<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>soniyagandhi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/soniyagandhi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 01 Oct 2020 03:21:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>soniyagandhi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ഹത്രാസിലെ പെണ്&#x200d;കുട്ടിയുടെ മരണത്തിനുത്തരവാദി ദയയില്ലാത്ത സര്&#x200d;ക്കാര്&#x200d;&#8217;; സോണിയ ഗാന്ധി</title>
		<link>https://www.chandrikadaily.com/hathras-girl-soniyagandhi-news.html</link>
					<comments>https://www.chandrikadaily.com/hathras-girl-soniyagandhi-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 01 Oct 2020 03:15:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[soniyagandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157792</guid>

					<description><![CDATA[ജീവിച്ചിരുന്നപ്പോള്&#x200d; ആ പെണ്&#x200d;കുട്ടിക്ക് നീതി ലഭിച്ചില്ല. മരണത്തിന് ശേഷവും മൃതദേഹം കുടുംബത്തിന് വിട്ടു നല്&#x200d;കാത്തത് അങ്ങേയറ്റം തെറ്റാണെന്നും സോണിയ വികാരനിര്&#x200d;ഭരമായി പ്രതികരിച്ചു. കരഞ്ഞു തളര്&#x200d;ന്ന ആ കുട്ടിയുടെ അമ്മയില്&#x200d; നിന്നും മകള്&#x200d;ക്ക് അന്തിമ യാത്ര നല്&#x200d;കാനുള്ള അവസരം പോലും തട്ടിയെടുക്കപ്പെട്ടു എന്നാണ് ആരോപിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ഉത്തര്&#x200d;പ്രദേശിലെ ഹത്രാസില്&#x200d; 19കാരി ക്രൂര പീഡനത്തിനിരയായ സംഭവത്തില്&#x200d; കേന്ദ്രസര്&#x200d;ക്കാരിനെതിരെ വിമര്&#x200d;ശനവുമായി കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. &#8216;ദയയില്ലാത്ത ഒരു സര്&#x200d;ക്കാരും അതിലെ അധികാരികളും അവരുടെ അജ്ഞതയും&#8217; ചേര്&#x200d;ന്നാണ് ഒരു പെണ്&#x200d;കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സോണിയ ഗാന്ധി പറഞ്ഞു. ട്വിറ്ററില്&#x200d; പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് സോണിയയുടെ പ്രതികരണം.</p>
<p>&#8216;ഒരു പാവപ്പെട്ട കുടുംബത്തിലെ മകളാകുന്നത് കുറ്റകൃത്യം ആണോ എന്നാണ് സോണിയ വീഡിയോയില്&#x200d; ചോദിക്കുന്നത്. &#8216;ഹത്രാസിലെ നിര്&#x200d;ഭയ മരിച്ചതല്ല എന്നാണ് എനിക്ക് പറയാനുള്ളത്. അടിച്ചമര്&#x200d;ത്തുന്ന ഒരു സര്&#x200d;ക്കാരും അവരുടെ ഭരണനേതൃത്വവും അവരുടെ സ്ഥിരതയില്ലായ്മയും ചേര്&#x200d;ന്ന് ആ പെണ്&#x200d;കുട്ടിയെ കൊലപ്പെടുത്തിയതാണ്&#8217;-സോണിയ പറഞ്ഞു.</p>
<p>ജീവിച്ചിരുന്നപ്പോള്&#x200d; ആ പെണ്&#x200d;കുട്ടിക്ക് നീതി ലഭിച്ചില്ല. മരണത്തിന് ശേഷവും മൃതദേഹം കുടുംബത്തിന് വിട്ടു നല്&#x200d;കാത്തത് അങ്ങേയറ്റം തെറ്റാണെന്നും സോണിയ വികാരനിര്&#x200d;ഭരമായി പ്രതികരിച്ചു. കരഞ്ഞു തളര്&#x200d;ന്ന ആ കുട്ടിയുടെ അമ്മയില്&#x200d; നിന്നും മകള്&#x200d;ക്ക് അന്തിമ യാത്ര നല്&#x200d;കാനുള്ള അവസരം പോലും തട്ടിയെടുക്കപ്പെട്ടു എന്നാണ് ആരോപിക്കുന്നത്.</p>
<p>&#8216;നിര്&#x200d;ബന്ധപൂര്&#x200d;വ്വമാണ് ആ പെണ്&#x200d;കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്&#x200d; നടന്നത്. മരണത്തിന് ശേഷവും ഒരു വ്യക്തിക്ക് അന്തസുണ്ട്. ഹൈന്ദവവിശ്വാസങ്ങളിലും ഇതിനെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്&#x200d; ഈ കുഞ്ഞിനെ ഒരു അനാഥയെപ്പോലെ പൊലീസുകാര്&#x200d; ദഹിപ്പിക്കുകയാണുണ്ടായത്. ഏത് തരത്തിലുള്ള നീതിയാണിത്? എന്തുതരം സര്&#x200d;ക്കാരാണിത്? നിങ്ങള്&#x200d; എന്ത് ചെയ്താലും രാജ്യത്തെ ആളുകള്&#x200d; വെറുതെ നോക്കിയിരിക്കും എന്നാണോ കരുതുന്നത്? ഒരിക്കലുമില്ല. നിങ്ങളുടെ അനീതിക്കെതിരെ രാജ്യം ശബ്ദം ഉയര്&#x200d;ത്തും. സോണിയ വ്യക്തമാക്കി.നീതി ആവശ്യപ്പെട്ടു കൊണ്ടുള്ള പെണ്&#x200d;കുട്ടിയുടെ കുടുംബത്തിന്റെ പോരാട്ടത്തില്&#x200d; കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടിക്കായി താനും അണിചേരുന്നുവെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hathras-girl-soniyagandhi-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രധാനമന്ത്രിപദം സ്വപ്‌നം കണ്ട് മമത; സംസ്ഥാന രാഷ്ട്രീയത്തില്&#x200d; നിന്ന് അകലുന്നു</title>
		<link>https://www.chandrikadaily.com/mamatha-banergee-national-politics-news.html</link>
					<comments>https://www.chandrikadaily.com/mamatha-banergee-national-politics-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 08 Jun 2018 05:28:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Mamatha banargee]]></category>
		<category><![CDATA[mamatha banarji]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[soniyagandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=88989</guid>

					<description><![CDATA[കൊല്&#x200d;ക്കത്ത: 2019-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സജീവമായി ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന സൂചന നല്&#x200d;കി പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജി. നിലവിലുള്ള സംസ്ഥാന ഭരണത്തിലും രാഷ്ട്രീയത്തിലുമുള്ള ഉത്തരവാദിത്തങ്ങളില്&#x200d; അയവുവരുത്തിയാണ് മമത ദേശീയ രാഷ്ട്രീയത്തിലേക്കുള്ള സൂചനകളെ ബലപ്പെടുത്തുന്നത്. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവായ മമത ബംഗാളിലെ രാഷ്ട്രീയ ഭരണകാര്യങ്ങളിലെ ഇടപെടല്&#x200d; കുറച്ച് ദേശീയ തലത്തിലേക്ക് കൂടുതല്&#x200d; ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി പദം ലക്ഷ്യമിട്ടുളള നീക്കമാണിതെന്നാണ് രാഷ്ട്രീയ വ്യത്തങ്ങള്&#x200d; നല്&#x200d;കുന്ന സൂചന. പാര്&#x200d;ട്ടിയുടെ പ്രവര്&#x200d;ത്തനരീതിയില്&#x200d; മമത മാറ്റങ്ങള്&#x200d; വരുത്തി. ദേശീയ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: 2019-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സജീവമായി ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന സൂചന നല്&#x200d;കി പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജി. നിലവിലുള്ള സംസ്ഥാന ഭരണത്തിലും രാഷ്ട്രീയത്തിലുമുള്ള ഉത്തരവാദിത്തങ്ങളില്&#x200d; അയവുവരുത്തിയാണ് മമത ദേശീയ രാഷ്ട്രീയത്തിലേക്കുള്ള സൂചനകളെ ബലപ്പെടുത്തുന്നത്.</p>
<p>തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവായ മമത ബംഗാളിലെ രാഷ്ട്രീയ ഭരണകാര്യങ്ങളിലെ ഇടപെടല്&#x200d; കുറച്ച് ദേശീയ തലത്തിലേക്ക് കൂടുതല്&#x200d; ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി പദം ലക്ഷ്യമിട്ടുളള നീക്കമാണിതെന്നാണ് രാഷ്ട്രീയ വ്യത്തങ്ങള്&#x200d; നല്&#x200d;കുന്ന സൂചന. പാര്&#x200d;ട്ടിയുടെ പ്രവര്&#x200d;ത്തനരീതിയില്&#x200d; മമത മാറ്റങ്ങള്&#x200d; വരുത്തി. ദേശീയ രാഷ്ട്രീയം, സംസ്ഥാന ഭരണം, സംസ്ഥാന രാഷ്ട്രീയം എന്നിങ്ങനെ മൂന്നായി പാര്&#x200d;ട്ടിയുടെ പ്രവര്&#x200d;ത്തനങ്ങളെ മമത വിഭജിച്ചിരിക്കുകയാണിപ്പോള്&#x200d;. ഇതിന് പുറമേ സംസ്ഥാനതലത്തിലുളള തന്റെ ഉത്തരവാദിത്വങ്ങള്&#x200d; പാര്&#x200d;ട്ടി വിശ്വസ്തരെ ഏല്&#x200d;പ്പിച്ച മമത ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിയ്ക്കാനുളള നീക്കങ്ങള്&#x200d; കൂടുതല്&#x200d; സജീവമാക്കിയെന്നാണ് റിപ്പോര്&#x200d;ട്ട്. മെയ് 22 ന് നടന്ന തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുന്&#x200d;പ് തന്റെ അനന്തരവനായ അഭിഷേക് ബാനര്&#x200d;ജിയെ മമത ഉയര്&#x200d;ത്തിക്കാണിച്ചിരുന്നു.കേന്ദ്രത്തിന്റെ എണ്ണ വില വര്&#x200d;ധനവിന് എതിരായ പാര്&#x200d;ട്ടിയുടെ സമരപരിപാടികളെ നയിച്ചത് അഭിഷേക് ബാനര്&#x200d;ജിയാണ്.</p>
<p>കര്&#x200d;ണ്ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്&#x200d; മമത ബാനര്&#x200d;ജി നടത്തിയ ഡല്&#x200d;ഹി സന്ദര്&#x200d;ശനം ദേശീയ ശ്രദ്ധ ആകര്&#x200d;ഷിച്ചിരുന്നു. കോണ്&#x200d;ഗ്രസിന്റെ സോണിയ ഗാന്ധി ഉള്&#x200d;പ്പെടെ പ്രതിപക്ഷ പാര്&#x200d;ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് മമത തിരിച്ചുപോയത്. കര്&#x200d;ണ്ണാടകയിലെ കുമാരസ്വാമി സര്&#x200d;ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും മമത ബാനര്&#x200d;ജി പങ്കെടുത്തിരുന്നു. എന്നാല്&#x200d; വേദിയില്&#x200d; ഒരു കൈ അകലത്തിലായിരുന്നു മമതയുടെ പെരുമാറ്റം. ബി.ജെ.പി വിരുദ്ധ മുന്നണി കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്&#x200d; പാര്&#x200d;ട്ടിയെ സജ്ജമാക്കാനാണ് മമത പദ്ധതിയിട്ടിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mamatha-banergee-national-politics-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>19 പാര്&#x200d;ട്ടികളെ ഒന്നിച്ചിരുത്തി സോണിയ ഗാന്ധിയുടെ വിരുന്ന്; ബി.ജെ.പിക്ക് ആശങ്ക</title>
		<link>https://www.chandrikadaily.com/at-sonia-gandhis-dinner-for-friends-from-19-parties-a-swipe-at-bjp.html</link>
					<comments>https://www.chandrikadaily.com/at-sonia-gandhis-dinner-for-friends-from-19-parties-a-swipe-at-bjp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 14 Mar 2018 07:48:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mamatha banergee]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[soniyagandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=74732</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: 2019-ല്&#x200d; വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്&#x200d; കണ്ട് ബി.ജെ.പിക്കെതിരെ ഒന്നിക്കുന്നതിന്റെ ഭാഗമായി കോണ്&#x200d;ഗ്രസ് മുന്&#x200d; അധ്യക്ഷ സോണിയാഗാന്ധി നടത്തിയ അത്താഴവിരുന്നില്&#x200d; 19 പ്രതിപക്ഷ പാര്&#x200d;ട്ടി പ്രതിനിധികള്&#x200d; പങ്കെടുത്തു. നമ്പര്&#x200d; 10 ജന്&#x200d;പതിലുള്ള സോണിയ ഗാന്ധിയുടെ വസതിയിലാണ് വിരുന്ന് ഒരുക്കിയിരിക്കുന്നത്. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ്, ജെ.ഡി.യു ശരത് യാദവ് വിഭാഗം, ആര്&#x200d;.ജെ.ഡി, സി.പി.ഐ, സി.പി.ഐ.എം, മുസ്‌ലിം ലീഗ് നേതാക്കള്&#x200d; അത്താഴവിരുന്നില്&#x200d; പങ്കെടുത്തു. ബഹുജന്&#x200d;സമാദ് വാദി പാര്&#x200d;ട്ടി നേതാവ് സതീഷ് ചന്ദ്ര മിസ്ര, ജിതന്&#x200d; റാംമഞ്ചി എന്നിവരും രാഷ്ട്രീയ ജനതാദള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: 2019-ല്&#x200d; വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്&#x200d; കണ്ട് ബി.ജെ.പിക്കെതിരെ ഒന്നിക്കുന്നതിന്റെ ഭാഗമായി കോണ്&#x200d;ഗ്രസ് മുന്&#x200d; അധ്യക്ഷ സോണിയാഗാന്ധി നടത്തിയ അത്താഴവിരുന്നില്&#x200d; 19 പ്രതിപക്ഷ പാര്&#x200d;ട്ടി പ്രതിനിധികള്&#x200d; പങ്കെടുത്തു. നമ്പര്&#x200d; 10 ജന്&#x200d;പതിലുള്ള സോണിയ ഗാന്ധിയുടെ വസതിയിലാണ് വിരുന്ന് ഒരുക്കിയിരിക്കുന്നത്.</p>
<p>തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ്, ജെ.ഡി.യു ശരത് യാദവ് വിഭാഗം, ആര്&#x200d;.ജെ.ഡി, സി.പി.ഐ, സി.പി.ഐ.എം, മുസ്‌ലിം ലീഗ് നേതാക്കള്&#x200d; അത്താഴവിരുന്നില്&#x200d; പങ്കെടുത്തു. ബഹുജന്&#x200d;സമാദ് വാദി പാര്&#x200d;ട്ടി നേതാവ് സതീഷ് ചന്ദ്ര മിസ്ര, ജിതന്&#x200d; റാംമഞ്ചി എന്നിവരും രാഷ്ട്രീയ ജനതാദള്&#x200d; നേതാവ് തേജസ്വിയാദവും വിരുന്നില്&#x200d; സംബന്ധിച്ചിരുന്നു. പ്രതിപക്ഷപാര്&#x200d;ട്ടികള്&#x200d; ഒറ്റക്കെട്ടായെന്നും എന്&#x200d;.ഡി.എ തകരുമെന്നും അദ്ദേഹം പറഞ്ഞു. എന്&#x200d;.സി.പി നേതാവ്ശരത് പവാര്&#x200d;, ജമ്മുകാശ്മീര്&#x200d; മുന്&#x200d;മുഖ്യമന്ത്രി ഒമര്&#x200d; അബ്ദുള്ള, ബാബുലാല്&#x200d; മറാന്തി, അജിത് സിംഗ് തുടങ്ങിയ മുന്&#x200d; മുഖ്യമന്ത്രിമാരും വിരുന്നിനെത്തിയിരുന്നു. ബംഗാള്&#x200d;മുഖ്യമന്ത്രി മമതാബാനര്&#x200d;ജി വിരുന്നിനെത്തിയിരുന്നില്ല. പകരം തൃണമൂലിന്റെ നേതാവ് സുദീപ് ബന്ദോപാധ്യായ വിരുന്നിനെത്തി.</p>
<p>പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കുകയാണ് സോണിയാഗാന്ധിയുടെ ലക്ഷ്യം. യു.പി.എ.യിലെയും എന്&#x200d;.ഡി.എയിലെയും പല പാര്&#x200d;ട്ടികളും ഇടഞ്ഞ് നില്&#x200d;ക്കുന്ന വേളയിലാണ് സോണിയ വിരുന്ന് നടത്തിയത്. അതേസമയം, പ്രതിപക്ഷപാര്&#x200d;ട്ടികളുടെ വിശാലസഖ്യത്തിനുള്ള നീക്കത്തില്&#x200d; ബി.ജെ.പി കനത്ത ആശങ്കയിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/at-sonia-gandhis-dinner-for-friends-from-19-parties-a-swipe-at-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;തിരഞ്ഞെടുപ്പുകള്&#x200d; മുന്നില്&#x200d;ക്കണ്ട് സമൂഹത്തെ ധ്രുവീകരിക്കുന്നത് അപകടകരമായ പ്രവണതയാണ്&#8217;; സോണിയാ ഗാന്ധി</title>
		<link>https://www.chandrikadaily.com/soniya-gandhi-against-central-government-news.html</link>
					<comments>https://www.chandrikadaily.com/soniya-gandhi-against-central-government-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 09 Mar 2018 07:40:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[soniyagandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73836</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കേന്ദ്രസര്&#x200d;ക്കാരിനെതിരെ രൂക്ഷവിമര്&#x200d;ശനവുമായി മുന്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. നമ്മുടെ സ്വാതന്ത്ര്യം ആക്രമണങ്ങള്&#x200d;ക്ക് നടുവിലാണെന്നും ഇന്ന് നാം പിറകോട്ടാണ് നടക്കുന്നതെന്നും സോണിയാഗാന്ധി പറഞ്ഞു. ഇന്ത്യാ ടുഡേ കോണ്&#x200d;ക്ലേവില്&#x200d; സംസാരിക്കുകയായിരുന്നു സോണിയ. ഭയപ്പെടുത്തി അധീശത്വം സ്ഥാപിക്കലാണ് ഇപ്പോള്&#x200d; നടക്കുന്നത്. ജനങ്ങളെ മതപരമായി തരംതിരിക്കുകയാണ്. തിരഞ്ഞെടുപ്പുകള്&#x200d; മുന്നില്&#x200d;ക്കണ്ട് സമൂഹത്തെ ധ്രുവീകരിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. പേരെടുത്തുപറയാതെയാണ് സോണിയാഗാന്ധിയുടെ വിമര്&#x200d;ശനം. പാര്&#x200d;ലമെന്റില്&#x200d; പ്രതിപക്ഷ അംഗങ്ങളെ പ്രസംഗിക്കാന്&#x200d; അനുവദിക്കുന്നില്ലെന്നും പാര്&#x200d;ലമെന്റ് നടപടികളെ ഈ സര്&#x200d;ക്കാര്&#x200d; ബഹുമാനിക്കുന്നില്ലെന്നും സോണിയാഗാന്ധി കുറ്റപ്പെടുത്തി. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കേന്ദ്രസര്&#x200d;ക്കാരിനെതിരെ രൂക്ഷവിമര്&#x200d;ശനവുമായി മുന്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. നമ്മുടെ സ്വാതന്ത്ര്യം ആക്രമണങ്ങള്&#x200d;ക്ക് നടുവിലാണെന്നും ഇന്ന് നാം പിറകോട്ടാണ് നടക്കുന്നതെന്നും സോണിയാഗാന്ധി പറഞ്ഞു. ഇന്ത്യാ ടുഡേ കോണ്&#x200d;ക്ലേവില്&#x200d; സംസാരിക്കുകയായിരുന്നു സോണിയ.</p>
<p>ഭയപ്പെടുത്തി അധീശത്വം സ്ഥാപിക്കലാണ് ഇപ്പോള്&#x200d; നടക്കുന്നത്. ജനങ്ങളെ മതപരമായി തരംതിരിക്കുകയാണ്. തിരഞ്ഞെടുപ്പുകള്&#x200d; മുന്നില്&#x200d;ക്കണ്ട് സമൂഹത്തെ ധ്രുവീകരിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. പേരെടുത്തുപറയാതെയാണ് സോണിയാഗാന്ധിയുടെ വിമര്&#x200d;ശനം. പാര്&#x200d;ലമെന്റില്&#x200d; പ്രതിപക്ഷ അംഗങ്ങളെ പ്രസംഗിക്കാന്&#x200d; അനുവദിക്കുന്നില്ലെന്നും പാര്&#x200d;ലമെന്റ് നടപടികളെ ഈ സര്&#x200d;ക്കാര്&#x200d; ബഹുമാനിക്കുന്നില്ലെന്നും സോണിയാഗാന്ധി കുറ്റപ്പെടുത്തി.</p>
<p>മുന്&#x200d; സര്&#x200d;ക്കാരുകള്&#x200d; ഇന്ത്യയില്&#x200d; ഒന്നും ചെയ്തിട്ടില്ലെന്ന് ബി.ജെ.പിയുടെ വാദം രാജ്യത്തെ ജനങ്ങളുടെ ബുദ്ധികൂര്&#x200d;മ്മതയെ പരിഹസിക്കുന്നതാണെന്നും അവര്&#x200d; അഭിപ്രായപ്പെട്ടു. എഴുപത് വര്&#x200d;ഷക്കാലമായി കോണ്&#x200d;ഗ്രസ് രാജ്യത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന ബി.ജെ.പി ആരോപണങ്ങളോടുള്ള പ്രതികരണമായിരുന്നു സോണിയയുടേത്. 2014 മെയ് 16ന് ശേഷം ഇന്ത്യന്&#x200d; ഭരണഘടനയുടെ അടിത്തറ അട്ടിമറിക്കപ്പെടുകയാണുണ്ടായത്. ഭരണഘടനയെ മാറ്റിമറിക്കുന്ന നിരവധി കാര്യങ്ങളുണ്ടായി. അതൊന്നും യാദൃശ്ചികതയായി കാണാനാവില്ല. ആസൂത്രിതമായ അജണ്ടകളുടെ ഫലമാണതെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/soniya-gandhi-against-central-government-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രപതി തെരഞ്ഞെടുപ്പ: സോണിയയുമായുള്ള ചര്‍ച്ച പരാജയം</title>
		<link>https://www.chandrikadaily.com/presidential-election-2.html</link>
					<comments>https://www.chandrikadaily.com/presidential-election-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Jun 2017 15:43:19 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[soniyagandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32478</guid>

					<description><![CDATA[ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, വെങ്കയ്യനായിഡു എന്നിവര്‍ നടത്തിയ കൂടിക്കാഴ്ച വിഫലം. സമവായ സ്ഥാനാര്‍ത്ഥിക്കു വേണ്ടിയുള്ള സാധ്യത ആരായാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ സോണിയയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ മുന്നോട്ടുവെക്കാന്‍ മന്ത്രിമാര്‍ തയാറായില്ല. ഇതാണ് ചര്‍ച്ചകളില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും മല്ലികാര്‍ജുന ഖാര്‍ഗെയും യോഗത്തില്‍ സംബന്ധിച്ചിരുന്നു. കൂടിക്കാഴ്ച അര മണിക്കൂര്‍ നീണ്ടു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, വെങ്കയ്യനായിഡു എന്നിവര്&#x200d; നടത്തിയ കൂടിക്കാഴ്ച വിഫലം. സമവായ സ്ഥാനാര്&#x200d;ത്ഥിക്കു വേണ്ടിയുള്ള സാധ്യത ആരായാനാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; പ്രതിനിധികള്&#x200d; സോണിയയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്&#x200d; ഏതെങ്കിലും സ്ഥാനാര്&#x200d;ത്ഥിയെ മുന്നോട്ടുവെക്കാന്&#x200d; മന്ത്രിമാര്&#x200d; തയാറായില്ല. ഇതാണ് ചര്&#x200d;ച്ചകളില്&#x200d; പ്രതിസന്ധി സൃഷ്ടിച്ചത്. കോണ്&#x200d;ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും മല്ലികാര്&#x200d;ജുന ഖാര്&#x200d;ഗെയും യോഗത്തില്&#x200d; സംബന്ധിച്ചിരുന്നു. കൂടിക്കാഴ്ച അര മണിക്കൂര്&#x200d; നീണ്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/presidential-election-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്രപതി തെരഞ്ഞെടുപ്പ്; സോണിയാഗാന്ധി-മമത കൂടിക്കാഴ്ച്ച</title>
		<link>https://www.chandrikadaily.com/soniya-gandi-mamatha.html</link>
					<comments>https://www.chandrikadaily.com/soniya-gandi-mamatha.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 16 May 2017 07:48:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[soniyagandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=29085</guid>

					<description><![CDATA[ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും കൂടിക്കാഴ്ച്ച നടത്തും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍രാഹുല്‍ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്യുക. രാഷ്ട്രപതി സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചചെയ്യുന്നതിനാണ് കൂടിക്കാഴ്ച്ച. നേരത്തെ സോണിയാഗാന്ധി ജനതാദല്‍ യു നേതാവ് നിതീഷ്‌കുമാറുമായും എന്‍സിപിയുടെ ശരത് പവാറുമായും ചര്‍ച്ച നടത്തിയിരുന്നു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായും സി.പി.എം നേതാവ് സീതാറാം യെച്ചൂരിയുമായും രാഹുല്‍ ഗാന്ധിയും സംസാരിച്ചിരുന്നു.അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ എങ്ങനെ നേരിടണമെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പശ്ചിമബംഗാള്&#x200d; മുഖ്യമന്ത്രി മമതബാനര്&#x200d;ജിയും കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും കൂടിക്കാഴ്ച്ച നടത്തും. കോണ്&#x200d;ഗ്രസ് ഉപാധ്യക്ഷന്&#x200d;രാഹുല്&#x200d;ഗാന്ധി ചര്&#x200d;ച്ചയില്&#x200d; പങ്കെടുക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടിക്കാഴ്ച്ചയില്&#x200d; ചര്&#x200d;ച്ച ചെയ്യുക.</p>
<p>രാഷ്ട്രപതി സ്ഥാനത്തേക്ക് സ്ഥാനാര്&#x200d;ത്ഥിയെ നിര്&#x200d;ത്തുന്നതുമായി ബന്ധപ്പെട്ട് ചര്&#x200d;ച്ചചെയ്യുന്നതിനാണ് കൂടിക്കാഴ്ച്ച. നേരത്തെ സോണിയാഗാന്ധി ജനതാദല്&#x200d; യു നേതാവ് നിതീഷ്‌കുമാറുമായും എന്&#x200d;സിപിയുടെ ശരത് പവാറുമായും ചര്&#x200d;ച്ച നടത്തിയിരുന്നു. സമാജ്‌വാദി പാര്&#x200d;ട്ടി നേതാവ് അഖിലേഷ് യാദവുമായും സി.പി.എം നേതാവ് സീതാറാം യെച്ചൂരിയുമായും രാഹുല്&#x200d; ഗാന്ധിയും സംസാരിച്ചിരുന്നു.അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിയെ എങ്ങനെ നേരിടണമെന്നും കൂടിക്കാഴ്ച്ചയുടെ വിഷയമാണ്. ബി.ജെ.പിയെ നേരിടാന്&#x200d; സഖ്യം രൂപീകരിക്കുന്നതും ചര്&#x200d;ച്ചയാവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/soniya-gandi-mamatha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
