<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>stabbing &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/stabbing/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 18 Jan 2025 07:13:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>stabbing &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതിയെ പിടികൂടാനാകാതെ പൊലീസ്</title>
		<link>https://www.chandrikadaily.com/saif-ali-khans-stabbing-incident-police-failed-to-catch-the-accused.html</link>
					<comments>https://www.chandrikadaily.com/saif-ali-khans-stabbing-incident-police-failed-to-catch-the-accused.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 18 Jan 2025 07:13:01 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[actor saif ali khan]]></category>
		<category><![CDATA[police]]></category>
		<category><![CDATA[stabbing]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326203</guid>

					<description><![CDATA[ഗുരുതര പരിക്കേറ്റ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്&#x200d; യഥാര്&#x200d;ഥ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. സംഭവം നടന്ന് രണ്ടാം ദിവസം അവസാനിക്കുമ്പോഴും പ്രതിയെ കണ്ടെത്താന്&#x200d; പൊലീസിന് സാധിച്ചിട്ടില്ല. കേസില്&#x200d; പ്രതിയെന്നു സംശയിച്ച് കസ്റ്റഡിയിലെടുത്തയാള്&#x200d;ക്ക് കേസുമായി ബന്ധമില്ലെന്നും ഇയാള്&#x200d; നിരപരാധിയാണെന്നും പൊലീസ് പറഞ്ഞു.</p>
<p>വ്യാഴാഴ്ച പുലര്&#x200d;ച്ചെ രണ്ടരയോടെയാണ് സെയ്ഫിന്റെ ബാന്ദ്ര വെസ്റ്റിലെ സദ്ഗുരു ശരണ്&#x200d; കെട്ടിടത്തില്&#x200d; വെച്ച് ആക്രമണമുണ്ടായത്. ശരീരത്തില്&#x200d; ആറുതവണ കുത്തേറ്റ സെയ്ഫിനെ ഉടന്&#x200d; തന്നെ ലീലാവതി ആശുപത്രിയില്&#x200d; പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു. അന്വേഷണത്തില്&#x200d; ചില ചോദ്യങ്ങള്&#x200d; ഇപ്പോഴും പൊലീസിനെ കുഴയ്ക്കുന്നു?ണ്ട്. സിസിടിവി ദൃശ്യങ്ങളില്&#x200d; അക്രമി രക്ഷപ്പെടുന്നത് കാണാം. പക്ഷേ അയാള്&#x200d; എങ്ങനെ കെട്ടിടത്തിനുള്ളില്&#x200d; പ്രവേശിച്ചു എന്നതില്&#x200d; ഉത്തരമില്ല.</p>
<p>അക്രമി ആദ്യം കെട്ടിടത്തിന്റെ പിന്നിലെ ഗേറ്റിലൂടെ ചാടി അകത്തു കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. കെട്ടിടത്തിനുള്ളില്&#x200d; പ്രവേശിച്ചതോടെ സിസിടിവി ക്യാമറകള്&#x200d; ഒഴിവാക്കി ഫയര്&#x200d; എക്‌സിറ്റ് പടികള്&#x200d; ഉപയോഗിച്ചാണ് കെട്ടിടത്തില്&#x200d; കയറിയതും രക്ഷപ്പെട്ടതും എന്നാണ് സൂചന. ഖാന്റെ ഇളയ കുട്ടിയുടെ കുളിമുറിയില്&#x200d; പ്രവേശിക്കാന്&#x200d; അക്രമി രണ്ടടി വീതിയുള്ള ഷാഫ്റ്റ് ഉപയോഗിച്ചതായി സംശയിക്കുന്നു. അവിടെ നിന്നാണ് ഇയാള്&#x200d; പതിനൊന്നാം നിലയിലേക്ക് കടന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനമാണിത്.</p>
<p>അക്രമിയെ ഖാനും മറ്റുള്ളവരും ചേര്&#x200d;ന്ന് കീഴടക്കിയശേഷം മുറിക്കുള്ളില്&#x200d; പൂട്ടിയിട്ടിരുന്നു. അതിനുശേഷം സെയ്ഫും കുടുംബവും 12-ാം നിലയിലേക്ക് പോയി. ഈ സമയത്ത് പ്രതി ടോയ്ലറ്റ് ജനാലയിലൂടെ പുറത്തേക്ക് കടന്ന് വീട്ടിലേക്ക് പ്രവേശിക്കാന്&#x200d; ഉപയോഗിച്ച അതേ ഇടുങ്ങിയ ഷാഫ്റ്റിലൂടെയാണ് പുറത്തിറങ്ങിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്&#x200d; പറയുന്നു.</p>
<p>കെട്ടിടത്തിലെ സുരക്ഷാ ക്രമീകരണങ്ങള്&#x200d; കര്&#x200d;ശനമല്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രധാന ഗേറ്റില്&#x200d; രണ്ട് ഗാര്&#x200d;ഡുകളും പിന്&#x200d; ഗേറ്റില്&#x200d; ഒരാളും ഉണ്ടായിരുന്നു. കെട്ടിടത്തില്&#x200d; ആവശ്യത്തിന് സിസിടിവി ക്യാമറകള്&#x200d; ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്&#x200d; വ്യക്തമാക്കി. കെട്ടിടത്തിലെ സുരക്ഷാ ഗാര്&#x200d;ഡുകള്&#x200d; പലപ്പോഴും ഒരു പരിശോധനയും കൂടാതെ പുറത്തുനിന്നുള്ളവരെ കെട്ടിടത്തിന് അകത്തേക്ക് പോകാന്&#x200d; അനുവദിക്കുമായിരുന്നെന്ന് സമീപവാസികളും കച്ചവടക്കാരും പറയുന്നു.</p>
<p>സെയ്ഫിന്റെ ഭാര്യ കരീനയും മക്കളായ തൈമൂറും ജഹാംഗീറും വീട്ടില്&#x200d; ഒറ്റയ്ക്ക് ആയതിനാലും അവരെ നോക്കാന്&#x200d; ജോലിക്കാര്&#x200d; വേണമെന്നതിനാലുമാണ് ആക്രമണം നടന്നയുടനെ കുടുംബം ഖാന്റെ മൂത്ത മകന്&#x200d; ഇബ്രാഹിമിനെ വിളിച്ചത്. ഇബ്രാഹിം ഒരു കെയര്&#x200d;ടേക്കറിനൊപ്പം സെയ്ഫ് അലി ഖാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്&#x200d; കാറില്&#x200d; പോകാതെ ഇബ്രാഹിം സെയ്ഫിനെ ഒരു ഓട്ടോറിക്ഷയില്&#x200d; ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.</p>
<p>പ്രതിയുടെ സിസിടിവി ദൃശ്യം കൈവശമുണ്ടെങ്കിലും അയാളുടെ പേരോ മറ്റ് വിവരങ്ങളോ തിരിച്ചറിയാന്&#x200d; കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു. കെട്ടിടത്തിലും പരിസരത്തുമുള്ള വീട്ടുജോലിക്കാര്&#x200d;ക്കിടയിലും കച്ചവടക്കാര്&#x200d;ക്കിടയിലും അക്രമിയുടെ ചിത്രങ്ങള്&#x200d; പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാല്&#x200d; ഇതുവരെ ആരും ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saif-ali-khans-stabbing-incident-police-failed-to-catch-the-accused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാപ്പി ന്യൂയര്&#x200d; നേര്&#x200d;ന്നില്ല; യുവാവിനെ 24 തവണ കുത്തിപ്പരിക്കേല്&#x200d;പ്പിച്ച് കാപ്പ കേസ് പ്രതി</title>
		<link>https://www.chandrikadaily.com/1happy-newer-didnt-swear-accused-in-the-kappa-case-by-stabbing-the-youth-24-times.html</link>
					<comments>https://www.chandrikadaily.com/1happy-newer-didnt-swear-accused-in-the-kappa-case-by-stabbing-the-youth-24-times.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 01 Jan 2025 09:27:55 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[happy new year]]></category>
		<category><![CDATA[Kappa case]]></category>
		<category><![CDATA[stabbing]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324336</guid>

					<description><![CDATA[ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്.]]></description>
										<content:encoded><![CDATA[<p>മുള്ളൂർക്കരയിൽ പുതുവത്സരാശംസ നേരാത്തതിന് കാപ്പ കേസ് പ്രതി യുവാവിനെ കുത്തിപ്പരിക്കേല്&#x200d;പ്പിച്ചു. ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. ദേഹമാസകലെ 24 തവണ കുത്തേറ്റതായി റിപ്പോര്&#x200d;ട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.</p>
<p>കഞ്ചാവ് കേസിലെ പ്രതി ഷാഫിയാണു യുവാവിനെ കുത്തിയത്. കാപ്പ ചുമത്തപ്പെട്ടയാളാണ്. ന്യൂ ഇയർ ആശംസ പറയാത്തതാണ് ആക്രമണത്തിലേക്കു നയിച്ചത്. ബസ് സ്റ്റോപ്പിൽ ഒപ്പമുണ്ടായിരുന്നവരെ ആശംസിച്ച യുവാവ് പ്രതിക്ക് ആശംസ നേരാതിരുന്നതാണു പ്രകോപിപ്പിച്ചതെന്നാണു വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1happy-newer-didnt-swear-accused-in-the-kappa-case-by-stabbing-the-youth-24-times.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവാവിനെ കുത്തിയ കേസില്&#x200d; മൂന്നുപേര്&#x200d; പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/three-people-arrested-in-the-case-of-stabbing-youth.html</link>
					<comments>https://www.chandrikadaily.com/three-people-arrested-in-the-case-of-stabbing-youth.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 18 Feb 2023 06:10:48 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[stabbing]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238641</guid>

					<description><![CDATA[ആക്രമണത്തിനിടയില്&#x200d; വയറ്റില്&#x200d; കുത്തേറ്റ അഭിലാഷ് ചികിത്സയിലാണ്]]></description>
										<content:encoded><![CDATA[<p>യുവാവിനെ കുത്തി മാരകമായി പരിക്കേല്&#x200d;പിച്ച കേസില്&#x200d; മൂന്നുപേര്&#x200d; അറസ്റ്റില്&#x200d;. ചാത്തന്നൂര്&#x200d; കാരംകോട് അതിര്&#x200d;ത്തിവിള വീട്ടില്&#x200d; സോപ്പുണ്ണി എന്ന അരുണ്&#x200d; സിങ് (29), ഏറം താന്നിവിള വീട്ടില്&#x200d; സജീവ് (39), കാരംകോട് ചരുവിള പുത്തന്&#x200d; വീട്ടില്&#x200d; രാഹുല്&#x200d; (30) എന്നിവരാണ് ചാത്തന്നൂര്&#x200d; പൊലീസിന്റെ പിടിയിലായത്.</p>
<p>പ്രതികള്&#x200d; ഈ മാസം 14ന് രാത്രി 9.30ന് കോതേരിയിലുള്ള ബേക്കറിയിലെത്തി ജ്യൂസ് കുടിക്കുന്നതിനിടയില്&#x200d; കടയുടമയായ യുവതിയോട് മോശമായി പെരുമാറുകയും ചെയ്തു. ഇത് ചോദ്യംചെയ്ത യുവതിയുടെ സുഹൃത്തുക്കളായ അനന്തുവിനെയും അഭിലാഷിനെയും ആക്രമിക്കുകയും കട അടിച്ചുതകര്&#x200d;ക്കുകയുമായിരുന്നു.</p>
<p>ആക്രമണത്തിനിടയില്&#x200d; വയറ്റില്&#x200d; കുത്തേറ്റ അഭിലാഷ് ചികിത്സയിലാണ്. ചാത്തന്നൂര്&#x200d; എ.സി.പി ബി. ഗോപകുമാറിന്റെ നിര്&#x200d;ദേശാനുസരണം ഇന്&#x200d;സ്‌പെക്ടര്&#x200d; ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/three-people-arrested-in-the-case-of-stabbing-youth.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
