<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>son &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/son/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 15 Dec 2025 09:28:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>son &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മകനെ കാണാന്‍ ജയിലിലേക്ക് കഞ്ചാവുമായെത്തി; ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍</title>
		<link>https://www.chandrikadaily.com/ganja-came-jail-to-see-his-son-three-people-including-a-couple-have-been-arrested.html</link>
					<comments>https://www.chandrikadaily.com/ganja-came-jail-to-see-his-son-three-people-including-a-couple-have-been-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 15 Dec 2025 09:27:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[couple]]></category>
		<category><![CDATA[ganja]]></category>
		<category><![CDATA[including]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[son]]></category>
		<category><![CDATA[Threepeople]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368842</guid>

					<description><![CDATA[പ്രവേശന കവാടത്തില്‍ കെഎസ്ഐഎസ്എഫ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ജീന്‍സിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>മൈസൂരു: മൈസൂരു സെന്&#x200d;ട്രല്&#x200d; ജയിലിനുള്ളില്&#x200d; കഞ്ചാവ് എത്തിക്കാന്&#x200d; ശ്രമിച്ച കേസില്&#x200d; ദമ്പതികളടക്കം മൂന്ന് പേരെ മാണ്ഡി പോലീസ് അറസ്റ്റ് ചെയ്തു. മൈസുരു സ്വദേശികളായ ഉമേഷ്, ഭാര്യ രൂപ എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരുടെ മകനും വിചാരണത്തടവുകാരനുമായ ആകാശിന് നല്&#x200d;കാനായാണ് കഞ്ചാവ് ജയിലിലേക്ക് കടത്താന്&#x200d; ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.</p>
<p>ഡിസംബര്&#x200d; 12ന് മകനെ കാണാനും വസ്ത്രങ്ങള്&#x200d; നല്&#x200d;കാനും ദമ്പതികള്&#x200d; ജയിലിലെത്തിയിരുന്നു. പ്രവേശന കവാടത്തില്&#x200d; കെഎസ്ഐഎസ്എഫ് ഉദ്യോഗസ്ഥര്&#x200d; നടത്തിയ പരിശോധനയിലാണ് ജീന്&#x200d;സിനുള്ളില്&#x200d; ഒളിപ്പിച്ച നിലയില്&#x200d; കഞ്ചാവ് കണ്ടെത്തിയത്. കാര്&#x200d;ബണ്&#x200d; പേപ്പറില്&#x200d; പൊതിഞ്ഞ് ആറ് പ്ലാസ്റ്റിക് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.</p>
<p>ജയില്&#x200d; ചീഫ് സൂപ്രണ്ടിന്റെ ഓഫീസില്&#x200d; നിന്ന് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, പ്രതികള്&#x200d; കഞ്ചാവ് ജയിലിനുള്ളിലേക്ക് കടത്താന്&#x200d; ശ്രമിച്ചതായി സ്ഥിരീകരിച്ചു. എന്&#x200d;ഡിപിഎസ് ആക്ട്, ജയില്&#x200d; ആക്ട് എന്നീ വകുപ്പുകള്&#x200d; പ്രകാരമാണ് ഉമേഷ്, രൂപ എന്നിവര്&#x200d;ക്കെതിരെ കേസ് രജിസ്റ്റര്&#x200d; ചെയ്തത്.</p>
<p>ചോദ്യം ചെയ്യലില്&#x200d;, മധു എന്നയാളുടെ മകനായ സുരേഷ് എം ആണ് കഞ്ചാവ് ജയിലിലെത്തിക്കാന്&#x200d; ആവശ്യപ്പെട്ടതെന്ന് രൂപ മൊഴി നല്&#x200d;കി. സുരേഷ്, ആകാശിന്റെ സുഹൃത്താണെന്നും പോലീസ് പറഞ്ഞു. തുടര്&#x200d;ന്ന് സുരേഷ് എംനെയും മാണ്ഡി പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്നതടക്കം വിശദമായി അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പോലീസ് അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ganja-came-jail-to-see-his-son-three-people-including-a-couple-have-been-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അലന്ദ് വോട്ട് കൊള്ള കേസ്; ബിജെപി മുന്‍ എംഎല്‍എയെയും മകനെയും പ്രതികളാക്കി എസ്‌ഐടി കുറ്റപത്രം സമര്‍പ്പിച്ചു</title>
		<link>https://www.chandrikadaily.com/aland-vote-loot-case-sit-filed-charge-sheet-against-the-former-bjp-mla-and-his-son.html</link>
					<comments>https://www.chandrikadaily.com/aland-vote-loot-case-sit-filed-charge-sheet-against-the-former-bjp-mla-and-his-son.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 15 Dec 2025 06:04:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Alandvotelootcase]]></category>
		<category><![CDATA[bjpmla]]></category>
		<category><![CDATA[Chargesheet]]></category>
		<category><![CDATA[SITfiled]]></category>
		<category><![CDATA[son]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368778</guid>

					<description><![CDATA[22,000-ത്തോളം പേജുള്ള കുറ്റപത്രമാണ് ബംഗളൂരു ഫസ്റ്റ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടക: രാഹുല്&#x200d; ഗാന്ധി പുറത്തുകൊണ്ടുവന്ന കര്&#x200d;ണാടകയിലെ &#8216;അലന്ദ് വോട്ട് കൊള്ള&#8217; കേസില്&#x200d; ബിജെപി മുന്&#x200d; എംഎല്&#x200d;എ സുഭാഷ് ഗൂട്ടേദാര്&#x200d;, മകന്&#x200d; ഹര്&#x200d;ഷാനന്ദ് ഗൂട്ടേദാര്&#x200d; എന്നിവരെ പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമര്&#x200d;പ്പിച്ചു. 22,000-ത്തോളം പേജുള്ള കുറ്റപത്രമാണ് ബംഗളൂരു ഫസ്റ്റ് അഡീഷണല്&#x200d; ചീഫ് മെട്രോപൊളിറ്റന്&#x200d; മജിസ്ട്രേറ്റ് കോടതിയില്&#x200d; സമര്&#x200d;പ്പിച്ചിരിക്കുന്നത്.</p>
<p>നിലവിലെ എംഎല്&#x200d;എയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ ബി.ആര്&#x200d; പാട്ടീലിന്റെ പരാതിയിലാണ് നടപടി. കേസില്&#x200d; സുഭാഷ് ഗൂട്ടേദാര്&#x200d; ഒന്നാം പ്രതിയും മകന്&#x200d; രണ്ടാം പ്രതിയുമാണ്. 2023-ലെ തെരഞ്ഞെടുപ്പില്&#x200d; വിജയിക്കുന്നതിനായി, തനിക്ക് വോട്ട് ചെയ്യില്ലെന്ന് കരുതുന്ന 5,994 വോട്ടര്&#x200d;മാരെ പട്ടികയില്&#x200d; നിന്ന് നീക്കം ചെയ്യാനാണ് സുഭാഷ് ഗൂട്ടേദാര്&#x200d; ഗൂഢാലോചന നടത്തിയത്.</p>
<p>വോട്ടര്&#x200d; പട്ടികയില്&#x200d; നിന്ന് ഓരോ പേര് നീക്കം ചെയ്യുന്നതിനും 80 രൂപ വീതമാണ് ഡാറ്റാ സെന്റര്&#x200d; നടത്തിപ്പുകാര്&#x200d;ക്ക് പ്രതികള്&#x200d; വാഗ്ദാനം ചെയ്തിരുന്നത്. കുറ്റപത്രത്തില്&#x200d; സമര്&#x200d;പ്പിച്ചിരിക്കുന്ന 22,000 പേജുകളില്&#x200d; 15,000 പേജുകളും സാങ്കേതിക തെളിവുകളാണ്.<br />
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്&#x200d; അനധികൃതമായി ലോഗിന്&#x200d; ചെയ്തതിന്റെ ഐ.പി അഡ്രസ് ലോഗുകളും അനുബന്ധ രേഖകളും ഇതില്&#x200d; ഉള്&#x200d;പ്പെടുന്നു.</p>
<p>സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്&#x200d; നുഴഞ്ഞുകയറിയായിരുന്നു തട്ടിപ്പ്.  വഞ്ചന, ആള്&#x200d;മാറാട്ടം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്&#x200d; പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്&#x200d; നടത്തിയ ഈ നീക്കം ദേശീയ രാഷ്ട്രീയത്തില്&#x200d; തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aland-vote-loot-case-sit-filed-charge-sheet-against-the-former-bjp-mla-and-his-son.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മകന്റെ ത്യാഗത്തിനൊടുവില്‍ അമ്മയ്ക്ക് ദാരുണാന്ത്യം;കരള്‍മാറ്റശസ്ത്രക്രിയയ്ക്ക് പിന്നാലെ മഞ്ഞപ്പിത്തം</title>
		<link>https://www.chandrikadaily.com/mother-dies-tragically-after-sons-sacrifice-jaundice-follows-liver-transplant.html</link>
					<comments>https://www.chandrikadaily.com/mother-dies-tragically-after-sons-sacrifice-jaundice-follows-liver-transplant.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 10 Dec 2025 07:53:52 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[kidney]]></category>
		<category><![CDATA[mother]]></category>
		<category><![CDATA[son]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367896</guid>

					<description><![CDATA[ കഴിഞ്ഞ മാസമാണ് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും, തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തില്‍ കലാശിച്ചത്. 
]]></description>
										<content:encoded><![CDATA[<p>മലപ്പുറം: മലപ്പുറം സൗത്ത് അന്നാര മുേണ്ടാത്തിയിലെ സുഹറ (61) കരള്&#x200d; രോഗത്തെ തുടര്&#x200d;ന്ന് ഗുരുതരാവസ്ഥയിലായിരുന്നപ്പോള്&#x200d;, മകന്&#x200d; ഇംതിയാസ് റഹ്‌മാന്&#x200d; കരള്&#x200d; പകുത്തുനല്&#x200d;കി ജീവന്&#x200d; രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും, ശസ്ത്രക്രിയയ്ക്ക് പിന്നാലെ പിടിപെട്ട മഞ്ഞപ്പിത്തം കാരണം സുഹറ അന്തരിച്ചു. കഴിഞ്ഞ മാസമാണ് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്&#x200d; കരള്&#x200d;മാറ്റ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും, തുടര്&#x200d;ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തില്&#x200d; കലാശിച്ചത്. </p>
<p>തിരൂരിലെ ഗ്ലാസ്-പ്ലൈവുഡ് സ്ഥാപനമായ നാഷണല്&#x200d; ഗ്ലാസ് ഹൗസിന്റെ മാനേജിങ് ഡയറക്ടറാണ് ഇംതിയാസ് റഹ്‌മാന്&#x200d;. മാതാവിന് കരള്&#x200d; നല്&#x200d;കിയ  ഓപ്പറേഷനുശേഷം പൂര്&#x200d;ണ വിശ്രമത്തിലുമായിരുന്നു. ഈ സമയത്താണ് അമ്മയുടെ മരണം അദ്ദേഹത്തെ അറിയിച്ചത്. പുതുജീവിതത്തിലേക്ക് അമ്മ തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന കുടുംബത്തിന് സംഭവം കനത്ത ആഘാതമായി. സുഹറയുടെ ഭര്&#x200d;ത്താവ് അബ്ദുറഹ്‌മാന്&#x200d; ഹാജി, മകള്&#x200d; റുഖ്‌സാന, മരുമക്കള്&#x200d; ലത്തീഫ് കരേക്കാട്, ഫാസില്&#x200d; അന്നാര.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mother-dies-tragically-after-sons-sacrifice-jaundice-follows-liver-transplant.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>228 കോടി ബാങ്ക് തട്ടിപ്പ് കേസ്: അനില്‍ അംബാനിയുടെ മകന്‍ ജയ് ആന്‍മോള്‍ അംബാനിയുടെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്</title>
		<link>https://www.chandrikadaily.com/228-crore-bank-fraud-case-cbi-raids-house-office-of-anil-ambanis-son-jai-anmol-ambani.html</link>
					<comments>https://www.chandrikadaily.com/228-crore-bank-fraud-case-cbi-raids-house-office-of-anil-ambanis-son-jai-anmol-ambani.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 10 Dec 2025 05:43:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AnilAmbanis]]></category>
		<category><![CDATA[bankfraudcase]]></category>
		<category><![CDATA[CBIraids]]></category>
		<category><![CDATA[House]]></category>
		<category><![CDATA[JaiAnmolAmbani]]></category>
		<category><![CDATA[office]]></category>
		<category><![CDATA[son]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367844</guid>

					<description><![CDATA[ആര്‍എച്ച്എഫ്എല്‍ വാങ്ങിയ വായ്പ തിരിച്ചടക്കാതെ 228 കോടി രൂപ കിട്ടാക്കടമായി മാറിയെന്നാണ് ബാങ്കിന്റെ പരാതി.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: യൂണിയന്&#x200d; ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 228 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തെ തുടര്&#x200d;ന്ന് വ്യവസായി അനില്&#x200d; അംബാനിയുടെ മകന്&#x200d; ജയ് ആന്&#x200d;മോള്&#x200d; അംബാനിയുടെ വീട്ടിലും റിലയന്&#x200d;സ് ഹോം ഫിനാന്&#x200d;സ് ലിമിറ്റഡിന്റെ (ആര്&#x200d;എച്ച്എഫ്എല്&#x200d;)ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തി.</p>
<p>യൂണിയന്&#x200d; ബാങ്ക് (മുന്&#x200d;പ് ആന്ധ്ര ബാങ്ക്) നല്&#x200d;കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആര്&#x200d;എച്ച്എഫ്എല്&#x200d; വാങ്ങിയ വായ്പ തിരിച്ചടക്കാതെ 228 കോടി രൂപ കിട്ടാക്കടമായി മാറിയെന്നാണ് ബാങ്കിന്റെ പരാതി. ഇതിന്റെ പശ്ചാത്തലത്തില്&#x200d; ജയ് അംബാനി, ആര്&#x200d;എച്ച്എഫ്എല്&#x200d;, കമ്പനിയുടെ മുന്&#x200d; സിഇഒയും മുഴുവന്&#x200d; സമയ ഡയറക്ടറുമായ രവീന്ദ്ര ശരദ് സുധാകര്&#x200d; എന്നിവര്&#x200d;ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്&#x200d; ചെയ്തു.</p>
<p>മുംബൈയിലെ പ്രത്യേക സിബിഐ കോടതിയില്&#x200d; നിന്നുള്ള സെര്&#x200d;ച്ച് വാറന്റ് അടിസ്ഥാനമാക്കി സിബിഐ മുബൈയിലുള്ള റിലയന്&#x200d;സ് ഹോം ഫിനാന്&#x200d;സിന്റെ രണ്ട് ഔദ്യോഗിക കെട്ടിടങ്ങളും, ജയ് അംബാനിയുടെ വസതിയും, മുന്&#x200d; സിഇഒ രവീന്ദ്ര സുധാകറിന്റെ വീടും പരിശോധിച്ചു.</p>
<p>അന്വേഷണത്തിനിടെ അനില്&#x200d; അംബാനിയുടെ കഫേ പാരേഡിലെ സീ വിന്&#x200d;ഡ് അപ്പാര്&#x200d;ട്ട്മെന്റിന്റെ ഏഴാം നിലയില്&#x200d; നടത്തിയ പരിശോധനയില്&#x200d; നിരവധി പ്രധാന രേഖകളും ഡിജിറ്റല്&#x200d; ഡാറ്റയും സിബിഐ കയ്യിലെടുത്തു. (ആര്&#x200d;എച്ച്എഫ്എല്&#x200d;) 18 ബാങ്കുകള്&#x200d;, കമ്പനികള്&#x200d;, ബാങ്കിങേതര ധനകാര്യ സ്ഥാപനങ്ങള്&#x200d; എന്നിവയില്&#x200d; നിന്ന് ആകെ 5572.35 കോടി രൂപയുടെ വായ്പ എടുത്തിട്ടുണ്ടെന്നും അന്വേഷണത്തില്&#x200d; സിബിഐ കണ്ടെത്തിയിട്ടുണ്ട്.</p>
<p>വായ്പ ദുരുപയോഗം ചെയ്തതായും അക്കൗണ്ടുകളില്&#x200d; വ്യത്യാസങ്ങള്&#x200d; കാണപ്പെട്ടതായും പ്രാഥമിക പരിശോധനയില്&#x200d; സൂചനകള്&#x200d; ലഭിച്ചിരിക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്&#x200d; രേഖകള്&#x200d; ശേഖരിച്ച് അന്വേഷണം തുടരുകയാണെന്ന് സിബിഐ അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/228-crore-bank-fraud-case-cbi-raids-house-office-of-anil-ambanis-son-jai-anmol-ambani.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ക്ലിഫ് ഹൗസിലെ മുറികളുടെ എണ്ണമല്ല അറിയേണ്ടത്, ഇഡിയുടെ നോട്ടീസ് കിട്ടിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം&#8217;: മാത്യു കുഴല്‍ നാടന്‍</title>
		<link>https://www.chandrikadaily.com/the-chief-minister-should-clarify-whether-he-has-received-the-eds-notice-mathew-kuzhal-nadan.html</link>
					<comments>https://www.chandrikadaily.com/the-chief-minister-should-clarify-whether-he-has-received-the-eds-notice-mathew-kuzhal-nadan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 14 Oct 2025 14:02:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Enforcement Directorate]]></category>
		<category><![CDATA[mathewkuzhalnadan]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PinarayiVijayan]]></category>
		<category><![CDATA[son]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358448</guid>

					<description><![CDATA[മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിനുള്ള ഇ ഡി നോട്ടീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ പിണറായി വിജയന്റെ മറുപടി വിചിത്രമെന്ന് മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ.]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രിയുടെ മകന്&#x200d; വിവേക് കിരണിനുള്ള ഇ ഡി നോട്ടീസുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; പിണറായി വിജയന്റെ മറുപടി വിചിത്രമെന്ന് മാത്യു കുഴല്&#x200d; നാടന്&#x200d; എം.എല്&#x200d;.എ. വിവേകിന് നോട്ടീസ് അയച്ചിട്ടുണ്ടോ എന്ന കാര്യത്തില്&#x200d; മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും ഇല്ലെങ്കില്&#x200d; മാധ്യമങ്ങള്&#x200d;ക്കെതിരെ മാനനഷ്ട കേസ് കൊടുക്കണമെന്നും മാത്യു കുഴല്&#x200d; നാടന്&#x200d; പറഞ്ഞു. ക്ലിഫ് ഹൗസിലെ മുറികളുടെ എണ്ണമല്ല കേരളത്തിന് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. </p>
<p>അതേസമയം മകന് ഇഡി സമന്&#x200d;സ് അയച്ചത് ഏത് കേസിലാണെന്ന് മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്&#x200d; ആവശ്യപ്പെട്ടു. വൈകാരികമായി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നും സതീശന്&#x200d; പറഞ്ഞു. മകന് സമന്&#x200d;സ് ലഭിച്ചോ എന്നതില്&#x200d; മുഖ്യമന്ത്രി ഇന്നലെ നടത്തിയ വൈകാരിക പ്രതികരണത്തെ പരിഹസിച്ചാണ് പ്രതിപക്ഷനേതാവ് കടന്നാക്രമിച്ചത്</p>
<p>ഇതിനിടെ മുഖ്യമന്ത്രി അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ ഇ ഡി സമന്&#x200d;സ് അയച്ചെന്ന് താന്&#x200d; സ്ഥിരീകരിച്ചിട്ടില്ലെന്ന് എം എ ബേബി വീണ്ടും ന്യായീകരിച്ചു. അതേസമയം, സമന്&#x200d;സിനെപ്പറ്റിയുള്ള ചോദ്യങ്ങളോട് എ കെ ബാലന്&#x200d; ക്ഷുഭിതനായാണ് പ്രതികരിച്ചത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-chief-minister-should-clarify-whether-he-has-received-the-eds-notice-mathew-kuzhal-nadan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിയുടെ മകന് വിവേകിന് ഇ.ഡി സമന്‍സ് അയച്ചത് ലാവലിന്‍ കേസില്‍</title>
		<link>https://www.chandrikadaily.com/ed-sent-summons-to-chief-ministers-son-vivek-in-lavalin-case.html</link>
					<comments>https://www.chandrikadaily.com/ed-sent-summons-to-chief-ministers-son-vivek-in-lavalin-case.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 13 Oct 2025 08:30:03 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[lavaline]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PinarayiVijayan]]></category>
		<category><![CDATA[son]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358168</guid>

					<description><![CDATA[ 2023ലാണ് വിവേകിന് ഇ.ഡി സമന്‍സ് അയച്ചത്.]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്&#x200d; വിവേക് കിരണിന് ഇ.ഡി സമന്&#x200d;സ് അയച്ചത് എസ്.എന്&#x200d;.സി ലാവലിന്&#x200d; കേസിലെന്ന വിവരങ്ങള്&#x200d; പുറത്ത്. 2023ലാണ് വിവേകിന് ഇ.ഡി സമന്&#x200d;സ് അയച്ചത്. ക്രൈം നന്ദകുമാറിന്റെ പരാതിയിലായിരുന്നു മകനെതിരെ ഇ.ഡി അന്വേഷണം. ലാവലിന്&#x200d; കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലന്&#x200d; വിവേക് കിരണിന്റെ വിദ്യാഭ്യാസ ചെലവിന് പണം നല്&#x200d;കി എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി സമന്&#x200d;സ് അയച്ചത്. </p>
<p>കള്ളപ്പണം വെളുപ്പിക്കല്&#x200d; കേസുമായി ബന്ധപ്പെട്ട് ഹാജരാകാനായി വിവേകിന് ഇ.ഡി സമന്&#x200d;സ് അയച്ചതിന്റെ രേഖകള്&#x200d; പുറത്തുവന്നിരുന്നു. 2023ല്&#x200d; അയച്ച സമന്&#x200d;സിന്റെ പകര്&#x200d;പ്പാണ് പുറത്തു വന്നത്. </p>
<p>അതേസമയം വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്&#x200d; ഭവന പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്&#x200d;ന്നാണ് ഇ.ഡി സമന്&#x200d;സ് അയച്ചത് എന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരങ്ങള്&#x200d;.</p>
<p>2020 ലാണ് ലാവലിന്&#x200d; കേസുമായി ബന്ധപ്പെട്ട് ഇ.ഡി എന്&#x200d;ഫോഴ്‌സ്‌മെന്റ് കേസ് ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; റിപ്പോര്&#x200d;ട്ട് (ഇ.സി.ഐ.ആര്&#x200d;) രജിസ്റ്റര്&#x200d; ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്&#x200d; നിരോധന പ്രകാരമായിരുന്നു നടപടി. മുഖ്യമന്ത്രിയുടെ മകന്റെ യു.കെയിലെ വിദ്യാഭ്യാസത്തിനായി ദിലീപ് രാഹുലന്&#x200d; വലിയ തുക ചെലവഴിച്ചുവെന്ന മൊഴിയും ഇ.സി.ഐ.ആറില്&#x200d; രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴിയിലെ വിവരങ്ങള്&#x200d; പരിശോധിക്കുന്നതിനു വേണ്ടിയാണ് വിവേകിന് ഇ.ഡി സമന്&#x200d;സയച്ചത്. </p>
<p>എന്നാല്&#x200d; പിന്നീട് സമന്&#x200d;സില്&#x200d; തുടര്&#x200d;നടപടികളുണ്ടായില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ed-sent-summons-to-chief-ministers-son-vivek-in-lavalin-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യൂ.പ്രതിഭ എംഎല്&#x200d;എയുടെ മകനെതിരായ കഞ്ചാവ് കേസ്; പരാതിയില്&#x200d; അന്വേഷണം ആരംഭിച്ചു</title>
		<link>https://www.chandrikadaily.com/ganja-case-against-son-of-u-pratibha-mla-an-investigation-has-been-started-on-the-complaint.html</link>
					<comments>https://www.chandrikadaily.com/ganja-case-against-son-of-u-pratibha-mla-an-investigation-has-been-started-on-the-complaint.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 24 Feb 2025 12:45:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[son]]></category>
		<category><![CDATA[u prathiba]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331426</guid>

					<description><![CDATA[യൂ.പ്രതിഭ എംഎല്&#x200d;എയുടെ മകനെതിരായ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട പരാതിയില്&#x200d; അന്വേഷണം ആരംഭിച്ച് എക്‌സൈസ് വകുപ്പ്.]]></description>
										<content:encoded><![CDATA[<p>യൂ.പ്രതിഭ എംഎല്&#x200d;എയുടെ മകനെതിരായ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട പരാതിയില്&#x200d; അന്വേഷണം ആരംഭിച്ച് എക്‌സൈസ് വകുപ്പ്. ആലപ്പുഴ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്&#x200d; അശോക് കുമാറിനാണ് അന്വേഷണ ചുമതല നല്&#x200d;കിയിരിക്കുന്നത്.</p>
<p>കഴിഞ്ഞ നവംബറിലാണ് കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്തതിന് യൂ.പ്രതിഭ എംഎല്&#x200d;എയുടെ മകനുള്&#x200d;പ്പെടെ 9 പേര്&#x200d;ക്കെതിരെ എക്‌സൈസ് കേസെടുത്തത്. അതേസമയം മകനെതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് യൂ.പ്രതിഭ എംഎല്&#x200d;എ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും എക്‌സൈസ് വകുപ്പ് മന്ത്രിക്കും യു പ്രതിഭ എംഎല്&#x200d;എ പരാതി നല്&#x200d;കിയിരുന്നു. പരാതിയില്&#x200d; കേസിന്റെ ഭാഗമായ മുഴുവന്&#x200d; ഉദ്യോഗസ്ഥരുടെയും 9 പ്രതികളുടെയും യു പ്രതിഭ എംഎല്&#x200d;എയുടെയും മൊഴി രേഖപ്പെടുത്തും.</p>
<p>എഫ്‌ഐആര്&#x200d; ഇട്ട കുട്ടനാട് എക്‌സൈസ് സി ഐ ജയരാജ്, റേഞ്ച് ഇന്&#x200d;സ്‌പെക്ടര്&#x200d; അനില്&#x200d;കുമാര്&#x200d; എന്നിവരോട് തിരുവനന്തപുരത്തെ എക്‌സൈസ് ആസ്ഥാനത്ത് ഈ മാസം അവസാനം ഹാജരാകണമെന്ന് എക്‌സൈസ് കമ്മീഷണര്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കിയിരുന്നു.</p>
<p>നേരത്തെ എംഎല്&#x200d;എയുടെ മകനെതിരെ എക്‌സൈസ് കേസെടുത്തതിന് പിന്നാലെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. ആലപ്പുഴയില്&#x200d; ചുമതലയേറ്റ് മൂന്നാം മാസമാണ് കൊല്ലം ജില്ലക്കാരനായ കമ്മീഷണറെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. കൂടുതല്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്കും നടപടി ഉണ്ടാകുമെന്നാണ് സൂചന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ganja-case-against-son-of-u-pratibha-mla-an-investigation-has-been-started-on-the-complaint.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടൻ സിദ്ദിഖിന്&#x200d;റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു</title>
		<link>https://www.chandrikadaily.com/actor-siddiques-elder-son-rasheen-siddique-passed-away.html</link>
					<comments>https://www.chandrikadaily.com/actor-siddiques-elder-son-rasheen-siddique-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 27 Jun 2024 05:56:20 +0000</pubDate>
				<category><![CDATA[Celebrity]]></category>
		<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor sidhque]]></category>
		<category><![CDATA[death]]></category>
		<category><![CDATA[son]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301126</guid>

					<description><![CDATA[ശ്വാസതടസ്സത്തെത്തുടർന്ന് പാലാരിവട്ടം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു]]></description>
										<content:encoded><![CDATA[<p>നടൻ സിദ്ദിഖിന്&#x200d;റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് (37) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് പാലാരിവട്ടം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കബറടക്കം വൈകിട്ട് 4 ന് പടമുഗൾ ജുമാമസ്ജിദിൽ നടക്കും. നടൻ ഷഹീൻ സിദ്ധിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actor-siddiques-elder-son-rasheen-siddique-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി എം.എൽ.എ ശിവറാം ഹെബ്ബാറിന്&#x200d;റെ മകൻ വിവേക് കോൺഗ്രസിൽ ചേർന്നു</title>
		<link>https://www.chandrikadaily.com/bjp-mla-shivaram-hebbars-son-vivek-has-joined-the-congress.html</link>
					<comments>https://www.chandrikadaily.com/bjp-mla-shivaram-hebbars-son-vivek-has-joined-the-congress.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 12 Apr 2024 05:29:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[join]]></category>
		<category><![CDATA[son]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295043</guid>

					<description><![CDATA[ഉത്തര കന്നട ജില്ലയിലെ ബനവാസിയില്&#x200d; നടന്ന ചടങ്ങില്&#x200d; മുന്&#x200d; എം.എല്&#x200d;.സിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ ഐവന്&#x200d; ഡിസൂസയും പ്രാദേശിക നേതാക്കളും കോണ്&#x200d;ഗ്രസിലേക്ക് സ്വാഗതം ചെയ്തു.]]></description>
										<content:encoded><![CDATA[<p>ഉത്തര കന്നട ജില്ലയിലെ യെല്ലപ്പൂര്&#x200d; മണ്ഡലം ബി.ജെ.പി എം.എല്&#x200d;.എയും മുന്&#x200d; മന്ത്രിയും എ. ശിവറാം ഹെബ്ബാറിന്റെ മകന്&#x200d; വിവേക് ഹെബ്ബാര്&#x200d; വ്യാഴാഴ്ച സഹപ്രവര്&#x200d;ത്തകര്&#x200d;ക്കൊപ്പം കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നു. ഉത്തര കന്നട ജില്ലയിലെ ബനവാസിയില്&#x200d; നടന്ന ചടങ്ങില്&#x200d; മുന്&#x200d; എം.എല്&#x200d;.സിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ ഐവന്&#x200d; ഡിസൂസയും പ്രാദേശിക നേതാക്കളും കോണ്&#x200d;ഗ്രസിലേക്ക് സ്വാഗതം ചെയ്തു.</p>
<p>ഫെബ്രുവരി 27ന് കര്&#x200d;ണാടകയില്&#x200d; നിന്നുള്ള രാജ്യസഭ അംഗങ്ങളുടെ തെരഞ്ഞെടുപ്പില്&#x200d; നിന്ന് ശിവറാം ഹെബ്ബാര്&#x200d; വിട്ടു നിന്നിരുന്നു. വിപ്പ് ലംഘിച്ചതിന് പാര്&#x200d;ട്ടി നേതൃത്വം വിശദീകരണം തേടിയതിന് ആരോഗ്യ പ്രശ്‌നങ്ങള്&#x200d; കാരണം ഹാജരായില്ല എന്ന മറുപടിയും നല്&#x200d;കി. ഇദ്ദേഹം കോണ്&#x200d;ഗ്രസിലേക്ക് എന്ന അഭ്യൂഹങ്ങള്&#x200d;ക്കിടെയാണ് മകന്&#x200d; ചേര്&#x200d;ന്നത്. എച്ച്.ഡി. കുമാര സ്വാമി നേതൃത്വം നല്&#x200d;കിയ കോണ്&#x200d;ഗ്രസ് -ജെഡി-എസ് സഖ്യ സര്&#x200d;ക്കാര്&#x200d; 2019 ജൂലൈയില്&#x200d; മറിച്ചിടാന്&#x200d; ബി.ജെ.പി നടത്തിയ രാഷ്ട്രീയ കുതിരക്കച്ചവടത്തില്&#x200d; രാജിവെച്ച 17 കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എമാരില്&#x200d; ഒരാളാണ് ശിവറാം ഹെബ്ബാര്&#x200d;.</p>
<p>ഉപതെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി ടിക്കറ്റില്&#x200d; മത്സരിച്ച് വീണ്ടും എം.എല്&#x200d;.എയാവുകയും ബി.ജെ.പി സര്&#x200d;ക്കാറില്&#x200d; മന്ത്രിയാവുകയും ചെയ്തു. ഈയിടെ ഇദ്ദേഹം ഉപമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ ഡി.കെ. ശിവകുമാറിനെ സന്ദര്&#x200d;ശിച്ച് ചര്&#x200d;ച്ച നടത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-mla-shivaram-hebbars-son-vivek-has-joined-the-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മകനെ തൂക്കുകയറിൽ നിന്ന് മോചിപ്പിക്കാൻ സഹായം തേടി വയോധികയായ ഒരുമ്മ</title>
		<link>https://www.chandrikadaily.com/an-elderly-mother-seeks-help-to-free-her-son-from-a-hanging-rope.html</link>
					<comments>https://www.chandrikadaily.com/an-elderly-mother-seeks-help-to-free-her-son-from-a-hanging-rope.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 28 Mar 2024 08:35:00 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[elderly mother]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[helps]]></category>
		<category><![CDATA[son]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293875</guid>

					<description><![CDATA[റഹീമിനെ മോചിപ്പിക്കണമെങ്കിൽ ഏപ്രിൽ 16ന് മുൻപ് 34 കോടി രൂപയാണ് ബ്ലഡ് മണിയായി നൽകേണ്ടത്.]]></description>
										<content:encoded><![CDATA[<p>പ്രവാസിയായ മകനെ തൂക്കുകയറിൽ നിന്ന് മോചിപ്പിക്കാൻ സഹായം തേടുകയാണ് വയോധികയായ ഒരുമ്മ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹിം കഴിഞ്ഞ 18 വർഷമായി റിയാദിലെ ജയിലിലാണ്. മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി സമാഹരിക്കാൻ കോഴിക്കോട്ടെ കൂട്ടായ്മ അവസാന വട്ട ശ്രമത്തിലാണ്.</p>
<p>നിറകണ്ണുകളോടെ, നെഞ്ചു പൊട്ടും വേദനയോടെ ഈ ഉമ്മ ആവശ്യപ്പെടുന്നത് തന്റെ മകൻ്റെ ജീവൻ മാത്രമാണ്. തൂക്കുകയറിൽ നിന്നെങ്കിലും രക്ഷപ്പെടുത്തണം. അതിന് സുമനസുകളുടെ സഹായം വേണം. ഫറോക്ക് സ്വദേശിയായ മച്ചിലകത്ത് അബ്ദു റഹീമാണ് വധശിക്ഷയും കാത്ത് റിയാദ് ജയിലിൽ കഴിയുന്നത്. 2006ലാണ് റഹിം ജയിലിലാകുന്നത്. നാട്ടിൽ റഹീമിനെ സഹായിക്കാൻ ഒരു കൂട്ടായ്മ രൂപീകരിച്ച് നിയമ യുദ്ധം നടത്തിയെങ്കിലും കേസ് മേൽ കോടതികളിലും പരാജയപ്പെട്ടു. റഹീമിനെ മോചിപ്പിക്കണമെങ്കിൽ ഏപ്രിൽ 16ന് മുൻപ് 34 കോടി രൂപയാണ് ബ്ലഡ് മണിയായി നൽകേണ്ടത്.</p>
<p>ഓട്ടോ ഡ്രൈവറായിരുന്ന അബ്ദു റഹീം 2006 നവംബർ 28 നാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്പോൺസർ അബ്ദുള്ള അബ്ദു റഹ്മാൻ ആൽ ശഹരിയുടെ ഭിന്ന ശേഷിയുള്ള മകൻ അനസ് ശഹ് രിയെ പരിചരിക്കുന്നതിനിടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ റഹീമിൻ്റെ കൈ അബദ്ധത്തിൽ തട്ടി. ബോധരഹിതനായ കുട്ടി പിന്നീട് മരണത്തിന് കിഴടങ്ങി. എന്നാൽ കോടതി നിരപരാധിത്വം അംഗീകരിച്ചില്ല.</p>
<p>അനുരഞ്ജന നീക്കങ്ങളോട് പ്രതികരിക്കാതിരുന്ന കുടുംബം അവസാനം പതിനഞ്ച് മില്യൺ റിയാൽ മോചനദ്രവ്യമെന്ന ഉപാധിയോടെ മാപ്പ് നൽകാൻ തയാറാവുകയായിരുന്നു. ഈ വലിയ തുക കണ്ടെത്താൻ കളക്ഷൻ ആപ്പ് നിർമ്മിച്ചും ക്രൗഡ് ഫണ്ടിങ് നടത്തിയും അവസാന വട്ട ശ്രമത്തിലാണ് നിയമ സഹായ കൂട്ടായ്മ. പക്ഷേ ഇതുവരെ സമാഹരിക്കാൻ കഴിഞ്ഞത് ഒന്നര കോടിയോളം രൂപ മാത്രം. ഇനി റഹീമിന് മുന്നിലുള്ളത് ദിവസങ്ങൾ മാത്രം. പ്രതീക്ഷ, നിർണായക സമയത്ത് കരുണ വറ്റാത്ത സുമനസുകളിലും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-elderly-mother-seeks-help-to-free-her-son-from-a-hanging-rope.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
