<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>southafrica &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/southafrica/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 11 Jan 2026 06:19:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>southafrica &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദക്ഷിണാഫ്രിക്കന്‍ കടലില്‍ &#8216;ബ്രിക്‌സ് പ്ലസ്&#8217; നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്‍</title>
		<link>https://www.chandrikadaily.com/china-russia-and-iran-begin-brics-plus-naval-exercise-in-south-african-waters.html</link>
					<comments>https://www.chandrikadaily.com/china-russia-and-iran-begin-brics-plus-naval-exercise-in-south-african-waters.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 11 Jan 2026 06:19:02 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[china]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[rusiia]]></category>
		<category><![CDATA[southafrica]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373466</guid>

					<description><![CDATA[ട്രംപിന്റെ ഭരണകൂടവും ചൈന, ഇറാന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവയുള്‍പ്പെടെ നിരവധി ബ്രിക്സ് പ്ലസ് രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സമയത്താണ് ഇത് വരുന്നത്.]]></description>
										<content:encoded><![CDATA[<p>ചൈന, റഷ്യ, ഇറാന്&#x200d; എന്നീ രാജ്യങ്ങള്&#x200d; ശനിയാഴ്ച ദക്ഷിണാഫ്രിക്കയിലെ ജലാശയങ്ങളില്&#x200d; സംയുക്ത നാവിക അഭ്യാസത്തിന് തുടക്കം കുറിച്ചു. ആതിഥേയ രാജ്യം &#8216;ഷിപ്പിംഗിന്റെയും നാവിക സാമ്പത്തിക പ്രവര്&#x200d;ത്തനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്&#x200d;&#8217; ബ്രിക്സ് പ്ലസ് ഓപ്പറേഷന്&#x200d; എന്ന് വിശേഷിപ്പിച്ചു.<br />
യഥാര്&#x200d;ത്ഥത്തില്&#x200d; ബ്രസീല്&#x200d;, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്&#x200d;പ്പെടുന്ന ഒരു ഭൗമരാഷ്ട്രീയ കൂട്ടായ്മയുടെ വിപുലീകരണമാണ് BRICS Plus &#8211; കൂടാതെ മറ്റ് ആറ് രാജ്യങ്ങളെ ഉള്&#x200d;പ്പെടുത്തുന്നതിനായി അംഗങ്ങള്&#x200d; യു.എസ്, പാശ്ചാത്യ സാമ്പത്തിക ആധിപത്യത്തിന് എതിരായി കാണുന്നു.</p>
<p>ചൈനയുമായും റഷ്യയുമായും ദക്ഷിണാഫ്രിക്ക നാവിക അഭ്യാസങ്ങള്&#x200d; പതിവായി നടത്തുന്നുണ്ടെങ്കിലും, യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ ഭരണകൂടവും ചൈന, ഇറാന്&#x200d;, ദക്ഷിണാഫ്രിക്ക, ബ്രസീല്&#x200d; എന്നിവയുള്&#x200d;പ്പെടെ നിരവധി ബ്രിക്സ് പ്ലസ് രാജ്യങ്ങളും തമ്മിലുള്ള സംഘര്&#x200d;ഷം രൂക്ഷമായ സമയത്താണ് ഇത് വരുന്നത്.<br />
വിപുലീകരിച്ച BRICS ഗ്രൂപ്പില്&#x200d; ഈജിപ്ത്, ഇന്തോനേഷ്യ, സൗദി അറേബ്യ, എത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയും ഉള്&#x200d;പ്പെടുന്നു.<br />
ബ്രസീല്&#x200d;, ഈജിപ്ത്, എത്യോപ്യ എന്നീ രാജ്യങ്ങള്&#x200d; നിരീക്ഷകരായി പങ്കെടുത്തതായി ഉദ്ഘാടന ചടങ്ങിന് നേതൃത്വം നല്&#x200d;കിയ ചൈനീസ് സൈനിക ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു.<br />
&#8216;സമാധാനത്തിനായുള്ള അഭ്യാസം 2026 ബ്രിക്‌സ് പ്ലസ് രാജ്യങ്ങളില്&#x200d; നിന്നുള്ള നാവികസേനകളെ ഒരുമിച്ച് കൊണ്ടുവരുന്നു, സംയുക്ത സമുദ്ര സുരക്ഷാ പ്രവര്&#x200d;ത്തനങ്ങള്&#x200d; (ഒപ്പം) ഇന്റര്&#x200d;ഓപ്പറബിലിറ്റി ഡ്രില്ലുകള്&#x200d;,&#8217; ദക്ഷിണാഫ്രിക്കയുടെ സൈന്യം പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>എല്ലാ അംഗങ്ങളേയും ക്ഷണിച്ചിട്ടുണ്ടെന്ന് ജോയിന്റ് ഓപ്പറേഷന്റെ ആക്ടിംഗ് വക്താവ് ലെഫ്റ്റനന്റ് കേണല്&#x200d; എംഫോ മാതബുല പറഞ്ഞു.<br />
ബ്രിക്സ് രാജ്യങ്ങള്&#x200d; &#8216;അമേരിക്കന്&#x200d; വിരുദ്ധ&#8217; നയങ്ങള്&#x200d; പിന്തുടരുന്നുവെന്ന് ട്രംപ് ആരോപിച്ചു, കഴിഞ്ഞ ജനുവരിയില്&#x200d; ലോകമെമ്പാടുമുള്ള രാജ്യങ്ങളില്&#x200d; താന്&#x200d; ചുമത്തിയിരുന്ന തീരുവകള്&#x200d;ക്ക് മുകളില്&#x200d; 10% വ്യാപാര താരിഫ് നല്&#x200d;കുമെന്ന് എല്ലാ അംഗങ്ങളെയും ഭീഷണിപ്പെടുത്തി.<br />
ദക്ഷിണാഫ്രിക്കന്&#x200d; പ്രസിഡന്റ് സിറില്&#x200d; റമഫോസയുടെ സഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായ പാശ്ചാത്യ അനുകൂല ഡെമോക്രാറ്റിക് അലയന്&#x200d;സ്, ഈ അഭ്യാസങ്ങള്&#x200d; &#8216;ഞങ്ങളുടെ പ്രഖ്യാപിത നിഷ്പക്ഷതയ്ക്ക് വിരുദ്ധമാണ്&#8217; എന്നും ബ്രിക്സ് &#8216;അന്താരാഷ്ട്ര വേദിയില്&#x200d; തെമ്മാടി രാഷ്ട്രങ്ങള്&#x200d; നടത്തുന്ന പവര്&#x200d; ഗെയിമുകളില്&#x200d; ദക്ഷിണാഫ്രിക്കയെ പണയം വെച്ചിരിക്കുന്നു&#8217; എന്നും പറഞ്ഞു.<br />
ആ വിമര്&#x200d;ശനം മാതബുല തള്ളിക്കളഞ്ഞു.<br />
&#8216;ഇതൊരു രാഷ്ട്രീയ ക്രമീകരണമല്ല &#8230; (യുഎസിനോട്) ശത്രുതയില്ല,&#8217; ദക്ഷിണാഫ്രിക്കയും യുഎസ് നാവികസേനയുമായി ഇടയ്ക്കിടെ അഭ്യാസങ്ങള്&#x200d; നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി മാതബുല പറഞ്ഞു.</p>
<p>&#8216;ഇതൊരു നാവിക അഭ്യാസമാണ്. ഞങ്ങളുടെ കഴിവുകള്&#x200d; മെച്ചപ്പെടുത്താനും വിവരങ്ങള്&#x200d; പങ്കിടാനുമാണ് ഉദ്ദേശ്യം,&#8217; അവര്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/china-russia-and-iran-begin-brics-plus-naval-exercise-in-south-african-waters.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ; ദക്ഷിണാഫ്രിക്കയെ 30 റണ്‍സിന് വീഴ്ത്തി</title>
		<link>https://www.chandrikadaily.com/india-won-the-t20-series-south-africa-were-defeated-by-30-runs.html</link>
					<comments>https://www.chandrikadaily.com/india-won-the-t20-series-south-africa-were-defeated-by-30-runs.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 19 Dec 2025 18:01:29 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[India]]></category>
		<category><![CDATA[southafrica]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[T20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369677</guid>

					<description><![CDATA[ന്ത്യ ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. ]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. അഹമ്മദാബാദില്&#x200d; നടന്ന അഞ്ചാം ടി20 മത്സരത്തില്&#x200d; ദക്ഷിണാഫ്രിക്കയെ 30 റണ്&#x200d;സിനാണ് ഇന്ത്യ കീഴടക്കയത്. ഇന്ത്യ ഉയര്&#x200d;ത്തിയ 231 റണ്&#x200d;സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 20 ഓവറില്&#x200d; എട്ടുവിക്കറ്റ് നഷ്ടത്തില്&#x200d; 200 റണ്&#x200d;സെടുത്തു. ഇന്ത്യക്കായി തിലക് വര്&#x200d;മയും ഹാര്&#x200d;ദിക് പാണ്ഡ്യയും അര്&#x200d;ധസെഞ്ചുറിയുമായി തിളങ്ങിയപ്പോള്&#x200d; വരുണ്&#x200d; ചക്രവര്&#x200d;ത്തി നാലുവിക്കറ്റുമെടുത്തു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്&#x200d; ഇന്ത്യ മൂന്ന് മത്സരങ്ങള്&#x200d; ജയിച്ചു. ദക്ഷിണാഫ്രിക്ക ഒരു ജയവും സ്വന്തമാക്കി. എന്നാല്&#x200d; ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു.</p>
<p>മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക, ഓപ്പണര്&#x200d; ക്വിന്റണ്&#x200d; ഡി കോക്ക് അടിച്ചുതകര്&#x200d;ത്തതോടെ ടീം നാലോവറില്&#x200d; 52 റണ്&#x200d;സെടുത്തു. പവര്&#x200d; പ്ലേ അവസാനിക്കുമ്പോള്&#x200d; സ്‌കോര്&#x200d; 67 ലെത്തി. ആ ഘട്ടത്തില്&#x200d; 47 റണ്&#x200d;സും ഡി കോക്കിന്റെ ബാറ്റില്&#x200d; നിന്നായിരുന്നു. ഏഴാം ഓവറില്&#x200d; 13 റണ്&#x200d;സെടുത്ത റീസ ഹെന്&#x200d;ഡ്രിക്സ് മടങ്ങി.</p>
<p>ഡി കോക്ക് അര്&#x200d;ധസെഞ്ചുറി തികച്ചു. 30 പന്തില്&#x200d; നിന്നാണ് താരം ഫിഫ്റ്റി തികച്ചത്. വണ്&#x200d; ഡൗണായി ഇറങ്ങിയ ഡെവാള്&#x200d;ഡ് ബ്രവിസും ഇന്ത്യന്&#x200d; ബൗളര്&#x200d;മാരെ പ്രഹരിച്ചതോടെ ടീം പത്തോവറില്&#x200d; 118 റണ്&#x200d;സെടുത്തു. 35 പന്തില്&#x200d; നിന്ന് 65 റണ്&#x200d;സെടുത്ത ഡി കോക്കിനെ വീഴ്ത്തി ജസ്പ്രീത് ബുംറയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്&#x200d;കിയത്. പിന്നാലെ ഡെവാള്&#x200d;ഡ് ബ്രവിസ്(31), എയ്ഡന്&#x200d; മാര്&#x200d;ക്രം(6), ഡൊണോവന്&#x200d; ഫെരെയ്ര (0) എന്നിവര്&#x200d; പുറത്തായി. മാര്&#x200d;ക്രമിനെയും ഫെരെയ്രയെയും പുറത്താക്കി വരുണ്&#x200d; ചക്രവര്&#x200d;ത്തി ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കി. </p>
<p> ജേവിഡ് മില്ലര്&#x200d; 18 റണ്&#x200d;സും ജാേര്&#x200d;ജ് ലിന്&#x200d;ഡെ 16 റണ്&#x200d;സുമെടുത്തു. മാര്&#x200d;കോ യാന്&#x200d;സന്&#x200d; 14 റണ്&#x200d;സുമെടുത്തു. ഒടുവില്&#x200d; 200 റണ്&#x200d;സിന് ദക്ഷിണാഫ്രിക്കന്&#x200d; ഇന്നിങ്‌സ് അവസാനിച്ചു. ഇന്ത്യക്കായി വരുണ്&#x200d; ചക്രവര്&#x200d;ത്തി നാലുവിക്കറ്റെടുത്തു.</p>
<p>സഞ്ജു സാംസണും അഭിഷേക് ശര്&#x200d;മയും പവര്&#x200d;പ്ലേയില്&#x200d; ഫോമായി. മത്സരത്തിന്റെ ആദ്യ ഓവറുകളില്&#x200d; അഭിഷേക് ശര്&#x200d;മയാണ് ദക്ഷിണാഫ്രിക്കയെ തകര്&#x200d;ത്തടിച്ചത്. ആദ്യ രണ്ടോവറില്&#x200d; ടീം 25 റണ്&#x200d;സെടുത്തു. നാലാം ഓവറില്&#x200d; മൂന്നുഫോറുകളടക്കം 14 റണ്&#x200d;സ് സഞ്ജു നേടി. അഞ്ചോവറില്&#x200d; ടീം 56 റണ്&#x200d;സിലെത്തി. എന്നാല്&#x200d; ആറാം ഓവറില്&#x200d; അഭിഷേക് ശര്&#x200d;മ പുറത്തായി. താരം 21 പന്തില്&#x200d; നിന്ന് 34 റണ്&#x200d;സെടുത്തു. </p>
<p>തിലക് വര്&#x200d;മയും സഞ്ജുവും വെടിക്കെട്ട് തുര്&#x200d;ന്നതോടെ ഒന്&#x200d;പത് ഓവറില്&#x200d; ഇന്ത്യ 97 റണ്&#x200d;സിലെത്തി. 22 പന്തില്&#x200d; നിന്ന് 37 റണ്&#x200d;സെടുത്ത് സഞ്ജു മടങ്ങി. സൂര്യകുമാര്&#x200d; ഏഴുപന്തില്&#x200d; നിന്ന് അഞ്ച് റണ്&#x200d;സെടുത്തു.</p>
<p>പിന്നീട് തിലക് വര്&#x200d;മയും ഹാര്&#x200d;ദിക് പാണ്ഡ്യയും വെടിക്കെട്ട് ബാറ്റിംങ് നടത്തി. 4-ാം ഓവറില്&#x200d; 27 റണ്&#x200d;സാണ് ടീം അടിച്ചെടുത്തത്. തിലക് വര്&#x200d;മ അര്&#x200d;ധസെഞ്ചുറി തികച്ചതോടെ ഇന്ത്യ 15 ഓവറില്&#x200d; 170 റണ്&#x200d;സിലെത്തി. ഹാര്&#x200d;ദിക് 16 പന്തില്&#x200d; അര്&#x200d;ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. </p>
<p>പിന്നാലെ ഇന്ത്യ 18 ഓവറില്&#x200d; ഇരുന്നൂറ് കടന്നു. 25 പന്തില്&#x200d; നിന്ന് അഞ്ച് വീതം ഫോറുകളും സിക്‌സറുകളും അടക്കം 63 റണ്&#x200d;സ് പാണ്ഡ്യയെടുത്തു. തിലക് വര്&#x200d;മ 42 പന്തില്&#x200d; നിന്ന് 73 റണ്&#x200d;സെടുത്തു.</p>
<p>20 ഓവറില്&#x200d; 231 റണ്&#x200d;സിന് ഇന്ത്യന്&#x200d; ഇന്നിങ്‌സ് അവസാനിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-won-the-t20-series-south-africa-were-defeated-by-30-runs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20; ലക്നൗവില്‍ ഉറ്റുനോക്കാവുന്ന പോരാട്ടം, സഞ്ജു ഇന്നും പുറത്തിരിക്കാന്‍ സാധ്യത</title>
		<link>https://www.chandrikadaily.com/india-south-africa-4th-t20-battle-watch-lucknow-sanju-is-likely-to-be-out-today.html</link>
					<comments>https://www.chandrikadaily.com/india-south-africa-4th-t20-battle-watch-lucknow-sanju-is-likely-to-be-out-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 17 Dec 2025 07:58:34 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[4T20]]></category>
		<category><![CDATA[India]]></category>
		<category><![CDATA[lucknow]]></category>
		<category><![CDATA[Sanju]]></category>
		<category><![CDATA[southafrica]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369191</guid>

					<description><![CDATA[പരമ്പരയില്‍ ഇന്ത്യ രണ്ട് വിജയം സ്വന്തമാക്കിയിരിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിജയം മാത്രമാണ് നേടിയത്.]]></description>
										<content:encoded><![CDATA[<p>ലക്നൗവ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുള്ള ട്വന്റി ട്വന്റി പരമ്പരയിലെ നാലാം മത്സരം ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ലക്നൗവില്&#x200d; നടക്കും. പരമ്പരയില്&#x200d; ഇന്ത്യ രണ്ട് വിജയം സ്വന്തമാക്കിയിരിക്കുമ്പോള്&#x200d; ദക്ഷിണാഫ്രിക്ക ഒരു വിജയം മാത്രമാണ് നേടിയത്. ഇന്ത്യ പരമ്പര ഉടന്&#x200d; സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നതിനിടയില്&#x200d; ദക്ഷിണാഫ്രിക്ക സമനിലക്ക് പിന്നില്&#x200d; അവസാന മത്സരംവരെ പോരാടുമെന്ന് തീരുമാനിച്ചാണ് കളിയിലേക്ക് എത്തുന്നത്.</p>
<p>ഇന്ത്യയുടെ ക്യാപ്റ്റന്&#x200d; സൂര്യകുമാര്&#x200d; യാദവ്, വൈസ് ക്യാപ്റ്റന്&#x200d; ശുഭ്മാന്&#x200d; ഗില്&#x200d; എന്നിവരാണ് പ്രധാന താരങ്ങള്&#x200d;. കഴിഞ്ഞ മത്സരങ്ങളില്&#x200d; ഇവരുടെ പ്രകടനം തൃപ്തികരമാവാതെ പോയിരുന്നിട്ടും ലക്നൗവിലെ മത്സരത്തില്&#x200d; മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്&#x200d; പ്രതീക്ഷിക്കുന്നത്. ജസ്പ്രീത് ബുംറിന് പകരക്കാരനായി ഹര്&#x200d;ഷിദ് റാണ, പരിക്കേറ്റ അക്സര്&#x200d; പട്ടേലിന് പകരം കുല്&#x200d;ദീപ് യാദവ് കളിയിലേക്ക് ഇറങ്ങും.</p>
<p>മലയാളി താരം സഞ്ജു സാംസണ്&#x200d; ഇന്നും പുറത്തിരിക്കാന്&#x200d; സാധ്യതയുണ്ട്. പകരം ജിതേഷ് ശര്&#x200d;മ്മ വിക്കറ്റ് കീപ്പിംഗ് ചെയ്യും. ദക്ഷിണാഫ്രിക്ക നിരയില്&#x200d; സ്ഥിരത പുലര്&#x200d;ത്തുന്ന താരങ്ങള്&#x200d; ക്വിന്റന്&#x200d; ഡികോക്ക്, എയ്ഡന്&#x200d; മാര്&#x200d;ക്രം എന്നിവരാണ് പ്രധാന ആശ്രയങ്ങള്&#x200d;. ടോസ് നേടിയ ടീമിന് ബൗളിങ് തിരഞ്ഞെടുക്കാനുള്ള സാധ്യത ഉയരുമ്പോള്&#x200d; ലക്നൗവിലെ മഞ്ഞുവീഴ്ച്ച കളിയെ ചിലപ്പോള്&#x200d; ബാധിക്കാനിടയുണ്ട്. ദക്ഷിണാഫ്രിക്കയുടെ ദുര്&#x200d;ബലതകള്&#x200d; മനസ്സിലാക്കി വിജയിക്കാനായിരിക്കും ഇന്ത്യയുടെ പ്രധാന ശ്രമം. റണ്&#x200d;മല തീര്&#x200d;ക്കാന്&#x200d; പ്രോട്ടീസിനുള്ള ബാറ്റര്&#x200d;മാര്&#x200d; നിരയിലുണ്ടെങ്കിലും കഴിഞ്ഞ മത്സരങ്ങളില്&#x200d; ഇന്ത്യന്&#x200d; ബൗളര്&#x200d;മാരെ നേരിടുമ്പോള്&#x200d; അവര്&#x200d; അടിപതറിയതും ശ്രദ്ധേയമാണ്. ഇന്നത്തെ മത്സരം പരമ്പരയുടെ ഭാവി നിര്&#x200d;ണ്ണയിക്കുന്നതിനാല്&#x200d; ഉറ്റുനോക്കാവുന്ന ഒരു പോരാട്ടമായിരിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-south-africa-4th-t20-battle-watch-lucknow-sanju-is-likely-to-be-out-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാർക്രത്തിന്റെ ഏകപോരാട്ടം; മൂന്നാം ടി20യിൽ ഇന്ത്യക്ക് 118 റൺസ് വിജയലക്ഷ്യം</title>
		<link>https://www.chandrikadaily.com/markrams-solo-fight-india-set-a-target-of-118-runs-in-the-third-t20i.html</link>
					<comments>https://www.chandrikadaily.com/markrams-solo-fight-india-set-a-target-of-118-runs-in-the-third-t20i.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 14 Dec 2025 17:01:30 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[IndiaSouthAfricaT20]]></category>
		<category><![CDATA[inida]]></category>
		<category><![CDATA[Markram]]></category>
		<category><![CDATA[southafrica]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368681</guid>

					<description><![CDATA[ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസിന് ഓൾഔട്ടായി.]]></description>
										<content:encoded><![CDATA[<p>ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യക്ക് 118 റൺസ് വിജയലക്ഷ്യം. നായകൻ എയ്ഡൻ മാർക്രമിന്റെ ഒറ്റയാൾ പോരാട്ടമാണ് പ്രോട്ടീസിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസിന് ഓൾഔട്ടായി.</p>
<p>മാർക്രം 46 പന്തിൽ രണ്ട് സിക്സും ആറു ഫോറുമടക്കം 61 റൺസ് നേടി ടോപ് സ്കോററായി. അദ്ദേഹത്തെ കൂടാതെ ഡോണോവൻ ഫെരേരിയ (15 പന്തിൽ 20), ആൻറിച് നോർയെ (12 പന്തിൽ 12) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.</p>
<p>തകർച്ചയോടെയാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് ആരംഭിച്ചത്. ഒരു റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. റീസ ഹെൻഡ്രിക്‌സിനെ (പൂജ്യം) അർഷ്ദീപ് സിംഗും ക്വിന്റൺ ഡി കോക്കിനെ (മൂന്നു പന്തിൽ ഒന്ന്) ഹർഷിത് റാണയുമാണ് പുറത്താക്കിയത്. നാലാം ഓവറിൽ ഡെവാൾഡ് ബ്രെവിസ് (ഏഴ് പന്തിൽ രണ്ട്) കൂടി മടങ്ങിയതോടെ പ്രോട്ടീസ് മൂന്നു വിക്കറ്റിന് ഏഴ് റൺസെന്ന നിലയിലേക്ക് വീണു.</p>
<p>ഒരു വശത്ത് മാർക്രം പിടിച്ചുനിന്നെങ്കിലും മറുഭാഗത്ത് തുടർച്ചയായി വിക്കറ്റുകൾ വീണു. ട്രിസ്റ്റൻ സ്റ്റബ്സ് (13 പന്തിൽ 9), കോർബിൻ ബോഷ് (ഒമ്പത് പന്തിൽ 4), മാർകോ യാൻസൻ (ഏഴ് പന്തിൽ 2) എന്നിവരെല്ലാം അധികം വൈകാതെ മടങ്ങി. ഏഴിന് 77 എന്ന നിലയിൽ നിന്നാണ് മാർക്രം അർധസെഞ്ച്വറി തികയ്ക്കുന്നത്. എന്നാൽ അർധസെഞ്ച്വറിയ്ക്ക് പിന്നാലെ മാർക്രമിനെ അർഷ്ദീപ് സിംഗ് വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിലെത്തിച്ചു.</p>
<p>ആൻറിച് നോർയെ, ഒട്ടിനിൽ ബാർട്ട്മാൻ (രണ്ട് പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഇന്ത്യക്കുവേണ്ടി അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.</p>
<p>ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീം ഇറങ്ങിയത്. ജസ്പ്രീത് ബുംറയ്ക്കും അക്സർ പട്ടേലിനും പകരം കുൽദീപ് യാദവും ഹർഷിത് റാണയും ടീമിലെത്തി. മലയാളി താരം സഞ്ജു സാംസന് മൂന്നാം മത്സരത്തിലും അവസരം ലഭിച്ചില്ല.</p>
<p>ദക്ഷിണാഫ്രിക്കൻ ടീമിൽ ആൻറിച് നോർയെ, ട്രിസ്റ്റൻ സ്റ്റബ്സ്, കോർബിൻ ബോഷ് എന്നിവർ പ്ലെയിങ് ഇലവനിൽ ഇടം നേടി. ആദ്യ രണ്ട് മത്സരങ്ങൾ ഇരു ടീമും ഓരോന്ന ജയിച്ചതിനാൽ അഞ്ച് മത്സര പരമ്പരയിൽ മുന്നിലെത്താനുള്ള നിർണായക അവസരമാണ് ഇന്നത്തെ മത്സരം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/markrams-solo-fight-india-set-a-target-of-118-runs-in-the-third-t20i.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കട്ടക്കില്‍ കട്ടക്ക് നിന്ന് ഇന്ത്യ; ദക്ഷാണാഫ്രിക്കയെ 101 റണ്‍സിന് തകര്‍ത്തു</title>
		<link>https://www.chandrikadaily.com/india-crushed-south-africa-by-101-runs.html</link>
					<comments>https://www.chandrikadaily.com/india-crushed-south-africa-by-101-runs.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 09 Dec 2025 17:34:18 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[India]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[southafrica]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367800</guid>

					<description><![CDATA[ആള്‍റൗണ്ട് പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്കയെ 101 റണ്‍സിന് തകര്‍ത്താണ് പരമ്പരയില്‍ ഇന്ത്യ കൂറ്റന്‍ ജയം നേടിയത്.]]></description>
										<content:encoded><![CDATA[<p>കട്ടക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 യില്&#x200d; ഇന്ത്യക്ക് ഉജ്ജ്വല വിജയം. ആള്&#x200d;റൗണ്ട് പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്കയെ 101 റണ്&#x200d;സിന് തകര്&#x200d;ത്താണ് പരമ്പരയില്&#x200d; ഇന്ത്യ കൂറ്റന്&#x200d; ജയം നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ്‌നഷ്ടത്തില്&#x200d; 176 റണ്&#x200d;സെടുത്തു. ഇന്ത്യന്&#x200d; നിരയില്&#x200d; 28 പന്തില്&#x200d; അര്&#x200d;ധസെഞ്ച്വറി നേടിയ ഹാര്&#x200d;ദിക് പാണ്ഡ്യയാണ് (59) ടോപ് സ്‌കോറര്&#x200d;. ദക്ഷിണാഫ്രിക്കന്&#x200d; നിരയില്&#x200d; ലുങ്കി എന്&#x200d;ഗിഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. ലുത്തോ സിപാംല രണ്ടും ഡൊനോവന്&#x200d; ഫെരേര ഒന്നും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 74 റണ്&#x200d;സിന് കൂടാരം കയറി. 14 പന്തില്&#x200d; 22 റണ്&#x200d;സെടുത്ത ഡേവിഡ് മില്ലറാണ് പ്രൊട്ടീസ് നിരയില്&#x200d; ഏറ്റവും റണ്&#x200d;സ് എടുത്തത്. അര്&#x200d;ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര, അക്‌സര്&#x200d; പട്ടേല്&#x200d;, വരുണ്&#x200d; ചക്രവര്&#x200d;ത്തി എന്നിവര്&#x200d; രണ്ട് വിക്കറ്റ് വീഴ്ത്തി. ഹാര്&#x200d;ദിക് പാണ്ഡ്യയും ശിവം ദുബെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.</p>
<p>തുടക്കത്തില്&#x200d; തന്നെ ഓപ്പണറായ ശുഭ്മന്&#x200d; ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ആദ്യ പന്തില്&#x200d; ഫോറില്&#x200d; തുടങ്ങിയ ഗില്&#x200d; രണ്ടാം പന്തില്&#x200d; ലുങ്കി എന്&#x200d;ഗിഡിയുടെ പന്തില്&#x200d; ലോഫ്റ്റഡ് ഷോട്ടിന് മുതിര്&#x200d;ന്നെങ്കിലും മാര്&#x200d;ക്കോ യാന്&#x200d;സന്&#x200d; കയ്യിലൊതുക്കുകയായിരുന്നു. മൂന്നാമതായിറങ്ങിയ സൂര്യ കുമാര്&#x200d; യാദവും 12 റണ്&#x200d;സെടുത്ത് മടങ്ങി. പിന്നാലെ അഭിഷേക് ശര്&#x200d;മയെയും തുടര്&#x200d;ന്ന് വന്ന തിലക് വര്&#x200d;മയെയും 32 പന്തില്&#x200d; 21 റണ്&#x200d;സെടുത്ത് മാര്&#x200d;ക്കോ യാന്&#x200d;സന്റെ ക്യാച്ചില്&#x200d; പുറത്താക്കിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി. . പിന്നീട് വന്ന അക്‌സര്&#x200d; പട്ടേലിനും ശിവം ദുബേയ്ക്കും ഒന്നും ചെയ്യാനായില്ല. ഹാര്&#x200d;ദിക് പാണ്ഡ്യക്ക് മാത്രമാണ് പിടിച്ചു നില്&#x200d;ക്കാനായത്. തകര്&#x200d;ത്തടിച്ച ഹാര്&#x200d;ദിക് 28 പന്തില്&#x200d; 59 റണ്&#x200d;സെടുത്തു. ജിതേഷ് ശര്&#x200d;മ അഞ്ച് പന്തില്&#x200d; പത്ത് റണ്&#x200d;സെടുത്തു.</p>
<p>മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് രണ്ടാം പന്തില്&#x200d; തന്നെ ക്വിന്റണ്&#x200d; ഡികോക്കിനെ നഷ്ടമായി. പിന്നാലെ ട്രിസ്റ്റണ്&#x200d; സ്റ്റബ്‌സിനെയും, എയ്ഡന്&#x200d; മാര്&#x200d;ക്രത്തിനെയും പുറത്താക്കി. അര്&#x200d;ഷ്ദീപിന്റെ പന്തില്&#x200d; ജിതേഷ് ശര്&#x200d;മയുടെ കീപ്പര്&#x200d; ക്യാച്ചില്&#x200d; മാര്&#x200d;ക്രം പുറത്തായി. പിന്നാലെ ഹാര്&#x200d;ദികിന്റെ പന്തില്&#x200d; ഡേവിഡ് മില്ലറും, വരുണ്&#x200d; ചക്രവര്&#x200d;ത്തിയുടെ പന്തില്&#x200d; ഡൊണാന്&#x200d; ഫെരേരയും ജിതേഷിന്റെ കീപ്പര്&#x200d; ക്യാച്ചിലൂടെ തന്നെ പുറത്താവുന്നു. പിന്നാലെ വന്ന മാര്&#x200d;ക്കോ യാന്&#x200d;സനോ, കേശവ് മഹാരാജിനോ ഒന്നും ചെയ്യാനായില്ല. നാല് പന്തില്&#x200d; രണ്ട് റണ്&#x200d;സെടുത്ത ലുത്തോ സിംപാലയെ ശിവം ദുബേയുടെ പന്തില്&#x200d; അഭിഷേക് ശര്&#x200d;മ കയ്യിലൊതുക്കിയതോടെ ഇന്ത്യ ജയമുറപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-crushed-south-africa-by-101-runs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെടിക്കെട്ടുമായി ഹര്‍ദിക്; അര്‍ധ സെഞ്ചറി; ദക്ഷിണാഫ്രിക്കയ്ക്ക് 176 റൺ‌സ് വിജയലക്ഷ്യം</title>
		<link>https://www.chandrikadaily.com/hardik-with-fireworks-artha-century-south-africa-set-a-target-of-176-runs.html</link>
					<comments>https://www.chandrikadaily.com/hardik-with-fireworks-artha-century-south-africa-set-a-target-of-176-runs.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 09 Dec 2025 15:43:52 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[hardik pandya]]></category>
		<category><![CDATA[India]]></category>
		<category><![CDATA[southafrica]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[T20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367792</guid>

					<description><![CDATA[മൂന്നിന് 48 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിലാണ് 175ലെത്തിയത്.]]></description>
										<content:encoded><![CDATA[<p>ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി20യില്&#x200d; ഇന്ത്യ 175 റണ്&#x200d;സ് നേടി. ഓപണര്&#x200d; ശുഭ്മാന്&#x200d; ഗില്&#x200d; ആദ്യ ഓവറില്&#x200d; തന്നെ നാല് റണ്&#x200d;സുമായി പുറത്തായിരുന്നു. മൂന്നിന് 48 റണ്&#x200d;സ് എന്ന നിലയില്&#x200d; തകര്&#x200d;ന്ന ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിലാണ് 175ലെത്തിയത്. തുടക്കത്തില്&#x200d; പാളിച്ച സംഭവിച്ച ഇന്ത്യയെ മധ്യനിരയില്&#x200d; തിലക് വര്&#x200d;മയും (26), അക്‌സര്&#x200d; പട്ടേലും (23), അവസാന ഓവറുകളിലെ വെടിക്കെട്ടുമായി ഹര്&#x200d;ദിക് പാണ്ഡ്യയും (28 പന്തില്&#x200d; 59 നോട്ടൗട്ട്) ചേര്&#x200d;ന്നാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്.</p>
<p>മലയാളി താരം സഞ്ജു സാംസണിനെ തഴഞ്ഞ് കളത്തിലിറങ്ങിയ ഇന്ത്യക്ക് പതിവുപോലെ ടോസ് നഷ്ടമായി. പിന്നാലെ ഇന്ത്യയെ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യക്കായി ഓപണ്&#x200d; ചെയ്തത് അഭിഷേക് ശര്&#x200d;മയും (17), ശുഭ്മാന്&#x200d; ഗില്ലും ആയിരുന്നു. ആദ്യ ഓവര്&#x200d; എറിഞ്ഞ ലുന്&#x200d;ഗി എന്&#x200d;ഗിഡിയെ ബൗണ്ടര്&#x200d; പായിച്ച് ഗില്&#x200d; തുടങ്ങിയെങ്കിലും നേരിട്ട രണ്ടാം പന്തില്&#x200d; പുറത്തായി. നായകന്&#x200d; സൂര്യകുമാര്&#x200d; യാദവും (12), പിന്നാലെ അഭിഷേകും പുറത്തായതോടെ മൂന്നിന് 48 എന്ന നിലയിലായി. ഒടുവില്&#x200d; മധ്യനിരയില്&#x200d; തിലക് വര്&#x200d;മയും അക്‌സര്&#x200d; പട്ടേലും, അവസാന ഓവറുകളില്&#x200d; ഹാര്&#x200d;ദിക് പാണ്ഡ്യയും ചേര്&#x200d;ന്നാണ് ഇന്ത്യയെ കരകയറ്റിയത്.</p>
<p>ജസ്പ്രീത് ബുംറ, അര്&#x200d;ഷ്ദീപ് സിങ് എന്നിവരാണ് ടീമിലെ പേസര്&#x200d;മാരായുള്ളത്. ടീമില്&#x200d; തിരിച്ചെത്തിയ ഓള്&#x200d; റൗണ്ടര്&#x200d; ഹാര്&#x200d;ദിക് പാണ്ഡ്യ അവസരം ഗംഭീരമാക്കി. സ്പിന്നര്&#x200d;മാരായി വരുണ്&#x200d; ചക്രവര്&#x200d;ത്തിയും അക്‌സര്&#x200d; പട്ടേലും അന്തിമ ഇലവനിലെത്തിയപ്പോള്&#x200d; കുല്&#x200d;ദീപ് യാദവിന് പുറത്തിരിക്കേണ്ടി വന്നു.</p>
<p>ശിവം ദുബെയാണ് ടീമിലെ മറ്റൊരു ഓള്&#x200d; റൗണ്ടര്&#x200d;. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്&#x200d; കേരളത്തിനായി മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ പ്ലെയിങ് ഇലവനിലേക്ക് പരിഗണിച്ചില്ല. ഓസീസിനെതിരായ അവസാന ട്വന്റി20 മത്സരത്തിലും സഞ്ജുവിനു പകരം ജിതേഷാണ് വിക്കറ്റ് കീപ്പര്&#x200d; ബാറ്ററായി കളിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hardik-with-fireworks-artha-century-south-africa-set-a-target-of-176-runs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര; ഓപ്പണറാവാന്‍ സഞ്ജു</title>
		<link>https://www.chandrikadaily.com/t20-series-south-africa-sanju-open.html</link>
					<comments>https://www.chandrikadaily.com/t20-series-south-africa-sanju-open.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 03 Dec 2025 07:30:26 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Sanju]]></category>
		<category><![CDATA[southafrica]]></category>
		<category><![CDATA[T20series]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366526</guid>

					<description><![CDATA[ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍ ]]></description>
										<content:encoded><![CDATA[<p>ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്&#x200d; ടീമിനെ നാളെ പ്രഖ്യാപിക്കും. ക്യാപ്റ്റന്&#x200d; ശുഭ്മാന്&#x200d; ഗില്ലിന്റെ അഭാവത്തില്&#x200d; സഞ്ജു സാംസണ്&#x200d; ഓപ്പണറായി ഇറങ്ങാനാണ് സാധ്യത.ടെസ്റ്റ്പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരുക്കേറ്റ ഗില്ലിനു രണ്ടാം ടെസ്റ്റും ഏകദിന പരമ്പരയും നഷ്ടമായിട്ടുണ്ടായിരുന്നു.</p>
<p>കഴുത്തിനേറ്റ പരിക്കു മാറി ഫിറ്റ്‌നസ് പരിശോധനയ്ക്കായി ഗില്&#x200d; ബെംഗളൂരുവിലെ ബിസിസിഐ സെന്റര്&#x200d; ഓഫ് എക്‌സലന്&#x200d;സില്&#x200d; എത്തിയിരുന്നുവെങ്കിലും, ടെസ്റ്റിന് വിധേനായ ഗില്ലിന് ആദ്യ രണ്ട് ടി20 മത്സരങ്ങളില്&#x200d; കൂടി കളിക്കാനാകില്ലെന്നാണ് സൂചന.<br />
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്&#x200d; ടീമിനെ പ്രഖ്യാപിക്കാന്&#x200d; വൈകുന്നത് ശുഭ്മാന്&#x200d; ഗില്ലിനു വേണ്ടി.</p>
<p>ഗില്&#x200d; ട്വന്റി 20 ടീമിലേക്ക് തിരിച്ചെത്താന്&#x200d; വേണ്ടിയാണ് ടീം പ്രഖ്യാപനം ബിസിസിഐ വൈകിപ്പിക്കുന്നത്.അതേസമയം, ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് പുറത്തായ ഓള്&#x200d;റൗണ്ടര്&#x200d; ഹാര്&#x200d;ദ്ദിക് പാണ്ഡ്യ ടി20 ടീമില്&#x200d; തിരിച്ചെത്തും.മുഷ്താഖ് അലി ട്രോഫിയില്&#x200d; കളിച്ച് അദ്ദേഹം ഫിറ്റ്‌നെസ് തെളിയിച്ചിരുന്നു; പഞ്ചാബിനെതിരെ നടന്ന മത്സരത്തില്&#x200d; ബാറ്റിംഗിനിറങ്ങി 77 റണ്&#x200d;സടിച്ച് ഹാര്&#x200d;ദിക് തിളങ്ങുകയും ചെയ്തു. </p>
<p>പരുക്ക് ഭേദമായ ഗില്&#x200d; ഫിറ്റ്നസ് പരിശോധനയ്ക്കായി ബെംഗളൂരുവിലെ ബിസിസിഐ സെന്റര്&#x200d; ഓഫ് എക്സലന്&#x200d;സിലേക്ക് എത്തിയിട്ടുണ്ട്. ഇവിടെ നടക്കുന്ന പരിശോധനകള്&#x200d;ക്കു ശേഷം, പരുക്കു പൂര്&#x200d;ണമായി ഭേദമായെന്ന സര്&#x200d;ട്ടിഫിക്കറ്റ് ലഭിച്ചാല്&#x200d; മാത്രമേ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയില്&#x200d; ഗില്ലിന് കളിക്കാന്&#x200d; സാധിക്കൂ.ഡിസംബര്&#x200d; ഒന്&#x200d;പത് മുതലാണ് അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര. അഭിഷേക് ശര്&#x200d;മ ഓപ്പണറായി തുടരുമെന്ന് ഉറപ്പായി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/t20-series-south-africa-sanju-open.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗംഭീറിനെതിരെ പെട്ടെന്നൊരു നടപടിയെടുക്കില്ല; 2027 വരെ ഗംഭീറുമായി കരാറുണ്ട്: ബിസിസിഐ</title>
		<link>https://www.chandrikadaily.com/no-immediate-action-taken-against-gambhir-gambhir-has-contract-till-2027-bcci.html</link>
					<comments>https://www.chandrikadaily.com/no-immediate-action-taken-against-gambhir-gambhir-has-contract-till-2027-bcci.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 28 Nov 2025 05:48:21 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[bcci]]></category>
		<category><![CDATA[GOUTAMGAMBRI]]></category>
		<category><![CDATA[India]]></category>
		<category><![CDATA[southafrica]]></category>
		<category><![CDATA[testcricket]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365754</guid>

					<description><![CDATA[12 മാസത്തിനിടെ രണ്ട് തവണയാണ് ഗംഭീറിനു കീഴില്‍ ഇന്ത്യ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്. ]]></description>
										<content:encoded><![CDATA[<p>ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്&#x200d;വിയ്ക്കു പിന്നാലെ മുഖ്യ പരിശീലകന്&#x200d; ഗൗതം ഗംഭീറിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്ന സാഹചര്യത്തില്&#x200d; പ്രതികരിച്ച് ബിസിസിഐ. ഗംഭീറിനെതിരെ പെട്ടെന്നൊരു നടപടി എടുക്കുകയില്ലെന്നും നിലവില്&#x200d; 2027 വരെ ഗംഭീറുമായി കരാറുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി.</p>
<p>12 മാസത്തിനിടെ രണ്ട് തവണയാണ് ഗംഭീറിനു കീഴില്&#x200d; ഇന്ത്യ ഇന്ത്യന്&#x200d; മണ്ണില്&#x200d; ടെസ്റ്റ് പരമ്പര തോല്&#x200d;ക്കുന്നത്. രണ്ടും വൈറ്റ് വാഷാണ് എന്നതും വിമര്&#x200d;ശനത്തിന്റെ ശക്തി കൂട്ടി. ഇതോടെയാണ് കടുത്ത വിമര്&#x200d;ശനവുമായി ആരാധകരും മുന്&#x200d; താരങ്ങളടക്കമുള്ളവരും രംഗത്തെത്തിയത്.</p>
<p>വരാനിരിക്കുന്ന ലോകകപ്പിന് മുമ്പ് ഗംഭീറിന്റെ ഭാവിയെക്കുറിച്ച് ബോര്&#x200d;ഡ് തീരുമാനങ്ങളൊന്നും എടുക്കില്ലെന്ന് ബിസിസിഐ മുതിര്&#x200d;ന്ന ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു, ടീം &#8221;പരിവര്&#x200d;ത്തന ഘട്ടത്തില്&#x200d;&#8221; തുടരണമെന്ന് വാദിച്ചു.</p>
<p>&#8216;ഇത് ബിസിസിഐയാണ് തീരുമാനിക്കേണ്ടത്. ഞാന്&#x200d; മുഖ്യ പരിശീലകനായി ചുമതലയേറ്റപ്പോള്&#x200d; എന്റെ ആദ്യ വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; പറഞ്ഞത് ഇന്ത്യന്&#x200d; ക്രിക്കറ്റാണ് പ്രധാനം; ഞാനല്ല. അതേ കാര്യത്തിലാണ് ഞാന്&#x200d; ഇവിടെ ഇരിക്കുന്നത്&#8230;&#8217; ഇന്ത്യ ചാമ്പ്യന്&#x200d;സ് ട്രോഫി നേടിയ അതേ കോച്ചായിരുന്നു താനെന്ന് കൂട്ടിച്ചേര്&#x200d;ത്ത് ഗംഭീര്&#x200d; പറഞ്ഞു.</p>
<p>ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ 2-0 തോല്&#x200d;വി, ഗംഭീറിന്റെ കീഴില്&#x200d; ഒരു വര്&#x200d;ഷത്തിനിടെ ടീമിന്റെ മൂന്നാമത്തെ ടെസ്റ്റ് പരമ്പര തോല്&#x200d;വിയെ അടയാളപ്പെടുത്തി, ന്യൂസിലന്&#x200d;ഡിനെതിരെ സ്വദേശത്തും ഓസ്ട്രേലിയയ്ക്ക് പുറത്തും നേരിട്ട തിരിച്ചടികള്&#x200d;ക്ക് ശേഷം. കഴിഞ്ഞ വര്&#x200d;ഷം സ്വന്തം തട്ടകത്തില്&#x200d; ന്യൂസിലന്&#x200d;ഡിനോട് 3-0ന് തോറ്റ ഇന്ത്യയെ ദക്ഷിണാഫ്രിക്ക 0-2ന് തകര്&#x200d;ത്തു. ഗംഭീറിന്റെ കാലത്ത് സ്വന്തം നാട്ടില്&#x200d; നടന്ന ഏക ടെസ്റ്റ് പരമ്പര വിജയങ്ങള്&#x200d; ബംഗ്ലാദേശിനും വെസ്റ്റ് ഇന്&#x200d;ഡീസിനും എതിരെയാണ്. എന്നിരുന്നാലും, രണ്ട് ടെസ്റ്റ് പരമ്പരയില്&#x200d; ടീമിന്റെ തന്ത്രങ്ങള്&#x200d;, സെലക്ഷന്&#x200d; കോളുകള്&#x200d;, മത്സര ടോട്ടലുകള്&#x200d; പോസ്റ്റുചെയ്യാനുള്ള കഴിവില്ലായ്മ എന്നിവയെക്കുറിച്ചുള്ള സൂക്ഷ്മപരിശോധന വളരുന്നപ്പോഴും, ബിസിസിഐ വലിയ മാറ്റങ്ങളില്&#x200d; തുടര്&#x200d;ച്ച തിരഞ്ഞെടുത്തു.</p>
<p>&#8216;ബിസിസിഐ ഒരു തീരുമാനവും എടുക്കാന്&#x200d; തിരക്കുകൂട്ടില്ല, ടീം ഒരു പരിവര്&#x200d;ത്തന ഘട്ടത്തിലാണ്,&#8221; ബിസിസിഐ ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു. &#8216;കോച്ച് ഗൗതം ഗംഭീറിനെ സംബന്ധിച്ചിടത്തോളം, ലോകകപ്പ് അടുത്തിരിക്കുന്നതിനാലും 2027 ലോകകപ്പ് വരെ അദ്ദേഹത്തിന്റെ കരാര്&#x200d; ഉള്ളതിനാലും ഞങ്ങള്&#x200d; അവനെക്കുറിച്ച് ഒരു തീരുമാനവും എടുക്കില്ല. മുന്നോട്ട് പോകുന്ന സെലക്ടര്&#x200d;മാരുമായും ടീം മാനേജ്മെന്റുമായും ബിസിസിഐ സംസാരിക്കും, പക്ഷേ മുട്ടുമടക്കുന്ന നടപടി ഉണ്ടാകില്ല.&#8217;</p>
<p>ഗുവാഹത്തി തോല്&#x200d;വിക്ക് ശേഷം മാധ്യമങ്ങള്&#x200d;ക്ക് മുന്നില്&#x200d; എത്തിയ ഗംഭീര്&#x200d;, ടീമിനെ സംരക്ഷിച്ചു, പക്ഷേ ആവര്&#x200d;ത്തിച്ചുള്ള ബാറ്റിംഗ് തകര്&#x200d;ച്ചകള്&#x200d; അംഗീകരിച്ചു-പ്രത്യേകിച്ച് രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്&#x200d; 95 എന്ന നിലയില്&#x200d; നിന്ന് 7 വിക്കറ്റിന് 120 എന്ന സ്ലൈഡ് പ്രധാന വഴിത്തിരിവായി. &#8216;ആ ഡ്രസ്സിംഗ് റൂമിലുള്ള എല്ലാവരും-അത് എന്നില്&#x200d; നിന്ന് ആരംഭിക്കുന്നു-ഉത്തരവാദിത്വമുള്ളവരാണ്&#8217; എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പൂര്&#x200d;ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-immediate-action-taken-against-gambhir-gambhir-has-contract-till-2027-bcci.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദക്ഷിണാഫ്രിക്കക്കെതിരെ തോല്‍വി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടി</title>
		<link>https://www.chandrikadaily.com/defeated-against-south-africa-india-suffered-a-setback-in-the-world-test-championship.html</link>
					<comments>https://www.chandrikadaily.com/defeated-against-south-africa-india-suffered-a-setback-in-the-world-test-championship.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 16 Nov 2025 12:53:35 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[India]]></category>
		<category><![CDATA[latest]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[southafrica]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363848</guid>

					<description><![CDATA[കൊല്‍ക്കത്ത ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. ]]></description>
										<content:encoded><![CDATA[<p>ലോക ടെസ്റ്റ് ചാമ്പ്യന്&#x200d;ഷിപ്പിന്റെ പോയന്റ് പട്ടികയില്&#x200d; ഇന്ത്യക്ക് തിരിച്ചടി. കൊല്&#x200d;ക്കത്ത ടെസ്റ്റിലെ തോല്&#x200d;വിക്ക് പിന്നാലെ പട്ടികയില്&#x200d; ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. ജയത്തോടെ ദക്ഷിണാഫ്രിക്ക രണ്ടാമതെത്തിയപ്പോള്&#x200d; ഓസ്‌ട്രേലിയ തലപ്പത്ത് തുടരുകയാണ്.</p>
<p>54.17 പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്&#x200d; നിന്ന് നാല് ജയവും മൂന്ന് തോല്&#x200d;വിയും ഒരു സമനിലയുമാണ് ഇന്ത്യക്കുള്ളത്. ഈഡന്&#x200d; ഗാര്&#x200d;ഡന്&#x200d;സില്&#x200d; 30 റണ്&#x200d;സിനാണ് ഇന്ത്യ തോറ്റത്. പ്രോട്ടീസ് ഉയര്&#x200d;ത്തിയ 124 റണ്&#x200d;സ് വിജയലക്ഷ്യം പിന്തുടര്&#x200d;ന്ന ഇന്ത്യ 93 റണ്&#x200d;സിന് ഓള്&#x200d;ഔട്ടാകുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്&#x200d;ഷിപ്പിന്റെ ഭാഗമായ പരമ്പര ഇരുടീമുകള്&#x200d;ക്കും നിര്&#x200d;ണായകമാണ്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.</p>
<p>നാലു വിക്കറ്റ് വീഴ്ത്തിയ സൈമണ്&#x200d; ഹാര്&#x200d;മറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മാര്&#x200d;ക്കോ യാന്&#x200d;സനും കേശവ് മഹാരാജും ചേര്&#x200d;ന്നാണ് ഇന്ത്യയെ കൂടാരം കയറ്റിയത്. 92 പന്തില്&#x200d; നിന്ന് 31 റണ്&#x200d;സെടുത്ത വാഷിങ്ടണ്&#x200d; സുന്ദറിന് മാത്രമാണ് ഈഡനിലെ പിച്ചില്&#x200d; അല്&#x200d;പമെങ്കിലും പിടിച്ചുനില്&#x200d;ക്കാനായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/defeated-against-south-africa-india-suffered-a-setback-in-the-world-test-championship.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം; ദക്ഷിണാഫ്രിക്ക 153 ന് ഓള്‍ഔട്ട്</title>
		<link>https://www.chandrikadaily.com/india-set-a-target-of-124-runs-south-africa-153-all-out.html</link>
					<comments>https://www.chandrikadaily.com/india-set-a-target-of-124-runs-south-africa-153-all-out.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 16 Nov 2025 06:11:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[India]]></category>
		<category><![CDATA[southafrica]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363808</guid>

					<description><![CDATA[മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: ഈഡന്&#x200d; ഗാര്&#x200d;ഡന്&#x200d;സില്&#x200d; നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്&#x200d; ഇന്ത്യയ്ക്ക് 124 റണ്&#x200d;സ് വിജയലക്ഷ്യം ലഭിച്ചു. മത്സരത്തിന്റെ മൂന്നാം ദിനത്തില്&#x200d; ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 153 റണ്&#x200d;സില്&#x200d; അവസാനിക്കുകയായിരുന്നു.</p>
<p>ക്യാപ്റ്റന്&#x200d; ടെംബ ബാവുമ അര്&#x200d;ധസെഞ്ചുറിയുമായി (136 പന്തില്&#x200d; 55 , 4 ബൗണ്ടറി) ദക്ഷിണാഫ്രിക്കയെ 150 കടത്തിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്&#x200d; 93 റണ്&#x200d;സ് എന്ന നിലയില്&#x200d; ദിനം ആരംഭിച്ച ആഫ്രിക്കക്കാര്&#x200d;ക്ക് ബാവുമയാണ് പ്രധാന പ്രതിരോധം കാഴ്ചവെച്ചത്.</p>
<p>ബാവുമയ്ക്കൊപ്പം എട്ടാം വിക്കറ്റില്&#x200d; കോര്&#x200d;ബിന്&#x200d; ബോഷ് (25) സ്‌കോര്&#x200d; ഉയര്&#x200d;ത്തിയെങ്കിലും ജസ്പ്രീത് ബുംറ ബോഷിനെ ക്ലീന്&#x200d; ബൗള്&#x200d;ഡ് ചെയ്ത് കൂട്ടുകെട്ട് തകര്&#x200d;ത്തു. തുടര്&#x200d;ന്ന് സൈമണ്&#x200d; ഹാര്&#x200d;മര്&#x200d; (7), കേശവ് മഹാരാജ് (0) എന്നിവരെ മുഹമ്മദ് സിറാജ് പുറത്താക്കി ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അവസാനിപ്പിച്ചു.</p>
<p>ഇപ്പോള്&#x200d; മത്സരം ഇന്ത്യയുടെ രണ്ടാമിന്നിങ്സില്&#x200d;; 124 റണ്&#x200d;സ് ലക്ഷ്യം പിന്തുടര്&#x200d;ന്ന് വിജയമുറപ്പിക്കുകയാണ് ലക്ഷ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-set-a-target-of-124-runs-south-africa-153-all-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
