<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>smart city &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/smart-city/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 16 Dec 2024 07:17:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>smart city &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;സ്മാര്&#x200d;ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം&#8217;; മുഖ്യമന്ത്രിയോട് വി ഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/decision-to-end-smart-city-project-should-be-reconsidered-vd-satheesan-to-chief-minister.html</link>
					<comments>https://www.chandrikadaily.com/decision-to-end-smart-city-project-should-be-reconsidered-vd-satheesan-to-chief-minister.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 16 Dec 2024 07:17:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[smart city]]></category>
		<category><![CDATA[v d satheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321986</guid>

					<description><![CDATA[കത്ത് വഴിയാണ് പുനഃപരിശോധിക്കാനുള്ള ആവശ്യം വി ഡി സതീശന്&#x200d; അറിയിച്ചത്.]]></description>
										<content:encoded><![CDATA[<p>ടീകോമിന് നഷ്ടപരിഹാരം നല്&#x200d;കി സ്മാര്&#x200d;ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനുള്ള സര്&#x200d;ക്കാര്&#x200d; തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്&#x200d;. കത്ത് വഴിയാണ് പുനഃപരിശോധിക്കാനുള്ള ആവശ്യം വി ഡി സതീശന്&#x200d; അറിയിച്ചത്.</p>
<p>വ്യവസ്ഥകള്&#x200d; ലംഘിച്ചാല്&#x200d; ടീകോമില്&#x200d; നിന്നും നഷ്ടപരിഹാരം ഈടാക്കാമെന്ന കരാര്&#x200d; ഉണ്ടെങ്കിലും കമ്പനിക്ക് സര്&#x200d;ക്കാര്&#x200d; പണം നല്&#x200d;കുന്നത് സംസ്ഥാന താല്&#x200d;പര്യത്തിന് എതിരാണെന്ന് വി ഡി സതീശന്&#x200d; പറയുന്നു. ടീകോമിന് നഷ്ടപരിഹാരം നല്&#x200d;കാന്&#x200d; പാടില്ലെന്നും ഭൂമി കച്ചവടമാണ് സര്&#x200d;ക്കാരിന്റെ ലക്ഷ്യം എന്ന ആക്ഷേപം വ്യാപകമാണെന്നും അദ്ദേഹം ഓര്&#x200d;മ്മപ്പെടുത്തി.</p>
<p>വ്യവസ്ഥകള്&#x200d; ലംഘിച്ചിട്ടും ടീകോമിന് അങ്ങോട്ട് പണം നല്&#x200d;കി പദ്ധതിയില്&#x200d; നിന്നും പിന്&#x200d;മാറാനുള്ള സര്&#x200d;ക്കാര്&#x200d; നീക്കം പുനരാലോചിക്കണമെന്നും വി ഡി സതീശന്&#x200d; ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/decision-to-end-smart-city-project-should-be-reconsidered-vd-satheesan-to-chief-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്മാർട്ട് സിറ്റി: ടീകോമിന്&#x200d;റെ ഓഹരി തിരിച്ചെടുക്കുന്നത് ബാധ്യതയാകും, അഴിമതിപ്പണം സർക്കാർ തന്നെ നൽകേണ്ടിവരും; ചെറിയാൻ ഫിലിപ്പ്</title>
		<link>https://www.chandrikadaily.com/smart-city-tcoms-share-buyback-will-be-a-liability-the-government-will-have-to-pay-corruption-money-cherian-philip.html</link>
					<comments>https://www.chandrikadaily.com/smart-city-tcoms-share-buyback-will-be-a-liability-the-government-will-have-to-pay-corruption-money-cherian-philip.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 10 Dec 2024 06:24:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cherian philip]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[liability]]></category>
		<category><![CDATA[smart city]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321201</guid>

					<description><![CDATA[സ്മാര്&#x200d;ട്ട് സിറ്റി ഏറ്റെടുക്കുമ്പോള്&#x200d; നിശ്ചയിക്കുന്ന പുതിയ വില പുതിയ അഴിമതിയ്ക്ക് വഴി തെളിക്കുമെന്നും ചെറിയാന്&#x200d; ഫിലിപ്പ് ചൂണ്ടികാട്ടി.]]></description>
										<content:encoded><![CDATA[<p>സ്മാര്&#x200d;ട്ട് സിറ്റിയുടെ അഴിമതിപ്പണം സര്&#x200d;ക്കാര്&#x200d; നല്&#x200d;കേണ്ടിവരുമെന്ന് കോണ്&#x200d;ഗ്രസ് നേതാവ് ചെറിയാന്&#x200d; ഫിലിപ്പ്. മുഖ്യമന്ത്രി പറയുന്നതു പോലെ മൂല്യം കണക്കാക്കി ദുബൈ കമ്പനിയ്ക്ക് ഓഹരി വില നല്&#x200d;കി കൊച്ചിയിലെ സ്മാര്&#x200d;ട്ട് സിറ്റി ഏറ്റെടുക്കുമ്പോള്&#x200d; രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖര്&#x200d; കൈപ്പറ്റിയ അഴിമതിപ്പണവും സര്&#x200d;ക്കാര്&#x200d; ഖജനാവില്&#x200d; നിന്നും നല്&#x200d;കേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.</p>
<p>ഭൂമികച്ചവടത്തിലെ അഴിമതിപ്പണം കമ്പനിയുടെ മൂലധന ചെലവില്&#x200d; പെടും. തുച്ഛമായ വിലയ്ക്ക് 246 ഏക്കര്&#x200d; സര്&#x200d;ക്കാര്&#x200d; ഭൂമി കൈമാറിയപ്പോള്&#x200d; സ്മാര്&#x200d;ട്ട് സിറ്റി സംയുക്ത സംരംഭത്തില്&#x200d; സര്&#x200d;ക്കാരിന്റെ ഓഹരിയായി 16 ശതമാനം മാത്രമാണുള്ളത്. സ്മാര്&#x200d;ട്ട് സിറ്റിയുടെ ആദ്യ ഘട്ടം പോലും പൂര്&#x200d;ത്തിയാക്കാത്ത ദുബൈ കമ്പനിയുടെ ഓഹരി വിഹിതം 84 ശതമാനമാണ്. സര്&#x200d;ക്കാര്&#x200d; ഓഹരിയുടെ ആറിരട്ടിയിലധികം.</p>
<p>കമ്പനിയുടെ ഓഹരി മൂല്യം 2011-ലെ കരാര്&#x200d; കാലത്തെ സാങ്കല്പിക വിലയാണോ ഇപ്പോഴത്തെ കമ്പോള വിലയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. സ്മാര്&#x200d;ട്ട് സിറ്റി ഏറ്റെടുക്കുമ്പോള്&#x200d; നിശ്ചയിക്കുന്ന പുതിയ വില പുതിയ അഴിമതിയ്ക്ക് വഴി തെളിക്കുമെന്നും ചെറിയാന്&#x200d; ഫിലിപ്പ് ചൂണ്ടികാട്ടി.</p>
<p>സര്&#x200d;ക്കാര്&#x200d; വക ഭൂമി തിരിച്ചെടുക്കാന്&#x200d; സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്&#x200d;ക്കാരിന് ഭീമമായ തുക മുടക്കേണ്ട ദുരവസ്ഥയാണിപ്പോള്&#x200d;. അഴിമതി ലക്ഷ്യമാക്കി വീണ്ടു വിചാരമില്ലാതെ എടുത്തു ചാടിയ അന്നത്തെ ഭരണാധികാരികളെ രാജ്യദ്രോഹികളായി കണക്കാക്കേണ്ടിവരും. സ്വപ്നപദ്ധതികള്&#x200d; എന്ന പേരില്&#x200d; പാഴായ അഴിമതി പദ്ധതികളാണ് ശ്രീലങ്കയുടെ തകര്&#x200d;ച്ചയ്ക്ക് കാരണം. ഇതിന് സമാനമാണ് കൊച്ചിയിലെ സ്മാര്&#x200d;ട്ട് സിറ്റി പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/smart-city-tcoms-share-buyback-will-be-a-liability-the-government-will-have-to-pay-corruption-money-cherian-philip.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്മാര്&#x200d;ട്ട് സിറ്റിയുടെ ദുര്&#x200d;ഗതി</title>
		<link>https://www.chandrikadaily.com/the-fate-of-the-smart-city.html</link>
					<comments>https://www.chandrikadaily.com/the-fate-of-the-smart-city.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 06 Dec 2024 02:04:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[smart city]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320570</guid>

					<description><![CDATA[കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്&#x200d;ട്ട് സിറ്റി പദ്ധതിക്ക് ഇടതുപക്ഷ സര്&#x200d;ക്കാര്&#x200d; ചരമഗീതം കുറിക്കുമ്പോള്&#x200d; അസ്തമിക്കുന്നത് പതിനായിരക്കണക്കിന് യുവാക്കളുടെ സ്വപ്നമാണ്. സര്&#x200d;ക്കാറിന്റെ വികസന വിരുദ്ധ സമീപനം മൂലം കേരളത്തില്&#x200d; വന്&#x200d; ഐ.ടി കുതിച്ചുചാട്ടം കൊണ്ടുവരേണ്ടിയിരുന്ന ഒരു പദ്ധതിയാണ് ഇല്ലാതാകുന്നത്. രണ്ടു പതിറ്റാണ്ടു കേരളത്തിലെ യുവജനങ്ങളെ മോഹിപ്പിച്ച പദ്ധതിയായിരുന്നു ഇത്. 9000 പേര്&#x200d;ക്ക് ജോലി നല്&#x200d;കുമെന്ന് ഉറപ്പുനല്&#x200d;കിയ സംരംഭമാണ് ഇടതു സര്&#x200d;ക്കാറിന്റെ പിടിപ്പുകേട് കാരണം നശിച്ചത്. സ്മാര്&#x200d;ട്ട് സിറ്റി പദ്ധതിക്കായി ടീകോമിന് നല്&#x200d;കിയ ഭൂമി തിരിച്ചുപിടിക്കാന്&#x200d; കഴിഞ്ഞ ദിവസം [&#8230;]]]></description>
										<content:encoded><![CDATA[<p>കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്&#x200d;ട്ട് സിറ്റി പദ്ധതിക്ക് ഇടതുപക്ഷ സര്&#x200d;ക്കാര്&#x200d; ചരമഗീതം കുറിക്കുമ്പോള്&#x200d; അസ്തമിക്കുന്നത് പതിനായിരക്കണക്കിന് യുവാക്കളുടെ സ്വപ്നമാണ്. സര്&#x200d;ക്കാറിന്റെ വികസന വിരുദ്ധ സമീപനം മൂലം കേരളത്തില്&#x200d; വന്&#x200d; ഐ.ടി കുതിച്ചുചാട്ടം കൊണ്ടുവരേണ്ടിയിരുന്ന ഒരു പദ്ധതിയാണ് ഇല്ലാതാകുന്നത്. രണ്ടു പതിറ്റാണ്ടു കേരളത്തിലെ യുവജനങ്ങളെ മോഹിപ്പിച്ച പദ്ധതിയായിരുന്നു ഇത്. 9000 പേര്&#x200d;ക്ക് ജോലി നല്&#x200d;കുമെന്ന് ഉറപ്പുനല്&#x200d;കിയ സംരംഭമാണ് ഇടതു സര്&#x200d;ക്കാറിന്റെ പിടിപ്പുകേട് കാരണം നശിച്ചത്. സ്മാര്&#x200d;ട്ട് സിറ്റി പദ്ധതിക്കായി ടീകോമിന് നല്&#x200d;കിയ ഭൂമി തിരിച്ചുപിടിക്കാന്&#x200d; കഴിഞ്ഞ ദിവസം ചേര്&#x200d;ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. പദ്ധതിയില്&#x200d;നിന്ന് പിന്&#x200d;മാറാനുള്ള ടികോമിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. ഇതു പ്രകാരം 246 ഏക്കര്&#x200d; ഭൂമിയാണ് തിരിച്ചുപിടിക്കുന്നത്. സര്&#x200d;ക്കാരും ദുബായ് കമ്പനിയും പരസ്പര ധാരണയോടെ പിന്&#x200d;മാറ്റം നയം രൂപീകരിക്കാനും ടീകോമിന് നല്&#x200d;കേണ്ട നഷ്ടപ രിഹാര തുക നിശ്ചയിക്കാന്&#x200d; കമ്മിറ്റിയെ നിയോഗിക്കാനും മന്ത്രിസഭാ യോഗത്തില്&#x200d; തിരുമാനമായിട്ടുണ്ട്.</p>
<p>2003 ല്&#x200d; എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്&#x200d;ക്കാറാണ് കൊച്ചി സ്മാര്&#x200d;ട്ട് സിറ്റി പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. അന്ന് ഐ.ടി മന്ത്രിയായിരുന്ന മുസ്ലിം മന്ത്രിയര്&#x200d; ലിഗിലെ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമഫലമായി രൂപരേഖ തയ്യാറാക്കുകയും ദുബായ് ഇന്റര്&#x200d;നെറ്റ് സിറ്റിയെ പദ്ധതി പഠനത്തിനു ക്ഷണിക്കാന്&#x200d; തിരുമാനിക്കുകയും ചെയ്തു. പിന്നീട് മുഖ്യമന്ത്രിയായ ഉമ്മന്&#x200d;ചാണ്ടി ദുബായ് ഇന്റര്&#x200d;നെറ്റ് സിറ്റിയെ പദ്ധതിയെ പറ്റി പഠനം നടത്താന്&#x200d; കേരളത്തിലേക്ക് ക്ഷണിച്ചു. ദുബായ് ഹോള്&#x200d;ഡിംഗ്സ് എന്ന വന്&#x200d;കിട സ്ഥാപന പ്രതി നിധികളുമായി 2005 ല്&#x200d; ധാരണാപത്രം ഒപ്പിട്ടു. 2013 ജൂലൈയില്&#x200d; സ്മാര്&#x200d;ട്ട് സിറ്റിക്കു പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ നിര്&#x200d;മ്മാണ ഘട്ടത്തിനു തുടക്കം കുറിച്ചു.</p>
<p>എന്നാല്&#x200d; പതിവുപോലെ തുടക്കം മുതല്&#x200d;തന്നെ ഉടക്കുമായാണ് ഇടതുപക്ഷം രംഗത്തെത്തിയത് പ്രതിപക്ഷത്തിന്റെ ഇടപെടലിനെ തുടര്&#x200d;ന്ന് ദുബായ് ഇന്റര്&#x200d;നെറ്റ് സിറ്റിയുമായി കരാര്&#x200d; ഒപ്പിടാന്&#x200d; ഉമ്മന്&#x200d;ചാണ്ടിക്ക് കഴിഞ്ഞില്ല. ഇതോടെ 2011 ജനുവരി വരെ പദ്ധതി അനിശ്ചിതത്വത്തിലായി. എന്നാല്&#x200d; പിന്നീടു വന്ന ഇടതു സര്&#x200d;ക്കാര്&#x200d; ചില വ്യവസ്ഥകളില്&#x200d; മാറ്റംവരുത്തി 2011 ഫെബ്രുവരി രണ്ടിന് സ്മാര്&#x200d;ട്ട് സിറ്റി കരാറില്&#x200d; ഒപ്പുവെച്ചു. സ്മാര്&#x200d;ട്ട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനവും രണ്ടാം ഘട്ടത്തിന്റെ നിര്&#x200d;മ്മാണോദ്ഘാടനവും 2016 ഫെബ്രുവരി 20 ന് യു.ഡി എഫ്. സര്&#x200d;ക്കാറിന്റെ കാലത്ത് നടന്നു. യുഎഇ ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അല്&#x200d;ഗര്&#x200d;ഗാവി, കേന്ദ്ര ഐടി മന്ത്രി രാജീവ് പ്രതാപ് റൂഡി, മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, എം.എ യൂസുഫലി, ദുബായ് ഹോള്&#x200d;ഡിങ് വൈസ് ചെയര്&#x200d;മാന്&#x200d; അഹ്‌മദ് ബിന്&#x200d; മിന്&#x200d; ബ്യാത്, സ്മാര്&#x200d;ട്ട്‌സിറ്റി കൊച്ചി വൈസ് ചെയര്&#x200d;മാന്&#x200d; ജാബര്&#x200d; ബിന്&#x200d; ഹാഫിസ് എന്നിവര്&#x200d; ചേര്&#x200d;ന്നാണ് ഉദ്ഘാടനം നിര്&#x200d;വഹിച്ചത്.</p>
<p>ദുബായ് സര്&#x200d;ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടീകോം കമ്പനിയും കേരള സര്&#x200d;ക്കാരുമായി ചേര്&#x200d;ന്ന സംയുക്ത സംരംഭമായാണ് സ്മാര്&#x200d;ട് സിറ്റി പദ്ധതി വിഭാവനം ചെയ്തത്. എന്നാല്&#x200d; അന്നുതന്നെ സി.പി.എം ഇതിനെതിരെ രംഗത്തുവന്നു. ടീകോം സ്വകാര്യ കമ്പനിയാണെന്നും 500 കോടിയുടെ കോഴയുണ്ടന്നുമുള്ള ആരോപണമാണ് ഉന്നയിച്ചത്. പദ്ധതിക്കെതിരെ പ്രക്ഷോഭവും നടത്തി. സന്തത സഹചാരരിയായ ബി.ജെ.പിയുമുണ്ടായിരുന്നു സി.പി.എമ്മിന് കൂട്ട്. കൊച്ചിന്&#x200d; ഷിപ്യാര്&#x200d;ഡും വിമാനത്താവളവുമുള്ളിടത്ത് ദുബായ് കമ്പനി വന്നാല്&#x200d; രാജ്യ സുരക്ഷക്കു ഭീഷണിയാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. 2011ല്&#x200d; ഉമ്മന്&#x200d;ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായപ്പോള്&#x200d; പദ്ധതിക്കു ഗതിവേഗം കൈവരിക്കാന്&#x200d; ശ്രമിച്ചിരുന്നു. എന്നാല്&#x200d; വിവാദങ്ങളില്&#x200d; കുടുങ്ങി പദ്ധതി വൈകിയതുകൊണ്ട് ദുബായ് സര്&#x200d;ക്കാരിന്റെ മുന്&#x200d;ഗണന മറ്റു പദ്ധതികളിലേക്കു മാറി. കമ്പനിയുടെ നേതൃത്വത്തിലുണ്ടായ മാറ്റവും പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. ഒരു പദ്ധതി യഥാസമയം നടപ്പാക്കിയില്ലെങ്കില്&#x200d; ഉണ്ടാകുന്ന കനത്ത നഷ്ടത്തിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് സ്മാര്&#x200d;ട്ട് സിറ്റി പദ്ധതി. കേരളത്തിലെ ലക്ഷോപലക്ഷം തൊഴില്&#x200d; രഹിതരോടും തൊഴില്&#x200d;തേടി വിദേശത്തേക്കു പലായനം ചെയ്ത യുവജനങ്ങളോടും സി.പിഎമ്മും ബി.ജെപിയും ചെയ്ത വലിയ തെറ്റാണിത്. ദശാബ്ദ ദശാഖ ങ്ങളായി അടയിരുന്ന പദ്ധതി റദ്ദാക്കുമ്പോള്&#x200d; കേരളത്തിലേക്ക് വരാനിരിക്കുന്ന നിക്ഷേപകര്&#x200d;ക്ക് നല്&#x200d;കുന്ന സന്ദേശം എന്താണെന്നുകൂടി സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഓര്&#x200d;ക്കേണ്ടിയിരുന്നു.</p>
<p>പദ്ധതി അവസാനിപ്പിക്കാന്&#x200d; ഇടതു സര്&#x200d;ക്കാര്&#x200d; ഇപ്പോഴെടുത്ത തിരുമാനവും സംശയാസ്പദമാണ്. ആരുമായും ചര്&#x200d;ച്ച ചെയ്യാതെ സ്മാര്&#x200d;ട് സിറ്റി പദ്ധതി അവസാനിപ്പിക്കാന്&#x200d; മന്ത്രിസഭ തീരുമാനിച്ചത് വിചിത്രമായ നടപടിയാണ്. 2007ലെ സ്മാര്&#x200d;ട്ട് സിറ്റി കരാര്&#x200d; പ്രകാരം പദ്ധതി പരാജയപ്പെട്ടാല്&#x200d; ടികോം സര്&#x200d;ക്കാരിനാണ് നഷ്ടപരിഹാരം നല്&#x200d;കേണ്ടത്. എന്നാല്&#x200d; ടീകോമിന് നഷ്ടപരിഹാരം നല്&#x200d;കാനാണ് മന്ത്രിസഭാ തീരുമാനം. ഈ നീക്കത്തില്&#x200d; ദുരൂഹത ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. 246 ഏക്കര്&#x200d; ഭൂമി സ്വന്തക്കാര്&#x200d;ക്ക് നല്&#x200d;കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ടീം കോമിന് നഷ്ടപരിഹാരം കൊടുക്കുമെന്ന് പറഞ്ഞാല്&#x200d; സര്&#x200d;ക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായെന്നാണ് അതിന്റെ അര്&#x200d;ത്ഥം. ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത് അഞ്ച് വര്&#x200d;ഷം കൊ ണ്ടാണ് ആറര ലക്ഷം സ്‌ക്വയര്&#x200d; ഫീറ്റ് ഐടി ടവര്&#x200d; നിര്&#x200d;മ്മിച്ച് ഉദ്ഘാടനം ചെയ്തത്. അതിനു ശേഷം കഴിഞ്ഞ എട്ടു വര്&#x200d;ഷവും ഇടതു സര്&#x200d;ക്കാര്&#x200d; ഒന്നും ചെയ്തില്ല. കോടിക്കണക്കിന് രൂപ വിലയുള്ള 248 ഏക്കര്&#x200d; ഭൂമി സ്വന്തക്കാര്&#x200d;ക്കും ഇഷ്ടക്കാര്&#x200d;ക്കും നല്&#x200d;കാനുള്ള ഗൂഡ നീക്കമാണ് സര്&#x200d;ക്കാര്&#x200d; തീരുമാനത്തിന് പിന്നിലെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഗൗരവമുള്ളതാണ്. ഭൂമി കച്ചവടമാണ് സര്&#x200d;ക്കാര്&#x200d; ലക്ഷ്യമിടുന്നത്. പദ്ധതി എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് കേരളത്തിലെ ജനങ്ങളോടും യുവാക്കളോടും വിശദീകരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും സര്&#x200d;ക്കാര്&#x200d; കാണിക്കണം. ഐ.ടി മേഖലയില്&#x200d; രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തേണ്ടിയിരുന്ന കേരളം ഇപ്പോള്&#x200d; ഏറെ പിന്നിലായി മുടന്തുന്നതു ഇടതുപക്ഷത്തിന്റെ ഇത്തരം പ്രതിലോമ നയങ്ങള്&#x200d;മൂലമാണ്. ഇടതു സര്&#x200d;ക്കാറിന്റെ കാലത്ത് ഒരു വികസന പ്രവര്&#x200d;ത്തനങ്ങളും നടക്കില്ല എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് സ്മാര്&#x200d;ട്ട്‌സിറ്റിയുടെ ഈ അധോഗതി സൂചിപ്പിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-fate-of-the-smart-city.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്മാര്&#x200d;ട്ട് സിറ്റി: ടീകോമിന് നഷ്ടപരിഹാരം നല്&#x200d;കാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം</title>
		<link>https://www.chandrikadaily.com/smart-city-cabinets-decision-to-pay-compensation-to-tcom-is-against-the-agreement.html</link>
					<comments>https://www.chandrikadaily.com/smart-city-cabinets-decision-to-pay-compensation-to-tcom-is-against-the-agreement.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 05 Dec 2024 10:40:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[compensation]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[news]]></category>
		<category><![CDATA[smart city]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320550</guid>

					<description><![CDATA[വി എസ് അച്യുതാനന്ദന്&#x200d; സര്&#x200d;ക്കാരിന്റെ ഒന്നാം വാര്&#x200d;ഷികദിനത്തിലാണ് കൊച്ചിയിലെ സ്മാര്&#x200d;ട്ടി സിറ്റി പദ്ധതിക്കായി സര്&#x200d;ക്കാര്&#x200d; ടീകോമുമായി കരാര്&#x200d; ഒപ്പുവെച്ചത്]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>തിരുവനന്തപുരം: സ്മാര്&#x200d;ട്ട് സിറ്റി പദ്ധതിയില്&#x200d; നിന്നും പിന്മാറിയ ടീകോമിന് നഷ്ടപരിഹാരം നല്&#x200d;കാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം. 2007 ലെ കരാര്&#x200d; അനുസരിച്ച് പദ്ധതി പരാജയപ്പെട്ടാല്&#x200d; നഷ്ടപരിഹാരം ഈടാക്കേണ്ടത് ടീകോം കമ്പനിയില്&#x200d; നിന്നാണ്. എന്നാല്&#x200d; പദ്ധതിയില്&#x200d; നിന്നും പിന്മാറുന്ന ടീകോമിന് നഷ്ടപരിഹാരത്തുക അടക്കം നല്&#x200d;കാനാണ് സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത്. മന്ത്രിസഭായോഗ തീരുമാനം കരാറിന് വിരുദ്ധമാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-1_2de9f16d-0e17-4e23-938a-2341261264bd" class="app-ad app-ad--story-horizontal" data-test-id="widget">വി എസ് അച്യുതാനന്ദന്&#x200d; സര്&#x200d;ക്കാരിന്റെ ഒന്നാം വാര്&#x200d;ഷികദിനത്തിലാണ് കൊച്ചിയിലെ സ്മാര്&#x200d;ട്ടി സിറ്റി പദ്ധതിക്കായി സര്&#x200d;ക്കാര്&#x200d; ടീകോമുമായി കരാര്&#x200d; ഒപ്പുവെച്ചത്. ഈ പദ്ധതിയുടെ കാര്യത്തിലും തൊഴില്&#x200d; വാഗ്ദാനത്തിന്റെ കാര്യത്തിലും ടീകോം വീഴ്ച വരുത്തിയാല്&#x200d; നഷ്ടപരിഹാരം ഈടാക്കാന്&#x200d; വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ നിലനില്&#x200d;ക്കെയാണ്, കെട്ടിട നിര്&#x200d;മാണത്തിന് അടക്കം പദ്ധതിയില്&#x200d; ടീ കോം മുടക്കിയ തുക എത്രയെന്ന് വിലയിരുത്തി അവര്&#x200d;ക്ക് നഷ്ടപരിഹാരം നല്&#x200d;കാന്&#x200d; ധാരണയായത്.</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/smart-city-cabinets-decision-to-pay-compensation-to-tcom-is-against-the-agreement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
