<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>srinivasan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/srinivasan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 20 Dec 2025 10:43:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>srinivasan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ഞാന്‍ ഇപ്പോഴും ആ ഞെട്ടലിലാണ്,അത് നമ്മുടെ അവസാനത്തെ സംഭാഷണമാകുമെന്ന് കരുതിയില്ല&#8217; -ശ്വേതാ മേനോന്‍</title>
		<link>https://www.chandrikadaily.com/im-still-in-shock-never-thought-it-would-be-our-last-conversation-swetha-menon.html</link>
					<comments>https://www.chandrikadaily.com/im-still-in-shock-never-thought-it-would-be-our-last-conversation-swetha-menon.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 20 Dec 2025 10:43:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AMMA]]></category>
		<category><![CDATA[mollywood]]></category>
		<category><![CDATA[srinivasan]]></category>
		<category><![CDATA[swethamenon]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369791</guid>

					<description><![CDATA[ശ്രീനിയേട്ടാ... നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും. നിങ്ങളുടെ സൃഷ്ടികളിലൂടെയും ഞങ്ങളുടെ ഹൃദയങ്ങളിലൂടെയും നിങ്ങള്‍ എന്നും ജീവിക്കും. എന്ന് ശ്വേത കുറിച്ചു.]]></description>
										<content:encoded><![CDATA[<p>നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തില്&#x200d; അനുശോചനം രേഖപ്പെടുത്തി നടിയും താരസംഘടന അമ്മയുടെ പ്രസിഡന്റുമായ ശ്വേതാ മേനോന്&#x200d;.</p>
<p>&#8216;ഏതാനും ദിവസങ്ങള്&#x200d;ക്ക് മുന്&#x200d;പ് നമ്മള്&#x200d; സംസാരിക്കുമ്പോള്&#x200d; അത് നമ്മുടെ അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് ഞാന്&#x200d; കരുതിയിരുന്നില്ല. ഞാന്&#x200d; ഇപ്പോഴും ആ ഞെട്ടലിലാണ്. നിങ്ങള്&#x200d; പോയി എന്ന് വിശ്വസിക്കാന്&#x200d; എനിക്ക് കഴിയുന്നില്ല. സത്യത്തില്&#x200d; എന്ത് പറയണമെന്ന് എനിക്കറിയില്ല. ശ്രീനിയേട്ടാ&#8230; നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും. നിങ്ങളുടെ സൃഷ്ടികളിലൂടെയും ഞങ്ങളുടെ ഹൃദയങ്ങളിലൂടെയും നിങ്ങള്&#x200d; എന്നും ജീവിക്കും. ഓം ശാന്തി ശാന്തി ശാന്തി.&#8217; എന്ന് ശ്വേത കുറിച്ചു.</p>
<p>ഇന്ന് രാവിലെ 8.30-ഓടെയായിരുന്നു ശ്രീനിവാസന്റെ അന്ത്യം. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി. തുടര്&#x200d;ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. ഇവിടെവെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.</p>
<p>ജൂണില്&#x200d; പുറത്തിറങ്ങിയ നാന്&#x200d;സി റാണിയാണ് ശ്രീനിവാസന്&#x200d; അഭിനയിച്ച അവസാനചിത്രം. ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്&#x200d; അന്തിക്കാട് സംവിധാനംചെയ്ത &#8216;ഞാന്&#x200d; പ്രകാശനു&#8217;വേണ്ടിയാണ് ഒടുവില്&#x200d; തിരക്കഥയൊരുക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/im-still-in-shock-never-thought-it-would-be-our-last-conversation-swetha-menon.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി, എക്കാലത്തേയും മികച്ച പ്രതിഭയ്ക്ക് പ്രണാമം -പ്രഥ്വിരാജ്</title>
		<link>https://www.chandrikadaily.com/thanks-me-laugh-and-think-kudos-to-the-greatest-talent-ever-prathviraj.html</link>
					<comments>https://www.chandrikadaily.com/thanks-me-laugh-and-think-kudos-to-the-greatest-talent-ever-prathviraj.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 20 Dec 2025 09:39:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[mollywood]]></category>
		<category><![CDATA[Prathviraj]]></category>
		<category><![CDATA[srinivasan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369772</guid>

					<description><![CDATA[ശ്രീനിവാസന്റെ വിയോഗത്തില്‍ രാഷ്ട്രീയ- സാംസ്‌കാരിക മേഖലകളില്‍ നിന്നായി അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.]]></description>
										<content:encoded><![CDATA[<p>എറണാകുളം: നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനശ്വരതയുടെ തിരശീലമറവിലേക്ക് മടങ്ങിയ ശ്രീനിവാസന് അനുശോചനമറിയിച്ച് നടന്&#x200d; പ്രഥ്വിരാജ്. ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി, എക്കാലത്തേയും മികച്ച പ്രതിഭയ്ക്ക് പ്രണാമം എന്ന് പ്രഥ്വിരാജ് പോസ്റ്റ് ചെയ്തു. ശ്രീനിവാസന്റെ വിയോഗത്തില്&#x200d; രാഷ്ട്രീയ- സാംസ്‌കാരിക മേഖലകളില്&#x200d; നിന്നായി അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.</p>
<p>നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്&#x200d; ഇന്ന് രാവിലെയാണ് അന്തരിച്ചത്. രാവിലെ ശ്വാസം മുട്ടല്&#x200d; അനുഭവപ്പെട്ടത്തിനെ തുടര്&#x200d;ന്ന് ആശുപത്രിയില്&#x200d; എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്&#x200d;ഷത്തെ സിനിമാ ജീവിതത്തില്&#x200d; സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്&#x200d;.<br />
കണ്ടനാടുള്ള വീട്ടുവളപ്പില്&#x200d; നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്‌കാരമെന്ന് സംവിധായകന്&#x200d; രഞ്ജി പണിക്കര്&#x200d; മാധ്യമങ്ങളോട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1 മണിമുതല്&#x200d; 3 വരെ എറണാകുളം ടൗണ്&#x200d;ഹാളില്&#x200d; പൊതുദര്&#x200d;ശനത്തിന് വെക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thanks-me-laugh-and-think-kudos-to-the-greatest-talent-ever-prathviraj.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ശ്രീനിവാസന്റെ സൃഷ്ടികള്‍ മലയാളികള്‍ എക്കാലവും മനസ്സില്‍ സൂക്ഷിക്കും&#8217;; സണ്ണി ജോസഫ്</title>
		<link>https://www.chandrikadaily.com/srinivasans-works-will-always-be-remembered-by-malayalees-sunny-joseph.html</link>
					<comments>https://www.chandrikadaily.com/srinivasans-works-will-always-be-remembered-by-malayalees-sunny-joseph.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 20 Dec 2025 07:54:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[mollywood]]></category>
		<category><![CDATA[srinivasan]]></category>
		<category><![CDATA[sunnyjoseph]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369749</guid>

					<description><![CDATA[മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ അതിലും തീവ്രതയില്‍ സ്വയം വിമര്‍ശിക്കാനും കളിയാക്കുമ്പോള്‍ അതിലും ശക്തമായി സ്വയം കളിയാക്കാനും തയാറായ അപൂര്‍വ പ്രതിഭയായിരുന്നു അദ്ദേഹമെന്ന്‌ സണ്ണി ജോസഫ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തില്&#x200d; അനുശോചനം അറിയിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മലയാളികള്&#x200d; നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരനാണ് അദ്ദേഹം. ഭാവനാ സമ്പന്നനായ ശ്രീനിവാസന്റെ സൃഷ്ടികള്&#x200d; മലയാളികള്&#x200d; എക്കാലവും മനസ്സില്&#x200d; സൂക്ഷിക്കുമെന്നും സണ്ണി ജോസഫ് അനുസ്മരിച്ചു.</p>
<p>25 വര്&#x200d;ഷം മുമ്പിറങ്ങിയ സന്ദേശം പോലുള്ള സിനിമകള്&#x200d; ഇന്നും സമൂഹം ചര്&#x200d;ച്ച ചെയ്യുന്നു. സാധാരണ ജനങ്ങളുടെ ജീവല്&#x200d; പ്രശ്‌നങ്ങളെ ആക്ഷേഹാസ്യത്തിന്റെ മേമ്പൊടിയിട്ട് അവതരിപ്പിച്ച സൃഷ്ടികളെ ജനം ഇരുകയ്യും നീട്ടി സ്വീകരിച്ചു. മറ്റുള്ളവരെ വിമര്&#x200d;ശിക്കുമ്പോള്&#x200d; അതിലും തീവ്രതയില്&#x200d; സ്വയം വിമര്&#x200d;ശിക്കാനും കളിയാക്കുമ്പോള്&#x200d; അതിലും ശക്തമായി സ്വയം കളിയാക്കാനും തയാറായ അപൂര്&#x200d;വ പ്രതിഭയായിരുന്നു അദ്ദേഹമെന്ന്‌ സണ്ണി ജോസഫ് പറഞ്ഞു.</p>
<p>നടന്&#x200d; ശ്രീനിവാസന്റെ സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട് വീട്ടുവളപ്പില്&#x200d; നടക്കും. ഇന്ന് ഒരു മണി മുതല്&#x200d; മൂന്ന് മണി വരെ എറണാകുളം ടൗണ്&#x200d; ഹാളില്&#x200d; പൊതുദര്&#x200d;ശനം. ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടര്&#x200d;ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്&#x200d; പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്&#x200d; പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്കു കൊണ്ടുപോകും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/srinivasans-works-will-always-be-remembered-by-malayalees-sunny-joseph.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ശ്രീനിവാസന്റെ വിയോഗവാര്‍ത്ത തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല&#8217;:  നടി ഉര്‍വശി</title>
		<link>https://www.chandrikadaily.com/i-cant-bear-the-news-of-srinivasans-demise-actress-urvashi-on-srinivasans-demise-hh.html</link>
					<comments>https://www.chandrikadaily.com/i-cant-bear-the-news-of-srinivasans-demise-actress-urvashi-on-srinivasans-demise-hh.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 20 Dec 2025 05:04:35 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[film industry]]></category>
		<category><![CDATA[News]]></category>
		<category><![CDATA[film]]></category>
		<category><![CDATA[srinivasan]]></category>
		<category><![CDATA[urvashi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369710</guid>

					<description><![CDATA[ഒട്ടും പ്രതീക്ഷിക്കാത്ത വാര്‍ത്തയാണ് കേട്ടതെന്നും ഏറെ സങ്കടവും വിഷമവുമുണ്ടെന്നും ഉര്‍വശി  പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗവാര്&#x200d;ത്ത തനിക്ക് ഉള്&#x200d;ക്കൊള്ളാന്&#x200d; കഴിയുന്നില്ലെന്ന് നടി ഉര്&#x200d;വശി. ഒട്ടും പ്രതീക്ഷിക്കാത്ത വാര്&#x200d;ത്തയാണ് കേട്ടതെന്നും ഏറെ സങ്കടവും വിഷമവുമുണ്ടെന്നും ഉര്&#x200d;വശി  പ്രതികരിച്ചു.</p>
<p>&#8221;എറണാകുളത്ത് ഒരു സിനിമയുടെ പൂജയ്ക്കിടയിലാണ് അവസാനമായി അദ്ദേഹത്തെ കണ്ടത്. അന്ന് ഏറെ നേരം സംസാരിക്കുകയും പഴയ കാര്യങ്ങള്&#x200d; ഓര്&#x200d;ത്തെടുത്ത് പറയാനും അദ്ദേഹം ഉത്സാഹം കാണിച്ചു. അദ്ദേഹത്തിന്റെ ഊര്&#x200d;ജം കണ്ടപ്പോള്&#x200d; ആരോഗ്യം പൂര്&#x200d;ണമായി വീണ്ടെടുത്ത് വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുമെന്നായിരുന്നു എന്റെ വിശ്വാസം. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ ദുഃഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെ,&#8221; ഉര്&#x200d;വശി പറഞ്ഞു.</p>
<p>നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്&#x200d; ഇന്ന് രാവിലെയാണ് അന്തരിച്ചത്. ശ്വാസംമുട്ടല്&#x200d; അനുഭവപ്പെട്ടതിനെ തുടര്&#x200d;ന്ന് ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. 69 വയസ്സായിരുന്നു. 48 വര്&#x200d;ഷത്തെ നീണ്ട സിനിമാ ജീവിതത്തില്&#x200d; അഭിനയത്തിലും തിരക്കഥാരചനയിലും സംവിധാനത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം.</p>
<p>തിരക്കഥാകൃത്തെന്ന നിലയിലാണ് ശ്രീനിവാസന്റെ പ്രതിഭ പൂര്&#x200d;ണമായി വെളിപ്പെട്ടത്. 1984ല്&#x200d; പ്രിയദര്&#x200d;ശന്&#x200d; സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാ രംഗത്തെ അരങ്ങേറ്റം. സിബി മലയില്&#x200d; സംവിധാനം ചെയ്ത മുത്താരംകുന്ന് പി.ഒ കണ്ടാണ് സത്യന്&#x200d; അന്തിക്കാട് ശ്രീനിവാസനെ തന്റെ സ്ഥിരം കൂട്ടാളിയാക്കുന്നത്. സന്ദേശം, നാടോടിക്കാറ്റ്, ഗാന്ധിനഗര്&#x200d; സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്&#x200d;ക്ക് സമാധാനം, വരവേല്&#x200d;പ്പ്, തലയണമന്ത്രം തുടങ്ങിയ സിനിമകള്&#x200d; സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങളെ നര്&#x200d;മ്മത്തിലൂടെ അവതരിപ്പിച്ച ക്ലാസിക്കുകളായി.</p>
<p>സംവിധായകനായും ശ്രീനിവാസന്&#x200d; മലയാള സിനിമയില്&#x200d; തന്റേതായ ഇടം കണ്ടെത്തി. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങള്&#x200d; മലയാള സിനിമയിലെ അപൂര്&#x200d;വ അനുഭവങ്ങളായി. മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഉള്&#x200d;പ്പെടെ മികച്ച തിരക്കഥയ്ക്കും കഥയ്ക്കുമടക്കം ആറ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്&#x200d; ശ്രീനിവാസനെ തേടിയെത്തി.</p>
<p>മലയാള സിനിമയെ ചിരിയിലും ചിന്തയിലും ഒരുപോലെ സമ്പന്നമാക്കിയ ശ്രീനിവാസന്റെ വിയോഗം സിനിമാലോകത്തിനും ആരാധകര്&#x200d;ക്കും തീരാനഷ്ടമാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-cant-bear-the-news-of-srinivasans-demise-actress-urvashi-on-srinivasans-demise-hh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശ്രീനിവാസന് വിടയേകി സിനിമാ ലോകം; ഹൃദയസ്പർശിയായ കുറിപ്പുമായി ഗായകൻ ജി. വേണുഗോപാൽ</title>
		<link>https://www.chandrikadaily.com/srinivasan-bids-farewell-to-the-world-of-cinema-with-a-touching-note-singer-g-venugopal.html</link>
					<comments>https://www.chandrikadaily.com/srinivasan-bids-farewell-to-the-world-of-cinema-with-a-touching-note-singer-g-venugopal.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 20 Dec 2025 04:32:14 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[film industry]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[director]]></category>
		<category><![CDATA[film]]></category>
		<category><![CDATA[srinivasan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369704</guid>

					<description><![CDATA[മലയാള സിനിമയിലെ ബഹുമുഖപ്രതിഭയായ ശ്രീനിവാസന്റെ ഓർമകൾ പങ്കുവെച്ച് ഗായകൻ ജി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.]]></description>
										<content:encoded><![CDATA[<p>നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് നിരവധിപ്പേരാണ് ആദരാഞ്ജലികളുമായി രംഗത്തെത്തുന്നത്. മലയാള സിനിമയിലെ ബഹുമുഖപ്രതിഭയായ ശ്രീനിവാസന്റെ ഓർമകൾ പങ്കുവെച്ച് ഗായകൻ ജി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.</p>
<p>“ഞാൻ ആദ്യമായി ഒരു മലയാള സിനിമക്ക് പാട്ട് പാടിയപ്പോൾ ആ ഗാനരംഗം സിനിമയിൽ അഭിനയിച്ചതും ശ്രീനിയേട്ടനായിരുന്നു” എന്നാണ് വേണുഗോപാൽ കുറിച്ചത്. 1984-ൽ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലെ ആ അനുഭവം ഓർമ്മിപ്പിച്ച വേണുഗോപാൽ, പിന്നീട് തന്റെ കരിയറിലെ പ്രശസ്തമായ പല സിനിമാഗാനങ്ങളുടെയും തിരക്കഥ ശ്രീനിവാസന്റേതായിരുന്നുവെന്നും വ്യക്തമാക്കി.</p>
<p>ശ്രീനിവാസന്റെ കുടുംബത്തോടുള്ള ആത്മബന്ധവും വേണുഗോപാൽ പങ്കുവെച്ചു. തന്റെ മകൻ അരവിന്ദ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിൽ സംവിധാന സഹായിയായി പ്രവർത്തിക്കുകയും, സൂപ്പർഹിറ്റായ “നഗുമോ” എന്ന ഗാനത്തിന് പിന്നണി ശബ്ദം നൽകുകയും ചെയ്തതും അദ്ദേഹം ഓർമിപ്പിച്ചു. “ശ്രീനിവാസൻ സിനിമകളും തിരക്കഥകളും, ശ്രീനിയുടെ നർമ്മവും ഭാവിയിൽ മലയാള സിനിമാ ഗവേഷണ വിദ്യാർഥികളുടെ വിഷയമായി മാറുന്ന കാലം വിദൂരമല്ല” എന്നും വേണുഗോപാൽ കുറിച്ചു.</p>
<p>1976-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ അഭിനയരംഗത്തെത്തിയത്. 1984-ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയ്ക്ക് കഥ എഴുതി തിരക്കഥാരചനയിലേക്ക് കടന്നു. 1989-ൽ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രം ആയിരുന്നു അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 48 വർഷം നീണ്ട സിനിമാജീവിതത്തിൽ ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച ശ്രീനിവാസൻ, മലയാള സിനിമയിൽ ഒരിക്കലും പകരംവയ്ക്കാനാകാത്ത സാന്നിധ്യമായി തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/srinivasan-bids-farewell-to-the-world-of-cinema-with-a-touching-note-singer-g-venugopal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title> ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് സിനിമാ ലോകം; തീരാനഷ്ടമെന്ന് സഹപ്രവർത്തകർ</title>
		<link>https://www.chandrikadaily.com/film-world-mourns-srinivasans-demise-colleagues-said-it-was-a-loss.html</link>
					<comments>https://www.chandrikadaily.com/film-world-mourns-srinivasans-demise-colleagues-said-it-was-a-loss.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 20 Dec 2025 04:24:34 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[film industry]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Actress Mallika sukumaran]]></category>
		<category><![CDATA[film]]></category>
		<category><![CDATA[srinivasan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369700</guid>

					<description><![CDATA[“എക്കാലത്തെയും മികച്ച എഴുത്തുകാരിലും സംവിധായകരിലും നടന്മാരിലും ഒരാൾക്ക് വിട” എന്നാണ് നടൻ പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്. “ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി” എന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അനുശോചനം അറിയിച്ച് സിനിമാ ലോകം. “എക്കാലത്തെയും മികച്ച എഴുത്തുകാരിലും സംവിധായകരിലും നടന്മാരിലും ഒരാൾക്ക് വിട” എന്നാണ് നടൻ പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്. “ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി” എന്നും അദ്ദേഹം പറഞ്ഞു.</p>
<p>ശ്രീനിവാസൻ തന്റെ ബാല്യകാല സിനിമാ ഓർമ്മകളുടെ ഭാഗമാണെന്ന് നടൻ ഇന്ദ്രജിത്ത് സുകുമാരനും കുറിച്ചു. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, “എല്ലാ ചിരികൾക്കും വിനോദങ്ങൾക്കും നന്ദി. നിങ്ങളെ മിസ് ചെയ്യും” എന്നും ഇന്ദ്രജിത്ത് വ്യക്തമാക്കി.</p>
<p>കുടുംബത്തിൽ നിന്ന് ഒരാളെ നഷ്ടപ്പെട്ട വേദനയാണ് അനുഭവപ്പെടുന്നതെന്ന് നടി മല്ലികാ സുകുമാരൻ റിപ്പോർട്ടറിനോട് പറഞ്ഞു. “വർത്തമാനത്തിലോ പെരുമാറ്റത്തിലോ അഭിനയത്തിലോ ഒരിക്കലും നാടകീയത കാണിക്കാത്ത കലാകാരനായിരുന്നു ശ്രീനിവാസൻ. ജീവിതത്തിൽ അഭിനയിക്കാൻ അദ്ദേഹത്തിനറിയില്ലായിരുന്നു. സത്യസന്ധതയ്ക്കാണ് അദ്ദേഹം ഏറ്റവും കൂടുതൽ വിലകൽപ്പിച്ചിരുന്നത്. ആരെയും സുഖിപ്പിച്ച് സംസാരിക്കാൻ അദ്ദേഹത്തിനറിയില്ല. മലയാള സിനിമയ്ക്ക് ഇത് തീരാനഷ്ടമാണ്” എന്നും മല്ലികാ സുകുമാരൻ പറഞ്ഞു.</p>
<p>ഇന്ന് രാവിലെയാണ് ശ്രീനിവാസൻ അന്തരിച്ചത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഡയാലിസിസിനായി കൊണ്ടുപോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 69 വയസ്സായിരുന്നു.</p>
<p>48 വർഷം നീണ്ട സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. 1956 ഏപ്രിൽ 26ന് കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ച അദ്ദേഹം കൂത്തുപറമ്പ് മിഡിൽ സ്കൂൾ, കതിരൂർ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദവും നേടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/film-world-mourns-srinivasans-demise-colleagues-said-it-was-a-loss.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു</title>
		<link>https://www.chandrikadaily.com/actor-director-and-screenwriter-srinivasan-passed-away.html</link>
					<comments>https://www.chandrikadaily.com/actor-director-and-screenwriter-srinivasan-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 20 Dec 2025 03:34:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[srinivasan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369691</guid>

					<description><![CDATA[അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.]]></description>
										<content:encoded><![CDATA[<p>പ്രശസ്ത നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ  അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കണ്ണൂർ സ്വദേശിയായ ശ്രീനിവാസൻ കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം.</p>
<p>ദീർഘകാലമായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നെങ്കിലും അടുത്തകാലംവരെ വിവിധ പൊതുവേദികളിൽ അദ്ദേഹം സാന്നിധ്യമറിയിച്ചിരുന്നു. സാമൂഹിക പ്രസക്തിയുള്ള സിനിമകളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ ശ്രീനിവാസൻ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ തനതായ മുദ്ര പതിപ്പിച്ചിരുന്നു.</p>
<p>മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actor-director-and-screenwriter-srinivasan-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
