<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Sitihaji &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sitihaji/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 05 Dec 2025 02:00:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Sitihaji &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തെരഞ്ഞെടുപ്പ് ആരവങ്ങള്‍ക്കിടയിലും പോരാട്ട നായകന്‍ സീതിഹാജിയുടെ 34-ാം ഓര്‍മദിനം</title>
		<link>https://www.chandrikadaily.com/34th-memorial-day-of-struggle-hero-sitihaji-despite-election-hype.html</link>
					<comments>https://www.chandrikadaily.com/34th-memorial-day-of-struggle-hero-sitihaji-despite-election-hype.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Dec 2025 02:00:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[edavannabridge]]></category>
		<category><![CDATA[Sitihaji]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366859</guid>

					<description><![CDATA[ചിരിയും ചിന്തയും ഒരുപോലെ കോര്‍ത്തിണക്കിയ ഏറനാടന്‍ശൈലിയിലൂടെ നിയമസഭക്ക് അകത്തും പുറത്തും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എന്നും പ്രസക്തമാണ്.]]></description>
										<content:encoded><![CDATA[<p><strong>സാദിഖലി കൈനോട്ട് കാവനൂര്&#x200d;</strong></p>
<p>രാഷ്ട്രീയ കേരളം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് അ ടുക്കുമ്പോള്&#x200d; മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവും മികച്ച നിയമസഭാ സാമാജികനും ഒമ്പതാം കേരള നിയമസഭയില്&#x200d; ചീഫ് വിപ്പുമായിരുന്ന സീതി ഹാജിയുടെ ഓര്&#x200d;മകള്&#x200d;ക്ക് 34 വര്&#x200d;ഷം പൂര്&#x200d;ത്തിയാകുന്നു. ചിരിയും ചിന്തയും ഒരുപോലെ കോര്&#x200d;ത്തിണക്കിയ ഏറനാടന്&#x200d;ശൈലിയിലൂടെ നിയമസഭക്ക് അകത്തും പുറത്തും അദ്ദേഹം നടത്തിയ ഇടപെടലുകള്&#x200d; എന്നും പ്രസക്തമാണ്. ചീഫ് വിപ്പ് ആയിരിക്കെ അര്&#x200d;ബുദ ബാധയെ തുടര്&#x200d;ന്ന് 1991 ഡിസം ബര്&#x200d; അഞ്ചിന് വിന് തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം</p>
<p>സീതി ഹാജി തന്റെ രാഷ്ട്രീയ ജീവിതത്തില്&#x200d; ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയില്&#x200d; ഇറങ്ങിയത് ഒതായിയിലായിരുന്നു. മുപ്പത്തി രണ്ടാമത്തെ വയസില്&#x200d; 1977ല്&#x200d; കൊണ്ടോട്ടി മണ്ഡലത്തില്&#x200d; നിന്നും നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ ഇതേ മണ്ഡലത്തില്&#x200d; നിന്നും നിയമസഭാഗംമായി പിന്നീട് താനൂരില്&#x200d; നിന്നാണ് നിയമ സഭഅംഗമായത്.</p>
<p>ഗവ:ചീഫ് വിപ്പായി അധികാര മേറ്റു ശേഷം സീതി ഹാജി അവസാനമായി ഔദ്യോഗികമായി പങ്കെടുത്തത് തന്റെ നാടായ എടവണ്ണയിലെ സ്വപ്ന സാക്ഷാത്കാരമായിരുന്ന പാലത്തിനു തറക്കല്ലിടല്&#x200d; കര്&#x200d;മത്തിനായിരുന്നു. സീതി ഹാജിയുടെ വലിയ മോഹമായിരുന്നു എടവണ്ണ പാലം നിയമ സഭക്കകത്തും പുറത്തും ഈ പാലം യാഥാര്&#x200d;ഥ്യമാക്കുന്നതിനായി അദ്ദേഹം വാദിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നു. ഐക്യമുന്നണി അധികാരത്തില്&#x200d; വന്നപ്പോള്&#x200d; അദ്ദേഹം വീണ്ടും ഈ ആവശ്യം ബന്ധപ്പെട്ടവരുടെ മുമ്പില്&#x200d; അവതരിപ്പിച്ചു. അന്ന ഇടത്തെ മുഖ്യമന്ത്രി കരുണാകരനോട് പാലത്തിന്റെ കാര്യത്തില്&#x200d; പ്രത്യേക താല്&#x200d;പര്യം കാണിക്കാന്&#x200d; ആവശ്യപ്പെടുകയും ചെയ്തു.</p>
<p>1991 ഒക്ടോബര്&#x200d; 20ന് ഈ പാലത്തിന് തറക്കല്ലിടിക്കാന്&#x200d; സിതി ഹാജിക്കു കഴിഞ്ഞു. പാലത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി കരുണാകരന്റെ കൈകൊണ്ടു തന്നെ ആകണമെന്ന നിര്&#x200d;ബന്ധം സീതിഹാജിക്കുണ്ടായിരുന്നു. പാലത്തിന്റെ മോഹം മനസില്&#x200d; വെച്ച് രോഗാവസ്ഥയില്&#x200d; കഴിയുമ്പോഴും മുഖ്യമന്ത്രിയുടെ ഒഴിവിനുവേണ്ടി പരിപാടി ഒന്നിലേറെ തവണ മാറ്റിവക്കാനും അദ്ദേഹം സന്നദ്ധനായി ആദ്യമായി താന്&#x200d; തെരഞ്ഞെടുപ്പില്&#x200d; മത്സരിച്ച ഒതായിയിലെത്താന്&#x200d; അരിക്കോട്-മൂര്&#x200d;ക്കനാട് വഴി 25 കി ലോമീറ്റര്&#x200d; യാത്ര ചെയ്യണമായിരുന്നു. പാലം വന്നതോടെ ഇത് മൂന്നു കിലോ മീറ്ററായി ചുരുങ്ങി. 145 ലക്ഷം രൂപ ചെലവുവരുന്ന പാലം പൂര്&#x200d;ത്തിയാകുന്നതു കാണാന്&#x200d; അദ്ദേഹത്തിന് കഴിഞ്ഞില്ല.</p>
<p>അക്കാലത്ത് വികസനരംഗത്ത് എടവണ്ണയിലെ ഏറ്റവും ചെലവ കൂടിയ അദ്ദേഹത്തിന്റെ സ്മാരകമാകും പണി തീര്&#x200d;ത്ത ഈ പാലം. അതുകൊണ്ട് തന്നെ അതിന് അദ്ദേഹത്തിന്&#x200d;ന്റെ നല്ല ഓര്&#x200d;മകള്&#x200d; സമ്മാനിച്ചു കൊണ്ട് സീതിഹാജി പാലം എന്ന് ഇതിന് നാമ കരണം ചെയ്തത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/34th-memorial-day-of-struggle-hero-sitihaji-despite-election-hype.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
