<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>SMA &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sma/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 07 Jan 2026 10:59:23 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>SMA &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിഷാംശ സാന്നിധ്യം; കുട്ടികളുടെ പോഷകാഹാര ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ച് നെസ്‌ലെ</title>
		<link>https://www.chandrikadaily.com/the-presence-of-toxicity-nestle-recalls-childrens-nutrition-products.html</link>
					<comments>https://www.chandrikadaily.com/the-presence-of-toxicity-nestle-recalls-childrens-nutrition-products.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 07 Jan 2026 09:14:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[beba]]></category>
		<category><![CDATA[nan]]></category>
		<category><![CDATA[Nestlé]]></category>
		<category><![CDATA[nutritionproducts]]></category>
		<category><![CDATA[SMA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372989</guid>

					<description><![CDATA[വിഷാംശ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടികളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവ തിരിച്ചുവിളിച്ച് നെസ്ലെ. ഡിസംബര്‍ മുതലാണ് തിരിച്ചുവിളിക്കാന്‍ തുടങ്ങിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സ്, ജര്‍മനി, ആസ്ട്രിയ, ഡെന്മാര്‍ക്ക്, ഇറ്റലി, സ്വീഡന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഉത്പന്നങ്ങള്‍ പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഗുണനിലവാര പ്രശ്‌നം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നെസ്ലെ ഉത്പന്നങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയതെന്ന് നെസ്ലെ വക്താവ് പറഞ്ഞു. ബാസിലസ് സെറിയസ് ബാക്ടീരിയയുടെ ചില വകഭേദങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഒരു വിഷവസ്തുവായ സെറ്യൂലൈഡിന്റെ സാന്നിധ്യം കണ്ടെത്തി. ഇവയടങ്ങിയവ [&#8230;]]]></description>
										<content:encoded><![CDATA[<p>വിഷാംശ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടികളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവ തിരിച്ചുവിളിച്ച് നെസ്ലെ. ഡിസംബര്&#x200d; മുതലാണ് തിരിച്ചുവിളിക്കാന്&#x200d; തുടങ്ങിയതെന്ന് മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. ഫ്രാന്&#x200d;സ്, ജര്&#x200d;മനി, ആസ്ട്രിയ, ഡെന്മാര്&#x200d;ക്ക്, ഇറ്റലി, സ്വീഡന്&#x200d; എന്നിവിടങ്ങളില്&#x200d; നിന്നാണ് ഉത്പന്നങ്ങള്&#x200d; പിന്&#x200d;വലിച്ചതെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നത്.</p>
<p>എന്നാല്&#x200d; ഗുണനിലവാര പ്രശ്‌നം കണ്ടെത്തിയതിനെത്തുടര്&#x200d;ന്നാണ് നെസ്ലെ ഉത്പന്നങ്ങള്&#x200d; പരിശോധനക്ക് വിധേയമാക്കിയതെന്ന് നെസ്ലെ വക്താവ് പറഞ്ഞു. ബാസിലസ് സെറിയസ് ബാക്ടീരിയയുടെ ചില വകഭേദങ്ങള്&#x200d; ഉത്പാദിപ്പിക്കുന്ന ഒരു വിഷവസ്തുവായ സെറ്യൂലൈഡിന്റെ സാന്നിധ്യം കണ്ടെത്തി. ഇവയടങ്ങിയവ കഴിച്ചാല്&#x200d; കുട്ടികള്&#x200d;ക്ക് ഓക്കാനം, ഛര്&#x200d;ദ്ദി എന്നിവയുണ്ടാകാന്&#x200d; കാരണമാകും. പാചകം ചെയ്യുന്നതിലൂടെയോ, തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചോ, കുഞ്ഞുങ്ങള്&#x200d;ക്ക് പാല്&#x200d; ഉണ്ടാക്കുന്നതിലൂടെയോ ഈ വിഷവസ്തു നിര്&#x200d;വീര്യമാക്കാനോ നശിപ്പിക്കാനോ സാധ്യതയില്ലെന്ന് ബ്രിട്ടണിലെ ഫുഡ് സ്റ്റാന്&#x200d;ഡേര്&#x200d;ഡ്‌സ് ഏജന്&#x200d;സി പറഞ്ഞു.എന്നാല്&#x200d; ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്&#x200d; ഉണ്ടാകില്ലെന്ന് നോര്&#x200d;വേയിലെ ഭക്ഷ്യ സുരക്ഷാ ഏജന്&#x200d;സി അറിയിച്ചു.</p>
<p>അതേസമയം, കുട്ടികളുടെ ആരോഗ്യത്തിനും സൗഖ്യത്തിനുമാണ് തങ്ങള്&#x200d; പ്രാധാന്യം കല്&#x200d;പ്പിക്കുന്നതെന്ന് ഉത്പ്പന്നങ്ങള്&#x200d; പിന്&#x200d;വലിച്ചുകൊണ്ടുള്ള കുറിപ്പില്&#x200d; നെസ്ലെ വ്യക്തമാക്കി. നെസ്ലെ ബേബി ഫോര്&#x200d;മുല കഴിച്ചുകൊണ്ട് ഇതുവരെ കുഞ്ഞുങ്ങള്&#x200d;ക്കാര്&#x200d;ക്കും അസുഖമോ അസ്വസ്ഥതയോ ഉണ്ടായിട്ടില്ലെന്നും ജാഗ്രത മുന്&#x200d;നിര്&#x200d;ത്തിക്കൊണ്ടാണ് നിലവിലെ തീരുമാനമെന്നും കമ്പനി അറിയിച്ചു. എന്നാല്&#x200d; ഇവ നേരത്തെ വാങ്ങിവെച്ചവരുണ്ടെങ്കില്&#x200d; ഇനി കുഞ്ഞുങ്ങള്&#x200d;ക്ക് നല്&#x200d;കരുതെന്നും കമ്പനി മുന്നറിയിപ്പ് നല്&#x200d;കിയിട്ടുണ്ട്.</p>
<p>പത്തിലധികം ഫാക്ടറികളില്&#x200d; നിന്നുള്ള 800 ലധികം ഉല്&#x200d;പ്പന്നങ്ങളെ തിരിച്ചുവിളിക്കല്&#x200d; ബാധിച്ചതായും കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഉല്&#x200d;പ്പന്ന തിരിച്ചുവിളിയാണിതെന്നും ഓസ്ട്രിയയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്&#x200d; നെസ്ലെ വക്താവ് ഈ കണക്കുകള്&#x200d; സ്ഥിരീകരിച്ചിട്ടില്ല. ജനപ്രിയ ചോക്ലേറ്റായ കിറ്റ്കാറ്റ് മുതല്&#x200d; നെസ്‌കഫെ വരെയുള്ള ഉല്&#x200d;പ്പന്നങ്ങള്&#x200d; നിര്&#x200d;മ്മിക്കുന്ന കമ്പനിയാണ് നെസ്ലെ.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-presence-of-toxicity-nestle-recalls-childrens-nutrition-products.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോയിസ് കോളിനും എസ്.എം.എസിനും മാത്രമായി റീചാര്&#x200d;ജ് പ്ലാനുകള്&#x200d; അവതരിപ്പിച്ച് എയര്&#x200d;ടെല്&#x200d;</title>
		<link>https://www.chandrikadaily.com/airtel-introduces-recharge-plans-for-voice-calls-and-sms-only.html</link>
					<comments>https://www.chandrikadaily.com/airtel-introduces-recharge-plans-for-voice-calls-and-sms-only.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 Jan 2025 11:03:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[airtel]]></category>
		<category><![CDATA[SMA]]></category>
		<category><![CDATA[voice call]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327045</guid>

					<description><![CDATA[ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്നാണ് നീക്കം. ]]></description>
										<content:encoded><![CDATA[<p>വോയിസ് കോളിനും എസ്.എം.എസിനും മാത്രമായി റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ. രണ്ട് റീചാർജ് പ്ലാനുകളാണ് എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന രണ്ട് പ്ലാനുകൾ പുനഃക്രമീകരിച്ചാണ് പുതിയ പ്ലാനുകൾ എത്തിയിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്നാണ് നീക്കം.</p>
<p>ഇന്റർനെറ്റ് ഡേറ്റ നൽകിയിരുന്ന 509 രൂപയുടെ പ്ലാനാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. ഇന്റർനെറ്റ് ഡേറ്റ ഒഴിവാക്കി അൺലിമിറ്റഡ് വോയ്‌സ് കോളും 900 എസ്എംഎസുകളും ഈ പ്ലാനിൽ ലഭിക്കും. 84 ദിവസമാണ് പ്ലാനിന്റെ കാലാവധി. ദീർഘകാല വോയ്‌സ് കോൾ, എസ്എംഎസ് സേവനങ്ങൾ വേണ്ടവർക്കാണ് മറ്റൊരു പ്ലാൻ എത്തിച്ചിരിക്കുന്നത്.</p>
<p>ഒരു വർഷം കാലാവധിയുള്ള 1999 രൂപയുടേതാണ് ഈ പ്ലാൻ. അൺലിമിറ്റഡ് വോയ്‌സ് കോളും 3600 എസ്എംഎസും ഇതിൽ ലഭിക്കും. നേരത്തെ 24 ജിബി ഇന്റർനെറ്റ ഡേറ്റ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഇത് ഒഴിവാക്കിയാണ് പ്ലാൻ പുനഃക്രമീകരിച്ചിരിക്കുന്നത്.</p>
<p>ടെലികോം കമ്പനികൾ ഇന്റർനെറ്റ് ഡേറ്റ വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിരുന്നു. ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേഷൻ നിയമത്തിൽ വരുത്തിയ പുതിയ ദേദഗതിയിലാണ് ഇക്കാര്യം പറയുന്നത്.</p>
<p>ആവശ്യമില്ലാതെ ഡേറ്റ വാങ്ങുന്നതിന് പകരം ആവശ്യമുള്ള സേവനത്തിന് മാത്രം പണം ചെലവഴിക്കാൻ ഉപഭോക്താക്കളെ സഹായിക്കാൻ കഴിയുന്നതാണ് പുതിയ ഭേ​ദ​ഗതി.</p>
<p>പ്രത്യേക റീചാർജ് കൂപ്പണുകളുടെ പരിധി നിലവിലെ 90 ദിവസത്തിൽ നിന്ന് 365 ദിവസത്തേക്ക് ഉയർത്താനും പുതിയ നിയമത്തിലൂടെ ടെലികോം കമ്പനികൾ നിർബന്ധിതരാക്കുന്നതാണ് നിയമത്തിലെ ഭേദ​ഗതി. പുതിയ പ്ലാനുകൾ വരുന്നത് ആവശ്യമില്ലാതെ ഡേറ്റക്കായി പണം ചെലവഴിക്കുന്നവർക്കും ഡേറ്റ ഉപയോഗിക്കാത്തവർക്കും വലിയ ആശ്വാസം നൽകുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/airtel-introduces-recharge-plans-for-voice-calls-and-sms-only.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്എംഎ ബാധിച്ച കുട്ടികള്&#x200d;ക്ക് സൗജന്യ സര്&#x200d;ജറി; തിരുവനന്തപുരം മെഡിക്കല്&#x200d; കോളജില്&#x200d; പ്രത്യേക സംവിധാനം</title>
		<link>https://www.chandrikadaily.com/free-surgery-for-children-with-sma.html</link>
					<comments>https://www.chandrikadaily.com/free-surgery-for-children-with-sma.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Jan 2023 16:36:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[medical college]]></category>
		<category><![CDATA[SMA]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233556</guid>

					<description><![CDATA[സ്വകാര്യ ആശുപത്രികളില്&#x200d; 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന സര്&#x200d;ജറിയാണ് മെഡിക്കല്&#x200d; കോളജില്&#x200d; സൗജന്യമായി ചെയ്യാന്&#x200d; തയ്യാറാകുന്നത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: എസ്എംഎ ബാധിച്ച കുട്ടികള്&#x200d;ക്ക് സൗജന്യമായി സ്‌പൈന്&#x200d; സ്‌കോളിയോസിസ് സര്&#x200d;ജറി ചെയ്യാന്&#x200d; തിരുവനന്തപുരം മെഡിക്കല്&#x200d; കോളജില്&#x200d; സൗകര്യമൊരുങ്ങുന്നു. തിരുവനന്തപുരം മെഡിക്കല്&#x200d; കോളജ് ആശുപത്രിലെ ഓര്&#x200d;ത്തോപീഡിക് വിഭാഗത്തിലാണ് പ്രത്യേക സംവിധാമൊരുങ്ങുന്നത്.</p>
<p>സ്വകാര്യ ആശുപത്രികളില്&#x200d; 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന സര്&#x200d;ജറിയാണ് മെഡിക്കല്&#x200d; കോളജില്&#x200d; സൗജന്യമായി ചെയ്യാന്&#x200d; തയ്യാറാകുന്നത്. തിരുവനന്തപുരം മെഡിക്കല്&#x200d; കോളജില്&#x200d; എസ്എംഎ ബാധിച്ച കുട്ടികള്&#x200d;ക്കായി സ്‌പൈന്&#x200d; സ്‌കോളിയോസിസ് സര്&#x200d;ജറി ആരംഭിക്കുന്നതിനായി മന്ത്രി വീണാ ജോര്&#x200d;ജിന്റെ നേതൃത്വത്തില്&#x200d; പ്രത്യേക യോഗം ചേര്&#x200d;ന്നു.</p>
<p>നട്ടെല്ലിന്റെ വളവ് സര്&#x200d;ജറിയിലൂടെ നേരെയാക്കുന്നതാണ് സ്‌പൈന്&#x200d; സ്‌കോളിയോസിസ് സര്&#x200d;ജറി. എട്ട് മുതല്&#x200d; 12 മണിക്കൂര്&#x200d; സമയമെടുക്കുന്ന സങ്കീര്&#x200d;ണ ശസ്ത്രക്രിയയാണിത്. തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജില്&#x200d; നിലവില്&#x200d; 300 ഓളം സ്‌പൈന്&#x200d; സ്‌കോളിയോസിസ് സര്&#x200d;ജറികള്&#x200d; നടത്തിയതിന്റെ അനുഭവ പരിചയവുമായാണ് പുതിയ സംരംഭത്തിലേക്ക് കടക്കുന്നത്. എന്&#x200d;.എച്ച്.എം. വഴി അനസ്തീഷ്യ ഡോക്ടറുടെ സേവനം ഇതിനായി ലഭ്യമാക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/free-surgery-for-children-with-sma.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്.എം.എ ബാധിതയായ അഫ്ര ഇനി ഓര്&#x200d;മ്മ</title>
		<link>https://www.chandrikadaily.com/sms-afra-dead-story.html</link>
					<comments>https://www.chandrikadaily.com/sms-afra-dead-story.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 01 Aug 2022 05:58:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Afra]]></category>
		<category><![CDATA[Matool Muhammad]]></category>
		<category><![CDATA[SMA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=215772</guid>

					<description><![CDATA[എസ്.എം.എ ക്രൗഡ് ഫണ്ടിങിനായി മലയാളി ആദ്യം കൈകോര്&#x200d;ത്തത് അഫ്രയുടെ അഭ്യര്&#x200d;ത്ഥനയില്&#x200d;]]></description>
										<content:encoded><![CDATA[<p>തളിപ്പറമ്പ്: അപൂര്&#x200d;വ രോഗമായ സ്‌പൈനല്&#x200d; മസ്‌കുലാര്&#x200d; അട്രോഫി(എസ്എംഎ) ബാധിച്ച മാട്ടൂല്&#x200d; സ്വദേശിനി അഫ്ര(15) അന്തരിച്ചു. കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്&#x200d; ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.</p>
<p>ഖബറടക്കം ഇന്ന് ഉച്ചക്ക് ഒന്നിന് ശേഷം മാട്ടൂല്&#x200d; സെന്&#x200d;ട്രല്&#x200d; ജുമാ മസ്ജിദ് ഖബര്&#x200d;സ്ഥാനില്&#x200d; നടക്കും. സഹോദരന്&#x200d; രണ്ടു വയസുകാരന്&#x200d; മുഹമ്മദിനും തനിക്കുള്ള അതേ രോഗം ബാധിച്ചതറിഞ്ഞ അഫ്രയുടെ അഭ്യര്&#x200d;ത്ഥനയാണ് പിന്നീട് മലയാളികള്&#x200d; ഏറ്റെടുത്തത്.</p>
<p>46 കോടി രൂപയാണ് അന്ന് സ്വരൂപിച്ചത്. ബാക്കി തുക സമാന രോഗം ബാധിച്ചവര്&#x200d;ക്കും ഹൈക്കോടതി നിര്&#x200d;ദ്ദേശ പ്രകാരം സര്&#x200d;ക്കാരിലേക്കും നല്&#x200d;കി. മുഹമ്മദിന്റെ തുടര്&#x200d;ചികിത്സ ആസ്റ്റര്&#x200d; മിംസില്&#x200d; നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് അഫ്രയുടെ മരണം. മാട്ടൂല്&#x200d; സെന്&#x200d;ട്രലിലെ റഫീഖ് മറിയുമ്മ ദമ്പതികളുടെ മകളാണ്. അന്&#x200d;സില സഹോദരിയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sms-afra-dead-story.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
