<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>stampede &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/stampede/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 02 Jan 2026 02:13:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>stampede &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പുതുവത്സരാഘോഷത്തിനിടെ സ്വിസ് ബാറില്‍ സ്‌ഫോടനം: 40 മരണം</title>
		<link>https://www.chandrikadaily.com/explosion-at-swiss-bar-during-new-years-eve-40-dead.html</link>
					<comments>https://www.chandrikadaily.com/explosion-at-swiss-bar-during-new-years-eve-40-dead.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Fri, 02 Jan 2026 02:13:57 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[death]]></category>
		<category><![CDATA[newyear]]></category>
		<category><![CDATA[stampede]]></category>
		<category><![CDATA[switzerland]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372165</guid>

					<description><![CDATA[തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞതിനാല്‍ മരിച്ചവരെ പലരെയും തിരിച്ചറിയാനായിട്ടില്ല.]]></description>
										<content:encoded><![CDATA[<p>ബേണ്&#x200d;: സ്വിറ്റ്‌സര്&#x200d;ലന്&#x200d;ഡില്&#x200d; പുതുവത്സരാഘോഷത്തിനിടെ റിസോര്&#x200d;ട്ടില്&#x200d; വന്&#x200d; സ്‌ഫോടനം. 40ലധികം പേര്&#x200d; കൊല്ലപ്പെട്ടു. തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞതിനാല്&#x200d; മരിച്ചവരെ പലരെയും തിരിച്ചറിയാനായിട്ടില്ല. 100ല്&#x200d; അധികം പേര്&#x200d;ക്ക് പരിക്കേറ്റു.<br />
ക്രാന്&#x200d;സ്‌മൊണ്ടാനയിലെ സ്വിസ് സ്‌കീ റിസോര്&#x200d;ട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലര്&#x200d;ച്ചെ 1.30ഓടെ സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരില്&#x200d; പലരുടെയും നില ഗുരുതരമായതിനാല്&#x200d; മരണസംഖ്യ ഉയര്&#x200d;ന്നേക്കും. കൊല്ലപ്പെട്ടവരില്&#x200d; ചിലര്&#x200d; വിദേശികളാണെന്ന് അധികതര്&#x200d; അറിയിച്ചു. പ്രദേശത്തെ ആശുപത്രിയുടെ ഐസിയു നിറഞ്ഞുവെന്നും പരിക്കേറ്റവരെ മറ്റ് ആശുപത്രികളിലേക്കു മാറ്റിയതായും അധികൃതര്&#x200d; അറിയിച്ചു. രക്ഷാപ്രവര്&#x200d;ത്തനത്തിനായി ആംബുലന്&#x200d;സുകളും ഹെലി ക്കോപ്റ്ററുകളും സ്ഥലത്തേക്ക് എത്തിയിരുന്നു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്തരുതെന്ന് പ്രദേശത്തെ മുനിസിപ്പാലിറ്റി അറിയിച്ചിരുന്നതായി അവരുടെ വെബ് സൈറ്റിലുണ്ട്. പുതുവര്&#x200d;ഷ ആഘോഷങ്ങള്&#x200d; തുടരവേയായിരുന്നു സ്‌ഫോടനം. നൂറിലേറെ പേര്&#x200d; കൂടിനിന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തി നു പിന്നാലെ ബാറില്&#x200d; തീ ജ്വാലകള്&#x200d; ഉയരുന്നതിന്റെ ദൃശ്യങ്ങള്&#x200d; സമൂഹമാധ്യമ ങ്ങളില്&#x200d; പ്രചരിക്കുന്നുണ്ട്.<br />
അതേസമയം, ആക്രമണമല്ല, തീപ്പിടിത്തമാണ് സ്‌ഫോടനത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. മെഡിക്കല്&#x200d; സേവനങ്ങള്&#x200d; പൂര്&#x200d;ണതോതില്&#x200d; പ്ര വര്&#x200d;ത്തിക്കുകയാണെന്നും നഗരവാസികള്&#x200d; അതിവ ജാഗ്രത പുലര്&#x200d;ത്തണമെന്നും അധികൃതര്&#x200d; അറിയിച്ചു. ആഡംബര റിസോര്&#x200d;ട്ടുകള്&#x200d; ഏറെയുള്ള മേഖലയാണ് ക്രാന്&#x200d;സ്‌മൊണ്ടാന. ആല്&#x200d;പ്‌സ് പര്&#x200d;വതനിരയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. ബ്രിട്ടനില്&#x200d;നിന്നുള്ള വിനോദസഞ്ചാരികളാണ് ഇവിടെ അധികവും എത്താറുള്ളത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/explosion-at-swiss-bar-during-new-years-eve-40-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരൂര്‍ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങളെ കാണാന്‍ വിജയ്</title>
		<link>https://www.chandrikadaily.com/kkarur-ddisaster-vijay-too-mmeet-the-families-of-the-dead.html</link>
					<comments>https://www.chandrikadaily.com/kkarur-ddisaster-vijay-too-mmeet-the-families-of-the-dead.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Mon, 27 Oct 2025 05:29:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KARUR]]></category>
		<category><![CDATA[stampede]]></category>
		<category><![CDATA[VIJAY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360413</guid>

					<description><![CDATA[കൂടിക്കാഴ്ച സ്വകാര്യ റിസോര്‍ട്ടില്‍
]]></description>
										<content:encoded><![CDATA[<p>ചെന്നൈയിലെ കരൂരില്&#x200d; തമിഴക വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്&#x200d;ക്ക് ജീവന്&#x200d; നഷ്ടമായ ദുരന്തത്തിന് ശേഷം നടനും രാഷ്ട്രീയ നേതാവുമായ വിജയ് കൂടിക്കാഴ്ച നടത്തും. മഹാബലിപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്&#x200d; വെച്ചായിരിക്കും കൂടിക്കാഴ്ച. മരിച്ചവരുടെ കുടുംബങ്ങളെ വ്യക്തിപരമായി കാണാനും അനുശോചനം അറിയിക്കാനുമാണ് ഈ കൂടിക്കാഴ്ച. </p>
<p>സെപ്തംബര്&#x200d; 27 ന് ടിവികെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്&#x200d; കൊല്ലപ്പെടുകയും 60 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായി വീര്&#x200d;പ്പുമുട്ടുന്ന ജനക്കൂട്ടം വിജയ് എത്തിയപ്പോള്&#x200d; അനിയന്ത്രിതമായി ഉയര്&#x200d;ന്നതോടെയാണ് ദുരന്തം അരങ്ങേറിയത്.</p>
<p>ഇതിന് മറുപടിയായി, ദുരന്തത്തില്&#x200d; ജീവന്&#x200d; നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്&#x200d;ക്ക് TVK 20 ലക്ഷം ദുരിതാശ്വാസ ഫണ്ട് നല്&#x200d;കി. എന്നാല്&#x200d;, മഹാബലിപുരത്തെ യോഗം സോഷ്യല്&#x200d; മീഡിയയില്&#x200d; ചര്&#x200d;ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.</p>
<p>അധികൃതരുടെ അനുമതിയില്ലാത്തതിനാല്&#x200d; വിജയ്ക്ക് കരൂരിലേക്ക് യാത്ര ചെയ്യാന്&#x200d; കഴിയില്ലെന്ന് ടിവികെ പറഞ്ഞു.</p>
<p>സംഭവത്തില്&#x200d; സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ യോഗം. അന്വേഷണത്തിന് മേല്&#x200d;നോട്ടം വഹിക്കാന്&#x200d; മൂന്നംഗ നിരീക്ഷണ സമിതിയെ നിയോഗിച്ചത്.</p>
<p>തിക്കിലും തിരക്കിലും പെട്ട് അന്വേഷണം നടത്താന്&#x200d; പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിക്കാനുള്ള മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ ടിവികെ നേരത്തെ സുപ്രീം കോടതിയില്&#x200d; അപ്പീല്&#x200d; നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kkarur-ddisaster-vijay-too-mmeet-the-families-of-the-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരൂര്‍ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വിജയ് പ്രഖ്യാപിച്ച 20 ലക്ഷം രൂപ ധനസഹായം കൈമാറി</title>
		<link>https://www.chandrikadaily.com/karur-disaster-20-lakhsd-announced-by-vijay-has-been-handed-over-to-the-families-of-the-deceasedd.html</link>
					<comments>https://www.chandrikadaily.com/karur-disaster-20-lakhsd-announced-by-vijay-has-been-handed-over-to-the-families-of-the-deceasedd.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Sat, 18 Oct 2025 15:38:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DMK]]></category>
		<category><![CDATA[KARUR]]></category>
		<category><![CDATA[stampede]]></category>
		<category><![CDATA[tvk]]></category>
		<category><![CDATA[VIJAY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359113</guid>

					<description><![CDATA[വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്. ]]></description>
										<content:encoded><![CDATA[<p>കരൂര്&#x200d; ദുരന്തത്തില്&#x200d; ടിവികെ പ്രഖ്യാപിച്ച 20 ലക്ഷം രൂപ ധനസഹായം കൈമാറി. വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമര്&#x200d;ശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്. </p>
<p>കഴിഞ്ഞ ദിവസം വിജയ് കരൂരിലെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. സെപ്റ്റംബര്&#x200d; 27നായിരുന്നു ടിവികെയുടെ റാലിയില്&#x200d; പങ്കെടുക്കുന്നതിനായി എത്തിയവര്&#x200d; തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 41 പേരായിരുന്നു മരിച്ചത്.</p>
<p>വിജയ്യെ ആര്&#x200d;എസ്എസ് യൂണിഫോമില്&#x200d; അവതരിപ്പിച്ച് കാര്&#x200d;ട്ടൂണ്&#x200d; പങ്കുവെച്ച് ഡിഎംകെ രംഗത്തെത്തിയിരുന്നു. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്&#x200d; അണിഞ്ഞ് ആര്&#x200d;എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നില്&#x200d;ക്കുന്ന വിജയുടെ ഗ്രാഫിക്‌സ് ചിത്രമാണ് പുറത്തുവിട്ടത്. കരൂര്&#x200d; ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്‌സ് പോസ്റ്റില്&#x200d; ഡിഎംഎകെയുടെ വിമര്&#x200d;ശനം. ഡിഎംകെ ഐടി വിങ് ആണ് എക്‌സ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കരൂര്&#x200d; ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും അനുമതി കിട്ടിയില്ലെന്ന പതിവ് ന്യായമാണോ ഇപ്പോഴും പറയാനുള്ളതെന്ന ചോദ്യവും ഡിഎംകെ ഉയര്&#x200d;ത്തുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karur-disaster-20-lakhsd-announced-by-vijay-has-been-handed-over-to-the-families-of-the-deceasedd.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരൂര്‍ ദുരന്തം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തങ്ങളുടെ അറിവോടെയല്ല: മരിച്ചവരുടെ ബന്ധുക്കള്‍</title>
		<link>https://www.chandrikadaily.com/karur-disaster-petition-seeking-cbi-probe-not-with-their-knowledge-relatives-of-deceased.html</link>
					<comments>https://www.chandrikadaily.com/karur-disaster-petition-seeking-cbi-probe-not-with-their-knowledge-relatives-of-deceased.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Mon, 13 Oct 2025 05:39:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KARUR]]></category>
		<category><![CDATA[stampede]]></category>
		<category><![CDATA[VIJAY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358133</guid>

					<description><![CDATA[ദുരന്തമുണ്ടായി പത്താം ദിവസമാണ് മരിച്ചവരുടെ കുടുംബങ്ങളുമായി വിജയ് വിഡിയോ കോളിലൂടെ സംസാരിച്ചത്. 
]]></description>
										<content:encoded><![CDATA[<p>കരൂരില്&#x200d; വിജയിയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട്  41 പേര്&#x200d; മരിക്കുകയും 50ലധികം പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്ത സംഭവത്തില്&#x200d; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്&#x200d;ജി തങ്ങളുടെ അറിവോടെയല്ലെന്ന് മരിച്ചവരുടെ ബന്ധുക്കള്&#x200d;. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കി. തങ്ങളുടെ പേരില്&#x200d; ഹര്&#x200d;ജി നല്&#x200d;കിയത് മറ്റൊരോ ആണെന്നും അവര്&#x200d; പറഞ്ഞു. കഴിഞ്ഞ ദിവസം ഡിഎംകെയും ഇതേ കാര്യം ഉന്നയിച്ചിരുന്നു. പിന്നില്&#x200d; ടിവിക- ബിജെപി &#8211; എഐഎഡിഎംകെ കൂട്ടുകെട്ടെന്നായിരുന്നു ഡിഎംകെയുടെ ആരോപണം. </p>
<p>അതേസമയം ദുരന്തത്തില്&#x200d; മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ വീടുകള്&#x200d; സന്ദര്&#x200d;ശിക്കാന്&#x200d; വിജയ് ഇതുവരെ തയ്യാറായിരുന്നില്ല. ടിവികെ നേതാക്കാള്&#x200d; മരിച്ചവരുടെ വീടുകള്&#x200d; സന്ദര്&#x200d;ശിച്ചിരുന്നു.</p>
<p>ദുരന്തമുണ്ടായി പത്താം ദിവസമാണ് മരിച്ചവരുടെ കുടുംബങ്ങളുമായി വിജയ് വിഡിയോ കോളിലൂടെ സംസാരിച്ചത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karur-disaster-petition-seeking-cbi-probe-not-with-their-knowledge-relatives-of-deceased.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരൂര്‍ ദുരന്തം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി</title>
		<link>https://www.chandrikadaily.com/karur-tragedy-police-investigation-in-early-stages-the-madras-high-court-rejected-the-demand-for-a-cbi-probe.html</link>
					<comments>https://www.chandrikadaily.com/karur-tragedy-police-investigation-in-early-stages-the-madras-high-court-rejected-the-demand-for-a-cbi-probe.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Fri, 03 Oct 2025 08:20:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KARUR]]></category>
		<category><![CDATA[madrashighcourt]]></category>
		<category><![CDATA[stampede]]></category>
		<category><![CDATA[VIJAY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356648</guid>

					<description><![CDATA[രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുയോഗങ്ങള്‍ നടത്തുന്നതിന് എസ്ഒപി രൂപീകരിക്കുന്നത് വരെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അത്തരം യോഗങ്ങള്‍ നടത്താന്‍ അനുമതി നല്‍കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
]]></description>
										<content:encoded><![CDATA[<p>കരൂര്&#x200d; ദുരന്തത്തില്&#x200d; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്&#x200d;ജികള്&#x200d; വെള്ളിയാഴ്ച  മദ്രാസ് ഹൈക്കോടതി (മധുരൈ ബെഞ്ച്) തള്ളി. അതേസമയം, രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; പൊതുയോഗങ്ങള്&#x200d; നടത്തുന്നതിന് എസ്ഒപി രൂപീകരിക്കുന്നത് വരെ ഒരു രാഷ്ട്രീയ പാര്&#x200d;ട്ടിക്കും അത്തരം യോഗങ്ങള്&#x200d; നടത്താന്&#x200d; അനുമതി നല്&#x200d;കില്ലെന്നും സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയെ അറിയിച്ചു.</p>
<p>എസ്ഒപി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്&#x200d;പര്യ ഹര്&#x200d;ജികള്&#x200d; ജസ്റ്റിസ് എം.ദണ്ഡപാണി, ജസ്റ്റിസ് എം ജോതിരാമന്&#x200d; എന്നിവരടങ്ങിയ ഡിവിഷന്&#x200d; ബെഞ്ച് തീര്&#x200d;പ്പാക്കി, എസ്ഒപി രൂപീകരിക്കാന്&#x200d; പ്രിന്&#x200d;സിപ്പല്&#x200d; ബെഞ്ച് സംസ്ഥാന സര്&#x200d;ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ആ ഹര്&#x200d;ജിയില്&#x200d; ഇംപ്ലീഡിംഗ് പെറ്റീഷന്&#x200d; ഫയല്&#x200d; ചെയ്യാനുള്ള സ്വാതന്ത്ര്യം ഹര്&#x200d;ജിക്കാര്&#x200d;ക്ക് നല്&#x200d;കിയിട്ടുണ്ട്. അതേസമയം, എസ്ഒപി രൂപീകരിക്കുന്നത് വരെ നിയുക്ത സ്ഥലങ്ങളില്&#x200d; പൊതുയോഗങ്ങള്&#x200d; നടത്താന്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഒരു പാര്&#x200d;ട്ടിക്കും അനുമതി നല്&#x200d;കില്ലെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ എഎജി ജെ രവീന്ദ്രന്&#x200d; കോടതിയെ അറിയിച്ചു.</p>
<p>നിയുക്ത സ്ഥലങ്ങളിലെ പാര്&#x200d;ട്ടികളുടെ പൊതുയോഗങ്ങളെ ഇത് ബാധിക്കില്ലെന്ന് ബെഞ്ച് ഈ സബ്മിഷന്&#x200d; രേഖപ്പെടുത്തി. എന്നിരുന്നാലും, ശരിയായ കുടിവെള്ള സൗകര്യങ്ങളും ടോയ്ലറ്റുകളും പാര്&#x200d;ക്കിംഗ് ഏരിയകളും ലഭ്യമാണെന്ന് ഉറപ്പാക്കാന്&#x200d; രാഷ്ട്രീയ പാര്&#x200d;ട്ടികളോട് കോടതി ആവശ്യപ്പെട്ടു. തിക്കിലും തിരക്കിലും പെട്ട് ഇരകള്&#x200d;ക്ക് അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്&#x200d;ജിയില്&#x200d; ഹൈക്കോടതി നോട്ടീസ് അയച്ചു, സംസ്ഥാന സര്&#x200d;ക്കാരിന്റെ പ്രതികരണം അറിയിക്കാന്&#x200d; ആവശ്യപ്പെട്ടു.</p>
<p>തിക്കിലും തിരക്കിലും പെട്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദേശിയ മക്കള്&#x200d; ശക്തി കച്ചി സമര്&#x200d;പ്പിച്ച ഹര്&#x200d;ജി പരിഗണിച്ച ബെഞ്ച്, ഹര്&#x200d;ജിക്കാരനെ ദുരന്തം ബാധിച്ചിട്ടില്ലെന്നും പ്രാഥമിക ഘട്ടത്തില്&#x200d; അന്വേഷണം മാറ്റേണ്ടതിന്റെ ആവശ്യകതയെ ചോദ്യം ചെയ്തു. ഹര്&#x200d;ജിക്കാരന്&#x200d; രാഷ്ട്രീയക്കാരന്&#x200d; മാത്രമാണെന്നും സ്വാധീനമുള്ള കക്ഷിയല്ലെന്നും പറഞ്ഞുകൊണ്ട് ഹര്&#x200d;ജി തള്ളി, അന്വേഷണം പുതിയ ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി.</p>
<p>സംഭവത്തില്&#x200d; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റൊരു ഹര്&#x200d;ജിയും കോടതി പരിഗണിച്ചു. ഇത് നിലനിര്&#x200d;ത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്&#x200d;ജി തള്ളിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karur-tragedy-police-investigation-in-early-stages-the-madras-high-court-rejected-the-demand-for-a-cbi-probe.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കരൂര്‍ ദുരന്തത്തിന്റെ ഉത്തരവാദി സെന്തില്‍ ബാലാജി&#8217;;  ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി</title>
		<link>https://www.chandrikadaily.com/senthil-balaji-responsible-for-karur-disaster-tvk-local-leader-committed-suicide.html</link>
					<comments>https://www.chandrikadaily.com/senthil-balaji-responsible-for-karur-disaster-tvk-local-leader-committed-suicide.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Tue, 30 Sep 2025 03:39:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DMK]]></category>
		<category><![CDATA[stampede]]></category>
		<category><![CDATA[tamilnadu]]></category>
		<category><![CDATA[tvk]]></category>
		<category><![CDATA[VIJAY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356162</guid>

					<description><![CDATA[കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവത്തില്‍ മനംനൊന്ത് ടിവികെയുടെ പ്രാദേശിക നേതാവ് ജീവെനാടുക്കി. ]]></description>
										<content:encoded><![CDATA[<p>കരൂരില്&#x200d; ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്&#x200d; മരിച്ച സംഭവത്തില്&#x200d; മനംനൊന്ത് ടിവികെയുടെ പ്രാദേശിക നേതാവ് ജീവെനാടുക്കി. വില്ലുപുരം സ്വദേശി വി അയ്യപ്പനാണ് ആത്മഹത്യ ചെയ്തത്. തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. കരൂര്&#x200d; ദുരന്തത്തിന് ഉത്തരവാദി ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) നേതാവ് സെന്തില്&#x200d; ബാലാജിയാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആത്മഹത്യാ കുറിപ്പില്&#x200d; ആവശ്യപ്പെടുന്നുണ്ട്. ഡിഎംകെയ്ക്ക് പുറമെ ദുരന്തത്തില്&#x200d; പൊലീസിനും ഉത്തരവാദിത്തമുണ്ടെന്ന് അയപ്പന്&#x200d; ആത്മഹത്യാ കുറിപ്പില്&#x200d; ആരോപിച്ചു.</p>
<p>ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കരൂരില്&#x200d; വിജയ്യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്&#x200d; മരിച്ചത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്&#x200d; വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. വിജയ് പ്രസംഗം ആരംഭിച്ച് അല്&#x200d;പസമയം കഴിഞ്ഞപ്പോള്&#x200d; തന്നെ ആളുകള്&#x200d; തളര്&#x200d;ന്നുതുടങ്ങി. വിജയ് ആളുകള്&#x200d;ക്ക് കുപ്പി വെള്ളം എറിഞ്ഞുനല്&#x200d;കിയതോടെ ആളുകള്&#x200d; കുപ്പി പിടിക്കാന്&#x200d; തിരക്ക് കൂട്ടിയതാണ് ദുരന്തിന് ഇടയായത്. പിന്നാലെ പ്രസംഗം അവസാനിപ്പിച്ച് വിജയ് സ്ഥലത്ത് നിന്ന് മടങ്ങുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്&#x200d;ത്തകരും അടക്കമുള്ളവര്&#x200d; ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. </p>
<p>ദുരന്തത്തിന് പിന്നാലെ ഒളിവില്&#x200d; പോയ ടിവികെ നേതാവും കരൂര്&#x200d; വെസ്റ്റ് ജില്ലാ സെക്രട്ടറിയുമായ മതിയഴകനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് മതിയഴകനെ അറസ്റ്റ് ചെയ്തത്. മനപൂര്&#x200d;വ്വമല്ലാത്ത നരഹത്യയുള്&#x200d;പ്പെടെയുള്ള വകുപ്പുകള്&#x200d; ചുമത്തിയാണ് മതിയഴകനെതിരെ കേസെടുത്തത്.</p>
<p>ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ എഫ്‌ഐആഫില്&#x200d; വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂര്&#x200d;വം വൈകിച്ചെന്നും നിബന്ധനകള്&#x200d; പാലിക്കാതെ സ്വീകരണ പരിപാടികള്&#x200d; നടത്തിയെന്നും എഫ്‌ഐആറിലുണ്ട്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/senthil-balaji-responsible-for-karur-disaster-tvk-local-leader-committed-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വിജയ് കൊലയാളി&#8217;; വിജയ്‌ക്കെതിരെ നാമക്കലില്‍ പോസ്റ്ററുകള്‍</title>
		<link>https://www.chandrikadaily.com/vijay-killer-posters-in-namakkal-against-vijay.html</link>
					<comments>https://www.chandrikadaily.com/vijay-killer-posters-in-namakkal-against-vijay.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Mon, 29 Sep 2025 07:56:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DMK]]></category>
		<category><![CDATA[karoor]]></category>
		<category><![CDATA[stampede]]></category>
		<category><![CDATA[tvk]]></category>
		<category><![CDATA[vijat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356049</guid>

					<description><![CDATA[പിന്നില്‍ ഡിഎംകെ എന്ന് ടിവികെ
]]></description>
										<content:encoded><![CDATA[<p>വിജയ്‌ക്കെതിരെ നാമക്കലില്&#x200d; പോസ്റ്ററുകള്&#x200d;. വിജയ് കൊലയാളി എന്നാണ് പോസ്റ്ററില്&#x200d; എഴുതിയിരിക്കുന്നത്. വിദ്യാര്&#x200d;ഥി യൂണിയന്റെ പേരിലാണ് പോസ്റ്റര്&#x200d; പ്രത്യക്ഷപ്പെട്ടത്. അതേസമയം സംഭവത്തിനു പിന്നില്&#x200d; ഡിഎംകെ ആണെന്ന് ടിവികെ ആരോപിക്കുന്നു. റിലിക്കിയെ തിക്കിലും തിരക്കിലും പെട്ട് 41 പേര്&#x200d; മരിച്ച സംഭവത്തില്&#x200d; വിജയ്‌യെ ഉടന്&#x200d; അറസ്റ്റ് ചെയ്യണമെന്ന തരത്തിലുള്ള പോസ്റ്ററുകളും കരൂരില്&#x200d; വ്യാപകമായി പ്രചരിക്കുന്നുണ്ട്.</p>
<p>&#8216;വിജയ്‌യെ ഉടന്&#x200d; അറസ്റ്റ് ചെയ്യണം, ആള്&#x200d;കൂട്ട ദുരന്തമുണ്ടാക്കി ഒളിച്ചോടിയ രാഷ്ട്രീയ നേതാവാണ് വിജയ്, കൊലപാതകിയായ വിജയിയെ ഉടന്&#x200d; അറസ്റ്റ് ചെയ്യണം&#8217;, തുടങ്ങിയ പോസ്റ്ററുകളാണ് കരൂരില്&#x200d; കാണുന്നത്. തമിഴ്‌നാട് സ്റ്റുഡന്റസ് യൂണിയന്റെ പേരിലാണ് പോസ്റ്ററുകള്&#x200d; പതിപ്പിച്ചിരിക്കുന്നത്. അതേസമയം കരൂര്&#x200d; ദുരന്തത്തില്&#x200d; മരിച്ചവര്&#x200d;ക്ക് ആദരമായി ഇന്ന് സംസ്ഥാന വ്യാപകമായി വ്യാപാരികള്&#x200d; കടമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>ഇതിനിടെ കരൂരിലേക്ക് പോകാന്&#x200d; വിജയ് അനുമതി തേടിയിരുന്നു. എന്നാല്&#x200d; പൊലീസ് അനുമതി നിഷേധിച്ചു. പൊലീസ് അനുമതി നിഷേധിച്ചതില്&#x200d; ടിവികെ മദ്രാസ് ഹൈകോടതിയെ സമീപിച്ചേക്കും. പൊലീസ് സുരക്ഷ ഒരുക്കണമെന്നാണ് ടിവികെയുടെ ആവശ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vijay-killer-posters-in-namakkal-against-vijay.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരൂര്‍ ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വിജയ്</title>
		<link>https://www.chandrikadaily.com/kkarur-disaster-vijayy-aannounnced-financial-assistance-of-rs-20-lakh-to-the-families-of-the-deceased.html</link>
					<comments>https://www.chandrikadaily.com/kkarur-disaster-vijayy-aannounnced-financial-assistance-of-rs-20-lakh-to-the-families-of-the-deceased.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Sun, 28 Sep 2025 07:28:04 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[KARUR]]></category>
		<category><![CDATA[stampede]]></category>
		<category><![CDATA[tvk]]></category>
		<category><![CDATA[VIJAY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355881</guid>

					<description><![CDATA[വിജയ്യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിച്ച സംഭവത്തില്‍ ടി.വി.കെ ജനറല്‍ സെക്രട്ടറി ആനന്ദ്, ജോയിന്റ് സെക്രട്ടറി നിര്‍മ്മല്‍ കുമാര്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
]]></description>
										<content:encoded><![CDATA[<p>തമിഴ്‌നാട്ടിലെ കരൂരില്&#x200d; വിജയ് യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വിജയ്. പരിക്കേറ്റവര്&#x200d;ക്ക് രണ്ട് ലക്ഷം രൂപയുമാണ് സഹായം പ്രഖ്യാപിച്ചിരുന്നത്.</p>
<p>&#8216;ഇത് ഞങ്ങള്&#x200d;ക്ക് നികത്താനാവാത്ത നഷ്ടമാണ്. ആരൊക്കെ ആശ്വാസ വാക്കുകള്&#x200d; പറഞ്ഞാലും, നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണ്. എന്നിരുന്നാലും, നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമെന്ന നിലയില്&#x200d;, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നമ്മുടെ ബന്ധുക്കളുടെ ഓരോ കുടുംബത്തിനും 20 ലക്ഷം രൂപ വീതവും, പരിക്കേറ്റ് ചികിത്സയില്&#x200d; കഴിയുന്ന ഓരോ വ്യക്തിക്കും 2 ലക്ഷം രൂപ വീതവും നല്&#x200d;കാന്&#x200d; ഞാന്&#x200d; ഉദ്ദേശിക്കുന്നു.ഇങ്ങനെയൊരു നഷ്ടത്തിനിടയില്&#x200d; ഈ തുകക്ക് പ്രധാന്യമില്ലെന്നറിയാം. എന്നിരുന്നാലും, ഈ അവസ്ഥയില്&#x200d; ഒരു കുടുംബാംഗമെന്ന നിലയില്&#x200d; നിങ്ങളോടൊപ്പം നില്&#x200d;ക്കേണ്ടത് എന്റെ കടമയാണ്..വിജയ് എക്‌സില്&#x200d; പങ്കുവെച്ച പോസ്റ്റില്&#x200d; പറഞ്ഞു.</p>
<p>&#8216;കരൂരില്&#x200d; നടന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്&#x200d;, ഭാവനയ്ക്ക് അതീതമായ വിധത്തില്&#x200d;, എന്റെ ഹൃദയവും മനസ്സും അഗാധമായ ഭാരത്താല്&#x200d; നിറഞ്ഞിരിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ അതിയായ ദുഃഖത്തിനിടയില്&#x200d;, എന്റെ ഹൃദയത്തിലനുഭവപ്പെടുന്ന വേദന പ്രകടിപ്പിക്കാന്&#x200d; വാക്കുകള്&#x200d; ഇല്ലാതെ ഞാന്&#x200d; ബുദ്ധിമുട്ടുകയാണ്. എന്റെ കണ്ണുകളും മനസ്സും ദുഃഖത്താല്&#x200d; മൂടപ്പെട്ടിരിക്കുന്നു. ഞാന്&#x200d; കണ്ടുമുട്ടിയ നിങ്ങളുടെയെല്ലാം മുഖങ്ങള്&#x200d; എന്റെ മനസ്സിലൂടെ മിന്നിമറയുന്നു. എന്റെ പ്രിയപ്പെട്ടവരെക്കുറിച്ച് കൂടുതല്&#x200d; ചിന്തിക്കുന്തോറും എന്റെ ഹൃദയം കൂടുതല്&#x200d; വഴുതിപ്പോകുന്നു. നമ്മുടെ പ്രിയപ്പെട്ടവരുടെ വേര്&#x200d;പാടില്&#x200d; ദുഃഖിക്കുന്ന വേദനയോടെ എന്റെ അഗാധമായ അനുശോചനം അറിയിക്കുകയാണ്..&#8217; വിജയ് കുറിച്ചു.</p>
<p>വിജയ്യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേര്&#x200d; മരിച്ച സംഭവത്തില്&#x200d; ടി.വി.കെ ജനറല്&#x200d; സെക്രട്ടറി ആനന്ദ്, ജോയിന്റ് സെക്രട്ടറി നിര്&#x200d;മ്മല്&#x200d; കുമാര്&#x200d; എന്നിവര്&#x200d;ക്കെതിരെ എഫ്ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kkarur-disaster-vijayy-aannounnced-financial-assistance-of-rs-20-lakh-to-the-families-of-the-deceased.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അപകടത്തിന് പിന്നാലെ വിജയ് ചെന്നൈയിലെ വീട്ടിലെത്തി; സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം</title>
		<link>https://www.chandrikadaily.com/after-the-accident-vijay-reached-home-in-chennai-severe-criticism-on-social-media.html</link>
					<comments>https://www.chandrikadaily.com/after-the-accident-vijay-reached-home-in-chennai-severe-criticism-on-social-media.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Sun, 28 Sep 2025 05:08:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KARUR]]></category>
		<category><![CDATA[stampede]]></category>
		<category><![CDATA[tamilnadu]]></category>
		<category><![CDATA[tvk]]></category>
		<category><![CDATA[VIJAY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355873</guid>

					<description><![CDATA[ അതേസമയം പ്രതിഷേധം കണക്കിലെടുത്ത് താരത്തിന്റെ വീടിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>കരൂരില്&#x200d; ടിവികെ റാലിയ്ക്കിടെ തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തിന് പിന്നാലെ വിജയ് ചെന്നൈയിലെ വീട്ടലേക്ക് മടങ്ങി. അപകടത്തിന് പിന്നാലെ വിജയ് മടങ്ങിയതില്&#x200d; വന്&#x200d; പ്രതിഷേധമാണ് സമൂഹ മാധ്യമത്തില്&#x200d; അരങ്ങേറുന്നത്. അതേസമയം പ്രതിഷേധം കണക്കിലെടുത്ത് താരത്തിന്റെ വീടിന് കനത്ത സുരക്ഷ ഏര്&#x200d;പ്പെടുത്തിയിരിക്കുകയാണ്. ദുരന്തത്തിന് ശേഷം ഒരു എക്സ് പോസ്റ്റല്ലാതെ മറ്റൊരു പ്രതികരണവും വിജയ്യുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കരൂരിലെ ആശുപത്രിയില്&#x200d; പരുക്കേറ്റവരെ സമാശ്വസിപ്പിക്കാന്&#x200d; വിജയ് ഉള്&#x200d;പ്പെടെയുള്ള ടിവികെ നേതാക്കള്&#x200d; എത്താത്തത് ചൂണ്ടിക്കാട്ടി ഡിവികെ ഉള്&#x200d;പ്പെടെയുള്ള പാര്&#x200d;ട്ടിക്കാര്&#x200d; പരോക്ഷ വിമര്&#x200d;ശനം ഉന്നയിക്കുന്നുണ്ട്. </p>
<p>ഡിഎംകെ പ്രവര്&#x200d;ത്തകര്&#x200d; മാത്രമല്ല സോഷ്യല്&#x200d; മീഡിയയില്&#x200d; നിരവധി സാധാരണക്കാരും വിജയ് എവിടെ എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങള്&#x200d; ഉള്&#x200d;പ്പെടെ മുന്&#x200d;നിര്&#x200d;ത്തിയാണ് വിജയ് വീട്ടിലേക്ക് മടങ്ങിയതെന്നാണ് സൂചന. രാത്രി 11.30ഓടെയാണ് വിജയ് ചെന്നൈയിലെ വീട്ടിലെത്തിയത്.</p>
<p>വിജയ്യുടെ വീടിന് നേരെ മുന്&#x200d;പ് കല്ലേറ് ഉള്&#x200d;പ്പെടെയുള്ള ആക്രമണങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. കരൂര്&#x200d; ദുരന്തത്തിന് ശേഷം തന്റെ ഹൃദയം തകര്&#x200d;ന്നെന്നും ഇത് സഹിക്കാന്&#x200d; കഴിയാത്ത വേദനയാണെന്നും വിജയ് എക്സില്&#x200d; കുറിച്ചിരുന്നു. അപകടത്തില്&#x200d; 39 പേര്&#x200d;ക്ക് ജീവന്&#x200d; നഷ്ടമായി. നിരവധി പേര്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-the-accident-vijay-reached-home-in-chennai-severe-criticism-on-social-media.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിജയ് യുടെ റാലിയിലെ ദുരന്തം; തമിഴ്നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു</title>
		<link>https://www.chandrikadaily.com/tragedy-at-vijays-rally-the-tamil-nadu-government-has-announced-a-judicial-inquiry.html</link>
					<comments>https://www.chandrikadaily.com/tragedy-at-vijays-rally-the-tamil-nadu-government-has-announced-a-judicial-inquiry.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Sat, 27 Sep 2025 17:31:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[stampede]]></category>
		<category><![CDATA[tamilnadu]]></category>
		<category><![CDATA[tvk]]></category>
		<category><![CDATA[VIJAY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355869</guid>

					<description><![CDATA[പരിക്കേറ്റവരില്‍ നിരവധിപേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം.]]></description>
										<content:encoded><![CDATA[<p>തമിഴ്നാട്ടില്&#x200d; നടന്&#x200d; വിജയ് യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ റാലിയില്&#x200d; തിക്കിലും തിരക്കിലുംപെട്ട് 33 ലേറെ പേര്&#x200d; മരണപ്പെട്ട സംഭവത്തില്&#x200d;  തമിഴ്നാട് സര്&#x200d;ക്കാര്&#x200d; ജുഡീഷ്യല്&#x200d; അന്വേഷണം പ്രഖ്യാപിച്ചു.കരൂറില്&#x200d; നടന്ന റാലിക്കിടെയാണ് അപകടം നടന്നത്. പരിക്കേറ്റവരില്&#x200d; നിരവധിപേരുടെ നില ഗുരുതരമായതിനാല്&#x200d; മരണസംഖ്യ ഇനിയും ഉയര്&#x200d;ന്നേക്കുമെന്നാണ് വിവരം.</p>
<p>തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരിക്കേറ്റ് ആശുപത്രിയില്&#x200d; കഴിയുന്ന ഓരോരുത്തര്&#x200d;ക്കും ഒരു ലക്ഷം രൂപയും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്&#x200d; ധനസഹായം പ്രഖ്യാപിച്ചു. അതേസമയം ദുരന്തത്തിന്റെ കാരണങ്ങള്&#x200d; അന്വേഷിക്കാന്&#x200d; വിരമിച്ച ജഡ്ജി അരുണ ജഗദീശന്&#x200d; അധ്യക്ഷയായ ഒരു കമ്മീഷനെ സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സ്റ്റാലിന്&#x200d; പറഞ്ഞു.</p>
<p>തമിഴ്നാട്ടിലെ കരൂരില്&#x200d; ഒരു രാഷ്ട്രീയ റാലിയില്&#x200d; ഉണ്ടായ ദാരുണമായ സംഭവത്തില്&#x200d; അതീവ ദുഃഖിതാനാണെന്ന് രാഹുല്&#x200d; ഗാന്ധി പറഞ്ഞു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tragedy-at-vijays-rally-the-tamil-nadu-government-has-announced-a-judicial-inquiry.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
