<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Stadium &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/stadium/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 05 Jun 2025 01:41:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Stadium &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആര്‍സിബി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണം; 47 പേര്‍ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/11-killed-in-stampedee-during-rcb-celebrations-47-people-were-injured.html</link>
					<comments>https://www.chandrikadaily.com/11-killed-in-stampedee-during-rcb-celebrations-47-people-were-injured.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 05 Jun 2025 01:41:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bangalore]]></category>
		<category><![CDATA[death]]></category>
		<category><![CDATA[ipl]]></category>
		<category><![CDATA[rcb]]></category>
		<category><![CDATA[Stadium]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343634</guid>

					<description><![CDATA[കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്.]]></description>
										<content:encoded><![CDATA[<p>കന്നി ഐപിഎല്&#x200d; കിരീടം നേടിയതിന് ശേഷം റോയല്&#x200d; ചലഞ്ചേഴ്സ് ബംഗളൂരു (ആര്&#x200d;സിബി) ടീമിനെ അഭിനന്ദിക്കുന്ന ചടങ്ങിനിടെ ബുധനാഴ്ച ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേര്&#x200d; മരിക്കുകയും 50 ഓളം പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു.</p>
<p>കര്&#x200d;ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്&#x200d; സംഘടിപ്പിച്ച പരിപാടിയില്&#x200d; വന്&#x200d; ജനാവലിയാണ് പങ്കെടുത്തത്. ടിക്കറ്റുകളും പാസുകളുമുള്ള ആളുകള്&#x200d;ക്ക് വേണ്ടിയാണെങ്കിലും, തങ്ങളുടെ ടീമിലെ ക്രിക്കറ്റ് ഹീറോകളെ കാണാന്&#x200d; ആരാധകര്&#x200d; പരിസരത്ത് തടിച്ചുകൂടി.</p>
<p>സര്&#x200d;ക്കാരിന് നല്&#x200d;കിയ പ്രാഥമിക വിവരമനുസരിച്ച്, സ്റ്റേഡിയം വളപ്പിന് സമീപമുള്ള അഴുക്കുചാലിന് മുകളില്&#x200d; സ്ഥാപിച്ചിരുന്ന താല്&#x200d;ക്കാലിക സ്ലാബ് അതില്&#x200d; നിന്നിരുന്ന ആളുകളുടെ ഭാരത്താല്&#x200d; തകര്&#x200d;ന്നു. പെട്ടെന്നുള്ള തകര്&#x200d;ച്ച പരിഭ്രാന്തി പരത്തുകയും തിക്കിലും തിരക്കിലും പെട്ട് നിരവധി മരണങ്ങള്&#x200d;ക്കും പരിക്കുകള്&#x200d;ക്കും കാരണമായി.</p>
<p>തിക്കിലും തിരക്കിലും പെട്ട് 11 പേര്&#x200d; മരിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ വാര്&#x200d;ത്താസമ്മേളനത്തില്&#x200d; സ്ഥിരീകരിച്ചു, സംഭവത്തില്&#x200d; ഡെപ്യൂട്ടി കമ്മീഷണര്&#x200d; തല അന്വേഷണത്തിന് ഉത്തരവിട്ടതായി സ്ഥിരീകരിച്ചു. ജീവന്&#x200d; നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്&#x200d;ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്&#x200d;കുമെന്നും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവര്&#x200d;ക്ക് സൗജന്യ ചികിത്സയും അദ്ദേഹം ഉറപ്പുനല്&#x200d;കി.</p>
<p>മരിച്ചവരില്&#x200d; 13 മുതല്&#x200d; 35 വയസ്സുവരെയുള്ള യുവാക്കളും യുവതികളും ഉള്&#x200d;പ്പെടുന്നു. ബൗറിംഗ് ആശുപത്രിയില്&#x200d; മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്&#x200d;പ്പെടെ ആറ് പേര്&#x200d; മരിച്ചതായി സ്ഥിരീകരിച്ചു. വൈദേഹി ആശുപത്രിയില്&#x200d; നാല് മരണങ്ങളും മണിപ്പാല്&#x200d; ആശുപത്രി ഒരു മരണവും സ്ഥിരീകരിച്ചു.</p>
<p>മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡികെ ശിവകുമാറും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്&#x200d;ശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11-killed-in-stampedee-during-rcb-celebrations-47-people-were-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസിന് ഗുരുതര പരുക്ക്</title>
		<link>https://www.chandrikadaily.com/uma-thomas-was-seriously-injured-after-falling-from-the-gallery-at-the-kalur-stadium.html</link>
					<comments>https://www.chandrikadaily.com/uma-thomas-was-seriously-injured-after-falling-from-the-gallery-at-the-kalur-stadium.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 29 Dec 2024 14:42:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accdient]]></category>
		<category><![CDATA[injury]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Stadium]]></category>
		<category><![CDATA[uma thomas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323853</guid>

					<description><![CDATA[ഉമ തോമസിന് തലയ്ക്കാണ് പരുക്കേറ്റത്]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഉമ തോമസ് എംഎല്&#x200d;എയ്ക്ക് വീണ് പരിക്കേറ്റു. കൊച്ചി ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു സ്റ്റേഡിയത്തില്&#x200d; വച്ചാണ് അപകടമുണ്ടായത്. സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്&#x200d; നിന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉമ തോമസിനെ ആശുപത്രിയിലേക്ക് മാറ്റി. ഒന്നാം നിലയിൽ നിന്നാണ് തീഴേക്ക് വീണത്.</p>
<p>പന്ത്രണ്ടായിരത്തോളം പേർ പങ്കെടുക്കുന്ന പരിപാടിയിരുന്നു. ആളുകളുമായി സംസാരിക്കുന്നതിനിടെയായിരുന്നു ഉമ തോമസ് താഴേക്ക് വീണത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു. സ്ഥലത്ത് റിബണ്&#x200d; മാത്രമായിരുന്നു കെട്ടിയിരുന്നത്. മറ്റ് ബാരിക്കേഡുകളില്ലായിരുനന്നു. ഇത് ശ്രദ്ധയില്&#x200d;പ്പെടാതെ എംഎല്&#x200d;എ താഴേക്ക് വീഴുകയായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഉമ തോമസിന് തലയ്ക്കാണ് പരുക്കേറ്റത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uma-thomas-was-seriously-injured-after-falling-from-the-gallery-at-the-kalur-stadium.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചിയിൽ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനുള്ള നടപടികളുമായി കെ.സി.എ മുന്നോട്ട്</title>
		<link>https://www.chandrikadaily.com/news-kochi-bcci-cricket.html</link>
					<comments>https://www.chandrikadaily.com/news-kochi-bcci-cricket.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Sat, 28 Jan 2023 06:56:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bcci]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Stadium]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234838</guid>

					<description><![CDATA[എറണാകുളം ജില്ലയില്&#x200d; 20 മുതൽ 30 ഏക്കർ വരെ സ്ഥലം വാങ്ങാനാണ് കെ.സി.എയുടെ നീക്കം.]]></description>
										<content:encoded><![CDATA[<p>കൊച്ചിയിൽ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനുള്ള നടപടികളുമായി കെ.സി.എ മുന്നോട്ട്. സ്ഥലം വാങ്ങാൻ കേരളാ ക്രിക്കറ്റ് അസോസിയേഷൻ താല്&#x200d;പര്യപത്രം ക്ഷണിച്ചു. എറണാകുളം ജില്ലയില്&#x200d; 20 മുതൽ 30 ഏക്കർ വരെ സ്ഥലം വാങ്ങാനാണ് കെ.സി.എയുടെ നീക്കം.</p>
<p>മൂന്ന് വർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ക്രിക്കറ്റ് അസോസിയേഷന്&#x200d; ഉദ്ദേശിക്കുന്നത്. നിലവില്&#x200d; രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകാന്&#x200d; സ്റ്റേഡിയങ്ങള്&#x200d; കേരളത്തിലുണ്ടെങ്കിലും കൊച്ചിയിലെ കലൂര്&#x200d; ഇന്&#x200d;റര്&#x200d;നാഷണല്&#x200d; സ്റ്റേഡിയം ആക്ടീവ് സ്റ്റാറ്റസില്&#x200d; അല്ല. ഇവിടെ മുൻപ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടത്തിയിരുന്നെങ്കിലും ഇപ്പോൾ അതു പൂർണമായും ഫുട്ബോൾ സ്റ്റേഡിയമാക്കി മാറ്റിയിരിക്കുകയാണ്. ഇന്ത്യന്&#x200d; സൂപ്പര്&#x200d; ലീഗില്&#x200d; കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് കലൂർ സ്റ്റേഡിയം</p>
<p>പിന്നീടുള്ളത് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്&#x200d;ഫീല്&#x200d;ഡ് സ്റ്റേഡിയം ആണ്. കാര്യവട്ടം ഗ്രീന്&#x200d;ഫീല്&#x200d;ഡ് സ്റ്റേഡിയം കേരള യൂണിവേഴ്സിറ്റിയുടെ കീഴിലാണ്, യൂണിവേഴ്സിറ്റിയുടെ പക്കല്&#x200d; നിന്ന് പാട്ടത്തിനെടുത്താണ് കെ.സി.എ മത്സരങ്ങള്&#x200d; നടത്തുന്നത്. കലൂരിലെ കൊച്ചി ഇന്&#x200d;റര്&#x200d;നാഷണല്&#x200d; സ്റ്റേഡിയം ആകട്ടെ ഗ്രേറ്റര്&#x200d; കൊച്ചിന്&#x200d; ഡെവലപ്മെന്&#x200d;റ് അതോരിറ്റിയുടേതാണ്.</p>
<p>ഗ്രീൻഫീൽഡ് സ്റ്റേഡിയം ദീർഘകാലത്തേക്ക് കെ.സി.എയ്ക്ക് ഉപയോഗിക്കാമെങ്കിലും കരാറിലെ സാങ്കേതികത്വവും വിനോദ നികുതി സംബന്ധിച്ച് സമീപകാലത്തുയര്&#x200d;ന്ന വിവാദങ്ങളും തിരിച്ചടിയായി. മാത്രവുമല്ല, ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകണമെങ്കില്&#x200d; സ്വന്തം സ്റ്റേഡിയം വേണമെന്നതാണ് ബി.സി.സി.ഐയുടെ മാനദണ്ഡം. ഇതുകൂടി പരിഗണിക്കുമ്പോള്&#x200d; സ്വന്തം സ്റ്റേഡിയം എന്ന തീരുമാനത്തിലേക്ക് കെ.സി.എ എത്തുകയായിരുന്നു.</p>
<p>നിലവില്&#x200d; ഏഴ് ക്രിക്കറ്റ് അസോസിയേഷനുകൾക്കാണ് സ്വന്തമായി ഇന്&#x200d;റര്&#x200d;നാഷണല്&#x200d; ക്രിക്കറ്റ് സ്റ്റേഡിയം ഇല്ലാത്തത്. എറണാകുളം ജില്ലയിൽ 30 ഏക്കർ ഭൂമിയുള്ള ഉടമകളെത്തേടിയാണ് കെ.സി.എ പത്രപരസ്യം നല്&#x200d;കിയിരിക്കുന്നത്. 250 കോടി രൂപയോളമാണ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്&#x200d;റെ ചെലവിനായി പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ സ്റ്റേഡിയം നിര്&#x200d;മാണത്തിനായുള്ള മുഴുവൻ തുകയും ബി.സി.സി.ഐ ആണ് മുടക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kochi-bcci-cricket.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആളില്ലാ കസേരകള്&#x200d; നല്&#x200d;കുന്ന മുന്നറിയിപ്പ്- എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-50.html</link>
					<comments>https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-50.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 17 Jan 2023 17:34:21 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[greenfield]]></category>
		<category><![CDATA[Stadium]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233200</guid>

					<description><![CDATA[പാവപ്പെട്ടവരുടെ പാര്&#x200d;ട്ടിയെന്ന് സ്വയം അവകാശപ്പെടുന്ന സി.പി.എം മന്ത്രിസഭയിലെ ഒരംഗത്തിന്റെ അഹങ്കാരത്തോടെയുള്ള വാക്കുകള്&#x200d; പ്രബുദ്ധ കേരളത്തെ ഞെട്ടിക്കുക മാത്രമല്ല ചെയ്തത്. മന്ത്രിയുടെ വാക്കുകളുടെ പൊരുള്&#x200d; ഉള്&#x200d;ക്കൊണ്ട് കേരള ജനത മന്ത്രിയെയും സര്&#x200d;ക്കാറിനെയും ഒരു പാഠം പഠിപ്പിക്കുകകൂടി ചെയ്തിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>&#8216;പട്ടിണി കിടക്കുന്നവര്&#x200d; കളി കാണാന്&#x200d; പോകേണ്ട. ജീവിതത്തില്&#x200d; ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമര്&#x200d;ശിക്കുന്നത്. 400ഉം 500ഉം രൂപ മുടക്കി ടിക്കറ്റെടുക്കുന്നവര്&#x200d;ക്ക് നികുതിയിളവ് എന്തിനാണ്. നാടിനോ നാട്ടിലെ കായിക താരങ്ങള്&#x200d;ക്കോ ഒരുതരത്തിലും പ്രയോജനമില്ലാത്ത കാര്യത്തില്&#x200d; എന്തിന് സര്&#x200d;ക്കാര്&#x200d; നികുതിയിളവ് നല്&#x200d;കണം. കഴിഞ്ഞ തവണ നികുതിയിളവ് നല്&#x200d;കിയിട്ടും ടിക്കറ്റ് നിരക്കില്&#x200d; ഇത് പ്രതിഫലിച്ചില്ല. ഇതൊക്കെ ആരാണ് കൊണ്ടുപോകുന്നതെന്ന് പരിശോധിക്കണം. നികുതിപ്പണം കൊണ്ട് മുട്ടത്തറയില്&#x200d; #ാറ്റ് നിര്&#x200d;മിക്കും&#8217;. കായിക മന്ത്രി വി. അബ്ദുറഹിമാന്റെ വാക്കുകളാണിത്.</p>
<p>പാവപ്പെട്ടവരുടെ പാര്&#x200d;ട്ടിയെന്ന് സ്വയം അവകാശപ്പെടുന്ന സി.പി.എം മന്ത്രിസഭയിലെ ഒരംഗത്തിന്റെ അഹങ്കാരത്തോടെയുള്ള വാക്കുകള്&#x200d; പ്രബുദ്ധ കേരളത്തെ ഞെട്ടിക്കുക മാത്രമല്ല ചെയ്തത്. മന്ത്രിയുടെ വാക്കുകളുടെ പൊരുള്&#x200d; ഉള്&#x200d;ക്കൊണ്ട് കേരള ജനത മന്ത്രിയെയും സര്&#x200d;ക്കാറിനെയും ഒരു പാഠം പഠിപ്പിക്കുകകൂടി ചെയ്തിരിക്കുകയാണ്. കാര്യവട്ടം ഗ്രീന്&#x200d;ഫീല്&#x200d; സ്റ്റേഡിയത്തില്&#x200d; ഞായറാഴ്ച നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിന മത്സരമാണ് കാണികളില്ലാതെ നാണംകെട്ടത്. ഗ്രീന്&#x200d;ഫീല്&#x200d;ഡിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് കാണികളുമായാണ് മത്സരം നടന്നത്. നാല്&#x200d;പതിനായിരത്തോളം പേര്&#x200d;ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്&#x200d; ആകെ കാണികള്&#x200d; 16,210 പേര്&#x200d; മാത്രമായിരുന്നു. ഇതില്&#x200d; പണം നല്&#x200d;കി ടിക്കറ്റ് വാങ്ങിയവര്&#x200d; 6201 പേര്&#x200d; മാത്രവും. കോംപ്ലിമെന്ററി ടിക്കറ്റ് ലഭിച്ചവരായിരുന്നു അധികവും.</p>
<p>മത്സരത്തിന്റെ ടിക്കറ്റിന് ജി.എസ്.ടിക്ക്പുറമെയുള്ള വിനോദ നികുതിയാണ് കുത്തനെ ഉയര്&#x200d;ത്തിയത്. കഴിഞ്ഞ സെപ്തംബറില്&#x200d; നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തില്&#x200d; അഞ്ച് ശതമാനമായിരുന്ന വിനോദ നികുതിയാണ് ഇത്തവണ 12 ശതമാനമാക്കി വര്&#x200d;ധിപ്പിച്ചത്. ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും വിനോദ നികുതി ഇനത്തില്&#x200d; മാത്രം അധികം നല്&#x200d;കേണ്ടിവന്നു. ഇതിന്പുറമെ 18 ശതമാനം ജി.എസ്.ടിയും അടക്കം ആകെ നികുതി 30 ശതമാനമായി. നികുതി എത്ര ഉയര്&#x200d;ത്തിയാലും അതിന്റെ ബാധ്യത ടിക്കറ്റ് എടുക്കുന്നവരുടെ തലയിലാണ് വന്നുചേരുക.</p>
<p>മത്സരം കാണാന്&#x200d; ആളു കുറഞ്ഞതിന് കാരണം മന്ത്രി വി. അബ്ദുറഹ്മാന്റെ പിടിവാശിയും അഹങ്കാരവുമാണ്. സാധാരണക്കാര്&#x200d;ക്കും വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും താങ്ങാനാവാത്തതായിരുന്നു ടിക്കറ്റ് നിരക്ക്. പണമുള്ളവര്&#x200d; കണ്ടാല്&#x200d; മതിയെന്നും അല്ലാത്തവര്&#x200d; വരേണ്ടെന്നുമുള്ള മന്ത്രിയുടെ അഹങ്കാരം നിറഞ്ഞ വാക്കുകളാണ് തിരിച്ചടിയായത്. മലയാളിയുടെ ആത്മാഭിമാനത്തെയാണ് മന്ത്രി ചോദ്യം ചെയ്തത്. കേരളത്തെ നാണം കെടുത്തിയതിന്റെ മുഴുവന്&#x200d; ഉത്തരവാദിത്തവും മന്ത്രി അബ്ദുറഹ്മാനാണ്. എങ്ങനെയും ജനങ്ങളെ കൊള്ളയടിക്കുക എന്നതാണ് സര്&#x200d;ക്കാരിന്റെ രീതി.</p>
<p>മന്ത്രിയുടെ പ്രസ്താവനയും ഒഴിഞ്ഞ സ്റ്റേഡിയവും ചില കാര്യങ്ങള്&#x200d; ഓര്&#x200d;മിപ്പിക്കുന്നുണ്ട്. അത് സര്&#x200d;ക്കാറിനുകൂടിയുള്ള മുന്നറിയിപ്പാണ്. മാളികപ്പുറത്തിരിക്കുന്ന മന്ത്രിക്ക് നാട്ടിലെ വിലക്കയറ്റത്തെക്കുറിച്ച് അറിയണമെന്നില്ല. മുണ്ടു മുറുക്കിയുടുത്തുതന്നെയാണ് ആളുകള്&#x200d; ഇവിടെ കഴിഞ്ഞുകൂടുന്നത്. ഉപ്പു തൊട്ട് കര്&#x200d;പ്പൂരം വരെ എല്ലാ സാധനങ്ങള്&#x200d;ക്കും അതിരൂക്ഷ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. അവശ്യ സാധനങ്ങളുടെ വില വര്&#x200d;ധന കാരണം ജനങ്ങള്&#x200d; വല്ലാത്ത പ്രയാസത്തിലാണ്. പലരുടെയും കുടുംബ ബജറ്റ് താളംതെറ്റി. വിലക്കയറ്റമുണ്ടാകില്ലെന്ന് പറഞ്ഞ് അധികാരത്തിലെത്തിയതാണ് പിണറായി സര്&#x200d;ക്കാര്&#x200d;. എന്നാല്&#x200d; കഴിഞ്ഞ സര്&#x200d;ക്കാറിന്റെ കാലത്തും ഇപ്പോഴും വിലക്കയറ്റം രൂക്ഷമായ അവസ്ഥയാണ്.</p>
<p>വെള്ളക്കരം വര്&#x200d;ധിപ്പിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. പാലുള്&#x200d;പ്പെടെ എല്ലാത്തിനും വില കൂടിക്കൊണ്ടിരിക്കുകയാണ്. വിലക്കയറ്റം സര്&#x200d;ക്കാര്&#x200d; ഗൗരവത്തിലെടുക്കുന്നില്ല. അവശ്യസാധനങ്ങള്&#x200d;ക്കുമാത്രമല്ല നിര്&#x200d;മാണ സാമഗ്രികളുള്&#x200d;പ്പെടെ സകലതിനും അതിരൂക്ഷ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. ഇതുകാരണം സാധാരണ കൂലി പണിക്കുപോകുന്നവര്&#x200d;ക്ക് ആഴ്ചയില്&#x200d; രണ്ടോ മൂന്നോ ദിവസം മാത്രമാണ് തൊഴില്&#x200d; ലഭിക്കുന്നത്. ഇതുകൊണ്ട് ഒരു കുടുംബം എങ്ങനെ കഴിയും. അക്ഷരാര്&#x200d;ത്ഥത്തില്&#x200d; മുഴു പട്ടിണിയുടെ നാളുകളാണ് കേരളത്തിലിപ്പോഴുള്ളത്. അധികാരത്തിന്റെ അഹങ്കാരം തലക്കുപിടിച്ച മന്ത്രിമാര്&#x200d;ക്കും പരിവാരങ്ങള്&#x200d;ക്കും ഇതൊന്നുമറിയില്ല എന്നതാണ് സത്യം. അവരെ ഇക്കാര്യങ്ങളൊന്നു ബോധ്യപ്പെടുത്താന്&#x200d; കിട്ടിയ അവസരമാണ് മന്ത്രിയായിട്ടുതന്നെ സാധാരണക്കാര്&#x200d;ക്ക് നല്&#x200d;കിയത്. അതവര്&#x200d; ശരിക്കും ഉപയോഗപ്പെടുത്തിയതാണ് ഗ്രീന്&#x200d;ഫീല്&#x200d; സ്റ്റേഡിയത്തില്&#x200d; കണ്ട ആളില്ലാ കസേരകള്&#x200d;. കേരളം മുഴുവന്&#x200d; പട്ടിണിയിലാണെന്ന് വിളിച്ചുപറയുന്നതാണിത്. സര്&#x200d;ക്കാറിനുകൂടിയുള്ള മുന്നറിയിപ്പായി ഇതിനെ കാണണം.</p>
<p>ജനങ്ങള്&#x200d;ക്ക് ഇനിയൊരവസരമുണ്ടായിരുന്നുവെങ്കില്&#x200d; അവര്&#x200d; ഈ ജനദ്രോഹ സര്&#x200d;ക്കാറിനെ മറിച്ചിടുമായിരുന്നു എന്നാണ് ജനങ്ങളുടെ പ്രതികരണം കാണിക്കുന്നത്. പാവപ്പെട്ട ജനങ്ങളെ മറന്നാണ് പിണറായി സര്&#x200d;ക്കാര്&#x200d; ആറാടുന്നത്. ഇത്ര അഹങ്കാരത്തോടെ മന്ത്രി നടത്തിയ പ്രസ്താവന ജനങ്ങള്&#x200d; ഉള്&#x200d;ക്കൊണ്ട സാഹചര്യത്തില്&#x200d; ആ സ്ഥാനത്ത് തുടരാന്&#x200d; മന്ത്രിക്ക് അര്&#x200d;ഹതയുണ്ടോ എന്ന് ആലോചിക്കണം. കേരള ജനതയോട് മാപ്പുപറയാനും മന്ത്രി തയാറാകണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-50.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാണികള്&#x200d; കുറയാന്&#x200d; കാരണം സംഘാടകരുടെ പിടിപ്പുകേട്; സംഘാടകരെ പഴിചാരി കായികമന്ത്രി</title>
		<link>https://www.chandrikadaily.com/the-sports-minister-blamed-the-organizers.html</link>
					<comments>https://www.chandrikadaily.com/the-sports-minister-blamed-the-organizers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 16 Jan 2023 12:58:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[greenfield]]></category>
		<category><![CDATA[karyavattam stadiom 20twenty team india]]></category>
		<category><![CDATA[Stadium]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232998</guid>

					<description><![CDATA[സമൂഹ മാധ്യമങ്ങളില്&#x200d; മന്ത്രിയടെ പരാമര്&#x200d;ശത്തിനെതിരെ നിരവധി ട്രാളുകളാണ് പ്രത്യക്ഷപ്പെട്ടത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഇന്ത്യ ശ്രീലങ്ക മത്സരം കാണാന്&#x200d; കാണികള്&#x200d; കുറഞ്ഞതിന് കാരണം സംഘാടകരുടെ പിടിപ്പുകേടെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്&#x200d;. കേരള ക്രിക്കറ്റ് അസോസിയേഷനെതിരെയാണ് കായികമന്ത്രിയുടെ പഴിചാരല്&#x200d;. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത് അതത് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളാണെന്നും സംഘാടകര്&#x200d; ആവശ്യപ്പെടുന്ന സൗകര്യങ്ങളും സംവിധാനങ്ങളും ഏര്&#x200d;പ്പെടുത്തി കൊടുക്കുന്ന ചുമതല മാത്രമാണ് സര്&#x200d;ക്കാരിനുള്ളതെന്നുമാണ് മന്ത്രിയുടെ വാദം. മത്സര നടത്തിപ്പിലോ, ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിലോ ഒരു പങ്കുമില്ലെന്നും മന്ത്രി പറഞ്ഞു.</p>
<p>3 മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ശ്രീലങ്കയുമായി കളിച്ചത്. ഇതില്&#x200d; ആദ്യ രണ്ട് കളികള്&#x200d; ഇന്ത്യ ജയിച്ചതോടെ മൂന്നാം മത്സരം അപ്രസക്തമായി. കടുത്ത വെയിലും ചൂടും ആളുകുറയാന്&#x200d; കാരണമായി. ദുര്&#x200d;ബല എതിരാളികളായതിനാല്&#x200d; കാണികള്&#x200d; കുറയും. മന്ത്രി കാരണമായി പറഞ്ഞു. അബദ്ധം മനസ്സിലായപ്പോള്&#x200d; ക്രിക്കറ്റ് അസോസിയേഷന്&#x200d; കുറ്റം മന്ത്രിക്കു മേല്&#x200d; ചാരി തടിതപ്പാന്&#x200d; നോക്കുകയാണ്. വസ്തുതകള്&#x200d; ജനങ്ങള്&#x200d;ക്കു മുന്നിലുണ്ട്. അവര്&#x200d; തീരുമാനിക്കട്ടെയെന്നും മന്ത്രി ഫെയ്‌സ് ബുക്കില്&#x200d; കുറിച്ചു.</p>
<p>എന്നാല്&#x200d; മന്ത്രിയുടെ പരാമര്&#x200d;ശം സ്റ്റേഡിയത്തില്&#x200d; കാണികള്&#x200d; കുറയാന്&#x200d; കാരണമായെന്ന് അസോസിയേഷന്&#x200d; കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളില്&#x200d; മന്ത്രിയടെ പരാമര്&#x200d;ശത്തിനെതിരെ നിരവധി ട്രാളുകളാണ് പ്രത്യക്ഷപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-sports-minister-blamed-the-organizers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രിയുടെ പ്രസ്താവന തിരിച്ചടിയായി; സ്‌പോണ്&#x200d;സര്&#x200d;മാര്&#x200d; നിരാശരെന്ന് കെസിഎ പ്രസിഡന്റ്</title>
		<link>https://www.chandrikadaily.com/kca-president-says-sponsors-are-disappointed.html</link>
					<comments>https://www.chandrikadaily.com/kca-president-says-sponsors-are-disappointed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 15 Jan 2023 15:39:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[green field]]></category>
		<category><![CDATA[kca]]></category>
		<category><![CDATA[Stadium]]></category>
		<category><![CDATA[v abdurahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232853</guid>

					<description><![CDATA[കെസിഎയെക്കുറിച്ച് മന്ത്രി പഠിച്ചിട്ടില്ലെന്നും പ്രസിഡന്റ് ജയേഷ് ജോര്&#x200d;ജ് അഭിപ്രായപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്&#x200d;ഫീല്&#x200d;ഡ് സ്‌റ്റേഡിയത്തില്&#x200d; കാണികള്&#x200d; കുറഞ്ഞതില്&#x200d; സ്‌പോണ്&#x200d;സര്&#x200d;മാര്&#x200d; നിരാശരെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്&#x200d;ജ്. സ്‌റ്റേഡിയത്തില്&#x200d; കാണികള്&#x200d; ഇത്രത്തോളം കുറഞ്ഞത് വരാനിരിക്കുന്ന ലോകകപ്പിന് വേദിയാകാനുള്ള പ്രതീക്ഷകള്&#x200d;ക്ക് ബാധിക്കുമെന്നും ജയേഷ് പറഞ്ഞു. മറ്റ് അസോസിയേഷനുകള്&#x200d; ഇക്കാര്യം ആയുധമാക്കുമെന്നും സൂചിപ്പിച്ചു.</p>
<p>കായിക മന്ത്രി വി.അബ്ദുറഹിമാനുമായി ചര്&#x200d;ച്ച ചെയ്താണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്. എന്നാല്&#x200d; നിരക്കുകളെക്കുറിച്ച് മന്ത്രി നടത്തിയ പ്രസ്താവന തിരിച്ചടിയാവുകയായിരുന്നു. കെസിഎയെക്കുറിച്ച് മന്ത്രി പഠിച്ചിട്ടില്ലെന്നും പ്രസിഡന്റ് ജയേഷ് ജോര്&#x200d;ജ് അഭിപ്രായപ്പെട്ടു.</p>
<p>മത്സരത്തിന്റെ ടിക്കറ്റുകള്&#x200d; മത്സരത്തിന്റെ തലേന്നു രാത്രി വരെ വിറ്റുപോയത് ആറായിരത്തില്&#x200d; താഴെ മാത്രമായിരുന്നു. മുപ്പത്തിഏഴായിരം ഇരിപ്പിടങ്ങളാണ് കാര്യവട്ടം സ്‌പോര്&#x200d;ട്‌സ് ഹബ് സ്‌റ്റേഡിയത്തിലുള്ളത്. വില്&#x200d;പനയ്ക്കുള്ളതിന്റെ അഞ്ചിലൊന്നു ടിക്കറ്റുകള്&#x200d; പോലും വിറ്റു പോകാത്തത് കേരളത്തില്&#x200d; ഇതുവരെ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സര ചരിത്രത്തില്&#x200d; ആദ്യമായാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kca-president-says-sponsors-are-disappointed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖത്തര്&#x200d; ലോകകപ്പിന് അത്ഭുത സ്‌റ്റേഡിയം ഒരുങ്ങുന്നു</title>
		<link>https://www.chandrikadaily.com/alwarkah-stadium-in-qatar.html</link>
					<comments>https://www.chandrikadaily.com/alwarkah-stadium-in-qatar.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 28 Apr 2019 14:50:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[Qatar world cup]]></category>
		<category><![CDATA[Stadium]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125578</guid>

					<description><![CDATA[210 കോടി റിയാല്&#x200d; ചെലവില്&#x200d; ഖത്തറില്&#x200d; ലോകകപ്പിനുള്ള സ്‌റ്റേഡിയം ഒരുങ്ങുന്നു. ഉദ്ഘാടനം മെയ് 16ന് നടക്കും. സ്‌റ്റേഡിയത്തിന്റെ നിര്&#x200d;മ്മാണ പ്രവൃത്തികള്&#x200d; പൂര്&#x200d;ത്തിയായി കഴിഞ്ഞു. അകത്തേക്ക് മടക്കാവുന്ന മേല്&#x200d;ക്കൂരയുമായി അല്&#x200d; വക്ര സ്‌റ്റേഡിയം 40000 പേര്&#x200d;ക്ക് മത്സരം കാണാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പായ്ക്കപ്പല്&#x200d; മാതൃകയിലാണ് സ്റ്റേഡിയം നിര്&#x200d;മ്മിച്ചിരിക്കുന്നത്. ലോകകപ്പിന് ശേഷം സീറ്റുകള്&#x200d; പകുതിയാക്കാനാണ് തീരുമാനം. ഈ സീറ്റുകള്&#x200d; അവികസിത രാജ്യങ്ങള്&#x200d;ക്ക് സംഭാവന ചെയ്യും. ഇറാഖി വാസ്തുവിദ്യാവിദഗ്ധ സഹാ ഹാദിദാണ് ഇതിന്റെ രൂപകല്&#x200d;പ്പന നിര്&#x200d;വഹിച്ചിരിക്കുന്നത്. ഖത്തറിന്റെ സമുദ്ര പാരമ്പര്യവും മറ്റും [&#8230;]]]></description>
										<content:encoded><![CDATA[
<p>210 കോടി റിയാല്&#x200d; ചെലവില്&#x200d; ഖത്തറില്&#x200d; ലോകകപ്പിനുള്ള സ്‌റ്റേഡിയം ഒരുങ്ങുന്നു. ഉദ്ഘാടനം മെയ് 16ന് നടക്കും. സ്‌റ്റേഡിയത്തിന്റെ നിര്&#x200d;മ്മാണ പ്രവൃത്തികള്&#x200d; പൂര്&#x200d;ത്തിയായി കഴിഞ്ഞു. അകത്തേക്ക്  മടക്കാവുന്ന മേല്&#x200d;ക്കൂരയുമായി അല്&#x200d; വക്ര സ്‌റ്റേഡിയം<br> 40000 പേര്&#x200d;ക്ക് മത്സരം കാണാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പായ്ക്കപ്പല്&#x200d; മാതൃകയിലാണ് സ്റ്റേഡിയം നിര്&#x200d;മ്മിച്ചിരിക്കുന്നത്.  ലോകകപ്പിന് ശേഷം സീറ്റുകള്&#x200d; പകുതിയാക്കാനാണ് തീരുമാനം. ഈ സീറ്റുകള്&#x200d; അവികസിത രാജ്യങ്ങള്&#x200d;ക്ക് സംഭാവന ചെയ്യും. ഇറാഖി വാസ്തുവിദ്യാവിദഗ്ധ സഹാ ഹാദിദാണ് ഇതിന്റെ രൂപകല്&#x200d;പ്പന നിര്&#x200d;വഹിച്ചിരിക്കുന്നത്. ഖത്തറിന്റെ സമുദ്ര പാരമ്പര്യവും മറ്റും സൂചിപ്പിക്കുന്നതിന്റെ ഭാഗമായാണ് പായ്ക്കപ്പലിന്റെ രൂപത്തില്&#x200d; സ്‌റ്റേഡിയം നിര്&#x200d;മ്മിച്ചിരിക്കുന്നത്‌</p>




]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/alwarkah-stadium-in-qatar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചിയില്‍ അവസാന ബ്രസീല്‍പൂരം</title>
		<link>https://www.chandrikadaily.com/kochin-stadium.html</link>
					<comments>https://www.chandrikadaily.com/kochin-stadium.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 17 Oct 2017 20:05:40 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[Stadium]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48381</guid>

					<description><![CDATA[14 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അണ്ടര്‍-17 ലോകകപ്പില്‍ ബ്രസീല്‍ അവസാനമായി മുത്തമിട്ടത്, കിരീടം വീണ്ടുമുയര്‍ത്താന്‍ കാനറി കൗമാരങ്ങള്‍ക്ക് ഇതിലും വലിയ അവസരം ഇനി കിട്ടാനില്ല. കപ്പിലേക്ക് ഒരു ചുവട് കൂടി അടുക്കാന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബ്രസീല്‍ ഇന്നിറങ്ങും. ഹോണ്ടുറാസാണ് എതിരാളികള്‍. കൊച്ചിക്കാര്‍ക്ക് മുന്നില്‍ ബ്രസീലുകാരുടെ അന്തിമപൂരം. കലൂര്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് കിക്കോഫ്. മികച്ച ഫോമിലാണ് ബ്രസീല്‍. സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന്റെ അഭാവത്തില്‍ ഇന്ത്യയിലേക്കെത്തിയ ടീമിന് ഇതുവരെ ആ നഷ്ടമറിഞ്ഞിട്ടില്ല. വിനീഷ്യസിന് പകരം ഒരുപാട് വിനീഷ്യസുമാര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>14 വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പായിരുന്നു അണ്ടര്&#x200d;-17 ലോകകപ്പില്&#x200d; ബ്രസീല്&#x200d; അവസാനമായി മുത്തമിട്ടത്, കിരീടം വീണ്ടുമുയര്&#x200d;ത്താന്&#x200d; കാനറി കൗമാരങ്ങള്&#x200d;ക്ക് ഇതിലും വലിയ അവസരം ഇനി കിട്ടാനില്ല. കപ്പിലേക്ക് ഒരു ചുവട് കൂടി അടുക്കാന്&#x200d; ക്വാര്&#x200d;ട്ടര്&#x200d; ഫൈനല്&#x200d; ലക്ഷ്യമിട്ട് ബ്രസീല്&#x200d; ഇന്നിറങ്ങും. ഹോണ്ടുറാസാണ് എതിരാളികള്&#x200d;. കൊച്ചിക്കാര്&#x200d;ക്ക് മുന്നില്&#x200d; ബ്രസീലുകാരുടെ അന്തിമപൂരം. കലൂര്&#x200d; സ്റ്റേഡിയത്തില്&#x200d; രാത്രി എട്ടിന് കിക്കോഫ്. മികച്ച ഫോമിലാണ് ബ്രസീല്&#x200d;. സൂപ്പര്&#x200d; താരം വിനീഷ്യസ് ജൂനിയറിന്റെ അഭാവത്തില്&#x200d; ഇന്ത്യയിലേക്കെത്തിയ ടീമിന് ഇതുവരെ ആ നഷ്ടമറിഞ്ഞിട്ടില്ല. വിനീഷ്യസിന് പകരം ഒരുപാട് വിനീഷ്യസുമാര്&#x200d; ടീമിലുണ്ടാവുമെന്ന് ലോകകപ്പിന് മുമ്പ് കോച്ച് കാര്&#x200d;ലോസ് അമദ്യു പറഞ്ഞ വാക്കുകള്&#x200d; താരങ്ങള്&#x200d; പ്രാവര്&#x200d;ത്തികമാക്കിയിരിക്കുന്നു. ആദ്യ ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും മികവോടെ ജയിച്ചു കയറി. ആദ്യ പ്രഹരമേറ്റത് സ്പാനിഷ് പടക്കായിരുന്നു (2-1). പിന്നീട് നൈജറും (2-0), ഉത്തര കൊറിയയും (2-0) ബ്രസീലിന്റെ കരുത്തറിഞ്ഞു. മൂന്നാം സ്ഥാനക്കാരിലെ മികവുമായെത്തുന്ന ഹോണ്ടുറാസിനെ തോല്&#x200d;പ്പിക്കാന്&#x200d; ബ്രസീലിന് നിലവിലെ പ്രകടനം തന്നെ ധാരാളം. ക്വാര്&#x200d;ട്ടറിലെത്തിയാല്&#x200d; ബ്രസീലിനെ കാത്തിരിക്കുന്നത് ചിരവൈരികളായ ജര്&#x200d;മ്മനി.<br />
കളം നിറഞ്ഞ് കളിക്കുകയാണ് ലിങ്കണും പൗളീന്യോയും . ലിങ്കണ്&#x200d; മൂന്നു ഗോളുകള്&#x200d; നേടി, പൗളീന്യോ രണ്ടും. ബ്രന്നറും ഇവര്&#x200d;ക്കൊപ്പം മികവു കാട്ടുന്നു. മൂവരും അവസരങ്ങള്&#x200d; പാഴാക്കുന്നില്ല. മധ്യനിരയില്&#x200d; അലന്&#x200d; ഡിസോസയും മാര്&#x200d;കോസ് അന്റോണിയോയും സുന്ദരമായി കളി മെനയുന്നു. ബ്രസീലിന്റെ കളിയെ കൂടുതല്&#x200d; മനോഹരമാക്കുന്നതും അലന്&#x200d;-പൗളീന്യോ സഖ്യം തന്നെ. ഒരു ഗോള്&#x200d; മാത്രമാണ് ടീം ഇതുവരെ വഴങ്ങിയത്. നായകന്&#x200d; വിറ്റാവോയുടെ നേതൃത്തില്&#x200d; കെട്ടുറപ്പുള്ളതാണ് പ്രതിരോധം. എതിരാളികളുടെ 13 ഗോള്&#x200d; ശ്രമങ്ങളെ തട്ടിയകറ്റിയ ഗോളി ഗബ്രിയേല്&#x200d; ബ്രസോവയുടെ പ്രകടനവും ശ്രദ്ധേയം. പന്തിന്&#x200d; മേല്&#x200d; പൂര്&#x200d;ണ നിയന്ത്രണം നേടി കളിക്കാനാണ് താരങ്ങള്&#x200d; അമദ്യുവിന്റെ നിര്&#x200d;ദ്ദേശം. കളിവേഗതയുണ്ടെങ്കിലും കൂടുതല്&#x200d; ഗോളടിക്കാന്&#x200d; കഴിയാത്തതിന്റെ പോരായ്മ തീര്&#x200d;ക്കാനുള്ള അവസരമായും ഇന്നത്തെ മത്സരത്തെ ബ്രസീല്&#x200d; കണ്ടേക്കാം. കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും ബ്രസീല്&#x200d; പ്രീക്വാര്&#x200d;ട്ടര്&#x200d; കടമ്പ കടന്നിരുന്നു. 2003ലാണ് കാനറികള്&#x200d; അവസാനമായി ലോകകപ്പ് ജയിച്ചത്. ദുര്&#x200d;ബലരാണെങ്കിലും അങ്ങനെ തള്ളികളയാനാവില്ല ഹോണ്ടുറാസിനെ. 2007 ലോകകപ്പില്&#x200d; അരങ്ങേറിയ ഹോണ്ടുറാസിന്റെ തുടര്&#x200d;ച്ചയായ മൂന്നാം ലോകകപ്പാണിത്. 2013 യു.എ.ഇ ലോകകപ്പില്&#x200d; ടീം ക്വാര്&#x200d;ട്ടര്&#x200d; ഫൈനലിലെത്തിയിരുന്നു. ഇതേ ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; ഒരേ ഗ്രൂപ്പിലായിരുന്നു ബ്രസീലും ഹോണ്ടുറാസും. ബ്രസീല്&#x200d; മൂന്നു ഗോളുകള്&#x200d;ക്ക് ജയിച്ചു. ഗ്രൂപ്പ് ഘട്ടത്തില്&#x200d; ഏഴു ഗോളുകള്&#x200d; എതിര്&#x200d;വലയില്&#x200d; നിക്ഷേപിച്ചെങ്കിലും ഗോള്&#x200d; തിരിച്ചു വാങ്ങുന്നതിലും ഒട്ടു പിശുക്കരല്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kochin-stadium.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബര്‍ണേബുവും നൗകാംപും ഓള്‍ഡ് ട്രഫോഡുമല്ല; ഇതാണ് ലോകത്തെ ഏറ്റവും നല്ല ഫുട്‌ബോള്‍ സ്‌റ്റേഡിയം</title>
		<link>https://www.chandrikadaily.com/worlds-best-football-stadium-san-mames.html</link>
					<comments>https://www.chandrikadaily.com/worlds-best-football-stadium-san-mames.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 17 Oct 2017 13:31:26 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[spain]]></category>
		<category><![CDATA[Stadium]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48308</guid>

					<description><![CDATA[മാഡ്രിഡ്: ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച സ്‌റ്റേഡിയമായി സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക് ബില്‍ബാവോയുടെ സാന്‍ മാമെസിനെ തെരഞ്ഞെടുത്തു. സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ നടക്കുന്ന ലോക ഫുട്‌ബോള്‍ സമ്മിറ്റിലാണ് ബില്‍ബാവോയുടെ ഹോം ഗ്രൗണ്ട് അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയത്. അമേരിക്കന്‍ ലീഗിലെ അറ്റലാന്റ യുനൈറ്റഡിന്റെ ഗ്രൗണ്ടായ മെര്‍സിഡസ് ബെന്‍സ് സ്റ്റേഡിയം, പോര്‍ച്ചുഗീസ് ക്ലബ്ബ് ബെന്‍ഫിക്കയുടെ എസ്താദിയോ ദെ ലുസ് എന്നിവയെ പിന്തള്ളിയാണ് ബില്‍ബാവോയുടെ നേട്ടം. ഗ്രൗണ്ടിന്റെയും ഗാലറിയുടെയും ഡ്രസ്സിങ് റൂമിന്റെയും മറ്റ് സൗകര്യങ്ങളുടെയും മികവാണ് സാന്‍ മാമെസിന് നേട്ടമായത്. 53,000 [&#8230;]]]></description>
										<content:encoded><![CDATA[<p>മാഡ്രിഡ്: ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച സ്‌റ്റേഡിയമായി സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക് ബില്&#x200d;ബാവോയുടെ സാന്&#x200d; മാമെസിനെ തെരഞ്ഞെടുത്തു. സ്‌പെയിന്&#x200d; തലസ്ഥാനമായ മാഡ്രിഡില്&#x200d; നടക്കുന്ന ലോക ഫുട്‌ബോള്&#x200d; സമ്മിറ്റിലാണ് ബില്&#x200d;ബാവോയുടെ ഹോം ഗ്രൗണ്ട് അഭിമാനാര്&#x200d;ഹമായ നേട്ടം സ്വന്തമാക്കിയത്. അമേരിക്കന്&#x200d; ലീഗിലെ അറ്റലാന്റ യുനൈറ്റഡിന്റെ ഗ്രൗണ്ടായ മെര്&#x200d;സിഡസ് ബെന്&#x200d;സ് സ്റ്റേഡിയം, പോര്&#x200d;ച്ചുഗീസ് ക്ലബ്ബ് ബെന്&#x200d;ഫിക്കയുടെ എസ്താദിയോ ദെ ലുസ് എന്നിവയെ പിന്തള്ളിയാണ് ബില്&#x200d;ബാവോയുടെ നേട്ടം.</p>
<p>ഗ്രൗണ്ടിന്റെയും ഗാലറിയുടെയും ഡ്രസ്സിങ് റൂമിന്റെയും മറ്റ് സൗകര്യങ്ങളുടെയും മികവാണ് സാന്&#x200d; മാമെസിന് നേട്ടമായത്. 53,000 പേര്&#x200d;ക്ക് ഒരേസമയം കളി കാണാന്&#x200d; കഴിയുന്ന സ്‌റ്റേഡിയം 2013-14 സീസണിന്റെ തുടക്കത്തിലാണ് തുറന്നത്. ബില്&#x200d;ബാവോയുടെ മുന്&#x200d; സ്റ്റേഡിയം പൊളിച്ചു മാറ്റിയായിരുന്നു പുതിയ സാന്&#x200d; മാമെസിന്റെ നിര്&#x200d;മാണം.</p>
<p>അത്യാധുനിക ലൈറ്റിങ് സിസ്റ്റമാണ് സാന്&#x200d; മാമെസിനെ മറ്റ് സ്റ്റേഡിയങ്ങളില്&#x200d; നിന്ന് വേറിട്ടു നിര്&#x200d;ത്തുന്നത്. രാത്രിയില്&#x200d; പുറത്തുനിന്നുള്ള സ്റ്റേഡിയത്തിന്റെ കാഴ്ച വര്&#x200d;ണാഭമാണ്. റസ്‌റ്റോറന്റുകള്&#x200d;, സ്വിമ്മിങ് പൂള്&#x200d;, ക്ലബ്ബ് ഷോപ്പുകള്&#x200d;, മ്യൂസിയും തുടങ്ങിയവയും സ്റ്റേഡിയത്തിന്റെ ഭാഗമാണ്. മെട്രോ, ബസ് തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങള്&#x200d; സ്റ്റേഡിയത്തിന് തൊട്ടരികില്&#x200d;വരെയുണ്ട്. മഴ ധാരാളമായി പെയ്യുന്ന മേഖല ആയതിനാല്&#x200d;, കാണികളെ മഴ കൊള്ളാതെ സംരക്ഷിക്കുന്ന വിധത്തിലുള്ളതാണ് റൂഫിങ് സംവിധാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/worlds-best-football-stadium-san-mames.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
