<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Sri Lanka &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sri-lanka/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 01 Dec 2025 04:04:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Sri Lanka &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശ്രീലങ്കയില്‍ കുടുങ്ങിയ 237 മലയാളികള്‍ തിരുവനന്തപുരത്തെത്തി; ദിത്വ ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരണം 153 ആയി</title>
		<link>https://www.chandrikadaily.com/237-malayalees-stranded-in-sri-lanka-reached-thiruvananthapuram-cyclone-ditwa-death-toll-rises-to-153.html</link>
					<comments>https://www.chandrikadaily.com/237-malayalees-stranded-in-sri-lanka-reached-thiruvananthapuram-cyclone-ditwa-death-toll-rises-to-153.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 01 Dec 2025 04:04:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Cyclone Ditwa]]></category>
		<category><![CDATA[Sri Lanka]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366153</guid>

					<description><![CDATA[ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് കൊളംബോയില്‍ നിന്ന് ഇവരെ എത്തിച്ചത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ദിത്വ ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രളയത്തെയും ദുരന്തങ്ങളെയും തുടര്&#x200d;ന്ന് ശ്രീലങ്കയില്&#x200d; കുടുങ്ങിയ 237 മലയാളികള്&#x200d; തിരുവനന്തപുരത്തെത്തി. ഇന്ത്യന്&#x200d; വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് കൊളംബോയില്&#x200d; നിന്ന് ഇവരെ എത്തിച്ചത്. വിമാനത്താവളത്തില്&#x200d; നോര്&#x200d;ക്ക റൂട്ട്‌സ് പ്രതിനിധികള്&#x200d; സംഘത്തെ സ്വീകരിച്ചു.</p>
<p>ഇനിയും ഏകദേശം 80 പേര്&#x200d; കൂടി ഉടന്&#x200d; തിരുവനന്തപുരത്തെത്തും. നിലവില്&#x200d; ശ്രീലങ്കയില്&#x200d; കുടുങ്ങിയ ഇന്ത്യന്&#x200d; പൗരന്മാര്&#x200d;ക്ക് സഹായത്തിനായി കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ത്യന്&#x200d; ഹൈക്കമീഷന്&#x200d; ഒരുക്കിയ ഹെല്&#x200d;പ് ഡെസ്‌കുമായി ബന്ധപ്പെടാം.</p>
<p>അതേസമയം, &#8216;ഓപ്പറേഷന്&#x200d; സാഗര്&#x200d; ബന്ധു&#8217;യുടെ ഭാഗമായി ശ്രീലങ്കയ്ക്ക് ഇന്ത്യ നല്&#x200d;കുന്ന സഹായം തുടര്&#x200d;ന്നുകൊണ്ടിരിക്കുന്നു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് സി-130, ഐ.എല്&#x200d;-76 വിമാനങ്ങളിലൂടെ അര്&#x200d;ധസൈനികരെ വിന്യസിച്ചിരിക്കുകയാണ് ഇന്ത്യന്&#x200d; വ്യോമസേന. രക്ഷാപ്രവര്&#x200d;ത്തനവും ദുരിതാശ്വാസ വിതരണവും ഇപ്പോഴും തുടരുന്നു.</p>
<p>ദിത്വ ചുഴലിക്കാറ്റിന്റെ പിന്നാലെ പെയ്ത കനത്ത മഴയെത്തുടര്&#x200d;ന്ന് പ്രളയത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയില്&#x200d; 153 പേര്&#x200d; മരിക്കുകയും 191 പേര്&#x200d; കാണാതാകുകയും ചെയ്തു. വീടുകളും റോഡുകളും നഗരങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. രാജ്യവ്യാപകമായി 15,000 വീടുകള്&#x200d; തകര്&#x200d;ന്നിട്ടുണ്ട്.</p>
<p>44,000 പേരെ അടിയന്തരമായി താല്&#x200d;ക്കാലിക ഷെല്&#x200d;ട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്. ആകെ 12,313 കുടുംബങ്ങള്&#x200d; 43,991 പേരെയാണ് ദുരന്തം ബാധിച്ചത്. കൊളംബോയില്&#x200d; നിന്ന് 300 കിലോമീറ്റര്&#x200d; അകലെയുള്ള ബദുള്ള, നുവാര എലിയ തുടങ്ങിയ തേയിലത്തോട്ട പ്രദേശങ്ങളില്&#x200d; ഉണ്ടായ മണ്ണിടിച്ചിലില്&#x200d; മാത്രം 25ലധികം പേര്&#x200d; മരിച്ചതായി റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/237-malayalees-stranded-in-sri-lanka-reached-thiruvananthapuram-cyclone-ditwa-death-toll-rises-to-153.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശ്രീലങ്കയില്‍ ഡിറ്റ്വാ ചുഴലിക്കാറ്റ്: മരണസംഖ്യ നൂറ് കടന്നു; തമിഴ്‌നാട്ടിലും ചുവപ്പു ജാഗ്രത</title>
		<link>https://www.chandrikadaily.com/cyclone-ditwa-in-sri-lanka-death-toll-crosses-100-red-alert-in-tamil-nadu-too.html</link>
					<comments>https://www.chandrikadaily.com/cyclone-ditwa-in-sri-lanka-death-toll-crosses-100-red-alert-in-tamil-nadu-too.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 29 Nov 2025 01:47:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[Cyclone Ditwa]]></category>
		<category><![CDATA[heavyrain]]></category>
		<category><![CDATA[Sri Lanka]]></category>
		<category><![CDATA[weather]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365841</guid>

					<description><![CDATA[രാജ്യത്തെ 20 ജില്ലകളിലായി ഏകദേശം രണ്ട് ലക്ഷം ആളുകള്‍ക്ക് മഴക്കെടുതി ബാധിച്ചു.]]></description>
										<content:encoded><![CDATA[<p>ബംഗാള്&#x200d; ഉള്&#x200d;ക്കടലില്&#x200d; രൂപം കൊണ്ട &#8216;ഡിറ്റ്വാ&#8217; ചുഴലിക്കാറ്റ് ശ്രീലങ്കയില്&#x200d; വന്&#x200d; നാശം വിതച്ചു. മദ്ധ്യവും കിഴക്കന്&#x200d; മേഖലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലാണ് ശക്തമായ കാറ്റും കനത്ത മഴയും ഏറ്റവും രൂക്ഷമായത്. രാജ്യത്തെ 20 ജില്ലകളിലായി ഏകദേശം രണ്ട് ലക്ഷം ആളുകള്&#x200d;ക്ക് മഴക്കെടുതി ബാധിച്ചു.</p>
<p>വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം നൂറ് കവിയുന്നതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ബദുള്ളയും നുവാര ഏലിയയുമുള്ള മലപ്രദേശം ഉള്&#x200d;പ്പെടെ മുപ്പതോളം പേര്&#x200d; കാണാതായിട്ടുണ്ട്. മൂവായിരത്തിലധികം വീടുകള്&#x200d;ക്ക് കേടുപാടുകള്&#x200d; സംഭവിച്ചിട്ടുണ്ടെന്നും റെയില്&#x200d;-റോഡ് ഗതാഗതം വ്യാപകമായി തടസ്സപ്പെട്ടതാണെന്നും അധികൃതര്&#x200d; അറിയിച്ചു. സുരക്ഷിതത്വത്തിനായി അമ്പതിനായിരത്തിലധികം ആളുകളെ താല്&#x200d;ക്കാലിക ശെല്&#x200d;ട്ടറുകളിലേക്ക് മാറ്റി.</p>
<p>ഇതിനിടെ, ബംഗാള്&#x200d; ഉള്&#x200d;ക്കടലില്&#x200d; ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ തമിഴ്‌നാട് തീരപ്രദേശങ്ങളിലും കാറ്റിന്റെ വേഗം വര്&#x200d;ധിച്ചു. കടലൂര്&#x200d;, മൈലാടുറൈ, വിഴുപുരം, ചെങ്കല്&#x200d;പട്ട് ജില്ലകളിലും പുതുച്ചേരിയിലും ചുവപ്പു ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 20 സെന്റീമീറ്ററില്&#x200d; അധികം മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>തീരപ്രദേശങ്ങളില്&#x200d; മണിക്കൂറില്&#x200d; 3545 കിലോമീറ്റര്&#x200d; വേഗത്തില്&#x200d; കാറ്റ് വീശുന്നതിനെ തുടര്&#x200d;ന്ന് രാമേശ്വരം പാമ്പന്&#x200d; പാലത്തിലൂടെ ട്രെയിന്&#x200d; സര്&#x200d;വീസ് താല്&#x200d;ക്കാലികമായി നിര്&#x200d;ത്തിവെച്ചു. വിവിധ ഭാഗങ്ങളില്&#x200d; നിന്നുള്ള ട്രെയിനുകള്&#x200d; ഇപ്പോള്&#x200d; മണ്ഡപം സ്റ്റേഷനില്&#x200d;വരെ മാത്രമാണ് സര്&#x200d;വീസ് നടത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cyclone-ditwa-in-sri-lanka-death-toll-crosses-100-red-alert-in-tamil-nadu-too.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വനിതാ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് നാടകീയ ജയം</title>
		<link>https://www.chandrikadaily.com/11sri-lankas-dramatic-win-over-bangladesh-in-the-womens-world-cup.html</link>
					<comments>https://www.chandrikadaily.com/11sri-lankas-dramatic-win-over-bangladesh-in-the-womens-world-cup.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 21 Oct 2025 03:12:50 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[bangladesh]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[Sri Lanka]]></category>
		<category><![CDATA[Women's World Cup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359446</guid>

					<description><![CDATA[ബംഗ്ലാദേശും ശ്രീലങ്കയും ഇതിനകം തന്നെ സെമിഫൈനല്‍ സാധ്യതകളില്‍ നിന്ന് പുറത്തായിരുന്നു]]></description>
										<content:encoded><![CDATA[<p>ബംഗ്ലാദേശിനെതിരെ ആവേശകരമായ മത്സരത്തില്&#x200d; ശ്രീലങ്ക ഏഴ് വിക്കറ്റിന്റെ ജയം. അവസാന ഓവറില്&#x200d; ബംഗ്ലാദേശിന് ജയിക്കാന്&#x200d; വേണ്ടത് ഒമ്പത് റണ്&#x200d;സ് മാത്രമായിരുന്നു, എന്നാല്&#x200d; അഞ്ച് വിക്കറ്റ് മാത്രം ശേഷിക്കെ ആദ്യ നാല് പന്തുകളിലും വീഴ്ത്തിയതോടെ ബംഗ്ലാദേശിന്റെ പ്രതീക്ഷകള്&#x200d; തകര്&#x200d;ന്ന് പോയി. ശേഷിച്ച രണ്ട് പന്തുകളില്&#x200d; അവര്&#x200d; നേടാനായത് വെറും മൂന്ന് റണ്&#x200d;സ് മാത്രമായിരുന്നു.</p>
<p>മുന്&#x200d;പായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 202 റണ്&#x200d;സ് നേടിയിരുന്നു. ബംഗ്ലാദേശിന്റെ മറുപടി 195 റണ്&#x200d;സില്&#x200d; അവസാനിച്ചു. ഇതോടെ ശ്രീലങ്ക ഈ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി.</p>
<p>ബംഗ്ലാദേശും ശ്രീലങ്കയും ഇതിനകം തന്നെ സെമിഫൈനല്&#x200d; സാധ്യതകളില്&#x200d; നിന്ന് പുറത്തായിരുന്നു, എന്നിരുന്നാലും മത്സരത്തിലെ ആവേശം ആരാധകര്&#x200d;ക്ക് നിറഞ്ഞ രസമായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11sri-lankas-dramatic-win-over-bangladesh-in-the-womens-world-cup.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അടി തെറ്റിയും ആടിത്തിമിര്&#x200d;ത്തും ഇന്ത്യ; ശ്രീലങ്കയ്ക്ക് വിജയലക്ഷ്യം 229</title>
		<link>https://www.chandrikadaily.com/t20-india-sri-lanka-229-to-win.html</link>
					<comments>https://www.chandrikadaily.com/t20-india-sri-lanka-229-to-win.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 07 Jan 2023 16:35:10 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Sri Lanka]]></category>
		<category><![CDATA[T20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=231387</guid>

					<description><![CDATA[അഞ്ച് വിക്കറ്റ് നഷ്ടത്തില്&#x200d; 228 റണ്&#x200d;സ്]]></description>
										<content:encoded><![CDATA[<p>രാജ്‌കോട്ട്: ട്വന്റി 20 പരമ്പരയിലെ നിര്&#x200d;ണായക മത്സരത്തില്&#x200d; ശ്രീലങ്കയ്‌ക്കെതിരെ സ്‌കോര്&#x200d; വാരിക്കുട്ടി ഇന്ത്യ. തുടക്കത്തിലെ ബാറ്റും വീശിയിറങ്ങിയ ഇന്ത്യ സൂര്യകുമാര്&#x200d; യാദവിന്റെ സെഞ്ച്വറി മികവില്&#x200d; അഞ്ച് വിക്കറ്റ് നഷ്ടത്തില്&#x200d; 228 റണ്&#x200d;സ് നേടി. 51 പന്തില്&#x200d; നിന്നാണ് സൂര്യകുമാര്&#x200d; യാദവിന്റെ സെഞ്ചറി നേട്ടം. ഒന്&#x200d;പത് സിക്‌സറുകളും ഏഴ് ഫോറും അടിച്ചെടുത്തു. ഇതുംകൂടെ കൂട്ടി സൂര്യകുമാര്&#x200d; യാദവിന്റെ മൂന്നാം സെഞ്ച്വറിയാണ്.</p>
<p>ആദ്യ ഓവറില്&#x200d; ഒരു റണ്&#x200d;സ് എടുത്ത ഓപ്പണര്&#x200d; ഇഷാന്&#x200d; കിഷാന്&#x200d; പതറിപ്പോയെങ്കിലും പിന്നാലെ ക്രീസിലെത്തിയ രാഹുല്&#x200d; ത്രിപാഠി ബാറ്റ് വീശിയതോടെ ഇന്ത്യ ട്രാക്കിലായി. സൂര്യകുമാര്&#x200d; യാദവ് ഇറങ്ങിയതോടെ ഇന്ത്യന്&#x200d;വീര്യം ഉദിച്ചുയര്&#x200d;ന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/t20-india-sri-lanka-229-to-win.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യക്കാരെ വിലക്കി ശ്രീലങ്ക</title>
		<link>https://www.chandrikadaily.com/covid19-sri-lanka-p.html</link>
					<comments>https://www.chandrikadaily.com/covid19-sri-lanka-p.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 06 May 2021 07:16:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[world]]></category>
		<category><![CDATA[covid 19]]></category>
		<category><![CDATA[Sri Lanka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=186337</guid>

					<description><![CDATA[സിവില്&#x200d; വ്യോമയാന അതോറിറ്റിയാണ് ഉത്തരവിറക്കിയത്. തീരുമാനം പ്രവാസികള്&#x200d;ക്ക് തിരിച്ചടിയാകും
]]></description>
										<content:encoded><![CDATA[<p>കൊളംബോ: ഇന്ത്യയില്&#x200d; നിന്നുള്ള യാത്രക്കാര്&#x200d;ക്ക് വിലക്കേര്&#x200d;പ്പെടുത്തി ശ്രീലങ്ക. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്&#x200d; സിവില്&#x200d; വ്യോമയാന അതോറിറ്റിയാണ് ഉത്തരവിറക്കിയത്. തീരുമാനം പ്രവാസികള്&#x200d;ക്ക് തിരിച്ചടിയാകും</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/covid19-sri-lanka-p.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒമ്പത് ഇന്ത്യന്&#x200d; മത്സ്യ തൊഴിലാളികളെ ശ്രീലങ്കന്&#x200d; നാവികസേന അറസ്റ്റ് ചെയ്തു</title>
		<link>https://www.chandrikadaily.com/sri-lanka-arrested-indian-fishermen.html</link>
					<comments>https://www.chandrikadaily.com/sri-lanka-arrested-indian-fishermen.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 10 Jan 2021 09:18:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fishermen]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Sri Lanka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175806</guid>

					<description><![CDATA[സമുദ്രാതിര്&#x200d;ത്തി ലംഘിച്ചുവെന്നാരോപിച്ച് ഒമ്പത് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്&#x200d; നാവികസേന അറസ്റ്റ് ചെയ്തു]]></description>
										<content:encoded><![CDATA[<p>സമുദ്രാതിര്&#x200d;ത്തി ലംഘിച്ചുവെന്നാരോപിച്ച് ഒമ്പത് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്&#x200d; നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ ബോട്ട് പിടിച്ചെടുത്തതായും റിപ്പോര്&#x200d;ട്ടുകളുണ്ട്. വാര്&#x200d;ത്താ ഏജന്&#x200d;സിയായ പിടിഐയാണ് ഇതുസംബന്ധിച്ച വാര്&#x200d;ത്ത റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>നെടുന്&#x200d;തീവിന് സമീപത്തുവെച്ചാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. സമുദ്രാതിര്&#x200d;ത്തി ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയെന്നാരോപിച്ച് ശ്രീലങ്കന്&#x200d; നാവികസേന മറ്റൊരു ബോട്ടിലെ മത്സ്യവല നശിപ്പിച്ചതായും അധികൃതര്&#x200d; പറഞ്ഞു. ശനിയാഴ്ച കച്ചത്തീവിന് സമീപമാണ് സംഭവം.</p>
<p>ഇന്ത്യന്&#x200d; മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്&#x200d;ക്ക് നേരെ കല്ലും കുപ്പിയും എറിഞ്ഞതായും ആരോപണമുണ്ട്. ശ്രീലങ്കന്&#x200d; നാവിക സേനയുടെ നടപടി അംഗീകരിക്കാന്&#x200d; ആവില്ലെന്ന് മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sri-lanka-arrested-indian-fishermen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ന്യൂനപക്ഷ വേട്ടയുടെ ശ്രീലങ്കന്&#x200d; അധ്യായം</title>
		<link>https://www.chandrikadaily.com/article-sri-lanka.html</link>
					<comments>https://www.chandrikadaily.com/article-sri-lanka.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 30 Aug 2020 19:11:20 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Sri Lanka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=149144</guid>

					<description><![CDATA[225 അംഗ പാര്&#x200d;ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്&#x200d; 145 അംഗങ്ങളെ വിജയിപ്പിച്ചെടുത്താണ് മഹീന്ദ രജ്പക്‌സെ നേതൃത്വം കൊടുക്കുന്ന ശ്രീലങ്ക പൊതുജന പെരമുന പാര്&#x200d;ട്ടിയുടെ തകര്&#x200d;പ്പന്&#x200d; ജയം.]]></description>
										<content:encoded><![CDATA[<p><strong>എം ഉബൈദുറഹ്മാന്&#x200d;</strong></p>
<p>പ്രതീക്ഷിച്ച വഴിയേ തന്നെയായിരുന്നു ആഗസ്ത് എട്ടാം തീയ്യതി പുറത്ത്‌വന്ന ശ്രീലങ്കന്&#x200d; പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പ് ഫലം. 225 അംഗ പാര്&#x200d;ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്&#x200d; 145 അംഗങ്ങളെ വിജയിപ്പിച്ചെടുത്താണ് മഹീന്ദ രജ്പക്‌സെ നേതൃത്വം കൊടുക്കുന്ന ശ്രീലങ്ക പൊതുജന പെരമുന പാര്&#x200d;ട്ടിയുടെ തകര്&#x200d;പ്പന്&#x200d; ജയം. മൂന്നില്&#x200d; രണ്ടു ഭൂരിപക്ഷത്തിന് അഞ്ച് അംഗങ്ങളുടെ മാത്രം കുറവ്. ബി.ജെ.പിയും ആര്&#x200d;. എസ്.എസും ഇന്ത്യയില്&#x200d; പ്രയോഗിക്കുന്ന അതേ പ്രചാരണ (കു)തന്ത്രങ്ങളാണ് രാജ്പക്‌സെ കുടുംബം നേതൃത്വം കൊടുക്കുന്ന, കേവലം നാല് വര്&#x200d;ഷം മാത്രം പ്രായമായ, ശ്രീലങ്ക പൊതുജന പെരുമന പാര്&#x200d;ട്ടി തെരഞ്ഞെടുപ്പില്&#x200d; പയറ്റിയത്. ഭൂരിപക്ഷവാദം, തമിഴ് മുസ്‌ലിം വിരോധം മുതലായ നിഷേധാത്മക വികാരങ്ങള്&#x200d; ഇളക്കിവിട്ട് പ്രചാരണരംഗം വിഷമയമാക്കിയപ്പോള്&#x200d; രാജ്യജനസംഖ്യയിലെ 75 ശതമാനം വരുന്ന സിംഹള ബുദ്ധിസ്റ്റ് വംശജര്&#x200d; രാജപക്‌സെ പക്ഷത്തേക്ക് ചായുകയും അവര്&#x200d; ലക്ഷ്യമിട്ട മൂന്നില്&#x200d; രണ്ടു ഭൂരിപക്ഷത്തോടടുക്കുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യത്തിനായിരുന്നു ശ്രീലങ്ക സാക്ഷ്യംവഹിച്ചത്. ചെറു കക്ഷികളെ പാട്ടിലാക്കിയും കുതിരക്കച്ചവടം നടത്തിയും മൂന്നില്&#x200d;രണ്ടു ഭൂരിപക്ഷം ഉറപ്പാക്കിയാല്&#x200d; രാജ്പക്‌സെ കുടുംബത്തിന് അവരുടെ അഭീഷ്ടത്തിനൊത്ത് ശ്രീലങ്കയുടെ രാഷ്ട്രീയ, സാമൂഹ്യഘടന മാറ്റിയെഴുതാന്&#x200d; ഇനി എളുപ്പം സാധിക്കും. 2019 ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ പാര്&#x200d;ലമെന്റ് തെരത്തെടുപ്പിലും തകര്&#x200d;പ്പന്&#x200d; വിജയം നേടി അധികാരമുറപ്പിച്ച ഗോട്ടാബായ മഹീന്ദാ കുടുംബാധിപത്യ സര്&#x200d;ക്കാറിനെ സംശയത്തോടെയും അതിലേറെ ഭീതിയോടെയുമാണ് ശ്രീലങ്കയിലെ തമിഴ്, മുസ്‌ലിം ന്യൂനപക്ഷങ്ങള്&#x200d; നോക്കിക്കാണുന്നത്.<br />
2009 ല്&#x200d; കിരാത മാര്&#x200d;ഗങ്ങളിലൂടെ തമിഴ് സിംഹള സംഘര്&#x200d;ഷം അമര്&#x200d;ച്ച ചെയ്ത അന്നത്തെ പ്രതിരോധ മന്ത്രിയായ ഗോട്ടാബായ രാജപക്‌സെ കഴിഞ്ഞ വര്&#x200d;ഷം നവംബറില്&#x200d; പ്രസിഡണ്ടായതിന് ശേഷവും തമിഴ് വംശജര്&#x200d; അനുഭവിക്കുന്ന പീഡനങ്ങള്&#x200d;ക്ക് കുറവൊന്നുമില്ല. പ്രതിരോധ മന്ത്രിയായിരിക്കെ ഗോട്ടാബായയുടെ നേതൃത്വത്തില്&#x200d; നടത്തിയ മിലിട്ടറി ഓപറേഷനില്&#x200d; ജീവന്&#x200d; നഷ്ടപ്പെട്ടതും പട്ടാള അതിക്രമം കാരണം രാജ്യം വിടേണ്ടി വന്നതും അനേകായിരങ്ങള്&#x200d;ക്കായിരുന്നു. 26 വര്&#x200d;ഷം നീണ്ട തമിഴ് സിംഹള സംഘര്&#x200d;ഷത്തിലും തുടര്&#x200d;ന്നും സര്&#x200d;ക്കാര്&#x200d; സ്‌പോണ്&#x200d;സര്&#x200d;ഷിപ്പില്&#x200d; അരങ്ങേറിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് റിപ്പോര്&#x200d;ട്ട് ചെയ്യാത്ത മാധ്യമങ്ങളുണ്ടാകില്ല. പ്രസിഡണ്ട് പദവിയിലെത്തിയശേഷവും ഗോട്ടാബായ തമിഴ് വംശജരോടു കാട്ടിയ വിദ്വേഷത്തിനും ഒടുങ്ങാത്ത പകക്കുമുള്ള ഒന്നാംതരം തെളിവാണ് കോവിഡ് കാലത്ത് അവര്&#x200d; കൈക്കൊണ്ട ചില മനുഷ്യത്വരഹിത നടപടികള്&#x200d;. മഹാമാരി സൃഷ്ടിച്ച ആരോഗ്യ പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള കര്&#x200d;മസേനയുടെ ചുമതല ആരോഗ്യ വകുപ്പ് മേധാവിക്കുപകരം പട്ടാള ഉദ്യോഗസ്ഥനായ ലഫ്. കേണല്&#x200d; ഷാവേന്ദ്ര സില്&#x200d;വയെയാണ് സര്&#x200d;ക്കാര്&#x200d; ഏല്&#x200d;പിച്ചത്. ഇറ്റലി, കൊറിയ തുടങ്ങിയ വിദേശ രാഷ്ട്രങ്ങളില്&#x200d;നിന്നും രാജ്യത്തെത്തുന്ന ശ്രീലങ്കന്&#x200d; പൗരന്&#x200d;മാരെ ക്വാറന്റൈന്&#x200d; ചെയ്യാനുള്ള കേന്ദ്രങ്ങള്&#x200d; തമിഴ് വംശജര്&#x200d; തിങ്ങിപ്പാര്&#x200d;ക്കുന്ന ശ്രീലങ്കയുടെ വടക്ക് കിഴക്കന്&#x200d; പ്രദേശമായ ബട്ടിക്കൊളോവയിലേക്ക് മാറ്റുന്ന നടപടിക്കായിരുന്നു കേണലിന്റെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോസ് ആദ്യം തുനിഞ്ഞത്. അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന രാജ്യ തലസ്ഥാനമായ കൊളംബോയില്&#x200d;നിന്നു മുന്നൂറ് കിലോമീറ്റര്&#x200d; അകലെയാണ് ബട്ടിക്കളോവ. പ്രദേശ വാസികളുടെ ചെറുത്ത് നില്&#x200d;പ് വകവെക്കാതെ അന്&#x200d;പതോളം സ്‌കൂളുകളാണ് ക്വാറന്റൈന്&#x200d; കേന്ദ്രങ്ങളാക്കി മാറ്റിയത്. പ്രതിഷേധിച്ച നിരവധി തമിഴരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കര്&#x200d;ഫ്യു ലംഘിച്ചു എന്ന കുറ്റമാരോപിക്കപ്പെട്ടു അര ലക്ഷത്തിലധികം പേര്&#x200d; വേറെയും. കര്&#x200d;ശന ലോക്ക്ഡൗണ്&#x200d; പ്രഖ്യാപിച്ചതിനെതുടര്&#x200d;ന്ന് മുഴുപ്പട്ടിണിയിലായ തമിഴര്&#x200d;ക്ക് ഭക്ഷണം വിതരണം ചെയ്തില്ലെന്നു മാത്രമല്ല സൗജന്യ ഭക്ഷണ വിതരണത്തിന് മുതിര്&#x200d;ന്ന സന്നദ്ധ പ്രവര്&#x200d;ത്തകരെയും എന്&#x200d;.ജി.ഒകളേയും ബലം പ്രയോഗിച്ച് പിന്തിരിപ്പിക്കുകയും ചെയ്തു.<br />
മൂന്നില്&#x200d; രണ്ടു ഭൂരിപക്ഷം ഉറപ്പാക്കിയാല്&#x200d; ശ്രീലങ്കന്&#x200d; ഭരണകൂടം ഉടനെ ചെയ്യാന്&#x200d; പോകുന്നത് ഭരണഘടനയുടെ 13, 19 ഭേദഗതികള്&#x200d; പിന്&#x200d;വലിക്കലാകുമെന്നാണ് ജനാധിപത്യ വിശ്വാസികളും മനുഷ്യാവകാശ പ്രവര്&#x200d;ത്തകരുമെല്ലാം ഭയപ്പെടുന്നത്. അധികാര വികേന്ദ്രീകരണവും പ്രവിശ്യാ സ്വയംഭരണവും ലക്ഷ്യംവെച്ചുള്ള ഭരണഘടനയുടെ 13ാം ഭേദഗതി 1987 ലെ ഇന്ത്യാ ശ്രീലങ്കാ കരാറിന്റെ ഭാഗമായാണ് നിലവില്&#x200d; വന്നത്. രാജ്യത്തിന്റെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന തമിഴ് ഭൂരിപക്ഷ പ്രവിശ്യകളെയായിരിക്കും ഭേദഗതി പിന്&#x200d;വലിക്കല്&#x200d; സാരമായി ബാധിക്കാന്&#x200d; പോകുന്നത്. രാജ്യത്തിന്റെ അഖണ്ഡതയുടെയും സുരക്ഷയുടെയും പേരില്&#x200d; അധികാരം മൊത്തമായി പ്രസിഡണ്ടില്&#x200d; നിക്ഷിപ്തമാക്കാനും അതുവഴി തമിഴ് വംശജരെ കൂടുതല്&#x200d; ഒതുക്കാനുമുള്ള തന്ത്രമാണിതെന്ന് വ്യക്തം. മോദി സര്&#x200d;ക്കാര്&#x200d; ഇതു സംബന്ധമായി ഒന്നും ഉരിയാടുന്നില്ല എന്നതാണ് വിചിത്രമായ വസ്തുത. ഇന്ത്യയില്&#x200d; വേരുകളുള്ള ലക്ഷക്കണക്കിന് തമിഴ് വംശജരെ ബാധിക്കുന്ന പ്രശ്‌നമായിട്ടുപോലും കേന്ദ്ര സര്&#x200d;ക്കാര്&#x200d; മൗനമവലംബിക്കുന്നതിന് കാരണം തന്ത്രപ്രധാന മേഖലയില്&#x200d; സ്ഥിതിചെയ്യുന്ന ഈ രാജ്യം ചൈനീസ് പക്ഷത്തേക്ക് ചായുമോ എന്ന ഭയപ്പാടാകാം. വിശേഷിച്ചും ഇന്ത്യാ ചൈന അതിര്&#x200d;ത്തി തര്&#x200d;ക്കം നിലനില്&#x200d;ക്കുന്ന നിലവിലെ സാഹചര്യത്തില്&#x200d;. പാര്&#x200d;ലമെന്റിലെ മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് രാജ്പക്‌സെ സര്&#x200d;ക്കാര്&#x200d; പിന്&#x200d;വലിക്കാന്&#x200d; സാധ്യതയുള്ള മറ്റൊന്നാണ് പ്രസിഡണ്ടിന്റെ അധികാരങ്ങള്&#x200d; പരിമിതപ്പെടുത്തുന്ന 19ാം ഭരണഘടനാ ഭേദഗതി.<br />
ശ്രീലങ്കന്&#x200d; ജനസംഖ്യയില്&#x200d; പതിനഞ്ച് ശതമാനമാണ് ഹിന്ദു തമിഴ് വംശജരെങ്കില്&#x200d; പത്ത് ശതമാനത്തോടടുത്തു മാത്രമാണ് മുസ്‌ലിംകളുള്ളത്. കഴിഞ്ഞ വര്&#x200d;ഷം ഈസ്റ്റര്&#x200d; ദിനത്തില്&#x200d; 250ല്&#x200d;പരം പേരുടെ ജീവനപഹരിച്ച ദൗര്&#x200d;ഭാഗ്യകരമായ സ്‌ഫോടന പരമ്പരകളെതുടര്&#x200d;ന്ന് മുസ്‌ലിംകളെ ഭീകരതയുടെയും തീവ്രവാദത്തിന്റെയും പ്രതിപുരുഷന്&#x200d;മാരായാണ് ശ്രീലങ്കയൊട്ടുക്കും വീക്ഷിക്കപ്പെടുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ്.എസ് ഏറ്റെടുത്തിരുന്നെങ്കിലും ലങ്കയിലെതന്നെ ചില മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്&#x200d; കേന്ദ്രീകരിച്ചു പ്രവര്&#x200d;ത്തിക്കുന്ന ചില തീവ്രവാദി ഗ്രൂപ്പുകളാണ് സ്‌ഫോടനത്തിന്റെ പിന്നിലെന്നാണ് സര്&#x200d;ക്കാര്&#x200d; പക്ഷം. സ്‌ഫോടനത്തെക്കുറിച്ചു ദുരൂഹത തുടരുമ്പോഴും ഇതിന്റെ സൂത്രധാരനെന്ന് കണക്കാക്കപ്പെടുന്ന സഹ്‌റാന്&#x200d; ഹാഷ്മി ഗോടാ ബായ രാജ്പക്‌സയുമായി അടുപ്പമുള്ള ആളാണ് എന്ന ആരോപണം ഉയര്&#x200d;ന്നിരുന്നു. ഏതായാലും സ്‌ഫോടനാനന്തരം കുറച്ചൊന്നുമല്ല മുസ്‌ലിം ന്യൂനപക്ഷത്തിന് ആ രാജ്യത്ത് ശാരീരിക, മാനസിക, സാമൂഹ്യ പീഡനങ്ങളേല്&#x200d;ക്കേണ്ടിവരുന്നത്. ബുദ്ധമത വിശ്വാസികളാല്&#x200d; കടകള്&#x200d; നശിപ്പിക്കപ്പെട്ടവരുടെയും ഭവനരഹിതരാക്കപ്പെട്ടവരുടെയും എണ്ണം നിരവധിയാണ്. പൊതുവെ വംശീയ വിരോധികളായ ഇന്നത്തെ ബുദ്ധമതാനുയായികള്&#x200d;ക്ക് മുസ്‌ലിം അപരത്വ നിര്&#x200d;മിതി സുഗമമാക്കാനും വിദ്വേഷം ആളിക്കത്തിക്കാനും ഈ സ്‌ഫോടന പശ്ചാത്തലം വഴിയൊരുക്കിയിട്ടുണ്ട്. &#8216;ബൊദ്ധു ബാല സേന&#8217; പോലെയുള്ള ബുദ്ധ സംന്യാസി സംഘങ്ങള്&#x200d; നേരിട്ട് നടത്തുന്ന ഇത്തരം മുസ്‌ലിം അപരവല്&#x200d;കരണ ശ്രമങ്ങള്&#x200d;ക്കും വിദ്വേഷ പ്രചാരണങ്ങള്&#x200d;ക്കും ശ്രീലങ്കയിലൊട്ടുക്കും അതിവേഗം പ്രചാരം കിട്ടുന്നു എന്നതാണ് സങ്കടകരമായ കാര്യം. മുസ്‌ലിംകള്&#x200d; നടത്തിവരുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങളും ബഹിഷ്‌കരിക്കാന്&#x200d; ആഹ്വാനം ചെയ്തതും ബുദ്ധമത മേലധ്യക്ഷന്&#x200d;മാര്&#x200d; തന്നെയായിരുന്നു. എല്ലാം ചേര്&#x200d;ത്തുവായിക്കുമ്പോള്&#x200d; ശ്രീലങ്ക മ്യാന്&#x200d;മറിന്റെ തനിയാവര്&#x200d;ത്തനമായാല്&#x200d;പോലും അത്ഭുതപ്പെടേണ്ടതില്ല. 2017 ല്&#x200d; മ്യാന്&#x200d;മാറില്&#x200d; ബുദ്ധമതാനുയായികള്&#x200d; മാത്രമുള്&#x200d;ക്കൊള്ളുന്ന സൈന്യം നടത്തിയ വംശ ശുദ്ധീകരണത്തിന്റെ അഭിശപ്ത സ്മൃതികള്&#x200d; ഇനിയും മാഞ്ഞുപോകാറായിട്ടില്ല. അഹിംസ എന്ന മഹിത മൂല്യം എന്നെന്നും കാത്തുസൂക്ഷിക്കാന്&#x200d; പ്രതിജ്ഞാബദ്ധരായ ബുദ്ധമത അനുയായികള്&#x200d; തന്നെയാണ് വംശവെറി മൂലം തങ്ങളുടെ സഹജീവികളെ ഹിംസിക്കുന്നത് എന്നതൊരു വൈരുധ്യമാകാം. മ്യാന്&#x200d;മറിലെ റഖീന്&#x200d; സ്റ്റേറ്റില്&#x200d;നിന്ന് ആട്ടിയോടിക്കപ്പെട്ട റോഹിങ്ക്യന്&#x200d; മുസ്‌ലിംകളുടെ ദുര്&#x200d;ഗതി തന്നെയാകുമോ തങ്ങളെയും കാത്തിരിക്കുന്നതെന്ന് ശ്രീലങ്കയിലെ മുസ്‌ലിം ന്യൂനപക്ഷം ഭയപ്പെടുന്നത് സ്വാഭാവികം. കാരണം ജനാധിപത്യ മതനിരപേക്ഷമൂല്യങ്ങള കശാപ്പ് ചെയ്യുന്ന ഇന്ത്യാ, മ്യാന്&#x200d;മര്&#x200d; ഭരണകൂടങ്ങളുടെ അതേ പാതയില്&#x200d; തന്നെയാണ് ഇന്ന് ശ്രീലങ്കയും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-sri-lanka.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശ്രീലങ്കന്&#x200d; ഈസ്റ്റര്&#x200d;ദിന ആ്രകമണം; ഐഎസിന് പങ്കില്ലെന്ന് അന്വേഷണ റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/sri-lanka-easter-blasts-probe-reveals-no-isis-link-in-terror-attack.html</link>
					<comments>https://www.chandrikadaily.com/sri-lanka-easter-blasts-probe-reveals-no-isis-link-in-terror-attack.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 26 Jul 2019 13:10:47 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[newzealand terror attack]]></category>
		<category><![CDATA[Sri Lanka]]></category>
		<category><![CDATA[srilanka bomb blast]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134441</guid>

					<description><![CDATA[കൊളംബോ: ഈസ്റ്റര്&#x200d; ദിനത്തില്&#x200d; ശ്രീലങ്കയില്&#x200d; നടന്ന സ്‌ഫോടനങ്ങളില്&#x200d; ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന് നേരിട്ടു പങ്കില്ലെന്ന് അന്വേഷണ റിപ്പോര്&#x200d;ട്ട്. ശ്രീലങ്കന്&#x200d; കുറ്റാന്വേഷണ ഏജന്&#x200d;സി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്&#x200d;. ഐ.എസിന്റെ ആശയങ്ങളെ പിന്തുണക്കുന്നയാളാണ് ചാവേറെങ്കിലും ശ്രീലങ്കയിലെ സ്‌ഫോടനത്തില്&#x200d; ഐ.എസിന് പങ്കില്ലെന്ന് അന്വേഷണ തലവന്&#x200d; രവി സേനവിരത്‌നേ അറിയിച്ചു. എന്നാല്&#x200d;, സ്‌ഫോടക വസ്തുക്കള്&#x200d; നിര്&#x200d;മ്മിക്കാനും മറ്റുമായി സംഘടനക്ക് വിദേശ സഹായം ലഭിച്ചിരിക്കാമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. സ്‌ഫോടനം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഐ.എസ് പ്രവര്&#x200d;ത്തകനും ഐ.എസ് തലവന്&#x200d; അബു ബക്കര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊളംബോ: ഈസ്റ്റര്&#x200d; ദിനത്തില്&#x200d; ശ്രീലങ്കയില്&#x200d; നടന്ന സ്‌ഫോടനങ്ങളില്&#x200d;  ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന് നേരിട്ടു പങ്കില്ലെന്ന് അന്വേഷണ റിപ്പോര്&#x200d;ട്ട്. ശ്രീലങ്കന്&#x200d; കുറ്റാന്വേഷണ ഏജന്&#x200d;സി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്&#x200d;. ഐ.എസിന്റെ ആശയങ്ങളെ പിന്തുണക്കുന്നയാളാണ് ചാവേറെങ്കിലും ശ്രീലങ്കയിലെ സ്‌ഫോടനത്തില്&#x200d; ഐ.എസിന് പങ്കില്ലെന്ന് അന്വേഷണ തലവന്&#x200d; രവി സേനവിരത്‌നേ അറിയിച്ചു. എന്നാല്&#x200d;, സ്‌ഫോടക വസ്തുക്കള്&#x200d; നിര്&#x200d;മ്മിക്കാനും മറ്റുമായി സംഘടനക്ക് വിദേശ സഹായം ലഭിച്ചിരിക്കാമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. <br> സ്‌ഫോടനം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം  ഐ.എസ് പ്രവര്&#x200d;ത്തകനും ഐ.എസ് തലവന്&#x200d; അബു ബക്കര്&#x200d; അല്&#x200d; ബാഗ്ദദിയുടെ അനുയായിയുമാണെന്നവകാശപ്പെട്ട് ചാവേര്&#x200d; തയ്യാറാക്കിയ വീഡിയോ പുറത്ത് വന്നിരുന്നു. ഐ.എസ് പതാകക്ക് മുന്നിലിരുന്ന് സംസാരിക്കുന്ന തരത്തിലായിരുന്നു വീഡിയോയില്&#x200d; ചാവേര്&#x200d; പ്രത്യക്ഷപ്പെട്ടത്. എന്നാല്&#x200d; നാഷണല്&#x200d; തൌഹീദ് ജമാഅത്ത് എന്ന പ്രാദേശിക സംഘടനയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി. സ്‌ഫോടനം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം സംഘടനയുടെ രഹസ്യ കേന്ദ്രത്തില്&#x200d; പൊലീസ് നടത്തിയ റെയ്ഡില്&#x200d; വീഡിയോയില്&#x200d; ഉപയോഗിച്ച ഐ.എസ് പതാക കണ്ടെടുത്തിരുന്നു. നാഷണല്&#x200d; തൗഹീദ് ജമാഅത്ത് തലവന്&#x200d; സഹറന്&#x200d; ഹാഷിമാണ് വിഡിയോ തയ്യാറാക്കിയതെന്നാണ് പൊലീസ് പറയുന്നത്. രാജ്യ സുരക്ഷയും രഹസ്യാന്വേഷണ പിഴവുകളും പരിശോധിക്കുന്ന പാനലിന് മുന്&#x200d;പാകെയാണ് രവി സേനവിരത്‌നേ അന്വേഷണ റിപ്പേര്&#x200d;ട്ട് സമര്&#x200d;പ്പിച്ചത്. <br> നാഷണല്&#x200d; തൌഹീദ് ജമാഅത്തിന്റെ  രഹസ്യ കേന്ദ്രത്തില്&#x200d; നിന്നും ഈ വര്&#x200d;ഷം ആദ്യം 105 കിലോഗ്രാം ഉഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്&#x200d; കണ്ടെടുത്തിരുന്നു. ഇത് കണ്ടെടുത്തിരുന്നില്ലെങ്കില്&#x200d; സ്‌ഫോടനത്തിന്റെ ആഘാതം വലുതാകുമായിരുന്നു എന്നും അന്വേഷണ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.  ഏപ്രില്&#x200d; 21ന് മൂന്ന് ക്രിസ്ത്യന്&#x200d; ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും നടന്ന ആക്രമണങ്ങളില്&#x200d; 258 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറോളം പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sri-lanka-easter-blasts-probe-reveals-no-isis-link-in-terror-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐഎസ് ഭീകരാക്രമണം; ശ്രീലങ്കയിലെ മുസ്‌ലിം ജനത ഭയപ്പാടില്&#x200d;</title>
		<link>https://www.chandrikadaily.com/sri-lanka-s-muslims-face-an-angry-backlash-in-wake-of-deadly-bombing.html</link>
					<comments>https://www.chandrikadaily.com/sri-lanka-s-muslims-face-an-angry-backlash-in-wake-of-deadly-bombing.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 25 Apr 2019 13:02:41 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[blast]]></category>
		<category><![CDATA[Church]]></category>
		<category><![CDATA[Jacinda Ardern]]></category>
		<category><![CDATA[newzealand terror attack]]></category>
		<category><![CDATA[Sri Lanka]]></category>
		<category><![CDATA[Srilanka]]></category>
		<category><![CDATA[Terror Attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125286</guid>

					<description><![CDATA[കൊളംബോ: ഭീകരാക്രമണത്തിന് പിന്നാലെ ശ്രീലങ്കയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്&#x200d; ഭയപ്പാടിലെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d;. ആക്രമണങ്ങളെ ഭയന്ന് പലരും പുറത്തിറങ്ങാന്&#x200d; പോലും വിമുഖത കാട്ടുന്നതായി അന്തര്&#x200d;ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. പുറത്തു പോകാന്&#x200d; ഭയമാണെന്ന് മുഹമ്മദ് ഹസന്&#x200d; എന്ന മധ്യവയസ്‌കന്&#x200d; അന്തര്&#x200d;ദേശീയ മാധ്യമത്തോട് പറഞ്ഞു. ഈസ്റ്റര്&#x200d; ദിനത്തില്&#x200d; നടന്ന ആക്രമണത്തിന് ശേഷം പുറത്തേക്കിറങ്ങിയിട്ടില്ല. ആശങ്കയോടെയാണ് കഴിയുന്നത്. പുറത്തു പോയാല്&#x200d; ജീവനോടെ തിരികെ എത്തുമെന്ന് ഒരു ഉറപ്പുമില്ല. ഹസന്&#x200d; പറഞ്ഞു. പ്രിന്റിങ് പ്രസിലെ ജീവനക്കാരനായ ഹസന്&#x200d; വീടിനുള്ളില്&#x200d; തന്നെയിരിക്കാന്&#x200d; തുടങ്ങിയിട്ട് ദിവസങ്ങളായി. [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊളംബോ: ഭീകരാക്രമണത്തിന് പിന്നാലെ ശ്രീലങ്കയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്&#x200d; ഭയപ്പാടിലെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d;. ആക്രമണങ്ങളെ ഭയന്ന് പലരും പുറത്തിറങ്ങാന്&#x200d; പോലും വിമുഖത കാട്ടുന്നതായി അന്തര്&#x200d;ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. <br> പുറത്തു പോകാന്&#x200d; ഭയമാണെന്ന് മുഹമ്മദ് ഹസന്&#x200d; എന്ന മധ്യവയസ്‌കന്&#x200d; അന്തര്&#x200d;ദേശീയ മാധ്യമത്തോട് പറഞ്ഞു. ഈസ്റ്റര്&#x200d; ദിനത്തില്&#x200d; നടന്ന ആക്രമണത്തിന് ശേഷം പുറത്തേക്കിറങ്ങിയിട്ടില്ല. ആശങ്കയോടെയാണ് കഴിയുന്നത്. പുറത്തു പോയാല്&#x200d; ജീവനോടെ തിരികെ എത്തുമെന്ന് ഒരു ഉറപ്പുമില്ല. ഹസന്&#x200d; പറഞ്ഞു. പ്രിന്റിങ് പ്രസിലെ ജീവനക്കാരനായ ഹസന്&#x200d; വീടിനുള്ളില്&#x200d; തന്നെയിരിക്കാന്&#x200d; തുടങ്ങിയിട്ട് ദിവസങ്ങളായി. ക്രിസ്ത്യന്&#x200d; ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലുമായി നടത്തിയ ചാവേര്&#x200d; ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞ ദിവസം ഐഎസ് ഏറ്റെടുത്തിരുന്നു. </p>



<p>അതേസമയം വിവിധ ഇടങ്ങളിലായി നടന്ന ഭീകരാക്രമത്തില്&#x200d; നിരവധി മുസ്‌ലിംകളും കൊല്ലപ്പെട്ടിട്ടുണ്ട്. മുസ്ലിംങ്ങളും ക്രിസ്ത്യനികളും വളരെ സ്‌നേഹത്തില്&#x200d; കഴിയുന്ന ദേശമാണ് ശ്രീലങ്ക. ചില കുടുംബങ്ങളില്&#x200d; തന്നെ രക്ഷിതാക്കള്&#x200d; ഒരു മതത്തിലും മക്കള്&#x200d; മറ്റു മതങ്ങളിലുമായി സൗഹൃദത്തില്&#x200d; കഴിയുന്നതായി മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>



<p>അറുപതുകാരിയായ സെറീന ബീഗം പറയുന്നതിങ്ങനെ: &#8216;മുസ്‌ലിംകളോട് ആളുകള്&#x200d;ക്ക് ദേഷ്യമാണെന്ന് എനിക്കറിയാം. കൈക്കുഞ്ഞുങ്ങളുമായി പള്ളിയിലെത്തിയ അമ്മമാര്&#x200d; പോലും കൊല്ലപ്പെട്ടു. മനുഷ്യരുടെയുള്ളില്&#x200d; ഇത്ര വെറുപ്പും വിദ്വേഷവും ഉണ്ടെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല. ആക്രമിച്ചവരുടെ ഉള്ളിലുണ്ടായിരുന്നത് അത് മാത്രമാണ്. വീട്ടിനുള്ളില്&#x200d; നിന്ന് പുറത്തിറങ്ങാന്&#x200d; ഞങ്ങള്&#x200d;ക്ക് പേടിയാണ്..&#8217;.</p>



<p>ന്യൂസിലന്റിലെ മുസ്‌ലിം പള്ളിയില്&#x200d; നടന്ന ആക്രമണത്തിന്റെ പ്രതികാരമാണ് ശ്രീലങ്കയിലെ ആക്രമണത്തിന് പിന്നിലെന്ന് ശ്രീലങ്കന്&#x200d; പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം ആക്രമണത്തെ മുസ്‌ലിം സംഘടനകള്&#x200d; അപലപിച്ചിരുന്നു. എന്നാല്&#x200d;, പലരും സമൂഹം ആശങ്ക നേരിടുന്നതായും വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യയില്&#x200d; 22 ദശലക്ഷം ജനങ്ങളില്&#x200d; 10 ശതമാനം മാത്രമാണ് മുസ്‌ലിംകള്&#x200d;. ആക്രമണത്തിന് പിന്നാലെ മുസ്‌ലിംങ്ങള്&#x200d;ക്ക് നേരെ ആക്രമണം നടക്കുമെന്ന് പ്രചാരണം നടന്നിരുന്നു. 2009ല്&#x200d; അവസാനിച്ച ആഭ്യന്തര യുദ്ധം വരെ മുസ്‌ലിം ജനത ഒട്ടേറെ ക്രൂരതകള്&#x200d; അനുഭവിച്ചിരുന്നു. 2009ല്&#x200d; ആഭ്യന്തരകലാപം അവസാനിച്ചതിന് ശേഷം മുസ്‌ലിംകള്&#x200d; ലങ്കയില്&#x200d; ഇടക്കിടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ മുസ്‌ലിംകള്&#x200d;ക്കെതിരെ ബുദ്ധസന്യാസിമാര്&#x200d; പ്രചാരണം നടത്തിയത് വലിയ വിവാദമായിരുന്നു. 2013ലും 2018ലും മുസ്‌ലിം വിഭാഗം നേതൃത്വം നല്&#x200d;കുന്ന വ്യവസായ സ്ഥാപനങ്ങള്&#x200d;ക്കെതിരെയും ആക്രമണങ്ങളുണ്ടായി. ആക്രമണത്തിന് പിന്നാലെ രാജ്യത്ത് സമാധാനവും സഹവര്&#x200d;ത്തിത്വവും പുലരാന്&#x200d; എല്ലാ ജനങ്ങളും മുന്നോട്ടു വരണമെന്നും പ്രധാനമന്ത്രി റെനില്&#x200d; വിക്രമസിംഹെ അഭ്യര്&#x200d;ത്ഥിച്ചിരുന്നു. &#8216;രാജ്യത്തെ മുസ്‌ലിംകള്&#x200d; ആക്രമണത്തെ ശക്തമായി അപലപിക്കുന്നുണ്ട്. തമിഴരെപ്പോലെയും സിംഹളരെയും പോലെ തന്നെ അവരും രോഷാകുലരാണ്&#8221;  വിക്രമസിംഗെ പറഞ്ഞു. സമൂഹം ആശങ്കയിലാണെന്നും ഇക്കാര്യം ഭരണകൂടത്തെ അറിയിച്ചതായും മുസ്‌ലിം കൗണ്&#x200d;സില്&#x200d; ഓഫ് ശ്രീലങ്ക ഉപാധ്യക്ഷന്&#x200d; ഹില്&#x200d;മി അഹമ്മദ് പറഞ്ഞു. സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. </p>



<p>അതിനിടെ ന്യൂസിലന്റിലെ മുസ്‌ലിം പള്ളിയില്&#x200d; നടന്ന ആക്രമണവുമായി ബന്ധമുള്ളതായി കരുതുന്നില്ലെന്നും അങ്ങനെയുള്ള വ്യാഖ്യാനത്തില്&#x200d; അര്&#x200d;ത്ഥമില്ലെന്നും ന്യൂസിലീന്&#x200d;ഡ് പ്രധാനമന്ത്രി ജസിന്ഡ ആര്&#x200d;ഡേന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sri-lanka-s-muslims-face-an-angry-backlash-in-wake-of-deadly-bombing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലങ്കന്&#x200d; പാര്&#x200d;ലമെന്റില്&#x200d; രണ്ടാംദിനവും  സംഘര്&#x200d;ഷം, മുളകുപൊടി പ്രയോഗം</title>
		<link>https://www.chandrikadaily.com/clash-in-sri-lanka-parliament.html</link>
					<comments>https://www.chandrikadaily.com/clash-in-sri-lanka-parliament.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Nov 2018 17:58:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[parliament]]></category>
		<category><![CDATA[Sri Lanka]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=110814</guid>

					<description><![CDATA[&#160; കൊളംബൊ: ശ്രീലങ്കന്&#x200d; പാര്&#x200d;ലമെന്റ് തുടര്&#x200d;ച്ചയായ രണ്ടാം ദിനത്തിലും തടസ്സപ്പെട്ടു. രജപക്‌സെ അനുകൂലികളായ എം.പിമാര്&#x200d; പ്രതിപക്ഷ എം.പിമാര്&#x200d;ക്കു നേരെ മുളകു പൊടിയും പൊലീസിന് നേരെ കസേരകളും എടുത്തെറിഞ്ഞതോടെ പാര്&#x200d;ലമെന്റ് നടപടികള്&#x200d; പൂര്&#x200d;ണമായും തടസ്സപ്പെട്ടു. സ്പീക്കര്&#x200d; കരു ജയസൂര്യക്കു നേരെ രജപക്‌സെ അനുകൂലികളായ രണ്ട് എം.പിമാര്&#x200d; വടികളും കസേരകളും എറിഞ്ഞതായും റിപ്പോര്&#x200d;ട്ടുകളുണ്ട്. പാര്&#x200d;ലമെന്റില്&#x200d; അവിശ്വാസ പ്രമേയം ചര്&#x200d;ച്ച ചെയ്യാതിരിക്കാനാണ് എം.പിമാര്&#x200d; സഭക്കകത്ത് കലാപം അഴിച്ചു വിട്ടത്. മൂന്നാഴ്ച മുമ്പ് പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി റനില്&#x200d; വിക്രമസിംഗെയെ പുറത്താക്കി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കൊളംബൊ: ശ്രീലങ്കന്&#x200d; പാര്&#x200d;ലമെന്റ് തുടര്&#x200d;ച്ചയായ രണ്ടാം ദിനത്തിലും തടസ്സപ്പെട്ടു. രജപക്‌സെ അനുകൂലികളായ എം.പിമാര്&#x200d; പ്രതിപക്ഷ എം.പിമാര്&#x200d;ക്കു നേരെ മുളകു പൊടിയും പൊലീസിന് നേരെ കസേരകളും എടുത്തെറിഞ്ഞതോടെ പാര്&#x200d;ലമെന്റ് നടപടികള്&#x200d; പൂര്&#x200d;ണമായും തടസ്സപ്പെട്ടു.<br />
സ്പീക്കര്&#x200d; കരു ജയസൂര്യക്കു നേരെ രജപക്‌സെ അനുകൂലികളായ രണ്ട് എം.പിമാര്&#x200d; വടികളും കസേരകളും എറിഞ്ഞതായും റിപ്പോര്&#x200d;ട്ടുകളുണ്ട്. പാര്&#x200d;ലമെന്റില്&#x200d; അവിശ്വാസ പ്രമേയം ചര്&#x200d;ച്ച ചെയ്യാതിരിക്കാനാണ് എം.പിമാര്&#x200d; സഭക്കകത്ത് കലാപം അഴിച്ചു വിട്ടത്. മൂന്നാഴ്ച മുമ്പ് പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി റനില്&#x200d; വിക്രമസിംഗെയെ പുറത്താക്കി മുന്&#x200d; പ്രധാനമന്ത്രി രജപക്‌സെയെ അവരോധിച്ചതോടെയാണ് ലങ്കയില്&#x200d; രാഷ്ട്രീയ പ്രതിസന്ധി മൂര്&#x200d;ച്ഛിച്ചത്. കഴിഞ്ഞ ദിവസം പാര്&#x200d;ലമെന്റിലേക്ക് കത്തിയുമായി എത്തിയ വിക്രമസിംഗെയുടെ യു.എന്&#x200d;.പി എം. പിമാരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എം.പിമാര്&#x200d; സ്പീക്കറുടെ കസേരക്കു ചുറ്റും മുദ്രാവാക്യം വിളികളുമായി നിരന്നതോടെ ബഹളത്തോടെയായിരുന്നു ഇന്നലെ നടപടികള്&#x200d; ആരംഭിച്ചത്. പിന്നാലെയാണ് സ്പീക്കര്&#x200d;ക്കു നേരെ ഏറ് ആരംഭിച്ചത്.<br />
സ്പീക്കര്&#x200d;ക്ക് സംരക്ഷണം ഒരുക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്കു നേരെ കസേരയും പുസ്തകങ്ങളും എടുത്തെറിഞ്ഞു. മറ്റു ചിലര്&#x200d; സ്പീക്കറുടെ കസേര ഇളക്കി മറിച്ചിട്ടു. ഉദ്യോഗസ്ഥരുടെ സംരക്ഷണയിലായ സ്പീക്കര്&#x200d; അവിശ്വാസ പ്രമേയത്തിന്&#x200d;മേല്&#x200d; വോട്ടെടുപ്പിന് നിര്&#x200d;ദേശിച്ചു. അവിശ്വാസം പാസായതായി വിളിച്ചു പറഞ്ഞ സ്പീക്കര്&#x200d; പാര്&#x200d;ലമെന്റ് 19വരെ പിരിയുന്നതായും അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clash-in-sri-lanka-parliament.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
