<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sports news &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sports-news/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 05 Jan 2026 09:58:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sports news &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുസ്തഫിസുര്‍ വിവാദം: ഐപിഎല്‍ സംപ്രേഷണം വിലക്കി ബംഗ്ലാദേശ്</title>
		<link>https://www.chandrikadaily.com/mustafizur-controversy-bangladesh-bans-iplbroadcast.html</link>
					<comments>https://www.chandrikadaily.com/mustafizur-controversy-bangladesh-bans-iplbroadcast.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 05 Jan 2026 09:58:02 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[sports news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372721</guid>

					<description><![CDATA[രാജ്യത്ത് ഐപിഎല്‍ മത്സരങ്ങളുടെ സംപ്രേഷണം വിലക്കാന്‍ ബംഗ്ലാദേശ് വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം ടെലിവിഷന്‍ ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കി]]></description>
										<content:encoded><![CDATA[<p>ധാക്ക: ബംഗ്ലാദേശി പേസര്&#x200d; മുസ്തഫിസുര്&#x200d; റഹ്‌മാനെ ഐപിഎല്ലില്&#x200d; നിന്ന് ഒഴിവാക്കിയതിനെ തുടര്&#x200d;ന്ന് നാടകീയ നീക്കവുമായി ബംഗ്ലാദേശ്. രാജ്യത്ത് ഐപിഎല്&#x200d; മത്സരങ്ങളുടെ സംപ്രേഷണം വിലക്കാന്&#x200d; ബംഗ്ലാദേശ് വാര്&#x200d;ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം ടെലിവിഷന്&#x200d; ചാനലുകള്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഐപിഎല്&#x200d; മത്സരങ്ങളോ അതുമായി ബന്ധപ്പെട്ട പരിപാടികളോ സംപ്രേഷണം ചെയ്യരുതെന്ന് ഉത്തരവില്&#x200d; വ്യക്തമാക്കുന്നു.<br />
മുസ്തഫിസുര്&#x200d; റഹ്‌മാനെ ഐപിഎല്ലില്&#x200d; നിന്ന് വിലക്കിയ നടപടി യാതൊരു ന്യായീകരണവുമില്ലാത്തതും ബംഗ്ലാദേശ് ജനതയെ വേദനിപ്പിക്കുന്നതുമാണെന്ന നിലപാടാണ് മന്ത്രാലയം സ്വീകരിച്ചത്. ബിസിസിഐയുടെ തീരുമാനത്തിനെതിരെ പ്രതിഷേധമായാണ് പൊതുജന താല്&#x200d;പര്യം മുന്&#x200d;നിര്&#x200d;ത്തി സംപ്രേഷണം നിര്&#x200d;ത്തിവയ്ക്കുന്നതെന്നും മന്ത്രാലയം വാര്&#x200d;ത്താക്കുറിപ്പില്&#x200d; അറിയിച്ചു.</p>
<p>ഐപിഎല്&#x200d; മിനി താരലേലത്തില്&#x200d; രണ്ട് കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന മുസ്തഫിസുറിനെ 9.2 കോടി രൂപയ്ക്ക് കൊല്&#x200d;ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിരുന്നു. എന്നാല്&#x200d; ബംഗ്ലാദേശില്&#x200d; ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്&#x200d; മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ ഇന്ത്യയിലെ ചില ഹിന്ദു സംഘടനകളും ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി. കൊല്&#x200d;ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ടീം ഉടമ ഷാരൂഖ് ഖാനുമെതിരെയും ശക്തമായ വിമര്&#x200d;ശനങ്ങളും സൈബര്&#x200d; ആക്രമണങ്ങളും ഉയര്&#x200d;ന്നു. മുസ്തഫിസുറിനെ കളിപ്പിച്ചാല്&#x200d; ഐപിഎല്&#x200d; മത്സരങ്ങള്&#x200d; തടസപ്പെടുത്തുമെന്ന് ചില മതനേതാക്കളും ഭീഷണി മുഴക്കിയിരുന്നു.</p>
<p>ഇതിന്റെ തുടര്&#x200d;ച്ചയായാണ് മുസ്തഫിസുറിനെ റിലീസ് ചെയ്യാന്&#x200d; ബിസിസിഐ കൊല്&#x200d;ക്കത്തയോട് നിര്&#x200d;ദേശിച്ചത്. മുസ്തഫിസുറിന് പകരം താരത്തെ ഉള്&#x200d;പ്പെടുത്താന്&#x200d; അനുമതി നല്&#x200d;കുമെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ അറിയിച്ചിരുന്നു. ഇതിനിടെ, അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പില്&#x200d; ബംഗ്ലാദേശിന്റെ മത്സരങ്ങള്&#x200d; ഇന്ത്യയില്&#x200d; നിന്ന് മാറ്റണമെന്ന ആവശ്യവും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്&#x200d;ഡ് ഐസിസിയോട് ഉന്നയിച്ചിരുന്നു. സുരക്ഷാപരമായ കാരണങ്ങളാണ് ബിസിബി മുന്നോട്ടുവച്ചത്.</p>
<p>ബംഗ്ലാദേശില്&#x200d; അടുത്തിടെ ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരെ നടന്ന ആള്&#x200d;ക്കൂട്ട ആക്രമണങ്ങളും വിവാദത്തിന് കൂടുതല്&#x200d; ഊര്&#x200d;ജം നല്&#x200d;കി. കഴിഞ്ഞ ഡിസംബറില്&#x200d; മൈമെന്&#x200d;സിംഗില്&#x200d; ദിപു ചന്ദ്രദാസ് എന്ന ഹിന്ദുമത വിശ്വാസി കൊല്ലപ്പെടുകയും, കഴിഞ്ഞ ആഴ്ച രാജ്ബാരിയില്&#x200d; അമൃത് മൊണ്ഡല്&#x200d; എന്ന മറ്റൊരു ഹിന്ദുമത വിശ്വാസിയും ആള്&#x200d;ക്കൂട്ട ആക്രമണത്തില്&#x200d; കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുസ്തഫിസുര്&#x200d; വിവാദം ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധങ്ങളില്&#x200d; വലിയ ചര്&#x200d;ച്ചയായി മാറുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mustafizur-controversy-bangladesh-bans-iplbroadcast.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ധോണിയ്ക്ക് ശേഷം ഇന്ത്യയില്‍ ആറു വിക്കറ്റ് കീപ്പര്‍മാര്‍; &#8216;രാഹുല്‍, പന്ത്, ജൂറല്‍, ഇഷാന്‍&#8217; ഇന്ത്യാ വിക്കറ്റ് കീപ്പര്‍മാരില്‍ മുന്നില്‍</title>
		<link>https://www.chandrikadaily.com/six-wicket-keepers-in-india-after-dhoni-rahul-pant-jural-ishan-are-in-front-of-indias-wicket-keepers.html</link>
					<comments>https://www.chandrikadaily.com/six-wicket-keepers-in-india-after-dhoni-rahul-pant-jural-ishan-are-in-front-of-indias-wicket-keepers.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 27 Dec 2025 09:12:07 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[sports news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371068</guid>

					<description><![CDATA[പുതിയ തലമുറയിലെ നിരവധി വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാര്‍ ഉണ്ട്‌.]]></description>
										<content:encoded><![CDATA[<p>ഇന്ത്യ ക്രിക്കറ്റില്&#x200d; വിക്കറ്റ് കീപ്പര്&#x200d;ബാറ്റര്&#x200d; നില നിലനിര്&#x200d;ത്തുന്നത് എളുപ്പമല്ല. എം.എസ്. ധോണിയുടെ കാലത്ത് ചുരുങ്ങിയവരായിരുന്നു പ്രധാന താരങ്ങള്&#x200d;. ഇപ്പോഴത്തെ ഇന്ത്യന്&#x200d; ക്രിക്കറ്റില്&#x200d; ധോണിയുടെ കാലത്തെ പോലെ പരിമിതരല്ല, പുതിയ തലമുറയിലെ നിരവധി വിക്കറ്റ് കീപ്പര്&#x200d;-ബാറ്റര്&#x200d;മാര്&#x200d; ഉണ്ട്‌.</p>
<p>റിഷഭ് പന്ത്, സഞ്ജു സാംസണ്&#x200d;, കെ.എല്&#x200d; രാഹുല്&#x200d;, ദ്രുവ് ജൂറല്&#x200d;, ജിതേഷ് ശര്&#x200d;മ, ഇഷാന്&#x200d; കിഷന്&#x200d; തുടങ്ങിയവരാണ് വിവിധ ഫോര്&#x200d;മാറ്റുകളില്&#x200d; മുന്&#x200d;നിരയിലുള്ളവര്&#x200d;. ന്യൂസിലാന്&#x200d;ഡിന് എതിരായ ഏകദിന പരമ്പര അടുത്ത രണ്ട് ആഴ്ചകളില്&#x200d; ആരംഭിക്കും. ടീം പ്രഖ്യാപനം ജനുവരിയില്&#x200d; പ്രതീക്ഷിക്കാം. സഞ്ജു, ഇഷാന്&#x200d; ട്വന്റി 20 ടീമില്&#x200d; ഉള്&#x200d;പ്പെട്ടെങ്കിലും ഏകദിന ടീമില്&#x200d; ഇടം ലഭിക്കാനുള്ള സാധ്യത കുറവാണ്.</p>
<p>രാഹുല്&#x200d;, പന്ത്, ജിതേഷ്, ജൂറല്&#x200d; നാല് പേരില്&#x200d; നിന്ന് രണ്ട് പേര്&#x200d;ക്ക് പ്രവേശനം ഉറപ്പാണ്. രാഹുല്&#x200d; വിക്കറ്റ് കീപ്പറായി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയില്&#x200d; നായകനും കീപ്പറുമായെത്തിയ രാഹുല്&#x200d; രണ്ട് ഇന്നിങ്‌സുകളില്&#x200d; 126 റണ്&#x200d;സ് നേടി, 45 ഇന്നിങ്‌സുകളില്&#x200d; 1753 റണ്&#x200d;സും ശരാശരി 54 ഉം നേടുകയും ചെയ്തു.</p>
<p>സെഞ്ചുറി രണ്ട്, അര്&#x200d;ദ്ധ സെഞ്ചുറി 12. റിഷഭ് പന്ത് പരുക്കുമാറി തിരിച്ചെത്തി വിജയ് ഹസാരെ ട്രോഫിയില്&#x200d; പ്രകടനം നടത്തുകയും, ഡല്&#x200d;ഹിയുടെ ജയത്തില്&#x200d; മുഖ്യ പങ്ക് വഹിക്കുകയും ചെയ്തു. ദ്രുവ് ജൂറല്&#x200d; നവാഗതനായിട്ടും ടോപ് ഫോമില്&#x200d; എത്തിയിട്ടുണ്ട്.ഇഷാന്&#x200d; കിഷന്&#x200d; ടീമിലേക്ക് വരാനുള്ള സാധ്യത ഉണ്ട്. ആഭ്യന്തര സര്&#x200d;ക്യൂട്ടുകളില്&#x200d; മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാന്&#x200d; അന്താരാഷ്ട്ര മത്സരപരിചയം നേടുന്നതിനും ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനും സാധ്യതയുണ്ട്.</p>
<p>ന്യൂസിലാന്&#x200d;ഡ് പരമ്പരക്ക് മുന്നോടിയായി സെലക്ടര്&#x200d;മാര്&#x200d;ക്കായി ഈ നാലു വിക്കറ്റ് കീപ്പര്&#x200d;മാരില്&#x200d; ആരെ തിരഞ്ഞെടുക്കണമെന്നതില്&#x200d; നിര്&#x200d;ണായക തീരുമാനങ്ങള്&#x200d; ബാക്കിയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/six-wicket-keepers-in-india-after-dhoni-rahul-pant-jural-ishan-are-in-front-of-indias-wicket-keepers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാംഭീറിനെ ചവിട്ടി പുറത്താക്കണം</title>
		<link>https://www.chandrikadaily.com/gambhir-should-be-kicked-out.html</link>
					<comments>https://www.chandrikadaily.com/gambhir-should-be-kicked-out.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 26 Nov 2025 08:48:25 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[gautham gambir]]></category>
		<category><![CDATA[India]]></category>
		<category><![CDATA[sports news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365429</guid>

					<description><![CDATA[ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാവാൻ ഗൗതം ഗാംഭീറിന്റെ യോഗ്യത എന്തായിരുന്നു&#8230;? വിശാലമായ പ്രക്രിയയിലുടെയായിരുന്നു അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് ക്രിക്കറ്റ് ബോർഡിലെ ഉന്നതർ പറയുമെങ്കിൽ ഇന്ത്യന്‍ ക്രിക്കറ്റ് അകത്തളങ്ങളെ വ്യക്തമായി അറിയുന്നവർക്ക് കൃത്യമായി ഗാംഭീറിന്റെ യോഗ്യതയറിയാം. ടോം മൂഡിയെന്ന ഓസ്‌ട്രേലിയക്കാരൻ മുതൽ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയ വിഖ്യാതരിൽ നിന്നും ഗാംഭീറിനെ വിത്യസ്തനാക്കിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയമായിരുന്നു. ജയ് ഷാ എന്ന കേന്ദ്ര സര്‍ക്കാർ വക്താവ് ഇന്ത്യൻ ക്രിക്കറ്റ് ബോര്‍ഡിലും ഇപ്പോൾ രാജ്യാന്തര ക്രിക്കറ്റിലും പിടിമുറുക്കിയതിന്റെ പരിണിത ഫലമാണ് ബി.ജെ.പിയെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാവാൻ ഗൗതം ഗാംഭീറിന്റെ യോഗ്യത എന്തായിരുന്നു&#8230;? വിശാലമായ പ്രക്രിയയിലുടെയായിരുന്നു അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് ക്രിക്കറ്റ് ബോർഡിലെ ഉന്നതർ പറയുമെങ്കിൽ ഇന്ത്യന്&#x200d; ക്രിക്കറ്റ് അകത്തളങ്ങളെ വ്യക്തമായി അറിയുന്നവർക്ക് കൃത്യമായി ഗാംഭീറിന്റെ യോഗ്യതയറിയാം. ടോം മൂഡിയെന്ന ഓസ്‌ട്രേലിയക്കാരൻ മുതൽ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്&#x200d;കിയ വിഖ്യാതരിൽ നിന്നും ഗാംഭീറിനെ വിത്യസ്തനാക്കിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയമായിരുന്നു. ജയ് ഷാ എന്ന കേന്ദ്ര സര്&#x200d;ക്കാർ വക്താവ് ഇന്ത്യൻ ക്രിക്കറ്റ് ബോര്&#x200d;ഡിലും ഇപ്പോൾ രാജ്യാന്തര ക്രിക്കറ്റിലും പിടിമുറുക്കിയതിന്റെ പരിണിത ഫലമാണ് ബി.ജെ.പിയെ പാര്&#x200d;ലമെന്റിൽ പ്രതിനിധീകരിച്ച ഡൽഹിക്കാരനായ ഗാംഭീർ വലിയ പദവിയിലെത്തിയത്. രവിശാസ്ത്രി, അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ് തുടങ്ങി മികച്ച പരിശീലകർക്ക് കീഴിൽ കളിച്ച ഇന്ത്യൻ താരങ്ങൾക്ക് ഗാംഭീര്&#x200d; എന്ന പരിശീലകൻ തുടക്കം മുതൽ തലവേദനയായിരുന്നു. രോഹിത് ശര്&#x200d;മ, വിരാത് കോലി, രവീചന്ദ്രൻ അശ്വിൻ,മുഹമ്മദ് ഷമി തുടങ്ങീയ സീനിയേഴ്‌സിനെയെല്ലാം അകറ്റി താരതമ്യേന ചെറുപ്പക്കാരനായ ശുഭ്മാൻ ഗില്ലിനെ നായകനാക്കിയതോടെ ടീമിലെ ഏകാധിപതിയായി ഗാംഭീർ മാറിയിരിക്കുന്നു.</p>
<p>ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും ടീം തകർന്നിരിക്കുന്നു. 408 റൺസിനാണ് തോൽവി. ഇതോടെ രണ്ടിൽ രണ്ട് ടെസ്റ്റിലും അപമാനം.ആദ്യ ടെസ്റ്റ് കൊൽക്കത്തയിലെ ഈഡന്&#x200d;ഗാര്&#x200d;ഡന്&#x200d;സിൽ നടന്നപ്പോൾ മൂന്ന് ദിവസത്തിനകം തോറ്റ് തൊപ്പിയിട്ടിരുന്നു ഇന്ത്യൻ സംഘം. ഇന്ത്യന്&#x200d; ടീമിന് വേണ്ടി, ഗാംഭീറിന്റെ പ്രത്യേക നിര്&#x200d;ദ്ദേശത്തിൽ നിര്&#x200d;മിച്ച പിച്ചിലായിരുന്നു ദക്ഷിണാഫ്രിക്കൻ ബൗളര്&#x200d;മാര്&#x200d; ഇന്ത്യൻ ബാറ്റര്&#x200d;മാരെ ഇല്ലാതാക്കിയത്. ഗോഹട്ടിയിലെ രണ്ടാം ടെസ്റ്റിലും അത് തന്നെ കണ്ടു. ആഫ്രിക്കയുടെ വാലറ്റക്കാര്&#x200d; പോലും സെഞ്ച്വറി സ്വന്തമാക്കിയ മല്&#x200d;സരത്തിൽ ഇന്ത്യയുടെ ഒരു ബാറ്റര്&#x200d; മാത്രമാണ് അര്&#x200d;ധശതകം നേടിയത്. ഇന്നിപ്പോൾ ടീം രണ്ടാം ഇന്നിംഗ്സിൽ നേടിയത് 140 റൺസ്. പരുക്കേറ്റ ശുഭ്മാന്&#x200d; ഗില്ലിന് പകരം ടീമിന്റെ അമരക്കാരനായ റിഷാഭ് പന്ത് ഉള്&#x200d;പ്പെടെയുളളവർ നിരുത്തരവാദിത്ത്വത്തിന്റെ പ്രതീകങ്ങളായ കാഴ്ച്ചയിൽ മാര്&#x200d;ക്കോ ജാന്&#x200d;സൺ എന്ന സീമർ ഷോട്ട് പിച്ച് പന്തുകളിലൂടെ ഇന്ത്യയെ തരിപ്പണമാക്കി. ഗാംഭീറിന്റെ ടീം സെലക്ഷനും കുട്ടിക്കളിയായി മാറുന്നു. ടി-20 ക്രിക്കറ്റിലെ താരങ്ങള്&#x200d;ക്ക് ടെസ്റ്റ് സെലക്ഷന്&#x200d; നല്&#x200d;കുന്നു. വാലറ്റക്കാരനെ പിടിച്ച് മൂന്നാം നമ്പറില്&#x200d; കളിപ്പിക്കുന്നു. നാല് സ്പിന്നര്&#x200d;മാരെ അവസാന ഇലവനില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ട് അതിലൊരു സ്പിന്നര്&#x200d;ക്ക് ഒരു ഓവര്&#x200d; മാത്രം പന്ത് നല്&#x200d;കുന്നു, കളിക്കാരോട് മോശമായി സംസാരിക്കുന്നു എന്ന് തുടങ്ങി ഗാംഭീറിനെതിരെ വിമര്&#x200d;ശനങ്ങള്&#x200d; പലതാണ്. മുന്&#x200d; ഇന്ത്യന്&#x200d; താരവും പരിശീലകനുമായിരുന്ന രവിശാസ്ത്രിയും സുനില്&#x200d; ഗവാസ്‌ക്കറുമെല്ലാം ഗാംഭീറിന്റെ തന്ത്രങ്ങള്&#x200d;ക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നു. ഇന്ത്യന്&#x200d; പരിശീലക സ്ഥാനത്ത് കോടികള്&#x200d; കൈപ്പറ്റി കഴിയുന്ന ഗാംഭീറിന് കീഴില്&#x200d; ഇന്ത്യ നാട്ടില്&#x200d; ജയിച്ച ടെസ്റ്റ് മല്&#x200d;സരങ്ങള്&#x200d; നോക്കുക- താരതമ്യേന ദുര്&#x200d;ബലരായ വിന്&#x200d;ഡീസ്, ബംഗ്ലാദേശ് എന്നിവര്&#x200d;ക്കെതിരെ. കഴിഞ്ഞ വര്&#x200d;ഷമാണ് ന്യുസിലന്&#x200d;ഡ് സംഘം ഇന്ത്യയിലെത്തി ആതിഥേയ സംഘത്തെ മൂന്നില്&#x200d; മൂന്നും ടെസ്റ്റിലും തോല്&#x200d;പ്പിച്ചത്.</p>
<p>ഇന്ത്യക്ക് ടെസ്റ്റ് ക്രിക്കറ്റിലേറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു ഇത്. സ്വന്തം വേദിയില്&#x200d; ഇന്ത്യയെ തോല്&#x200d;പ്പിക്കുക പ്രയാസമാണെന്ന് പ്രതിയോഗികള്&#x200d; തന്നെ സമ്മതിക്കുമ്പോഴായിരുന്നു ഇന്ത്യയില്&#x200d; കളിച്ച് പരിചയം കുറഞ്ഞ താരങ്ങളെയുമായി വന്ന് കിവികള്&#x200d; എല്ലാ ടെസ്റ്റുകളും സ്വന്തമാക്കിയത്. ഈ തകര്&#x200d;ച്ചയില്&#x200d; ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്&#x200d;ഷിപ്പ് ഫൈനലും നഷ്ടമായിരുന്നു. അന്നത്തെ നായകന്&#x200d; രോഹിത് ശര്&#x200d;മക്ക് ഗാംഭീറിന്റെ ഇടപെടലുകളില്&#x200d; മനം മടുത്തിരുന്നു. മറ്റൊരു സീനിയര്&#x200d; ബാറ്റര്&#x200d; വിരാത് കോലിയാവട്ടെ പണ്ട് മുതലേ തന്നെ ഗാംഭീറിന്റെ രീതികളോട് താല്&#x200d;പ്പര്യമില്ലാത്തയാളാണ്. സീനിയേഴ്‌സിനെ ഇല്ലാതാക്കാന്&#x200d; തനിക്ക് തല്&#x200d;പ്പരരായ ജൂനിയേഴ്‌സിനെ ഉയര്&#x200d;ത്തുകയാണ് ഗാംഭീറിന്റെ രീതി. അജിങ്ക്യ രഹാനേ. ചേതേശ്വര്&#x200d; പുജാര തുടങ്ങി ടെസ്റ്റ് ക്രിക്കറ്റിലെ പുകള്&#x200d;പെറ്റ ഇന്ത്യന്&#x200d; ബാറ്റര്&#x200d;മാര്&#x200d; മനം മടുത്തവരാണ്. ഇപ്പോള്&#x200d; രോഹിതിനോടും വിരാതിനോടും അതേ കലിപ്പാണ് ഗാംഭീര്&#x200d; തീര്&#x200d;ക്കുന്നത്. ഒരു വര്&#x200d;ഷം കൂടി ടെസ്റ്റ് ക്രിക്കറ്റില്&#x200d; സുന്ദരമായ ഭാവിയുണ്ടായിരുന്ന വിരാത് ഇനി ഞാനില്ല എന്ന് വ്യക്തമാക്കിയത് കോച്ചിന്റെ രീതികളില്&#x200d; മനം മടുത്താണ്. സഞ്ജു സാംസണ്&#x200d; എന്ന മലയാളിയോട് കരുണയില്ലാത്ത സമീപനമാണ് ഗാംഭീറിന്റേത്.</p>
<p>ഏകദിന ക്രിക്കറ്റിലും ടി-20 യിലും വ്യക്തമായ റെക്കോര്&#x200d;ഡുണ്ടായിട്ടും സഞ്ജുവിനെ ബോധപൂര്&#x200d;വ്വം തഴയുന്ന രീതി. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്&#x200d; സംഘത്തില്&#x200d; സഞ്ജുവിന് അവസരം നല്&#x200d;കാതിരുന്നപ്പോള്&#x200d; സ്വന്തക്കാര്&#x200d;ക്കെല്ലാം ഗാംഭീര്&#x200d; അവസരം നല്&#x200d;കുന്നുമുണ്ട്. ടി-20 സംഘത്തിലും സഞ്ജു പതിവായി തഴയപ്പെടുമ്പോള്&#x200d; ധ്രുവ് ജുറൈല്&#x200d;, ശുഭ്മാന്&#x200d; ഗില്&#x200d;, തിലക് വര്&#x200d;മ തുടങ്ങിയ ഇഷ്ടക്കാരോട് ഗാംഭീര്&#x200d; അകലം പാലിക്കുന്നുമില്ല. സര്&#x200d;ഫ്രാസ് ഖാന്&#x200d; എന്ന നല്ല മധ്യനിരക്കാരനെ മറന്നിരിക്കുന്നു, കരണ്&#x200d; നായരെ അകറ്റിയിരിക്കുന്നു, ദേവ്ദത്ത് പടിക്കലിനെ വെളളം ചുമക്കലുകാരനാക്കിയിരിക്കുന്നു, മുഹമ്മദ് ഷമി അനഭിമതനായിരിക്കുന്നു- ഗാംഭീറിന് സ്വന്തക്കാരെ മാത്രം മതി. ഇയാളെ ക്രിക്കറ്റ് മുതലാളിമാര്&#x200d; പിടിച്ചുപുറത്താക്കുമെന്ന് ആരും കരുതുന്നില്ല. പക്ഷേ ഗാംഭീര്&#x200d; തുടരുന്നപക്ഷം ക്രിക്കറ്റിലും ഇന്ത്യ താഴോട്ട് പതിക്കുമെന്ന് മറക്കരുത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gambhir-should-be-kicked-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രഥമ വനിത ബ്ലൈൻഡ് ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്</title>
		<link>https://www.chandrikadaily.com/india-wins-first-ever-womens-blind-t20-world-cup-defeats-nepal-in-final.html</link>
					<comments>https://www.chandrikadaily.com/india-wins-first-ever-womens-blind-t20-world-cup-defeats-nepal-in-final.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 23 Nov 2025 14:50:17 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[blind cricket]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sports news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364977</guid>

					<description><![CDATA[ഫൈനലിൽ നേപ്പാളിനെയാണ് തോല്പിച്ചത്]]></description>
										<content:encoded><![CDATA[<p>കൊളംബോ: വനിതകളുടെ പ്രഥമ ബ്ലൈൻഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാള്&#x200d; അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തപ്പോൾ, മറുപടിയിൽ ഇന്ത്യ 12 ഓവറില്&#x200d; മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ 44 റൺസടിച്ചു പുറത്താകാതെ നിന്ന ഫുല സറേനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.</p>
<p>ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. നേപ്പാൾ ബാറ്റർമാർക്ക് ഒരു ബൗണ്ടറി മാത്രമാണ് ഇന്നിങ്സിൽ നേടാൻ സാധിച്ചത്. ശനിയാഴ്ച നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. അതേസമയം പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു നേപ്പാളിന്റെ ഫൈനൽ പ്രവേശം.</p>
<p>പാക്കിസ്ഥാൻ താരം മെഹ്റീൻ അലിയാണു ടൂർണമെന്റിലെ ടോപ് സ്കോറർ. ടൂർണമെന്റിൽ 600 റൺസ് അടിച്ചെടുത്ത മെഹ്റീൻ, ശ്രീലങ്കയ്ക്കെതിരെ 78 പന്തിൽ 230 റൺസാണു നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ താരം സെഞ്ചറിയും (133) സ്വന്തമാക്കിയിരുന്നു.</p>
<p>ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തിയ ടൂർണമെന്റിന്റെ ഫൈനൽ, ശ്രീലങ്കയിലെ ആദ്യത്തെ ടെസ്റ്റ് വേദിയായ പി. സരവണമുത്തു സ്റ്റേഡിയത്തിലാണു നടന്നത്. വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചാണ് ബ്ലൈൻഡ് ക്രിക്കറ്റ് കളിക്കുന്നത്. താരങ്ങൾക്ക് പന്തിന്റെ വരവ് കേട്ടു മനസ്സിലാക്കുന്നതിനായി പന്തിനകത്ത് ചെറിയ ഉരുളകളും ഉണ്ടാകും.</p>
<p>ബാറ്ററോട് തയാറാണോ എന്നു ചോദിച്ച ശേഷം ബോളർ ‘പ്ലേ’ എന്നു പറഞ്ഞാണ് അണ്ടർ ആമായി പന്തെറിയുന്നത്. പന്ത് ഒരു തവണയെങ്കിലും ബൗണ്&#x200d;സ് ചെയ്യണമെന്നും നിർബന്ധമുണ്ട്. സാധാരണ ക്രിക്കറ്റിലേതു പോലെ ടീമിൽ 11 താരങ്ങളുണ്ടാകുമെങ്കിലും അതിൽ നാലു പേര്&#x200d; കാഴ്ച പൂർണമായും നഷ്ടമായവരാകണം. കൂടാതെ കണ്ണു മറച്ചുവേണം എല്ലാവരും ഗ്രൗണ്ടിൽ ഇറങ്ങാൻ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-wins-first-ever-womens-blind-t20-world-cup-defeats-nepal-in-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏഷ്യ കപ്പ് ട്രോഫി കൈപ്പറ്റാന്‍ ഇന്ത്യയ്ക്ക് ഇനിയും കാത്തിരിപ്പ്; എ.സി.സി അധ്യക്ഷന്‍ നഖ്‌വി ട്രോഫി കൈമാറാന്‍ വിസമ്മതിച്ചു</title>
		<link>https://www.chandrikadaily.com/india-still-waiting-to-win-asia-cup-trophy-acc-president-naqvi-refused-to-hand-over-the-trophy.html</link>
					<comments>https://www.chandrikadaily.com/india-still-waiting-to-win-asia-cup-trophy-acc-president-naqvi-refused-to-hand-over-the-trophy.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 24 Oct 2025 14:08:54 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[ACC]]></category>
		<category><![CDATA[Asia Cup trophy]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[sports news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360050</guid>

					<description><![CDATA[ബി.സി.സി.ഐ പ്രതിനിധി ദുബൈയിലെ എ.സി.സി ആസ്ഥാനത്തെത്തി ട്രോഫി ഏറ്റുവാങ്ങാനെത്തിയെങ്കിലും, നഖ്‌വി വ്യക്തിപരമായി തന്നെ ട്രോഫി കൈമാറണമെന്ന ആവശ്യം ഉന്നയിച്ച് പ്രക്രിയ തടഞ്ഞുവെന്നതാണ് വിവരം]]></description>
										<content:encoded><![CDATA[<p>ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റില്&#x200d; ഇന്ത്യ ചാമ്പ്യന്മാരായി ഒരുമാസം പിന്നിട്ടിട്ടും ജേതാക്കളുടെ ട്രോഫി ഇതുവരെ ഇന്ത്യക്ക് ലഭിച്ചിട്ടില്ല. ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ (എസിസി) ഔദ്യോഗികമായി ഏഷ്യന്&#x200d; ക്രിക്കറ്റ് കൗണ്&#x200d;സില്&#x200d; അധ്യക്ഷനും പാകിസ്താന്&#x200d; ക്രിക്കറ്റ് ബോര്&#x200d;ഡ് തലവനുമായ മുഹ്‌സിന്&#x200d; നഖ്‌വിക്ക് കത്തെഴുതിയെങ്കിലും, അദ്ദേഹം അതിന് തയ്യാറായിട്ടില്ലെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>ബി.സി.സി.ഐ പ്രതിനിധി ദുബൈയിലെ എ.സി.സി ആസ്ഥാനത്തെത്തി ട്രോഫി ഏറ്റുവാങ്ങാനെത്തിയെങ്കിലും, നഖ്‌വി വ്യക്തിപരമായി തന്നെ ട്രോഫി കൈമാറണമെന്ന ആവശ്യം ഉന്നയിച്ച് പ്രക്രിയ തടഞ്ഞുവെന്നതാണ് വിവരം. ഇതിനെതിരെ ബി.സി.സി.ഐ ഐ.സി.സി (അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്&#x200d;സില്&#x200d;)യെ സമീപിക്കാനാണ് തയ്യാറെടുക്കുന്നത്. ഐ.സി.സി ജനറല്&#x200d; ബോഡി യോഗത്തില്&#x200d; വിഷയം ഉന്നയിച്ച് നഖ്‌വിയെ ഇംപീച്ച് ചെയ്ത് പുറത്താക്കുന്നതിനുള്ള നീക്കവും ഇന്ത്യ ആലോചിക്കുന്നതായി റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നു.</p>
<p>ഇതിനിടയില്&#x200d;, ദുബൈയിലെ എ.സി.സി ആസ്ഥാനത്തുനിന്ന് ഏഷ്യ കപ്പ് ട്രോഫി അബൂദബിയിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും വിവരം പുറത്തുവന്നു. ബി.സി.സി.ഐ പ്രതിനിധിയോട് എ.സി.സി ഓഫീസ് ജീവനക്കാരിലൊരാള്&#x200d; തന്നെയാണ് ഇത് വെളിപ്പെടുത്തിയത്.</p>
<p>ഫൈനലില്&#x200d; പാകിസ്താനെ തോല്&#x200d;പിച്ച് ഇന്ത്യ കിരീടം നേടിയെങ്കിലും, നഖ്‌വിയില്&#x200d;നിന്ന് ട്രോഫിയും മെഡലും ഏറ്റുവാങ്ങാന്&#x200d; ഇന്ത്യന്&#x200d; ടീം വിസമ്മതിച്ചിരുന്നു. അതിനുശേഷം ട്രോഫിയുമായി നഖ്‌വി താമസിക്കുന്ന ഹോട്ടലിലേക്ക് പോയതായാണ് വിവരം. ട്രോഫിയില്ലാതെ തന്നെയാണ് പിന്നീട് ഇന്ത്യന്&#x200d; ടീം വിജയാഘോഷം നടത്തിയത്.</p>
<p>ടൂര്&#x200d;ണമെന്റില്&#x200d; ഇന്ത്യയും പാകിസ്താനും മൂന്നു തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. പഹല്&#x200d;ഗാം ഭീകരാക്രമണത്തെ തുടര്&#x200d;ന്ന് നഖ്‌വിയില്&#x200d;നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന് ടീം ഇന്ത്യ തീരുമാനിച്ചിരുന്നു. അതിനാലാണ് ക്യാപ്റ്റന്മാര്&#x200d; മത്സരത്തിന് മുമ്പും ശേഷവും കൈകൊടുക്കലുകള്&#x200d; ഒഴിവാക്കിയത്.</p>
<p>നഖ്‌വി തന്റെ സമ്മതമില്ലാതെ ട്രോഫി കൈമാറരുതെന്ന് എ.സി.സി ജീവനക്കാരോട് കര്&#x200d;ശന നിര്&#x200d;ദേശം നല്&#x200d;കിയതായും റിപ്പോര്&#x200d;ട്ടുകളുണ്ട്. ഇന്ത്യയ്ക്ക് പിന്തുണയുമായി ശ്രീലങ്കയും അഫ്ഗാനിസ്ഥാനും രംഗത്തെത്തിയിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-still-waiting-to-win-asia-cup-trophy-acc-president-naqvi-refused-to-hand-over-the-trophy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫിഫ അണ്ടര്‍20 ലോകകപ്പ്: മൊറോക്കയുടെ ഇതിഹാസ വിജയം</title>
		<link>https://www.chandrikadaily.com/fifa-u-20-world-cup-moroccos-epic-win.html</link>
					<comments>https://www.chandrikadaily.com/fifa-u-20-world-cup-moroccos-epic-win.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 20 Oct 2025 08:45:00 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[FIFA U-20 World Cup]]></category>
		<category><![CDATA[morocco]]></category>
		<category><![CDATA[sports news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359334</guid>

					<description><![CDATA[മത്സരത്തിന്റെ തുടക്കത്തിലേ മൊറോക്കന്‍ അതിശക്തമായിരുന്നു.]]></description>
										<content:encoded><![CDATA[<p>ബ്യൂണസ് അയേഴ്സ്: ഫിഫ അണ്ടര്&#x200d;20 ലോകകപ്പില്&#x200d; ചരിത്രനിമിഷം കുറിച്ച് മൊറോക്ക. ഫൈനലില്&#x200d; ആതിഥേയരായ അര്&#x200d;ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്&#x200d;ക്ക് തോല്&#x200d;പ്പിച്ച് ആഫ്രിക്കന്&#x200d; കരുത്തര്&#x200d; ആദ്യമായി ലോകകിരീടം ഉയര്&#x200d;ത്തി. ഇതോടെ ഏഴാം കിരീടമെന്ന അര്&#x200d;ജന്റീനയുടെ സ്വപ്നവും തകര്&#x200d;ന്ന് പോയി.</p>
<p>മത്സരത്തിന്റെ തുടക്കത്തിലേ മൊറോക്കന്&#x200d; അതിശക്തമായിരുന്നു. മുന്നേറ്റതാരം യാസിര്&#x200d; സാബിരി ആദ്യ പകുതിയിലുടനീളം നേടിയ രണ്ട് ഗോളുകളാണ് വിജയത്തിന് അടിത്തറയിട്ടത്. പിന്നാലെ അര്&#x200d;ജന്റീന പന്ത് നിയന്ത്രണത്തില്&#x200d; ആധിപത്യം പുലര്&#x200d;ത്തിയെങ്കിലും ഗോളിലേക്ക് വഴികണ്ടെത്താന്&#x200d; സാധിച്ചില്ല.</p>
<p>മൊറോക്കന്&#x200d; ഗോള്&#x200d;കീപ്പര്&#x200d; ഇബ്രാഹിം ഗോമിസ് നിരവധി നിര്&#x200d;ണായക സേവുകള്&#x200d; നടത്തി ടീമിനെ രക്ഷപ്പെടുത്തി. ടൂര്&#x200d;ണമെന്റിലുടനീളം ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച മൊറോക്കയുടെ ഈ കിരീടം ആഫ്രിക്കന്&#x200d; ഫുട്‌ബോളിന്റെ മഹത്തായ നേട്ടമായി കണക്കാക്കപ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fifa-u-20-world-cup-moroccos-epic-win.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യക്കെതിരെയുള്ള ഏകദിന, ടി-20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീം പ്രഖ്യാപിച്ചു</title>
		<link>https://www.chandrikadaily.com/australia-squad-announced-for-odi-and-t20-series-against-india.html</link>
					<comments>https://www.chandrikadaily.com/australia-squad-announced-for-odi-and-t20-series-against-india.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 07 Oct 2025 06:05:29 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[australia]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[sports news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357233</guid>

					<description><![CDATA[അണ്‍ക്യാപ്ഡ് താരമായ മാത്യു റെന്‍ഷാ ആദ്യമായി ഏകദിന ടീമില്‍ ഇടം നേടി]]></description>
										<content:encoded><![CDATA[<p>സിഡ്‌നി: ഇന്ത്യക്കെതിരെയുള്ള മൂന്ന് ഏകദിനങ്ങളും അഞ്ച് ടി-20 മത്സരങ്ങളും ഉള്&#x200d;പ്പെട്ട പരമ്പരയ്ക്കുള്ള ടീമുകളെ ഓസ്‌ട്രേലിയന്&#x200d; ക്രിക്കറ്റ് ബോര്&#x200d;ഡ് പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്&#x200d; വിശ്രമമെടുത്ത പേസ് സൂപ്പര്&#x200d;താരം തിരിച്ചെത്തിയപ്പോള്&#x200d;, മാര്&#x200d;നസ് ലബുഷെയ്‌നെ ടീമില്&#x200d; നിന്ന് ഒഴിവാക്കി.</p>
<p>അണ്&#x200d;ക്യാപ്ഡ് താരമായ മാത്യു റെന്&#x200d;ഷാ ആദ്യമായി ഏകദിന ടീമില്&#x200d; ഇടം നേടി. ടെസ്റ്റ് ടീമിലെ സ്ഥിരം അംഗമായ റെന്&#x200d;ഷാ, ഏകദിന അരങ്ങേറ്റത്തിനായി ഒരുങ്ങുകയാണ്. ദക്ഷിണാഫ്രിക്കന്&#x200d; പരമ്പരയില്&#x200d; പങ്കെടുത്ത ഷോണ്&#x200d; ആബോട്ട്, ആരോണ്&#x200d; ഹാര്&#x200d;ഡി, മാത്യു കുനെമാന്&#x200d; എന്നിവരെയും ഏകദിന ടീമില്&#x200d; നിന്ന് ഒഴിവാക്കി.</p>
<p>ഒക്ടോബര്&#x200d; 19-ന് പെര്&#x200d;ത്തില്&#x200d; ആദ്യ ഏകദിനം നടക്കും. പരിക്കേറ്റ ഗ്ലെന്&#x200d; മാക്‌സ്വെല്&#x200d; ടി-20 ടീമില്&#x200d; നിന്ന് പുറത്താണ്. നാഥന്&#x200d; എല്ലിസും ജോഷ് ഇംഗ്ലിസും ടി-20 ടീമില്&#x200d; തിരിച്ചെത്തി.</p>
<p>ഇതിനിടെ, ഇന്ത്യ നേരത്തെ തന്നെ ശുഭ്മാന്&#x200d; ഗില്ലിനെ നായകനാക്കി ടീമിനെ പ്രഖ്യാപിച്ചിരുന്നു.</p>
<p>ഓസ്‌ട്രേലിയന്&#x200d; ഏകദിന ടീം</p>
<p>മിച്ചല്&#x200d; മാര്&#x200d;ഷ് (ക്യാപ്റ്റന്&#x200d;), സേവ്യര്&#x200d; ബാര്&#x200d;റ്റ്ലെറ്റ്, അലക്‌സ് ക്യാരി, കൂപ്പര്&#x200d; കോണോളി, ബെന്&#x200d; ഡ്വാര്&#x200d;ഷൂയിസ്, നാഥന്&#x200d; എല്ലിസ്, കാമറൂണ്&#x200d; ഗ്രീന്&#x200d;, ജോഷ് ഹേസല്&#x200d;വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മിച്ചല്&#x200d; ഓവന്&#x200d;, മാത്യു റെന്&#x200d;ഷാ, മാത്യു ഷോര്&#x200d;ട്ട്, മിച്ചല്&#x200d; സ്റ്റാര്&#x200d;ക്ക്, ആദം സാംപ.</p>
<p>ആദ്യ രണ്ട് ടി-20 മത്സരങ്ങളിലേക്കുള്ള ടീം</p>
<p>മിച്ചല്&#x200d; മാര്&#x200d;ഷ് (ക്യാപ്റ്റന്&#x200d;), ഷോണ്&#x200d; ആബോട്ട്, സേവ്യര്&#x200d; ബാര്&#x200d;റ്റ്ലെറ്റ്, ടിം ഡേവിഡ്, ബെന്&#x200d; ഡ്വാര്&#x200d;ഷൂയിസ്, നാഥന്&#x200d; എല്ലിസ്, ജോഷ് ഹേസല്&#x200d;വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്&#x200d;, മിച്ചല്&#x200d; ഓവന്&#x200d;, മാത്യു ഷോര്&#x200d;ട്ട്, മാര്&#x200d;ക്കസ് സ്റ്റോയിനിസ്, ആദം സാംപ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/australia-squad-announced-for-odi-and-t20-series-against-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഞ്ച്‌ സെറ്റ്‌ പോരിൽ ഗോവ ഗാർഡിയൻസിനെ വീഴ്‌ത്തി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്‌ ആദ്യ ജയം</title>
		<link>https://www.chandrikadaily.com/kochi-blue-spikers-beat-goa-guardians-in-five-sets-to-win-their-first-match.html</link>
					<comments>https://www.chandrikadaily.com/kochi-blue-spikers-beat-goa-guardians-in-five-sets-to-win-their-first-match.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 06 Oct 2025 16:05:15 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[sports news]]></category>
		<category><![CDATA[vollyball]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357165</guid>

					<description><![CDATA[ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്‌കാപ്പിയയുടെ നാലാം സീസണില്‍ ഞായറാഴ്ച നടന്ന രണ്ടാം കളിയില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്‌ തകർപ്പൻ ജയം. ഗോവ ഗാർഡിയൻസിനെ അഞ്ച്‌ സെറ്റ്‌ പോരാട്ടത്തിൽ തോൽപ്പിച്ചു. സ്കോർ: 11–15, 17–15, 15–13, 10–15, 15–10. ആദ്യ കളിയിൽ തോറ്റ കൊച്ചിയുടെ തിരിച്ചുവരവായി ഇത്‌. പട്ടികയിൽ രണ്ടാമതുമെത്തി. ഗോവയുടെ തുടർച്ചയായ രണ്ടാം തോൽവിയാണ്‌. കൊച്ചിയുടെ ഹേമന്താണ്‌ കളിയിലെ താരം. സൂപ്പർ സെർവിലൂടെ ഗോവ ക്യാപ്‌റ്റൻ ചിരാഗ്‌ യാദവ്‌ മികച്ച [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: ആര്&#x200d;.ആര്&#x200d; കാബെല്&#x200d; പ്രൈം വോളിബോള്&#x200d; ലീഗ് പവേര്&#x200d;ഡ് ബൈ സ്‌കാപ്പിയയുടെ നാലാം സീസണില്&#x200d; ഞായറാഴ്ച നടന്ന രണ്ടാം കളിയില്&#x200d; കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്‌ തകർപ്പൻ ജയം. ഗോവ ഗാർഡിയൻസിനെ അഞ്ച്‌ സെറ്റ്‌ പോരാട്ടത്തിൽ തോൽപ്പിച്ചു. സ്കോർ: 11–15, 17–15, 15–13, 10–15, 15–10.<br />
ആദ്യ കളിയിൽ തോറ്റ കൊച്ചിയുടെ തിരിച്ചുവരവായി ഇത്‌. പട്ടികയിൽ രണ്ടാമതുമെത്തി. ഗോവയുടെ തുടർച്ചയായ രണ്ടാം തോൽവിയാണ്‌. കൊച്ചിയുടെ ഹേമന്താണ്‌ കളിയിലെ താരം.</p>
<p>സൂപ്പർ സെർവിലൂടെ ഗോവ ക്യാപ്‌റ്റൻ ചിരാഗ്‌ യാദവ്‌ മികച്ച തുടക്കം നൽകിയതാണ്‌. മറുവശത്ത്‌ കളത്തിൽ പ്രകമ്പനം തീർത്ത്‌ കൊച്ചി ക്യാപ്‌റ്റൻ എറിൻ വർഗീസും നിന്നു. ഒടുവിൽ സൂപ്പർ പോയിന്റ്‌ അവസരം ഉപയോഗിക്കാനുള്ള ഗോവയുടെ തീരുമാനം കൃത്യമായി. എറിന്റെ സെർവീസ്‌ പിഴവിലാണ്‌ പോയിന്റ്‌ കിട്ടിയത്‌. കൊച്ചിക്കായി അമരീന്ദർപാൽ സിങ്‌ കളത്തിന്‌ നടുവിൽവച്ച്‌ ആക്രമണം നടത്തി. ഹേമന്ത്‌ സെർവുകൾ കൊണ്ടും തീ പടർത്തി. കൊച്ചി ക്യാപ്‌റ്റൻ ബൈറൺ കെറ്റുറാകിസ്‌ അമരീന്ദറുമായി ചേർന്ന്‌ ബ്ലോക്കുണ്ടാക്കി ചിരാഗിന്റെ ആക്രമണങ്ങളെ തടഞ്ഞു. ആ തന്ത്രം ഫലപ്രദമാകുകയും ചെയ്‌തു.</p>
<p>എറിൻ ആത്മവിശ്വാസത്തോടെ ആക്രമണം നടത്തി. കൊച്ചി നിയന്ത്രണംനേടാൻ തുടങ്ങി. പ്രിൻസിന്റെ സെർവ്‌പാളിയതോടെ ഗോവയുടെ സൂപ്പർ പോയിന്റ്‌ നഷ്ടമായി. പിന്നിലായതോടെ രോഹിതിന്റെ കരുത്തുറ്റ സെർവുകളിലൂടെ ഗോവ തിരിച്ചുവരാൻ ശ്രമിച്ചു. പകരക്കാരൻ വിക്രം ആക്രമണത്തിലും പ്രതിരോധത്തിലും തിളങ്ങിയതോടെ കളി അഞ്ചാം സെറ്റിലേക്ക്‌ നീണ്ടു.</p>
<p>ലിബെറോ അലൻ ആഷിക്കിന്റെ കിടിലൻ സേവുകൾ കൊച്ചി നിർണായക പോയിന്റുകൾ അഞ്ചാം സെറ്റിൽ നൽകി. ഹേമന്ത്‌ എല്ലാ മേഖലയിലും മിന്നി. എറിന്റെ മികച്ച റിവ്യൂ തീരുമാനം കൊച്ചിക്ക്‌ നിർണായകമായ സൂപ്പർ പോയിന്റ്‌ നൽകി. അവിസ്‌മരണീയമായ 3–2ന്റെ ജയം കൊച്ചിക്ക്‌ ലഭിക്കുകയും ചെയ്‌തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kochi-blue-spikers-beat-goa-guardians-in-five-sets-to-win-their-first-match.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ക്രിക്കറ്റ് ഇപ്പോള്‍ നയതന്ത്രമല്ല, സംഘര്‍ഷത്തിന്റെ ഉപാധിയായി&#8217;; മൈക്കല്‍ അതര്‍ട്ടണ്‍</title>
		<link>https://www.chandrikadaily.com/cricket-is-no-longer-diplomacy-its-a-tool-for-conflict-says-michael-atherton.html</link>
					<comments>https://www.chandrikadaily.com/cricket-is-no-longer-diplomacy-its-a-tool-for-conflict-says-michael-atherton.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 06 Oct 2025 06:19:33 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[indiapakisthan]]></category>
		<category><![CDATA[sports news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357075</guid>

					<description><![CDATA[ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്‍ ഉറപ്പാക്കാന്‍ ഐസിസി ഇനി ടൂര്‍ണമെന്റ് ക്രമീകരണങ്ങള്‍ നടത്തരുതെന്ന് അദ്ദേഹം പറഞ്ഞു.
]]></description>
										<content:encoded><![CDATA[<p>ഏഷ്യാ കപ്പിലെ ഇന്ത്യപാകിസ്ഥാന്&#x200d; മത്സരങ്ങള്&#x200d; വീണ്ടും വിവാദങ്ങള്&#x200d;ക്കു വഴിയൊരുക്കിയ സാഹചര്യത്തില്&#x200d;, മുന്&#x200d; ഇംഗ്ലണ്ട് നായകന്&#x200d; മൈക്കല്&#x200d; അതര്&#x200d;ട്ടണ്&#x200d; ശക്തമായ അഭിപ്രായവുമായി രംഗത്തെത്തി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്&#x200d; ഉറപ്പാക്കാന്&#x200d; ഐസിസി ഇനി ടൂര്&#x200d;ണമെന്റ് ക്രമീകരണങ്ങള്&#x200d; നടത്തരുതെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>ഏഷ്യാ കപ്പില്&#x200d; ഇരുടീമുകളുടെയും താരങ്ങള്&#x200d; കൈകൊടുക്കാത്തതും, ട്രോഫി സ്വീകരിക്കാത്തതും പോലുള്ള സംഭവങ്ങള്&#x200d; ക്രിക്കറ്റ് നയതന്ത്രത്തിനുപകരം സംഘര്&#x200d;ഷത്തിന്റെ വേദിയാകുന്നുവെന്നതാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. കൊളംബോയില്&#x200d; നടന്ന വനിതാ ലോകകപ്പ് മത്സരത്തിലും ഇരു ടീമുകളുടെ ക്യാപ്റ്റന്&#x200d;മാര്&#x200d; ഹസ്തദാനം ഒഴിവാക്കിയതും ഈ അഭിപ്രായത്തിന് ശക്തി പകര്&#x200d;ന്നുവെന്നു അതര്&#x200d;ട്ടണ്&#x200d; പത്രത്തിലെ തന്റെ കോളത്തില്&#x200d; കുറിച്ചു.</p>
<p>2013 മുതല്&#x200d; നടന്ന 11 ഐസിസി ടൂര്&#x200d;ണമെന്റുകളിലും ഇന്ത്യപാകിസ്ഥാന്&#x200d; ടീമുകള്&#x200d; ഗ്രൂപ്പ് ഘട്ടത്തില്&#x200d; തമ്മില്&#x200d; ഏറ്റുമുട്ടിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. &#8221;ക്രിക്കറ്റ് ഒരു കാലത്ത് നയതന്ത്രത്തിനുള്ള ഉപാധിയായിരുന്നു, പക്ഷേ ഇന്ന് അത് സംഘര്&#x200d;ഷത്തിന്റെയും രാഷ്ട്രീയ പ്രചാരണത്തിന്റെയും വേദിയായി മാറിയിരിക്കുന്നു,&#8221; അതര്&#x200d;ട്ടണ്&#x200d; എഴുതി.</p>
<p>ഐസിസി ടൂര്&#x200d;ണമെന്റുകളുടെ സംപ്രേഷണ അവകാശങ്ങള്&#x200d;ക്ക് വലിയ വില ലഭിക്കുന്നതില്&#x200d; പ്രധാന പങ്ക് ഇന്ത്യപാകിസ്ഥാന്&#x200d; മത്സരങ്ങളുടേതാണെന്നും അദ്ദേഹം സമ്മതിച്ചു. &#8221;സാമ്പത്തിക ആവശ്യങ്ങള്&#x200d;ക്കായി ഇത്തരം മത്സരങ്ങള്&#x200d; ക്രമീകരിക്കുന്നത് തെറ്റല്ല, പക്ഷേ അത് ഇപ്പോള്&#x200d; രാഷ്ട്രീയമോ പ്രചാരണമോ ലക്ഷ്യമാക്കുമ്പോള്&#x200d; ന്യായീകരിക്കാനാകില്ല,&#8221; എന്നും അതര്&#x200d;ട്ടണ്&#x200d; അഭിപ്രായപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cricket-is-no-longer-diplomacy-its-a-tool-for-conflict-says-michael-atherton.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റയലിനെ മറികടന്ന് ബാഴ്സലോണ ഒന്നാമത്</title>
		<link>https://www.chandrikadaily.com/barcelona-overtakes-real-madrid-to-take-first-place.html</link>
					<comments>https://www.chandrikadaily.com/barcelona-overtakes-real-madrid-to-take-first-place.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 29 Sep 2025 05:09:20 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[barcelona]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[sports news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355982</guid>

					<description><![CDATA[തുടക്കം മുതല്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളും ജയിച്ച് മുന്നേറിക്കൊണ്ടിരുന്ന റയല്‍ മഡ്രിഡിനെ മറികടന്നാണ് ബാഴ്സ മുന്നേറ്റം.]]></description>
										<content:encoded><![CDATA[<p>ബാഴ്സലോണ: രണ്ട് ഗോളുകളുടെ കരുത്തില്&#x200d; റയല്&#x200d; സൊസിഡാഡിനെ തോല്&#x200d;പ്പിച്ച് ബാഴ്സലോണ ലാ ലിഗ പോയിന്റ് പട്ടികയില്&#x200d; ഒന്നാം സ്ഥാനത്തെത്തി. തുടക്കം മുതല്&#x200d; തുടര്&#x200d;ച്ചയായി അഞ്ച് മത്സരങ്ങളും ജയിച്ച് മുന്നേറിക്കൊണ്ടിരുന്ന റയല്&#x200d; മഡ്രിഡിനെ മറികടന്നാണ് ബാഴ്സ മുന്നേറ്റം. ഏഴ് മത്സരങ്ങള്&#x200d; കഴിഞ്ഞപ്പോള്&#x200d; ബാഴ്സയ്ക്ക് 19 പോയിന്റും റയലിന് 18 പോയിന്റുമാണ്.</p>
<p>സ്വന്തം ഗ്രൗണ്ടില്&#x200d; ഇറങ്ങിയ ബാഴ്സലോണയ്ക്ക് തുടക്കത്തില്&#x200d; പ്രതീക്ഷിച്ച പോലെ കളം പിടിക്കാനായില്ല. 4-5-1 ഫോര്&#x200d;മേഷനില്&#x200d; പ്രതിരോധവും മധ്യനിരയും ശക്തിപ്പെടുത്തി ബാഴ്സയുടെ മുന്നേറ്റങ്ങള്&#x200d; തടഞ്ഞ റയല്&#x200d; സൊസിഡാഡ് 31-ആം മിനിറ്റില്&#x200d; അല്&#x200d;വാരോ ഒഡ്രിയോസോളയുടെ ഗോളിലൂടെ ലീഡ് നേടി. എന്നാല്&#x200d;, ആദ്യ പകുതി അവസാനിക്കാന്&#x200d; മുമ്പ് തന്നെ സമനില തിരികെ പിടിക്കാന്&#x200d; ബാഴ്സയ്ക്കായി. മാര്&#x200d;കസ് റാഷ്ഫോര്&#x200d;ഡിന്റെ കോര്&#x200d;ണര്&#x200d; കിക്കില്&#x200d; നിന്നു ഉയര്&#x200d;ത്തിയ പന്ത് ജൂള്&#x200d;സ് കൗണ്ടെ ഹെഡ്ഡറിലൂടെ വലയിലാക്കി.</p>
<p>രണ്ടാം പകുതിയില്&#x200d; ലമിന്&#x200d; യമാലും ഡാനി ഒല്&#x200d;മോയും കളത്തിലിറങ്ങിയതോടെ ബാഴ്സയുടെ ആക്രമണത്തിന് കൂടുതല്&#x200d; മൂര്&#x200d;ച്ച ലഭിച്ചു. യമാല്&#x200d; ഇറങ്ങിയ ഉടന്&#x200d; തന്നെയാണ് നിര്&#x200d;ണായകമായ അസിസ്റ്റ് നല്&#x200d;കിയത്. 59-ആം മിനിറ്റില്&#x200d; ബോക്സിന് മുന്നില്&#x200d; നിന്നു നല്&#x200d;കിയത് റോബര്&#x200d;ട്ട് ലെവന്&#x200d;ഡോവ്സ്‌കി ലക്ഷ്യത്തിലെത്തിച്ച് വിജയഗോള്&#x200d; ഉറപ്പിച്ചു.</p>
<p>ലാ ലിഗയിലെ മറ്റ് മത്സരങ്ങളിലും ആവേശം നിറഞ്ഞു. റയല്&#x200d; ബെറ്റിസ്, എല്&#x200d;കെ, സെവിയ്യ, വിയ്യാറയല്&#x200d; എന്നിവര്&#x200d; വിജയവുമായി രംഗം വിട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/barcelona-overtakes-real-madrid-to-take-first-place.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
