Subhash Chandran – Chandrika Daily https://www.chandrikadaily.com Fri, 01 Dec 2017 05:50:47 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Subhash Chandran – Chandrika Daily https://www.chandrikadaily.com 32 32 “വാക്കു കൊണ്ടും പ്രവൃത്തികൊണ്ടും വെളിച്ചം സൃഷ്ടിച്ച മുഹമ്മദ് നബി”; നബിദിനാശംസ നേര്‍ന്ന് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ https://www.chandrikadaily.com/milad-wishes-from-writer-subhash-chandran-on-fb.html https://www.chandrikadaily.com/milad-wishes-from-writer-subhash-chandran-on-fb.html#respond Fri, 01 Dec 2017 04:59:47 +0000 http://www.chandrikadaily.com/?p=57174 ലോക പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുഭാഷ് ചന്ദ്രന്‍. ലോകനന്മയ്ക്കായി പിറന്ന വലിയൊരുവന്റെ ജന്മദിനംമാണ് ഇന്നെന്ന തുടങ്ങുന്ന കുറിപ്പോടെയാണ് എഴുത്തുകാരന്റെ ആശംസ. നബിദിനപ്പുലര്‍ച്ചയില്‍ താന്‍ കണ്ട ഒരു ദൃശ്യം സമൂഹ മാധ്യമമായ ഫെയ്‌സ്ബുക്കുലൂടെ പങ്കുവെച്ചായിരുന്നു നോവലിസ്റ്റിന്റെ ആശംസ. കൂട്ടത്തില്‍ അദ്ദേഹം തന്നെ പാടിയ ഒരു പാട്ടും വിശ്വാസികള്‍ക്കായി സുഭാഷ് ചന്ദ്രന്‍ പങ്കുവെച്ചിട്ടുണ്ട്.

സുഭാഷ് ചന്ദ്രന്റെ ഫെയ്‌സ്ബുക് പോസ്റ്റ് വായിക്കാം…

നബിദിനാശംസകൾ!
ലോകനന്മയ്ക്കായി പിറന്ന വലിയൊരുവന്റെ ജന്മദിനമാണ് ഇന്ന്. മനുഷ്യരാശിയുടെ മൃഗസമാനമായ ജീവിതത്തെ മനുഷ്യത്വത്തിലേക്ക്‌ ഉയർത്താൻ യുഗങ്ങൾ തോറും പിറക്കുന്ന കരുണാമൂർത്തികളിൽ ഒരാൾ. വാക്കു കൊണ്ടും പ്രവൃത്തികൊണ്ടും വെളിച്ചം സൃഷ്ടിച്ച മുഹമ്മദ്‌ നബി.
അത്തരം മഹത്തുക്കൾ കാലാകാലങ്ങളിൽ ലോകത്തിൽ എല്ലായിടത്തും പിറന്നു ജീവിച്ചു മരിച്ചു. നബിയായും ക്രിസ്തുവായും ശ്രീരാമനായും ബുദ്ധനായും ഗാന്ധിയായും അവർ വന്നു. നമ്മൾ അവർ മരിക്കും വരെ ക്ഷമയോടെ കാത്തുനിന്നു. പിന്നെ അവരുടെ പേരിൽ സംഘങ്ങളുണ്ടാക്കി പഴയമട്ടിൽ നമ്മുടെ മൃഗീയത തുടർന്നു.
പ്രിയരേ, ഈ നബിദിനപ്പുലർച്ചയിൽ മുകൾനിലയിലെ എന്റെ കിടപ്പുമുറിയിലൂടെ മുറ്റത്തെ പ്ലാവിന്റെ മേച്ചില്ലകൾ നോക്കി വെറുതെ നിൽക്കുമ്പോൾ പടച്ച തമ്പുരാൻ എന്നെ ഒരു ദൃശ്യം കാണിച്ചുതന്നു. ചില്ലകൾക്കിടയിൽ വലയുണ്ടാക്കി സ്വസ്ഥമായി പ്രാതലിനു കാത്തിരിക്കുന്ന ചിലന്തികളും പ്ലാവിൽ പാഞ്ഞുനടക്കുന്ന രണ്ട്‌ അണ്ണാറക്കണ്ണന്മാരും ചേർന്ന് വലിയൊരു പാഠം പഠിപ്പിച്ചുതന്നു. ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക്‌ ഉഴറിയോടുമ്പോഴും ആ അണ്ണാറക്കണ്ണന്മാർ അറിയാതെ പോലും വട്ടം നിൽക്കുന്ന ചിലന്തികളുടെ വല പൊട്ടിക്കുന്നില്ല! സ്വന്തം കൊറ്റു തേടിയുള്ള പരക്കം പാച്ചിലിനിടയിലും മറ്റൊരുവന്റെ സ്വാസ്‌ഥ്യത്തിൽ തലയും കാലും വാലും മുട്ടാതിരിക്കാൻ അവ ശ്രദ്ധിക്കുന്നു!
ദൈവമേ നീയെത്ര വലിയവൻ എന്ന് കമ്യൂണിസ്റ്റുമനസ്സുള്ള എന്നെക്കൊണ്ടും ഈ ക്ഷുദ്രജന്മങ്ങൾ പറയിപ്പിക്കുന്നു! പ്ലാവാ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രം പ്ലാവിൽ നിന്നു മുഴങ്ങുന്നു.
ഈ പാട്ട്‌ ഞാൻ ഇതാ ആ കാഴ്ച്ചയിൽ നിന്നു പാടിയതാണ്. മനുഷ്യൻ എന്തെന്നറിയാവുന്നവരും ദൈവം എന്തെന്നറിയുന്നവരും ഇതു കേൾക്കുക. കാരണം അതറിയാവുന്ന വലിയൊരാളുടെ ജന്മദിനമാണിന്ന്. ആ വലിയ പേരിനെ, ആ വലിയ നേരിനെ വെറുക്കാതിരിക്കുക. വെറുപ്പിക്കാതിരിക്കുക

]]>
https://www.chandrikadaily.com/milad-wishes-from-writer-subhash-chandran-on-fb.html/feed 0
ഗൊരഖ്പൂര്‍ ശിശുഹത്യ; സംഘ് പരിവാറിനെതിരെ ആഞ്ഞടിച്ച് സുഭാഷ് ചന്ദ്രന്‍ https://www.chandrikadaily.com/author-subhash-chandran-hits-out-against-gorakhpur-child-killings.html https://www.chandrikadaily.com/author-subhash-chandran-hits-out-against-gorakhpur-child-killings.html#respond Tue, 15 Aug 2017 13:26:45 +0000 http://www.chandrikadaily.com/?p=40384 കോഴിക്കോട്: ഗൊരഖ്പൂരിലെ മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുഭാഷ് ചന്ദ്രന്‍. ‘ശിശുപാപത്തില്‍ ഒരു സ്വാതന്ത്ര്യ ദിനം’ എന്ന പേരില്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് സുഭാഷ്, ശിശുഹത്യയെ ന്യായീകരിക്കുന്നവരെ രൂക്ഷമായി വിമര്‍ശിക്കുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ പേര് താന്‍ ചെറുപ്പത്തില്‍ കരഞ്ഞ് സ്വന്തമാക്കിയത് തന്റെ ദേശസ്‌നേഹത്തെപ്പറ്റി ഒരു പട്ടിയും സംശയിക്കാത്ത വിധത്തില്‍ ഈ വരികള്‍ കുറിക്കാനുള്ള അര്‍ഹതക്കു വേണ്ടിയാണെന്നും സുഭാഷ് പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

ശിശുശാപത്തിൽ ഒരു
സ്വാതന്ത്ര്യ ദിനം

ഉജ്ജ്വലനായ ഒരു ദേശീയ നേതാവിന്റെ പേരുകിട്ടാൻ അഞ്ചു വയസ്സിൽ അച്ഛനോട് കരഞ്ഞു വാശി പിടിച്ച കുട്ടിയായിരുന്നു ഞാൻ.
അതുകൊണ്ട്‌ കുട്ടിത്തം എന്താണെന്ന് , അതിന്റെ ശക്തി എന്താണെന്ന് എനിക്കു നന്നായി അറിയാം. 
കടുത്ത ആസ്ത്മക്കാരനായ കുട്ടിയായിരുന്നതുകൊണ്ട്‌, നേരെ കിടന്ന് പ്രാണൻ പോകട്ടെ എന്ന് ആശംസിച്ചുകൊണ്ട്‌ നെഞ്ചിൽ നിന്നു പറിച്ചെടുത്ത്‌ അമ്മ പായിൽ മലർത്തിക്കിടത്താറുള്ള ശിശുവായിരുന്നു ഞാൻ.
അതുകൊണ്ട്‌ പ്രാണവായു കിട്ടാതെയുള്ള മരണം എന്താണെന്നും എനിക്കു നന്നായി അറിയാം.
കഴിഞ്ഞു പോയ വർഷങ്ങളിൽ ആളുകളായ ആളുകൾ മുഴുവൻ കൊടിയുടെ നിറത്തിന്റെ പേരിൽ, തങ്ങൾ വിശ്വസിക്കുന്ന സംഘടനയുടെ പേരിൽ, താനുൾപ്പെട്ട ജാതിയുടെയും മതത്തിന്റേയും പേരിൽ, ലിംഗത്തിന്റേയും സ്വത്തിന്റേയും സ്വത്വത്തിന്റേയും ബലാബലങ്ങളുടെ പേരിൽ ചേരി തിരിഞ്ഞ്‌ വാക്കുകൊണ്ടും ആയുധം കൊണ്ടും പോരടിച്ചുകൊണ്ടേയിരുന്നപ്പോൾ ഞാൻ മിണ്ടാതിരുന്നത്‌ ഊമയായതുകൊണ്ടല്ല.
എന്റെ വാക്കിനെ എന്നേക്കാൾ ഊക്കിൽ പറയാൻ ഇവിടെ ലക്ഷക്കണക്കിനു പേർ വേറേയും ഉണ്ടായിരുന്നതുകൊണ്ടാണ്.

എന്നാൽ ഇന്നെനിക്കു ശബ്ദിക്കേണ്ടിയിരിക്കുന്നു.
കാരണം പ്രാണവായു നിഷേധിക്കപ്പെട്ട്‌ പിടഞ്ഞൊടുങ്ങിയ 76 പേർക്കും വാക്കില്ല, പാർട്ടിയില്ല, കൊടിയില്ല, കോടതിയില്ല.
തങ്ങൾ ഏതു മതത്തിൽ ഏതു ജാതിയിൽ ഏതു ലിംഗത്തിൽ എന്ന വിഷവാക്സിൻ എടുക്കാൻ അവർക്കു പ്രായമായിരുന്നില്ല.
ഓ, അവർക്ക്‌ വോട്ടവകാശവും ഇല്ലായിരുന്നല്ലോ.
അതുകൊണ്ട്‌ മിണ്ടാപ്രാണികളായ ആ കുരുന്നുകൾക്കു വേണ്ടി ഞാൻ ശബ്ദിക്കുന്നു.
ഇത്‌ അനീതിയാണ്. പശുശാപം എന്നൊന്ന് ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷേ ശിശുശാപം തീർച്ചയായും ഉണ്ട്‌. കാരണം നാളത്തെ കവിയെ, കലാകാരനെ, പാട്ടുകാരനെ, ദാർശനികനെ, അനീതിക്കെതിരെ പോരാടുന്ന ജനനേതാവിനെ നിങ്ങൾ ഇന്നേ കൊന്നിരിക്കുന്നു!

സുഭാഷ്‌ ചന്ദ്രബോസിന്റെ പേരു ഞാൻ അന്നേ കരഞ്ഞു സ്വന്തമാക്കിയത്‌ എന്റെ ദേശസ്നേഹത്തെപ്പറ്റി ഒരു പട്ടിയും സംശയിക്കാത്ത വിധത്തിൽ ഇന്നീ വരികൾ കുറിക്കുവാനുള്ള അർഹതയ്ക്കുവേണ്ടിയാണ്. പായിൽ മലർത്തിക്കിടത്തിയപ്പോൾ അന്നു പ്രാണനുപേക്ഷിക്കാതെ പിടിച്ചു നിന്നത്‌ ഈ സ്വാതന്ത്ര്യദിനത്തിൽ ആ എഴുപത്തിയാറു മിണ്ടാപ്രാണികൾക്കു വേണ്ടി മിണ്ടാനാണ്. വന്ദ്യവയോധികനായ ഒരു മഹാകവിയുടെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ
“നിന്നെക്കൊന്നവർ കൊന്നൂ പൂവേ
തന്നുടെ തന്നുടെ മോക്ഷത്തെ!”

വേദനയോടെ
ജയ്ഹിന്ദ്‌!

]]>
https://www.chandrikadaily.com/author-subhash-chandran-hits-out-against-gorakhpur-child-killings.html/feed 0
ഇരുപത്തേഴാം രാവിലെ നോമ്പുതുറ; ‘മൂന്ന് മനുഷ്യരുടെ’ അനുഭവം പങ്കുവെച്ച് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ https://www.chandrikadaily.com/subhash-chandran-fb-post-on-iftar-with-dr-muneer-and-fr-john.html https://www.chandrikadaily.com/subhash-chandran-fb-post-on-iftar-with-dr-muneer-and-fr-john.html#respond Thu, 22 Jun 2017 10:49:48 +0000 http://www.chandrikadaily.com/?p=33244 കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറിനും സില്‍വര്‍ ഹില്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോണ്‍ മണ്ണാറത്തറയ്ക്കുമൊപ്പം റമസാനിലെ ഇരുപത്തിയേഴാം രാവ് ദിവസത്തില്‍ നോമ്പു തുറന്നതിന്റെ അനുഭവം പങ്കുവെച്ച് സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുഭാഷ് ചന്ദ്രന്‍. സുഭാഷ് ചന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ:

മിനിസ്റ്റ്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ് അഥവാ പരമാനന്ദ മന്ത്രിസഭ!
ഇന്ന് വിശുദ്ധ റംസാന്‍ മാസത്തിലെ ഏറ്റവും പുണ്യം നിറഞ്ഞ ഇരുപത്തേഴാം രാവ്. കേരളത്തിന്റെ പ്രതിപക്ഷ ഉപനേതാവും കോഴിക്കോട് എനിക്കു നല്‍കിയ സുഹൃത്തുമായ ശ്രീ എം കെ മുനീറുമൊത്ത് ഒരു നോന്‍പ് തുറക്കല്‍.
ഈ ഒത്തുചേരലിനു ഒരു പ്രത്യേകത കൂടിയുണ്ട്. സില്‍വര്‍ ഹില്‍സ് സ്‌കൂളിന്റെ പ്രിന്‍സിപ്പലും ഞങ്ങളുടെ പൊതുസുഹൃത്തുമായ ഫാദര്‍ ജോണ്‍ മണ്ണാറത്തറയാണ് ഈ നോമ്പുതുറയ്ക്കു പിന്നില്‍.
ഒരു ക്രിസ്ത്യന്‍ പുരോഹിതനും ഒരു മുസ്ലിം ലീഗ് നേതാവും ഒരു ഹിന്ദു എഴുത്തുകാരനുമായല്ല, മൂന്നു മനുഷ്യരായിത്തന്നെ ഞങ്ങള്‍ ഇവിടെ കോഴിക്കോട് ജീവിക്കുന്നു. ഇഷ്ടഭക്ഷണം കഴിക്കുന്നു.
എല്ലാവര്‍ക്കും റംസാന്‍ ആശംസകളോടെ.

]]>
https://www.chandrikadaily.com/subhash-chandran-fb-post-on-iftar-with-dr-muneer-and-fr-john.html/feed 0