<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>SNC Lavlin &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/snc-lavlin/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 31 Oct 2023 04:10:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>SNC Lavlin &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലാവ്ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ</title>
		<link>https://www.chandrikadaily.com/lavlincase-supremcourt-pinaryivijayan.html</link>
					<comments>https://www.chandrikadaily.com/lavlincase-supremcourt-pinaryivijayan.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 31 Oct 2023 04:10:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[SNC Lavlin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281328</guid>

					<description><![CDATA[മുഖ്യമന്ത്രി പിണറായി വിജയന്&#x200d;, ഊര്&#x200d;ജ വകുപ്പു സെക്രട്ടറി കെ മോഹനചന്ദ്രന്&#x200d;, ജോയന്റ്‌ സെക്രട്ടറി എ ഫ്രാന്&#x200d;സിസ്‌ എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹര്&#x200d;ജിയാണ് സുപ്രീം കോടതി പ്രധാനമായും പരിഗണിക്കുന്നത്‌.]]></description>
										<content:encoded><![CDATA[<p>എസ്‌എന്&#x200d;സി ലാവ്‌ലിന്&#x200d; കേസ്‌ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഈ മാസം ആദ്യം പരിഗണനയ്ക്ക് വന്ന ലവ്ലിൻ കേസ് മാറ്റിവയ്‌ക്കുകയായിരുന്നു.പന്നിയാര്&#x200d;, ചെങ്കുളം, പള്ളിവാസല്&#x200d; ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനു കാനഡയിലെ എസ്‌എന്&#x200d;സി ലാവ്‌ലിന്&#x200d; കമ്പനിയുമായി കരാറുണ്ടാക്കിയതില്&#x200d; ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്‌. 2017ല്&#x200d; സുപ്രീം കോടതിയിലെത്തിയ ലാവ്‌ലിന്&#x200d; കേസ്‌ ആറു വര്&#x200d;ഷത്തിനിടെ 34 തവണ മാറ്റിവച്ചിട്ടുണ്ട്‌.മുഖ്യമന്ത്രി പിണറായി വിജയന്&#x200d;, ഊര്&#x200d;ജ വകുപ്പു സെക്രട്ടറി കെ മോഹനചന്ദ്രന്&#x200d;, ജോയന്റ്‌ സെക്രട്ടറി എ ഫ്രാന്&#x200d;സിസ്‌ എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹര്&#x200d;ജിയാണ് സുപ്രീം കോടതി പ്രധാനമായും പരിഗണിക്കുന്നത്‌.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lavlincase-supremcourt-pinaryivijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മറ്റൊരു കേസിൽ തിരക്കിലാണെന്ന് സിബിഐ ; ലാവലിൻ കേസ് വീണ്ടും മാറ്റി</title>
		<link>https://www.chandrikadaily.com/lavlincase-pinarayivijyan1515.html</link>
					<comments>https://www.chandrikadaily.com/lavlincase-pinarayivijyan1515.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 12 Sep 2023 08:09:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[SNC Lavlin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274145</guid>

					<description><![CDATA[കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ്‌ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017-ലെ ഹൈക്കോടതി വിധിക്കെതിരായ സി.ബി.ഐ.യുടെ ഹർജിയാണ് പ്രധാനമായും പരിഗണിക്കാൻ ഇരുന്നത്.]]></description>
										<content:encoded><![CDATA[<p>എസ്.എന്&#x200d;.സി. ലാവലിന്&#x200d; കേസ് സുപ്രീംകോടതി വീണ്ടും മാറ്റി മറ്റൊരു കേസില്&#x200d; തിരക്കിലാണെന്ന് സിബിഐ അറിയിച്ചതിനെത്തുടർന്നാണ് കേസ് മാറ്റിവെച്ചത്.കേസ് മാറ്റുന്നതിനെ ആരും എതിര്&#x200d;ത്തില്ല 2017-ല്&#x200d; സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്&#x200d;ഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണയാണ് പരിഗണിക്കാൻ എടുത്തത്.പന്നിയാര്&#x200d;, ചെങ്കുളം, പള്ളിവാസല്&#x200d; ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്&#x200d;.സി. ലാവലിന്&#x200d; കമ്പനിയുമായി കരാറുണ്ടാക്കിയതില്&#x200d; ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ്‌ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017-ലെ ഹൈക്കോടതി വിധിക്കെതിരായ സി.ബി.ഐ.യുടെ ഹർജിയാണ് പ്രധാനമായും പരിഗണിക്കാൻ ഇരുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lavlincase-pinarayivijyan1515.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലാവ്‌ലിന്&#x200d; ഹര്&#x200d;ജികള്&#x200d; ഡിസംബര്&#x200d; മൂന്നിന് സുപ്രീംകോടതി പരിഗണിക്കും</title>
		<link>https://www.chandrikadaily.com/lavalin-case-petitions-will-be-heard-by-supreme-court-on-december-3.html</link>
					<comments>https://www.chandrikadaily.com/lavalin-case-petitions-will-be-heard-by-supreme-court-on-december-3.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 07 Nov 2020 11:54:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[SNC Lavlin]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=166470</guid>

					<description><![CDATA[ലാവലിനുമായി ബന്ധപ്പെട്ട് സിബിഐ നല്&#x200d;കിയ ഹര്&#x200d;ജിയും കേസില്&#x200d; നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മൂന്ന് ഹര്&#x200d;ജികളുമാണ് ഡിസംബര്&#x200d; മൂന്നിന് സുപ്രീംകോടതി പരിഗണിക്കുക.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ലാവ്‌ലിന്&#x200d; അഴിമതിക്കേസില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഉള്&#x200d;പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടതിനെതിരെ സിബിഐ സമര്&#x200d;പ്പിച്ച അപ്പീല്&#x200d; ഉള്&#x200d;പ്പെടെയുള്ള ഹര്&#x200d;ജികള്&#x200d; സുപ്രീംകോടതി ഡിസംബര്&#x200d; മൂന്നിന് പരിഗണിക്കും. കഴിഞ്ഞ ദിവസത്തെ കോടതി നടപടികളുടെ ഭാഗമായി ശനിയാഴ്ച പുറത്തിറങ്ങിയ ഉത്തരവിലാണ് ഡിസംബര്&#x200d; മൂന്നിന് കേസിലെ മുഴുവന്&#x200d; ഹര്&#x200d;ജികളും പരിഗണിക്കുമെന്ന് ജസ്റ്റിസ് യു.യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയത്.</p>
<p>സിബിഐയുടെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് കേസ് മാറ്റിവയ്ക്കുന്നതെന്ന് കോടതിയുടെ ഉത്തരവില്&#x200d; പറയുന്നു. കൂടുതല്&#x200d; രേഖകള്&#x200d; ശേഖരിക്കേണ്ടതുള്ളതിനാല്&#x200d; കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവയ്ക്കാനാണ് നേരത്തെ സിബിഐ ആവശ്യപ്പെട്ടിരുന്നത്.</p>
<p>ലാവലിനുമായി ബന്ധപ്പെട്ട് സിബിഐ നല്&#x200d;കിയ ഹര്&#x200d;ജിയും കേസില്&#x200d; നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മൂന്ന് ഹര്&#x200d;ജികളുമാണ് ഡിസംബര്&#x200d; മൂന്നിന് സുപ്രീംകോടതി പരിഗണിക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lavalin-case-petitions-will-be-heard-by-supreme-court-on-december-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലാവലിന്&#x200d; കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന് സിബിഐ സുപ്രീംകോടതിയില്&#x200d;; &#8216;സമഗ്രമായ കുറിപ്പ്&#8217; കൈമാറി</title>
		<link>https://www.chandrikadaily.com/cbi-submitted-comprehensive-letter-to-supreme-court-on-the-lavalin-case.html</link>
					<comments>https://www.chandrikadaily.com/cbi-submitted-comprehensive-letter-to-supreme-court-on-the-lavalin-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 15 Oct 2020 12:59:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[lavalin case]]></category>
		<category><![CDATA[lavlin case]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[SNC Lavlin]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=161828</guid>

					<description><![CDATA[ഇന്നലെയാണ് സമഗ്രമായ കുറിപ്പ് സി ബി ഐ അഭിഭാഷകന്&#x200d; കോടതിക്ക് കൈമാറിയത്. അതേസമയം, കുറിപ്പിന്റെ പകര്&#x200d;പ്പ് കേസിലെ എതിര്&#x200d;കക്ഷികള്&#x200d;ക്ക് നല്&#x200d;കിയിട്ടില്ല. കുറിപ്പിന് അനുബന്ധമായ രേഖകള്&#x200d; സമര്&#x200d;പ്പിക്കാന്&#x200d; രണ്ട് ആഴ്ചത്തെ സമയം സി ബി ഐ സുപ്രീം കോടതിയോട് തേടി.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: എസ് എന്&#x200d; സി ലാവലിന്&#x200d; കേസുമായി ബന്ധപ്പെട്ട സമഗ്രമായ കുറിപ്പ് സി ബി ഐ സുപ്രീം കോടതിക്ക് കൈമാറി. അതേസമയം, കേസ് പരിഗണിക്കുന്നത് രണ്ട് ആഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. നാളെ ലാവ്ലിന്&#x200d; ഹര്&#x200d;ജികള്&#x200d; പരിഗണിക്കാന്&#x200d; ഇരിക്കെ അഭിഭാഷകന്&#x200d; അരവിന്ദ് കുമാര്&#x200d; ശര്&#x200d;മ്മ ആണ് സുപ്രീം കോടതിയില്&#x200d; സിബിഐയ്ക്ക് വേണ്ടി അപേക്ഷ നല്&#x200d;കിയത്.</p>
<p>ഒക്ടോബര്&#x200d; എട്ടിന് കേസില്&#x200d; വാദം കേട്ടപ്പോള്&#x200d;, സിബിഐയ്ക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമര്&#x200d;പ്പിക്കണമെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടിരുന്നു. രണ്ട് കോടതികള്&#x200d; വെറുതെ വിട്ട കേസായതിനാല്&#x200d;, ഇനി കേസില്&#x200d; വാദം കേള്&#x200d;ക്കുമ്പോള്&#x200d; ശക്തമായ വാദമുഖങ്ങളുമായി വരണമെന്ന് സിബിഐയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ചത്തേക്ക് കൂടി കേസില്&#x200d; വാദം കേള്&#x200d;ക്കുന്നത് നീട്ടിവച്ച്, കൂടുതല്&#x200d; സമയം നല്&#x200d;കണമെന്ന് കോടതിയില്&#x200d; സിബിഐ അപേക്ഷ നല്&#x200d;കിയത്.</p>
<p>ഇന്നലെയാണ് സമഗ്രമായ കുറിപ്പ് സി ബി ഐ അഭിഭാഷകന്&#x200d; കോടതിക്ക് കൈമാറിയത്. അതേസമയം, കുറിപ്പിന്റെ പകര്&#x200d;പ്പ് കേസിലെ എതിര്&#x200d;കക്ഷികള്&#x200d;ക്ക് നല്&#x200d;കിയിട്ടില്ല. കുറിപ്പിന് അനുബന്ധമായ രേഖകള്&#x200d; സമര്&#x200d;പ്പിക്കാന്&#x200d; രണ്ട് ആഴ്ചത്തെ സമയം സി ബി ഐ സുപ്രീം കോടതിയോട് തേടി.</p>
<p>പള്ളിവാസല്&#x200d;, ചെങ്കുളം, പന്നിയാര്&#x200d; ജലവൈദ്യുത പദ്ധതികളുടെ നവീകരണം എസ് എന്&#x200d; സി ലാവലിന്&#x200d; കമ്പനിക്ക് ടെണ്ടര്&#x200d; വിളിക്കാതെ 243.74 കോടി രൂപയ്ക്ക് കൈമാറിയതില്&#x200d; അഴിമതി ഉണ്ടെന്നാണ് സി ബി ഐ സുപ്രീം കോടതിയില്&#x200d; സമര്&#x200d;പ്പിച്ച പ്രത്യേക അനുമതി ഹര്&#x200d;ജിയില്&#x200d; ചൂണ്ടിക്കാട്ടിയിരുന്നത്. 98.3 കോടി രൂപയ്ക്ക് തലശേരിയില്&#x200d; മലബാര്&#x200d; കാന്&#x200d;സര്&#x200d; സെന്റര്&#x200d; നിര്&#x200d;മ്മിക്കും എന്ന് ചൂണ്ടിക്കാട്ടി ആണ് ടെന്&#x200d;ഡര്&#x200d; വിളിക്കാതെ കരാര്&#x200d; കൈമാറിയത്. സിഐഡിഎ വഴി സഹായം എത്തിക്കും എന്നു പറഞ്ഞിരുന്നെങ്കിലും ആകെ 12 കോടി മാത്രമേ സഹായമായി എത്തിക്കാന്&#x200d; കഴിഞ്ഞുള്ളു. 86.25 കോടി രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടായതായും സി ബി ഐ ഹര്&#x200d;ജിയില്&#x200d; ചൂണ്ടിക്കാട്ടിയിരുന്നു.</p>
<p>2017ല്&#x200d; പിണറായി വിജയന്&#x200d;, കെ മോഹനചന്ദ്രന്&#x200d;, എ ഫ്രാന്&#x200d;സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയില്&#x200d; അപ്പീല്&#x200d; നല്&#x200d;കിയത്്. ഹൈക്കോടതി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി ഇപ്പോഴും പ്രതിപ്പട്ടികയില്&#x200d; തുടരുന്ന കസ്തൂരി രങ്കഅയ്യര്&#x200d;, ആര്&#x200d; ശിവദാസന്&#x200d;, കെ ജി രാജശേഖരന്&#x200d; എന്നിവര്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയും സുപ്രീംകോടതിയിലുണ്ട്.</p>
<p>അതേസമയം, പ്രതിപ്പട്ടികയില്&#x200d;നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്&#x200d;, കെ മോഹനചന്ദ്രന്&#x200d;, എ ഫ്രാന്&#x200d;സിസ് എന്നിവരാണ് എസ് എന്&#x200d; സി ലാവലിന്&#x200d; കരാറുമായി ബന്ധപ്പെട്ട നിര്&#x200d;ണ്ണായക തീരുമാനം എടുത്തതെന്നാണ് ഹര്&#x200d;ജിയില്&#x200d; സി ബി ഐ ചൂണ്ടിക്കാട്ടുന്നത്. ഇവര്&#x200d; ഗൂഢാലോചന നടത്തിയതിന് തെളിവ് ഉണ്ട്. എല്ലാ പ്രതികള്&#x200d;ക്കും ഗൂഢാലോചനയില്&#x200d; പങ്കുണ്ടെന്നും സുപ്രീം കോടതിക്ക് കൈമാറിയ സമഗ്രമായ കുറിപ്പില്&#x200d; സി ബി ഐ അവര്&#x200d;ത്തിച്ചിട്ടുണ്ടെന്നാണ് സൂചന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cbi-submitted-comprehensive-letter-to-supreme-court-on-the-lavalin-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണിയറയില്&#x200d; ഭായിഭായി, അരങ്ങത്ത് ഫാസിസ്റ്റ് വിരുദ്ധ നാടകം</title>
		<link>https://www.chandrikadaily.com/cpm-bjp-link-in-lavlin-case-n-all.html</link>
					<comments>https://www.chandrikadaily.com/cpm-bjp-link-in-lavlin-case-n-all.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 19 Sep 2020 20:44:42 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[bjp agenda]]></category>
		<category><![CDATA[bjp-cpm clash]]></category>
		<category><![CDATA[gold smuggling case]]></category>
		<category><![CDATA[lavlin case]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[SNC Lavlin]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154815</guid>

					<description><![CDATA[ലാവ്‌ലിന്&#x200d; കേസ് ഒതുക്കാന്&#x200d; കേരള സി.പി.എം നല്&#x200d;കുന്ന വിലയാണോ കേന്ദ്രവുമായുള്ള ഈ ഒത്തുതീര്&#x200d;പ്പ് രാഷട്രീയം. കേന്ദ്ര സര്&#x200d;ക്കാറിനെതിരെ ആഞ്ഞടിക്കാന്&#x200d; അവസരം നിരവധി തവണ ലഭിച്ചപ്പോഴും പിണറായി മൗനമായിരുന്നു. സ്വര്&#x200d;ണ്ണക്കടത്ത് കേസില്&#x200d; അന്വേഷണം ശരിയായ ദിശയിലാണെന്ന് ദിനംപ്രതി പിണറായി മുഖ്യനും മന്ത്രി കടകംപള്ളിയും ആവര്&#x200d;ത്തിക്കുന്നത് ആരു നല്&#x200d;കിയ വാഗ്ദാനത്തിന്റെ പിന്&#x200d;ബലത്തിലാണ്. പരസ്യമായി പോര്&#x200d;വിളിയും രഹസ്യമായി പരസ്പരധാരണയും.]]></description>
										<content:encoded><![CDATA[<p><strong>കെ.എം കോയ</strong></p>
<p>സംഘ്പരിവാര്&#x200d; ശക്തികളെ ഫാസിസ്റ്റ് ശക്തിയെന്ന് വിലയിരുത്താന്&#x200d; കഴിയില്ലെന്ന് അഭിപ്രായപ്പെട്ട മുന്&#x200d; സെക്രട്ടറി പ്രകാശ്കാരാട്ടിന്റെ പാതയില്&#x200d;നിന്ന് സി.പി.എം ഇനിയും മോചിതമായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ആറ് വര്&#x200d;ഷത്തെ ബി.ജെ.പി ഭരണത്തോടുള്ള സമീപനം. വേട്ടക്കാരനൊപ്പം നിലകൊള്ളുകയും ഇരയോടൊപ്പം ഓടുകയും ചെയ്യുന്ന സി.പി.എമ്മിന്റെ ഡബിള്&#x200d; റോള്&#x200d; അനാവരണം ചെയ്യുന്നതാണ് അവര്&#x200d; സ്വീകരിച്ചുവരുന്ന നിലപാടുകള്&#x200d;. ജ്യോതി ബസുവിന്റെ കാലഘട്ടം സ്വതന്ത്ര ഇന്ത്യയില്&#x200d; സി.പി.എമ്മിന്റെ സുവര്&#x200d;ണ്ണ അധ്യായം എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ബസു മാറി ബംഗാളില്&#x200d; ബുദ്ധദേവ് നേതൃത്വം ഏറ്റെടുത്തതോടെ, സി.പി.എം നയസമീപനം മാറ്റുകയായിരുന്നു. അക്കാലങ്ങളില്&#x200d; അഖിലേന്ത്യാ നേതൃത്വത്തെ നിയന്ത്രിച്ചിരുന്നത് ബംഗാള്&#x200d; പാര്&#x200d;ട്ടിയാണ്. ആദ്യം ബംഗാള്&#x200d;, ത്രിപുര സര്&#x200d;ക്കാറുകളെ പിടിച്ച്‌നിര്&#x200d;ത്താന്&#x200d; ഒത്തുതീര്&#x200d;പ്പ് രാഷ്ട്രീയം കളിച്ചു. നരസിംഹറാവുവിന്റെ കാലഘട്ടത്തില്&#x200d; സി. പി.എം നന്നായി അധികാര രാഷട്രീയം ആസ്വദിച്ചു. പ്രഥമ യു.പി.എ സര്&#x200d;ക്കാറില്&#x200d; നിര്&#x200d;ണായക സ്വാധീനം ചെലുത്തി. ഇത്തരം ഘട്ടത്തില്&#x200d; സി.പി.എമ്മില്&#x200d; ഉയര്&#x200d;ന്നുവരുന്ന &#8216;ആദര്&#x200d;ശ ബോധം&#8217; ആണവ പ്രശ്‌നത്തിന്റെ പേരില്&#x200d; പ്രതിസന്ധി സൃഷ്ടിച്ചു. അവസാനം യു.പി.എ വിടാന്&#x200d; നിര്&#x200d;ബന്ധിതരാക്കി. സി.പി.എമ്മിന്റെ തകര്&#x200d;ച്ച പിന്നീട് തുടര്&#x200d;കഥയായി മാറുന്നതാണ് ദേശീയരാഷ്ട്രീയത്തില്&#x200d; ദൃശ്യമായത്.</p>
<p>ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടമാകുകയും കേരളത്തില്&#x200d; ഭരണത്തില്&#x200d; തിരിച്ചെത്തുകയും ചെയ്തയോടെ, സി.പി.എം കേന്ദ്ര നേതൃത്വത്തെ കേരള ഘടകം കീഴടക്കി. ബംഗാള്&#x200d; പാര്&#x200d;ട്ടി എന്ന സ്വാധീനകേന്ദ്രം തകന്നടിഞ്ഞു. പ്രകാശ്കാരാട്ട് ജനറല്&#x200d; സെക്രട്ടറിയായപ്പോള്&#x200d; കേരള താല്&#x200d;പര്യം മാത്രമാണ് അദ്ദേഹത്തെ നയിച്ചത്. കാരാട്ട് കേരള കൂട്ടുകെട്ടിന്റെ താല്&#x200d;പര്യത്തിനെതിരായി നിലകൊണ്ട വി.എസ്.അച്യുതാനന്ദനെ നിയമസഭ തെരഞ്ഞെടുപ്പില്&#x200d; ഒഴിവാക്കാന്&#x200d; തീരുമാനിച്ചിരുന്നുവെങ്കിലും വന്&#x200d; സമ്മര്&#x200d;ദ്ദത്താല്&#x200d; തിരുത്തേണ്ടിവന്നു. നിയമസഭ സീറ്റ് നല്&#x200d;കി എങ്കിലും വി.എസിന് പൊളിറ്റ് ബ്യൂറോ അംഗത്വം നിഷേധിച്ചു. ഈ സ്ഥിതി തുടരുമ്പോഴണ് ലാവ്‌ലിന്&#x200d; കേസ് സജീവമാവുന്നത്. വി.എസിന്റെ കടുത്ത വിമര്&#x200d;ശനവുമായി ഏറ്റുമുട്ടാന്&#x200d; പിണറായി പ്രയാസപ്പെട്ടു. വിഷയം സുപ്രിംകോടതിയില്&#x200d; എത്തി നില്&#x200d;ക്കുന്നു. ഇതിലിടക്ക് വി.എസ് തളര്&#x200d;ന്നു. പിണറായി സി.പി.എമില്&#x200d; ഏകാധിപതിയായി വളര്&#x200d;ന്നു. ഹൈക്കോടതി ഒഴിവാക്കിയെങ്കിലും വീണ്ടും പിണറായി പ്രതി പട്ടികയില്&#x200d; വരുമോ? സുപ്രിം കോടതി വിധി കാത്തിരിക്കുന്നു. സുപ്രീംകോടതിയില്&#x200d; കേസ് രണ്ടാഴ്ച മുന്&#x200d;പ് ബഞ്ച് ആദ്യം മാറ്റി. ജഡ്ജ് മാറി. എന്നാല്&#x200d; കൗതുകം ജനിപ്പിക്കുന്ന മറ്റൊരു സംഭവം അരങ്ങേറി. പഴയ ജഡ്ജ് തന്നെ വൈകാതെ കേസ് വിചാരണക്ക് തയാറായി. ലാവ്‌ലിന്&#x200d; കേസില്&#x200d; എന്താണ് ഈ മറിമായം? ആര്&#x200d;ക്കും ഒരു നിശ്ചയവുമില്ല. ദീര്&#x200d;ഘനാളെത്തെ കാത്തിരിപ്പിന്‌ശേഷം, സുപ്രിം കോടതിയില്&#x200d; എത്തിയ കേസ് ഇനി എപ്പോള്&#x200d; വരും? വൈകുകയാണോ വൈകിപ്പിക്കുകയാണോ?. കേസ് അനിശ്ചിതമായി നീണ്ടുപോകണമെന്ന താല്&#x200d;പര്യം സി.പി.എമ്മിന് ഉണ്ടോ.? കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഏജന്&#x200d;സി സി.ബി.ഐ എന്ത്‌കൊണ്ട് ആത്മാര്&#x200d;ത്ഥമായ ശ്രമം നടത്തുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്.</p>
<p>എന്&#x200d;.ഐ.എ, കസ്റ്റംസ്, എന്&#x200d;ഫോഴ്‌സ്‌മെന്റ് എന്നീ കേന്ദ്ര ഏജന്&#x200d;സികള്&#x200d; കേരളത്തില്&#x200d; വട്ടമിട്ട് പറക്കുകയാണ്. സ്വര്&#x200d;ണ്ണക്കടത്ത് കേസ് അന്വേഷണം വന്&#x200d; പ്രചാരണത്തോടെ ആരംഭിച്ചപ്പോള്&#x200d; എല്ലാം കീഴ്‌മേല്&#x200d; മറിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. നിരവധി തവണ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കറിനെ ചോദ്യം ചെയ്തു. ശിവശങ്കറും സ്വപ്‌ന സുരേഷും സൈ്വരവിഹാരം നടത്തിയ #ാറ്റിലും റെയ്ഡ് നടത്തി. എന്നിട്ടും ശിവശങ്കറിന്റെ സ്വന്തം വീട്ടില്&#x200d; എന്ത്‌കൊണ്ട് റെയ്ഡ് നടന്നില്ല. ശിവശങ്കര്&#x200d; ഇപ്പോള്&#x200d; സര്&#x200d;വധികാരിയായി പുറത്തുണ്ട്. മന്ത്രി കെ.ടി ജലീലിനെതിരെ അന്വേഷണം വിവാദങ്ങള്&#x200d; സൃഷ്ടിക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആവര്&#x200d;ത്തിക്കുന്ന ഒരുകാര്യമുണ്ട്. കേസെടുക്കില്ല. ഇങ്ങനെ ഉറച്ച നിലപാട് സ്വീകരിക്കാന്&#x200d; ഏത് കേന്ദ്രത്തില്&#x200d;നിന്നാണ് അവര്&#x200d;ക്ക് വാഗ്ദാനം ലഭിച്ചത്? വിശുദ്ധ ഖുര്&#x200d;ആന്&#x200d; ആയുധമാക്കി വിഷയം തിരിച്ച്‌വിടാനാണ് കോടിയേരി ശ്രമിക്കുന്നത്. ഖുര്&#x200d;ആന്&#x200d; വിതരണമല്ല പ്രശ്‌നം. വിദേശ ചട്ടം ലംഘനം നടന്നിട്ടുണ്ടോ? ആദ്യം കെ.ടി ജലീല്&#x200d; സകാത്തിനെ കുറിച്ചായിരുന്നു പറഞ്ഞിരുന്നതു. പിന്നീട് യു.എ.ഇ സര്&#x200d;ക്കാര്&#x200d; ഖുര്&#x200d;ആന്&#x200d; നല്&#x200d;കിയതായി അവകാശപ്പെട്ടു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സാക്ഷിയാക്കി പുതിയ വാദം അവതരിപ്പിച്ചുവെങ്കിലും ജലീലിന്റെ കുതന്ത്രം തിരിച്ചറിഞ്ഞു. കേരളീയ സമൂഹം വിസ്മരിച്ച മാറാട് സംഭവംവരെ പുറത്തെടുത്ത് ഹൈന്ദവ വികാരം ആളിക്കത്തിക്കാനും കോടിയേരി ശ്രമിക്കുന്നു. വിശുദ്ധ ഖുര്&#x200d;ആന്&#x200d; ഉയര്&#x200d;ത്തികാണിച്ച് ന്യൂനപക്ഷ വികാരവും മാറാട് സംഭവം പറഞ്ഞ് ഭൂരിപക്ഷ വികാരവും ആളിക്കത്തിക്കാനുള്ള ഗീബല്&#x200d;സിയന്&#x200d; തന്ത്രം കേരളീയ സമൂഹം തിരിച്ചറിയുന്നു. കര്&#x200d;ണാടകയിലെ മയക്കുമരുന്ന് കേസില്&#x200d; ബി. ജെ.പി സര്&#x200d;ക്കാര്&#x200d; അന്വേഷണം ഊര്&#x200d;ജിതമാക്കുമ്പോള്&#x200d;, നിരവധി തെളിവുകള്&#x200d; പുറത്ത്‌വന്നിട്ടും കോടിയേരി ബാലകൃഷ്ണന്റെ മകന് എതിരെ അന്വേഷണം നടത്താന്&#x200d; സര്&#x200d;ക്കാര്&#x200d; തയാറാവുന്നില്ല. മകന്റെ പേരിലുള്ള വിവാദത്തില്&#x200d; ശ്രദ്ധ തിരിക്കാനാണ് കോടിയേരി ശ്രമിക്കുന്നതെന്ന് അറിയാത്തവര്&#x200d; സഖാക്കള്&#x200d; മാത്രം. സഹമന്ത്രിയുടെ മകന്റെ ഫോട്ടോ സ്വപ്‌നയോടൊപ്പം വന്നതിനെകുറിച്ച് കോടിയേരി പരാമര്&#x200d;ശിച്ചത് വിഷയം ലൈവ് ആയി നിലനിര്&#x200d;ത്തുക എന്ന താല്&#x200d;പര്യം തന്നെ. അതിലേറെ വിചിത്രം മയക്കുമരുന്ന് കേസിന് സ്വര്&#x200d;ണ്ണ കടത്തുമായി ബന്ധമുണ്ടായിട്ടും കസ്റ്റംസിന്റെ നിസ്സംഗത എന്തിന്? കര്&#x200d;ണ്ണാടക ബി.ജെ.പി സര്&#x200d;ക്കാര്&#x200d; കോടിയേരിയുടെ മകനെ വെറുതെ വിടുകയാണോ. നാര്&#x200d;ക്കോട്ടിക് വിഭാഗം കേരളത്തിലെ ഇത് സംബന്ധിച്ച അന്വേഷണം തടസ്സപ്പെടുത്തുകയാണോ? കോടിയേരിയുടെ മൂത്ത പുത്രന്റെ ഡി. എന്&#x200d;.എ ഫലം എന്ത്‌കൊണ്ടാണ് ബീഹാറിലെ ബി.ജെ.പി പുറത്ത് വിടാത്തത്. സ്വര്&#x200d;ണ കടത്ത് കേസില്&#x200d; സി.സി.ടി.വി ദൃശ്യങ്ങള്&#x200d; കാണാന്&#x200d; സെക്രട്ടറിയേറ്റിലെത്താന്&#x200d; എന്&#x200d;.ഐ.എ എന്ത്‌കൊണ്ടു താമസിച്ചു. ആവേശം കുറഞ്ഞത് സംശയകരമല്ലേ? ലൈഫ്മിഷന്&#x200d; അഴിമതി കേസില്&#x200d; പ്രൊട്ടോകാള്&#x200d; ലംഘനം നടന്നുവെന്ന് ആരോപണം ഉയര്&#x200d;ന്നിട്ടും ആവശ്യപ്പെട്ട രേഖ എന്&#x200d;. ഐ.എക്ക് നല്&#x200d;കാന്&#x200d; കാലതാമസം വരുന്നത് ദുരൂഹമല്ലേ? ഇതിലിടക്കുണ്ടായ സെക്രട്ടറിയേറ്റിലെ പ്രൊട്ടോകാള്&#x200d; ഓഫീസിലെ തീപിടുത്തം സംശയികാവുന്നതല്ലെ? തിരുവനന്തപുരം വിമാനത്താവളം ബി.ജെ.പി യുടെ സ്വന്തക്കാരനായ അദാനിക്ക് നല്&#x200d;കിയപ്പോള്&#x200d;, അദ്ദേഹത്തിന്റെ സ്ഥാപനവുമായി നടത്തിയ ഒത്തുകളിയുടെ പിന്നിലെ രാഷ്ട്രീയ താല്&#x200d;പര്യം പ്രകടമാണ്. അദാനിക്കു വിമാനത്താവളം നല്&#x200d;കിയതു ലാവ് ലിന്&#x200d; കേസില്&#x200d; കേന്ദ്ര സര്&#x200d;കാര്&#x200d; നല്&#x200d;കിയ ഒത്താശക്കു പകരമാമാണ് എന്ന വിമര്&#x200d;ശനത്തിന് എന്ത്‌കൊണ്ട് പിണറായി സര്&#x200d;ക്കാറിന് മറുപടിയില്ല. സ്വര്&#x200d;ണ കടത്ത് കേസിന് കേരള മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ലോക്‌സഭയില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; മറുപടി നല്&#x200d;കാതിരുന്നത് ആരെ രക്ഷിക്കാനാണെന്ന് കേരളീയ സമൂഹം തിരിച്ചറിയുന്നു.</p>
<p>ലാവ്‌ലിന്&#x200d; കേസ് ഒതുക്കാന്&#x200d; കേരള സി.പി.എം നല്&#x200d;കുന്ന വിലയാണോ കേന്ദ്രവുമായുള്ള ഈ ഒത്തുതീര്&#x200d;പ്പ് രാഷട്രീയം. കേന്ദ്ര സര്&#x200d;ക്കാറിനെതിരെ ആഞ്ഞടിക്കാന്&#x200d; അവസരം നിരവധി തവണ ലഭിച്ചപ്പോഴും പിണറായി മൗനമായിരുന്നു. സ്വര്&#x200d;ണ്ണക്കടത്ത് കേസില്&#x200d; അന്വേഷണം ശരിയായ ദിശയിലാണെന്ന് ദിനംപ്രതി പിണറായി മുഖ്യനും മന്ത്രി കടകംപള്ളിയും ആവര്&#x200d;ത്തിക്കുന്നത് ആരു നല്&#x200d;കിയ വാഗ്ദാനത്തിന്റെ പിന്&#x200d;ബലത്തിലാണ്. പരസ്യമായി പോര്&#x200d;വിളിയും രഹസ്യമായി പരസ്പരധാരണയും. പാലത്തായി പെണ്&#x200d;കുട്ടിയെ പീഡിപ്പിച്ച ബി.ജെ.പി അധ്യാപകനെ കുറ്റവിമുക്തനാക്കാന്&#x200d; പിണറായ് പൊലീസ് കാണിക്കുന്ന ആവേശം ഇതിന്റെ ഭാഗം തന്നെ. കോഴിക്കോട്ടെ രണ്ട് യുവാക്കളെ യു.എ.പി.എ ചുമത്താന്&#x200d; വിട്ടുകൊടുത്തത് അവര്&#x200d; താഹയും ശുഹൈബും ആയത്‌കൊണ്ടല്ലേ? പാര്&#x200d;ലമെന്റില്&#x200d; സിതാറാം യെച്ചൂരിയുടെ കനപ്പെട്ട ശബ്ദം ഒഴിവാക്കാന്&#x200d; ബി.ജെ.പിയില്&#x200d; നിന്ന് അച്ചാരം വാങ്ങിയത് പിണറായി വിജയനും കേരള സി.പി.എമ്മും (ലാവ്‌ലിന്&#x200d; പേടി) തന്നെ. പാര്&#x200d;ലമെന്റില്&#x200d; പ്രതിപക്ഷനിരക്ക് യെച്ചൂരി സാന്നിധ്യം ശക്തി പകരുമെന്ന് ബി.ജെ.പി വിലയിരുത്തുന്നു. ബംഗാളില്&#x200d;നിന്ന് സ്വന്തം സീറ്റ് വിട്ടുകൊടുക്കാമെന്ന് കോണ്&#x200d;ഗ്രസ് വാഗ്ദാനം ചെയ്തിട്ടും പിണറായിയെ സ്വാധീനിച്ച് യെച്ചൂരിയെ പി.ബി മുഖേന തടയുകയായിരുന്നില്ലേ? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി ക്കെതിരെ ബംഗാളില്&#x200d; ഒന്നിച്ച്‌നില്&#x200d;ക്കാമെന്ന് മുഖ്യമന്ത്രി മമത ബാനര്&#x200d;ജി നിലപാട് എടുക്കുന്നുണ്ട്. ഈ നീക്കം തകര്&#x200d;ക്കാന്&#x200d; സി.പി.എം പൊളിറ്റ് ബ്യൂറോവിനെ പിണറായി വഴി സ്വാധിനിക്കാന്&#x200d; ബി.ജെ.പി തന്ത്രം മെനയും. കേരളത്തില്&#x200d; നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസ് കരുത്ത് നേടുന്നത് തടയുകയാണ് ബി.ജെ. പി ലക്ഷ്യമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കുമ്പോള്&#x200d; വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്&#x200d; സി.പി.എം-ബി.ജെ.പി ഭായ് ഭായ് ഉറപ്പ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-bjp-link-in-lavlin-case-n-all.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലാവ്‌ലിനില്&#x200d; വിടാതെ സുപ്രിംകോടതി; കേസ് വീണ്ടും പഴയ ബഞ്ചിലേക്കു മാറ്റി</title>
		<link>https://www.chandrikadaily.com/lavlin-case-changed-to-another-bench.html</link>
					<comments>https://www.chandrikadaily.com/lavlin-case-changed-to-another-bench.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 31 Aug 2020 08:15:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[lavlin case]]></category>
		<category><![CDATA[pinarayi viajayan]]></category>
		<category><![CDATA[SNC Lavlin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=149240</guid>

					<description><![CDATA[പിണറായി വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സിബിഐ പറയുന്നത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ലാവ്‌ലിന്&#x200d; കേസ് പഴയ ബഞ്ചിലേക്കു തന്നെ മാറ്റി. ജസ്റ്റിസ് രമണയുടെ ബഞ്ചിലേക്കാണ് മാറ്റിയത്. ജസ്റ്റിസ് ലളിത് അധ്യക്ഷനും ജസ്റ്റിസ് വിനീത് സരണ്&#x200d; അംഗവുമായ  ബഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള ബഞ്ചില്&#x200d; 18 തവണ ലിസ്റ്റ് ചെയ്യപ്പെട്ട കേസാണ് ലാവ്‌ലിന്&#x200d;.</p>
<p>പിണറായി വിജയന്&#x200d;, കെ.മോഹന ചന്ദ്രന്&#x200d;, എ.ഫ്രാന്&#x200d;സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയില്&#x200d; തുടരുന്ന കസ്തൂരി രങ്കഅയ്യര്&#x200d; ഉള്&#x200d;പ്പടെ മൂന്ന് ഉദ്യോഗസ്ഥരും നല്&#x200d;കിയ ഹര്&#x200d;ജികളാണ് സുപ്രീംകോടതിയിലുള്ളത്.</p>
<p>പിണറായി വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സിബിഐയുടെ ഹര്&#x200d;ജിയില്&#x200d; പറയുന്നത്. തെളിവുകള്&#x200d; ഹൈക്കോടതി വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതെന്നും ഹര്&#x200d;ജിയില്&#x200d; പറയുന്നു. സിബിഐ പ്രത്യേക കോടതി പിണറായി ഉള്&#x200d;പ്പടെ എല്ലാ പ്രതികളെയും വിട്ടയച്ചിരുന്നു.</p>
<p>ജസ്റ്റിസ് എന്&#x200d;.വി.രമണ അദ്ധ്യക്ഷനായ കോടതിയിലാണ് ഇതുവരെ ലാവലിന്&#x200d; കേസ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ പുതിയ ബെഞ്ചിലേക്ക് മാറ്റിയിരുന്നത്. ഇതാണ് കോടതി വീണ്ടും മാറ്റിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lavlin-case-changed-to-another-bench.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലാവ്‌ലിന്&#x200d; കേസ് തിങ്കളാഴ്ച സുപ്രിം കോടതിയില്&#x200d;; പരിഗണിക്കുന്നത് പുതിയ ബഞ്ച്</title>
		<link>https://www.chandrikadaily.com/new-bench-for-lavalin-case-in-supreme-court.html</link>
					<comments>https://www.chandrikadaily.com/new-bench-for-lavalin-case-in-supreme-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 28 Aug 2020 08:01:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[lavalin case]]></category>
		<category><![CDATA[lavlin case]]></category>
		<category><![CDATA[LDF govt]]></category>
		<category><![CDATA[pinarayai vijayan]]></category>
		<category><![CDATA[SNC Lavlin]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=148432</guid>

					<description><![CDATA[മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സമര്&#x200d;പ്പിച്ച അപ്പീലാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കേസില്&#x200d; പിണറായി വിജയന്&#x200d; ഉള്&#x200d;പ്പടെയുള്ളവരെ വെറുതെ വിട്ട ഹൈക്കോടതി വിധി വസ്തുതകള്&#x200d; വിശദമായി പരിശോധിക്കാതെയാണെന്ന് സിബിഐ ഹര്&#x200d;ജിയില്&#x200d; ചൂണ്ടിക്കാട്ടുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: എസ്എന്&#x200d;സി ലാവ്ലിന്&#x200d; കേസ് തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും. നേരത്തെ ജസ്റ്റിസ് എന്&#x200d;വി രമണ അധ്യക്ഷനായിരുന്ന ബഞ്ച് പരിഗണിച്ച കേസ് ആഗസ്ത് 31ന് സുപ്രീം കോടതിയുടെ പുതിയ ബഞ്ചാണ് പരിഗണിക്കുക. ജസ്റ്റിസുമാരായ യുയു ലളിത്, വിനീത് സരണ്&#x200d; എന്നിവരുടെതാണ് പുതിയ ബഞ്ച്.</p>
<p>മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സമര്&#x200d;പ്പിച്ച അപ്പീലാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കേസില്&#x200d; പിണറായി വിജയന്&#x200d; ഉള്&#x200d;പ്പടെയുള്ളവരെ വെറുതെ വിട്ട ഹൈക്കോടതി വിധി വസ്തുതകള്&#x200d; വിശദമായി പരിശോധിക്കാതെയാണെന്ന് സിബിഐ ഹര്&#x200d;ജിയില്&#x200d; ചൂണ്ടിക്കാട്ടുന്നു.</p>
<p>പള്ളിവാസല്&#x200d;, ചെങ്കുളം, പന്നിയാര്&#x200d; ജല വൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, എസ്എന്&#x200d;സി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളിലെ വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന് കാരണമായത്. കേസന്വേഷിച്ച സിബിഐയുടെ ആരോപണങ്ങള്&#x200d; തെളിവില്ലെന്ന് കണ്ട് സിബിഐ പ്രത്യേക കോടതിയും, ഹൈക്കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയായിരുന്നു. തുടര്&#x200d;ന്നാണ് സിബിഐ സുപ്രിം കോടതിയെ സമീപിച്ചത്.</p>
<p>ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി കസ്തൂരിരങ്ക അയ്യരും, ആര്&#x200d; ശിവദാസനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കസ്തൂരിരങ്ക അയ്യര്&#x200d; ഉള്&#x200d;പ്പടെയുള്ളവരുടെ ഹര്&#x200d;ജികളില്&#x200d; ഹൈക്കോടതി ഉത്തരവ് ഭാഗികമായി സുപ്രിം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-bench-for-lavalin-case-in-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലാവലിന്&#x200d;കേസ്: അന്തിമ വാദം ഒക്ടോബര്&#x200d; ഒന്നിന് സുപ്രീം കോടതിയില്&#x200d;</title>
		<link>https://www.chandrikadaily.com/snc-lavalin-case-final-hearing-will-be-conducted-in-october.html</link>
					<comments>https://www.chandrikadaily.com/snc-lavalin-case-final-hearing-will-be-conducted-in-october.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 20 Sep 2019 11:33:04 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[lavlin case]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[SNC Lavlin]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=139628</guid>

					<description><![CDATA[സ്വന്തം ലേഖകന്&#x200d; ന്യൂഡല്&#x200d;ഹി: എസ്.എന്&#x200d;.സി ലാവലിന്&#x200d; അഴിമതിക്കേസില്&#x200d; മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരായ കേസ് ഒക്ടോബര്&#x200d; ഒന്നിന് സുപ്രീം കോടതി പരിഗണിക്കും. കേസ് ഒക്ടോബര്&#x200d; ഒന്നില്&#x200d; നിന്ന് മാറ്റരുതെന്ന നിര്&#x200d;ദ്ദേശവും സുപ്രീം കോടതി നല്&#x200d;കിയിട്ടുണ്ട്. ജസ്റ്റിസ് എന്&#x200d;.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് നിര്&#x200d;ദേശം നല്&#x200d;കിയത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരേ സി.ബി.ഐ നല്&#x200d;കിയ ഹര്&#x200d;ജി ഉള്&#x200d;പ്പെടെയാണ് ഒക്ടോബര്&#x200d; ഒന്നിന് കേസിന്റെ അന്തിമവാദത്തിനായി പരിഗണിക്കുക. സി.ബി.ഐക്ക് വേണ്ടി സോളിസിറ്റര്&#x200d; ജനറല്&#x200d; തുഷാര്&#x200d;മേത്ത ഹാജരായേക്കും. ലാവലിന്&#x200d; കേസിന്റെ അന്തിമവാദം [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>സ്വന്തം ലേഖകന്&#x200d;</strong><br> ന്യൂഡല്&#x200d;ഹി: എസ്.എന്&#x200d;.സി ലാവലിന്&#x200d; അഴിമതിക്കേസില്&#x200d; മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരായ കേസ് ഒക്ടോബര്&#x200d; ഒന്നിന് സുപ്രീം കോടതി പരിഗണിക്കും. കേസ് ഒക്ടോബര്&#x200d; ഒന്നില്&#x200d; നിന്ന് മാറ്റരുതെന്ന നിര്&#x200d;ദ്ദേശവും സുപ്രീം കോടതി നല്&#x200d;കിയിട്ടുണ്ട്. ജസ്റ്റിസ് എന്&#x200d;.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് നിര്&#x200d;ദേശം നല്&#x200d;കിയത്.<br>  മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരേ സി.ബി.ഐ നല്&#x200d;കിയ ഹര്&#x200d;ജി ഉള്&#x200d;പ്പെടെയാണ് ഒക്ടോബര്&#x200d; ഒന്നിന് കേസിന്റെ അന്തിമവാദത്തിനായി പരിഗണിക്കുക. സി.ബി.ഐക്ക് വേണ്ടി സോളിസിറ്റര്&#x200d; ജനറല്&#x200d; തുഷാര്&#x200d;മേത്ത ഹാജരായേക്കും. ലാവലിന്&#x200d; കേസിന്റെ അന്തിമവാദം വേനലവധിക്ക് ശേഷം ജൂലൈയില്&#x200d; ആരംഭിക്കാനായിരുന്നു ജസ്റ്റിസ് എന്&#x200d;.വി. രമണ അധ്യക്ഷനായ ബെഞ്ച് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്&#x200d; സോളിസിറ്റര്&#x200d; ജനറല്&#x200d; തുഷാര്&#x200d; മേത്തയുടെ ആവശ്യം പരിഗണിച്ചാണ് ഇതില്&#x200d; മാറ്റംവരുത്തിയത്. <br> പിന്നീട് ആഗസ്റ്റിലും സെപ്റ്റംബറിലും കേസ് പരിഗണിക്കുന്നതിനായി ലിസ്റ്റ് ചെയിതിരുന്നുവെങ്കിലും മാറ്റി വെക്കുകയായിരുന്നു. പിണറായി വിജയനെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് സി.ബി.ഐ അപ്പീലില്&#x200d; പറയുന്നത്. പിണറായി വിജയന്&#x200d; വൈദ്യുതി മന്ത്രിയായിരുന്ന 1996-98 കാലഘട്ടത്തില്&#x200d; കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ നവീകരണ കരാര്&#x200d; കനേഡിയന്&#x200d; കമ്പനിയായ എസ്.എന്&#x200d;.സി ലാവ്‌ലിന് നല്&#x200d;കിയത് സര്&#x200d;ക്കാറിന് വന്&#x200d; സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. <br> പൊതുഖജനാവിന് കോടിക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിവെച്ചെന്ന് കണ്&#x200d;ട്രോളര്&#x200d; ആന്റ് ഓഡിറ്റര്&#x200d; ജനറല്&#x200d; കണ്ടെത്തിയ ലാവലിന്&#x200d; ഇടപാടില്&#x200d; പിണറായിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും ആയതിനാല്&#x200d; അദ്ദേഹത്തിനെ വിചാരണ ചെയ്യേണ്ടതുണ്ടെന്നുമാണ് സിബിഐ പറയുന്നത്. <br> ലാവലിന്&#x200d; കരാറില്&#x200d; പിണറായി അറിയാതെ മാറ്റം വരില്ലെന്നും കനേഡിയന്&#x200d; കമ്പനിയായ എസ്എന്&#x200d;സി ലാവലിനുമായി തുടക്കത്തില്&#x200d; വെറും കണ്&#x200d;സള്&#x200d;ട്ടന്&#x200d;സി കരാര്&#x200d; മാത്രമായിരുന്നത് സപ്ലൈ കാരാര്&#x200d; ആക്കി മാറ്റിയ വേളയില്&#x200d; അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി കാനഡയില്&#x200d; ഉണ്ടായിരുന്നു എന്നുമാണ് സി ബി ഐ യുടെ വാദം. പിണറായി അടക്കം മൂന്നുപേരെ വിട്ടയച്ച കേരള ഹൈക്കോടതി വിധിക്കെതിരെ തുടര്&#x200d; അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി തന്നെ നിര്&#x200d;ദ്ദേശിച്ച മുന്&#x200d; കെ എസ്ഇബി ഉദ്യോഗസ്ഥരായ കസ്തൂരി രംഗ അയ്യര്&#x200d;, ആര്&#x200d; ശിവദാസ്, കെ ജി രാജശേഖരന്&#x200d; എന്നിവരും ഹര്&#x200d;ജി നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/snc-lavalin-case-final-hearing-will-be-conducted-in-october.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലാവ്‌ലിന്&#x200d; കേസ്: സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി</title>
		<link>https://www.chandrikadaily.com/lavlin-case-postponded-january-kerala-news.html</link>
					<comments>https://www.chandrikadaily.com/lavlin-case-postponded-january-kerala-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 02 Nov 2018 07:44:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pinarai vijayan]]></category>
		<category><![CDATA[snc lavl]]></category>
		<category><![CDATA[SNC Lavlin]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109155</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: എസ്.എന്&#x200d;.സി ലാവ്‌ലിന്&#x200d; കേസില്&#x200d; പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമര്&#x200d;പ്പിച്ച ഹര്&#x200d;ജി സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി. ഹര്&#x200d;ജി കോടതി ഫയലില്&#x200d; സ്വീകരിച്ചു. എല്ലാ ഹര്&#x200d;ജികളും ജനുവരിയില്&#x200d; പരിഗണിക്കാമെന്നും കോടതി അറിയിച്ചു. പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നല്&#x200d;കിയ ഹര്&#x200d;ജിയാണ് സുപ്രീം കോടതി മാറ്റി വച്ചത്. 2017 ആഗസ്റ്റ് 23-നാണ് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;, മുന്&#x200d; ഊര്&#x200d;ജ സെക്രട്ടറി മോഹന ചന്ദ്രന്&#x200d;, ജോയിന്റ് സെക്രട്ടറി ഫ്രാന്&#x200d;സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. അതേസമയം, ലാവ്‌ലിന്&#x200d; വിഷയത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: എസ്.എന്&#x200d;.സി ലാവ്‌ലിന്&#x200d; കേസില്&#x200d; പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമര്&#x200d;പ്പിച്ച ഹര്&#x200d;ജി സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി. ഹര്&#x200d;ജി കോടതി ഫയലില്&#x200d; സ്വീകരിച്ചു. എല്ലാ ഹര്&#x200d;ജികളും ജനുവരിയില്&#x200d; പരിഗണിക്കാമെന്നും കോടതി അറിയിച്ചു. പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നല്&#x200d;കിയ ഹര്&#x200d;ജിയാണ് സുപ്രീം കോടതി മാറ്റി വച്ചത്.</p>
<p>2017 ആഗസ്റ്റ് 23-നാണ് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;, മുന്&#x200d; ഊര്&#x200d;ജ സെക്രട്ടറി മോഹന ചന്ദ്രന്&#x200d;, ജോയിന്റ് സെക്രട്ടറി ഫ്രാന്&#x200d;സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. അതേസമയം, ലാവ്‌ലിന്&#x200d; വിഷയത്തില്&#x200d; പിണറായിക്കെതിരെ കൂടുതല്&#x200d; തെളിവുകള്&#x200d; നിലനില്&#x200d;ക്കുന്നുണ്ടെന്നും, പിണറായി അറിയാതെ ലാവ്‌ലിന്&#x200d; ഇടപാട് നടക്കില്ലെന്നുമാണ് സി.ബി.ഐയുടെ വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lavlin-case-postponded-january-kerala-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലാവ്‌ലിന്&#x200d;: പിണറായി വിജയന്&#x200d; വിചാരണ നേരിടണമെന്ന് സി.ബി.ഐ</title>
		<link>https://www.chandrikadaily.com/snc-lavalin-case-cbi-against-pinarayi-vijayan-in-supreme-court-news.html</link>
					<comments>https://www.chandrikadaily.com/snc-lavalin-case-cbi-against-pinarayi-vijayan-in-supreme-court-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 28 Jul 2018 06:24:47 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[SNC Lavlin]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=96386</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ലാവ്‌ലിന്&#x200d; കേസില്&#x200d; ഹൈക്കോടതിവിധിയില്&#x200d; പിഴവുണ്ടെന്ന് സി.ബി.ഐ സുപ്രീംകോടതിയില്&#x200d;. ഹോക്കോടതി വിധി വസ്തുതകള്&#x200d; പരിശോധിക്കാതെയാണെന്നും സുപ്രീംകോടതിയില്&#x200d; സമര്&#x200d;പ്പിച്ച സത്യവാങ്മൂലത്തില്&#x200d; സി.ബി.ഐ പറഞ്ഞു. കരാറില്&#x200d; പിണറായി അറിയാതെ ഒരു മാറ്റവും വരില്ലെന്നാണ് സി.ബി.ഐ വാദം. ലാവ്‌ലിന്റെ അതിഥിയായി പിണറായി വിജയന്&#x200d; കാനഡയില്&#x200d; ഉളളപ്പോഴാണ് സപ്ലൈ കരാര്&#x200d; നടക്കുന്നത്. ലാവലിന് വലിയ ലാഭവും കെ.എസ്.ഇ.ബിക്ക് വലിയ നഷ്ടവുമുണ്ടായെന്നും പിണറായി വിജയന്&#x200d; വിചാരണ നേരിടണമെന്നും സി.ബി.ഐ നിലപാട് വ്യക്തമാക്കി. കസ്തൂരി രംഗ അയ്യര്&#x200d;, ആര്&#x200d; ശിവദാസ് എന്നിവര്&#x200d;ക്കെതിരെ തെളിവുണ്ടെന്നും ഇവര്&#x200d; വിചാരണ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ലാവ്‌ലിന്&#x200d; കേസില്&#x200d; ഹൈക്കോടതിവിധിയില്&#x200d; പിഴവുണ്ടെന്ന് സി.ബി.ഐ സുപ്രീംകോടതിയില്&#x200d;. ഹോക്കോടതി വിധി വസ്തുതകള്&#x200d; പരിശോധിക്കാതെയാണെന്നും സുപ്രീംകോടതിയില്&#x200d; സമര്&#x200d;പ്പിച്ച സത്യവാങ്മൂലത്തില്&#x200d; സി.ബി.ഐ പറഞ്ഞു.</p>
<p>കരാറില്&#x200d; പിണറായി അറിയാതെ ഒരു മാറ്റവും വരില്ലെന്നാണ് സി.ബി.ഐ വാദം. ലാവ്‌ലിന്റെ അതിഥിയായി പിണറായി വിജയന്&#x200d; കാനഡയില്&#x200d; ഉളളപ്പോഴാണ് സപ്ലൈ കരാര്&#x200d; നടക്കുന്നത്. ലാവലിന് വലിയ ലാഭവും കെ.എസ്.ഇ.ബിക്ക് വലിയ നഷ്ടവുമുണ്ടായെന്നും പിണറായി വിജയന്&#x200d; വിചാരണ നേരിടണമെന്നും സി.ബി.ഐ നിലപാട് വ്യക്തമാക്കി. കസ്തൂരി രംഗ അയ്യര്&#x200d;, ആര്&#x200d; ശിവദാസ് എന്നിവര്&#x200d;ക്കെതിരെ തെളിവുണ്ടെന്നും ഇവര്&#x200d; വിചാരണ നേരിടണമെന്നും സി.ബി.ഐ പറഞ്ഞു.</p>
<p>പള്ളിവാസല്&#x200d;, ചെങ്കുളം, പന്നിയാര്&#x200d; ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്&#x200d; കമ്പനിയായ എസ്എന്&#x200d;സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണു കേസിനു കാരണം. ഈ കരാര്&#x200d; ലാവ്‌ലിന്&#x200d; കമ്പനിക്കു നല്&#x200d;കുന്നതിനു പ്രത്യേക താല്&#x200d;പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണു പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമകരാര്&#x200d; ഒപ്പിട്ടതു പിന്നീടുവന്ന ഇ.കെ.നായനാര്&#x200d; മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.</p>
<p>സി.ബി.ഐ പ്രതിപ്പട്ടികയിലെ ആറുപേരില്&#x200d; പിണറായി വിജയന്&#x200d;, വൈദ്യുതി വകുപ്പ് മുന്&#x200d; പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി കെ.മോഹനചന്ദ്രന്&#x200d;, എ.ഫ്രാന്&#x200d;സിസ് എന്നിവരെ കേസില്&#x200d;നിന്ന് ഒഴിവാക്കിയ വിചാരണക്കോടതി നടപടിയാണു ഹൈക്കോടതി ശരിവച്ചത്. എന്നാല്&#x200d;, വൈദ്യുതി ബോര്&#x200d;ഡിന്റെ മുന്&#x200d; സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന്&#x200d; നായര്&#x200d;, ബോര്&#x200d;ഡിന്റെ മുന്&#x200d; ചെയര്&#x200d;മാന്&#x200d; ആര്&#x200d;.ശിവദാസന്&#x200d;, മുന്&#x200d; ചീഫ് എന്&#x200d;ജിനീയര്&#x200d; കസ്തൂരിരംഗ അയ്യര്&#x200d; എന്നിവര്&#x200d; വിചാരണ നേരിടണമെന്നു ഹൈക്കോടതി വിധിച്ചു.</p>
<p>മൂന്നു പ്രതികളെ കേസില്&#x200d;നിന്ന് ഒഴിവാക്കിയതാണു സി.ബി.ഐ സുപ്രീം കോടതിയില്&#x200d; ചോദ്യം ചെയ്തത്. പിണറായിക്കും മറ്റും ലഭിച്ചതു പോലെയുള്ള വിധിയിലൂടെ തങ്ങളെയും കേസില്&#x200d;നിന്ന് ഒഴിവാക്കണമെന്നു രാജശേഖരന്&#x200d; നായരും ശിവദാസനും കസ്തൂരിരംഗ അയ്യരും ആവശ്യപ്പെട്ടു. എല്ലാവരും വിചാരണ നേരിടട്ടെയെന്നും മൂന്നുപേരെ ഒഴിവാക്കുകയും മൂന്നുപേര്&#x200d; വിചാരണ നേരിടണമെന്നു വിധിക്കുകയും ചെയ്തത് അംഗീകരിക്കാനാവില്ലെന്നുമാണ് സി.ബി.ഐ വാദിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/snc-lavalin-case-cbi-against-pinarayi-vijayan-in-supreme-court-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
