<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>single civil code &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/single-civil-code/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 04 Feb 2025 07:58:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>single civil code &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തിലും ഏക സിവില്&#x200d;കോഡ് നടപ്പിലാക്കാന്&#x200d; ഒരുങ്ങുന്നു</title>
		<link>https://www.chandrikadaily.com/r-after-uttarakhand-gujarat-is-set-to-implement-a-single-civil-code.html</link>
					<comments>https://www.chandrikadaily.com/r-after-uttarakhand-gujarat-is-set-to-implement-a-single-civil-code.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Feb 2025 07:58:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[gujarath]]></category>
		<category><![CDATA[single civil code]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328618</guid>

					<description><![CDATA[മാര്&#x200d;ഗനിര്&#x200d;ദ്ദേശങ്ങള്&#x200d; തയ്യാറാക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം ഇന്ന്‌ ഉണ്ടാകുമെന്ന് മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.]]></description>
										<content:encoded><![CDATA[<p>ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തിലും ഏകീകൃത സിവില്&#x200d; കോഡ് നടപ്പിലാക്കാന്&#x200d; ഒരുങ്ങി ബി.ജെ.പി. മാര്&#x200d;ഗനിര്&#x200d;ദ്ദേശങ്ങള്&#x200d; തയ്യാറാക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം ഇന്ന്‌ ഉണ്ടാകുമെന്ന് മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. മൂന്നോ നാലോ അംഗങ്ങളുള്ള കമ്മിറ്റിയെ നിയമിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നത്.</p>
<p>സംഭവത്തെക്കുറിച്ച് വിശദമായി പ്രതികരിക്കാന്&#x200d; ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ആഭ്യന്തര സഹമന്ത്രി ഹര്&#x200d;ഷ് സാങ്വിയും ഇന്ന് ഉച്ചയ്ക്ക് 12:15 ന് പത്രസമ്മേളനം നടത്തും. ജനുവരി 28 നായിരുന്നു ഉത്തരാഖണ്ഡ് സര്&#x200d;ക്കാര്&#x200d; ഏകീകൃത സിവില്&#x200d; കോഡ് (യു.സി.സി) ആരംഭിച്ചത്. ഡെറാഡൂണിലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസില്&#x200d; മുഖ്യമന്ത്രി പുഷ്‌കര്&#x200d; സിങ് ധാമി, നിയമ മാന്വലും പുതിയ ചട്ടങ്ങള്&#x200d; പ്രകാരമുള്ള അപേക്ഷകള്&#x200d;ക്കായുള്ള സമര്&#x200d;പ്പിത പോര്&#x200d;ട്ടലും ഉദ്ഘാടനം ചെയ്തു.</p>
<p>ജനുവരി 20ന് മന്ത്രിസഭ നിയമ മാനുവലിന് അംഗീകാരം നല്&#x200d;കിയിരുന്നു, അതേസമയം പുതിയ സംവിധാനത്തെക്കുറിച്ച് അവരെ പരിചയപ്പെടുത്തുന്നതിനായി സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്കുള്ള പരിശീലനം ജനുവരി 13ന് തന്നെ ആരംഭിച്ചിരുന്നു. നിയമം പ്രാബല്യത്തില്&#x200d; വന്നതോടെ ഇനി സംസ്ഥാനത്ത് എല്ലാവര്&#x200d;ക്കും ഏകീകൃത നിയമമായിരിക്കും ബാധകമാകുക. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്&#x200d;ച്ചാവകാശം തുടങ്ങിയവയില്&#x200d; എല്ലാം ഒരേ നിയമം ബാധകമാകും. എന്നാല്&#x200d; പട്ടിക വിഭാഗക്കാരെ ഏകീകൃത സിവില്&#x200d; കോഡിന്റെ പരിധിയില്&#x200d; നിന്ന് ഒഴിവാക്കിയിട്ടുണ്ട്.</p>
<p>വിവാഹം, ലിവ്-ഇന്&#x200d; റിലേഷന്&#x200d;, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്&#x200d;ച്ചാവകാശം തുടങ്ങിയ നിയമങ്ങളില് ഇതോടെ മാറ്റമുണ്ടാകുകയാണ്. പൗരന്മാര്&#x200d;ക്കെല്ലാം ഒരേ നിയമമാകും ബാധകമാകുക. എല്ലാ വിവാഹങ്ങളും നിയമപരമായി രജിസ്റ്റര്&#x200d; ചെയ്തിരിക്കണം. സ്ത്രീകള്&#x200d;ക്ക് 18 വയസും പുരുഷന്മാര്&#x200d;ക്ക് 21 വയസുമാണ് കുറഞ്ഞ വിവാഹപ്രായം. മതപരമായ ആചാരങ്ങള്&#x200d; അനുസരിച്ച് വിവാഹം നടത്താം. എന്നാല്&#x200d; 60 ദിവസത്തിനുള്ളില്&#x200d; വിവാഹം രജിസ്റ്റര്&#x200d; ചെയ്യണം. സൈനികര്&#x200d;ക്കും യുദ്ധ മേഖലയിലെ മറ്റ് ഉദ്യോഗസ്ഥര്&#x200d;ക്കും നിയമത്തില്&#x200d; ഇളവുകളുണ്ടായിരിക്കും.</p>
<p>ബഹുഭാര്യത്വ-ബഹുഭര്&#x200d;തൃത്വ നിരോധനവും നിലവില്&#x200d; വന്നു. മറ്റൊരു പങ്കാളിയുണ്ടായിരിക്കെ വീണ്ടും വിവാഹിതരാകാന്&#x200d; നിമയം അനുവദിക്കുന്നില്ല. എല്ലാ മതത്തിലുള്ളവര്&#x200d;ക്കും നിയമം ബാധകമായിരിക്കും. വിവാഹമോചനത്തിനുള്ള ഏകീകൃത നടപടിക്രമം എന്നിവയാണ് മറ്റ് ചില പ്രധാന ഘടകങ്ങള്&#x200d;. വിവാഹ മോചനത്തിന് എല്ലാ വിഭാഗങ്ങള്&#x200d;ക്കും ബാധകമാകുക ഒരേ നിയമമാകും. മാത്രമല്ല പുരുഷനും സ്ത്രീക്കും വിവാഹമോചനം നേടാനുള്ള കാരണങ്ങള്&#x200d; ഒരു പോലെയായിരിക്കും.</p>
<p>ലിവ്-ഇന്&#x200d; റിലേഷനുള്&#x200d;പ്പടെ രജിസ്ട്രേഷന്&#x200d; നിര്&#x200d;ബന്ധമാക്കുന്നതാണ് പുതിയ നിയമം. 21 വയസിന് താഴെ പ്രായമുള്ളവരുടെ ലിവ്- ഇന്&#x200d; റിലേഷന് മാതാപിതാക്കളുടെ സമ്മതം അത്യാവശ്യമാണ്. ഉത്തരാഖണ്ഡുകാര്&#x200d; ആണെങ്കിലും അല്ലെങ്കിലും സംസ്ഥാനത്തിനകത്ത് എല്ലാവര്&#x200d;ക്കും നിയമം ബാധകമായിരിക്കും. ലിവ്-ഇന്&#x200d; റിലേഷനുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്യാതിരിക്കുന്നതോ തെറ്റായ വിവരങ്ങള്&#x200d; നല്&#x200d;കുന്നതോ ഇനി കുറ്റകരമായിരിക്കും. മൂന്ന് മാസം വരെ തടവോ 25,000 രൂപ പിഴയോ, രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.ലിവ്-ഇന്&#x200d; റിലേഷന്&#x200d;ഷിപ്പില്&#x200d; സ്ത്രീയെ അവരുടെ പങ്കാളി ഉപേക്ഷിച്ചാല്&#x200d; സാധാരണ വിവാഹ ബന്ധത്തില്&#x200d; ബാധകമായ നഷ്ടപരിഹാരം നല്&#x200d;കേണ്ടി വരും. ലിവ്-ഇന്&#x200d; റിലേഷന്&#x200d;ഷിപ്പിലുള്ള മാതാപിതാക്കള്&#x200d;ക്ക് ജനിക്കുന്ന കുട്ടികള്&#x200d;ക്ക് നിയമപരമായി എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/r-after-uttarakhand-gujarat-is-set-to-implement-a-single-civil-code.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏക വ്യക്തിനിയമം: മോദിയുടെ പ്രസംഗം രാജ്യത്തെ മതത്തിന്&#x200d;റെ പേരില്&#x200d; വിഭജിക്കാനെന്ന് എം.എം. ഹസന്&#x200d;</title>
		<link>https://www.chandrikadaily.com/one-person-rule-mm-says-modis-speech-will-divide-the-country-on-the-basis-of-religion-hasan.html</link>
					<comments>https://www.chandrikadaily.com/one-person-rule-mm-says-modis-speech-will-divide-the-country-on-the-basis-of-religion-hasan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 17 Aug 2024 08:53:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[mm hassan]]></category>
		<category><![CDATA[single civil code]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306534</guid>

					<description><![CDATA[സ്വാതന്ത്ര്യം സംരക്ഷിക്കാനും ജനങ്ങളുടെ ഐക്യം ശക്തിപ്പെടുത്താനും ആഹ്വാനം ചെയ്യേണ്ട പ്രധാനമന്ത്രി ജനങ്ങള്&#x200d;ക്കിടയില്&#x200d; വിദ്വേഷത്തിന്&#x200d;റെയും വെറുപ്പിന്&#x200d;റെയും അന്തരീക്ഷം സൃഷ്ടിക്കാന്&#x200d; ശ്രമിച്ചത് നിര്&#x200d;ഭാഗ്യകരമാണെന്നും എം.എം.ഹസന്&#x200d; കുറ്റപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>സ്വാതന്ത്ര്യ ദിനാഘോഷത്തില്&#x200d; ഏക വ്യക്തി നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം രാജ്യത്തെ വീണ്ടും മതത്തിന്&#x200d;റെ പേരില്&#x200d; വിഭജിക്കാനുള്ള ആഹ്വാനമാണെന്ന് യുഡിഎഫ് കണ്&#x200d;വീനര്&#x200d; എം.എം. ഹസന്&#x200d;. സ്വാതന്ത്ര്യം സംരക്ഷിക്കാനും ജനങ്ങളുടെ ഐക്യം ശക്തിപ്പെടുത്താനും ആഹ്വാനം ചെയ്യേണ്ട പ്രധാനമന്ത്രി ജനങ്ങള്&#x200d;ക്കിടയില്&#x200d; വിദ്വേഷത്തിന്&#x200d;റെയും വെറുപ്പിന്&#x200d;റെയും അന്തരീക്ഷം സൃഷ്ടിക്കാന്&#x200d; ശ്രമിച്ചത് നിര്&#x200d;ഭാഗ്യകരമാണെന്നും എം.എം.ഹസന്&#x200d; കുറ്റപ്പെടുത്തി.</p>
<p>രാജ്യത്ത് നിലനില്&#x200d;ക്കുന്ന ഏക വ്യക്തിനിയമത്തെ വര്&#x200d;ഗീയ വ്യക്തിനിയമം എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി സിവില്&#x200d;കോഡ് വിവേചന പരമാണെന്നും സാമുദായിക സിവില്&#x200d;കോഡ് ആണെന്നുമാണ് പറഞ്ഞത്. കഴിഞ്ഞ 75 വര്&#x200d;ഷമായി നിലവിലുള്ള കോമണ്&#x200d; സിവില്&#x200d;കോഡിന് രൂപം നല്&#x200d;കിയ ഭരണഘടനാ ശില്&#x200d;പ്പികളായ ഡോ.ബി.ആര്&#x200d;. അംബേദ്ക്കറെയും ഭരണഘടനാ നിര്&#x200d;മ്മാണ സമിതിയിലെ സ്വാതന്ത്ര്യ സമരസേനാനികളെയും അവഹേളിക്കുന്നതും അപമാനിക്കലുമാണ് മോദിയുടെ പ്രസംഗമെന്ന് എം.എം. ഹസന്&#x200d; കൂട്ടിച്ചേർത്തു.</p>
<p>21-ാം ലോ കമ്മീഷന്&#x200d; സിവില്&#x200d;കോഡിനെ കുറിച്ച് പഠനം നടത്തിയ ശേഷം ഏക വ്യക്തിനിയമം ഇപ്പോള്&#x200d; ആവശ്യമുള്ളതോ, അഭികാമ്യമോ അല്ലെന്നാണ് അഭിപ്രായപ്പെട്ടത്. അധികാരത്തില്&#x200d; വന്ന 2014 മുതല്&#x200d; മോദി ഭരണകൂടം ഏക വ്യക്തിനിയമം എന്ന അജണ്ട നടപ്പാക്കാന്&#x200d; ശ്രമിക്കുന്നു. പ്രധാനമന്ത്രി സുപ്രീംകോടതിയേയും ഭരണഘടനാ ശില്&#x200d;പ്പികളെയും ഇപ്പോള്&#x200d; കൂട്ടുപിടിക്കുന്നത് എന്&#x200d;ഡിഎ സര്&#x200d;ക്കാരിനെ താങ്ങിനിര്&#x200d;ത്തുന്ന ചിലരാഷ്ട്രീയ പാര്&#x200d;ട്ടികളുടെ പിന്തുണ തേടാനാണെന്ന് ജനങ്ങള്&#x200d;ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡില്&#x200d; ഏക വ്യക്തിനിയമം കൊണ്ടുവന്നപ്പോള്&#x200d; ആര്&#x200d;എസ്എസ് എതിര്&#x200d;പ്പിനെ തുടര്&#x200d;ന്ന് ഗോത്രവിഭാഗങ്ങളെ നിയമത്തില്&#x200d; നിന്ന് ഒഴിവാക്കിയ കാര്യം വിസ്മരിക്കാനാവില്ല. ഏക വ്യക്തിനിയമത്തിന്&#x200d;റെ കാര്യത്തില്&#x200d; ബിജെപിക്ക് ഉള്ളില്&#x200d;പോലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നതിന് തെളിവാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നതിന് തെളിവാണ് ചെങ്കോട്ടയിലെ അദ്ദേഹത്തിന്&#x200d;റെ പ്രസംഗം എന്നും എം.എം. ഹസന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/one-person-rule-mm-says-modis-speech-will-divide-the-country-on-the-basis-of-religion-hasan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി പ്രകടന പത്രികയില്&#x200d; അന്താരാഷ്ട്ര രാമായണോത്സവും ഏക സിവില്&#x200d;കോഡും</title>
		<link>https://www.chandrikadaily.com/international-ramayanotsam-and-single-civil-code-in-bjp-manifesto.html</link>
					<comments>https://www.chandrikadaily.com/international-ramayanotsam-and-single-civil-code-in-bjp-manifesto.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 14 Apr 2024 07:22:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[International Ramayanotsam]]></category>
		<category><![CDATA[manifesto]]></category>
		<category><![CDATA[single civil code]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295221</guid>

					<description><![CDATA[മോദി കി ഗ്യാരണ്ടി എന്ന പേരിലാണ് പ്രകടനപത്രിക.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഭാരതീയ ജനതാ പാര്&#x200d;ട്ടി (ബി.ജെ.പി)യുടെ പ്രകടന പത്രിക പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്&#x200d; ജെ.പി. നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പ്രകടന പത്രിക സമ്പൂര്&#x200d;ണ രാഷ്്ട്ര വികസനത്തിനുള്ള രേഖയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നടപ്പാക്കുന്ന കാര്യങ്ങളേ പ്രകടനപത്രികയില്&#x200d; പറയാറുള്ളൂവെന്ന് മോദി അവകാശപ്പെട്ടു. മോദി കി ഗ്യാരണ്ടി എന്ന പേരിലാണ് പ്രകടനപത്രിക.</p>
<p>70 വയസുകഴിഞ്ഞാല്&#x200d; 5 ലക്ഷം വരെ സൗജന്യ ചികിത്സ. ഏക സിവില്&#x200d;കോഡ് നടപ്പിലാക്കും. അന്താരാഷ്ട്ര രാമായണോത്സവം നടത്തും. കൂടുതല്&#x200d; വന്ദേഭാരത് ട്രെയിനുകള്&#x200d; ഓടിക്കുമെന്ന് പ്രഖ്യാപനം. നടപ്പാക്കുന്ന കാര്യങ്ങളെ പ്രകടനപത്രികയില്&#x200d; പറയാറുള്ളൂവെന്ന് മോദി. ദരിദ്ര വിഭാഗങ്ങള്&#x200d;ക്ക് മൂന്ന് കോടി വീട് കൂടി നിര്&#x200d;മ്മിച്ച് നല്&#x200d;കും.</p>
<p>6Gസാങ്കേതിക പ്രഖ്യാപനവും പ്രകടനപത്രികയില്&#x200d;. മുദ്രലോണ്&#x200d; 10ലക്ഷത്തില്&#x200d; നിന്നും 20 ലക്ഷമാക്കും. വനിത സംവരണം നടപ്പാക്കും. വടക്ക് &#8211; തെക്ക് ബുള്ളറ്റ് ട്രെയിന്&#x200d; റൂട്ടിന്റെ സാധ്യത പഠനം നടത്തും. പുതിയ ക്രിമിനല്&#x200d; നിയമം, പെട്രോളിയം ഉല്&#x200d;പ്പന്നങ്ങളുടെ നികുതി കുറക്കും.</p>
<p>70 വയസിന് മുകളിലുള്ള എല്ലാവരെയും ആയുഷ്മാന്&#x200d; ഭാരത് പദ്ധതിയില്&#x200d; ഉള്&#x200d;പ്പെടുത്തും. വാതക പൈപ്പ് ലൈന്&#x200d; എല്ലാ വീടുകളിലും എത്തിക്കും. വൈദ്യുതി ബില്&#x200d; പൂജ്യമാക്കും. പുരപ്പുറ സോളാര്&#x200d; പദ്ധതി വ്യാപകമാക്കും. പ്രധാനമന്ത്രി ആവാസ് യോജന വഴി 3 കോടി വീടുകള്&#x200d; നിര്&#x200d;മ്മിക്കും. ട്രാന്&#x200d;സ്‌ജെന്&#x200d;ഡറുകളെ ആയുഷ്മാന്&#x200d; ഭാരത് പദ്ധതിയില്&#x200d; ഉള്&#x200d;പ്പെടുത്തും.</p>
<p>ഭിന്നശേഷിക്കാര്&#x200d;ക്ക് പി.എം. ആവാസ് യോജന വഴി വീടുകള്&#x200d; നല്&#x200d;കും. അഴിമതിക്കാര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി. സൗജന്യറേഷന്&#x200d; അടുത്ത അഞ്ച് വര്&#x200d;ഷവും തുടരും. ഇങ്ങനെ പോകുന്ന പ്രഖ്യാപനങ്ങള്&#x200d; സാധാരണക്കാരുടെ വോട്ട് നോട്ടമിട്ടാണ് പ്രകടന പത്രികയെന്ന് വിമര്&#x200d;ശനമുണ്ട്.</p>
<p>പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള 27 അംഗ സമിതിയാണ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ രൂപവല്&#x200d;കരിച്ചത്. കേന്ദ്ര ധനമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d; കോര്&#x200d;ഡിനേറ്ററായും കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കോ-ഓര്&#x200d;ഡിനേറ്ററായും പ്രവര്&#x200d;ത്തിച്ചു. പ്രകടനപത്രികക്കായി ഒരുക്കുന്നതിനായി 1.5 ദശലക്ഷത്തിലധികം ശുപാര്&#x200d;ശകള്&#x200d; ശേഖരിച്ചതായി ബി.ജെ.പി പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/international-ramayanotsam-and-single-civil-code-in-bjp-manifesto.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏക സിവില്&#x200d;കോഡ് അംഗീകരിക്കാനാകില്ലെന്ന് എന്&#x200d;.ഡി.എ ഘടകകക്ഷി</title>
		<link>https://www.chandrikadaily.com/nda-constituent-party-that-single-civil-code-cannot-be-accepted.html</link>
					<comments>https://www.chandrikadaily.com/nda-constituent-party-that-single-civil-code-cannot-be-accepted.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 28 Mar 2024 06:03:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[accepted]]></category>
		<category><![CDATA[cannot]]></category>
		<category><![CDATA[Constituent Party]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[single civil code]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293848</guid>

					<description><![CDATA[പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിലും ഏക സിവില്&#x200d; കോഡിന്റെ കാര്യത്തിലും മുന്&#x200d; നിലപാടുകള്&#x200d; തിരുത്തിയിട്ടില്ലെന്നും നീറ്റ് പരീക്ഷയെയും ഏക സിവില്&#x200d; കോഡിനെയും അംഗീകരിക്കുന്നില്ലെന്നും പി.എം.കെ പ്രസിഡന്റ് അന്&#x200d;പുമണി രാംദോസ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഏക സിവില്&#x200d; കോഡ് അംഗീകരിക്കില്ലെന്ന് എന്&#x200d;.ഡി.എ ഘടകകക്ഷിയായ പട്ടാളി മക്കള്&#x200d; കക്ഷി. പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിലും ഏക സിവില്&#x200d; കോഡിന്റെ കാര്യത്തിലും മുന്&#x200d; നിലപാടുകള്&#x200d; തിരുത്തിയിട്ടില്ലെന്നും നീറ്റ് പരീക്ഷയെയും ഏക സിവില്&#x200d; കോഡിനെയും അംഗീകരിക്കുന്നില്ലെന്നും പി.എം.കെ പ്രസിഡന്റ് അന്&#x200d;പുമണി രാംദോസ് പറഞ്ഞു.</p>
<p>&#8216; ഞങ്ങല്&#x200d; നീറ്റ് പരീക്ഷയെ എതിര്&#x200d;ക്കുന്നു, ഞങ്ങള്&#x200d; യുണിഫോം സിവില്&#x200d; കോഡിനെ അംഗീകരിക്കുന്നില്ല. ഞങ്ങളുടെ ഐഡിയോളജിയില്&#x200d; മാറ്റാം വരുത്തിയിട്ടില്ല. വ്യത്യസ്ത നിലപാടുള്ളവരായിട്ടും കോണ്&#x200d;ഗ്രസും കമ്യൂണിസ്റ്റുകാരും ഒരുമിച്ച് മത്സരിക്കുന്നില്ലേ. കേരളത്തില്&#x200d; വര്&#x200d; പരസ്പരം മത്സരിക്കുകയും ചെയ്യുന്നു. അതുപോലുള്ള ബന്ധമല്ല ഞങ്ങളുടേത്&#8217; അന്&#x200d;പുമണി രാംദാസ് പറഞ്ഞു.</p>
<p>കേന്ദ്രമന്ത്രിസ്ഥാനം ആഗ്രഹിച്ചാണ് മുന്നണി മാറിയതെന്ന ആരോപണത്തെ അന്&#x200d;പുമണി രാംദോസ് തള്ളിക്കളഞ്ഞു. ആരോപണം അസംബന്ധമാണെന്നും 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് താന്&#x200d; പ്രവര്&#x200d;ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്നണി മാറിയത് പി.എം.കെ അണികള്&#x200d;ക്ക് അംഗീകരിക്കാനായിട്ടില്ലെന്ന എ.ഐ.എ.ഡി.എം.കെയുടെ ആരോപണത്തെയും പി.എം.കെ പ്രസിഡന്റ് വിമര്&#x200d;ശിച്ചു. കൂടെ നില്&#x200d;ക്കുമ്പോള്&#x200d; നല്ലത് പറയുകയും പിന്തുണച്ചില്ലെങ്കില്&#x200d; അപകീര്&#x200d;ത്തിപ്പെടുത്തുകയുമാണ് അവര്&#x200d; ചെയ്യുന്നത്. ഇത് നല്ല സംസ്‌കാരമല്ലെന്നും അന്&#x200d;പുമണി രാംദോസ് പറഞ്ഞു.</p>
<p>പതിറ്റാണ്ടുകളായി തമിഴ്നാടിനെ വഞ്ചിക്കുന്ന ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ പാര്&#x200d;ട്ടികളില്&#x200d; നിന്ന് തമിഴ്നാടിനെ രക്ഷിക്കാന്&#x200d; വേണ്ടിയാണ് എന്&#x200d;.ഡി.എയില്&#x200d; ചേര്&#x200d;ന്നതെന്നും അന്&#x200d;പുമണി രാംദോസ് പറഞ്ഞു. ഭാര്യം സൗമ്യയെ ധര്&#x200d;മപുരിയിലെ സ്ഥാനാര്&#x200d;ത്ഥിയാക്കിതിലെ വിമര്&#x200d;ശനങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. പാര്&#x200d;ട്ടിയുടെ ആവശ്യമായിരുന്നു അവരുടെ സ്ഥാനാര്&#x200d;ത്ഥിത്വമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സഖ്യമുണ്ടെങ്കിലും വിയോജിപ്പുകളുണ്ടാകുന്ന സമയങ്ങളില്&#x200d; തങ്ങള്&#x200d; ബി.ജെ.പിയെ വിമര്&#x200d;ശിക്കുമെന്നും അന്&#x200d;പുമണി രാംദോസ് പറഞ്ഞു. തമിഴ്നാട്ടില്&#x200d; എന്&#x200d;.ഡി.എയുടെ ഭാഗമായി 9 ലോക്സഭ സീറ്റുകളിലാണ് പി.എം.കെ മത്സരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nda-constituent-party-that-single-civil-code-cannot-be-accepted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
