായി രംഗപ്രവേശം ചെയ്ത ഷാഫി മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറി.]]></description>
										<content:encoded><![CDATA[<p><strong>പി.കെ മുഹമ്മദലി</strong></p>
<p>മാപ്പിളപാട്ട് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഗായകനാണ് കൊല്ലം ഷാഫി. ഒട്ടനവധി പ്രണയത്തിന്റെയും വിരഹത്തിന്റെയും പാട്ടുകൾ ആസ്വാദക ഹൃദയങ്ങളിലേക്ക് പകുത്തുനൽകിയ പാട്ടുകൾക്കുടമ. ആൽബം ഗാനങ്ങളുടെ തുടക്കത്തിൽ വേറിട്ട ശബ്ദവുമായി രംഗപ്രവേശം ചെയ്ത ഷാഫി മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറി. മൊബൈൽ ഫോൺ വരുന്നതിന് മുമ്പ് ലാൺ ഫോൺ കോൾ പരിപാടിയിലും റേഡിയോയിലും കാസറ്റുകളിലും നിരവധി ആസ്വാദകരെ ഷാഫിക്ക് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.</p>
<p>സാധരണക്കാരിൽ സാധരണക്കാരനായ ഷാഫിയുടെ പാട്ടുകൾ ഒരോ മനുഷ്യന്റെയും ജീവിതോർമ്മകൾ തുടിക്കുന്നതാണ്. പട്ടിണിയും അധ്വാനവും കഷ്ട്ടതയും മതേതരത്വവും മനുഷ്യത്വവും ഷാഫിയുടെ പാട്ടുകളിൽ വിളിച്ചോതും. പാട്ടുകൾ കേൾക്കാത്തവരും ഏറ്റു പാടാത്തവരും വിരളമാണ്. പ്രത്യാകിച്ച് യുവാക്കളിലും യുവതികളിലും വിദ്യാർത്ഥികളിലും തരംഗമാണ് ഷാഫിയുടെ എല്ലാം പാട്ടുകളും.ഇല്ലായ്മകളെ കഠിനാധ്വാനം കൊണ്ട് അതിജീവിച്ചും കലാരംഗത്തെ ഒറ്റപെടലുകളെയെല്ലാം പൊരുതിയാണ് ഷാഫി തന്റെ കഴിവിനെ നിലനിർത്തിയത്.</p>
<p>സാധരണക്കാരായ മനുഷ്യരും തൊഴിലാളികളുമാണ് ഷാഫിയുടെ പാട്ടുകൾ നെഞ്ചേറ്റിയത്. കാസറ്റിന്റെ കാലഘട്ടത്തിൽ മിക്ക ചായപിടികകളിലും വാഹനങ്ങളിലും കല്യാണവീടുകളിലും ഷാഫിയുടെ പാട്ടുകൾ തരംഗമായിരുന്നു. ചെറുപ്രായത്തിലെ കഷ്ട്ടപാടും വിശപ്പും മറന്ന് സമാധാന ജീവിതം ആഗ്രഹിച്ചാണ് ഷാഫി സംഗീതലോകത്ത് എത്താനുള്ള കാരണം. ആ കാലഘട്ടത്തിൽ ഷാഫി എഴുതിയ പാട്ടുകളാണ് വർഷങ്ങൾക്ക് ശേഷം ഈണംനൽകി ജനമനസ്സുകളിൽ എത്തിച്ചത്.</p>
<p>രാവും പകലും ഉപ്പയുടെ കഷ്ട്ടപാട് കണ്ടാണ് ഷാഫി വളർന്നത്.ഭക്ഷണം പോലും കിട്ടാത്ത ദിവസങ്ങൾ ഷാഫിയുടെ ജീവിതത്തിലുണ്ട്. ഒരു നേരത്തെ കഞ്ഞിക്കും റവക്കും വേണ്ടിയായിരുന്നു അന്ന് സ്കൂളിൽ പോകാറ്. സ്കൂളിൽ പഠിക്കുന്ന കാലത്തെ സ്വന്തമായി അധ്വാനിച്ച് സമ്പാദിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.സ്കൂൾ സമയം കഴിഞ്ഞാൽ സമീപത്തെ കടകളിൽ പോയി നിൽക്കും.ലീവുള്ള ദിവസങ്ങളിൽ കൂട്ടുകാരുമൊത്ത് ചെറിയ കച്ചവടങ്ങൾ നടത്തും.</p>
<p>പഠിക്കാൻ പിന്നോക്കമായ ഷാഫി പത്താംക്ലാസ് തോറ്റതോടെ പഠനം നിർത്തി.പിന്നെ ഉപ്പ പണിയെടുത്ത ഹോട്ടലിൽ സപ്ലൈറായി പോകാൻ തുടങ്ങി.അവിടെ കുറച്ച് കാലം നിന്നു കേരളത്തിന്റെ വിവിധയിടങ്ങളിലായി ഹോട്ടലുകളിലും നാടൻ പണികളെല്ലാം ഒരോന്നായി ചെയ്തു. കൂറേകാലം ഓട്ടോ ഓടിച്ച് ജീവിതം തള്ളിനീക്കി .പിന്നെ രണ്ട് വർഷത്തോളം ഗൾഫിൽ നിന്നു.</p>
<p>പ്രവാസ ജീവിതത്തിലും എല്ലാം ജോലികൾക്കിടയിലും ജീവിതം കരപിടിപ്പിക്കാനുള്ള കഷ്ട്ടപാടിലും പാട്ടിനെ വിടാതെ തന്റെ ജീവിതത്തിനോടൊപ്പം കൂട്ടി പാട്ടിനോടുള്ള അടങ്ങാത്ത ഇഷ്ടം മനസ്സിൽ കാത്ത്സൂക്ഷിച്ച് ഉയരങ്ങൾ കീഴടക്കിയ കലാകാരനാണ് കൊല്ലം ഷാഫി.മദ്രസയിൽ നിന്ന് നബിദിനത്തിനും കയ്യെഴുത്തിനും സാഹിത്യസമാജങ്ങൾക്കും പ്രദേശത്തെ കല്യാണ വീടുകളിലെല്ലാം പാട്ട് പാടിയാണ് കലാ പാരമ്പര്യം ഒന്നുമില്ലാത്ത ജീവിത സാഹചര്യത്തിൽ നിന്ന് ഷാഫി വലിയ പ്രോഗ്രാമുകളിലേക്കും വേദികളിലേക്കും എത്തിച്ചേരുന്നത്.</p>
<p>ആദ്യമായി മദ്രസയിലെ നബിദിന പരിപാടിക്ക് ഉമ്മ എഴുതി തന്ന പാട്ടിന് ഈണം നൽകി പാടിയത് ഷാഫിയുടെ ഓർമ്മകളിൽ ഇന്നും ജ്ജ്വലിച്ച് നിൽക്കുന്നുണ്ട്. ഉമ്മയും,നാടും,സുഹൃത്തുക്കളുമെല്ലാമാണ് ഷാഫിയുടെ വലിയ പ്രചോദനം. ചെറുപ്രായത്തിലെ തനിക്ക് പാടാനുള്ള കഴിവ് ദൈവം സമ്മാനിച്ചിട്ടുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞ് ആ കഴിവിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് ജീവിതം മുന്നോട്ട് നീക്കിയത് കൊണ്ട് സംഗീതം ഉപജീവനമാർഗമായി ഷാഫിയിലേക്ക് കടന്ന് വന്നു.</p>
<p>ആൽബങ്ങളുടെ തുടക്ക കാലഘട്ടത്തിൽ ഹിറ്റായ ഷാഫി സ്റ്റേജ് പ്രോഗ്രാമിൽ എത്തുന്നത് മിമിക്രി അവതരണത്തിലൂടെയാണ് മിമിക്രി രംഗത്ത് നിന്ന് ലഭിച്ച അനുഭവങ്ങളാണ് പാട്ടിന്റെ സങ്കേതത്തിൽ എത്താൻ കൂടുതൽ ഊർജ്ജമായത്. കലാ രംഗത്ത് ഇരുപത്തിയാറ് വർഷം പിന്നിടുമ്പോൾ ആയിരത്തിലധികം പാട്ടുകൾ സ്വന്തമായി രചന നടത്തി ആസ്വാദകരിൽ എത്തിച്ച് ജനപ്രിതി നേടി. പാടുന്നതോടൊപ്പം അഭിനയത്തിലും പ്രേക്ഷകരുടെ ഇഷ്ടമായി മാറി.</p>
<p>എല്ലാവർക്കും ആസ്വാദിക്കാൻ പറ്റിയ ഒരോ വരികളും സാധരണക്കാരായ മനുഷ്യർക്ക് ഏറ്റു പാടാൻ പറ്റിയ പാട്ടുകളാണ് ഷാഫി ഇതുവരെ ഒരുക്കിയിട്ടുള്ളത്. പുതിയ ന്യൂജൻ കാലത്ത് പുറത്തിറങ്ങുന്ന പാട്ടുകൾ അർത്ഥമില്ലാതെ ട്രെൻഡ് സൃഷ്ടിച്ച് മാഞ്ഞ്പോവുമ്പോൾ വരും തലമുറക്ക്കൂടി കേട്ട് ആസ്വാദിക്കാനുള്ള പാട്ടുകളാണ് ഷാഫിയുടേത്. പണ്ട് കാലങ്ങളിൽ വോക്ക് മാനിൽ റെക്കോർഡ് ചെയ്യുകയാണെങ്കിൽ ഇപ്പോൾ ഫോണിലും വീട്ടിലും എല്ലാം സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഷാഫി ഹൃദയം കൊണ്ട് പാടിയ ആയിരത്തോളം പാട്ടുകൾ ഇന്ന് യൂട്യൂബിൽ ഹിറ്റാണ്. ഇൻസ്റ്റഗ്രാം സ്റ്റോറികളിലും റീൽസുകളിലും കൂടുതലായി ഷാഫിയുടെ പാട്ടുകളാണ്. വളപ്പിൽ മുഹമ്മദാണ് പിതാവ്.സുഹറ ഉമ്മയാണ്.ഭാര്യ റജുല,ശഹബാസ്,ആയിശ നൂറ,ഖദീജ സിയ മക്കളാണ്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kollam-shafis-musical-career-spans-a-quarter-of-a-century.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
