<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Sohrabuddin Sheikh encounter case &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sohrabuddin-sheikh-encounter-case/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 10 Jan 2019 06:55:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Sohrabuddin Sheikh encounter case &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്&#x200d; കേസ്; മോദിക്ക് തിരിച്ചടി; റിപ്പോര്&#x200d;ട്ട് കൈമാറണമെന്ന് സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/gujarat-encounter-killings-share-bedi-committee-report-with-petitioners-sc-tells-govts.html</link>
					<comments>https://www.chandrikadaily.com/gujarat-encounter-killings-share-bedi-committee-report-with-petitioners-sc-tells-govts.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 10 Jan 2019 03:16:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[anti modi]]></category>
		<category><![CDATA[bjp gujarat]]></category>
		<category><![CDATA[fake encounter]]></category>
		<category><![CDATA[Gujarat Riot]]></category>
		<category><![CDATA[Sohrabuddin Sheikh encounter case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115764</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന 21 വ്യാജ ഏറ്റുമുട്ടല്&#x200d; സംഭവങ്ങളെക്കുറിച്ച് റിട്ട. സുപ്രീംകോടതി ജഡ്ജി എച്ച്.എസ് ബേദി അധ്യക്ഷനായ കമ്മിറ്റി നടത്തിയ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്&#x200d;ട്ട് കേസിലെ മുഴുവന്&#x200d; കക്ഷികള്&#x200d;ക്കും കൈമാറണമെന്ന് സുപ്രീംകോടതി. റിപ്പോര്&#x200d;ട്ട് കൈമാറാനാവില്ലെന്ന ഗുജറാത്ത് സര്&#x200d;ക്കാറിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്. ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്&#x200d; കവി ജാവേദ് അക്തര്&#x200d;, അന്തരിച്ച മുതിര്&#x200d;ന്ന മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; ബി.ജി വര്&#x200d;ഗീസ് എന്നിവര്&#x200d; സമര്&#x200d;പ്പിച്ച പൊതുതാല്&#x200d;പര്യ ഹര്&#x200d;ജി പരിഗണിച്ചാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന 21 വ്യാജ ഏറ്റുമുട്ടല്&#x200d; സംഭവങ്ങളെക്കുറിച്ച് റിട്ട. സുപ്രീംകോടതി ജഡ്ജി എച്ച്.എസ് ബേദി അധ്യക്ഷനായ കമ്മിറ്റി നടത്തിയ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്&#x200d;ട്ട് കേസിലെ മുഴുവന്&#x200d; കക്ഷികള്&#x200d;ക്കും കൈമാറണമെന്ന് സുപ്രീംകോടതി. റിപ്പോര്&#x200d;ട്ട് കൈമാറാനാവില്ലെന്ന ഗുജറാത്ത് സര്&#x200d;ക്കാറിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്.</p>
<p>ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്&#x200d; കവി ജാവേദ് അക്തര്&#x200d;, അന്തരിച്ച മുതിര്&#x200d;ന്ന മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; ബി.ജി വര്&#x200d;ഗീസ് എന്നിവര്&#x200d; സമര്&#x200d;പ്പിച്ച പൊതുതാല്&#x200d;പര്യ ഹര്&#x200d;ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. റിപ്പോര്&#x200d;ട്ടിലെ വിവരങ്ങള്&#x200d; മാധ്യമങ്ങള്&#x200d;ക്ക് കൈമാറുന്നതില്&#x200d;നിന്ന് പരാതിക്കാരെ തടയണമെന്ന ഗുജറാത്ത് സര്&#x200d;ക്കാറിന്റെ ആവശ്യവും കോടതി തള്ളി.</p>
<p>ബേദി കമ്മിറ്റിയുടെ 11ാമത്തെയും അവസാനത്തേതുമായ അന്വേഷണ റിപ്പോര്&#x200d;ട്ട് 2018 ജനുവരിയിലാണ് സംസ്ഥാന സര്&#x200d;ക്കാറിനു സമര്&#x200d;പ്പിച്ചത്. എന്നാല്&#x200d; ഇതുവരെ റിപ്പോര്&#x200d;ട്ട് പുറത്തുവിടാന്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; തയ്യാറായിട്ടില്ല.കേസിലെ കക്ഷികളെക്കുറിച്ചും ഇരകളെക്കുറിച്ചുമുള്ള മുന്&#x200d;വിധിയാണ് സംസ്ഥാന സര്&#x200d;ക്കാര്&#x200d; നിലപാടിനു പിന്നിലെന്ന് കോടതി കുറ്റപ്പെടുത്തി.</p>
<p>സോളിസിറ്റര്&#x200d; ജനറല്&#x200d; തുഷാര്&#x200d; മേത്ത മറ്റൊരു ബെഞ്ച് മുമ്പാകെ ഹാജരായിക്കൊണ്ടിരിക്കുന്നതിനാല്&#x200d; കേസ് മാറ്റിവെക്കണമെന്നാണ് ഗുജറാത്ത് സര്&#x200d;ക്കാറിനു വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്&#x200d;സല്&#x200d; രജത് നായര്&#x200d; ആദ്യം ആവശ്യപ്പെട്ടത്. എന്നാല്&#x200d; ഈ ആവശ്യവും കോടതി തള്ളി. തുടര്&#x200d;ന്ന് ഇന്നലെ തന്നെ കേസ് പരിഗണിക്കുകയായിരുന്നു. താങ്കള്&#x200d; ആരാണെന്നായിരുന്നു ഗുജറാത്ത് സ്റ്റാന്റിങ് കോണ്&#x200d;സലിനോടുള്ള ചീഫ് ജസ്റ്റിസിന്റെ ആദ്യ ചോദ്യം. ഗുജറാത്ത് സര്&#x200d;ക്കാറിന്റെ അഭിഭാഷകനാണെന്ന് മറുപടി നല്&#x200d;കിയപ്പോള്&#x200d; താങ്കളുടെ താല്&#x200d;പര്യങ്ങള്&#x200d; മാത്രം കണക്കിലെടുത്താല്&#x200d; പോരെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. റിട്ട. സുപ്രീംകോടതി ജഡ്ജി എന്ന നിലയില്&#x200d; ബേദി കമ്മിറ്റിയുടെ റിപ്പോര്&#x200d;ട്ടിലെ ഉപസംഹാരം സ്വീകരിക്കാന്&#x200d; കഴിയണമെന്നില്ല. റിപ്പോര്&#x200d;ട്ട് ഞങ്ങള്&#x200d; സ്വീകരിക്കുന്നു എന്നല്ല ഇതിനര്&#x200d;ത്ഥം. കേസിലെ കക്ഷികള്&#x200d;ക്ക് റിപ്പോര്&#x200d;ട്ടിന്റെ പകര്&#x200d;പ്പ് നല്&#x200d;കണമെന്നാണ് പറഞ്ഞത്. പകര്&#x200d;പ്പ് ലഭിക്കാന്&#x200d; പരാതിക്കാര്&#x200d;ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.</p>
<p>225 പേജ് വരുന്നതാണ് ബേദി കമ്മിറ്റിയുടെ അന്തിമ റിപ്പോര്&#x200d;ട്ട്. റിപ്പോര്&#x200d;ട്ടില്&#x200d; എന്താണ് പറയുന്നതെന്ന് അറിയില്ല. അതുകൊണ്ടു തന്നെ റിപ്പോര്&#x200d;ട്ട് സ്വീകരിക്കണോ തള്ളണോ എന്നത് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണ്. നേരത്തെയുള്ള ഉത്തരവു പ്രകാരമാണ് നിങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് കോടതിയില്&#x200d; സമര്&#x200d;പ്പിച്ചത്. എന്നാല്&#x200d; പിന്നീട് ചോദിക്കുമ്പോഴൊക്കെ കേസ് പിന്നീട് പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അത് സ്വീകാര്യമല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാക്കാല്&#x200d; പരാമര്&#x200d;ശിച്ചു.</p>
<p>പ്രതികളാകാന്&#x200d; സാധ്യതയുള്ളവര്&#x200d;ക്കു വേണ്ടിയെന്ന പേരില്&#x200d; കോടതിയില്&#x200d; ഹാജരായ മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; രാകേഷ് ദ്വിവേദിയും കക്ഷികള്&#x200d;ക്ക് റിപ്പോര്&#x200d;ട്ട് കൈമാറുന്നതിനെ എതിര്&#x200d;ത്തു. പൊതുതാല്&#x200d;പര്യ ഹര്&#x200d;ജി നല്&#x200d;കിയവര്&#x200d;ക്ക് റിപ്പോര്&#x200d;ട്ട് ലഭിക്കാന്&#x200d; യാതൊരു അവകാശവുമില്ലെന്ന് അദ്ദേഹം വാദിച്ചു. കേസില്&#x200d; ഉള്&#x200d;പ്പെട്ട ചിലരുടെ ക്രിമിനല്&#x200d; പശ്ചാത്തലങ്ങളും വസ്തുതാപരമായ കാര്യങ്ങളും അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ബേദി കമ്മിറ്റി റിപ്പോര്&#x200d;ട്ട്. വിചാരണക്കോടതിയാണ് റിപ്പോര്&#x200d;ട്ട് പരിഗണിക്കേണ്ടത്. പരാതിക്കാര്&#x200d;ക്ക് റിപ്പോര്&#x200d;ട്ടിന്റെ പകര്&#x200d;പ്പ് കൈമാറാന്&#x200d; സുപ്രീംകോടതി ഉത്തരവിട്ടാല്&#x200d; വിവരങ്ങള്&#x200d; വെളിച്ചത്തു വരുന്നതിനും കേസിനെക്കുറിച്ച് മുന്&#x200d;വിധികള്&#x200d; രൂപപ്പെടുന്നതിനും വഴിയൊരുക്കുമെന്ന് ദ്വിവേദി ആരോപിച്ചു. എന്നാല്&#x200d; കേസെടുക്കാന്&#x200d; സുപ്രീംകോടതി തന്നെ നേരിട്ട് റിപ്പോര്&#x200d;ട്ട് കീഴ്‌ക്കോടതിക്ക് അയച്ചു കൊടുക്കണോ എന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസിന്റെ ചോദ്യം.</p>
<p>നേരത്തെ കേസ് പരിഗണിക്കവെ തന്നെ റിപ്പോര്&#x200d;ട്ടിന്റെ സ്വീകാര്യതയെ ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; ചോദ്യം ചെയ്തിരുന്നു. മോണിട്ടറിങ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളുമായി കൂടിയാലോചിക്കാതെയാണ് ജസ്റ്റിസ് ബേദി റിപ്പോര്&#x200d;ട്ട് തയ്യാറാക്കിയതെന്നായിരുന്നു പ്രധാന വിമര്&#x200d;ശനം. ഇതേതുടര്&#x200d;ന്ന് ജസ്റ്റിസ് ബേദിയോട് സുപ്രീംകോടതി നിലപാട് എഴുതി അറിയിക്കാന്&#x200d; നിര്&#x200d;ദേശിച്ചു. 2012ലെ സുപ്രീംകോടതി ഉത്തരവിലൂടെ ലഭിച്ച അധികാരത്തിന്റെ പരിധിയില്&#x200d; നിന്നുകൊണ്ടാണ് താന്&#x200d; പ്രവര്&#x200d;ത്തിച്ചതെന്നാണ് ജസ്റ്റിസ് ബേദി സമര്&#x200d;പ്പിച്ച മറുപടിയില്&#x200d; പറയുന്നതെന്നും റിട്ട. ജഡ്ജിന്റെ വാക്കുകളെ വിശ്വാസത്തില്&#x200d; എടുക്കാതിരിക്കാന്&#x200d; കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gujarat-encounter-killings-share-bedi-committee-report-with-petitioners-sc-tells-govts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൊറാബുദ്ദീന്&#x200d; ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്&#x200d;; 22 പ്രതികളെയും സി.ബി.ഐ കോടതി വെറുതെ വിട്ടു</title>
		<link>https://www.chandrikadaily.com/no-proof-of-fake-encounter-in-sohrabuddin-case-says-court.html</link>
					<comments>https://www.chandrikadaily.com/no-proof-of-fake-encounter-in-sohrabuddin-case-says-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 21 Dec 2018 08:45:46 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cbi crisis]]></category>
		<category><![CDATA[fake encounter]]></category>
		<category><![CDATA[Gujarat Riot]]></category>
		<category><![CDATA[Sohrabhuddeen Case]]></category>
		<category><![CDATA[Sohrabuddin Sheikh encounter case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114316</guid>

					<description><![CDATA[മുംബൈ: ഗുജറാത്തിലെ സൊറാബുദ്ദീന്&#x200d; ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; 22 പ്രതികളെയും വെറുതെ വിട്ടു. കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാന്&#x200d; പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളായ 22 പൊലീസുകാരെയും കോടതി വെറുതെ വിട്ടത്. സിബിഐ പ്രത്യേക കോടതിയിലെ ജഡ്ജി എസ് ജെ ശര്&#x200d;മ്മയാണ് കേസില്&#x200d; വിധി പറഞ്ഞത്. പ്രതികള്&#x200d;ക്കെതിരെ കുറ്റം തെളിയിക്കുന്നതില്&#x200d; പ്രോസിക്യൂഷന്&#x200d; പൂര്&#x200d;ണമായി പരാജയപ്പെട്ടെന്നും കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാനായില്ലെന്നും കോടതി വ്യക്തമാക്കി. വീണ്ടും വാദം കേള്&#x200d;ക്കണമെന്ന സിബിഐയുടെ ആവശ്യവും കോടതി തള്ളി. തുളസീ റാം പ്രജാപതിയുടെ കൊലപാതകത്തിലെ ഗൂഡാലോചന [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: ഗുജറാത്തിലെ സൊറാബുദ്ദീന്&#x200d; ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; 22 പ്രതികളെയും വെറുതെ വിട്ടു. കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാന്&#x200d; പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളായ 22 പൊലീസുകാരെയും കോടതി വെറുതെ വിട്ടത്. സിബിഐ പ്രത്യേക കോടതിയിലെ ജഡ്ജി എസ് ജെ ശര്&#x200d;മ്മയാണ് കേസില്&#x200d; വിധി പറഞ്ഞത്. പ്രതികള്&#x200d;ക്കെതിരെ കുറ്റം തെളിയിക്കുന്നതില്&#x200d; പ്രോസിക്യൂഷന്&#x200d; പൂര്&#x200d;ണമായി പരാജയപ്പെട്ടെന്നും കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാനായില്ലെന്നും കോടതി വ്യക്തമാക്കി. വീണ്ടും വാദം കേള്&#x200d;ക്കണമെന്ന സിബിഐയുടെ ആവശ്യവും കോടതി തള്ളി. തുളസീ റാം പ്രജാപതിയുടെ കൊലപാതകത്തിലെ ഗൂഡാലോചന തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.</p>
<p>സൊറാബുദ്ദീന്&#x200d; ഷെയ്ഖിനെയും ഭാര്യ കൗസര്&#x200d;ബിയെയും ഗുജറാത്ത് പൊലീസ് ഗാന്ധിനഗറിന് സമീപം വച്ച് 2005 നവംബറിലാണ് കൊലപ്പെടുത്തിയത്. പിന്നീട് ഇവരുടെ ഡ്രൈവര്&#x200d; തുളസിറാം പ്രജാപതിയും കൊല്ലപ്പെട്ടിരുന്നു.</p>
<p>2014ല്&#x200d; 38 പേര്&#x200d; പ്രതിയായ കേസില്&#x200d; അമിത് ഷായടക്കം 16 പേരെ കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 22 പ്രതികളുടെ വിധിയാണ് ഇപ്പോള്&#x200d; പുറത്തുവന്നിരിക്കുന്നത്. 210 സാക്ഷികളെ വിസ്തരിച്ച കേസില്&#x200d; 92 പേര്&#x200d; മൊഴിമാറ്റിയിരുന്നു. ആദ്യം ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ച കേസ് 2010 ലാണ് സിബിഐക്ക് കൈമാറിയത്. 2013 കേസിന്റെ വാദം ഗുജറാത്തില്&#x200d; നിന്നും സുപ്രീം കോടതിയുടെ നിര്&#x200d;ദ്ദേശത്തെ തുടര്&#x200d;ന്ന് മുംബൈയിലേക്ക് മാറ്റിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-proof-of-fake-encounter-in-sohrabuddin-case-says-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹരേന്&#x200d; പാണ്ഡ്യയെ കൊന്നത് ഡിജി വന്&#x200d;സാരെയുടെ നിര്&#x200d;ദേശപ്രകാരമായിരുന്നെന്ന് സാക്ഷിമൊഴി</title>
		<link>https://www.chandrikadaily.com/sohrabuddin-shaikh-killed-ex-minister-haren-pandya-on-vanzaras-orders-witness-tells-court.html</link>
					<comments>https://www.chandrikadaily.com/sohrabuddin-shaikh-killed-ex-minister-haren-pandya-on-vanzaras-orders-witness-tells-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Nov 2018 13:31:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anti modi]]></category>
		<category><![CDATA[DG Vanzara]]></category>
		<category><![CDATA[Gujarat Riot]]></category>
		<category><![CDATA[Sohrabhuddeen Case]]></category>
		<category><![CDATA[Sohrabuddin Sheikh encounter case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109423</guid>

					<description><![CDATA[അഹമ്മദാബാദ്: ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരേന്&#x200d; പാണ്ഡ്യയെ സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖ് കൊലപ്പെടുത്തിയത് ഐ.പി.എസ് ഓഫീസറായിരുന്ന ഡി.ജി വന്&#x200d;സാരയുടെ നിര്&#x200d;ദേശ പ്രകാരമായിരുന്നെന്ന് സാക്ഷിമൊഴി. സൊഹ്‌റാബുദ്ദീന്&#x200d; വ്യാജഏറ്റമുട്ടല്&#x200d; കേസിലെ ഒരു സാക്ഷിയാണ് വെളിപ്പെടുത്തല്&#x200d; നടത്തിയത്. പ്രത്യേക സിബി.ഐ ജഡ്ജി എസ്.ജെ ശര്&#x200d;മ്മക്ക് മുമ്പാകെയാണ് സാക്ഷിയുടെ വെളിപ്പെടുത്തല്&#x200d;. 2002ലാണ് സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖുമായി പരിചയപ്പെടുന്നതെന്നും അന്ന് പാണ്ഡ്യയെ കൊല്ലാന്&#x200d; വന്&#x200d;സാര പണം നല്&#x200d;കിയെന്ന് സൊഹ്‌റാബുദ്ദീന്&#x200d; പറഞ്ഞിരുന്നുവെന്നും ഇയാള്&#x200d; പറയുന്നു. ഈ സമയത്ത് തന്നെയാണ് താന്&#x200d; സൊഹ്‌റാബുദ്ദീന്റെ ഭാര്യ കൗസര്&#x200d;ബിയെയും സഹായി തുള്&#x200d;സി പ്രജാപതിയെയും പരിചയപ്പെടുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരേന്&#x200d; പാണ്ഡ്യയെ സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖ് കൊലപ്പെടുത്തിയത് ഐ.പി.എസ് ഓഫീസറായിരുന്ന ഡി.ജി വന്&#x200d;സാരയുടെ നിര്&#x200d;ദേശ പ്രകാരമായിരുന്നെന്ന് സാക്ഷിമൊഴി. സൊഹ്‌റാബുദ്ദീന്&#x200d; വ്യാജഏറ്റമുട്ടല്&#x200d; കേസിലെ ഒരു സാക്ഷിയാണ് വെളിപ്പെടുത്തല്&#x200d; നടത്തിയത്. പ്രത്യേക സിബി.ഐ ജഡ്ജി എസ്.ജെ ശര്&#x200d;മ്മക്ക് മുമ്പാകെയാണ് സാക്ഷിയുടെ വെളിപ്പെടുത്തല്&#x200d;.</p>
<p>2002ലാണ് സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖുമായി പരിചയപ്പെടുന്നതെന്നും അന്ന് പാണ്ഡ്യയെ കൊല്ലാന്&#x200d; വന്&#x200d;സാര പണം നല്&#x200d;കിയെന്ന് സൊഹ്‌റാബുദ്ദീന്&#x200d; പറഞ്ഞിരുന്നുവെന്നും ഇയാള്&#x200d; പറയുന്നു. ഈ സമയത്ത് തന്നെയാണ് താന്&#x200d; സൊഹ്‌റാബുദ്ദീന്റെ ഭാര്യ കൗസര്&#x200d;ബിയെയും സഹായി തുള്&#x200d;സി പ്രജാപതിയെയും പരിചയപ്പെടുന്നത്. ഹരേന്&#x200d; പാണ്ഡ്യയെ കൊന്നത് തെറ്റായിപ്പോയെന്ന് അന്നു തന്നെ സൊഹ്‌റാബുദ്ദീനോട് പറഞ്ഞിരുന്നുവെന്നും 2005ല്&#x200d; രാജസ്ഥാന്&#x200d; പൊലീസ് തന്നെ പിടികൂടിയപ്പോള്&#x200d; ഉദയ്പൂര്&#x200d; ജയിലില്&#x200d; വെച്ച് പ്രജാപതിയില്&#x200d; നിന്നാണ് സൊഹ്‌റാബുദ്ദീനും കൗസര്&#x200d;ബിയും ഗുജറാത്ത് പൊലീസിന്റെ ഏറ്റുമുട്ടലില്&#x200d; കൊല്ലപ്പെട്ടുവെന്ന് അറിയുന്നതെന്നും സാക്ഷി പറഞ്ഞു.</p>
<p>2003ലാണ് ഹരേന്&#x200d; പാണ്ഡ്യ കൊല്ലപ്പെടുന്നത്. 2005ലാണ് സൊഹ്‌റാബുദ്ദീനും ഭാര്യ കൗസര്&#x200d;ബിയും കൊല്ലപ്പെടുന്നത്. കസ്റ്റഡിയിലിരിക്കെ 2006ല്&#x200d; തുള്&#x200d;സി റാം പ്രജാപതിയും കൊല്ലപ്പെട്ടു.</p>
<p>2002 ല്&#x200d; ഗോധ്രയില്&#x200d; ട്രെയിനില്&#x200d; വെന്തുമരിച്ച കര്&#x200d;സേവകരുടെ മൃതശരീരങ്ങള്&#x200d; പൊതുദര്&#x200d;ശനത്തിന് വെച്ച് സംഘര്&#x200d;ഷാവസ്ഥ സൃഷ്ടിക്കരുതെന്ന് നരേന്ദ്രമോദിയുടെ ക്യാബിനറ്റ് യോഗത്തില്&#x200d; പറഞ്ഞ മന്ത്രിയായിരുന്നത്രെ ഹരേന്&#x200d; പാണ്ഡെ. ഗോധ്ര സംഭവത്തില്&#x200d; ഹിന്ദുക്കള്&#x200d; പ്രതിഷേധിക്കുമ്പോള്&#x200d; അവരെ തടയരുതെന്ന് നിര്&#x200d;ദേശം നരേന്ദ്ര മോദി പ്രത്യേക യോഗം വിളിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്ക് നല്&#x200d;കി എന്ന് ഔട്ട്‌ലുക്ക് മാഗസിനോട് വെളിപ്പെടുത്തിയതും ഹരേന്&#x200d; പാണ്ഡ്യയായിരുന്നു. താനാണ് വെളിപ്പെടുത്തിയതെന്നറിഞ്ഞാന്&#x200d; തന്നെ കൊലപ്പെടുത്തുമെന്നും പാണ്ഡ്യ പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sohrabuddin-shaikh-killed-ex-minister-haren-pandya-on-vanzaras-orders-witness-tells-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൊഹ്‌റാബുദ്ദീന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസ്: വന്&#x200d;സാരയടക്കമുള്ള ഉയര്&#x200d;ന്ന പൊലീസ് ഓഫീസര്&#x200d;മാരെ വെറുതെ വിട്ടു</title>
		<link>https://www.chandrikadaily.com/sohrabuddin-shaikh-fake-encounter-case-bombay-hc.html</link>
					<comments>https://www.chandrikadaily.com/sohrabuddin-shaikh-fake-encounter-case-bombay-hc.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 10 Sep 2018 10:59:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Sohrabuddin Sheikh encounter case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=102492</guid>

					<description><![CDATA[മുംബൈ: സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; ഡി.ജി വന്&#x200d;സാരയടക്കം ഗുജറാത്ത്, രാജസ്ഥാന്&#x200d; സംസ്ഥാനങ്ങളിലെ ഉയര്&#x200d;ന്ന പൊലീസ് ഓഫീസര്&#x200d;മാര്&#x200d;ക്കെതിരെയുള്ള ഹര്&#x200d;ജികള്&#x200d; മുംബൈ ഹൈക്കോടതി തള്ളി. ഗുജറാത്ത് ഐ.പി.എസ് ഓഫീസര്&#x200d;മാരായ രാജ്കുമാര്&#x200d; പാണ്ഡ്യന്&#x200d;, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് മേധാവി ഡി.ജി വന്&#x200d;സാര, ഗുജറാത്ത് പൊലീസ് ഓഫീസര്&#x200d; എന്&#x200d;.കെ അമിന്&#x200d;, രാജസ്ഥാന്&#x200d; ഐ.പി.എസ് ഓഫീസര്&#x200d; ദിനേശ് എം.എന്&#x200d;, രാജസ്ഥാന്&#x200d; പൊലീസ് ഓഫീസര്&#x200d; ദളപത് സിങ് റാഥോഡ് എന്നിവരെയാണ് മുംബൈ ഹൈക്കോടതി കുറ്റ വിമുക്തരാക്കിയത്. ഇവരെ വെറുതെ വിടുന്നതിനെതിരെ അഞ്ച് ഹര്&#x200d;ജികളാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; ഡി.ജി വന്&#x200d;സാരയടക്കം ഗുജറാത്ത്, രാജസ്ഥാന്&#x200d; സംസ്ഥാനങ്ങളിലെ ഉയര്&#x200d;ന്ന പൊലീസ് ഓഫീസര്&#x200d;മാര്&#x200d;ക്കെതിരെയുള്ള ഹര്&#x200d;ജികള്&#x200d; മുംബൈ ഹൈക്കോടതി തള്ളി. ഗുജറാത്ത് ഐ.പി.എസ് ഓഫീസര്&#x200d;മാരായ രാജ്കുമാര്&#x200d; പാണ്ഡ്യന്&#x200d;, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് മേധാവി ഡി.ജി വന്&#x200d;സാര, ഗുജറാത്ത് പൊലീസ് ഓഫീസര്&#x200d; എന്&#x200d;.കെ അമിന്&#x200d;, രാജസ്ഥാന്&#x200d; ഐ.പി.എസ് ഓഫീസര്&#x200d; ദിനേശ് എം.എന്&#x200d;, രാജസ്ഥാന്&#x200d; പൊലീസ് ഓഫീസര്&#x200d; ദളപത് സിങ് റാഥോഡ് എന്നിവരെയാണ് മുംബൈ ഹൈക്കോടതി കുറ്റ വിമുക്തരാക്കിയത്.</p>
<p>ഇവരെ വെറുതെ വിടുന്നതിനെതിരെ അഞ്ച് ഹര്&#x200d;ജികളാണ് കോടതിയുടെ പരിഗണനയില്&#x200d; വന്നത്. അതില്&#x200d; മൂന്നും പാണ്ഡ്യന്&#x200d;, ദിനേശ്, വന്&#x200d;സാരെ എന്നിവരെ വിട്ടയക്കുന്നതിനെതിരെ സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖിന്റെ സഹോദരന്&#x200d; റുബാബുദീന്&#x200d; ഷെയ്ഖ് നല്&#x200d;കിയതായിരുന്നു. ബാക്കി രണ്ടെണ്ണം അമിന്&#x200d;, റാഥോഡ് എന്നിവര്&#x200d;ക്കെതിരെ സി.ബി.ഐ നല്&#x200d;കിയ ഹര്&#x200d;ജികളായിരുന്നു.</p>
<p>സി.ബി.ഐ റിപ്പോര്&#x200d;ട്ടുകള്&#x200d; അനുസരിച്ച് സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖ്, ഭാര്യ കൗസര്&#x200d;ബി എന്നിവര്&#x200d; 2005ല്&#x200d; നടന്ന ഒരു വ്യാജ ഏറ്റുമുട്ടലില്&#x200d; കൊല്ലപ്പെടുകയായിരുന്നു. ശേഷം, ഒരു വര്&#x200d;ഷത്തിനിടെ അവരുടെ സഹായിയായ തുളസിറാം പ്രജാപതിയും സമാനമായ രീതിയില്&#x200d; കൊല്ലപ്പെട്ടു. ഗുജറാത്ത്, രാജസ്ഥാന്&#x200d; സംസ്ഥാനങ്ങളിലെ ഒരുപറ്റം പോലീസുകാരുടെ ഗൂഢാലോചനയുടെ ഫലമാണ് കൊലപാതകങ്ങളെന്നാണ് ആരോപണം.</p>
<p>സൊഹ്‌റാബുദീന്&#x200d; ഷെയ്ഖ്, ഭാര്യ, സഹായി എന്നിവരുടെ മരണശേഷം വിട്ടയച്ച അഞ്ച് പേരുള്&#x200d;പ്പെടെ 38 പേരെയാണ് സി.ബി.ഐ കസ്റ്റഡിയിലെടുത്തത്. സൊഹ്‌റാബുദ്ദീന് തീവ്രവാദ ബന്ധമുണ്ടെന്നാണ് ഗുജറാത്ത് പൊലീസ് ആരോപിച്ചത്. 2014 മുതല്&#x200d; 2018 വരെയുള്ള കാലയളവില്&#x200d; ഈ കേസില്&#x200d; പ്രതി ചേര്&#x200d;ക്കപ്പെട്ട 38 പേരില്&#x200d; 15 പേരെ വെറുതെ വിട്ടിരുന്നു. അതില്&#x200d; 14 പൊലീസുകാരും ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷായും ഉള്&#x200d;പ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sohrabuddin-shaikh-fake-encounter-case-bombay-hc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ വീണ്ടും; അമിത് ഷാക്ക് അനുകൂലമായി വിധിപറയാന്‍ ജഡ്ജിക്ക് നൂറു കോടി വാഗ്ദാനം ചെയ്തു</title>
		<link>https://www.chandrikadaily.com/shocking-revelation-in-sohrabuddin-case.html</link>
					<comments>https://www.chandrikadaily.com/shocking-revelation-in-sohrabuddin-case.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 21 Nov 2017 11:23:44 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[law]]></category>
		<category><![CDATA[Loya]]></category>
		<category><![CDATA[Sohrabhuddeen Case]]></category>
		<category><![CDATA[Sohrabuddin Sheikh encounter case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55371</guid>

					<description><![CDATA[അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ലോയയുടെ മരണത്തെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. അമിത് ഷാക്ക് അനുകൂലമായി വിധി പറയാന്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷാ, ബ്രിജ് ലോയക്ക് നൂറു കോടി രൂപ വാഗ്ദാനം ചെയ്തതായി ലോയയുടെ സഹോദരി അനുരാധ ബിയാനി ആരോപിച്ചു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ നിരഞ്ജന്‍ ടാക്‌ലെ &#8216;ദി കാരവനി&#8217;ല്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യമുള്ളത്. മഹാരാഷ്ട്ര ലാത്തൂരിലെ ഗേറ്റ്ഗാവിലെ പൈതൃക വസതിയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്&#x200d; ലോയയുടെ മരണത്തെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. അമിത് ഷാക്ക് അനുകൂലമായി വിധി പറയാന്&#x200d; ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷാ, ബ്രിജ് ലോയക്ക് നൂറു കോടി രൂപ വാഗ്ദാനം ചെയ്തതായി ലോയയുടെ സഹോദരി അനുരാധ ബിയാനി ആരോപിച്ചു. സ്വതന്ത്ര മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; നിരഞ്ജന്&#x200d; ടാക്‌ലെ<a href="http://www.caravanmagazine.in/vantage/loya-chief-justice-mohit-shah-offer-100-crore-favourable-judgment-sohrabuddin-case"> &#8216;ദി കാരവനി&#8217;ല്&#x200d; എഴുതിയ ലേഖനത്തിലാണ്</a> ഇക്കാര്യമുള്ളത്.</p>
<p>മഹാരാഷ്ട്ര ലാത്തൂരിലെ ഗേറ്റ്ഗാവിലെ പൈതൃക വസതിയില്&#x200d; ദീപാവലിക്ക് ഒത്തു ചേര്&#x200d;ന്നപ്പോള്&#x200d; ലോയ തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് അനുരാധ പറയുന്നു. അദ്ദേഹത്തിന്റെ മരണത്തിന് ആഴ്ചകള്&#x200d; മാത്രം മുമ്പായിരുന്നു ഇത്. അമിത് ഷാക്ക് അനുകൂലമായി വിധി പറയുന്നതിനു വേണ്ടി തനിക്ക് വിവിധ കേന്ദ്രങ്ങളില്&#x200d; നിന്ന് ഓഫറുകള്&#x200d; ലഭിക്കുന്നതായി ലോയ പറഞ്ഞതി അദ്ദേഹത്തിന്റെ പിതാവ് ഹര്&#x200d;കിഷന്&#x200d; ലോയയും പറയുന്നു.</p>
<p>2014 നവംബര്&#x200d; 31-ന് ഒരു സുഹൃത്തിന്റെ മകളുടെ വിവാഹത്തില്&#x200d; പങ്കെടുക്കാന്&#x200d; പോയ ബ്രിജ് ലോയ, അന്നു രാത്രി മരിച്ചിരുന്നു. മരണത്തില്&#x200d; ദുരൂഹതയുണ്ടെന്ന് മെഡിക്കല്&#x200d; ഡോക്ടറായ അനുരാധ വെളിപ്പെടുത്തിയത് ഇന്നലെ കാരവന്&#x200d; പ്രസിദ്ധീകരിച്ചിരുന്നു. 2016 നവംബറിനും 2017 നവംബറിനുമിടയില്&#x200d; നടത്തിയ തന്റെ അന്വേഷണത്തില്&#x200d; ബ്രിജ് ഗോപാല്&#x200d; ലോയയുടെ മരണം അസ്വാഭാവികമാണെന്നതിന് നിരവധി തെളിവുകള്&#x200d; ലഭിച്ചതായി നിരഞ്ജന്&#x200d; ടാക്‌ലെ വ്യക്തമാക്കുന്നു.</p>
<p>ഗുജറാത്ത് ഉപമുഖ്യമന്ത്രിയായിരിക്കെ, സൊഹ്‌റാബുദ്ദീന്&#x200d; ഷെയ്ഖിനെയും കുടുംബത്തെയും വ്യാജ ഏറ്റുമുട്ടലില്&#x200d; വധിച്ചത് അമിത് ഷായുടെ നിര്&#x200d;ദേശ പ്രകാരമായിരുന്നു എന്നാണ് കേസ്. കോടതിയെ സ്വാധീനിക്കുമെന്ന ഭയത്താല്&#x200d; ഗുജറാത്തിന് പുറത്ത് നടത്തിയ വിചാരണയുടെ ഒരു ഘട്ടത്തില്&#x200d; പോലും അമിത് ഷാ കോടതിയില്&#x200d; ഹാജരായിരുന്നില്ല. അമിത് ഷാക്ക് ഹാജരാകാന്&#x200d; അന്ത്യശാസനം നല്&#x200d;കിയ ജഡ്ജ് ജെ.ടി ഉത്പത്തിനെ, സുപ്രീം കോടതിയുടെ നിര്&#x200d;ദേശം അവഗണിച്ച് സ്ഥലം മാറ്റിയിരുന്നു. 201 ജൂണിലാണ് ബ്രിജ് ഗോപാല്&#x200d; ലോയ ജഡ്ജിയാകുന്നത്.</p>
<p>10,000 പേജിലധികം വരുന്ന കുറ്റപത്രം സൂക്ഷ്മമായി വായിക്കുകയും തെളിവുകള്&#x200d; എല്ലാം മുഖവിലക്കെടുക്കുകയും ചെയ്ത ബ്രിജ് ലോയയുടെ വിധി അമിത് ഷാക്ക് എതിരായിരിക്കുമെന്ന് നിയമ വൃത്തങ്ങളില്&#x200d; സംസാരമുണ്ടായിരുന്നു. വിചാരണാ കാലയളവില്&#x200d; താന്&#x200d; കടുത്ത സമ്മര്&#x200d;ദങ്ങള്&#x200d; നേരിട്ടതായി ലോയ നിരവധി പേരോട് വെളിപ്പെടുത്തിയിട്ടുണ്ട്.</p>
<p>2014 ഡിസംബര്&#x200d; ഒന്നിന് ദുരൂഹ സാഹചര്യത്തില്&#x200d; ലോയ മരിച്ചതിനു ശേഷം ഒരു മാസത്തിനുള്ളില്&#x200d; കേസില്&#x200d; നിന്ന് അമിത് ഷാ കുറ്റവിമുക്തനാക്കപ്പെട്ടു. തെളിവില്ലെന്നു കണ്ടാണ് ഷായെ കുറ്റവിമുക്തനാക്കിയത്.</p>
<p>Related: <a href="https://www.chandrikadaily.com/shocking-revelation-in-judge-death-case.html">അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം; സംശയങ്ങളുന്നയിച്ച് കുടുംബം</a></p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shocking-revelation-in-sohrabuddin-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൊഹ്റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസ്; ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മുന്‍ മേധാവി വന്‍സാരയെ കുറ്റവിമുക്തനാക്കി</title>
		<link>https://www.chandrikadaily.com/sohrabuddin-sheikh-encounter-case.html</link>
					<comments>https://www.chandrikadaily.com/sohrabuddin-sheikh-encounter-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 01 Aug 2017 13:44:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Sohrabuddin Sheikh encounter case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38273</guid>

					<description><![CDATA[ന്യുഡല്‍ഹി: സൊഹ്റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മുന്‍ മേധാവി ഡിജി വന്‍സാര, രാജസ്ഥാന്‍ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ദിനേഷ് എംഎന്‍ എന്നിവരെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. നേരത്തെ ഇതേ കേസില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കോടതി വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് കോടതി നടപടി. ഇതോടെ കേസില്‍ കോടതി വിട്ടയച്ചവരുടെ എണ്ണം 15 ആയി. പൊലീസ് ഓഫീസര്‍മാരായ ഹിമാ്ന്‍ സിങ്, ശ്യാം ചരണ്‍ എന്നിവരുടെ വിടുതല്‍ ഹര്‍ജി കഴിഞ്ഞ ദിവസം [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യുഡല്&#x200d;ഹി: സൊഹ്റാബുദ്ദീന്&#x200d; ഷെയ്ക് വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മുന്&#x200d; മേധാവി ഡിജി വന്&#x200d;സാര, രാജസ്ഥാന്&#x200d; കേഡര്&#x200d; ഐപിഎസ് ഉദ്യോഗസ്ഥനായ ദിനേഷ് എംഎന്&#x200d; എന്നിവരെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. നേരത്തെ ഇതേ കേസില്&#x200d; ബിജെപി അധ്യക്ഷന്&#x200d; അമിത് ഷായെ കോടതി വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് കോടതി നടപടി. ഇതോടെ കേസില്&#x200d; കോടതി വിട്ടയച്ചവരുടെ എണ്ണം 15 ആയി.</p>
<p>പൊലീസ് ഓഫീസര്&#x200d;മാരായ ഹിമാ്ന്&#x200d; സിങ്, ശ്യാം ചരണ്&#x200d; എന്നിവരുടെ വിടുതല്&#x200d; ഹര്&#x200d;ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇവരാണ് സൊറാബുദ്ദീന് നേരെ വെടിയുതിര്&#x200d;ത്തതെന്നും, ഇരുവരും മുഖ്യപ്രതികളാണെന്നുമുളള സിബിഐയുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി. ഗുജറാത്തിന് പുറത്ത് വിചാരണ നടത്തണമെന്ന സുപ്രീം കോടതി നിര്&#x200d;ദേശത്തെ തുടര്&#x200d;ന്ന് മുംബൈയിലെ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആദ്യ ഘട്ടത്തില്&#x200d; 38 പ്രതികളാണ് കേസിലുള്&#x200d;പ്പെട്ടിരുന്നത്. ഇതില്&#x200d; പതിനഞ്ച് പേരെ കോടതി വെറുതെ വിട്ടിരുന്നു.</p>
<p><iframe loading="lazy" src="https://khabar.ndtv.com/video/embed-player/?site=classic&amp;id=464280&amp;autostart=false&amp;autoplay=0&amp;pWidth=420&amp;pHeight=315&amp;category=embed" width="420" height="315" frameborder="0" scrolling="no" allowfullscreen="allowfullscreen"> </iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sohrabuddin-sheikh-encounter-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
