<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>STATE SCHOOL FEST KANNANUR &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/state-school-fest-kannanur/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 22 Jul 2017 06:49:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>STATE SCHOOL FEST KANNANUR &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അഞ്ച് ഇരട്ട കുട്ടികള്‍; കൗതുകം  മാറാതെ സി.വി.എം.എല്‍.പി സ്‌കൂള്‍</title>
		<link>https://www.chandrikadaily.com/five-twins-at-vmlp-school-kozhikode.html</link>
					<comments>https://www.chandrikadaily.com/five-twins-at-vmlp-school-kozhikode.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 22 Jul 2017 06:30:31 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[school]]></category>
		<category><![CDATA[STATE SCHOOL FEST KANNANUR]]></category>
		<category><![CDATA[thalipparamb school students]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36701</guid>

					<description><![CDATA[എടച്ചേരി: സ്‌കൂള്‍ തുറന്ന് ഒന്നര മാസം പിന്നിട്ടിട്ടും ചാലപ്പുറം വി.എം.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും കൗതുകം വിട്ടുമാറിയിട്ടില്ല. പത്തോളം വരുന്ന ഇരട്ട കൂട്ടങ്ങളാണ് നൂറു പിന്നിട്ട ഈ വിദ്യാലയത്തെ വേറിട്ട വാര്‍ത്തകളില്‍ ഇടം പിടിപ്പിച്ചിരിക്കുന്നത്.140 ഓളം കുട്ടികള്‍ പഠിക്കുന്ന തൂണേരി പഞ്ചായത്തിലെ ചാലപ്പുറം വി.എം.എല്‍.പി സ്‌കൂളില്‍ അഞ്ച് ജോഡി ഇരട്ടകളാണ് നവാഗതരായി ഇവിടെ പ്രവേശനം നേടിയത്. ചാലപ്പുറം കനവത്ത് അലിയുടെ മക്കളായ ഫൈഹ ഡാനിയ, ഫഹാന്‍ ഡാനിഷ്, കല്ലുമ്മല്‍ റഷീദിന്റെ മക്കളായ മുഹമ്മദ് റസിന്‍, റിസാന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>എടച്ചേരി: സ്‌കൂള്&#x200d; തുറന്ന് ഒന്നര മാസം പിന്നിട്ടിട്ടും ചാലപ്പുറം വി.എം.എല്&#x200d;.പി. സ്‌കൂളിലെ വിദ്യാര്&#x200d;ത്ഥികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും കൗതുകം വിട്ടുമാറിയിട്ടില്ല. പത്തോളം വരുന്ന ഇരട്ട കൂട്ടങ്ങളാണ് നൂറു പിന്നിട്ട ഈ വിദ്യാലയത്തെ വേറിട്ട വാര്&#x200d;ത്തകളില്&#x200d; ഇടം പിടിപ്പിച്ചിരിക്കുന്നത്.140 ഓളം കുട്ടികള്&#x200d; പഠിക്കുന്ന തൂണേരി പഞ്ചായത്തിലെ ചാലപ്പുറം വി.എം.എല്&#x200d;.പി സ്‌കൂളില്&#x200d; അഞ്ച് ജോഡി ഇരട്ടകളാണ് നവാഗതരായി ഇവിടെ പ്രവേശനം നേടിയത്.<br />
ചാലപ്പുറം കനവത്ത് അലിയുടെ മക്കളായ ഫൈഹ ഡാനിയ, ഫഹാന്&#x200d; ഡാനിഷ്, കല്ലുമ്മല്&#x200d; റഷീദിന്റെ മക്കളായ മുഹമ്മദ് റസിന്&#x200d;, റിസാന്&#x200d; അബ്ദുള്ള, വട്ടക്കണ്ടി ഗഫൂറിന്റെ മക്കളായ മുഹമ്മദ് അനസ്, മുഹമ്മദ് ഉനൈസ്, ഒ.പി.ഹംസയുടെ മക്കളായ മുഹമ്മദ് സനാനീര്&#x200d;, സന ഫാത്തിമ, താഴെ കുനി റഫീക്കിന്റെ മക്കളായ ആയിഷ സജ, ഫാത്തിമ നജ എന്നീ വിദ്യാര്&#x200d;ത്ഥികളുടെ ഇരട്ട സഹവാസമാണ് എല്ലാവരിലും കൗതുകമുണര്&#x200d;ത്തുന്നത്. സ്‌കൂളിന് സമീപത്തെ താമസക്കാരായ ഇവര്&#x200d; ഒരുമിച്ചാണ് രാവിലെ സ്‌കൂളിലേക്ക് വരുന്നതും തിരിച്ച് സ്‌കൂള്&#x200d; വിട്ട് തിരിച്ച് പോകുന്നതും. ഇരട്ടകൂട്ടങ്ങള്&#x200d;ക്കൊപ്പമാണ് ഇവരുടെ കളിയും. രൂപസാദൃശ്യത്തിലെ സാമ്യത കാരണം അക്കിടി പറ്റിയ അധ്യാപകരും കുട്ടിക്കും നിരവധിയാണെ ന്ന് ഇവരുടെ അടുത്ത സുഹൃത്തുകളും സാക്ഷ്യപ്പെടുത്തുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/five-twins-at-vmlp-school-kozhikode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അച്ഛനു നല്‍കിയ വാക്ക് സുകന്യ പാലിച്ചു; ചിതയുടെ കനലെരിഞ്ഞു തീരുംമുമ്പ്</title>
		<link>https://www.chandrikadaily.com/sukaniya-oppana-state-school-fest-kannanur.html</link>
					<comments>https://www.chandrikadaily.com/sukaniya-oppana-state-school-fest-kannanur.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 17 Jan 2017 17:53:52 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[OPPANA]]></category>
		<category><![CDATA[STATE SCHOOL FEST KANNANUR]]></category>
		<category><![CDATA[state youth festival kannur]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=17152</guid>

					<description><![CDATA[പി.എ അബ്ദുല്‍ഹയ്യ് കണ്ണൂര്‍:ഒപ്പനപ്പാട്ടിന്റെ ഇശലിനൊത്ത് കൈകൊട്ടിയാടുമ്പോള്‍ സുകന്യ യുടെ നെഞ്ച് പൊട്ടുന്നുണ്ടായിരുന്നു. എങ്കിലും ചിതയുടെ കനലെരിഞ്ഞു തീരും മുമ്പ് അവള്‍ അച്ഛനു നല്‍കിയ വാക്കു പാലിച്ചു. പുഞ്ചിരിയഭിനയിച്ചതിന്റെ വേദനയാവും. വേദിക്ക് പിറകിലിരുന്ന് അവള്‍ കരഞ്ഞു തീര്‍ത്തു. സഹപാഠികള്‍ക്ക് പോലും ആശ്വസിപ്പിക്കാനാവാത്ത വല്ലാത്ത അവസ്ഥ. &#8221;അച്ഛന് കൊടുത്ത വാക്ക് പാലിച്ചില്ലേ&#8230; അമ്മേടെ മോള്‍ ഇനി തിരികെ പോര്&#8221;- അധ്യാപകന്റെ ഫോണില്‍ വിളിച്ച് അമ്മ പുഷ്പ പറഞ്ഞപ്പോള്‍ അവള്‍ കരച്ചില്‍ നിര്‍ത്തി. കണ്ണീരു വീണ് പരന്ന കണ്‍മഷി ഒപ്പനതുണിയുടെ കോന്തല [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പി.എ അബ്ദുല്&#x200d;ഹയ്യ്</strong></p>
<p>കണ്ണൂര്&#x200d;:ഒപ്പനപ്പാട്ടിന്റെ ഇശലിനൊത്ത് കൈകൊട്ടിയാടുമ്പോള്&#x200d; സുകന്യ യുടെ നെഞ്ച് പൊട്ടുന്നുണ്ടായിരുന്നു. എങ്കിലും ചിതയുടെ കനലെരിഞ്ഞു തീരും മുമ്പ് അവള്&#x200d; അച്ഛനു നല്&#x200d;കിയ വാക്കു പാലിച്ചു. പുഞ്ചിരിയഭിനയിച്ചതിന്റെ വേദനയാവും. വേദിക്ക് പിറകിലിരുന്ന് അവള്&#x200d; കരഞ്ഞു തീര്&#x200d;ത്തു. സഹപാഠികള്&#x200d;ക്ക് പോലും ആശ്വസിപ്പിക്കാനാവാത്ത വല്ലാത്ത അവസ്ഥ. &#8221;അച്ഛന് കൊടുത്ത വാക്ക് പാലിച്ചില്ലേ&#8230; അമ്മേടെ മോള്&#x200d; ഇനി തിരികെ പോര്&#8221;- അധ്യാപകന്റെ ഫോണില്&#x200d; വിളിച്ച് അമ്മ പുഷ്പ പറഞ്ഞപ്പോള്&#x200d; അവള്&#x200d; കരച്ചില്&#x200d; നിര്&#x200d;ത്തി. കണ്ണീരു വീണ് പരന്ന കണ്&#x200d;മഷി ഒപ്പനതുണിയുടെ കോന്തല കൊണ്ട് തുടച്ച് വേദി വിട്ടു.</p>
<p>വേദി ഒന്നില്&#x200d; നടന്ന ഹയര്&#x200d;സെക്കന്ററി വിഭാഗം ഒപ്പന മത്സരത്തിലാണ് ആലപ്പുഴ മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്.എസ്.എസിലെ പി.എസ് സുകന്യ കാഴ്ചക്കാരുടെ കണ്ണീരായത്. ഞായറാഴ്ചയാണ് സുകന്യയുടെ അച്ഛന്&#x200d; മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്കായിരുന്നു സംസ്‌കാരം. അച്ഛന്&#x200d; മരിച്ചതിനെ തുടര്&#x200d;ന്ന് സുകന്യ നയിക്കുന്ന ആലപ്പുഴ ജില്ലയുടെ ഒപ്പന ടീം മത്സരത്തില്&#x200d; പങ്കെടുക്കുന്നില്ലെന്ന് സ്‌കൂള്&#x200d; അധികൃതര്&#x200d; തീരുമാനിച്ചിരുന്നു. എന്നാല്&#x200d; സുകന്യയാണ് പങ്കെടുക്കണമെന്ന് നിര്&#x200d;ബന്ധിച്ചത്. &#8221;ഒപ്പന അച്ഛന്റെ ആഗ്രഹമായിരുന്നു. കളി മുടക്കുന്നത് അച്ഛന്റെ ആത്മാവിന് ഇഷ്ടപ്പെടില്ലെ&#8221;ന്നു പറഞ്ഞപ്പോള്&#x200d; അമ്മ പുഷ്പയും പോകാന്&#x200d; സമ്മതം നല്&#x200d;കി. ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് മാവേലിക്കരയില്&#x200d; നിന്ന് സുകന്യയും സംഘവും ട്രെയിന്&#x200d; കയറിയത്. പതിനൊന്ന് മണിയോടെ കണ്ണൂരിലെത്തി.</p>
<p>നാടന്&#x200d;പാട്ടില്&#x200d; ജില്ലാ തലത്തില്&#x200d; സമ്മാനങ്ങള്&#x200d; നേടിയ സുകന്യ അച്ഛന്&#x200d; സുബാഷിന്റെ താല്&#x200d;പര്യ പ്രകാരമാണ് ഒപ്പനയില്&#x200d; പങ്കെടുത്തത്. &#8221;നിറഞ്ഞ സന്തോഷത്തോടെയാണ് ഒപ്പനയില്&#x200d; പങ്കെടുക്കാന്&#x200d; അച്ഛന്&#x200d; സമ്മതം നല്&#x200d;കിയത്. സുഖമില്ലാതെ ആസ്പത്രിയിലേക്ക് കൊണ്ടു പോകുമ്പോഴും മത്സരത്തില്&#x200d; വിജയിച്ചു വരണമെന്ന് അച്ഛന്&#x200d; പറഞ്ഞിരുന്നു. അച്ഛന്റെ പിന്തുണയാണ് സംസ്ഥാന തലം വരെ ടീം എത്താന്&#x200d; കാരണം&#8221; &#8211; സുകന്യ പറഞ്ഞു. ടി.ബി രോഗ ബാധിതനായ സുബാഷ് മാവേലിക്കരയിലെ ചുമട്ട് തൊഴിലാളിയായിരുന്നു. സുബാഷിന്റെ രണ്ടാമത്തെ മകളാണ് സുകന്യ. ഞായറാഴ്ച രാവിലെയാണ് രക്തം ഛര്&#x200d;ദ്ദിച്ച് സുബാഷിനെ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചത്. വൈകുന്നേരത്തോടെ മരിച്ചു. ഒപ്പനയില്&#x200d; ലഭിച്ച എ ഗ്രേഡ് അച്ഛന് സമര്&#x200d;പ്പിച്ചാണ് കണ്ണൂരിന്റെ കണ്ണീരായി സുകന്യ മടങ്ങിയത്.<br />
മത്സരശേഷം വേദിക്കു പിറകില്&#x200d; വിതുമ്പുന്ന സുകന്യയെ<br />
ടീമംഗങ്ങള്&#x200d; ആശ്വസിപ്പിക്കുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sukaniya-oppana-state-school-fest-kannanur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കലാപൂരത്തിന് കണ്ണൂരില്‍ കൊടിയേറ്റം</title>
		<link>https://www.chandrikadaily.com/state-school-festival-kannur-starting.html</link>
					<comments>https://www.chandrikadaily.com/state-school-festival-kannur-starting.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 16 Jan 2017 12:18:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala gov]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[STATE SCHOOL FEST KANNANUR]]></category>
		<category><![CDATA[state youth festival kannur]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16979</guid>

					<description><![CDATA[കണ്ണൂര്‍: കൗമാരകലയുടെ മാമാങ്കത്തിന് കണ്ണൂരില്‍ തുടക്കം. സംസ്ഥാന സ്‌കൂള്‍ കലാമേള പ്രധാനവേദിയായ നിളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കലോത്സവത്തെ ഏറ്റെടുത്ത കണ്ണൂര്‍ നഗരം ആഘോഷദിനങ്ങനെ അനുകരിക്കുംവിധം ഒരുങ്ങിക്കഴിഞ്ഞു. ഏഴ് രാവും ഏഴ് പകലും ഇനി കണ്ണൂരില്‍ കലയുടെ ഉത്സവം അരങ്ങേറുക. പത്ത് വര്‍ഷത്തിനിപ്പുറമാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളക്ക് കണ്ണൂര്‍ വേദിയാകുന്നത്. ഇരുപത് വേദികളിലായി 232 മത്സരങ്ങളും 12,000 കുട്ടികളും മേളയില്‍ പങ്കെടുക്കും. രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ പതാകയുയര്‍ത്തി മേളയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: കൗമാരകലയുടെ മാമാങ്കത്തിന് കണ്ണൂരില്&#x200d; തുടക്കം. സംസ്ഥാന സ്‌കൂള്&#x200d; കലാമേള പ്രധാനവേദിയായ നിളയില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഉദ്ഘാടനം ചെയ്തു. കലോത്സവത്തെ ഏറ്റെടുത്ത കണ്ണൂര്&#x200d; നഗരം ആഘോഷദിനങ്ങനെ അനുകരിക്കുംവിധം ഒരുങ്ങിക്കഴിഞ്ഞു. ഏഴ് രാവും ഏഴ് പകലും ഇനി കണ്ണൂരില്&#x200d; കലയുടെ ഉത്സവം അരങ്ങേറുക.</p>
<p>പത്ത് വര്&#x200d;ഷത്തിനിപ്പുറമാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളക്ക് കണ്ണൂര്&#x200d; വേദിയാകുന്നത്. ഇരുപത് വേദികളിലായി 232 മത്സരങ്ങളും 12,000 കുട്ടികളും മേളയില്&#x200d; പങ്കെടുക്കും.</p>
<p>രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്&#x200d; കെ.വി മോഹന്&#x200d;കുമാര്&#x200d; പതാകയുയര്&#x200d;ത്തി മേളയുടെ ഔപചാരിക ഉദ്ഘാടനം നടത്തി. തുടര്&#x200d;ന്ന് കണ്ണൂരിന്റെ രാഷ്ട്രീയ പ്രബുദ്ധതയും കലാസാസംകാരിക പൈതൃകവും വിളിച്ചോതുന്ന തരത്തില്&#x200d; വന്&#x200d; ഘോഷയാത്ര നടന്നു.</p>
<p>ഉദ്ഘാടന ചടങ്ങില്&#x200d; വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഗായിക കെ.എസ് ചിത്ര മുഖ്യാതിഥിയായി. പ്ലാസ്റ്റിക് മുക്ത ഹരിതമേളയാണ് അമ്പത്തിയേഴാമത് സംസ്ഥാന സ്‌കൂള്&#x200d; കലോല്&#x200d;സവം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നദികളുടെ<br />
പേരിലാണ് കലോത്സവ വേദികള്&#x200d; അറിയപ്പെടുന്നത്‌</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/state-school-festival-kannur-starting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൃദയത്തിലിപ്പോള്‍  ആ ഓര്‍മകളുടെ തിരയിളക്കം</title>
		<link>https://www.chandrikadaily.com/state-school-fest-kannanur.html</link>
					<comments>https://www.chandrikadaily.com/state-school-fest-kannanur.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 16 Jan 2017 08:51:47 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[STATE SCHOOL FEST KANNANUR]]></category>
		<category><![CDATA[state youth festival kannur]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16947</guid>

					<description><![CDATA[ദാവൂദ് മുഹമ്മദ് കണ്ണൂര്‍: സബീനയുടെ ഹൃദയത്തിലിപ്പോള്‍ ഓര്‍മകളുടെ തിരയിളക്കമാണ്. സ്വന്തം നാട്ടിലേക്ക് വീണ്ടും കൗമാര കലാ മാമാങ്കം കടന്നുവരുമ്പോള്‍ കണ്ണൂര്‍ ആര്‍.ടി ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് സബീനയ്ക്കു പറയാനുള്ളത് 30 വര്‍ഷം പഴക്കമുള്ള കഥ. കലയില്‍ ഏറെയൊന്നും അഹങ്കരിക്കാനില്ലാത്ത കാലത്ത് കണ്ണൂരിലേക്ക് കലാ തിലകം പട്ടം കൊണ്ടുവന്നത് 1987ല്‍ സബീനയാണ്. അന്ന് കോഴിക്കോടായിരുന്നു കലോത്സവം. ഇഞ്ചേടിഞ്ചുള്ള പോരാട്ടത്തില്‍ സ്വന്തം നാട് പിന്‍തള്ളപ്പെട്ടെങ്കിലും കലാതിലക പട്ടം സബീനയ്ക്കായിരുന്നു. അതും നൃത്ത നൃത്യങ്ങളിലൊന്നും പങ്കെടുക്കാതെ തന്നെ. കീച്ചേരി ഹൈസ്‌കൂളിലെ ഒമ്പതാം [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ദാവൂദ് മുഹമ്മദ്</strong></p>
<p>കണ്ണൂര്&#x200d;: സബീനയുടെ ഹൃദയത്തിലിപ്പോള്&#x200d; ഓര്&#x200d;മകളുടെ തിരയിളക്കമാണ്. സ്വന്തം നാട്ടിലേക്ക് വീണ്ടും കൗമാര കലാ മാമാങ്കം കടന്നുവരുമ്പോള്&#x200d; കണ്ണൂര്&#x200d; ആര്&#x200d;.ടി ഓഫീസിലെ സീനിയര്&#x200d; ക്ലര്&#x200d;ക്ക് സബീനയ്ക്കു പറയാനുള്ളത് 30 വര്&#x200d;ഷം പഴക്കമുള്ള കഥ. കലയില്&#x200d; ഏറെയൊന്നും അഹങ്കരിക്കാനില്ലാത്ത കാലത്ത് കണ്ണൂരിലേക്ക് കലാ തിലകം പട്ടം കൊണ്ടുവന്നത് 1987ല്&#x200d; സബീനയാണ്.<br />
അന്ന് കോഴിക്കോടായിരുന്നു കലോത്സവം. ഇഞ്ചേടിഞ്ചുള്ള പോരാട്ടത്തില്&#x200d; സ്വന്തം നാട് പിന്&#x200d;തള്ളപ്പെട്ടെങ്കിലും കലാതിലക പട്ടം സബീനയ്ക്കായിരുന്നു. അതും നൃത്ത നൃത്യങ്ങളിലൊന്നും പങ്കെടുക്കാതെ തന്നെ.<br />
കീച്ചേരി ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്&#x200d;ത്ഥിയായിരുന്നു സബീന.മോണോ ആക്റ്റ് ,ഓയില്&#x200d; പെയിന്റിങ്ങ്, തബല, പദ്യപാരായണം എന്നീ ഇനങ്ങളില്&#x200d; ഒന്നാം സ്ഥാനം നേടിയാണ് തിലക പട്ടം നേടിയത്. &#8221;എല്ലാം കഴിഞ്ഞുനാട്ടിലെത്തിയപ്പോള്&#x200d; കണ്ണൂര്&#x200d; നഗരത്തില്&#x200d; ഗംഭീര സ്വീകരണമായിരുന്നു. പ്രമുഖരെല്ലാം പങ്കെടുത്ത വലിയ സ്വീകരണം. പിന്നീട് ഒരുമാസത്തോളം സ്വീകരണങ്ങളുടെ തിരക്കായിരുന്നു. അതെല്ലാം ഓര്&#x200d;ക്കുമ്പോഴിപ്പോള്&#x200d; ഉള്ളിലൊരു തിരയൊഴുകുന്നു&#8221;<br />
1988ല്&#x200d; കൊല്ലത്ത് നടന്ന കലോത്സവത്തിലും സബീനയ്ക്കായിരുന്നു തിലകപട്ടം. അതോടെ സ്‌കൂളില്&#x200d; താരമായി . പത്താംതരം കഴിഞ്ഞു തളിപ്പറമ്പ് സര്&#x200d;സയ്യിദ് കോളജിലെത്തിയപ്പോഴും വേദികളിലെ നിറസാന്നിധ്യമായിരുന്നു. ബി സോണ്&#x200d; മേളയില്&#x200d; തിളങ്ങി നിന്ന ഈ പ്രതിഭ കണ്ണൂര്&#x200d; ചിന്&#x200d;മയ മിഷനില്&#x200d; ബിരുദത്തിനു ചേര്&#x200d;ന്നപ്പോഴും മികവ് തെളിയിച്ചു.<br />
വേളാപുരത്തെ നലവടത്ത് നാരായണന്&#x200d;-നളിനി ദമ്പതികളുടെ മകളാണ് സബീന. അച്ഛന്&#x200d; തന്നെയായിരുന്നു ഗുരു. തളിപ്പറമ്പ് ടാഗോര്&#x200d; വിദ്യാനികേതനിലെ ചിത്രകലാ അധ്യാപകനായ പിതാവിന്റെ ഒഴിവുനേരങ്ങളില്&#x200d; പരിശീലനം നല്&#x200d;കിയിരുന്നു. പിന്നീട് ജോലികിട്ടി വിവാഹം കഴിഞ്ഞപ്പോഴും കലയെയും സാഹിത്യത്തെയും അകറ്റി നിര്&#x200d;ത്തിയില്ല. അധ്യാപകനും കലാകാരനുമായ ഭര്&#x200d;ത്താവ് കണ്ണപുരത്തെ ഉല്ലാസ് ബാബു എല്ലാ പിന്തുണയും നല്&#x200d;കിയതോടെ വരയില്&#x200d; സജീവമായി. പിന്നീട് ദമ്പതികളുടെ ചിത്രപ്രദര്&#x200d;ശനം സംസ്ഥാനമൊട്ടുക്കും നടത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/state-school-fest-kannanur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
