<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Society &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/society/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 01 May 2025 04:30:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Society &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലഹരിക്കെതിരെ ശക്തമായ മുദ്രാവാക്യവുമായി-&#8216;മാഡ്&#8217;</title>
		<link>https://www.chandrikadaily.com/mad-with-a-strong-slogan-against-drug-addiction.html</link>
					<comments>https://www.chandrikadaily.com/mad-with-a-strong-slogan-against-drug-addiction.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 01 May 2025 04:30:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[drug free society]]></category>
		<category><![CDATA[Drugs]]></category>
		<category><![CDATA[Society]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339639</guid>

					<description><![CDATA[മയക്കുമരുന്നിൻ്റെ, ലഹരിയുടെ അപായമണി കാതുകളിൽ മുഴങ്ങാൻ തുടങ്ങിയിട്ട് നാളേറെയായി. പണ്ടെന്നോ പണ്ടെങ്ങാണ്ടോ കേട്ടിരുന്നൊരു കാര്യം ഇതാ നമ്മുടെ വീട്ടുമുറ്റത്തെത്തി. വീട്ടകത്തെത്താറായി. ലഹരിയുടെ കഥകൾ ഇന്ന് നമ്മളെ മത്തുപിടിപ്പിക്കുന്നില്ല. അതൊരു നിർവികാരത മാത്രം സമ്മാനിക്കുന്നു.ദൈവമേ എന്ന് വീണ്ടും വീണ്ടും നമ്മളെക്കൊണ്ട് ആണയിടീക്കുന്നു. ലഹരിയുടെ നീരാളിക്കൈകളിൽ കുടുങ്ങാത്തവരാണ് ഇന്ന് ഭാഗ്യവാന്മാർ. ആശ്വസിക്കാൻ വരട്ടെ. ഉമ്മറത്തു നിന്ന് അകത്തെത്തുന്ന നേരമേ ആശ്വാസത്തിന് വകയുള്ളു. അത്രയേറെ മോഹിപ്പിക്കുന്നുവത്രേ മയക്കുമരുന്ന് പകർന്നു നൽകുന്ന നിമിഷസുഖം. ഈ വിചാരം തെറ്റാണെന്ന് ആര് ആരെയാണ് പറഞ്ഞ് പഠിപ്പിക്കുക. [&#8230;]]]></description>
										<content:encoded><![CDATA[<p>മയക്കുമരുന്നിൻ്റെ, ലഹരിയുടെ അപായമണി കാതുകളിൽ മുഴങ്ങാൻ തുടങ്ങിയിട്ട് നാളേറെയായി. പണ്ടെന്നോ പണ്ടെങ്ങാണ്ടോ കേട്ടിരുന്നൊരു കാര്യം ഇതാ നമ്മുടെ വീട്ടുമുറ്റത്തെത്തി. വീട്ടകത്തെത്താറായി. ലഹരിയുടെ കഥകൾ ഇന്ന് നമ്മളെ മത്തുപിടിപ്പിക്കുന്നില്ല. അതൊരു നിർവികാരത മാത്രം സമ്മാനിക്കുന്നു.ദൈവമേ എന്ന് വീണ്ടും വീണ്ടും നമ്മളെക്കൊണ്ട് ആണയിടീക്കുന്നു. ലഹരിയുടെ നീരാളിക്കൈകളിൽ കുടുങ്ങാത്തവരാണ് ഇന്ന് ഭാഗ്യവാന്മാർ. ആശ്വസിക്കാൻ വരട്ടെ. ഉമ്മറത്തു നിന്ന് അകത്തെത്തുന്ന നേരമേ ആശ്വാസത്തിന് വകയുള്ളു. അത്രയേറെ മോഹിപ്പിക്കുന്നുവത്രേ മയക്കുമരുന്ന് പകർന്നു നൽകുന്ന നിമിഷസുഖം. ഈ വിചാരം തെറ്റാണെന്ന് ആര് ആരെയാണ് പറഞ്ഞ് പഠിപ്പിക്കുക. അനുഭവ ഭേദ്യമാക്കുന്ന സുഖം വെറും മാജിക്കൽ ആണെന്നും എല്ലും പല്ലും മനസ്സും ഓർമയും നാഡിയും തലച്ചോറും കൂട്ടും കുടുംബവും എല്ലാം തകർക്കുന്നതാണ് റിയലിസമെന്നും എന്തേ തോന്നാത്തത്. അറിവിന് മുന്നിൽ, അജ്ഞത നടിക്കുന്നവർക്കു മുന്നിൽ ഈ അവസാന നിമിഷത്തിൽ, പകച്ചു നിൽക്കാൻ നേരമില്ല. ലഹരിക്കെതിരെ പ്രത്യാക്രമണമാണ് മികച്ച പ്രതിരോധ മാർഗമെന്ന തിരിച്ചറിവാണ് മ്മാഡ് എന്ന ഷോ സമ്മാനിച്ചത്. നാടകമോ ബാലെയോ ഡോക്യുമെൻ്ററിയോ സിനിമയോ മാജിക്കോ ഒന്നുമല്ലാത്ത എല്ലാം ഉൾച്ചേർന്ന ഒരു കലാസൃഷ്ടി. കോഴിക്കോട് തലക്കുളത്തൂർ സി.എം.എം ഹൈസ്കൂളിലെ എസ്.പി.സി വിദ്യാർഥികളുടെ അവധിക്കാലം സമ്മാനിച്ചത് ഒരു വലിയ കലാസൃഷ്ടിയെയാണ് തിരിച്ചറിയിപ്പിച്ചത് ചുറ്റുപാടുകളെയാണ്. കോഴിക്കോട് സിറ്റി പൊലീസിന്റെ നോ നെവർ കാമ്പയിന്റെ ഭാഗമായി പൊലീസിന്റെയും കക്കോടിയിലെ നവദർശന റെസിഡന്റസ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് ആ വലിയ ദൗത്യം നിർവഹിച്ചത്.</p>
<p>മാധ്യമ പ്രവർത്തകനും തിയറ്റർ ആർട്ടിസ്റ്റുമായ ഉല്ലാസ് മാവിലായിയാണ് ഇവർക്കെല്ലാം വേണ്ടി ഇത് അണിയിച്ചൊരുക്കിയത്. മയക്കുമരുന്നിനെതിരായ എത്ര ചെറിയ വിരലനക്കവും വരും തലമുറയെ രക്ഷിക്കാനുള്ള പടയോട്ടമാണ്, പടപ്പുറപ്പാടാണെന്ന തിരിച്ചറിവിൽ പിറന്ന കലാരൂപം. തെയ്യങ്ങൾ കണ്ടുവളർന്ന ഉല്ലാസ് ചില ദീഭത്സരംഗങ്ങളിലേക്ക് കാവുകളിലെ തെയ്യത്തിൻ്റെ അലറൽ സന്നിവേശിപ്പിക്കുന്നുണ്ട്. കാഴ്ചക്കാരുടെ ഉള്ളുലക്കുന്നുണ്ട് അവ. അങ്ങനെയങ്ങനെ ലഹരിക്കെതിരായ പ്രതിരോധത്തിൽ തൻ്റെ പങ്ക് നിർവഹിക്കുകയാണ് ഉല്ലാസ്. അതിന് വലിയ കാട്ടായ്മയുടെ നിയോഗമൊരുക്കിയത് കോഴിക്കോട്ടെ കക്കോടിക്കാർ തന്നെ. ഒരു നല്ല കാര്യത്തിന് ഒരു നാടൊന്നിക്കുന്നതിൻ്റെ മികച്ച ഉദാഹരണം. കുഴലൂത്തുകാരൻ്റെ പിന്നാലെ ചേർന്ന കുട്ടിക്കൂട്ടത്തിന് സമാനം. അവരെ അയാൾ കഥാപാത്രമാക്കി. പോരാളികളാക്കി. ഉദ്ബുദ്ധരാക്കി. ഇത്തിരി യിടത്തുനിന്നെങ്കിലും ലഹരിയെ പിടിച്ച് പുറത്താക്കാൻ നിലമൊരുക്കി. അതിന് മുൻപിൻ നിൽക്കാൻ നവദർശന റസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്കും ഭാരവാഹികൾക്കും ഒപ്പമെത്തിയത് സിറ്റി പൊലീസും .</p>
<p>കൈമെയ് മറന്ന് പ്രവർത്തിച്ച മനോജ് ചീക്കപ്പറ്റ, രവി മഞ്ചേരിൽ, കെ.കെ പ്രമേഷ്, മിനി ചീക്കപ്പറ്റ&#8230; പേരുകൾ ഒരു പാട് ഉണ്ട്. കോഴിക്കോട് ക്രൈം ബ്രാഞ്ച്എസ്.പി കെ. കെ മൊയ്തീൻ കുട്ടി ഷോ മുഴുവൻ കണ്ട് സംഘാടകരെയും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ചത് പാടത്തെ പണിക്ക് വരമ്പത്തെ കൂലി പോലെ എല്ലാവരും ഹൃദയത്തിൽ ഏറ്റുവാങ്ങി. അവധിക്കാലം സാമൂഹിക പ്രതിബദ്ധതയോടെ ചെലവഴിക്കാൻ തയാറായ തലക്കളത്തൂർ സി.എം.എം ഹൈസ്കൂൾ സ്റ്റുഡൻ്റ് പൊലീസ് കേഡർ ടീമിനു തന്നെ കൈയടിയിൽ വലിയ പങ്ക്. നേരവും കാലവും നോക്കാതെ അവരും നോഡൽ ഓഫിസർ ദീപയുമെല്ലാം കൂട്ടായ്മയുടെ വലിയ കണ്ണികളായിരുന്നു. നാടിൻ്റെ കാവലിന് കൗമാരത്തെ വളർത്തിയെടുക്കുന്ന എസ്. പി.സിയെന്ന മഹാമുന്നേറ്റത്തിൻ്റെ, നിശബ്ദ വിപ്ലവത്തിൻ്റെ പങ്കിന് ഈ അവധിക്കാലന്നെ ഏറ്റവും വലിയ ഉദാഹരണം സംസ്ഥാനത്ത് ഇതു തന്നെയാകും.</p>
<p>നാടിൻ്റെ കാവലാളുകളായ കോഴിക്കോട് സിറ്റി പൊലീസിൻ്റെ കരങ്ങൾ ഈ യാത്രയിൽ അവർക്ക് കരുത്തേകിയത് പ്രധാനം തന്നെ. മലയാളീസ് മൂവ്മെൻ്റ് എഗെയ്ൻസ്റ്റ് ഡ്രഗ്സ് എന്നതിൻ്റെ ചുരുക്കെഴുത്തായ മ്മാഡ് എന്ന മെഗാ ഷോയാണ് ഒറ്റ വൈക്കോൽ വിപ്ലവം പോലെ ഒരു ദൃശ്യ വിപ്ലവത്തിന് അരങ്ങുണർത്തിയിരിക്കുന്നത്. കഥകളും കഥാപാത്രങ്ങളുമെല്ലാം സാങ്കൽപ്പികമാണെങ്കിലും ഇത് നമുക്ക് ചുറ്റും നടക്കുന്ന കഥയാണ്. സംഭവമാണ്. അനുഭവമാണ്. കഥയല്ലിത് ജീവിതമാണ്. ലഹരി മുഴുവട്ടാക്കുന്ന ജീവിത പരിസരങ്ങളെ ഉൾച്ചേർത്ത &#8216;മ്മാഡി&#8217;ൻ്റെ അനുഭവ പരിസരത്തെ പരിചയപ്പെടാം. ലഹരിക്കും ഉന്മാദത്തിനും സ്വയം വിട്ടുകൊടുക്കാതെ അക്കര പറ്റാം.</p>
<p>ഉണ്ണിയെത്തേടി വന്ന പൂതം നങ്ങേലിയുടെ മാതൃസ്നേഹത്തിനു മുന്നിൽ അടിയറവ് പറഞ്ഞ പഴങ്കഥയിൽനിന്ന് വർത്തമാന കാലത്തേക്ക് ഒറ്റച്ചാട്ടം. ഉണ്ണാനും ഊട്ടാനും ഉറക്കാനും പഠിക്കാനും കളിക്കാനും മിണ്ടാനും മിണ്ടുന്നില്ലെന്ന് പറയാനും ഒക്കെക്കും ഒക്കെക്കും മൊബൈൽ ഫോണെന്ന ഒറ്റമൂലി ജീവിതത്തെ നയിക്കുന്നതിൻ്റെ ദൂഷ്യങ്ങളിലേക്കാണ് ആ ചാട്ടം ചെന്ന് നിന്നത്. മൊബൈൽ ഫോണിൽ മാത്രം ലോകം കാണുന്ന കുട്ടിയെ വശത്താക്കാൻ പൂതത്തിന് നിഷ്പ്രയാസം സാധിക്കുന്നു. ആ കുട്ടിയെ ഉപയോഗിക്കാൻ ലഹരി മാഫിയക്കും പണിയേതുമില്ല. അങ്ങനെ മൊബൈലിനൊപ്പം ഊട്ടിയുറക്കി വളർത്തിയ കുട്ടിയെ മൊബൈൽ ഫോണിലൂടെ വശത്താക്കാൻ എളുപ്പമെന്ന് കാണിക്കുന്ന ജീവിത പരിസരങ്ങളാണ് പിന്നീട് വേദിയിലും സ്ക്രീനിലും തെളിഞ്ഞത്. എല്ലാം ജീവിത ഗന്ധികൾ.</p>
<p>ആകുന്നെങ്കിൽ ജീവിതത്തിൽ ഒരു മൊബൈൽ ഫോണാകണമെന്ന കുട്ടിയുടെ ആഗ്രഹം കേട്ട് ആശ്ചര്യപ്പെട്ടത് ഒരധ്യാപിക. അതെന്തേ അങ്ങനെയെന്ന ചോദ്യത്തിന് അച്ഛനുമമ്മയും മൊബൈൽ ഫോൺ കൈയിൽ നിന്ന് താഴെ വയ്ക്കാറില്ലെന്ന് കുട്ടിയുടെ തുറന്നു പറച്ചിൽ. സ്നേഹത്തോടെയുള്ള ഒരു തൊടലിന് കൗമാരക്കാരൻ്റെ കൊതിയെക്കുറിച്ച് അറിഞ്ഞ ടീച്ചറുടെ ഇടനെഞ്ച് പൊട്ടിയത് അത് തൻ്റെ മകനായതുകൊണ്ട് മാത്രമല്ല, അവനെ സ്നേഹിക്കാൻ മറന്നുപോയ അധ്യാപക ദമ്പതിമാരാണ് തങ്ങളെന്ന് തിരിച്ചറിഞ്ഞതുകൊണ്ടു കൂടിയാണ്. വേദിയിൽ ഇവരങ്ങനെ നിറഞ്ഞാടുമ്പോൾ അടുത്തിരുന്ന മകനെ/ മകളെ മുറുക്കെ പിടിച്ച അമ്മമാരുടെ, മുത്തശ്ശിമാരുടെ കരങ്ങളെത്ര കണ്ടു ഞാൻ. നെഞ്ച് തടവുന്ന, നീരുറ്റുന്ന കണ്ണുകളുള്ള അച്ഛൻമാരെയും പാതി വെളിച്ചത്തിൽ കണ്ടു. വീർപ്പുകൾ, അടക്കിപ്പിടിക്കലുകൾ&#8230; ഒക്കെയും വേദിയിൽനിന്ന് സദസ്സിലേക്ക് പരകായ പ്രവേശം നടത്തുകയായിരുന്നു.</p>
<p>ഇത്തിരി മധുരക്കള്ളു മോന്തി, നാട്ടുകളികളിൽ ഏർപ്പെട്ട്, അങ്ങാടികളിൽ ആൾക്കാരുമൊത്ത് മിണ്ടിപ്പറഞ്ഞ്, മൈതാനത്ത് പന്തുതട്ടി, പാടത്തും പറമ്പിലും കറങ്ങി നടന്ന്, മാവിന് കല്ലെറിഞ്ഞ്, സന്തോഷങ്ങളെ കൂടിച്ചേരലുകൾവഴി പലയാവർത്തി വർധിപ്പിക്കുന്ന വഴികളിലൊന്നും യുവതയെ കാണാനില്ല. സിന്തറ്റിക് ഡ്രഗ്സ് നൽകുന്ന മാസ്മരിക ലോകത്ത് അഭിരമിക്കാനാണ് അവർക്ക് താൽപര്യം. അതിനാണ് തിടുക്കം കാട്ടുന്നത്. സ്നേഹ ശാസനകൾ, വിമർശനങ്ങൾ, വേണ്ടെന്ന വിലക്കലുകൾ, മാറ്റി വെക്കാൻ പറയൽ, ഇല്ലായ്മകളുടെ തുറന്നു പറച്ചിൽ എല്ലാം അവർക്ക് ഹത്യക്ക് പ്രേരിപ്പിക്കുന്ന അത്രയും വലിയ അപരാധങ്ങളാണ്. മാതാപിതാക്കളേയും സുഹൃത്തുക്കളേയും വക വരുത്താൻ മടിയില്ലെന്ന സംഭവകഥ കാമ്പ് ചോരാതെ ഇതിലുൾചേർക്കാൻ സംവിധായകൻ ഉല്ലാസ് മാവിലായിക്ക് ആയിട്ടുണ്ട്. കുറ്റബോധം ഇല്ലാത്ത യുവതലമുറയെ അതേപടി വരച്ചുകാട്ടുന്നുണ്ട്. ഓമനത്തിങ്കൾ കിടാവും പൂതപ്പാട്ടും ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീയും തുടങ്ങി ഒട്ടേറെ മനോഹര ഗാനങ്ങൾ കോർത്തു ചേർത്തിട്ടുണ്ട്.</p>
<p>ലഹരിക്ക് ഇടം കിട്ടാൻ അവസരമൊരുങ്ങുന്ന ഒരു പാട് ജീവിത പരിസരങ്ങളെയാണ് ഇതിൽ വിടർത്തിയിടുന്നത്. തട്ടിൽ ഒരിക്കൽ പോലും കയറിയിട്ടില്ലാത്ത മുതുമുത്തശ്ശി മുതൽ നാലോ അഞ്ചോ വയസ്സു മാത്രം പ്രായമുള്ള ഉണ്ണിയെ വരെ ഉല്ലാസ് മാവിലായി കണ്ടെത്തിയത് കക്കോടിയിലെ 127 കുടുംബങ്ങളുടെ കൂട്ടായ്മയായ നവദർശനയിൽനിന്നാണ്. റിഹേഴ്സൽ ക്യാമ്പ് പരിസരത്ത് വന്നവരെല്ലാം അഭിനേതാക്കളായി. എല്ലാവരും തങ്ങളുടെ റോൾ ഭംഗിയാക്കി. ഒടുവിൽ, പത്രവായനയിൽ അത്രയൊന്നും താൽപര്യം കാണിക്കാത്ത, ഉപദേശങ്ങൾ മുഖവിലക്ക് എടുക്കാത്ത യുവതലമുറ വിരാജിക്കുന്ന കാലത്ത് ഒരു മാധ്യമപ്രവർത്തകനിലൂടെ ഏതാനും അമ്മമാരിലേക്ക് നല്ല നേരങ്ങളുടെ സന്ദേശം എത്തിക്കാൻ രചനയിൽ ശ്രദ്ധിച്ചു. അത് ഏതാനും അമ്മമാരിലല്ല, എല്ലാവരിലും എത്തിക്കേണ്ടതാണെന്ന ഉൾവിളിയിൽ മാധ്യമപ്രവർത്തകന് മൈക്ക് കൈമാറുന്ന രംഗമൊരുക്കി. തൻ്റെ സന്ദേശം മൃദു ഭാഷയിൽ പ്രേക്ഷകരിലേക്ക് പകർന്നത് കമാൽ വരദൂർ എന്ന മാധ്യമപ്രവർത്തകനിലൂടെയാണ്. മയക്കുമരുന്നിനെ തുരത്താനുള്ള പോരാട്ടത്തിൽ പൊലീസിനും പറയാനുണ്ടാകില്ലേ ചിലതെല്ലാം എന്ന ചിന്ത പ്രേക്ഷകനിൽ മുളയെടുക്കും നേരത്ത് സദസ്സിനിടയിൽ പൊട്ടിത്തെറിയുടെ സൂചന വരുന്നു. യുവാക്കളുടെ സ്വാതന്ത്ര്യത്തിൽ കടന്നു കയറിയിട്ട്, എല്ലാം മയക്കുമരുന്നെന്ന് പറഞ്ഞ് അവമതിക്കുന്ന തന്ത വൈബാണ് ഇവിടെ അരങ്ങേറുന്നതെന്ന് ഒരാൾ കയർക്കുകയാണ്. പരിപാടി അലമ്പാക്കൽ തന്നെയാണ് ലക്ഷ്യം. വി. വി.ഐ.പികൾ ഇല്ലാത്തതിനാൽ ഷോ നടക്കുന്ന ഓഡിറ്റോറിയത്തിൽ പൊലീസ് പേരിനു മാത്രം. ഈ ഷോക്കു വേണ്ടി ആഴ്ചകൾ നീണ്ട അധ്വാനം ന്യൂ ജെൻ പ്രതിഷേധക്കാരന് കുളമാക്കാൻ സെക്കൻഡുകൾ മതി. അതിന് അവസരം ഉണ്ടാക്കാതിരിക്കാൻ സദസ്സിൽനിന്ന് ഇയാളെ പിടിച്ചു പുറത്താക്കാൻ നാട്ടുകാരുടെ ശ്രമം. ഒച്ച കേട്ടിടത്തേക്ക് ആളുകളുടെ എത്തിനോട്ടം. ന്യൂജെൻ കുതറിമാറി വേദിക്ക് മുന്നിലേക്ക്. സംഘാടകർ പകച്ചു. പ്രതിരോധങ്ങളെല്ലാം ഭേദിച്ച് അയാൾ വേദിയിൽ ചാടിക്കയറി. സംഘാടകർ കൈ വെക്കുമെന്ന ഘട്ടത്തിന് തൊട്ടു മുമ്പേ പൊലീസെത്തി. നിയമം കൈയിലെടുക്കുന്നവർക്ക് താക്കീത് നൽകി. മൽപ്പിടുത്തത്തിനിടെ പ്ര ക്ഷോഭകൻ്റെ പോക്കറ്റിൽ നിന്ന് മയക്കുമരുന്ന് പൊതികൾ വീണതോടെ പൊലീസ് ജാഗരൂകരായി. കൂടുതൽ പൊതികൾ കീശയിൽ നിന്ന് വീണ്ടെടുത്തു. സദസ്സ് അമ്പരന്നു. ഇവിടെയും അവന്മാർ എത്തിയെന്ന് അടക്കം പറച്ചിൽ. വല്ലാത്ത ധൈര്യമെന്ന് കൂട്ടിച്ചേർക്കൽ. ഇതിനിടെ കോഴിക്കോട് സിറ്റി അസിസ്റ്റൻ്റ് പൊലീസ് കമീഷണർ എ. ഉമേഷിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം വേദിയിൽ. തല നിവർത്തി നിന്ന പ്രക്ഷോഭകൻ തലയുയർത്താനാകാതെ പൊലീസ് കസ്റ്റഡിയിൽ വേദിയിൽ. ഇങ്ങനെ തല താഴ്ത്തി നിൽക്കേണ്ടവരല്ല നമ്മുടെ യുവത്വമെന്ന് പറഞ്ഞ് തുടങ്ങിയ അസി. കമീഷണർ മയക്കുമരുന്നു വേട്ടയിൽ പൊലീസിൻ്റെ പങ്കും വീട് വിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണക്കൂടുതലും ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ഓരോ പോരാളിക്കും ഐക്യ ദാർഢ്യവുമായി പൊലീസ് ഉണ്ടെന്ന ഉറപ്പു നൽകി. പിന്നാലെ മയക്കുമരുന്ന് വിരുദ്ധ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളുമേന്തി സ്റ്റുഡൻ്റ് പൊലീസ് ടീം വേദിയിലെത്തി. എസ് പി.സിയുടെ ചുമതലയുള്ള എസ്.ഐ ഷിബു മൂടാടിയും എ.എസ്.ഐ ഉമേഷ് നന്മണ്ടയും മയക്കുമരുന്ന് നിർമാർജനത്തിൽ അടക്കമുള്ള തങ്ങളുടെ നീക്കങ്ങൾ വിശദീകരിച്ചതിന് പിന്നാലെ എസ്.പിക്കൊപ്പം മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ ചൊല്ലാൻ അവിടെ കൂടിയ പുരുഷാരം എഴുന്നേറ്റു. പ്രതിജ്ഞ ഉള്ളിലേറ്റുവാങ്ങി. നാടകം ജീവിതത്തിലേക്ക് വഴി മാറിയതറിയാതെ കൂടി നിന്നവർ കൈയടിച്ചു. വീണ്ടും വീണ്ടും . പ്രക്ഷോഭകാരിയും പ്രതിഷേധവും കൈയേറ്റ ശ്രമവും പൊലീസും എല്ലാം ഒരു തിരക്കഥയാണെന്ന് വിശ്വസിക്കാൻ പലരും മടിച്ചു. അത്രമേൽ കൈയടക്കവും രഹസ്യവും ആ രംഗമൊരുക്കുന്നതിൽ സംവിധായകൻ പാലിച്ചു. പിന്നെ, കൈയടിയുടെ ഒച്ചയാൽ ചില ദുർഭൂതങ്ങൾ ഒഴിഞ്ഞു പോകുമെങ്കിൽ, അതിലൊന്ന് ഏതെങ്കിലുമൊരു സിന്തറ്റിക് ഡ്രഗ്ഗാണെങ്കിൽ അത് അവിടം വിട്ട് പാഞ്ഞേനെ. ഇനി കക്കോടിയിലേക്ക് ഇല്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ട്. ഈ കൈയടി നിലക്കാതിരിക്കട്ടെ, ലഹരി വസ്തുക്കൾ ഓരോന്നോരോന്നായി എൻ്റെ നാടും രാജ്യവും ലോകവും കടന്ന് പാഞ്ഞു പോകട്ടെ!</p>
<p>അരവിന്ദ് പുത്തൻവീട്ടിൽ<br />
99471 98226</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mad-with-a-strong-slogan-against-drug-addiction.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രോഗമുക്തമായ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കണം: സാദിഖലി തങ്ങൾ</title>
		<link>https://www.chandrikadaily.com/must-work-for-a-disease-free-society-sadikhali-thangal.html</link>
					<comments>https://www.chandrikadaily.com/must-work-for-a-disease-free-society-sadikhali-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 05 Oct 2023 13:14:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[DISEASE]]></category>
		<category><![CDATA[sadiqali thangal]]]></category>
		<category><![CDATA[Society]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277947</guid>

					<description><![CDATA[സി.എച്ച് സെന്റർ പി.എ ഇബ്രാഹിം ഹാജി മെമ്മോറിയൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് ലോഞ്ചിങ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: രോഗമുക്തമായ സമൂഹത്തിന് വേണ്ടിയായിരിക്കണം ഇനിയുള്ള കാലത്ത് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതെന്നും രാജ്യത്തിന്റെ ലക്ഷ്യമായി അത് മാറേണ്ടതുണ്ടെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സി.എച്ച് സെന്റർ പി.എ ഇബ്രാഹിം ഹാജി മെമ്മോറിയൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് ലോഞ്ചിങ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ജനങ്ങൾക്ക് ഏറെ സഹായകരമായ പ്രവർത്തനവുമായാണ് സി.എച്ച് സെന്റർ മുന്നോട്ട് പോകുന്നത്. മാതൃകാപരമായ ഈ സംരംഭം ലക്ഷ്യം കാണുന്നതിന് സഹായം നൽകിയ മലബാർ ഗ്രൂപ്പ് സാമൂഹ്യ പ്രതിബദ്ധത കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകുന്ന സ്ഥാപനമാണെന്നും തങ്ങൾ പറഞ്ഞു. നൂതനമായ ഇത്തരം ആശയങ്ങൾ സമൂഹത്തെ ജാഗ്രതയുള്ളവരാക്കുമെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.</p>
<p>മലബാർ ഗ്രൂപ്പ് സ്പോൺസർ ചെയ്ത മെഡിക്കൽ യൂണിറ്റ് ക്യാൻസർ, കിഡ്നി രോഗ നിർണയത്തിന് ആവശ്യമായ അത്യാധുനിക സൗകര്യങ്ങളോടെയാണ് പ്രവർത്തനം ആരംഭിച്ചത്. പാലാഴി നോവ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി.എച്ച് സെന്റർ പ്രസിഡന്റ് കെ.പി കോയ അധ്യക്ഷത വഹിച്ചു.</p>
<p>ജനറൽ സെക്രട്ടറി എം.വി സിദ്ദീഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു. എം.എ റസാഖ് മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് മുഖ്യാതിഥിയായിരുന്നു. പി.എ അബ്ദുള്ള (മലബാർ ഗ്രൂപ്പ്), എം.സി മായിൻ ഹാജി, ഉമ്മർ പാണ്ടികശാല, സി.പി ചെറിയ മുഹമ്മദ്, യു.സി രാമൻ, ടി.ടി ഇസ്മായിൽ, ഡോ. കെ. ജയകുമാർ, ഡോ. കെ.വി. ഗംഗാധരൻ, പി.എ അബൂബക്കർ ഹാജി, ഡോ. രവീന്ദ്രൻ, വി.പി ഇബ്രാഹിം കുട്ടി, ടി.പി.എം ജിഷാൻ, കെ.കെ കോയ, സഫറി വെള്ളയിൽ, എൻ.പി ഹംസ മാസ്റ്റർ, കെ. കെ ആലിക്കുട്ടി മാസ്റ്റർ, പി.പി ഇബ്രാഹിം കുട്ടി, ഹമീദ് മൗലവി, സി.എച്ച് സെന്റർ ഭാരവാഹികളായ ഇ. മാമുക്കോയ മാസ്റ്റർ, പി.എൻ.കെ അഷ്റഫ്, സഫ അലവി ഹാജി, കെ. മരക്കാർ ഹാജി, കെ. മൂസ മൗലവി, ഒ. ഉസൈയിൻ, ബപ്പൻ കുട്ടി നടുവണ്ണൂർ, അരിയിൽ മൊയ്തീൻ ഹാജി, ജനറൽ മാനേജർ അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു. സി.എച്ച് സെന്റർ ട്രഷറർ ടി.പി മുഹമ്മദ് നന്ദി പറഞ്ഞു. നഴ്സിങ് കോഴ്സിന് പഠിക്കുന്ന നിർധന വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണവും സാദിഖലി തങ്ങൾ നിർവ്വഹിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/must-work-for-a-disease-free-society-sadikhali-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഹകരണ മേഖല എങ്ങനെ നശിപ്പിക്കപ്പെടുന്നു</title>
		<link>https://www.chandrikadaily.com/article-about-kerala-co-operative-society-system.html</link>
					<comments>https://www.chandrikadaily.com/article-about-kerala-co-operative-society-system.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 12 Aug 2018 16:39:14 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[Artice]]></category>
		<category><![CDATA[blog]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[Society]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=98645</guid>

					<description><![CDATA[നജ്മുദ്ദീന്&#x200d; മണക്കാട്ട് സാധാരണക്കാരന് വളരെ ആക്സസിബിള്&#x200d; ആണ് സഹകരണ സംഘങ്ങള്&#x200d;. വാണിജ്യ ബാങ്കുകളോടുള്ള പേടി തന്റെ അയല്&#x200d;പക്കക്കാരനും മറ്റും അംഗങ്ങള്&#x200d; ആയ സഹകരണ സംഘത്തിനോട് ഒരാള്&#x200d;ക്കും കാണില്ല. NABARD, SIDBI, HUDCO, NCDC തുടങ്ങി നിരവധി ധനകാര്യ ഏജന്&#x200d;സികളുടെ സേവനം ലഭ്യമാകുന്നത് സഹകരണ സ്ഥാപനങ്ങളിലൂടെയാണ്. വായ്പാ നടപടികള്&#x200d; വളരെ ലളിതമാണ്. നേരത്തെ പറഞ്ഞത് പോലെ സഹകരണ സംഘങ്ങളുടെ പ്രവര്&#x200d;ത്തന പരിധി ഒരു പഞ്ചായത്തോ താലൂക്കോ മറ്റോ ആണ്. നിക്ഷേപങ്ങള്&#x200d; എല്ലാം കേരളത്തിന് ഉള്ളില്&#x200d; തന്നെ വായ്പയായി ചംക്രമണം [&#8230;]]]></description>
										<content:encoded><![CDATA[<p><strong>നജ്മുദ്ദീന്&#x200d; മണക്കാട്ട്</strong></p>
<p>സാധാരണക്കാരന് വളരെ ആക്സസിബിള്&#x200d; ആണ് സഹകരണ സംഘങ്ങള്&#x200d;. വാണിജ്യ ബാങ്കുകളോടുള്ള പേടി തന്റെ അയല്&#x200d;പക്കക്കാരനും മറ്റും അംഗങ്ങള്&#x200d; ആയ സഹകരണ സംഘത്തിനോട് ഒരാള്&#x200d;ക്കും കാണില്ല. NABARD, SIDBI, HUDCO, NCDC തുടങ്ങി നിരവധി ധനകാര്യ ഏജന്&#x200d;സികളുടെ സേവനം ലഭ്യമാകുന്നത് സഹകരണ സ്ഥാപനങ്ങളിലൂടെയാണ്.</p>
<p>വായ്പാ നടപടികള്&#x200d; വളരെ ലളിതമാണ്. നേരത്തെ പറഞ്ഞത് പോലെ സഹകരണ സംഘങ്ങളുടെ പ്രവര്&#x200d;ത്തന പരിധി ഒരു പഞ്ചായത്തോ താലൂക്കോ മറ്റോ ആണ്. നിക്ഷേപങ്ങള്&#x200d; എല്ലാം കേരളത്തിന് ഉള്ളില്&#x200d; തന്നെ വായ്പയായി ചംക്രമണം ചെയ്യപ്പെടുന്നു. രാവിലെ പാല് കറന്നു സൊസൈറ്റിയില്&#x200d; കൊടുക്കുന്ന 137000 ക്ഷീര കര്&#x200d;ഷകര്&#x200d; ഉണ്ട് കേരളത്തിില്&#x200d;, കയര്&#x200d; ഉണ്ടാക്കി കയര്&#x200d; ഫെഡില്&#x200d; ഏല്&#x200d;പ്പിക്കുന്ന ആലപ്പുഴക്കാരും റബ്ബര്&#x200d; ഷീറ്റ് സംഘത്തില്&#x200d; ഏല്&#x200d;പ്പിക്കുന്ന റബര്&#x200d; കര്&#x200d;ഷകരും, കശുവണ്ടി കര്&#x200d;ഷക സംഘവും, കൈത്തറി തൊഴിലാളി സംഘവും ഉള്ള നാടാണിത്. ഈ സംഘങ്ങള്&#x200d;ക്ക് എല്ലാം സഹകരണ ബാങ്കുകളിലാണ് നിക്ഷേപമുള്ളത്. സഹകരണ ബാങ്കുകളുടെ പ്രവര്&#x200d;ത്തനം നിലച്ചാല്&#x200d; ഇവര്&#x200d;ക്കെല്ലാം വിശക്കും.</p>
<p>സാമ്പത്തിക വളര്&#x200d;ച്ചയ്ക്ക് സഹകരണസംഘവും പ്രാദേശിക സ്വയംഭരണത്തിന് പഞ്ചായത്തീരാജും എന്നതായിരുന്നു ഗ്രാമവികസനം സംബന്ധിച്ച് പണ്ഡിറ്റ് ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവിനുണ്ടായിരുന്ന കാഴ്ചപ്പാട്.</p>
<p>വായ്പ, വിപണനം, ഉപഭോക്തൃ സാധനങ്ങളുടെ വിതരണം, ഭവനനിര്&#x200d;മ്മാണം, ആരോഗ്യം, പട്ടികജാതി പട്ടികവര്&#x200d;ഗ വികസനം, വനിത വികസനം തുടങ്ങിയ വിവിധ മേഖലകളിലായി 12552ഉം വ്യവസായം, കൃഷി, ഡയറി, മത്സ്യം തുടങ്ങിയ ഡയറക്ടറേറ്റുകള്&#x200d;ക്കു കീഴിലായി ഏകദേശം 9500ഉം സഹകരണ സംഘങ്ങളുടെ വളരെ വിപുലമായ ഒരു ശൃംഖല ഗ്രാമീണ സാമ്പത്തിക വളര്&#x200d;ച്ചയ്ക്കായി കേരളത്തില്&#x200d; പ്രവര്&#x200d;ത്തിക്കുന്നുണ്ട്.<br />
അഖിലേന്ത്യാ സ്ഥിതി വിശേഷവുമായി താരതമ്യപ്പെടുത്തുമ്പോള്&#x200d; കേരളത്തിലെ സഹകരണ പ്രസ്ഥാനം കൂടുതല്&#x200d; വിപുലവും സുശക്തവുമാണ്.</p>
<p>സഹകരണ സ്ഥാപനങ്ങള്&#x200d; ഗ്രാമീണ കാര്&#x200d;ഷിക വികസനത്തിനായുള്ള ജനകീയ ഏജന്&#x200d;സികളാണ്. ഒരു ഗ്രാമത്തിലെ എല്ലാ വികസന ഏജന്&#x200d;സികളും ജനകീയാസൂത്രണത്തിന്റെ അഭിവാജ്യ ഘടകങ്ങളായിരിക്കണമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടുമ്പോള്&#x200d; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി യോജിച്ചുള്ള സഹകരണ മേഖലയുടെ പ്രവര്&#x200d;ത്തനം അനിവാര്യമാകുന്നു.</p>
<p>എന്നാല്&#x200d; സഹകരണ സ്ഥാപനങ്ങള്&#x200d; വാണിജ്യാടിസ്ഥാനത്തില്&#x200d; പ്രവര്&#x200d;ത്തിക്കേണ്ട സ്ഥാപനങ്ങളായിരിക്കണം എന്ന ചിന്താഗതി അംഗീകരിക്കപ്പെടുമ്പോള്&#x200d; അവയില്&#x200d; തദ്ദേശ ഭരണസ്ഥാപനങ്ങള്&#x200d;ക്കുണ്ടാകുന്ന നിയന്ത്രണം സര്&#x200d;വ്വനാശത്തിന് വഴിവയ്ക്കുമോ എന്ന് ഭയപ്പെടുന്ന സഹകാരികളും ഉണ്ട്.സഹകരണ സ്ഥാപനങ്ങള്&#x200d; ജനാധിപത്യ സ്വയംഭരണ പരമാധികാര, സ്വയംപര്യാപ്ത സ്ഥാപനങ്ങളായിരിക്കണമെന്ന തത്വം തദ്ദേശഭരണസ്ഥാപനങ്ങളുമായുള്ള യോജിച്ച പ്രവര്&#x200d;ത്തനത്തിലൂടെ അവഗണിക്കപ്പെട്ടുപോകുമെന്നും അവള്&#x200d; ആശങ്കപ്പെടുന്നു.</p>
<p>അതുകൊണ്ട് തന്നെ ഈ മേഖല കൂടുതല്&#x200d; ശക്തമായി വളര്&#x200d;ന്ന് നിലനില്&#x200d;ക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഇനി പറയാനുള്ളത് ഇവയെ നശിപ്പിക്കുന്ന ഒരു കൂട്ടര്&#x200d; നമുക്കിടയില്&#x200d; ഉണ്ട്. അതിന് ഇന്ന രാഷ്ട്രീയ പാര്&#x200d;ട്ടി എന്നോ, സ്ഥലമെന്നോ ഇല്ല.</p>
<p>പണാധിപത്യവും, ഫ്യുഡല്&#x200d; വ്യവസ്ഥയും ഇതിന്റെ ശത്രുക്കളും, നശീകരണ ശക്തികളുമാണ്. നമ്മുടെ രാഷ്ട്രീയ രംഗത്ത് വന്നിരിക്കുന്ന ചൂഷണം, അഴിമതി, സ്വജന പക്ഷപാതം, ഏകാധിപത്യം തുടങ്ങിയവ സ്വാഭാവികമായും സഹകരണ മേഖലയുടെയും ഭാഗമായിട്ടുണ്ട്. കാരണം സമൂഹത്തിന്റെയും അവരുടെ രാഷ്ട്രീയത്തിന്റെയും ഭാഗമായി തന്നെയാണ് സഹകരണ മേഖലയുടെ നിലനില്&#x200d;പ്പ്. സഹകരണ സംഘങ്ങളുടെ സുസ്ഥിരമായ പ്രവര്&#x200d;ത്തനത്തിനും നമ്മള്&#x200d; കൂടുതല്&#x200d; ഇടപെട്ടേ പറ്റൂ. കേരളത്തില്&#x200d; കാര്&#x200d;ഷിക മേഖലക്ക് വന്ന മുരടിപ്പ് കര്&#x200d;ഷക സംഘങ്ങളുടെയും, ഉല്പാദന സംഘങ്ങളുടെയും നിലനില്&#x200d;പ്പിനെ ബാധിച്ചിട്ടുണ്ട്. പ്രധാനമായും നെല്&#x200d;കര്&#x200d;ഷക സംഘങ്ങളെയാണ് നാണ്യവിള സംഘങ്ങളെക്കാള്&#x200d; ഇവയെ ബാധിച്ചിരിക്കുന്നത്. നെല്&#x200d;വയലുകളുടെയും നെല്&#x200d;കൃഷിയുടെയും വിസ്തൃതി കുറഞ്ഞു. പാടശേഖര സമിതികളും, ഇവരെ ബന്ധപെട്ടു കിടക്കുന്ന ഉല്പാദന സംഘങ്ങളുടെയും എണ്ണവും കുറഞ്ഞു.<br />
അതുകൊണ്ട് തന്നെ ഈ മേഖലകളില്&#x200d; കാര്&#x200d;ഷിക സഹകരണ സംഘങ്ങളേക്കാള്&#x200d; സര്&#x200d;വീസ്-സംഘങ്ങള്&#x200d; അല്ലെങ്കില്&#x200d; സര്&#x200d;വീസ് സഹകരണ ബാങ്കുകള്&#x200d; നിലനില്&#x200d;ക്കുന്നു.</p>
<p>പ്രാദേശിക ജി.ഡി.പിയെ കുറിച്ച് നോക്കാം. നമ്മുടെ പല പ്രാദേശിക ഇടങ്ങളിലെയും ജി.ഡി.പി ദേശീയ ജി.ഡി.പി യെക്കാള്&#x200d; വളരെ കൂടുതലാണ്. അവിടെ കൃഷിയില്ല, വലിയ വ്യവസായങ്ങള്&#x200d; ഇല്ല ..പിന്നെ ? പ്രാദേശികമായ പ്രകൃതി സമ്പത്ത് എന്നെന്നേക്കുമായി വിറ്റു കിട്ടുന്നതോ റിയല്&#x200d; എസ്റ്റേറ്റ് വിനിമയങ്ങളിലൂടെ ഉള്ള വരുമാനമോ ഗള്&#x200d;ഫ് പണമോ ഒക്കെയായിരിക്കും ഇവ. ഇതില്&#x200d; ആദ്യത്തേത് രണ്ടും സുസ്ഥിര വരുമാന മാര്&#x200d;ക്ഷമല്ല. എന്ന് പറഞ്ഞാല്&#x200d; വണ്&#x200d; ടൈം വരുമാനം മാത്രമാണ്. അപ്പോള്&#x200d; ഈ ജി.ഡി.പിയും സുസ്ഥിരമല്ല. ഈ പറഞ്ഞ ക്യാന്&#x200d;സറസ് പണം കൂടുതലും നിക്ഷേപിക്കപ്പെടുന്നത് സഹകരണ ബാങ്കുകളിലാണ്. അതിന് കാരണങ്ങള്&#x200d; ഉണ്ട്. ഈ വക ഇടപാടുകള്&#x200d; പ്രാദേശിക രാഷ്ട്രീയക്കാരുമായിട്ടു ബന്ധപ്പെട്ടുകിടക്കുന്നു. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്&#x200d; മണ്ണ്, മണല്&#x200d;, പാറ തുടങ്ങി എല്ലാ മാഫിയക്കാരുടെയും പണം പറ്റുന്നവരും അവര്&#x200d;ക്ക് സഹായം ചെയ്തു കൊടുക്കുന്നവരുമാണ് എല്ലാ രാഷ്ട്രീയ പാര്&#x200d;ട്ടിക്കാരും അതുകൊണ്ടു തന്നെ ഇവ സഹകരണ ബാങ്കിലെ നിലനില്&#x200d;പ്പിനുള്ള നിക്ഷേപമായി വരുന്നു.<br />
പ്രാദേശിക സുസ്ഥിര വികസനത്തിന് വേണ്ടി സഹകരണ മേഖലക്ക് നല്&#x200d;കിയ ചില ഇളവുകള്&#x200d; ഈ കൂട്ടര്&#x200d; പ്രയോജനപ്പെടുത്തുന്നു. സഹകരണ ബാങ്കുകളില്&#x200d; നിന്ന് ഇവരുടെ വലിയ ആവശ്യങ്ങള്&#x200d;ക്ക് ലോണ്&#x200d; എടുക്കുന്നു. ഒരു നാടിനെ രാഷ്ട്രീയമായും, സാമൂഹികമായും, സാമ്പത്തികമായും ബാധിക്കുന്ന കാന്&#x200d;സര്&#x200d; സഹകരണ മേഖലയെയും ബാധിക്കുന്നു എന്നു മാത്രം.ഉദാഹരണത്തിന് വന്&#x200d; തോതില്&#x200d; കളിമണ്&#x200d; ഖനനം നടന്നതും, അതിനോട് ബന്ധപ്പെട്ട വ്യവസായങ്ങള്&#x200d; നടന്നതുമായ നാടുതന്നെ ഉദാഹരണമാക്കി എടുക്കാം. വലിയതോതില്&#x200d; ഈ മേഖലയുടെ നിലനില്&#x200d;പ്പിന്റെ അത്താണി ആയിരുന്നു ഓട് വ്യവസായം. ഈ പ്രദേശത്തെ ഒട്ടുമിക്ക കുടുംബങ്ങളും പ്രത്യക്ഷമായോ, പരോക്ഷമായോ തങ്ങളുടെ നിലനില്&#x200d;പ്പിന് ഓട് വ്യവസായത്തെ ആശ്രയിച്ചിരുന്നു.</p>
<p>പക്ഷെ തികച്ചും സുസ്ഥിരമല്ലാത്ത ഈ മേഖല ഇന്ന് തികച്ചും അപ്രസക്തമായി പോയി. അശാസ്ത്രീയമായ കളിമണ്&#x200d; ഖനനം മൂലം ഇവിടുത്തെ വലിയ പാടശേഖരങ്ങള്&#x200d; വലിയ മാലിന്യക്കുഴികളുമായി മാറി. കഴിഞ്ഞ കുറെ വര്&#x200d;ഷങ്ങളായി ഇവിടെ ഇരുട്ടിന്റെ മറവില്&#x200d; പ്രാദേശിക രഷ്ട്രീയ ഉദ്യോഗസ്ഥ അധികാരികളുടെ അറിവിലൂടെ നടക്കുന്ന അനധികൃത കളിമണ്&#x200d; ഖനനം നില കൂടുതല്&#x200d; വഷളാക്കി.</p>
<p>ഓട് വ്യവസായങ്ങള്&#x200d;ക്ക് വേണ്ടി പ്രാദേശിക പ്രകൃതി വിഭവങ്ങളുടെ നീതിപൂര്&#x200d;വ്വമല്ലാത്തതും, അശാസ്ത്രീയവുമായ ദുരുപയോഗം ഈ മേഖലയെ പൂജ്യം ജി.ഡി.പി യുള്ള മേഖലയാക്കി മാറ്റി. ഇനിയും ബാക്കിയുള്ള ഇവിടുത്തെ ഓട് ഫാക്ടറികളില്&#x200d; നിര്&#x200d;മാണ മേഖലക്ക് അവശ്യ വസ്തുവല്ലാത്ത ഫ്ളോര്&#x200d; ടൈല്&#x200d;സ് ആണ് നിര്&#x200d;മിക്കുന്നത്. അവിടെ ജോലിചെയ്യുന്നത് യാതൊരു തൊഴില്&#x200d; നിയമങ്ങളും പാലിക്കാതെ രജിസ്റ്റര്&#x200d; ചെയ്യപ്പെടാത്ത 80 ശതമാനത്തോളം ഏറെ അന്യസംസ്ഥാന തൊഴിലാളികളും.<br />
ഇവിടുത്തെ പ്രാദേശിക തൊഴിലാളികള്&#x200d; തൊഴില്&#x200d; നിര്&#x200d;മാണ- റിയല്&#x200d; എസ്റ്റേറ്റ് മേഖലയിലേക്കു വഴിമാറി. അത് എത്രത്തോളം സുസ്ഥിര മേഖല ആണെന്ന് നമുക്കറിയാം. ഈ മേഖലകളിലെ പണമാണ് ഇവിടുത്തെ സഹകരണ ബാങ്കുകളിലെ നിക്ഷേപ വായ്പാ വ്യയങ്ങളുടെ പ്രധാന ആശ്രയം.</p>
<p>പ്രധാനമായ യാതൊരു പ്രാദേശിക ഉല്പാദന സ്ഥാപനങ്ങള്&#x200d; ഇല്ലാത്ത ഇവിടുത്തെ സഹകരണ ബാങ്കിലെ മൊത്തം നിക്ഷേപം 150-200 കോടിയൊക്കെയാണ് ! കാര്&#x200d;ഷിക ആവശ്യങ്ങള്&#x200d;ക്ക് വിരലില്&#x200d; എണ്ണാവുന്നവര്&#x200d;ക്കു പോലും ഇവിടെ നിന്ന് ലോണ്&#x200d; നല്&#x200d;കുന്നില്ല. കൃഷി ഇല്ലെങ്കില്&#x200d; പോലും മേലെ പറഞ്ഞ രാഷ്ട്രീയ -സാമൂഹിക സാഹചര്യത്തില്&#x200d; ഉല്പാദനാധിഷ്ഠിത വ്യവസായങ്ങള്&#x200d; ഉണ്ടാക്കപ്പെടുന്നില്ല.<br />
അരാഷ്ട്രീയതയുടെയും ഫ്യുഡലിസത്തിന്റെയും ലക്ഷണങ്ങളാണല്ലോ വൈകാരികതയും ആഡംബരവും കേന്ദ്രീകൃത നിയന്ത്രണ സ്വഭാവവും. സഹകരണ ബാങ്കിന്റെ പ്രവര്&#x200d;ത്തനങ്ങളെ വിമര്&#x200d;ശിക്കുമ്പോള്&#x200d; ചിലര്&#x200d; വൈകാരികമായി പറഞ്ഞ ചില വാക്കുകള്&#x200d; &#8230;എത്ര പാവപ്പെട്ട കുടുംബങ്ങളിലെ പെണ്&#x200d;കുട്ടികളുടെ വിവാഹം നടക്കാന്&#x200d; കാരണം ഞങ്ങടെ ഈ ബാങ്ക് ആണ്.</p>
<p>സാധാരണക്കാരന് വീടുവെക്കാനും മറ്റ് അത്യാവശ്യങ്ങള്&#x200d;ക്കും ഈ ബാങ്കേ ഉള്ളു&#8230;</p>
<p>വിവാഹങ്ങള്&#x200d; തങ്ങള്&#x200d;ക്കു താങ്ങുന്നതിനേക്കാള്&#x200d; ആര്&#x200d;ഭാടമായി നടത്തുന്നു. ഇതില്&#x200d; കൂടുതലും പാരമ്പര്യ സ്വത്ത് ഇല്ലാത്ത അടിസ്ഥാന വിഭാഗക്കാരാണ്. യാതൊരു പ്രാദേശിക തൊഴിലും ഇല്ലാതെ ഈ ജനങ്ങള്&#x200d; എവിടെ പണിയെടുക്കും? എങ്ങനെ വരുമാനം ഉണ്ടാക്കും? ലോണ്&#x200d; എങ്ങനെ തിരിച്ചടക്കും? അതാതു സ്ഥലങ്ങളിലെ സഹകരണ ബാങ്ക് ഭരിക്കുന്ന രാഷ്ട്രീയ കക്ഷികളെ അനുകൂലിച്ച് അവരുടെ പ്രവര്&#x200d;ത്തനത്തിന്റെ ഭാഗമായോ അല്ലെങ്കില്&#x200d; അതിലെ നേതാക്കന്മാരെ വിമര്&#x200d;ശിക്കാതെയോ ജീവിക്കാനും, നിലനില്&#x200d;പ്പിനും വേണ്ടി രാഷ്ട്രീയ അടിമത്തം സ്വീകരിക്കുന്ന ആളുകള്&#x200d;ക്ക് പല തവണ ലോണ്&#x200d; പുതുക്കി നല്&#x200d;കുകയും അല്ലെങ്കില്&#x200d; തിരിച്ചടവിന് കുറച്ചു സാവകാശമൊക്കെ നല്&#x200d;കുകയും ചെയ്യും.</p>
<p>പക്ഷെ നമ്മള്&#x200d; എണ്ണമെടുക്കുകയാണെങ്കില്&#x200d; എത്ര സാധാരണ കുടുംബങ്ങള്&#x200d; മകളുടെ കല്യാണത്തിന് ലോണ്&#x200d; എടുത്തത് മൂലം ഉള്ള കിടപ്പാടം കച്ചവടക്കാര്&#x200d;ക്കോ, വിദേശത്തു ജോലിയുള്ളവര്&#x200d;ക്കോ വിറ്റു ലോണ്&#x200d; തിരിച്ചടച്ചു ഉള്&#x200d;പ്രദേശങ്ങളിലേക്ക് താമസം മാറ്റിയിരിക്കുന്നു.</p>
<p>ചിട്ടി കമ്പനികള്&#x200d; ബലമായി പിടിച്ചെടുക്കുന്നു, ഇവിടെ സാമൂഹിക -രാഷ്ട്രീയ വ്യവസ്ഥയുടെ ഭാഗമായി കിടപ്പാടം നഷ്ടപ്പെടുകയും സ്ഥലത്തിന് വില കുറഞ്ഞ വേറെ നാട്ടിലേക്കു അവര്&#x200d;ക്കു പോകേണ്ടി വരികയും ചെയ്യുന്നു. ഇങ്ങനെ അവര്&#x200d; ക്യാറ്റഗറൈസ് ചെയ്യപ്പെടുന്നു. പഴയ കാലത്തു ജാതിയുടെ പേരില്&#x200d; സമ്പത്തു കയ്യില്&#x200d; വെച്ചു തമ്പ്രാക്കന്മാര്&#x200d; ഉണ്ടാക്കിയ അസ്ഥിരത വീണ്ടും നമ്മുടെ രാഷ്ട്രീയ തമ്പ്രാക്കന്മാര്&#x200d; ഉണ്ടാക്കുന്നു എന്നുമാത്രം.<br />
സഹകരണ സംഘങ്ങള്&#x200d; പലിശയ്ക്ക് കാശു വാങ്ങുന്നതും കൊടുക്കുന്നതുമായ പലിശ സംഘങ്ങള്&#x200d; മാത്രമായി മാറിയിരിക്കുന്നു. ദിവസ വേതനക്കാരുടെ ഒരു സംഘമുണ്ടെങ്കില്&#x200d; അതില്&#x200d; ഒന്നോ രണ്ടോ ഭൂമി കച്ചവട മുതലാളിമാര്&#x200d; കാണും അവരായിരിക്കും ആ സംഘത്തിന്റെ നട്ടെല്ല്.</p>
<p>ഈ പണം പലിശക്കെടുത്ത് ഇവര്&#x200d; വീണ്ടും മേല്&#x200d; പറഞ്ഞമാതിരി ഭാവിയില്&#x200d; പൂജ്യം ജി.ഡി.പി ആക്കുന്ന പണികള്&#x200d; നാട്ടില്&#x200d; ചെയ്ത് ശരിയായി പലിശ നല്&#x200d;കുന്നു. എന്തെങ്കിലും ഉല്പാദന യൂണിറ്റുകള്&#x200d; തുടങ്ങാന്&#x200d; ശ്രമിച്ചാല്&#x200d; ഫ്യുഡലിസ്റ്റ് രീതിയിലുള്ള രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയില്&#x200d; എളുപ്പമല്ല എന്ന് മാത്രമല്ല ഭൂമിയും, കെട്ടിടങ്ങളും, മനുഷ്യ തൊഴിലും അടങ്ങുന്ന മറ്റു പ്രാദേശിക സമ്പത്തുകള്&#x200d; സഹകരണ ഉല്പാദന സംഘങ്ങള്&#x200d;ക്ക് അപ്രാപ്യവുമാണ്.<br />
അവിടെ പേപ്പറില്&#x200d; ഫോട്ടോ വരാനുള്ള പേരിനുള്ള ചില കൃഷി നടത്തിയുള്ള ആഘോഷങ്ങളും മറ്റും നടക്കും. ചെറുകിട പ്രാദേശിക സഹകരണ ചന്തകള്&#x200d; തുടങ്ങേണ്ട ഇടങ്ങളില്&#x200d; വലിയ സൂപ്പര്&#x200d; മാര്&#x200d;ക്കറ്റ് വരുന്ന വികസനം നാം കാണുന്നുണ്ടല്ലോ. കൂടാതെ വലിയ കോര്&#x200d;പ്പറേറ്റ് ബാങ്കുകളെ പോലെ കെട്ടിടങ്ങളും വികസനത്തിന്റെ വലിയ മാതൃകകളായി കൊട്ടിഘോഷിക്കുകയാണല്ലോ.</p>
<p>സഹകരണ സംഘങ്ങളും, ബാങ്കുകളും കൂടുതല്&#x200d; ജനാധിപത്യപരമായി നിലനില്&#x200d;ക്കുക തന്നെ വേണം. ക്യാന്&#x200d;സറസായ പണമല്ല അവിടെ നിക്ഷേപിക്കപ്പെടേണ്ടതും വായ്പ കൊടുക്കപ്പെടേണ്ടതും. അവിടെ നിക്ഷേപിക്കാനും വായ്പയെടുത്തു തിരിച്ചടക്കാനും പ്രദേശവാസികള്&#x200d;ക്ക് കഴിയണം. അതിനുള്ള സുസ്ഥിര തൊഴില്&#x200d; മേഖല സൃഷ്ടിക്കാനും സഹകരണ സംഘങ്ങള്&#x200d;ക്ക് കഴിയണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-kerala-co-operative-society-system.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമൂഹ്യ ബഹിഷ്‌കരണം; മധ്യപ്രദേശില്‍ 51-കാരനും കുടുംബവും ഇസ്ലാം സ്വീകരിച്ചു</title>
		<link>https://www.chandrikadaily.com/51-year-old-man-converts-to-islam-with-family.html</link>
					<comments>https://www.chandrikadaily.com/51-year-old-man-converts-to-islam-with-family.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 28 Aug 2017 18:14:47 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[islam]]></category>
		<category><![CDATA[religion]]></category>
		<category><![CDATA[Society]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=42136</guid>

					<description><![CDATA[ഭോപാല്‍: 28 വര്‍ഷം നീണ്ട സാമൂഹ്യ ബഹിഷ്‌കരണത്തില്‍ മനംമടുത്ത് 51-കാരനും കുടുംബവും ഇസ്ലാം മതം സ്വീകരിച്ചു. മധ്യപ്രദേശിലെ ബുണ്ഡേല്‍ഖണ്ഡ് ജില്ലയിലെ രാജ്‌നഗര്‍ സ്വദേശി വിനോദ് പ്രകാശ് ഖാരെയാണ് ഹിന്ദുമതം വിട്ട് ഇസ്ലാം സ്വീകരിച്ചത്. മുസ്ലിം യുവതിയെ വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് തന്നെ കുടുംബവും നാട്ടുകാരും ബഹിഷ്‌കരിച്ചതെന്ന് ഖാരെ പറയുന്നു. വിവാഹം ചെയ്ത മുസ്ലിം യുവതിയെ ഹിന്ദു മതത്തിലേക്ക് മതംമാറ്റിയിരുന്നെങ്കിലും ഈ ബന്ധം അംഗീകരിക്കാന്‍ കുടുംബവും സമൂഹവും തയാറായില്ല. ബഹിഷ്‌കരണം കാരണം ജീവിതത്തിന്റെ പല ഘട്ടങ്ങളിലും വിഷമം അനുഭവപ്പെട്ടു. [&#8230;]]]></description>
										<content:encoded><![CDATA[<p>ഭോപാല്&#x200d;: 28 വര്&#x200d;ഷം നീണ്ട സാമൂഹ്യ ബഹിഷ്‌കരണത്തില്&#x200d; മനംമടുത്ത് 51-കാരനും കുടുംബവും ഇസ്ലാം മതം സ്വീകരിച്ചു. മധ്യപ്രദേശിലെ ബുണ്ഡേല്&#x200d;ഖണ്ഡ് ജില്ലയിലെ രാജ്‌നഗര്&#x200d; സ്വദേശി വിനോദ് പ്രകാശ് ഖാരെയാണ് ഹിന്ദുമതം വിട്ട് ഇസ്ലാം സ്വീകരിച്ചത്. മുസ്ലിം യുവതിയെ വിവാഹം ചെയ്തതിനെ തുടര്&#x200d;ന്നാണ് തന്നെ കുടുംബവും നാട്ടുകാരും ബഹിഷ്‌കരിച്ചതെന്ന് ഖാരെ പറയുന്നു.</p>
<p>വിവാഹം ചെയ്ത മുസ്ലിം യുവതിയെ ഹിന്ദു മതത്തിലേക്ക് മതംമാറ്റിയിരുന്നെങ്കിലും ഈ ബന്ധം അംഗീകരിക്കാന്&#x200d; കുടുംബവും സമൂഹവും തയാറായില്ല. ബഹിഷ്‌കരണം കാരണം ജീവിതത്തിന്റെ പല ഘട്ടങ്ങളിലും വിഷമം അനുഭവപ്പെട്ടു. ഇതേ തുടര്&#x200d;ന്നാണ് കുടുംബവുമായി കൂടിയാലോചിച്ച് ഇസ്ലാം വിശ്വസിക്കാന്&#x200d; തീരുമാനിച്ചത്. ഭാര്യക്കും മകള്&#x200d;ക്കും രണ്ട് ആണ്&#x200d;മക്കള്&#x200d;ക്കുമൊപ്പമാണ് കഴിഞ്ഞയാഴ്ച ഇസ്ലാം സ്വീകരിച്ചത്.</p>
<p>&#8216;ഹിന്ദു സമൂഹം ഞങ്ങളെ പിന്തുണച്ചില്ല. ആരും ഞങ്ങളെ വിവാഹങ്ങള്&#x200d;ക്ക് ക്ഷണിച്ചിരുന്നുമില്ല. എന്റെ അച്ഛന്റെ മരണാനന്തര ചടങ്ങില്&#x200d; പങ്കെടുക്കാന്&#x200d; പോലും എന്നെ അനുവദിച്ചില്ല. ഇത്തരം ഘട്ടങ്ങളില്&#x200d; മുസ്ലിംകളാണ് ഞങ്ങളെ സഹായിച്ചത്. അതുകൊണ്ട് ഞങ്ങള്&#x200d; ഇസ്ലാം സ്വീകരിക്കുകയാണ്.&#8217; &#8211; ഇസ്ലാം വിശ്വസിച്ച് ഗുലാം മുഹമ്മദ് എന്ന പേര് സ്വീകരിച്ച വിനോദ് കുമാര്&#x200d; ഖാരെ പറഞ്ഞു.</p>
<p>മതപരിവര്&#x200d;ത്തനത്തെപ്പറ്റി അറിഞ്ഞിരുന്നുവെന്നും ഇതുസംബന്ധിച്ച് തര്&#x200d;ക്കങ്ങള്&#x200d; ഉണ്ടായാല്&#x200d; ഇടപെടുമെന്നും രാജ്‌നഗര്&#x200d; സബ് ഡിവിഷണല്&#x200d; മജിസ്‌ട്രേറ്റ് രവീന്ദ്ര ചൗസ്‌കെ പറഞ്ഞു. അതേസമയം, ഗുലാം മുഹമ്മദിന്റെയും കുടുംബത്തിന്റെയും തീരുമാനം പുനഃപരിശോധിക്കാന്&#x200d; ഇടപെടുമെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി. കുടുംബവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്&#x200d; പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും മതംമാറാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് കുടുംബം ഉറപ്പ് നല്&#x200d;കിയതായും വി.എച്ച്.പിയുടെ പ്രാദേശിക നേതൃത്വം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/51-year-old-man-converts-to-islam-with-family.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
