<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Sports hub &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sports-hub/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 08 Nov 2017 18:02:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Sports hub &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇതാണ് റിയല്‍  സ്‌പോര്‍ട്‌സ് ഹബ്ബ്</title>
		<link>https://www.chandrikadaily.com/it-is-the-real-sports-hub.html</link>
					<comments>https://www.chandrikadaily.com/it-is-the-real-sports-hub.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 08 Nov 2017 17:50:36 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kamal varadoor]]></category>
		<category><![CDATA[Sports hub]]></category>
		<category><![CDATA[third eye]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52822</guid>

					<description><![CDATA[&#160; ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തിരുവനന്തപുരം കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് അഥവാ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അറിയപ്പെടാന്‍ പോവുന്നത് ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി-20 പരമ്പര രാജ്യത്തിന് സമ്മാനിച്ച വേദി എന്ന നിലയിലാണ്. പക്ഷേ കേരളാ ചരിത്രത്തില്‍, നമ്മുടെ സ്‌പോര്‍ട്‌സ് ചരിത്രത്തില്‍ സ്‌പോര്‍ട്‌സ് ഹബ് അറിയപ്പെടാന്‍ പോവുന്നത് സംസ്ഥാനത്തെ ഏറ്റവും മികച്ച രാജ്യാന്തര സ്‌റ്റേഡിയം എന്ന നിലയിലായിരിക്കും. ഇത് വരെ നമ്മുടെ പ്രധാന കായികവേദി കൊച്ചി കലൂരിലെ നെഹ്‌റു സ്‌റ്റേഡിയമായിരുന്നെങ്കില്‍ ആദ്യ രാജ്യാന്തര മല്‍സരം വഴി സ്‌പോര്‍ട്‌സ് ഹബ് നേടിയെടുത്ത [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഇന്ത്യന്&#x200d; ക്രിക്കറ്റ് ചരിത്രത്തില്&#x200d; തിരുവനന്തപുരം കാര്യവട്ടത്തെ സ്‌പോര്&#x200d;ട്‌സ് ഹബ് അഥവാ ഗ്രീന്&#x200d;ഫീല്&#x200d;ഡ് സ്റ്റേഡിയം അറിയപ്പെടാന്&#x200d; പോവുന്നത് ന്യൂസിലാന്&#x200d;ഡിനെതിരായ ആദ്യ ടി-20 പരമ്പര രാജ്യത്തിന് സമ്മാനിച്ച വേദി എന്ന നിലയിലാണ്. പക്ഷേ കേരളാ ചരിത്രത്തില്&#x200d;, നമ്മുടെ സ്‌പോര്&#x200d;ട്‌സ് ചരിത്രത്തില്&#x200d; സ്‌പോര്&#x200d;ട്‌സ് ഹബ് അറിയപ്പെടാന്&#x200d; പോവുന്നത് സംസ്ഥാനത്തെ ഏറ്റവും മികച്ച രാജ്യാന്തര സ്‌റ്റേഡിയം എന്ന നിലയിലായിരിക്കും. ഇത് വരെ നമ്മുടെ പ്രധാന കായികവേദി കൊച്ചി കലൂരിലെ നെഹ്‌റു സ്‌റ്റേഡിയമായിരുന്നെങ്കില്&#x200d; ആദ്യ രാജ്യാന്തര മല്&#x200d;സരം വഴി സ്‌പോര്&#x200d;ട്‌സ് ഹബ് നേടിയെടുത്ത ഖ്യാതി ചെറുതല്ല. കഴിഞ്ഞ ദിവസം നടന്ന കിവീസിനെതിരായ അവസാന ടി-20 മല്&#x200d;സരത്തിന് ശേഷം വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ഇന്ത്യന്&#x200d; ക്യാപ്റ്റന്&#x200d; വിരാത് കോലി സ്‌പോര്&#x200d;്ട്‌സ് ഹബിനെക്കുറിച്ച് പറഞ്ഞത് രാജ്യത്തെ ഏറ്റവും മികച്ച വേദികളില്&#x200d; ഒന്ന് എന്നാണ്. കിവി ക്യാപ്റ്റന്&#x200d; കെയിന്&#x200d; വില്ല്യംസണ്&#x200d; വിശദീകരിച്ചത് മൈതാനത്തിന്റെ ഉന്നത നിലവാരം കൊണ്ട് മാത്രമാണ് അല്&#x200d;പ്പ സമയമെങ്കിലും മല്&#x200d;സരം നടന്നത് എന്നാണ്.<br />
ഇന്ത്യന്&#x200d; ഹെഡ് കോച്ച് രവിശാസ്ത്രി, മുന്&#x200d;കാല ക്രിക്കറ്റര്&#x200d;മാരായ സജ്ഞയ് മഞ്ച്‌രേക്കര്&#x200d;, സ്‌ക്കോട്ട് സ്‌റ്റൈറിസ്, വി.വി.എസ് ലക്ഷ്മണ്&#x200d; തുടങ്ങിയവരെല്ലാം ഏറ്ററ്വും മികച്ച മൈതാനങ്ങളുടെ പട്ടികയിലേക്ക് ആദ്യ മല്&#x200d;സരത്തിലൂടെ തന്നെ സ്‌പോര്&#x200d;ട്‌സ് ഹബിനെ ഉയര്&#x200d;ത്തിയിരിക്കുന്നു. രണ്ട് വര്&#x200d;ഷം മുമ്പ് നടന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദി എന്ന നിലയിലാണ് ആദ്യമായി സ്‌പോര്ട്‌സ് ഹബ് വാര്&#x200d;ത്തകളിലേക്ക് വന്നത്. അന്ന് പൂര്&#x200d;ണമായും പ്രവര്&#x200d;ത്തനക്ഷമമായിരുന്നില്ല സ്‌റ്റേഡിയം. പിന്നെ സാര്&#x200d;ക്ക് ഫുട്‌ബോള്&#x200d; നന്നപ്പോഴും നിര്&#x200d;മാണപ്രവര്&#x200d;ത്തനങ്ങള്&#x200d; പൂര്&#x200d;ത്തീകരിച്ചിരുന്നില്ല. ഇപ്പോള്&#x200d; ആദ്യ രാജ്യാന്തര ക്രിക്കറ്റ് മല്&#x200d;സരത്തിന് സ്‌പോര്&#x200d;ട്‌സ് ഹബ് ആതിഥേയത്വം വഹിച്ചത് എല്ലാ ഒരുക്കങ്ങളോടും കൂടിയായിരുന്നു. അതിന്റെ ഗുണവുമുണ്ടയി.<br />
തുലാ മഴയില്&#x200d; മല്&#x200d;സരം അസാധ്യമെന്ന് എല്ലാവരും വിധിയെഴുതിയ ഘട്ടത്തിലാണ് ഗ്രൗണ്ട് സ്റ്റാഫ് അല്&#x200d;ഭുതകരമായ പ്രവര്&#x200d;ത്തനം നടത്തി രാത്രി ഒമ്പതിന് ശേഷം മല്&#x200d;സരം ഉറപ്പാക്കിയത്. ക്യൂറേറ്ററുടെയും ഗ്രൗണ്ട് സ്റ്റാഫിന്റെയും കഠിനാദ്ധ്വാനത്തിന് മാച്ച് റഫറി അംഗീകാരം നല്&#x200d;കിയത് ക്രിക്കറ്റ് ചരിത്രത്തിലെ നല്ല അധ്യായങ്ങളില്&#x200d; ഒന്നാണ്. രാപ്പകല്&#x200d; വിയര്&#x200d;പ്പൊഴുക്കിയാണ് ഗ്രൗണ്ട് സ്റ്റാഫ് മല്&#x200d;സരം സാധ്യമാക്കിയത്. അവരുടെ ആത്മാര്&#x200d;ത്ഥയെ അംഗീകരിക്കണം. നൂറോളം പേരാണ് വിശ്രമമില്ലാതെ ജോലി ചെയ്തത്. സൂപ്പര്&#x200d; സോപ്പര്&#x200d; ഉള്&#x200d;പ്പെടെയുളള ആധുനിക സംവിധാനങ്ങളുടെ ശക്തിയേക്കാള്&#x200d; പ്രകടമായത് മല്&#x200d;സരം ഏത് വിധേനയും സാധ്യമാക്കാനുള്ള സംഘാടകരുടെ കഠിന പ്രയത്‌നമായിരുന്നു.<br />
വൈകി മല്&#x200d;സരം തുടങ്ങിയിട്ടും മഴയില്&#x200d; കുതിര്&#x200d;ന്ന സാഹചര്യം എവിടെയും പ്രതിഫലിച്ചില്ല. ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടര്&#x200d; 17 ഫുട്‌ബോളില്&#x200d; ഘാനയും മാലിയും തമ്മിലുളള ക്വാര്&#x200d;ട്ടര്&#x200d; ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിലായിരുന്നു നടന്നത്. കനത്ത മഴയില്&#x200d; നടന്ന ആ മല്&#x200d;സരത്തിന് ശേഷം സത്യത്തില്&#x200d; ഇന്ദിരാഗാന്ധി സ്‌റ്റേഡിയം ചളിക്കുളമായിരുന്നു. സ്‌പോര്&#x200d;ട്‌സ് ഹബ് പക്ഷേ രാത്രി കളി തുടങ്ങുമ്പോഴും അര്&#x200d;ധരാത്രിയോടെ കളി അവസാനിക്കുമ്പോഴും ഒരു പോറലുമേല്&#x200d;ക്കാത്ത തരത്തിലായിരുന്നു. ബര്&#x200d;മൂഡാ ഗ്രാസിന് ഒന്നും സംഭവിച്ചില്ല. എവിടെയും ഒരു ബൂട്ടടയാളം പോലുമുണ്ടായിരുന്നില്ല.<br />
കാണികളുടെ ആവേശവും ക്ഷമയും മല്&#x200d;സര വിജയത്തില്&#x200d; വലിയ പങ്ക് വഹിച്ചു. മഴ പെയ്തു കൊണ്ടിരുന്നപ്പോഴും ഗ്യാലറികള്&#x200d; ആര്&#x200d;ത്തുവിളിച്ചു. താരങ്ങള്&#x200d; മൈതാനത്ത് ഫുട്‌ബോള്&#x200d; കളിക്കുമ്പോള്&#x200d; അവര്&#x200d;ക്കൊപ്പമുണ്ടായിരുന്നു കാണികള്&#x200d;. ഈ സജീവ ഇടപെടലിനെ സ്‌ക്കോട്ട് സ്‌റ്റൈറിസ് എന്ന മുന്&#x200d; കിവി താരം വിശേഷിപ്പിച്ചത് ഇത്തരത്തിലൊരു ലൈവ് കാണികള്&#x200d; എവിടെയുമില്ല എന്നാണ്. ഉച്ചയോട പലരും ഗ്യാലറിയിലെത്തിയിരുന്നു. അര്&#x200d;ധരാത്രി പന്ത്രണ്ട് വരെ അവര്&#x200d; അതേ ഇരിപ്പിടത്തില്&#x200d; കൊട്ടും ബഹളവുമായി സജീവമായിരുന്നു.<br />
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്&#x200d;, പാര്&#x200d;ക്കിംഗ് തുടങ്ങി രാജ്യാന്തര കായിക മാമാങ്ക വേദികളെ പ്രശ്‌നത്തിലേക്ക് നയിക്കുന്ന വിഷയങ്ങളില്ലെല്ലാം സ്‌പോര്&#x200d;ട്‌സ് ഹബ് അധികാരികള്&#x200d; ജാഗ്രത പാലിച്ചിട്ടുണ്ട്. പ്രൊഫഷണലിസമെന്നത് നമ്മുടെ സംഘാടനത്തിന്റെ ശക്തമായ ഭാഗമാണെന്ന സത്യവും തെളിയിക്കപ്പെട്ടു. കേരളാ ക്രിക്കറ്റ് അസോസിയേഷനും ജാഗ്രതയോടെ നിലയുറപ്പിച്ചു.<br />
ഇന്ത്യ ന്യൂസിലാന്&#x200d;ഡിനെ പരാജയപ്പെടുത്തി അവര്&#x200d;ക്കെതിരെ ആദ്യമായി ടി-20 പരമ്പര സ്വന്തമാക്കിയ ഖ്യാതിയിലും സ്‌പോര്&#x200d;ട്‌സ് ഹബിനെക്കുറിച്ച് എല്ലാവരും നല്ല വാക്കുകള്&#x200d; പറഞ്ഞ അഹങ്കാരത്തിലും അധികൃതരും സംഘാടകരും ആലസ്യം കാട്ടരുത്. നമ്മുടെ കളിമുറ്റങ്ങളുടെ ദുരന്തമെന്നത് പരിപാലനത്തിലെ ആലസ്യമാണ്. കേരളം എത്രയോ വലിയ കായിക മാമാങ്കങ്ങള്&#x200d;്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷേ മാമാങ്ക നാളുകള്&#x200d;ക്ക് ശേഷം മൈതാനങ്ങളെ ആരും തിരിഞ്ഞ് നോക്കില്ല. അങ്ങനെ അകാല ചരമത്തിന്റെ മൂകസാക്ഷികളാണ് തിരുവനന്തപുരത്ത് തന്നെയുള്ള ചന്ദ്രശേഖരന്&#x200d; നായര്&#x200d; സ്‌റ്റേഡിയവും സെന്&#x200d;ട്രല്&#x200d; സ്റ്റേഡിയവുമെല്ലാം. സപോര്&#x200d;ട്‌സ് ഹബ് പി.പി.പി അടിസ്ഥാനത്തില്&#x200d; പ്രവര്&#x200d;ത്തിക്കുന്നതിനാല്&#x200d; മൈതാനം പരിപാലിക്കപ്പെടുമെന്ന് വിശ്വസിക്കാം. അങ്ങനെ പരിപാലിച്ചാല്&#x200d; കൂടുതല്&#x200d; വലിയ മല്&#x200d;സരങ്ങള്&#x200d; ഈ വേദിയിലേക്ക് വരും. ഐ.എസ്.എല്ലും ഐ.പി.എല്ലും ചിലപ്പോള്&#x200d; ഫിഫയുടെ വലിയ ചാമ്പ്യന്&#x200d;ഷിപ്പുകളുമെല്ലാം വരാനിരിക്കുമ്പോള്&#x200d; കാര്യവട്ടം കേരളത്തിന്റെ കായിക ആസ്ഥാനമാവുന്ന കാലം വിദൂരമല്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-is-the-real-sports-hub.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
