<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>split &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/split/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 19 Jul 2024 07:18:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>split &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കന്&#x200d;വാര്&#x200d;യാത്ര വിവാദത്തില്&#x200d; എന്&#x200d;.ഡി.എയില്&#x200d; ഭിന്നത, ഇടഞ്ഞ് ജെ.ഡി.യു; തീരുമാനത്തില്&#x200d; ഉറച്ച് യോഗി</title>
		<link>https://www.chandrikadaily.com/kanwaryatra-controversy-split-in-nda-jdu-split-yogi-was-firm-in-his-decision.html</link>
					<comments>https://www.chandrikadaily.com/kanwaryatra-controversy-split-in-nda-jdu-split-yogi-was-firm-in-his-decision.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Jul 2024 07:18:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Jdu]]></category>
		<category><![CDATA[Kanwaryatra controversy]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[split]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303175</guid>

					<description><![CDATA[കന്&#x200d;വാര്&#x200d; യാത്ര പടിഞ്ഞാറന്&#x200d; ഉത്തര്&#x200d;പ്രദേശിലെ പ്രദേശങ്ങളിലൂടെ കാലങ്ങളായി കടന്നുപോകുന്നതാണെന്നും അവിടെ ഇതുവരെ ഒരു വര്&#x200d;ഗീയ സംഘര്&#x200d;ഷങ്ങളും റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങളെ തമ്മില്&#x200d; ഭിന്നിപ്പിക്കരുതെന്നും ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കന്&#x200d;വാര്&#x200d;യാത്ര കടന്നുപോകുന്ന ഇടങ്ങളിലെ മുസ്ലിം കച്ചവടക്കാരുടെ കടകള്&#x200d;ക്ക് മുകളില്&#x200d; അവരുടെ പേര് പ്രദര്&#x200d;ശിപ്പിക്കണമെന്ന ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാരിന്റെ നിര്&#x200d;ദേശത്തില്&#x200d; എന്&#x200d;.ഡി.എയില്&#x200d; ഭിന്നത. എന്&#x200d;.ഡി.എയിലെ പ്രധാന സഖ്യകക്ഷിയായ ജെ.ഡി.യു വിഷയത്തില്&#x200d; ബി.ജെ.പിയുടെ നിലപാടിനെതിരെ വിമര്&#x200d;ശനവുമായി രംഗത്തെത്തി. കന്&#x200d;വാര്&#x200d; യാത്ര പടിഞ്ഞാറന്&#x200d; ഉത്തര്&#x200d;പ്രദേശിലെ പ്രദേശങ്ങളിലൂടെ കാലങ്ങളായി കടന്നുപോകുന്നതാണെന്നും അവിടെ ഇതുവരെ ഒരു വര്&#x200d;ഗീയ സംഘര്&#x200d;ഷങ്ങളും റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങളെ തമ്മില്&#x200d; ഭിന്നിപ്പിക്കരുതെന്നും ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു.</p>
<p>&#8216;കന്&#x200d;വാര്&#x200d; യാത്ര വര്&#x200d;ഷങ്ങളായി അവിടെ നടക്കുന്നതാണ്. ഹിന്ദുക്കളും മുസ്ലിങ്ങളും സിഖുകാരും സ്റ്റാളുകള്&#x200d; സ്ഥാപിച്ച് തീര്&#x200d;ഥാടകരെ സ്വാഗതം ചെയ്യാറാണ് പതിവ്. മുസ്ലിം കരകൗശല തൊഴിലാളികളും കന്&#x200d;വാര്&#x200d; യാത്രയുടെ ഭാഗമായിട്ടുണ്ട്. കന്&#x200d;വാര്&#x200d; യാത്രയില്&#x200d; ഉപയോഗിക്കുന്ന വിഗ്രഹങ്ങള്&#x200d; നിര്&#x200d;മിക്കുന്നത് മുസ്ലിം സമുദായത്തില്&#x200d;പ്പെട്ട കരകൗശല തൊഴിലാളികള്&#x200d; കൂടി ചേര്&#x200d;ന്നാണ്. ഇത്തരം ഉത്തരവുകള്&#x200d; വര്&#x200d;ഗീയ സംഘര്&#x200d;ഷം വര്&#x200d;ധിപ്പിക്കാന്&#x200d; മാത്രമേ ഉതകൂ. ജില്ലാ ഭരണകൂടം തീരുമാനം പുനഃപരിശോധിക്കണം. അത് പിന്&#x200d;വലിക്കണം,&#8217; ത്യാഗി പറഞ്ഞു.</p>
<p>&#8216;സാമൂഹിക വിരുദ്ധര്&#x200d; കടകള്&#x200d; നടത്തുന്നുണ്ടോ എന്ന് പൊലീസ് അന്വേഷിക്കണം. എന്നാല്&#x200d; മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തില്&#x200d; ഒരു വിവേചനവും പാടില്ല. ഇത് സമൂഹത്തില്&#x200d; ഭിന്നത വര്&#x200d;ദ്ധിപ്പിക്കും. അത്തരം നിര്&#x200d;ദേശങ്ങള്&#x200d; വര്&#x200d;ഗീയ സംഘര്&#x200d;ഷം വര്&#x200d;ധിപ്പിക്കാനേ ഉതകൂ. അത് പാടില്ല. ഉത്തരവ് പിന്&#x200d;വലിക്കണം,&#8217; ജെ.ഡി.യു നേതാവ് പറഞ്ഞു.</p>
<p>മുസാഫര്&#x200d;നഗര്&#x200d; പൊലീസിന്റെ ഉത്തരവ് ഇന്ത്യയുടെ സംസ്‌കാരത്തിന് മേലുള്ള കടന്നാക്രമണമാണെന്നും ആര് എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നവര്&#x200d; ആരില്&#x200d; നിന്ന് എന്ത് വാങ്ങണമെന്ന് കൂടി തീരുമാനിക്കുകയാണെന്നും കോണ്&#x200d;ഗ്രസ് പറഞ്ഞു. മുസ്ലിങ്ങളെ സാമ്പത്തികമായി ബഹിഷ്‌ക്കരിക്കുകയാണ് ഈ നീക്കത്തിലൂടെ ആര്&#x200d;.എസ്.എസ് ലക്ഷ്യം വെക്കുന്നതെന്നും കോണ്&#x200d;ഗ്രസ് പറഞ്ഞു.</p>
<p>ആരാണ് ഹിന്ദു, ആരാണ് മുസ്ലിം എന്ന് കണ്ടെത്താനും മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്‌ക്കരിക്കാനുമാണ് ഈ നീക്കം ലക്ഷ്യംവെക്കുന്നതെന്ന് കോണ്&#x200d;ഗ്രസിന്റെ മാധ്യമ, പബ്ലിസിറ്റി വിഭാഗം മേധാവി പവന്&#x200d; ഖേര പറഞ്ഞു. മാംസം കയറ്റുമതി ചെയ്യുന്ന പല കമ്പനികളുടെയും ഉടമകള്&#x200d; ഹിന്ദുക്കളല്ലേയെന്നും പവന്&#x200d; ഖേര ചോദിച്ചു. &#8216;ഒരു ഹിന്ദു മാംസം കയറ്റുമതി ചെയ്യുമ്പോള്&#x200d; അത് മാംസമായി തുടരുന്നു. എന്നാല്&#x200d; അല്&#x200d;ത്താഫോ റഷീദോ മാമ്പഴം-പേരക്ക എന്നിവ വില്&#x200d;ക്കുമ്പോള്&#x200d; അത് മാംസം ആണെന്ന് പറഞ്ഞ് ആക്രമിക്കുന്നു. ഇവര്&#x200d; ഇന്ത്യന്&#x200d; സംസ്‌കാരത്തെ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അതേസമയം മുസഫര്&#x200d;നഗര്&#x200d; പൊലീസ് ഉത്തരവ് &#8216;സാമൂഹിക കുറ്റകൃത്യം&#8217; ആണെന്നും കോടതികള്&#x200d; സ്വമേധയാ ഈ വിഷയത്തില്&#x200d; ഇടപെടണമെന്നും സമാജ്വാദി പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; അഖിലേഷ് യാദവ് പറഞ്ഞു. അതേസമയം ജെ.ഡി.യുവിന്റെ വിമര്&#x200d;ശനത്തിനിടെയും ഉത്തരവ് നടപ്പിലാക്കുമെന്ന് വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പി പൊലീസ് പിന്&#x200d;വലിച്ച ഉത്തരവ് വീണ്ടും നടപ്പില്&#x200d; വരുത്തിയിരിക്കുകയാണ് യോഗി.</p>
<p>കന്&#x200d;വാര്&#x200d; യാത്ര കടന്നുപോകുന്ന വഴികളിലുള്ള എല്ലാ ഭക്ഷണശാലകളും അവയുടെ ഉടമകളുടെ പേരുകള്&#x200d; പ്രദര്&#x200d;ശിപ്പിക്കണമെന്ന് ഇന്ന് രാവിലെ യോഗിയുടെ ഓഫീസ് വീണ്ടും ഉത്തരവിട്ടിട്ടുണ്ട്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്&#x200d;ന്ന് മുസാഫര്&#x200d;നഗര്&#x200d; പൊലീസ് സമാനമായ ഉത്തരവ് പിന്&#x200d;വലിച്ചതിന് പിന്നാലെയാണ് യോഗിയുടെ ഉത്തരവ്. പുതിയ നിര്&#x200d;ദേശം അനുസരിച്ച്, ഓരോ ഭക്ഷണശാലയും അല്ലെങ്കില്&#x200d; വണ്ടി ഉടമയും ഒരു ബോര്&#x200d;ഡില്&#x200d; ഉടമയുടെ പേര് വ്യക്തമായി പ്രദര്&#x200d;ശിപ്പിക്കേണ്ടതുണ്ടെന്നാണ് പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kanwaryatra-controversy-split-in-nda-jdu-split-yogi-was-firm-in-his-decision.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ്ടും പിളർന്ന് ജനതാദൾ എസ്; കൊച്ചിയിൽ എ നീലലോഹിതദാസിന്റെ നേതൃത്വത്തിൽ വിമതയോഗം</title>
		<link>https://www.chandrikadaily.com/janata-dal-split-again-rebel-meeting-led-by-a-neelalohitadas-in-kochi.html</link>
					<comments>https://www.chandrikadaily.com/janata-dal-split-again-rebel-meeting-led-by-a-neelalohitadas-in-kochi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 07 Feb 2024 13:27:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[jds]]></category>
		<category><![CDATA[rebel meeting]]></category>
		<category><![CDATA[split]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289858</guid>

					<description><![CDATA[സംസ്ഥാന നേതൃത്വം ഈ മാസം 13 ന് തിരുവനന്തപുരത്ത് യോഗം വിളിച്ചിരിക്കെയാണ് എ നീലലോഹിതദാസന്റെ നേതൃത്വത്തില്&#x200d; ഇന്ന് കൊച്ചിയില്&#x200d; വിമതയോഗം ചേര്&#x200d;ന്നത്.]]></description>
										<content:encoded><![CDATA[<p>വീണ്ടും പിളര്&#x200d;ന്ന് സംസ്ഥാനത്തെ ജനതാദള്&#x200d; എസ്. കൊച്ചിയില്&#x200d; ചേര്&#x200d;ന്ന വിമത യോഗത്തില്&#x200d; ആര്&#x200d;.ജെ.ഡിയുമായും സമാജ് വാദി പാര്&#x200d;ട്ടിയുമായും ചര്&#x200d;ച്ചകള്&#x200d; നടത്താന്&#x200d; ഉപസമിതിയെ ചുമതലപ്പെടുത്തി. വേണ്ടി വന്നാല്&#x200d; ജനതാ പാര്&#x200d;ട്ടികളില്&#x200d; ലയിക്കുമെന്ന് എ നീലലോഹിതദാസ് വ്യക്തമാക്കി.</p>
<p>സംസ്ഥാന നേതൃത്വം ഈ മാസം 13 ന് തിരുവനന്തപുരത്ത് യോഗം വിളിച്ചിരിക്കെയാണ് എ നീലലോഹിതദാസന്റെ നേതൃത്വത്തില്&#x200d; ഇന്ന് കൊച്ചിയില്&#x200d; വിമതയോഗം ചേര്&#x200d;ന്നത്. പാര്&#x200d;ട്ടിയെയും പ്രവര്&#x200d;ത്തകരെയും ദയാ വധത്തിന് വിട്ടു നിലവിലെ നേതൃത്വം സുഖലോലുപരായി കഴിയുന്നുവെന്ന് നീലലോഹിതദാസ് ആരോപിച്ചു.</p>
<p>ഇതില്&#x200d; നിന്നൊരു മോചനം ആവശ്യമാണെന്നും ഇതിനായി ദേശീയ തലത്തിലുള്ള ജനതാ പാര്&#x200d;ട്ടികളുമായി ചര്&#x200d;ച്ചകള്&#x200d; നടത്തും. പാര്&#x200d;ട്ടിക്ക് സംസ്ഥാന കമ്മിറ്റി എന്നൊന്ന് ഇല്ലെന്നും 13 ന് നടക്കുന്ന നേതൃയോഗത്തെക്കുറിച്ച് അറിയില്ലെന്നും നീലലോഹിതദാസ് പറഞ്ഞു.</p>
<p>പാര്&#x200d;ട്ടിയിലെ അസംതൃപ്തരെ സംഘടിപ്പിച്ചു കൊണ്ടാണ് എ നീലലോഹിത ദാസ് ഇന്ന് കൊച്ചിയില്&#x200d; വിമതയോഗം ചേര്&#x200d;ന്നത്. സി കെ നാണു അനുകൂലികളും യോഗത്തില്&#x200d; പങ്കെടുത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/janata-dal-split-again-rebel-meeting-led-by-a-neelalohitadas-in-kochi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
