<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>standwithgaza &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/standwithgaza/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 29 Nov 2025 01:59:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>standwithgaza &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സിറിയയില്‍ ഇസ്രാഈല്‍ സേനയുടെ കടന്നു കയറ്റം: 13 പേര്‍ കൊല്ലപ്പെട്ടു; ഗസ്സയിലും വെസ്റ്റ് ബാങ്കിലും അക്രമം തുടരുന്നു</title>
		<link>https://www.chandrikadaily.com/israeli-forces-invade-syria-13-killed-violence-continues-in-gaza-and-the-west-bank.html</link>
					<comments>https://www.chandrikadaily.com/israeli-forces-invade-syria-13-killed-violence-continues-in-gaza-and-the-west-bank.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 29 Nov 2025 01:59:44 +0000</pubDate>
				<category><![CDATA[World]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israel attack]]></category>
		<category><![CDATA[standwithgaza]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365845</guid>

					<description><![CDATA[ഗ്രാമത്തിലേക്ക് അതിക്രമിച്ച് കടന്ന സൈന്യം ചിലരെ പിടികൂടാന്‍ ശ്രമിച്ചപ്പോഴുണ്ടായ ചെരിവുപ്രക്ഷോഭമാണ് രൂക്ഷ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. ]]></description>
										<content:encoded><![CDATA[<p>തെല്&#x200d; അവീവ് :സിറിയയിലെ ദക്ഷിണഗ്രാമമായ ബെയ്ത് ജിനില്&#x200d; നടന്ന സംഘര്&#x200d;ഷത്തില്&#x200d; ഇസ്രാഈല്&#x200d; സേന 13 പേരെ വെടിവെച്ചു കൊന്നു. ഗ്രാമത്തിലേക്ക് അതിക്രമിച്ച് കടന്ന സൈന്യം ചിലരെ പിടികൂടാന്&#x200d; ശ്രമിച്ചപ്പോഴുണ്ടായ ചെരിവുപ്രക്ഷോഭമാണ് രൂക്ഷ സംഘര്&#x200d;ഷത്തിലേക്ക് വഴിമാറിയത്. ഗ്രാമീണര്&#x200d; നടത്തിയ കല്ലേറും പ്രതിഷേധവും ശക്തമാകുമ്പോള്&#x200d; സൈന്യം വെടിവെപ്പിനൊടുങ്ങുകയായിരുന്നു. സംഭവത്തില്&#x200d; 6 ഇസ്രാഈല്&#x200d; സൈനികര്&#x200d;ക്ക് പരിക്കേറ്റതായി അധികൃതര്&#x200d; അറിയിച്ചു.</p>
<p>ഗസ്സയിലെ ഖാന്&#x200d; യൂനുസില്&#x200d; ഇസ്രാഈല്&#x200d; നടത്തിയ വ്യോമാക്രമണത്തില്&#x200d; രണ്ട് ഫലസ്തീന്&#x200d; പൗരന്മാരും കൊല്ലപ്പെട്ടു. ഗസ്സയിലേക്ക് മനുഷ്യാവകാശ സഹായം എത്താന്&#x200d; വൈകുന്നത് പ്രദേശത്തെ ജനങ്ങളുടെ ദുരിതം വര്&#x200d;ധിപ്പിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഏജന്&#x200d;സികള്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>വെസ്റ്റ് ബാങ്കിലും അക്രമം തുടരുന്നു. ജെനിന്&#x200d; നഗരത്തില്&#x200d; സൈന്യത്തിന് കീഴടങ്ങാനെത്തിയ രണ്ട് ഫലസ്തീനികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്&#x200d; പുറത്തുവന്നതോടെ വ്യാപക വിമര്&#x200d;ശനം ഉയര്&#x200d;ന്നിട്ടുണ്ട്. 26കാരന്&#x200d; അല്&#x200d;-മുന്&#x200d;താസിര്&#x200d; ബില്ല അബ്ദുള്ളയും 37കാരന്&#x200d; യൂസഫ് അസസയും ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്&#x200d; 3 ഇസ്രാഈല്&#x200d; സൈനികര്&#x200d;ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി സൈന്യം അറിയിച്ചു.</p>
<p>ഇസ്രാഈലിന്റെ നീക്കങ്ങള്&#x200d; തികഞ്ഞ യുദ്ധക്കുറ്റങ്ങളാണെന്നാണ് ഫലസ്തീന്&#x200d; വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഇതിന്റെ പശ്ചാത്തലത്തില്&#x200d; അധിനിവേശ ഫലസ്തീന്&#x200d; പ്രദേശങ്ങള്&#x200d;ക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്റെ ചെയര്&#x200d;മാനായി ഒഡിഷ ഹൈക്കോടതിയിലെ മുന്&#x200d; ചീഫ് ജസ്റ്റിസ് ഡോ. എസ്. മുരളീധര്&#x200d;യെ നിയമിച്ചിട്ടുണ്ട്.</p>
<p>അതേസമയം, ഇസ്രാഈലുമായി തുറന്ന ഏറ്റുമുട്ടലിന് തയ്യാറാകണമെന്ന് ലബനാനിലെ ഹിസ്ബുല്ലാ മേധാവി നഈം ഖാസിം മുന്നറിയിപ്പ് നല്&#x200d;കി. കൊല്ലപ്പെട്ട കമാന്&#x200d;ഡര്&#x200d; ഹൈതം അലി തബ്തബായിയുടെ &#8221;ചോരയ്ക്ക് പകരം ചോദിക്കുമെന്നും&#8221; അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-forces-invade-syria-13-killed-violence-continues-in-gaza-and-the-west-bank.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സ സിറ്റി പൂര്‍ണമായും നശിച്ചു; വെടിനിര്‍ത്തലിനുശേഷവും മാറ്റമില്ലെന്ന് മലയാളി ഡോക്ടര്‍ എസ്. എസ്. സന്തോഷ് കുമാര്‍</title>
		<link>https://www.chandrikadaily.com/gaza-city-was-completely-destroyed-malayali-doctor-s-said-that-there-is-no-change-even-after-the-ceasefire-s-santosh-kumar.html</link>
					<comments>https://www.chandrikadaily.com/gaza-city-was-completely-destroyed-malayali-doctor-s-said-that-there-is-no-change-even-after-the-ceasefire-s-santosh-kumar.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 09 Nov 2025 04:59:36 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israel attack]]></category>
		<category><![CDATA[sssandhoshkumar]]></category>
		<category><![CDATA[standwithgaza]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362684</guid>

					<description><![CDATA[ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സി മെഡിക്കല്‍ ടീമിന്റെ ഭാഗമായാണ് ഡോക്ടര്‍ സന്തോഷ് ഗസ്സയിലെ അല്‍ മവാസിയിലെ നാസര്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചത്.]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റി: ഇസ്രഈല്&#x200d;-ഹമാസ് യുദ്ധത്തിന്റെ നാശനഷ്ടങ്ങള്&#x200d; ഗസ്സ സിറ്റിയെ പൂര്&#x200d;ണമായും തകര്&#x200d;ത്തുവെന്ന് ഗസ്സയില്&#x200d; സേവനം ചെയ്ത മലയാളി ഡോക്ടര്&#x200d; എസ്. എസ്. സന്തോഷ് കുമാര്&#x200d; അറിയിച്ചു. ലോകാരോഗ്യസംഘടനയുടെ എമര്&#x200d;ജന്&#x200d;സി മെഡിക്കല്&#x200d; ടീമിന്റെ ഭാഗമായാണ് ഡോക്ടര്&#x200d; സന്തോഷ് ഗസ്സയിലെ അല്&#x200d; മവാസിയിലെ നാസര്&#x200d; ആശുപത്രിയില്&#x200d; സേവനം അനുഷ്ഠിച്ചത്.</p>
<p>വെടിനിര്&#x200d;ത്തലിനുശേഷവും ഗസ്സയിലെ സ്ഥിതി കാര്യമായ മാറ്റമില്ലെന്ന് ഡോക്ടര്&#x200d; മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>ഗസ്സ സിറ്റിയിലുണ്ടായിരുന്ന എല്ലാ കെട്ടിടങ്ങളും ഇസ്രഈല്&#x200d; തകര്&#x200d;ത്തു. നഗരം പൂര്&#x200d;ണമായും തരിശ് നിലമായി മാറി. മനുഷ്യര്&#x200d; കൂട്ടമായി ഒഴിഞ്ഞുപോകുകയാണെന്നും ഒരു മിസൈല്&#x200d; ആക്രമണം നടന്നു കഴിഞ്ഞാല്&#x200d; നൂറുകണക്കിന് ആളുകളാണ് മരിക്കുന്നതെന്നും, ഇപ്പോഴും ഒരു ടെന്റില്&#x200d; 25 പേര്&#x200d; വരെ അടുക്കി താമസിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.</p>
<p>ഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥയാണ്. കോണ്&#x200d;സെന്&#x200d;ട്രേഷന്&#x200d; ക്യാമ്പുകള്&#x200d; പോലെയാണ് സ്ഥിതി, കുട്ടികളുടെ മരണമാണ് ഏറ്റവും വിഷമകരമെന്ന് ഡോക്ടര്&#x200d; സന്തോഷ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കുട്ടികളുടെ മൃതദേഹം കഴുതവണ്ടിയില്&#x200d; കൂട്ടിയിട്ട് കൊണ്ടുവരികയാണ്. ഒരോ കുട്ടിയുടെയും ശരീരത്തില്&#x200d; അമ്പതിലേറെ ബുള്ളറ്റുകള്&#x200d; വീണിട്ടുണ്ട്. ചിലര്&#x200d; തത്ക്ഷണം മരിക്കുന്നു. ആരോഗ്യപ്രവര്&#x200d;ത്തകരുടെ ടെന്റുകളിലേക്കും മിസൈല്&#x200d; ആക്രമണം നടന്നുവെന്ന് ഡോക്ടര്&#x200d; സന്തോഷ് വ്യക്തമാക്കി.</p>
<p>മരുന്നും ഭക്ഷണവും ലഭ്യമല്ലാത്തതിനാല്&#x200d; നിരവധി പേര്&#x200d; മരിച്ചുവീഴുകയാണെന്നും, നവജാത ശിശുക്കളുടെ മരണനിരക്ക് 50 ശതമാനത്തോളം ആണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ആശുപത്രികളില്&#x200d; ജോലി ചെയ്യുന്നത് അത്യന്തം ബുദ്ധിമുട്ടാണ്. ദുര്&#x200d;ബലമായ കാരണങ്ങളാണ് ആക്രമണത്തിന് പിന്നില്&#x200d; എന്ന് ഡോക്ടര്&#x200d; സന്തോഷ് വ്യക്തമാക്കി.</p>
<p>രണ്ടാംഘട്ട വെടിനിര്&#x200d;ത്തലില്&#x200d; എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്&#x200d; കഴിയില്ലെന്നും, നിലവില്&#x200d; ഗസ്സയിലെ ജനങ്ങള്&#x200d; 20 കിലോമീറ്റര്&#x200d; പരിധിക്കുള്ളിലായി ചുരുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഇസ്രഈല്&#x200d; അവരെ പൂര്&#x200d;ണ്ണമായി ഒഴിപ്പിക്കാന്&#x200d; ശ്രമിക്കുന്നു,എന്നാണ് ഡോക്ടര്&#x200d; സന്തോഷിന്റെ വിലയിരുത്തല്&#x200d;.</p>
<p>അടുത്ത സേവനയാത്ര സുഡാനിലേക്കായിരിക്കുമെന്നു ഡോക്ടര്&#x200d; പറഞ്ഞു. അവിടെ ഗസ്സയേക്കാളും ഗുരുതരമായ ആക്രമണങ്ങളാണ് നടക്കുന്നത്. വിവരങ്ങള്&#x200d; സാറ്റലൈറ്റ് ചിത്രങ്ങള്&#x200d; വഴിയാണ് മാത്രമേ ലഭ്യമാകുന്നുള്ളൂ, എന്ന് അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gaza-city-was-completely-destroyed-malayali-doctor-s-said-that-there-is-no-change-even-after-the-ceasefire-s-santosh-kumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍; 24 മണിക്കൂറിനിടെ ഗസ്സയില്‍ കൊല്ലപ്പെട്ടത് 110 പേര്‍</title>
		<link>https://www.chandrikadaily.com/israel-violates-ceasefire-agreement-110-people-were-killed-in-gaza-in-24-hours.html</link>
					<comments>https://www.chandrikadaily.com/israel-violates-ceasefire-agreement-110-people-were-killed-in-gaza-in-24-hours.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 30 Oct 2025 01:40:58 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[standwithgaza]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361033</guid>

					<description><![CDATA[ഇവരില്‍ 52 കുട്ടികളും 23 സ്ത്രീകളും ഉള്‍പ്പെടും.]]></description>
										<content:encoded><![CDATA[<p>വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ലംഘിച്ച് ഇസ്രാഈല്&#x200d;. വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; പ്രാബല്യത്തില്&#x200d; വന്നിട്ടും ഖാന്&#x200d; യൂനുസിലും മറ്റും ആക്രമണം തുടര്&#x200d;ന്ന് ഇസ്രാഈല്&#x200d;. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രാഈല്&#x200d; ആക്രമണത്തില്&#x200d; ഗസ്സയില്&#x200d; കൊല്ലപ്പെട്ടത് നൂറിലേറെ പേര്&#x200d;. ഇതില്&#x200d; പകുതിയിലേറെയും കുട്ടികളും സ്ത്രീകളുമാണ്. ഇസ്രാഈല്&#x200d; ആക്രമണത്തെ അപലപിച്ച് യുഎന്&#x200d; മനുഷ്യാവകാശ സംഘടന രംഗത്തെത്തി.</p>
<p>വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ലംഘിച്ച് ഗസ്സയില്&#x200d; ഇസ്രാഈല്&#x200d; നടത്തിയ ആക്രമണങ്ങളില്&#x200d; മരണം 110 കടന്നു. ഇവരില്&#x200d; 52 കുട്ടികളും 23 സ്ത്രീകളും ഉള്&#x200d;പ്പെടും. ഇന്നലെ ഉച്ചയോടെ വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; വീണ്ടും പ്രാബല്യത്തിലായതായി ഇസ്രാഈല്&#x200d; അറിയിച്ചിരുന്നു. അതേസമയം രാത്രി ഖാന്&#x200d; യൂനുസിലും റഫക്കും നേരെ വീണ്ടും ആക്രമണം നടന്നു. ബോംബാക്രമണത്തില്&#x200d; തകര്&#x200d;ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്&#x200d;ക്കിടയില്&#x200d; നിന്ന് മൃതദേഹങ്ങള്&#x200d; കണ്ടെത്താനുള്ള ശ്രമങ്ങള്&#x200d; തുടരുകയാണെന്ന് ഗസ്സ സിവില്&#x200d; ഡിഫന്&#x200d;സ് ഏജന്&#x200d;സ് വക്താവ് പറഞ്ഞു. </p>
<p>വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; പാലിക്കാന്&#x200d; പ്രതിജ്ഞാബദ്ധരാണെന്നും ഏകപക്ഷീയമായി വെടിനിര്&#x200d;ത്തല്&#x200d; ലംഘിച്ച് നൂറിലേറെ പേരെ കൊന്നൊടുക്കിയ ഇസ്രാഈല്&#x200d; നടപടി അങ്ങേയറ്റം അപലപനീയമാണെന്നും യുഎന്&#x200d; സെക്രട്ടറി ജനറല്&#x200d; ആന്റണിയോ ഗുട്ടറസ് പറഞ്ഞു.</p>
<p>അതേസമയം യെല്ലോ ലൈന്&#x200d; മറികടന്നുള്ള ആക്രമണത്തില്&#x200d; നിന്ന് വിട്ടുനില്&#x200d;ക്കാന്&#x200d; യുഎസ് ഇസ്രയേലിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്&#x200d;ട്ട്. ഹമാസിന്റെ കരാര്&#x200d; ലംഘനത്തിന് തിരിച്ചടി നല്&#x200d;കുക മാത്രമാണ് ലക്ഷ്യമെന്ന് ഇസ്രാഈല്&#x200d; നേതൃത്വം അമേരിക്കയെ അറിയിച്ചു. </p>
<p>ജയിലുകളില്&#x200d; കഴിയുന്ന ഫലസ്തീന്&#x200d; തടവുകാരെ സന്ദര്&#x200d;ശിക്കാന്&#x200d; റെഡ്‌ക്രോസിനെ അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്രാഈല്&#x200d; കാറ്റ്‌സ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-violates-ceasefire-agreement-110-people-were-killed-in-gaza-in-24-hours.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെസ്റ്റ് ബാങ്ക് പീച്ചെടുക്കാന്‍ ഇസ്രയേല്‍ നീക്കം; ശക്തമായി അപലപിച്ച് കുവൈത്തും അറബ് ഇസ്ലാമിക് രാജ്യങ്ങളും</title>
		<link>https://www.chandrikadaily.com/kuwait-and-arab-islamic-countries-have-strongly-condemned-israels-move-to-occupy-the-west-bank.html</link>
					<comments>https://www.chandrikadaily.com/kuwait-and-arab-islamic-countries-have-strongly-condemned-israels-move-to-occupy-the-west-bank.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 25 Oct 2025 06:01:52 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Arab Islamic countries]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[kuwait]]></category>
		<category><![CDATA[standwithgaza]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360162</guid>

					<description><![CDATA[കുവൈത്ത്, ഈജിപ്ത്, ജോര്‍ഡന്‍, ഇന്ത്യോനേഷ്യ, പാക്കിസ്ഥാന്‍, തുര്‍ക്കി, ജിബൂതി, സൗദി അറേബ്യ, ഒമാന്‍, ഗാംബിയ, ഫലസ്തീന്‍, ഖത്തര്‍, ലിബിയ, മലേഷ്യ, നൈജീരിയ എന്നീ രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ പങ്കെടുത്തു.]]></description>
										<content:encoded><![CDATA[<p>കുവൈത്ത് സിറ്റി: വെസ്റ്റ് ബാങ്കിലെ പിടിച്ചെടുക്കാന്&#x200d; ഇസ്രഈല്&#x200d; നടത്തിയ നീക്കം ശക്തമായി അപലപിച്ച് കുവൈത്തും അറബ് ഇസ്ലാമിക് രാജ്യങ്ങളും. പ്രസ്താവനയില്&#x200d; ഇസ്രഈലി നടപടികളെ അന്താരാഷ്ട്ര നിയമത്തിനും യു.എന്&#x200d; സുരക്ഷാ കൗണ്&#x200d;സിലിന്റെ പ്രമേയത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി.</p>
<p>കുവൈത്ത്, ഈജിപ്ത്, ജോര്&#x200d;ഡന്&#x200d;, ഇന്ത്യോനേഷ്യ, പാക്കിസ്ഥാന്&#x200d;, തുര്&#x200d;ക്കി, ജിബൂതി, സൗദി അറേബ്യ, ഒമാന്&#x200d;, ഗാംബിയ, ഫലസ്തീന്&#x200d;, ഖത്തര്&#x200d;, ലിബിയ, മലേഷ്യ, നൈജീരിയ എന്നീ രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്&#x200d; പങ്കെടുത്തു.</p>
<p>പ്രസ്താവനയില്&#x200d; കിഴക്കന്&#x200d; ജെറുസലം തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനും, ഫലസ്തീന്&#x200d; ജനതയ്ക്ക് സ്വയം തീരുമാനാവകാശം ഉറപ്പാക്കാനും ആവശ്യപ്പെടുകയും ചെയ്തു. അന്താരാഷ്ട്ര സമുദായം നിയമപരവും ധാര്&#x200d;മികവുമുള്ള ഉത്തരവാദിത്തങ്ങള്&#x200d; നിര്&#x200d;വഹിക്കണമെന്നും, ഇസ്രഈല്&#x200d; നടത്തിയ നിയമവിരുദ്ധ പ്രവൃത്തികള്&#x200d; നിര്&#x200d;ത്തണമെന്നും പ്രസ്താവനയില്&#x200d; ആവശ്യപ്പെട്ടു.</p>
<p>വെസ്റ്റ് ബാങ്കിലെ ഇസ്രഈലി അധികനിവേശം, കുടിയേറ്റ നിര്&#x200d;മ്മാണം എന്നിവ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐ.സി.ജെ) നിലപാടില്&#x200d; വിരുദ്ധമാണെന്നും, ഫലസ്തീന്&#x200d; പ്രദേശങ്ങളില്&#x200d; ഇസ്രഈലി അധികാരം പരമാധികാരമല്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു.</p>
<p>അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്&#x200d; പാലിക്കുകയും യു.എന്&#x200d; ഏജന്&#x200d;സികള്&#x200d; വഴിയുള്ള സഹായം ഫലസ്തീന്&#x200d; ജനതയ്ക്ക് എത്തിക്കണമെന്നും, നിര്&#x200d;ബന്ധിത കുടിയിറക്കല്&#x200d; നിര്&#x200d;ത്തുകയും, ഫലസ്തീനികളുടെ അസഹനീയമായ ജീവിത സാഹചര്യങ്ങള്&#x200d; പരിഹരിക്കുന്നതില്&#x200d; അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കണമെന്നും ഐ.സി.ജെ ആവശ്യപ്പെട്ടു.</p>
<p>ഫലസ്തീന്&#x200d; ജനതയുടെ നിയമാനുസൃത അവകാശങ്ങള്&#x200d; സാക്ഷാത്കരിക്കാനുള്ള നീതി സംബന്ധമായ നടപടികള്&#x200d; മാത്രമേ സമഗ്രവും നീതിയുക്തവുമായ പരിഹാരം ഉറപ്പാക്കൂ എന്നുമാണ് സംയുക്ത പ്രസ്താവനയില്&#x200d; എടുത്തു പറയുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kuwait-and-arab-islamic-countries-have-strongly-condemned-israels-move-to-occupy-the-west-bank.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്ന് ഇസ്രാഈലിനോട് മുന്നറിയിപ്പ് നല്‍കി ഐക്യരാഷ്ട്രസഭ</title>
		<link>https://www.chandrikadaily.com/the-united-nations-has-warned-israel-to-abide-by-the-cease-fire-agreement-in-gaza.html</link>
					<comments>https://www.chandrikadaily.com/the-united-nations-has-warned-israel-to-abide-by-the-cease-fire-agreement-in-gaza.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 25 Oct 2025 02:09:44 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israeel]]></category>
		<category><![CDATA[standwithgaza]]></category>
		<category><![CDATA[united nations]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360103</guid>

					<description><![CDATA[വെടിനിര്‍ത്തല്‍ കരാറില്‍ നിശ്ചയിച്ചതിനേക്കാള്‍ വളരെ കുറച്ച് സഹായ ട്രക്കുകളെയാണ് ഇപ്പോള്‍ ഗസ്സയിലേക്ക് കടത്തിവിടുന്നതെന്ന് യു.എന്‍ വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>യുനൈറ്റഡ് നേഷന്&#x200d;സ്: ഗസ്സയിലെ വെടിനിര്&#x200d;ത്തല്&#x200d; ധാരണകള്&#x200d; പാലിക്കുന്നതില്&#x200d; ഇസ്രാഈല്&#x200d; പരാജയപ്പെടുന്നുവെന്ന ആശങ്ക ഉയര്&#x200d;ത്തി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്&#x200d;കി. വെടിനിര്&#x200d;ത്തല്&#x200d; കരാറില്&#x200d; നിശ്ചയിച്ചതിനേക്കാള്&#x200d; വളരെ കുറച്ച് സഹായ ട്രക്കുകളെയാണ് ഇപ്പോള്&#x200d; ഗസ്സയിലേക്ക് കടത്തിവിടുന്നതെന്ന് യു.എന്&#x200d; വ്യക്തമാക്കി.</p>
<p>ഗസ്സയിലെ ജനങ്ങള്&#x200d; ഇപ്പോഴും ഭക്ഷണം, കുടിവെള്ളം, മരുന്ന് എന്നിവയുടെ ഗുരുതര ക്ഷാമം നേരിടുകയാണ്. ഇസ്രായേല്&#x200d; സൈനിക സാന്നിധ്യം കാരണം അനേകം പേര്&#x200d;ക്ക് വീടുകളിലേക്ക് തിരിച്ചെത്താന്&#x200d; കഴിയാത്ത അവസ്ഥയും തുടരുന്നു. അതേസമയം, വെസ്റ്റ് ബാങ്കില്&#x200d; ഫലസ്തീനികള്&#x200d;ക്കെതിരായ അതിക്രമങ്ങളും തുടരുകയാണ്.</p>
<p>വെള്ളിയാഴ്ച നബ്ലുസിലെ അസ്‌കര്&#x200d; ക്യാമ്പില്&#x200d; 18 കാരനായ മുഹമ്മദ് അഹ്‌മദ് അബു ഹനീന്&#x200d; ഇസ്രാഈല്&#x200d; സൈനികരുടെ വെടിയേറ്റ് മരിച്ചതായി യു.എന്&#x200d; സെക്രട്ടറി ജനറല്&#x200d; അന്റോണിയോ ഗുട്ടെറസിന്റെ ഉപവക്താവ് ഫര്&#x200d;ഹാന്&#x200d; ഹഖ് അറിയിച്ചു. ഇതിന് മുന്&#x200d;പ് ഹെബ്രോണില്&#x200d; ഫുട്‌ബോള്&#x200d; കളിക്കുകയായിരുന്ന 10 കാരനായ മുഹമ്മദ് അല്&#x200d; ഹല്ലാഖ് സൈനിക വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.</p>
<p>അതേസമയം, ഗസ്സയിലെ വെടിനിര്&#x200d;ത്തല്&#x200d; ധാരണകള്&#x200d; ഉറപ്പാക്കല്&#x200d; അമേരിക്കയുടെ പ്രധാന മുന്&#x200d;ഗണനയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്&#x200d;ക്കോ റൂബിയോ ഇസ്രാഈലില്&#x200d; നിന്ന് പ്രസ്താവിച്ചു.</p>
<p>തുര്&#x200d;ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്&#x200d;ദോഗാന്&#x200d; മധ്യസ്ഥ രാജ്യങ്ങള്&#x200d; വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; കൃത്യമായി പാലിക്കപ്പെടുന്നതിന് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഇസ്രാഈല്&#x200d; അതിനെ ലംഘിക്കുന്നതില്&#x200d; നിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.</p>
<p>ഗസ്സയിലെ മാനുഷിക സാഹചര്യങ്ങള്&#x200d; കൂടുതല്&#x200d; വഷളാകുന്ന സാഹചര്യത്തില്&#x200d; ഐക്യരാഷ്ട്രസഭയുടെ ഈ മുന്നറിയിപ്പ് അന്താരാഷ്ട്ര സമൂഹത്തിന് ഗൗരവമായി എടുക്കേണ്ട സാഹചര്യമാണെന്ന് വിദഗ്ധര്&#x200d; വിലയിരുത്തുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-united-nations-has-warned-israel-to-abide-by-the-cease-fire-agreement-in-gaza.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയിലേക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി; ഇസ്രാഈലിനെതിരെ കടുത്ത വിമര്‍ശനം</title>
		<link>https://www.chandrikadaily.com/international-court-of-justice-to-allow-emergency-aid-to-gaza-strong-criticism-of-israel.html</link>
					<comments>https://www.chandrikadaily.com/international-court-of-justice-to-allow-emergency-aid-to-gaza-strong-criticism-of-israel.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 23 Oct 2025 02:30:28 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[international court of justice]]></category>
		<category><![CDATA[israeel]]></category>
		<category><![CDATA[standwithgaza]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359809</guid>

					<description><![CDATA[സഹായം തടയാനോ വൈകിക്കാനോ ഇസ്രാഈലിന് അധികാരമില്ലെന്നും, അതിനുള്ള ബാധ്യത ഇസ്രാഈലിനാണ് എന്നും കോടതി വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റി: ഗസ്സയിലെ മനുഷ്യാവകാശ പ്രതിസന്ധി ഗൗരവമായ സാഹചര്യത്തിലേക്ക് നീങ്ങുമ്പോള്&#x200d;, യുഎന്&#x200d; ഏജന്&#x200d;സികളിലൂടെ അടിയന്തര സഹായം വിലക്കുകളില്ലാതെ ലഭ്യമാക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. സഹായം തടയാനോ വൈകിക്കാനോ ഇസ്രാഈലിന് അധികാരമില്ലെന്നും, അതിനുള്ള ബാധ്യത ഇസ്രാഈലിനാണ് എന്നും കോടതി വ്യക്തമാക്കി.</p>
<p>പട്ടിണിയെ ആയുധമാക്കി മാറ്റുന്ന നിയമവിരുദ്ധ ഹീനകൃത്യങ്ങള്&#x200d; ഗസ്സയില്&#x200d; തുടരുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. യുഎന്&#x200d; ഏജന്&#x200d;സികളിലെ സന്നദ്ധപ്രവര്&#x200d;ത്തകര്&#x200d; ഹമാസ് പോരാളികളുമായി ബന്ധപ്പെട്ടു പ്രവര്&#x200d;ത്തിക്കുന്നുവെന്ന ഇസ്രാഈലിന്റെ ആരോപണം കോടതി തള്ളി. അതിനായി തെളിവുകള്&#x200d; സമര്&#x200d;പ്പിക്കാന്&#x200d; ഇസ്രാഈല്&#x200d; പരാജയപ്പെട്ടുവെന്നും വിധിയില്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>അതേസമയം, വിധി ഹമാസിന് അനുകൂലമാണെന്ന് ആരോപിച്ച് ഇസ്രാഈല്&#x200d; വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; പ്രാബല്യത്തില്&#x200d; വന്നിട്ട് 12 ദിവസം പിന്നിട്ടിട്ടും, ഗസ്സയിലേക്ക് ആവശ്യമായ സഹായം നല്&#x200d;കാന്&#x200d; ഇസ്രാഈല്&#x200d; തയ്യാറായിട്ടില്ല. റഫ അതിര്&#x200d;ത്തി വഴി ദിവസേന 600 ട്രക്കുകള്&#x200d; സഹായസാധനങ്ങളുമായി ഗസ്സയിലേക്ക് കടത്തിവിടണമെന്ന് കരാറിലുണ്ടായിരുന്നുവെങ്കിലും, അതും പാലിക്കപ്പെട്ടിട്ടില്ല.</p>
<p>ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്&#x200d; ആന്റോണിയോ ഗുട്ടറസ് ഇസ്രാഈല്&#x200d; ഉടന്&#x200d; അതിര്&#x200d;ത്തി തുറന്ന് പരമാവധി സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.</p>
<p>ഇതിനിടെ, വെടിനിര്&#x200d;ത്തലിന്റെ രണ്ടാം ഘട്ട ചര്&#x200d;ച്ചകളും ഊര്&#x200d;ജിതമാകുന്നു. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്&#x200d;സ് ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഗസ്സയില്&#x200d; ബദല്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരണം ദീര്&#x200d;ഘകാല പ്രക്രിയയാണെന്ന് വാന്&#x200d;സ് വ്യക്തമാക്കി.</p>
<p>അതേ സമയം, അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രാഈലിന്റെ ഭാഗമായി പ്രഖ്യാപിക്കുന്ന കരടുപ്രമേയം ഇസ്രായേഈല്&#x200d; പാര്&#x200d;ലമെന്റ് പാസാക്കി 25 അനുകൂല വോട്ടുകള്&#x200d;ക്കും 24 എതിര്&#x200d; വോട്ടുകള്&#x200d;ക്കും നടുവില്&#x200d;. ഈ നീക്കം പ്രദേശത്ത് ഗുരുതര പ്രത്യാഘാതങ്ങള്&#x200d; ഉണ്ടാക്കുമെന്ന് ജോര്&#x200d;ദാന്&#x200d; ഉള്&#x200d;പ്പെടെ അറബ് രാജ്യങ്ങള്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/international-court-of-justice-to-allow-emergency-aid-to-gaza-strong-criticism-of-israel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമാധാനക്കരാറിന് വിലയെന്ത്</title>
		<link>https://www.chandrikadaily.com/what-is-the-price-of-the-peace-agreement.html</link>
					<comments>https://www.chandrikadaily.com/what-is-the-price-of-the-peace-agreement.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 22 Oct 2025 02:09:05 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[chandrikaeditorial]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israeel]]></category>
		<category><![CDATA[standwithgaza]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359603</guid>

					<description><![CDATA[സമാധാന പ്രതീക്ഷ നല്‍കി ഗസ്സയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി ഇസ്രാഈല്‍ കൂട്ടക്കുരുതി തുടരുകയാണ്.]]></description>
										<content:encoded><![CDATA[<p>സമാധാന പ്രതീക്ഷ നല്&#x200d;കി ഗസ്സയില്&#x200d; പ്രഖ്യാപിച്ച വെടിനിര്&#x200d;ത്തല്&#x200d; കാറ്റില്&#x200d; പറത്തി ഇസ്രാഈല്&#x200d; കൂട്ടക്കുരുതി തുടരുകയാണ്. ഒരാഴ്ച മുമ്പ് വെടിനിര്&#x200d;ത്തല്&#x200d; പ്രാബല്യ ത്തില്&#x200d; വന്ന ശേഷം ഇസ്രാഈല്&#x200d; നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്&#x200d; 97 ഫലസ്തീനികള്&#x200d; കൊല്ലപ്പെടുകയും 230 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിരിക്കുകയാണ്. ഗസ്സ വെടിനിര്&#x200d;ത്തല്&#x200d; നിലവിലുണ്ടെന്നും സാഹചര്യങ്ങള്&#x200d; സമാധാനപരമായി നിലനിര്&#x200d;ത്താന്&#x200d; യു.എസ് പ്രവര്&#x200d; ത്തിക്കുന്നുണ്ടെന്നും സമാധാന കരാറിന് നേതൃത്വം നല്&#x200d;കിയ അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് ആ വര്&#x200d;ത്തിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്&#x200d;ക്ക് വിലനല്&#x200d;കാവുന്ന സാഹചര്യത്തിലല്ല ഫലസ്തീനികളും ലോകത്തെമ്പാടുമുള്ള സമാധാന പ്രേമികളും നിലവിലുള്ളത്.</p>
<p>കരാര്&#x200d; വ്യവസ്ഥകള്&#x200d; ഹമാസ് പരമാവധി പാലിക്കുമ്പോഴും ആക്രമണങ്ങള്&#x200d; തുടര്&#x200d;ന്ന് വെടിനിര്&#x200d;ത്തല്&#x200d; അട്ടിമറിക്കാനുള്ള ശ്രമമാണ് ഇസ്രാഈലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് മാത്രമല്ല, ആക്രമണം തുടരുന്നതോടൊപ്പം മാനുഷിക സഹായങ്ങള്&#x200d; എത്തിക്കാനും അവര്&#x200d; അനുവദിക്കുന്നില്ല. അമേരിക്കന്&#x200d; സമ്മര്&#x200d;ദ്ദത്തെ തുടര്&#x200d;ന്ന് ഇന്നലെ രണ്ട് അതിര്&#x200d;ത്തി കവാടങ്ങള്&#x200d; തുറന്നതും ഈജിപ്ഷ്യന്&#x200d; തലസ്ഥാനമായ കെയ്‌റോയില്&#x200d; ഹമാസ് പ്രതിനിധികളും മധ്യസ്ഥരും ചര്&#x200d;ച്ചകള്&#x200d; പുനരാരംഭിച്ചതുമെല്ലാം പ്രതീക്ഷാ നിര്&#x200d;ഭരമാണെങ്കിലും അതെല്ലാം എത്രത്തോളം സാര്&#x200d;ത്ഥകമാകുമെന്നത് കണ്ടറിയേണ്ടതുണ്ട്. ഗസ്സയില്&#x200d; ഒരു കെട്ടിടം പൊളിക്കുന്നതിനിടെ രണ്ട് ഇസ്രാഈല്&#x200d; സൈനികരെ ഹമാസ് കൊലപ്പെടുത്തിയെന്ന ആരോപണമാണ് വെടിനിര്&#x200d;ത്തല്&#x200d; ലംഘനത്തിന് കാരണമായി ഇസ്രാഈല്&#x200d; പറയുന്നത്.</p>
<p>എന്നാല്&#x200d; സൈനികരെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന ആരോപണം ഹമാസ് നിഷേധിച്ചിട്ടുണ്ട്. എന്നാല്&#x200d; ഇസ്രാഈലിന്റെ വെടിനിര്&#x200d;ത്തല്&#x200d; ലംഘനം നോക്കിനില്&#x200d;ക്കില്ലെന്ന മുന്നറിയിപ്പും ഹമാസ് നല്&#x200d;കിയിട്ടുണ്ട്. വെടിനിര്&#x200d;ത്തല്&#x200d; കരാറുമായി ഇസ്രാഈലിന് പൊരുത്തപ്പെടാന്&#x200d; ഇനിയും സാധിച്ചിട്ടില്ലെന്നും മേഖലയില്&#x200d; ശാശ്വത സമാധാനം തങ്ങള്&#x200d; ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നതിനുമുള്ള തെളിവുകളിലൊന്നായി മാറുകയാണ്, സമാധാന കരാറില്&#x200d; വ്യവസ്ഥ ചെയ്ത ഈജിപ്ഷ്യന്&#x200d; അതിര്&#x200d;ത്തിയിലെ റഫാ ഇടനാഴി തുറക്കുന്നത് നീളുമെന്ന നിലപാടില്&#x200d; അവര്&#x200d; ഉറച്ചുനില്&#x200d;ക്കുന്നത്.</p>
<p>അതിനിടെ സമാധാനക്കരാര്&#x200d; നിലനില്&#x200d;ക്കുന്ന സാഹ ചര്യത്തിലും ഫലസ്തീന്&#x200d; ഭൂമി ഇസ്രാഈല്&#x200d; പിടിച്ചെടു ക്കുന്നതായി പുറത്തുവരുന്ന വാര്&#x200d;ത്തകള്&#x200d; ഞെട്ടിപ്പിക്കുന്നതും സമാധാനക്കരാറിന്റെ താല്&#x200d;പര്യങ്ങളെ തന്നെ ചോദ്യം ചെയ്യുന്നതുമാണ്. ഇസ്രാഈലിന് ആക്രമണവും അധിനിവേശവും തുടരാനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നോ അമേരിക്ക മുന്&#x200d;കൈയ്യെടുത്തുള്ള സമാധാനക്കരാറിന്റെ ലക്ഷ്യമെന്നുപോലുള്ള സന്ദേഹങ്ങളാണ് ഇത്തരം ധാരുണമായ സംഭവങ്ങള്&#x200d; ഉയര്&#x200d;ത്തുന്ന ചോദ്യം. അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്കന്&#x200d; മേഖ ലയില്&#x200d; ഇസ്രാഈല്&#x200d; 70,000 ചതുരശ്ര മീറ്ററിലധികം ഫലസ്തീന്&#x200d; ഭൂമി പിടിച്ചെടുത്തതായാണ് പുറത്തുവരുന്ന റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>നബ്ലൂസിലെ ഗ്രാമീണ ഭൂമി പിടിച്ചെടുത്ത തായി റാമല്ല ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന &#8216;കോളനൈസേഷന്&#x200d; ആന്&#x200d;ഡ് വാള്&#x200d; റെസിസ്റ്റന്&#x200d;സ് കമ്മീഷന്&#x200d;&#8217; ആണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇ സ്രാഈലി കുടിയേറ്റ കേന്ദ്രമായ &#8216;എലി സെറ്റില്&#x200d;മെന്റിന് ചുറ്റും ബഫര്&#x200d; സോണ്&#x200d; സ്ഥാപിക്കുകയാണ് ഇസ്രാഈല്&#x200d; ലക്ഷ്യമെന്ന് കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നുണ്ട്.</p>
<p>ഇത്തരത്തിലുള്ള സൈനിക പിടിച്ചെടുക്കലുകള്&#x200d;ക്കുള്ള ഉത്ത രവുകള്&#x200d; ഈ വര്&#x200d;ഷം ഇതുവരെ മാത്രം 53 തവണ നട ത്തിയിട്ടുണ്ട്. നിലവിലുള്ള കുടിയേറ്റ വിരുദ്ധ നിയമങ്ങളെ തന്നെ നഗ്‌നമായി ലംഘിക്കുന്ന ഇസ്രാഈലിനെ സംബന്ധിച്ചടുത്തോളം സമാധാന കരാറിന്റെ ലംഘനം പു ത്തരിയല്ലെന്നതാണ് യാഥാര്&#x200d;ത്ഥ്യം.</p>
<p>അമേരിക്കയുടെ നേതൃത്വത്തിലുള്ള കരാറിന്റെ ചര്&#x200d;ച്ചയുടെ ഘട്ടത്തില്&#x200d; തന്നെ ഇസ്രാഈലിന്റെ ചതിപ്രയോഗത്തെക്കുറിച്ചുള്ള ആശങ്കകള്&#x200d; ഹമാസ് പങ്കുവെച്ചിരുന്നു. മുന്&#x200d;കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്&#x200d; അവര്&#x200d; മുന്നോട്ടുവെച്ച ആശങ്കകള്&#x200d; ഇപ്പോള്&#x200d; യാഥാര്&#x200d;ത്ഥ്യമായി മാറുമ്പോള്&#x200d; അതിന് ഉത്തരംപറയേണ്ട ഉത്തരവാദിത്തം അമേരിക്കയിലും കരാറില്&#x200d; ഭാഗവാക്കായിട്ടുള്ള മുഴുവന്&#x200d; രാഷ്ട്രങ്ങളിലും അര്&#x200d;പ്പിതമാണ്.</p>
<p>എന്നാല്&#x200d; ഇ സ്രാഈലിന് ശക്തമായ താക്കീത് നല്&#x200d;കി അക്രമത്തില്&#x200d; നിന്ന് പിന്തിരിപ്പിക്കുകയും നീതി നടപ്പാക്കിലാക്കുകയും ചെയ്യുന്നതിന് പകരം പതിവുപോലെ വാക് കസര്&#x200d;ത്തുകളില്&#x200d; അഭയംതേടുകയാണ് ഈ ശക്തികള്&#x200d; ചെയ്യുന്നത്. സമാധാനം പുനസ്ഥാപിക്കപ്പെട്ടുവെന്ന പ്രതീക്ഷ യില്&#x200d; ഫലസ്തീനികള്&#x200d; വീടുകളിലേക്ക് തിരികെയെത്തുമ്പോള്&#x200d; ഇസ്രാഈല്&#x200d; നരനായാട്ട് വീണ്ടും തുടരുന്ന സാഹചര്യത്തില്&#x200d; സമാധാനക്കരാറിന്റെ ഭാഗമായിരുന്ന ഈ ജിപ്ത്, ഖത്തര്&#x200d; പ്രതിനിധികളെ കാണാനുള്ള തയാറെടുപ്പിലാണ് ഹമാസ്.</p>
<p>ഗസ്സയുടെ ഭരണം ആരെ ഏല്&#x200d;പ്പിക്കുമെന്നതാണ് കൂടിക്കാഴ്ച്ചയിലെ പ്രധാന ചര്&#x200d;ച്ചാവിഷയം. ട്രംപും ബ്രിട്ടീഷ് മുന്&#x200d;പ്രധാനമന്ത്രി ടോണിബ്ലയറും നയിക്കുന്ന വിദേശ സംഘത്തിന് ഭരണം കൈമാറാന്&#x200d; ഒരിക്കലും തയാറല്ലെന്ന് ഹമാസ് നേരത്തെ തന്നെ വ്യക്ത മാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലും അന്തിമ തീരുമാനത്തി ലെത്താന്&#x200d; കഴിയാത്ത സാഹചര്യമുണ്ടായാല്&#x200d; സമാധാനക്കരാര്&#x200d; തന്നെ ഇല്ലാതാകുന്ന അവസ്ഥയിലേക്കായിരിക്കും കാര്യങ്ങള്&#x200d; എത്തിച്ചേരുക. മറുഭാഗത്ത് ട്രംപിന്റെ പ്രത്യേക പ്രതിനിധികള്&#x200d; കരാര്&#x200d; നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രാഈല്&#x200d; ഭരണകൂടവുമായും ചര്&#x200d;ച്ചകള്&#x200d;ക്കെത്തിയിട്ടുണ്ട്. ഏതായാലും സമാധാനക്കരാറിന്റെ പേരില്&#x200d; എല്ലാ വിട്ടുവീഴ്ച്ചകള്&#x200d;ക്കും തയാറായ ഫലസ്തീനികള്&#x200d; ക്ക് നീതി ഉറപ്പാക്കേണ്ട ഉത്തരവാദിത്തം കരാറിന് നേതൃത്വം നല്&#x200d;കിയവരില്&#x200d; നിക്ഷിപ്തമാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-is-the-price-of-the-peace-agreement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രഈല്‍ 80 തവണ ആക്രമണം നടത്തി; 97 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/israel-strikes-gaza-80-times-in-violation-of-cease-fire-97-palestinians-were-killed.html</link>
					<comments>https://www.chandrikadaily.com/israel-strikes-gaza-80-times-in-violation-of-cease-fire-97-palestinians-were-killed.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 20 Oct 2025 15:26:50 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israeel]]></category>
		<category><![CDATA[standwithgaza]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359413</guid>

					<description><![CDATA[ ഇസ്രഈല്‍ നടത്തിയ പുതിയ ആക്രമണങ്ങളില്‍ 97 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയിലെ മീഡിയ ഓഫീസ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റി: ഒക്ടോബര്&#x200d; 10-ന് വെടിനിര്&#x200d;ത്തല്&#x200d; പ്രാബല്യത്തില്&#x200d; വന്നിട്ടും, ഇസ്രഈല്&#x200d; ഗസ്സയിലെ സമാധാന കരാര്&#x200d; 80 തവണ ലംഘിച്ചിരിക്കുന്നു. ഇസ്രഈല്&#x200d; നടത്തിയ പുതിയ ആക്രമണങ്ങളില്&#x200d; 97 ഫലസ്തീനികള്&#x200d; കൊല്ലപ്പെടുകയും 230 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തതായി ഗസ്സയിലെ മീഡിയ ഓഫീസ് അറിയിച്ചു.</p>
<p>ഇസ്രഈല്&#x200d; സാധാരണ പൗരന്മാരെ ലക്ഷ്യമിട്ടു വെടിവെപ്പും മനഃപൂര്&#x200d;വമായ ഷെല്ലാക്രമണങ്ങളും നടത്തിയതായും പ്രസ്താവനയില്&#x200d; പറയുന്നു. നിരവധി ഫലസ്തീനികളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതായും റിപ്പോര്&#x200d;ട്ട് ഉണ്ട്.</p>
<p>യു.എസ്. പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാര്&#x200d; അനുസരിച്ച് ഫലസ്തീനികള്&#x200d;ക്ക് സുരക്ഷ ഉറപ്പാക്കാന്&#x200d; അന്താരാഷ്ട്ര ഇടപെടല്&#x200d; ആവശ്യമാണെന്ന് ഗസ്സയിലെ മാധ്യമ ഓഫീസ് ആവശ്യപ്പെട്ടു.</p>
<p>അതേസമയം, ഗസ്സയിലെ യുദ്ധം തുടരണമെന്ന് ഇസ്രയേല്&#x200d; മന്ത്രിമാര്&#x200d; ആഹ്വാനം ചെയ്തു. വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനപ്രകാരം, &#8221;ഹമാസ് നിലനില്&#x200d;ക്കുന്നിടത്തോളം യുദ്ധം തുടരും.&#8221;</p>
<p>ഗസ്സയില്&#x200d; തടവിലായിരിക്കുന്ന മുഴുവന്&#x200d; ബന്ദികളെയും മോചിപ്പിക്കുംവരെ റഫ അതിര്&#x200d;ത്തി അടച്ചിടും എന്നും ഇസ്രഈല്&#x200d; പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമൂലം ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടസ്സപ്പെട്ടിരിക്കുകയാണ്.</p>
<p>കഴിഞ്ഞ തിങ്കളാഴ്ച മാത്രം വെസ്റ്റ് ബാങ്കിലെ വിവിധ ഭാഗങ്ങളില്&#x200d; നിന്ന് 22 ഫലസ്തീനികളെ ഇസ്രഈല്&#x200d; അറസ്റ്റ് ചെയ്തതായും റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p>ട്രംപ്, എങ്കിലും, വെടിനിര്&#x200d;ത്തല്&#x200d; ഇപ്പോഴും പ്രാബല്യത്തിലാണെന്ന് അവകാശപ്പെട്ടു.</p>
<p>ലഭ്യമായ കണക്കുകള്&#x200d; പ്രകാരം, 2023 ഒക്ടോബര്&#x200d; 7 മുതല്&#x200d; ഗസ്സയില്&#x200d; ഇസ്രഈല്&#x200d; നടത്തിയ ആക്രമണങ്ങളില്&#x200d; 68,159 പേര്&#x200d; കൊല്ലപ്പെടുകയും 170,203 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തതായി വിവരങ്ങള്&#x200d; സൂചിപ്പിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-strikes-gaza-80-times-in-violation-of-cease-fire-97-palestinians-were-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസയില്‍ സമാധാന കരാര്‍ ലംഘിച്ച് ഇസ്രഈല്‍ വീണ്ടും ആക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/israel-strikes-again-in-violation-of-the-peace-agreement-in-gaza-11-people-were-killed.html</link>
					<comments>https://www.chandrikadaily.com/israel-strikes-again-in-violation-of-the-peace-agreement-in-gaza-11-people-were-killed.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 19 Oct 2025 01:46:35 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israel attack]]></category>
		<category><![CDATA[standwithgaza]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359138</guid>

					<description><![CDATA[ഗസ സിറ്റിയ്ക്ക് സമീപമുള്ള സെയ്ത്തൂന്‍ പ്രദേശത്ത് അബു ഷാബന്‍ എന്നയാളുടെ കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന്മേലാണ് ആക്രമണം നടന്നത്.]]></description>
										<content:encoded><![CDATA[<p>ഗസ: സമാധാന കരാര്&#x200d; പ്രാബല്യത്തില്&#x200d; വന്ന് എട്ട് ദിവസം പിന്നിടുന്നതിനിടെയാണ് ഇസ്രഈല്&#x200d; വീണ്ടും ഗസയില്&#x200d; ആക്രമണം നടത്തിയത്. ഗസ സിറ്റിയ്ക്ക് സമീപമുള്ള സെയ്ത്തൂന്&#x200d; പ്രദേശത്ത് അബു ഷാബന്&#x200d; എന്നയാളുടെ കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന്മേലാണ് ആക്രമണം നടന്നത്. ഇതില്&#x200d; ഏഴ് കുട്ടികളുള്&#x200d;പ്പെടെ 11 പേര്&#x200d; കൊല്ലപ്പെട്ടു. മരിച്ചവരില്&#x200d; മൂന്ന് സ്ത്രീകളും ഉള്&#x200d;പ്പെടുന്നു.</p>
<p>ആക്രമണം അസ്വാഭാവികമായി സഞ്ചരിച്ച വാഹനം കണ്ടതിനെ തുടര്&#x200d;ന്നാണ് നടത്തിയതെന്നു ഇസ്രഈല്&#x200d; സൈന്യം ന്യായീകരിച്ചു. എന്നാല്&#x200d;, ആക്രമിക്കപ്പെട്ടത് നേരത്തെ ഇസ്രഈല്&#x200d; ആക്രമണത്തില്&#x200d; തകര്&#x200d;ന്ന വീട്ടില്&#x200d; നിന്നുള്ള അവശിഷ്ടങ്ങള്&#x200d; കാണാന്&#x200d; പോയിരുന്ന കുടുംബമാണെന്ന് ഗസ പ്രതിരോധ വക്താവ് മഹമൂദ് ബസല്&#x200d; വ്യക്തമാക്കി.</p>
<p>ഇസ്രഈല്&#x200d; അധിനിവേശം ഇപ്പോഴും തുടരുകയാണെന്നും സാധാരണ പൗരന്മാരെ ലക്ഷ്യമാക്കി ക്രൂരമായി ആക്രമിക്കുന്നതായും മഹമൂദ് ബസല്&#x200d; ആരോപിച്ചു. സമാധാന കരാറില്&#x200d; ഉള്&#x200d;പ്പെടുത്തിയ &#8221;യെല്ലോ ലൈന്&#x200d;&#8221; മറികടക്കാന്&#x200d; ശ്രമിച്ചതിനാലാണ് ആക്രമണം നടത്തിയതെന്നു ഇസ്രഈല്&#x200d; സൈന്യം വാദിച്ചെങ്കിലും, അതിന് തെളിവുകളൊന്നും നല്&#x200d;കിയിട്ടില്ല.</p>
<p>സമാധാന കരാര്&#x200d; നിലവിലായ ശേഷം പോലും ഗസയിലെ വിവിധ പ്രദേശങ്ങളില്&#x200d; ഇസ്രഈല്&#x200d; ആക്രമണം തുടരുന്നതായും റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-strikes-again-in-violation-of-the-peace-agreement-in-gaza-11-people-were-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെടിനിര്‍ത്തല്‍ കരാറിനുശേഷവും ഇസ്രാഈല്‍ ആക്രമണം; അഞ്ചു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/israel-attacks-even-after-ceasefire-agreement-five-palestinians-were-killed.html</link>
					<comments>https://www.chandrikadaily.com/israel-attacks-even-after-ceasefire-agreement-five-palestinians-were-killed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 14 Oct 2025 12:10:59 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[free palastine]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[israeel]]></category>
		<category><![CDATA[standwithgaza]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358416</guid>

					<description><![CDATA[പുനരധിവാസ മേഖലയില്‍ നിലയുറപ്പിച്ച സൈനികരെ സമീപിച്ച ഫലസ്തീനികള്‍ വധിക്കപ്പെട്ടു എന്ന് റിപ്പോര്‍ട്ട് ചെയ്തു.]]></description>
										<content:encoded><![CDATA[<p>ഗസ്സ സിറ്റി: വെടിനിര്&#x200d;ത്തല്&#x200d; കരാറിന് പിന്നാലെ അഞ്ച് ഫലസ്തീനികളെ ഇസ്രാഈല്&#x200d; സൈന്യം കൊലപ്പെടുത്തി.</p>
<p>പുനരധിവാസ മേഖലയില്&#x200d; നിലയുറപ്പിച്ച സൈനികരെ സമീപിച്ച ഫലസ്തീനികള്&#x200d; വധിക്കപ്പെട്ടു എന്ന് റിപ്പോര്&#x200d;ട്ട് ചെയ്തു. ഖാന്&#x200d; യൂനിസില്&#x200d; രണ്ട് പേര്&#x200d;ക്ക് പരിക്ക് പറ്റി.</p>
<p>ഇസ്രാഈലിന്റെ തുടര്&#x200d;ച്ചയായ ആക്രമണങ്ങള്&#x200d;ക്കിടയിലും, ഗസ്സയില്&#x200d; &#8216;ശാശ്വത സമാധാനം&#8217; കൊണ്ടുവരുമെന്ന് ഡൊണാള്&#x200d;ഡ് ട്രംപ് പ്രസ്താവിച്ചു.</p>
<p>എന്നാല്&#x200d; യുഎന്&#x200d; പ്രത്യേക റിപ്പോര്&#x200d;ട്ടര്&#x200d; ഫ്രാന്&#x200d;സെസ്‌ക അല്&#x200d;ബനീസ് ഇതിനെ അപലപിച്ചു. അല്&#x200d;ബനീസ് പറഞ്ഞതനുസരിച്ച്, വെടിനിര്&#x200d;ത്തല്&#x200d; കരാറിലെ സാഹചര്യം ഇസ്രാഈലിന് അനുകൂലമാണ്, അത് &#8216;സമാധാനം&#8217; എന്ന് വിളിക്കുന്നത് അപമാനകരമാണ്.</p>
<p>ജബാലിയയിലെ ഹലാവ പ്രദേശത്തും ഇസ്രാഈല്&#x200d; സൈന്യത്തിന്റെ വെടിവെപ്പില്&#x200d; നിരവധി ഫലസ്തീനികള്&#x200d;ക്ക് പരിക്കേറ്റതായി ഗസ്സ എമര്&#x200d;ജന്&#x200d;സി സര്&#x200d;വീസസ് അറിയിച്ചു. വെടിനിര്&#x200d;ത്തലിന് ശേഷം ഗസ്സ വീണ്ടെടുക്കല്&#x200d; പല തലമുറകളെയും ആവശ്യപ്പെടുമെന്ന് യുഎന്&#x200d; വിദഗ്ധന്&#x200d; വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-attacks-even-after-ceasefire-agreement-five-palestinians-were-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
