<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>SOLD &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sold/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 27 Mar 2024 13:33:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>SOLD &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല എന്ന നിബന്ധന നിയമവിരുദ്ധം: ഉപഭോക്തൃ തർക്ക പരിഹാര കോടതി</title>
		<link>https://www.chandrikadaily.com/non-return-clause-of-goods-sold-illegal-consumer-disputes-redressal-court.html</link>
					<comments>https://www.chandrikadaily.com/non-return-clause-of-goods-sold-illegal-consumer-disputes-redressal-court.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 27 Mar 2024 13:33:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[clause]]></category>
		<category><![CDATA[Consumer Disputes Redressal Court]]></category>
		<category><![CDATA[goods]]></category>
		<category><![CDATA[illegal]]></category>
		<category><![CDATA[Non-return]]></category>
		<category><![CDATA[SOLD]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293816</guid>

					<description><![CDATA[എറണാകുളം, മുപ്പത്തടം സ്വദേശി സഞ്ജു കുമാർ, കൊച്ചിയിലെ സ്വിസ് ടൈം ഹൗസിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഡി.ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെ ഉത്തരവ്.]]></description>
										<content:encoded><![CDATA[<p>വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല എന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നത് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എതിർ കക്ഷിയുടെ ബില്ലുകളിൽനിന്ന് ഈ വ്യവസ്ഥ അടിയന്തിരമായി നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു.</p>
<p>എറണാകുളം, മുപ്പത്തടം സ്വദേശി സഞ്ജു കുമാർ, കൊച്ചിയിലെ സ്വിസ് ടൈം ഹൗസിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഡി.ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെ ഉത്തരവ്.</p>
<p>&#8220;വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല&#8221;എന്ന ബോർഡ് വ്യാപാരസ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന ജിഎസ്ടി വകുപ്പിനും ലീഗൽ മെട്രോളജി വകുപ്പിനും കോടതി നിർദേശം നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/non-return-clause-of-goods-sold-illegal-consumer-disputes-redressal-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മിച്ചഭൂമി വിറ്റു, ഭാര്യയുടെ പേരില്&#x200d; തിരികെ വാങ്ങി&#8217;;സി.പി.എം മുന്&#x200d; എം.എല്&#x200d;.എ ജോര്&#x200d;ജ് എം.തോമസിനെതിരെ ലാന്&#x200d;ഡ് ബോര്&#x200d;ഡ്</title>
		<link>https://www.chandrikadaily.com/surplus-land-sold-bought-back-in-wifes-name-land-board-against-former-cpm-mla-george-m-thomas.html</link>
					<comments>https://www.chandrikadaily.com/surplus-land-sold-bought-back-in-wifes-name-land-board-against-former-cpm-mla-george-m-thomas.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 04 Jan 2024 06:27:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Land Board]]></category>
		<category><![CDATA[PM MLA George M. Thomas]]></category>
		<category><![CDATA[SOLD]]></category>
		<category><![CDATA[Surplus land]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287232</guid>

					<description><![CDATA[സര്&#x200d;ക്കാര്&#x200d; കണ്ടുകെട്ടേണ്ട മിച്ചഭൂമി വിറ്റതായി കണ്ടെത്തല്&#x200d;.]]></description>
										<content:encoded><![CDATA[<p>മിച്ചഭൂമി കേസില്&#x200d; സി.പി.എം നേതാവും തിരുവമ്പാടി മുന്&#x200d; എം.എല്&#x200d;.എയുമായ ജോര്&#x200d;ജ് എം തോമസിനെതിരെ ലാന്&#x200d;ഡ് ബോര്&#x200d;ഡ് റിപ്പോര്&#x200d;ട്ട്. സര്&#x200d;ക്കാര്&#x200d; കണ്ടുകെട്ടേണ്ട മിച്ചഭൂമി വിറ്റതായി കണ്ടെത്തല്&#x200d;. 2001ല്&#x200d; അഗസ്റ്റിന്&#x200d; എന്നയാള്&#x200d;ക്ക് വിറ്റ ഒരേക്കര്&#x200d; ഭൂമി ഭാര്യയുടെ പേരില്&#x200d; തിരിച്ചു വാങ്ങിയതായും ലാന്&#x200d;ഡ് ബോര്&#x200d;ഡ് കണ്ടെത്തി.</p>
<p>ലാന്&#x200d;ഡ് ബോര്&#x200d;ഡ് ഭൂമി പിടിച്ചെടുക്കുന്നത് തടയാനായിരുന്നു മുന്&#x200d; സി.പി.എം എല്&#x200d;.എയുടെ നടപടി. പിതാവിന്റെ മിച്ചഭൂമി തിരിച്ച് പിടിക്കാന്&#x200d; ലാന്&#x200d;ഡ് ബോര്&#x200d;ഡ് നടപടി തുടങ്ങിയത്തോടെ 2001ല്&#x200d; അഗസ്റ്റിന്&#x200d; എന്നയാള്&#x200d;ക്ക് ഈ ഭൂമി കൈമാറി. പിന്നീട് 2022 ല്&#x200d; ഇതേ ഭൂമി ഭാര്യയുടെ പേരില്&#x200d; ജോര്&#x200d;ജ് എം തോമസ് തിരിച്ച് വാങ്ങുകയായിരുന്നു. ഇതേ ഭൂമിയില്&#x200d; പുതിയ വീട് നിര്&#x200d;മിക്കുകയും ചെയ്തു.</p>
<p>ഈ ആരോപണം വന്നതിന് പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പരാതി വാസ്തവമാണെന്നും ആക്ഷേപ ഭൂമിയില്&#x200d; ഇരുനില വീടിന്റെ നിര്&#x200d;മാണം നടക്കുന്നുവെന്നുമുള്ള റിപ്പോര്&#x200d;ട്ട് ലാന്&#x200d;ഡ് ബോര്&#x200d;ഡ് നല്&#x200d;കിയത്.</p>
<p>സംഭവത്തില്&#x200d; വിജിലന്&#x200d;സും അന്വേഷണം ആരംഭിച്ചു. 16 ഏക്കറില്&#x200d; കൂടുതല്&#x200d; മിച്ചഭൂമി ജോര്&#x200d;ജ് കൈവശം വെച്ചു എന്നായിരുന്നു പരാതി. പാര്&#x200d;ട്ടി നിലപാടിന് ചേരാത്ത നടപടികളുടെ പേരില്&#x200d; ജോര്&#x200d;ജിനെ 2023ലാണ് സി.പി.എം പാര്&#x200d;ട്ടിയില്&#x200d; നിന്നും വിവിധ സ്ഥാനങ്ങളില്&#x200d; നിന്നും നീക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/surplus-land-sold-bought-back-in-wifes-name-land-board-against-former-cpm-mla-george-m-thomas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡിസംബര്&#x200d; 31 ന് വിറ്റത് 94.5 കോടി രൂപയുടെ മദ്യം</title>
		<link>https://www.chandrikadaily.com/liquor-worth-rs-94-5-crore-was-sold-on-december-31.html</link>
					<comments>https://www.chandrikadaily.com/liquor-worth-rs-94-5-crore-was-sold-on-december-31.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 01 Jan 2024 10:08:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[94.5 crore]]></category>
		<category><![CDATA[liquor]]></category>
		<category><![CDATA[SOLD]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287052</guid>

					<description><![CDATA[കഴിഞ്ഞ വര്&#x200d;ഷം 516.26 കോടി രൂപയുടെ വില്&#x200d;പ്പനയായിരുന്നു നടന്നത്.]]></description>
										<content:encoded><![CDATA[<p>ക്രിസ്മസ്-പുതുവത്സര മദ്യ വില്&#x200d;പ്പനയില്&#x200d; ഇത്തവണയും റെക്കോര്&#x200d;ഡ്. ആകെ വിറ്റത് 543 കോടി രൂപയുടെ മദ്യം. ഡിസംബര്&#x200d; 31 മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യം. ഖജനാവിന് ഹാപ്പി ന്യൂ ഇയര്&#x200d; പറഞ്ഞ് ബിവറേജസ് കോര്&#x200d;പ്പറേഷന്&#x200d;. ക്രിസ്മസ്-പുതുവത്സര ദിവസങ്ങളിലും പതിവു തെറ്റിയില്ല.</p>
<p>ഡിസംബര്&#x200d; 22 മുതല്&#x200d; 31 വരെ മലായാളികള്&#x200d; കുടിച്ചത് 543.13 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്&#x200d;ഷം 516.26 കോടി രൂപയുടെ വില്&#x200d;പ്പനയായിരുന്നു നടന്നത്. ഡിസംബര്&#x200d; 31നും ഇത്തവണ റിക്കോര്&#x200d;ഡ് മദ്യ വില്&#x200d;പ്പനയായിരുന്നു. 94.54 കോടി രുപയുടെ മദ്യമാണ് മലയാളികളുടെ പുതുവത്സര ആഘോഷത്തിന്റെ ഭാഗമായത്. കഴിഞ്ഞ വര്&#x200d;ഷം ഇത് 93.33 കോടിയായിരുന്നു.</p>
<p>ഡിസംബര്&#x200d; 30ന് 61.91 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. 2022 ഡിസംബര്&#x200d; 30ന് 55.04 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഡിസംബര്&#x200d; 31 ന് ഏറ്റവും കൂടുതല്&#x200d; മദ്യം വിറ്റത് തിരുവനന്തപുരം പവര്&#x200d; ഹൗസ് റോഡിലെ ഔട്ട് ലെറ്റിലാണ്.</p>
<p>ഇവിടെ 1.02 കോടി രൂപയുടെ മദ്യം വിറ്റു. എറണാകുളം രവിപുരം-77 ലക്ഷം, ഇരിങ്ങാലക്കുട-76 ലക്ഷം, കൊല്ലം ആശ്രാമം-73 ലക്ഷം, പയ്യന്നൂര്&#x200d; 71 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ഔട്ട് ലെറ്റുകളിലെ വില്&#x200d;പ്പന.</p>
<p>ഡിസംബര്&#x200d; 24 ന് 70.73 കോടി യുടെ മദ്യ വില്&#x200d;പ്പന സംസ്ഥാനത്തുണ്ടായി. ഡിസംബര്&#x200d; 22, 23 ദിവസങ്ങളില്&#x200d; 84.04 കോടി രൂപയുടെ മദ്യ വില്&#x200d;പ്പന സംസ്ഥാനത്തുണ്ടായി. 22 മുതല്&#x200d; 31 വരെയുള്ള 10 ദിവസത്തെ വില്&#x200d;പ്പനയെയാണ് ക്രിസ്മസ് പുതുവല്&#x200d;സര വില്&#x200d;പ്പനയായി കണക്കാക്കുന്നത്. ആകെ ലഭിച്ച 543.13 കോടി രൂപയുടെ 90 ശതമാനവും നികുതിയായി ഖജനാവിലെത്തും. അതായത് ആകെ ലഭിച്ച 543.13 കോടിയില്&#x200d; ഏകദേശം 490 കോടി രൂപയും ഖജനാവിലെത്തും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/liquor-worth-rs-94-5-crore-was-sold-on-december-31.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്രാട ദിനത്തില്&#x200d; ബെവ്‌കോ വഴി വിറ്റത് 116 കോടിയുടെ മദ്യം; കഴിഞ്ഞ തവണത്തേക്കാള്&#x200d; 4 കോടി അധികം</title>
		<link>https://www.chandrikadaily.com/116-crore-worth-of-liquor-sold-through-bevco-on-uthrada-day-4-crore-more-than-last-time1.html</link>
					<comments>https://www.chandrikadaily.com/116-crore-worth-of-liquor-sold-through-bevco-on-uthrada-day-4-crore-more-than-last-time1.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 29 Aug 2023 06:28:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[116 crore]]></category>
		<category><![CDATA[bevco]]></category>
		<category><![CDATA[liquor]]></category>
		<category><![CDATA[SOLD]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271996</guid>

					<description><![CDATA[ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്&#x200d; വില്&#x200d;പ്പന നടന്നത്]]></description>
										<content:encoded><![CDATA[<p>ഉത്രാടദിനത്തില്&#x200d; ബെവ്‌കോ വഴി സംസ്ഥാനത്ത് വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വര്&#x200d;ഷം ഇതേദിവസം വിറ്റതിനേക്കാള്&#x200d; നാലു കോടിയുടെ മദ്യം അധികമായി വിറ്റു. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്&#x200d; വില്&#x200d;പ്പന നടന്നത്.</p>
<p>ഓരോ വര്&#x200d;ഷം കഴിയുന്തോറും ഉത്രാടദിനത്തില്&#x200d; വിറ്റഴിക്കുന്ന മദ്യത്തിന്റെ വില്&#x200d;പ്പന വര്&#x200d;ധിച്ച് വരികയാണ്. കഴിഞ്ഞ വര്&#x200d;ഷം ഇതേദിവസം 112 കോടിയുടെ മദ്യമാണ് വിറ്റത്. ഇത്തവണ നാലുകോടിയുടെ മദ്യം അധികമായി വിറ്റതായി ബെവ്‌കോ കണക്കുകള്&#x200d; വ്യക്തമാക്കുന്നു. രണ്ടു ഔട്ട്‌ലെറ്റുകളില്&#x200d; ഒരു കോടിയ്ക്ക് മുകളില്&#x200d; വില്&#x200d;പ്പന നടന്നു. ഇരിങ്ങാലക്കുട കഴിഞ്ഞാല്&#x200d; കൊല്ലത്തെ ആശ്രമം പോര്&#x200d;ട്ട് ഔട്ട്‌ലെറ്റിലാണ് ഒരു കോടിക്ക് മുകളില്&#x200d; വില്&#x200d;പ്പന നടന്നത്.</p>
<p>എന്നാല്&#x200d; ഇത്തവണ പ്രതീക്ഷിച്ച വില്&#x200d;പ്പന നടന്നില്ലെന്നാണ് ബെവ്‌കോ പറയുന്നത്. 130 കോടിയുടെ വില്&#x200d;പ്പനയാണ് പ്രതീക്ഷിച്ചത്. എന്നാല്&#x200d; ഇത് ലഭിച്ചില്ല. ഇത്തവണ മദ്യത്തിന്റെ വില കൂടിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റിലാണ് മദ്യത്തിന്റെ വില വര്&#x200d;ധിപ്പിച്ചത്. ഇതിന് ആനുപാതികമായ വര്&#x200d;ധന വില്&#x200d;പ്പനയില്&#x200d; ഉണ്ടായിട്ടില്ലെന്നാണ് ബെവ്‌കോ അധികൃതര്&#x200d; പറയുന്നത്. വരുംദിവസങ്ങളില്&#x200d; വില്&#x200d;പ്പന വര്&#x200d;ധിക്കുമെന്ന പ്രതീക്ഷയിലാണ് ബെവ്‌കോ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/116-crore-worth-of-liquor-sold-through-bevco-on-uthrada-day-4-crore-more-than-last-time1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉണക്കമീന്&#x200d; വിലകുറച്ച് വിറ്റു; കൊല്ലത്ത് യുവാവിന് മര്&#x200d;ദനം</title>
		<link>https://www.chandrikadaily.com/dried-fish-sold-cheaply-a-young-man-was-beaten-up-in-kollam.html</link>
					<comments>https://www.chandrikadaily.com/dried-fish-sold-cheaply-a-young-man-was-beaten-up-in-kollam.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Jul 2023 02:31:09 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[CHEAPLY]]></category>
		<category><![CDATA[DRIED FISH]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[SOLD]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265897</guid>

					<description><![CDATA[കുളത്തൂപ്പുഴ സ്വദേശിയായ നൗഷാദിനാണ് പരിക്കേറ്റത്.]]></description>
										<content:encoded><![CDATA[<p>കുളത്തൂപ്പുഴയില്&#x200d; ഉണക്കമീന്&#x200d; വിലകുറച്ചു വിറ്റതിന് യുവാവിനെ മര്&#x200d;ദിച്ചതായി പരാതി. കുളത്തൂപ്പുഴ സ്വദേശിയായ നൗഷാദിനാണ് പരിക്കേറ്റത്. ചന്തക്ക് പുറത്ത് കച്ചവടം നടത്തിയിരുന്ന ഇയാളെ മറ്റ് വ്യാപാരികള്&#x200d; കൂട്ടം കൂടിയെത്തി മര്&#x200d;ദിക്കുകയായിരുന്നുവെന്നാണ് പരാതി. പരാതിയില്&#x200d; നാല് പേര്&#x200d;ക്കെതിരെ കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു.</p>
<p>കുളത്തൂപ്പുഴ മാര്&#x200d;ക്കറ്റില്&#x200d; കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മാര്&#x200d;ക്കറ്റിന് പുറത്തു ഓട്ടോയില്&#x200d; എത്തി ഉണക്കമീന്&#x200d; വിലകുറച്ചു വിറ്റതിന് മറ്റ് വ്യാപാരികള്&#x200d; മര്&#x200d;ദിക്കുകയായിരുന്നുവെന്നാണ് നൗഷാദ് പറയുന്നത്. നൗഷാദിനെ മര്&#x200d;ദിക്കുന്നത് കണ്ട ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരുമാണ് പോലീസില്&#x200d; വിവരം അറിയിച്ചത്.</p>
<p>ഉണക്കമീന്&#x200d; വിലകുറച്ചു വിറ്റതിനാല്&#x200d; നൗഷാദിന് അടുത്ത് വലിയ തിരക്കായിരുന്നു. മറ്റുള്ളവര്&#x200d;ക്ക് കച്ചവടവും കുറഞ്ഞു, ഇതാണ് കാരണമായി പറയുന്നത്. താന്&#x200d; വലിയ ലാഭം എടുക്കാതെയാണ് കച്ചവടം നടത്തുന്നതെന്ന് നൗഷാദ് പറയുന്നു.</p>
<p>നൗഷാദിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് കുളത്തുപ്പുഴ സ്വദേശികളായ നജിമുദീന്&#x200d;, സമീര്&#x200d;ഷാ, റെജി, രജനീകാന്ത് എന്നിവര്&#x200d;ക്കെതിരെ കേസെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dried-fish-sold-cheaply-a-young-man-was-beaten-up-in-kollam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
