<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>SM street &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sm-street/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 04 Oct 2020 13:07:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>SM street &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്ന് കൂടുതല്&#x200d; രോഗികള്&#x200d; കോഴിക്കോട്; വീണ്ടും ശൂന്യമായി മിഠായി തെരുവ്‌-കൂടുതലറിയാം</title>
		<link>https://www.chandrikadaily.com/covid-19-kerala-update-kzd-sm.html</link>
					<comments>https://www.chandrikadaily.com/covid-19-kerala-update-kzd-sm.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Oct 2020 13:00:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid updates]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[SM street]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=158916</guid>

					<description><![CDATA[സംസ്ഥാനത്ത് ഇന്ന് 1164 രോഗികളുമായി കോഴിക്കോട് ജില്ലയിലാണ് കൂടുതല്&#x200d; സ്ഥിരീകരണം. തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്&#x200d; 793, മലപ്പുറം 792, കണ്ണൂര്&#x200d; 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസര്&#x200d;ഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്&#x200d; ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കേരളത്തില്&#x200d; ഇന്ന് 8553 പേര്&#x200d;ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്&#x200d; അറിയിച്ചു. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 7527 പേര്&#x200d;ക്ക് സമ്പര്&#x200d;ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 716 പേരുടെ സമ്പര്&#x200d;ക്ക ഉറവിടം വ്യക്തമല്ല. 99 ആരോഗ്യ പ്രവര്&#x200d;ത്തകര്&#x200d;ക്കാണ് സമ്പര്&#x200d;ക്കത്തിലൂടെ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,727 സാമ്പിളുകള്&#x200d; പരിശോധിച്ചതായും പത്രക്കുറിപ്പില്&#x200d; പറയുന്നു.</p>
<p>അതേസമയം, സംസ്ഥാനത്ത് ഇന്ന് 1164 രോഗികളുമായി കോഴിക്കോട് ജില്ലയിലാണ് കൂടുതല്&#x200d; സ്ഥിരീകരണം. തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്&#x200d; 793, മലപ്പുറം 792, കണ്ണൂര്&#x200d; 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസര്&#x200d;ഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്&#x200d; ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.</p>
<p>കോവിഡ് ജാഗ്രത മാനിച്ച് നിരോധനാജ്ഞ നടപ്പാക്കിയതോടെ ജില്ലയില്&#x200d; വിവിധ മേഖലകള്&#x200d; ശൂന്യമായ സ്ഥിതിയാണ്. മധുരവും തുണിത്തരങ്ങളുമെല്ലാം ജനംനിറഞ്ഞ മിഠായി തെരുവും വീണ്ടും ആളോഴിഞ്ഞ് ശൂന്യമായി. എന്നാല്&#x200d;, കൊവിഡ് വ്യാപനത്തില്&#x200d; കച്ചവടം കുറഞ്ഞതോടെ ഓണ്&#x200d;ലൈന്&#x200d; വ്യാപാര രംഗത്ത് ചുവടുറപ്പിക്കാന്&#x200d; എസ്എം സ്ട്രീറ്റ് എന്ന ആപ്പിലൂടെ ഓണലൈന്&#x200d; വിപണനത്തിന് ഒരുങ്ങുകയാണ് കോഴിക്കോട്ടെ പൈതൃക തെരുവ്.</p>
<p>കോഴിക്കോട് ജില്ലയില്&#x200d; രോഗം സ്ഥിരീകരിച്ചവരില്&#x200d; 1078 പേര്&#x200d;ക്കും സമ്പര്&#x200d;ക്കം വഴിയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ 5 പേര്&#x200d;ക്കും ഇതര സംസ്ഥാനങ്ങളില്&#x200d; നിന്ന് എത്തിയവരില്&#x200d; 21 പേര്&#x200d;ക്കുമാണ് പോസിറ്റീവായത്. 60 പേരുടെ ഉറവിടം വ്യക്തമല്ലെന്നും ജില്ലാ മെഡിക്കല്&#x200d; ഓഫീസര്&#x200d; അറിയിച്ചു.</p>
<p>കോഴിക്കോട് കോര്&#x200d;പറേഷന്&#x200d; പരിധിയില്&#x200d; സമ്പര്&#x200d;ക്കം വഴി 435 പേര്&#x200d;ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9685 ആയി. 20 ആരോഗ്യ പ്രവര്&#x200d;ത്തകര്&#x200d;ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്&#x200d;, എഫ്.എല്&#x200d;.ടി.സി കള്&#x200d; എന്നിവിടങ്ങളില്&#x200d; ചികിത്സയിലായിരുന്ന 402 പേര്&#x200d; കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.</p>
<p>കോഴിക്കോട് കോര്&#x200d;പ്പറേഷന് പുറമെ സമ്പര്&#x200d;ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്&#x200d; കൂടുതലായി റിപ്പോര്&#x200d;ട്ട് ചെയ്ത സ്ഥലങ്ങള്&#x200d; വടകര &#8211; 90, ഫറോക്ക് &#8211; 43, പെരുമണ്ണ &#8211; 33, തലക്കുളത്തൂര്&#x200d; &#8211; 32, കൊയിലാണ്ടി &#8211; 31, ചേമഞ്ചേരി &#8211; 28, കക്കോടി &#8211; 27, ഒഞ്ചിയം &#8211; 23, ഒളവണ്ണ &#8211; 23, കുന്ദമംഗലം &#8211; 20, തിക്കോടി &#8211; 18, ചേളന്നൂര്&#x200d; &#8211; 16, എടച്ചേരി &#8211; 14, പെരുവയല്&#x200d; &#8211; 14, കൊടുവളളി &#8211; 14, ചോറോട് &#8211; 13, കായണ്ണ &#8211; 12, കടലുണ്ടി &#8211; 11, വില്യാപ്പളളി &#8211; 11, കൊടിയത്തൂര്&#x200d; &#8211; 11, രാമനാട്ടുകര -9, അഴിയൂര്&#x200d; &#8211; 9, ചെക്യാട് &#8211; 9, ഏറാമല &#8211; 8, കിഴക്കോത്ത് &#8211; 8, നടുവണ്ണൂര്&#x200d; &#8211; 7, മണിയൂര്&#x200d; &#8211; 7, കട്ടിപ്പാറ &#8211; 6, കുരുവട്ടൂര്&#x200d; &#8211; 6, നരിക്കുനി &#8211; 5, മുക്കം &#8211; 5 എന്നിങ്ങനെയാണ്.</p>
<p>വിദേശത്ത് നിന്ന് എത്തിയ 5 ഫറോക്ക് സ്വദേശികള്&#x200d;ക്കാണ് പോസിറ്റീവ് ആയത്. ഇതര സംസ്ഥാനങ്ങളില്&#x200d; നിന്ന് എത്തിയ കോഴിക്കോട് കോര്&#x200d;പ്പറേഷന്&#x200d; &#8211; 14 (അതിഥി തൊഴിലാളികള്&#x200d;- 10), ചേളന്നൂര്&#x200d;- 1, ചേമഞ്ചേരി &#8211; 1,നരിപ്പറ്റ &#8211; 1, ഒളവണ്ണ &#8211; 1, പെരുവയല്&#x200d; &#8211; 1, കക്കോടി &#8211; 1, വടകര &#8211; 1 എന്നീ 21 പേര്&#x200d;ക്കും പോസിറ്റീവായി.</p>
<p>ഉറവിടം വ്യക്തമല്ലാത്തവര്&#x200d; കോഴിക്കോട് കോര്&#x200d;പ്പറേഷനില്&#x200d; 12 പേരും വടകര &#8211; 7, പയ്യോളി &#8211; 5,കക്കോടി &#8211; 4, രാമനാട്ടുകര &#8211; 3, കടലുണ്ടി &#8211; 3, ചെങ്ങോട്ടുകാവ് &#8211; 3, കുരുവട്ടൂര്&#x200d; &#8211; 2, കൊയിലാണ്ടി &#8211; 2, കൊടുവളളി &#8211; 2, കൊടിയത്തൂര്&#x200d; &#8211; 2, കായണ്ണ &#8211; 2, ബാലുശ്ശേരി &#8211; 1, ചെക്യാട് &#8211; 1, ചേളന്നൂര്&#x200d; &#8211; 1, ചേമഞ്ചേരി &#8211; 1, ചോറോട് &#8211; 1, കുന്ദമംഗലം &#8211; 1, മാവൂര്&#x200d; &#8211; 1, നരിക്കുനി &#8211; 1, പെരുമണ്ണ &#8211; 1, തിക്കോടി &#8211; 1, തിരുവളളൂര്&#x200d; &#8211; 1, വളയം &#8211; 1, വാണിമേല്&#x200d; &#8211; 1 എന്നിങ്ങനെയാണ് പോസിറ്റീവ്.</p>
<p>രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്&#x200d; 9685. കോഴിക്കോട് ജില്ലയില്&#x200d; ചികിത്സയിലുള്ള മറ്റു ജില്ലക്കാര്&#x200d; 249 ആണ്.<br />
നിലവില്&#x200d; ജില്ലയിലെ കോവിഡ് ആശുപത്രികള്&#x200d;, എഫ്.എല്&#x200d;.ടി. സി കള്&#x200d; എന്നിവടങ്ങളില്&#x200d; ചികിത്സയിലുള്ളവര്&#x200d; കോഴിക്കോട് മെഡിക്കല്&#x200d; കോളേജ് &#8211; 325<br />
ഗവ. ജനറല്&#x200d; ആശുപത്രി &#8211; 280 ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്&#x200d;.ടി.സി &#8211; 123 കോഴിക്കോട് എന്&#x200d;.ഐ.ടി എഫ്.എല്&#x200d;.ടി. സി &#8211; 134 ഫറോക്ക് എഫ്.എല്&#x200d;.ടി. സി &#8211; 124<br />
• എന്&#x200d;.ഐ.ടി മെഗാ എഫ്.എല്&#x200d;.ടി. സി &#8211; 307<br />
• എ.ഡബ്ലിയു.എച്ച് എഫ്.എല്&#x200d;.ടി. സി &#8211; 106<br />
• മണിയൂര്&#x200d; നവോദയ എഫ്.എല്&#x200d;.ടി. സി &#8211; 163<br />
• ലിസ എഫ്.എല്&#x200d;.ടി.സി. പുതുപ്പാടി &#8211; 86<br />
• കെ.എം.ഒ എഫ്.എല്&#x200d;.ടി.സി. കൊടുവളളി &#8211; 107<br />
• അമൃത എഫ്.എല്&#x200d;.ടി.സി. കൊയിലാണ്ടി &#8211; 98<br />
• അമൃത എഫ്.എല്&#x200d;.ടി.സി. വടകര &#8211; 95<br />
• എന്&#x200d;.ഐ.ടി &#8211; നൈലിററ് എഫ്.എല്&#x200d;.ടി. സി &#8211; 62<br />
• പ്രോവിഡന്&#x200d;സ് എഫ്.എല്&#x200d;.ടി. സി &#8211; 82<br />
• ശാന്തി എഫ്.എല്&#x200d;.ടി. സി, ഓമശ്ശേരി &#8211; 80<br />
• എം.ഇ.ടി. എഫ്.എല്&#x200d;.ടി.സി. നാദാപുരം &#8211; 88<br />
• ഒളവണ്ണ എഫ്.എല്&#x200d;.ടി.സി (ഗ്ലോബല്&#x200d; സ്‌കൂള്&#x200d;) &#8211; 59<br />
• എം.ഇ.എസ് കോളേജ്, കക്കോടി &#8211; 93<br />
• ഇഖ്ര ഹോസ്പിറ്റല്&#x200d; &#8211; 78<br />
• ബി.എം.എച്ച് &#8211; 93<br />
• മൈത്ര ഹോസ്പിറ്റല്&#x200d; &#8211; 21<br />
• നിര്&#x200d;മ്മല ഹോസ്പിറ്റല്&#x200d; &#8211; 9<br />
• ഐ.ഐ.എം കുന്ദമംഗലം &#8211; 87<br />
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് &#8211; 103<br />
• കെ.എം.സി.ടി ഹോസ്പിറ്റല്&#x200d; &#8211; 24<br />
• എം.എം.സി ഹോസ്പിറ്റല്&#x200d; &#8211; 158<br />
• മിംസ് എഫ്.എല്&#x200d;.ടി.സി കള്&#x200d; &#8211; 56<br />
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം &#8211; 9<br />
• മലബാര്&#x200d; ഹോസ്പിറ്റല്&#x200d; &#8211; 24<br />
• ഉണ്ണികുളം എഫ്.എല്&#x200d;.ടി.സി &#8211; 0<br />
• റേയ്സ് ഫറോക്ക് &#8211; 55<br />
• ഫിംസ് ഹോസ്റ്റല്&#x200d; &#8211; 63<br />
• മെറീന എഫ്.എല്&#x200d;.ടി.സി, ഫറോക്ക് &#8211; 121<br />
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്&#x200d;.ടി.സി &#8211; 174<br />
• മറ്റു സ്വകാര്യ ആശുപത്രികള്&#x200d; &#8211; 68</p>
<p>വീടുകളില്&#x200d; ചികിത്സയിലുള്ളവര്&#x200d; &#8211; 5154</p>
<p>മലപ്പുറം &#8211; 15, കണ്ണൂര്&#x200d; &#8211; 19, ആലപ്പുഴ &#8211; 04 , പാലക്കാട് &#8211; 03, തൃശൂര്&#x200d; &#8211; 03, തിരുവനന്തപുരം &#8211; 05, എറണാകുളം- 10, വയനാട് &#8211; 01, കാസര്&#x200d;കോട്- 01 എന്നിങ്ങനെ 61 കോഴിക്കോട് സ്വദേശികള്&#x200d; മറ്റു ജില്ലകളില്&#x200d; ചികിത്സയില്&#x200d; കഴിയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/covid-19-kerala-update-kzd-sm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദേശീയ പണിമുടക്കിലും മിഠായിത്തെരുവില്&#x200d; കടകള്&#x200d; തുറക്കുന്നു</title>
		<link>https://www.chandrikadaily.com/shops-opened-in-kozhikode-mittayitheruvu-with-tight-security.html</link>
					<comments>https://www.chandrikadaily.com/shops-opened-in-kozhikode-mittayitheruvu-with-tight-security.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 08 Jan 2019 05:28:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bharath band]]></category>
		<category><![CDATA[harthal]]></category>
		<category><![CDATA[SM street]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115600</guid>

					<description><![CDATA[കോഴിക്കോട്: ദേശീയ പണിമുടക്കിലും മിഠായിത്തെരുവില്&#x200d; കടകളും തുറന്നു തുടങ്ങി. രാവിലെ ഒമ്പത് മണിയോടെത്തന്നെ ചില കടകള്&#x200d; തുറന്നത്. പണിമുടക്കാനുള്ള അവകാശം എല്ലാവര്&#x200d;ക്കുമുണ്ടെന്നും എന്നാല്&#x200d; നിര്&#x200d;ബന്ധിച്ച് കടകള്&#x200d; അടപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്ന് വ്യാപാരികള്&#x200d; പറഞ്ഞു. കനത്ത പൊലീസ് സുരക്ഷയിലാണ് കടകള്&#x200d; തുറന്ന് പ്രവര്&#x200d;ത്തിക്കുന്നത്. കോഴിക്കോട്ട് മേലേ പാളയം, വലിയങ്ങാടി എന്നീ വ്യാപാരകേന്ദ്രങ്ങളിലും പൊലീസ് സുരക്ഷ ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. എന്നാല്&#x200d; പതിവുപോലെ ആളുകള്&#x200d; നഗരത്തില്&#x200d; എത്താനും കടകള്&#x200d; തുറക്കാനും സാധ്യതയില്ല. കഴിഞ്ഞ ദിവസം ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കര്&#x200d;മസമിതി ആഹ്വാനം ചെയ്ത ഹര്&#x200d;ത്താലില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ദേശീയ പണിമുടക്കിലും മിഠായിത്തെരുവില്&#x200d; കടകളും തുറന്നു തുടങ്ങി. രാവിലെ ഒമ്പത് മണിയോടെത്തന്നെ ചില കടകള്&#x200d; തുറന്നത്. പണിമുടക്കാനുള്ള അവകാശം എല്ലാവര്&#x200d;ക്കുമുണ്ടെന്നും എന്നാല്&#x200d; നിര്&#x200d;ബന്ധിച്ച് കടകള്&#x200d; അടപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്ന് വ്യാപാരികള്&#x200d; പറഞ്ഞു.</p>
<p>കനത്ത പൊലീസ് സുരക്ഷയിലാണ് കടകള്&#x200d; തുറന്ന് പ്രവര്&#x200d;ത്തിക്കുന്നത്. കോഴിക്കോട്ട് മേലേ പാളയം, വലിയങ്ങാടി എന്നീ വ്യാപാരകേന്ദ്രങ്ങളിലും പൊലീസ് സുരക്ഷ ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. എന്നാല്&#x200d; പതിവുപോലെ ആളുകള്&#x200d; നഗരത്തില്&#x200d; എത്താനും കടകള്&#x200d; തുറക്കാനും സാധ്യതയില്ല.</p>
<p>കഴിഞ്ഞ ദിവസം ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കര്&#x200d;മസമിതി ആഹ്വാനം ചെയ്ത ഹര്&#x200d;ത്താലില്&#x200d; മിഠായിതെരുവില്&#x200d; വലിയ അക്രമസംഭവങ്ങള്&#x200d; അരങ്ങേറിയിരുന്നു. തുറന്ന കടകള്&#x200d; അടപ്പിക്കാന്&#x200d; കര്&#x200d;മസമിതി &#8211; ബിജെപി &#8211; ആര്&#x200d;എസ്എസ് പ്രവര്&#x200d;ത്തകര്&#x200d; ശ്രമിച്ചതോടെ സംഘര്&#x200d;ഷമുണ്ടായി. കടകള്&#x200d; അക്രമികള്&#x200d; കല്ലെറിഞ്ഞ് തകര്&#x200d;ത്തു. മിഠായിത്തെരുവില്&#x200d; തെരുവുയുദ്ധമായി.</p>
<p>മിഠായിത്തെരുവിലെ സംഘര്&#x200d;ഷം നിയന്ത്രിക്കാന്&#x200d; കഴിയാതിരുന്നത് ജില്ലാ പൊലീസ് മേധാവിയുടെ പിഴവാണെന്നാരോപിച്ച് പൊലീസുദ്യോഗസ്ഥന്&#x200d; തന്നെ രംഗത്തെത്തിയത് വിവാദമായിരുന്നു. ഹര്&#x200d;ത്താല്&#x200d; നേരിടുന്നതില്&#x200d; വീഴ്ച വരുത്തിയതിന് കോഴിക്കോട്ടെ പൊലീസ് കമ്മീഷണര്&#x200d; കാളിരാജ് മഹേഷ്‌കുമാറിനെ മാറ്റിയിരുന്നു. കോറി സഞ്ജയ് കുമാര്&#x200d; ഐപിഎസ്സാണ് പുതിയ കോഴിക്കോട് കമ്മീഷണര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shops-opened-in-kozhikode-mittayitheruvu-with-tight-security.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മിഠായി തെരുവിലെ സംഘ്പരിവാര്&#x200d; അഴിഞ്ഞാട്ടം; പിണറായി പൊലീസിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി പൊലീസുകാരന്&#x200d;</title>
		<link>https://www.chandrikadaily.com/civil-police-officer-criticizes-district-police-officer-over-sabarimala-hartal.html</link>
					<comments>https://www.chandrikadaily.com/civil-police-officer-criticizes-district-police-officer-over-sabarimala-hartal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 06 Jan 2019 15:08:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP harthal]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[rss attack]]></category>
		<category><![CDATA[SM street]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115499</guid>

					<description><![CDATA[ശബരിമല വിഷയത്തില്&#x200d; ബിജെപി നടത്തിയ ഹര്&#x200d;ത്താലിനിടെ കോഴിക്കോട് മിഠായിത്തെരുവില്&#x200d; നടന്ന അക്രമങ്ങളില്&#x200d; പിണറായി പൊലീസിനും ആഭ്യന്തര വകുപ്പിനും ഉണ്ടായ പരാജയം തുറന്നുകാട്ടിയ പൊലീസുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്&#x200d;ച്ചയാവുന്നു. സിവില്&#x200d; പൊലീസുകാരനായ ഉമേഷ് വള്ളിക്കുന്നാണ് ജില്ലാ പൊലീസ് മേധാവിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ പരാജയം മൂലമാണ് ഹര്&#x200d;ത്താല്&#x200d; ദിനത്തില്&#x200d; മിഠായി തെരുവില്&#x200d; സംഘ്പരിവാര്&#x200d; അഴിഞ്ഞാട്ടം ഉണ്ടായതെന്നാണ് പൊലീസുകാരന്റെ വിമര്&#x200d;ശനം. നേരെ ചെന്ന് ആരോട് പറയാന്&#x200d;? ആര് കേള്&#x200d;ക്കാന്&#x200d;? അത്‌കൊണ്ടാണ് സാമൂഹ്യമാധ്യമം വഴി വിമര്&#x200d;ശനവുമായി രംഗത്തെത്തിയതെന്നും ഉമേഷ് [&#8230;]]]></description>
										<content:encoded><![CDATA[<p>ശബരിമല വിഷയത്തില്&#x200d; ബിജെപി നടത്തിയ ഹര്&#x200d;ത്താലിനിടെ കോഴിക്കോട് മിഠായിത്തെരുവില്&#x200d; നടന്ന അക്രമങ്ങളില്&#x200d; പിണറായി പൊലീസിനും ആഭ്യന്തര വകുപ്പിനും ഉണ്ടായ പരാജയം തുറന്നുകാട്ടിയ പൊലീസുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്&#x200d;ച്ചയാവുന്നു. സിവില്&#x200d; പൊലീസുകാരനായ ഉമേഷ് വള്ളിക്കുന്നാണ് ജില്ലാ പൊലീസ് മേധാവിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.</p>
<p>ജില്ലാ പൊലീസ് മേധാവിയുടെ പരാജയം മൂലമാണ് ഹര്&#x200d;ത്താല്&#x200d; ദിനത്തില്&#x200d; മിഠായി തെരുവില്&#x200d; സംഘ്പരിവാര്&#x200d; അഴിഞ്ഞാട്ടം ഉണ്ടായതെന്നാണ് പൊലീസുകാരന്റെ വിമര്&#x200d;ശനം. നേരെ ചെന്ന് ആരോട് പറയാന്&#x200d;? ആര് കേള്&#x200d;ക്കാന്&#x200d;? അത്‌കൊണ്ടാണ് സാമൂഹ്യമാധ്യമം വഴി വിമര്&#x200d;ശനവുമായി രംഗത്തെത്തിയതെന്നും ഉമേഷ് പറയുന്നു.</p>
<p><strong>ഉമേഷ് വള്ളിക്കുന്നിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്&#x200d;ണ രൂപം വായിക്കാം&#8230;<br />
</strong></p>
<p>മിനിഞ്ഞാന്ന് പാതിരാത്രി നമ്മുടെ പ്രിയപ്പെട്ട തെരുവിന് കാവലിരിക്കുകയാണ് പോലീസുകാര്&#x200d;. ഭരണഘടനക്കും സുപ്രീം കോടതിക്കുമെതിരെ തുടരെത്തുടരെ ഹര്&#x200d;ത്താല്&#x200d; പ്രഖ്യാപിച്ച് അതിന്റെ മറവില്&#x200d; തലയില്&#x200d; വെളിച്ചം കയറാത്ത നാലാംകിട ഗുണ്ടകളെ ഇറക്കിവിട്ട് രാജ്യദ്രോഹവും ജനദ്രോഹവും പതിവാക്കിയ നേതാക്കളൊക്കെ കൂര്&#x200d;ക്കം വലിച്ചും കേലയൊലിപ്പിച്ചും കിടന്നുറങ്ങുമ്പോള്&#x200d; ഇവരിങ്ങനെ കൊതുകുകടിയും മഞ്ഞും കൊണ്ട് രാത്രി തള്ളി നീക്കണം. എട്ടു മണിക്കൂര്&#x200d; ഡ്യൂട്ടിയെന്നൊക്കെ കേട്ടുകേള്&#x200d;വിയുണ്ടാകും. രാവിലെ അഞ്ചരമണിക്ക് യൂണിഫോമിട്ട് വന്നവരാണ്. ഇരുപത്തിനാലു മണിക്കൂര്&#x200d; കഴിഞ്ഞാലെങ്കിലും യൂണിഫോമഴിക്കാനാകുമോ എന്നുറപ്പില്ല. കൂടെയുണ്ടായിരുന്ന പലരും പരിക്കേറ്റ് ആശുപത്രികളിലാണ്.</p>
<p>ഡ്യുട്ടിയല്ലേ, ഇങ്ങനെയൊക്കെ വേണ്ടി വരുമെന്ന് പോലീസുകാര്&#x200d;ക്കറിയാം. ഇതൊന്നും പുതിയ അനുഭവമല്ല ഒരു പോലീസുകാരനും. ബോംബെറിഞ്ഞും പുരകത്തിച്ചും കൊള്ളയടിച്ചും തെരുവില്&#x200d; അഴിഞ്ഞാടിക്കഴിഞ്ഞ് ഊളകളും അവരെ ഇളക്കിയിറക്കി വിട്ട മരയൂളകളും കിടന്നുറങ്ങുമ്പോഴൊക്കെ ഉറങ്ങാതെ ജനങ്ങളുടെ ജീവനും സ്വത്തിനും കാവലിരിക്കേണ്ടത് പോലീസുകാരന്റെ ഡ്യൂട്ടിയാണ്.</p>
<p>ഇവിടെ പക്ഷെ വേദനിപ്പിക്കുന്നത് അതല്ല. പൊതു സമൂഹം മുഴുവന്&#x200d; കോഴിക്കോട്ടെ പോലീസിന്റെ വീഴ്ചയെ ചര്&#x200d;ച്ച ചെയ്യുന്നത് കേട്ടുകൊണ്ട് നിസ്സഹായരായിരിക്കേണ്ടി വരുന്നതാണ്. സര്&#x200d;ക്കാര്&#x200d; ഉറപ്പു പറഞ്ഞ സുരക്ഷ കോഴിക്കോട്ടെ കച്ചവടക്കാര്&#x200d;ക്ക് നല്&#x200d;കാനാവാതെ പഴി കേള്&#x200d;ക്കേണ്ടി വരുന്നതാണ്. രാവും പകലും കഷ്ടപ്പെട്ടിട്ടും ഒരു നല്ല വാക്ക് കേള്&#x200d;ക്കാനില്ലാത്തതുകൊണ്ടാണ്.</p>
<p>ഈ സാഹചര്യത്തിലാണ് ചിലതൊക്കെ പറയേണ്ടി വരുന്നത്. ഇവനാരെന്നും ഇവനെന്തര്&#x200d;ഹതയെന്നുമൊക്കെ മറുചോദ്യവും അച്ചടക്ക ലംഘനമെന്ന ആക്ഷേപവും നടപടികളുമൊക്കെ വരുമെന്നും അറിയാതെയല്ല. പക്ഷേ, ഉന്നത ഉദ്യോഗസ്ഥന്റെ ഗുരുതരമായ വീഴ്ചക്ക് കോഴിക്കോട്ടെ പോലീസുകാര്&#x200d; മുഴുവന്&#x200d; അപമാനിതരാകേണ്ടതില്ല എന്നുറച്ച ബോധ്യമുള്ളതു കൊണ്ട് എഴുതുക തന്നെ ചെയ്യുന്നു.</p>
<p>ഒരേ വിഷയത്തില്&#x200d; രാജ്യദ്രോഹപരമായ നിലപാട് സ്വീകരിച്ചു കൊണ്ട് അയ്യപ്പന്റെ പേരും പറഞ്ഞു നടത്തിയ ആറ് ഹര്&#x200d;ത്താലുകളാണ് തുടര്&#x200d;ച്ചയായി കേരളം നേരിട്ടത്. സഹിച്ചു മടുത്ത ജനങ്ങളും വിവിധ സംഘടനകളും ഇനി ഹര്&#x200d;ത്താല്&#x200d; വേണ്ട എന്നും ഒരു പാര്&#x200d;ട്ടിയുടെ ഹര്&#x200d;ത്താലും അംഗീകരിക്കില്ല എന്നും ഉറക്കെ പ്രഖ്യാപിച്ചു തുടങ്ങിയത് ഇപ്പോഴാണ്. ( SAY NO TO HARTHAL പ്രവര്&#x200d;ത്തകര്&#x200d; വര്&#x200d;ഷങ്ങളായി പറയുന്നത് പ്രമുഖ മാധ്യമങ്ങള്&#x200d; ഏറ്റുപിടിക്കാന്&#x200d; &#8216;ശബരിമല&#8217; ഹര്&#x200d;ത്താലുകള്&#x200d; കാരണമായി.) ഹര്&#x200d;ത്താലുകള്&#x200d;ക്കെതിരെ ജനരോഷം ഉയരുകയും അത് ശക്തിയാര്&#x200d;ജ്ജിക്കുകയും ചെയ്യുമ്പോഴാണ് രണ്ടു പെണ്ണുങ്ങള്&#x200d; മല ചവിട്ടിയ &#8216;അയിത്ത&#8217;ത്തിന്റെ പേരും പറഞ്ഞ് ഏഴാമത്തെ ഹര്&#x200d;ത്താല്&#x200d; വരുന്നത്. നൂറു ശതമാനവും പരാജയപ്പെടുത്തേണ്ട ഒരു ഹര്&#x200d;ത്താല്&#x200d;.</p>
<p>കച്ചവടക്കാര്&#x200d; കട തുറക്കാന്&#x200d; തയ്യാറാണെന്നും കേരളാപോലീസ് അവര്&#x200d;ക്കു സുരക്ഷയൊരുക്കുമെന്നും പ്രഖ്യാപനങ്ങളുണ്ടായി.<br />
സര്&#x200d;ക്കാര്&#x200d; ജനങ്ങള്&#x200d;ക്കൊപ്പം ഉത്തരവാദിത്തതോടെ നിലകൊണ്ടു.<br />
മാറ്റത്തിന്റെ, പ്രതിരോധത്തിന്റെ കാറ്റ് കണ്ടു പേടിച്ച നേതാക്കന്മാര്&#x200d; അണികളെന്ന പേരില്&#x200d; കൂലിത്തല്ലുകാരെയും വിഷജീവികളെയും ഇളക്കിയിറക്കി വിട്ട് അണിയറയിലേക്കു പതുങ്ങി. ഹര്&#x200d;ത്താലിനെ എതിര്&#x200d;ക്കുന്നവരെ പേടിപ്പിക്കാന്&#x200d; തലേന്ന് തന്നെ &#8216;അണികള്&#x200d;&#8217; തെരുവുകളില്&#x200d; അഴിഞ്ഞാട്ടം തുടങ്ങി.</p>
<p>പക്ഷെ, സഹനത്തിന്റെ അങ്ങേയറ്റത്തു നിന്ന് ലഭിക്കുന്ന ധൈര്യത്തോടെ കേരളത്തിലെ എല്ലായിടത്തുമെന്നപോലെ കോഴിക്കോട്ടും കച്ചവടക്കാര്&#x200d; കടതുറക്കാന്&#x200d; തീരുമാനിക്കുന്നു. പോലീസ് സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.</p>
<p>രാവിലെ തന്നെ പൊലീസുകാരെ വിന്യസിച്ചു. കടകള്&#x200d; തുറന്നു. അക്രമമുണ്ടായി. പോലീസ് ലാത്തിച്ചാര്&#x200d;ജ് നടത്തി. ഏതാനും പേരെ പിടികൂടി.പക്ഷേ, കടകള്&#x200d; അടക്കേണ്ടി വന്നു. വാഗ്ദാനം ചെയ്ത സുരക്ഷ എവിടെയോ പോയി. വെയിലും ചൂടും കല്ലേറും നേരിട്ട പൊലീസിന് പഴി മാത്രം ബാക്കിയായി.</p>
<p>എന്ത് കൊണ്ട്? ആരാണുത്തരവാദി?<br />
ആ ചോദ്യത്തിനുത്തരം തേടുമ്പോഴാണ് കോഴിക്കോട്ടെ ജില്ലാ പോലീസ് മേധാവി ഒരു വന്&#x200d; പരാജയമാണെന്നു തിരിച്ചറിയുന്നത്. എണ്ണത്തില്&#x200d; വളരെ കുറഞ്ഞ ഒരു സംഘത്തിന് തോന്നുന്നിടത്തെലല്ലാം പ്രകടനം നടത്താനും അക്രമം കാണിക്കാനും സാധിക്കുന്ന വിധത്തില്&#x200d; അത്ര ദുര്&#x200d;ബലമായിരുന്നു അദ്ദേഹമൊരുക്കിയ ബന്തവസ്സ്.</p>
<p>മിഠായിത്തെരുവിലേക്ക് ധാരാളം വഴികളുള്ളത് കൊണ്ട് അക്രമികളെ നിയന്ത്രിക്കാന്&#x200d; പറ്റിയില്ല എന്നാണദ്ദേഹം പറഞ്ഞത്. ആ വഴികളൊന്നും പുതിയതല്ല. ഊടുവഴികളിലൂടെയല്ല, പ്രധാന റോഡുകളിലൂടയാണ് അക്രമികള്&#x200d; വന്നത്. തുറന്ന കടകളുടെ അടുത്തെത്തുന്നതിനു മുന്&#x200d;പേ അവരെ തടയാനുള്ള യാതൊരു സംവിധാനവും കണ്ടില്ല. മൂന്നു വഴികളില്&#x200d; അക്രമികളെ തടയാനുള്ള പോലീസിനെ വിന്യസിച്ചാല്&#x200d; തന്നെ വിജയിക്കുമായിരുന്നു. അതുണ്ടായില്ല. അക്രമമുണ്ടായ ശേഷം അറസ്റ്റ് ചെയ്യുന്നതല്ല , അക്രമത്തെ തടയുന്നതാണ് പൊലീസിങ് എന്ന് ഒരു കജട ഉദ്യോഗസ്ഥന് അറിയേണ്ടതല്ലേ? അവിടെ ജോലിക്കു നിയോഗിക്കുന്ന ഉദ്യോഗസ്ഥര്&#x200d;ക്ക് താന്&#x200d; പ്ലാന്&#x200d; ചെയ്തിരിക്കുന്ന ബന്തവസ്സിനെക്കുറിച്ചു മനസ്സിലാക്കികൊടുക്കേണ്ടതും മറ്റു യൂണിറ്റുകളില്&#x200d; നിന്നും വന്നു ജോലിചെയ്യുന്ന ഉയര്&#x200d;ന്ന ഉദ്യോഗസ്ഥര്&#x200d;ക്കെങ്കിലും സ്ഥലത്തിന്റെ ലേ ഔട്ടും അക്രമികള്&#x200d;ക്ക് വരാനും പോകാനുമുള്ള വഴികളും വരച്ചു കൊടുക്കേണ്ടതല്ലേ?<br />
സര്&#x200d;ക്കാരും ഡി ജി.പിയും നിര്&#x200d;ദ്ദേശിച്ച പ്രകാരം കടകള്&#x200d;ക്കു സുരക്ഷ നല്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നിട്ടും പോലീസിന്റെ വില കളയുന്ന അവസ്ഥയുണ്ടാക്കിയത് അറിവില്ലായ്മ കൊണ്ടോ അതോ മറ്റെന്തെങ്കിലും താല്പര്യങ്ങള്&#x200d; കൊണ്ടോ?</p>
<p>അക്രമികളെ അടിച്ചോടിക്കുമ്പോള്&#x200d; അവര്&#x200d; പോകുന്ന വഴിക്കൊക്കെ അലമ്പുണ്ടാക്കുമെന്നും തച്ചു തകര്&#x200d;ക്കുമെന്നും അറിയാത്തതല്ലല്ലോ. അമ്പതു പേരെയെങ്കിലും അറസ്റ്റ് ചെയ്തു മാറ്റുവാനുള്ള സംവിധാനം ഇല്ലാതെ പോയതെന്തുകൊണ്ടാണ്?<br />
തലേ ദിവസം സ്ത്രീകളുള്&#x200d;പ്പെടയുള്ളവരെ അക്രമിച്ച അതേ ഗുണ്ടകള്&#x200d; പിറ്റേന്നും അക്രമത്തിനു മുന്&#x200d;പില്&#x200d; നിന്നത് കണ്ടു. അക്രമം നടത്തി സുഖമായി വീട്ടില്&#x200d; പോയുറങ്ങി പിറ്റേന്ന് വീണ്ടും അക്രമിയായി വരാന്&#x200d; അവര്&#x200d;ക്കെങ്ങനെ ധൈര്യം കിട്ടുന്നു? ഉത്തരേന്ത്യന്&#x200d; കലാപങ്ങളുടെ മാതൃകയില്&#x200d; റോഡുകളിലൂടെ ( ആ സമയത്ത് ഒരു പോലീസ് സാന്നിധ്യവുമില്ലാതെ കോഴിക്കോടന്&#x200d; റോഡുകള്&#x200d; ) സകലതും തകര്&#x200d;ത്തെറിഞ്ഞും തീകൊളുത്തിയും നടന്നു നീങ്ങുന്ന കാഴ്ച കോഴിക്കോടന്&#x200d; ജനതയിലുണ്ടാക്കിയ അരക്ഷിതത്വത്തിനു ഉത്തരവാദി ജില്ലാ പോലീസ് മേധാവിയല്ലേ?</p>
<p>ബന്തവസ്സിന്റെ പരാജയത്തിനു ഏറ്റവും വലിയ ഉദാരണമായിരുന്നു വലിയങ്ങാടിയില്&#x200d; കണ്ടത്. കച്ചവടക്കാര്&#x200d; ധീരമായി കടകള്&#x200d; തുറന്ന വലിയങ്ങാടിയില്&#x200d; നിയോഗിച്ചത് രണ്ടേ രണ്ടു പൊലീസുകാരെ. ആളെക്കൂട്ടി വരാമെന്നു ഭീഷണിപ്പെടുത്തി പോയ അക്രമികളെ പേടിച്ചിട്ടായിരിക്കില്ല കടകള്&#x200d; പൂട്ടിയത്- ആ രണ്ടു പോലീസുകാരുടെ ജീവന്&#x200d; കൊണ്ട് കളിക്കാന്&#x200d; കമ്മീഷണറെപ്പോലെ കച്ചവടക്കാര്&#x200d;ക്ക് മനസ്സു വരാത്തതുകൊണ്ടാകണം. സ്വന്തം സുരക്ഷക്ക് ഒരു വണ്ടി പൊലീസുകാരെ വേണ്ടി വരുമ്പോള്&#x200d; ഒരങ്ങാടിയിലെ കലാപമൊഴിവാക്കാന്&#x200d; വിന്യസിച്ചത് വെറും രണ്ടു പേരെ!</p>
<p>ഇത്രയും പറഞ്ഞത്, ഇനിയെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്&#x200d; കൃത്യമായ ബന്തവസ്സ് സ്‌കീമുണ്ടാക്കി സുരക്ഷയൊരുക്കാന്&#x200d; സിറ്റി പോലീസ് മേധാവി തയ്യാറാകാണം എന്നപേക്ഷിക്കാനാണ്. ഹര്&#x200d;ത്താലിന്റെ സ്ഥിരം ബന്തവസ്സ് സ്‌കീം തീയതി മാറ്റി കോപ്പി പേസ്റ്റ് ചെയ്താല്&#x200d; പോരാ, അതാതു സമയത്തെ സാഹചര്യങ്ങള്&#x200d; കണക്കിലെടുത്ത് അത് പുതുക്കിപ്പണിയണം. കമാന്റിംഗ് ഓഫീസര്&#x200d;മാര്&#x200d;ക്കെങ്കിലും അതിന്റെ പകര്&#x200d;പ്പ് നല്കണം.</p>
<p>പോലീസുകാരെ അടിമകളെന്ന മട്ടില്&#x200d; കാണാതെ അവര്&#x200d;ക്കു ധൈര്യവും ഊര്&#x200d;ജ്ജവും നല്&#x200d;കി നയിക്കുമ്പോഴാണ് ഒരാള്&#x200d; യഥാര്&#x200d;ത്ഥ പോലീസ് മേധാവിയാകുന്നത്. അതിനു കീഴുദ്യോഗസ്ഥര്&#x200d; വിഡ്ഢികളാണെന്ന ധാരണ മാറ്റണം . ചുമലിലുള്ള മൂന്നക്ഷരമൊഴിച്ചാല്&#x200d; ഒപ്പം നില്&#x200d;ക്കാന്&#x200d; പറ്റുന്ന വിദ്യാഭ്യാസമുള്ളവരാണ് പോലീസുകാരിലേറെയും. ഫീല്&#x200d;ഡില്&#x200d; നില്&#x200d;ക്കുന്ന, ജനങ്ങളോടിടപഴകുന്ന എ സി പി മുതല്&#x200d; സിവില്&#x200d; പോലീസ് ഓഫീസര്&#x200d; വരെയുള്ള പോലീസുകാര്&#x200d;ക്ക് അനുഭവജ്ഞാനം കൂടുതലുണ്ടാവും. അവരില്&#x200d; നിന്ന് വിവരങ്ങള്&#x200d; അറിയാന്&#x200d; ശ്രമിച്ചാല്&#x200d; ഗുണമുണ്ടാവും. ഹൈറാര്&#x200d;ക്കിയുടെ ഉയരത്തില്&#x200d; നിന്ന് കല്&#x200d;പ്പനകള്&#x200d; മാത്രം പുറപ്പെടുവിക്കുന്ന ഒരാള്&#x200d;ക്ക് മേധാവിയാകാനേ പറ്റൂ, നായകനാകാന്&#x200d; പറ്റില്ല.</p>
<p>ഇതൊക്കെ നേരെ ചെന്ന് പറഞ്ഞാല്&#x200d; പോരെ, പൊതു സമൂഹത്തില്&#x200d; പറയുന്നത് കുറ്റമല്ലേ എന്ന് ചോദ്യം വരും.<br />
പക്ഷേ, നേരെ ചെന്ന് ആരോട് പറയാന്&#x200d;? ആര് കേള്&#x200d;ക്കാന്&#x200d;?<br />
ഇതാവുമ്പോള്&#x200d; അച്ചടക്ക നടപടികള്&#x200d; വന്നാല്&#x200d; എനിക്ക് കണ്ടം തികയാതെ വരുമെങ്കിലും കേള്&#x200d;ക്കേണ്ടവര്&#x200d; കേള്&#x200d;ക്കുക തന്നെ ചെയ്യും. വായിക്കേണ്ടവര്&#x200d; വായിക്കുകയും.</p>
<p>(അക്രമികള്&#x200d; എറിഞ്ഞ വാക്കുകളോളം മൂര്&#x200d;ച്ച കല്ലുകള്&#x200d;ക്കില്ല! ഉള്ളില്&#x200d; കുത്തിനിറച്ച വീര്യം കൂടിയ വിഷം പതഞ്ഞുണ്ടായ വാക്കുകള്&#x200d;! പിറ്റേ ദിവസം മുതല്&#x200d; കച്ചവടക്കാരുടെ കാലുപിടിച്ച് മാപ്പുപറഞ്ഞ് കേസൊഴിവാക്കിക്കിട്ടാന്&#x200d; യാചിക്കുന്നുണ്ട് വില്ലാളി വീരന്മാര്&#x200d;!)<br />
<em>Midnight Photography: Alice Cheevel</em><br />
<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fumeshvallikkunnu%2Fposts%2F2489062387775431&amp;width=500" width="500" height="765" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/civil-police-officer-criticizes-district-police-officer-over-sabarimala-hartal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അതിമധുരം ഈ മധുരത്തെരുവ്</title>
		<link>https://www.chandrikadaily.com/editorial-25-12-2017-sm-street.html</link>
					<comments>https://www.chandrikadaily.com/editorial-25-12-2017-sm-street.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Dec 2017 15:43:39 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[SM street]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61145</guid>

					<description><![CDATA[മിഠായിത്തെരുവ് പൈതൃക പദ്ധതി യാഥാര്&#x200d;ത്ഥ്യമായതോടെ കോഴിക്കോട് നഗരം ഒന്നുകൂടി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. പഴമയുടെ പ്രൗഢിയും പുതുമയുടെ സൗന്ദര്യവും സമ്മേളിച്ചുകൊണ്ടുള്ള ഈ നവീകരണം പതിറ്റാണ്ടുകളുടെ പഴക്കമുള്ള സ്വപ്‌നത്തെയാണ് യാഥാര്&#x200d;ത്ഥ്യമാക്കിയിരിക്കുന്നത്. ലോകത്തിലെ ഏത് പൈതൃകത്തെരുവിനോടും കിടപിടക്കുന്ന രീതിയില്&#x200d; എസ്.കെ പൊറ്റക്കാടും, വൈക്കം മുഹമ്മദ് ബഷീറും, എം.ടിയും, എന്&#x200d;.പി മുഹമ്മദും, ഉറൂബും, കെ.ടി മുഹമ്മദും, തിക്കോടിയനുമെല്ലാം കഥയും കളിയും പറഞ്ഞ് നടന്ന ഈ തെരുവ് മാറിക്കഴിഞ്ഞു. ഏകദേശം രണ്ട് പതിറ്റാണ്ടോളമായി മുഴങ്ങിക്കേട്ട മുറവിളികള്&#x200d;ക്കാണ് ഇന്നലത്തോടെ പരിഹാരമായിരിക്കുന്നത്. 6.26 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>മി</strong>ഠായിത്തെരുവ് പൈതൃക പദ്ധതി യാഥാര്&#x200d;ത്ഥ്യമായതോടെ കോഴിക്കോട് നഗരം ഒന്നുകൂടി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. പഴമയുടെ പ്രൗഢിയും പുതുമയുടെ സൗന്ദര്യവും സമ്മേളിച്ചുകൊണ്ടുള്ള ഈ നവീകരണം പതിറ്റാണ്ടുകളുടെ പഴക്കമുള്ള സ്വപ്‌നത്തെയാണ് യാഥാര്&#x200d;ത്ഥ്യമാക്കിയിരിക്കുന്നത്. ലോകത്തിലെ ഏത് പൈതൃകത്തെരുവിനോടും കിടപിടക്കുന്ന രീതിയില്&#x200d; എസ്.കെ പൊറ്റക്കാടും, വൈക്കം മുഹമ്മദ് ബഷീറും, എം.ടിയും, എന്&#x200d;.പി മുഹമ്മദും, ഉറൂബും, കെ.ടി മുഹമ്മദും, തിക്കോടിയനുമെല്ലാം കഥയും കളിയും പറഞ്ഞ് നടന്ന ഈ തെരുവ് മാറിക്കഴിഞ്ഞു.</p>
<p>ഏകദേശം രണ്ട് പതിറ്റാണ്ടോളമായി മുഴങ്ങിക്കേട്ട മുറവിളികള്&#x200d;ക്കാണ് ഇന്നലത്തോടെ പരിഹാരമായിരിക്കുന്നത്. 6.26 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് വന്നത്. മിഠായിത്തെരുവിന്റെ പേടി സ്വപ്‌നമായിരുന്ന ഇടക്കിടെയുണ്ടാകുന്ന അഗ്നിബാധ പരിഹരിക്കാനുള്ള ശ്രമമാണ് ആദ്യം നടന്നത്. അതിന്റെ ഭാഗമായി വൈദ്യുതി കേബിളുകള്&#x200d; ഭൂമിക്കടിയിലൂടെയാക്കി. കരിങ്കല്&#x200d; ഭിത്തിപാകി നടപ്പാതകള്&#x200d; നവീകരിച്ചു. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം വിതറുന്ന അലങ്കാര വിളക്കുകള്&#x200d; നിറഞ്ഞ മേലാപ്പുകളും എസ്.കെ സ്‌ക്വയറില്&#x200d; ഇരിപ്പിടങ്ങളും സജ്ജീകരിച്ചു. കഥകള്&#x200d; പറയുന്ന ചുവര്&#x200d; ചിത്രങ്ങളും പൂര്&#x200d;ത്തിയായതോടെ സല്&#x200d;ക്കാരപ്രിയമുള്ള ബീവിയായി തെരുവ് മാറി.</p>
<p>കോഴിക്കോടിന്റെയും മലബാറിന്റെയും ആഘോഷങ്ങള്&#x200d;ക്ക് പൂര്&#x200d;ണത നല്&#x200d;കുന്നത് മിഠായിത്തെരുവാണ്. ഓണത്തിനും പെരുന്നാളിനും ക്രിസ്മസിനുമെല്ലാം സാധാരണക്കാരുടെ ആശ്രയം അവരുടെ പ്രിയപ്പെട്ട ഈ തെരുവാണ്. ക്രിസമസ്് തലേന്നായ ഇന്നലെ ഇവിടെ അനുഭവപ്പെട്ട ജനത്തിരക്ക് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. കെട്ടിടങ്ങള്&#x200d; എത്രപഴകി ദ്രവിച്ചാലും തീപിടിത്തങ്ങള്&#x200d; എത്ര ആവര്&#x200d;ത്തിച്ചാലും മിഠായിത്തെരുവിനെ മറക്കാന്&#x200d; സ്വപ്‌നത്തില്&#x200d; പോലും കോഴിക്കോട്ടുകാര്&#x200d;ക്ക് കഴിയില്ല. കാരണം അവര്&#x200d;ക്ക് ഇത് കേവലമൊരു കച്ചവട കേന്ദ്രമല്ല. സംസ്‌കാരത്തിന്റെ ഭാഗമാണ്. അവരുടെ ദൈനംദിന ജീവിതത്തില്&#x200d; പോലും മിഠായിത്തെരുവിന് ഒരു ഇടമുണ്ട്. അത്‌കൊണ്ട് തന്നെ മിഠായിത്തെരുവിന്റെ നവീകരണത്തില്&#x200d; അവര്&#x200d; സ്വന്തം പ്രവൃത്തിയിലെന്നപോലെ ഇടപെട്ടു. ഓരോഘട്ടങ്ങളിലും സന്ദര്&#x200d;ശനം നടത്തുകയും വിലയിരുത്തുകയും നിര്&#x200d;ദ്ദേശങ്ങള്&#x200d; സമര്&#x200d;പ്പിക്കുകയും ചെയ്തു. അധികാരികളോട് തര്&#x200d;ക്കിക്കേണ്ടിടത്ത് തര്&#x200d;ക്കിച്ചു. പ്രശംസിക്കേണ്ടിടത്ത് പ്രശംസിച്ചു. ഒടുവില്&#x200d; പണി പൂര്&#x200d;ത്തീകരിച്ച് തെരുവിനെ സ്വതന്ത്രയാക്കുമ്പോള്&#x200d; അവര്&#x200d; പാരാവാരം പോലെ പരന്നൊഴുകി.</p>
<p>രണ്ടു പതിറ്റാണ്ടിനിടയില്&#x200d; പലഘട്ടങ്ങളിലായി ഉയര്&#x200d;ന്നുവരികയും പ്രതിസന്ധികളില്&#x200d; അകപ്പെട്ട് വഴിമുട്ടിപ്പോവുകയും ചെയ്ത പദ്ധതി ഒടുവില്&#x200d; യാഥാര്&#x200d;ത്ഥ്യമാകുമ്പോള്&#x200d; അതിന് പിന്നില്&#x200d; ഒരുപിടി പേരുടെ അത്യദ്ധ്വാനവും നിശ്ചയദാര്&#x200d;ഢ്യവുമുണ്ട്. മുമ്പ് ടൂറിസം വകുപ്പില്&#x200d; സേവനമനുഷ്ടിച്ചിരുന്ന ജില്ലാ കലക്ടര്&#x200d; യു.വി ജോസിന്റെ പ്രയത്‌നം എടുത്തുപറയേണ്ടതാണ്. മിഠായിത്തെരുവിന്റെ അനന്ത സാധ്യതകള്&#x200d; ടൂറിസം ഡിപ്പാര്&#x200d;ട്ടുമെന്റിലായിരുന്നപ്പോള്&#x200d; തന്നെ മനസ്സിലിട്ട് താലോലിച്ചിരുന്ന ഈ വയനാട്ടുകാരന്&#x200d; കിട്ടിയ അവസരം പൂര്&#x200d;ണമായും ഉപയോഗപ്പെടുത്തി എന്നുവേണം വിലയിരുത്താന്&#x200d;. മുമ്പെല്ലാം പദ്ധതി മുടങ്ങിപ്പോകാനിടയാക്കിയ സാഹചര്യങ്ങള്&#x200d; തൊട്ടു മുന്നില്&#x200d; വന്നു നിന്നപ്പോഴും പ്രതീക്ഷ കൈവിടാതെ ആത്മവിശ്വാസത്തോടെ അദ്ദേഹം പ്രവര്&#x200d;ത്തിച്ചു.</p>
<p>സ്ഥലം എം.എല്&#x200d;.എ, ഡോ. എം.കെ മുനീര്&#x200d; തെരുവിന്റെ നവീകരണമെന്ന ആശയമുയര്&#x200d;ന്നുവന്നപ്പോഴെല്ലാം മുന്&#x200d;പന്തിയിലുണ്ടായിരുന്നു. പദ്ധതി പാതി വഴിയില്&#x200d; നിലക്കുമ്പോഴെല്ലാം മനസ്സില്&#x200d; നിന്ന് ഈ ആശയം എടുത്തുകളയാന്&#x200d; അദ്ദേഹം ഒരുക്കമായിരുന്നില്ല. ഒരു നാള്&#x200d; സ്വപ്‌ന പദ്ധതി യാഥാര്&#x200d;ഥ്യമാവുമെന്ന് ഉറച്ചുവിശ്വസിച്ച അദ്ദേഹം എം.എല്&#x200d;.എ എന്ന നിലയിലും താന്&#x200d; ബാല്യം ചെലവഴിച്ച തെരുവെന്ന വൈകാരിക ബന്ധത്താലും പദ്ധതിയുടെ മുന്നണിപ്പോരാളിയായി നിലകൊണ്ടു. എം.എല്&#x200d;.എയുടെ വികസന ഫണ്ടില്&#x200d; നിന്ന് പണം ലഭ്യമാക്കി പദ്ധതിയെ യാഥാര്&#x200d;ത്ഥ്യത്തോടടുപ്പിക്കുന്നതില്&#x200d; അദ്ദേഹം നടത്തിയ ഇടപെടലുകള്&#x200d; നിസ്തുലമാണ്. പദ്ധതിയുടെ ചുമതലയുള്ള കോര്&#x200d;പറേഷനിലേയും ജില്ലാ ഭരണകൂടത്തിലേയും ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും സന്ദര്&#x200d;ഭോചിതമായ ഇടപെടലുകളും വിസ്മരിക്കാവുന്നതല്ല.</p>
<p>മിഠായിത്തെരുവിന്റെ ജീവസ്പര്&#x200d;ശമായ കച്ചവടക്കാരുടെ സഹകരണവും എടുത്ത് പറയേണ്ടതാണ്. നവീകരണപ്രവര്&#x200d;ത്തനത്തിന്റെ ഭാഗമായി കടകള്&#x200d; അഗ്നി വിമുക്തമാക്കുന്നതിന് അവര്&#x200d;സ്വന്തം ചിലവില്&#x200d; മുന്&#x200d;കൈയ്യെടുത്തു. പ്രവൃത്തി നടക്കുന്ന കാലയാളവില്&#x200d; തങ്ങള്&#x200d;ക്കുണ്ടായ എല്ലാ ബുദ്ധിമുട്ടുകളും അവര്&#x200d; പരിഭവമില്ലാതെ മൂടിവെച്ചു. തങ്ങളുടെ ജീവിതവും ജീവനും തുടികൊള്ളുന്ന തെരുവിന്റെ നവീകരണത്തെ അവര്&#x200d; പ്രതീക്ഷയോടെയാണ് എതിരേറ്റത്. എന്നാല്&#x200d; മിഠായിത്തെരുവിലെ വാഹനങ്ങളുടെ നിരോധനം കച്ചവടക്കാരില്&#x200d; ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ചിട്ടുണ്ടെന്നത് ഒരു യാഥാര്&#x200d;ത്ഥ്യമാണ്. ഇക്കാര്യത്തില്&#x200d; അവരെ വിശ്വാസത്തിലെടുത്തുകൊണ്ട,് പദ്ധതി കാലയളവിലുണ്ടായ പ്രശ്‌നങ്ങള്&#x200d;ക്ക് പരിഹാരം കണ്ടത് പോലെയുള്ള ഒരു അനുരഞ്ജന ശ്രമം അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവേണ്ടതുണ്ട്.</p>
<p>യാഥാര്&#x200d;ത്ഥ്യമാക്കപ്പെട്ട ഈ സ്വപ്‌ന പദ്ധതിയെ വീഴ്ച്ചകള്&#x200d; സംഭവിക്കാതെ നിലനിര്&#x200d;ത്തിക്കൊണ്ടുപോവുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഇനി മുന്നിലുള്ളത്. ഭരണാധികാരികള്&#x200d; മാത്രമല്ല തെരുവിനെ സ്‌നേഹിക്കുന്ന മുഴുവനാളുകളും ഇത് ഏറ്റെടുക്കേണ്ടതുണ്ട്. ആഘോഷ പൂര്&#x200d;വം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്&#x200d;ക്കൊണ്ട് പഴയ പടിയായിപ്പോയ ഒട്ടനവധി പദ്ധതികള്&#x200d; നഗരത്തില്&#x200d; തന്നെ ഉദാഹരിക്കാനുണ്ട്. മിഠായിത്തെരുവിന് ഈയൊരു ദുര്&#x200d;ഗതി വരാതിരിക്കാന്&#x200d; നാടൊരുമിച്ച് ജാഗ്രത പുലര്&#x200d;ത്തേണ്ടതുണ്ട്. അധികാരികളുടെയും പൊതുജനങ്ങളുടെയും സംയുക്ത സംരംഭത്തിലൂടെ, കൃത്യമായ ഇടവേളകളിലുള്ളയുള്ള അവലോകനത്തിലൂടെ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ.</p>
<p>പൈതൃകങ്ങള്&#x200d; അമൂല്യങ്ങളാണ്. അത് തലമുറകള്&#x200d;ക്ക് കൈമാറപ്പെടേണ്ട കരുതലുകളാണ്. ഒരു ജനതയുടെ സംസ്‌കാരികമായ ഈടുവെപ്പുകള്&#x200d; അതില്&#x200d; അന്തര്&#x200d;ലീനമായിക്കിടക്കുന്നുണ്ട്. തങ്ങളുടെ സാസ്‌കാരികപൈതൃകം നിലനില്&#x200d;ക്കണമെന്ന് ആഗ്രഹിക്കുന്ന ജനതയും അവ നിലനിര്&#x200d;ത്താന്&#x200d; ജീവല്&#x200d; ത്യാഗം നിര്&#x200d;വഹിക്കും. മിഠായിത്തെരുവിന്റെ നവീകരണത്തിന് ആ അര്&#x200d;ത്ഥത്തില്&#x200d; ഒരു വികസന പദ്ധതി എന്നതിലുപരി അതി മഹത്തായ ഒരു സാംസ്‌കാരിക പ്രവര്&#x200d;ത്തനം എന്ന മാനം കൂടിയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-25-12-2017-sm-street.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖം മിനുക്കി മിഠായിത്തെരുവ്; പൊതുജനങ്ങളുടെ അഭിപ്രായം തേടി കളക്ടര്‍</title>
		<link>https://www.chandrikadaily.com/collector-uv-jose-sm-street-facebook-post-news.html</link>
					<comments>https://www.chandrikadaily.com/collector-uv-jose-sm-street-facebook-post-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 22 Oct 2017 13:40:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[SM street]]></category>
		<category><![CDATA[sm street fire]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49201</guid>

					<description><![CDATA[കോഴിക്കോട്: മിഠായിത്തെരുവിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ യു.വി ജോസ്. മുഖം മിനുക്കിയ മിഠായിത്തെരുവിന്റെ ഉദ്ഘാടനം നവംബറില്‍ നടക്കുമെന്നും പുതിയ മിഠായിത്തെരുവിലെ ക്രമീകരണങ്ങളില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുകയാണെന്നും കളക്ടര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: മിഠായിത്തെരുവിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് തീരാറായി. വിചാരിച്ചതിലും കുറച്ച് അധികം സമയമെടുത്തു. എന്തായാലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടുത്ത മാസത്തോടെ തീരും. നവംബറില്‍ ഉല്‍ഘാടനം. പുതുക്കിയ എസ് എം സ്ട്രീറ്റിലെ ക്രമീകരണങ്ങള്‍ എങ്ങനെയായിരിക്കണം എന്നതിനെ പറ്റി പല അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മിഠായിത്തെരുവിലെ നവീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏറെക്കുറെ പൂര്&#x200d;ത്തിയായെന്ന് ജില്ലാ കളക്ടര്&#x200d; യു.വി ജോസ്. മുഖം മിനുക്കിയ മിഠായിത്തെരുവിന്റെ ഉദ്ഘാടനം നവംബറില്&#x200d; നടക്കുമെന്നും പുതിയ മിഠായിത്തെരുവിലെ ക്രമീകരണങ്ങളില്&#x200d; പൊതുജനങ്ങളുടെ അഭിപ്രായം തേടുകയാണെന്നും കളക്ടര്&#x200d; ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.</p>
<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം:</strong></p>
<p>മിഠായിത്തെരുവിലെ നവീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏതാണ്ട് തീരാറായി. വിചാരിച്ചതിലും കുറച്ച് അധികം സമയമെടുത്തു. എന്തായാലും നിര്&#x200d;മാണപ്രവര്&#x200d;ത്തനങ്ങള്&#x200d; അടുത്ത മാസത്തോടെ തീരും. നവംബറില്&#x200d; ഉല്&#x200d;ഘാടനം.</p>
<p>പുതുക്കിയ എസ് എം സ്ട്രീറ്റിലെ ക്രമീകരണങ്ങള്&#x200d; എങ്ങനെയായിരിക്കണം എന്നതിനെ പറ്റി പല അഭിപ്രായങ്ങളും നിര്&#x200d;ദ്ദേശങ്ങളും കിട്ടുന്നുണ്ട്. ഇക്കാര്യങ്ങള്&#x200d; നിങ്ങളെല്ലാവരുമായി ചര്&#x200d;ച്ച ചെയ്യാമെന്ന് കരുതിയാണ് ഈ പോസ്റ്റ്.</p>
<p>നവീകരിച്ച എസ്എം സ്ട്രീറ്റില്&#x200d; വാഹന ഗതാഗതം വേണ്ട എന്ന് ഒരു നിര്&#x200d;ദ്ദേശം വന്നിട്ടുണ്ട്. മറിച്ച് പഴയ പടി വാഹന ഗതാഗതം അനുവദിക്കണം എന്ന അഭിപ്രായം പ്രധാനമായും ചില വ്യാപാരികളില്&#x200d; നിന്നും ഉണ്ടായിട്ടുണ്ട്. കടകളിലേക്ക് സാധനങ്ങള്&#x200d; മാറ്റാനും മറ്റുമായി രാത്രി 11 മണി മുതല്&#x200d; രാവിലെ 9 മണി വരെ ഗതാഗതം അനുവദിക്കാം എന്നൊരു നിര്&#x200d;ദ്ദേശവും ഉയര്&#x200d;ന്നു വന്നിട്ടുണ്ട്. നടക്കാന്&#x200d; ബുദ്ധിമുട്ടുള്ളവര്&#x200d;ക്കായി എന്തെങ്കിലും ഒരു സംവിധാനം വേണം എന്ന നിര്&#x200d;ദ്ദേശം വന്നിട്ടുണ്ട്. വീല്&#x200d;ചെയറുകള്&#x200d;, ചെറിയ ഇലക്ട്രിക് വാഹനങ്ങള്&#x200d;, ഓട്ടോറിക്ഷ എന്നൊക്കെ അഭിപ്രായങ്ങള്&#x200d; കേട്ടു.<br />
തെരുവ് ഷോപ്പിംഗിനു വേണ്ടി മാത്രമാവാതെ ചെറിയ രീതിയിലുള്ള എന്തെങ്കിലുമൊക്കെ സാംസ്‌കാരിക പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് കൂടി വേദിയാവുന്നത് പരിഗണിച്ചു കൂടെ എന്നൊരു നിര്&#x200d;ദ്ദേശവും കേട്ടു. ചെറിയ ചിത്രപ്രദര്&#x200d;ശനങ്ങള്&#x200d;, തെരുവ് നാടകങ്ങള്&#x200d; എന്നിങ്ങനെ.<br />
ഈ കാര്യങ്ങളില്&#x200d; നിങ്ങളുടെ ഒക്കെ അഭിപ്രായങ്ങള്&#x200d; കേള്&#x200d;ക്കാന്&#x200d; താല്പര്യമുണ്ട്. അതനുസരിച്ച് സാദ്ധ്യമായതൊക്കെ ചെയ്യാം.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FCollectorKKD%2Fposts%2F1998819440354826&amp;width=500" width="500" height="785" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/collector-uv-jose-sm-street-facebook-post-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
