<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>status update &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/status-update/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 04 Dec 2017 13:05:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>status update &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കടല്&#x200d; ശാന്തമായാലും ഞങ്ങള്&#x200d;ക്ക് സമാധാനമായി ഇരിക്കാനാവില്ല; കാരണം, ഇത് ഞങ്ങളുടെ ജീവിതമാണ്‌</title>
		<link>https://www.chandrikadaily.com/fb-post-of-sindhu-maria-nepolean.html</link>
					<comments>https://www.chandrikadaily.com/fb-post-of-sindhu-maria-nepolean.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 04 Dec 2017 13:02:24 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[blog]]></category>
		<category><![CDATA[FB post]]></category>
		<category><![CDATA[Ockhi]]></category>
		<category><![CDATA[status update]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57801</guid>

					<description><![CDATA[സിന്ധു മരിയ നെപ്പോളിയന്&#x200d; ഇന്നലെ പൂന്തുറയിലായിരുന്നു; അതെ, ഓഖി ചുഴലിക്കാറ്റിൽ ഏറ്റവുമധികം ജീവനഷ്ടം ഉണ്ടായ പൂന്തുറയിൽത്തന്നെ. അവിടെത്തിയപ്പോൾ തൊട്ടേ കണ്ടതൊക്കെയും അസ്വസ്ഥമായ, സമാധാനം നഷ്ടപ്പെട്ട മുഖങ്ങളായിരുന്നു. നാട്ടുകാരിൽ മുക്കാൽപങ്കും വഴിയോരത്തു തന്നെയാണ്. കടപ്പുറത്ത് പോവുന്ന വഴിയിൽ അവിടവിടായി, പല വീടുകൾക്കു മുന്നിലും വെള്ളത്തുണി വിരിച്ച മേശകളും അതിലെ ഫ്രെയിം ചെയ്ത മുഖങ്ങളും കാണുന്നുണ്ടായിരുന്നു. ചിലയിടങ്ങളിൽ പടങ്ങളില്ല, കത്തിച്ചു വെച്ച മെഴുകുതിരികൾ മാത്രം. നാലാം പക്കമായിട്ടും തിരിച്ചെത്താത്ത മുഖങ്ങളുടെ അനിശ്ചിതത്വം നിറഞ്ഞ ശൂന്യതയായിരുന്നു അവിടെ കണ്ടത്. കടപ്പുറത്ത് വല്ലാത്തൊരു [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സിന്ധു മരിയ നെപ്പോളിയന്&#x200d;</strong></p>
<p>ഇന്നലെ പൂന്തുറയിലായിരുന്നു; അതെ, ഓഖി ചുഴലിക്കാറ്റിൽ ഏറ്റവുമധികം ജീവനഷ്ടം ഉണ്ടായ പൂന്തുറയിൽത്തന്നെ. അവിടെത്തിയപ്പോൾ തൊട്ടേ കണ്ടതൊക്കെയും അസ്വസ്ഥമായ, സമാധാനം നഷ്ടപ്പെട്ട മുഖങ്ങളായിരുന്നു. നാട്ടുകാരിൽ മുക്കാൽപങ്കും വഴിയോരത്തു തന്നെയാണ്. കടപ്പുറത്ത് പോവുന്ന വഴിയിൽ അവിടവിടായി, പല വീടുകൾക്കു മുന്നിലും വെള്ളത്തുണി വിരിച്ച മേശകളും അതിലെ ഫ്രെയിം ചെയ്ത മുഖങ്ങളും കാണുന്നുണ്ടായിരുന്നു. ചിലയിടങ്ങളിൽ പടങ്ങളില്ല, കത്തിച്ചു വെച്ച മെഴുകുതിരികൾ മാത്രം. നാലാം പക്കമായിട്ടും തിരിച്ചെത്താത്ത മുഖങ്ങളുടെ അനിശ്ചിതത്വം നിറഞ്ഞ ശൂന്യതയായിരുന്നു അവിടെ കണ്ടത്.</p>
<p>കടപ്പുറത്ത് വല്ലാത്തൊരു ആൾക്കൂട്ടമുണ്ടായിരുന്നു. ദുരന്തമുഖങ്ങളെ മുൻപു ടി.വി. യിൽ മാത്രമേ കണ്ടിരുന്നുള്ളൂ. ഫോൺ ക്യാമറകളും തുറന്ന് പിടിച്ച് തലങ്ങും വിലങ്ങും നടക്കുന്ന കുറേ വികാരരഹിതരായ മനുഷ്യരെ കണ്ട് സഹതപിച്ചു പോയി!</p>
<p>പൂന്തുറയിൽ നിന്നും തിരച്ചിലിനു പോയ നാല്പതോളം ബോട്ടുകളും അവയിലെ മത്സ്യത്തൊഴിലാളികളും ഓരോരുത്തരായി തിരിച്ചെത്തിക്കൊണ്ടിരുന്നു. കടലിൽ പോയി വലയെറിഞ്ഞ് വള്ളം നിറയെ മീനുമായി വരുന്ന മുക്കുവന്മാരെയല്ലേ നമുക്ക് കണ്ടു പരിചയമുള്ളൂ. ഇന്നലെ കടലിൽ നിന്നുമെത്തിയ ഓരോ വള്ളത്തിലും ജീവനില്ലാത്ത ശരീരങ്ങളെയാണ് ഞാൻ കണ്ടത്. തിരിച്ചറിയാതായി തുടങ്ങിയ ശരീരങ്ങൾ.</p>
<p>നിങ്ങളൊന്നു സങ്കല്പിച്ചു നോക്കൂ, കടലിൽ നിന്നൊരു വള്ളം വരുന്നതു കാണുന്നു. എല്ലാവരും തീരത്തേക്കോടുന്നു. വള്ളം വലിച്ചു കരയ്ക്കു കയറ്റുന്നു. അതിൽ നിന്നൊരു വികൃതമായിക്കഴിഞ്ഞ ശരീരത്തെ തൂക്കിയെടുത്ത് ആംബുലൻസിൽ കയറ്റി കൊണ്ടു പോവുന്നു. ഇതിങ്ങനെ മണിക്കൂറിലൊന്നെന്ന കണക്കിൽ കണ്ടു നിൽക്കുകയാണ്.</p>
<p>ഒരർത്ഥത്തിലും തടുക്കാനാവാത്തൊരു ഷോർട് സർക്യൂട്ട് തീപിടുത്തമോ മലവെള്ളപാച്ചിലോ ആയിരുന്നു ആ ജീവനുകളെ കൊണ്ടുപോയതെങ്കിൽ മനസിലാക്കാമായിരുന്നു. ഇതങ്ങനെയല്ല. തുടക്കം മുതലേ ആരൊക്കെയോ സ്വീകരിച്ചു പോന്ന അലംഭാവമാണ് ഇത്രയധികം പേരെ കൊന്നതെന്നോർക്കുമ്പൊ&#8230;</p>
<p>കൈ വിറച്ചു പോവുന്നു, ഇതെഴുതുമ്പോൾ.</p>
<p>ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് കടലിൽ പോയവരുടെ കൂട്ടത്തിൽ എൻ്റെ പപ്പയുമുണ്ടായിരുന്നു. എന്തോ ഭാഗ്യത്തിന് കുറച്ച് ദൂരം പോയപ്പോൾ തന്നെ വള്ളത്തിലെ ലൈറ്റിൻ്റെ ചാർജ് തീർന്നു തുടങ്ങിയതു കൊണ്ടു മാത്രമാണ് അവർ കാറ്റിനെ വക വയ്ക്കാതെ കിട്ടിയ പങ്കും പെറുക്കിയിട്ട് കരയിലേക്കോടി എത്തിയത്. ഒരു പക്ഷേ കാറ്റൊന്നു ശമിക്കുന്നതു വരെ ഉൾക്കടലിൽത്തന്നെ തുടർന്നിരുന്നെങ്കിൽ കടലു പോലൊരുവൾക്ക് സ്വപ്നം കാണാൻ ധൈര്യം തന്ന മനുഷ്യനും, ഓഖിയെടുത്ത ജീവനുകളിലൊന്നു മാത്രമായിത്തീർന്നേനെ.</p>
<p>ഇത്രയധികം ഭീതി പരത്തിയൊരു കാറ്റിൻ്റെ വരവിനെപ്പറ്റി മത്സ്യത്തൊഴിലാളികൾക്ക് ഒരു സൂചന കൊടുക്കാൻ പോലും സാധിക്കാതെ പോയ ഇവിടുത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തോടും അവിടുത്തെ കേവല ജന്മങ്ങളോടുമുള്ള അമർഷം പ്രകടിപ്പിക്കാതിരിക്കാനാവുന്നില്ല. അല്ലെങ്കിൽത്തന്നെ ഇന്നേ വരെ തെറ്റായ വിവരം നല്കാനല്ലാതെ വേറൊന്നിനും കൊള്ളാത്തവരാണ് അവിടിരിക്കുന്നവരെന്ന് മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഇപ്പൊ ശരിക്കും മനസിലായി.</p>
<p>കാറ്റും മഴയും വന്നു പോയതിനു ശേഷമുണ്ടായ രക്ഷാപ്രവർത്തനത്തിനത്തിലെ ഏകോപനമില്ലായ്മയാണ് മരണസംഖ്യ കൂട്ടാനും ഇപ്പോഴും തിരിച്ചെത്താത്ത മത്സ്യത്തൊഴിലാളികളുടെ എണ്ണം കൂട്ടാനും കാരണമായതെന്നു തന്നെ പറയേണ്ടി വരും. നേരെ ചൊവ്വേ കടൽ കണ്ടിട്ടു പോലുമില്ലാത്തവരാണ് കോസ്റ്റ് ഗാർഡുകാരെന്നും പറഞ്ഞ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. അവർക്ക് ആരെയും രക്ഷിക്കാനായില്ലെന്നല്ല, അവരോടൊപ്പം അനുഭവജ്ഞാനമുള്ള മത്സ്യത്തൊഴിലാളികളെക്കൂടി തുടക്കം മുതലേ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഇത്രയധികം അത്യാഹിതങ്ങൾ ഉണ്ടാവില്ലായിരുന്നു.</p>
<p>ഇന്നേ വരെ ഉൾക്കടലിൽ വെച്ച് ഇവിടുള്ളവരാരും കണ്ടിട്ടേയില്ലാത്ത കൂട്ടരാണ് കോസ്റ്റ്ഗാർഡെന്നു പറയുന്നു. കരയോടു ചേർന്നു മാത്രം ദിവസവും റോന്തു ചുറ്റി ശീലമുള്ള ഇവരെയാണ് മണിക്കൂറുകൾ സഞ്ചരിച്ച് ഉൾക്കടലിൽ പണിക്കു പോയി, കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനയച്ചത്. വീണ്ടും ആവർത്തിക്കുന്നു, കോസ്റ്റ് ഗാർഡിനൊപ്പം രക്ഷാപ്രവർത്തനത്തിൻ്റെ ആദ്യഘട്ടം മുതലേ, കടലറിയുന്ന മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിൽ രണ്ടക്കങ്ങളെ ഒരക്കത്തിലെങ്കിലും എത്തിക്കാൻ സാധിച്ചേനെ.</p>
<p>തിരച്ചിലിനു പോയ മത്സ്യത്തൊഴിലാളികൾ ഇന്നലെ രാത്രി ഏകദേശം എട്ടു മണിയോടെ പൂന്തുറയിൽ എത്തിച്ച മൃതദേഹം മരണം നടന്ന് കഷ്ടിച്ച് രണ്ടു മണിക്കൂർ പോലുമാവാത്ത നിലയിലാണ് അവർക്ക് കിട്ടിയത് എന്നു പറയുമ്പോഴെങ്കിലും മിനിട്ടുകളും മണിക്കൂറുകളും ഒരു ജീവനെ തിരികെയെത്തിക്കുന്നതിൽ നിർണായകമാണെന്ന് നിങ്ങൾക്ക് മനസിലാക്കാൻ പറ്റുന്നുണ്ടോ?</p>
<p>കടപ്പുറത്തു കിടക്കുന്ന കുറേ മുക്കുവന്മാരെയല്ലാതെ മറ്റാരെയും ഈ അപകടം ബാധിച്ചിട്ടേയില്ലെന്ന് മനസിലാവുന്നിടത്താണ് ഞങ്ങളുടെയൊക്കെ പ്രസക്തി തിരിച്ചറിയുന്നത്. ഇന്നലെയൊരു സുഹൃത്ത് പറഞ്ഞതു പോലെ, വല്ല ശബരിമലയിലോ മറ്റോ ആയിരിക്കണം, ഇന്നേരം കേന്ദ്രവും കേരളവും ഇവിടെ മിനിറ്റിനൊന്നു വെച്ച് ഹെലിക്കോപ്റ്റർ പറപ്പിച്ചേനെ. വൈകാരികമായ് പോവുന്നുണ്ടെന്നറിയാം. പക്ഷേ പുറത്തേക്കു വരുന്ന വാക്കുകളെ തടുക്കാനാവുന്നില്ല.</p>
<p>ഒരു പക്ഷേ കടലിനെ അവഗണിച്ച് കരയിലൊന്നു കറങ്ങി വന്നേക്കാം എന്നായിരുന്നു ഓഖിക്കു തോന്നിയിരുന്നതെങ്കിൽ തിരുവന്തപുരം, കന്യാകുമാരി ജില്ലകൾ നാമാവശേഷമായിപ്പോയേനെ. എന്നു വച്ചാൽ കടലു വഴിയങ്ങു പോയതു കൊണ്ടും അനാഥമായത് കുറേ മുക്കുവ കുടുംബങ്ങളായതു കൊണ്ടും നമുക്കിവിടെ സെലക്റ്റീവ് മൗനം പാലിക്കുകയോ വൺ മിനിറ്റ് സൈസൻസിനു ശേഷം അടുത്ത ഫാസിസ്റ്റ് ആക്രമണത്തെപ്പറ്റി സംസാരിച്ചു തുടങ്ങുകയോ ചെയ്യാമെന്നു സാരം.</p>
<p>കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി കടലിൽ പോയവരേയും കാണാതെ പോയവരേയും തിരക്കി പോയവരേയും തിരിച്ചെത്തിയവരേയും തിരികെ ഇനിയുമെത്താനുള്ളവരേയും മരിച്ചവരേയും അടക്കിയവരേയും പറ്റിയല്ലാതെ മറ്റൊന്നിനെ പറ്റിയും ഞങ്ങൾക്ക് സംസാരിക്കാനാവുന്നില്ല..<br />
പൂവാറും പുല്ലുവിളയും പൂന്തുറയും വെട്ടുകാടും വിഴിഞ്ഞത്തും ഇനിയും കാത്തിരിക്കുന്ന കുടുംബങ്ങളേയും സ്ത്രീകളേയുമല്ലാതെ മറ്റാരെയും ഞങ്ങൾക്ക് കാണാനുമാവുന്നില്ല.</p>
<p>അതുകൊണ്ടാവാം നിങ്ങടെയൊക്കെ ശ്രദ്ധ കടകംപള്ളി ഹെലികോപ്റ്ററിൽ കേറിയതിലും പിണറായിയുടെ കാറു തടഞ്ഞതിലും നിർമല സീതാരാമൻ കന്യാകുമാരിക്കു പോയതിലുമുടക്കി നിൽക്കുമ്പോൾ, ഞങ്ങൾക്ക് പരസ്പരം കൈകോർത്ത് പിടിച്ച് ഞങ്ങളുടെ വാർത്ത പറയാൻ ഇറങ്ങേണ്ടി വരുന്നത്.</p>
<p>കടപ്പുറത്തുള്ളവരുടെ പ്രശ്നങ്ങൾ പറയാൻ മുക്കുവരിലൊരാൾ തന്നെയുണ്ടായേ മതിയാവൂ എന്നെല്ലാവരും നിർബന്ധം പറഞ്ഞതിൻ്റെ പൊരുൾ ഇപ്പൊഴാണ് മനസിലാവുന്നത്.</p>
<p>കടൽ ശാന്തമായ് തുടങ്ങി. ഇനിയും കണ്ടു കിട്ടാനുള്ളവരെ ഓർത്ത് സമാധാനമായി ഇരിക്കാനാവുന്നില്ല. ഇന്നലെയൊക്കെ കണ്ടെത്തിയ ശരീരങ്ങൾ തിരിച്ചറിഞ്ഞ്, എത്തേണ്ടയിടങ്ങളിൽ എത്തണം. നേരിട്ടറിയാവുന്ന പല സുഹൃത്തുക്കളുടെ ഉറ്റവരും ബന്ധുക്കളും കാണാതായവരുടെ കൂട്ടത്തിലുണ്ട്. അവരെയൊക്കെ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കാനാവുക എന്നറിയില്ല.</p>
<p>ഇന്നലെ ഏതോ ഒരു നിമിഷത്തിൽ വല്ലാതെ മനസാന്നിധ്യം നഷ്ടപ്പെട്ടു പോയപ്പോൾ, ഇനി പപ്പയോട് കടലിൽ പോവരുതെന്ന് പറയണം, ആർക്കും ഒരുറപ്പുമില്ലാത്ത ഈ ജോലി നമുക്ക് വേണ്ടെന്ന് പറയണം, ഇങ്ങനെ കടലിൽ നോക്കി കാത്തിരിക്കുന്നവരുടെ ഭാരം താങ്ങാനായെന്നു വരില്ലെന്നു പറയണം എന്നൊക്കെ തോന്നിയിരുന്നു. പക്ഷേ പിന്നെ മനസിലായി, ഇതു ഞങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാണെന്ന്; ഈ അനിശ്ചിതാവസ്ഥ. ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാം വീണ്ടും പഴയതു പോലാവും. ഇതൊന്നും ഓർക്കാനാഗ്രഹിക്കാതെ വീണ്ടും ഞങ്ങടെ അപ്പനപ്പൂപ്പന്മാർ കടലിൽ പോവും. കാരണം ഞങ്ങൾ മുക്കുവരാണ്.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsindhunepolean.sindhunepolean%2Fposts%2F872744932903520&amp;width=500" width="500" height="326" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fb-post-of-sindhu-maria-nepolean.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗെയില്‍ സമരക്കാര്‍ സി.പി.എമ്മിന്റെ &#8216;വെടക്കാക്കി തനിക്കാക്കല്‍&#8217; ഗെയിമിന്റെ ഇരകള്‍</title>
		<link>https://www.chandrikadaily.com/vishnu-padmanabhan-fb-post-on-gail.html</link>
					<comments>https://www.chandrikadaily.com/vishnu-padmanabhan-fb-post-on-gail.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 06 Nov 2017 14:35:27 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[Gail]]></category>
		<category><![CDATA[status update]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52328</guid>

					<description><![CDATA[ഗെയില്‍ വിരുദ്ധ പ്രക്ഷോഭത്തിലെ വികസന വിരുദ്ധതയും പ്രാകൃത ഗോത്ര മനസ്സും തീവ്ര വാദ സാന്നിധ്യവും ഒരു പാട് കേട്ട് കഴിഞ്ഞു ,ഏറ്റവും അവസാനം പള്ളിയില്‍ ജുമാ നിസ്‌കാരത്തിനു ശേഷം കലാപത്തിന് ആളെ കൂട്ടുമെന്ന ബാലുശ്ശേരി ഏരിയാ സെക്രട്ടറിയുടെ പോസ്റ്റും വന്നു. ഒരു സമൂഹത്തെ, ഒരു സമുദായത്തെ ഇത്ര മാത്രം അപരവല്‍ക്കരിക്കുന്ന, കുറ്റവാളിയാക്കി പതിച്ചു നല്‍കുന്ന ഒരു സ്ഥിതി വിശേഷത്തിലേക്കു ഗെയില്‍ പദ്ധതിയെ എത്തിച്ചത് ആരാണ്? എങ്ങനെയാണ് ഇത്രയും ഗ്രാമീണര്‍ ഒരു പദ്ധതിക്കെതിരെ ഒരുമിച്ചു വരുന്നത് ? ഇതൊക്കെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഗെയില്&#x200d; വിരുദ്ധ പ്രക്ഷോഭത്തിലെ വികസന വിരുദ്ധതയും പ്രാകൃത ഗോത്ര മനസ്സും തീവ്ര വാദ സാന്നിധ്യവും ഒരു പാട് കേട്ട് കഴിഞ്ഞു ,ഏറ്റവും അവസാനം പള്ളിയില്&#x200d; ജുമാ നിസ്‌കാരത്തിനു ശേഷം കലാപത്തിന് ആളെ കൂട്ടുമെന്ന ബാലുശ്ശേരി ഏരിയാ സെക്രട്ടറിയുടെ പോസ്റ്റും വന്നു. ഒരു സമൂഹത്തെ, ഒരു സമുദായത്തെ ഇത്ര മാത്രം അപരവല്&#x200d;ക്കരിക്കുന്ന, കുറ്റവാളിയാക്കി പതിച്ചു നല്&#x200d;കുന്ന ഒരു സ്ഥിതി വിശേഷത്തിലേക്കു ഗെയില്&#x200d; പദ്ധതിയെ എത്തിച്ചത് ആരാണ്?</p>
<p>എങ്ങനെയാണ് ഇത്രയും ഗ്രാമീണര്&#x200d; ഒരു പദ്ധതിക്കെതിരെ ഒരുമിച്ചു വരുന്നത് ?<br />
ഇതൊക്കെ ആദ്യം ജനങ്ങളിലേക്കെത്തിച്ചത് യാതൊരു ജനകീയതയുമില്ലാത്ത ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐ യും ആണെന്നാണോ കരുതുന്നത് ?<br />
കഴിഞ്ഞ യു ഡി എഫ് ഭരണ കാലത്ത് സി.പി.എം ബുദ്ധിജീവികളും സി.പി.എം മുഖപത്രവും കൂടി നടത്തിയ നിരന്തര പ്രയത്‌നത്തിന്റെ കൂടി ഫലമാണ് ഈ ഭയനിര്&#x200d;മ്മിതി, ദേശാഭിമാനി ഒക്കെ എഴുതി വിട്ട ലേഖനങ്ങളിലെ &#8216;വാതക ബോംബ് &#8216; പോലെയുള്ള പ്രയോഗങ്ങള്&#x200d; ഒരു സാധാരണക്കാരനെ എത്ര മാത്രം ഭയപ്പെടുത്തുമെന്നു ഊഹിക്കാവുന്നതേ ഉള്ളൂ.</p>
<p>ദേശാഭിമാനിയും പി രാജീവനും പിന്നെ ലോക്കല്&#x200d; ഐഐ.പി.എം നേതാക്കളുമെല്ലാം തുടങ്ങി വെച്ച് , ആഴത്തില്&#x200d; വേരാഴ്ത്തിയ മസ്തിഷ്‌ക പ്രക്ഷാളനമാണ് ഇന്ന് ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും തുടര്&#x200d;ന്ന് ഏറ്റെടുക്കുന്നത് . താല്&#x200d;ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്&#x200d;ക്കു വേണ്ടി സി.പി.എമ്മിന്റെ &#8216;വെടക്കാക്കി തനിക്കാക്കല്&#x200d;&#8217; ഗെയിമിന്റെ ഇരകള്&#x200d; ആണ് ആന്റി ഗെയില്&#x200d; സമരത്തിലെ ജനങ്ങള്&#x200d;, അത് ചര്&#x200d;ച്ച ചെയ്തു പരിഹരിക്കാനുള്ള മാന്യത എങ്കിലും ഇടതു ഗവണ്മെന്റ് കാണിക്കണം , അതല്ലാതെ പള്ളിയില്&#x200d; കലാപത്തിന് ആളെ കൂട്ടുന്നു എന്നൊക്കെ പ്രചരിപ്പിച്ചു സാമൂഹ്യ അരാജകത്വം സൃഷ്ടിക്കുകയല്ല വേണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vishnu-padmanabhan-fb-post-on-gail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലാവ പോലെ പടരുന്ന നുണകള്‍, ജീവിക്കുന്ന കാലത്തിന്റെ ഭീതികള്‍</title>
		<link>https://www.chandrikadaily.com/blog-sreejith-divakaran-01.html</link>
					<comments>https://www.chandrikadaily.com/blog-sreejith-divakaran-01.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 08 Nov 2016 04:01:03 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[blog]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[najeeb]]></category>
		<category><![CDATA[status update]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=7069</guid>

					<description><![CDATA[ശ്രീജിത് ദിവാകരന്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം നജീബ് തിരിച്ചുവരുമെന്നും അതുവരെ കേന്ദ്രസര്‍ക്കാരിനേയും ബി.ജെ.പിയേയും കുറ്റപ്പെടുത്താന്‍ വേണ്ടി ജെ.എന്‍.യുവിലെ ഇടത്പക്ഷക്കാരും മുസ്ലീം സംഘടനകളും ചേര്‍ന്ന് നജീബിനെ ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്നുമാണ് ഡല്‍ഹിയിലിത്തവണ ചെന്നപ്പോള്‍ കേട്ട പ്രധാന ആരോപണം. പറയുന്ന ആള്‍ നരേന്ദ്രമോഡിയുടെ ആരാധകനൊക്കെയാണ്. പക്ഷേ പൂര്‍ണ്ണമായും അദ്ദേഹമുറച്ചു വിശ്വസിക്കുന്ന കാര്യമാണ് പറഞ്ഞത്. നേരത്തേ കെജ്‌രിവാള്‍ ഫാനായിരുന്നു. ഇപ്പോള്‍ ഹേറ്റ് ക്ലബ്ബ് അംഗവും. സാധാരണക്കാരനാണ്. തൊഴിലാളി. ഈ സമരങ്ങളും മറ്റും വെറും നാടകങ്ങളാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും. വാര്‍ത്തകള്‍ തീപോലെ പടരുന്നുണ്ടാകും. നുണകള്‍ [&#8230;]]]></description>
										<content:encoded><![CDATA[<h5><span style="text-decoration: underline;"><strong>ശ്രീജിത് ദിവാകരന്&#x200d;</strong></span></h5>
<p>ഉത്തര്&#x200d;പ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം നജീബ് തിരിച്ചുവരുമെന്നും അതുവരെ കേന്ദ്രസര്&#x200d;ക്കാരിനേയും ബി.ജെ.പിയേയും കുറ്റപ്പെടുത്താന്&#x200d; വേണ്ടി ജെ.എന്&#x200d;.യുവിലെ ഇടത്പക്ഷക്കാരും മുസ്ലീം സംഘടനകളും ചേര്&#x200d;ന്ന് നജീബിനെ ഒളിപ്പിച്ചുവച്ചിരിക്കുകയാണെന്നുമാണ് ഡല്&#x200d;ഹിയിലിത്തവണ ചെന്നപ്പോള്&#x200d; കേട്ട പ്രധാന ആരോപണം. പറയുന്ന ആള്&#x200d; നരേന്ദ്രമോഡിയുടെ ആരാധകനൊക്കെയാണ്. പക്ഷേ പൂര്&#x200d;ണ്ണമായും അദ്ദേഹമുറച്ചു വിശ്വസിക്കുന്ന കാര്യമാണ് പറഞ്ഞത്. നേരത്തേ കെജ്‌രിവാള്&#x200d; ഫാനായിരുന്നു. ഇപ്പോള്&#x200d; ഹേറ്റ് ക്ലബ്ബ് അംഗവും. സാധാരണക്കാരനാണ്. തൊഴിലാളി. ഈ സമരങ്ങളും മറ്റും വെറും നാടകങ്ങളാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും.</p>
<div id="attachment_7070" style="width: 310px" class="wp-caption alignnone"><img aria-describedby="caption-attachment-7070" loading="lazy" class="size-full wp-image-7070" src="https://www.chandrikadaily.com/wp-content/uploads/2016/11/sreejith.jpg" alt="ശ്രീജിത് ദിവാകരന്&#x200d; " width="300" height="333" srcset="https://www.chandrikadaily.com/wp-content/uploads/2016/11/sreejith.jpg 300w, https://www.chandrikadaily.com/wp-content/uploads/2016/11/sreejith-270x300.jpg 270w" sizes="(max-width: 300px) 100vw, 300px" /><p id="caption-attachment-7070" class="wp-caption-text">ശ്രീജിത് ദിവാകരന്&#x200d;</p></div>
<p>വാര്&#x200d;ത്തകള്&#x200d; തീപോലെ പടരുന്നുണ്ടാകും. നുണകള്&#x200d; പല വാ പടര്&#x200d;ന്ന് നേരായി മാറും. വിശ്വാസമായി ഉറയ്ക്കും. വര്&#x200d;ഗ്ഗീയ കലാപങ്ങള്&#x200d; പടര്&#x200d;ത്തുന്നത് ഇത്തരം കഥകളാണ്. ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് ഉത്തര്&#x200d;പ്രദേശില്&#x200d; നുണകള്&#x200d; ലാവപോലെ പടര്&#x200d;ന്നു. എസ്.എം.എസ് ആയും വായ്‌മൊഴിയായും വാട്‌സ്അപ് സന്ദേശമായും പ്രചരിച്ചു. സംഘടിതമായി ഹൈന്ദവ സേനകള്&#x200d; മുസ്ലീം പ്രദേശങ്ങള്&#x200d; ആക്രമിച്ചു. പ്രതിരോധത്തിന് ന്യൂനപക്ഷങ്ങള്&#x200d; സംഘടിച്ചു. സ്വയം ഗെറ്റോവൈസ് ചെയ്തു. സുരക്ഷിതത്വമാണ് പ്രധാനം.</p>
<p>നജീബിനെ കണ്ടെത്താന്&#x200d; വൈകുന്നതില്&#x200d; പ്രതിഷേധിച്ച് ജെ.എന്&#x200d;.യു കാമ്പസില്&#x200d; വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്&#x200d; ഒന്നിച്ച് ചേര്&#x200d;ന്നതിന്റെ അന്നാണ് ഡല്&#x200d;ഹിയിലെത്തിയത്. പ്രകാശ്കാരാട്ടിന്റേയും ശശിതരൂരിന്റേയും അരവിന്ദ് കെജ്‌രിവാളിന്റേയും മണിശങ്കര്&#x200d; അയ്യരുടെയും ആനിരാജയുടെയും പ്രസംഗങ്ങള്&#x200d; കേട്ടു. ഹൃദയം നുറുങ്ങി നജീബിന്റെ ഉമ്മ കരയുന്നത് കണ്ട് ശരീരം തളര്&#x200d;ന്നു. നജീബിന്റെ ഉമ്മയുടെ കരച്ചിലിന് ശേഷമാണ് കെജ്‌രിവാള്&#x200d; പ്രസംഗിച്ചത്. പക്ഷേ, കാര്യം വ്യക്തമായി പറഞ്ഞു.ട</p>
<p>&#8216;നജീബിന്റെ ഉമ്മയ്ക്ക് നീതി തേടിയല്ല, നജീബിന്റെ ഉമ്മയോട് സഹതപിച്ചല്ല ഞാനിവിടെ വന്നത്. നിങ്ങളും അതു ചെയ്യരുത് എന്ന് ഞാന്&#x200d; കരുതുന്നു. എന്റെ മകനേയും ഇതേ സാഹചര്യത്തില്&#x200d; കാണാതാകാം. ബി.ജെ.പി ഭരിക്കുമ്പോള്&#x200d; ആ.എസ്.എസ്എബിവിപി ഗുണ്ടായിസം നടപ്പിലാകുമ്പോള്&#x200d; ഈ രാജ്യത്ത് അവര്&#x200d;ക്കെതിരെ ശബ്ദിക്കുന്ന ആരും സുരക്ഷിതരല്ല. അതുകൊണ്ട് ഇത് കാമ്പസിന്റെ മാത്രം പ്രശ്‌നമല്ല. സമരം ചെയ്യേണ്ടത് കാമ്പസിലല്ല, കാമ്പസുകള്&#x200d;ക്ക് പുറത്താണ്. ഇന്ത്യ ഗേറ്റിലാണ്, മറ്റ് സംസ്ഥാന ആസ്ഥാനങ്ങളിലാണ്&#8217;</p>
<hr />
<h5><span style="color: #000080;"><strong>നജീബ് നജീബ് ആയതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത് എന്ന വാസ്തവം അതുകൊണ്ട് ഇല്ലാതാകില്ലല്ലോ. ഒരു കന്നയ്യ കുമാറിനേയോ അനിബാന്&#x200d; ഭട്ടാചാര്യയേയോ നജീബിനെ അപ്രത്യക്ഷമാക്കുന്നത് പോലെ എളുപ്പത്തില്&#x200d; അപ്രത്യക്ഷമാക്കാനാവില്ല. ആദ്യം അവരെ മാവോയിസ്റ്റാക്കണം, പിന്നെ അവരുടെ പക്കല്&#x200d; നിന്ന് നിരോധിക്കപ്പെട്ട രേഖകള്&#x200d; കണ്ടുപിടിക്കണം, കുറച്ചു പണിയുണ്ട്. നജീബിന് നജീബായാല്&#x200d; മാത്രം മതി, തീവ്രവാദിയാകാനും ഇന്ത്യാവിരുദ്ധനാകാനും.</strong></span></h5>
<hr />
<p>വ്യക്തമായ പ്രസംഗമാണ്. അദ്ദേഹത്തിന്റെ പാര്&#x200d;ട്ടിയോ അദ്ദേഹമോ ഇതിനെ ഒരു ന്യൂനപക്ഷ വേട്ട എന്ന നിലയില്&#x200d; മാത്രം കാണുന്നുണ്ടാകില്ല. പക്ഷേ നജീബ് നജീബ് ആയതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത് എന്ന വാസ്തവം അതുകൊണ്ട് ഇല്ലാതാകില്ലല്ലോ. ഒരു കന്നയ്യ കുമാറിനേയോ അനിബാന്&#x200d; ഭട്ടാചാര്യയേയോ നജീബിനെ അപ്രത്യക്ഷമാക്കുന്നത് പോലെ എളുപ്പത്തില്&#x200d; അപ്രത്യക്ഷമാക്കാനാവില്ല. ആദ്യം അവരെ മാവോയിസ്റ്റാക്കണം, പിന്നെ അവരുടെ പക്കല്&#x200d; നിന്ന് നിരോധിക്കപ്പെട്ട രേഖകള്&#x200d; കണ്ടുപിടിക്കണം, കുറച്ചു പണിയുണ്ട്. നജീബിന് നജീബായാല്&#x200d; മാത്രം മതി, തീവ്രവാദിയാകാനും ഇന്ത്യാവിരുദ്ധനാകാനും. മറുവശത്ത് മായാകോട്‌നാനി എന്നോ ബാബുബജ്‌രംഗി എന്നോ ബാല്&#x200d;താക്കറെ എന്നോ അമിത്ഷാ എന്നോ പേര് പറഞ്ഞാ മതി, നിങ്ങളുടെ ദേശീയതയും ദേശസ്‌നേഹവും സംശയിക്കാന്&#x200d; തെളിവുകളൊന്നും പോരാതെ വരും.</p>
<p>കഴിഞ്ഞ ദിവസം വളരെ കാലത്തിന് ശേഷം ഒരു പഴയ സുഹൃത്തിനെ കണ്ടു. സോഷ്യല്&#x200d; മീഡിയയിലൊന്നും ഇല്ലാത്തയാളാണ്. കുറച്ചു നേരമേ ഒരുമിച്ചുണ്ടായിരുന്നുള്ളൂ. പിരിഞ്ഞു പോകുന്നതിന് മുമ്പ് ഒരു കാര്യം കൂടി പറഞ്ഞിട്ടുപോയി ഇക്കാലത്തിനിടയില്&#x200d; നാട്ടില്&#x200d; വര്&#x200d;ദ്ധിച്ചത് ആള്&#x200d;ദൈവങ്ങളും മുസ്ലീം തീവ്രവാദവുമാണ്. നല്ലവനായ മനുഷ്യനാണ്. ആളുകളെ കുറിച്ച് ദുഷിച്ച് പറയാനോ കുത്തിത്തിരിപ്പ് ഉണ്ടാക്കാനോ താത്പര്യമില്ലാത്ത ആള്&#x200d;. അങ്ങനെയുള്ള ആളുകളുടെ ഉള്ളിലും എത്രയെളുപ്പത്തിലാണ് സംഘ അജണ്ടകള്&#x200d; ശക്തിപ്പെടുന്നത്. എനിക്കറിയാം അദ്ദേഹത്തിന്റെ പ്രദേശം. എത്രയോ കാലമായി ശക്തമായ ആര്&#x200d;.എസ്.എസ് സ്വാധീനമുള്ള സ്ഥലമാണ്. ദേശീയ തലത്തില്&#x200d; ബി.ജെ.പി തീവ്രവാദം വ്യക്തമായും ശക്തമാകുന്ന കാലം. എങ്ങനെയാണ് മറിച്ചൊരു വാദം അദ്ദേഹത്തിന്റെ തലയില്&#x200d; പടരുന്നത്? മതവിശ്വാസത്തിന്റെ പേരില്&#x200d; മാസങ്ങളോളം ഒരു ചെറിയ പെണ്&#x200d;കുട്ടിയെ പട്ടിണിക്കിട്ട് കൊന്നവര്&#x200d;ക്ക് എന്തു സംഭവിച്ചു? അവര്&#x200d;ക്കെതിരെ കേസുണ്ടോ? അറസ്റ്റുണ്ടായോ? ജൈനമതത്തിന്റെ ഏതെങ്കിലും പ്രമുഖര്&#x200d; ആ വിഷയത്തെ തള്ളിപ്പറയേണ്ടതാണ് എന്ന് അവര്&#x200d;ക്കോ മറ്റുള്ളവര്&#x200d;ക്കോ തോന്നിയോ? മുലപ്പാലിന്റെ പേരില്&#x200d; ആരെല്ലാം ആരോടെല്ലാം മാപ്പു പറഞ്ഞു, ആരെയൊക്കെ തള്ളിപ്പറഞ്ഞു. എത്ര തീവ്രവായി നാം ചര്&#x200d;ച്ച ചെയ്തു.</p>
<p>ജീവിച്ചിരിക്കുന്ന കാലം എത്രമാത്രം ഭീതിദമാണെന്ന് ഇടയ്ക്കിടയ്ക്കിടെ ഇങ്ങനെ ഓര്&#x200d;ക്കുന്നുവെന്ന് മാത്രം. അങ്ങനെ ഒരു കാലത്താണ് രാഷ്ട്രീയനന്മ കൊണ്ട് അതിശയിപ്പിച്ചിരുന്ന, സുതാര്യവും സുവ്യക്തവുമായ രാഷ്ട്രീയപ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തിയിരുന്ന, ഒരു നേതാവ് കുറ്റകരമായ പ്രസ്താവനകള്&#x200d; നടത്തുന്നത്. പ്രതീക്ഷകള്&#x200d; അവസാനിക്കാത്തതുകൊണ്ടാണ് അതില്&#x200d; നിരാശയും കോപമുണ്ടാകുന്നത്. ഭരണകൂടത്തിന്റെ ആയുധമാണ് പോലീസിനെന്ന് പറഞ്ഞിരുന്ന, അനുഭവ ചരിത്രമുള്ള ഇടതുപക്ഷം ഭരിക്കുമ്പോഴാണ് സമൂഹത്തിലെ ഏറ്റവും ദരിദ്രരും പിന്നാക്കക്കാരും പോലീസ് സ്റ്റേഷനുകളില്&#x200d; പീഢിപ്പിക്കപ്പെടുന്നത്, ആദിവാസി പെണ്&#x200d;കുട്ടികളെ നിര്&#x200d;ബാധം ഉപദ്രവിക്കപ്പെടുന്നത് തടയാന്&#x200d; ഭരണകൂടത്തിന് കഴിയാതിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blog-sreejith-divakaran-01.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
