<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>south africa &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/south-africa/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 06 Dec 2025 15:06:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>south africa &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അര്‍ധ സെഞ്ചറി നേടി രോഹിത് പുറത്ത്, ഏകദിനത്തില്‍ ഇന്ത്യ മികച്ച നിലയില്‍</title>
		<link>https://www.chandrikadaily.com/rohit-is-out-after-scoring-a-half-century-india-are-in-good-form-in-odis.html</link>
					<comments>https://www.chandrikadaily.com/rohit-is-out-after-scoring-a-half-century-india-are-in-good-form-in-odis.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 06 Dec 2025 15:06:11 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[India]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[south africa]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367194</guid>

					<description><![CDATA[73 പന്തില്‍ മൂന്ന് സിക്‌സും ഏഴു ഫോറുമുള്‍പ്പടെ 75 റണ്‍സെടുത്താണ് രോഹിത് പുറത്തായത്.]]></description>
										<content:encoded><![CDATA[<p>ദക്ഷിണാഫ്രിക്കക്കെതിരായ നിര്&#x200d;ണായകവും അവസാനത്തെയുമായ മൂന്നാം ഏകദിനത്തില്&#x200d; ഇന്ത്യ വിജയത്തിലേക്കു കുതിക്കുന്നു. 271 റണ്&#x200d;സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 30 ഓവറുകള്&#x200d; പിന്നിടുമ്പോള്&#x200d; ഒരു വിക്കറ്റ് നഷ്ടത്തില്&#x200d; 186 റണ്&#x200d;സെന്ന നില കടന്നു. അര്&#x200d;ധ സെഞ്ചറി നേടിയ ഓപ്പണര്&#x200d; രോഹിത് ശര്&#x200d;മ പുറത്തായി. 73 പന്തില്&#x200d; മൂന്ന് സിക്‌സും ഏഴു ഫോറുമുള്&#x200d;പ്പടെ 75 റണ്&#x200d;സെടുത്താണ് രോഹിത് പുറത്തായത്. സ്പിന്നര്&#x200d; കേശവ് മഹാരാജിന്റെ പന്തില്&#x200d; മാത്യു ബ്രീറ്റ്‌സ്‌കി ക്യാച്ചെടുത്താണ് രോഹിതിനെ മടക്കിയത്. അര്&#x200d;ധ സെഞ്ചറിയുമായി യശസ്വി ജയ്‌സ്വാളും (98 പന്തില്&#x200d; 91), വിരാട് കോലിയുമാണു (18 പന്തില്&#x200d; 14) ക്രീസില്&#x200d;.</p>
<p>ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടി ലഭിച്ചു. ആദ്യ ഓവറില്&#x200d; തന്നെ ഓപ്പണര്&#x200d; റയാന്&#x200d; റിക്കിള്&#x200d;ട്ടനെ നഷ്ടമായി. അര്&#x200d;ഷ്ദീപ് സിങിന്റെ ഓവറില്&#x200d; വിക്കറ്റ് കീപ്പര്&#x200d; കെഎല്&#x200d; രാഹുലിന് ക്യാച്ച് നല്&#x200d;കിയാണ് റിക്കില്&#x200d;ട്ടന്&#x200d; മടങ്ങിയത്. തുടര്&#x200d;ന്ന് രണ്ടാം വിക്കറ്റില്&#x200d; ഡികോക്കും ക്യാപ്റ്റന്&#x200d; ടെംബ ബാവുമയും ചേര്&#x200d;ന്ന് 113 റണ്&#x200d;സ് കൂട്ടിചേര്&#x200d;ത്തെങ്കിലും രവീന്ദ്ര ജഡേജ ബാവുമയെ തിരിച്ചയച്ചു. പിന്നീട് വന്ന ബ്രീറ്റ്‌സ്‌കെക്കോ, എയ്ഡന്&#x200d; മാര്&#x200d;ക്രത്തിനെയും പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയെ കളിയിലേക്ക് മടക്കികൊണ്ടുവന്നു. 29 പന്തില്&#x200d; 29 റണ്&#x200d;സെടുത്ത ഡീവാള്&#x200d;ഡ് ബ്രെവിസിനെയും 15 പന്തില്&#x200d; 17 റണ്&#x200d;സെടുത്ത മാര്&#x200d;കോ യാന്&#x200d;സനെയും 38ാം ഓവറില്&#x200d; തന്നെ കുല്&#x200d;ദീപ് യാദവ് മടക്കി. പിന്നാലെ കോര്&#x200d;ബിന്&#x200d; ബോഷിനെയും, എല്&#x200d;ബിഡബ്ല്യൂവില്&#x200d; കുരുക്കി ലുങ്കി എന്&#x200d;ഗിഡിയെയും കുല്&#x200d;ദീപ് തന്നെ പുറത്താക്കി. രവീന്ദ്ര ജഡേജയും അര്&#x200d;ഷ്ദീപ് സിങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rohit-is-out-after-scoring-a-half-century-india-are-in-good-form-in-odis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം, കുല്‍ദീപിനും പ്രസിദ് കൃഷ്ണയ്ക്കും നാല് വിക്കറ്റ്</title>
		<link>https://www.chandrikadaily.com/india-set-a-target-of-271-runs-four-wickets-for-kuldeep-and-prasid-krishna.html</link>
					<comments>https://www.chandrikadaily.com/india-set-a-target-of-271-runs-four-wickets-for-kuldeep-and-prasid-krishna.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 06 Dec 2025 13:11:14 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<category><![CDATA[south africa]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367186</guid>

					<description><![CDATA[സെഞ്ച്വറി നേടിയ(89 പന്തില്‍ 106) ക്വിന്റന്‍ ഡി കോക്കിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്താനായത്.]]></description>
										<content:encoded><![CDATA[<p>ദക്ഷിണാഫ്രിക്കക്കെതിരായ അവസാനത്തേതും നിര്&#x200d;ണായകവുമായ ഏകദിനത്തില്&#x200d; ഇന്ത്യക്ക് 271 റണ്&#x200d;സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 270 ന് ആള്&#x200d; ഔട്ടായി. ഇന്ത്യക്കായി കുല്&#x200d;ദീപ് യാദവും പ്രസിദ് കൃഷ്ണയും നാല് വിക്കറ്റ് വീഴ്ത്തി. സെഞ്ച്വറി നേടിയ(89 പന്തില്&#x200d; 106) ക്വിന്റന്&#x200d; ഡി കോക്കിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്‌കോര്&#x200d; പടുത്തുയര്&#x200d;ത്താനായത്. 21 മത്സരങ്ങള്&#x200d;ക്കിടെയാണ് ഏകദിനത്തില്&#x200d; ഇന്ത്യക്ക് ആദ്യമായി ടോസ് ലഭിക്കുന്നത്.</p>
<p>ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടി ലഭിച്ചു. ആദ്യ ഓവറില്&#x200d; തന്നെ ഓപ്പണര്&#x200d; റയാന്&#x200d; റിക്കിള്&#x200d;ട്ടനെ നഷ്ടമായി. അര്&#x200d;ഷ്ദീപ് സിങിന്റെ ഓവറില്&#x200d; വിക്കറ്റ് കീപ്പര്&#x200d; കെഎല്&#x200d; രാഹുലിന് ക്യാച്ച് നല്&#x200d;കിയാണ് റിക്കില്&#x200d;ട്ടന്&#x200d; മടങ്ങിയത്. തുടര്&#x200d;ന്ന് രണ്ടാം വിക്കറ്റില്&#x200d; ഡികോക്കും ക്യാപ്റ്റന്&#x200d; ടെംബ ബാവുമയും ചേര്&#x200d;ന്ന് 113 റണ്&#x200d;സ് കൂട്ടിചേര്&#x200d;ത്തെങ്കിലും രവീന്ദ്ര ജഡേജ ബാവുമയെ തിരിച്ചയച്ചു. പിന്നീട് വന്ന ബ്രീറ്റ്‌സ്‌കെക്കോ, എയ്ഡന്&#x200d; മാര്&#x200d;ക്രത്തിനെയും പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയെ കളിയിലേക്ക് മടക്കികൊണ്ടുവന്നു. 29 പന്തില്&#x200d; 29 റണ്&#x200d;സെടുത്ത ഡീവാള്&#x200d;ഡ് ബ്രെവിസിനെയും 15 പന്തില്&#x200d; 17 റണ്&#x200d;സെടുത്ത മാര്&#x200d;കോ യാന്&#x200d;സനെയും 38ാം ഓവറില്&#x200d; തന്നെ കുല്&#x200d;ദീപ് യാദവ് മടക്കി. പിന്നാലെ കോര്&#x200d;ബിന്&#x200d; ബോഷിനെയും, എല്&#x200d;ബിഡബ്ല്യൂവില്&#x200d; കുരുക്കി ലുങ്കി എന്&#x200d;ഗിഡിയെയും കുല്&#x200d;ദീപ് തന്നെ പുറത്താക്കി. രവീന്ദ്ര ജഡേജയും അര്&#x200d;ഷ്ദീപ് സിങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-set-a-target-of-271-runs-four-wickets-for-kuldeep-and-prasid-krishna.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ</title>
		<link>https://www.chandrikadaily.com/11india-won-the-first-odi-against-south-africa.html</link>
					<comments>https://www.chandrikadaily.com/11india-won-the-first-odi-against-south-africa.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 30 Nov 2025 16:53:13 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[India]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[south africa]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366121</guid>

					<description><![CDATA[17 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്.]]></description>
										<content:encoded><![CDATA[<p>ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ. 17 റണ്&#x200d;സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. ഇന്ത്യ ഉയര്&#x200d;ത്തിയ 350 റണ്&#x200d;സ് എന്ന പടുകൂറ്റന്&#x200d; വിജയ ലക്ഷ്യം പിന്തുടര്&#x200d;ന്ന ദക്ഷിണാഫ്രിക്ക 332 റണ്&#x200d;സെടുത്ത് പുറത്താകുകയായിരുന്നു. 49.2 ഓവറില്&#x200d; 332 റണ്&#x200d;സിന് ദക്ഷിണാഫ്രിക്ക പുറത്തായത്.</p>
<p>ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50ഓവറില്&#x200d; എട്ട് വിക്കറ്റ് നഷ്ടത്തില്&#x200d; 349 റണ്&#x200d;സെടുത്തു. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടേയും രോഹിത് ശര്&#x200d;മയുടെയും, കെ.എല്&#x200d;.രാഹുലിന്റെയും അര്&#x200d;ധസെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്&#x200d; സ്‌കോറിലെത്തിയത്.</p>
<p>മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കമൊന്ന് പകച്ചെങ്കിലും ഗംഭീരമായി തിരിച്ചുവന്നു. മാത്യു ബ്രീറ്റ്‌സ്‌കെയുടെയും (72) മാര്&#x200d;ക്കോ ജാന്&#x200d;സന്റെയും (70) കോര്&#x200d;ബിന്&#x200d; ബോഷിന്റെയും (67) നേതൃത്വത്തിലുള്ള തിരിച്ചടിയില്&#x200d; ഇന്ത്യ ഒന്ന് തളര്&#x200d;ന്നെങ്കിലും അന്തിമ ജയം ഇന്ത്യക്കായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11india-won-the-first-odi-against-south-africa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 350 റണ്‍സ് വിജയലക്ഷ്യം</title>
		<link>https://www.chandrikadaily.com/south-africa-set-a-target-of-350-runs-to-win-the-odi-series-against-india.html</link>
					<comments>https://www.chandrikadaily.com/south-africa-set-a-target-of-350-runs-to-win-the-odi-series-against-india.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 30 Nov 2025 12:49:54 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[India]]></category>
		<category><![CDATA[south africa]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366098</guid>

					<description><![CDATA[120 പന്തില്‍ 11 ഫോറും 7 സിക്‌സുമുള്‍പ്പടെ 135 റണ്‍സാണ് വിരാട് നേടിയത്. ഏകദിനത്തില്‍ താരത്തിന്റെ 52ാം സെഞ്ച്വറിയാണിത്. 51 പന്തില്‍ 5 ഫോറും 3 സിക്‌സുമടക്കം 57 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.]]></description>
										<content:encoded><![CDATA[<p>ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്&#x200d; ദക്ഷിണാഫ്രിക്കക്ക് 350 റണ്&#x200d;സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്&#x200d; എട്ട് വിക്കറ്റ് നഷ്ടത്തില്&#x200d; 349 റണ്&#x200d;സ് നേടി. ഇന്ത്യക്കായി വിരാട് കൊഹ്‌ലി സെഞ്ച്വറിയും, കെ.എല്&#x200d; രാഹുലും രോഹിത്തും അര്&#x200d;ധസെഞ്ച്വറിയും നേടി. 120 പന്തില്&#x200d; 11 ഫോറും 7 സിക്‌സുമുള്&#x200d;പ്പടെ 135 റണ്&#x200d;സാണ് വിരാട് നേടിയത്. ഏകദിനത്തില്&#x200d; താരത്തിന്റെ 52ാം സെഞ്ച്വറിയാണിത്. 51 പന്തില്&#x200d; 5 ഫോറും 3 സിക്‌സുമടക്കം 57 റണ്&#x200d;സാണ് രോഹിതിന്റെ സമ്പാദ്യം.</p>
<p>നേരത്തെ നാലാം ഓവറില്&#x200d; യശസ്വി ജയ്‌സ്വാളിനെ നഷ്ട്ടമായ ഇന്ത്യ രോഹിത് വിരാട് കൂട്ടുകെട്ടിന്റെ ബലത്തിലാണ് മികച്ച ടോട്ടല്&#x200d; പടുത്തുയര്&#x200d;ത്തിയത്. ഇരുവരും ചേര്&#x200d;ന്ന് രണ്ടാം വിക്കറ്റില്&#x200d; 136 കൂട്ടിച്ചേര്&#x200d;ത്ത ശേഷമാണ് പിരിഞ്ഞത്. കെ.എല്&#x200d; രാഹുലും 60 (56) അര്&#x200d;ധ സെഞ്ച്വറി കുറിച്ചു.</p>
<p>ദക്ഷിണാഫ്രിക്കക്കായി മാര്&#x200d;ക്കോ യാന്&#x200d;സന്&#x200d;, നാന്&#x200d;ഡ്രെ ബര്&#x200d;ഗര്&#x200d;, കോര്&#x200d;ബിന്&#x200d; ബോഷ്, ഓട്ട്‌നീല്&#x200d; ബാര്&#x200d;ട്ടമാന്&#x200d; എന്നിവര്&#x200d; രണ്ട് വിക്കറ്റ് വീതം നേടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/south-africa-set-a-target-of-350-runs-to-win-the-odi-series-against-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര തോല്‍വി; പരാജയം 408 റണ്‍സിന്</title>
		<link>https://www.chandrikadaily.com/india-sufferhistoric-defeat-defeat-in-guwahati-test-by-408-runs.html</link>
					<comments>https://www.chandrikadaily.com/india-sufferhistoric-defeat-defeat-in-guwahati-test-by-408-runs.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 26 Nov 2025 08:39:08 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[India]]></category>
		<category><![CDATA[south africa]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365425</guid>

					<description><![CDATA[അഞ്ചാം ദിനത്തിൽ ബാറ്റിംഗ് തുടർന്ന ഇന്ത്യ 140 റൺസിൽ ഓൾ ഔട്ടായി മടങ്ങി]]></description>
										<content:encoded><![CDATA[<p>ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 408 റൺസ് തോൽവി. അഞ്ചാം ദിനത്തിൽ ബാറ്റിംഗ് തുടർന്ന ഇന്ത്യ 140 റൺസിൽ ഓൾ ഔട്ടായി മടങ്ങി. രവീന്ദ്ര ജഡേജ നേടിയ അർദ്ധ സെഞ്ച്വറി മാത്രമാണ് ഇന്ത്യൻ നിരയിലെ ഏക ആശ്വാസം. ദക്ഷിണാഫ്രിക്കക്കായി സൈമൺ ഹാർമർ ആറ് വിക്കറ്റുകൾ വീഴ്ത്തി. സ്വന്തം മണ്ണിൽ ഇന്ത്യ ഏറ്റുവാങ്ങുന്ന ടെസ്റ്റിലെ ഏറ്റവും വലിയ തോൽവിയാണിത്. ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടുന്നത് രണ്ടര പതിറ്റാണ്ടിന് ശേഷം.</p>
<p>രണ്ട് വിക്കറ്റ് നഷ്ടത്തിൽ അഞ്ചാം ദിനം ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യക്ക് 50 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അടുത്ത രണ്ട് വിക്കറ്റുകൾ നഷ്ടമായി. കുൽദീപ് യാദവിനെയും ദ്രുവ് ജ്യുറേലിനെയും സൈമൺ ഹാർമർ മടക്കി അയച്ചു. പിന്നാലെ വന്ന റിഷഭ് പന്തും വൈകാതെ തിരികെ പോയി. സെനുരൻ മുത്തുസാമി സായി സുദർശൻ മടക്കിയയക്കുമ്പോൾ ഇന്ത്യ ആറ് വിക്കറ്റു നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലായിരുന്നു. ഒരു ഭാഗത്ത് രവീന്ദ്ര ജഡേജ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകൾ നഷ്ടമായികൊണ്ടിരുന്നു. 61ാം ഓവറിൽ വാഷിങ്ടൺ സുന്ദർ പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ ബോർഡിൽ 130 റൺസായിരുന്നു. പിന്നീടുള്ള പത്ത് റൺസ് എടുക്കുന്നതിനിടെ ബാക്കിയുള്ള മൂന്ന് വിക്കറ്റുകളും നഷ്ടമായി. കേശവ് മഹാരാജാണ് സിറാജിനെ പുറത്താക്കി ഇന്ത്യയുടെ അവസാന വിക്കറ്റും വീഴ്ത്തിയത്.</p>
<p>സ്വന്തം മണ്ണിലെ ദാരുണമായ തോൽവിയോടെ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്തേക്ക് വീണു. ടെസ്റ്റ് പരമ്പര നഷ്ടവുമായ ഇന്ത്യക്ക് ഇനിയുള്ളത് ദക്ഷിണാഫ്രിക്കയുമായുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ്. നവംബർ 30 ഞായറാഴ്ച റാഞ്ചിയിലാണ് പരമ്പരയിലെ ആദ്യ മത്സരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-sufferhistoric-defeat-defeat-in-guwahati-test-by-408-runs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ പിടിമുറുക്കം; മുത്തുസ്വാമിയുടെ അര്‍ദ്ധസെഞ്ചുറി തിളക്കം</title>
		<link>https://www.chandrikadaily.com/1south-africa-hold-on-in-second-test-muthuswamys-half-century-brilliance.html</link>
					<comments>https://www.chandrikadaily.com/1south-africa-hold-on-in-second-test-muthuswamys-half-century-brilliance.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 23 Nov 2025 05:57:09 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Muthuswamy]]></category>
		<category><![CDATA[south africa]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364907</guid>

					<description><![CDATA[ബൗളിങ് ഓള്‍റൗണ്ടര്‍ സെനുരാന്‍ മുത്തുസ്വാമിയുടെ അര്‍ദ്ധ സെഞ്ചുറി മികവില്‍ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സ് എന്ന ഉറച്ച നിലയിലേക്കാണ് മുന്നേറിയത്.]]></description>
										<content:encoded><![CDATA[<p>ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലാണ്. ബൗളിങ് ഓള്&#x200d;റൗണ്ടര്&#x200d; സെനുരാന്&#x200d; മുത്തുസ്വാമിയുടെ അര്&#x200d;ദ്ധ സെഞ്ചുറി മികവില്&#x200d; ആദ്യ സെഷന്&#x200d; അവസാനിക്കുമ്പോള്&#x200d; ആതിഥേയര്&#x200d; 6 വിക്കറ്റ് നഷ്ടത്തില്&#x200d; 316 റണ്&#x200d;സ് എന്ന ഉറച്ച നിലയിലേക്കാണ് മുന്നേറിയത്.</p>
<p>രണ്ടാം ദിവസത്തെ ആദ്യ സെഷനില്&#x200d; ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടപ്പെട്ടിട്ടില്ല. വിക്കറ്റ് കീപ്പര്&#x200d; കൈല്&#x200d; വെരെയ്നെ സെനുരാന്&#x200d; മുത്തുസ്വാമി കൂട്ടുകെട്ട് പിരിയാത്ത ഏഴാം വിക്കറ്റിന് 70 റണ്&#x200d;സ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ദിവസം 247/6 എന്ന നിലയില്&#x200d; ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 56 റണ്&#x200d;സ് നേടിയ മുത്തുസ്വാമി ഇപ്പോള്&#x200d; വരെ ടോപ് സ്‌കോററാണ്. 38 റണ്&#x200d;സോടെ കൈല്&#x200d; വെരെയ്നെയും അദ്ദേഹത്തോടൊപ്പം ക്രീസില്&#x200d; നില്&#x200d;ക്കുന്നു.</p>
<p>ആദ്യ ദിവസത്തെ ദക്ഷിണാഫ്രിക്കന്&#x200d; പ്രകടനത്തില്&#x200d; എയ്ഡന്&#x200d; മാര്&#x200d;ക്രം (38), റയാന്&#x200d; റിക്ലത്തണ്&#x200d; (35), ട്രിസ്റ്റന്&#x200d; സ്റ്റബ്സ് (49), ക്യാപ്റ്റന്&#x200d; തെംബ ബവൂമ (41), ടോണി ഡി സോഴ്സി (28) എന്നിവര്&#x200d; നിര്&#x200d;ണായക സംഭാവന നല്&#x200d;കി.</p>
<p>ഇന്ത്യന്&#x200d; ബൗളിംഗ് നിരയില്&#x200d; കുല്&#x200d;ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി മികവ് തെളിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1south-africa-hold-on-in-second-test-muthuswamys-half-century-brilliance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>20,000 റണ്‍സ് നേട്ടത്തിന് ഇനി 98 മാത്രം; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തിലൂടെ തിരിച്ചെത്തുന്ന രോഹിത് ശര്‍മ</title>
		<link>https://www.chandrikadaily.com/98-more-to-reach-20000-runs-rohit-sharma-will-return-through-odis-against-south-africa.html</link>
					<comments>https://www.chandrikadaily.com/98-more-to-reach-20000-runs-rohit-sharma-will-return-through-odis-against-south-africa.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 22 Nov 2025 15:17:38 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[rohit sharma]]></category>
		<category><![CDATA[south africa]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364840</guid>

					<description><![CDATA[നിലവില്‍ ഏകദിന ക്രിക്കറ്റിലാണ് രോഹിത്തും വിരാട് കോഹ്ലിയും ഇന്ത്യക്കുവേണ്ടി സജീവം]]></description>
										<content:encoded><![CDATA[<p>മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലൂടെ ഇന്ത്യന്&#x200d; വെറ്ററന്&#x200d; താരം രോഹിത് ശര്&#x200d;മ വീണ്ടും നീല ജഴ്‌സിയണിയാന്&#x200d; ഒരുങ്ങുന്നു. നിലവില്&#x200d; ഏകദിന ക്രിക്കറ്റിലാണ് രോഹിത്തും വിരാട് കോഹ്ലിയും ഇന്ത്യക്കുവേണ്ടി സജീവം.</p>
<p>98 റണ്&#x200d;സ് കൂടി നേടിയാല്&#x200d; രോഹിത്തിന് കരിയറിലെ അപൂര്&#x200d;വ നേട്ടം സ്വന്തമാക്കാം. അന്താരാഷ്ട്ര ക്രിക്കറ്റില്&#x200d; ഇതുവരെ 502 മത്സരങ്ങളില്&#x200d; നിന്ന് രോഹിത് 19,902 റണ്&#x200d;സാണ് നേടിയിട്ടുള്ളത്. 98 റണ്&#x200d;സ് കൂടി ചേര്&#x200d;ത്താല്&#x200d; അന്താരാഷ്ട്ര ക്രിക്കറ്റിലെ 20,000 റണ്&#x200d;സ് ക്ലബ്ബില്&#x200d; അദ്ദേഹം പ്രവേശിക്കും.</p>
<p>ഇതിഹാസം സച്ചിന്&#x200d; തെണ്ടുല്&#x200d;ക്കര്&#x200d;, വിരാട് കോഹ്ലി, രാഹുല്&#x200d; ദ്രാവിഡ് എന്നിവരാണ് ഇതുവരെ ഈ നേട്ടം കൈവരിച്ച ഇന്ത്യന്&#x200d; താരങ്ങള്&#x200d;. സച്ചിന്&#x200d; 34,357 റണ്&#x200d;സുമായി ലോക ക്രിക്കറ്റിലെ ഏറ്റവും ഉയര്&#x200d;ന്ന റണ്&#x200d;സമ്ബാദകനാണ്. 29,000 റണ്&#x200d;സ് കടന്ന മറ്റൊരു താരവും ലോകത്ത് ഇല്ല. കുമാര്&#x200d; സംഗക്കാര 28,016 റണ്&#x200d;സുമായി രണ്ടാം സ്ഥാനത്തും, 27,673 റണ്&#x200d;സുമായി കോഹ്ലി മൂന്നാം സ്ഥാനത്തുമാണ്. ദ്രാവിഡിന്റെ അക്കൗണ്ടില്&#x200d; 24,208 റണ്&#x200d;സ്.</p>
<p>67 ടെസ്റ്റുകളില്&#x200d; നിന്ന് 4,301 റണ്&#x200d;സ്, ട്വന്റി20യില്&#x200d; 4,231 റണ്&#x200d;സ്, ഏകദിനത്തില്&#x200d; 11,370 റണ്&#x200d;സ്ഇവയാണ് രോഹിത്തിന്റെ നിലവിലെ കണക്കുകള്&#x200d;. ഏകദിനത്തില്&#x200d; 33 സെഞ്ച്വറിയും 59 അര്&#x200d;ധ സെഞ്ച്വറിയും അദ്ദേഹത്തിനുണ്ട്.</p>
<p>2024 ട്വന്റി20 ലോകകപ്പ് കിരീടത്തിന് ശേഷം രോഹിത് ട്വന്റി20 ഫോര്&#x200d;മാറ്റില്&#x200d; നിന്ന് വിരമിച്ചിരുന്നു. മേയില്&#x200d; ടെസ്റ്റിനോടും വിട പറഞ്ഞ താരം, 2027 ഏകദിന ലോകകപ്പുവരെ ഇന്ത്യക്കായി കളിക്കണമെന്ന ആഗ്രഹം വ്യക്തമാക്കിയിരുന്നു.</p>
<p>ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ മൂന്ന് ഏകദിനവും അഞ്ച് ട്വന്റി20 മത്സരങ്ങളും കളിക്കും. കഴുത്തിന് പരിക്കേറ്റ ശുഭ്മന്&#x200d; ഗില്&#x200d; ഏകദിന പരമ്പരയില്&#x200d; കളിക്കുമോ എന്നത് ഇപ്പോഴും അനിശ്ചിതമാണ്. അങ്ങനെയെങ്കില്&#x200d; നായകസ്ഥാനത്തേക്ക് കെ.എല്&#x200d;. രാഹുല്&#x200d;, രോഹിത് ശര്&#x200d;മ, ജസ്പ്രീത് ബുംറ എന്നിവരാണ് പരിഗണനയില്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/98-more-to-reach-20000-runs-rohit-sharma-will-return-through-odis-against-south-africa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്ക കുഴഞ്ഞു; ജഡേജയുടെ നാല് വിക്കറ്റ് ഇന്ത്യയെ ഉറച്ച നിലയിലേക്ക്</title>
		<link>https://www.chandrikadaily.com/1south-africa-mess-up-at-eden-gardens-jadejas-four-wickets-put-india-on-a-firm-footing.html</link>
					<comments>https://www.chandrikadaily.com/1south-africa-mess-up-at-eden-gardens-jadejas-four-wickets-put-india-on-a-firm-footing.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 15 Nov 2025 11:43:11 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Eden Gardens]]></category>
		<category><![CDATA[south africa]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363687</guid>

					<description><![CDATA[ആദ്യ ഇന്നിംഗ്‌സില്‍ 30 റണ്‍സിന്റെ ലീഡ് നേടിയ അവര്‍ രണ്ടാം ദിനം സ്റ്റംപസ് സമയത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന വ്യവസ്ഥയിലാണ്.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്തയിലെ ഈഡന്&#x200d; ഗാര്&#x200d;ഡന്&#x200d;സില്&#x200d; ഇന്ത്യയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തകര്&#x200d;ച്ചയില്&#x200d;. ആദ്യ ഇന്നിംഗ്‌സില്&#x200d; 30 റണ്&#x200d;സിന്റെ ലീഡ് നേടിയ അവര്&#x200d; രണ്ടാം ദിനം സ്റ്റംപസ് സമയത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്&#x200d; 93 റണ്&#x200d;സെന്ന വ്യവസ്ഥയിലാണ്. നിലവില്&#x200d; 63 റണ്&#x200d;സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്.</p>
<p>രവീന്ദ്ര ജഡേജയുടെ സ്പിന്&#x200d; മാജിക്കാണ് ദക്ഷിണാഫ്രിക്കയുടെ തകര്&#x200d;ച്ചയ്ക്കു കാരണം. നാല് വിക്കറ്റ് സ്വന്തമാക്കിയ ജഡേജ ഇന്ത്യയെ മത്സരത്തില്&#x200d; ശക്തമായ സ്ഥാനത്തേക്ക് നയിച്ചു. ക്യാപ്റ്റന്&#x200d; ടെംബ ബാവുമ 29 റണ്&#x200d;സുമായി, കോര്&#x200d;ബിന്&#x200d; ബോഷ് 1 റണ്&#x200d;സോടെ ക്രീസില്&#x200d; തുടരുന്നു.</p>
<p>മത്സരത്തിന്റെ തുടക്കത്തില്&#x200d; ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യ 159 റണ്&#x200d;സിന് പുറത്താക്കിയിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ ഇന്ത്യയുടെ ബൗളിംഗ് നിരയെ നയിച്ചു. മുഹമ്മദ് സിറാജും കുല്&#x200d;ദീപ് യാദവും രണ്ട് വീതം വിക്കറ്റ് നേടി. 48 പന്തില്&#x200d; 31 റണ്&#x200d;സ് നേടിയ ഐഡന്&#x200d; മാര്&#x200d;ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സിലെ ടോപ് സ്‌കോറര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1south-africa-mess-up-at-eden-gardens-jadejas-four-wickets-put-india-on-a-firm-footing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് നിതീഷ് കുമാര്‍ റെഡ്ഡി പുറത്തായി; ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി</title>
		<link>https://www.chandrikadaily.com/nitish-kumar-reddy-ruled-out-of-test-series-against-south-africa-india-was-included-in-the-a-team.html</link>
					<comments>https://www.chandrikadaily.com/nitish-kumar-reddy-ruled-out-of-test-series-against-south-africa-india-was-included-in-the-a-team.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 12 Nov 2025 15:09:05 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Nitish Kumar Reddy]]></category>
		<category><![CDATA[south africa]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363442</guid>

					<description><![CDATA[ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്&#x200d; ടീമില്&#x200d; നിന്ന് യുവതാരം നിതീഷ് കുമാര്&#x200d; റെഡ്ഡിയെ ഒഴിവാക്കി. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമില്&#x200d; ഉള്&#x200d;പ്പെടുത്തിയതിനെ തുടര്&#x200d;ന്നാണ് തീരുമാനം. ഇതോടെ ഇന്ത്യന്&#x200d; ടെസ്റ്റ് ടീമിലെ താരങ്ങളുടെ എണ്ണം 14 ആയി കുറഞ്ഞു.</p>
<p>ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.</p>
<p>നവംബര്&#x200d; 14-ന് കൊല്&#x200d;ക്കത്തയിലെ ഈഡന്&#x200d; ഗാര്&#x200d;ഡന്&#x200d;സില്&#x200d; ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് ആരംഭിക്കും. തുടര്&#x200d;ന്ന് നവംബര്&#x200d; 22 മുതല്&#x200d; 26 വരെ ഗുവാഹത്തിയില്&#x200d; രണ്ടാം ടെസ്റ്റ് നടക്കും. ഇതാദ്യമായാണ് ഗുവാഹത്തി ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നത്.</p>
<p>അതേസമയം, നവംബര്&#x200d; 13 മുതല്&#x200d; 19 വരെ ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ എ ടീം കളിക്കും.</p>
<p>ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്&#x200d; ടീം</p>
<p>ശുഭ്മന്&#x200d; ഗില്&#x200d; (ക്യാപ്റ്റന്&#x200d;), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്&#x200d;, വിക്കറ്റ് കീപ്പര്&#x200d;), യശസ്വി ജയ്സ്വാല്&#x200d;, കെ. എല്&#x200d;. രാഹുല്&#x200d;, സായി സുദര്&#x200d;ശന്&#x200d;, ദേവ്ദത്ത് പടിക്കല്&#x200d;, ധ്രുവ് ജുറേല്&#x200d;, രവീന്ദ്ര ജഡേജ, വാഷിങ്ടണ്&#x200d; സുന്ദര്&#x200d;, ജസ്പ്രീത് ബുംമ്ര, അക്സര്&#x200d; പട്ടേല്&#x200d;, മുഹമ്മദ് സിറാജ്, കുല്&#x200d;ദീപ് യാദവ്, ആകാശ് ദീപ്.</p>
<p>ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീം</p>
<p>തിലക് വര്&#x200d;മ (ക്യാപ്റ്റന്&#x200d;), റുതുരാജ് ഗെയ്ക്വാട് (വൈസ് ക്യാപ്റ്റന്&#x200d;), അഭിഷേക് ശര്&#x200d;മ, റിയാന്&#x200d; പരാഗ്, ഇഷാന്&#x200d; കിഷന്&#x200d; (വിക്കറ്റ് കീപ്പര്&#x200d;), ആയുഷ് ബദോനി, നിഷാന്ത് സിന്ധു, വിപ്രജ് നിഗം, മാനവ് സുതാര്&#x200d;, ഹര്&#x200d;ഷിത് റാണ, അര്&#x200d;ഷ്ദീപ് സിങ്, പ്രസീദ് കൃഷ്ണ, ഖലീല്&#x200d; അഹമ്മദ്, പ്രഭ്സിമ്രാന്&#x200d; സിങ് (വിക്കറ്റ് കീപ്പര്&#x200d;), നിതീഷ് കുമാര്&#x200d; റെഡ്ഡി.</p>
<p>ബിസിസിഐ വൃത്തങ്ങളുടെ അഭിപ്രായത്തില്&#x200d;, നിതീഷിനെ ഇന്ത്യ എ ടീമിലേക്ക് മാറ്റിയത് യുവതാരത്തിന് കൂടുതല്&#x200d; മത്സരാനുഭവം നല്&#x200d;കാനാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nitish-kumar-reddy-ruled-out-of-test-series-against-south-africa-india-was-included-in-the-a-team.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു;  റിഷഭ് പന്ത് തിരിച്ചെത്തി, ശുഭ്മന്‍ ഗില്‍ നായകന്‍</title>
		<link>https://www.chandrikadaily.com/rishabh-pant-returns-shubman-gill-captains-indian-squad-for-test-series-against-south-africa-announced.html</link>
					<comments>https://www.chandrikadaily.com/rishabh-pant-returns-shubman-gill-captains-indian-squad-for-test-series-against-south-africa-announced.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 05 Nov 2025 13:01:58 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[rishabh pant]]></category>
		<category><![CDATA[shubman gill]]></category>
		<category><![CDATA[south africa]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362119</guid>

					<description><![CDATA[പരിക്ക് മൂലം ഏറെക്കാലം പുറത്തായിരുന്ന വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് തിരിച്ചെത്തിയിരിക്കുന്നു.]]></description>
										<content:encoded><![CDATA[<p>ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യന്&#x200d; ടീം ബിസിസിഐ പ്രഖ്യാപിച്ചു. പരിക്ക് മൂലം ഏറെക്കാലം പുറത്തായിരുന്ന വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് തിരിച്ചെത്തിയിരിക്കുന്നു. ശുഭ്മന്&#x200d; ഗില്&#x200d; ടീമിനെ നയിക്കും.</p>
<p>വെസ്റ്റ് ഇന്&#x200d;ഡീസ് പരമ്പരയില്&#x200d; പങ്കെടുത്ത ടീമില്&#x200d; വലിയ മാറ്റങ്ങളില്ലാതെ തന്നെയാണ് സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<p>ടെസ്റ്റ് പരമ്പരയുടെ ഷെഡ്യൂള്&#x200d;:</p>
<p>ആദ്യ ടെസ്റ്റ്: നവംബര്&#x200d; 14 മുതല്&#x200d;, കൊല്&#x200d;ക്കത്തയിലെ ഈഡന്&#x200d; ഗാര്&#x200d;ഡന്&#x200d;സ് സ്റ്റേഡിയം</p>
<p>രണ്ടാം ടെസ്റ്റ്: നവംബര്&#x200d; 22 മുതല്&#x200d; 26 വരെ, അസാമിലെ ഗുവാഹത്തി  ഇതാദ്യമായാണ് നഗരം ഒരു ടെസ്റ്റ് മത്സരം ആതിഥ്യമരുളുന്നത്.</p>
<p>ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്&#x200d; ടീം: ശുഭ്മന്&#x200d; ഗില്&#x200d; (ക്യാപ്റ്റന്&#x200d;), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്&#x200d;, വൈസ് ക്യാപ്റ്റന്&#x200d;), യശസ്വി ജയ്‌സ്വാള്&#x200d;, കെ എല്&#x200d; രാഹുല്&#x200d;, സായി സുദര്&#x200d;ശന്&#x200d;, ദേവ്ദത്ത് പടിക്കല്&#x200d;, ധ്രുവ് ജുറേല്&#x200d;, രവീന്ദ്ര ജഡേജ, വാഷിങ്ടണ്&#x200d; സുന്ദര്&#x200d;, ജസ്പ്രീത് ബുംമ്ര, അക്‌സര്&#x200d; പട്ടേല്&#x200d;, നിതീഷ് കുമാര്&#x200d; റെഡ്ഡി, മുഹമ്മദ് സിറാജ്, കുല്&#x200d;ദീപ് യാദവ്, ആകാശ് ദീപ്.</p>
<p>റിഷഭ് പന്തിന്റെ തിരിച്ചുവരവ് ടീമിന് വലിയ ആത്മവിശ്വാസം നല്&#x200d;കുമെന്ന് വിദഗ്ധര്&#x200d; വിലയിരുത്തുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rishabh-pant-returns-shubman-gill-captains-indian-squad-for-test-series-against-south-africa-announced.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
