<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Solar report &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/solar-report/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 19 Dec 2017 15:25:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Solar report &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സോളാര്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; സര്&#x200d;ക്കാര്&#x200d; വെട്ടിലായി; രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കത്തിനുള്ള തിരിച്ചടി</title>
		<link>https://www.chandrikadaily.com/solar-report-kerala-government.html</link>
					<comments>https://www.chandrikadaily.com/solar-report-kerala-government.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 19 Dec 2017 14:46:41 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[solar]]></category>
		<category><![CDATA[solar case]]></category>
		<category><![CDATA[Solar report]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60227</guid>

					<description><![CDATA[&#160; ഫിര്&#x200d;ദൗസ് കായല്&#x200d;പ്പുറം തിരുവനന്തപുരം: സോളാര്&#x200d; അന്വേഷണ കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിനെ രാഷ്ട്രീയ ആയുധമാക്കാമെന്നും തെരഞ്ഞെടുപ്പ് കാലത്തടക്കം ഉയര്&#x200d;ത്തിക്കൊണ്ടുവന്ന് യു.ഡി.എഫിനെ സമ്മര്&#x200d;ദ്ദത്തിലാക്കാമെന്നും കരുതിയ സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമേറ്റ തിരിച്ചടിയായി ഹൈക്കോടതി വിധി. വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസമായ ഒക്‌ടോബര്&#x200d; 11ന് രാവിലെ വാര്&#x200d;ത്താസമ്മേളനം വിളിച്ച് ഉമ്മന്&#x200d;ചാണ്ടിക്കും മറ്റ് യു.ഡി.എഫ് നേതാക്കള്&#x200d;ക്കുമെതിരെ കേസെടുക്കുമെന്ന പ്രഖ്യാപിച്ച പിണറായി, വിശദമായ നിയമോപദേശത്തിന് ശേഷം ഇതില്&#x200d; നിന്ന് പിന്നാക്കം പോയി. എന്നാല്&#x200d; ഇന്നലെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്&#x200d; റിപ്പോര്&#x200d;ട്ടിന്മേല്&#x200d; സര്&#x200d;ക്കാര്&#x200d; കാട്ടിയ തിടുക്കവും രാഷ്ട്രീയ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p><strong>ഫിര്&#x200d;ദൗസ് കായല്&#x200d;പ്പുറം</strong></p>
<p>തിരുവനന്തപുരം: സോളാര്&#x200d; അന്വേഷണ കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിനെ രാഷ്ട്രീയ ആയുധമാക്കാമെന്നും തെരഞ്ഞെടുപ്പ് കാലത്തടക്കം ഉയര്&#x200d;ത്തിക്കൊണ്ടുവന്ന് യു.ഡി.എഫിനെ സമ്മര്&#x200d;ദ്ദത്തിലാക്കാമെന്നും കരുതിയ സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമേറ്റ തിരിച്ചടിയായി ഹൈക്കോടതി വിധി. വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസമായ ഒക്‌ടോബര്&#x200d; 11ന് രാവിലെ വാര്&#x200d;ത്താസമ്മേളനം വിളിച്ച് ഉമ്മന്&#x200d;ചാണ്ടിക്കും മറ്റ് യു.ഡി.എഫ് നേതാക്കള്&#x200d;ക്കുമെതിരെ കേസെടുക്കുമെന്ന പ്രഖ്യാപിച്ച പിണറായി, വിശദമായ നിയമോപദേശത്തിന് ശേഷം ഇതില്&#x200d; നിന്ന് പിന്നാക്കം പോയി. എന്നാല്&#x200d; ഇന്നലെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്&#x200d; റിപ്പോര്&#x200d;ട്ടിന്മേല്&#x200d; സര്&#x200d;ക്കാര്&#x200d; കാട്ടിയ തിടുക്കവും രാഷ്ട്രീയ ദുരുദ്ദേശവും വ്യക്തമാക്കുന്നതായിരുന്നു.<br />
കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; ഹൈക്കോടതിയില്&#x200d; നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിമര്&#x200d;ശനം നേരിടാന്&#x200d; ഇടയാക്കിയത് അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടര്&#x200d; ജനറല്&#x200d; ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശങ്ങളായിരുന്നു. ഇരുവരുടേയും ഉപദേശമനുസരിച്ചാണ് ഉമ്മന്&#x200d;ചാണ്ടി ഉള്&#x200d;പെടെയുള്ള യു.ഡി.എഫ് നേതാക്കള്&#x200d;ക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. നിയമോപദേശത്തില്&#x200d; ഉറച്ചുവിശ്വസിച്ച് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളാണ് രണ്ടുമാസത്തിന് ശേഷം കോടതി ചോദ്യം ചെയ്തിരിക്കുന്നത്. കൂടുതല്&#x200d; വിദഗ്ധ നിയമോപദേശം ലഭിച്ചതോടെ പ്രഖ്യാപിച്ച നടപടികള്&#x200d; പിന്നീട് സര്&#x200d;ക്കാരിന് മരവിപ്പിക്കേണ്ടിവന്നെങ്കിലും സോളാര്&#x200d; റിപ്പോര്&#x200d;ട്ടിനെ ചോദ്യം ചെയ്തുനല്&#x200d;കിയ ഹര്&#x200d;ജിയിലെ കോടതിയുടെ ആദ്യ ഇടപെടല്&#x200d; സര്&#x200d;ക്കാരിനെ അമ്പരപ്പിച്ചിരിക്കുകയാണ്.<br />
സര്&#x200d;ക്കാരിന്റെ തുടക്കം മുതല്&#x200d; മുഖ്യമന്ത്രിയെ വെട്ടിലാക്കുന്നത് നിയമോപദേശകരും സ്വന്തം ഓഫീസിലെ ഉപദേശകരുമാണ്. സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; യാതൊരു കണ്ടെത്തലുകളും ഇല്ലെന്നും പലപ്പോഴായി പറഞ്ഞുകേട്ട ആരോപണങ്ങള്&#x200d; രേഖപ്പെടുത്തുക മാത്രമായിരുന്നെന്നും യു.ഡി.എഫ് വ്യക്തമാക്കിയിരുന്നു. ഇത് ശരിവെക്കുന്നതിന്റെ സൂചനയാണ് ഇന്നലെയുണ്ടായ കോടതിവിധി. വിചാരണ നടക്കുന്നതിന് മുമ്പ് എങ്ങനെ നിഗമനത്തിലെത്താനായെന്ന ഹൈക്കോടതിയുടെ ചോദ്യം സര്&#x200d;ക്കാരിനേറ്റ കനത്ത തിരിച്ചടിയായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/solar-report-kerala-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോളാറില്&#x200d; വീണ്ടും സര്&#x200d;ക്കാറിന് പ്രഹരം; മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്&#x200d;ശനം</title>
		<link>https://www.chandrikadaily.com/highcourt-aginst-pinarayi-in-oommen-chandy-solar-case-report.html</link>
					<comments>https://www.chandrikadaily.com/highcourt-aginst-pinarayi-in-oommen-chandy-solar-case-report.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 19 Dec 2017 08:08:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[oommen chandy]]></category>
		<category><![CDATA[pinarai vijayan]]></category>
		<category><![CDATA[solar case]]></category>
		<category><![CDATA[SOLAR COMMISSION]]></category>
		<category><![CDATA[Solar report]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60153</guid>

					<description><![CDATA[തിരുവനന്തപുരം: സോളര്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ വിമര്&#x200d;ശനം. വിചാരണയ്ക്കുമുന്&#x200d;പ് വാര്&#x200d;ത്താക്കുറിപ്പ് ഇറക്കിയത് അനുചിതമായെന്ന് കോടതി വിമര്&#x200d;ശിച്ചു. കേസില്&#x200d; വിചാരണയ്ക്കുമുന്&#x200d;പ് എങ്ങനെ നിഗമനങ്ങളിലെത്താനാകുമെന്നും കോടതി ചോദിച്ചു. തനിക്കെതിരെ വന്ന പരാമര്&#x200d;ശം റിപ്പോര്&#x200d;ട്ട് റദ്ദാക്കണമെന്ന ഉമ്മന്&#x200d;ചാണ്ടിയുടെ ഹര്&#x200d;ജി പരിഗണിക്കുന്നതിനിടെയാണ് കോടതി മുഖ്യമന്ത്രിക്ക് നേരെ വിമര്&#x200d;ശനങ്ങള്&#x200d; ഉന്നയിച്ചത്. അതേസമയം സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിലെ തുടര്&#x200d;നടപടികള്&#x200d; തടയില്ലെന്ന് കോടതി വ്യക്തമാക്കി. സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടും സര്&#x200d;ക്കാരിന്റെ അന്വേഷണ ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്&#x200d;മുഖ്യമന്ത്രി ഉമ്മന്&#x200d; ചാണ്ടി ഹര്&#x200d;ജി സമര്&#x200d;പ്പിച്ചത്. സര്&#x200d;ക്കാര്&#x200d; പുറത്തിറക്കിയ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സോളര്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ വിമര്&#x200d;ശനം. വിചാരണയ്ക്കുമുന്&#x200d;പ് വാര്&#x200d;ത്താക്കുറിപ്പ് ഇറക്കിയത് അനുചിതമായെന്ന് കോടതി വിമര്&#x200d;ശിച്ചു. കേസില്&#x200d; വിചാരണയ്ക്കുമുന്&#x200d;പ് എങ്ങനെ നിഗമനങ്ങളിലെത്താനാകുമെന്നും കോടതി ചോദിച്ചു.</p>
<p>തനിക്കെതിരെ വന്ന പരാമര്&#x200d;ശം റിപ്പോര്&#x200d;ട്ട് റദ്ദാക്കണമെന്ന ഉമ്മന്&#x200d;ചാണ്ടിയുടെ ഹര്&#x200d;ജി പരിഗണിക്കുന്നതിനിടെയാണ് കോടതി മുഖ്യമന്ത്രിക്ക് നേരെ വിമര്&#x200d;ശനങ്ങള്&#x200d; ഉന്നയിച്ചത്. അതേസമയം സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിലെ തുടര്&#x200d;നടപടികള്&#x200d; തടയില്ലെന്ന് കോടതി വ്യക്തമാക്കി. സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടും സര്&#x200d;ക്കാരിന്റെ അന്വേഷണ ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്&#x200d;മുഖ്യമന്ത്രി ഉമ്മന്&#x200d; ചാണ്ടി ഹര്&#x200d;ജി സമര്&#x200d;പ്പിച്ചത്.</p>
<p>സര്&#x200d;ക്കാര്&#x200d; പുറത്തിറക്കിയ വാര്&#x200d;ത്താക്കുറിപ്പ് അനുചിതമായെന്ന് വിലയിരുത്തിയ കോടതി, വ്യക്തിയെന്ന നിലയില്&#x200d; പ്രതിച്ഛായ തകര്&#x200d;ക്കുന്ന രീതിയില്&#x200d; കാര്യങ്ങള്&#x200d; മുന്നോട്ടു പോകാന്&#x200d; പാടില്ല. വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്&#x200d;ക്കാരിനുമുണ്ടെന്നും കോടതി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/highcourt-aginst-pinarayi-in-oommen-chandy-solar-case-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോളാര്‍ കേസ്; സരിതയുടെ കത്തും പരാതിയും മാത്രം വിശ്വസിച്ച് കേസെടുക്കാനാവില്ല</title>
		<link>https://www.chandrikadaily.com/no-enquiry-about-sarithas-letter-in-solar-case.html</link>
					<comments>https://www.chandrikadaily.com/no-enquiry-about-sarithas-letter-in-solar-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 Nov 2017 03:21:47 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[oommenchandy]]></category>
		<category><![CDATA[pinarai vijayan]]></category>
		<category><![CDATA[solar]]></category>
		<category><![CDATA[Solar Bomb]]></category>
		<category><![CDATA[solar case]]></category>
		<category><![CDATA[SOLAR COMMISSION]]></category>
		<category><![CDATA[Solar report]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54210</guid>

					<description><![CDATA[തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണ നടപടികള്‍ വേഗത്തിലുണ്ടാകില്ലെന്ന് ഉന്നതതലത്തില്‍ ധാരണ. സരിതയുടെ കത്തും പരാതിയും മാത്രം വിശ്വസിച്ച് കേസെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം വിലയിരുത്തി. ആരോപണ വിധേയര്‍ക്ക് പറയാനുള്ളതും സാഹചര്യത്തെളിവുകളും വിശദമായി പഠിക്കാനും ധാരണയായി. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍, ഐ.ജി ദിനേന്ദ്ര കശ്യപ് എന്നിവര്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സോളാര്‍ കേസില്‍ ആരോപണ വിധേയരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ഉടന്‍ നടപടികളൊന്നും വേണ്ടെന്നാണ് തുടരന്വേഷണരീതി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സോളാര്&#x200d; ജുഡീഷ്യല്&#x200d; കമ്മീഷന്റെ റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; കേസില്&#x200d; തുടരന്വേഷണ നടപടികള്&#x200d; വേഗത്തിലുണ്ടാകില്ലെന്ന് ഉന്നതതലത്തില്&#x200d; ധാരണ. സരിതയുടെ കത്തും പരാതിയും മാത്രം വിശ്വസിച്ച് കേസെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം വിലയിരുത്തി. ആരോപണ വിധേയര്&#x200d;ക്ക് പറയാനുള്ളതും സാഹചര്യത്തെളിവുകളും വിശദമായി പഠിക്കാനും ധാരണയായി. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്&#x200d;, ഐ.ജി ദിനേന്ദ്ര കശ്യപ് എന്നിവര്&#x200d; പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായി നടത്തിയ ചര്&#x200d;ച്ചയിലാണ് തീരുമാനം.</p>
<p>സോളാര്&#x200d; കേസില്&#x200d; ആരോപണ വിധേയരായ മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി അടക്കമുള്ളവര്&#x200d;ക്കെതിരെ ഉടന്&#x200d; നടപടികളൊന്നും വേണ്ടെന്നാണ് തുടരന്വേഷണരീതി നിശ്ചയിക്കാനുള്ള അന്വേഷണസംഘത്തിന്റെ ആദ്യയോഗത്തിലെ ധാരണ. കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിലെ കണ്ടെത്തലുകളും പൊരുത്തക്കേടുമെല്ലാം വിശദമായി ചര്&#x200d;ച്ച ചെയ്തു. കത്തിന്റെ അടിസ്ഥാനത്തില്&#x200d; മാത്രമായി കേസെടുക്കേണ്ടന്ന നിലപാടാണ് അവര്&#x200d;ക്കുള്ളത്. ഈ കത്തിലെ ലൈംഗിക ആരോപണം പിന്നീട് എഴുതിച്ചേര്&#x200d;ത്തതാണെന്ന് സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്&#x200d; വെളിപ്പെടുത്തിയിരുന്നു. നിരന്തരം മൊഴിമാറ്റുകയും മുമ്പു നല്&#x200d;കിയ പരാതികളില്&#x200d; മൊഴി നല്&#x200d;കാന്&#x200d; എത്താതിരിക്കുകയും ചെയ്ത വ്യക്തിയാണ് സരിത. അതിനാല്&#x200d; സരിതയില്&#x200d; നിന്ന് ആദ്യം വിശദമായ മൊഴി രേഖപ്പെടുത്തണമെന്നും അതില്&#x200d; പറയുന്ന കാര്യങ്ങള്&#x200d; സത്യമാണോയെന്നും പരിശോധിക്കണമെന്നുമാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ആരോപണവിധേയര്&#x200d;ക്ക് പറയാനുള്ളതും കേള്&#x200d;ക്കണമെന്നും ആവശ്യമെങ്കില്&#x200d; അതിനുശേഷം കേസെടുത്താല്&#x200d; മതിയെന്നുമാണ് തീരുമാനമുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-enquiry-about-sarithas-letter-in-solar-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോളാര്‍ കേസ്: തനിക്ക് നീതി കിട്ടിയില്ലെന്ന് കെ.സി വേണുഗോപാല്‍</title>
		<link>https://www.chandrikadaily.com/kc-venugopal-about-solar-case-news-kerala.html</link>
					<comments>https://www.chandrikadaily.com/kc-venugopal-about-solar-case-news-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Nov 2017 11:06:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kc venugopal]]></category>
		<category><![CDATA[oommen]]></category>
		<category><![CDATA[solar case]]></category>
		<category><![CDATA[Solar report]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53361</guid>

					<description><![CDATA[ആലപ്പുഴ: സോളാര്‍ കേസില്‍ പ്രതികരണവുമായി കെ.സി വേണുഗോപാല്‍ രംഗത്ത്. സോളാര്‍ വിഷയത്തില്‍ തനിക്ക് നീതി കിട്ടിയില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോപണങ്ങളുടെ നിജസ്ഥിതി അറിയാതെ തന്നെ ക്രൂശിക്കുന്ന രീതിയാണുണ്ടായത്. രാഷ്ട്രീയരംഗത്തുള്ളവരെ താറടിക്കുന്നതിന് സോളാര്‍ കമ്മീഷനെ കരുവാക്കിയിരിക്കുകയാണ്. സരിതയുടെ കത്തില്‍ ഗൂഢാലോന നടന്നതായും കേസില്‍ തന്നെ കുടുക്കുകയായിരുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. നീതിരഹിതമായാണ് കമ്മീഷന്‍ അന്വേഷണം നടത്തിയത്. തന്റെ പേര് കത്തില്‍ ഇല്ലായിരുന്നെന്നും കത്ത് പരിശോധന നടത്താതെ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: സോളാര്&#x200d; കേസില്&#x200d; പ്രതികരണവുമായി കെ.സി വേണുഗോപാല്&#x200d; രംഗത്ത്. സോളാര്&#x200d; വിഷയത്തില്&#x200d; തനിക്ക് നീതി കിട്ടിയില്ലെന്ന് വേണുഗോപാല്&#x200d; പറഞ്ഞു. ആലപ്പുഴയില്&#x200d; വാര്&#x200d;ത്താസമ്മേളനം നടത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.</p>
<p>ആരോപണങ്ങളുടെ നിജസ്ഥിതി അറിയാതെ തന്നെ ക്രൂശിക്കുന്ന രീതിയാണുണ്ടായത്. രാഷ്ട്രീയരംഗത്തുള്ളവരെ താറടിക്കുന്നതിന് സോളാര്&#x200d; കമ്മീഷനെ കരുവാക്കിയിരിക്കുകയാണ്. സരിതയുടെ കത്തില്&#x200d; ഗൂഢാലോന നടന്നതായും കേസില്&#x200d; തന്നെ കുടുക്കുകയായിരുന്നുവെന്നും കെസി വേണുഗോപാല്&#x200d; പറഞ്ഞു. നീതിരഹിതമായാണ് കമ്മീഷന്&#x200d; അന്വേഷണം നടത്തിയത്. തന്റെ പേര് കത്തില്&#x200d; ഇല്ലായിരുന്നെന്നും കത്ത് പരിശോധന നടത്താതെ റിപ്പോര്&#x200d;ട്ടിന്റെ ഭാഗമാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നാലുകൊല്ലമായിട്ടും ഒരു കൊച്ച് തെളിവ് പോലും ഹാജരാക്കിയിട്ടില്ല. കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; ടെലിഫോണ്&#x200d; രേഖകളെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ. കമ്മീഷന്&#x200d; നിഗമനങ്ങളിലോ ശുപാര്&#x200d;ശകളിലോ പ്രധാന കണ്ടെത്തലുകളില്ല. പക്ഷേ കത്ത് കൂടെചേര്&#x200d;ച്ച് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് കമ്മീഷന്&#x200d; ചെയ്തതെന്നും വേണുഗോപാല്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kc-venugopal-about-solar-case-news-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സരിതയുടെ കത്തില്‍ നാലുപേജുകള്‍ ഗണേഷ് എഴുതിച്ചേര്‍ത്തു&#8217;; ഗണേഷ്‌കുമാറിനെതിരെ ഫെനി ബാലകൃഷ്ണന്‍</title>
		<link>https://www.chandrikadaily.com/feni-balakrishnan-against-ganesh-kumar-solar-letter-case-news.html</link>
					<comments>https://www.chandrikadaily.com/feni-balakrishnan-against-ganesh-kumar-solar-letter-case-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Nov 2017 07:45:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[feni balakrishnan]]></category>
		<category><![CDATA[oommen chandy]]></category>
		<category><![CDATA[oommenchandy]]></category>
		<category><![CDATA[Saritha s Nair]]></category>
		<category><![CDATA[solar case]]></category>
		<category><![CDATA[Solar report]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53312</guid>

					<description><![CDATA[തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ ആരോപണവുമയി അഡ്വ. ഫെനി ബാലകൃഷ്ണന്‍. സരിതയുടെ കത്തില്‍ ഗണേഷിന്റെ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്ന് ഫെനിബാലകൃഷ്ണന്‍ പറഞ്ഞു. 21 പേജുള്ള സരിതയുടെ കത്ത് 25 പേജാക്കിയത് ഗണേഷിന്റെ വീട്ടില്‍ വെച്ചാണെന്ന് ഫെനി ആരോപിക്കുന്നു. 2015 മാര്‍ച്ച് 13-നായിരുന്നു സംഭവം. പത്തനംതിട്ട ജയിലില്‍ നിന്ന് കൊണ്ടുവന്ന കത്ത് തന്റെ കയ്യില്‍ നിന്ന് വാങ്ങിയത് ഗണേഷ്‌കുമാറിന്റെ പി.എ പ്രദീപാണ്. തന്റെ വാഹനത്തില്‍ വെച്ചാണ് ഇവര്‍ എഴുതിച്ചേര്‍ത്ത പേജുകള്‍കൂടി കത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്. ടവര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സോളാര്&#x200d; റിപ്പോര്&#x200d;ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്&#x200d; ഗണേഷ് കുമാര്&#x200d; എം.എല്&#x200d;.എക്കെതിരെ ആരോപണവുമയി അഡ്വ. ഫെനി ബാലകൃഷ്ണന്&#x200d;. സരിതയുടെ കത്തില്&#x200d; ഗണേഷിന്റെ കൂട്ടിച്ചേര്&#x200d;ക്കലുകള്&#x200d; നടന്നുവെന്ന് ഫെനിബാലകൃഷ്ണന്&#x200d; പറഞ്ഞു.</p>
<p>21 പേജുള്ള സരിതയുടെ കത്ത് 25 പേജാക്കിയത് ഗണേഷിന്റെ വീട്ടില്&#x200d; വെച്ചാണെന്ന് ഫെനി ആരോപിക്കുന്നു. 2015 മാര്&#x200d;ച്ച് 13-നായിരുന്നു സംഭവം. പത്തനംതിട്ട ജയിലില്&#x200d; നിന്ന് കൊണ്ടുവന്ന കത്ത് തന്റെ കയ്യില്&#x200d; നിന്ന് വാങ്ങിയത് ഗണേഷ്‌കുമാറിന്റെ പി.എ പ്രദീപാണ്. തന്റെ വാഹനത്തില്&#x200d; വെച്ചാണ് ഇവര്&#x200d; എഴുതിച്ചേര്&#x200d;ത്ത പേജുകള്&#x200d;കൂടി കത്തിലേക്ക് കൂട്ടിച്ചേര്&#x200d;ത്തത്. ടവര്&#x200d; ലൊക്കേഷന്&#x200d; പരിശോധിച്ചാല്&#x200d; കാര്യങ്ങളൊക്കെ വ്യക്തമാകുമെന്നും ഫെനി വാര്&#x200d;ത്താസമ്മേളനത്തിലൂടെ അറിയിച്ചു.</p>
<p>കോണ്&#x200d;ഗ്രസ് നേതാക്കളുടെ പേരും അവര്&#x200d;ക്കെതിരെയുള്ള ലൈംഗിക ആരോപണവുമാണ് ഗണേഷ് കുമാര്&#x200d; കത്തില്&#x200d; എഴുതിച്ചേര്&#x200d;ത്തത്. ഗണേഷിനെ മന്ത്രിയാക്കാത്തതിലുള്ള വൈരാഗ്യമാണ് ഇതിനു പിന്നില്&#x200d;. കത്ത് ഗണേഷിന്റെ ബന്ധു ശരണ്യമനോജാണ് തയ്യാറാക്കിയതെന്നും ഫെനി കൂട്ടിച്ചേര്&#x200d;ത്തു. അതേസമയം, സരിതയും ശരണ്യമനോജും ഇത് നിഷേധിച്ച് രംഗത്തെത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/feni-balakrishnan-against-ganesh-kumar-solar-letter-case-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തലുകള്‍ ഇല്ലെന്ന് ശശി തരൂര്‍</title>
		<link>https://www.chandrikadaily.com/sasi-tharoor-in-solar-commission-report.html</link>
					<comments>https://www.chandrikadaily.com/sasi-tharoor-in-solar-commission-report.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 10 Nov 2017 13:50:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sasi tharoor]]></category>
		<category><![CDATA[Shashi Tharoor]]></category>
		<category><![CDATA[solar case]]></category>
		<category><![CDATA[SOLAR COMMISSION]]></category>
		<category><![CDATA[Solar report]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53157</guid>

					<description><![CDATA[കൊച്ചി: സോളാര്‍ കേസില്‍ ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അന്തിമമല്ലെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുകള്‍ ഇല്ലെന്നും ഡോ. ശശി തരൂര്‍ എം.പി. പലരുടെയും മൊഴിയുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രം സമര്‍പ്പിക്കപ്പെട്ട ഒരു റിപ്പോര്‍ട്ടാണത്. ഇത് എങ്ങനെ കമ്മീഷന്റെ കണ്ടെത്തലുകളായോ അന്തിമറിപ്പോര്‍ട്ടായോ പരിഗണിക്കുമെന്ന് അദ്ദേഹം ചോദിച്ചു. റിപ്പോര്‍ട്ടില്‍ ചാര്‍ജ് ഷീറ്റോ അന്വേഷണാത്മക കണ്ടെത്തലുകളോ ഇല്ല. അന്വേഷണ റിപ്പോര്‍ട്ടായി ഇത് പരിഗണിക്കാനാവില്ല. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ തുടരന്വേഷണം സാധ്യമല്ലെന്ന് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി പോലും നിയമോപദേശം നല്‍കിയ ഒരു റിപ്പോര്‍ട്ട് അന്തിമം [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: സോളാര്&#x200d; കേസില്&#x200d; ശിവരാജന്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് അന്തിമമല്ലെന്നും റിപ്പോര്&#x200d;ട്ടില്&#x200d; കണ്ടെത്തലുകള്&#x200d; ഇല്ലെന്നും ഡോ. ശശി തരൂര്&#x200d; എം.പി. പലരുടെയും മൊഴിയുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തില്&#x200d; മാത്രം സമര്&#x200d;പ്പിക്കപ്പെട്ട ഒരു റിപ്പോര്&#x200d;ട്ടാണത്. ഇത് എങ്ങനെ കമ്മീഷന്റെ കണ്ടെത്തലുകളായോ അന്തിമറിപ്പോര്&#x200d;ട്ടായോ പരിഗണിക്കുമെന്ന് അദ്ദേഹം ചോദിച്ചു. റിപ്പോര്&#x200d;ട്ടില്&#x200d; ചാര്&#x200d;ജ് ഷീറ്റോ അന്വേഷണാത്മക കണ്ടെത്തലുകളോ ഇല്ല. അന്വേഷണ റിപ്പോര്&#x200d;ട്ടായി ഇത് പരിഗണിക്കാനാവില്ല. റിപ്പോര്&#x200d;ട്ടിലെ കണ്ടെത്തലുകളില്&#x200d; തുടരന്വേഷണം സാധ്യമല്ലെന്ന് സുപ്രീം കോടതിയില്&#x200d; നിന്ന് വിരമിച്ച ജഡ്ജി പോലും നിയമോപദേശം നല്&#x200d;കിയ ഒരു റിപ്പോര്&#x200d;ട്ട് അന്തിമം ആണെന്ന് എങ്ങനെ പറയാന്&#x200d; കഴിയും. അന്തിമ അന്വേഷണം നടക്കട്ടെ. ഈ വിഷയം സംസ്ഥാന സര്&#x200d;ക്കാര്&#x200d; രാഷ്ട്രീയ ലക്ഷ്യത്തോടെ അന്വേഷിക്കരുതെന്നും തരൂര്&#x200d; ആവശ്യപ്പെട്ടു.<br />
സ്ത്രീകളുടെ അവകാശങ്ങള്&#x200d; സംരക്ഷിക്കുന്നതിലും മാന്യത കാത്തുസൂക്ഷിക്കുന്നതിലും പാര്&#x200d;ട്ടിയും പുതുതായി രൂപീകരിച്ച ഓള്&#x200d; ഇന്ത്യ പ്രൊഫഷണല്&#x200d; കോണ്&#x200d;ഗ്രസും പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയില്&#x200d; മാത്രമാണ് രാഷ്ട്രീയം ഒരു തൊഴിലായി സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയപ്രവര്&#x200d;ത്തകര്&#x200d; പ്രൊഫഷണല്&#x200d; ആകണം. മറ്റു ജോലികളുടെ ഭാഗമായി മാത്രം രാഷ്ട്രീയം കൊണ്ടുനടക്കണം. അപ്പോള്&#x200d; അഴിമതിക്ക് സാധ്യത കുറയും. ബിജെപിക്ക് അധികാരത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളതെന്നും തരൂര്&#x200d; പരിഹസിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sasi-tharoor-in-solar-commission-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോളാര്‍ റിപ്പോര്‍ട്ട് മല എലിയെ പ്രസവിച്ചപോലെയെന്ന് കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/pk-kunhalikutty-mp-on-solar-case.html</link>
					<comments>https://www.chandrikadaily.com/pk-kunhalikutty-mp-on-solar-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Nov 2017 17:45:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pk kunhalikkutty]]></category>
		<category><![CDATA[solar case]]></category>
		<category><![CDATA[SOLAR COMMISSION]]></category>
		<category><![CDATA[Solar report]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53025</guid>

					<description><![CDATA[സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചത് മല എലിയെ പ്രസവിച്ചപോലെയെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഒന്‍പതാം തിയതി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുമ്പോള്‍ എന്തോ വലുത് സംഭവിക്കാന്‍ പോകുന്നുവെന്ന നിലയിലായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചരണം. എന്നാല്‍ ഒരു കത്തും പലപ്പോഴായി മാറ്റി മാറ്റി പറഞ്ഞ മൊഴിയും ആവര്‍ത്തിക്കുന്നതല്ലാതെ, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഒന്നുമില്ല. കമ്മീഷന്റേതായ കണ്ടെത്തലുകളോ തെളിവുകളോ റിപ്പോര്‍ട്ടില്‍ ഇല്ല. നേരത്തെ നിശ്ചയിച്ച ടേംസ് ഓഫ് റഫറന്‍സില്‍ നിന്ന് സൗകര്യപ്രദമായത് മാത്രം [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സ്വന്തം ലേഖകന്&#x200d;</strong></p>
<p>തിരുവനന്തപുരം: സോളാര്&#x200d; റിപ്പോര്&#x200d;ട്ട് നിയമസഭയില്&#x200d; വെച്ചത് മല എലിയെ പ്രസവിച്ചപോലെയെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഒന്&#x200d;പതാം തിയതി റിപ്പോര്&#x200d;ട്ട് നിയമസഭയില്&#x200d; വെക്കുമ്പോള്&#x200d; എന്തോ വലുത് സംഭവിക്കാന്&#x200d; പോകുന്നുവെന്ന നിലയിലായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചരണം. എന്നാല്&#x200d; ഒരു കത്തും പലപ്പോഴായി മാറ്റി മാറ്റി പറഞ്ഞ മൊഴിയും ആവര്&#x200d;ത്തിക്കുന്നതല്ലാതെ, സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; ഒന്നുമില്ല. കമ്മീഷന്റേതായ കണ്ടെത്തലുകളോ തെളിവുകളോ റിപ്പോര്&#x200d;ട്ടില്&#x200d; ഇല്ല. നേരത്തെ നിശ്ചയിച്ച ടേംസ് ഓഫ് റഫറന്&#x200d;സില്&#x200d; നിന്ന് സൗകര്യപ്രദമായത് മാത്രം കമ്മീഷന്&#x200d; എടുക്കുകയായിരുന്നു. സോളാറുമായി ബന്ധപ്പെട്ട് 2005 മുതലുള്ള കേസുകളെല്ലാം അന്വേഷിക്കുമെന്നും ടേംസ് ഓഫ് റഫറന്&#x200d;സില്&#x200d; ഉണ്ടായിരുന്നു. എന്നാല്&#x200d; സോളാര്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; ആ ഭാഗം തൊട്ടിട്ടേയില്ല. അതേ പഴയ കത്തും അതേ വര്&#x200d;ണനയും മാത്രമാണ് റിപ്പോര്&#x200d;ട്ടിലുള്ളതെന്നും കുഞ്ഞാലിക്കുട്ടി വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു.<br />
സോളാര്&#x200d; തട്ടിപ്പില്&#x200d; സംസ്ഥാന സര്&#x200d;ക്കാറിന് നഷ്ടമുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്&#x200d;, അന്നത്തെ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയതിനും ജുഡീഷ്യല്&#x200d; അന്വേഷണ കമ്മീഷനെ നിയോഗിച്ചതിനും പണം ചെലവായെന്ന മറുപടിയാണ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്. ലൈംഗികകേസ് കൊണ്ടുവരാന്&#x200d; വേണ്ടി ഇതു സംബന്ധിച്ച ആരോപണങ്ങളെ അഴിമതി കേസുമായി ബന്ധിപ്പിച്ചിരിക്കുന്നു. അച്ഛനെന്നും അമ്മാവനെന്നും മുത്തച്ഛനെന്നും പറഞ്ഞവര്&#x200d; തന്നെ പീഡിപ്പിച്ചുവെന്നും പറയുന്നു. അതുമാത്രമാണ് വിശ്വാസത്തിലെടുത്തിട്ടുള്ളത്. റിപ്പോര്&#x200d;ട്ടിന്റെ പേരിലുള്ള ചര്&#x200d;ച്ച ഏതാനും മണിക്കൂറുകള്&#x200d; മാത്രം നീണ്ടുനില്&#x200d;ക്കുന്നതാണ്. കമ്മീഷന് പോലും കണ്ടെത്താനാകാത്ത തെളിവുകള്&#x200d; കണ്ടെത്താനാണ് അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. നേതാക്കള്&#x200d; ടെലിഫോണില്&#x200d; സംസാരിച്ചുവെന്നതാണ് തെളിവായി പറയുന്നത്. ടെലിഫോണ്&#x200d; സംഭാഷണം നടത്തിയത് പീഡനമാകില്ല. എല്&#x200d;.ഡി.എഫിന് രാഷ്ട്രീയ ആയുധമാക്കാനുള്ളതൊന്നും സോളാര്&#x200d; റിപ്പോര്&#x200d;ട്ടിലില്ല. അധികംവൈകാതെ തന്നെ റിപ്പോര്&#x200d;ട്ടില്&#x200d; ഒന്നുമില്ലെന്ന് തെളിയും. റിപ്പോര്&#x200d;ട്ടിന്റെ പേരില്&#x200d; യു.ഡി.എഫ് നേതാക്കളെ കുറച്ചു ബുദ്ധിമുട്ടിക്കാം. അവരുടെ കുടുംബത്തില്&#x200d; പ്രശ്‌നങ്ങളുണ്ടാകാം. കുറച്ചുനാള്&#x200d; വാര്&#x200d;ത്തയായി നിലനിര്&#x200d;ത്താമെന്നതല്ലാതെ ഈ റിപ്പോര്&#x200d;ട്ട് കൊണ്ട് യാതൊരു ഫലവുമുണ്ടാകില്ല. യു.ഡി.എഫ് യഥാര്&#x200d;ത്ഥ വസ്തുതകള്&#x200d; ജനങ്ങളോട് വിശദീകരിക്കും. യു.ഡി.എഫിന് ഭയപ്പെടേണ്ടതായി യാതൊന്നുമില്ല. റിപ്പോര്&#x200d;ട്ട് കൊണ്ടൊന്നും യു.ഡി.എഫിനെ തകര്&#x200d;ക്കാന്&#x200d; കഴിയില്ല. അന്തരീക്ഷം മലിനപ്പെടുത്താമെന്നല്ലാതെ സര്&#x200d;ക്കാര്&#x200d; നടപടി കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-kunhalikutty-mp-on-solar-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ലൈംഗിക ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ പൊതുജീവിതം അവസാനിപ്പിക്കും&#8217;; ഉമ്മന്‍ചാണ്ടി</title>
		<link>https://www.chandrikadaily.com/oommenchandy-against-solar-commission-report-kerala-niyamasabha-news.html</link>
					<comments>https://www.chandrikadaily.com/oommenchandy-against-solar-commission-report-kerala-niyamasabha-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Nov 2017 09:44:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[oommen chandy]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[ramesh]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<category><![CDATA[Saritha s Nair]]></category>
		<category><![CDATA[solar case]]></category>
		<category><![CDATA[Solar report]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52911</guid>

					<description><![CDATA[തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഴിമതിയും ലൈംഗീകതയും തന്റെ ബലഹീനതയല്ലെന്നും സരിത ഉന്നയിച്ചിട്ടുള്ള ലൈംഗിക ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസെടുക്കുന്നത് വെറും ഒരു കത്തിന്റെ പേരിലാണ്. കത്തിന്റെ വിശ്വാസ്യത എന്നും ചോദ്യം ചെയ്തിട്ടുണ്ട്. സരിതയുടെ കത്ത്മാത്രം റിപ്പോര്‍ട്ടില്‍ രണ്ടിടത്തുണ്ട്. കത്ത് കൃത്രിമമാണ്. ജയിലിലെ കത്ത് 21 പേജാണ്. എന്നാല്‍ കമ്മീഷന്‍ പരിഗണിച്ചത് 25 പേജുള്ള കത്താണ്. സോളാര്‍ റിപ്പോര്‍ട്ടല്ല, ഇത് സരിത റിപ്പോര്‍ട്ടാണ്. ഒരു ബുക്കില്‍ കമ്മീഷന്‍ ഒപ്പിടാത്തത് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സോളാര്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; പ്രതികരണവുമായി മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി. അഴിമതിയും ലൈംഗീകതയും തന്റെ ബലഹീനതയല്ലെന്നും സരിത ഉന്നയിച്ചിട്ടുള്ള ലൈംഗിക ആരോപണത്തില്&#x200d; കഴമ്പുണ്ടെങ്കില്&#x200d; പൊതുജീവിതം അവസാനിപ്പിക്കുമെന്നും ഉമ്മന്&#x200d;ചാണ്ടി പറഞ്ഞു.</p>
<p>കേസെടുക്കുന്നത് വെറും ഒരു കത്തിന്റെ പേരിലാണ്. കത്തിന്റെ വിശ്വാസ്യത എന്നും ചോദ്യം ചെയ്തിട്ടുണ്ട്. സരിതയുടെ കത്ത്മാത്രം റിപ്പോര്&#x200d;ട്ടില്&#x200d; രണ്ടിടത്തുണ്ട്. കത്ത് കൃത്രിമമാണ്. ജയിലിലെ കത്ത് 21 പേജാണ്. എന്നാല്&#x200d; കമ്മീഷന്&#x200d; പരിഗണിച്ചത് 25 പേജുള്ള കത്താണ്. സോളാര്&#x200d; റിപ്പോര്&#x200d;ട്ടല്ല, ഇത് സരിത റിപ്പോര്&#x200d;ട്ടാണ്. ഒരു ബുക്കില്&#x200d; കമ്മീഷന്&#x200d; ഒപ്പിടാത്തത് എന്തുകൊണ്ടാണ്. റിപ്പോര്&#x200d;ട്ട് ലഭിച്ചതിനുശേഷമുള്ള സര്&#x200d;ക്കാര്&#x200d; നടപടി സുതാര്യമല്ല. മുഖ്യമന്ത്രി വൃത്തികെട്ട ധൃതി കാണിച്ചു. റിപ്പോര്&#x200d;ട്ടിനെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടില്ല. നിയമപരമായ അന്വേഷണത്തെ ഭയപ്പെടുന്നില്ല. താന്&#x200d; കണ്ണാടിക്കൂട്ടില്&#x200d; നില്&#x200d;ക്കുന്നയാളല്ലെന്നും ജനങ്ങളുടെ ഇടയില്&#x200d; അമ്പതുവര്&#x200d;ഷമായി പ്രവര്&#x200d;ത്തിക്കുന്ന തന്റെ സമീപനങ്ങള്&#x200d; ജനങ്ങള്&#x200d;ക്കറിയാമെന്നും ഉമ്മന്&#x200d;ചാണ്ടി പറഞ്ഞു.</p>
<p>അതേസമയം, സോളാര്&#x200d; കമ്മീഷന്&#x200d; അന്വേഷണ റിപ്പോര്&#x200d;ട്ട് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. റിപ്പോര്&#x200d;ട്ടില്&#x200d; സര്&#x200d;ക്കാര്&#x200d; തിരുത്തലുകള്&#x200d; വരുത്തിയിട്ടുണ്ട്. സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് ജസ്റ്റിസ് ശിവരാജന്&#x200d; മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം, ഒരു ഉദ്യോഗസ്ഥനെ ശിവരാജന്റെ വീട്ടിലേക്ക് അയച്ചത് എന്തിനാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഉമ്മന്&#x200d; ചാണ്ടിയെ പോലെയൊരു നേതാവിനെതിരെയുള്ള ലൈംഗികാരോപണത്തില്&#x200d; കേസെടുക്കാനുള്ള തീരുമാനത്തെ അംഗീകരിക്കാനാവില്ല. ഇതിനെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. ലൈംഗികാരോപണത്തിന് തെളിവില്ല. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. ദുരുദ്ദേശപരവുമാണ്. രാഷ്ട്രീയ പ്രതികാരമായി ഉപയോഗിക്കാന്&#x200d; ശ്രമിച്ചാല്&#x200d; ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oommenchandy-against-solar-commission-report-kerala-niyamasabha-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;റിപ്പോര്‍ട്ട് കൈമാറിയ ശേഷം ഒരു ഉദ്യോഗസ്ഥനെ ശിവരാജന്റെ വീട്ടിലേക്ക് അയച്ചത് എന്തിന്&#8217;?;ചെന്നിത്തല</title>
		<link>https://www.chandrikadaily.com/ramesh-chennithala-about-solar-report-niyamasabha-news.html</link>
					<comments>https://www.chandrikadaily.com/ramesh-chennithala-about-solar-report-niyamasabha-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Nov 2017 07:53:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<category><![CDATA[saritha]]></category>
		<category><![CDATA[Saritha s Nair]]></category>
		<category><![CDATA[solar case]]></category>
		<category><![CDATA[Solar report]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52898</guid>

					<description><![CDATA[തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം, ഒരു ഉദ്യോഗസ്ഥനെ ശിവരാജന്റെ വീട്ടിലേക്ക് അയച്ചത് എന്തിനാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഉമ്മന്‍ ചാണ്ടിയെ പോലെയൊരു നേതാവിനെതിരെയുള്ള ലൈംഗികാരോപണത്തില്‍ കേസെടുക്കാനുള്ള തീരുമാനത്തെ അംഗീകരിക്കാനാവില്ല. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. ദുരുദ്ദേശപരവുമാണ്. ഇതിനെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. ലൈംഗികാരോപണത്തിന് തെളിവില്ല. രാഷ്ട്രീയ പ്രതികാരമായി ഉപയോഗിക്കാന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സോളാര്&#x200d; കമ്മീഷന്&#x200d; അന്വേഷണ റിപ്പോര്&#x200d;ട്ട് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോര്&#x200d;ട്ടില്&#x200d; സര്&#x200d;ക്കാര്&#x200d; തിരുത്തലുകള്&#x200d; വരുത്തിയിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് ജസ്റ്റിസ് ശിവരാജന്&#x200d; മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം, ഒരു ഉദ്യോഗസ്ഥനെ ശിവരാജന്റെ വീട്ടിലേക്ക് അയച്ചത് എന്തിനാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഉമ്മന്&#x200d; ചാണ്ടിയെ പോലെയൊരു നേതാവിനെതിരെയുള്ള ലൈംഗികാരോപണത്തില്&#x200d; കേസെടുക്കാനുള്ള തീരുമാനത്തെ അംഗീകരിക്കാനാവില്ല. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. ദുരുദ്ദേശപരവുമാണ്. ഇതിനെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. ലൈംഗികാരോപണത്തിന് തെളിവില്ല. രാഷ്ട്രീയ പ്രതികാരമായി ഉപയോഗിക്കാന്&#x200d; ശ്രമിച്ചാല്&#x200d; ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ramesh-chennithala-about-solar-report-niyamasabha-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോളാര്‍ റിപ്പോര്‍ട്ട് വായിക്കാന്‍ വന്‍ തിരക്ക്; നിയമസഭയുടെ വെബ്‌സൈറ്റ് നിശ്ചലമായി</title>
		<link>https://www.chandrikadaily.com/kerala-niyamasabha-website-crashed-out-due-to-solar-enquiry-report.html</link>
					<comments>https://www.chandrikadaily.com/kerala-niyamasabha-website-crashed-out-due-to-solar-enquiry-report.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Nov 2017 07:26:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala niyamasabha]]></category>
		<category><![CDATA[solar case]]></category>
		<category><![CDATA[Solar report]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52890</guid>

					<description><![CDATA[തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്തുവെച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വായിക്കാന്‍ വന്‍ തിരക്ക്. റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കകം വായനക്കാരുടെ തിരക്ക് കാരണം നിയമസഭാ വെബ്‌സൈറ്റ് നിശ്ചലമായി. 1073 പേജുള്ള റിപ്പോര്‍ട്ട് നാലു വാല്യങ്ങളിലായാണ് സഭയുടെ മേശപ്പുറത്ത് വെച്ചത്. റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് മേശപ്പുറത്തു വെച്ചതിനു പിന്നാലെ നിരവധി ആളുകള്‍ വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുകയായിരുന്നു. &#160; ഇംഗ്ലീഷിലുള്ള നാലു ഭാഗങ്ങളാണ് ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് സമ്മേളനം അവസാനിച്ച [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്&#x200d; നിയമസഭയുടെ മേശപ്പുറത്തുവെച്ച സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് വായിക്കാന്&#x200d; വന്&#x200d; തിരക്ക്. റിപ്പോര്&#x200d;ട്ട് അപ്‌ലോഡ് ചെയ്ത് നിമിഷങ്ങള്&#x200d;ക്കകം വായനക്കാരുടെ തിരക്ക് കാരണം നിയമസഭാ വെബ്‌സൈറ്റ് നിശ്ചലമായി.</p>
<p><img loading="lazy" class="alignnone size-full wp-image-52894" src="https://www.chandrikadaily.com/wp-content/uploads/2017/11/Niyamasabha7.JPG.image_.784.410.jpg" alt="Niyamasabha7.JPG.image.784.410" width="784" height="410" srcset="https://www.chandrikadaily.com/wp-content/uploads/2017/11/Niyamasabha7.JPG.image_.784.410.jpg 784w, https://www.chandrikadaily.com/wp-content/uploads/2017/11/Niyamasabha7.JPG.image_.784.410-300x157.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/11/Niyamasabha7.JPG.image_.784.410-768x402.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/11/Niyamasabha7.JPG.image_.784.410-696x364.jpg 696w" sizes="(max-width: 784px) 100vw, 784px" /></p>
<p>1073 പേജുള്ള റിപ്പോര്&#x200d;ട്ട് നാലു വാല്യങ്ങളിലായാണ് സഭയുടെ മേശപ്പുറത്ത് വെച്ചത്. റിപ്പോര്&#x200d;ട്ട് വെബ്‌സൈറ്റില്&#x200d; പ്രസിദ്ധീകരിക്കുമെന്ന് സര്&#x200d;ക്കാര്&#x200d; നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്&#x200d;ട്ട് മേശപ്പുറത്തു വെച്ചതിനു പിന്നാലെ നിരവധി ആളുകള്&#x200d; വെബ്‌സൈറ്റില്&#x200d; സന്ദര്&#x200d;ശിക്കുകയായിരുന്നു.</p>
<p><img loading="lazy" class="alignnone size-full wp-image-52899" src="https://www.chandrikadaily.com/wp-content/uploads/2017/11/Niyamasabha.JPG.image_.784.410.jpg" alt="Niyamasabha.JPG.image.784.410" width="784" height="410" srcset="https://www.chandrikadaily.com/wp-content/uploads/2017/11/Niyamasabha.JPG.image_.784.410.jpg 784w, https://www.chandrikadaily.com/wp-content/uploads/2017/11/Niyamasabha.JPG.image_.784.410-300x157.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/11/Niyamasabha.JPG.image_.784.410-768x402.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/11/Niyamasabha.JPG.image_.784.410-696x364.jpg 696w" sizes="(max-width: 784px) 100vw, 784px" /></p>
<p>&nbsp;</p>
<p>ഇംഗ്ലീഷിലുള്ള നാലു ഭാഗങ്ങളാണ് ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് സമ്മേളനം അവസാനിച്ച ശേഷമാണ് മലയാളം പരിഭാഷ സൈറ്റില്&#x200d; ചേര്&#x200d;ത്തത്. ഇതുസംബന്ധിച്ച് അറിയിപ്പ് വന്നതോടെ സൈറ്റിന്റെ വേഗം കുറഞ്ഞു. വലിപ്പമേറിയ ഫയല്&#x200d; ആയതിനാലാണ് ഡൗണ്&#x200d;ലോഡ് ചെയ്യാന്&#x200d; കാലതാമസം നേരിടുന്നതെന്നായിരുന്നു ഔദ്യോഗിക വൃത്തങ്ങളുടെ വിശദീകരണം. എന്നാല്&#x200d; ഇപ്പോള്&#x200d; സൈറ്റിന്റെ പ്രവര്&#x200d;ത്തനം പൂര്&#x200d;ണമായും നിശ്ചലമായിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-niyamasabha-website-crashed-out-due-to-solar-enquiry-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
