<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>solar scam &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/solar-scam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 25 Jan 2021 04:05:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>solar scam &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സോളാര്&#x200d;കേസ്: ഇടത് മുന്നണിയുടേത് അടിപ്പാവാട രാഷ്ട്രീയം-ഷിബു ബേബി ജോണ്&#x200d;</title>
		<link>https://www.chandrikadaily.com/shibubabyjohn-jb-post-on-solar-case.html</link>
					<comments>https://www.chandrikadaily.com/shibubabyjohn-jb-post-on-solar-case.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 25 Jan 2021 04:05:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[shibu baby john]]></category>
		<category><![CDATA[solar scam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177846</guid>

					<description><![CDATA[യു.ഡി.എഫിനെ തകര്&#x200d;ക്കാന്&#x200d; സിപിഎം-ബിജെപി ഒത്തുതീര്&#x200d;പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ അന്വേഷണം.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഇടതുമുന്നണിയുടേയത് അടിപ്പാവാട രാഷ്ട്രീയമാണെന്നും രാഷ്ട്രീയമായി അധ:പതിച്ചിരിക്കുകയാണെന്നും ആര്&#x200d;.എസ്.പി നേതാവ് ഷിബുബേബി ജോണ്&#x200d;. സംസ്ഥാന സര്&#x200d;ക്കാരിനെ സിബിഐയെ പോലുള്ള കേന്ദ്ര ഏജന്&#x200d;സികളെ ഉപയോഗിച്ച് തകര്&#x200d;ക്കാന്&#x200d; ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്നവര്&#x200d;ക്ക് കേന്ദ്ര ഏജന്&#x200d;സികളോട് ഇപ്പോള്&#x200d; വലിയ വിശ്വാസവും ബഹുമാനവുമാണ്. സോളാര്&#x200d; ലൈംഗിക പീഡന കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടസംഭവത്തില്&#x200d; ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>യു.ഡി.എഫിനെ തകര്&#x200d;ക്കാന്&#x200d; സിപിഎം-ബിജെപി ഒത്തുതീര്&#x200d;പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ അന്വേഷണം. ആയിരക്കണക്കിന് നിവേദനങ്ങള്&#x200d; ലഭിച്ചിട്ടും പൊതുജന ആവശ്യമുയര്&#x200d;ന്നിട്ടും വാളയാറിലെ പിഞ്ചുകുട്ടികളുടെ കൊലപാതകം സി.ബി.ഐയെ ഏല്&#x200d;പ്പിക്കാന്&#x200d; മടിക്കുന്ന പിണറായി സര്&#x200d;ക്കാര്&#x200d; സോളാര്&#x200d; കേസില്&#x200d; പരാതിയ്ക്കാരിയുടെ കത്തിന്റെ മാത്രം അടിസ്ഥാനത്തില്&#x200d; സി.ബി.ഐയ്ക്ക് വിടാന്&#x200d; തയാറായതിനെയും ഷിബുബേബി ജോണ്&#x200d; വിമര്&#x200d;ശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shibubabyjohn-jb-post-on-solar-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പണിപാളി,  മുഖ്യമന്ത്രിയെ  കുറ്റപ്പെടുത്തി മന്ത്രിമാര്‍</title>
		<link>https://www.chandrikadaily.com/%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%aa%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86.html</link>
					<comments>https://www.chandrikadaily.com/%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%aa%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 19 Oct 2017 17:59:05 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[solar scam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48743</guid>

					<description><![CDATA[&#160; സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ പ്രതിപക്ഷത്തെ കുടുക്കാന്‍ നോക്കിയ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും തിരിച്ചടി. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള ഉന്നത നേതാക്കള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ ക്രിമിനല്‍, വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച നടപടി, താല്‍ക്കാലികമായി സര്‍ക്കാരിനു തന്നെ മരവിപ്പിക്കേണ്ടിവന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസം മന്ത്രിസഭാ തീരുമാനമായി മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിന് തിരിച്ചടിയായതോടെയാണ് വീണ്ടും നിയമോപദേശം തേടാന്‍ മന്ത്രിസഭ തീരുമാനിച്ചത്. മുന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസും സുപ്രീം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിന്റെ മറവില്&#x200d; പ്രതിപക്ഷത്തെ കുടുക്കാന്&#x200d; നോക്കിയ സംസ്ഥാന സര്&#x200d;ക്കാരിനും മുഖ്യമന്ത്രിക്കും തിരിച്ചടി. കമ്മിഷന്&#x200d; റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി അടക്കമുള്ള ഉന്നത നേതാക്കള്&#x200d;ക്കും പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്കുമെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ ക്രിമിനല്&#x200d;, വിജിലന്&#x200d;സ് അന്വേഷണം പ്രഖ്യാപിച്ച നടപടി, താല്&#x200d;ക്കാലികമായി സര്&#x200d;ക്കാരിനു തന്നെ മരവിപ്പിക്കേണ്ടിവന്നു.<br />
വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസം മന്ത്രിസഭാ തീരുമാനമായി മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്&#x200d; സര്&#x200d;ക്കാരിന് തിരിച്ചടിയായതോടെയാണ് വീണ്ടും നിയമോപദേശം തേടാന്&#x200d; മന്ത്രിസഭ തീരുമാനിച്ചത്. മുന്&#x200d; കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് അരിജിത്ത് പസായത്തില്&#x200d; നിന്നാണ് വിദഗ്ദ്ധ നിയമോപദേശം തേടുക. സോളര്&#x200d; ജുഡീഷ്യല്&#x200d; കമ്മിഷന്റെ ചില നിഗമനങ്ങള്&#x200d; ടേംസ് ഓഫ് റഫറന്&#x200d;സിന് പുറത്തുള്ളവയാണ്. ഇക്കാര്യം സര്&#x200d;ക്കാരിനും അറിയാമായിരുന്നുവെങ്കിലും വേങ്ങര തെരഞ്ഞെടുപ്പ് ദിവസം രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടായിരുന്നു പിണറായിയുടെ അന്വേഷണ പ്രഖ്യാപനം. അന്വേഷണത്തെ സ്വാഗതം ചെയ്ത ആരോപണ വിധേയര്&#x200d;, കോടതിയെ സമീപിക്കുമെന്ന് അറിയിച്ചതോടെയാണ് സര്&#x200d;ക്കാരിന് അമളി ബോധ്യമായത്.<br />
ജസ്റ്റിസ് ശിവരാജന്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചപ്പോള്&#x200d; അതിന്മേല്&#x200d; സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് &#8216;സഹയാത്രികരായ&#8217; നിയമോപദേശകരുടെ അടിസ്ഥാനത്തിലായിരുന്നു സര്&#x200d;ക്കാര്&#x200d; പ്രഖ്യാപനം. എന്നാല്&#x200d; അന്വേഷണ ഉത്തരവിട്ടാല്&#x200d; കോടതിയില്&#x200d; തിരിച്ചടി കിട്ടുമെന്നത് ബോധ്യമായിരുന്നു. ഇതോടെ ആഭ്യന്തര സെക്രട്ടറി തയ്യാറാക്കിയ കരട് അന്വേഷണ ഉത്തരവിന്റെ അടിസ്ഥാനത്തില്&#x200d; പരാതിക്കാരനാകില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഇതോടെ ഉത്തരവ് ഇറക്കുന്നതിന് വീണ്ടും സര്&#x200d;ക്കാര്&#x200d; അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടര്&#x200d; ജനറല്&#x200d; ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശം തേടി. കൂത്തുപറമ്പ് വെടിവെയ്പ് അന്വേഷിച്ച 1995ലെ ജസ്റ്റിസ് കെ.പത്മനാഭന്&#x200d;നായര്&#x200d; കമ്മിഷന്റെ റിപ്പോര്&#x200d;ട്ടിലെ ശുപാര്&#x200d;ശ പ്രകാരം എം.വി.രാഘവന്&#x200d; അടക്കമുള്ളവര്&#x200d;ക്കെതിരേ കേസെടുത്ത നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. സമാനമായ സാഹചര്യമാണ് സേളാര്&#x200d; വിഷയത്തിലുള്ളതെന്നായിരുന്നു ഇരുവരും നല്&#x200d;കിയ നിയമോപദേശം.<br />
തുടര്&#x200d;ന്നാണ് വിദഗ്ധ നിയമോപദേശം തേടാന്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചത്. സോളാര്&#x200d; കമ്മീഷന് അഞ്ച് അന്വേഷണ വിഷയങ്ങളാണ് നല്&#x200d;കിയത്. അതില്&#x200d; നിന്ന് കമ്മിഷന്&#x200d; വ്യതിചലിച്ചുവെന്നും സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങളുള്&#x200d;പ്പെടെ അന്വേഷണ പരിധിയില്&#x200d; കൊണ്ടുവന്നു എന്നും ആരോപണ വിധേയര്&#x200d; ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് നിയമപരമായി നിലനില്&#x200d;ക്കുമോ, തുടര്&#x200d; നടപടികള്&#x200d; എങ്ങിനെ സ്വീകരിക്കണം എന്നത് സംബന്ധിച്ചാണ് വിദഗ്ധ നിയമോപദേശം തേടുന്നത്.<br />
<strong>മുഖ്യമന്ത്രിയെ </strong><br />
<strong>കുറ്റപ്പെടുത്തി മന്ത്രിമാര്&#x200d;</strong><br />
തിരുവനന്തപുരം: സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; തിടുക്കത്തില്&#x200d; അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടിയെ വിമര്&#x200d;ശിച്ച് മന്ത്രിമാര്&#x200d;. അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഉത്തരവിറക്കാന്&#x200d; കഴിയാതെ തപ്പിതടയേണ്ടി വരികയും വീണ്ടും നിയമോപദേശം തേടേണ്ടിവരുകയും ചെയ്ത സാഹചര്യത്തിലായിരുന്നു വിമര്&#x200d;ശനം. ഇന്നലെ ചേര്&#x200d;ന്ന മന്ത്രിസഭാ യോഗത്തില്&#x200d; നിയമമന്ത്രി എ.കെ ബാലനാണ് വിമര്&#x200d;ശനത്തിന് തുടക്കമിട്ടത്. വീണ്ടും നിയമോപദേശം തേടാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്&#x200d; മന്ത്രിസഭാ യോഗത്തില്&#x200d; അറിയിച്ചതിന് പിന്നാലെയായിരുന്നു ബാലന്റെ വിമര്&#x200d;ശനം. വീണ്ടും നിയമോപദേശം തേടേണ്ടി വരുന്നത് സര്&#x200d;ക്കാരിന് ക്ഷീണമായി എന്നായിരുന്നു ബാലന്റെ വിമര്&#x200d;ശനം. കരുതലോടെ മുന്നോട്ട് പോകേണ്ടതായിരുന്നുവെന്ന് റവന്യു മന്ത്രി ഇ. ചന്ദശേഖരനും അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെ മറ്റ് ഘടകകക്ഷി മന്ത്രിമാരും സമാനമായ അഭിപ്രായം രേഖപ്പെടുത്തി. വിമര്&#x200d;ശനങ്ങള്&#x200d;ക്ക് മറുപടി നല്&#x200d;കിയ മുഖ്യമന്ത്രി, ആക്ഷേപങ്ങള്&#x200d; ഉയര്&#x200d;ന്ന സാഹചര്യത്തിലാണ് വിദഗ്ധ ഉപദേശം തേടുന്നതെന്ന് പറഞ്ഞു. ഇക്കാര്യത്തില്&#x200d; വീഴ്ച ഉണ്ടായിട്ടില്ലെന്നും പഴുതുകളടച്ച് മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് നിയമോപദേശം തേടുന്നതെന്നും വിശദീകരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%aa%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോളാറില്‍ തിരിച്ചടി, മുഖംരക്ഷിക്കാനാകാതെ സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/%e0%b4%b8%e0%b5%8b%e0%b4%b3%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%96.html</link>
					<comments>https://www.chandrikadaily.com/%e0%b4%b8%e0%b5%8b%e0%b4%b3%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%96.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 19 Oct 2017 17:37:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[solar scam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48721</guid>

					<description><![CDATA[&#160; തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ സ്വീകരിച്ച അമിതാവേശം ഇടതുസര്‍ക്കാറിന് തിരിച്ചടിയാകുന്നു. വേങ്ങര തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി പൊട്ടിച്ച ബോംബ് കയ്യിലിരുന്ന പൊട്ടിയ നിലയിലാണ് സര്‍ക്കാര്‍. പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സോളാര്‍ ബോംബിന് കോടതിയില്‍ എഴുതിയ കടലാസിന്റെ വില പോലും കിട്ടില്ലെന്ന തിരിച്ചറിവില്‍ പറഞ്ഞതെല്ലാം വിഴുങ്ങാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കേസിന്റെയും അന്വേഷണത്തിന്റെയും നിഴലില്‍ നിര്‍ത്തി പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നീക്കമാണ് തുടക്കത്തില്‍ തന്നെ ചീറ്റിയത്. ഇടതു സഹയാത്രികരായ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തിരുവനന്തപുരം: സോളാര്&#x200d; വിഷയത്തില്&#x200d; സ്വീകരിച്ച അമിതാവേശം ഇടതുസര്&#x200d;ക്കാറിന് തിരിച്ചടിയാകുന്നു. വേങ്ങര തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി പൊട്ടിച്ച ബോംബ് കയ്യിലിരുന്ന പൊട്ടിയ നിലയിലാണ് സര്&#x200d;ക്കാര്&#x200d;. പ്രതിപക്ഷത്തെ ദുര്&#x200d;ബലപ്പെടുത്താന്&#x200d; ലക്ഷ്യമിട്ടുള്ള സോളാര്&#x200d; ബോംബിന് കോടതിയില്&#x200d; എഴുതിയ കടലാസിന്റെ വില പോലും കിട്ടില്ലെന്ന തിരിച്ചറിവില്&#x200d; പറഞ്ഞതെല്ലാം വിഴുങ്ങാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;.<br />
മുന്&#x200d;മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി ഉള്&#x200d;പ്പെടെയുള്ള കോണ്&#x200d;ഗ്രസ് നേതാക്കളെ കേസിന്റെയും അന്വേഷണത്തിന്റെയും നിഴലില്&#x200d; നിര്&#x200d;ത്തി പ്രതിപക്ഷത്തെ ദുര്&#x200d;ബലപ്പെടുത്താന്&#x200d; ലക്ഷ്യമിട്ടുള്ള സര്&#x200d;ക്കാര്&#x200d; നീക്കമാണ് തുടക്കത്തില്&#x200d; തന്നെ ചീറ്റിയത്. ഇടതു സഹയാത്രികരായ അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടര്&#x200d; ജനറല്&#x200d; ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശത്തിന്റെ ബലത്തില്&#x200d; മുന്&#x200d;മുഖ്യമന്ത്രി ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്കെതിരെ കേസെടുക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ 11നാണ് പിണറായി വിജയന്&#x200d; നടത്തിയത്. എന്നാല്&#x200d; മുഖ്യമന്ത്രിയുടെ ധൃതിപിടിച്ച നീക്കം സര്&#x200d;ക്കാരിനെ അക്ഷരാര്&#x200d;ത്ഥത്തില്&#x200d; വെട്ടിലാക്കിയിരിക്കുകയാണ്.<br />
കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കണമെന്ന് ആവശ്യപ്പെട്ട് നല്&#x200d;കിയ അപേക്ഷകള്&#x200d; നിരസിച്ച സര്&#x200d;ക്കാര്&#x200d;, എന്തൊ ഒളിക്കാന്&#x200d; ശ്രമിക്കുന്നുവെന്ന ധാരണ സൃഷ്ടിച്ചിരുന്നു. സര്&#x200d;ക്കാറിന്റെ പുതിയ നീക്കം ഇത് ശരിവെക്കുകയാണ്. റിപ്പോര്&#x200d;ട്ട് പുറത്തുവിടാതെ സോളാര്&#x200d; വിഷയം കത്തിക്കാനായിരുന്നു സി.പി.എമ്മിന്റെ തീരുമാനം. ആറ് മാസത്തെ കാലാവധി സര്&#x200d;ക്കാര്&#x200d; ആദ്യം തന്നെ പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായിരുന്നു. കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് പുറത്തുവരുന്നതുവരെ കോണ്&#x200d;ഗ്രസ് നേതാക്കളെ താറടിക്കുക, അതിലൂടെ ഭരണപരാജയം മറച്ചുവെക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്&#x200d; നിയമവകുപ്പിന്റെ കര്&#x200d;ശന നിലപാട് സി.പി.എമ്മിന്റെ തിരക്കഥയെ പൊളിച്ചടുക്കുകയായിരുന്നു.<br />
ഉമ്മന്&#x200d;ചാണ്ടിക്കെതിരേയടക്കം മാനഭംഗക്കുറ്റം നിലനില്&#x200d;ക്കുമോയെന്ന് നേരത്തെ നിയമവകുപ്പ് സംശയമുന്നയിച്ചിരുന്നു. സോളാര്&#x200d; കമ്മീഷന്റെ ശിപാര്&#x200d;ശ എന്ന പേരില്&#x200d; സരിതയുടെ കത്തിനെ ആധാരമാക്കി കേസെടുക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം. എന്നാല്&#x200d; ഇത് നിലനില്&#x200d;ക്കില്ലെന്നാണ് നിയമവകുപ്പിന്റെ മുന്നറിയിപ്പ്. സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്&#x200d; മാത്രം ഉന്നതര്&#x200d;ക്കെതിരേ മാനഭംഗക്കേസ് രജിസ്റ്റര്&#x200d; ചെയ്യാനാവില്ലെന്ന് നിയമ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. നിര്&#x200d;ഭയക്കേസിനു ശേഷം 2013ലുണ്ടായ ഭേദഗതി പ്രകാരം ഉന്നതര്&#x200d;ക്കെതിരേ കേസെടുക്കാനാവില്ല. സരിത ഉന്നയിക്കുന്ന ആരോപണങ്ങള്&#x200d; 2013നു മുന്&#x200d;പുള്ളതായതിനാല്&#x200d; അക്കാലത്തെ നിയമമാണ് ബാധകം. അതിനാല്&#x200d;, തന്നെ മാനഭംഗപ്പെടുത്തിയെന്ന സരിതയുടെ പരാതിയില്&#x200d; പുതുതായി മൊഴി രേഖപ്പെടുത്തി എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്ത് ഉന്നതരെ അറസ്റ്റ് ചെയ്യാനാവില്ലെന്നും നിയമ വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.<br />
ഇതുമാത്രമല്ല, സോളാര്&#x200d; കമ്മീഷനു നല്&#x200d;കിയ പരിഗണനാ വിഷയങ്ങളില്&#x200d;പെടുന്നതല്ല ഇപ്പോള്&#x200d; മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം. അഞ്ചു പരിഗണനാ വിഷയങ്ങളാണ് ടേംസ് ഓഫ് റഫറന്&#x200d;സില്&#x200d; ഉള്&#x200d;പ്പെടുത്തിയിരുന്നത്. സോളര്&#x200d; തട്ടിപ്പു സംബന്ധിച്ചു നിയമസഭയിലും പുറത്തുമുണ്ടായ ആരോപണങ്ങളില്&#x200d; കഴമ്പുണ്ടോ? ഉണ്ടെങ്കില്&#x200d; ആരാണ് ഉത്തരവാദി?, 2006 മുതല്&#x200d; 2011 വരെ സരിത നായര്&#x200d;ക്കും ഇവരുടെ നേതൃത്വത്തിലുള്ള കമ്പനികള്&#x200d;ക്കുമെതിരെ നടന്ന അന്വേഷണത്തില്&#x200d; വീഴ്ചയുണ്ടോ?, സോളര്&#x200d; തട്ടിപ്പില്&#x200d; സര്&#x200d;ക്കാരിന് എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ?, തട്ടിപ്പുകമ്പനിക്കു സര്&#x200d;ക്കാര്&#x200d;നിന്ന് എന്തെങ്കിലും കരാറുകള്&#x200d; ലഭിച്ചിട്ടുണ്ടോ?, ഇത്തരം തട്ടിപ്പുകളില്&#x200d;നിന്നു ജനങ്ങളെ രക്ഷിക്കാന്&#x200d; ഇപ്പോഴുള്ള നിയമങ്ങള്&#x200d; പര്യാപ്തമാണോ? അല്ലെങ്കില്&#x200d; എന്തെല്ലാം മാറ്റം വരുത്തണം?, തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവര്&#x200d;ക്കു നീതി ലഭിക്കാനുള്ള നിര്&#x200d;ദേശങ്ങള്&#x200d; എന്തൊക്കെ?ഇതായിരുന്നു പരിഗണനാ വിഷയങ്ങള്&#x200d;. ഇതില്&#x200d; ആദ്യത്തെ വിഷയത്തിലാണ്, മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനും പങ്കുണ്ടോ എന്നതുള്&#x200d;പ്പെടെയുള്ള കാര്യങ്ങള്&#x200d; കമ്മിഷന്&#x200d; അന്വേഷണ വിഷയമാക്കിയത്. എന്നാല്&#x200d; സരിതയുടെ വിവാദമായ കത്തിന്റെ പിന്&#x200d;ബലത്തിലാണ് സര്&#x200d;ക്കാര്&#x200d; മുന്&#x200d;മുഖ്യമന്ത്രി ഉള്&#x200d;പ്പെടെയുള്ളവരെ അന്വേഷണത്തിന്റെ നിഴലില്&#x200d; നിര്&#x200d;ത്താന്&#x200d; ശ്രമിക്കുന്നത്. പഴയ കത്ത് കൂടാതെ പുതിയ പരാതി കൂടി ഇന്നലെ സരിത മുഖ്യമന്ത്രി പിണറായി വിജയന് നല്&#x200d;കിയിട്ടുണ്ട്. സി.പി.എം അനുകൂല അഭിഭാഷക സംഘടനയിലെ ചിലരാണ് പുതിയ പരാതിക്ക് പിന്നിലെന്നാണ് ആക്ഷേപം. അമിതാവേശത്തില്&#x200d; സര്&#x200d;ക്കാറിന് പറ്റിയ അമളിയില്&#x200d; നിന്ന് കരകയറാനും നാണക്കേട് മറക്കാനുമാണ് പുതിയ പരാതിയുള്&#x200d;പ്പെടെയുള്ള നീക്കങ്ങളെന്നാണ് സൂചന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%b8%e0%b5%8b%e0%b4%b3%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%96.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
