<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>STORY &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/story/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 23 Jul 2023 06:23:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>STORY &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നിർമാണത്തൊഴിലാളിയായി തുടക്കം ; ബുർജ് ഖലീഫയിൽ ഫ്ലാറ്റ് വാങ്ങുന്ന ആദ്യ മലയാളിയായി ദിലീപ്</title>
		<link>https://www.chandrikadaily.com/uae-story0dileep-burjkhaleefa.html</link>
					<comments>https://www.chandrikadaily.com/uae-story0dileep-burjkhaleefa.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 23 Jul 2023 06:23:41 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[STORY]]></category>
		<category><![CDATA[ua]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265933</guid>

					<description><![CDATA[.ജോലിയും ജീവിതവും പരസ്പരം ബാലൻസ് ചെയ്യുന്ന സെമി റിട്ടർയർമെന്റ് ജീവിതമാണ് 2012 മുതൽ ദിലീപ് ജീവിക്കുന്നത് .ജോലിയും ബിസിനസും ഹോബിയാക്കുക. പണംകൊണ്ട് മാത്രം ഒരിക്കലും സന്തോഷം കണ്ടെത്താൻ കഴിയില്ലെന്നാണ് ജീവിതത്തിൽ പഠിച്ച വലിയ പാഠം.’ എന്നും ദിലീപ് പറയുന്നു.]]></description>
										<content:encoded><![CDATA[<p>സിവിൽ എൻജിനീയറിങ് ഡിപ്ലോമയുമായി, ലേബർ വീസയിൽ ദുബായിലെത്തിയ ആ 22 വയസ്സുകരൻ 900 ദിർഹം ശമ്പളത്തിന് നിർമാണത്തൊഴിലാളിയായാണ് പ്രവാസ ജീവിതം ആരംഭിച്ചത്.32 വർഷം കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ തന്റെ ജീവിതത്തിലെ അവിശ്വസനീയമായ മാറ്റങ്ങൾ കണ്ട് അഭുതപ്പെടുകയാണ് അയാൾ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ഫ്ലാറ്റ് വാങ്ങുന്ന ആദ്യ മലയാളിയായി മാറിയിരിക്കുകയാണ് ഇപ്പോൾ എടപ്പാൾ സ്വദേശിയും ദുബായിലെ പ്രോപ്പർട്ടി ഡവലപ്പറുമായ ദിലീപ് (54).ദുബായിൽ അതിസമ്പന്നർ മാത്രം താമസിക്കുന്ന എമിറേറ്റ്സ് ഹില്ലിൽ വില്ല സ്വന്തമാക്കിയ ആദ്യ യുവ ഇന്ത്യക്കാരൻ .ഗോൾഫ് ക്ലബ്ബിൽ അംഗത്വം നേടാൻ ഗോൾഫ് പഠിച്ച ദിലീപ് രണ്ടു തവണ യുഎഇയെ പ്രതിനിധീകരിച്ച് രാജ്യാന്തര ഗോൾഫ് ചാംപ്യൻഷിപ്പിൽ മത്സരിച്ചു. ഐപിഎല്ലിൽ ആദ്യ കേരള ടീമിന്റെ ഉടമകളിലൊരാളായി.കോടികൾ വിലമതിക്കുന്ന 12 അത്യാഢംബര കാറുകളുടെ ഉടമ.അത്യപൂർവവും അമൂല്യവുമായ വാച്ചുകൾ, ലോകോത്തര കായിക താരങ്ങളുടെ കയ്യൊപ്പ് പതിഞ്ഞ ബൂട്ടുകൾ,ബാറ്റുകൾ തുടങ്ങി അമൂല്യ ശേഖരങ്ങൾ.</p>
<p>സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ നടത്തണമെന്ന് അതിതീവ്രമായി ആഗ്രഹിച്ചപ്പോൾ സ്വപ്നങ്ങൾ ഒന്നൊന്നായി യാഥാർഥ്യമാക്കാൻ പ്രപഞ്ചം മുഴുവൻ അദ്ദേഹത്തിനൊപ്പം നിന്ന കഥയാണ് ദിലീപിന്റേത്.ദിലീപ് തന്റെ വിജയകഥയുടെ സൂത്രവാക്യമായി പറയുന്നതിങ്ങനെ.‘അവർക്കു പറ്റുമെങ്കിൽ എന്തുകൊണ്ട് എനിക്കു പറ്റില്ല’ എന്ന ചോദ്യത്തിൽനിന്നാണ് എന്റെ ഓരോ വലിയ ഉത്തരവും രൂപപ്പെട്ടത്.ആ നേട്ടങ്ങൾ ആരുമായും മത്സരിക്കാനല്ല. ആരെയെങ്കിലും മറികടക്കണമെന്ന ലക്ഷ്യവുമില്ല. അദ്ദേഹം പറയുന്നു.ജോലിയും ജീവിതവും പരസ്പരം ബാലൻസ് ചെയ്യുന്ന സെമി റിട്ടർയർമെന്റ് ജീവിതമാണ് 2012 മുതൽ ദിലീപ് ജീവിക്കുന്നത് .ജോലിയും ബിസിനസും ഹോബിയാക്കുക. പണംകൊണ്ട് മാത്രം ഒരിക്കലും സന്തോഷം കണ്ടെത്താൻ കഴിയില്ലെന്നാണ് ജീവിതത്തിൽ പഠിച്ച വലിയ പാഠം.’ എന്നും ദിലീപ് പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uae-story0dileep-burjkhaleefa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെറുകഥയില്&#x200d; തിളങ്ങിയ സതീഷ് ബാബു</title>
		<link>https://www.chandrikadaily.com/satish-babu-who-shined-in-short-story.html</link>
					<comments>https://www.chandrikadaily.com/satish-babu-who-shined-in-short-story.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 24 Nov 2022 11:44:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Literature]]></category>
		<category><![CDATA[News]]></category>
		<category><![CDATA[STORY]]></category>
		<category><![CDATA[Writers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=223304</guid>

					<description><![CDATA[പ്രമുഖ കഥാകൃത്ത് അന്തരിച്ച സതീഷ് ബാബു പയ്യന്നൂര്&#x200d; തിളങ്ങിയത് അധികവും തന്റെ ചെറുകഥകളിലൂടെയായിരുന്നു. ഗൃഹാതുരതയായിരുന്നു അവയുടെ മുഖമുദ്ര. മനുഷ്യന്റെ വേദനകള്&#x200d; അവയില്&#x200d; ഉള്&#x200d;ചേര്&#x200d;ന്നു. കഥാരചനയില്&#x200d; നിന്ന് ഇടക്കാലത്ത് വിട്ടു നിന്ന ശേഷം തിരിച്ചു വന്ന് എഴുതിയ കഥകളുടെ സമാഹാരം സീന്&#x200d; ഓവര്&#x200d; എന്ന പേരില്&#x200d; കഴിഞ്ഞ വര്&#x200d;ഷം പ്രസിദ്ധീകരിച്ചു. ഇത് കഥാകൃത്തിന്റെ ജീവിതത്തിന്റെ തന്നെ പ്രതീകാത്മകതയായി. കഴിഞ്ഞ ഓഗസ്റ്റില്&#x200d; ദൈവ പുര എന്ന നോവല്&#x200d; പ്രസിദ്ധീകരിച്ചത് ഫിംഗര്&#x200d; ബുക്‌സാണ്. മലയാളത്തിലെ മികച്ച ക്ഥാ കൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് നിരൂപകന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>പ്രമുഖ കഥാകൃത്ത് അന്തരിച്ച സതീഷ് ബാബു പയ്യന്നൂര്&#x200d; തിളങ്ങിയത് അധികവും തന്റെ ചെറുകഥകളിലൂടെയായിരുന്നു. ഗൃഹാതുരതയായിരുന്നു അവയുടെ മുഖമുദ്ര. മനുഷ്യന്റെ വേദനകള്&#x200d; അവയില്&#x200d; ഉള്&#x200d;ചേര്&#x200d;ന്നു. കഥാരചനയില്&#x200d; നിന്ന് ഇടക്കാലത്ത് വിട്ടു നിന്ന ശേഷം തിരിച്ചു വന്ന് എഴുതിയ കഥകളുടെ സമാഹാരം സീന്&#x200d; ഓവര്&#x200d; എന്ന പേരില്&#x200d; കഴിഞ്ഞ വര്&#x200d;ഷം പ്രസിദ്ധീകരിച്ചു. ഇത് കഥാകൃത്തിന്റെ ജീവിതത്തിന്റെ തന്നെ പ്രതീകാത്മകതയായി.</p>
<p>കഴിഞ്ഞ ഓഗസ്റ്റില്&#x200d; ദൈവ പുര എന്ന നോവല്&#x200d; പ്രസിദ്ധീകരിച്ചത് ഫിംഗര്&#x200d; ബുക്‌സാണ്. മലയാളത്തിലെ മികച്ച ക്ഥാ കൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് നിരൂപകന്&#x200d; കൂടിയായ പ്രസാധകന്&#x200d; കുഞ്ഞിക്കണ്ണന്&#x200d; വാണിമേല്&#x200d; പറഞ്ഞു. ഇക്കഴിഞ്ഞ മാതൃഭൂമി ഓണപ്പതിപ്പില്&#x200d; എഴുതിയ കഥയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/satish-babu-who-shined-in-short-story.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരും നുണകളില്&#x200d; നിര്&#x200d;മിച്ച കേരള സ്റ്റോറി</title>
		<link>https://www.chandrikadaily.com/a-kerala-story-based-on-perum-lies.html</link>
					<comments>https://www.chandrikadaily.com/a-kerala-story-based-on-perum-lies.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 15 Nov 2022 17:07:19 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[article]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[STORY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221866</guid>

					<description><![CDATA[കേരള മുന്&#x200d; മുഖ്യമന്ത്രിയും മുതിര്&#x200d;ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്&#x200d; 2010 ജൂലൈ 24 ന് ഡല്&#x200d;ഹിയില്&#x200d; നടത്തിയ വാര്&#x200d;ത്താസമ്മേളനമാണ് തങ്ങളുടെ പ്രമേയത്തിനു തെളിവായി സിനിമയുടെ പിന്നണിയിലുള്ളവര്&#x200d; ചൂണ്ടി കാണിക്കുന്നത്. കേരളത്തെ മുസ്‌ലിം രാജ്യമാക്കാന്&#x200d; ചിലര്&#x200d; ശ്രമിക്കുകയാണെന്നും 20 വര്&#x200d;ഷംകൊണ്ട് കേരളത്തെ ഇസ്‌ലാമിക രാജ്യമാക്കുമെന്നാണ് അന്ന് വി.എസ് പറഞ്ഞത്.]]></description>
										<content:encoded><![CDATA[<p><strong>റസാഖ് ആദൃശ്ശേരി</strong></p>
<p>&#8216;കേരള സ്റ്റോറി&#8217;യെന്ന സിനിമയുടെ ടീസറില്&#x200d; ഹിന്ദി സിനിമാതാരം അദാ ശര്&#x200d;മ്മ പര്&#x200d;ദ്ദയും നിഖാബും ധരിച്ച് പ്രത്യക്ഷ്യപ്പെട്ടു പറയുന്നത് &#8216;തനിക്ക് ഒരു നഴ്‌സാകാനായിരുന്നു ആഗ്രഹമെന്നും എന്നാല്&#x200d; താന്&#x200d; ഇപ്പോള്&#x200d; ഒരു തീവ്രവാദിയാണെന്നും അഫ്ഗാനിസ്ഥാനില്&#x200d; ജയിലില്&#x200d; ആണെന്നുമാണ്. കേരളത്തില്&#x200d;നിന്നും 32,000 ത്തോളം യുവതികളെ മതപരിവര്&#x200d;ത്തനം നടത്തി ഐ.എസില്&#x200d; ചേര്&#x200d;ത്തെന്നു അവകാശപ്പെടുന്ന സിനിമയുടെ ആദ്യ ടീസര്&#x200d; ഏഴ് മാസങ്ങള്&#x200d;ക്ക്മുമ്പ് അണിയറ പ്രവര്&#x200d;ത്തകര്&#x200d; പുറത്ത്‌വിട്ടിരുന്നു. കേരള മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്&#x200d; കേരളത്തിലെ ലൗ ജിഹാദിനെക്കുറിച്ച് നടത്തിയ വാര്&#x200d;ത്താസമ്മേളനത്തിന്റെ ഒരു ഭാഗമായിരുന്നു ആദ്യ ടീസറില്&#x200d; ഉണ്ടായിരുന്നത്. ആ വീഡിയോയിലുള്ള സബ്‌ടൈറ്റിലില്&#x200d; അര്&#x200d;ധരാത്രി ആയിട്ടും നിങ്ങളുടെ പെണ്&#x200d;കുട്ടി വീട്ടില്&#x200d; തിരിച്ചെത്തിയില്ലെങ്കില്&#x200d; നിങ്ങള്&#x200d;ക്ക് എന്തായിരിക്കും അനുഭവപ്പെടുക എന്നു ചോദിക്കുന്നതോടൊപ്പം കേരളത്തില്&#x200d; കഴിഞ്ഞ 12 വര്&#x200d;ഷമായി നിരവധി പെണ്&#x200d;കുട്ടികളെ കാണാതാവുകയും അവര്&#x200d; പിന്നീട് വീട്ടിലേക്ക് തിരിച്ചു വന്നിട്ടില്ലെന്നുമാണ് പറയുന്നത്.</p>
<p>&#8216;കേരളത്തിലെ മനോഹരമായ കായലുകള്&#x200d;ക്ക് പിന്നില്&#x200d;, കാണാതായ 32,000 സ്ത്രീകളുടെ ഭീകരകഥയുണ്ട്. ഭീതിജനകവും ഹൃദയഭേദകവുമായ സമൂഹത്തിന്റെ ഇരുണ്ട ചിത്രത്തിന്റെ ഒരു ചെറിയ ഭാഗം &#8216;ദി കേരള സ്റ്റോറി&#8217; വെളിപ്പെടുത്തുന്നു&#8217;. എന്നാണ് ടീസറിന്റെ താഴെ കൊടുത്തിരിക്കുന്നത്. സുദീപ് തോ സെന്&#x200d; സംവിധാനം ചെയ്യുന്ന ചിത്രം നിര്&#x200d;മിച്ചിരിക്കുന്നത് വിപുല്&#x200d; അമൃത് ലാല്&#x200d;ഷായാണ്. സത്യവുമായി ഒരു ബന്ധവുമില്ലാത്ത ഈ സിനിമ അവതരണത്തിലൂടെ മുസ്‌ലിംകളോടുള്ള വെറുപ്പും വിദ്വേഷവും വര്&#x200d;ധിപ്പിക്കുകയും ഒപ്പം കേരളത്തെ ഇകഴ്ത്തി കാണിക്കുകയുമാണ് ലക്ഷ്യംവെച്ചിട്ടുള്ളത്.</p>
<p>കേരള മുന്&#x200d; മുഖ്യമന്ത്രിയും മുതിര്&#x200d;ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്&#x200d; 2010 ജൂലൈ 24 ന് ഡല്&#x200d;ഹിയില്&#x200d; നടത്തിയ വാര്&#x200d;ത്താസമ്മേളനമാണ് തങ്ങളുടെ പ്രമേയത്തിനു തെളിവായി സിനിമയുടെ പിന്നണിയിലുള്ളവര്&#x200d; ചൂണ്ടി കാണിക്കുന്നത്. കേരളത്തെ മുസ്‌ലിം രാജ്യമാക്കാന്&#x200d; ചിലര്&#x200d; ശ്രമിക്കുകയാണെന്നും 20 വര്&#x200d;ഷംകൊണ്ട് കേരളത്തെ ഇസ്‌ലാമിക രാജ്യമാക്കുമെന്നാണ് അന്ന് വി.എസ് പറഞ്ഞത്. &#8216;ഒരു നുണയുടെ വലുപ്പമാണതിന്റെ വിശ്വാസം&#8217; എന്നു പറഞ്ഞത് അഡോള്&#x200d;ഫ് ഹിറ്റ്‌ലറാണ്. ഈ വാക്കുകളെ അനര്&#x200d;ത്ഥമാക്കുംവിധം വി.എസിന്റെ വലിയ &#8216;നുണ&#8217; സമൂഹത്തില്&#x200d; വന്&#x200d; പ്രതികരണങ്ങളുണ്ടാക്കി. ഇതിന്റെ ചുവടുപിടിച്ചു ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്&#x200d; സംഘ്പരിവാറും ബി.ജെ.പിയും വലിയ വിവാദങ്ങളുയര്&#x200d;ത്തുകയും മുസ്‌ലിം സമുദായത്തെ അരക്ഷിതാവസ്ഥയിലാക്കുകയും ചെയ്തു. തുടര്&#x200d;ന്നു മുസ്‌ലിം യുവാക്കള്&#x200d;ക്കെതിരെ നിരവധി ആക്രമണങ്ങള്&#x200d; വിവിധ സ്ഥലങ്ങളിലുണ്ടായി. പലയിടത്തും പൊലീസ് വ്യാജ ആരോപണങ്ങള്&#x200d; ഉന്നയിച്ചു അവരെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. ബി. ജെ.പി യു.പിയിലും ഗുജറാത്തിലുമൊക്കെ വ്യാപകമായി &#8216;വി.എസ് വര്&#x200d;ത്തമാനം&#8217; തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുകയും ചെയ്തു.</p>
<p>പലപ്പോഴും സി.പി.എം നേതാക്കളുടെ ഈ നിലപാട് കേരളത്തില്&#x200d; ഇരുപത്തേഴ് ശതമാനത്തോളം വരുന്ന മുസ്‌ലിം സമൂഹത്തെ ബി.ജെ.പി ആഗ്രഹിച്ച ദ്വന്ദ്വത്തിലേക്ക് കൂട്ടിയിണക്കാന്&#x200d; മാത്രമേ സഹായിച്ചിട്ടുള്ളു. ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകള്&#x200d;ക്ക് കരുത്ത്പകരാന്&#x200d; ശ്രമിക്കേണ്ടതിനുപകരം, സി.പി.എം മുസ്‌ലിംകളെ ഫാസിസ്റ്റുകള്&#x200d;ക്ക് എറിഞ്ഞുകൊടുക്കാനും ജാതി ഹിന്ദുത്വ ധ്രുവീകരണത്തിന്റെ അരികുപറ്റി താല്&#x200d;ക്കാലിക നേട്ടം കൊയ്യാനുമാണ് ശ്രമിക്കാറുള്ളത്. രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയുള്ള ഈ നുണ പറച്ചിലുകള്&#x200d; സംഘ്പരിവാര്&#x200d; കാഴ്ചപ്പാടുള്ളവര്&#x200d; സിനിമകളും നോവലുകളും ആക്കുന്നുവെന്നേയുള്ളു. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തില്&#x200d; മുസ്‌ലിംകളെകുറിച്ച് തെറ്റിദ്ധാരണാപരമായ പരാമര്&#x200d;ശങ്ങള്&#x200d; നടത്തി, വീണ്ടും കുളം കലക്കി മീന്&#x200d; പിടിക്കാന്&#x200d; കേരള സ്റ്റോറിയിലൂടെ സംഘ്പരിവാര്&#x200d; ശ്രമിക്കുമ്പോള്&#x200d; വി.എസിന്റെയും സി.പി.എമ്മിന്റെയും വ്യാജ പ്രചാരണങ്ങള്&#x200d; അവര്&#x200d;ക്ക് മുതല്&#x200d;കൂട്ടായി മാറുന്നു. മാര്&#x200d;ക്‌സിസ്റ്റ്പാര്&#x200d;ട്ടിയും ബി.ജെ.പിയും ഭായി ഭായി കളിക്കുമ്പോള്&#x200d; അതിനു സമൂഹം കൊടുക്കേണ്ടിവരുന്ന വിലയെക്കുറിച്ചു സി.പി.എം ഒരിക്കലും ചിന്തിക്കുന്നേയില്ല എന്നതാണ് ഖേദകരം.</p>
<p>മുസ്‌ലിംകളെ തീവ്രവാദികളും ദേശവിരുദ്ധരുമാക്കി ചിത്രീകരിക്കുന്നതില്&#x200d; ഇന്ത്യന്&#x200d; സിനിമകള്&#x200d;ക്ക് അനല്&#x200d;പമായ പങ്കുണ്ട്. എല്ലാ ഭാഷകളിലും ഇത്തരം സിനിമകള്&#x200d; നിര്&#x200d;മിക്കപ്പെടുന്നുണ്ടെങ്കിലും ബോളിവുഡ് സിനിമകളാണ് ഇതില്&#x200d; ഒന്നാം സ്ഥാനത്ത്. ഇന്ത്യയില്&#x200d; മാത്രമല്ല, ലോകത്ത് എല്ലായിടത്തും ബോളിവുഡ് സിനിമകള്&#x200d; പ്രദര്&#x200d;ശിക്കപ്പെടുന്നു. അപ്പോള്&#x200d; അതിന്റെ കാഴ്ചക്കാരും കൂടുതലായിരിക്കും. സമൂഹത്തില്&#x200d; സിനിമകള്&#x200d; സൃഷ്ടിക്കുന്ന സ്വാധീനം ചെറുതല്ല. തീവ്രവാദം പോലെയുള്ള വിവാദാത്മകമായ വിഷയങ്ങളെ പ്രശ്‌നവത്കരിക്കുന്നതില്&#x200d; ബോളിവുഡ് സിനിമകള്&#x200d; ഏറെ മുന്നിലാണ്. അപ്പോള്&#x200d; അത് പ്രേക്ഷകരിലുണ്ടാക്കുന്ന മനോഭാവം എത്ര വലുതായിരിക്കും? ഇസ്‌ലാം വിരുദ്ധത പ്രമേയമാക്കിയ ബോളിവുഡ് സിനിമകളും മറ്റു ഭാഷാ ചിത്രങ്ങളും നിര്&#x200d;മിക്കുന്നതിലൂടെ അതിന്റെ അണിയറ പ്രവര്&#x200d;ത്തകര്&#x200d;ക്ക് സാമ്പത്തിക നേട്ടത്തിനുപുറമെ മറ്റു പല ലക്ഷ്യങ്ങളുമുണ്ട്.</p>
<p>ബി.ജെ.പി സര്&#x200d;ക്കാരുകളുടെ രാഷ്ട്രീയ അജണ്ടകളും നയങ്ങളും ബോളിവുഡിന്റെ സമീപനങ്ങളെ ആവേശിച്ചിരിക്കുന്നുവെന്നതിന് ധാരാളം പഠനങ്ങള്&#x200d; പുറത്തുവന്നിട്ടുണ്ട്. ഏതാനും മാസങ്ങള്&#x200d;ക്ക് മുമ്പ് പുറത്തിറങ്ങിയ &#8216;ദി കശ്മീര്&#x200d; ഫയല്&#x200d;സ്&#8217; ഉദാഹരണം. കശ്മീരില്&#x200d; മുസ്‌ലിം തീവ്രവാദികള്&#x200d; 4000 ത്തോളം കശ്മീരി പണ്ഡിറ്റുകളെ കൊല ചെയ്തുവെന്ന പെരുംനുണയാണ് സിനിമ പറയുന്നത്. സംഘ്പരിവാര്&#x200d; ആശയമായ &#8216;വെറുപ്പ്&#8217; പ്രചരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ നിര്&#x200d;മിക്കുന്ന ഇത്തരം സിനിമകള്&#x200d;ക്ക് സര്&#x200d;ക്കാരിന്റെ പൂര്&#x200d;ണ പിന്തുണയും സഹായവും ലഭിക്കുന്നു. ദി കശ്മീര്&#x200d; ഫയല്&#x200d;സ് എന്ന ചിത്രത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പോലും പ്രശംസിക്കുകയും ടിക്കറ്റുകള്&#x200d;ക്ക് നികുതിയിളവ് നല്&#x200d;കുകയും ചെയ്തു. മുസ്‌ലിം ഐഡന്റിറ്റിയും തീവ്രവാദവും തമ്മില്&#x200d; പ്രതീകാത്മക ബന്ധമുണ്ടെന്നു സ്ഥാപിക്കാനുള്ള ശ്രമമാണ് ഇതിലൂടെയെല്ലാം നടത്തുന്നത്. അതിന് സംഘ്പരിവാര്&#x200d; സര്&#x200d;വ പ്രോല്&#x200d;സാഹനവും നല്&#x200d;കുകയും ചെയ്യുന്നു.</p>
<p>താടിയെന്നത് തീവ്രവാദിയുടെ രൂപമാണെന്ന നരേഷനാണിപ്പോള്&#x200d; സിനിമകളിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക സിംബലുകളെല്ലാം ഭീകരവാദ രൂപമായി പരിവര്&#x200d;ത്തനം ചെയ്യപ്പെട്ടു. താടിയും തൊപ്പിയും വെച്ച വില്ലന്&#x200d;, കൈയില്&#x200d; തസ്ബീഹ് മാല. അയാള്&#x200d;ക്ക് ചുറ്റും ഷല്&#x200d;വാര്&#x200d; ഖമീസും ഷാളും ധരിച്ച തോക്കുധാരികള്&#x200d;. അവര്&#x200d; ഇന്ത്യന്&#x200d; വിരുദ്ധ മുദ്രാവാക്യങ്ങള്&#x200d; മുഴക്കുന്നു. എത്രയോ സിനിമകളിലെ പതിവുകാഴ്ചകളാണിതൊക്കെ. താടിവെച്ച ആളുകളെ കാണേണ്ട താമസം കുട്ടികള്&#x200d; പോലും &#8216;ഭീകരവാദി&#8217;കളെന്നു വിളിക്കുന്ന അവസ്ഥയുണ്ടാക്കിയതും പൊതുമണ്ഡലത്തില്&#x200d; മുസ്‌ലിംകള്&#x200d; ദേശവിരുദ്ധരാണെന്ന മനോഭാവം ഉണ്ടാക്കിയെടുത്തതും ഇത്തരം സിനിമകളാണ്. അങ്ങനെ സംഘ്പരിവാറിന്റെ ലക്ഷ്യം എളുപ്പത്തില്&#x200d; പൂവണിയുന്നു.</p>
<p>മുസ്‌ലിം ഐഡന്റിറ്റിയെ പ്രതിലോമ ചിഹ്നങ്ങളായി ചിത്രീകരിക്കുന്നതിലൂടെ മനസ്സിലാവുന്നത്, ഇസ്‌ലാമിന്റെ ചേതോഹരമായ ജീവിത സൗന്ദര്യത്തെ കുറിച്ചു അവരില്&#x200d; ഭൂരിഭാഗവും അജ്ഞരാണ് എന്നുള്ളതാണ്. അല്ലെങ്കില്&#x200d; മുസ്‌ലിം വിരുദ്ധത കുത്തിനിറച്ചാല്&#x200d; തങ്ങളുടെ ഫിലിം ദിവസങ്ങളോളം തിയേറ്ററുകളില്&#x200d; ഓടുമെന്നും അങ്ങനെ ലാഭമുണ്ടാക്കാമെന്നുമുള്ള ചിന്ത അവരെ നയിക്കുന്നുണ്ടാവാം. ഇസ്‌ലാം സൃഷ്ടിക്കുന്ന മൂല്യവത്തായ ഒരു സംസ്‌കാരത്തിന്റെ വളര്&#x200d;ച്ചയോടെ തങ്ങളുടെ ലാഭക്കൊതിയില്&#x200d; അധിഷ്ഠിതമായ ചീഞ്ഞളിഞ്ഞ സംസ്‌കാരത്തിനു അന്ത്യമാവും എന്ന ഭയവും അവരെ അലട്ടുന്നുണ്ടാവാം.</p>
<p>ലോകത്തിനുമുമ്പില്&#x200d; ഇസ്‌ലാമിനെ വികൃതമാക്കി കാണിക്കാന്&#x200d; ഇസ്‌ലാം വിരുദ്ധ ശക്തികള്&#x200d; പല ഗൂഢാലോചനകളും നടത്തിവരുന്നുണ്ട്. സാമ്രാജ്യത്ത ശക്തികള്&#x200d; തന്നെയാണ് പണവും ആയുധവും കൊടുത്ത് ഭീകരവാദ സംഘടനകളെ വളര്&#x200d;ത്തിയെടുക്കുന്നത്. ഐ.എസ്.ഐ.എസ് ഉദാഹരണം. ഇസ്‌ലാമിനു നിരക്കാത്ത എന്തെല്ലാം ക്രൂരതകളാണ് ഈ സംഘടന ചെയ്തിരുന്നത്. ഇതിന്റെ തലവന്&#x200d; ഒരു ജൂതനായിരുന്നുവെന്നാണ് പറയപ്പെട്ടിരുന്നത്. ഇത്തരം തീവ്രവാദ സംഘടനകളുമായി മുസ്‌ലിംകള്&#x200d;ക്ക് ഒരു ബന്ധമില്ലെന്നും തീവ്രവാദവും ഭീകരവാദവും ഇസ്‌ലാമിനു അന്യമാണെന്നും സംശയത്തിനിടയില്ലാത്തവിധം പരിശുദ്ധ ഖുര്&#x200d;ആനും പ്രവാചകചര്യയും വെച്ചു ഇസ്‌ലാമിക പണ്ഡിതന്മാര്&#x200d; വ്യക്തമാക്കിയതാണ്. എന്നിട്ടും കേരളത്തില്&#x200d;നിന്നും 32,000 ത്തോളം യുവതികളെ മതപരിവര്&#x200d;ത്തനം നടത്തി ഐ.എസില്&#x200d; ചേര്&#x200d;ത്തുവെന്നു ഒരു സിനിമ പറയുമ്പോള്&#x200d; അത് കേരള സംസ്ഥാനത്തെ ഇകഴ്ത്തികെട്ടാനുള്ള ശ്രമം തന്നെയാണ്. ഇതിനെതിരെ ഉത്തരവാദപ്പെട്ടവര്&#x200d; മൗനം പാലിക്കുകയല്ല വേണ്ടത്, സിനിമക്കെതിരെ ശിക്ഷാനടപടികള്&#x200d; സ്വീകരിക്കണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-kerala-story-based-on-perum-lies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട്ടെ ഭാസ്‌കരേട്ടന്റെ മില്&#x200d;ക്ക് സര്&#x200d;ബത്ത് ഇനിയില്ല; കട ഒഴിയുന്നു</title>
		<link>https://www.chandrikadaily.com/kozhikode-bhaskaretans-milk-sorbet-is-no-more-the-store-is-empty.html</link>
					<comments>https://www.chandrikadaily.com/kozhikode-bhaskaretans-milk-sorbet-is-no-more-the-store-is-empty.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 13 Nov 2022 10:35:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[calicut]]></category>
		<category><![CDATA[mik]]></category>
		<category><![CDATA[STORY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221604</guid>

					<description><![CDATA[ഹൈക്കോടതി ഉത്തരവിനെ തുടര്&#x200d;ന്നാണ് കട ഒഴിയുന്നത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കോഴിക്കോട്ടെ ഭാസ്‌കരേട്ടന്&#x200d; എന്ന് പറഞ്ഞാല്&#x200d; ആദ്യം ഓര്&#x200d;മയിലെത്തുന്നത് ഒറ്റമുറി കടയില്&#x200d; നിന്ന് പതപ്പിച്ച് തരുന്ന മില്&#x200d;ക്ക് സര്&#x200d;ബത്താണ്. 60 വര്&#x200d;ഷം കോഴിക്കോട്ട് മധുരം പകര്&#x200d;ന്ന കട ഇന്നൊഴിയുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്&#x200d;ന്നാണ് കട ഒഴിയുന്നത്.</p>
<p>കടയുടെ പിന്നിലെ മറ്റ് കടയുടമകള്&#x200d;ക്ക് വഴിയില്ലെന്ന പേരിലാണ് ഇപ്പോള്&#x200d; ഒഴിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയിരുന്നു. കട നിലവിലെ സ്ഥലത്ത് നിന്ന് ഒഴിഞ്ഞാലും മറ്റൊരു സ്ഥലത്ത് തുടങ്ങണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കട എവിടെ തുടങ്ങിയാലും അവിടെ പോയി കുടിക്കുമെന്നാണ് പരിചയക്കാര്&#x200d; പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kozhikode-bhaskaretans-milk-sorbet-is-no-more-the-store-is-empty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുഴ കടന്ന് കടലിലേക്കൊഴുകിയ പ്രണയത്തിന് ഇന്ന് വയസ് 11</title>
		<link>https://www.chandrikadaily.com/karthikeyan-and-rega-love-story-of-fisherman-family.html</link>
					<comments>https://www.chandrikadaily.com/karthikeyan-and-rega-love-story-of-fisherman-family.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Nov 2017 09:49:28 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Boat]]></category>
		<category><![CDATA[indian fisherman]]></category>
		<category><![CDATA[KA MURLEEDHARAN]]></category>
		<category><![CDATA[OCEAN]]></category>
		<category><![CDATA[STORY]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52264</guid>

					<description><![CDATA[കെ.എ മുരളീധരന്‍ തൃശൂര്‍: &#8216;ഇനി കടലില്‍ പോകുമ്പോള്‍ എന്നേയുംകൊണ്ടു പോകണം കൂടെ. ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും ഒരുമിച്ച്&#8217;. നീന്താന്‍പോലും അറിയാത്ത പേടികൊണ്ട് അതുവരെ കടലൊന്നു തൊടാത്ത ഭാര്യ രേഖയുടെ വാക്കുകേട്ട് കാര്‍ത്തികേയന്‍ ഞെട്ടിയ ദിവസത്തിന് ഇന്നേയ്ക്ക് 11 വര്‍ഷം തികയുന്നു. &#8216;പിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാം. ഇന്നുവേണ്ട ഇന്നുവേണ്ട ഓമലാളെയെന്നൊക്കെ&#8217; കാര്‍ത്തികേയന്‍ പറഞ്ഞു നോക്കിയെങ്കിലും രേഖ വിട്ടില്ല. ഒടുവില്‍ കടുത്ത നിര്‍ബന്ധത്തിനൊടുവില്‍ മനസില്ലാ മനസോടെ കാര്‍ത്തികേയന്‍ രേഖയെ കടലിലേയ്ക്ക് കൊണ്ടുപോയതോടെ പിറന്നത് പുതിയൊരു ചരിത്ര റെക്കോര്‍ഡാണ്. ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ.എ മുരളീധരന്&#x200d;</strong></p>
<p>തൃശൂര്&#x200d;: <em>&#8216;ഇനി കടലില്&#x200d; പോകുമ്പോള്&#x200d; എന്നേയുംകൊണ്ടു പോകണം കൂടെ. ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും ഒരുമിച്ച്&#8217;</em>. നീന്താന്&#x200d;പോലും അറിയാത്ത പേടികൊണ്ട് അതുവരെ കടലൊന്നു തൊടാത്ത ഭാര്യ രേഖയുടെ വാക്കുകേട്ട് കാര്&#x200d;ത്തികേയന്&#x200d; ഞെട്ടിയ ദിവസത്തിന് ഇന്നേയ്ക്ക് 11 വര്&#x200d;ഷം തികയുന്നു.</p>
<p>&#8216;പിന്നെയൊരിക്കല്&#x200d; ഞാന്&#x200d; കൊണ്ടുപോകാം. ഇന്നുവേണ്ട ഇന്നുവേണ്ട ഓമലാളെയെന്നൊക്കെ&#8217; കാര്&#x200d;ത്തികേയന്&#x200d; പറഞ്ഞു നോക്കിയെങ്കിലും രേഖ വിട്ടില്ല. ഒടുവില്&#x200d; കടുത്ത നിര്&#x200d;ബന്ധത്തിനൊടുവില്&#x200d; മനസില്ലാ മനസോടെ കാര്&#x200d;ത്തികേയന്&#x200d; രേഖയെ കടലിലേയ്ക്ക് കൊണ്ടുപോയതോടെ പിറന്നത് പുതിയൊരു ചരിത്ര റെക്കോര്&#x200d;ഡാണ്. ആഴക്കടലില്&#x200d; മത്സ്യബന്ധനം നടത്തുന്ന ഇന്ത്യയിലെ ഏക ദമ്പതികളെന്ന വിശേഷണം.</p>
<p>ഏങ്ങണ്ടിയൂര്&#x200d; ഏത്തായ് കടലോര നിവാസികളായ കരാട്ട് കാര്&#x200d;ത്തികേയനും രേഖയും ഒരുമിച്ച് ജീവിതം തുടങ്ങിയിട്ട് 19 വര്&#x200d;ഷമായെങ്കിലും പതിനൊന്ന് വര്&#x200d;ഷം മുന്&#x200d;പുള്ള ഒരു നവംബര്&#x200d; ആറിനാണ് ചേറ്റുവ പുഴകടന്ന് അഴിമുഖത്തുകൂടെ ഒരുമിച്ച് കടലില്&#x200d;പോകാന്&#x200d; തുടങ്ങിയത്. അതിന് നിമിത്തമായതാകട്ടെ സങ്കടകടലിന്റെ കണ്ണീരിന്റെ ഉപ്പുരസമുള്ള ജീവിതവും.ഇരു സമുദായങ്ങളില്&#x200d;പ്പട്ട കാര്&#x200d;ത്തികേയനും രേഖയും വീട്ടുകാരുടെ കടുത്ത എതിര്&#x200d;പ്പ് വകവെയ്ക്കാതെ പ്രണയിച്ച് ജീവിതം തുടങ്ങിയവരാണ്.</p>
<p>ഈ ജീവിതത്തിനിടയില്&#x200d; നാലു പെണ്&#x200d;കുട്ടികളും പിറന്നു. കടലും കടപ്പുറവുമൊക്കെ എല്ലാവരേയും പോലെ തൃശൂര്&#x200d; പട്ടണത്തിനടുത്തുള്ള കൂര്&#x200d;ക്കഞ്ചേരിക്കാരായിയായ രേഖയ്ക്കും അക്കാലത്ത് വെറും കൗതുകം മാത്രമായിരുന്നു. ഒരു ദിവസം കടലിനടുത്തുള്ള കുടിലില്&#x200d;വെച്ച് ശക്തമായ മിന്നലേറ്റ് രേഖ ബോധരഹിതയായി വീണു. കൈവിട്ട് പോയെന്ന് വിചാരിച്ച് രേഖയുടെ ദേഹത്തടിച്ച് കാര്&#x200d;ത്തികേയനും കുട്ടികളും അലമുറയിട്ട് കരയുന്നതിനിടെ അവിചാരിതമായി രേഖയ്ക്ക് ബോധം വീഴുകയായിരുന്നു. അടച്ചുറപ്പുള്ള ഒരു വീടില്ലാത്തതിന്റെ വേദന കാര്&#x200d;ത്തികേയനും രേഖയും മക്കളും അന്ന് ശരിക്കുമറിഞ്ഞു. രാവും പകലും അദ്ധ്വാനിച്ചാലും വീടെന്ന സ്വപ്‌നം എപ്പോഴും കടലുപോലെ വിദൂരമായിരുന്നു. രണ്ട് പേര്&#x200d;ക്കിരിക്കാവുന്ന ചെറുവള്ളത്തില്&#x200d; കാര്&#x200d;ത്തികേയന്&#x200d; സ്വന്തമായി മത്സ്യബന്ധനം നടത്തിയെങ്കിലും കടങ്ങള്&#x200d; വീട്ടാന്&#x200d; പോലും തികഞ്ഞില്ല.</p>
<p>പലപ്പോഴും കൂടെയുള്ളയാള്&#x200d; വരാത്തതിനാല്&#x200d; ഒറ്റയ്ക്ക് കടലില്&#x200d;പോയി തിരിച്ച് വീട്ടിലെത്തി ക്ഷീണത്തോടെ കിടക്കുന്ന കാര്&#x200d;ത്തികേയനെ കാണുമ്പോള്&#x200d; രേഖയ്ക്ക് സങ്കടമായിരുന്നു. പ്രിയപ്പെട്ടവന്റെ കഠിനദ്ധ്വാനംകൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്&#x200d; കഴിയില്ലെന്ന് ബോധ്യമായപ്പോഴാണ് കടലില്&#x200d; എന്നേയുംകൊണ്ടു പോകണമെന്ന് രേഖ വാശിപിടിച്ചത്.</p>
<p>അങ്ങിനെ രേഖ അതുവരെ കാണാത്ത കടലിനെ അറിഞ്ഞു. ആഴകടലില്&#x200d; പറക്കുന്ന മീനുകളെ കണ്ടു. നിറം മാറുന്ന കടലും നിലാവില്&#x200d; നക്ഷത്രങ്ങള്&#x200d; വിരിഞ്ഞ ആകാശവും കണ്ടു. നൂല്&#x200d;മഴയായി തുടങ്ങി പിന്നെ പേമാരിയായി പെയ്തിറങ്ങുന്ന മഴയെ തൊട്ടു. മാനംമുട്ടെ ഉയര്&#x200d;ന്നുവന്ന തിരമാലകളെ നേരിട്ടു. ഇതിനിടയില്&#x200d; പലപ്പോഴും മരണത്തെയും മുഖാമുഖം കണ്ടു. ഇന്നും എല്ലാ ദിവസവും വെളുപ്പിന് ചെറിയ ഫൈബര്&#x200d; വള്ളത്തില്&#x200d; പഴയൊരു എന്&#x200d;ജിനുംവെച്ച് കാര്&#x200d;ത്തികേയനും രേഖയും കടലില്&#x200d; പോകും. കടലില്&#x200d; ആണുങ്ങള്&#x200d; ചെയ്യുന്ന എല്ലാ ജോലിയും രേഖ ചെയ്യും. വള്ളമോടിക്കും. കടലില്&#x200d; വലയെറിയും. വല വലിച്ചുകയറ്റും.</p>
<p>കാര്&#x200d;ത്തികേയന്റെയും രേഖയുടെയും ദുരിത ജീവിതമറിഞ്ഞ കൊച്ചിയിലെ സെന്&#x200d;ട്രല്&#x200d; മറൈന്&#x200d; ഫിഷറീസ് റിസര്&#x200d;ച്ച് ഇന്&#x200d;സ്റ്റിറ്റ്യൂട്ടിന്റെ (സി.എം.എഫ്.ആര്&#x200d;.ഐ) കഴിഞ്ഞ മെയ് അഞ്ചിന് ആഴക്കടലില്&#x200d; മീന്&#x200d; പിടിക്കാന്&#x200d; പോണ ഇന്ത്യയിലെ ആദ്യ ദമ്പതികളെന്ന നിലയില്&#x200d; ഇരുവരേയും ആദരിച്ചിരുന്നു.</p>
<p>ഇന്ന് കടലാണിവര്&#x200d;ക്ക് എല്ലാം. കടലമ്മ ചതിക്കില്ലെന്നും കരയിലുള്ളവരേക്കാള്&#x200d; കടലിലുള്ളവരെയാണ് വിശ്വാസമെന്നും രേഖ പറയുന്നു. ഒരു പെണ്ണ് കടലില്&#x200d; പോകുന്നതിന് ആദ്യകാലങ്ങളില്&#x200d; കരയിലും വലിയ എതിര്&#x200d;പ്പുണ്ടായിരുന്നു. എന്നാല്&#x200d; എല്ലാ എതിര്&#x200d;പ്പും വകഞ്ഞുമാറ്റി ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്&#x200d; മക്കളെ നോക്കാന്&#x200d; സ്വന്തം ജീവന്&#x200d;പോലും പണയംവെച്ച് ആഴകടലില്&#x200d; പ്രിയതമനോടൊപ്പം പോകുന്നതില്&#x200d; യാതൊരു പേടിയുമില്ല, മറിച്ച് അഭിമാനം മാത്രമേയുള്ളൂവെന്ന് രേഖ പറയുമ്പോള്&#x200d; കരയിലേയ്ക്ക് ആഞ്ഞടിക്കുന്ന തിരമാലകളുടെ ശക്തിയുണ്ട് ആ വാക്കുകള്&#x200d;ക്ക്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karthikeyan-and-rega-love-story-of-fisherman-family.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
