<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>soccer &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/soccer/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 30 Jun 2024 18:31:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>soccer &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കെ എം സി സി നാഷണൽ സോക്കർ : ബദറും ഖാലിദിയ്യയും സെമിയിൽ ഏറ്റ് മുട്ടും</title>
		<link>https://www.chandrikadaily.com/kmcc-national-soccer-badr-and-khalidiya-to-meet-in-semis.html</link>
					<comments>https://www.chandrikadaily.com/kmcc-national-soccer-badr-and-khalidiya-to-meet-in-semis.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 30 Jun 2024 18:31:22 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[damam]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[KMCC]]></category>
		<category><![CDATA[soccer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301442</guid>

					<description><![CDATA[ദമ്മാം: സൗദി കെ എം സി സി കായിക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എൻജിനീയർ സി ഹാഷിം സ്മാരക നാഷണൽ സോക്കർ ടൂർണ്ണമെൻ്റിൻ്റെ സെമി ഫൈനൽ പോരാട്ടത്തിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ്സിയും, ദിമ ടിഷ്യൂ ഖാലിദിയ്യ എഫ്സിയും തമ്മിൽ ഏറ്റ് മുട്ടും. ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയഷൻ്റെ സഹകരണത്തോട് കൂടി അൽതറജ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ റിയാദിലെ ഫുട്ബോൾ അധികായൻമാരായ ഫ്യൂച്ചർ മൊബൈലിറ്റി യൂത്ത് ഇന്ത്യയുടെയും, കറിപോട്ട് ഫോക്കസ് ലൈൻ എഫ്സിയുടെയും വെല്ല് വിളികളെ [&#8230;]]]></description>
										<content:encoded><![CDATA[<p>ദമ്മാം: സൗദി കെ എം സി സി കായിക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എൻജിനീയർ സി ഹാഷിം സ്മാരക നാഷണൽ സോക്കർ ടൂർണ്ണമെൻ്റിൻ്റെ സെമി ഫൈനൽ പോരാട്ടത്തിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ്സിയും, ദിമ ടിഷ്യൂ ഖാലിദിയ്യ എഫ്സിയും തമ്മിൽ ഏറ്റ് മുട്ടും.</p>
<p>ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയഷൻ്റെ സഹകരണത്തോട് കൂടി അൽതറജ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ റിയാദിലെ ഫുട്ബോൾ അധികായൻമാരായ ഫ്യൂച്ചർ മൊബൈലിറ്റി യൂത്ത് ഇന്ത്യയുടെയും, കറിപോട്ട് ഫോക്കസ് ലൈൻ എഫ്സിയുടെയും വെല്ല് വിളികളെ അതിജയിച്ചാണ് ദമ്മാമിൻ്റെ ഇരു ടീമുകളും സെമി ഫൈനലിലേക്ക് കടന്നത്.</p>
<p>ദമ്മാമിലെ ഫുട്ബോൾ പ്രേമികളുടെ ആവേശാരവങ്ങളോട് കൂടി വെള്ളിയാഴ്ച അൽ-തറജിൽ നടന്ന ആദ്യ മത്സരത്തിൽ ഖാലിദിയ്യയും ഫോക്കസ് ലൈൻ എഫ്സിയും കനത്ത പോരാട്ടം തന്നെയാണ് കാഴ്ച വെച്ചത്. ഇരുഭാഗത്തും പ്രതിരോധവും ആക്രമണവും ഒരു പോലെ ശക്തമാക്കി പൊരുതിയപ്പോൾ മത്സരഫലം ഇരുടീമുകളും രണ്ട് വീതം ഗോളുകൾ നേടി സമനിലയിലായി. ആദ്യ പകുതിയുടെ ഇരുപത്തി രണ്ടാം മിനുട്ടിൽ യാസർ ഖാലിദിയ്യക്കായി ആദ്യം സ്കോർ ചെയ്തപ്പോൾ ഏറെ വൈകാതെ മുപ്പത്തി ഏഴാം മിനുട്ടിൽ ക്യാപ്റ്റൻ അബ്ബാസ് ഫോക്കസ് ലൈനിനായി ഗോൾ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ കളി തുടങ്ങി അൻപത്തി അഞ്ചാം മിനുട്ടിൽ ജസീം ഖാലിദിയ്യക്കായി ലീഡ് നേടിയെങ്കിലും, പത്ത് മിനുട്ടിനകം ഒരിക്കൽ കൂടി പോരാട്ടം ശക്തമാക്കിയ ഫോക്കസ് ലൈൻ മഹ്റോഫിൻ്റെ തകർപ്പൻ ഫിനിഷിങ്ങിലൂടെ മത്സരം സമനിലയിലാക്കി. ഇതോട് കൂടി ഗ്രൂപ്പ് ഘട്ടത്തിൽ ഒരു കളിയും തോൽക്കാതെ ഗ്രൂപ്പ് ചാമ്പ്യൻമാരായി ഖാലിദിയ്യ സെമിയിലേക്ക് കടന്നപ്പോൾ, മൂന്ന് കളികളിൽ നിന്നായി രണ്ട് സമനിലയും ഒരു തോൽവിയുമായി ഫോക്കസ് ലൈൻ പുറത്തായി. മത്സരത്തിൽ ഫോക്കസ് ലൈനിനായി മികച്ച പ്രകടനം നടത്തിയ ക്യാപ്റ്റൻ അബ്ബാസ് ആണ് പ്ലയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.</p>
<p>&#8216;ഡെത്ത് ക്വോർട്ടർ, വിശേഷണവുമായി നടന്ന രണ്ടാം മത്സരത്തിൽ കനത്ത വെല്ല് വിളിയുയർത്തിയ യൂത്ത് ഇന്ത്യാ റിയാദിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ബദർ എഫ്സി സെമിയിലേക്ക് കടന്നത്. ആക്രമണ പ്രത്യാക്രമണങ്ങളുടെ തിരമാലകൾ ഏറെ കണ്ട മത്സരത്തിൻ്റെ ഇരുപത്തിയെട്ടാം മിനുട്ടിൽ കെ എസ് ഇ ബി താരം സഫ് വാൻ്റെ ത്രൂപാസ് സ്വീകരിച്ച് ഒറ്റക്ക് മുന്നേറി ഹസ്സൻ മുസ്ലിയാരകത്ത് ആണ് ബദറിനായി നിർണ്ണായക ഗോൾ നേടിയത്. ടൂർണ്ണമെൻ്റിൽ ഹസ്സൻ്റെ തുടർച്ചയായ മൂന്നാം ഗോൾ ആയിരുന്നു ഇത്. ഗോൾ മടക്കാനായി യൂത്ത് ഇന്ത്യ രാജുവിൻ്റെയും, അജിത്ശിവൻ്റേയും, അഖിലിൻ്റെയും ഒക്കെ നേതൃത്വത്തിൽ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഡിഫൻസിൽ അനസ് &#8211; റഫീഖ് എന്നിവരും, ഗോൾബാറിന് കീഴിൽ സാദിഖും ഉരുക്ക് കോട്ട കണക്കേ നിൽപ്പുറപ്പിച്ചതോടെ വിജയം ബദറിനൊപ്പം നിന്നു. ബദറിനായി ഗോൾ നേടിയ ഹസ്സനെ തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്.</p>
<p>ദമ്മാമിലെ രണ്ടാം വാരാന്ത്യത്തിലേ മത്സരങ്ങൾ സൗദി കെ എം സി സി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞുമോൻ കാക്കിയ ഉൽഘാടനം ചെയ്തു. സൗദി നാഷണൽ ബാങ്ക് ഇന്ത്യൻ കമ്മ്യൂണിറ്റി മാനേജർ ഹൈദർ അൽ ഷൈഖ്, നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള, കിഴക്കൻ പ്രവിശ്യ പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂർ, നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഉസ്മാൻ അലി പാലത്തിങ്ങൽ, ആലിക്കുട്ടി ഒളവട്ടൂർ, മുജീബ് ഉപ്പട, മാലിക് മക്ബൂൽ ആലുങ്ങൽ, കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല ഈസ്റ്റേൺ പ്രൊവിൻസ് ഓർഗ സെക്രട്ടറി റഹ്‌മാൻ കാരയാട് വൈസ് പ്രസിഡന്റ് മാരായ ഖാദർ മാസ്റ്റർ വാണിയമ്പലം, അബ്ദുൽ മജീദ് കൊടുവള്ളി, അസീസ് എരിവാട്ടി, സെക്രട്ടറിമാരായ ഒ. പി ഹബീബ്, ടി.ടി കരീം വിവിധ സെൻട്രൽ &#8211; ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഹമീദ് വടകര, മുജീബ് കൊളത്തൂർ, ഹുസൈൻ വേങ്ങര, ജൗഹർ കുനിയിൽ, ജമാൽ മീനങ്ങാടി, മുഷ്താഖ് പേങ്ങാട്, ജുനൈദ് കാസർകോട്, സമദ് വേങ്ങര, ഫഹദ് കൊടിഞ്ഞി, ഖാദർ അണങ്കൂർ, ഷെരീഫ് പാറപ്പുറത്ത്, അസീസ് കാരാട്, ജമാൽ ആലമ്പാടി, അമീൻ കളിയിക്കാവിള, കലാം മീൻചന്ത ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ഷമീർ കൊടിയത്തൂർ, റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ബഷീർ ചേലേമ്പ്ര, ഇന്ത്യൻ ഡോക്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി ഡോക്ടർ ഇസ്മായിൽ, തമിഴ് കമ്മ്യൂണിറ്റി പ്രതിനിധി ഉമാശങ്കർ, മാധ്യമപ്രവർത്തകൻ മുജീബ് കളത്തിൽ, മുൻ ഡിഫ പ്രസിഡണ്ട് റഫീഖ് കൂട്ടിലങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു. സഹീർ മുസ്ലിയാരങ്ങാടി അവതാരകനായിരുന്നു.<br />
ഡിഫ കോർ കമ്മിറ്റി അംഗങ്ങളായ ഫസൽ ജിഫ്രി, അബ്ദുൾ റഷീദ്, ലയാൻ ഹൈപ്പർ മാർക്കറ്റ് അഡ്മിൻ മാനേജർ അഷ്റഫ് ആളത്ത്, പർച്ചേഴ്സ് മാനേജർ ഷഫീർ, ബഷീർ ഷഹബാസ്- (ഫഫബേക്കറി), അബ്ദുൾ കബീർ മച്ചിഞ്ചേരി കെൻസോടെക്, അഷ്റഫ് കുന്നുമ്മൽ, മരക്കാർഹാജി, റഹ്മത്ത്,(ബി ടീം),<br />
തുടങ്ങിയവർ കളിക്കാരുമായി പരിജയപ്പെട്ടു. സ്വദേശി റഫറിമാരായ ഫൈസൽ അൽ-ഖാലിദി, ഖാലിദ് അൽ ഖാലിദി, വാഹിൽ അൽ ഫൈഹാനി, അബ്ദുറഹ്മാൻ വാണിയമ്പലം എന്നിവർ ചേർന്ന് മത്സരങ്ങൾ നിയന്ത്രിച്ചു. ഡിഫ കോർ- ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ ഷഫീർ മണലോടി, റഷീദ് ചേന്ദമംഗല്ലൂർ, ഫസൽ ജിഫ്രി, ഫവാസ് കോഴിക്കോട് എന്നിവർ മത്സരങ്ങൾ നിരീക്ഷിച്ചു.</p>
<p>ആസിഫ് മേലങ്ങാടി, ഫസൽ മഞ്ചേരി, ഹുസൈൻ ചേലേമ്പ്ര, റിയാസ് വണ്ടൂർ നൗഷാദ് തിരുവനന്തപുരം, ബഷീർ വെട്ടുപാറ, നൗഷാദ് കെ എസ് പുരം, ശംസുദ്ധീൻ പള്ളിയാളി, അറഫാത്ത് കാസർഗോഡ്, മുഹമ്മദ്‌ കരിങ്കപ്പാറ, ഷബീർ തേഞ്ഞിപ്പലം, ബൈജു കുട്ടനാട്, അബ്ദു റഹ്‌മാൻ താനൂർ, അലി ബായ് ഊരകം തുടങ്ങിയവർ നേതൃത്വം നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kmcc-national-soccer-badr-and-khalidiya-to-meet-in-semis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിസ്മയാനുഭവങ്ങളുടെ സോക്കര്&#x200d;;റെക്കോഡു പുസ്തകത്തില്&#x200d; എഴുതി ചേര്&#x200d;ക്കപ്പെട്ട നിരവധി മുഹൂര്&#x200d;ത്തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/1soccer-exclamations-pmadhu.html</link>
					<comments>https://www.chandrikadaily.com/1soccer-exclamations-pmadhu.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 14 Dec 2022 08:51:32 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[soccer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=226652</guid>

					<description><![CDATA[റെക്കോഡു പുസ്തകത്തില്&#x200d; എഴുതി ചേര്&#x200d;ക്കപ്പെട്ട നിരവധി മുഹൂര്&#x200d;ത്തങ്ങള്&#x200d;
ലോകകപ്പ് സെമി ഫൈന ലുകള്&#x200d; സാക്ഷ്യം വഹിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p><strong> മധു പി</strong></p>
<p>സോക്കര്&#x200d; അനുഭവങ്ങളുടെ ആവിഷ്‌കാരങ്ങളാണ് എന്നു പറഞ്ഞത്<br />
സോക്കര്&#x200d; ചരിത്രമെഴുതിയ ഡോവിഡ് ഗോള്&#x200d;ഡ് ബ്ലാറ്റാണ്. ലോകകപ്പ്<br />
മത്സരങ്ങളിലാണ് ആസ്വാദകര്&#x200d;ക്ക് ഏറെ നല്ല അനുഭവ ങ്ങള്&#x200d; വീക്ഷിക്കുവാനായത്<br />
. തീവ്രസംഘര്&#x200d;ഷങ്ങളുടെയും നല്ല മുഹൂര്&#x200d;ത്തങ്ങളുടെയും സുന്ദര നിമിഷങ്ങളില്&#x200d;<br />
പലതും പിറന്നത് സെമി ഫൈനലുകളിലാണ്. വിസ്മയകരമായ അനുഭവങ്ങളുടെ<br />
നേര്&#x200d; സാക്ഷ്യമായി മാറിയിട്ടുണ്ട് പലപ്പോഴും ലോകകപ്പ് സെമിഫൈനലു കള്&#x200d;.<br />
മനോഹരമായ കളിയുടെ കാഴ്ചയും അപ്രതീക്ഷിത വിജയപരാജയങ്ങളുടെ<br />
നിമിഷങ്ങളും ഇരുപത്തിഒന്നു തവണകളില്&#x200d; പല പ്പോഴും അരങ്ങേറിയിട്ടുണ്ട്.<br />
റെക്കോഡു പുസ്തകത്തില്&#x200d; എഴുതി ചേര്&#x200d;ക്കപ്പെട്ട നിരവധി മുഹൂര്&#x200d;ത്തങ്ങള്&#x200d;<br />
ലോകകപ്പ് സെമി ഫൈന ലുകള്&#x200d; സാക്ഷ്യം വഹിച്ചിട്ടുണ്ട്.</p>
<p><img loading="lazy" class="alignnone size-medium wp-image-226655" src="https://www.chandrikadaily.com/wp-content/uploads/2022/12/IMG-20221207-WA0095-1-300x222.jpg" alt="" width="300" height="222" srcset="https://www.chandrikadaily.com/wp-content/uploads/2022/12/IMG-20221207-WA0095-1-300x222.jpg 300w, https://www.chandrikadaily.com/wp-content/uploads/2022/12/IMG-20221207-WA0095-1.jpg 480w" sizes="(max-width: 300px) 100vw, 300px" /><br />
1930 മുതല്&#x200d; 2022 വരെയുളള ഇരുപത്തിരണ്ടു ലോകകപ്പ് മത്സരങ്ങളില്&#x200d;<br />
ഏറ്റവുമധികം തവണ സെമിയില്&#x200d; കളത്തിലിറങ്ങിയ ടീം ജര്&#x200d;മ്മനിയാണ്.<br />
പതിമൂന്നു തവണ. 1954, 1974, 1990, 2014 വര്&#x200d;ഷങ്ങളില്&#x200d; വിജയികളായും,<br />
1966,1982,1986,2002 വര്&#x200d;ഷങ്ങളില്&#x200d; രണ്ടാം സ്ഥാനക്കാരായും, 1934,1970,2006,2020<br />
വര്&#x200d;ഷങ്ങളില്&#x200d; മൂന്നാം സ്ഥാനം നേടിയും 1958ല്&#x200d; നാലാം സ്ഥാനക്കാരായും<br />
ലോകകപ്പ് സെമിഫൈനലില്&#x200d; സ്ഥാനമുറപ്പിക്കാന്&#x200d; ജര്&#x200d;മ്മനിക്കായിട്ടുണ്ട്.<br />
പതിനൊന്നു തവണ സെമിയിലെത്തിയ ബ്രസീല്&#x200d; രണ്ടാമതും,, എട്ടു തവണ<br />
സെമി കളിച്ച ഇറ്റലി മൂന്നാമതും ഏഴു തവണ കളിച്ച ഫ്രാന്&#x200d;സ് നാലാമതുമായി<br />
നില്കുന്നു.. അഞ്ചു തവണ കളിച്ച് ക്രൊയ്ഷ്യയും, ഉറുഗ്വേയും നെതര്&#x200d;ലാന്റും,<br />
നാലു തവണ കളിച്ച് സ്വീഡനും, മൂന്നു തവണ കളിച്ച് ഇംഗ്ലണ്ടും സെമിയിലെത്തി<br />
തങ്ങളുടെ പ്രകടനം കാഴ്ച വച്ചു. രണ്ടു പ്രാവശ്യം കളിച്ച ഏഴു ടീമുകളും<br />
ഒരു തവണ കളിച്ച നാലു ടീമുകളുമുണ്ട്.<br />
സോക്കര്&#x200d; ലോകകപ്പില്&#x200d; എററവും കൂടുതല്&#x200d; സെമി കളിച്ചത് മിറോസ്ലാവ്<br />
ക്ലോസ് എന്ന ജര്&#x200d;മ്മനിക്കാരനാണ്. 2002, 2006, 2010, 2014 ലോകകപ്പ്<br />
സെമിഫൈനല്&#x200d; കളിച്ച ജര്&#x200d;മ്മന്&#x200d; ടീമില്&#x200d; ക്ലോസ് അംഗമായിരുന്നു. തൊട്ടുപുറകെ<br />
മൂന്നുതവണ കളിച്ച ജര്&#x200d;മ്മനിയുടെ തന്നെ ലോതര്&#x200d; മത്തായൂസും ( 1982,1986.<br />
1990) ഉവി സീലറുമുണ്ട് ( 1958,1966.1970). സെമിഫൈനല്&#x200d; മത്സരങ്ങളിലെ എററവും കൂടുതല്&#x200d; ഗോളുകള്&#x200d; പിറന്നത് 2014 ലെ ബ്രസീല്&#x200d; ജര്&#x200d;മ്മനി മത്സര ത്തിലായിരുന്നു. ജര്&#x200d;മ്മനി 7-1 എന്ന<br />
സ്‌കോറിനാണ് സ്വന്തം മണ്ണില്&#x200d; ബ്രസീലിനെ മുട്ടുകുത്തിച്ചത്. പത്താം മിനിട്ടില്&#x200d;<br />
തോമസ് മുളളറില്&#x200d; തുടങ്ങിയ ഗോള്&#x200d; വര്&#x200d;ഷം ആദ്യ പകുതി അവസാനിക്കുമ്പോള്&#x200d;<br />
5-0 എന്ന നിലയിലായിരുന്നു. രണ്ടാം പകുതിയില്&#x200d; ഓസ്‌കാറിലൂടെ ഒരു<br />
ആശ്വാസ ഗോള്&#x200d; നേടിയെങ്കിലും അവസാന വിസില്&#x200d; മുഴക്കത്തില്&#x200d; 7-1 ന്റെ<br />
ദയനീയ പരാജയമാണ് ബ്രസീലിനേറ്റു വാങ്ങേണ്ടി വന്നത്. മറക്കാനയിലെ<br />
ദുരന്തത്തിനു ശേഷം സ്വന്തം മണ്ണില്&#x200d; ബ്രസീലിനേറ്റ കനത്ത പ്രഹരമായിരുന്നു<br />
അത്.</p>
<p><img loading="lazy" class="alignnone size-medium wp-image-226653" src="https://www.chandrikadaily.com/wp-content/uploads/2022/12/IMG-20221207-WA0096-1-300x151.jpg" alt="" width="300" height="151" srcset="https://www.chandrikadaily.com/wp-content/uploads/2022/12/IMG-20221207-WA0096-1-300x151.jpg 300w, https://www.chandrikadaily.com/wp-content/uploads/2022/12/IMG-20221207-WA0096-1-768x387.jpg 768w, https://www.chandrikadaily.com/wp-content/uploads/2022/12/IMG-20221207-WA0096-1.jpg 1024w" sizes="(max-width: 300px) 100vw, 300px" /></p>
<p>നൂറ്റാണ്ടിലെ കളി എന്നു വിശേഷിക്കപ്പെട്ട മത്സരം ഒരു ലോകകപ്പ് സെമി<br />
ഫൈനലിലായിരുന്നു. 1970 ജൂണ്&#x200d; 27 ന് മെക്‌സിക്കോ യിലെ എസ്റ്റാഡിയെ<br />
അസ്റ്റക്ക സ്റ്റേഡിയത്തിലെ കാണികള്&#x200d;ക്കു മുന്നിലായിരുന്നു ഇറ്റലിയും ഫ്രാന്&#x200d;സും<br />
തമ്മില്&#x200d; നടന്ന ഈ മത്സരം അരങ്ങേറിയത്. ഇറ്റലി 4-3നാണ് അന്ന് ജര്&#x200d;മ്മനിയെ<br />
പരാജയ പ്പെടുത്തിയത്. ഏഴില്&#x200d; അഞ്ചു ഗോളുകള്&#x200d; പിറന്നത് എക്‌സ്ട്ര ടൈമി<br />
ലായിരുന്നു. റോബര്&#x200d;ട്ടോ ബോണിസെന്&#x200d;ഗേയുടെ എട്ടാം മിനിട്ടിലെ ഗോളിലൂടെ<br />
ഇറ്റലി കളിയിലെ ആധിപത്യം നേടി മുന്നേറ്റം ആരംഭി ച്ചിരുന്നു. നിശ്ചിത<br />
സമയമവസാനിക്കുന്ന തൊണ്ണൂറാം മിനിട്ടിള കാള്&#x200d;സ് ഹെയിന്&#x200d;സ് ഷ്‌നെലിംഗറുടെ<br />
ഗോളിലൂടെ സമനില കൈവരിക്ക് ജര്&#x200d;മ്മനിക്ക് പക്ഷേ എക്‌സ്ട്രാ ടൈമില്&#x200d;<br />
പിടിച്ചു നില്കാ നായില്ല. മാറി മാറി വന്ന ഗോളുകള്&#x200d;ക്കൊടുവില്&#x200d; ഇറ്റലി<br />
ജര്&#x200d;മ്മനിയെ അടിയറവു പറയിച്ചു. ചരിത്ര താളുകളില്&#x200d; എക്‌സ്ട്ര സമയത്ത്<br />
ഏറ്റവു മധികം ഗോള്&#x200d; നേടിയതിന്റെ ഖ്യാതി ഈ മത്സരത്തിനുളളതാണ്. .<br />
ലോകകപ്പ് ചരിത്രത്തിലെ മനോഹരമായ കളി എന്നറിയ പ്പെടുന്നത് 1982<br />
ലെ സ്‌പെയിന്&#x200d; ലോകകപ്പിലെ പശ്ചിമ ജര്&#x200d;മ്മനി ഫ്രാന്&#x200d;സ് മത്സരമായിരുന്നു.<br />
ആദ്യമായി പെനാള്&#x200d;ട്ടി ഷൂട്ടൌട്ടിലൂടെ വിജയിയെ നിശ്ചയിച്ച ഈ സെമി ഫൈനല്&#x200d;<br />
മത്സരം &#8221;സെവിലിലെ രാത്രി&#8221; എന്നാണറിയപ്പെടുന്നത്. രണ്ടാം പകുതിയാല്&#x200d;<br />
ഫ്രഞ്ച് നായകന്&#x200d; മിഷേല്&#x200d; പ്ലാറ്റിനി നല്കിയ പാസ് പിടിച്ചെതുക്കാന്&#x200d; ഉയര്&#x200d;ന്നു<br />
പൊങ്ങിയ ഫ്രഞ്ച് താരം പാട്രിക്ക് ബാറ്റിസ്‌ഫോണ്&#x200d; ജര്&#x200d;മ്മന്&#x200d; ഗോള്&#x200d; കീപ്പര്&#x200d;<br />
ഹെറാള്&#x200d;ഡ് ഷൂമാക്കറുമായി കൂട്ടിയിടിച്ചതിന്റെ ഭാഗമായി ഷൂമാക്കറെ<br />
അബോധാവസ്ഥയില്&#x200d; കളിക്കളത്തിനു വെളിയിലേക്ക് കൊണ്ടുപോകുകയും<br />
ബാറ്റിസ്‌ഫോണിനു രണ്ടു പല്ലുകള്&#x200d; നഷ്ടപ്പെടു കയും മൂന്നു വാരിയെല്ലുകള്&#x200d;ക്ക്<br />
ഒടിവു സംഭവിക്കുകയും ചെയ്തു. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലും<br />
എക്‌സ്ട്രാ സമയത്ത് 3-3 എന്ന നിലയിലുമായിരുന്നു സ്‌കോര്&#x200d;. ഷൂട്ടൌടിടല്&#x200d; 5- 4<br />
ന് ജര്&#x200d;മ്മനി വിജയിച്ചു.</p>
<p><img loading="lazy" class="alignnone size-medium wp-image-226654" src="https://www.chandrikadaily.com/wp-content/uploads/2022/12/ss-3-300x156.jpg" alt="" width="300" height="156" srcset="https://www.chandrikadaily.com/wp-content/uploads/2022/12/ss-3-300x156.jpg 300w, https://www.chandrikadaily.com/wp-content/uploads/2022/12/ss-3-1024x533.jpg 1024w, https://www.chandrikadaily.com/wp-content/uploads/2022/12/ss-3-768x400.jpg 768w, https://www.chandrikadaily.com/wp-content/uploads/2022/12/ss-3.jpg 1248w" sizes="(max-width: 300px) 100vw, 300px" /></p>
<p>1998ലെ ബ്രസീല്&#x200d; നെതര്&#x200d;ലാന്റ്‌സ് മത്സരത്തിന്റെയും വിധി പെനാള്&#x200d;ട്ടി<br />
ഷൂട്ടൌട്ടിലൂടെയാണ് നിശ്ചയിക്കപ്പെട്ടത്. 4-2 എന്ന സ്‌കോറിന്<br />
ബ്രസീലിനായിരുന്നു അന്നു വിജയം. 1998 ലെ ഫ്രാന്&#x200d;സ് ക്രൊയേഷ്യ മത്സരവും<br />
ഏറെ ശ്രദ്ധ നേടിയതായിരുന്നു. തന്റെ പിഴവിലൂടെ ഗോള്&#x200d; ഏറ്റു വാങ്ങിയ<br />
സിദാന്&#x200d; വില്ലനില്&#x200d; നിന്ന് രക്ഷകനിലേക്ക് മാറുന്ന കാഴ്ച സോക്കര്&#x200d; പ്രേമികള്&#x200d;<br />
എന്നും മനസ്സില്&#x200d; സൂക്ഷിക്കുന്നതാണ്, ഒന്നിനെതിരെ രണ്ടു ഗോളുകള്&#x200d;ക്കാണ് അന്ന്<br />
ഫ്രാന്&#x200d;സ് വിജയിച്ചത്. 2018 ലെ ക്രൊയേഷ്യ ഇംഗ്ലണ്ട് മത്സരവും 2006 ലെ<br />
ജര്&#x200d;മ്മനി ഇറ്റലി സെമിഫൈനലും ചരിത്രത്തിലിടം നേടിയവയാണ്.</p>
<p>ലോകകപ്പിലെ മികച്ച മത്സരങ്ങള്&#x200d; പിറന്നത് ക്വാട്ടര്&#x200d;, സെമി<br />
ഫൈനലുകളിലായിരുന്നു. മത്സരത്തിന്&#x200d;രെ കാഠിന്യം പ്രകടിപ്പിച്ചവ<br />
തന്നെയായിരുന്നു അവയോരോന്നും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1soccer-exclamations-pmadhu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൂയിസ്  എന്റിക്  സ്‌പെയിന്&#x200d; കോച്ച്</title>
		<link>https://www.chandrikadaily.com/spain-coach.html</link>
					<comments>https://www.chandrikadaily.com/spain-coach.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 09 Jul 2018 18:31:26 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[soccer]]></category>
		<category><![CDATA[Spain Coach]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93864</guid>

					<description><![CDATA[&#160; മാഡ്രിഡ്: സ്‌പെയിന്&#x200d; ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി മുന്&#x200d; ബാര്&#x200d;സലോണ മാനേജര്&#x200d; ലൂയിസ് എന്റിക്കിനെ നിയോഗിച്ചു. റയല്&#x200d; മാഡ്രിഡ് പരിശീലകനാവാനുള്ള തീരുമാനം പരസ്യമായി പ്രഖ്യാപിച്ചതിനെ തുടര്&#x200d;ന്ന് യൂലന്&#x200d; ലോപെതെഗിയെ പുറത്താക്കിയതിനാല്&#x200d; താല്&#x200d;ക്കാലിക കോച്ച് ഫെര്&#x200d;ണാണ്ടോ ഹിയറോക്കു കീഴിലാണ് സ്‌പെയിന്&#x200d; ലോകകപ്പ് കളിച്ചത്. പ്രീക്വാര്&#x200d;ട്ടറില്&#x200d; റഷ്യയോട് ഷൂട്ടൗട്ടില്&#x200d; തോറ്റ് സ്‌പെയിന്&#x200d; പുറത്തായിരുന്നു. ലോകകപ്പിലെ അപ്രതീക്ഷിത പരാജയത്തെ തുടര്&#x200d;ന്ന് ഹിയറോ പരിശീലകസ്ഥാനവും ടീമിന്റെ സ്‌പോര്&#x200d;ട്ടിങ് ഡയറക്ടര്&#x200d; സ്ഥാനവും രാജിവെച്ചിരുന്നു. ഇതോടെയാണ് റോയല്&#x200d; സ്പാനിഷ് ഫുട്‌ബോള്&#x200d; ഫെഡറേഷന്&#x200d; പുതിയ പരിശീലകനു വേണ്ടിയുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മാഡ്രിഡ്: സ്‌പെയിന്&#x200d; ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി മുന്&#x200d; ബാര്&#x200d;സലോണ മാനേജര്&#x200d; ലൂയിസ് എന്റിക്കിനെ നിയോഗിച്ചു. റയല്&#x200d; മാഡ്രിഡ് പരിശീലകനാവാനുള്ള തീരുമാനം പരസ്യമായി പ്രഖ്യാപിച്ചതിനെ തുടര്&#x200d;ന്ന് യൂലന്&#x200d; ലോപെതെഗിയെ പുറത്താക്കിയതിനാല്&#x200d; താല്&#x200d;ക്കാലിക കോച്ച് ഫെര്&#x200d;ണാണ്ടോ ഹിയറോക്കു കീഴിലാണ് സ്‌പെയിന്&#x200d; ലോകകപ്പ് കളിച്ചത്. പ്രീക്വാര്&#x200d;ട്ടറില്&#x200d; റഷ്യയോട് ഷൂട്ടൗട്ടില്&#x200d; തോറ്റ് സ്‌പെയിന്&#x200d; പുറത്തായിരുന്നു.<br />
ലോകകപ്പിലെ അപ്രതീക്ഷിത പരാജയത്തെ തുടര്&#x200d;ന്ന് ഹിയറോ പരിശീലകസ്ഥാനവും ടീമിന്റെ സ്‌പോര്&#x200d;ട്ടിങ് ഡയറക്ടര്&#x200d; സ്ഥാനവും രാജിവെച്ചിരുന്നു. ഇതോടെയാണ് റോയല്&#x200d; സ്പാനിഷ് ഫുട്‌ബോള്&#x200d; ഫെഡറേഷന്&#x200d; പുതിയ പരിശീലകനു വേണ്ടിയുള്ള അന്വേഷണമാരംഭിച്ചത്.<br />
ഏകകണ്‌ഠ്യേനയാണ് ലൂയിസ് റെിക്കിനെ തെരഞ്ഞടുത്തതെന്നും തന്റെ സ്റ്റാഫിനെ തീരുമാനിക്കാന്&#x200d; അദ്ദേഹത്തിന് പൂര്&#x200d;ണ സ്വാതന്ത്ര്യമുണ്ടെന്നും ഫെഡറേഷന്&#x200d; പ്രസിഡണ്ട് ലുയിസ് റൂബിയല്&#x200d;സ് പറഞ്ഞു. രണ്ടുവര്&#x200d;ഷത്തേക്കാണ് കരാര്&#x200d;. 2017 ജൂലൈയില്&#x200d;, ബാര്&#x200d;സയുമായുള്ള രണ്ടുവര്&#x200d;ഷ കരാര്&#x200d; അവസാനിച്ച ശേഷം എന്റിക് പരിശീലക ജോലി ഏറ്റെടുത്തിരുന്നില്ല. സ്‌പെയിന്&#x200d; ദേശീയ ടീമിനു വേണ്ടി 62 മത്സരങ്ങള്&#x200d; കളിച്ചിട്ടുള്ള 48-കാരന്&#x200d; ഇതാദ്യമായാണ് ഒരു രാജ്യാന്തര ടീമിനെ പരിശീലിപ്പിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/spain-coach.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഞ്ഞപ്പട എത്തി</title>
		<link>https://www.chandrikadaily.com/brazil-team-in-moscow.html</link>
					<comments>https://www.chandrikadaily.com/brazil-team-in-moscow.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 11 Jun 2018 17:08:00 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[brazil]]></category>
		<category><![CDATA[russia]]></category>
		<category><![CDATA[soccer]]></category>
		<category><![CDATA[world cup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=89566</guid>

					<description><![CDATA[&#160; സോചി: ലോകകപ്പിനായി ഫേവറിറ്റുകളിലൊന്നായ ബ്രസീല്&#x200d; ടീം റഷ്യയിലെത്തി. ഇന്നലെ രാവിലെയാണ് ടീമംഗങ്ങളും സ്റ്റാഫുമടങ്ങുന്ന ടീം കരിങ്കടല്&#x200d; തീരനഗരമായ സോചിയിലെത്തിയത്. ഇവിടത്തെ സ്വിസ്സോട്ടെല്&#x200d; റിസോര്&#x200d;ട്ടിലാണ് ടീം താമസിക്കുക. താമസസ്ഥലത്തിനു സമീപമുള്ള യുഗ് സ്‌പോര്&#x200d;ട്ട് സ്‌റ്റേഡിയത്തില്&#x200d; ടീം ഇന്ന് പരിശീലനം നടത്തും. പ്രത്യേക വിമാനത്തില്&#x200d; കടുംനീല സ്യൂട്ടണിഞ്ഞ് സോചിയില്&#x200d; വിമാനമിറങ്ങിയ ബ്രസീല്&#x200d; ടീമിനെ സംഘാടകരും അധികൃതരും ഊഷ്മളമായാണ് വരവേറ്റത്. വിമാനമിറങ്ങിയ ഉടന്&#x200d; തന്നെ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്ത നെയ്മറും സംഘവും തങ്ങളെ കാണാനെത്തിയ ആരാധകരെ അഭിവാദ്യം ചെയ്താണ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>സോചി: ലോകകപ്പിനായി ഫേവറിറ്റുകളിലൊന്നായ ബ്രസീല്&#x200d; ടീം റഷ്യയിലെത്തി. ഇന്നലെ രാവിലെയാണ് ടീമംഗങ്ങളും സ്റ്റാഫുമടങ്ങുന്ന ടീം കരിങ്കടല്&#x200d; തീരനഗരമായ സോചിയിലെത്തിയത്. ഇവിടത്തെ സ്വിസ്സോട്ടെല്&#x200d; റിസോര്&#x200d;ട്ടിലാണ് ടീം താമസിക്കുക. താമസസ്ഥലത്തിനു സമീപമുള്ള യുഗ് സ്‌പോര്&#x200d;ട്ട് സ്‌റ്റേഡിയത്തില്&#x200d; ടീം ഇന്ന് പരിശീലനം നടത്തും.<br />
പ്രത്യേക വിമാനത്തില്&#x200d; കടുംനീല സ്യൂട്ടണിഞ്ഞ് സോചിയില്&#x200d; വിമാനമിറങ്ങിയ ബ്രസീല്&#x200d; ടീമിനെ സംഘാടകരും അധികൃതരും ഊഷ്മളമായാണ് വരവേറ്റത്. വിമാനമിറങ്ങിയ ഉടന്&#x200d; തന്നെ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്ത നെയ്മറും സംഘവും തങ്ങളെ കാണാനെത്തിയ ആരാധകരെ അഭിവാദ്യം ചെയ്താണ് വിമാനത്താവളത്തിനു പുറത്തേക്കു കടന്നത്. പരമ്പരാഗത രീതിയില്&#x200d; വസ്ത്രങ്ങളണിഞ്ഞ വനിതകള്&#x200d; ടീമിനെ വരവേല്&#x200d;ക്കാന്&#x200d; റിസോര്&#x200d;ട്ടില്&#x200d; അണിനിരന്നിരുന്നു.<br />
ലോകകപ്പ് ഫു്‌ബോള്&#x200d; ചരിത്രത്തില്&#x200d; ഏറ്റവുമധികം കിരീടം നേടിയ ബ്രസീല്&#x200d; ടീം ഇത്തവണയും നിറഞ്ഞ പ്രതീക്ഷയോടെയാണ് ടൂര്&#x200d;ണമെന്റിനെത്തുന്നത്. ലാറ്റിനമേരിക്കന്&#x200d; യോഗ്യതാ റൗണ്ടില്&#x200d; ഒന്നാം സ്ഥാനക്കാരായ വളരെ നേരത്തെ സ്ഥാനമുറപ്പിച്ച അവര്&#x200d;, അവസാന സന്നാഹ മത്സരത്തില്&#x200d; ഓസ്ട്രിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്&#x200d;ത്തിരുന്നു. ഗ്രൂപ്പ് ഇയില്&#x200d; സ്വിറ്റ്‌സര്&#x200d;ലാന്റ്, കോസ്റ്ററിക്ക, സെര്&#x200d;ബിയ എന്നിവരെയാണ് ബ്രസീലിന് നേരിടാനുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brazil-team-in-moscow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബെറ്റിസില്&#x200d; റയല്&#x200d; വിയര്&#x200d;ത്തു നേടി</title>
		<link>https://www.chandrikadaily.com/soccer-4.html</link>
					<comments>https://www.chandrikadaily.com/soccer-4.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 19 Feb 2018 19:24:30 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[soccer]]></category>
		<category><![CDATA[Spanich]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=70848</guid>

					<description><![CDATA[&#160; സെവിയ്യ: സ്പാനിഷ് ലാലിഗ ഫുട്‌ബോളില്&#x200d; റയല്&#x200d; മാഡ്രിഡ് എവേ പരീക്ഷണത്തില്&#x200d; ജയിച്ചു. റയല്&#x200d; ബെറ്റിസിനെ അവരുടെ തട്ടകത്തില്&#x200d; നേരിട്ട സൈനദിന്&#x200d; സിദാന്റെ സംഘം മൂന്നിനെതിരെ അഞ്ചു ഗോളിനാണ് ജയം കണ്ടത്. ഒരു ഘട്ടത്തില്&#x200d; 1-2 ന് പിന്നില്&#x200d; നിന്ന ശേഷമായിരുന്നു റയലിന്റെ ശക്തമായ തിരിച്ചുവരവ്. ലാലിഗയില്&#x200d; 6000 ഗോളുകള്&#x200d; നേടുന്ന ആദ്യ ടീമെന്ന റെക്കോര്&#x200d;ഡും ഈ മത്സരത്തോടെ റയല്&#x200d; സ്വന്തമാക്കി.ചാമ്പ്യന്&#x200d;സ് ലീഗില്&#x200d; പി.എസ്.ജിയെ തകര്&#x200d;ത്തു വിട്ടതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ റയല്&#x200d; 11-ാം മിനുട്ടില്&#x200d; മാര്&#x200d;ക്കോ അസന്&#x200d;സിയോയുടെ ഗോളില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>സെവിയ്യ: സ്പാനിഷ് ലാലിഗ ഫുട്‌ബോളില്&#x200d; റയല്&#x200d; മാഡ്രിഡ് എവേ പരീക്ഷണത്തില്&#x200d; ജയിച്ചു. റയല്&#x200d; ബെറ്റിസിനെ അവരുടെ തട്ടകത്തില്&#x200d; നേരിട്ട സൈനദിന്&#x200d; സിദാന്റെ സംഘം മൂന്നിനെതിരെ അഞ്ചു ഗോളിനാണ് ജയം കണ്ടത്. ഒരു ഘട്ടത്തില്&#x200d; 1-2 ന് പിന്നില്&#x200d; നിന്ന ശേഷമായിരുന്നു റയലിന്റെ ശക്തമായ തിരിച്ചുവരവ്. ലാലിഗയില്&#x200d; 6000 ഗോളുകള്&#x200d; നേടുന്ന ആദ്യ ടീമെന്ന റെക്കോര്&#x200d;ഡും ഈ മത്സരത്തോടെ റയല്&#x200d; സ്വന്തമാക്കി.ചാമ്പ്യന്&#x200d;സ് ലീഗില്&#x200d; പി.എസ്.ജിയെ തകര്&#x200d;ത്തു വിട്ടതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ റയല്&#x200d; 11-ാം മിനുട്ടില്&#x200d; മാര്&#x200d;ക്കോ അസന്&#x200d;സിയോയുടെ ഗോളില്&#x200d; മുന്നിലെത്തിയിരുന്നു. 33-ാം മിനുട്ടില്&#x200d; ജോക്വിന്&#x200d; റോഡ്രിഗസ്സിന്റെ കോര്&#x200d;ണര്&#x200d; കിക്കില്&#x200d; നിന്ന് ഹെഡ്ഡറുതിര്&#x200d;ത്ത് എയ്സ്സ മെന്&#x200d;ഡി ബെറ്റിസിനെ ഒപ്പമെത്തിച്ചു. നാലു മിനുട്ടുകള്&#x200d;ക്കുള്ളില്&#x200d; ബെറ്റിസ് ആക്രമണം തടയാനുള്ള ശ്രമത്തില്&#x200d; നാച്ചോ ഫെര്&#x200d;ണാണ്ടസ് സ്വന്തം വലയില്&#x200d; പന്തെത്തിച്ചതോടെ റയല്&#x200d; പിന്നിലായി.രണ്ടാം പകുതി തുടങ്ങിയ അഞ്ചു മിനുട്ടിനുള്ളില്&#x200d; ക്യാപ്ടന്&#x200d; സെര്&#x200d;ജിയോ റാമോസ് സന്ദര്&#x200d;ശകരെ ഒപ്പമെത്തിച്ചു. ലൂക്കാസ് വാസ്‌ക്വെസിന്റെ കോര്&#x200d;ണര്&#x200d; കിക്കില്&#x200d; നിന്ന് ഹെഡ്ഡറുതിര്&#x200d;ത്താണ് റാമോസ് ലക്ഷ്യം കണ്ടത്. 59-ാം മിനുട്ടില്&#x200d; അസന്&#x200d;സിയോയും 65-ാം മിനുട്ടില്&#x200d; ക്രിസ്റ്റിയാനോ റൊണാള്&#x200d;ഡോയും ലക്ഷ്യം കണ്ടപ്പോള്&#x200d; റയല്&#x200d; നില സുരക്ഷിതമാക്കിയെന്ന് തോന്നിച്ചെങ്കിലും 85-ാം മിനുട്ടില്&#x200d; സെര്&#x200d;ജിയോ ലിയോണിന്റെ ഗോള്&#x200d; സന്ദര്&#x200d;ശകരുടെ ആശങ്ക വര്&#x200d;ധിപ്പിച്ചു. എന്നാല്&#x200d;, ക്രിസ്റ്റ്യാനോക്ക് പകരമിറങ്ങിയ ബെന്&#x200d;സേമയുടെ ഗോള്&#x200d; റയലിന് വിലപ്പെട്ട മൂന്നു പോയിന്റ് സമ്മാനിച്ചു.24 മത്സരങ്ങള്&#x200d; പിന്നിട്ടപ്പോള്&#x200d; 62 പോയിന്റോടെ ബാര്&#x200d;സലോണയാണ് ലീഗില്&#x200d; ഒന്നാം സ്ഥാനത്ത്. 55 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്. വാശിയേറിയ പോരാട്ടത്തില്&#x200d; അത്‌ലറ്റിക് ക്ലബ്ബിനെ കെവിന്&#x200d; ഗമീറോ, ഡീഗോ കോസ്റ്റ എന്നിവരുടെ ഗോളില്&#x200d; തോല്&#x200d;പ്പിച്ച് അത്‌ലറ്റികോ മാഡ്രിഡ് തുടര്&#x200d;ച്ചയായ നാലാം ജയം സ്വന്തമാക്കിയിരുന്നു. 46 പോയിന്റുമായി വലന്&#x200d;സിയ മൂന്നാം സ്ഥാനത്തു നില്&#x200d;ക്കുമ്പോള്&#x200d; ഒരു കളി കുറവ് കളിച്ച റയല്&#x200d; 45 പോയിന്റോടെ നാലാം സ്ഥാനത്താണ്.്20 ഗോളോടെ ലയണല്&#x200d; മെസ്സിയാണ് ലീഗിലെ ടോപ് സ്‌കോറര്&#x200d;. രണ്ടാം സ്ഥാനത്ത് ലൂയിസ് സുവാരസ് (17).</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/soccer-4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേദനയോടെ മസ്‌ക്കരാനസ് പറഞ്ഞു, ബൈ ബൈ ബാര്&#x200d;സ</title>
		<link>https://www.chandrikadaily.com/sports-13.html</link>
					<comments>https://www.chandrikadaily.com/sports-13.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 24 Jan 2018 18:46:50 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[soccer]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=66712</guid>

					<description><![CDATA[&#160; ബാര്&#x200d;സിലോണ: എട്ട് വര്&#x200d;ഷം മുമ്പായിരുന്നു അത്. നുവോ കാംമ്പ് എന്ന കാല്&#x200d;പ്പന്ത് തട്ടകത്തേക്ക് ഒരു അര്&#x200d;ജന്റീനക്കാരന്&#x200d; വരുന്നു. ലിയോ മെസി എന്ന ഇതിഹാസത്തിനൊപ്പം ദേശീയ ടീമില്&#x200d; അരങ്ങ് തകര്&#x200d;ത്ത ഹാവിയര്&#x200d; മസ്‌ക്കരാനസ്. ആ വരവ് ചരിത്രമായിരുന്നു. ബാര്&#x200d;സ ആരാധകര്&#x200d; രാജോചിതം അദ്ദേഹത്തെ സ്വീകരിച്ചു. ഇന്നലെ-എട്ട് വര്&#x200d;ഷത്തിന് ശേഷം മസ്‌ക്കരാനാസ് അതേ നുവോ കാംപിനോട് വിടപറയാന്&#x200d; എത്തിയപ്പോള്&#x200d; പല കണ്ണുകളും നനഞ്ഞു. ഔദ്യോഗിക വിടപറയല്&#x200d; ചടങ്ങിനിടെ മസ്‌ക്കരാനസും വാക്കുകള്&#x200d;ക്കായി തപ്പിതടഞ്ഞു. മെസിയെയും ഇനിയസ്റ്റയെയും പിക്വയെയുമെല്ലാം സാക്ഷി നിര്&#x200d;ത്തി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ബാര്&#x200d;സിലോണ: എട്ട് വര്&#x200d;ഷം മുമ്പായിരുന്നു അത്. നുവോ കാംമ്പ് എന്ന കാല്&#x200d;പ്പന്ത് തട്ടകത്തേക്ക് ഒരു അര്&#x200d;ജന്റീനക്കാരന്&#x200d; വരുന്നു. ലിയോ മെസി എന്ന ഇതിഹാസത്തിനൊപ്പം ദേശീയ ടീമില്&#x200d; അരങ്ങ് തകര്&#x200d;ത്ത ഹാവിയര്&#x200d; മസ്‌ക്കരാനസ്. ആ വരവ് ചരിത്രമായിരുന്നു. ബാര്&#x200d;സ ആരാധകര്&#x200d; രാജോചിതം അദ്ദേഹത്തെ സ്വീകരിച്ചു. ഇന്നലെ-എട്ട് വര്&#x200d;ഷത്തിന് ശേഷം മസ്‌ക്കരാനാസ് അതേ നുവോ കാംപിനോട് വിടപറയാന്&#x200d; എത്തിയപ്പോള്&#x200d; പല കണ്ണുകളും നനഞ്ഞു. ഔദ്യോഗിക വിടപറയല്&#x200d; ചടങ്ങിനിടെ മസ്‌ക്കരാനസും വാക്കുകള്&#x200d;ക്കായി തപ്പിതടഞ്ഞു. മെസിയെയും ഇനിയസ്റ്റയെയും പിക്വയെയുമെല്ലാം സാക്ഷി നിര്&#x200d;ത്തി മസ്‌ക്കരാനസ് വിട ചൊല്ലി. ഇനി ഒരു മല്&#x200d;സരം അദ്ദേഹം അവസാനമായി കളിക്കുന്നുണ്ട്-എസ്പാനിയോളിനെതിരായ ലാലീഗ പോരാട്ടം. അതിന് ശേഷം ചൈനീസ് ലീഗിലേക്ക് പോവും. ചൈനീസ് ക്ലബായ ഹൈബൈ ഫോര്&#x200d;ച്ച്യൂണുമായി മസ്‌ക്കരാനസ് കരാര്&#x200d; ഒപ്പിട്ടു കഴിഞ്ഞു.ശക്തനായ ഡിഫന്&#x200d;ഡറായിരുന്നു മസ്‌ക്കരാനസ്. 18 വലിയ കിരീടങ്ങള്&#x200d; അദ്ദേഹത്തിന്റെ സമയത്ത് ബാര്&#x200d;സ സ്വന്തമാക്കിയിരുന്നു. മെസിക്കൊപ്പം പരസ്പര ധാരണയില്&#x200d; സുന്ദരമായി കളിച്ചിരുന്നു അദ്ദേഹം. പക്ഷേ ഏര്&#x200d;ണസ്റ്റോ വെല്&#x200d;വാര്&#x200d;ഡേ ബാര്&#x200d;സ പരിശീലകനായതിന് ശേഷം മസ്‌ക്കരാനസിന് ആദ്യ ഇലവനിലെ സ്ഥാനം നഷ്ടമായി. സെന്റര്&#x200d; ബാക്ക് സ്ഥാനത്തേക്ക് പുതിയ കോച്ച് പരീക്ഷിച്ചത് സാമുവല്&#x200d; ഉമിറ്റിയെയായിരുന്നു. ഉമിറ്റി പരുക്കില്&#x200d; തളര്&#x200d;ന്നപ്പോഴും മസ്‌ക്കാരനിസിന് അവസരം നല്&#x200d;കാതെ യെറി മിന്ന എന്ന കൊളംബിയന്&#x200d; ഡിഫന്&#x200d;ഡറെ ബാര്&#x200d;സ വിളിച്ചതും മസ്‌ക്കരാനസിന് തിരിച്ചടിയായി. ഒടുവില്&#x200d; കഴിഞ്ഞയാഴ്ച്ച ബാര്&#x200d;സ ഔദ്യോഗികമായി മസ്‌ക്കരാനസിന് വിടുതല്&#x200d; നല്&#x200d;കിയിരുന്നു.334 മല്&#x200d;സരങ്ങളാണ് അദ്ദേഹം ബാര്&#x200d;സക്കായി കളിച്ചത്. ഒരു ഗോളും സ്‌ക്കോര്&#x200d; ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്&#x200d; ഒസാസുനക്കെതിരായ മല്&#x200d;സരത്തില്&#x200d; പെനാല്&#x200d;ട്ടി കിക്കില്&#x200d; നിന്നും. അദ്ദേഹം വിടപറയുന്നതും ഒസാസുനക്കെതിരെ ഇന്ന് രാത്രി കളിച്ചിട്ടാണ്. ഈ വര്&#x200d;ഷം റഷ്യയില്&#x200d; നടക്കുന്ന ലോകകപ്പോടെ രാജ്യാന്തര രംഗത്ത് നിന്നും 33-കാരന്&#x200d; വിടവാങ്ങും. സ്വന്തം നാട്ടില്&#x200d; പ്രമുഖ ക്ലബായ റിവര്&#x200d;പ്ലേറ്റ്, ബ്രസീലിന്&#x200d; ടീമായ കൊറീന്ത്യന്&#x200d;സ്, ഇംഗ്ലീഷ് പ്രീമിയര്&#x200d; ലീഗില്&#x200d; വെസ്റ്റ് ഹാം, ലിവര്&#x200d;പൂള്&#x200d; എന്നിവര്&#x200d;ക്കായി കളിച്ചിരുന്നു. ലിവര്&#x200d;പൂളില്&#x200d; നിന്നാണ് അദ്ദേഹം ബാര്&#x200d;സയിലെത്തിയത്. 2003 ലാണ് അദ്ദേഹം ആദ്യമായി അര്&#x200d;ജന്റീനയുടെ ദേശീയ കുപ്പായമണിഞ്ഞത്. 141 മല്&#x200d;സരങ്ങളില്&#x200d; നിന്നായി മൂന്ന് ഗോളും സ്‌ക്കോര്&#x200d; ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sports-13.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മനസ്സില്ല, നന്നാവാന്&#x200d;</title>
		<link>https://www.chandrikadaily.com/sports-12.html</link>
					<comments>https://www.chandrikadaily.com/sports-12.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 24 Jan 2018 18:43:29 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[soccer]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=66706</guid>

					<description><![CDATA[&#160; ജോഹന്നാസ്ബര്&#x200d;ഗ്ഗ്: ഹാര്&#x200d;ദിക് പാണ്ഡ്യ എന്ന ഓള്&#x200d;റൗണ്ടര്&#x200d; ക്രീസിലേക്ക് വരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്&#x200d; 144 റണ്&#x200d;സ് എന്ന നിലയില്&#x200d; ഇന്ത്യ തകര്&#x200d;ന്നു നില്&#x200d;ക്കുന്ന ഘട്ടം. ഫിലുക്വായോ എന്ന സീമറാണ് പന്തെറിയുന്നത്. നാല് പന്തുകള്&#x200d; ഹാര്&#x200d;ദിക് നേരിട്ടു. അഞ്ചാം പന്തില്&#x200d; കണ്ണും പൂട്ടി ഒരടി&#8230; പന്ത് വിക്കറ്റ് കീപ്പറുടെ തലക്ക് മുകളില്&#x200d; ബലൂണ്&#x200d; പോലെ പൊന്തി. ബ്രെന്&#x200d;ഡന്&#x200d; ഡി കോക്ക് എന്ന വിക്കറ്റ് കീപ്പര്&#x200d; പന്ത് അനായാസം ഗ്ലൗസിലൊതുക്കി-ഹാര്&#x200d;ദിക് നടന്നകന്നു&#8230;&#8230; ഇത് ഒരു ഉദാഹരണം മാത്രം- ഹാര്&#x200d;ദ്ദിക്കിനെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ജോഹന്നാസ്ബര്&#x200d;ഗ്ഗ്: ഹാര്&#x200d;ദിക് പാണ്ഡ്യ എന്ന ഓള്&#x200d;റൗണ്ടര്&#x200d; ക്രീസിലേക്ക് വരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്&#x200d; 144 റണ്&#x200d;സ് എന്ന നിലയില്&#x200d; ഇന്ത്യ തകര്&#x200d;ന്നു നില്&#x200d;ക്കുന്ന ഘട്ടം. ഫിലുക്വായോ എന്ന സീമറാണ് പന്തെറിയുന്നത്. നാല് പന്തുകള്&#x200d; ഹാര്&#x200d;ദിക് നേരിട്ടു. അഞ്ചാം പന്തില്&#x200d; കണ്ണും പൂട്ടി ഒരടി&#8230; പന്ത് വിക്കറ്റ് കീപ്പറുടെ തലക്ക് മുകളില്&#x200d; ബലൂണ്&#x200d; പോലെ പൊന്തി. ബ്രെന്&#x200d;ഡന്&#x200d; ഡി കോക്ക് എന്ന വിക്കറ്റ് കീപ്പര്&#x200d; പന്ത് അനായാസം ഗ്ലൗസിലൊതുക്കി-ഹാര്&#x200d;ദിക് നടന്നകന്നു&#8230;&#8230;<br />
ഇത് ഒരു ഉദാഹരണം മാത്രം- ഹാര്&#x200d;ദ്ദിക്കിനെ പോലുളളവര്&#x200d; ടെസ്റ്റ് ക്രിക്കറ്റിന്റെ ക്ഷമയിലേക്ക് വന്നിട്ടില്ലെന്ന വിമര്&#x200d;ശനം വക വെക്കാതെ അദ്ദേഹത്തെ വീണ്ടും കളിപ്പിച്ചത് വഴി ഇന്ത്യന്&#x200d; നായകന്&#x200d; വിരാത് കോലി വീണ്ടും കര്&#x200d;ക്കശ വിമര്&#x200d;ശനത്തിന് വിധേയമാവുമ്പോള്&#x200d; മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലും ഇന്ത്യ തരിപ്പണമായി. 187 ന് ഇന്ത്യയുടെ എല്ലാവരും ആദ്യ ദിവസം മൂന്നാം സെഷനില്&#x200d; തന്നെ പുറത്തായി. 77 ഓവര്&#x200d; മാത്രമാണ് ഇന്ത്യന്&#x200d; ഇന്നിംഗ്‌സ് ദീര്&#x200d;ഘിച്ചത്. ഭാഗ്യത്തിന്റെ മഹാ അകമ്പടിയില്&#x200d; അര്&#x200d;ധ സെഞ്ച്വറികള്&#x200d; സ്വന്തമാക്കിയ ചേതേശ്വര്&#x200d; പൂജാരയും വിരാത് കോലിയും ഇല്ലായിരുന്നെങ്കില്&#x200d; കാര്യങ്ങള്&#x200d; ഇതിലും ദയനീയമാവുമായിരുന്നു.<br />
ആദ്യ രണ്ട് ടെസ്റ്റിലും അണിനിരത്തിയ ടീമിന്റെ കാര്യത്തില്&#x200d; വാദപ്രതിവാദങ്ങള്&#x200d; ഉച്ചത്തിലായതിനെ തുടര്&#x200d;ന്ന് കാര്യമായ രണ്ട് മാറ്റങ്ങള്&#x200d; ആദ്യ ഇലവനിലുണ്ടായിരുന്നു. വൈസ് ക്യാപ്റ്റന്&#x200d; അജിങ്ക്യ രഹാനെ രോഹിത് ശര്&#x200d;മ്മക്ക് പകരം വന്നപ്പോള്&#x200d; സ്പിന്നര്&#x200d; ആര്&#x200d;.അശ്വിന് പകരം ഭുവനേശ്വര്&#x200d; കുമാറിനെ തിരിച്ചു വിളിച്ചു.<br />
ടോസ് നേടിയപ്പോള്&#x200d; കോലി ബാറ്റിംഗിന് തീരുമാനിച്ചത് ബാറ്റിംഗ് നിരയില്&#x200d; വിശ്വാസമര്&#x200d;പ്പിച്ചായിരുന്നു. പക്ഷേ നാലാം ഓവര്&#x200d; മുതല്&#x200d; ഘോഷയാത്ര ആരംഭിച്ചു. പേസിനെ തുണക്കുന്ന നല്ല ഹരിത ട്രാക്കില്&#x200d; കെ.എല്&#x200d; രാഹുലാണ് ആദ്യം തിരിഞ്ഞു നടന്നത്. ഒന്നാം ടെസ്റ്റില്&#x200d; ഇന്ത്യയെ തകര്&#x200d;ത്ത ഫിലാന്&#x200d;ഡര്&#x200d; എന്ന സിമറുടെ പന്തില്&#x200d; രാഹുല്&#x200d; പൂജ്യനായപ്പോള്&#x200d; പിറകെ മുരളി വിജയും സിന്ദാബാദ് വിളിച്ചു. വിക്കറ്റ് റബാദക്ക്. രണ്ട് വിക്കറ്റിന് 13 റണ്&#x200d;സ് എന്ന നിലയില്&#x200d; വന്&#x200d; തകര്&#x200d;ച്ച. റണ്ണൗട്ട് വിദഗ്ധന്&#x200d; ചേതേശ്വര്&#x200d; പൂജാരയും കോലിയും ക്രീസില്&#x200d; ഒരുമിച്ചപ്പോള്&#x200d; നാല് വട്ടമാണ് രണ്ട് പേരെയും ഭാഗ്യം തുണച്ചത്. ദക്ഷിണാഫ്രിക്കന്&#x200d; ഫീല്&#x200d;ഡര്&#x200d;മാരുടെ കൈ ചോര്&#x200d;ന്നപ്പോള്&#x200d; അപ്പീലുകള്&#x200d; തെരഞ്ഞെടുക്കുന്നതിലും ഡുപ്ലസിസിന്റെ സംഘത്തിന് പിഴച്ചത് കൊണ്ട് മാത്രമായിരുന്നു രണ്ട് പേരും പൊരുതിയത്. സ്‌ക്കോര്&#x200d; 97 വരെ എത്തിച്ചപ്പോള്&#x200d; കോലിയുടെ ഭാഗ്യം അവസാനിച്ചു. ലുങ്കി എന്&#x200d;ഗിഡിയുടെ പന്തില്&#x200d; അദ്ദേഹം ഡി വില്ലിയേഴ്‌സിന് ക്യാച്ച് നല്&#x200d;കി. 144 ല്&#x200d; അതാ പൂജാരയും മടങ്ങി. പിന്നെയെല്ലാം എളുപ്പത്തിലായിരുന്നു. ഹാര്&#x200d;ദിക്, പാര്&#x200d;ത്ഥീവ് എന്നിവര്&#x200d;ക്കൊന്നും ക്രീസില്&#x200d; നില്&#x200d;ക്കാന്&#x200d; സമയമുണ്ടായിരുന്നില്ല. 30 റണ്&#x200d;സ് നേടി ഭുവനേശ്വര്&#x200d; വാലറ്റത്തില്&#x200d; നന്നായി ബാറ്റേന്തി.ആദ്യദിനം പിരിയുമ്പോള്&#x200d; ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്&#x200d; ഒരു വിക്കറ്റിന് 6 റണ്&#x200d;സ് എന്ന നിലയിലാണ്. മാര്&#x200d;ക്ക് റാമിന്റെ വിക്കറ്റ് ഭുവനേശ്വറിന് കിട്ടിയത് മാത്രമാണ് ഇന്ത്യയുടെ നേട്ടം. ഭുവിയും ജസ്പ്രീത് ബുംറയും മാത്രമാണ് ഇന്നലെ പന്തെറിഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sports-12.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെന്നൈ തരിപ്പണമായി  ഡുങ്കലിന് ഹാട്രിക്ക്</title>
		<link>https://www.chandrikadaily.com/chennai-defeated.html</link>
					<comments>https://www.chandrikadaily.com/chennai-defeated.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 19 Jan 2018 18:06:47 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[soccer]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65865</guid>

					<description><![CDATA[&#160; ഗോഹട്ടി: താരമായി സെമിനിയന്&#x200d; ഡുങ്കല്&#x200d;&#8230;. ഒന്നിന് പിറകെ ഒന്നായി മൂന്ന് ഗോളുകള്&#x200d; നേടിയ യുവതാരത്തിന്റെ മികവില്&#x200d; ഇന്ത്യന്&#x200d; സൂപ്പര്&#x200d; ലീഗില്&#x200d; സൂപ്പര്&#x200d; അട്ടിമറി. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സറ്റേഡിയത്തില്&#x200d; നടന്ന മത്സരത്തില്&#x200d; പോയിന്റ് പട്ടികയില്&#x200d; രണ്ടാം സ്ഥാനക്കാരായ ചെന്നൈയിന്&#x200d; എഫ്.സിയെ ഒന്&#x200d;പതാം സ്ഥാനത്തു നി്ന്നിരുന്ന നോര്&#x200d;ത്ത് ഈസ്റ്റ് യൂണൈറ്റഡ് ഒന്നിനെതിരെ മൂന്നു ഗോളുകള്&#x200d;ക്ക് അട്ടിമറിച്ചു. സെമിനിയന്&#x200d; ഡുങ്കലിന്റെ ഹാട്രിക് ഗോള്&#x200d; വര്&#x200d;ഷത്തിലാണ് നോര്&#x200d;ത്ത് ഈസ്റ്റുകാരുടെ തകര്&#x200d;പ്പന്&#x200d; വിജയം. 42 ാം മിനിറ്റില്&#x200d; നോര്&#x200d;ത്ത് ഈസറ്റ് യൂണൈറ്റഡ് മുന്&#x200d;നിര [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഗോഹട്ടി: താരമായി സെമിനിയന്&#x200d; ഡുങ്കല്&#x200d;&#8230;. ഒന്നിന് പിറകെ ഒന്നായി മൂന്ന് ഗോളുകള്&#x200d; നേടിയ യുവതാരത്തിന്റെ മികവില്&#x200d; ഇന്ത്യന്&#x200d; സൂപ്പര്&#x200d; ലീഗില്&#x200d; സൂപ്പര്&#x200d; അട്ടിമറി. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സറ്റേഡിയത്തില്&#x200d; നടന്ന മത്സരത്തില്&#x200d; പോയിന്റ് പട്ടികയില്&#x200d; രണ്ടാം സ്ഥാനക്കാരായ ചെന്നൈയിന്&#x200d; എഫ്.സിയെ ഒന്&#x200d;പതാം സ്ഥാനത്തു നി്ന്നിരുന്ന നോര്&#x200d;ത്ത് ഈസ്റ്റ് യൂണൈറ്റഡ് ഒന്നിനെതിരെ മൂന്നു ഗോളുകള്&#x200d;ക്ക് അട്ടിമറിച്ചു. സെമിനിയന്&#x200d; ഡുങ്കലിന്റെ ഹാട്രിക് ഗോള്&#x200d; വര്&#x200d;ഷത്തിലാണ് നോര്&#x200d;ത്ത് ഈസ്റ്റുകാരുടെ തകര്&#x200d;പ്പന്&#x200d; വിജയം. 42 ാം മിനിറ്റില്&#x200d; നോര്&#x200d;ത്ത് ഈസറ്റ് യൂണൈറ്റഡ് മുന്&#x200d;നിര താരം ഡുങ്കലിന്റെ ഗോളില്&#x200d; ആദ്യ പകുതിയില്&#x200d; മുന്നിട്ടു നിന്നു. 46ാം മിനിറ്റില്&#x200d; രണ്ടാം ഗോള്&#x200d; നേടി. 68ാം മിനിറ്റില്&#x200d; ഡുങ്കല്&#x200d; ഹാട്രിക്ക് തികച്ചു. 80ാം മിനിറ്റില്&#x200d; അനിരുദ്ധ് താപ്പയിലൂടെയാണ് ചെന്നൈയിന്റെ ആശ്വാസ ഗോള്&#x200d;. ഇരുടീമുകളും തമ്മില്&#x200d; ചെന്നൈയില്&#x200d; നടന്ന ആദ്യ മത്സരത്തില്&#x200d; ചെന്നൈയിന്&#x200d; എഫ്.സി 3-0നു നോര്&#x200d;ത്ത് ഈസറ്റ് യൂണൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു. ഇതിനു സ്വന്തം ഗ്രൗണ്ടില്&#x200d; അതേ നാണയത്തില്&#x200d; അവര്&#x200d; പകരം വീട്ടി. ഹാട്രിക് ഗോള്&#x200d; ഉടമ ഡുങ്കലാണ് ഹീറോ ഓഫ് ദി മാച്ച്. ഇരുടീമുകളും ഇന്നലെ ഓരോ വീതം മാറ്റം വരുത്തി. നോര്&#x200d;ത്ത് ഈസറ്റ് യൂണൈറ്റഡ് മീത്തെയ്ക്കു പകരം ഡുങ്കലിനെയും ചെന്നൈയിന്&#x200d; എഫ്.സി ബിക്രം ജിത്തിനു പകരം അനിരുദ്ധ് താപ്പയേയും ഇറക്കി. ഇതില്&#x200d; നോര്&#x200d;ത്ത് ഈസറ്റിന്റെ കോച്ച് അവ്‌റാന്&#x200d; ഗ്രാന്റിന്റെ ഡുങ്കലിനെ കൊണ്ടുവന്ന നീക്കം സൂപ്പര്&#x200d; ഹിറ്റായി. നോര്&#x200d;ത്ത് ഈസറ്റ് ഡാനിലോ ലോപ്പസിനെ മുന്നില്&#x200d; നിര്&#x200d;ത്തി അറ്റാക്കിങ്ങ് മിഡ്ഫീല്&#x200d;ഡില്&#x200d; സെമിനിയന്&#x200d; ഡുങ്കല്&#x200d;, മാഴ്‌സീഞ്ഞ്യോ, ഹാളിചരണ്&#x200d; എന്നിവരെ അണിനിരത്തിയാണ് ആക്രമണം മെനഞ്ഞത്.മറുവശത്ത് ചെന്നൈയിന്&#x200d; എഫ്.സി ഗ്രിഗറി നെല്&#x200d;സണ്&#x200d;, റെനെ മിഹെലിച്ച്, തോയ് സിംഗ് എന്നിവരുടെ പിന്തുണയോടെ ജെജെ ലല്&#x200d;പെക്യൂലയെ മുന്നില്&#x200d; നിര്&#x200d;ത്തി് നീക്കം ശക്തമാക്കി.<br />
ഇരുടീമുകളും ആക്രമണങ്ങളുടെ കൊടുങ്കാറ്റ് പുറത്തെടുത്തുകൊണ്ടു മത്സരം തുടങ്ങി. അഞ്ചാം മിനിറ്റില്&#x200d; ചെന്നൈയിന്റെ നെല്&#x200d;സണ്&#x200d; ഗ്രിഗറിയുടെ നോര്&#x200d;ത്ത് ഈസ്റ്റിന്റെ ഗോള്&#x200d; മുഖത്തുകൂടി തൊടുത്തുവിട്ട ഷോട്ട് കണക്ട് ചെയ്യാന്&#x200d; ആളില്ലാതെ രണ്ടാം പോസ്റ്റിനരികിലൂടെ കടന്നുപോയി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chennai-defeated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ധീരജ്, ധീരനാവുന്നു</title>
		<link>https://www.chandrikadaily.com/%e0%b4%a7%e0%b5%80%e0%b4%b0%e0%b4%9c%e0%b5%8d-%e0%b4%a7%e0%b5%80%e0%b4%b0%e0%b4%a8%e0%b4%be%e0%b4%b5%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81.html</link>
					<comments>https://www.chandrikadaily.com/%e0%b4%a7%e0%b5%80%e0%b4%b0%e0%b4%9c%e0%b5%8d-%e0%b4%a7%e0%b5%80%e0%b4%b0%e0%b4%a8%e0%b4%be%e0%b4%b5%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 03 Jan 2018 18:38:11 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Deeraj]]></category>
		<category><![CDATA[soccer]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62965</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഇന്ത്യയില്&#x200d; കഴിഞ്ഞ വര്&#x200d;ഷം നടന്ന ഫിഫ അണ്ടര്&#x200d; 17 ലോകകപ്പ് ഫുട്‌ബോളില്&#x200d; രാജ്യത്തിനായി തകര്&#x200d;പ്പന്&#x200d; പ്രകടനം നടത്തിയ ഗോള്&#x200d;കീപ്പര്&#x200d; ധീരജ് സിങ് ഐ ലീഗ് വിട്ടു. ലോകകപ്പിലെ താരങ്ങളെയും ഇന്ത്യയുടെ ജൂനിയര്&#x200d; താരങ്ങളെയും ഉള്&#x200d;പ്പെടുത്തി ഐ ലീഗില്&#x200d; ദേശീയ ഫുട്‌ബോള്&#x200d; ഫെഡറേഷന്&#x200d; അണിനിരത്തിയ ഇന്ത്യന്&#x200d; ആരോസ് ടീമിന്റെ ഗോള്&#x200d;കീപ്പറായിരുന്നു ധീരജ്. ഡിസംബര്&#x200d; 31ന് ആരോസുമായുള്ള കരാര്&#x200d; അവസാനിച്ചതോടെയാണ് താരം ക്ലബ്ബ് വിട്ടത്. ആരോസുമായി മൂന്നു വര്&#x200d;ഷത്തെ കരാറായിരുന്നു എഐഎഫ്എഫ് ധീരജിന് ഓഫര്&#x200d; ചെയ്തിരുന്നത്. എന്നാല്&#x200d; ഒരു [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യയില്&#x200d; കഴിഞ്ഞ വര്&#x200d;ഷം നടന്ന ഫിഫ അണ്ടര്&#x200d; 17 ലോകകപ്പ് ഫുട്‌ബോളില്&#x200d; രാജ്യത്തിനായി തകര്&#x200d;പ്പന്&#x200d; പ്രകടനം നടത്തിയ ഗോള്&#x200d;കീപ്പര്&#x200d; ധീരജ് സിങ് ഐ ലീഗ് വിട്ടു. ലോകകപ്പിലെ താരങ്ങളെയും ഇന്ത്യയുടെ ജൂനിയര്&#x200d; താരങ്ങളെയും ഉള്&#x200d;പ്പെടുത്തി ഐ ലീഗില്&#x200d; ദേശീയ ഫുട്‌ബോള്&#x200d; ഫെഡറേഷന്&#x200d; അണിനിരത്തിയ ഇന്ത്യന്&#x200d; ആരോസ് ടീമിന്റെ ഗോള്&#x200d;കീപ്പറായിരുന്നു ധീരജ്. ഡിസംബര്&#x200d; 31ന് ആരോസുമായുള്ള കരാര്&#x200d; അവസാനിച്ചതോടെയാണ് താരം ക്ലബ്ബ് വിട്ടത്. ആരോസുമായി മൂന്നു വര്&#x200d;ഷത്തെ കരാറായിരുന്നു എഐഎഫ്എഫ് ധീരജിന് ഓഫര്&#x200d; ചെയ്തിരുന്നത്. എന്നാല്&#x200d; ഒരു വര്&#x200d;ഷത്തെ കരാറില്&#x200d; ഒപ്പിടാനാണ് തനിക്കു താല്&#x200d;പ്പര്യമെന്ന് താരം വ്യക്തമാക്കുകയായിരുന്നു. ഈ കരാറാണ് ഡിസംബര്&#x200d; 31ഓടെ അവസാനിച്ചത്. ഇന്ത്യയില്&#x200d; തന്റെ പ്രായത്തിലുള്ള താരങ്ങള്&#x200d;ക്ക് എത്തിപ്പിടിക്കാവുന്ന ഉയര്&#x200d;ന്ന നിലവാരത്തില്&#x200d; തന്നെ എത്തിക്കഴിഞ്ഞെന്നാണ് ധീരജിന്റെ വിശ്വാസം. ഇനി സീനിയര്&#x200d; താരങ്ങള്&#x200d;ക്കെതിരേ വിദേശ ക്ലബ്ബുകളിലും തന്റെ കഴിവ് തെളിയിക്കാനാണ് ധീരജിന്റെ ആഗ്രഹമെന്നും ഏജന്റ് വ്യക്തമാക്കി. തന്റെ ഇന്&#x200d;സ്റ്റാഗ്രാം പേജിലൂടെയാണ് ആരോസ് വിടുന്ന കാര്യം ധീരജ് അറിയിച്ചത്. ഐ ലീഗില്&#x200d; കരുത്തരായ മോഹന്&#x200d; ബഗാനെതിരേ ആരോസ് സമനില വഴങ്ങിയ മല്&#x200d;സരമായിരുന്നു അവര്&#x200d;ക്കൊപ്പമുള്ള അവസാന കളി. ആരോസ് ടീമിന്റെ ഭാഗമാവാന്&#x200d; കഴിഞ്ഞതില്&#x200d; അഭിമാനമുണ്ടെന്നും താരം കുറിച്ചിരുന്നു. സ്‌കോട്ടിഷ് പ്രീമിയര്&#x200d; ലീഗ് ക്ലബ്ബായ മതെര്&#x200d;വെല്&#x200d; എഫ്‌സിയില്&#x200d; ട്രയല്&#x200d;സില്&#x200d; പങ്കെടുക്കുകയാണ് ഇനി ധീരജിന്റെ ലക്ഷ്യം. വിസ ലഭിച്ചയുടന്&#x200d; താരം സ്‌കോട്ട്‌ലന്&#x200d;ഡിലേക്ക് തിരിക്കുമെന്ന് ഏജന്റ് പറഞ്ഞു. ഇതു കൂടാതെ ഇംഗ്ലീഷ് ക്ലബ്ബുകളായ ബ്ലാക്‌ബേണ്&#x200d; റോവേഴ്‌സ്, ചാള്&#x200d;ട്ടന്&#x200d; അത്‌ലറ്റിക്, വെസ്റ്റ്ഹാം, എന്നീ ക്ലബ്ബുകളുമായും ചര്&#x200d;ച്ചകള്&#x200d; നടക്കുന്നുണ്ട്. ജര്&#x200d;മനിയിലെ ചില ക്ലബ്ബുകളിലേക്കും മാറാന്&#x200d; ശ്രമങ്ങള്&#x200d; നടക്കുന്നുണ്ടെന്നും ധീരജിന്റെ ഏജന്റ് വിശദമാക്കി. അതേസമയം ധീരജിനു യൂറോപ്യന്&#x200d; ഫുട്‌ബോള്&#x200d; കളിക്കാനുള്ള സമയമായെന്നു തോന്നുന്നില്ലെന്ന് താരത്തിന്റെ ക്ലബായ ഇന്ത്യന്&#x200d; ആരോസ് കോച്ച് ഡി മാറ്റിയോസ് പറഞ്ഞു. പതിനഞ്ചു മത്സരങ്ങളുടെ അനുഭവസമ്പത്ത് മാത്രം വെച്ച് ട്രയല്&#x200d;സിനു പോകുന്നതിനേക്കാള്&#x200d; ഗുണമുണ്ടാവുക ഐ ലീഗ് അവസാനിച്ചതിനു ശേഷം പോയാലാണെന്നും മാറ്റിയോസ് പറഞ്ഞു. പല താരങ്ങളുടെയും ട്രാന്&#x200d;സ്ഫര്&#x200d; കാര്യങ്ങള്&#x200d; തീരുമാനിക്കുന്നതിന് സ്വന്തമായി ഏജന്റുമാരുണ്ട്. എന്നാല്&#x200d; കളിക്കാരനെന്ന രീതിയില്&#x200d; ഒരു താരത്തിന്റെ വികാസം ഇവര്&#x200d;ക്കൊരിക്കലും മനസിലാക്കാന്&#x200d; കഴിയില്ലെന്നും ഇവരെ പോലെയുള്ളവരാണ് പല താരങ്ങളെയും നശിപ്പിക്കുന്നതെന്നും മാറ്റിയോസ് പ്രതികരിച്ചു. ഇന്ത്യന്&#x200d; ഫുട്‌ബോളിന്റെ ഭാവി വാഗ്ദാനമായി കണക്കാക്കപ്പെടുന്ന താരമാണ് ധീരജ് സിങ്. അണ്ടര്&#x200d; 17 ലോകകപ്പില്&#x200d; കൊളംബിയക്കെതിരായ മത്സരത്തില്&#x200d; ഗോളെന്നുറച്ച നാല് ഷോട്ടുകളാണ് ധീരജ് മിന്നും സേവുകളിലൂടെ രക്ഷപ്പെടുത്തിയത്. ഇതിനു മുമ്പ് അമേരിക്കയ്‌ക്കെതിരായ മത്സരത്തിലും ധീരജിന്റെ സേവുകളായിരുന്നു ഇന്ത്യയുടെ തോല്&#x200d;വി ഭാരം കുറച്ചത്. പതിനൊന്നാം വയസില്&#x200d; ബംഗാളിലെ എഐഎഫ്എഫ് അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ധീരജ് 2012ല്&#x200d; ഇന്ത്യയുടെ അണ്ടര്&#x200d; 14 ടീമിലെത്തി. തുടര്&#x200d;ന്നാണ് അണ്ടര്&#x200d; 16, 17 ടീമുകളിലെത്തിയത്. കാഠ്മണ്ഡുവില്&#x200d; നടന്ന അണ്ടര്&#x200d; 16 സാഫ് കപ്പില്&#x200d; ഇന്ത്യ കിരീടം നേടിയപ്പോള്&#x200d; ധീരജിന്റെ പ്രകടനം അതില്&#x200d; നിര്&#x200d;മായകമായിരുന്നു. മാഞ്ചസ്റ്റര്&#x200d; യുണൈറ്റഡ്, ബാഴ്‌സലോണ, ഇന്റര്&#x200d;മിലാന്&#x200d; പരിശീലകരുടെ നേതൃത്വത്തില്&#x200d; നടന്ന പരിശീലനക്കളരിയിലേക്ക് ഏഷ്യയില്&#x200d; നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 കളിക്കാരില്&#x200d; ഒരാളും ധീരജായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%a7%e0%b5%80%e0%b4%b0%e0%b4%9c%e0%b5%8d-%e0%b4%a7%e0%b5%80%e0%b4%b0%e0%b4%a8%e0%b4%be%e0%b4%b5%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൂപ്പര്&#x200d; ചാനു ലോക ഭാരോദ്വഹനത്തില്&#x200d; ഇന്ത്യക്ക് സ്വര്&#x200d;ണം</title>
		<link>https://www.chandrikadaily.com/%e0%b4%b8%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%be%e0%b4%a8%e0%b5%81-%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%ad%e0%b4%be%e0%b4%b0%e0%b5%8b%e0%b4%a6%e0%b5%8d.html</link>
					<comments>https://www.chandrikadaily.com/%e0%b4%b8%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%be%e0%b4%a8%e0%b5%81-%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%ad%e0%b4%be%e0%b4%b0%e0%b5%8b%e0%b4%a6%e0%b5%8d.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 30 Nov 2017 18:30:47 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[soccer]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57140</guid>

					<description><![CDATA[&#160; റിയോയില്&#x200d; തകര്&#x200d;ന്ന താരം കോഴിക്കോട്: റിയോ ഒളിംപിക്‌സില്&#x200d; ഇന്ത്യ പ്രതീക്ഷയര്&#x200d;പ്പിച്ച ഭാരോദ്വഹകരില്&#x200d; ഒരാളായിരുന്നു മീരാഭായി ചാനു. വനിതകളുടെ 48 കിലോഗ്രാം ഇനത്തില്&#x200d; ഒരു മെഡല്&#x200d; ചാനു നേടുമെന്ന് ഇന്ത്യന്&#x200d; കോച്ച് മല്&#x200d;സരത്തിന് മുമ്പ് പറഞ്ഞിരുന്നു. എന്നാല്&#x200d; മല്&#x200d;സരത്തില്&#x200d; തീര്&#x200d;ത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ചാനുവിന്റേത്. ക്ലീന്&#x200d; ആന്&#x200d;ഡ് ജര്&#x200d;ക്ക് ഇനത്തിലെ മൂന്ന് ശ്രമങ്ങളിലും പരാജയപ്പെട്ട് ഓവറോള്&#x200d; ഇനത്തില്&#x200d; മല്&#x200d;സരിക്കാന്&#x200d; കഴിയാതെ തന്നെ ഇന്ത്യന്&#x200d; താരം പുറത്തായിരുന്നു. ക്ലീന്&#x200d; ആന്&#x200d;ഡ് ജര്&#x200d;ക്കിലെ ആദ്യ ശ്രമത്തില്&#x200d; 104 കിലോഗ്രാം ഉയര്&#x200d;ത്താന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>റിയോയില്&#x200d; തകര്&#x200d;ന്ന താരം<br />
കോഴിക്കോട്: റിയോ ഒളിംപിക്‌സില്&#x200d; ഇന്ത്യ പ്രതീക്ഷയര്&#x200d;പ്പിച്ച ഭാരോദ്വഹകരില്&#x200d; ഒരാളായിരുന്നു മീരാഭായി ചാനു. വനിതകളുടെ 48 കിലോഗ്രാം ഇനത്തില്&#x200d; ഒരു മെഡല്&#x200d; ചാനു നേടുമെന്ന് ഇന്ത്യന്&#x200d; കോച്ച് മല്&#x200d;സരത്തിന് മുമ്പ് പറഞ്ഞിരുന്നു. എന്നാല്&#x200d; മല്&#x200d;സരത്തില്&#x200d; തീര്&#x200d;ത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ചാനുവിന്റേത്. ക്ലീന്&#x200d; ആന്&#x200d;ഡ് ജര്&#x200d;ക്ക് ഇനത്തിലെ മൂന്ന് ശ്രമങ്ങളിലും പരാജയപ്പെട്ട് ഓവറോള്&#x200d; ഇനത്തില്&#x200d; മല്&#x200d;സരിക്കാന്&#x200d; കഴിയാതെ തന്നെ ഇന്ത്യന്&#x200d; താരം പുറത്തായിരുന്നു. ക്ലീന്&#x200d; ആന്&#x200d;ഡ് ജര്&#x200d;ക്കിലെ ആദ്യ ശ്രമത്തില്&#x200d; 104 കിലോഗ്രാം ഉയര്&#x200d;ത്താന്&#x200d; ചാനുവിന് കഴിഞ്ഞില്ല. 106 കിലോ ഗ്രാം ഉയര്&#x200d;ത്താനുള്ള ശ്രമത്തിലും പരാജയപ്പെട്ടു. ക്ലീന്&#x200d; ആന്&#x200d;ഡ് ജര്&#x200d;ക്കില്&#x200d; വ്യക്തിഗത മികവ് 107 കിലോഗ്രാം ആയിട്ടും ചാനു നിറം മങ്ങിയത് ഇന്ത്യന്&#x200d; ക്യാമ്പിനെയാകെ നിരാശപ്പെടുത്തിയിരുന്നു.<br />
കൂടുതല്&#x200d; രാജ്യങ്ങളില്ല<br />
ന്യൂഡല്&#x200d;ഹി: ഇന്ത്യയുടെ മീരാഭായി ചാനുവിന് ലോക ഭാരോദ്വഹന ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; അനുഗ്രഹമായത് ഭാരോദ്വഹന രംഗത്തെ ശക്തരായ രാജ്യങ്ങളുടെ അഭാവം. ഉത്തേജക വിവാദങ്ങളെ തുടര്&#x200d;ന്ന് റഷ്യ, ചൈന, കസാക്കിസ്താന്&#x200d;, ഉക്രൈന്&#x200d;, അസര്&#x200d; ബെയ്ജാന്&#x200d; തുടങ്ങിയ രാജ്യങ്ങളെ ലോക ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; ഉള്&#x200d;പ്പെടുത്തിയിരുന്നില്ല.<br />
കര്&#x200d;ണ്ണത്തിന്റെ പിന്&#x200d;ഗാമി<br />
ഹൈദരാബാദ്: ഇന്ത്യന്&#x200d; വനിതാ ഭാരോദ്വഹന രംഗത്തെ സൂപ്പര്&#x200d; താരമായിരുന്നു കര്&#x200d;ണം മല്ലേശ്വരി. ആന്ധ്രക്കാരിയായ കര്&#x200d;ണമായിരുന്നു ഒളിംപിക്‌സ് ഭാരോദ്വഹനത്തില്&#x200d; ഇന്ത്യക്ക് ആദ്യ വ്യക്തിഗത മെഡല്&#x200d; സമ്മാനിച്ച വനിതാ താരം. സിഡ്‌നിയില്&#x200d; 2000 ത്തില്&#x200d; നടന്ന ഒളിംപിക്‌സില്&#x200d; 69 കിലോഗ്രം ഇനത്തില്&#x200d; കര്&#x200d;ണത്തിന് വെങ്കലം ലഭിച്ചിരുന്നു. ലോക വേദികളിലും കര്&#x200d;ണം കരുത്ത് കാട്ടി. ലോക ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; ഇന്ത്യക്ക് ആദ്യ സ്വര്&#x200d;ണം സമ്മാനിച്ചതും കര്&#x200d;ണമായിരുന്നു. ഇപ്പോള്&#x200d; ഇതാ കര്&#x200d;ണത്തിന് പിന്&#x200d;ഗാമിയായി ലോക വേദിയില്&#x200d; ചാനു എത്തിയിരിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%b8%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%be%e0%b4%a8%e0%b5%81-%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%ad%e0%b4%be%e0%b4%b0%e0%b5%8b%e0%b4%a6%e0%b5%8d.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
