<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>socialmedia ban &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/socialmedia-ban/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 27 Dec 2025 07:00:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>socialmedia ban &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം: നിയമനിര്‍മ്മാണ സാധ്യത പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/social-media-use-by-children-under-16-madras-hc-to-explore-legislative-possibility-gg.html</link>
					<comments>https://www.chandrikadaily.com/social-media-use-by-children-under-16-madras-hc-to-explore-legislative-possibility-gg.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Sat, 27 Dec 2025 06:59:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chennai]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[socialmedia ban]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371030</guid>

					<description><![CDATA[ഓസ്ട്രേലിയയില്‍ നിലവില്‍ വന്ന നിയമത്തിന്റെ മാതൃകയില്‍ ഇന്ത്യയിലും സമാന നിയമനിര്‍മ്മാണം സാധ്യമാകുമോയെന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കിയത്.]]></description>
										<content:encoded><![CDATA[<p>ചെന്നൈ; 16 വയസ്സിന് താഴെയുള്ള കുട്ടികള്&#x200d; സോഷ്യല്&#x200d; മീഡിയ ഉപയോഗിക്കുന്നത് തടയുന്നതിനായി നിയമനിര്&#x200d;മ്മാണം നടത്താനുള്ള സാധ്യതകള്&#x200d; പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിര്&#x200d;ദേശിച്ചു. ഓസ്ട്രേലിയയില്&#x200d; നിലവില്&#x200d; വന്ന നിയമത്തിന്റെ മാതൃകയില്&#x200d; ഇന്ത്യയിലും സമാന നിയമനിര്&#x200d;മ്മാണം സാധ്യമാകുമോയെന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; പരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കിയത്.</p>
<p>ഇന്റര്&#x200d;നെറ്റിലൂടെ കുട്ടികള്&#x200d;ക്ക് അശ്ലീല ഉള്ളടക്കങ്ങള്&#x200d; എളുപ്പത്തില്&#x200d; ലഭ്യമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടി സമര്&#x200d;പ്പിച്ച പൊതുതാല്&#x200d;പര്യ ഹരജി പരിഗണിക്കവേയാണ് കോടതി ഈ നിര്&#x200d;ദേശം മുന്നോട്ടുവെച്ചത്. ജസ്റ്റിസുമാരായ ജി. ജയചന്ദ്രന്&#x200d;, കെ.കെ. രാമകൃഷ്ണന്&#x200d; എന്നിവര്&#x200d; ഉള്&#x200d;പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.</p>
<p>ഓസ്ട്രേലിയയ്ക്ക് സമാനമായ നിയമം ഇന്ത്യയില്&#x200d; കൊണ്ടുവരാനുള്ള സാധ്യത കേന്ദ്ര സര്&#x200d;ക്കാര്&#x200d; പരിശോധിക്കണമെന്ന് കോടതി നിര്&#x200d;ദേശിച്ചു. അത്തരമൊരു നിയമം നിലവില്&#x200d; വരുന്നതുവരെ ബന്ധപ്പെട്ട അധികാരികള്&#x200d; ബോധവത്കരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; ശക്തമാക്കണമെന്നും, ഈ സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാന്&#x200d; എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. ഡിസംബര്&#x200d; 10നാണ് 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്&#x200d; മീഡിയ ഉപയോഗം നിരോധിച്ച് ഓസ്ട്രേലിയ നിയമം പാസാക്കിയത്.</p>
<p>കുട്ടികളുടെ സോഷ്യല്&#x200d; മീഡിയ ഉപയോഗം നിയന്ത്രിക്കാന്&#x200d; നിയമനിര്&#x200d;മ്മാണം വേണമെന്നാവശ്യപ്പെട്ട് എസ്. വിജയകുമാറാണ് പൊതുതാല്&#x200d;പര്യ ഹരജി സമര്&#x200d;പ്പിച്ചത്. അശ്ലീല ഉള്ളടക്കങ്ങള്&#x200d; കുട്ടികളിലേക്ക് അതിവേഗം എത്തുന്ന സാഹചര്യമുണ്ടെന്നും, അത് തടയുന്നതിനായി ഇന്റര്&#x200d;നെറ്റ് സേവനദാതാക്കള്&#x200d; പാരന്റല്&#x200d; വിന്&#x200d;ഡോ സംവിധാനം ഒരുക്കണമെന്നും ഹരജിയില്&#x200d; ആവശ്യപ്പെട്ടു. 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഇന്റര്&#x200d;നെറ്റ് ഉപയോഗം ഓസ്ട്രേലിയ നിരോധിച്ചതുപോലെ ഇന്ത്യയും സമാന നിയമം കൊണ്ടുവരണമെന്നും ഹരജിക്കാരന്&#x200d; ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/social-media-use-by-children-under-16-madras-hc-to-explore-legislative-possibility-gg.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>16 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം; ഓസ്‌ട്രേലിയയില്‍ 10 ലക്ഷം കുട്ടികളുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യും</title>
		<link>https://www.chandrikadaily.com/social-media-ban-for-under-16s-1-million-childrens-accounts-to-be-deleted-in-australia.html</link>
					<comments>https://www.chandrikadaily.com/social-media-ban-for-under-16s-1-million-childrens-accounts-to-be-deleted-in-australia.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 03 Dec 2025 07:09:17 +0000</pubDate>
				<category><![CDATA[world]]></category>
		<category><![CDATA[australia]]></category>
		<category><![CDATA[socialmedia ban]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366531</guid>

					<description><![CDATA[ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, യൂട്യൂബ്, ടിക്ടോക് എന്നിവ ഉള്‍പ്പെടെ പത്തിലധികം പ്ലാറ്റ്‌ഫോമുകളിലാണ് ഈ നടപടി ബാധകമാകുന്നത്.]]></description>
										<content:encoded><![CDATA[<p>മെല്&#x200d;ബണ്&#x200d;: 16 വയസ്സില്&#x200d; താഴെയുള്ള കുട്ടികളുടെ സോഷ്യല്&#x200d; മീഡിയ ഉപയോഗം നിരോധിക്കുന്ന പുതിയ നിയമം ആസ്‌ട്രേലിയ നടപ്പിലാക്കിയതോടെ, 10 ലക്ഷത്തിലധികം കുട്ടികളുടെ അക്കൗണ്ടുകള്&#x200d; ഡിസംബര്&#x200d; പത്തോടെ നിര്&#x200d;ജീവമാകാനിരിക്കുകയാണ്. ഫേസ്ബുക്ക്, ഇന്&#x200d;സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, യൂട്യൂബ്, ടിക്ടോക് എന്നിവ ഉള്&#x200d;പ്പെടെ പത്തിലധികം പ്ലാറ്റ്‌ഫോമുകളിലാണ് ഈ നടപടി ബാധകമാകുന്നത്.</p>
<p>സോഷ്യല്&#x200d; മീഡിയ കമ്പനികള്&#x200d; ഈ അക്കൗണ്ടുകള്&#x200d; നീക്കം ചെയ്യാതെയോ പ്രായപരിധി കൃത്യമായി പാലിക്കാതെയോ പോയാല്&#x200d;, 4.95 കോടി ആസ്‌ട്രേലിയന്&#x200d; ഡോളര്&#x200d; വരെ പിഴ ചുമത്താന്&#x200d; സര്&#x200d;ക്കാരിന് അധികാരമുണ്ട്. പിഴ മുഴുവന്&#x200d; ടെക് കമ്പനികളാണ് അടയ്‌ക്കേണ്ടത്. സര്&#x200d;ക്കാര്&#x200d; നിര്&#x200d;ദേശിക്കുന്ന പ്രായപരിധി (16+) എത്തിയാലാണ് കുട്ടികള്&#x200d;ക്ക് പുതിയ സോഷ്യല്&#x200d; മീഡിയ അക്കൗണ്ട് തുറക്കാന്&#x200d; കഴിയുക.</p>
<p>സോഷ്യല്&#x200d; മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഇത്തരത്തില്&#x200d; കര്&#x200d;ശന നിയമം കൊണ്ടുവരുന്ന ലോകത്തിലെ ആദ്യ രാജ്യമായി ആസ്‌ട്രേലിയ മാറുകയും ചെയ്തു. കുട്ടികളെ ഓണ്&#x200d;ലൈന്&#x200d; അതിക്രമങ്ങളില്&#x200d; നിന്ന് സംരക്ഷിക്കുക, ഹാനികരമായ ഉള്ളടക്കങ്ങളെ കുറയ്ക്കുക, അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/social-media-ban-for-under-16s-1-million-childrens-accounts-to-be-deleted-in-australia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നേപ്പാളില്‍ കലാപം;  പ്രസിഡന്റിന്റെയും  മന്ത്രിമാരുടേയും വീടുകള്‍ അഗ്‌നിക്കിരയാക്കി</title>
		<link>https://www.chandrikadaily.com/rebellion-in-nepal-the-houses-of-the-president-and-ministers-were-set-on-fire.html</link>
					<comments>https://www.chandrikadaily.com/rebellion-in-nepal-the-houses-of-the-president-and-ministers-were-set-on-fire.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 09 Sep 2025 09:16:38 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[world]]></category>
		<category><![CDATA[nepal]]></category>
		<category><![CDATA[socialmedia ban]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353369</guid>

					<description><![CDATA[അഴിമതിക്കെതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി രാജിവെക്കുന്നതുവരെ പ്രക്ഷോഭങ്ങളള്‍ നടത്തുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>കാഠ്മണ്ഡു: സാമൂഹ്യമാധ്യമ വിലക്ക് പിന്&#x200d;വലിച്ചിട്ടും സര്&#x200d;ക്കാരിനെതിരായ പ്രക്ഷോഭം നേപ്പാളില്&#x200d; നടക്കുന്നു. അഴിമതിക്കെതിരായ സമരത്തില്&#x200d; നിന്നും പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി കെ പി ശര്&#x200d;മ്മ ഒലി രാജിവെക്കുന്നതുവരെ പ്രക്ഷോഭങ്ങളള്&#x200d; നടത്തുമെന്ന് പ്രതിഷേധക്കാര്&#x200d; വ്യക്തമാക്കി. പ്രസിഡന്റ് രാം ചന്ദ്ര പൗഡലിന്റെ കൊട്ടാരം തീവെക്കുകയും നിരവധി വാഹനങ്ങള്&#x200d; നശിപ്പിക്കുകയും ചെയ്തു.</p>
<p>മുന്&#x200d; പ്രധാനമന്ത്രിമാരായ പ്രചണ്ഡ ( പുഷ്പ കമല്&#x200d; ദഹല്&#x200d;), ഷേര്&#x200d; ബഹാദൂര്&#x200d; ദൂബെ, ഊര്&#x200d;ജ്ജ മന്ത്രി ദീപക് ഖാഡ്ക എന്നിവരുടെയും കഴിഞ്ഞദിവസം രാജിവെച്ച ആഭ്യന്തരമന്ത്രി രമേശ് ലേഖകിന്റെയും വസതികള്&#x200d; പ്രക്ഷോഭകര്&#x200d; തീയിട്ടു. പ്രധാനമന്ത്രി ശര്&#x200d;മ്മ ഒലിയുടെ വസതിക്ക് സമീപം സൈന്യം നടത്തിയ വെടിവെപ്പില്&#x200d; രണ്ട് പ്രക്ഷോഭകര്&#x200d;ക്ക് വെടിയേറ്റു.</p>
<p>രാജ്യത്തെ മറ്റു രാഷ്ട്രീയ നേതാക്കളുടെ വീടിനു നേര്&#x200d;ക്കും ആക്രമണം നടത്തിട്ടുണ്ട്. പ്രക്ഷോഭകരെ പിന്തിരിപ്പിക്കാന്&#x200d; സൈന്യം കണ്ണീര്&#x200d; വാതകം പ്രയോഗിക്കുകയും വെടിയുതിര്&#x200d;ക്കുകയും ചെയ്തു. സാമൂഹ്യ മാധ്യമ നിരോധനത്തിനെതിരായ പ്രതിഷേധമാണ് സര്&#x200d;ക്കാര്&#x200d; വിരുദ്ധ പ്രക്ഷോഭമായി മാറിയത്.</p>
<p>രാജ്യത്തെ വിവിധ നഗരങ്ങളിലായി പ്രക്ഷോഭകരും സൈന്യവും തമ്മില്&#x200d; ഏറ്റുമുട്ടല്&#x200d; നടക്കുകയാണ്. പ്രക്ഷോഭങ്ങളെത്തുടര്&#x200d;ന്ന് ശര്&#x200d;മ്മ ഒലി സര്&#x200d;ക്കാരില്&#x200d; ജലവിതരണ മന്ത്രിയായ പ്രദീപ് യാദവ് രാജിവെച്ചു. പ്രതിഷേധക്കാര്&#x200d;ക്ക് പ്രദീപ് യാദവ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സര്&#x200d;ക്കാരിന്റെ അടിച്ചമര്&#x200d;ത്തല്&#x200d; നയങ്ങളെ അദ്ദേഹം വിമര്&#x200d;ശിക്കുകയും ചെയ്തു. കൂടുതല്&#x200d; മന്ത്രിമാര്&#x200d; രാജിക്കൊരുങ്ങുന്നതായും റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p> പ്രധാനമന്ത്രി കെ പി ശര്&#x200d;മ്മ വൈകീട്ട് ആറിന് ഒലി സര്&#x200d;വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. രാജ്യത്ത് യുവജനങ്ങള്&#x200d; നടത്തുന്ന പ്രക്ഷോഭത്തിന് പരിഹാരം കാണേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി . പ്രധാനമന്ത്രി ശര്&#x200d;മ്മ ഒലി രാജിവെച്ചേ തീരു എന്ന നിലപാടിലാണ് പ്രക്ഷോഭകര്&#x200d;. ഈ പശ്ചാത്തലത്തില്&#x200d; ശര്&#x200d;മ്മ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചേക്കുമെന്നും റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p>യുവജന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്&#x200d; നേപ്പാളിലുള്ള ഇന്ത്യന്&#x200d; പൗരന്മാര്&#x200d; ജാഗ്രത പാലിക്കണമെന്നും നേപ്പാള്&#x200d; അധികൃതര്&#x200d; പുറപ്പെടുവിച്ച നടപടികളും മാര്&#x200d;ഗ്ഗനിര്&#x200d;ദ്ദേശങ്ങളും അനുസരിക്കണമെന്നും വിദേശകാര്യമന്ത്രാലയം വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്&#x200d;കി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rebellion-in-nepal-the-houses-of-the-president-and-ministers-were-set-on-fire.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോഷ്യല്‍മീഡിയ നിരോധനം: നേപ്പാളില്‍ ജെന്‍ സി പ്രതിഷേധം, പാര്‍ലമെന്റ് വളഞ്ഞു</title>
		<link>https://www.chandrikadaily.com/social-media-ban-gen-c-protests-in-nepal-parliament-surrounded.html</link>
					<comments>https://www.chandrikadaily.com/social-media-ban-gen-c-protests-in-nepal-parliament-surrounded.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 08 Sep 2025 10:35:54 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[against parliment]]></category>
		<category><![CDATA[nepal]]></category>
		<category><![CDATA[socialmedia ban]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353245</guid>

					<description><![CDATA[ ഫേസ്ബുക്ക്, എക്സ്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് ഉള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നേപ്പാളില്‍ നിരോധനം]]></description>
										<content:encoded><![CDATA[<p>കാഠ്മണ്ഡു  ഫേസ്ബുക്ക്, എക്സ്, ഇന്&#x200d;സ്റ്റാഗ്രാം, യൂട്യൂബ് ഉള്&#x200d;പ്പെടെ 26 സോഷ്യല്&#x200d; മീഡിയ പ്ലാറ്റ്‌ഫോമുകള്&#x200d;ക്ക് നേപ്പാളില്&#x200d; നിരോധനം. രാജ്യത്ത് രജിസ്‌ട്രേഷന്&#x200d; നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കാത്തതിനാലാണ് കെ.പി. ശര്&#x200d;മ്മ ഒലി സര്&#x200d;ക്കാരിന്റെ നടപടി. രജിസ്റ്റര്&#x200d; ചെയ്യാത്ത എല്ലാ സോഷ്യല്&#x200d; മീഡിയ സൈറ്റുകളും പ്രവര്&#x200d;ത്തനരഹിതമാക്കാന്&#x200d; നേപ്പാള്&#x200d; ടെലികമ്മ്യൂണിക്കേഷന്&#x200d; അതോറിറ്റിക്ക് നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്.</p>
<p>ആവര്&#x200d;ത്തിച്ചുള്ള മുന്നറിയിപ്പുകള്&#x200d;ക്ക് ശേഷമാണ് സര്&#x200d;ക്കാര്&#x200d; ഓഗസ്റ്റ് 28ന് ഏഴ് ദിവസത്തെ സമയപരിധി നിശ്ചയിച്ചത്. ബുധനാഴ്ച രാത്രി സമയപരിധി അവസാനിച്ചതോടെയാണ് നടപടി ആരംഭിച്ചത്. വെള്ളിയാഴ്ച മുതല്&#x200d; ഫേസ്ബുക്ക്, എക്സ്, ഇന്&#x200d;സ്റ്റാഗ്രാം അടക്കമുള്ള ജനപ്രിയ ആപ്പുകള്&#x200d; ലഭ്യമല്ല. ഇത് യുവാക്കളില്&#x200d; പ്രതിഷേധം രൂക്ഷമാക്കി.</p>
<p>കാഠ്മണ്ഡുവില്&#x200d; പ്രതിഷേധക്കാരും പോലീസും തമ്മില്&#x200d; ഏറ്റുമുട്ടലുകള്&#x200d; നടന്നു. തുടര്&#x200d;ന്ന് നഗരത്തിലെ വിവിധ സര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങളുടെയും നേതാക്കളുടെ വസതികളുടെയും പരിസരങ്ങളില്&#x200d; കര്&#x200d;ഫ്യൂ നീട്ടി. ദേശീയ പതാകകള്&#x200d; വീശി പ്രതിഷേധക്കാര്&#x200d; മാര്&#x200d;ച്ച് നടത്തി; സോഷ്യല്&#x200d; മീഡിയ നിരോധനത്തെയും അഴിമതിയെയും എതിര്&#x200d;ത്ത മുദ്രാവാക്യങ്ങളും മുഴങ്ങി. രാഷ്ട്രപതിയുടെ ശീതള്&#x200d; നിവാസ്, മഹാരാജ്ഗഞ്ച്, ലെയ്ഞ്ചൗറിലെ ഉപരാഷ്ട്രപതിയുടെ വസതി, സിംഗപ്പൂര്&#x200d; ദര്&#x200d;ബാറിന്റെ എല്ലാ സ്ഥലങ്ങളും, ബലുവത്തറിലെ പ്രധാനമന്ത്രിയുടെ വസതി, പരിസര പ്രദേശങ്ങള്&#x200d; എന്നിവയുള്&#x200d;പ്പെടെ പ്രധാന സര്&#x200d;ക്കാര്&#x200d;, മേഖലകളിലേക്ക് കര്&#x200d;ഫ്യൂ വ്യാപിപ്പിച്ചതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>വിയോജിപ്പുകളെ അടിച്ചമര്&#x200d;ത്താനുള്ള ശ്രമമാണെന്നാരോപിച്ച് ആക്ടിവിസ്റ്റുകളും രംഗത്തെത്തി. സര്&#x200d;ക്കാര്&#x200d; നിര്&#x200d;ദേശിച്ച രജിസ്‌ട്രേഷന്&#x200d; വ്യവസ്ഥകള്&#x200d; അതിയായി കടന്നുകയറ്റപരമാണെന്നും പല കമ്പനികള്&#x200d;ക്കും പ്രായോഗികമല്ലെന്നും അവര്&#x200d; ആരോപിച്ചു. ജൂലൈയില്&#x200d; ഓണ്&#x200d;ലൈന്&#x200d; തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും ചൂണ്ടിക്കാട്ടി സര്&#x200d;ക്കാര്&#x200d; ടെലിഗ്രാമിനും നിരോധനം ഏര്&#x200d;പ്പെടുത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/social-media-ban-gen-c-protests-in-nepal-parliament-surrounded.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
