<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>siraj ibrahim set &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/siraj-ibrahim-set/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 14 Nov 2018 19:06:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>siraj ibrahim set &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജനം സര്&#x200d;ക്കാറിനെ  ഭയക്കുന്ന കാലം</title>
		<link>https://www.chandrikadaily.com/editorial-article-ak-shakir.html</link>
					<comments>https://www.chandrikadaily.com/editorial-article-ak-shakir.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 14 Nov 2018 19:06:55 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[siraj ibrahim set]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=110591</guid>

					<description><![CDATA[സിറാജ് ഇബ്രാഹിം സേട്ട് (ദേശീയ സെക്രട്ടറി ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ്) എന്&#x200d;.ഡി.എ മുന്നണി ഭരണം എന്നത് കേവലം വാക്കുകളില്&#x200d; മാത്രം ഒതുങ്ങിയ വ്യക്തികേന്ദ്രീകൃതമായ മോദി വാഴ്ചക്കാണ് കഴിഞ്ഞ ഏതാനും വര്&#x200d;ഷങ്ങളായി രാജ്യം സാക്ഷ്യം വഹിച്ചത്. പുരോഗതിയുടെയും അഭിവൃദ്ധിയുടെയും നല്ല നാളുകള്&#x200d; വാഗ്ദാനം നല്&#x200d;കി അധികാരം കൈയടക്കിയശേഷം പൗരസമൂഹത്തെ മുഴുവന്&#x200d; ദുരിതങ്ങളുടെ കരകാണാകയത്തിലേക്ക് തള്ളിയിട്ട ഒരു ഭരണകൂടത്തിന് ചരിത്രം മാപ്പു തരില്ല. വികസനത്തെക്കുറിച്ച് ആഫ്രിക്കന്&#x200d; രാജ്യമായ റുവാണ്ടയുടെ പ്രസിഡന്റ് പൗള്&#x200d; കഗാനിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്: &#8216;വികസനം എന്നത് പണത്തിനും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സിറാജ് ഇബ്രാഹിം സേട്ട്</strong><br />
(ദേശീയ സെക്രട്ടറി ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ്)</p>
<p style="text-align: left;">എന്&#x200d;.ഡി.എ മുന്നണി ഭരണം എന്നത് കേവലം വാക്കുകളില്&#x200d; മാത്രം ഒതുങ്ങിയ വ്യക്തികേന്ദ്രീകൃതമായ മോദി വാഴ്ചക്കാണ് കഴിഞ്ഞ ഏതാനും വര്&#x200d;ഷങ്ങളായി രാജ്യം സാക്ഷ്യം വഹിച്ചത്. പുരോഗതിയുടെയും അഭിവൃദ്ധിയുടെയും നല്ല നാളുകള്&#x200d; വാഗ്ദാനം നല്&#x200d;കി അധികാരം കൈയടക്കിയശേഷം പൗരസമൂഹത്തെ മുഴുവന്&#x200d; ദുരിതങ്ങളുടെ കരകാണാകയത്തിലേക്ക് തള്ളിയിട്ട ഒരു ഭരണകൂടത്തിന് ചരിത്രം മാപ്പു തരില്ല. വികസനത്തെക്കുറിച്ച് ആഫ്രിക്കന്&#x200d; രാജ്യമായ റുവാണ്ടയുടെ പ്രസിഡന്റ് പൗള്&#x200d; കഗാനിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്: &#8216;വികസനം എന്നത് പണത്തിനും യന്ത്രസാമഗ്രികള്&#x200d;ക്കും നയനിലപാടുകള്&#x200d;ക്കും എല്ലാം അപ്പുറം സാധാരണക്കാരന്റെ ദൈനംദിന ജീവതവുമായും അതിന്റെ യാഥാര്&#x200d;ത്ഥ്യങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്നു&#8217;. മോദി ഗവണ്&#x200d;മെന്റിന്റെ വികസന സമീപനങ്ങളെ വിലയിരുത്തുമ്പോള്&#x200d; രാജ്യത്തെ സാധാരണക്കാരന്റെ ജീവിതത്തെ സ്പര്&#x200d;ശിക്കാത്ത കേവലം ഉപരിപ്ലവമായ വാചകക്കസര്&#x200d;ത്തും കോര്&#x200d;പറേറ്റ് സേവയും മാത്രമായിരുന്നു അതെന്ന് മനസ്സിലാക്കാന്&#x200d; സാധിക്കും.<br />
2014 ലെ പൊതു തെരെഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി നേതൃത്വത്തിലുള്ള എന്&#x200d;.ഡി.എ മുന്നണി നല്&#x200d;കിയ വാഗ്ദാനങ്ങള്&#x200d; തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാര്&#x200d; പ്രഖ്യാപിക്കാറുള്ള പൊള്ളയായ വാഗ്ദാനങ്ങള്&#x200d;ക്കപ്പുറം ഒന്നുമായിരുന്നില്ല. അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിത പരിസരങ്ങളില്&#x200d; ഗുണപരമായ ഒരു മാറ്റവും ദൃശ്യമാകാതെ കടന്നുപോയ കഴിഞ്ഞ നാലര വര്&#x200d;ഷക്കാലമായുള്ള ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണം ജനജീവിതം കൂടുതല്&#x200d; ദുസ്സഹവും ദുരന്തപൂര്&#x200d;ണവുമാക്കി. ജനങ്ങളുടെ ജീവിത നിലവാരം, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിരത എന്നിവ സംബന്ധിച്ച മനുഷ്യജീവിത നിലവാര സൂചിക പ്രകാരം 188 രാജ്യങ്ങള്&#x200d;ക്കിടയില്&#x200d; ഇന്ത്യയുടെ സ്ഥാനം 130 ആണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) ഒരു ശതമാനം മാത്രമാണ് നമ്മുടെ ഗവണ്&#x200d;മെന്റ് ആരോഗ്യ മേഖലയില്&#x200d; ചെലവഴിച്ചത്. ഇതിന്റെ ആഗോള ശരാശരി ആറു ശതമാനമാണ്. ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനത്തില്&#x200d; താഴെ മാത്രമാണ് വിദ്യാഭ്യാസ രംഗത്ത് ചെലവഴിച്ചത്. ഇത്തരം അശാസ്ത്രീയമായ വിഭവ വിനിയോഗ രീതി അവലംബിക്കുന്ന ഒരു ഗവണ്&#x200d;മെന്റിനുകീഴില്&#x200d; രാഷ്ട്രത്തിന്റെ പുരോഗതി എന്നത് കേവലം സ്വപ്‌നം മാത്രമായി അവശേഷിക്കും. വര്&#x200d;ഷത്തില്&#x200d; 10 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ബി.ജെ.പി ഗവണ്&#x200d;മെന്റിന് നല്&#x200d;കിയ വാഗ്ദാനത്തിന്റെ രണ്ട് ശതമാനം തൊഴിലവസരംപോലും സൃഷ്ടിക്കാന്&#x200d; സാധിച്ചിട്ടില്ല. കാര്&#x200d;ഷിക ഉത്പന്നങ്ങളുടെ വിലയിടിവും കടക്കെണിയും മൂലമുള്ള കര്&#x200d;ഷക ആത്മഹത്യകള്&#x200d; രാജ്യ വ്യാപകമാണ്. കാര്&#x200d;ഷിക ഉത്പന്നങ്ങള്&#x200d;ക്ക് കുറഞ്ഞ താങ്ങുവിലപോലും ഉറപ്പുവരുത്താന്&#x200d; ഗവണ്&#x200d;മെന്റിന് സാധിക്കുന്നില്ല.<br />
അഴിമതി നിര്&#x200d;മാര്&#x200d;ജന നിയമവും (ലോക്പാല്&#x200d;) ഭരണനിര്&#x200d;വഹണ രംഗത്തെ വിവിധ മേഖലകളിലെ അഴിമതിയെകുറിച്ച് വിവരം നല്&#x200d;കുന്ന വ്യക്തികള്&#x200d;ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്ന വിസില്&#x200d; ബ്ലോവര്&#x200d;സ് പ്രൊട്ടക്ഷന്&#x200d; ആക്ട് പാര്&#x200d;ലമെന്റ് പാസാക്കിയെങ്കിലും നടപ്പില്&#x200d; വരുത്താന്&#x200d; ആവശ്യമായ യാതൊരു നടപടിയുമെടുക്കാന്&#x200d; ഗവണ്&#x200d;മെന്റിന് സാധിച്ചിട്ടില്ല. സമയ ബന്ധിത സാധന സേവന വിതരണ പൗരാവകാശ തര്&#x200d;ക്ക പരിഹാര ബില്&#x200d; (ജി.ആര്&#x200d;.ബില്ല്) 2011 ല്&#x200d; പാര്&#x200d;ലമെന്റില്&#x200d; അവതരിപ്പിക്കപ്പെട്ടുവെങ്കിലും നിയമനിര്&#x200d;മാണം നടത്തുന്നത് ഗവണ്&#x200d;മെന്റ് നീട്ടിവെച്ചുകൊണ്ടിരിക്കുകയാണ്. 1986ലെ ബാലവേല നിരോധന നിയന്ത്രണ നിയമം കുടുംബസംരംഭങ്ങളില്&#x200d; കുട്ടികളെ നിയമിക്കുന്നത് അനുവദനീയമാക്കിക്കൊണ്ടുള്ള ചട്ടങ്ങള്&#x200d; കൂട്ടിച്ചേര്&#x200d;ത്ത് 2016 ല്&#x200d; പുതിയ ഗവണ്&#x200d;മെന്റ് ഭേദഗതി ചെയ്യുകയുണ്ടായി. തെറ്റായ രൂപത്തില്&#x200d; നടപ്പില്&#x200d; വരുത്തിയ ജി.എസ്.ടി മൂലം രാജ്യത്തെ സാധാരണക്കാരനും ചെറുകിട സംരംഭകര്&#x200d;ക്കുമുണ്ടായ ദുരിതം ഇന്നും തുടരുകയാണ്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണകൂടവുമായുള്ള ബന്ധത്തെപോലും ഇത് ദോഷകരമായി ബാധിച്ചിട്ടുണ്ട്.<br />
500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്&#x200d;ക്ക് ഇനി മുതല്&#x200d; നിയമസാധുത ഉണ്ടായിരിക്കുകയില്ല എന്ന് 2016 നവംബര്&#x200d; 8 ന് അര്&#x200d;ധരാത്രി തല്&#x200d;സമയം മാധ്യമങ്ങള്&#x200d;വഴി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിരോധിത നോട്ടുകള്&#x200d; കൈവശമുള്ളവര്&#x200d; 50 ദിവസത്തിനകം പുതുതായി പുറത്തിറക്കിയ 500 രൂപയുടെയും 2000 രൂപയുടെയും നോട്ടുകള്&#x200d;ക്ക് പകരമായി മാറ്റി വാങ്ങുകയോ അല്ലാത്ത പക്ഷം അവരവരുടെ ബാങ്ക് അക്കൗണ്ടുകളില്&#x200d; നിക്ഷേപിക്കുകയോ ചെയ്യണമെന്നും പ്രധാനമന്തി ഉത്തരവിറക്കി. ക്രയവിക്രയങ്ങള്&#x200d;ക്ക് ഉപയോഗിച്ചുകൊണ്ടിരുന്ന 86 ശതമാനത്തിലധികം നോട്ടുകള്&#x200d; ഒറ്റയടിക്ക് നിരോധിക്കുകവഴി രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) വളര്&#x200d;ച്ചാനിരക്ക് കുത്തനെ ഇടിഞ്ഞു. പിന്&#x200d;വലിക്കപ്പെട്ട 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകളില്&#x200d; 99 ശതമാനവും തിരികെയെത്തി എന്ന റിസര്&#x200d;വ് ബാങ്കിന്റെ പ്രഖ്യാപനം കള്ളപ്പണം കണ്ടുകെട്ടുന്നതില്&#x200d; നോട്ടു നിരോധനം പൂര്&#x200d;ണ്ണ പരാജയമായിരുന്നു എന്ന് വ്യക്തമാക്കുന്നു. അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡണ്ടായിരുന്ന തോമസ് ജെഫേസണിന്റെ വാക്കുകള്&#x200d; ശ്രദ്ധേയമാണ്: &#8216;ജനങ്ങള്&#x200d; ഭരണകൂടത്തെ ഭയപ്പെടുമ്പോള്&#x200d; അത് ഏകാധിപത്യമാണ്. ഭരണകൂടം ജനങ്ങളെ ഭയപ്പെടുമ്പോഴാണ് സ്വാതന്ത്ര്യം അര്&#x200d;ത്ഥപൂര്&#x200d;ണ്ണമാവുന്നത്&#8217;.<br />
രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ അടിത്തറ തകര്&#x200d;ത്ത നോട്ടുനിരോധനം എന്ന ഭീമാബദ്ധത്തിന്റെ ഫലമായി ജനജീവിതത്തിന്റെ വിവിധ മേഖലകളിലുണ്ടായ സ്തംഭനാവസ്ഥ ഇന്നും തുടരുകയാണ്. ജനദ്രോഹ നടപടികള്&#x200d; അലങ്കാരമായി കൊണ്ടുനടക്കുന്ന ഭരണകൂടം ഇതും ഒരു ഭരണ നേട്ടമായി അവതരിപ്പിക്കുന്നതില്&#x200d; അത്ഭുതമില്ല. കഴിഞ്ഞ നാലര വര്&#x200d;ഷമായി രാജ്യത്തെ ദലിത് ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ജീവിതം അതീവ കഠിനതരമാണ്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആസൂത്രിതമായ കുപ്രചാരണങ്ങള്&#x200d;ക്കും അടിച്ചമര്&#x200d;ത്തലുകള്&#x200d;ക്കും ഇടയില്&#x200d; ചകിതരായി ജീവിക്കുകയാണവര്&#x200d;. സാമ്പത്തികമായും സാമൂഹികമായും മുഖ്യധാരയില്&#x200d;നിന്ന് മാറ്റിനിര്&#x200d;ത്തപ്പെട്ട ദലിത് മുസ്‌ലിം ജനവിഭാഗത്തിന്റെ പുരോഗതിയിലേക്കുള്ള പരിശ്രമങ്ങള്&#x200d;ക്ക് മുഴുവന്&#x200d; ഗവണ്&#x200d;മെന്റ് തടയിടുകയാണ്. പശു സംരക്ഷണത്തിന്റെയും മറ്റും പേരില്&#x200d; ആള്&#x200d;ക്കൂട്ടത്തെ ഇളക്കിവിട്ട് നടത്തുന്ന നിരവധി ക്രൂരമായ കൊലപാതകങ്ങള്&#x200d;ക്കാണ് സമീപകാലത്ത് രാജ്യം സാക്ഷ്യം വഹിച്ചത്. നിരന്തരമായി നടക്കുന്ന ഇത്തരം ആള്&#x200d;ക്കൂട്ട ആക്രമണങ്ങള്&#x200d; സൃഷ്ടിക്കുന്ന ആഘാതം വലിയ കലാപങ്ങള്&#x200d;ക്കും അപ്പുറമാണ്. ന്യൂനപക്ഷങ്ങള്&#x200d;ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്&#x200d;ക്ക് മുമ്പില്&#x200d; ഭരണകൂടവും നിയമപാലകരും കാഴ്ചക്കാരാണ്.<br />
രാജ്യത്തെ മുഖ്യ പ്രശ്‌നമായി മുത്തലാഖിനെ ഉയര്&#x200d;ത്തിക്കൊണ്ടുവരികയും നിയമ നിര്&#x200d;മ്മാണം നടത്തുകയും ചെയ്ത ഭരണകൂടം മുസ്‌ലിം സമൂഹം സ്ത്രീ വിരുദ്ധരും പ്രാകൃത നിയമങ്ങളെ പിന്തുടരുന്നവരും ആധുനികതയോട് പുറംതിരിഞ്ഞു നില്&#x200d;ക്കുന്നവരുമാണെന്ന് മാധ്യമങ്ങളെ കൂട്ടുപിടിച്ച് വ്യാജ പ്രചാരണം നടത്തുകയാണ്. ജാമിഅ: മില്ലിയ സര്&#x200d;വകലാശാലയുടെയും അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെയും ന്യൂനപക്ഷ പദവി ഇല്ലായ്മ ചെയ്യാനുള്ള നീക്കം സജീവമാണ്. ശത്രു സ്വത്ത് ഭേദഗതി നിയമം (എനിമി പ്രോപ്പര്&#x200d;ട്ടി ബില്&#x200d;) നടപ്പില്&#x200d;വരുത്തിയും രാജ്യം ഭരിച്ച മുസ്‌ലിം ഭരണാധികാരികളെ അക്രമികളും പരമത വിദ്വേഷികളുമായി ചിത്രീകരിച്ചും മുസ്‌ലിം ആരാധനായലങ്ങളെ തീവ്രവാദ കേന്ദ്രങ്ങളായി പ്രചരിപ്പിച്ചും മുസ്‌ലിം ദലിത് യുവാക്കളെ അന്യായമായി വേട്ടയാടി രാജ്യദ്രോഹ മുദ്ര ചുമത്തിയുമൊക്കെ ന്യൂനപക്ഷ വേട്ടയുടെ സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങളാണ് ഭരണ തലത്തില്&#x200d; നടക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗത്തെ രണ്ടാംകിട പൗരന്മാരായി കാണുന്ന ഭരണകൂടം ന്യൂനപക്ഷങ്ങള്&#x200d;ക്ക് ലഭിക്കേണ്ട ഭരണഘടനാപരമായ അവകാശങ്ങളെ മുഴുവന്&#x200d; ഇല്ലായ്മ ചെയ്യുകയാണ്. ന്യൂനപക്ഷജനവിഭാഗത്തോടുള്ള ഇത്തരം ശത്രുതാപരമായ സമീപനം വഴി അന്താരാഷട്ര മാധ്യമങ്ങളിലും മനുഷ്യാവകാശ സംഘടനകളിലുമൊക്കെ ഇന്ത്യയുടെ യശസ്സ് കളങ്കപ്പെടുകയാണ്. രാജ്യത്തിന്റെ ജനാധിപത്യഘടന അര്&#x200d;ധ ഏകാധിപത്യത്തിലൂടെയും അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയും കടന്നുപോകുന്നുവെന്നാണ് പ്രഗത്ഭ രാഷ്ട്ര മീമാംസകരുടെ അഭിപ്രായം. രാജ്യത്തെ സൈനിക രംഗത്തും നീതിന്യായ സംവിധാനത്തിലുമെല്ലാം ഭരണപക്ഷത്തിന്റെ അനിയന്ത്രിതമായ ഇടപെടലുകളാണ് നടക്കുന്നത്. രാഷട്രീയ പ്രതിയോഗികളെയും മനുഷ്യാവകാശ പ്രവര്&#x200d;ത്തകരെയും തെരഞ്ഞുപിടിച്ച് ഇല്ലായ്മ ചെയ്യുന്ന നിരവധി സംഭവങ്ങളാണ് സമീപ കാലത്തായി നടന്നത്. നീതിപൂര്&#x200d;വമായ തെരഞ്ഞെപ്പ് പോലും അസാധ്യമാക്കുന്ന രൂപത്തില്&#x200d; വോട്ടിങ് യന്ത്രത്തിന്റെ വിശ്യാസ്യത ചോദ്യം ചെയ്യപ്പെടുന്നതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്&#x200d;ത്തനങ്ങളിലെ സുതാര്യത നഷ്ടപ്പെടുന്നതുമൊക്ക നിശിതമായ പരിശോധനക്ക് വിധേയമാക്കേണ്ട വിഷയങ്ങളാണ്. അധികാരത്തിന്റെ ബലത്തില്&#x200d; രാജ്യത്തിന്റെ മര്&#x200d;മ്മപ്രധാന സംവിധാനങ്ങളില്&#x200d; മുഴുവന്&#x200d; മോദി ആധിപത്യം നടപ്പിലാക്കാനാണ് കഴിഞ്ഞ നാലര വര്&#x200d;ഷക്കാലമായി ഭരണകൂടം പ്രവര്&#x200d;ത്തിച്ചുകൊണ്ടിരിക്കുന്നത്.<br />
ജനാധിപത്യത്തെ ക്രിയാത്മകവും സാര്&#x200d;ത്ഥകവുമാക്കുന്നതില്&#x200d; നിര്&#x200d;ണ്ണായക പങ്കു വഹിക്കേണ്ട മാധ്യമ സ്ഥാപനങ്ങളില്&#x200d; അധികവും ഗവണ്&#x200d;മെന്റിന്റെ സ്തുതിപാഠകരായി മാറുന്നതും തികച്ചും ആശങ്കാജനകമാണ്. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിലും ഭരണകൂടത്തിന്റെ അനിയന്ത്രിതവും അപകടകരവുമായ ഇടപെടലുകളാണ് നടക്കുന്നത്. ജഡ്ജിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഗവണ്&#x200d;മെന്റും രാജ്യത്തിന്റെ പരമോന്നത നീതിപീഠവും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത ഇതിന്റെ വ്യക്തമായ തെളിവാണ്.<br />
രാജ്യത്തിന്റെ പരമോന്നത നീതിന്യായ പീഠത്തിലെ നാല് പ്രഗത്ഭരായ ന്യായാധിപന്&#x200d;മാര്&#x200d; പത്രസമ്മേളനം വിളിച്ചു ചേര്&#x200d;ത്ത്, സുപ്രീം കോടതിയുടെ പ്രവര്&#x200d;ത്തനങ്ങളുമായി ബന്ധപ്പെട്ട് നിലനില്&#x200d;ക്കുന്ന നിരവധി പ്രശ്‌നങ്ങളെകുറിച്ച് പരസ്യമായി പ്രതികരിക്കുകയും ഇത്തരം വിഷയങ്ങള്&#x200d; രാജ്യത്തിന്റെ ജനാധിപത്യത്തെ അപകടപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്&#x200d;കുകയും ചെയ്തത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അസാധാരണ സംഭവമായിരുന്നു. ജോണ്&#x200d; എഫ് കെന്നഡിയുടെ വിഖ്യാതമായ വാക്കുകള്&#x200d; കാതുകളില്&#x200d; മുഴങ്ങേണ്ട സന്ദര്&#x200d;ഭമാണിത്. &#8216;ഏകാധിപത്യപരമായ പ്രവര്&#x200d;ത്തനങ്ങളുമായി മുമ്പോട്ട് പോകുന്ന ഭരണകൂടങ്ങളുടെ തെറ്റുകള്&#x200d; തിരുത്തപ്പെടുന്നില്ല. കാരണം, വിമര്&#x200d;ശനം അവിടെ വിലക്കപ്പെട്ടതാണ്. എന്നാല്&#x200d;, എല്ലാ ഏകാധിപത്യ മര്&#x200d;ദ്ദക ഭരണകൂടങ്ങളും ജനകീയ മുന്നേറ്റങ്ങള്&#x200d;ക്ക്മുമ്പില്&#x200d; നിലംപരിശാവുക തന്നെ ചെയ്യും&#8217;.<br />
രാജ്യം പൊതു തെരഞ്ഞെടുപ്പിന്റെ പടിവാതില്&#x200d;ക്കല്&#x200d; എത്തിനില്&#x200d;ക്കുമ്പോള്&#x200d; മോദി &#8211; അമിത്ഷാ കൂട്ടുകെട്ട് സകല കുടിലതന്ത്രങ്ങളും പുറത്തെടുത്ത് ജനവിധി അനുകൂലമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. അര്&#x200d;ധസത്യങ്ങളും അസത്യങ്ങളും പടച്ചുവിട്ട് രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങള്&#x200d;ക്കിടയില്&#x200d; വൈരാഗ്യത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ അധികാരത്തിലേക്കുള്ള വഴി എളുപ്പമാകുമെന്ന ഭൂതകാല അനുഭവങ്ങളെ മുന്&#x200d;നിര്&#x200d;ത്തിയുള്ള പ്രവര്&#x200d;ത്തനങ്ങളാണ് ഫാസിസ്റ്റ് ശക്തികള്&#x200d; നടപ്പില്&#x200d; വരുത്തുന്നത്. നൂറ്റാണ്ടുകളായി രാജ്യം അഭിമാനപൂര്&#x200d;വം കാത്തുസൂക്ഷിക്കുന്ന സാംസ്‌കാരിക വൈവിധ്യത്തിന്റെയും ബഹുസ്വരതയുടെയും സന്ദേശങ്ങളെ കുഴിച്ചുമൂടി ഏകശിലാധിപത്യം സ്ഥാപിക്കാനായി ഫാസിസ്റ്റ് ശക്തികള്&#x200d; സകല തയ്യാറെടുപ്പുകളോടെയും മുമ്പോട്ട്‌പോകുകയാണ്. രാഷ്ട്രചരിത്രത്തിലെ നിര്&#x200d;ണ്ണായകമായ ഈ സന്ദര്&#x200d;ഭത്തിലെങ്കിലും അഭിപ്രായാന്തരങ്ങളെല്ലാം മാറ്റിവെച്ച് മതേതര ജനാധിപത്യ മൂല്യങ്ങളില്&#x200d; വിശ്വസിക്കുന്ന കക്ഷികളെല്ലാം ഒന്നിച്ചുനില്&#x200d;ക്കേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ അസ്തിവാരം തകര്&#x200d;ക്കാനുള്ള ഫാസിസ്റ്റ് തന്ത്രങ്ങള്&#x200d;ക്ക് തടയിടാന്&#x200d; തയ്യാറാവാതെ നിസ്സാരമായ കാരണങ്ങളുടെ പേരില്&#x200d; മതേതര ജനാധിപത്യ മഹാസഖ്യങ്ങളില്&#x200d; നിന്നും മാറി നടക്കുന്നവര്&#x200d; ചരിത്രത്തോടും കാലത്തോടും മാപ്പര്&#x200d;ഹിക്കാത്ത പാതകമാണ് ചെയ്യുന്നത്. പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര രൂപപ്പെടുത്തുകയാണെങ്കില്&#x200d; ബി.ജെ.പിയെ തടയാന്&#x200d; സാധിക്കും എന്നതിന് കര്&#x200d;ണ്ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പും യു.പി കൈറാനയിലെ ലോക്‌സഭ ഉപതെരഞ്ഞടുപ്പും കൃത്യമായ തെളിവാണ്. കഴിഞ്ഞ നാലര വര്&#x200d;ഷമായി രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്&#x200d;ക്ക് ദുരിതങ്ങള്&#x200d; മാത്രം നല്&#x200d;കിയ മോദി ഭരണത്തോട് ജനങ്ങള്&#x200d; എങ്ങനെ പ്രതികരിക്കുമെന്ന് ഉറ്റുനോക്കുന്ന 2019 ലെ പൊതു തെരെഞ്ഞെടുപ്പ് എന്ത്‌കൊണ്ടും നിര്&#x200d;ണ്ണായകമാണ്. നൂറ്റാണ്ടുകളിലൂടെ കൈമാറി വന്ന ഇന്ത്യ എന്ന സാംസ്‌കാരിക അസ്തിത്വം അതിജീവിക്കുമോ, അതല്ല മൃതിയടയുമോ&#8230;?<br />
<strong>                                                                       (തയാറാക്കിയത്: എം.കെ ശാക്കിര്&#x200d;)</strong></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-article-ak-shakir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
