<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sportsnews &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sportsnews/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 03 Feb 2026 06:32:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sportsnews &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ഐസിസി ഇന്ത്യയുടെ ബന്ദി, പകരം പുതിയൊരു ക്രിക്കറ്റ് സംഘടന വേണം&#8217;; രൂക്ഷവിമര്‍ശനവുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി</title>
		<link>https://www.chandrikadaily.com/icc-hostage-to-india-new-cricket-body-to-replace-defense-minister-of-pakistan-with-severe-criticism.html</link>
					<comments>https://www.chandrikadaily.com/icc-hostage-to-india-new-cricket-body-to-replace-defense-minister-of-pakistan-with-severe-criticism.html#respond</comments>
		
		<dc:creator><![CDATA[vismaya]]></dc:creator>
		<pubDate>Tue, 03 Feb 2026 06:31:44 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[BCB]]></category>
		<category><![CDATA[GOJAASIF]]></category>
		<category><![CDATA[ICC]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[pcb]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376639</guid>

					<description><![CDATA[അന്താരാരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ(ഐസിസി) രൂക്ഷവിമര്‍ശനവുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്]]></description>
										<content:encoded><![CDATA[<p>അന്താരാരാഷ്ട്ര ക്രിക്കറ്റ് കൗണ്&#x200d;സിലിനെതിരെ(ഐസിസി) രൂക്ഷവിമര്&#x200d;ശനവുമായി പാകിസ്ഥാന്&#x200d; പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഐസിസി പൂര്&#x200d;ണ്ണമായും ഇന്ത്യയുടെ രാഷ്ട്രീയ താല്&#x200d;പ്പര്യങ്ങള്&#x200d;ക്ക് വഴങ്ങിയെന്നും, ഐസിസിയെ വിശ്വസിക്കാന്&#x200d; കഴിയില്ലെന്നും ഖ്വാജ ആസിഫ് ആരോപിച്ചു. എക്സിലൂടെ നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഐസിസിക്കെതിരെ രൂക്ഷവിമര്&#x200d;ശനം നടത്തിയത്.</p>
<p>ഐസിസി ഇപ്പോള്&#x200d; ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ രാഷ്ട്രീയ താല്&#x200d;പ്പര്യങ്ങളുടെ ബന്ദിയായി മാറിയിരിക്കുകയാണ്. ക്രിക്കറ്റ് എന്ന മാന്യന്&#x200d;മാരുടെ കളിയുടെ അന്തസ്സ് നിലനിര്&#x200d;ത്താന്&#x200d; ഐസിസിക്ക് പകരം പുതിയൊരു ആഗോള സംഘടന അനിവാര്യമാണ്. ബംഗ്ലാദേശിനെ ലോകകപ്പില്&#x200d; നിന്ന് ഒഴിവാക്കി പകരം സ്‌കോട്ട്ലന്&#x200d;ഡിനെ ഉള്&#x200d;പ്പെടുത്തിയ ഐസിസി നടപടി പക്ഷപാതപരമാണെന്നും ഖ്വാജ ആസിഫ് ആരോപിച്ചു.</p>
<p>സുരക്ഷാ കാരണങ്ങള്&#x200d; ചൂണ്ടിക്കാട്ടി ഇന്ത്യയില്&#x200d; കളിക്കാന്&#x200d; ബംഗ്ലാദേശ് വിസമ്മതിച്ചിരുന്നു. മത്സരങ്ങള്&#x200d; ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളുകയും അവരെ ടൂര്&#x200d;ണമെന്റില്&#x200d; നിന്ന് നീക്കം ചെയ്ത് പകരം സ്‌കോട്ട്ലന്&#x200d;ഡിനെ ഉള്&#x200d;പ്പെടുത്തുകയും ചെയ്തു. ഇതില്&#x200d; പ്രതിഷേധിച്ചും ബംഗ്ലാദേശിനോടുള്ള ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിക്കാനുമായാണ് പാകിസ്ഥാന്&#x200d; ടി20 ലോകകപ്പില്&#x200d; 15 ന് കൊളംബോയില്&#x200d; നടക്കേണ്ട ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാന്&#x200d; തീരുമാനിച്ചത്.</p>
<p>എന്നാല്&#x200d; പാകിസ്ഥാന്റെ &#8216;ഭാഗികമായ ബഹിഷ്‌കരണം&#8217; അംഗീകരിക്കാനാവില്ലെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ കളിച്ചില്ലെങ്കില്&#x200d; അത് പാക് ക്രിക്കറ്റിനെ ദീര്&#x200d;ഘകാലാടിസ്ഥാനത്തില്&#x200d; ദോഷകരമായി ബാധിക്കുമെന്നും കടുത്ത അച്ചടക്ക നടപടികള്&#x200d; നേരിടേണ്ടി വരുമെന്നും ഐസിസി പിസിബിക്ക് മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/icc-hostage-to-india-new-cricket-body-to-replace-defense-minister-of-pakistan-with-severe-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരം; ഇന്ത്യ എ ടീം ഇന്ന് അമേരിക്കയെ നേരിടും</title>
		<link>https://www.chandrikadaily.com/a-warm-up-match-ahead-of-the-world-cup-india-a-team-will-face-usa-today.html</link>
					<comments>https://www.chandrikadaily.com/a-warm-up-match-ahead-of-the-world-cup-india-a-team-will-face-usa-today.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Mon, 02 Feb 2026 10:03:12 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[americacricketeam]]></category>
		<category><![CDATA[indiacricketteam]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376558</guid>

					<description><![CDATA[ആയുഷ് ബദോനിയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്&#x200d; ഇന്ത്യ എ ടീം ഇന്ന് അമേരിക്കയെ നേരിടും. ന്യൂസിലന്&#x200d;ഡിനെതിരായ ഏകദിന പരമ്പരയില്&#x200d; ഇന്ത്യന്&#x200d; ടീമിലുണ്ടായിരുന്ന ആയുഷ് ബദോനിയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്.</p>
<p>ഐപിഎല്ലില്&#x200d; പഞ്ചാബ് കിംഗ്സിനായി മികച്ച പ്രകടനം നടത്തിയ യുവ ഓപ്പണര്&#x200d; പ്രിയാന്&#x200d;ഷ് ആര്യ ഇന്ത്യ എ ടീമിനായി ഓപ്പണ്&#x200d; ചെയ്യും. അശുതോഷ് ശര്&#x200d;മയാണ് മറ്റൊരു ഓപ്പണര്&#x200d;. പരിക്ക് മാറിയെത്തുന്ന ഇന്ത്യന്&#x200d; ലോകകപ്പ് താരം തിലക് വര്&#x200d;മ്മയും അമേരിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തില്&#x200d; കളിക്കും.<br />
ഐപിഎല്ലില്&#x200d; ചെന്നൈ സൂപ്പര്&#x200d; കിംഗ്സിനായി കളിച്ച ഊര്&#x200d;വില്&#x200d; പട്ടേലും ടീമിലുണ്ട്. മധ്യനിരയില്&#x200d; റിയാന്&#x200d; പരാഗ് കളിക്കും. ഇന്ത്യന്&#x200d; ടീമിലേക്ക് തിരിച്ചുവരാന്&#x200d; പരാഗിന് ലഭിക്കുന്ന നിര്&#x200d;ണായക അവസരമാണിത്. തമിഴ്നാട് താരം എന്&#x200d; ജഗദീഷനാണ് വിക്കറ്റ് കീപ്പര്&#x200d;. ന്യൂസിലന്&#x200d;ഡിനെതിരായ ടി20 പരമ്പരയില്&#x200d; തിളങ്ങിയ സ്പിന്നര്&#x200d; രവി ബിഷ്ണോയിയും ടീമില്&#x200d; ഉള്&#x200d;പ്പെട്ടിട്ടുണ്ട്.</p>
<p>പരിക്കിനെ തുടര്&#x200d;ന്ന് ദീര്&#x200d;ഘകാലമായി മത്സര ക്രിക്കറ്റില്&#x200d; നിന്ന് വിട്ടുനിന്ന എക്സ്പ്രസ് പേസര്&#x200d; മായങ്ക് യാദവും തിരിച്ചുവരവോടെ ഇന്ത്യ എ ടീമില്&#x200d; ഇടം നേടി. മത്സരം ഇന്ന് വൈകിട്ട് അഞ്ചിന് നവി മുംബൈയിലെ ഡിവൈ പാട്ടീല്&#x200d; സ്റ്റേഡിയത്തിലാണ് നടക്കുക. ലോകകപ്പിന് മുമ്പായി താരങ്ങള്&#x200d;ക്ക് മത്സരപരിചയവും കായികക്ഷമതയും ഉറപ്പാക്കുക എന്നതാണ് സന്നാഹ മത്സരങ്ങളുടെ പ്രധാന ലക്ഷ്യം. ലോകകപ്പില്&#x200d; ഈ മാസം ഏഴിന് അമേരിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ മാസം ആറിന് നമീബിയയുമായും ഇന്ത്യ എ ടീം സന്നാഹ മത്സരം കളിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-warm-up-match-ahead-of-the-world-cup-india-a-team-will-face-usa-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്റ്റേഡിയത്തില്‍ കുടിവെള്ളത്തിന് പൊള്ളുന്ന വില; ഏജൻസിക്കെതിരെ കർശന നടപടിയുണ്ടാകും -കെസിഎ</title>
		<link>https://www.chandrikadaily.com/explosive-price-of-drinking-water-at-the-stadium-strict-action-will-be-taken-against-the-agency-kca.html</link>
					<comments>https://www.chandrikadaily.com/explosive-price-of-drinking-water-at-the-stadium-strict-action-will-be-taken-against-the-agency-kca.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Mon, 02 Feb 2026 06:16:16 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[karyvattom]]></category>
		<category><![CDATA[keralacricketassociation]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[T20series]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376526</guid>

					<description><![CDATA[ക്രിക്കറ്റ് ആരാധകര്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയില്‍ ഇത്തരം പരാതികള്‍ ഉയരുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കെ.സി.എ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലാന്&#x200d;ഡ് ട്വന്റി 20 മത്സരം നടന്ന കാര്യവട്ടം ഗ്രീന്&#x200d;ഫീല്&#x200d;ഡ് സ്റ്റേഡിയത്തില്&#x200d; കുടിവെള്ളത്തിന് അമിതവില ഈടാക്കിയ സംഭവത്തില്&#x200d; ഔദ്യോഗിക നടപടികള്&#x200d; ആരംഭിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്&#x200d; (കെ.സി.എ).  20 രൂപ വിലയുള്ള കുപ്പിവെള്ളത്തിന് 200 രൂപ വരെ വാങ്ങിയെന്നാണ് ഒരു വിഭാഗം ആരാധകരുടെ പരാതി. ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെയാണ് വിഷയത്തിൽ കെസിഎ ഇടപെട്ടത്.</p>
<p>ക്രിക്കറ്റ് ആരാധകര്&#x200d;ക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയില്&#x200d; ഇത്തരം പരാതികള്&#x200d; ഉയരുന്നത് അങ്ങേയറ്റം നിര്&#x200d;ഭാഗ്യകരമാണെന്നും വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കെ.സി.എ വാര്&#x200d;ത്ത കുറിപ്പില്&#x200d; വ്യക്തമാക്കി.</p>
<p>പരിസ്ഥിതി സൗഹൃദമായ &#8216;ഗ്രീന്&#x200d; പ്രോട്ടോക്കോള്&#x200d;&#8217; പാലിച്ച് വേണം സേവനങ്ങള്&#x200d; നല്&#x200d;കാനെന്ന് ഏകോപന യോഗങ്ങളില്&#x200d; കെ.സി.എ പ്രത്യേകം നിഷ്‌കര്&#x200d;ഷിച്ചിരുന്നതുമാണ്. എന്നിരുന്നാലും, മത്സരത്തിനിടെ ചിലയിടങ്ങളില്&#x200d; നിശ്ചയിച്ച നിരക്കിനേക്കാള്&#x200d; കൂടുതല്&#x200d; തുക ഈടാക്കി ചൂഷണം നടന്നതായുള്ള പരാതികള്&#x200d; ബി.സി.സി.ഐയുടെ ശ്രദ്ധയില്&#x200d;പ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ തുടര്&#x200d;നടപടികള്&#x200d; സ്വീകരിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്&#x200d; വ്യക്തമാക്കി</p>
<p>കെ.സി.എയുടെ വിശദീകരണം:- &#8216;അന്താരാഷ്ട്ര മത്സരങ്ങളിലെ പാനീയ വിതരണത്തിനുള്ള സ്‌പോണ്&#x200d;സറെ നിശ്ചയിക്കുന്നത് ബി.സി.സി.ഐ ആണ്. ബി.സി.സി.ഐയുമായുള്ള കരാര്&#x200d; പ്രകാരം 200 മില്ലി ലിറ്റര്&#x200d; കുടിവെള്ളത്തിന് 10 രൂപയും, 250 മില്ലി ലിറ്റര്&#x200d; എനര്&#x200d;ജി ഡ്രിങ്ക്/ജ്യൂസ് എന്നിവക്ക് 50 രൂപയുമാണ് പരമാവധി വില നിശ്ചയിച്ചിരുന്നത്. ഈ നിരക്കുകള്&#x200d; സ്റ്റാളുകളില്&#x200d; വ്യക്തമായി പ്രദര്&#x200d;ശിപ്പിക്കണമെന്നും ആവശ്യത്തിന് സ്റ്റോക്ക് കരുതണമെന്നും കരാര്&#x200d; ഏറ്റെടുത്ത ഏജന്&#x200d;സിക്ക് കര്&#x200d;ശന നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. ഏജന്&#x200d;സിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്&#x200d; പരിശോധിക്കുമെന്നും കാണികള്&#x200d;ക്കുണ്ടായ അസൗകര്യത്തില്&#x200d; ഖേദിക്കുന്നതായും അറിയിക്കുന്നു. വരുംകാലങ്ങളില്&#x200d; ഇത്തരം സംഭവങ്ങള്&#x200d; ആവര്&#x200d;ത്തിക്കാതിരിക്കാന്&#x200d; കര്&#x200d;ശനമായ മുന്&#x200d;കരുതലുകള്&#x200d; സ്വീകരിക്കുമെന്ന് കേരള ക്രിക്കറ്റ് അസോ സിയേഷന്&#x200d; വ്യക്തമാക്കുന്നു.&#8217;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/explosive-price-of-drinking-water-at-the-stadium-strict-action-will-be-taken-against-the-agency-kca.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇഷാന്റെ ആറാട്ട്&#8217;;ന്യൂസിലന്റിന് എതിരെ ഇന്ത്യയ്ക്ക് 46 റണ്‍സ് ജയം</title>
		<link>https://www.chandrikadaily.com/ishans-six-india-beat-new-zealand-by-46-runs.html</link>
					<comments>https://www.chandrikadaily.com/ishans-six-india-beat-new-zealand-by-46-runs.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 31 Jan 2026 17:22:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[India]]></category>
		<category><![CDATA[newZeland]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376398</guid>

					<description><![CDATA[കാര്യവട്ടം ട്വന്റി 20 യില്‍ ന്യൂസീലന്‍ഡിനെ  തകര്‍ത്തെറിഞ്ഞ് ഇന്ത്യ. പരമ്പരയിലെ അവസാന മത്സരത്തില്‍ എതിരാളികളെ 46 റണ്‍സിന് തോല്‍പ്പിച്ചു. ജയിക്കാന്‍ 272 റണ്‍സ് വേണ്ടിയിരുന്ന ന്യൂസീലന്‍ഡ് 19.4 ഓവറില്‍ 225 റണ്‍സിനു എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് കിവിപ്പടയുടെ നട്ടെല്ലൊടിച്ചത്. മൂന്നു മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കി കഴിഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. 43 പന്തുകളില്‍ നിന്ന് 103 [&#8230;]]]></description>
										<content:encoded><![CDATA[<p>കാര്യവട്ടം ട്വന്റി 20 യില്&#x200d; ന്യൂസീലന്&#x200d;ഡിനെ  തകര്&#x200d;ത്തെറിഞ്ഞ് ഇന്ത്യ. പരമ്പരയിലെ അവസാന മത്സരത്തില്&#x200d; എതിരാളികളെ 46 റണ്&#x200d;സിന് തോല്&#x200d;പ്പിച്ചു. ജയിക്കാന്&#x200d; 272 റണ്&#x200d;സ് വേണ്ടിയിരുന്ന ന്യൂസീലന്&#x200d;ഡ് 19.4 ഓവറില്&#x200d; 225 റണ്&#x200d;സിനു എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റുകള്&#x200d; വീഴ്ത്തിയ അര്&#x200d;ഷ്ദീപ് സിങ്ങാണ് കിവിപ്പടയുടെ നട്ടെല്ലൊടിച്ചത്. മൂന്നു മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കി കഴിഞ്ഞിരുന്നു.</p>
<p>ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. 43 പന്തുകളില്&#x200d; നിന്ന് 103 റണ്&#x200d;സെടുത്ത ഇഷാൻ ആണ് ഇന്ത്യന്&#x200d; സ്കോര്&#x200d;ബോര്&#x200d;ഡിന്റെ നട്ടെല്ലായത്. 10 സിക്സുകളും ആറു ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിംങ്സ്.  28 പന്തുകളിൽ അർധ സെഞ്ചറിയിലെത്തിയ ഇഷാൻ പിന്നീടുള്ള 14 പന്തുകളിലാണ് 100 ലെത്തിയത്. 30 പന്തിൽ 63 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇന്ത്യയ്ക്കായി തിളങ്ങി</p>
<p>അഭിഷേക് ശർമ (16 പന്തിൽ 30), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 42) എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ആറു പന്തുകൾ നേരിട്ട സഞ്ജു ആറ് റൺസെടുത്തു പുറത്തായി. മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ലോക്കി ഫെർഗൂസനെ കവറിനു മുകളിലൂടെ സിക്സർ പറത്താൻ ശ്രമിച്ച സഞ്ജുവിനു പിഴയ്ക്കുകയായിരുന്നു. ബെവൻ ജേക്കബ്സ് ക്യാച്ചെടുത്താണ് സഞ്ജുവിന്റെ മടക്കം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ishans-six-india-beat-new-zealand-by-46-runs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഞ്ജു സാംസണ്‍ ഇന്ന് സ്വന്തം തട്ടകത്തില്‍; ഇന്ത്യ-ന്യൂസിലാന്‍ഡ് അഞ്ചാം ടി20 കാര്യവട്ടം ഗ്രീന്‍ഫീള്‍ഡ് സ്റ്റേഡിയത്തില്‍</title>
		<link>https://www.chandrikadaily.com/sanju-samson-at-home-today-india-new-zealand-5th-t20i-at-greenfield-stadium.html</link>
					<comments>https://www.chandrikadaily.com/sanju-samson-at-home-today-india-new-zealand-5th-t20i-at-greenfield-stadium.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Sat, 31 Jan 2026 06:03:25 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[sanjusamsan]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[T20series]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376342</guid>

					<description><![CDATA[സ്വന്തം തട്ടകത്തില്‍ സഞ്ജു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുമെന്നും ആരാധകര്‍ കണക്കുകൂട്ടുന്നു.]]></description>
										<content:encoded><![CDATA[<p>സഞ്ജു സാംസണ്&#x200d; ഇന്ന് സ്വന്തം മണ്ണില്&#x200d; ആദ്യമായി രാജ്യാന്തര മത്സരം കളിക്കും. ഇന്ത്യ-ന്യൂസിലന്&#x200d;ഡ് ടി20 പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരമാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുക. കാര്യവട്ടം ഗ്രീന്&#x200d;ഫീള്&#x200d;ഡ് സ്റ്റേഡിയത്തില്&#x200d; വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കും.</p>
<p>മലയാളി താരം സഞ്ജു സാംസണ്&#x200d; സ്വന്തം നാട്ടുകാര്&#x200d;ക്ക് മുന്നില്&#x200d; ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്നു എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന ആകര്&#x200d;ഷണം. കഴിഞ്ഞ മത്സരങ്ങളിലൊന്നും ഫോം കണ്ടെത്താന്&#x200d; കഴിഞ്ഞില്ലെങ്കിലും സഞ്ജു സാംസണ്&#x200d; ടീമിലുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സ്വന്തം തട്ടകത്തില്&#x200d; സഞ്ജു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുമെന്നും ആരാധകര്&#x200d; കണക്കുകൂട്ടുന്നു.</p>
<p>നിലവില്&#x200d; 3-1 ലീഡുമായി ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയെങ്കിലും ലോകകപ്പിന് മുന്നോടിയായുള്ള മത്സരം ഇരു ടീമുകള്&#x200d;ക്കും നിര്&#x200d;ണായകമാണ്. അഞ്ച് മത്സരങ്ങടങ്ങിയ പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരം ഇന്ത്യ സ്വന്തമാക്കിയെങ്കിലും വിശാഖപട്ടണത്ത് നടന്ന നാലാം മത്സരത്തില്&#x200d; കിവികള്&#x200d; വിജയിക്കുകയായിരുന്നു. വിജയത്തോടെ പരമ്പര അവസാനിപ്പിക്കാനായിരിക്കും ഇരുടീമുകളും ശ്രമിക്കുക. വൈകിട്ട് മൂന്ന് മുതല്&#x200d; കാണികളെ സ്റ്റേഡിയത്തില്&#x200d; പ്രവേശിപ്പിക്കും.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sanju-samson-at-home-today-india-new-zealand-5th-t20i-at-greenfield-stadium.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാല് ഇന്നിങ്സില്‍ 40 റണ്‍സ് മാത്രം; ഫോം തിരിച്ചുപിടിക്കാനാകാതെ സഞ്ജു</title>
		<link>https://www.chandrikadaily.com/only-40-runs-in-four-innings-sanju-unable-to-regain-his-form.html</link>
					<comments>https://www.chandrikadaily.com/only-40-runs-in-four-innings-sanju-unable-to-regain-his-form.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Thu, 29 Jan 2026 10:11:42 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[sanjusamsan]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[t20worldcup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376165</guid>

					<description><![CDATA[ഒരു തവണ പോലും 25 റണ്‍സ് കടക്കാന്‍ സാധിച്ചില്ല.]]></description>
										<content:encoded><![CDATA[<p>ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്&#x200d; ടീമില്&#x200d; ശുഭ്മാന്&#x200d; ഗില്ലിനെ തഴഞ്ഞ് മലയാളി താരം സഞ്ജു സാംസണെ ഉള്&#x200d;പ്പെടുത്തിയതോടെ ആരാധകര്&#x200d; വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്&#x200d; ടീം പ്രഖ്യാപനത്തിന് ശേഷം ന്യൂസീലന്&#x200d;ഡിനെതിരായ പരമ്പരയില്&#x200d; സഞ്ജുവിന്റെ പ്രകടനം ആ പ്രതീക്ഷകള്&#x200d;ക്ക് മങ്ങലേല്&#x200d;പ്പിക്കുകയാണ്. നാല് ഇന്നിങ്സുകളില്&#x200d; നിന്ന് 40 റണ്&#x200d;സ് മാത്രമാണ് സഞ്ജുവിന് നേടാനായത്, ഒരു തവണ പോലും 25 റണ്&#x200d;സ് കടക്കാന്&#x200d; സാധിച്ചില്ല.<br />
ലോകകപ്പിന് ദിവസങ്ങള്&#x200d; മാത്രം ശേഷിക്കെ ഫോം കണ്ടെത്താനാകാത്തത് സഞ്ജുവിന് വലിയ തിരിച്ചടിയാണ്. അവസാന മത്സരത്തില്&#x200d; മികച്ച പ്രകടനം പുറത്തെടുക്കാന്&#x200d; സാധിച്ചില്ലെങ്കില്&#x200d; വീണ്ടും ബെഞ്ചിലിരിക്കേണ്ടി വരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിയ ഇഷാന്&#x200d; കിഷന്&#x200d; കിട്ടിയ അവസരം ഫലപ്രദമായി ഉപയോഗിച്ചതും സഞ്ജുവിന്റെ ലോകകപ്പ് സ്വപ്നത്തിന് വെല്ലുവിളിയാകുന്നു.</p>
<p>കഴിഞ്ഞ 15 അന്താരാഷ്ട്ര ടി20 ഇന്നിങ്സുകളില്&#x200d; നിന്ന് ഒരു അര്&#x200d;ധ സെഞ്ച്വറി മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. പവര്&#x200d; ഓവറുകളില്&#x200d; നേരത്തെ പുറത്താകുന്നത് ഇന്ത്യയുടെ സ്‌കോറിംഗ് വേഗതയെ ബാധിക്കുന്നുവെന്ന വിമര്&#x200d;ശനവും ശക്തമാണ്. വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്&#x200d; മുന്&#x200d;നിര തകര്&#x200d;ന്നതോടെ ഇന്ത്യ 50 റണ്&#x200d;സിന് പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്&#x200d;ഡ് ഏഴു വിക്കറ്റ് നഷ്ടത്തില്&#x200d; 215 റണ്&#x200d;സ് നേടിയപ്പോള്&#x200d; ഇന്ത്യ 18.4 ഓവറില്&#x200d; 165 റണ്&#x200d;സിന് ഓള്&#x200d;ഔട്ടായി.</p>
<p>സ്റ്റാര്&#x200d; സ്പോര്&#x200d;ട്സിലെ കമന്ററിക്കിടെ മുന്&#x200d; ഇന്ത്യന്&#x200d; താരം ഹര്&#x200d;ഭജന്&#x200d; സിങ് സഞ്ജുവിന് ഉപദേശവുമായി രംഗത്തെത്തി. തുടക്കം മുതല്&#x200d; ആക്രമിച്ചു കളിക്കാതെ, പക്വതയോടെ ബാറ്റ് ചെയ്ത് പിന്നീട് സ്‌കോറിങ് വേഗത കൂട്ടണമെന്നായിരുന്നു നിര്&#x200d;ദേശം. അതേസമയം, നാലാം ടി20യില്&#x200d; സഞ്ജു പുറത്തായ രീതി ഇതിഹാസ താരം സുനില്&#x200d; ഗവാസ്‌കര്&#x200d; രൂക്ഷമായി വിമര്&#x200d;ശിച്ചു. ഫൂട്ട്വര്&#x200d;ക്കില്ലാതെയും പന്തിന്റെ ചലനം പോലും വിലയിരുത്താതെയുമാണ് സഞ്ജു പുറത്തായതെന്ന് ഗവാസ്‌കര്&#x200d; പറഞ്ഞു.</p>
<p>ഐപിഎല്ലിലും ആഭ്യന്തര മത്സരങ്ങളിലും ആറു സെഞ്ച്വറികളും 51 അര്&#x200d;ധ സെഞ്ച്വറികളും നേടിയിട്ടുള്ള സഞ്ജുവിന്റെ മികവ് അന്താരാഷ്ട്ര തലത്തില്&#x200d; സ്ഥിരതയോടെ പുറത്തെടുക്കാന്&#x200d; കഴിയുന്നില്ലെന്നതാണ് പ്രധാന വിമര്&#x200d;ശനം. സഞ്ജുവിന് പകരം ശുഭ്മാന്&#x200d; ഗില്&#x200d;, യശസ്വി ജയ്സ്വാള്&#x200d;, ശ്രേയസ് അയ്യര്&#x200d;, ഋതുരാജ് ഗായ്ക്വാദ് തുടങ്ങിയവര്&#x200d; അവസരം കാത്തിരിക്കുകയാണ്.</p>
<p>മൂന്നാം നമ്പറില്&#x200d; ഇഷാന്&#x200d; കിഷന്&#x200d; മികച്ച പ്രകടനം തുടരുന്ന സാഹചര്യത്തില്&#x200d;, ടി20 ലോകകപ്പ് ടീമില്&#x200d; സഞ്ജുവിന്റെ സ്ഥാനം അനിശ്ചിതത്വത്തിലാണ്. പരിക്ക് മാറി തിലക് വര്&#x200d;മ്മ തിരിച്ചെത്തിയാല്&#x200d; ഇഷാനെ ഓപ്പണറാക്കി സഞ്ജുവിനെ പുറത്തിരുത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. തിരുവനന്തപുരത്ത് സ്വന്തം കാണികള്&#x200d;ക്ക് മുന്നില്&#x200d; നടക്കുന്ന ന്യൂസീലന്&#x200d;ഡിനെതിരായ അവസാന ടി20യാണ് സഞ്ജുവിന് മുന്നിലുള്ള നിര്&#x200d;ണായക പരീക്ഷ. ലോകകപ്പിന് മുമ്പ് ടീമില്&#x200d; തന്റെ സ്ഥാനം ഉറപ്പിക്കാന്&#x200d; അവിടെ മികച്ച പ്രകടനം അനിവാര്യമാണ്. ശിവം ദുബെ, റിങ്കു സിങ്, അഭിഷേക് ശര്&#x200d;മ തുടങ്ങിയവര്&#x200d; ഫോം കണ്ടെത്തിയ പരമ്പരയില്&#x200d;, ക്യാപ്റ്റന്&#x200d; സൂര്യകുമാര്&#x200d; യാദവിന്റെ തിരിച്ചുവരവും ഇന്ത്യക്ക് പ്രതീക്ഷ നല്&#x200d;കുന്ന ഘടകമാണ്. ശക്തമായ ബാറ്റിങ് നിരയുള്ള ടീം ഇന്ത്യക്കിടയില്&#x200d;, സഞ്ജു സാംസണിന്റെ മങ്ങിയ ഫോമാണ് ഇപ്പോള്&#x200d; ഏക ആശങ്കയായി നിലനില്&#x200d;ക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/only-40-runs-in-four-innings-sanju-unable-to-regain-his-form.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചാമ്പ്യന്‍സ് ലീഗ്: ന്യൂകാസിലിനോട് സമനില, പിഎസ്ജിക്ക് നേരിട്ടുള്ള പ്രീക്വാര്‍ട്ടര്‍ യോഗ്യത നഷ്ടം</title>
		<link>https://www.chandrikadaily.com/champions-league-draw-with-newcastle-psg-miss-out-on-direct-pre-quarter-qualification.html</link>
					<comments>https://www.chandrikadaily.com/champions-league-draw-with-newcastle-psg-miss-out-on-direct-pre-quarter-qualification.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Thu, 29 Jan 2026 03:32:05 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[champions league]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376104</guid>

					<description><![CDATA[ പിഎസ്ജിക്കായി വിറ്റീഞ്ഞയാണ് വല കുലുക്കിയത്. ന്യൂകാസിലിന് വേണ്ടി ജോ വില്ലോക്കും ഗോളടിച്ചു.]]></description>
										<content:encoded><![CDATA[<p>ചാമ്പ്യന്&#x200d;സ് ലീഗില്&#x200d; ന്യൂകാസിലിനെതിരെ സമനിലയില്&#x200d; പിരിഞ്ഞ് പാരിസ് സെന്റ് ജര്&#x200d;മന്&#x200d;. ഇരുടീമുകളും ഓരോ ഗോളുകള്&#x200d; വീതം നേടി മത്സരം 1–1ന് അവസാനിച്ചു. പിഎസ്ജിക്കായി വിറ്റീഞ്ഞയാണ് വല കുലുക്കിയത്. ന്യൂകാസിലിന് വേണ്ടി ജോ വില്ലോക്കും ഗോളടിച്ചു.</p>
<p>ഈ സമനിലയോടെ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് നേരിട്ട് അവസാന 16ലേക്ക് യോഗ്യത നേടാന്&#x200d; സാധിച്ചില്ല. മത്സരത്തിന് ശേഷം ഇരുടീമുകളും 14 പോയിന്റുകള്&#x200d; വീതം നേടി പട്ടികയില്&#x200d; 11-ഉം 12-ഉം സ്ഥാനങ്ങളിലാണ്.</p>
<p>ലീഗില്&#x200d; മുന്നേറ്റം തുടരണമെങ്കില്&#x200d; ഇനി പിഎസ്ജിക്കും ന്യൂകാസിലിനും പ്ലേ ഓഫ് മത്സരം കളിക്കേണ്ടിവരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/champions-league-draw-with-newcastle-psg-miss-out-on-direct-pre-quarter-qualification.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി20: ന്യൂസിലൻഡിന് 50 റൺസ് ജയം, ഇന്ത്യയ്ക്ക് പരമ്പരയിൽ തിരിച്ചടി</title>
		<link>https://www.chandrikadaily.com/t20-new-zealand-win-by-50-runs-india-lose-series.html</link>
					<comments>https://www.chandrikadaily.com/t20-new-zealand-win-by-50-runs-india-lose-series.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Thu, 29 Jan 2026 02:00:37 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[indiavsnewzland]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[T20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376087</guid>

					<description><![CDATA[പരിക്കുമൂലം ഇഷാൻ കിഷൻ ടീമിൽ ഇല്ലാതെയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്.]]></description>
										<content:encoded><![CDATA[<p>വിശാഖപട്ടണം: ന്യൂസിലൻഡിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 50 റൺസ് തോൽവി. കിവീസ് ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 165 റൺസിൽ ഓൾ ഔട്ടായി. പരിക്കുമൂലം ഇഷാൻ കിഷൻ ടീമിൽ ഇല്ലാതെയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറാണ് മത്സരത്തിലെ താരമായി തിളങ്ങിയത്.</p>
<p>ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് വിശാഖപട്ടണത്ത് തകർപ്പൻ തുടക്കമാണ് നേടിയത്. ഒമ്പത് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 100 റൺസ് കടന്ന കിവീസ് പിന്നീട് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും ഓപ്പണർ ടിം സെയ്‌ഫെർട്ടിന്റെ അർധസെഞ്ച്വറിയും പുറത്താകാതെ 39 റൺസ് നേടിയ ഡാരിൽ മിച്ചലിന്റെയും ബാറ്റിങ് മികവിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെന്ന മികച്ച സ്കോറിലെത്തി.</p>
<p>മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ അഭിഷേക് ശർമ പുറത്തായി. പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. സഞ്ജു സാംസണും റിങ്കു സിങ്ങും ചേർന്ന് പോരാട്ടം നടത്തിയെങ്കിലും ഏഴാം ഓവറിൽ 24 റൺസ് നേടിയ സഞ്ജു മിച്ചൽ സാന്റ്നറുടെ പന്തിൽ പുറത്തായി. തുടർന്ന് ഹർദിക് പാണ്ട്യയും റിങ്കു സിങ്ങും മടങ്ങിയതോടെ 11ാം ഓവറിൽ ഇന്ത്യ 85 റൺസിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി.</p>
<p>15 പന്തിൽ 52 റൺസ് നേടി അർധസെഞ്ച്വറി പൂർത്തിയാക്കിയ ശിവം ദുബേ ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും 15ാം ഓവറിൽ റൺഔട്ടായി. തുടർന്ന് വിക്കറ്റുകൾ തുടർച്ചയായി വീണതോടെ ഇന്ത്യ 165 റൺസിൽ ഓൾ ഔട്ടാകുകയായിരുന്നു.</p>
<p>പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ജനുവരി 31ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/t20-new-zealand-win-by-50-runs-india-lose-series.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റെക്കോര്‍ഡ് ബുക്കില്‍ ജോസേട്ടന്റെ തൂക്കിയടി; ഇനി മുന്നില്‍ ആന്‍ഡേഴ്സണ്‍ മാത്രം</title>
		<link>https://www.chandrikadaily.com/josetons-hanging-in-the-record-books-only-anderson-ahead.html</link>
					<comments>https://www.chandrikadaily.com/josetons-hanging-in-the-record-books-only-anderson-ahead.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Wed, 28 Jan 2026 11:17:09 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[josebuttler]]></category>
		<category><![CDATA[odi]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376044</guid>

					<description><![CDATA[400 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് താരമായി ബട്‌ലര്‍ മാറി.]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ചരിത്രത്തില്&#x200d; അപൂര്&#x200d;വ നേട്ടം സ്വന്തമാക്കി ജോസ് ബട്‌ലര്&#x200d;. 400 അന്താരാഷ്ട്ര മത്സരങ്ങള്&#x200d; കളിക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് താരമായി ബട്‌ലര്&#x200d; മാറി. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്&#x200d; അന്താരാഷ്ട്ര മത്സരങ്ങള്&#x200d; കളിച്ച താരങ്ങളുടെ പട്ടികയില്&#x200d; ഇതിഹാസ പേസര്&#x200d; ജെയിംസ് ആന്&#x200d;ഡേഴ്സണിന് പിന്നിലായി ഇപ്പോള്&#x200d; ബട്‌ലറാണ്.</p>
<p>ടെസ്റ്റ്, ഏകദിനം, ടി20 ഫോര്&#x200d;മാറ്റുകളിലായി ഇതുവരെ 400 മത്സരങ്ങളില്&#x200d; ബട്‌ലര്&#x200d; പാഡ് അണിഞ്ഞു. ഇനി രണ്ട് മത്സരങ്ങളില്&#x200d; കൂടി കളിച്ചാല്&#x200d; ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്&#x200d; അന്താരാഷ്ട്ര മത്സരങ്ങള്&#x200d; കളിച്ച താരമായി ബട്‌ലര്&#x200d; മാറും. നിലവില്&#x200d; 401 മത്സരങ്ങള്&#x200d; കളിച്ച ജെയിംസ് ആന്&#x200d;ഡേഴ്സണ്&#x200d; 991 വിക്കറ്റുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. 400 അന്താരാഷ്ട്ര മത്സരങ്ങളില്&#x200d; നിന്ന് 14 സെഞ്ച്വറികള്&#x200d; ഉള്&#x200d;പ്പെടെ 12,291 റണ്&#x200d;സാണ് ബട്‌ലറുടെ സമ്പാദ്യം.</p>
<p>57 ടെസ്റ്റുകളില്&#x200d; നിന്ന് 2,907 റണ്&#x200d;സ് (ശരാശരി 31.94) നേടിയ ബട്‌ലര്&#x200d;, രണ്ട് സെഞ്ച്വറിയും 18 അര്&#x200d;ധസെഞ്ച്വറിയും സ്വന്തമാക്കി. ഏകദിനത്തില്&#x200d; 198 മത്സരങ്ങളില്&#x200d; നിന്ന് 5,515 റണ്&#x200d;സ് (ശരാശരി 39.11) &#8211; 11 സെഞ്ച്വറി, 29 അര്&#x200d;ധസെഞ്ച്വറി. ടി20യില്&#x200d; 144 മത്സരങ്ങളില്&#x200d; നിന്ന് 3,869 റണ്&#x200d;സ് (ശരാശരി 35.49), ഒരു സെഞ്ച്വറിയും 28 അര്&#x200d;ധസെഞ്ച്വറിയും ഉള്&#x200d;പ്പെടെ. രണ്ടുതവണ ഐസിസി ലോകകിരീടം നേടിയിട്ടുള്ള ബട്‌ലര്&#x200d;, ഫെബ്രുവരി 7ന് ഇന്ത്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കുന്ന 2026 ഐസിസി പുരുഷ ടി20 ലോകകപ്പിലും ഇംഗ്ലണ്ടിനായി കളിക്കും. നിലവില്&#x200d; ഹാരി ബ്രൂക്കാണ് ഇംഗ്ലീഷ് ടീമിന്റെ ക്യാപ്റ്റന്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/josetons-hanging-in-the-record-books-only-anderson-ahead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സഞ്ജു കഴിവ് തെളിയിച്ചവന്‍, അവസരങ്ങള്‍ നല്‍കണം&#8217;; താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്</title>
		<link>https://www.chandrikadaily.com/sanju-has-proven-ability-should-be-given-opportunities-mohammad-kaif-supports-the-actor.html</link>
					<comments>https://www.chandrikadaily.com/sanju-has-proven-ability-should-be-given-opportunities-mohammad-kaif-supports-the-actor.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Wed, 28 Jan 2026 10:50:45 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[indiancricketeam]]></category>
		<category><![CDATA[muhammedkaif]]></category>
		<category><![CDATA[sanjusamson]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376033</guid>

					<description><![CDATA[സഞ്ജു സാംസണെ തുടര്‍ച്ചയായി കളിപ്പിക്കണമെന്നും, അതിന് ശേഷമേ അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്താവൂ എന്നും മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.]]></description>
										<content:encoded><![CDATA[<p>ദില്ലി: ന്യൂസിലന്&#x200d;ഡിനെതിരായ ടി20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്&#x200d; സഞ്ജു സാംസണെ തുടര്&#x200d;ച്ചയായി കളിപ്പിക്കണമെന്നും, അതിന് ശേഷമേ അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്താവൂ എന്നും മുന്&#x200d; ഇന്ത്യന്&#x200d; താരം മുഹമ്മദ് കൈഫ്. നിലവിലെ പരമ്പരയില്&#x200d; മൂന്ന് മത്സരങ്ങളില്&#x200d; നിന്ന് സഞ്ജുവിന് 16 റണ്&#x200d;സ് മാത്രമാണ് നേടാനായത്. അവസാന മത്സരത്തില്&#x200d; താരം ആദ്യ പന്തില്&#x200d; തന്നെ പുറത്തായിരുന്നു. ഇഷാന്&#x200d; കിഷനെ സഞ്ജുവിന് പകരം ഓപ്പണറായി ഉള്&#x200d;പ്പെടുത്തണമെന്ന ആവശ്യങ്ങള്&#x200d; ഉയരുന്നതിനിടെയാണ് കൈഫിന്റെ പിന്തുണ.</p>
<p>ഒരു അന്തിമ തീരുമാനത്തിന് മുന്&#x200d;പ് സഞ്ജുവിന് കുറഞ്ഞത് രണ്ട് മത്സരങ്ങള്&#x200d; കൂടി നല്&#x200d;കണമെന്നും, തുടര്&#x200d;ച്ചയായി അവസരങ്ങള്&#x200d; ലഭിക്കാത്തത് ഒരു ബാറ്ററെ സമ്മര്&#x200d;ദ്ദത്തിലാക്കുമെന്നും കൈഫ് പറഞ്ഞു. അഞ്ച് ഇന്നിംഗ്‌സുകളെങ്കിലും നല്&#x200d;കണം എന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. സഞ്ജു മികച്ച കഴിവുള്ള കളിക്കാരനാണെന്നും, ഈ ഘട്ടത്തില്&#x200d; ആരാധകരുടെയും മാധ്യമങ്ങളുടെയും പിന്തുണ അത്യാവശ്യമാണെന്നും കൈഫ് തന്റെ യൂട്യൂബ് ചാനലില്&#x200d; പറഞ്ഞു. എല്ലാ കളിക്കാരും എല്ലാ മത്സരങ്ങളിലും സ്‌കോര്&#x200d; ചെയ്യണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്&#x200d; ഇന്ത്യ ഇതിനകം തന്നെ 3-0ന് മുന്നിലാണ്. ശേഷിക്കുന്ന നാല്, അഞ്ച് മത്സരങ്ങളില്&#x200d; സഞ്ജുവിന് അവസരം ലഭിച്ചാല്&#x200d; മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് താരത്തിന് നിര്&#x200d;ണായകമായ വെല്ലുവിളിയാകും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sanju-has-proven-ability-should-be-given-opportunities-mohammad-kaif-supports-the-actor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
