<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>student death &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/student-death/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 26 Jul 2025 07:50:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>student death &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: തേവലക്കര സ്‌കൂള്‍ മാനേജറെ പുറത്താക്കി</title>
		<link>https://www.chandrikadaily.com/student-dies-of-shock-incident-tevalakkara-school-manager-sacked.html</link>
					<comments>https://www.chandrikadaily.com/student-dies-of-shock-incident-tevalakkara-school-manager-sacked.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 26 Jul 2025 07:50:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[student death]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348587</guid>

					<description><![CDATA[ സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു
]]></description>
										<content:encoded><![CDATA[<p>കൊല്ലം: തേവലക്കര ബോയ്സ് സ്‌കൂള്&#x200d; വിദ്യാര്&#x200d;ഥി മിഥുന്&#x200d; ഷോക്കേറ്റ് മരിച്ച സംഭവത്തില്&#x200d; സ്‌കൂള്&#x200d; മാനേജറെ പുറത്താക്കി. സ്‌കൂളിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്&#x200d;കുട്ടി പറഞ്ഞു. കെ ആര്&#x200d; എ പ്രകാരം മാനേജര്&#x200d; നടപടിക്ക് അര്&#x200d;ഹനായതാനില്&#x200d; സ്‌കൂള്&#x200d; മാനേജ്മെന്റ് കമ്മിറ്റി പിരിച്ചുവിട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>സ്‌കൂളിന്റെ ചുമതല കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫിസര്&#x200d;ക്ക് കൈമാറി. സ്‌കൂള്&#x200d; ഭരണം സര്&#x200d;ക്കാര്&#x200d; ഏറ്റെടുത്തു. സ്‌കൂള്&#x200d; സുരക്ഷ ഉറപ്പാക്കുന്നതില്&#x200d; മാനേജ്മെന്റിനും പ്രധാനാദ്ധ്യാപികക്കും ഗുരുതരവീഴ്ച ഉണ്ടായതായി കണ്ടെത്തി.</p>
<p>മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് തന്നെ സ്‌കൂളിന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തും. ഡി ഇ ഒ യുടെ റിപ്പോര്&#x200d;ട്ട് ഇന്ന് ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.</p>
<p>മിഥുന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ അടിയന്ത്ര സഹായം നല്&#x200d;കും. അപകടത്തിന്റെ പശ്ചാത്തലത്തില്&#x200d; സ്‌കൂളുകളില്&#x200d; കൂടുതല്&#x200d; സുരക്ഷ ഉറപ്പിക്കാന്&#x200d; ഉള്ള നടപടികള്&#x200d; തുടരുന്നുവെന്നും സ്‌കൂളുകളില്&#x200d; സുരക്ഷ പ്രശ്‌നം ഉണ്ടായാല്&#x200d; ചൂണ്ടി കാണിക്കാന്&#x200d; ടോള്&#x200d; ഫ്രീ നമ്പറുണ്ടെന്നും മന്ത്രി അറിയിച്ചു.</p>
<p>വൈദ്യുതി ലൈന്&#x200d; മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്‌കൂള്&#x200d; മാനേജ്‌മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. </p>
<p>നേരത്തെ സംഭവത്തില്&#x200d; മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. എന്നാല്&#x200d; മാനേജരുടെ വിശദീകരണം തള്ളിയാണ് സര്&#x200d;ക്കാര്&#x200d; നടപടി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/student-dies-of-shock-incident-tevalakkara-school-manager-sacked.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം</title>
		<link>https://www.chandrikadaily.com/student-died-of-shock-at-school-decision-to-change-the-power-line-that-caused-the-death.html</link>
					<comments>https://www.chandrikadaily.com/student-died-of-shock-at-school-decision-to-change-the-power-line-that-caused-the-death.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 18 Jul 2025 10:49:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[student death]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347850</guid>

					<description><![CDATA[സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് അപേക്ഷ നല്‍കും
]]></description>
										<content:encoded><![CDATA[<p>കൊല്ലം തേവലക്കരയില്&#x200d; സ്‌കൂളില്&#x200d; വിദ്യാര്&#x200d;ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്&#x200d; മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്&#x200d; മാറ്റാന്&#x200d; തീരുമാനം. സ്‌കൂള്&#x200d; മാനേജ്‌മെന്റ് ഇന്ന് തന്നെ അപേക്ഷ നല്&#x200d;കും. മാറ്റുന്നതിനുള്ള ചിലവ് സ്‌കൂള്&#x200d; മാനേജ്‌മെന്റ് വഹിക്കും.</p>
<p>മൂന്ന് ദിവസത്തിനുള്ളില്&#x200d; നടപടി പൂര്&#x200d;ത്തിയാക്കും. ഫിറ്റ്‌നസ് ഇല്ലാത്ത ക്ലാസുകളില്&#x200d; പഠനം ഉണ്ടാകില്ലെന്നും കുട്ടികള്&#x200d;ക്ക് കൗണ്&#x200d;സിലിങ് നല്&#x200d;കുമെന്നും ബാലാവകാശ കമ്മീഷന്&#x200d; ചെയര്&#x200d;മാന്റെ നേതൃത്വത്തില്&#x200d; ചേര്&#x200d;ന്ന യോഗത്തില്&#x200d; തീരുമാനിച്ചു.</p>
<p>മിഥുന്റെ സംസ്‌കാരം നാളെ നടക്കും. അഞ്ച് മണിക്ക് വിളന്തറ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. പത്ത് മണി മുതല്&#x200d; 12 മണി വരെ മൃതദേഹം തേവലക്കര സ്‌കൂളില്&#x200d; പൊതുദര്&#x200d;ശനത്തിന് വെക്കും. മിഥുന്റെ അമ്മ സുജ നാളെ രാവിലെ നാട്ടിലെത്തും.</p>
<p>തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്&#x200d;ഥി മിഥുന്&#x200d; ആണ് ഷോക്കേറ്റ് മരിച്ചത്. സ്‌കൂള്&#x200d; മുറ്റത്തെ സൈക്കിള്&#x200d; ഷെഡിന് മുകളില്&#x200d; വീണ ചെരിപ്പെടുക്കാന്&#x200d; ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. സംഭവത്തില്&#x200d; സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്&#x200d;കുട്ടി പറഞ്ഞിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/student-died-of-shock-at-school-decision-to-change-the-power-line-that-caused-the-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ അമ്മ നാളെ നാട്ടിലെത്തും</title>
		<link>https://www.chandrikadaily.com/the-mother-of-the-student-who-died-of-shock-will-return-home-tomorrow.html</link>
					<comments>https://www.chandrikadaily.com/the-mother-of-the-student-who-died-of-shock-will-return-home-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 18 Jul 2025 10:04:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[student death]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347841</guid>

					<description><![CDATA[സംസ്‌കാരം നാളെ അഞ്ച് മണിക്ക് വീട്ടുവളപ്പില്‍
]]></description>
										<content:encoded><![CDATA[<p>കൊല്ലം തേവലക്കരയില്&#x200d; സ്‌കൂളില്&#x200d; ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം നാളെ അഞ്ച് മണിക്ക് വീട്ടുവളപ്പില്&#x200d; വെച്ച് നടക്കും. പത്ത് മണി മുതല്&#x200d; 12 മണി വരെ മൃതദേഹം തേവലക്കര സ്‌കൂളില്&#x200d; പൊതുദര്&#x200d;ശനത്തിന് വെക്കും. മിഥുന്റെ അമ്മ സുജ നാളെ രാവിലെ നാട്ടിലെത്തും.</p>
<p>നിലവില്&#x200d; തുര്&#x200d;ക്കിയിലുള്ള സുജ തുര്&#x200d;ക്കി സമയം ഇന്ന് വൈകുന്നേരം ആറുമണിക്ക് കുവൈറ്റ് എയര്&#x200d;വെയ്‌സില്&#x200d; കുവൈറ്റിലേക്ക് തിരിക്കുമെന്നും രാത്രി 9:30ന് കുവൈറ്റില്&#x200d; എത്തിയതിനു ശേഷം 19ന് പുലര്&#x200d;ച്ചെ 01.15നുള്ള ഇന്&#x200d;ഡിഗോ വിമാനത്തില്&#x200d; പുറപ്പെട്ട് രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്&#x200d; എത്തിച്ചേരുമെന്നും കൊടിക്കുന്നില്&#x200d; സുരേഷ് എംപി അറിയിച്ചു.</p>
<p>ഇന്നലെ രാവിലെയാണ് തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്&#x200d;ഥി മിഥുന്&#x200d; ഷോക്കേറ്റ് മരിച്ചത്. സ്‌കൂള്&#x200d; മുറ്റത്തെ സൈക്കിള്&#x200d; ഷെഡിന് മുകളില്&#x200d; വീണ ചെരിപ്പെടുക്കാന്&#x200d; ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. സംഭവത്തില്&#x200d; സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്&#x200d;കുട്ടി പറഞ്ഞിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-mother-of-the-student-who-died-of-shock-will-return-home-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ? ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റപ്പെടുത്തിയ മന്ത്രി സൂംബാ ഡാന്‍സ് നടത്തി: വി.ഡി. സതീശന്‍</title>
		<link>https://www.chandrikadaily.com/do-they-have-no-conscience-minister-accused-child-who-died-of-shock-performed-zumba-dance-v-d-satishan.html</link>
					<comments>https://www.chandrikadaily.com/do-they-have-no-conscience-minister-accused-child-who-died-of-shock-performed-zumba-dance-v-d-satishan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 18 Jul 2025 09:16:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[student death]]></category>
		<category><![CDATA[vd satheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347838</guid>

					<description><![CDATA[കൊല്ലം തേവലക്കരയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി ജെ. ചിഞ്ചുറാണിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.]]></description>
										<content:encoded><![CDATA[<p>കൊല്ലം തേവലക്കരയിലെ സ്‌കൂളില്&#x200d; വിദ്യാര്&#x200d;ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്&#x200d; വിവാദ പരാമര്&#x200d;ശം നടത്തിയ മന്ത്രി ജെ. ചിഞ്ചുറാണിയെ രൂക്ഷമായി വിമര്&#x200d;ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d;. കുട്ടിയെ കുറ്റവാളിയാക്കിയ മന്ത്രിയാണ് സൂംബാ ഡാന്&#x200d;സ് കളിച്ചതെന്ന് വിമര്&#x200d;ശച്ച പ്രതിപക്ഷ നേതാവ് ഇവര്&#x200d;ക്കൊന്നും മനസാക്ഷിയില്ലേയെന്ന് ചോദിച്ചു. മന്ത്രിമാരുടെ നാവ് നിയന്ത്രിക്കാന്&#x200d; മുഖ്യമന്ത്രി തയാറാകണമെന്നും അപകടങ്ങള്&#x200d; ഉണ്ടാകാതിരിക്കാന്&#x200d; സുരക്ഷ ഓഡിറ്റിങ് നടത്തണമെന്നും വി ഡി സതീശന്&#x200d; പറഞ്ഞു.</p>
<p>കുട്ടി ഷോക്കേറ്റ് മരിച്ച സംഭവത്തില്&#x200d; കെ.എസ്.ഇ.ബി ഉള്&#x200d;പ്പെടെ എല്ലാവര്&#x200d;ക്കും ഉത്തരവാദിത്തമുണ്ടെന്നും വൈദ്യുത ലൈന്&#x200d; തൊട്ടു മുകളിലൂടെ പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്നെസ് സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കിയതെന്നും വി ഡി ചോദിച്ചു. </p>
<p>കുട്ടി മുകളില്&#x200d; കയറിയെന്നാണ് മന്ത്രി ചിഞ്ചുറാണി പറഞ്ഞത്. കുട്ടികള്&#x200d; മുകളില്&#x200d; കയറുന്നത് സ്വാഭാവികമാണെന്നും ഭാവിയില്&#x200d; ഇത്തരം അപകടങ്ങള്&#x200d; ഉണ്ടാകാതിരിക്കാനുള്ള സുരക്ഷ ഓഡിറ്റിങ് നടത്തുകയാണ് വേണ്ടതെന്നും സതീശന്&#x200d; പറഞ്ഞു.  </p>
<p>ചെരുപ്പ് എടുക്കാന്&#x200d; മുകളില്&#x200d; കയറിയ കുട്ടിയെയാണ് ഇപ്പോള്&#x200d; കുറ്റവാളിയാക്കിയിരിക്കുന്നത്. മന്ത്രിമാരെയും അവരുടെ നാവിനെയും നിയന്ത്രിക്കാന്&#x200d; മുഖ്യമന്ത്രി തയാറാകണമെന്നും വി.ഡി. സതീശന്&#x200d; പറഞ്ഞു.</p>
<p>അതേസമയം വിവാദ പരാമര്&#x200d;ശത്തില്&#x200d; മന്ത്രി ജെ. ചിഞ്ചുറാണി ഖേദം പ്രകടിപ്പിച്ചു. വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി തനിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ചു. മന്ത്രിയുടെ അനുചിതമായ വാക്കുകളില്&#x200d; പാര്&#x200d;ട്ടിക്കുള്ളിലും അമര്&#x200d;ഷം പുകഞ്ഞതോടെയാണ് ഖേദപ്രകടനവുമായി രംഗത്തെത്തിയത്.</p>
<p>അപകടത്തില്&#x200d; അധ്യാപകരെ കുറ്റം പറയാന്&#x200d; പറ്റില്ലെന്നും സഹപാഠികള്&#x200d; വിലക്കിയിട്ടും മിഥുന്&#x200d; വലിഞ്ഞുകയറിയതാണ് അപകടത്തിന് കാരണമായതെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പരാമര്&#x200d;ശം. </p>
<p>വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് കൊല്ലം തേവലക്കര കോവൂര്&#x200d; ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്&#x200d;ഥി ഷോക്കേറ്റ് മരിച്ചത്. വലിയപാടം മിഥുന്&#x200d;ഭവനില്&#x200d; മനോജിന്റെ മകനാണ് മിഥുന്&#x200d; (13). ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികള്&#x200d; കളിച്ചുകൊണ്ട് നില്&#x200d;ക്കെ സ്‌കൂള്&#x200d; സൈക്കിള്&#x200d; ഷെഡിന് മുകളില്&#x200d; വീണ ചെരുപ്പ് എടുക്കാന്&#x200d; കയറിപ്പോഴാണ് അപകടം. ചെരുപ്പ് എടുക്കാന്&#x200d; മതില്&#x200d; വഴി ഷെഡിന് മുകളില്&#x200d; കയറിയ കുട്ടിക്ക് അതിനു മുകളിലൂടെ പോയ വൈദ്യുതി ലൈനില്&#x200d;നിന്നും ഷോക്കേല്&#x200d;ക്കുകയായിരുന്നു. കുട്ടിയെ താഴെ ഇറക്കി താലൂക്ക് ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/do-they-have-no-conscience-minister-accused-child-who-died-of-shock-performed-zumba-dance-v-d-satishan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം</title>
		<link>https://www.chandrikadaily.com/the-incident-where-the-student-died-due-to-shock-it-is-recommended-to-suspend-the-headmistress.html</link>
					<comments>https://www.chandrikadaily.com/the-incident-where-the-student-died-due-to-shock-it-is-recommended-to-suspend-the-headmistress.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 18 Jul 2025 06:23:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[electric shock]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[student death]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347810</guid>

					<description><![CDATA[കൊല്ലം തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം.]]></description>
										<content:encoded><![CDATA[<p>കൊല്ലം തേവലക്കര സ്‌കൂളില്&#x200d; വിദ്യാര്&#x200d;ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്&#x200d; സ്‌കൂളിലെ പ്രധാനാധ്യാപികയെ സസ്പെന്&#x200d;ഡ് ചെയ്യാന്&#x200d; നിര്&#x200d;ദേശം. സ്‌കൂളിന് വീഴ്ച പറ്റിയെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്&#x200d;ട്ടിന് പിന്നാലെയാണ് നടപടി.</p>
<p>റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചതിന് ശേഷം ഉന്നതതല യോഗം ചേര്&#x200d;ന്നിരുന്നു. ഈ യോഗത്തിലാണ് കര്&#x200d;ശന നടപടിയെടുക്കാന്&#x200d; തീരുമാനമായത്. മാനേജ്മെന്റിനെതിരെ നോട്ടീസ് നല്&#x200d;കി. ഇതില്&#x200d; മൂന്നുദിവസത്തിനുള്ളില്&#x200d; മറുപടി നല്&#x200d;കണമെന്നും ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-incident-where-the-student-died-due-to-shock-it-is-recommended-to-suspend-the-headmistress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്‌കൂള്‍ മാനേജ്‌മെന്റിന് വീഴ്ച്ച സംഭവിച്ചതായി വൈദ്യുത വകുപ്പിന്റെ റിപ്പോര്‍ട്ട്</title>
		<link>https://www.chandrikadaily.com/the-incident-where-a-student-died-of-shock-in-kollam.html</link>
					<comments>https://www.chandrikadaily.com/the-incident-where-a-student-died-of-shock-in-kollam.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 17 Jul 2025 11:48:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[news]]></category>
		<category><![CDATA[student death]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347755</guid>

					<description><![CDATA[ലൈന്‍ കവചിത കേബിളുകള്‍ ആക്കി മാറ്റാന്‍ കെഎസ്ഇബി സ്‌കൂളിന്റെ അനുമതി ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.]]></description>
										<content:encoded><![CDATA[<p>കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്&#x200d; എട്ടാംക്ലാസ് വിദ്യാര്&#x200d;ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്&#x200d; സ്‌കൂള്&#x200d; മാനേജ്‌മെന്റിന് വീഴ്ച്ച സംഭവിച്ചതായി വൈദ്യുത വകുപ്പിന്റെ പ്രാഥമിക റിപ്പോര്&#x200d;ട്ട്. ഭൂമിയില്&#x200d; നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ല, സൈക്കിള്&#x200d; ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തില്&#x200d; കണ്ടെത്തി. ലൈന്&#x200d; കവചിത കേബിളുകള്&#x200d; ആക്കി മാറ്റാന്&#x200d; കെഎസ്ഇബി സ്‌കൂളിന്റെ അനുമതി ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. എന്നാല്&#x200d; അടുത്ത മാനേജ്‌മെന്റ് കമ്മിറ്റിക്ക് ശേഷം അറിയിക്കാം എന്നായിരുന്നു സ്‌കൂളിന്റെ മറുപടി.</p>
<p>അനധികൃതമായി സൈക്കിള്&#x200d; ഷെഡ് നിര്&#x200d;മ്മിച്ചതിന് സ്‌കൂള്&#x200d; അധികൃതര്&#x200d; ഉത്തരവാദികളാണെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. വിശദമായ അന്വേഷണത്തിന് ശേഷമേ വീഴ്ച്ചയുടെ ഉത്തരവാദികളെ കണ്ടെത്താന്&#x200d; കഴിയൂ. വീഴ്ച്ച സംഭവിച്ചെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്&#x200d; കുട്ടി പറഞ്ഞിരുന്നു.</p>
<p>ഇന്ന് രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാര്&#x200d;ഥി മിഥുന്&#x200d; (13) ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്&#x200d; വീണ ചെരുപ്പ് എടുക്കാന്&#x200d; കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടന്&#x200d; ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-incident-where-a-student-died-of-shock-in-kollam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ്  മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം വീട്ടിലെത്തിച്ചു</title>
		<link>https://www.chandrikadaily.com/the-body-of-the-student-who-died-of-shock-from-the-pig-trap-was-brought-home.html</link>
					<comments>https://www.chandrikadaily.com/the-body-of-the-student-who-died-of-shock-from-the-pig-trap-was-brought-home.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 08 Jun 2025 07:23:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nilambur]]></category>
		<category><![CDATA[SHOCK]]></category>
		<category><![CDATA[student death]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343915</guid>

					<description><![CDATA[സംസ്‌കാരം ഉച്ചയ്ക്ക് ശേഷം നടക്കും.]]></description>
										<content:encoded><![CDATA[<p>നിലമ്പൂര്&#x200d; വഴിക്കടവില്&#x200d; പന്നിക്കെണിയില്&#x200d; നിന്നും ഷോക്കേറ്റ് മരിച്ച പത്താംക്ലാസ് വിദ്യാര്&#x200d;ത്ഥി അനന്തുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. അനന്തുവിനെ അവസാനമായി കാണാന്&#x200d; നീണ്ട ജനാവലിയാണ് വീട്ടിലെത്തിയത്. സ്‌കൂളില്&#x200d; പൊതുദര്&#x200d;ശനത്തിന് വെച്ചശേഷമാണ് അനന്തുവിന്റെ മൃതദേഹം വഴിക്കടവിലെ വീട്ടിലെത്തിച്ചത്. സംസ്‌കാരം ഉച്ചയ്ക്ക് ശേഷം നടക്കും.</p>
<p>അതേസമയം, സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കേസിലെ ഗൂഢാലോചന ആരോപണം ഉള്&#x200d;പ്പെടെ അന്വേഷിക്കും. വിദ്യാര്&#x200d;ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്&#x200d; മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.</p>
<p>പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെയും ഇയാള്&#x200d; പന്നികളെ പിടികൂടാന്&#x200d; കെണി ഒരുക്കിയിട്ടുണ്ടെന്നും പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് വിനീഷെന്നുമാണ് വിവരം. </p>
<p>തോട്ടില്&#x200d; നിന്നും മീന്&#x200d;പിടിച്ച് വരുകയായിരുന്ന അനന്തുവിനും മറ്റ് രണ്ട് വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കുമാണ് ഇന്നലെ ഷോക്കേറ്റത്. പരിക്കേറ്റ് ആശുപത്രിയില്&#x200d; കഴിയുന്ന മറ്റ് രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-body-of-the-student-who-died-of-shock-from-the-pig-trap-was-brought-home.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്</title>
		<link>https://www.chandrikadaily.com/shocked-student-died-from-pig-trap-investigation-to-crime-branch.html</link>
					<comments>https://www.chandrikadaily.com/shocked-student-died-from-pig-trap-investigation-to-crime-branch.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 08 Jun 2025 06:01:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nilambur]]></category>
		<category><![CDATA[student death]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343908</guid>

					<description><![CDATA[ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.അലവിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും.]]></description>
										<content:encoded><![CDATA[<p>മലപ്പുറം വഴിക്കടവില്&#x200d; പന്നിക്കെണിയില്&#x200d; നിന്ന് ഷോക്കേറ്റ് വിദ്യാര്&#x200d;ത്ഥി മരിച്ച സംഭവത്തില്&#x200d; അന്വേഷണം ക്രൈംബ്രാഞ്ചിന്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.അലവിയുടെ നേതൃത്വത്തില്&#x200d; അന്വേഷിക്കും.</p>
<p>അതേസമയം സംഭവത്തില്&#x200d; രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലം പാട്ടത്തിനെടുത്ത വിനീഷും സഹായിയുമാണ് കസ്റ്റഡിയിലുള്ളത്. കെണി സ്ഥാപിച്ചത് വിനീഷ് ആണെന്നും വിനീഷ് കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോര്&#x200d;ട്ടം മഞ്ചേരി മെഡിക്കല്&#x200d; കോളജില്&#x200d; പൂര്&#x200d;ത്തിയായി.</p>
<p>വൈദ്യുതി കമ്പിയില്&#x200d; തട്ടി പത്താം ക്ലാസ് വിദ്യാര്&#x200d;ഥിയായ അനന്തു വിജയ് മരിച്ചിരുന്നു. സംഭവത്തില്&#x200d; മറ്റ് രണ്ട് കുട്ടികള്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിരുന്നു. മീന്&#x200d; പിടിക്കാന്&#x200d; പോയി മടങ്ങുന്നതിനിടെയാണ് കുട്ടികള്&#x200d; അപകടത്തില്&#x200d; പെടുന്നത്. വഴിയിലുണ്ടായ വൈദ്യുതി കമ്പിയില്&#x200d;നിന്നാണ് ഇവര്&#x200d;ക്ക് ഷോക്കേറ്റതെന്ന് പ്രദേശവാസികള്&#x200d; പറയുന്നു.</p>
<p>വൈദ്യുതി കമ്പിയില്&#x200d; തട്ടി പത്താം ക്ലാസ് വിദ്യാര്&#x200d;ഥി മരിച്ച സംഭവം സര്&#x200d;ക്കാര്&#x200d; സ്പോണ്&#x200d;സേഡ് കൊലപാതകമെന്ന് നിലമ്പൂര്&#x200d; നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്&#x200d;ഥി ആര്യാടന്&#x200d; ഷൗക്കത്ത്. കെ.എസ്.ഇ.ബിയുടെ അനുവാദത്തോടെയാണ് ഇത്തരം കാര്യങ്ങള്&#x200d; നടക്കുന്നത്. വന്യമൃഗ ശല്യത്തിന്റെ രക്തസാക്ഷി കൂടിയാണ് മരിച്ച അനന്തുവെന്നും ഷൗക്കത്ത് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shocked-student-died-from-pig-trap-investigation-to-crime-branch.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫ്‌ളാറ്റില്&#x200d; നിന്ന് ചാടി മരിച്ച സംഭവം; മിഹിറിന്റെ മരണം ഹൃദയഭേദകമെന്ന് രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/death-by-jumping-from-flat-rahul-gandhi-says-mihirs-death-is-heartbreaking.html</link>
					<comments>https://www.chandrikadaily.com/death-by-jumping-from-flat-rahul-gandhi-says-mihirs-death-is-heartbreaking.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 03 Feb 2025 04:58:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[student death]]></category>
		<category><![CDATA[thripunithura]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328434</guid>

					<description><![CDATA[സംഭവത്തില്&#x200d; കുട്ടിയുടെ രക്ഷിതാക്കളില്&#x200d;നിന്നും സ്‌കൂള്&#x200d; അധികൃതരില്&#x200d;നിന്നും മൊഴിയെടുക്കാന്&#x200d; പൊതുവിദ്യാഭ്യാസ ഡയറക്ടര്&#x200d; ഇന്ന് കൊച്ചിയിലെത്തും.]]></description>
										<content:encoded><![CDATA[<p>തൃപ്പൂണിത്തുറയില്&#x200d; സ്‌കൂളില്&#x200d; വിദ്യാര്&#x200d;ത്ഥികളുടെ റാഗിങ്ങിനെ തുടര്&#x200d;ന്ന് വിദ്യാര്&#x200d;ത്ഥി താമസസ്ഥലത്തെ ഫ്‌ളാറ്റില്&#x200d; നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്&#x200d; അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവും വയനാട് മുന്&#x200d; എം.പിയുമായ രാഹുല്&#x200d; ഗാന്ധി. മിഹിര്&#x200d; അഹമ്മദിന്റെ ദാരുണ മരണം ഹൃദയഭേദകമാണെന്നും കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മിഹിറിന്റെ മാതാപിതാക്കള്&#x200d; വയനാട് സ്വദേശികളാണ്.</p>
<p>&#8216; ഇനി ഒരു കുട്ടിക്കും മിഹിര്&#x200d; നേരിട്ടത് സംഭവിക്കരുത്. കുട്ടികളുടെ സുരക്ഷിത താവളമാണ് സ്‌കൂളുകള്&#x200d;. എന്നിട്ടും അവിടെ മിഹിര്&#x200d; നിരന്തര പീഡനങ്ങള്&#x200d; അനുഭവിച്ചു. ഈ സംഭവത്തില്&#x200d; മിഹിറിനെ പീഡിപ്പിച്ചവരും ആവശ്യമായ നടപടി എടുക്കാത്തവരും ഒരുപോലെ ഉത്തരവാദികളാണ്. കുട്ടികളെ റാഗ് ചെയ്യുന്നത് നിരുപദ്രവകരമായ കാര്യമല്ല. അത് ജീവിതം നശിപ്പിക്കും. മാതാപിതാക്കള്&#x200d; മക്കളെ ദയ, സ്‌നേഹം, സഹാനുഭൂതി, സംസാരിക്കാനുള്ള ധൈര്യം എന്നിവ പഠിപ്പിക്കണം. ആരെങ്കിലും അവരെ ഉപദ്രവിക്കുന്നുവെന്ന് നിങ്ങളുടെ കുട്ടി പറഞ്ഞാല്&#x200d; അവരെ വിശ്വസിക്കുക, അവര്&#x200d; ആരെയെങ്കിലും ഭീഷണിപ്പെടുത്തുന്നവരാണെങ്കില്&#x200d; നിങ്ങള്&#x200d; ഇടപെടുക&#8217; -രാഹുല്&#x200d; ഗാന്ധി പറഞ്ഞു.</p>
<p>സലീം-റജ്‌ന ദമ്പതികളുടെ മകനായ മിഹിര്&#x200d; അഹമ്മദ് സ്‌കൂളില്&#x200d; സഹപാഠികളുടെ റാഗിങ്ങിനിരയായതിനെ തുടര്&#x200d;ന്ന് ജനുവരി 15നാണ് ഫ്‌ളാറ്റില്&#x200d; നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. തിരുവാണിയൂര്&#x200d; ഗ്ലോബല്&#x200d; പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്&#x200d;ത്ഥിയായിരുന്നു മിഹിര്&#x200d;.</p>
<p>സംഭവത്തില്&#x200d; കുട്ടിയുടെ രക്ഷിതാക്കളില്&#x200d;നിന്നും സ്‌കൂള്&#x200d; അധികൃതരില്&#x200d;നിന്നും മൊഴിയെടുക്കാന്&#x200d; പൊതുവിദ്യാഭ്യാസ ഡയറക്ടര്&#x200d; ഇന്ന് കൊച്ചിയിലെത്തും. എറണാകുളം ജില്ല കലക്ടറേറ്റിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്&#x200d; രാവിലെ 10.30നാണ് തെളിവെടുപ്പ്. കുട്ടിയുടെ മാതാപിതാക്കളോടും സ്‌കൂളുകാരോടും ഹാജരാകാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്.</p>
<p>അതേസമയം മിഹിര്&#x200d; നേരത്തെ പഠിച്ചിരുന്ന കാക്കനാട് ജെംസ് മോഡേണ്&#x200d; അക്കാദമി സ്‌കൂളിലെ വൈസ് പ്രിന്&#x200d;സിപ്പല്&#x200d; ബിനു അസീസിനെ സസ്പെന്&#x200d;ഡ് ചെയ്തു. വൈസ് പ്രിന്&#x200d;സിപ്പലില്&#x200d;നിന്ന് കുട്ടിക്ക് മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്&#x200d;ന്നാണ് നടപടി. മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് സ്‌കൂള്&#x200d; മാനേജ്മെന്റിന്റെ നടപടി.</p>
<p>ജെംസ് സ്‌കൂളിലും കുട്ടി റാഗിങ്ങിന് ഇരയായെന്നും കുട്ടിയെ മരണത്തിലേക്ക് നയിച്ചെത് ഇതാണെന്നും അന്വേഷണമാവശ്യപ്പെട്ട് രക്ഷിതാക്കള്&#x200d; നല്&#x200d;കിയ പരാതിയില്&#x200d; വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ബാലാവകാശ കമീഷനും രക്ഷിതാക്കള്&#x200d; പരാതി നല്&#x200d;കിയിരുന്നു.</p>
<p>മറ്റ് വിദ്യാര്&#x200d;ത്ഥികള്&#x200d; മിഹിറിനെ വാഷ്റൂമില്&#x200d; കൊണ്ടുപോയി ഉപദ്രവിക്കുകയും ക്ലോസറ്റില്&#x200d; മുഖം താഴ്ത്തി ഫ്ലഷ് ചെയ്യിക്കുകയും നക്കിപ്പിക്കുകയും ചെയ്തതായി കുടുംബം പറഞ്ഞിരുന്നു. നിറത്തിന്റെ പേരിലും വിദ്യാര്&#x200d;ത്ഥിക്ക് അധിക്ഷേപം നേരിടേണ്ടിവന്നിരുന്നു.</p>
<p>സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണത്തില്&#x200d; നിന്നും സമൂഹ മാധ്യമങ്ങളിലെ ചാറ്റുകളില്&#x200d; നിന്നും കുട്ടി ശാരീരിക, മാനസിക പീഡനങ്ങള്&#x200d;ക്ക് ഇരയായതായി പരാതിയില്&#x200d; പറയുന്നു.<br />
അന്വേഷണവുമായി സഹകരിക്കുമെന്ന് സ്‌കൂള്&#x200d; അധികൃതര്&#x200d; അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-by-jumping-from-flat-rahul-gandhi-says-mihirs-death-is-heartbreaking.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിദ്ധാര്&#x200d;ഥന്റെ മരണം; വിദ്യാര്&#x200d;ഥികളെ ഡീബാര്&#x200d; ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി</title>
		<link>https://www.chandrikadaily.com/death-of-siddhartha-the-high-court-canceled-the-action-of-debarring-the-students.html</link>
					<comments>https://www.chandrikadaily.com/death-of-siddhartha-the-high-court-canceled-the-action-of-debarring-the-students.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 06 Dec 2024 05:25:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala high court]]></category>
		<category><![CDATA[KERALA POLICE]]></category>
		<category><![CDATA[pookode vetinary college]]></category>
		<category><![CDATA[student death]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320606</guid>

					<description><![CDATA[സര്&#x200d;വകലാശാല നടപടിക്രമങ്ങള്&#x200d; പാലിച്ചില്ലെന്നും അതിനാല്&#x200d; ഡീബാര്&#x200d; ചെയ്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയിലാണ് നടപടി]]></description>
										<content:encoded><![CDATA[<p>കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്&#x200d;ഥി സിദ്ധാര്&#x200d;ഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ 17 വിദ്യാര്&#x200d;ഥികളെ ഡീബാര്&#x200d; ചെയ്ത സര്&#x200d;വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. സര്&#x200d;വകലാശാല നടപടിക്രമങ്ങള്&#x200d; പാലിച്ചില്ലെന്നും അതിനാല്&#x200d; ഡീബാര്&#x200d; ചെയ്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയിലാണ് നടപടി. ജസ്റ്റിസ് എ.എ സിയാദ് റഹ്മാനാണ് കേസില്&#x200d; വിധി പറഞ്ഞത്.</p>
<p>കേസില്&#x200d; പുനരന്വേഷണം നടത്താന്&#x200d; സര്&#x200d;വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിനു ഹൈക്കോടതി നിര്&#x200d;ദ്ദേശം നല്&#x200d;കി. വിദ്യാര്&#x200d;ഥികള്&#x200d;ക്കു മറ്റേതെങ്കിലും കോളജില്&#x200d; പ്രവേശനം നേടുന്നതിനുള്ള 3 വര്&#x200d;ഷത്തെ വിലക്കും കോടതി നീക്കി. വിദ്യാര്&#x200d;ഥികള്&#x200d;ക്കു മണ്ണുത്തില്&#x200d; പഠനം തുടരാന്&#x200d; അവസരം നല്&#x200d;കണമെന്നും എന്നാല്&#x200d; ഇതു പുതിയ അന്വേഷണ ഫലത്തിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. നാല് മാസത്തിനുള്ളില്&#x200d; അന്വേഷണം പൂര്&#x200d;ത്തിയാക്കാനാണ് കോടതിയുടെ നിര്&#x200d;ദ്ദേശം.</p>
<p>ഹര്&#x200d;ജിക്കാര്&#x200d; എഴുതിയ പരീക്ഷയുടെ ഫലം അന്വേഷണ ഫലം പുറത്തു വരുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്ന് കോടതി വ്യക്തമാക്കി. ഹര്&#x200d;ജിക്കാരില്&#x200d; ആരെങ്കിലും കുറ്റക്കാരെന്നു കണ്ടെത്തിയാല്&#x200d; ആ പരീക്ഷ റദ്ദാക്കപ്പെടുമെന്നും കോടതി പറഞ്ഞു.</p>
<p>യുജിസി ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് തങ്ങള്&#x200d;ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്നു വിദ്യാര്&#x200d;ഥികള്&#x200d; ഹര്&#x200d;ജിയില്&#x200d; പറഞ്ഞു. തുടര്&#x200d;ന്നാണ് പുതിയ അന്വേഷണം നടത്താന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കിയത്. വിദ്യാര്&#x200d;ഥികളില്&#x200d; ഓരോരുത്തര്&#x200d;ക്കുമെതിരെയുള്ള കുറ്റങ്ങള്&#x200d; വ്യക്തമാക്കി വേണം നോട്ടീസ് നല്&#x200d;കാന്&#x200d;. കേസില്&#x200d; പ്രതികളായിരുന്ന 19 വിദ്യാര്&#x200d;ഥികള്&#x200d;ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.</p>
<p>ഈ വര്&#x200d;ഷം ഫെബ്രുവരിയിലാണ് സിദ്ധാര്&#x200d;ഥനെ തൂങ്ങി മരിച്ച നിലയില്&#x200d; ഹോസ്റ്റല്&#x200d; മുറിയില്&#x200d; കണ്ടെത്തിയത്. സഹപാഠികളുടെയും സീനിയേഴ്‌സിന്റേയും മര്&#x200d;ദനവും റാഗിങും മൂലം സിദ്ധാര്&#x200d;ഥന്&#x200d; ജീവനൊടുക്കി എന്നാണ് പ്രോസിക്യൂഷന്&#x200d; കേസ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-of-siddhartha-the-high-court-canceled-the-action-of-debarring-the-students.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
