<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Sohrabhuddeen Case &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sohrabhuddeen-case/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 22 Dec 2018 13:16:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Sohrabhuddeen Case &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്&#x200d; വിധി; വിമര്&#x200d;ശനവുമായി രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/no-one-killed-haren-pandya-tulsiram-prajapati-justice-loya-they-just-died.html</link>
					<comments>https://www.chandrikadaily.com/no-one-killed-haren-pandya-tulsiram-prajapati-justice-loya-they-just-died.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 22 Dec 2018 13:12:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[fake encounter]]></category>
		<category><![CDATA[Gujarat Riot]]></category>
		<category><![CDATA[justice loya]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[rss attack]]></category>
		<category><![CDATA[Sohrabhuddeen Case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114455</guid>

					<description><![CDATA[മുംബൈ: സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; ആരോപണ വിധേയരായ 22 പൊലീസുകാരെയും വെറുതെ വിട്ട സംഭവത്തില്&#x200d; പ്രതികരണവുമായി കേണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. തെളിവുകള്&#x200d; നിരത്തുന്നതില്&#x200d; പ്രോസിക്യൂഷന്&#x200d; പൂര്&#x200d;ണ്ണമായും പരാജയപ്പെട്ട കേസില്&#x200d; കൊല്ലപ്പെട്ട ആളുകളുടെ മരണകാരണം ചോദ്യമാക്കി ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ഗുജറാത്ത് മുന്&#x200d;മന്ത്രി ഹരേന്&#x200d; പാണ്ഡ്യ മുതല്&#x200d; ജഡ്ജ് ലോയയുടെ ദുരൂഹ മരണം വരെയുള്ള കേസിന്റെ കാലഘട്ടത്തിലെ തുടര്&#x200d; മരണങ്ങള്&#x200d; സാധാരണ മരണമാണോ എന്ന വിമര്&#x200d;ശനമാണ് രാഹുല്&#x200d; ഉയര്&#x200d;ത്തിയത്. ബി.ജെ.പി ദേശീയ അധ്യക്ഷ്യന്&#x200d; അമിത് [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; ആരോപണ വിധേയരായ 22 പൊലീസുകാരെയും വെറുതെ വിട്ട സംഭവത്തില്&#x200d; പ്രതികരണവുമായി കേണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. തെളിവുകള്&#x200d; നിരത്തുന്നതില്&#x200d; പ്രോസിക്യൂഷന്&#x200d; പൂര്&#x200d;ണ്ണമായും പരാജയപ്പെട്ട കേസില്&#x200d; കൊല്ലപ്പെട്ട ആളുകളുടെ മരണകാരണം ചോദ്യമാക്കി ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.</p>
<p>ഗുജറാത്ത് മുന്&#x200d;മന്ത്രി ഹരേന്&#x200d; പാണ്ഡ്യ മുതല്&#x200d; ജഡ്ജ് ലോയയുടെ ദുരൂഹ മരണം വരെയുള്ള കേസിന്റെ കാലഘട്ടത്തിലെ തുടര്&#x200d; മരണങ്ങള്&#x200d; സാധാരണ മരണമാണോ എന്ന വിമര്&#x200d;ശനമാണ് രാഹുല്&#x200d; ഉയര്&#x200d;ത്തിയത്.</p>
<p>ബി.ജെ.പി ദേശീയ അധ്യക്ഷ്യന്&#x200d; അമിത് ഷായും മറ്റു നേതാക്കളും ആരോപണവിധേയരായ വ്യാജ ഏറ്റുമുട്ടല്&#x200d; കേസുകളില്&#x200d; പ്രതികള്&#x200d; ശിക്ഷിക്കപ്പെടാത്തതെന്തെന്ന ചോദ്യം പ്രസക്തമാകുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ ട്വീറ്റ്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="hi">NO ONE KILLED&#8230;</p>
<p>Haren Pandya.</p>
<p>Tulsiram Prajapati.</p>
<p>Justice Loya.</p>
<p>Prakash Thombre.</p>
<p>Shrikant Khandalkar.</p>
<p>Kauser Bi.</p>
<p>Sohrabuddin Shiekh.</p>
<p>THEY JUST DIED.</p>
<p>— Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1076444221446459392?ref_src=twsrc%5Etfw">December 22, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഹരെന്&#x200d; പാണ്ഡ്യ, തുളസിറാം പ്രജാപതി, ജസ്റ്റിസ് ലോയ, പ്രകാശ് തോബ്ര, ശ്രീകാന്ത് ഖണ്ഡല്&#x200d;ക്കര്&#x200d;, കൗസര്&#x200d; ബി, സോറാബുദ്ദീന്&#x200d; ഷെയ്ഖ് ഇവര്&#x200d; ആരും കൊലപ്പെട്ടതല്ല. എല്ലാം സാധാരണ മരണമായിരുന്നു, രാഹുല്&#x200d; ട്വീറ്റ് ചെയ്തു.</p>
<p>ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ അമിത്ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസിന് വര്&#x200d;ഷങ്ങളുടെ പഴക്കമുണ്ട്.</p>
<p>ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷാക്കും വേണ്ടി ആസൂത്രണം ചെയ്യപ്പെട്ടതാണ് സൊഹ്റാബുദ്ദീന്റെയും ഭാര്യ കൗസര്&#x200d;ബിയുടെയും തുളസീറാം പ്രജാപതിയുടെയും കൊലപാതകങ്ങള്&#x200d; എന്ന ആരോപണങ്ങള്&#x200d; ശക്തമായിരുന്നു. ഗുജറാത്ത് മുന്&#x200d;മന്ത്രി ഹരേന്&#x200d; പാണ്ഡ്യയുടെ വധത്തെ തുടര്&#x200d;ന്നാണ് കൊട്ട്വേഷന്&#x200d; സംഘത്തിലെ ആള്&#x200d; കൂടിയായ സൊഹ്റാബുദ്ദീന്&#x200d; കൊല്ലപ്പെടുന്നത്. ഗുജറാത്ത് മുന്&#x200d; ആഭ്യന്തര മന്ത്രിയുടെ മരണത്തില്&#x200d; സൊഹ്റാബുദ്ദീനും പ്രജാപതിക്കും ബന്ധമുണ്ടെന്ന വാദങ്ങള്&#x200d; ശക്തമാണ്.</p>
<p><img loading="lazy" class="alignnone wp-image-114456 size-full" src="https://www.chandrikadaily.com/wp-content/uploads/2018/12/DvBQ-RQW0AAb0ku.jpg" alt="" width="720" height="804" srcset="https://www.chandrikadaily.com/wp-content/uploads/2018/12/DvBQ-RQW0AAb0ku.jpg 720w, https://www.chandrikadaily.com/wp-content/uploads/2018/12/DvBQ-RQW0AAb0ku-269x300.jpg 269w, https://www.chandrikadaily.com/wp-content/uploads/2018/12/DvBQ-RQW0AAb0ku-696x777.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/12/DvBQ-RQW0AAb0ku-376x420.jpg 376w" sizes="(max-width: 720px) 100vw, 720px" />2005 നവംബര്&#x200d; 26 നാണ് സൊഹ്‌റാബുദ്ദീന്&#x200d; കൊല്ലപ്പെടുന്നത്. മോദിയെ വധിക്കാന്&#x200d; വന്ന ഭീകരനെന്ന് ആരോപിച്ചായിരുന്നു സൊഹ്റാബുദ്ദീനെയും ഭാര്യയെയും ഗുജറാത്ത് പൊലീസ് സംഘം കൊലപ്പെടുത്തിയത്. ഒരു വര്&#x200d;ഷത്തിന് ശേഷം 2006 ഡിസംബര്&#x200d; 26ന് സൊഹറാബുദ്ദീന്റെ സന്തത സഹചാരിയായിരുന്ന തുളസീറാം പ്രജാപതിയും സമാന രീതിയില്&#x200d; കൊല്ലപ്പെട്ടു. കേസില്&#x200d; ആദ്യം അന്വേഷണം നടത്തിയ ഇന്&#x200d;സ്പെക്ടര്&#x200d; വി.എല്&#x200d; സോളങ്കി ഏറ്റുമുട്ടല്&#x200d; മരണം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു.<br />
മഹാരാഷ്ട്രയിലേക്കുളള ബസ് യാത്രക്കിടെ ഇവരെ ഗുജറാത്ത്-രാജസ്ഥാന്&#x200d; പൊലീസ് സംഘം പിടികൂടുകയും ഗുജറാത്തിലെ വല്&#x200d;സദിലേക്ക് കൊണ്ടു പോകുകയും ചെയ്തുവെന്ന് സോളങ്കി കണ്ടെത്തിയിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയില്&#x200d; വെച്ചതിന് ശേഷം നവംബര്&#x200d; 25ന് രാത്രി സൊഹ്റാബുദ്ദീനെ കൊലപ്പെടുത്തി. തൊട്ടടുത്ത ദിവസം കൗസര്&#x200d;ബിയും കൊല്ലപ്പെട്ടുവെന്ന് കണ്ടെത്തി. ഇവര്&#x200d;ക്കൊപ്പം യാത്രചെയ്തിരുന്ന ബസ് യാത്രികനെയടക്കം സോളങ്കി കണ്ടെത്തിയിരുന്നു.<br />
മരണത്തില്&#x200d; അന്വേഷണം ആവശ്യപ്പെട്ട് സൊഹ്റാബുദ്ദീന്റെ സഹോദരന്&#x200d; സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്&#x200d;ന്നാണ് കേസില്&#x200d; പ്രാഥമിക അന്വേഷണം നടത്താന്&#x200d; കോടതി സോളങ്കിയെ നിയമിച്ചത്. സൊഹ്റാബുദ്ദീനെ വെടിവെച്ചുകൊല്ലുന്നതിന് ദൃക്സാക്ഷിയെന്ന് സോളങ്കി വിശേഷിപ്പിച്ച തുളസീറാം പ്രജാപതിയെ ചോദ്യംചെയ്യുന്നതിന് അദ്ദേഹം അനുമതി ആവശ്യപ്പെട്ട് പത്ത് ദിവസത്തിനകമാണ് പ്രജാപതി ഏറ്റുമുട്ടലില്&#x200d; കൊലപ്പെടുന്നത്. സുപ്രീംകോടതി ഉത്തരവിനെ തുടര്&#x200d;ന്ന് ഗുജറാത്ത് ക്രിമിനല്&#x200d; ഇന്&#x200d;വെസ്റ്റിഗേഷന്&#x200d; ഡിപ്പാര്&#x200d;ട്ട്മെന്റ് 2007 ല്&#x200d; അന്വേഷണം ഏറ്റെടുത്തു. കൊലപാതകങ്ങള്&#x200d; വ്യാജ ഏറ്റുമുട്ടലാണെന്നും കൗസര്&#x200d;ബിയും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സി.ഐ.ഡി കണ്ടെത്തി. കേസ് പിന്നീട് 2010 ല്&#x200d; സിബിഐയിലേക്ക് മാറ്റപ്പെട്ടു. കേസില്&#x200d; നീതിപൂര്&#x200d;വ്വമായ വിചാരണ നടക്കില്ലെന്ന സിബിഐ അപേക്ഷയെ തുടര്&#x200d;ന്നാണ് വിചാരണ നടപടികള്&#x200d; മുംബൈയിലേക്ക് മാറ്റിയത്. 2010 ജൂലായില്&#x200d; അമിത് ഷായെ സിബിഐ അറസ്റ്റ് ചെയ്തു. മൂന്ന് മാസത്തെ തടവിന് ശേഷം ജാമ്യത്തില്&#x200d; ഇറങ്ങിയ അമിത് ഷായ്ക്ക് രണ്ട് വര്&#x200d;ഷത്തേക്ക് ഗുജറാത്തില്&#x200d; പ്രവേശിക്കുന്നതിന് കോടതി വിലക്കേര്&#x200d;പ്പെടുത്തി.<br />
സെപ്റ്റംബര്&#x200d; 2012-നാണ് അമിത് ഷായടക്കം 47 പ്രതികള്&#x200d;ക്കെതിരെ ഗുജറാത്ത് കോടതിയില്&#x200d; സി.ബി.ഐ കുറ്റപത്രം സമര്&#x200d;പ്പിച്ചത്. അഹമ്മദാബാദ് ഭീകര വിരുദ്ധ സംഘത്തിലെ മുന്&#x200d; പൊലീസ് എസ്.പി രാജ്മാകുമാര്&#x200d; പാണ്ഡ്യന്&#x200d;, അന്നത്തെ സി.ഐ.ഡി വിഭാഗം ഐ.ജി ഗീത ജോഹ്രി, മുന്&#x200d; ഐ.പി.എസ് ഉദ്യോഗസ്ഥന്&#x200d; ഡി.ജി വന്&#x200d;സാര എന്നിവര്&#x200d;കൂടിയടങ്ങുന്ന പ്രതികള്&#x200d;ക്കെതിരെ കൊലപാതകം, കുറ്റകരമായ ഗൂഡാലോചന, തെളിവ് നശിപ്പിക്കല്&#x200d;എന്നീ വകുപ്പുകള്&#x200d; അനുസരിച്ചാണ് കുറ്റം ചുമത്തിയത്. കേസ് രാഷ്ട്രീയലക്ഷ്യം വെച്ചു കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് അമിത് ഷാ വിടുതല്&#x200d; ഹര്&#x200d;ജി നല്&#x200d;കി.<br />
കൊല്ലപ്പെട്ട മൂന്നുപേരെയും ഇല്ലാതാക്കാന്&#x200d; ഗൂഢാലോചന നടത്തിയവരിലെ മുഖ്യകക്ഷിയാണ് അമിത് ഷായാണെന്ന് കുറ്റപത്രത്തില്&#x200d; സി.ബി.ഐ വാദിച്ചത്. എന്നാല്&#x200d; പിന്നീടുളള കുറ്റപത്രങ്ങളിലും സുപ്രീംകോടതില്&#x200d; നല്&#x200d;കിയ റിപ്പോര്&#x200d;ട്ടുകളിലും അമിത്ഷായുടെ പങ്കിനെ കുറിച്ച് സി.ബി.ഐ മൗനം പാലിച്ചു. മുഖ്യസൂത്രധാരനെന്ന വാദത്തില്&#x200d; നിന്നും സി.ബി.ഐ പിന്നോട്ട് പോയി. പിന്നീട് അമിത്ഷായുടെ വിടുതല്&#x200d; ഹര്&#x200d;ജി പരിഗണിച്ച കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.<br />
2014 ഡിസംബറില്&#x200d; ആണ് അമിത് ഷായെ കോടതി കുറ്റവിമുക്തനാക്കിയത്. മോദി സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്നതിന് ശേഷമായിരുന്നു അത്. 2017ല്&#x200d; വന്&#x200d;സാര അടക്കമുള്ള ഉദ്യോഗസ്ഥരെയും കോടതി വെറുതെ വിട്ടു. അമിത്ഷാക്ക് പുറമെ അന്നത്തെ രാജസ്ഥാന്&#x200d; ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കഠാരിയ, ഗുജറാത്ത് പൊലീസ് മേധാവി പിസി പാണ്ഡെ മുന്&#x200d; ഡിഐജി ഡിജി വന്&#x200d;സാരെ എന്നിവരെയും വിട്ടയച്ചിരുന്നു. ഗുജറാത്ത് മുന്&#x200d;മന്ത്രി ഹരേന്&#x200d; പാണ്ഡ്യയുടെ വധവുമായി സൊഹ്റാബുദ്ദീനും പ്രജാപതിക്കും ബന്ധമുണ്ടെന്ന വാദങ്ങളും ശക്തമായിരുന്നു.<br />
മോദിയുമായും അമിത്ഷായുമായും അടുത്ത ബന്ധമുണ്ടായിരുന്ന പൊലീസ് ഓഫീസര്&#x200d; ഡി.ജി വന്&#x200d;സാരയാണ് ഹരേന്&#x200d; പാണ്ഡ്യയെ കൊല്ലാനുള്ള കരാര്&#x200d; സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖിന് നല്&#x200d;കിയതെന്ന് പാണ്ഡ്യ വധക്കേസില്&#x200d; പ്രോസിക്യൂഷന്&#x200d; സാക്ഷിയായ അസംഖാന്&#x200d; തുറന്ന കോടതിയില്&#x200d; വെളിപ്പെടുത്തിയിരുന്നു. കേസില്&#x200d; വാദം കേട്ടിരുന്ന സി.ബി.ഐ കോടതി ജഡ്ജ് ലോയയുടെ ദുരൂഹ മരണവും ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-one-killed-haren-pandya-tulsiram-prajapati-justice-loya-they-just-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൊറാബുദ്ദീന്&#x200d; ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്&#x200d;; 22 പ്രതികളെയും സി.ബി.ഐ കോടതി വെറുതെ വിട്ടു</title>
		<link>https://www.chandrikadaily.com/no-proof-of-fake-encounter-in-sohrabuddin-case-says-court.html</link>
					<comments>https://www.chandrikadaily.com/no-proof-of-fake-encounter-in-sohrabuddin-case-says-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 21 Dec 2018 08:45:46 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cbi crisis]]></category>
		<category><![CDATA[fake encounter]]></category>
		<category><![CDATA[Gujarat Riot]]></category>
		<category><![CDATA[Sohrabhuddeen Case]]></category>
		<category><![CDATA[Sohrabuddin Sheikh encounter case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114316</guid>

					<description><![CDATA[മുംബൈ: ഗുജറാത്തിലെ സൊറാബുദ്ദീന്&#x200d; ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; 22 പ്രതികളെയും വെറുതെ വിട്ടു. കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാന്&#x200d; പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളായ 22 പൊലീസുകാരെയും കോടതി വെറുതെ വിട്ടത്. സിബിഐ പ്രത്യേക കോടതിയിലെ ജഡ്ജി എസ് ജെ ശര്&#x200d;മ്മയാണ് കേസില്&#x200d; വിധി പറഞ്ഞത്. പ്രതികള്&#x200d;ക്കെതിരെ കുറ്റം തെളിയിക്കുന്നതില്&#x200d; പ്രോസിക്യൂഷന്&#x200d; പൂര്&#x200d;ണമായി പരാജയപ്പെട്ടെന്നും കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാനായില്ലെന്നും കോടതി വ്യക്തമാക്കി. വീണ്ടും വാദം കേള്&#x200d;ക്കണമെന്ന സിബിഐയുടെ ആവശ്യവും കോടതി തള്ളി. തുളസീ റാം പ്രജാപതിയുടെ കൊലപാതകത്തിലെ ഗൂഡാലോചന [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: ഗുജറാത്തിലെ സൊറാബുദ്ദീന്&#x200d; ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; 22 പ്രതികളെയും വെറുതെ വിട്ടു. കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാന്&#x200d; പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളായ 22 പൊലീസുകാരെയും കോടതി വെറുതെ വിട്ടത്. സിബിഐ പ്രത്യേക കോടതിയിലെ ജഡ്ജി എസ് ജെ ശര്&#x200d;മ്മയാണ് കേസില്&#x200d; വിധി പറഞ്ഞത്. പ്രതികള്&#x200d;ക്കെതിരെ കുറ്റം തെളിയിക്കുന്നതില്&#x200d; പ്രോസിക്യൂഷന്&#x200d; പൂര്&#x200d;ണമായി പരാജയപ്പെട്ടെന്നും കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാനായില്ലെന്നും കോടതി വ്യക്തമാക്കി. വീണ്ടും വാദം കേള്&#x200d;ക്കണമെന്ന സിബിഐയുടെ ആവശ്യവും കോടതി തള്ളി. തുളസീ റാം പ്രജാപതിയുടെ കൊലപാതകത്തിലെ ഗൂഡാലോചന തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.</p>
<p>സൊറാബുദ്ദീന്&#x200d; ഷെയ്ഖിനെയും ഭാര്യ കൗസര്&#x200d;ബിയെയും ഗുജറാത്ത് പൊലീസ് ഗാന്ധിനഗറിന് സമീപം വച്ച് 2005 നവംബറിലാണ് കൊലപ്പെടുത്തിയത്. പിന്നീട് ഇവരുടെ ഡ്രൈവര്&#x200d; തുളസിറാം പ്രജാപതിയും കൊല്ലപ്പെട്ടിരുന്നു.</p>
<p>2014ല്&#x200d; 38 പേര്&#x200d; പ്രതിയായ കേസില്&#x200d; അമിത് ഷായടക്കം 16 പേരെ കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 22 പ്രതികളുടെ വിധിയാണ് ഇപ്പോള്&#x200d; പുറത്തുവന്നിരിക്കുന്നത്. 210 സാക്ഷികളെ വിസ്തരിച്ച കേസില്&#x200d; 92 പേര്&#x200d; മൊഴിമാറ്റിയിരുന്നു. ആദ്യം ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ച കേസ് 2010 ലാണ് സിബിഐക്ക് കൈമാറിയത്. 2013 കേസിന്റെ വാദം ഗുജറാത്തില്&#x200d; നിന്നും സുപ്രീം കോടതിയുടെ നിര്&#x200d;ദ്ദേശത്തെ തുടര്&#x200d;ന്ന് മുംബൈയിലേക്ക് മാറ്റിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-proof-of-fake-encounter-in-sohrabuddin-case-says-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹരേന്&#x200d; പാണ്ഡ്യയെ കൊന്നത് ഡിജി വന്&#x200d;സാരെയുടെ നിര്&#x200d;ദേശപ്രകാരമായിരുന്നെന്ന് സാക്ഷിമൊഴി</title>
		<link>https://www.chandrikadaily.com/sohrabuddin-shaikh-killed-ex-minister-haren-pandya-on-vanzaras-orders-witness-tells-court.html</link>
					<comments>https://www.chandrikadaily.com/sohrabuddin-shaikh-killed-ex-minister-haren-pandya-on-vanzaras-orders-witness-tells-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Nov 2018 13:31:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anti modi]]></category>
		<category><![CDATA[DG Vanzara]]></category>
		<category><![CDATA[Gujarat Riot]]></category>
		<category><![CDATA[Sohrabhuddeen Case]]></category>
		<category><![CDATA[Sohrabuddin Sheikh encounter case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109423</guid>

					<description><![CDATA[അഹമ്മദാബാദ്: ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരേന്&#x200d; പാണ്ഡ്യയെ സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖ് കൊലപ്പെടുത്തിയത് ഐ.പി.എസ് ഓഫീസറായിരുന്ന ഡി.ജി വന്&#x200d;സാരയുടെ നിര്&#x200d;ദേശ പ്രകാരമായിരുന്നെന്ന് സാക്ഷിമൊഴി. സൊഹ്‌റാബുദ്ദീന്&#x200d; വ്യാജഏറ്റമുട്ടല്&#x200d; കേസിലെ ഒരു സാക്ഷിയാണ് വെളിപ്പെടുത്തല്&#x200d; നടത്തിയത്. പ്രത്യേക സിബി.ഐ ജഡ്ജി എസ്.ജെ ശര്&#x200d;മ്മക്ക് മുമ്പാകെയാണ് സാക്ഷിയുടെ വെളിപ്പെടുത്തല്&#x200d;. 2002ലാണ് സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖുമായി പരിചയപ്പെടുന്നതെന്നും അന്ന് പാണ്ഡ്യയെ കൊല്ലാന്&#x200d; വന്&#x200d;സാര പണം നല്&#x200d;കിയെന്ന് സൊഹ്‌റാബുദ്ദീന്&#x200d; പറഞ്ഞിരുന്നുവെന്നും ഇയാള്&#x200d; പറയുന്നു. ഈ സമയത്ത് തന്നെയാണ് താന്&#x200d; സൊഹ്‌റാബുദ്ദീന്റെ ഭാര്യ കൗസര്&#x200d;ബിയെയും സഹായി തുള്&#x200d;സി പ്രജാപതിയെയും പരിചയപ്പെടുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരേന്&#x200d; പാണ്ഡ്യയെ സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖ് കൊലപ്പെടുത്തിയത് ഐ.പി.എസ് ഓഫീസറായിരുന്ന ഡി.ജി വന്&#x200d;സാരയുടെ നിര്&#x200d;ദേശ പ്രകാരമായിരുന്നെന്ന് സാക്ഷിമൊഴി. സൊഹ്‌റാബുദ്ദീന്&#x200d; വ്യാജഏറ്റമുട്ടല്&#x200d; കേസിലെ ഒരു സാക്ഷിയാണ് വെളിപ്പെടുത്തല്&#x200d; നടത്തിയത്. പ്രത്യേക സിബി.ഐ ജഡ്ജി എസ്.ജെ ശര്&#x200d;മ്മക്ക് മുമ്പാകെയാണ് സാക്ഷിയുടെ വെളിപ്പെടുത്തല്&#x200d;.</p>
<p>2002ലാണ് സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖുമായി പരിചയപ്പെടുന്നതെന്നും അന്ന് പാണ്ഡ്യയെ കൊല്ലാന്&#x200d; വന്&#x200d;സാര പണം നല്&#x200d;കിയെന്ന് സൊഹ്‌റാബുദ്ദീന്&#x200d; പറഞ്ഞിരുന്നുവെന്നും ഇയാള്&#x200d; പറയുന്നു. ഈ സമയത്ത് തന്നെയാണ് താന്&#x200d; സൊഹ്‌റാബുദ്ദീന്റെ ഭാര്യ കൗസര്&#x200d;ബിയെയും സഹായി തുള്&#x200d;സി പ്രജാപതിയെയും പരിചയപ്പെടുന്നത്. ഹരേന്&#x200d; പാണ്ഡ്യയെ കൊന്നത് തെറ്റായിപ്പോയെന്ന് അന്നു തന്നെ സൊഹ്‌റാബുദ്ദീനോട് പറഞ്ഞിരുന്നുവെന്നും 2005ല്&#x200d; രാജസ്ഥാന്&#x200d; പൊലീസ് തന്നെ പിടികൂടിയപ്പോള്&#x200d; ഉദയ്പൂര്&#x200d; ജയിലില്&#x200d; വെച്ച് പ്രജാപതിയില്&#x200d; നിന്നാണ് സൊഹ്‌റാബുദ്ദീനും കൗസര്&#x200d;ബിയും ഗുജറാത്ത് പൊലീസിന്റെ ഏറ്റുമുട്ടലില്&#x200d; കൊല്ലപ്പെട്ടുവെന്ന് അറിയുന്നതെന്നും സാക്ഷി പറഞ്ഞു.</p>
<p>2003ലാണ് ഹരേന്&#x200d; പാണ്ഡ്യ കൊല്ലപ്പെടുന്നത്. 2005ലാണ് സൊഹ്‌റാബുദ്ദീനും ഭാര്യ കൗസര്&#x200d;ബിയും കൊല്ലപ്പെടുന്നത്. കസ്റ്റഡിയിലിരിക്കെ 2006ല്&#x200d; തുള്&#x200d;സി റാം പ്രജാപതിയും കൊല്ലപ്പെട്ടു.</p>
<p>2002 ല്&#x200d; ഗോധ്രയില്&#x200d; ട്രെയിനില്&#x200d; വെന്തുമരിച്ച കര്&#x200d;സേവകരുടെ മൃതശരീരങ്ങള്&#x200d; പൊതുദര്&#x200d;ശനത്തിന് വെച്ച് സംഘര്&#x200d;ഷാവസ്ഥ സൃഷ്ടിക്കരുതെന്ന് നരേന്ദ്രമോദിയുടെ ക്യാബിനറ്റ് യോഗത്തില്&#x200d; പറഞ്ഞ മന്ത്രിയായിരുന്നത്രെ ഹരേന്&#x200d; പാണ്ഡെ. ഗോധ്ര സംഭവത്തില്&#x200d; ഹിന്ദുക്കള്&#x200d; പ്രതിഷേധിക്കുമ്പോള്&#x200d; അവരെ തടയരുതെന്ന് നിര്&#x200d;ദേശം നരേന്ദ്ര മോദി പ്രത്യേക യോഗം വിളിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്ക് നല്&#x200d;കി എന്ന് ഔട്ട്‌ലുക്ക് മാഗസിനോട് വെളിപ്പെടുത്തിയതും ഹരേന്&#x200d; പാണ്ഡ്യയായിരുന്നു. താനാണ് വെളിപ്പെടുത്തിയതെന്നറിഞ്ഞാന്&#x200d; തന്നെ കൊലപ്പെടുത്തുമെന്നും പാണ്ഡ്യ പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sohrabuddin-shaikh-killed-ex-minister-haren-pandya-on-vanzaras-orders-witness-tells-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൊഹ്‌റാബുദ്ദീന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസ്: വിചാരണയുമായി ബന്ധപ്പെട്ട വാര്&#x200d;ത്തകള്&#x200d; പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്&#x200d;ക്ക് വിലക്ക്</title>
		<link>https://www.chandrikadaily.com/the-daily-fix-by-gagging-the-media-in-sohrabuddin-case-court-is-hurting-the-delivery-of-justice.html</link>
					<comments>https://www.chandrikadaily.com/the-daily-fix-by-gagging-the-media-in-sohrabuddin-case-court-is-hurting-the-delivery-of-justice.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 30 Nov 2017 15:54:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[BJP LEADER]]></category>
		<category><![CDATA[BJP Leader arrested]]></category>
		<category><![CDATA[Sohrabhuddeen Case]]></category>
		<category><![CDATA[sohrabuddin case-]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57112</guid>

					<description><![CDATA[മുംബൈ: ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാ കുറ്റാരോപിതനായ സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്&#x200d; കേസ് വിചാരണയുമായി ബന്ധപ്പെട്ട വാര്&#x200d;ത്തകള്&#x200d; പ്രസിദ്ധീകരിക്കുന്നതിന് അച്ചടി, ദൃശ്യ, സമൂഹ മാധ്യമങ്ങള്&#x200d;ക്ക് കോടതിയുടെ വിലക്ക്. മുംബൈയിലെ സി.ബി.ഐ കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേസിന്റെ വിചാരണ സംബന്ധിച്ച കോടതി നടപടികളുടെ വാര്&#x200d;ത്തകള്&#x200d; പ്രസിദ്ധീകരിക്കുന്നത് സാക്ഷികളുടേയും പ്രതികളുടേയും സുരക്ഷക്ക് ഭീഷണിയാണെന്ന വാദിഭാഗത്തിന്റെ അഭ്യര്&#x200d;ത്ഥന കണക്കിലെടുത്താണ് ഈ നിര്&#x200d;ദേശമെന്ന് അഡീഷണല്&#x200d; സെഷന്&#x200d;സ് ജഡ്ജി എസ്.ജെ ശര്&#x200d;മ പറഞ്ഞു. മാധ്യമങ്ങള്&#x200d;ക്ക് കോടതി നടപടികള്&#x200d; വീക്ഷിക്കാമെങ്കിലും [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാ കുറ്റാരോപിതനായ സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്&#x200d; കേസ് വിചാരണയുമായി ബന്ധപ്പെട്ട വാര്&#x200d;ത്തകള്&#x200d; പ്രസിദ്ധീകരിക്കുന്നതിന് അച്ചടി, ദൃശ്യ, സമൂഹ മാധ്യമങ്ങള്&#x200d;ക്ക് കോടതിയുടെ വിലക്ക്. മുംബൈയിലെ സി.ബി.ഐ കോടതിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേസിന്റെ വിചാരണ സംബന്ധിച്ച കോടതി നടപടികളുടെ വാര്&#x200d;ത്തകള്&#x200d; പ്രസിദ്ധീകരിക്കുന്നത് സാക്ഷികളുടേയും പ്രതികളുടേയും സുരക്ഷക്ക് ഭീഷണിയാണെന്ന വാദിഭാഗത്തിന്റെ അഭ്യര്&#x200d;ത്ഥന കണക്കിലെടുത്താണ് ഈ നിര്&#x200d;ദേശമെന്ന് അഡീഷണല്&#x200d; സെഷന്&#x200d;സ് ജഡ്ജി എസ്.ജെ ശര്&#x200d;മ പറഞ്ഞു. മാധ്യമങ്ങള്&#x200d;ക്ക് കോടതി നടപടികള്&#x200d; വീക്ഷിക്കാമെങ്കിലും റിപ്പോര്&#x200d;ട്ട് ചെയ്യാന്&#x200d; പാടില്ലെന്നാണ് നിര്&#x200d;ദേശം. സൊഹ്‌റാബുദ്ദീന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസിന്റെ വിചാരണക്കിടെ കേസ് പരിഗണിച്ചിരുന്ന ജഡ്ജി ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്&#x200d; മരിച്ചത് സംബന്ധിച്ച കാരവന്&#x200d; മാസികയുടെ വെളിപ്പെടുത്തല്&#x200d; പുറത്തു വന്നതോടെ കേസ് വീണ്ടും വാര്&#x200d;ത്തകളില്&#x200d; നിറഞ്ഞിരുന്നു. കേസില്&#x200d; അമിത് ഷായ്ക്ക് അനുകൂലമായി വിധി പറയുന്നതിന് അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷാ ജസ്റ്റിസ് ലോയക്ക് നൂറു കോടി രൂപ കൈക്കൂലി വാഗ്ദാനം നല്&#x200d;കിയെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. ജസ്റ്റിസ് ലോയയുടെ മരണ ശേഷം കേസ് പരിഗണിച്ച ജസ്റ്റിസ് ഗോസാവി ഒരു മാസത്തിനകം പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച് അമിത് ഷായെ കുറ്റവിമുക്തനാക്കി വിധി പറഞ്ഞിരുന്നു. അതേ സമയം മാധ്യമങ്ങളെ വിലക്കിക്കൊണ്ടുള്ള കോടതി നിര്&#x200d;ദേശത്തിനെതിരെ നിയമ വിദഗ്ധരും മുതിര്&#x200d;ന്ന മാധ്യമ പ്രവര്&#x200d;ത്തകരും രംഗത്തെത്തി. ദേശീയ സുരക്ഷയെ ബാധിക്കാത്ത സാഹചര്യത്തില്&#x200d; മാധ്യമങ്ങളെ വിലക്കിയത് തെറ്റാണെന്ന് മുന്&#x200d; അറ്റോര്&#x200d;ണി ജനറല്&#x200d; സോളി സൊറാബ്ജി പറഞ്ഞു. ഇത് അസാധാരണമെന്നായിരുന്നു മുന്&#x200d; മഹാരാഷ്ട്ര അഡ്വക്കറ്റ് ജനറല്&#x200d; രവി കദമിന്റെ പ്രതികരണം. തീരുമാനം തീര്&#x200d;ത്തും തെറ്റാണെന്ന് മുന്&#x200d; ബോംബെ ഹൈക്കോടതി ജഡ്ജി രാജന്&#x200d; കോച്ചാര്&#x200d; പറഞ്ഞു. മുതിര്&#x200d;ന്ന മാധ്യമ പ്രവര്&#x200d;ത്തകരായ രാജ്ദീപ് സര്&#x200d;ദേശായി, മീനാള്&#x200d; ഭഗല്&#x200d;, റാം മനോഹര്&#x200d; റെഡ്ഢി തുടങ്ങിയവരും കോടതി വിധിയെ വിമര്&#x200d;ശിച്ച് രംഗത്തെത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-daily-fix-by-gagging-the-media-in-sohrabuddin-case-court-is-hurting-the-delivery-of-justice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമിത് ഷാ പ്രതിയായ സൊഹറാബുദ്ദീന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d;: വാദം അടച്ചിട്ട കോടതയില്&#x200d;</title>
		<link>https://www.chandrikadaily.com/bjp-national-president-amith-shah-accused-sohrabuddin-case-plea-will-hear-on-the-incamera-court.html</link>
					<comments>https://www.chandrikadaily.com/bjp-national-president-amith-shah-accused-sohrabuddin-case-plea-will-hear-on-the-incamera-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 30 Nov 2017 03:17:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith sha]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[BJP LEADER]]></category>
		<category><![CDATA[BJP Leader arrested]]></category>
		<category><![CDATA[bjp leaders in arrested]]></category>
		<category><![CDATA[Sohrabhuddeen Case]]></category>
		<category><![CDATA[sohrabuddin case-]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56946</guid>

					<description><![CDATA[&#160; ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാ പ്രതിയാകുന്ന സൊഹ്റാബുദ്ദീന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസിന്റെ വിചാരണ അടച്ചിട്ട കോടതിയിലേക്ക് മാറ്റി. മാധ്യമങ്ങളെ ഒഴിവാണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യത്തെ തുടര്&#x200d;ന്നാണ് അടച്ചിട്ട കോടതിയില്&#x200d; വാദം കേള്&#x200d;ക്കുന്നത്. കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ഹര്&#x200d;കിഷന്&#x200d; ലോയയുടെ മരണത്തില്&#x200d; ദുരൂഹതയുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് സി.ബി.ഐ കോടതിയുടെ നിര്&#x200d;ണായക തീരുമാനം. സി.ബി.ഐയുടെ മുംബൈ അഡിഷനല്&#x200d; സെഷന്&#x200d;സ് കോടതിയിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാ പ്രതിയാകുന്ന കേസില്&#x200d; വിചാരണ തുടരുന്നത്. ഇതുവരെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാ പ്രതിയാകുന്ന സൊഹ്റാബുദ്ദീന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസിന്റെ വിചാരണ അടച്ചിട്ട കോടതിയിലേക്ക് മാറ്റി. മാധ്യമങ്ങളെ ഒഴിവാണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യത്തെ തുടര്&#x200d;ന്നാണ് അടച്ചിട്ട കോടതിയില്&#x200d; വാദം കേള്&#x200d;ക്കുന്നത്. കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ഹര്&#x200d;കിഷന്&#x200d; ലോയയുടെ മരണത്തില്&#x200d; ദുരൂഹതയുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് സി.ബി.ഐ കോടതിയുടെ നിര്&#x200d;ണായക തീരുമാനം.</p>
<p>സി.ബി.ഐയുടെ മുംബൈ അഡിഷനല്&#x200d; സെഷന്&#x200d;സ് കോടതിയിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാ പ്രതിയാകുന്ന കേസില്&#x200d; വിചാരണ തുടരുന്നത്. ഇതുവരെ തുറന്ന കോടതിയില്&#x200d; ആണ് വാദം കേട്ടിരുന്നത്. കേസ് പരിഗണിച്ചിരുന്ന മുന്&#x200d; ജഡ്ജി ഹര്&#x200d;കിഷന്&#x200d; ലോയയുടെ മരണത്തില്&#x200d; ദുരൂഹത പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തിയതോടെ മാധ്യമങ്ങളുടെ സാന്നിധ്യത്തില്&#x200d; വാദം തുടരരുതെന്ന് പ്രതിഭാഗം അഭിഭാഷകര്&#x200d; കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.</p>
<p>&nbsp;</p>
<p>ജസ്റ്റിസ് ഹര്&#x200d;കിഷന്&#x200d; ലോയയുടെ മരണം കൊലപാതകമായാണ് മാധ്യമങ്ങള്&#x200d; ചിത്രീകരിക്കുന്നതെന്നും അതിനാല്&#x200d; തുറന്ന മുറിയില്&#x200d; വാദം കേള്&#x200d;ക്കുന്നത് പ്രതികള്&#x200d;ക്കും സാക്ഷികള്&#x200d;ക്കും സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നും അഭിഭാഷകര്&#x200d; ചൂണ്ടിക്കാട്ടി. മാധ്യമങ്ങളേയും സന്ദര്&#x200d;ശകരെയും ഒഴിവാക്കി അടച്ചിട്ട മുറിയില്&#x200d; വാദം തുടരാന്&#x200d; ഉത്തരവിടണമെന്ന് വിചാരണ കോടതിയോട് പ്രതിഭാഗം അഭിഭാഷകര്&#x200d; ആവശ്യപ്പെടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-national-president-amith-shah-accused-sohrabuddin-case-plea-will-hear-on-the-incamera-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ വീണ്ടും; അമിത് ഷാക്ക് അനുകൂലമായി വിധിപറയാന്‍ ജഡ്ജിക്ക് നൂറു കോടി വാഗ്ദാനം ചെയ്തു</title>
		<link>https://www.chandrikadaily.com/shocking-revelation-in-sohrabuddin-case.html</link>
					<comments>https://www.chandrikadaily.com/shocking-revelation-in-sohrabuddin-case.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 21 Nov 2017 11:23:44 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[law]]></category>
		<category><![CDATA[Loya]]></category>
		<category><![CDATA[Sohrabhuddeen Case]]></category>
		<category><![CDATA[Sohrabuddin Sheikh encounter case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55371</guid>

					<description><![CDATA[അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ലോയയുടെ മരണത്തെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. അമിത് ഷാക്ക് അനുകൂലമായി വിധി പറയാന്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷാ, ബ്രിജ് ലോയക്ക് നൂറു കോടി രൂപ വാഗ്ദാനം ചെയ്തതായി ലോയയുടെ സഹോദരി അനുരാധ ബിയാനി ആരോപിച്ചു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ നിരഞ്ജന്‍ ടാക്‌ലെ &#8216;ദി കാരവനി&#8217;ല്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യമുള്ളത്. മഹാരാഷ്ട്ര ലാത്തൂരിലെ ഗേറ്റ്ഗാവിലെ പൈതൃക വസതിയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്&#x200d; ലോയയുടെ മരണത്തെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. അമിത് ഷാക്ക് അനുകൂലമായി വിധി പറയാന്&#x200d; ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷാ, ബ്രിജ് ലോയക്ക് നൂറു കോടി രൂപ വാഗ്ദാനം ചെയ്തതായി ലോയയുടെ സഹോദരി അനുരാധ ബിയാനി ആരോപിച്ചു. സ്വതന്ത്ര മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; നിരഞ്ജന്&#x200d; ടാക്‌ലെ<a href="http://www.caravanmagazine.in/vantage/loya-chief-justice-mohit-shah-offer-100-crore-favourable-judgment-sohrabuddin-case"> &#8216;ദി കാരവനി&#8217;ല്&#x200d; എഴുതിയ ലേഖനത്തിലാണ്</a> ഇക്കാര്യമുള്ളത്.</p>
<p>മഹാരാഷ്ട്ര ലാത്തൂരിലെ ഗേറ്റ്ഗാവിലെ പൈതൃക വസതിയില്&#x200d; ദീപാവലിക്ക് ഒത്തു ചേര്&#x200d;ന്നപ്പോള്&#x200d; ലോയ തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് അനുരാധ പറയുന്നു. അദ്ദേഹത്തിന്റെ മരണത്തിന് ആഴ്ചകള്&#x200d; മാത്രം മുമ്പായിരുന്നു ഇത്. അമിത് ഷാക്ക് അനുകൂലമായി വിധി പറയുന്നതിനു വേണ്ടി തനിക്ക് വിവിധ കേന്ദ്രങ്ങളില്&#x200d; നിന്ന് ഓഫറുകള്&#x200d; ലഭിക്കുന്നതായി ലോയ പറഞ്ഞതി അദ്ദേഹത്തിന്റെ പിതാവ് ഹര്&#x200d;കിഷന്&#x200d; ലോയയും പറയുന്നു.</p>
<p>2014 നവംബര്&#x200d; 31-ന് ഒരു സുഹൃത്തിന്റെ മകളുടെ വിവാഹത്തില്&#x200d; പങ്കെടുക്കാന്&#x200d; പോയ ബ്രിജ് ലോയ, അന്നു രാത്രി മരിച്ചിരുന്നു. മരണത്തില്&#x200d; ദുരൂഹതയുണ്ടെന്ന് മെഡിക്കല്&#x200d; ഡോക്ടറായ അനുരാധ വെളിപ്പെടുത്തിയത് ഇന്നലെ കാരവന്&#x200d; പ്രസിദ്ധീകരിച്ചിരുന്നു. 2016 നവംബറിനും 2017 നവംബറിനുമിടയില്&#x200d; നടത്തിയ തന്റെ അന്വേഷണത്തില്&#x200d; ബ്രിജ് ഗോപാല്&#x200d; ലോയയുടെ മരണം അസ്വാഭാവികമാണെന്നതിന് നിരവധി തെളിവുകള്&#x200d; ലഭിച്ചതായി നിരഞ്ജന്&#x200d; ടാക്‌ലെ വ്യക്തമാക്കുന്നു.</p>
<p>ഗുജറാത്ത് ഉപമുഖ്യമന്ത്രിയായിരിക്കെ, സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖിനെയും കുടുംബത്തെയും വ്യാജ ഏറ്റുമുട്ടലില്&#x200d; വധിച്ചത് അമിത് ഷായുടെ നിര്&#x200d;ദേശ പ്രകാരമായിരുന്നു എന്നാണ് കേസ്. കോടതിയെ സ്വാധീനിക്കുമെന്ന ഭയത്താല്&#x200d; ഗുജറാത്തിന് പുറത്ത് നടത്തിയ വിചാരണയുടെ ഒരു ഘട്ടത്തില്&#x200d; പോലും അമിത് ഷാ കോടതിയില്&#x200d; ഹാജരായിരുന്നില്ല. അമിത് ഷാക്ക് ഹാജരാകാന്&#x200d; അന്ത്യശാസനം നല്&#x200d;കിയ ജഡ്ജ് ജെ.ടി ഉത്പത്തിനെ, സുപ്രീം കോടതിയുടെ നിര്&#x200d;ദേശം അവഗണിച്ച് സ്ഥലം മാറ്റിയിരുന്നു. 201 ജൂണിലാണ് ബ്രിജ് ഗോപാല്&#x200d; ലോയ ജഡ്ജിയാകുന്നത്.</p>
<p>10,000 പേജിലധികം വരുന്ന കുറ്റപത്രം സൂക്ഷ്മമായി വായിക്കുകയും തെളിവുകള്&#x200d; എല്ലാം മുഖവിലക്കെടുക്കുകയും ചെയ്ത ബ്രിജ് ലോയയുടെ വിധി അമിത് ഷാക്ക് എതിരായിരിക്കുമെന്ന് നിയമ വൃത്തങ്ങളില്&#x200d; സംസാരമുണ്ടായിരുന്നു. വിചാരണാ കാലയളവില്&#x200d; താന്&#x200d; കടുത്ത സമ്മര്&#x200d;ദങ്ങള്&#x200d; നേരിട്ടതായി ലോയ നിരവധി പേരോട് വെളിപ്പെടുത്തിയിട്ടുണ്ട്.</p>
<p>2014 ഡിസംബര്&#x200d; ഒന്നിന് ദുരൂഹ സാഹചര്യത്തില്&#x200d; ലോയ മരിച്ചതിനു ശേഷം ഒരു മാസത്തിനുള്ളില്&#x200d; കേസില്&#x200d; നിന്ന് അമിത് ഷാ കുറ്റവിമുക്തനാക്കപ്പെട്ടു. തെളിവില്ലെന്നു കണ്ടാണ് ഷായെ കുറ്റവിമുക്തനാക്കിയത്.</p>
<p>Related: <a href="https://www.chandrikadaily.com/shocking-revelation-in-judge-death-case.html">അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം; സംശയങ്ങളുന്നയിച്ച് കുടുംബം</a></p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shocking-revelation-in-sohrabuddin-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം; സംശയങ്ങളുന്നയിച്ച് കുടുംബം</title>
		<link>https://www.chandrikadaily.com/shocking-revelation-in-judge-death-case.html</link>
					<comments>https://www.chandrikadaily.com/shocking-revelation-in-judge-death-case.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 20 Nov 2017 11:06:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[court]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[gujrat]]></category>
		<category><![CDATA[Sohrabhuddeen Case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55113</guid>

					<description><![CDATA[ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ദുരൂഹത ഉയര്‍ത്തി കുടുംബം. 2014 നവംബര്‍ 31 -ന് ഒരു സുഹൃത്തിന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പട്ടെ ലോയ അന്നു രാത്രിയാണ് അവിശ്വസനീയ സാഹചര്യങ്ങളില്‍ മരണപ്പെട്ടത്. ലോയയുടെ സഹോദരിയും ഡോക്ടറുമായ അനുരാധ ബിയാനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ നിരഞ്ജന്‍ ടാക്ലെ ആണ് &#8216;കാരവന്‍&#8217; മാഗസിനില്‍ അമിത് [&#8230;]]]></description>
										<content:encoded><![CDATA[<p>ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്&#x200d; ഹര്&#x200d;കിഷന്&#x200d; ലോയയുടെ മരണത്തില്&#x200d; ദുരൂഹത ഉയര്&#x200d;ത്തി കുടുംബം. 2014 നവംബര്&#x200d; 31 -ന് ഒരു സുഹൃത്തിന്റെ മകളുടെ വിവാഹ ചടങ്ങില്&#x200d; പങ്കെടുക്കാന്&#x200d; പുറപ്പട്ടെ ലോയ അന്നു രാത്രിയാണ് അവിശ്വസനീയ സാഹചര്യങ്ങളില്&#x200d; മരണപ്പെട്ടത്. ലോയയുടെ സഹോദരിയും ഡോക്ടറുമായ അനുരാധ ബിയാനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്&#x200d; സ്വതന്ത്ര മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; നിരഞ്ജന്&#x200d; ടാക്ലെ ആണ് <a href="http://www.caravanmagazine.in/vantage/shocking-details-emerge-in-death-of-judge-presiding-over-sohrabuddin-trial-family-breaks-silence">&#8216;കാരവന്&#x200d;&#8217; മാഗസിനില്&#x200d;</a> അമിത് ഷാക്കു നേരെ സംശയത്തിന്റെ വിരല്&#x200d; ചൂണ്ടുന്ന ലേഖനം എഴുതിയിരിക്കുന്നത്.</p>
<p>സപ്ന ജോഷി എന്ന സഹപ്രവര്&#x200d;ത്തകയുടെ മകളുടെ വിവാഹത്തിന്, താല്&#x200d;പര്യമില്ലാതിരുന്നിട്ടും രണ്ട് സഹ ജഡ്ജിമാര്&#x200d; ബ്രിജ് ലോയയെ കൊണ്ടുപോവുകയായിരുന്നു. രാത്രി 11 മണിക്ക് ഭാര്യയുമായി ഫോണില്&#x200d; 40 മിനുട്ടോളം സംസാരിച്ച ലോയ തന്റെ തിരക്കുകളെപ്പറ്റി അവരോട് ബോധിപ്പിച്ചു. ഇതായിരുന്നു കുടുംബവുമായുള്ള അദ്ദേഹത്തിന്റെ അവസാന ബന്ധം. പിറ്റേന്ന് പുലര്&#x200d;ച്ചെ, ലോയ മരണപ്പെട്ടുവെന്ന വാര്&#x200d;ത്തയാണ് പിതാവ് ഹര്&#x200d;കിഷന്&#x200d; ലോയക്കും ഭാര്യ ശര്&#x200d;മിളക്കും സഹോദരി അനുരാധ ബിയാനിക്കും ലഭിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട ലോയയെ നാഗ്പൂരിലെ ഡാന്റെ സ്വകാര്യ ആശുപത്രിയില്&#x200d; ചികിത്സക്കു വിധേയനാക്കിയെന്നും പിന്നീട് മറ്റൊരു സ്വകാര്യ ആസ്പത്രിയായ മെഡിട്രിനയില്&#x200d; പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു എന്നുമാണ് കുടുംബത്തിനു ലഭിച്ച വിവരം.</p>
<p>ബ്രിജ് ലോയയുടെ മരണം സംബന്ധിച്ച് നിരവധി ദുരൂഹതകളുണ്ടെന്നും കൊലപാതകം ആവാനുള്ള സാധ്യതകള്&#x200d; നിരവധിയാണെന്നും സഹോദരി അനുരാധ ബിയാനി പറയുന്നു. സിറ്റിങ് ജഡ്ജിയായ ലോയയെ ഓട്ടോറിക്ഷയിലാണ് ആസ്പത്രിയിലേക്ക് കൊണ്ടുപോയത്. ഡാന്റെ ആസ്പത്രിയിലെ സ്റ്റെപ്പുകള്&#x200d; നടന്നു കയറിയ അദ്ദേഹം അവിടെ നിന്ന് മെഡിട്രിനയില്&#x200d; എത്തിക്കുമ്പോഴേക്കും മരിച്ചു എന്നത് അവിശ്വസനീയമാണ്. കുടുംബത്തില്&#x200d; ആരെയും അറിയിക്കാതെയാണ് പോസ്റ്റ്‌പോര്&#x200d;ട്ടം നടത്തിയത്. മെഡിക്കല്&#x200d; വിദഗ്ധയായ താന്&#x200d; മൃതദേഹത്തില്&#x200d; അസ്വാഭാവികമായ കാര്യങ്ങള്&#x200d; കണ്ടതിനെ തുടര്&#x200d;ന്ന് വീണ്ടും പോസ്റ്റ്‌മോര്&#x200d;ട്ടം നടത്താന്&#x200d; ആവശ്യപ്പെട്ടെങ്കിലും ജഡ്ജിമാരടക്കമുള്ളവര്&#x200d; ആ ആവശ്യത്തില്&#x200d; നിന്ന് പിന്മാറാന്&#x200d; ആവശ്യപ്പെടുകയായിരുന്നു &#8211; അനുരാധ പറയുന്നു.</p>
<p>അതിരാവിലെ 6.15-നാണ് ലോയ മരിച്ചത് എന്നാണ് പൊലീസ് റെക്കോര്&#x200d;ഡുകളില്&#x200d; ഉള്ളത്. എന്നാല്&#x200d; ആര്&#x200d;.എസ്.എസ് പ്രാദേശിക നേതാവായ ഈശ്വര്&#x200d; ബഹേതി എന്നയാണ് പുലര്&#x200d;ച്ചെ അഞ്ചു മണിയോടെ മരണം സംബന്ധിച്ച് വിവരം നല്&#x200d;കാന്&#x200d; കുടുംബത്തെ വിളിച്ചിരുന്നുവെന്ന് ലോയയുടെ മറ്റൊരു സഹോദരി സരിത മന്ദാനെ പറയുന്നു. സ്വദേശമായ ലാഹോറില്&#x200d; നിന്ന് 30 കിലോമീറ്റര്&#x200d; അകലെയുള്ള ഗേറ്റ്ഗാവിലെ ആസ്പത്രിയില്&#x200d; നിന്ന് മൃതദേഹം കൊണ്ടുവരാനുള്ള സൗകര്യങ്ങള്&#x200d; ചെയ്യാമെന്ന് ബഹേതി കുടുംബത്തെ അറിയിക്കുകയായിരുന്നു.</p>
<p>പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടില്&#x200d; നിറയെ ദുരൂഹതകളാണെന്നും കുടുംബത്തിന്റെ അനുമതി പത്രമില്ലാതെയാണ് പോസ്റ്റ്‌മോര്&#x200d;ട്ടം നടത്തിയതെന്നും അനുരാധ ആരോപിക്കുന്നു. മൃതദേഹത്തിന്റെ പിന്&#x200d;ഭാഗത്തെ കോളറില്&#x200d; രക്തം പുരണ്ടിരുന്നു. പാന്റ് ക്ലിപ്പുകള്&#x200d; തകര്&#x200d;ന്ന നിലയിലായിരുന്നു. എന്നാല്&#x200d;, പോസ്റ്റ് മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടില്&#x200d; വസ്ത്രത്തില്&#x200d; അസ്വാഭാവികമായി ഒന്നുമില്ല എന്നായിരുന്നു രേഖപ്പെടുത്തിയത്. മരണ കാരണമായി രേഖപ്പെടുത്തിയ &#8216;കൊറോണറി ആര്&#x200d;ട്ടറി ഇന്&#x200d;സഫിഷ്യന്&#x200d;സി&#8217; ഉണ്ടാകാനുള്ള ഒരു സാഹചര്യവും 48-കാരനായ ലോയക്കുണ്ടായിരുന്നില്ല.</p>
<p>ലോയക്ക് നല്&#x200d;കിയ ചികിത്സയുടെ വിശദാംശങ്ങളറിയാന്&#x200d; ദാണ്ഡെ ആസ്പത്രിയുമായി ബന്ധപ്പെട്ടെങ്കിലും വിവരങ്ങള്&#x200d; നല്&#x200d;കാന്&#x200d; അവര്&#x200d; വിസമ്മതിക്കുകയായിരുന്നു. അതേസമയം, പോസ്റ്റ്‌മോര്&#x200d;ട്ടം നടത്തിയ നാഗ്പൂര്&#x200d; മെഡിക്കല്&#x200d; കോളേജിലെ ഒരാള്&#x200d;, പോസ്റ്റ്‌മോര്&#x200d;ട്ടം ശരിയായ ദിശയിലല്ല നടന്നത് എന്നു സൂചിപ്പിക്കുന്നുണ്ട്. അര്&#x200d;ധരാത്രിയാണ് മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടത്തിനെത്തിയത്. പോസ്റ്റ്‌മോര്&#x200d;ട്ടം നടന്നു എന്നു വരുത്താന്&#x200d; മൃതദേഹം കീറിമുറിച്ച് തുന്നിച്ചേര്&#x200d;ക്കാന്&#x200d; &#8216;മുകളില്&#x200d; നിന്ന്&#8217; നിര്&#x200d;ദേശം ലഭിച്ചു ഇയാള്&#x200d; ലേഖകനോട് പറഞ്ഞു.</p>
<p>സൊഹ്‌റാബുദ്ദീന്&#x200d; കേസില്&#x200d; അമിത് ഷാ കോടതിയെ സ്വാധീനിച്ചേക്കാമെന്ന സംശയത്തില്&#x200d; സുപ്രീം കോടതിയാണ് വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റിയത്. ഒരേ ജഡ്ജി തന്നെ അവസാനം വരെ വാദം കേള്&#x200d;ക്കണമെന്നും സുപ്രീം കോടതി നിര്&#x200d;ദേശിച്ചിരുന്നു. എന്നാല്&#x200d; ആദ്യം വാദംകേട്ട ജസ്റ്റിസ് ജെ.ടി ഉത്പത്തിനെ സംശയാസ്പദമായ സാഹചര്യത്തില്&#x200d; സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷമാണ് ബ്രിജ് ലോയക്ക് കേസിന്റെ ചുമതല വന്നു ചേര്&#x200d;ന്നത്.</p>
<p>ലോയ കൊല്ലപ്പെട്ട് ഒരു മാസത്തിനുള്ളില്&#x200d; അമിത് ഷായെ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കി. തെളിവുകള്&#x200d; ഇല്ല എന്ന കാരണത്താലായിരുന്നു ഇത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shocking-revelation-in-judge-death-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
