<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>SPORT &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sport/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 28 Jun 2018 07:16:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>SPORT &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബ്രസീല്&#x200d; ഇങ്ങനെ കളിച്ചാല്&#x200d; എങ്ങനെ ഇഷ്ടപ്പെടാതിരിക്കും?</title>
		<link>https://www.chandrikadaily.com/brazil-vs-serbia-match-review-by-mohammed-shafi.html</link>
					<comments>https://www.chandrikadaily.com/brazil-vs-serbia-match-review-by-mohammed-shafi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 28 Jun 2018 07:16:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2108 fifa word cup russia]]></category>
		<category><![CDATA[2108 fifa woRLD CUP]]></category>
		<category><![CDATA[brazil]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[Match review]]></category>
		<category><![CDATA[SPORT]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92085</guid>

					<description><![CDATA[മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി ശത്രുവിന്റെ സൗന്ദര്യം ആസ്വദിക്കരുതെന്നാണ്; പക്ഷേ, ബ്രസീല്&#x200d; ഇതുപോലെ കളിച്ചാല്&#x200d; നിങ്ങള്&#x200d; മറ്റേത് ടീമിന്റെ ആരാധകനായിരുന്നാലും &#8211; ആത്യന്തികമായി ഇഷ്ടപ്പെടുന്നത് ഫുട്ബോള്&#x200d; കളിയെ ആണെങ്കില്&#x200d; &#8211; വേറെ നിവൃത്തിയില്ലാതെ വരും. 2-0 എന്ന സ്‌കോര്&#x200d;ലൈനോ ആറിലൊന്ന് സമയത്തേക്ക് ആറ്റിക്കുറുക്കിയ ഹൈലൈറ്റ്സിനോ സൂചന പോലും നല്&#x200d;കാന്&#x200d; പറ്റാത്തത്ര, കണ്ടുതന്നെ അറിയേണ്ട അനുഭവമായിരുന്നു ഇന്നലത്തെ ബ്രസീല്&#x200d; &#8211; സെര്&#x200d;ബിയ മത്സരം. ബ്രസീല്&#x200d; ജയിച്ചു എന്നതല്ല, അവര്&#x200d; ഈ ടൂര്&#x200d;ണമെന്റിലെ ഏറ്റവും നല്ല മത്സരം കളിച്ചു എന്നതാണ് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>മാച്ച് റിവ്യൂ</strong><br />
<strong>മുഹമ്മദ് ഷാഫി</strong></p>
<p>ശത്രുവിന്റെ സൗന്ദര്യം ആസ്വദിക്കരുതെന്നാണ്; പക്ഷേ, ബ്രസീല്&#x200d; ഇതുപോലെ കളിച്ചാല്&#x200d; നിങ്ങള്&#x200d; മറ്റേത് ടീമിന്റെ ആരാധകനായിരുന്നാലും &#8211; ആത്യന്തികമായി ഇഷ്ടപ്പെടുന്നത് ഫുട്ബോള്&#x200d; കളിയെ ആണെങ്കില്&#x200d; &#8211; വേറെ നിവൃത്തിയില്ലാതെ വരും. 2-0 എന്ന സ്‌കോര്&#x200d;ലൈനോ ആറിലൊന്ന് സമയത്തേക്ക് ആറ്റിക്കുറുക്കിയ ഹൈലൈറ്റ്സിനോ സൂചന പോലും നല്&#x200d;കാന്&#x200d; പറ്റാത്തത്ര, കണ്ടുതന്നെ അറിയേണ്ട അനുഭവമായിരുന്നു ഇന്നലത്തെ ബ്രസീല്&#x200d; &#8211; സെര്&#x200d;ബിയ മത്സരം. ബ്രസീല്&#x200d; ജയിച്ചു എന്നതല്ല, അവര്&#x200d; ഈ ടൂര്&#x200d;ണമെന്റിലെ ഏറ്റവും നല്ല മത്സരം കളിച്ചു എന്നതാണ് പ്രധാനം.</p>
<p>കൊറിയയോട് തോറ്റ് ജര്&#x200d;മനി പുറത്തായതിനു പിന്നാലെ അടുത്ത കളികാണാനിരിക്കുമ്പോള്&#x200d;, ഒരു അര്&#x200d;ജന്റീനാ ആരാധകനില്&#x200d; സ്വാഭാവികമായും ഉണ്ടായിരിക്കേണ്ട കുനിഷ്ട് ചിന്ത തീരേ ഇല്ലായിരുന്നു എന്ന് നുണപറയാന്&#x200d; ഞാന്&#x200d; ആഗ്രഹിക്കുന്നില്ല. എല്ലായ്പോഴുമെന്ന പോലെ, ബ്രസീല്&#x200d; തോറ്റുകാണണമെന്ന കൊതിയുണ്ടായിരുന്നു. അതു നടന്നില്ലെങ്കില്&#x200d;, ആവേശകരമായൊരു മത്സരം കാണുകയെങ്കിലും ചെയ്യാമെന്നുണ്ടായിരുന്നു. ഏതായാലും ഉറക്കമിളച്ചത് വെറുതെയായില്ല. കണ്ണുനിറഞ്ഞു &#8211; സന്തോഷം കൊണ്ടും സങ്കടം കൊണ്ടും.</p>
<p>കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബ്രസീലിന് ആധിപത്യമുണ്ടായിരുന്നെങ്കിലും സ്വന്തം വരുതിയിലുള്ള കാല്&#x200d;ക്കുലേറ്റഡ് ഗെയിം ആയിരുന്നില്ല അവര്&#x200d; കളിച്ചത്. എത്ര വീരസ്യം പറഞ്ഞാലും കോസ്റ്ററിക്കക്കെതിരെ രണ്ടു ഗോളടിച്ച് ജയിച്ചത് ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെ ഇഞ്ചുറി ടൈമില്&#x200d; ആയിരുന്നല്ലോ. കോളറോവും മിത്രോവിച്ചും ല്യായിച്ചും സാവിച്ചുമൊക്കെയുള്ള സെര്&#x200d;ബിയ നിര്&#x200d;ണായക മത്സരത്തില്&#x200d; കടുത്ത പോരാട്ടം തന്നെ കാഴ്ചവെക്കുമെന്ന് ഞാന്&#x200d; കണക്കുകൂട്ടി. പക്ഷേ, രണ്ടു കാര്യങ്ങള്&#x200d; യൂറോപ്യരെ ചതിച്ചു. ഒന്ന് &#8211; ഈ മത്സരം വിജയിച്ചേ പറ്റൂ എന്ന അവസ്ഥയിലായിരുന്നു അവര്&#x200d; എന്നത്. രണ്ട് &#8211; തീരെ പ്രതീക്ഷിക്കാത്ത വഴിയിലൂടെ ഗോള്&#x200d; വഴങ്ങേണ്ടി വന്നുവെന്നത്.</p>
<p>4-3-3 എന്നതാണ് മൂന്നു മത്സരങ്ങളിലും ടിറ്റെ ഉപയോഗിച്ച ഫോര്&#x200d;മേഷനെങ്കിലും ഫലത്തില്&#x200d; അത് 4-2-4 എന്ന വിചിത്രമായ ആക്രമണ സമവാക്യമാണെന്ന് ബ്രസീലിന്റെ കളി കണ്ടവര്&#x200d;ക്കെല്ലാം മനസ്സിലായിട്ടുണ്ടാകും. വില്ല്യനും ജീസസിനും നെയ്മറിനുമൊപ്പം കുട്ടിന്യോ കൂടി ചേരുന്ന അറ്റാക്കിങ് ക്വാര്&#x200d;ട്ടെറ്റ് ഇന്ന് ലോകഫുട്ബോളില്&#x200d; ലഭ്യമായ ഏറ്റവും വിനാശകാരിയാണ്. നെയ്മര്&#x200d; നേതൃത്വം കൊടുക്കുന്ന മുന്&#x200d;നിരയ്ക്കൊപ്പമോ ഒരുപക്ഷേ, അതിനു മുകളിലോ നില്&#x200d;ക്കും ഒരുചുവട് പിന്നില്&#x200d; കളിക്കുന്ന കുട്ടിന്യോ. നൃത്തവും കവിതയുമൊന്നുമൊന്നുമല്ല പ്രായോഗികതയാണ് അയാളുടെ മേല്&#x200d;വിലാസം. കുട്ടിന്യോയുടെ കളി മനോഹരമല്ല എന്ന് അര്&#x200d;ത്ഥമാക്കേണ്ടതില്ല. പക്ഷേ, ബ്രസീല്&#x200d; ടീമിലെ പ്രധാനി &#8211; മാടമ്പള്ളിയിലെ യഥാര്&#x200d;ത്ഥ മനോരോഗി &#8211; നെയ്മറിന്റെ സെലിബ്രിറ്റി സ്റ്റാറ്റസിന്റെ നിഴലില്&#x200d; ഒളിച്ചിരിക്കുന്ന കുട്ടിന്യോ ആണെന്ന് ഞാന്&#x200d; പറയും. കുട്ടിന്യോക്ക് ആ റോളെടുക്കാന്&#x200d; പാകത്തില്&#x200d; കാസമിറോ &#8211; പൗളിഞ്ഞോ / ഫെര്&#x200d;ണാണ്ടിഞ്ഞോ സഖ്യം മിഡ്ഫീല്&#x200d;ഡ് നിയന്ത്രിക്കും.</p>
<p>എന്തു വില നല്&#x200d;കേണ്ടി വന്നാലും മൂന്നു പോയിന്റാണ് ലക്ഷ്യമെന്ന് സെര്&#x200d;ബിയ തുടക്കംമുതല്&#x200d;ക്കേ വ്യക്തമാക്കിയിരുന്നതിനാല്&#x200d; കളി വെറുതെ കണ്ടിരിക്കാന്&#x200d; തന്നെ രസമുണ്ടായിരുന്നു. എന്നാല്&#x200d;, ജര്&#x200d;മനിയെ പോലെ പ്രതിരോധം തുറന്നിട്ടുകൊണ്ടുള്ള കളിയായിരുന്നില്ല സെര്&#x200d;ബിയയുടേത്. 4-2-3-1 ല്&#x200d; പ്രതിരോധത്തിനും ആക്രമണത്തിനും തുല്യപ്രാധാന്യമാണ് കോച്ച് ക്രിസ്താവിച്ച് നല്&#x200d;കിയിരുന്നത്. സ്വന്തം ബോക്സില്&#x200d; നിന്ന് എതിര്&#x200d; ഗോള്&#x200d;മുഖത്തേക്ക് അവര്&#x200d; പന്തെത്തിച്ച വേഗതയില്&#x200d; നിന്ന് അത് വ്യക്തമാവും. ഉയരംകുറഞ്ഞ ബ്രസീല്&#x200d; ഫുള്&#x200d;ബാക്കുകളെ പരീക്ഷിക്കുന്നതിനായി ഡീപ്പില്&#x200d; നിന്ന് തൊടുക്കുന്ന ക്രോസുകളായിരുന്നു അവരുടെ പ്രധാന ആയുധം. പക്ഷേ അവര്&#x200d;ക്കു കൂടുതല്&#x200d; സമയം പ്രതിരോധിക്കേണ്ടി വന്നത്, എതിരാളി ബ്രസീല്&#x200d; ആയതുകൊണ്ടു മാത്രമാണ്.</p>
<p>ബ്രസീല്&#x200d; തലങ്ങലും വിലങ്ങും ആക്രമിക്കുന്നു, സെര്&#x200d;ബിയ പ്രതിരോധിക്കുന്നു, അവസരം കിട്ടുമ്പോഴൊക്കെ മടിച്ചുനില്&#x200d;ക്കാതെ അവരും പന്തുമായി മുന്നേറുന്നു എന്നതായിരുന്നു തുടക്കം മുതല്&#x200d;ക്കുള്ള സ്ഥിതി. പാസുകള്&#x200d;ക്കും അതിവേഗ നീക്കങ്ങള്&#x200d;ക്കുമൊപ്പം കളിക്കാരുടെ ഫുട്ട്വര്&#x200d;ക്കും ബ്രസീലിന് വ്യക്തമായ മേല്&#x200d;ക്കൈ നല്&#x200d;കി. നെയ്മര്&#x200d; സ്വാതന്ത്ര്യത്തോടെ കളിച്ചെങ്കിലും കുട്ടിന്യോ തന്നെയായിരുന്നു കളിയുടെ കാരണവര്&#x200d;. ഇടതുഭാഗത്തുനിന്ന് മധ്യത്തിലേക്ക് നീങ്ങാനും ഇരുവശങ്ങളിലേക്കും പന്ത് നല്&#x200d;കാനും തരംകിട്ടുമ്പോഴൊക്കെ ആക്രമണ ഭീഷണി മുഴക്കാനും കുട്ടിന്യോക്കായി. തുറന്ന അവസരങ്ങള്&#x200d; ജീസസ് പാഴാക്കിയപ്പോള്&#x200d; വില്ല്യന്റെ ചുമതല, ഗോളടിക്കുക എന്നതിനേക്കാള്&#x200d; പന്ത് മുന്നിലേക്ക് നല്&#x200d;കുക എന്നതാണെന്നു തോന്നി. ഏതായാലും അര മണിക്കൂര്&#x200d; വരെ സെര്&#x200d;ബിയന്&#x200d; പ്രതിരോധം കുറ്റമറ്റ രീതിയില്&#x200d; പ്രതിരോധിച്ചു. ബോക്സിനകത്ത് &#8216;മുട്ടായി ഉണ്ടാക്കാന്&#x200d;&#8217; അവര്&#x200d; അനുവാദം നല്&#x200d;കിയതേയില്ല. ഒരു ത്രൂപാസിലൂടെയോ വണ്&#x200d; ടു വണ്&#x200d; മൂവിലൂടെയോ ആയിരിക്കും ബ്രസീലിന്റെ ഗോള്&#x200d; വരിക എന്ന് തോന്നിച്ച നിമിഷങ്ങള്&#x200d;. മറുവശത്ത് മിത്രോവിച്ച് മികച്ചൊരവസരം പാഴാക്കുകയും ചെയ്തു.</p>
<p>ആദ്യപകുതിയുടെ രണ്ടാം അര്&#x200d;ധമായപ്പോഴേക്കും ബ്രസീലിന്റെ കളിക്ക് വേഗത ഒരല്&#x200d;പം കുറഞ്ഞതായി തോന്നി. സെര്&#x200d;ബിയ ആകട്ടെ, അതുവരെ സമര്&#x200d;ത്ഥമായി വഴിയടച്ചതിന്റ ആത്മവിശ്വാസത്തിലുമായിരുന്നു. എന്നാല്&#x200d; കൃത്യസമയത്തു തന്നെ ശൂന്യതയില്&#x200d; നിന്നെന്ന പോലെ ഗോള്&#x200d; വന്നു. ഏകദേശം മധ്യഭാഗത്തു നിന്ന് കുട്ടിന്യോ പന്ത് ഉയര്&#x200d;ത്തിവിടുമ്പോള്&#x200d; ഒമ്പത് സെര്&#x200d;ബിയന്&#x200d; കളിക്കാര്&#x200d; അയാള്&#x200d;ക്കു മുന്നിലുണ്ടായിരുന്നു. പക്ഷേ, ഏറെക്കുറെ സ്വതന്ത്രനായി ഓടിക്കയറിയ പൗളിഞ്ഞോക്ക് പന്ത് കിട്ടാന്&#x200d; പാകത്തില്&#x200d; കൃത്യമായിരുന്നു ആ ഡെലിവറി. അതുവരെ മുന്നോട്ടുകയറിയാ ഗോള്&#x200d;കീപ്പര്&#x200d; പന്ത് കുത്തിയകറ്റുമെന്ന പ്രതീക്ഷയിലാവണം മൂന്നു പേരുണ്ടായിട്ടും സെര്&#x200d;ബിയന്&#x200d; പ്രതിരോധം പൗളിഞ്ഞോയെ വെറുതെവിട്ടത്. പക്ഷേ, മുന്നോട്ട് സ്ട്രെച്ച് ചെയ്ത ഗോള്&#x200d;കീപ്പറുടെ കൈയില്&#x200d; പന്ത് തട്ടുന്നതിന്റെ തൊട്ടുമുന്നത്തെ അര്&#x200d;ധ നിമിഷത്തില്&#x200d; പന്തിന്മേല്&#x200d; സ്പര്&#x200d;ശിക്കാന്&#x200d; പൗളിഞ്ഞോക്ക് കഴിഞ്ഞു. നഗ്‌നപാദനായിരുന്നെങ്കില്&#x200d; വിരല്&#x200d;ത്തുമ്പാകണം പന്തില്&#x200d; കൊള്ളേണ്ടിയിരുന്നത്. പക്ഷേ, അത് ധാരാളമായിരുന്നു. നിസ്സഹായരായി നില്&#x200d;ക്കുന്ന സെര്&#x200d;ബ് കളിക്കാരെ പരിഹസിച്ചെന്ന പോലെ പന്ത് വലയിലെത്തി.</p>
<p>ഗോളടിച്ചതിനു ശേഷം ബ്രസീല്&#x200d; എന്തുചെയ്യുന്നു എന്നറിയാനായിരുന്നു എനിക്ക് കൗതുകം. സ്വിറ്റ്സര്&#x200d;ലാന്റിനെതിരെ പുലര്&#x200d;ത്തിയ ആലസ്യത്തിന് അവര്&#x200d; വലിയ വിലനല്&#x200d;കേണ്ടി വന്നതാണ്. പക്ഷേ, ഇത്തവണ ബ്രസീല്&#x200d; ആ തെറ്റ് തിരുത്തിയതായി തോന്നി. ആക്രമണം നിര്&#x200d;ത്താനോ പന്തിന്മേലുള്ള ആധിപത്യം ഉപേക്ഷിക്കാനോ അവര്&#x200d; തയ്യാറായില്ല. ആദ്യപകുതിയുടെ അവസാനം വരെ മഞ്ഞപ്പട ഭീഷണിയുയര്&#x200d;ത്തി.</p>
<p>ഇടവേളക്കു ശേഷമിറങ്ങിയ സെര്&#x200d;ബിയ മറ്റൊരു ടീമായിരുന്നു. തുടരെത്തുടരെ ആക്രമണങ്ങള്&#x200d; നയിച്ച അവര്&#x200d; ബ്രസീലിന്റെ പിന്&#x200d;നിരയില്&#x200d; പരിഭ്രാന്തി പരത്തി. മിറാന്&#x200d;ഡ അക്രോബാറ്റിക് സ്‌കില്ലിലൂടെ അടിച്ചൊഴിവാക്കിയ ഫ്രീകിക്കിലും ഗോള്&#x200d;കീപ്പര്&#x200d; വീണുകിടക്കെ മിത്രോവിച്ച് തൊടുത്ത ഹെഡ്ഡറിലും ഗോള്&#x200d;വീഴാതെ ബ്രസീല്&#x200d; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രമാണ്. എന്നാല്&#x200d;, കളിയുടെ ഗതിക്കു വിപരീതമായി ഗോള്&#x200d;നേടാന്&#x200d; ബ്രസീലിനായതോടെ സെര്&#x200d;ബിയയുടെ കഥ കഴിഞ്ഞു. നെയ്മര്&#x200d; തൊടുത്ത ഫ്രീകിക്ക് വലയിലേക്ക് ഹെഡ്ഡ് ചെയ്യാന്&#x200d; പാകത്തില്&#x200d; സെര്&#x200d;ബിയന്&#x200d; ബോക്സില്&#x200d; സ്പേസ് ഉണ്ടാക്കിയ മിറാന്&#x200d;ഡക്കു കൂടി ആ ഗോളില്&#x200d; പങ്കുണ്ട്. താന്&#x200d; നിലത്തുവീഴുന്നതിനൊപ്പം എതിര്&#x200d;താരത്തെ കൂടി മിറാന്&#x200d;ഡ വീഴ്ത്തി. അതേസമയം, നിയര്&#x200d; പോസ്റ്റില്&#x200d; സില്&#x200d;വക്ക് ചാടാനും ഹെഡ്ഡര്&#x200d; തൊടുക്കാനുമുള്ള അവസരം നല്&#x200d;കിയ ഡിഫന്&#x200d;സും ഇതില്&#x200d; പ്രതിയാണ്. നിലത്തുവീണയാള്&#x200d; പോരാതെ മൂന്നുപേരാണ് ഈസമയത്ത് ആ പ്രദേശത്തുണ്ടായിരുന്നത്. എന്നിട്ടും സില്&#x200d;വക്ക് യാതൊരു വെല്ലുവിളിയും നേരിടേണ്ടി വന്നില്ല.</p>
<p>കുഷ്യന്&#x200d; കിട്ടിയതോടെ കളിയെ കൊന്നുകളയുക എന്നതായിരുന്നു ബ്രസീല്&#x200d; തന്ത്രം. എതിരാളിക്ക് പന്തു നല്&#x200d;കാതെ വണ്&#x200d;ടച്ചുമായി അവര്&#x200d; മൈതാനം ചുറ്റിയപ്പോള്&#x200d; കളി വിരസമായി. ആ വിരസത ടിറ്റെയുടെ കണക്കുപുസ്തകത്തില്&#x200d; ഉള്ളതു തന്നെയായിരുന്നു. പന്തു കിട്ടാതെ എന്തു ഫുട്ബോള്&#x200d; കളിക്കാന്&#x200d;; സെര്&#x200d;ബിയക്കാര്&#x200d; മാനസികമായും ശാരീരികയമായും തളര്&#x200d;ന്നുകഴിഞ്ഞിരുന്നു. ഇടക്കിടെ ലോങ് ബോളുകളുമായി മഞ്ഞപ്പട ആക്രമണം നടത്തുക കൂടി ചെയ്തതോടെ ജയിക്കാനുള്ള ഇനി ഗോള്&#x200d;വഴങ്ങാതിരിക്കുക എന്ന ഗതികേടിലേക്ക് സെര്&#x200d;ബിയ സ്വയം പരുവപ്പെട്ടു. അവസാന ഘട്ടങ്ങളില്&#x200d; ഗോളടിക്കാന്&#x200d; വേണ്ടി നെയ്മര്&#x200d; അനാവശ്യമായ ഡ്രിബ്ലിങുകള്&#x200d;ക്ക് മുതിര്&#x200d;ന്നില്ലായിരുന്നെങ്കില്&#x200d; വിജയമാര്&#x200d;ജിന്&#x200d; ഉയര്&#x200d;ന്നേനെ.</p>
<p>ടിറ്റെയുടെ ആക്രമാത്മക തന്ത്രങ്ങളുടെ വിജയമാണ് ബ്രസീലിന്റേത്. കളിക്കാരുടെ ശൈലിക്കും സ്‌കില്&#x200d;സിനും അനുസൃതമായിക്കൂടിയാണ് ടിറ്റെ തന്ത്രങ്ങള്&#x200d; ഒരുക്കുന്നത്. ആവശ്യസമയത്ത് കളിയുടെ വേഗം കൂട്ടാനും കുറക്കാനും പൊസിഷനുകള്&#x200d; മാറി എതിരാളികളെ സമ്മര്&#x200d;ദത്തിലാക്കാനും ഇതുകൊണ്ട് കഴിയുന്നു. ഒരേരീതിയില്&#x200d; തൊണ്ണൂറു മിനുട്ടും കളിച്ച ജര്&#x200d;മനി തോറ്റിടത്താണ് ആക്രമണത്തില്&#x200d; വൈവിധ്യം പുലര്&#x200d;ത്തുന്ന ബ്രസീല്&#x200d; വ്യത്യാസമുണ്ടാക്കുന്നത് എന്നകാര്യം ശ്രദ്ധിക്കുക. അതേസമയം, ടിറ്റെയുടെ ഭാഗ്യം എല്ലാ പൊസിഷനുകളിലേക്കും ചേരുന്ന ലോകോത്തര കളിക്കാര്&#x200d; ലഭ്യമാണെന്നതാണ്; മാഴ്സലോ കയറിയ ശേഷം അവിടെ വന്ന ഫിലിപ് ലൂയിസ് കളിച്ചതും നെയ്മറുമായും കുട്ടിന്യോയുമായും അയാള്&#x200d; ലിങ്ക് ചെയ്തതും ഓര്&#x200d;ക്കുക. അര്&#x200d;ജന്റീനയുടെ പ്രതിസസന്ധി, അവര്&#x200d;ക്ക് ഉള്ള കളിക്കാരെ വെച്ച് പൊസിഷനുകള്&#x200d; നിറക്കേണ്ടി വരുന്നു എന്നതാണ്.</p>
<p>രണ്ടുകാര്യങ്ങള്&#x200d; കൂടി പറയട്ടെ; ഒന്ന് &#8211; ഇന്നലത്തെ മത്സരത്തില്&#x200d; സെര്&#x200d;ബിയക്ക് ജയം അനിവാര്യമായതു കൊണ്ടാണ് ബ്രസീലിന് തങ്ങളുടെ ശൈലി വിജയകരമായി പരീക്ഷിക്കാനുള്ള സ്പേസ് ലഭിച്ചത്. എതിരാളികള്&#x200d; അള്&#x200d;ട്രാ ഡിഫന്&#x200d;സീവ് ആയി കളിക്കുകയോ ഒരു ഗോള്&#x200d; നേരത്തെ വഴങ്ങുകയോ ചെയ്യുന്ന അവസരങ്ങളില്&#x200d; ബ്രസീല്&#x200d; എങ്ങനെയാവും കളിക്കുക എന്നറിയാന്&#x200d; കൗതുകമുണ്ട്. ഈ ലോകകപ്പില്&#x200d; തന്നെ അവസരമുണ്ടാകട്ടെ എന്നാശിക്കുന്നു.<br />
രണ്ട് &#8211; നെയ്മറിനെപ്പറ്റിയാണ്. ബ്രസീലിന്റെ ഈ ശൈലിയില്&#x200d; അയാള്&#x200d; ഒരു ബാധ്യതയാണ്. ടീമിന്റെ അതിവേഗ നീക്കങ്ങള്&#x200d; അയാളുടെ കാലുകളിലെത്തുമ്പോള്&#x200d; മന്ദഗതിയിലാകുന്നുണ്ട്. ഒരേ വേഗത്തില്&#x200d; ഓടിക്കയറിയ സഹതാരങ്ങളെ നിരാശരാക്കുന്ന രീതിയാണത്. അനുകൂല സാഹചര്യങ്ങളില്&#x200d; അതുകൊണ്ട് വലിയ കുഴപ്പമില്ലായിരിക്കാം. സ്‌കില്&#x200d;സും ഡ്രിബിള്&#x200d;സും അപ്രതീക്ഷിത പാസുകളുമൊക്കെയായി അയാള്&#x200d; എതിരാളികളെ വിഷമിപ്പിക്കുന്നുണ്ട് എന്നതും ശരിയാണ്. പക്ഷേ, ആ പൊസിഷനില്&#x200d; കുട്ടിന്യോയുമായി കുറച്ചുകൂടി വേഗതയില്&#x200d; ലിങ്ക് ചെയ്യുന്ന ഒരു യൂട്ടിലിറ്റി പ്ലേയര്&#x200d; ആയിരുന്നെങ്കില്&#x200d; എതിര്&#x200d;ഗോള്&#x200d;മുഖത്ത് ഭീഷണിയൊഴിഞ്ഞ നേരമുണ്ടാകില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brazil-vs-serbia-match-review-by-mohammed-shafi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരോഗ്യം, അതാണ് മുഖ്യമെന്ന് ടിറ്റേ, നെയ്മര്&#x200d;ക്കായി കാത്തുനില്&#x200d;ക്കില്ല</title>
		<link>https://www.chandrikadaily.com/sports-23.html</link>
					<comments>https://www.chandrikadaily.com/sports-23.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 14 Mar 2018 18:23:12 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[SPORT]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=74854</guid>

					<description><![CDATA[&#160; റിയോ: ആരോഗ്യമാണ് പ്രധാനം, താരമല്ല-പറയുന്നത് ബ്രസീല്&#x200d; കോച്ച് ടിറ്റെ. സൂപ്പര്&#x200d; താരം നെയ്മര്&#x200d; പരുക്കില്&#x200d; തളര്&#x200d;ന്ന് ചികില്&#x200d;സാ കട്ടിലില്&#x200d; വിശ്രമിക്കുമ്പോള്&#x200d; കോച്ചിന്റെ വാക്കുകള്&#x200d;ക്ക് പ്രസക്തിയുണ്ട്. ഏത് സൂപ്പര്&#x200d; താരമായാലും തന്റെ പ്രഥമ പരിഗണന ആരോഗ്യമുള്ള താരമാണെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ നെയ്മര്&#x200d; സമ്മര്&#x200d;ദ്ദക്കൂട്ടിലായി. നേരത്തെ ടീമിന്റെ നായകസ്ഥാനത്തേക്ക് ടിറ്റോ കണ്ട് വെച്ച താരമാണ് നെയ്മര്&#x200d;. പക്ഷേ ഫ്രഞ്ച് ലീഗില്&#x200d; പി.എസ്.ജിക്കായി കളിക്കുന്ന സൂപ്പര്&#x200d; താരം മാര്&#x200d;സലിയുമായുള്ള ഫ്രഞ്ച് കപ്പ് മല്&#x200d;സരത്തിനിടെ പരുക്കില്&#x200d; പുറത്തായി ഇപ്പോള്&#x200d; വലത് കാല്&#x200d;പാദത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>റിയോ: ആരോഗ്യമാണ് പ്രധാനം, താരമല്ല-പറയുന്നത് ബ്രസീല്&#x200d; കോച്ച് ടിറ്റെ. സൂപ്പര്&#x200d; താരം നെയ്മര്&#x200d; പരുക്കില്&#x200d; തളര്&#x200d;ന്ന് ചികില്&#x200d;സാ കട്ടിലില്&#x200d; വിശ്രമിക്കുമ്പോള്&#x200d; കോച്ചിന്റെ വാക്കുകള്&#x200d;ക്ക് പ്രസക്തിയുണ്ട്. ഏത് സൂപ്പര്&#x200d; താരമായാലും തന്റെ പ്രഥമ പരിഗണന ആരോഗ്യമുള്ള താരമാണെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ നെയ്മര്&#x200d; സമ്മര്&#x200d;ദ്ദക്കൂട്ടിലായി. നേരത്തെ ടീമിന്റെ നായകസ്ഥാനത്തേക്ക് ടിറ്റോ കണ്ട് വെച്ച താരമാണ് നെയ്മര്&#x200d;. പക്ഷേ ഫ്രഞ്ച് ലീഗില്&#x200d; പി.എസ്.ജിക്കായി കളിക്കുന്ന സൂപ്പര്&#x200d; താരം മാര്&#x200d;സലിയുമായുള്ള ഫ്രഞ്ച് കപ്പ് മല്&#x200d;സരത്തിനിടെ പരുക്കില്&#x200d; പുറത്തായി ഇപ്പോള്&#x200d; വലത് കാല്&#x200d;പാദത്തില്&#x200d; സര്&#x200d;ജറിയും കഴിഞ്ഞ് വിശ്രമത്തിലാണ്. കുറഞ്ഞത് മൂന്ന് മാസമെടുക്കും അദ്ദേഹം മൈതാനത്തിറങ്ങാനെന്നാണ് മെഡിക്കല്&#x200d; റിപ്പോര്&#x200d;ട്ട്. ലോകകപ്പില്&#x200d; ബ്രസീല്&#x200d; സ്വിറ്റ്‌സര്&#x200d;ലാന്&#x200d;ഡിനെതിരെ ആദ്യ മല്&#x200d;സരം കളിക്കുന്നതാവട്ടെ ജൂണ്&#x200d; 17 നും. നൂറ് ശതമാനം പ്രൊഫഷണലാണ് ടിറ്റെ. നല്ല ആരോഗ്യമാണ് അദ്ദേഹത്തിന്റെ സെലക്ഷന്&#x200d; മാനദണ്ഡം. നൂറ് ശതമാനം ഫിറ്റ്‌നസ് തെളിയിക്കാതെ ഒരാളുമായി താന്&#x200d; മൈതാനത്തിറങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നെയ്മറിന്റെ പിതാവും പറഞ്ഞത് ആരോഗ്യത്തെക്കുറിച്ചാണ്. മൂന്ന് മാസത്തെ വിശ്രമത്തിന് ശേഷം പൂര്&#x200d;ണാരോഗ്യത്തോടെ അദ്ദേഹത്തിന് തിരിച്ചുവരാനായാല്&#x200d; ലോകകപ്പില്&#x200d; കളിക്കാം. അല്ലാത്തപക്ഷം പുറത്തിരിക്കാം. ആരോഗ്യമില്ലാത്ത ഒരു താരവുമായി ലോകകപ്പല്ല, ഒരു ലീഗ് മല്&#x200d;സരം പോലും ജയിക്കാനാവില്ലെന്ന് വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സംസാരിക്കവെ ടിറ്റേ പറഞ്ഞു. രാജ്യത്തിന് വേണ്ടി ഇതിനകം 83 മല്&#x200d;സരങ്ങളില്&#x200d; നിന്നായി 53 ഗോളുകള്&#x200d; സ്‌ക്കോര്&#x200d; ചെയ്തിരിക്കുന്നു നെയ്മര്&#x200d;. ഈ മാസാവസാനത്തില്&#x200d; ലോകകപ്പ് മുന്&#x200d;നിര്&#x200d;ത്തി ബ്രസീല്&#x200d; ടീം സൗഹൃദ മല്&#x200d;സരങ്ങള്&#x200d;ക്കായി ഇറങ്ങുകയാണ്. ഈ മല്&#x200d;സരങ്ങളിലൊന്നിലും നെയ്മര്&#x200d;ക്ക് കളിക്കാനാവില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sports-23.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയുടെ പേസ്-രാജ സഖ്യത്തിന് കന്നി കിരീടം</title>
		<link>https://www.chandrikadaily.com/first-tittle-fpr-paes-raja-duo-at-knoxville-challenger.html</link>
					<comments>https://www.chandrikadaily.com/first-tittle-fpr-paes-raja-duo-at-knoxville-challenger.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 14 Nov 2017 11:33:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[India]]></category>
		<category><![CDATA[PAES]]></category>
		<category><![CDATA[Raja]]></category>
		<category><![CDATA[SPORT]]></category>
		<category><![CDATA[TEENIS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53919</guid>

					<description><![CDATA[ടെന്നിസീ: ഇന്ത്യയുടെ പേസ്-രാജ സഖ്യത്തിന് കന്നി കിരീടം.നോക്‌സ് വില്ലി ചലഞ്ചര്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജോടികളായ ലിയാണ്ടര്‍ പേസ് -പുരവ് രാജ സഖ്യം, അമേരിക്കന്‍-ആസ്‌ത്രേലിയന്‍ സഖ്യമായ ജയിംസ് കാരെറ്റാനിജോണ്‍ പാറ്റ്‌റിക് സ്മിത്ത് സഖ്യത്തെ പരാജയപ്പെടുത്തിയാണ് കന്നി കിരീടം സ്വന്തമാക്കിയത്. ഈ വര്‍ഷം ആഗസ്തിലാണ് പേസ്-രാജ സഖ്യം ഒന്നിച്ചത്. കലാശപ്പോരാട്ടത്തില്‍ ടോപ് സീഡായ ഇന്ത്യന്‍ ജോടികള്‍ക്ക് മുന്നില്‍ ജയിംസ് കാരെറ്റാനിജോണ്‍- പാറ്റ്‌റിക് സ്മിത്ത് സഖ്യം കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. കളിയില്‍ ബ്രേക്ക് പോയിന്റുകള്‍ കൊണ്ട് ഇന്ത്യന്‍ താരങ്ങളെ വീഴ്ത്താന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ടെന്നിസീ: ഇന്ത്യയുടെ പേസ്-രാജ സഖ്യത്തിന് കന്നി കിരീടം.നോക്‌സ് വില്ലി ചലഞ്ചര്&#x200d; ടെന്നിസ് ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; ഇന്ത്യന്&#x200d; ജോടികളായ ലിയാണ്ടര്&#x200d; പേസ് -പുരവ് രാജ സഖ്യം, അമേരിക്കന്&#x200d;-ആസ്‌ത്രേലിയന്&#x200d; സഖ്യമായ ജയിംസ് കാരെറ്റാനിജോണ്&#x200d; പാറ്റ്‌റിക് സ്മിത്ത് സഖ്യത്തെ<br />
പരാജയപ്പെടുത്തിയാണ് കന്നി കിരീടം സ്വന്തമാക്കിയത്. ഈ വര്&#x200d;ഷം ആഗസ്തിലാണ് പേസ്-രാജ സഖ്യം ഒന്നിച്ചത്. കലാശപ്പോരാട്ടത്തില്&#x200d; ടോപ് സീഡായ ഇന്ത്യന്&#x200d; ജോടികള്&#x200d;ക്ക് മുന്നില്&#x200d; ജയിംസ് കാരെറ്റാനിജോണ്&#x200d;- പാറ്റ്‌റിക് സ്മിത്ത് സഖ്യം കടുത്ത വെല്ലുവിളിയാണ് ഉയര്&#x200d;ത്തിയത്. കളിയില്&#x200d; ബ്രേക്ക് പോയിന്റുകള്&#x200d; കൊണ്ട് ഇന്ത്യന്&#x200d; താരങ്ങളെ വീഴ്ത്താന്&#x200d; പലവട്ടം ജയിംസ് കാരെറ്റാനിജോണ്&#x200d; -പാറ്റ്‌റിക് സ്മിത്ത് സഖ്യം ശ്രമിച്ചിരുന്നെങ്കിലും പേസ്-രാജ സഖ്യം ജയം കൈപിടിയില്&#x200d; ഒതുക്കുകയായിരുന്നു. സ്‌കോര്&#x200d; 7-6(4), 7-6(4).</p>
<p>നേരത്തെ കനേഡിയന്&#x200d; താരമായ ആദില്&#x200d; ഷമാസ്ദീനും അമേരിക്കന്&#x200d; താരമായ സ്‌കോട്ട് ലിപ്‌സ്‌കിയോടുമൊപ്പം റാക്കറ്റേന്തിയ പേസ് ഈ സീസണില്&#x200d; മൂന്ന് ചലഞ്ചര്&#x200d; കിരീടം നേടിയിരുന്നു. അതോടൊപ്പം രാജ &#8211; ദിവിജ് ശരണ്&#x200d; സഖ്യം ബോര്&#x200d;ഡോക്‌സ് ചലഞ്ചര്&#x200d; കിരീടവും സ്വന്തമാക്കിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/first-tittle-fpr-paes-raja-duo-at-knoxville-challenger.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
