<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Students Union &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/students-union/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 03 Aug 2025 05:49:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Students Union &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സി.എച്ചിന്റെ പൂങ്കാവനത്തില്‍ ഹരിത വിദ്യാര്‍ത്ഥി വസന്തം</title>
		<link>https://www.chandrikadaily.com/msf-made-history-in-calicut-university.html</link>
					<comments>https://www.chandrikadaily.com/msf-made-history-in-calicut-university.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 03 Aug 2025 05:49:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[calicut university]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[Students Union]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349273</guid>

					<description><![CDATA[ലുഖ്മാന്‍ മമ്പാട് പ്രിയപ്പെട്ട മക്കളേ, കൊടുങ്കാറ്റുകള്‍ക്കെതിരില്‍, വെള്ളപ്പൊക്കങ്ങള്‍ക്കെതിരില്‍, പേമാരികള്‍ക്കെതിരില്‍ തട്ടാതെ മുട്ടാതെ അക്കരെയെത്തിച്ച ഈ പതാക നിങ്ങള്‍ ഏറ്റുവാങ്ങുക എന്നു മാത്രമെ ഞാന്‍ നിങ്ങളോട് പറയുന്നുള്ളൂ. -സി.എച്ച് മുഹമ്മദ് കോയ 1941 കര്‍ക്കിടകത്തിലെ കാര്‍മേഘം മൂടിയ ആകാശം&#8230; കൂട്ടായിയില്‍ കാറിറങ്ങി തോണിയില്‍ പൊന്നാനിയിലെത്തി, പുതുപൊന്നാനിയിലെ ഒരുള്‍ ഗ്രാമം ലക്ഷ്യമാക്കി അവര്‍ നടന്നു. മുന്നേ നയിക്കുന്ന തലവന്റെ വേഷം, കാലില്‍ ഷോക്‌സും പളപളാ മിന്നു ഷൂവും നീളന്‍ ജുബ്ബയുമാണ്; മലബാര്‍ ജില്ലാ മുസ്്‌ലിംലീഗിന്റെ അധ്യക്ഷന്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ലുഖ്മാന്&#x200d; മമ്പാട്</strong></p>
<p>പ്രിയപ്പെട്ട മക്കളേ,</p>
<p>കൊടുങ്കാറ്റുകള്&#x200d;ക്കെതിരില്&#x200d;, വെള്ളപ്പൊക്കങ്ങള്&#x200d;ക്കെതിരില്&#x200d;, പേമാരികള്&#x200d;ക്കെതിരില്&#x200d; തട്ടാതെ മുട്ടാതെ അക്കരെയെത്തിച്ച ഈ പതാക നിങ്ങള്&#x200d; ഏറ്റുവാങ്ങുക എന്നു മാത്രമെ ഞാന്&#x200d; നിങ്ങളോട് പറയുന്നുള്ളൂ.<br />
-സി.എച്ച് മുഹമ്മദ് കോയ</p>
<p>1941 കര്&#x200d;ക്കിടകത്തിലെ കാര്&#x200d;മേഘം മൂടിയ ആകാശം&#8230; കൂട്ടായിയില്&#x200d; കാറിറങ്ങി തോണിയില്&#x200d; പൊന്നാനിയിലെത്തി, പുതുപൊന്നാനിയിലെ ഒരുള്&#x200d; ഗ്രാമം ലക്ഷ്യമാക്കി അവര്&#x200d; നടന്നു. മുന്നേ നയിക്കുന്ന തലവന്റെ വേഷം, കാലില്&#x200d; ഷോക്‌സും പളപളാ മിന്നു ഷൂവും നീളന്&#x200d; ജുബ്ബയുമാണ്; മലബാര്&#x200d; ജില്ലാ മുസ്്‌ലിംലീഗിന്റെ അധ്യക്ഷന്&#x200d; സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങള്&#x200d;. വയലിന്റെ ഒത്തനടുവില്&#x200d; എട്ടടി വീതിയുള്ള തോട് നിറഞ്ഞൊഴുകുന്നു. മഴ ചോര്&#x200d;ന്നതേയൊളളൂ, കൂസലില്ലാതെ നീളന്&#x200d; ജുബ്ബ് താഴ്ഭാഗമൊന്ന് പോക്കി 35 കാരനായ ബാഫഖി തങ്ങള്&#x200d; ഒരൊറ്റച്ചാട്ടം; നനയാതെ അക്കരെയെത്തി. സഹായിയായി നാട്ടില്&#x200d; നിന്ന് കൂടെ വന്ന സുമുഖനായ പതിനാലുകാരന്&#x200d; പയ്യന്&#x200d; ആദ്യമൊന്ന് അമ്പരന്നു: വാഗ്ഭടാനന്ദന്റെ പോലും പ്രശംസപിടിച്ചു പറ്റിയ കുഞ്ഞു പ്രഭാഷകന്&#x200d; എട്ടാം ക്ലാസുകാരന്&#x200d; സി.എച്ച് മുഹമ്മദ് കോയ. പാടവരമ്പില്&#x200d; പിന്നോട്ട് പോയി ഓടിവന്ന് ഒരൊറ്റച്ചാട്ടത്തിന് മറുകരപറ്റി, സി.എച്ച്. ആശ്വാസത്തിന്റെ നെടുവീര്&#x200d;പ്പിനിടെ കുട്ടിയുടെ മുഖത്തു നിന്ന് കാര്യം മനസ്സിലാക്കി, പുകഉയരുന്നിടം നോക്കി നടന്നപ്പോള്&#x200d; പ്രതീക്ഷിച്ചപോലെ ചായമക്കാനി. കട്ടന്&#x200d;കാപ്പിയും പുട്ടും കഴിക്കുന്ന അവരെ തേടിയെത്തിയ ചെറിയൊരാള്&#x200d;ക്കൂട്ടത്തോടൊപ്പം പോയി മുസ്്‌ലിംലീഗിന് ശാഖാ കമ്മിറ്റി രൂപീകരിച്ച് മരപ്പാലം ഒലിച്ചുപോയ നിറതോട് ചാടിക്കടന്ന് തിരികെ നടക്കുമ്പോള്&#x200d; ഇരുട്ട് പരന്നിരുന്നു. കൂരിരുട്ടില്&#x200d; ഓലച്ചൂട്ടും മിന്നിച്ച് കിലോമീറ്ററുകള്&#x200d; നടന്ന് പൊന്നാനിയിലെത്തുമ്പേള്&#x200d; നട്ടപ്പാതിര; പുലരാന്&#x200d; അധികം നേരമില്ല.</p>
<p><img loading="lazy" class="alignnone size-full wp-image-349275" src="https://cdn.chandrikadaily.com/wp-contents/uploads/2025/08/Untitled-2-Recovered-Recovered-Recovered-3.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2025/08/Untitled-2-Recovered-Recovered-Recovered-3.jpg 800w, https://www.chandrikadaily.com/wp-content/uploads/2025/08/Untitled-2-Recovered-Recovered-Recovered-3-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2025/08/Untitled-2-Recovered-Recovered-Recovered-3-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /></p>
<p>1967 മാര്&#x200d;ച്ച് 6&#8230; നാല്&#x200d;പതിന്റെ പൂര്&#x200d;ണതയിലെത്തിയ ആ കുട്ടി തലയില്&#x200d; രോമത്തൊപ്പി വെച്ച് ഗവര്&#x200d;ണര്&#x200d; ഭഗവാന്&#x200d; സഹായി മുമ്പാകെ പ്രതിജ്ഞചൊല്ലി; സി.എച്ച് മുഹമ്മദ് കോയ എന്ന ഞാന്&#x200d; കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയായി അല്ലാഹുവിന്റെ നാമത്തില്&#x200d;&#8230; മുമ്പില്&#x200d; തൂ മന്ദഹാസം തൂകി ബാഫഖി തങ്ങള്&#x200d;. സാമ്രാജ്യത്വത്തിനെതിരെ സര്&#x200d;വ്വം ത്യജിച്ച് പോരാടി പിന്നോക്കത്തിന്റെ കാവിടിയേന്തി, വെളളംകോരികളും വിറകുവെട്ടികളുമായി പുറംതളളപ്പെട്ടവര്&#x200d;ക്കായി കയ്യൊപ്പുകള്&#x200d; പതിഞ്ഞു. തിരുവനന്തപുരത്തെ കോട്ടണ്&#x200d;ഹില്&#x200d; സ്‌കൂളിന് മുമ്പില്&#x200d; കാര്&#x200d; നിര്&#x200d;ത്തി അവിടെ നിന്ന് ഇറങ്ങിവരുന്ന പെണ്&#x200d;കുട്ടികളെ നോക്കി കണ്ണുനിറഞ്ഞ്; ഇതുപോലെ നമ്മുടെ മക്കള്&#x200d; കലാലയങ്ങളില്&#x200d; നിന്ന് ഇറങ്ങിവരുന്ന കാലം എപ്പോഴാണെന്ന് കെ.സി അബൂബക്കര്&#x200d; മൗലവിയോട് ചോദിച്ച സി.എച്ചിന് മുസ്്‌ലിം-നാടാര്&#x200d; പെണ്&#x200d;കുട്ടികള്&#x200d;ക്ക് സ്‌കോളര്&#x200d;ഷിപ്പ് ഏര്&#x200d;പ്പെടുത്താന്&#x200d; ഒരു നിവേദനത്തിന്റെയും ആവശ്യം വന്നില്ല. ബാഫഖി തങ്ങളുടെ സ്വന്തം പോക്കറ്റിലെ സ്‌കോളര്&#x200d;ഷിപ്പിന്റെ ഔദാര്യത്തില്&#x200d; ഹൈസ്‌കൂള്&#x200d; പഠനം സാധ്യമായ കുട്ടിക്ക് പത്താം തരം വരെ സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിക്കാന്&#x200d; ഒരു മുന്&#x200d; മാതൃകയും വേണ്ടിവന്നില്ല. വിസ്മയങ്ങളുടെ ചെപ്പ് ഒന്നൊന്നായി തുറക്കുകയായിരുന്നു.</p>
<p><img loading="lazy" class="alignnone size-full wp-image-349276" src="https://cdn.chandrikadaily.com/wp-contents/uploads/2025/08/WhatsApp-Image-2025-08-03-at-11.10.39-AM.jpeg" alt="" width="225" height="224" srcset="https://www.chandrikadaily.com/wp-content/uploads/2025/08/WhatsApp-Image-2025-08-03-at-11.10.39-AM.jpeg 225w, https://www.chandrikadaily.com/wp-content/uploads/2025/08/WhatsApp-Image-2025-08-03-at-11.10.39-AM-150x150.jpeg 150w, https://www.chandrikadaily.com/wp-content/uploads/2025/08/WhatsApp-Image-2025-08-03-at-11.10.39-AM-80x80.jpeg 80w" sizes="(max-width: 225px) 100vw, 225px" /></p>
<p>1968 ജൂലൈ 23&#8230; കേരളത്തിലെ രണ്ടാമത്തെ വാഴ്‌സിറ്റിയായി കാലിക്കറ്റ് സര്&#x200d;വകലാശാല രൂപീകരിക്കുന്നതിനുള്ള ഓര്&#x200d;ഡിനന്&#x200d;സ് പുറപ്പെടുവിക്കുമ്പോള്&#x200d; അസാധ്യമെന്ന് പലരും പറഞ്ഞതാണ് മൊട്ടിട്ടത്. 1968 ഓഗസ്റ്റ് 12 ന് തേഞ്ഞിപ്പലത്തെ മൊട്ടക്കുന്നില്&#x200d; വാഴ്‌സിറ്റിയുടെ ശിലാഫലകം നീക്കുന്ന വിദ്യാഭ്യാസ മന്ത്രിയും ആദ്യ പ്രോ ചാന്&#x200d;സിലറുമായ സി.എച്ച് മുഹമ്മദ് കോയക്ക് നാല്&#x200d;പതിന്റെ തികവ്. ആ ചടങ്ങിനാകെ ആത്മപ്രഭയേകി ഇസ്സത്തേറും ജുബ്ബ തലയില്&#x200d;കെട്ടു വേഷവുമായി ചന്ദ്രമുഖം പ്രകാശിച്ചു; 60 കാരനായ സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങള്&#x200d;. 1968 സെപ്തംബര്&#x200d; 13ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. ത്രിഗുണ്&#x200d; സെന്&#x200d; ഉദ്ഘാടനം ചെയ്ത കാലിക്കറ്റ് വാഴ്‌സിറ്റി, 295 അഫ്‌ലിയേറ്റഡ് കോളജുകളിലെ മൂന്ന് ലക്ഷത്തോളം വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കാണ് പ്രതിവര്&#x200d;ഷം ദിശ കാണിക്കുന്നത്; സി.എച്ചിന്റെ പാവനമായ പൂങ്കാവനമാണ് കാലിക്കറ്റ് വാഴ്‌സിറ്റി.</p>
<p><strong>ചരിത്രത്തില്&#x200d; മുത്തമിട്ട്</strong></p>
<p>2025 ജൂലൈ 26 ലെ കര്&#x200d;ക്കിട മഴ തോര്&#x200d;ന്നൊരു പകൽ&#8230; സി.എച്ചിന്റെ വാഴ്‌സിറ്റിയില്&#x200d; യൂണിയന്&#x200d; ഭരിക്കാന്&#x200d; സീതി സാഹിബിന്റെ നാട്ടിലെ കോളജില്&#x200d; നിന്നൊരു പെണ്&#x200d;കൊടിയെ തെരഞ്ഞെടുത്തിരിക്കുന്നു. 42 വര്&#x200d;ഷത്തിന് ശേഷം എം.എസ്.എഫിന് ചെയര്&#x200d;മാന്&#x200d; സ്ഥാനം കൈവന്നപ്പോള്&#x200d; പെണ്&#x200d;കൈകളിലേല്&#x200d;പ്പിച്ചതുള്&#x200d;പ്പെടെ തനിച്ച് യു.യു.സിമാരുടെ എണ്ണത്തില്&#x200d; ഭൂരിപക്ഷം ലഭിച്ചതുള്&#x200d;പ്പെടെ എത്രയോ ചരിത്ര മുഹൂര്&#x200d;ത്തങ്ങളുടെ പെരുമ്പറയാണ് വാഴ്‌സിറ്റി അങ്കണത്തില്&#x200d; മുഴങ്ങിയത്. ചെയര്&#x200d;മാന്&#x200d;, ജനറല്&#x200d; സെക്രട്ടറി സ്ഥാനങ്ങള്&#x200d; എം.എസ്.എഫിന് ഒന്നിച്ച് ലഭിച്ചതും യു.ഡി.എസ്.എഫ് മത്സരിച്ച അഞ്ചില്&#x200d; അഞ്ചും (എം.എസ്.എഫിന് നാലില്&#x200d; നാല്) സെഞ്ച്വറി ഭൂരിപക്ഷത്തിന് വിജയിച്ചതും ചരിത്രത്തില്&#x200d; ആദ്യം. ഭരണത്തിലില്ലാത്ത കാലത്ത് തുടര്&#x200d;ച്ചയായി യൂണിയന്&#x200d; പിടിച്ചതും നടാടെ.</p>
<p><img loading="lazy" class="alignnone size-full wp-image-349277" src="https://cdn.chandrikadaily.com/wp-contents/uploads/2025/08/Untitled-2-Recovered-Recovered-Recovered-4.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2025/08/Untitled-2-Recovered-Recovered-Recovered-4.jpg 800w, https://www.chandrikadaily.com/wp-content/uploads/2025/08/Untitled-2-Recovered-Recovered-Recovered-4-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2025/08/Untitled-2-Recovered-Recovered-Recovered-4-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /></p>
<p>കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയനില്&#x200d; എം.എസ്.എഫ് തനിച്ച് കേവല ഭൂരിപക്ഷം ഉറപ്പാക്കിയത് ആകസ്മികമല്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് സാക്ഷ്യപ്പെടുത്തുന്നു. 2023 ല്&#x200d; യു.ഡി.എസ്.എഫ് ആറു വോട്ടുകള്&#x200d;ക്ക് തോറ്റ് യൂണിയന്&#x200d; ഭരണം പിടിക്കാനാവാത്ത നിരാശ വലുതായിരുന്നു. ഘടകക്ഷിയുടെ ദൗര്&#x200d;ബല്ല്യങ്ങളെ പഴിക്കുന്നതിന് പകരം സ്വന്തം ശക്തിയും കൂട്ടായ്മയും മെച്ചുപ്പെടുത്തി എം.എസ്.എഫ് തനിച്ച് ഭൂരിപക്ഷം നേടണമെന്ന് ഞങ്ങള്&#x200d;ക്ക് വാശിയായി. കഠിനാധ്വാനത്തിലൂടെ കഴിഞ്ഞ വര്&#x200d;ഷം അന്&#x200d;പതോളം വോട്ടുകളുടെ ഭൂരിപക്ഷത്തിന് യു.ഡി.എസ്.എഫ് ഭരണം പിടിച്ചപ്പോഴും സംഘടനാ ശക്തിക്ക് അനുസരിച്ചുള്ള വിഹിതം ലഭിച്ചില്ലെന്ന സങ്കടമായിരുന്നു. ഇത്തവണ ഒറ്റക്ക് ജയിക്കാനുള്ള അംഗബലം നേടിതോടെ ആത്മവിശ്വാസം വര്&#x200d;ധിച്ചു. പക്ഷെ, തെരഞ്ഞെടുപ്പ് നടത്താതിരിക്കാനും അട്ടിമറിക്കാനും എസ്.എഫ്.ഐയും സി.പി.എമ്മും ഭരണത്തെ ദുരുപയോഗം ചെയ്യുക മാത്രമല്ല, കോടതികളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു.</p>
<p><img loading="lazy" class="alignnone size-full wp-image-349278" src="https://cdn.chandrikadaily.com/wp-contents/uploads/2025/08/Untitled-2-Recovered-Recovered-Recovered-5.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2025/08/Untitled-2-Recovered-Recovered-Recovered-5.jpg 800w, https://www.chandrikadaily.com/wp-content/uploads/2025/08/Untitled-2-Recovered-Recovered-Recovered-5-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2025/08/Untitled-2-Recovered-Recovered-Recovered-5-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /></p>
<p>തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന് പോലും എം.എസ്.എഫിന് സമരം ചെയ്യേണ്ടി വന്നു. മൂന്നാം വര്&#x200d;ഷക്കാരെ കാലാവധി കഴിഞ്ഞെന്ന പേരില്&#x200d; വോട്ടര്&#x200d; പട്ടികയില്&#x200d; നിന്ന് തളളിക്കാനും സി.പി.എം ഉദ്യോഗസ്ഥരെ മാത്രം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്&#x200d; നിയമിച്ച് അവസാന പഴുതും ഉപയോഗിക്കാനുമായിരുന്നു മറ്റൊരു ശ്രമം. വി.സി നേരിട്ട് നിരീക്ഷിക്കാനുള്ള കോടതി ഉത്തരവ് നേടിയതോടെ ആ ഓട്ടയടച്ചു. ബാലറ്റ് വിഴുങ്ങിയതും കീറിയതുമായ മുന്&#x200d; അനുഭവങ്ങള്&#x200d; ആവര്&#x200d;ത്തിക്കുന്നത് തടയാന്&#x200d; എല്ലാം വീഡിയോയില്&#x200d; ചിത്രീകരിക്കാനുള്ള ഉത്തരവ് ഹൈക്കോടതിയെ സമീപിച്ച് വാങ്ങി. ചെയര്&#x200d;പേഴ്‌സണ്&#x200d; സ്ഥാനാര്&#x200d;ത്ഥിയായ ഷിഫാനയുടെ പേരില്&#x200d; ഹൈക്കോടതിയില്&#x200d; പോയി പൊലീസ് പ്രൊട്ടക്ഷനും ഉറപ്പാക്കി. യു.യു.സിമാരെ അയോഗ്യരാക്കാനും തലേന്നു പോലും തിരഞ്ഞെടുപ്പ് മാറ്റിവെപ്പിക്കാനും കോടതിയില്&#x200d; ശ്രമിച്ചു. എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ.സജല്&#x200d;, ഹിഷാം എന്നിവരുടെ നേതൃത്വത്തില്&#x200d; മുപ്പതോളം കേസ്സുകളാണ് ഇതു സംബന്ധിച്ച് നടത്തി വിജയിച്ചത്; പി.കെ നവാസിന്റെ കണ്ണില്&#x200d; നനവുപടര്&#x200d;ന്നു.</p>
<p><strong>കാത്തിരിപ്പിന്റെ മധുരം</strong></p>
<p>മലബാറിലെ സ്‌കൂള്&#x200d; കോളജ് തല വിദ്യാര്&#x200d;ഥികള്&#x200d;ക്കിടയില്&#x200d; മാത്രം ഒതുങ്ങി കഴിയുകയായിരുന്ന എംഎസ്എഫിനെ യൂണിവേഴ്സിറ്റി തലത്തില്&#x200d; നിര്&#x200d;ണായകമായതില്&#x200d; സര്&#x200d;സയ്യിദ് കോളജിന്റെ ഗരിമയുളള തളിപ്പറമ്പില്&#x200d; നിന്നുള്ള അഡ്വ.ഹബീബ് റഹ്മാന്റെ പങ്ക് അനിഷേധ്യമാണ്. 1978ല്&#x200d; എം.എസ്.എഫ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറിയായ ഹബീബ് തൊട്ടടുത്ത വര്&#x200d;ഷം പ്രസിഡന്റുമായി. അക്കൊല്ലം ചരിത്രത്തില്&#x200d; ആദ്യമായി എം.എസ്.എഫിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്&#x200d; ജനറല്&#x200d; സെക്രട്ടറി (പി.എം മഹ്മൂദ്) സ്ഥാനം ലഭിച്ചപ്പോള്&#x200d; പലര്&#x200d;ക്കും വിശ്വസിക്കാനായില്ല. കഠിനാധ്വാനത്തിന്റെയും തന്ത്രതതിന്റെയും ഹബീബിയന്&#x200d; മാജിക്കില്&#x200d; 1982ല്&#x200d; ആദ്യമായി എം.എസ്.എഫിന് കാലിക്കറ്റ് വാഴ്‌സിറ്റി ചെയര്&#x200d;മാന്&#x200d; പദവി തന്നെ (മണ്ണാര്&#x200d;ക്കാട് എം.ഇ.എസ് കോളജിലെ സി.എം യൂസുഫ്) ലഭിച്ചു. തൊട്ടടുത്ത വര്&#x200d;ഷവും എം.എസ്.എഫ് ചെയര്&#x200d;മാന്&#x200d; സ്ഥാനം (ടി.പി.വി ഖാസിം) നിലനിര്&#x200d;ത്തി. മുന്നണി മര്യാതയും വിട്ടുവീഴ്ചയുമായി പിന്നീടതൊരു മരീചികയായി. 42 വര്&#x200d;ഷത്തെ വഴിദൂരത്തിലാണിപ്പോള്&#x200d; എം.എസ്.എഫിന് ചെയര്&#x200d;മാന്&#x200d; സ്ഥാനം ലഭിച്ചത്.</p>
<p><img loading="lazy" class="alignnone size-full wp-image-349279" src="https://cdn.chandrikadaily.com/wp-contents/uploads/2025/08/Untitled-2-Recovered-Recovered-Recovered-6.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2025/08/Untitled-2-Recovered-Recovered-Recovered-6.jpg 800w, https://www.chandrikadaily.com/wp-content/uploads/2025/08/Untitled-2-Recovered-Recovered-Recovered-6-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2025/08/Untitled-2-Recovered-Recovered-Recovered-6-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /></p>
<p>കാഞ്ഞങ്ങാട്ടെ അവസാനത്തെ പ്രസംഗത്തിലും പത്താംതരം വരെയെങ്കിലും നിങ്ങളുടെ പെണ്&#x200d;കുട്ടികളെ പഠിപ്പിക്കണമേയെന്ന പി.എം.എസ്.എ പൂക്കോയ തങ്ങളുടെ ഒസ്യത്തും സി.എച്ചിന്റെ ദൗത്യവും നിറകണ്&#x200d;ചിരിയായ് അലയടിക്കുന്ന മാറിയകാലത്തെ ക്യാമ്പസിന്റെ പരിഛേദമായി, സി.എച്ചിന്റെ വാഴ്‌സിറ്റിയില്&#x200d; സീതിസാഹിബിന്റെ നാട്ടിലെ കോളജിലെ പെണ്&#x200d;കൊടി ചെയര്&#x200d;പേഴ്‌സണായത് കാവ്യനീതി. എസ്.എഫ്.ഐ കോട്ടയെന്ന് ഗണിച്ചിരുന്ന കൊടുങ്ങല്ലൂര്&#x200d; പുല്ലൂറ്റ് കെ.കെ.ടി.എം ഗവ.കോളജില്&#x200d; മൂന്നാം വര്&#x200d;ഷ ബിരുദ വിദ്യാര്&#x200d;ത്ഥിനിയായ പി.കെ ഷിഫാന ചരിത്രം പഠിക്കാനെത്തി ചരിത്രം രചിക്കുകയായിരുന്നു. എസ്.എഫ്.ഐയോടും കെ.എസ്.യുവിനോടും ഒരുപോലെ എതിരിട്ടാണ് എം.എസ്.എഫ് പാനലില്&#x200d; ഷിഫാന യു.യു.സിയായത്. പദവിയല്ല, ഇതൊരു ഉത്തരവാദിത്വമാണെന്ന ഷിഫാനയുടെ ഒറ്റവരി പ്രതികരണത്തിലുണ്ട് എല്ലാം. എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റി അംഗമായ അവര്&#x200d; കൊണ്ടോട്ടി പെരിങ്കടക്കാട്ട് മേലേകളത്തിങ്കല്&#x200d; മുജീബ് റഹ്്മാന്&#x200d;-നസീമ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. ഫാത്തിമ സഫ, മുബീന, മുഹമ്മദ് സാലിഹ് എന്നിവര്&#x200d; സഹോദരങ്ങളാണ്.<br />
ജനറല്&#x200d; സെക്രട്ടറിയായ കോട്ടക്കല്&#x200d; ഫറൂക്ക് എം.എ.എസ്.എഫ് കോളജിലെ സുഫിയാന്&#x200d; വില്ലന്&#x200d; എം.എസ്.എഫ് മണ്ഡലം നേതാവാണ്. വൈസ് ചെയര്&#x200d;മാനായ വടകര തിരുവള്ളൂര്&#x200d; സ്വദേശിയായ എ.സി മുഹമ്മദ് ഇര്&#x200d;ഫാന്&#x200d; ചെരണ്ടത്തൂര്&#x200d; എം.എച്ച്.ഇ.എസ് കോളജില്&#x200d; രണ്ടാം വര്&#x200d;ഷം ബികോം വിദ്യാര്&#x200d;ത്ഥിയാണ്. വൈസ് ചെയര്&#x200d;പേഴ്‌സണായ നാഫിയ ബിറ ചെത്തുകടവ് എസ്.എന്&#x200d;.ഇ.എസ് കോളജിലെ ബികോം കമ്പ്യൂട്ടര്&#x200d; അപ്ലിക്കേഷന്&#x200d; മൂന്നാം വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥിനിയാണ്. കൊടുവള്ളി കരീറ്റിപറമ്പ് പൂത്തംകുഴിയില്&#x200d; അബ്ദുല്&#x200d; ബഷീര്&#x200d; റംല ദമ്പതികളുടെ മകള്&#x200d;. മലപ്പുറം (സല്&#x200d;മാനുല്&#x200d; ഫാരിസ് ബിന്&#x200d; അബ്ദുള്ള), കോഴിക്കോട് (സഫ് വാന്&#x200d; ഷമീം) ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനങ്ങള്&#x200d; നേടിയ എം.എസ്.എഫിന് മുന്നണിയുടെ ശാക്തിക ബലത്തില്&#x200d; വയനാടും ലഭിക്കേണ്ടതായിരുന്നു. പക്ഷെ, &#8230; പൂരിപ്പിക്കാന്&#x200d; ഇപ്പോള്&#x200d; ശ്രമിക്കുന്നില്ലെന്ന പി.കെ നവാസിന്റെ ഇരുത്തി മൂളലിലുണ്ട് നീലഛായ.</p>
<p><strong>വേരും പൂവും</strong></p>
<p>ഒരു ലക്ഷ്യം മുന്നില്&#x200d; വെച്ച് ചിട്ടയായ പ്രവര്&#x200d;ത്തനമാണ് എം.എസ്.എഫ് ആസൂത്രണം ചെയ്തതെന്ന് പി.കെ നവാസ് പറയുന്നു. ചരിത്രത്തില്&#x200d; നിന്ന് ആത്മാംശം ഊറ്റിയെടുക്കുന്ന വേര്, പൈതൃകം തുടങ്ങിയ ക്യാമ്പയിനുകളും സമ്മേളനങ്ങളുമായി ആശയ-സംഘടനാ അടിത്തറ ബലപ്പെടുത്തുകയായിരുന്നു ആദ്യപടി. വേരാഴം കൊണ്ട് നക്ഷത്രങ്ങളെ വേട്ടയാടാന്&#x200d; ചങ്കൂറ്റമുണ്ടാവുമ്പോഴാണല്ലോ മാറ്റങ്ങളുടെ പറുദീസ് തുറക്കുക. ഭൂതകാലമില്ലാത്തവര്&#x200d;ക്ക് വര്&#x200d;ത്തമാനത്തിലെ നൈമിഷികതക്കപ്പുറം ഭാവിയില്ല. കുളിരും ചൂടുമേറ്റ പോയകാലം എത്ര കഠിനമാണോ, ചാഞ്ചാട്ടമില്ലാതെ മുന്നേറാനുള്ള കൈമുതലാണത്. ഹബീബ് എഡ്യുകെയറിലൂടെ 500 വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കായി നാലു കോടിയോളം രൂപയുടെ സ്‌കോളര്&#x200d;ഷിപ്പ് നല്&#x200d;കുന്ന എം.എസ്.എഫ് വിദ്യാര്&#x200d;ത്ഥികളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും സ്പര്&#x200d;ശിച്ചു. തിരുവനന്തപുരം എഡ്യുക്കേഷന്&#x200d; ഡയറക്ടറേറ്റ് മാര്&#x200d;ച്ച്, നീറ്റ് തീപന്തം സമരം തുടങ്ങി ക്ഷുഭിത യ്യൗവനം തെരുവിലും ക്യാമ്പസിലും ഒരുപോലെ ജ്വലിച്ചു. യൂണിയന്&#x200d; നഷ്ടപ്പെട്ടതിന്റെ പക പോക്കാന്&#x200d; സോണല്&#x200d; കലോത്സവങ്ങളെ അലങ്കോലപ്പെടുത്താന്&#x200d; എസ്.എഫ്.ഐക്കൊപ്പം സര്&#x200d;ക്കാറും പൊലീസും സി.പി.എമ്മും കൈകോര്&#x200d;ത്തപ്പോള്&#x200d; ചെറുത്തു നില്&#x200d;പ്പും കോടതിയുമെല്ലാം ആവശ്യമായി. അതിന്റെ പേരില്&#x200d; പല നേതാക്കള്&#x200d;ക്കും കല്&#x200d;തുറുങ്കില്&#x200d; പോവേണ്ടിവന്നു.</p>
<p><img loading="lazy" class="alignnone size-full wp-image-349280" src="https://cdn.chandrikadaily.com/wp-contents/uploads/2025/08/Untitled-2-Recovered-Recovered-Recovered-7.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2025/08/Untitled-2-Recovered-Recovered-Recovered-7.jpg 800w, https://www.chandrikadaily.com/wp-content/uploads/2025/08/Untitled-2-Recovered-Recovered-Recovered-7-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2025/08/Untitled-2-Recovered-Recovered-Recovered-7-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /></p>
<p>അനന്തപുരിയില്&#x200d; സമരം നയിച്ച് പിണറായി പൊലീസിന്റെ മര്&#x200d;ദ്ദനവും കല്&#x200d;തുറുങ്കും വരിച്ചതിനെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴും പുട്ടിന് തേങ്ങയിടുംപോലെ എല്ലാം കൂട്ടായ്മയുടേതാണ്, എന്റേതായി ഒന്നും പറയരുതേയെന്ന ആവര്&#x200d;ത്തനം. വിദ്യാര്&#x200d;ത്ഥികളുടെ നീതിക്കായി വഴിയില്&#x200d; തടഞ്ഞ എം.എസ്.എഫുകാരെ തീവ്രവാദികളാക്കി രക്ഷപ്പെടാനുള്ള മന്ത്രിയുടെ ശ്രമത്തെ ഇഛാശക്തിയോടെ നേരിട്ട് നേടിയ പ്ലസ് ടു അധിക സീറ്റുകളാണ് ഇത്തവണത്തെ പ്രതിസന്ധിയില്&#x200d; പോലും തല്&#x200d;ക്കാലത്തേക്കെങ്കിലും ആശ്വാസമായത്. ഈ കമ്മിറ്റി കാലത്ത് അവകാശ പോരാട്ടത്തിന് ജയില്&#x200d; വരിച്ചവര്&#x200d; 14 പേരുണ്ട്. ജനറല്&#x200d; സെക്രട്ടറി സി.കെ നജാഫ്, റാഷിദ് സച്ചു, ജലീല്&#x200d;, വഹാബ്, കബീര്&#x200d; മുതുപറമ്പ്, എ.വി നബീല്&#x200d;, ഗദ്ദാഫി, നസീര്&#x200d;, അഖില്&#x200d;, മുസാഫിര്&#x200d;, അര്&#x200d;ഷദ്, സൈഫുദ്ദീന്&#x200d;, റാഷിഖ്.<br />
കാലിക്കറ്റില്&#x200d; മാത്രമല്ല, കേരളത്തിലെ മറ്റു യൂണിവേഴ്‌സിറ്റികളിലും എം.എസ്.എഫ് മുന്നേറ്റം പ്രകടമാണ്. കേരള യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് എം.എസ്.എഫ് പ്രതിനിധി (കായംകുളം എം.എസ്.എം കേളജിലെ ജാസ്മിന്&#x200d;) വിജയിച്ചതും ചരിത്രം. കാലിക്കറ്റില്&#x200d; വിദ്യാര്&#x200d;ത്ഥി പ്രതിനിധികളായി നാലു പേരെ സെനറ്റിലെത്തിച്ചെന്ന് മാത്രമല്ല, കണ്ണൂര്&#x200d; യൂണിവേഴ്‌സിറ്റി സെനിലേക്കും രണ്ടംഗങ്ങളെ ജയിപ്പിക്കാനായി. ആരോഗ്യ സര്&#x200d;വ്വകലാശാലയില്&#x200d; (കുഹാസ്) ഒറ്റക്ക് 10 ല്&#x200d; രണ്ട് സീറ്റുകള്&#x200d; നേടിയതും കാസര്&#x200d;കോഡ് സെന്&#x200d;ട്രല്&#x200d; യൂണിവേഴ്‌സിറ്റിയിലെ വിജയവും പരിയാരം മെഡിക്കല്&#x200d; കോളജ് തൂത്തുവാരിയതും പോരാടിത്തന്നെ. എയ്ഡഡ് കോളജുകളെപ്പോലെ ഗവണ്&#x200d;മെന്റ് കോളജുകളിലും വലിയ പിന്തുണ ആര്&#x200d;ജ്ജിക്കാനായി. കാസര്&#x200d;കോഡ് ഗവ.കോളജ്, കണ്ണൂര്&#x200d; കൃഷ്ണമേനോന്&#x200d; വുമണ്&#x200d;സ് കോളജ്, കൊടുവള്ളി, നാദാപുരം, കൊണ്ടോട്ടി, കുന്ദമംഗലം, തിരൂര്&#x200d; തുഞ്ചന്&#x200d;, എല്&#x200d;.ബി.എസ്, മലപ്പുറം തുടങ്ങി ആ പട്ടിക നീളുന്നു.</p>
<p>ക്യാമ്പസുകളില്&#x200d; മാത്രല്ല, ഗ്രാമ-നഗരങ്ങളിലും താഴേ തട്ടില്&#x200d; എം.എസ്.എഫിനെ ശക്തിപ്പെടുത്താന്&#x200d; പല പദ്ധതികളും ആവിഷ്‌കരിച്ചു. സ്‌കൂള്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കായി നടത്തിയ പ്രഥമ ഹയര്&#x200d;സെക്കന്ററി കോണ്&#x200d;ഫ്രന്&#x200d;സ് വലിയ വിജയമായി. ബാലകേരളം രൂപീകരിച്ച് പ്രഥമ സംസ്ഥാന സമ്മേളനം (വര്&#x200d;ണോത്സവം) മലപ്പുറത്ത് നടത്തിയപ്പോള്&#x200d; എണ്ണായിരത്തോളം കുട്ടികളാണ് പങ്കാളികളായത്. നാളെയുടെ എം.എസ്.എഫ് ഇവരുടെ കൈകളില്&#x200d; ഭദ്രമാണെന്ന് ഉറപ്പിച്ച് പറയാനാവുമെന്ന് നവാസ് പറയുമ്പോള്&#x200d; ഉശിരോടെ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് ആവേശം പകരുന്ന ജ്വലിക്കുന്ന വിദ്യാര്&#x200d;ത്ഥി നേതാവിന്റെ ഉള്&#x200d;ക്കനം. എം.എസ്.എഫിനിത് സമ്മേളനങ്ങളുടെ കാലമാണ്. കാലം എന്ന തലക്കെട്ടില്&#x200d; നടക്കുന്ന കാമ്പയിനില്&#x200d; 6,36,636 വിദ്യാര്&#x200d;ത്ഥികളാണ് അംഗത്വമെടുത്തത്. ശാഖാ, പഞ്ചായത്ത്, മണ്ഡലം സമ്മേളനങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കി ജില്ലാ സമ്മേളനങ്ങള്&#x200d; നടക്കുന്നു. എല്ലാ തലത്തിലും പുതിയ നേതൃനിരയാണ് ഉയര്&#x200d;ന്നുവരുന്നത്; തലമുറകള്&#x200d; സജ്ജം.</p>
<p><strong>ആസേതു ഹിമാചലം</strong></p>
<p>1937 സെപ്തംബര്&#x200d; ഒന്നിന് രൂപീകൃതമായ എം.എസ്.എഫിനെ മലബാറിലേക്ക് പടര്&#x200d;ത്തിയത് കെ.എം സീതി സാഹിബാണ്. 1942 ഫെബ്രുവരി 28ന് കോഴിക്കോട് ഹിമായത്തുല്&#x200d; ഇസ്‌ലാം ഹൈസ്‌കൂളില്&#x200d; സീതി സാഹിബ് വിളിച്ചു കൂട്ടിയ വിദ്യാര്&#x200d;ത്ഥി സമ്മേളനത്തിലാണ് മലബാര്&#x200d; ജില്ലാ എം.എസ്.എഫ് ഔദ്യോഗികമായി രൂപം കൊണ്ടത്; സി.എച്ച് നേതൃനിരയിലേക്കുയര്&#x200d;ന്നതും. ഐക്യ കേരളം പിറവിയെടുത്തതോടെ 1958 ഒക്ടോബര്&#x200d; 15ന് ആലപ്പുഴയില്&#x200d; വെച്ച് നടന്ന സമ്മേളനത്തില്&#x200d; അഡ്വ.കുഞ്ഞിമായിന്&#x200d; പ്രസിഡന്റും അഡ്വ.ഇ അഹമ്മദ് ജനറല്&#x200d; സെക്രട്ടറിയുമായി നിലവില്&#x200d; വന്ന സംസ്ഥാന കമ്മിറ്റി എം.എസ്.എഫിന് നവ ചൈതന്യമാണുണ്ടാക്കിയത്. തലമുറകള്&#x200d; കൈമാറി പി.കെ നവാസ്-സി.കെ നജാഫ് കൂട്ടുകെട്ടിലെത്തുമ്പോള്&#x200d; യശ്ശസ് വാനാളമുയരുന്നു. 2016 ഡിസംബര്&#x200d; 17 ന് പാലക്കാട് നടന്ന പ്രഥമ ദേശീയ സമ്മേളനത്തില്&#x200d; ടി.പി അഷ്‌റഫലി പ്രസിഡന്റായി നിലവില്&#x200d; വന്ന ദേശീയ കമ്മിറ്റി ആസേതു ഹിമാചലം എം.എസ്.എഫിന് മേല്&#x200d;വിലാസമുണ്ടാക്കി. പി.വി അഹമ്മദ് സാജു-എസ്.എച്ച് മുഹമ്മദ് അര്&#x200d;ഷാദ് ടീം ഡല്&#x200d;ഹിയിലും ചെന്നൈയിലും ഹൈദ്രബാദിലും യു.പിയിലും കൊല്&#x200d;ക്കത്തയിലുമെല്ലാം ക്യാമ്പസുകളിലെ നിറ സാനിധ്യമാക്കിയിരിക്കുന്നു. നവലിബറലിസത്തെയും മതനിരാസത്തേയും ലൈംഗികാരജകത്വത്തെയും ലഹരിയിലാഴ്ത്തുന്നവരെയും വര്&#x200d;ഗീയ വിദ്വേഷ രാഷ്ട്രീയത്തെയും ഒരുപോലെ പ്രതിരോധിച്ചാണ് എം.എസ്.എഫിന്റെ മുന്നേറ്റം. പ്രിയ സി.എച്ചേ, ഹിമാലയത്തില്&#x200d; നിന്ന് മുസ്്ലിം ലീഗ് എന്നു വിളിച്ചാല്&#x200d; കന്യാകുമാരിയില്&#x200d; നിന്ന് സിന്ദാബാദ് എന്ന് ഏറ്റുവിളിക്കുന്ന കാലം വരുമെന്ന അങ്ങയുടെ വാക്കുകള്&#x200d; പ്രതിധ്വനിക്കുന്നു; സ്വത്വബോധത്തിന്റെ ഹരിത വസന്ത കുളിര്&#x200d;കാറ്റേ വസന്തത്തിന്റെ ഇടിമുഴക്കം തീര്&#x200d;ക്കൂ&#8230;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/msf-made-history-in-calicut-university.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അലിഗഢ്: വിദ്യാര്&#x200d;ത്ഥികള്&#x200d; നിരാഹാര സമരത്തിലേക്ക്</title>
		<link>https://www.chandrikadaily.com/opinion-hindutva-groups-assault-on-amu-was-never-about-jinnah-it-had-a-more-sinister-motive.html</link>
					<comments>https://www.chandrikadaily.com/opinion-hindutva-groups-assault-on-amu-was-never-about-jinnah-it-had-a-more-sinister-motive.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 12 May 2018 11:12:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMU]]></category>
		<category><![CDATA[Students Union]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=84616</guid>

					<description><![CDATA[&#160; അലിഗഢ് മുസ്ലിം സര്&#x200d;വ്വകലാശാലയില്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; നടത്തിക്കൊണ്ടിരിക്കുന്ന സമരം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്&#x200d; കൂടുതല്&#x200d; ശക്തമായ സമരമുറകളെ കുറിച്ച് ആലോചിക്കുന്നതായി വിദ്യാര്&#x200d;ത്ഥി നേതാക്കള്&#x200d;. തങ്ങളുയര്&#x200d;ത്തിയ ആവശ്യങ്ങള്&#x200d; അംഗീകരിച്ചില്ലെങ്കില്&#x200d; റിലേ നിരാഹാര സമരം ഇന്നു വൈകുന്നേരം മുതല്&#x200d; ആരംഭിക്കുമെന്ന് വിദ്യാര്&#x200d;ത്ഥി യൂണിയന്&#x200d; പ്രസിഡണ്ട് മഷ്‌കൂര്&#x200d; ഉസ്മാനി പി.ടി.ഐ വാര്&#x200d;ത്താ ഏജന്&#x200d;സിയോട് പറഞ്ഞു. വെള്ളിയാഴ്ച നടന്ന യൂണിന്&#x200d; യോഗത്തിലാണ് തീരുമാനമുണ്ടായതെന്നും മഷ്‌കൂര്&#x200d; പറഞ്ഞു. കാമ്പസിലേക്ക് അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിട്ട തീവ്രവലതുപക്ഷ പ്രവര്&#x200d;ത്തക്കെതിരായ ശക്തമായ നടപടി വേണമെന്നാണ് വിദ്യാര്&#x200d;ത്ഥികള്&#x200d; സര്&#x200d;വ്വകലാശാല [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>അലിഗഢ് മുസ്ലിം സര്&#x200d;വ്വകലാശാലയില്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; നടത്തിക്കൊണ്ടിരിക്കുന്ന സമരം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്&#x200d; കൂടുതല്&#x200d; ശക്തമായ സമരമുറകളെ കുറിച്ച് ആലോചിക്കുന്നതായി വിദ്യാര്&#x200d;ത്ഥി നേതാക്കള്&#x200d;. തങ്ങളുയര്&#x200d;ത്തിയ ആവശ്യങ്ങള്&#x200d; അംഗീകരിച്ചില്ലെങ്കില്&#x200d; റിലേ നിരാഹാര സമരം ഇന്നു വൈകുന്നേരം മുതല്&#x200d; ആരംഭിക്കുമെന്ന് വിദ്യാര്&#x200d;ത്ഥി യൂണിയന്&#x200d; പ്രസിഡണ്ട് മഷ്‌കൂര്&#x200d; ഉസ്മാനി പി.ടി.ഐ വാര്&#x200d;ത്താ ഏജന്&#x200d;സിയോട് പറഞ്ഞു. വെള്ളിയാഴ്ച നടന്ന യൂണിന്&#x200d; യോഗത്തിലാണ് തീരുമാനമുണ്ടായതെന്നും മഷ്‌കൂര്&#x200d; പറഞ്ഞു.</p>
<p>കാമ്പസിലേക്ക് അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിട്ട തീവ്രവലതുപക്ഷ പ്രവര്&#x200d;ത്തക്കെതിരായ ശക്തമായ നടപടി വേണമെന്നാണ് വിദ്യാര്&#x200d;ത്ഥികള്&#x200d; സര്&#x200d;വ്വകലാശാല അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്&#x200d; ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്ന് ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് നിരാഹാര സമരത്തിലേക്ക് പ്രവേശിക്കുന്നതെന്ന് വിദ്യാര്&#x200d;ത്ഥി നേതാക്കള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/opinion-hindutva-groups-assault-on-amu-was-never-about-jinnah-it-had-a-more-sinister-motive.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
