<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sir &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sir/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 09 Dec 2025 14:40:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sir &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എസ്.ഐ.ആറിലൂടെ പൗരത്വ രജിസ്റ്ററിലേക്കുള്ള പിന്‍വാതില്‍ തുറക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു; അബ്ദുസ്സമദ് സമദാനി എംപി</title>
		<link>https://www.chandrikadaily.com/1center-tries-to-open-back-door-to-citizenship-register-through-sir-abdussamad-samadani-mp.html</link>
					<comments>https://www.chandrikadaily.com/1center-tries-to-open-back-door-to-citizenship-register-through-sir-abdussamad-samadani-mp.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 09 Dec 2025 14:39:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dr abdu samad samadani mp]]></category>
		<category><![CDATA[India]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367788</guid>

					<description><![CDATA[പൗരത്വം പരീക്ഷിക്കുക എന്നത് ഒരിക്കലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയില്‍പ്പെട്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>എസ്.ഐ.ആറിലൂടെ പൗരത്വ രജിസ്റ്ററിലേക്കുള്ള പിന്&#x200d;വാതില്&#x200d; തുറക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; ശ്രമിക്കുകയാണെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എംപി. തിരഞ്ഞെടുപ്പ് പരിഷ്‌കാരണം സംബന്ധിച്ച ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്തുകൊണ്ട് ലോക്‌സഭയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വം പരീക്ഷിക്കുക എന്നത് ഒരിക്കലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയില്&#x200d;പ്പെട്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അവ്യക്തവും അസ്ഥിരവുമായ മാനദണ്ഡങ്ങള്&#x200d; വച്ച് രാജ്യത്തെ പൗരന്മാരുടെ വോട്ടവകാശത്തെ പരീക്ഷിക്കുകയാണ് സര്&#x200d;ക്കാര്&#x200d; ചെയ്യുന്നത്. ഭരണഘടന നല്&#x200d;കിയ മൗലികാവകാശത്തെ സംവിധാനത്തിന്റെയും ബ്യൂറോക്രസിയുടെയും ഇടപെടലുകളിലൂടെ തകര്&#x200d;ക്കുന്നത് അനുവദിക്കാന്&#x200d; ആകില്ല.</p>
<p>വോട്ടവകാശത്തെ തന്നെ ചോദ്യം ചെയ്യുന്ന ഈ പുതിയ രീതിക്ക് നടപടിക്രമത്തിലെ നീതിയോ സുതാര്യതയോ വിവേചനരാഹിത്യമോ ഇല്ല. പൗരനെ അത് സംശയത്തിന്റെ മുള്&#x200d;മുനയില്&#x200d; നിര്&#x200d;ത്തുകയും തന്റെ സമ്മതിദാനത്തിനുള്ള അര്&#x200d;ഹത തെളിയിക്കാന്&#x200d; ആവര്&#x200d;ത്തിച്ച് ആവശ്യപ്പെടുകയും ചെയ്യുന്നു. മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഏറ്റവും സാധാരണക്കാരനായ മനുഷ്യന് തന്റെ ശബ്ദം ഫലപ്രദമായി പ്രകടിപ്പിക്കാന്&#x200d; കഴിയുന്ന ജനാധിപത്യ സംവിധാനത്തെ നിരാകരിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് പരിഷ്‌കാരം. എസ്.ഐ.ആറിന്റെ നടപടിക്രമങ്ങളൊന്നും ഭരണഘടനക്ക് നിരക്കുന്നതല്ല. തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരങ്ങള്&#x200d; നല്&#x200d;കുന്ന ഭരണഘടനയുടെ 324, 326 എന്നീ വകുപ്പുകളൊന്നും തന്നെ തുല്യാവകാശം ഉറപ്പു നല്&#x200d;കുന്ന 14ാം വകുപ്പിന് മീതെയല്ലെന്ന് മനസ്സിലാക്കണം. ദക്ഷിണാഫ്രിക്ക, കാനഡ, ജര്&#x200d;മ്മനി തുടങ്ങിയ രാജ്യങ്ങള്&#x200d; വോട്ടവകാശത്തെ ഏറ്റവും പ്രധാനപ്പെട്ട മൗലികാവകാശമായി അംഗീകരിക്കുകയും അതിന്റെ നിഷേധത്തെ കര്&#x200d;ക്കശമായ നീതിന്യായ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. അതുപോലുള്ള നടപടി ഇന്ത്യയിലും എടുക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു.</p>
<p>പൗരന്റെ അടിസ്ഥാനപരമായ ജനാധിപത്യാവകാശത്തില്&#x200d; വെള്ളം കലര്&#x200d;ത്താന്&#x200d; ഭരണപരമായ ഒരു നടപടിയെയും അനുവദിക്കാത്ത വിധത്തിലുള്ള നിയമനിര്&#x200d;മ്മാണം ഉണ്ടാകണം. ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്&#x200d; ജനത വോട്ടവകാശ നിഷേധത്തിന്റെ ഭീഷണി നേരിടുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; മുന്നോട്ടുവച്ച അപ്രായോഗികവും അസാധ്യവുമായ നടപടിക്രമങ്ങളും സമയപരിമിതിയും കൊണ്ടാണ് അവര്&#x200d; ഈ വിഷമാവസ്ഥയില്&#x200d; അകപ്പെട്ടിരിക്കുന്നത്. എസ്‌ഐആര്&#x200d; സൃഷ്ടിച്ച കെടുതികള്&#x200d; ബിഹാറില്&#x200d; കണ്ടു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലും അത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യമാകെ ഉത്കണ്ഠ സൃഷ്ടിക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഷ്‌കാരങ്ങള്&#x200d;.</p>
<p>വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌കരണത്തിന്റെ അടിസ്ഥാന തത്ത്വം തന്നെ വോട്ടര്&#x200d;മാരെ ഉള്&#x200d;ക്കൊള്ളുക എന്നതായിരിക്കണം, അവരെ തള്ളിക്കളയുക എന്നതാകരുത്. എന്നാല്&#x200d; എസ്. ഐ.ആര്&#x200d; ഉള്&#x200d;ക്കൊള്ളുക എന്ന തത്ത്വം തന്നെ അംഗീകരിക്കുന്നില്ല. ഓരോരോ കാരണങ്ങള്&#x200d; കണ്ടെത്തി ജനങ്ങളെ വോട്ടര്&#x200d; പട്ടികയില്&#x200d; നിന്ന് പുറത്താക്കുക എന്ന പരിപാടിയാണ് നടക്കുന്നത്. വോട്ടര്&#x200d; പട്ടിക &#8216;ശുദ്ധീകരിക്കുക&#8217; എന്നതല്ല വോട്ടവകാശം സംരക്ഷിക്കുക എന്നതാണ് ഭരണഘടനാപരമായി പട്ടികപരിഷ്‌കരണത്തിന്റെ ലക്ഷ്യമായിരിക്കേണ്ടത്. വോട്ടര്&#x200d; പട്ടികയില്&#x200d; തന്റെ പേരില്ലാത്ത ഒരു ജനാധിപത്യ സംവിധാനത്തില്&#x200d; ഒരു പൗരന്&#x200d; ജീവിക്കുക എന്നതിന്റെ അര്&#x200d;ത്ഥം എന്താണെന്ന് സമദാനി ചോദിച്ചു.</p>
<p>വോട്ടവകാശം തെളിയിക്കാനുള്ള ബാധ്യത വോട്ടറുടെ മേലേക്ക് കൈമാറ്റം ചെയ്തിരിക്കുകയാണ് എസ്‌ഐആര്&#x200d;. ഇതിനായി നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന കഠിനമായ വ്യവസ്ഥകളും വെച്ചു. പാസ്‌പോര്&#x200d;ട്ട് മുതല്&#x200d; മെട്രിക്കുലേഷന്&#x200d; രേഖകള്&#x200d; വരെ തെളിവുകളുടെ കൂട്ടത്തിലുണ്ട്. എന്നാല്&#x200d; വിചിത്രമെന്ന് പറയട്ടെ പൗരന്റെ അടിസ്ഥാന രേഖകളായ ആധാര്&#x200d; കാര്&#x200d;ഡ്, റേഷന്&#x200d; കാര്&#x200d;ഡ്, ഡ്രൈവിംഗ് ലൈസന്&#x200d;സ്, തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; തന്നെ നല്&#x200d;കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്&#x200d; കാര്&#x200d;ഡ് എന്നിവയെല്ലാം ഒഴിവാക്കി. ആധാര്&#x200d; കാര്&#x200d;ഡ് സ്വീകാര്യമായി അംഗീകരിക്കാന്&#x200d; സുപ്രീംകോടതി ഇടപെടേണ്ടിവന്നു.</p>
<p>വിവിധ വിഭാഗങ്ങളില്&#x200d; പെടുന്ന സാധാരണക്കാരെയാണ് ഈ നടപടികള്&#x200d; പ്രയാസത്തില്&#x200d; അകപ്പെടുത്തിയിട്ടുള്ളത്. പാവപ്പെട്ടവരും പാര്&#x200d;ശ്വവല്&#x200d;ക്കരിക്കപ്പെട്ടവരുമാണ് അതിന് കൂടുതല്&#x200d; ഇരയായത്. വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികള്&#x200d;, വാടകവീടുകളില്&#x200d; താമസിക്കുന്ന അനൗദ്യോഗിക തൊഴിലാളികള്&#x200d;, വിവാഹത്തെ തുടര്&#x200d;ന്ന് താമസസ്ഥലം മാറിയ സ്ത്രീകള്&#x200d;, പ്രവാസികള്&#x200d;, പതിവായി മുന്&#x200d;വിധികളെ അഭിമുഖീകരിക്കുന്ന മത, ഭാഷാ ന്യൂനപക്ഷങ്ങള്&#x200d; എന്നിവരെ വിഷമവൃത്തത്തിലേക്ക് തള്ളുന്നതാണ് പുതിയ നടപടിക്രമങ്ങള്&#x200d;. ചെറിയൊരു പോളിംഗ് ബൂത്തിലേക്ക് ചെറിയൊരു പെന്&#x200d;സിലുമായി ഒരു കടലാസില്&#x200d; വോട്ട് ചെയ്യുന്ന ചെറിയവരായ ആണുങ്ങളും പെണ്ണുങ്ങളുമാണ് ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനമെന്ന വിന്&#x200d;സ്റ്റന്&#x200d; ചര്&#x200d;ച്ചിലിന്റെ വാക്കുകള്&#x200d; സമദാനി ഉദ്ധരിച്ചു. വിന്&#x200d;സ്റ്റന്&#x200d; ചര്&#x200d;ച്ചില്&#x200d; ഊന്നിപ്പറഞ്ഞ ബാലറ്റ് പേപ്പര്&#x200d; എന്ന ആ കടലാസ് ഇന്ത്യന്&#x200d; ജനതക്ക് തിരിച്ചു നല്&#x200d;കണം. വോട്ട് ചെയ്യാന്&#x200d; ബാലറ്റ് സംവിധാനം തിരിച്ചുകൊണ്ടുവരണം.</p>
<p>എസ്‌ഐആര്&#x200d; സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളും അനിശ്ചിതത്വവും സ്വയംകൃതാര്&#x200d;ത്ഥമാണ്. മുന്&#x200d;കൂട്ടി അറിയിപ്പ് കൊടുക്കാതെ വളരെ കുറഞ്ഞ സമയം കൊണ്ട് ഇത്ര വിപുലവും വ്യാപകവുമായൊരു പ്രക്രിയ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതും ഭാരമേറിയതുമായ ഒരു ഭരണ സംവിധാനത്തെക്കൊണ്ട് നടപ്പിലാക്കാന്&#x200d; ശ്രമിച്ചാല്&#x200d; സ്വാഭാവികമായും ഇതായിരിക്കും സ്ഥിതി. ഇത്ര പ്രധാനപ്പെട്ടൊരു കാര്യത്തിന് എന്താണ് ഇത്ര വലിയ ധൃതിയെന്നും എന്തുകൊണ്ടാണ് ഇത്രഹൃസ്വമായ സമയപരിധിയെന്നും കേന്ദ്രസര്&#x200d;ജര്&#x200d; വ്യക്തമാക്കണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1center-tries-to-open-back-door-to-citizenship-register-through-sir-abdussamad-samadani-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തില്‍ എസ്ഐആര്‍ സമയപരിധി രണ്ടു ദിവസം കൂടി നീട്ടി</title>
		<link>https://www.chandrikadaily.com/in-kerala-the-sir-deadline-has-been-extended-by-two-more-days.html</link>
					<comments>https://www.chandrikadaily.com/in-kerala-the-sir-deadline-has-been-extended-by-two-more-days.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 09 Dec 2025 07:07:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[sir]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367680</guid>

					<description><![CDATA[രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.]]></description>
										<content:encoded><![CDATA[<p>ന്യൂ ഡല്&#x200d;ഹി: കേരളത്തിലെ എസ്ഐആര്&#x200d; നടപടികളുമായി ബന്ധപ്പെട്ട കേസില്&#x200d; സുപ്രീംകോടതി ഇന്ന് നിര്&#x200d;ണ്ണായക ഇടക്കാല ഉത്തരവുമായി. രണ്ടാഴ്ച കൂടി സമയം നീട്ടി നല്&#x200d;കണമെന്നായിരുന്നു സംസ്ഥാന സര്&#x200d;ക്കാരിന്റെ ആവശ്യം.</p>
<p>എന്നാല്&#x200d; സംസ്ഥാനത്തിന്റെ ആവശ്യം ചോദ്യം ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d;, നടപടികള്&#x200d; നിരീക്ഷിച്ചു വരികയാണ് എന്നും ആവശ്യമെന്നുവെച്ചാല്&#x200d; മാത്രം സമയം ഇനിയും നീട്ടാം എന്നും കോടതിയോടു അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-kerala-the-sir-deadline-has-been-extended-by-two-more-days.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രവാസി വോട്ട്: എസ്.ഐ.ആര്‍. ശുദ്ധീകരണമോ, &#8216;പുറത്താക്കല്‍തന്ത്രമോ&#8217;? ജനാധിപത്യം നേരിടുന്ന ചോദ്യങ്ങള്‍</title>
		<link>https://www.chandrikadaily.com/11pravasi-vote-s-i-r-purge-or-expulsion-strategy-questions-facing-democracy.html</link>
					<comments>https://www.chandrikadaily.com/11pravasi-vote-s-i-r-purge-or-expulsion-strategy-questions-facing-democracy.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 07 Dec 2025 05:47:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367250</guid>

					<description><![CDATA[വോട്ടര്‍പട്ടികകള്‍ കാലോചിതമായി പുതുക്കുക, അപാകതകള്‍ തിരുത്തുക, ഇരട്ട-വ്യാജ എന്‍ട്രികള്‍ നീക്കം ചെയ്യുക എന്നിവയെല്ലാം ഈ പ്രക്രിയയുടെ അവിഭാജ്യ ഘടകങ്ങളാണ്.]]></description>
										<content:encoded><![CDATA[<p><strong>കെ.പി. മുഹമ്മദ്</strong></p>
<p>ഏതൊരു ജനാധിപത്യത്തിന്റെയും ശ്വാസം അതിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും, അതില്&#x200d; ഓരോ പൗരനും ഉറപ്പുവരുത്തുന്ന പങ്കാളിത്തവുമാണ്. വോട്ടര്&#x200d;പട്ടികകള്&#x200d; കാലോചിതമായി പുതുക്കുക, അപാകതകള്&#x200d; തിരുത്തുക, ഇരട്ട-വ്യാജ എന്&#x200d;ട്രികള്&#x200d; നീക്കം ചെയ്യുക എന്നിവയെല്ലാം ഈ പ്രക്രിയയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഇന്ത്യന്&#x200d; തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; (ECI) അടുത്തിടെ പ്രഖ്യാപിച്ച &#8216;പ്രത്യേക തീവ്ര പുനഃപരിശോധന&#8217; അഥവാ സ്‌പെഷ്യല്&#x200d; ഇന്റന്&#x200d;സീവ് റിവിഷന്&#x200d; (SIR) ഔദ്യോഗികമായി ഈ ലക്ഷ്യങ്ങള്&#x200d; മുന്&#x200d;നിര്&#x200d;ത്തിയാണ് നടപ്പാക്കുന്നത്.</p>
<p>ഭരണഘടനയുടെ 324-ാം അനുച്ഛേദം നല്&#x200d;കുന്ന അധികാരമുപയോഗിച്ച് വോട്ടര്&#x200d;പട്ടിക കുറ്റമറ്റതാക്കാനുള്ള ECI-യുടെ ശ്രമങ്ങള്&#x200d; അഭിനന്ദനീയമാണെങ്കിലും, കഴിഞ്ഞ കേന്ദ്രസര്&#x200d;ക്കാരിന്റെ കാലത്തുണ്ടായ വിവാദപരമായ നീക്കങ്ങളും പല സംസ്ഥാനങ്ങളിലും നടന്ന &#8216;ശുദ്ധീകരണ&#8217; പ്രക്രിയകളിലെ പാളിച്ചകളും ആശങ്കയുണര്&#x200d;ത്തുന്നു. ഈ മഹത്തായ ലക്ഷ്യങ്ങള്&#x200d;ക്കിടയില്&#x200d;, SIR പ്രക്രിയ രാജ്യത്ത് വലിയ രാഷ്ട്രീയ-സാമൂഹിക ചര്&#x200d;ച്ചകള്&#x200d;ക്ക് തിരികൊളുത്തിയിരിക്കുകയാണ്.</p>
<p>ലക്ഷക്കണക്കിന് പ്രവാസി (NRI) പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കപ്പെടാനുള്ള സാധ്യതയാണ് ഈ ആശങ്കകളുടെ കാതല്&#x200d;. ജനാധിപത്യത്തിന്റെ ശുദ്ധീകരണം എന്ന പേരില്&#x200d;, പൗരന്മാരുടെ അടിസ്ഥാനപരമായ വോട്ടവകാശത്തിന്മേല്&#x200d; ചോദ്യചിഹ്നമുയര്&#x200d;ത്തുന്ന ഒരു &#8216;നിപുറത്താക്കല്&#x200d; തന്ത്രമായി&#8217; SIR മാറുന്നുണ്ടോ എന്ന ഗൗരവമായ ചോദ്യമാണ് ഇവിടെ ഉന്നയിക്കപ്പെടേണ്ടത്.</p>
<p>വോട്ടര്&#x200d; പട്ടികയില്&#x200d; നിന്ന് മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും നീക്കം ചെയ്യുന്നത് നിയമപരമായി ആവശ്യമാണ്. എന്നാല്&#x200d;, 2024 മുതല്&#x200d; രാജ്യത്തുടനീളം ഘട്ടം ഘട്ടമായി നടപ്പാക്കുന്ന ടകഞ പ്രക്രിയ, മുന്&#x200d; അനുഭവങ്ങളുടെ വെളിച്ചത്തില്&#x200d;, അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.</p>
<p>കിഴക്കന്&#x200d; സംസ്ഥാനങ്ങളില്&#x200d;, പ്രത്യേകിച്ച് ബിഹാറില്&#x200d;, നടന്ന തീവ്രമായ പുനഃപരിശോധനകള്&#x200d; വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അവിടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏകദേശം 30 ലക്ഷത്തോളം വോട്ടര്&#x200d;മാരെയാണ് പട്ടികയില്&#x200d; നിന്ന് നീക്കം ചെയ്തത്. ഒരു വോട്ടറെ പട്ടികയില്&#x200d; നിന്ന് നീക്കം ചെയ്യണമെങ്കില്&#x200d;, ഫോം 7 വഴി നോട്ടീസ് നല്&#x200d;കി വിശദീകരണം തേടണമെന്ന നിയമം പലപ്പോഴും ലംഘിക്കപ്പെട്ടു. മതിയായ രേഖകളോ, നീക്കം ചെയ്തവരുടെ വിശദാംശങ്ങളോ സുതാര്യമായി പൊതുജനങ്ങള്&#x200d;ക്ക് ലഭ്യമായില്ലെന്ന ആരോപണങ്ങള്&#x200d; ഉയര്&#x200d;ന്നു.</p>
<p>പ്രൊഫസര്&#x200d; അമര്&#x200d;ത്യ സെന്&#x200d; ചൂണ്ടിക്കാട്ടിയതുപോലെ, പെട്ടെന്നുള്ളതും കര്&#x200d;ശനവുമായ ഇത്തരം നടപടികള്&#x200d;, രേഖകള്&#x200d; കൈവശമില്ലാത്ത പാവപ്പെട്ടവരുടെയും, പാര്&#x200d;ശ്വവത്കരിക്കപ്പെട്ടവരുടെയും, ആഭ്യന്തര കുടിയേറ്റ തൊഴിലാളികളുടെയും അവകാശങ്ങള്&#x200d; നിഷേധിക്കാന്&#x200d; സാധ്യതയുണ്ട്. കൃത്യമായ മുന്നറിയിപ്പില്ലാതെ, വീടുവീടാന്തരമുള്ള പരിശോധനയില്&#x200d;, വോട്ടര്&#x200d; വീട്ടിലില്ലെങ്കില്&#x200d; &#8216;സ്ഥലം മാറിപ്പോയവര്&#x200d;&#8217; (Shifted Voter) എന്ന ലേബലില്&#x200d; നീക്കം ചെയ്യപ്പെടുന്നത്, വോട്ടവകാശം നിഷേധിക്കാനുള്ള എളുപ്പവഴിയായി മാറുമോ എന്ന് നാം ഭയപ്പെടണം.</p>
<p>ലോകമെമ്പാടുമായി ഏകദേശം 1.35 കോടിയിലധികം ഇന്ത്യന്&#x200d; പൗരന്മാരാണ് വിദേശത്ത് താമസിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്&#x200d;ച്ചയ്ക്ക് നട്ടെല്ലായ ഈ സമൂഹം, ജനാധിപത്യ പ്രക്രിയയില്&#x200d; നിന്ന് ഏറെക്കുറെ അകറ്റി നിര്&#x200d;ത്തപ്പെട്ടിരിക്കുകയാണ്. വോട്ട് ചെയ്യണമെങ്കില്&#x200d; സ്വന്തം നാട്ടിലെ പോളിംഗ് ബൂത്തില്&#x200d; നേരിട്ട് ഹാജരാകണം എന്ന കാലഹരണപ്പെട്ട നിയമം, മിക്ക സാധാരണ പ്രവാസികള്&#x200d;ക്കും പ്രായോഗികമായി സാധ്യമല്ല.</p>
<p>ഇതിനിടയില്&#x200d;, പ്രവാസികള്&#x200d;ക്ക് ഇ-വോട്ടിംഗ് അനുവദിക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്&#x200d;ക്കാര്&#x200d; ചര്&#x200d;ച്ചകള്&#x200d; നടത്തുന്നതായി വാര്&#x200d;ത്തകള്&#x200d; വന്നിരുന്നു. എന്നാല്&#x200d;, ഇത്രയധികം പ്രതീക്ഷ നല്&#x200d;കിയ ഇ-വോട്ട്/പോസ്റ്റല്&#x200d; വോട്ട് സംവിധാനം നടപ്പാക്കുന്നതിന് ആവശ്യമായ നിയമഭേദഗതികള്&#x200d; വരുത്തുന്നതില്&#x200d; കേന്ദ്ര ഭരണകൂടം ഇപ്പോഴും മൗനം പാലിക്കുന്നത് സംശയകരമാണ്.</p>
<p>ഇപ്പോള്&#x200d; SIR പ്രക്രിയ വരുന്നതോടെ ഈ പ്രതിസന്ധിക്ക് ആക്കം കൂടുന്നു:</p>
<p>വീടുവീടാന്തരമുള്ള പരിശോധനയുടെ കെണി: മാസങ്ങളോളം വിദേശത്ത് താമസിക്കുന്ന പ്രവാസിയുടെ വീട്ടില്&#x200d; BLO എത്തുമ്പോള്&#x200d; സ്വാഭാവികമായും ആളെ കണ്ടെത്താനാവില്ല. ഇത് &#8216;സ്ഥലം മാറിപ്പോയ വോട്ടര്&#x200d;&#8217; എന്ന വിഭാഗത്തില്&#x200d; ഉള്&#x200d;പ്പെടുത്തി പേര് നീക്കം ചെയ്യാനുള്ള എളുപ്പവഴിയായി മാറും.</p>
<p>വിലാസത്തിലെ സാങ്കേതിക പ്രശ്‌നം: പ്രവാസിക്ക് നാട്ടിലെ വിലാസം സ്ഥിരമാണെങ്കിലും, സാങ്കേതികമായി അവര്&#x200d; വിദേശത്താണ് താമസം. ഈ അവ്യക്തത മുതലെടുത്ത് നടത്തുന്ന ഒഴിവാക്കല്&#x200d; ശുപാര്&#x200d;ശകള്&#x200d;, ലക്ഷക്കണക്കിന് പ്രവാസി വോട്ടര്&#x200d;മാരെ അന്യായമായി പട്ടികയില്&#x200d; നിന്ന് ഒഴിവാക്കാന്&#x200d; കാരണമാകും.</p>
<p>നോട്ടീസ് ആശയവിനിമയത്തിലെ പ്രതിസന്ധി: പേര് നീക്കം ചെയ്യാന്&#x200d; സാധ്യതയുള്ളവര്&#x200d;ക്ക് നല്&#x200d;കുന്ന ഫോം 7 നോട്ടീസ് പോസ്റ്റല്&#x200d; വഴി വിദേശത്തുള്ളവര്&#x200d;ക്ക് സമയബന്ധിതമായി ലഭിക്കില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്.</p>
<p>പ്രവാസി വോട്ടിംഗ് യാഥാര്&#x200d;ത്ഥ്യമാക്കാതെ, വോട്ടര്&#x200d;പട്ടികയില്&#x200d; നിന്ന് അവരെ കൂട്ടത്തോടെ ഒഴിവാക്കാന്&#x200d; സാധ്യതയുള്ള SIR പോലുള്ള തീവ്രമായ നടപടികളുമായി മുന്നോട്ട് പോകുന്നത്, പ്രവാസി സമൂഹത്തോടുള്ള കേന്ദ്രസര്&#x200d;ക്കാരിന്റെ കടുത്ത അവഗണനയെയും, അവരുടെ ജനാധിപത്യാവകാശം നിഷേധിക്കാനുള്ള രാഷ്ട്രീയ താല്&#x200d;പ്പര്യത്തെയും തുറന്നുകാട്ടുന്നു.</p>
<p>?? ആവശ്യങ്ങള്&#x200d;: യുദ്ധകാലാടിസ്ഥാനത്തില്&#x200d; പരിഹാരം വേണം<br />
&#8216;ഒരു വോട്ടറെയും ഒഴിവാക്കില്ല&#8217; എന്ന ഭരണഘടനാപരമായ തത്വം പാലിക്കുന്നതിലും, പ്രവാസികളുടെ വോട്ടവകാശം സംരക്ഷിക്കുന്നതിലും ECI-ക്ക് നിര്&#x200d;ണ്ണായകമായ ഉത്തരവാദിത്തമുണ്ട്. ഈ വിഷയത്തില്&#x200d; ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്ലിം ലീഗ് ശക്തമായി ആവശ്യപ്പെടുന്നത് ഇനി പറയുന്ന കാര്യങ്ങളാണ്:</p>
<p>ഡിജിറ്റല്&#x200d; വെരിഫിക്കേഷന്&#x200d;: വിദേശത്തുള്ള വോട്ടര്&#x200d;മാര്&#x200d;ക്ക് പാസ്പോര്&#x200d;ട്ട്, വിസ തുടങ്ങിയ രേഖകള്&#x200d; ഓണ്&#x200d;ലൈനായി സമര്&#x200d;പ്പിക്കാനും, വീഡിയോ കോണ്&#x200d;ഫറന്&#x200d;സിംഗ് വഴി റിമോട്ട് വെരിഫിക്കേഷന്&#x200d; നടത്താനും സൗകര്യം ഒരുക്കണം.</p>
<p>ഡിജിറ്റല്&#x200d; അറിയിപ്പ് നിര്&#x200d;ബന്ധമാക്കുക: പോസ്റ്റല്&#x200d; അറിയിപ്പുകള്&#x200d;ക്ക് പുറമെ ഇ-മെയില്&#x200d;, എസ്.എം.എസ്. തുടങ്ങിയ മാര്&#x200d;ഗ്ഗങ്ങളിലൂടെ ടകഞ പ്രക്രിയയിലെ എല്ലാ നിര്&#x200d;ണ്ണായക അറിയിപ്പുകളും (പ്രത്യേകിച്ച് ഫോം 7 നോട്ടീസുകള്&#x200d;) പ്രവാസികള്&#x200d;ക്ക് ഉറപ്പാക്കണം.</p>
<p>പ്രവാസി വോട്ടിംഗ് നിയമം ഉടന്&#x200d;: ഇ-ബാലറ്റ് (ETPBS) അല്ലെങ്കില്&#x200d; പ്രോക്‌സി വോട്ടിംഗ് പോലുള്ള ബദല്&#x200d; സംവിധാനങ്ങള്&#x200d; നടപ്പിലാക്കാന്&#x200d; ആവശ്യമായ നിയമ ഭേദഗതികള്&#x200d; ഉടന്&#x200d; പാര്&#x200d;ലമെന്റില്&#x200d; അവതരിപ്പിക്കണം. ഇതില്&#x200d; അനാവശ്യമായ കാലതാമസം വരുത്തുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.</p>
<p>SIR എന്നത് വോട്ടര്&#x200d; പട്ടികയുടെ ശുദ്ധീകരണത്തിന് അനിവാര്യമായ ഒരു നടപടിയാകാം. എന്നാല്&#x200d;, ഈ ശുദ്ധീകരണം പൗരന്മാരുടെ അവകാശം നിഷേധിക്കാനുള്ള ഒരു ഉപകരണമായി മാറരുത്. രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് നിശ്ശബ്ദമായി സംഭാവന ചെയ്യുന്ന പ്രവാസി സമൂഹത്തിന്റെ വോട്ടവകാശം സംരക്ഷിക്കുന്നത് ഭരണഘടനാപരമായ ബാധ്യത മാത്രമല്ല, കേന്ദ്ര സര്&#x200d;ക്കാരിന്റെ ജനാധിപത്യപരമായ സത്യസന്ധതയുടെ പരീക്ഷണവുമാണ്.</p>
<p>തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; പ്രവാസികളുടെ ആശങ്കകളെ അഭിമുഖീകരിക്കുകയും, വീടുവീടാന്തരമുള്ള പരിശോധനയെ മാത്രം ആശ്രയിക്കാതെ, ഡിജിറ്റല്&#x200d;വല്&#x200d;ക്കരിക്കപ്പെട്ടതും സുതാര്യവുമായ ഒരു പ്രക്രിയ നടപ്പിലാക്കുകയും വേണം. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാട് എന്നും പ്രവാസികളുടെ അവകാശം ഉറപ്പാക്കുക എന്നതില്&#x200d; അടിയുറച്ചതാണ്. ഈ തിരഞ്ഞെടുപ്പ് പ്രക്രിയയില്&#x200d; ഒരു പൗരന്&#x200d; പോലും അന്യായമായി പുറത്താക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താന്&#x200d; നമുക്ക് ജാഗ്രത പാലിക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11pravasi-vote-s-i-r-purge-or-expulsion-strategy-questions-facing-democracy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്.ഐ.ആര്‍ അവസാന തിയ്യതിക്ക് മുമ്പെ ജില്ലാ വരണാധികാരിയുടെ കടുംവെട്ട്;  നിരവധി പേര്‍ പുറത്ത്</title>
		<link>https://www.chandrikadaily.com/district-election-officers-decision-before-sir-deadline-many-people-are-out.html</link>
					<comments>https://www.chandrikadaily.com/district-election-officers-decision-before-sir-deadline-many-people-are-out.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 07 Dec 2025 02:36:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrikadaily]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367216</guid>

					<description><![CDATA[ജില്ലയില്‍ നിരവധി പേരെയാണ് പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത്. കേരളത്തില്‍ അവസാന തിയ്യതി 18 വരെ നീട്ടിയിട്ടുണ്ടെങ്കിലും ജില്ലാ വരണാധികാരികൂടിയായ ജില്ലാകലക്ടര്‍ അതറിഞ്ഞ മട്ടിലല്ല പ്രവര്‍ത്തിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: ജില്ലയില്&#x200d; എസ്.ഐ.ആര്&#x200d; ഫോം ഇതുവരെ പൂരിപ്പിച്ച് നല്&#x200d;കാത്തവരെ വോട്ടര്&#x200d;പട്ടികയില്&#x200d; നിന്നും ഒഴിവാക്കി. ജില്ലയില്&#x200d; നിരവധി പേരെയാണ് പട്ടികയില്&#x200d; നിന്നും പുറത്തായിരിക്കുന്നത്. കേരളത്തില്&#x200d; അവസാന തിയ്യതി 18 വരെ നീട്ടിയിട്ടുണ്ടെങ്കിലും ജില്ലാ വരണാധികാരികൂടിയായ ജില്ലാകലക്ടര്&#x200d; അതറിഞ്ഞ മട്ടിലല്ല പ്രവര്&#x200d;ത്തിക്കുന്നത്. കഴിഞ്ഞ ദിവസം കലക്ടര്&#x200d; വിളിച്ചുചേര്&#x200d;ത്ത യോഗ തീരുമാന പ്രകാരമാണ് കടുംവെട്ട്.</p>
<p>വെള്ളിയാഴ്ച ചേര്&#x200d;ന്ന യോഗത്തില്&#x200d; ബുത്ത് ലെവല്&#x200d; ഓഫീസര്&#x200d;, ബൂത്ത് ലെവല്&#x200d; ഏജന്റ് എന്നിവരുടെ യോഗം ചേരണമെന്നും മരണപ്പെട്ടവര്&#x200d;, താമസം മാറിയവര്&#x200d;, സ്ഥലത്തില്ലാത്തവര്&#x200d;, എന്നിവരുടെയും ഇതുവരെ ഫോം പൂരിപ്പിച്ച് നല്&#x200d;കാത്തവരുടെ പേര് ഫോം നിരസിച്ചവര്&#x200d; എന്ന പട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്തിയും ഒഴിവാക്കണമെന്നും ശേഷിക്കുന്നവ രാത്രി തന്നെ ഡിജിറ്റ ലൈസ് ചെയ്ത് ബി.എല്&#x200d;.ഒ-ബി.എല്&#x200d;.എ യോഗത്തിന്റെ മിനുട്ട്‌സ് സഹിതം ശനിയാഴ്ച്ച വില്ലേജ് ഓഫീസിലെത്തിക്കണമെന്നും നിര്&#x200d;ദേശിച്ചിരുന്നു. പെട്ടെന്നുള്ള നിര്&#x200d;ദേശം കാരണം ബി.എല്&#x200d;.ഒമാര്&#x200d; കഴിഞ്ഞ ദിവസം അധിക സമ്മര്&#x200d;ദ്ദത്തിലായിരുന്നു.</p>
<p>ബി.എല്&#x200d;.ഒ-ബി.എല്&#x200d;.എ യോഗം ചേരാന്&#x200d; മിക്കയിടത്തും സാധിച്ചിട്ടില്ല. ബി.എല്&#x200d;.എമാര്&#x200d; തിരഞ്ഞെടുപ്പ് സംബന്ധമായ തിരക്കിലായതിനാലാണ് യോഗം നടക്കാത്തത്. ബി.എല്&#x200d;.എമാര്&#x200d; യോഗത്തില്&#x200d; പങ്കെടുത്തില്ലെന്ന് എഴുതി നല്&#x200d;കാന്&#x200d; ബി.എല്&#x200d;.ഒമാരോട് വില്ലേജ് ഓഫീസര്&#x200d;മാര്&#x200d; ആവശ്യപ്പെ ടുകയും ചെയ്തിട്ടുണ്ട്. 18-ാം തിയ്യതി വരെ സമയമുണ്ടായിട്ടും ജില്ലാകലക്ടര്&#x200d; കാണിച്ച ധൃതി കാരണം ഇന്നലെ വില്ലേജ് ഓഫീസില്&#x200d; ഇരുന്ന് നടപടി ചെയ്യേണ്ട സ്ഥിതിയും പല ബി.എല്&#x200d;.ഒമാര്&#x200d;ക്കുണ്ടായി. തിയ്യതി നീട്ടി നല്&#x200d;കിയാല്&#x200d; ജോലി ഭാരം കുറയുമെന്ന പ്രതീക്ഷിച്ച ബി.എല്&#x200d;.ഒമാര്&#x200d;ക്ക് അപ്രതീക്ഷിതമായ അധികഭാരം നല്&#x200d;കിയിരിക്കുകയാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്&#x200d; കൂടിയായ കലക്ടര്&#x200d;.</p>
<p>നിലവിലെ സാഹചര്യത്തില്&#x200d; ഫോം പൂരിപ്പിച്ച് നല്&#x200d;കാത്ത ജില്ലയിലെ വോട്ടര്&#x200d;മാര്&#x200d; പട്ടികയില്&#x200d; നിന്നും പുറത്താണ്. ഇവര്&#x200d; 18ന് മുമ്പായി ഫോം പൂരിപ്പിച്ച് നല്&#x200d;കിയാല്&#x200d; എന്ത് ചെയ്യുമെന്നും പട്ടികയില്&#x200d; ഉള്&#x200d;പ്പെടാത്ത വോട്ടര്&#x200d;മാര്&#x200d; ശാരീരികമായി കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടായാല്&#x200d; ആര് സമാധാനം പറയുമെന്നും ബി.എല്&#x200d;.ഒമാര്&#x200d; ചോദ്യമുന്നയിച്ചിരുന്നു. എന്നാല്&#x200d; നിലവിലെ നിര്&#x200d;ദേശമനുസരിച്ച് പട്ടികയില്&#x200d; നിന്നും പുറത്താക്കാനും ഫോം നല്&#x200d;കുന്ന സാഹചര്യമുണ്ടായാല്&#x200d; എഡിറ്റ് ഓപ്ഷന്&#x200d; ഉപയോഗിച്ച് പട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്താമെന്നുമാണ് പറയുന്നത്.</p>
<p>തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് പോകുന്നതിനാലാണ് നടപടി വേഗത്തിലാക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം കലക്ടര്&#x200d; പറഞ്ഞിരുന്നത്. എന്നാല്&#x200d; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; കോടതിയില്&#x200d; പറഞ്ഞത് എസ്.ഐ.ആര്&#x200d; പൂര്&#x200d;ത്തിയാക്കുന്നതിനും തിരഞ്ഞെടുപ്പ് നടത്തിപ്പിനും മതിയായ ഉദ്യോഗസ്ഥരുണ്ടെന്നും തെരഞ്ഞെടുപ്പ് എസ്.ഐ.ആര്&#x200d; നടപടിയെ ബാധിക്കില്ലെന്നുമാണ്. ഇതിന് വിരുദ്ധമായ നിര്&#x200d;ദേശമാണ് ജില്ലാകലക്ടറുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/district-election-officers-decision-before-sir-deadline-many-people-are-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നീട്ടി; എന്യുമറേഷന്‍ ഫോം ഈ മാസം 18 വരെ നല്‍കാം</title>
		<link>https://www.chandrikadaily.com/sir-proceedings-in-kerala-extended-enumeration-form-can-be-submitted-till-18th-of-this-month.html</link>
					<comments>https://www.chandrikadaily.com/sir-proceedings-in-kerala-extended-enumeration-form-can-be-submitted-till-18th-of-this-month.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 05 Dec 2025 18:36:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DECEMBER18]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367087</guid>

					<description><![CDATA[അന്തിമ പട്ടിക ഡിസംബര്‍ 21നും കരട് വോട്ടര്‍ പട്ടിക 23നും പ്രസിദ്ധീകരിക്കും.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആര്&#x200d; നടപടികള്&#x200d; നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d;. എന്യുമറേഷന്&#x200d; ഫോം തിരികെ നല്&#x200d;കാനുള്ള തീയതി ഡിസംബര്&#x200d; 18 വരെ നീട്ടിയതായി കമ്മീഷന്&#x200d; അറിയിച്ചു. അന്തിമ പട്ടിക ഡിസംബര്&#x200d; 21നും കരട് വോട്ടര്&#x200d; പട്ടിക 23നും പ്രസിദ്ധീകരിക്കും. സുപ്രീം കോടതി നിര്&#x200d;ദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്&#x200d; നടത്തിയ ചര്&#x200d;ച്ചയിലാണ് തീരുമാനം.</p>
<p>കേരളത്തിലെ എസ്‌ഐആര്&#x200d; തടയാതെയാണ് നേരത്തെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്യുമറേഷന്&#x200d; ഫോം സമര്&#x200d;പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂര്&#x200d;വം പരിഗണിക്കണമെന്നു പരമോന്നത കോടതി തെരഞ്ഞെടുപ്പ് കമ്മീഷനു നിര്&#x200d;ദ്ദേശം നല്&#x200d;കിയിരുന്നു. എസ്‌ഐആര്&#x200d; പ്രക്രിയയുമായി ബന്ധപ്പെട്ട് കൂടുതല്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; ജീവനക്കാരെ ഉപയോഗിക്കരുതെന്നും സുപ്രീം കോടതി നിര്&#x200d;ദ്ദേശം നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sir-proceedings-in-kerala-extended-enumeration-form-can-be-submitted-till-18th-of-this-month.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്</title>
		<link>https://www.chandrikadaily.com/gold-theft-is-a-wound-in-the-chest-of-a-people.html</link>
					<comments>https://www.chandrikadaily.com/gold-theft-is-a-wound-in-the-chest-of-a-people.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Dec 2025 02:17:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CloudFlare]]></category>
		<category><![CDATA[election]]></category>
		<category><![CDATA[kunjalikutty]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[pmshri]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366863</guid>

					<description><![CDATA[കാവല്‍ ഏല്‍പ്പിച്ചവരാണ് കളവ് നടത്തിയിരിക്കുന്നത്. മുന്‍ എം എല്‍. എ അടക്കമുള്ള സി.പി.എമ്മിന്റെ ഉന്നത നേതാക്കളാണ് ഇപ്പോള്‍ അറസ്റ്റിലായതും]]></description>
										<content:encoded><![CDATA[<p><strong>പികെകൂഞ്ഞായികുട്ടി</strong></p>
<p>ശബരിമലയിലെ സ്വര്&#x200d;ണ്ണപ്പാളി കൊളയടിക്കപ്പെട്ട സംഭവം കേരള ജനതയുടെ നെഞ്ചിനേറ്റ മുറിവാണ്. രാഷ്ട്രീയമായി ഏതുവിഷയം ഉയര്&#x200d;ത്തി കൊണ്ടുവന്നാലും ശബരിമല വിഷയം വിശ്വാസികളുടെ മനസില്&#x200d;നിന്നും മാഞ്ഞു പോവില്ല. ആ മുറിവുണങ്ങാന്&#x200d; ഏറെ കാലമെടുക്കും. ഒരിക്കലും സംഭവിക്കാന്&#x200d; പാടില്ലാത്തതാണ് സംഭവിച്ചത്. കാവല്&#x200d; ഏല്&#x200d;പ്പിച്ചവരാണ് കളവ് നടത്തിയിരിക്കുന്നത്. മുന്&#x200d; എം എല്&#x200d;. എ അടക്കമുള്ള സി.പി.എമ്മിന്റെ ഉന്നത നേതാക്കളാണ് ഇപ്പോള്&#x200d; അറസ്റ്റിലായതും. ശബരിമല വിഷയം ഈ തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. കാസര്&#x200d;കോട് പ്രസ് ക്ലബ് തദ്ദേശകം-25 പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p><strong>തിരഞ്ഞെടുപ്പിലെ ജയപ്രതീക്ഷ</strong></p>
<p>കേരളത്തിലാകെ യു.ഡി.എഫ് ട്രന്റ് ഉയര്&#x200d;ന്നുവന്നിട്ടുണ്ട്. ജനങ്ങള്&#x200d; ഒരു മാറ്റം വേണമെന്നാഗ്രഹിക്കുന്നു. ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്&#x200d; പരിഹരിക്കുന്നതിലും ജീവിത സൗകര്യങ്ങള്&#x200d; യാഥാര്&#x200d;ഥ്യമാക്കുന്നതിലും തികഞ്ഞ പരാജയമാണ് ഇടതു സര്&#x200d;ക്കാര്&#x200d;. ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന വികസന പ്രവര്&#x200d;ത്തനങ്ങള്&#x200d; പോലും യാഥാര്&#x200d;ഥ്യമാക്കാനായില്ല. വാര്&#x200d;ഡുകള്&#x200d; വെട്ടിമുറിച്ചും വോട്ടര്&#x200d;മാരെ വിഭജിച്ചും വിക്യതമാക്കിയിരിക്കുകയാണ്. എന്നാല്&#x200d; ഇതൊക്കെ മറികടന്ന് ഉയര്&#x200d;ന്ന വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും രാഷ്ട്രീയ മാറ്റത്തിന്റെ ദിശയിലേക്കാണ് കാര്യങ്ങളെത്തുന്നതെന്ന് കാണാം. പാര്&#x200d;ലമെന്റ് തിരഞ്ഞടുപ്പില്&#x200d; ഉണ്ടായതുപോലെ വലിയ മുന്നേറ്റം കേരളത്തിലുണ്ടാകും. കാസര്&#x200d;കോട് ജില്ലയില്&#x200d; യു.ഡി.എഫ് വന്&#x200d; മുന്നേറ്റമുണ്ടാകും. ജില്ലാ പഞ്ചായത്ത് ഉള്&#x200d;പ്പടെ നിരവധി തദ്ദേശ സ്ഥാപനങ്ങള്&#x200d; യു.ഡി.എഫ് പിടിക്കും.</p>
<p><strong>രാഹുല്&#x200d; വിവാദം പ്രതിസന്ധിയോ</strong></p>
<p>രാഹുല്&#x200d; മാങ്കുട്ടത്തിലിന്റെ കാര്യത്തില്&#x200d; ആദ്യമേ കോണ്&#x200d;ഗ്രസ് നടപടിയെടുത്തിട്ടുള്ളതാണ്. തുടക്കത്തിലേ വിഷയത്തില്&#x200d; ചെയ്യാനാവുന്നത് കോണ്&#x200d;ഗ്രസ് ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. കോണ്&#x200d;ഗ്രസിന്റെ നടപടി ജനങ്ങളില്&#x200d; മതിപ്പുണ്ടാക്കിയിട്ടുണ്ട്. അതേസമയം, ഈ വിഷയം തിര ഞ്ഞെടുപ്പിനെ ഒരു നിലക്കും ബാധിക്കില്ല. ഒട്ടനവധി ജനകീയ വിഷയങ്ങള്&#x200d; തിരഞ്ഞടുപ്പിനെ നേരിടുന്നുണ്ട്. ജനങ്ങള്&#x200d; അതു ചര്&#x200d;ച്ച ചെയ്യുന്നുമുണ്ട്. പാര്&#x200d;ലമെന്റ് തിരഞ്ഞെടുപ്പില്&#x200d; വോട്ടു ചെയ്ത ജനങ്ങള്&#x200d; തദ്ദേശ തിരഞ്ഞെടുപ്പിനെയും അഭിമുഖികരിക്കുന്നത്. ആ ജനവിധി ഒരിക്കല്&#x200d; കൂടി ആവര്&#x200d;ത്തിക്കും.</p>
<p><strong>എസ്.ഐ.ആറിനും ഉമിദ് രജിസ്‌ട്രേഷനും പിന്നില്&#x200d;</strong></p>
<p>എസ്.ഐ.ആറിനെ പോലെ ഉമീദ് പോര്&#x200d;ട്ടല്&#x200d; രജിസ്‌ട്രേഷനും ദുരുദ്ദേശ്യപരമാണ്. തദ്ദേശ തിരഞ്ഞെടുപ്പിനിടെ തിടുക്കപ്പെട്ട് നടപ്പിലാക്കുന്നതില്&#x200d; ഒളിയജണ്ടകളുണ്ട്. വഖഫ് സ്വത്തുക്കള്&#x200d; പോര്&#x200d;ട്ടലില്&#x200d; രജിസ്റ്റര്&#x200d; ചെയ്യുന്നതിന് സമയം നീട്ടി നല്&#x200d;കണമെന്ന ആവശ്യം നടപ്പിലായിട്ടില്ല. അതേസ മയം, ഉമിദ് പോര്&#x200d;ട്ടല്&#x200d; രജിസ്‌ട്രേഷന്റെ കാ ര്യത്തില്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; തികഞ്ഞ നിസംഗതയാണ് കാട്ടിയത്. കര്&#x200d;ണാടകയില്&#x200d; നൂറു ശതമാനം രജിസ്‌ട്രേഷന്&#x200d; പൂര്&#x200d;ത്തിയായപ്പോള്&#x200d; ഇവിടെ പത്തു ശതമാനംപോലുമായില്ല. സര്&#x200d;ക്കാര്&#x200d; ചെയ്യേണ്ടത് ചെയ്യാതെ വന്നപ്പോഴാണ് മുസ്ലിം ലീഗ് ഏറ്റെടുത്തിരിക്കുന്നത്. ഒരു ദിവസം കൊണ്ട് എങ്ങനെ പൂര്&#x200d;ത്തിയാക്കുമെന്ന ആശങ്കയുണ്ട്. സമയം നീട്ടി നല്&#x200d;കണമെന്ന ആവശ്യം പരിഗ ണിക്കുമെന്നാണ് വിശ്വാസം. സ്.ഐ.ആറിന്റെ കാര്യത്തിലും ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിനിടയില്&#x200d; ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി വോട്ടര്&#x200d; ലിസ്റ്റ് കൊണ്ട് ഒരു കളി കളിക്കാന്&#x200d; നിക്കം നടത്തുന്നുവെന്നതാണ് എസ്. ഐ.ആറിനു പിന്നില്&#x200d;</p>
<p><strong>പി.എം ശ്രീയിലെ ഇടതു നിലപാട്</strong></p>
<p>പി.എം ശ്രീ വഴി സംസ്ഥാന സര്&#x200d;ക്കാര്&#x200d; കേന്ദ്രത്തിന്റെ ആര്&#x200d;.എസ്.എസ് അജണ്ടയ്ക്ക് അടിയറവച്ചതില്&#x200d; ഇടതു മുന്നണിയിലെ ഘടകക്ഷികള്&#x200d; പോലും അന്ധാളിപ്പിലാണ്. കേന്ദ്ര മന്ത്രി തന്നെയാണ് വിഷയം വീണ്ടും ഉയര്&#x200d;ത്തിക്കൊണ്ടുവന്നത്. വിഷയത്തില്&#x200d; ഇടതു എം.പിയുടെ പേരുയര്&#x200d;ന്ന തോടെ വീണ്ടും ചര്&#x200d;ച്ചയായിരിക്കുന്നു. ഗൗരവമേറിയ വിഷയം ജനങ്ങള്&#x200d;ക്ക് മുന്നില്&#x200d; എങ്ങനെ അവതരിപ്പിക്കുമെന്ന കാര്യത്തില്&#x200d; ഒരു ധാരണയും സര്&#x200d;ക്കാറിനില്ല. പി.എം ശ്രിക്ക് പിന്നിലെ അന്തര്&#x200d;നാടകം എന്താണെന്നത് മുന്നണിയില്&#x200d; തന്നെ ആശങ്കയുണര്&#x200d;ത്തിയിട്ടുണ്ട്. സംശയലേശമന്യേ വിശദീകരിക്കേണ്ട സംസ്ഥാന സര്&#x200d;ക്കാരിനു തന്നെ ഇക്കാര്യത്തില്&#x200d; വ്യക്തതയില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gold-theft-is-a-wound-in-the-chest-of-a-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിപക്ഷത്തിനുമുന്നില്‍ മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു</title>
		<link>https://www.chandrikadaily.com/the-demand-for-a-discussion-on-the-sir-issue-in-the-parliament-was-accepted.html</link>
					<comments>https://www.chandrikadaily.com/the-demand-for-a-discussion-on-the-sir-issue-in-the-parliament-was-accepted.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 02 Dec 2025 12:37:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[opposition]]></category>
		<category><![CDATA[PARLIMENT]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366423</guid>

					<description><![CDATA[ഇന്ന് നടന്ന കാര്യോപദേശക സമിതിയിലാണ് (ബിഎസി) തീരുമാനം.]]></description>
										<content:encoded><![CDATA[<p>പ്രതിപക്ഷത്തിനുമുന്നില്&#x200d; മുട്ട് മടക്കി കേന്ദ്ര സര്&#x200d;ക്കാര്&#x200d;. പാര്&#x200d;ലമെന്റില്&#x200d; എസ്‌ഐആര്&#x200d; ചര്&#x200d;ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്&#x200d;ക്കാര്&#x200d; അംഗീകരിച്ചു. 9,10 തീയതികളില്&#x200d; ലോക്‌സഭയില്&#x200d; ചര്&#x200d;ച്ച നടക്കും. ഇന്ന് നടന്ന കാര്യോപദേശക സമിതിയിലാണ് (ബിഎസി) തീരുമാനം. നിയമമന്ത്രി അര്&#x200d;ജുന്റാം മേഘ്‌വാള്&#x200d; 2 ദിവസത്തെ ചര്&#x200d;ച്ചയ്ക്കു പിന്നാലെ സഭയില്&#x200d; മറുപടി നല്&#x200d;കും. 10 മണിക്കൂറാണ് രണ്ടു ദിവസത്തെ ചര്&#x200d;ച്ചയ്ക്കായി ആകെ മാറ്റിവച്ചിരിക്കുന്നത്.</p>
<p>കഴിഞ്ഞ സമ്മേളനത്തില്&#x200d; പ്രതിപക്ഷം ആവര്&#x200d;ത്തിച്ച് വിഷയം ചര്&#x200d;ച്ച ചെയ്യാന്&#x200d; ആവശ്യപ്പെട്ടിരുന്നു. എന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; ഇതിനു വഴങ്ങിയിരുന്നില്ല. ഇതിനു പിന്നാലെ പ്രതിപക്ഷത്തിനുമുന്നില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; മുട്ടുമടക്കുകയായിരുന്നു. &#8216;വന്ദേ മാതര&#8217;ത്തിന്റെ 150ാം വാര്&#x200d;ഷികത്തിന്റെ ഭാഗമായി ഡിസംബര്&#x200d; 8ന് പ്രത്യേക ചര്&#x200d;ച്ചയുമുണ്ടാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-demand-for-a-discussion-on-the-sir-issue-in-the-parliament-was-accepted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്ഐആര്‍ ചര്‍ച്ച ആവശ്യപ്പെട്ട് പാര്‍ലമെന്റെില്‍ പ്രതിപക്ഷ പ്രതിഷേധം</title>
		<link>https://www.chandrikadaily.com/opposition-protests-in-parliament-demanding-sir-discussion.html</link>
					<comments>https://www.chandrikadaily.com/opposition-protests-in-parliament-demanding-sir-discussion.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 02 Dec 2025 06:41:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[parliament]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366349</guid>

					<description><![CDATA[ഇരുസഭകളിലും പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയാണ് ആവശ്യങ്ങള്‍ ഉന്നയിച്ചത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: എസ്ഐആര്&#x200d; വിഷയത്തില്&#x200d; ചര്&#x200d;ച്ച ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇരുസഭകളിലും പ്രതിപക്ഷ എംപിമാര്&#x200d; നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയാണ് ആവശ്യങ്ങള്&#x200d; ഉന്നയിച്ചത്.</p>
<p>എന്നാല്&#x200d; നിര്&#x200d;ദ്ദിഷ്ട അനുമതിയില്ലാതെ വിഷയങ്ങള്&#x200d; ഉയര്&#x200d;ത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടി ചെയര്&#x200d;മാന്&#x200d; പ്രതിപക്ഷം നല്&#x200d;കിയ നോട്ടീസുകള്&#x200d; തള്ളുകയായിരുന്നു. ഇന്നലെയും പ്രതിപക്ഷം സമാന ആവശ്യവുമായി നല്&#x200d;കിയ നോട്ടീസ് അംഗീകരിക്കപ്പെട്ടിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/opposition-protests-in-parliament-demanding-sir-discussion.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്ഐആര്‍; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗത്തിനും ആശങ്ക</title>
		<link>https://www.chandrikadaily.com/sir-central-election-commission-member-is-also-concerned.html</link>
					<comments>https://www.chandrikadaily.com/sir-central-election-commission-member-is-also-concerned.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 02 Dec 2025 05:12:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[electiioncommission]]></category>
		<category><![CDATA[India]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366312</guid>

					<description><![CDATA[കമ്മീഷന്‍ അംഗം സുഖ്ബീര്‍ സിങ് സിന്ധു ആശങ്ക ഫയലില്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: എസ്ഐആറുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗത്തിനും ആശങ്കയെന്ന് റിപ്പോര്&#x200d;ട്ട്. കമ്മീഷന്&#x200d; അംഗം സുഖ്ബീര്&#x200d; സിങ് സിന്ധു ആശങ്ക ഫയലില്&#x200d; രേഖപ്പെടുത്തിയതായാണ് റിപ്പോര്&#x200d;ട്ട്. എസ്ഐആര്&#x200d; നടപടികള്&#x200d; പൗരന്മാരെ ഉപദ്രവിക്കുന്നതാകരുതെന്നും വൃദ്ധര്&#x200d;, രോഗികള്&#x200d;, വികലാംഗര്&#x200d;, ദരിദ്രര്&#x200d; എന്നിവര്&#x200d;ക്ക് സൗകര്യങ്ങള്&#x200d; ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന്&#x200d; അംഗം ആശങ്ക രേഖപ്പെടുത്തി. സുഖ്ബീര്&#x200d; സിങിന്റെ കുറിപ്പിന് ശേഷം അന്തിമ ഉത്തരവില്&#x200d; പൗരത്വ പരാമര്&#x200d;ശം ഒഴിവാക്കിയതായാണ് ഇംഗ്ലീഷ് മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.</p>
<p>ബിഹാര്&#x200d; എസ്ഐആര്&#x200d; രേഖയുടെ കരട് റിപ്പോര്&#x200d;ട്ടിലാണ് കമ്മീഷന്&#x200d; അംഗം ആശങ്ക രേഖപ്പെടുത്തിയത്. എസ്ഐആര്&#x200d; കരട് പട്ടികയില്&#x200d; പൗരത്വ പരാമര്&#x200d;ശം ആദ്യ ഘട്ടത്തില്&#x200d; ഉള്&#x200d;പ്പെടുത്തിയിരുന്നതാണ് ആശങ്കക്ക് വഴിവെച്ചത്. </p>
<p>എസ്ഐആര്&#x200d; നടപടി പൂര്&#x200d;ത്തീകരിക്കുന്നതിന് ഭാഗമായി സാധാരണക്കാരായ ആര്&#x200d;ക്കും ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാവരുതെന്നും സുഖ്ബീര്&#x200d; രേഖപ്പെടുത്തിയതായി മാധ്യമം റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sir-central-election-commission-member-is-also-concerned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍</title>
		<link>https://www.chandrikadaily.com/imposing-great-work-pressure-blos-protest-in-west-bengal.html</link>
					<comments>https://www.chandrikadaily.com/imposing-great-work-pressure-blos-protest-in-west-bengal.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 01 Dec 2025 10:52:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[news]]></category>
		<category><![CDATA[blo]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[sir]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366232</guid>

					<description><![CDATA[ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.]]></description>
										<content:encoded><![CDATA[<p>പശ്ചിമ ബംഗാളില്&#x200d; പ്രതിഷേധവുമായി ബിഎല്&#x200d;ഒമാര്&#x200d;. എസ്ഐആറിന്റെ പേരില്&#x200d; വലിയ ജോലി സമ്മര്&#x200d;ദം അടിച്ചേല്&#x200d;പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്&#x200d;ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്&#x200d;ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഓഫീസിനു മുന്നില്&#x200d; സുരക്ഷ വര്&#x200d;ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്&#x200d; നടന്നിരുന്നു.</p>
<p>കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; കൊല്&#x200d;ക്കത്ത പൊലീസിനോട് റിപ്പോര്&#x200d;ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്&#x200d; സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്&#x200d; സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന്&#x200d; ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്&#x200d;ഒമാരുടെ പ്രതിഷേധമുണ്ടായത്.</p>
<p>അതേസമയം, ജോലിയെടുക്കാന്&#x200d; തയ്യാറാണെന്നും എന്നാല്&#x200d; ഇത്തരത്തില്&#x200d; അടിച്ചമര്&#x200d;ത്തലും അമിതമായ ജോലി സമ്മര്&#x200d;ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്&#x200d;ഒമാര്&#x200d; പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്&#x200d; ആത്മഹത്യ ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/imposing-great-work-pressure-blos-protest-in-west-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
