<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>substory &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/substory/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 04 Jan 2023 11:47:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>substory &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സോണിയ ഗാന്ധി ആശുപത്രിയില്&#x200d;</title>
		<link>https://www.chandrikadaily.com/news-india-latest-soniya-ghandhi-hospitalised1.html</link>
					<comments>https://www.chandrikadaily.com/news-india-latest-soniya-ghandhi-hospitalised1.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Wed, 04 Jan 2023 11:29:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[health condition]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[rahul ghandhi]]></category>
		<category><![CDATA[soniya gandhi]]></category>
		<category><![CDATA[substory]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=230826</guid>

					<description><![CDATA[കോണ്&#x200d;ഗ്രസ് മുന്&#x200d; അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു]]></description>
										<content:encoded><![CDATA[<p>കോണ്&#x200d;ഗ്രസ് മുന്&#x200d; അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. ഡല്&#x200d;ഹിയിലെ സര്&#x200d; ഗംഗാറാം ആശുപത്രിയില്&#x200d; പതിവ് പരിശോധനയ്ക്കായി പ്രവേശിപ്പിച്ചെന്നാണ് വിവരം.സോണിയ ഗാന്ധിക്കൊപ്പം മകള്&#x200d; പ്രിയങ്കയും മരുമകന്&#x200d; റോബര്&#x200d;ട്ട വധേരയും ആശുപത്രിയിലുണ്ട്. അര്&#x200d;ബുദരോഗ ബാധിതയായ സോണിയക്ക് ശ്വാസകോശ അണുബാധയുണ്ടെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>സോണിയയെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചെന്നറിഞ്ഞതോടെ രാഹുല്&#x200d; ഗാന്ധി ഭാരത് ജോഡോയാത്രയില്&#x200d; നിന്നും ഇന്നലെ ഡല്&#x200d;ഹിക്ക് തിരിച്ചിരുന്നു. രാവിലെ രാഹുല്&#x200d; യാത്ര ആരംഭിക്കുയും ചെയ്തു ഇന്നലെയാണ് ഭാരത് ജോഡോ യാത്ര യുപിയില്&#x200d; പ്രവേശിച്ചത്. ആരോഗ്യനില സംബന്ധിച്ച കൂടുതല്&#x200d; വിവരങ്ങള്&#x200d; പുറത്തുവന്നിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-india-latest-soniya-ghandhi-hospitalised1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓണ്&#x200d;ലൈന്&#x200d; ഗെയിമിങ്ങിന് മാര്&#x200d;ഗനിര്&#x200d;ദേശങ്ങളുമായി കേന്ദ്ര സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/news-kerala-online-games-instructions.html</link>
					<comments>https://www.chandrikadaily.com/news-kerala-online-games-instructions.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Mon, 02 Jan 2023 13:33:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[instructions]]></category>
		<category><![CDATA[online gaming]]></category>
		<category><![CDATA[substory]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=230411</guid>

					<description><![CDATA[ഓൺലൈൻ ഗെയിംമുകൾക്കുള്ള മാർരേഖയുടെ കരട് കേന്ദ്ര സർക്കാർ പുറത്തിറക്കി. ഇതിന്മേലുള്ള അഭിപ്രായങ്ങൾ അടുത്ത ആഴ്ചമുതൽ തേടും. അടുത്ത മാസത്തോടുകൂടി നിയമങ്ങൾ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഓൺലൈൻ ബെറ്റിങ് പോലെയുള്ള വിനോദങ്ങളിൽ നിയന്ത്രണം കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഓൺലൈൻ ഗെയിംകളിൽ പ്രായപൂർത്തി ആവാത്ത കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരും. ഇവർക്ക് ഓൺലൈൻ ഗെയിംകൾ കളിക്കണമെങ്കിൽ രക്ഷിതാക്കളുടെ മേൽനോട്ടത്തിലെ സാധ്യമാകു എന്നാണ് അറിയാൻ സാധിക്കുന്നത്. നിരവധി കുട്ടികൾ ഓൺലൈൻ ഗെയിംകൾക്ക് ഇരയായത് നമ്മൾ ദിനംപ്രതി കാണുന്നതാണ്. കുട്ടികളിൽ [&#8230;]]]></description>
										<content:encoded><![CDATA[<p>ഓൺലൈൻ ഗെയിംമുകൾക്കുള്ള മാർരേഖയുടെ കരട് കേന്ദ്ര സർക്കാർ പുറത്തിറക്കി. ഇതിന്മേലുള്ള അഭിപ്രായങ്ങൾ അടുത്ത ആഴ്ചമുതൽ തേടും. അടുത്ത മാസത്തോടുകൂടി നിയമങ്ങൾ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഓൺലൈൻ ബെറ്റിങ് പോലെയുള്ള വിനോദങ്ങളിൽ നിയന്ത്രണം കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.</p>
<p>ഓൺലൈൻ ഗെയിംകളിൽ പ്രായപൂർത്തി ആവാത്ത കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരും. ഇവർക്ക് ഓൺലൈൻ ഗെയിംകൾ കളിക്കണമെങ്കിൽ രക്ഷിതാക്കളുടെ മേൽനോട്ടത്തിലെ സാധ്യമാകു എന്നാണ് അറിയാൻ സാധിക്കുന്നത്. നിരവധി കുട്ടികൾ ഓൺലൈൻ ഗെയിംകൾക്ക് ഇരയായത് നമ്മൾ ദിനംപ്രതി കാണുന്നതാണ്. കുട്ടികളിൽ നിന്നും രക്ഷിതാക്കൾ അറിയാതെ ലക്ഷകണക്കിന് രൂപയാണ് പലർക്കും നഷ്ട്ടപെട്ടത്. ഇതിൽ മനനൊന്ത പല കുട്ടികളും ആത്മഹത്യയിലേക്ക് പോവുന്നു. ഇതിനെല്ലാം അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-online-games-instructions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലില്&#x200d; വെള്ളം ചേര്&#x200d;ത്തിട്ടുണ്ടോ? അറിയാം ഇനി എളുപ്പവഴിയില്&#x200d;</title>
		<link>https://www.chandrikadaily.com/news-kerala-india-milk-does-have-any-water-content-testing-techniques.html</link>
					<comments>https://www.chandrikadaily.com/news-kerala-india-milk-does-have-any-water-content-testing-techniques.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Thu, 29 Dec 2022 08:19:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[milk]]></category>
		<category><![CDATA[soft story]]></category>
		<category><![CDATA[substory]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229502</guid>

					<description><![CDATA[പാലില്&#x200d; വെള്ളം ചേര്&#x200d;ത്തിട്ടുണ്ടോ എന്ന് അറിയാനും എളുപ്പവഴിയുണ്ട്. കൈകളിലോ കാലുകളിലോ അല്ലെങ്കില്&#x200d; ചരിഞ്ഞ ഏതെങ്കിലും പ്രതലത്തിലോ ഒരു തുള്ളി പാല്&#x200d; ഒഴിക്കുക. ആ പാല്&#x200d; അതിവേഗം ഒഴുകി പോകുകയാണെങ്കില്&#x200d; അതില്&#x200d; വെള്ളത്തിന്റെ അംശമുണ്ട് എന്നാണ് അര്&#x200d;ത്ഥം. പാലില്&#x200d; ഫോര്&#x200d;മാലിന്റെ അളവ് കണ്ടെത്താന്&#x200d; വീട്ടില്&#x200d; ഒരു ടെസ്റ്റ് ട്യൂബ് ഉണ്ടായാല്&#x200d; മതി. 10 മില്ലി പാല്&#x200d; ടെസ്റ്റ് ട്യൂബില്&#x200d; എടുത്ത് അതിലേക്ക് 2-3 തുള്ളി സള്&#x200d;ഫ്യൂരിക്ക് ആസിഡ് ഒഴിക്കുക. ടെസ്റ്റ് ട്യൂബിന്റെ ഏറ്റവും മുകളിലാണ് ഒരു വട്ടത്തില്&#x200d; നീല [&#8230;]]]></description>
										<content:encoded><![CDATA[<p>പാലില്&#x200d; വെള്ളം ചേര്&#x200d;ത്തിട്ടുണ്ടോ എന്ന് അറിയാനും എളുപ്പവഴിയുണ്ട്. കൈകളിലോ കാലുകളിലോ അല്ലെങ്കില്&#x200d; ചരിഞ്ഞ ഏതെങ്കിലും പ്രതലത്തിലോ ഒരു തുള്ളി പാല്&#x200d; ഒഴിക്കുക. ആ പാല്&#x200d; അതിവേഗം ഒഴുകി പോകുകയാണെങ്കില്&#x200d; അതില്&#x200d; വെള്ളത്തിന്റെ അംശമുണ്ട് എന്നാണ് അര്&#x200d;ത്ഥം.</p>
<p>പാലില്&#x200d; ഫോര്&#x200d;മാലിന്റെ അളവ് കണ്ടെത്താന്&#x200d; വീട്ടില്&#x200d; ഒരു ടെസ്റ്റ് ട്യൂബ് ഉണ്ടായാല്&#x200d; മതി. 10 മില്ലി പാല്&#x200d; ടെസ്റ്റ് ട്യൂബില്&#x200d; എടുത്ത് അതിലേക്ക് 2-3 തുള്ളി സള്&#x200d;ഫ്യൂരിക്ക് ആസിഡ് ഒഴിക്കുക. ടെസ്റ്റ് ട്യൂബിന്റെ ഏറ്റവും മുകളിലാണ് ഒരു വട്ടത്തില്&#x200d; നീല നിറം കാണുകയാണെങ്കില്&#x200d; അതിനര്&#x200d;ത്ഥം പാലില്&#x200d; ഫോര്&#x200d;മാലില്&#x200d; അടങ്ങിയിട്ടുണ്ടെന്നാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-india-milk-does-have-any-water-content-testing-techniques.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതീക്ഷയുടെ ഫ്രീകിക്ക്; ജുവാന്റോയുടെ മുറിയാത്ത കാല്&#x200d;ചലനങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/news-qatar-dhoha-news.html</link>
					<comments>https://www.chandrikadaily.com/news-qatar-dhoha-news.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 03 Dec 2022 14:58:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[substory]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=225016</guid>

					<description><![CDATA[തന്റെ പരിമിതികളെ സര്&#x200d;ഗാത്മകത കൊണ്ടു മറികടന്ന് പ്രതീക്ഷയുടെ പുതിയ ലോകം തീര്&#x200d;ത്തയാളാണ് ജുവാന്റോ.]]></description>
										<content:encoded><![CDATA[<p><strong>ദോഹ ദവാര്&#x200d;</strong></p>
<p>കഴിഞ്ഞ ദിവസം ദോഹ കോര്&#x200d;ണിഷ് തീരത്ത് സന്ദര്&#x200d;ശകര്&#x200d;ക്കായുള്ള ഇരിപ്പിടത്തിലിരുന്ന് ബെഞ്ചില്&#x200d; വെച്ചിരുന്ന രിഹ്ല പന്ത് ഒരു കാലില്&#x200d; നിന്ന് മറുകാലിലേക്ക് മാറ്റുകയായിരുന്നു ഇടതു കൈ ഇല്ലാത്ത, പാതിമുറിഞ്ഞ ഒരുവലതുകൈ മാത്രമുള്ള ആ യുവാവ് ആദ്യം. ഇടക്കെപ്പോഴോ ആകാശത്തേക്ക് കണ്ണുംനട്ട് കിടന്നുകഴിഞ്ഞിട്ടുണ്ടാവും. ഇരുകാലുകള്&#x200d;ക്കിടയിലൂടെ പന്ത് പെട്ടെന്ന് കറങ്ങിക്കൊണ്ടിരുന്നു.</p>
<p>ഇടക്ക് രണ്ട് കാലിലും പിടിച്ച് ചുഴറ്റി തന്റെ വലതുകാലിലെ ഷൂവിനടയിലേക്ക് പന്തെത്തിയതെങ്ങിനെയെന്ന് നാം അത്ഭൂതംപൂണ്ടിരിക്കവെ പന്ത് ആ ഷൂവിനടിയില്&#x200d; വീഴാതെ കറങ്ങിക്കൊണ്ടേയിരിക്കും, മനോഹരമായ ഒരു ദൃശ്യാനുഭവം നാം കണ്ടുകഴിയും. ചുറ്റുമുള്ള ആള്&#x200d;ക്കൂട്ടം നിറകൈയ്യടിയോടെ അത് ഏറ്റുവാങ്ങും. ഫ്രീസ്‌റ്റൈല്&#x200d; ഫുട്‌ബോളില്&#x200d; ഇന്ദ്രജാലം തീര്&#x200d;ക്കുന്നയാള്&#x200d; ജുവാന്റോ അഗ്വിലോ. ഖത്തറില്&#x200d; ലോകകപ്പിന് അതിഥിയായി എത്തിയതാണ് ലോകത്തിലെ അറിയപ്പെടുന്ന മോട്ടിവേഷണല്&#x200d; സ്പീക്കറായ ഈ ചെറുപ്പക്കാരന്&#x200d;.</p>
<p>അംഗപരിമിതരോ ശാരീരിക പ്രയാസമുള്ളവരോ അരികുചേര്&#x200d;ന്ന് നടക്കേണ്ടവരല്ലെന്ന് ഖത്തറിലെ തെരുവുകളിലൂടെ പ്രഖ്യാപിക്കുകയാണ് ജുവാന്റോ. ആ യുവാവിന്റെ പ്രകടനം പലപ്പോഴും ആള്&#x200d;ക്കൂട്ടം അയാള്&#x200d;ക്ക് ചുറ്റിലും ശ്വാസമടക്കി നിന്നാണ് കാണുന്നത്. തന്റെ പരിമിതികളെ സര്&#x200d;ഗാത്മകത കൊണ്ടു മറികടന്ന് പ്രതീക്ഷയുടെ പുതിയ ലോകം തീര്&#x200d;ത്തയാളാണ് ജുവാന്റോ. ചിലിയാണ് സ്വദേശം. പിന്നീട് ബ്രസീലിലേക്കും അമേരിക്കയിലേക്കും താമസം മാറ്റി. ചിലിയിലെ ഏറ്റവും മികച്ച പരസ്യ ഏജന്&#x200d;സിയുടെ കലാസംവിധായകനായി പ്രവര്&#x200d;ത്തിച്ച അനുഭവസമ്പത്തുണ്ട്. 2013 ലെ ചിലി ഫ്രീസ്‌റ്റൈല്&#x200d; ഫുട്‌ബോള്&#x200d; ദേശീയ ചാമ്പ്യനായി.</p>
<p>അഡിഡാസ് അംബാസഡറായും പ്രവര്&#x200d;ത്തിച്ചു. പതിവു ലോകകപ്പുകളില്&#x200d; നിന്ന് വ്യത്യസ്തമായി അംഗപരിമിതര്&#x200d;ക്കും പ്രത്യേക പരിഗണന ആവശ്യമുള്ളവര്&#x200d;ക്കും ഏറെ മുന്&#x200d;ഗണന നല്&#x200d;കുന്ന ഖത്തര്&#x200d; ലോകകപ്പ് ഉദ്ഘാടന ചടങ്ങില്&#x200d; അതിന്റെ ഒരു വിളംബരം തന്നെ നടത്തിയെന്ന് ജുവാന്റോ. ഇന്ത്യയില്&#x200d; നിന്നുള്&#x200d;പ്പെടെ പല രാജ്യങ്ങളില്&#x200d; നിന്നും നൂറുകണക്കിന് അംഗപരിമിതരാണ് ലോകകപ്പിന്റെ ഇരുപത്തിരണ്ടാം പതിപ്പിന് സാക്ഷിയാവാനെത്തിയത്. തങ്ങളുടെ ഭൂമിയും ആകാശവും മറ്റുമനുഷ്യരുടേതിനൊപ്പമാണെന്ന് തെളിയിച്ച് വ്യത്യസ്തമായ ലോകകപ്പ് അനുഭവം പകര്&#x200d;ന്ന ഖത്തറിന് ജുവാന്റോ അഗ്വിലോ ഹൃദയംചേര്&#x200d;ത്ത് സ്പാനിഷില്&#x200d; നന്ദി പറയുന്നു: ഗ്രാസീയാസ് ഖത്തര്&#x200d;; നന്ദി ഖത്തര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-qatar-dhoha-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വികസനത്തിന്റെ പേരില്&#x200d; പടുത്തുയര്&#x200d;ത്തേണ്ടത് സാഹോദര്യത്തിന്റേയും മനുഷ്യത്വത്തിന്റേയും ഓവര്&#x200d; ബ്രി&#x200d;ഡ്ജുകള്&#x200d; &#8211; പരിശുദ്ധ ബസേലിയോസ് മാര്&#x200d;ത്തോമ മാത്യൂസ് തൃതീയൻ തിരുമേനി</title>
		<link>https://www.chandrikadaily.com/news-kerala-special-story.html</link>
					<comments>https://www.chandrikadaily.com/news-kerala-special-story.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 03 Dec 2022 13:09:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[substory]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=225003</guid>

					<description><![CDATA[നീ നിന്റെ അയല്&#x200d; ക്കാരനെ സഹോദരനെപ്പോലെ സ്നേഹിക്കുവാനാണ്. എന്നാല്&#x200d; ആരും ചെയ്യാത്തതും അതാണ്.]]></description>
										<content:encoded><![CDATA[<p>പോത്തൻകോട് : വികസനമെന്നപേരില്&#x200d; നമ്മള്&#x200d; ഓവര്&#x200d; ബ്രിഡ്ജുകള്&#x200d; നിര്&#x200d;മ്മിക്കുമ്പോള്&#x200d; അതിനുകീഴില്&#x200d; താമസിക്കുന്ന പാവപ്പെട്ടവരുടെ ജീവിതം കാണേണ്ടതാണെന്ന് മലങ്കര സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാര്&#x200d;ത്തോമ മാത്യൂസ് തൃതീയൻ കാത്തോലിക്ക ബാവ.</p>
<p>ശാന്തിഗിരി ആശ്രമത്തില്&#x200d; നടന്ന സ്വീകരണ യോഗത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമെല്ലാവരും വികസനത്തിനായി കൊതിക്കുന്നു, ഏതു രാജ്യത്തുചെന്നാലും നമ്മള്&#x200d; വികസനമെന്നത് വിലയിരുത്തുന്നത് ഓവര്&#x200d; ബ്രിഡ്ജുകളുടെ എണ്ണം നോക്കിയാണ് . എന്നാല്&#x200d; ഓവര്&#x200d; ബ്രി&#x200d;ഡ്ജുകളുടെ കീഴില്&#x200d; ഉറങ്ങുന്ന നിരവധി സാധാരണക്കാരായ, പാവപ്പെട്ടവരായ മനുഷ്യരുടെ ജീവിതത്തില്&#x200d; വികസനം ഉണ്ടാക്കുവാനാണ് നമ്മള്&#x200d; പരിശ്രമിക്കേണ്ടത്. ഡിവൈഡറുകളിലും റോഡുവക്കിലും നിരവധി ജീവിതങ്ങളാണ് കഴിയുന്നത്. എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത് നീ നിന്റെ അയല്&#x200d; ക്കാരനെ സഹോദരനെപ്പോലെ സ്നേഹിക്കുവാനാണ്. എന്നാല്&#x200d; ആരും ചെയ്യാത്തതും അതാണ്.</p>
<p>ഉച്ചയ്ക്ക് 12. മണിക്ക് ആശ്രമത്തിലെത്തിയ അദ്ദേഹത്തെ ആശ്രമം ജനറല്&#x200d; സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മറ്റ് സന്ന്യാസസംഘാംഗങ്ങള്&#x200d; എന്നിവര്&#x200d; ചേര്&#x200d;ന്ന് സ്വീകരിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് ആശ്രമം സ്പിരിച്ച്വല്&#x200d; സോണ്&#x200d; കോണ്&#x200d;ഫറൻസ് ഹാളില്&#x200d; നടന്ന യോഗത്തില്&#x200d; അദ്ദേഹം സന്ന്യാസ സംഘാംഗങ്ങളേയും ആശ്രമം പ്രവര്&#x200d;ത്തകരേയും അഭിസംബോധന ചെയ്തു സംസാരിച്ചു. കെയര്&#x200d; &amp; ഷെയര്&#x200d; മാനേജിംഗ് ഡയറക്ടര്&#x200d; ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ ശാന്തിഗിരി ആശ്രമവുമായും മലങ്കര സുറിയാനി സഭയുമായി ബന്ധപ്പെട്ടുള്ള പ്രവര്&#x200d;ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. ജനറല്&#x200d; സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ആമുഖമായി സംസാരിച്ചു. ആശ്രമം വൈസ് പ്രസിഡിന്റ് സ്വാമി നിര്&#x200d;മ്മോഹാത്മ ജ്ഞാനതപസ്വി കൃതജ്ഞതയര്&#x200d;പ്പിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-special-story.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൊഴില്&#x200d; നല്&#x200d;കി ചേര്&#x200d;ത്തുപിടിക്കാം</title>
		<link>https://www.chandrikadaily.com/news-qatarworldcup-al-mufthih-story.html</link>
					<comments>https://www.chandrikadaily.com/news-qatarworldcup-al-mufthih-story.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 03 Dec 2022 11:26:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[substory]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=224977</guid>

					<description><![CDATA[ഭിന്നശേഷിക്കാരില്&#x200d;നിന്നും അവരുടെ ബയോഡാറ്റ സ്വീകരിച്ചു തരംതിരിച്ചു പ്രാദേശിക ബോഡിക്ക് കീഴില്&#x200d; തൊഴില്&#x200d;മേള സംഘടിപ്പിച്ചു]]></description>
										<content:encoded><![CDATA[<p><strong>അന്&#x200d;വര്&#x200d; കണ്ണീരി അമ്മിനിക്കാട്</strong></p>
<p>ഖത്തര്&#x200d; ലോകകപ്പ് ഉദ്ഘാടന വേദിയില്&#x200d; തന്റെ വശ്യമായ വാക്ശരങ്ങള്&#x200d;ക്കൊണ്ടു ലോകശ്രദ്ധയെ കൈക്കുമ്പിളിലാക്കിയ ഗാനിം അല്&#x200d; മുഫ്തിഹ് എന്ന മഹത് വ്യക്തിത്വമാണ് ട്രെന്&#x200d;ഡിങ് ചര്&#x200d;ച്ചാവിഷയം. ജനനത്തിന് മുമ്പ് തന്നെ ഗാനിം ജനിക്കുമ്പോള്&#x200d; അംഗവൈകല്യം ബാധിക്കുമെന്നറിഞ്ഞിട്ടും ഈ ഭൂമിയാണ് ഗാനിമിന്റെ യഥാര്&#x200d;ത്ഥ വേദി എന്ന് തിരിച്ചറിഞ്ഞവരാണ് അവന്റെ മാതാപിതാക്കള്&#x200d;. പാക് മോഡലും മോട്ടിവേറ്ററുമായ മുനിബ അന്&#x200d;സാരിയെപ്പോലുള്ള വ്യക്തിത്വങ്ങള്&#x200d; ഭിന്നശേഷി സമൂഹത്തിന് ഏറെ പ്രചോദിതമാണ്. ഭിന്നശേഷിക്കാരുടെ ജീവിതം ഏറ്റവും അടുത്ത് തിരിച്ചറിയുന്ന ജീവിതങ്ങളിലൊരുവനാണ് ഞാനും. ഒരുപാട് ജീവിതങ്ങള്&#x200d; ഭിന്നശേഷി എന്ന് മുദ്രകുത്തിയത് മുതല്&#x200d; പരിചയപ്പെടുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടുണ്ട്. അവരുടെ മനസ്സിന്റെ വേഗതയും ഇഴയലും വേഗത്തില്&#x200d; തിരിച്ചറിയാന്&#x200d; സാധിക്കുന്നത് അതേ അനുഭവങ്ങളുടെ സാക്ഷ്യപത്രംകൂടിയാണ് എന്റെ ജീവിതം.<br />
ഗാനിം മുഫ്തിഹ് ലോകശ്രദ്ധ പിടിച്ചുപറ്റിയ ഇരുപതുകാരനെങ്കില്&#x200d; അദ്ദേഹത്തില്&#x200d; രൂപപ്പെട്ട ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും ചരിത്രം വിശേഷപ്പെട്ടതായിരിക്കും. എങ്ങനെ ജീവിതം നയിക്കണമെന്നറിയാതെ കുഴയുന്ന നിമിഷങ്ങള്&#x200d; ഗാനിമിനെ പോലുള്ള ജീവിതത്തിലേക്ക് മാത്രം കണ്ണുകളും ചിന്തകളും പായിച്ചാല്&#x200d; മതിയാവും. അതിജീവനത്തിന്റെ സ്പന്ദനം തൊട്ടറിഞ്ഞ ഗാനിമിന്റെ ജീവിതം താരതമ്യം ചെയ്താല്&#x200d; അതിജയിക്കാന്&#x200d; കഴിയാതെ ഒരു കഷ്ണം കയറിലോ മറ്റോ ജീവിതം അവസാനിപ്പിക്കുന്നവര്&#x200d; പരമ വിഡ്ഢികളാണ്. കുറവുകള്&#x200d; അവസരമാക്കുന്നവരാണ് ലോകത്ത് വിജയക്കൊടി പാറിച്ചവരിലേറെയും. ഒരു മനുഷ്യനില്&#x200d; കുറവുകള്&#x200d; സംഭവിക്കുന്നില്ല, മറിച്ചു താത്കാലിക ചില പ്രകടമായ നഷ്ടങ്ങള്&#x200d; ദൃശ്യമാവുമെങ്കിലും ആന്തരികമായി അവര്&#x200d; ആര്&#x200d;ജ്ജിച്ചെടുക്കുന്ന മനോധൈര്യവും ആത്മവിശ്വാസവും പ്രകടമായ നഷ്ടങ്ങള്&#x200d; എന്ന് വിലയിരുത്തുന്നതിനെക്കൊണ്ട് രൂപപ്പെടുത്തിയതാണ്. നേട്ടങ്ങളുടെ വലിയ പട്ടികയില്&#x200d; അവരുടെ പേരുകള്&#x200d; നിരന്തരം ചേര്&#x200d;ത്തുവെക്കുന്നത് നിരന്തരമായ പരിശ്രമങ്ങളും മടിയേശാത്ത അധ്വാനശീലവും ശുഭാപ്തിവിശ്വാസം കൈമുതലാക്കിയതുകൊണ്ടും മാത്രമാണ്.</p>
<p>ഭിന്നശേഷിക്കാരനായ വ്യക്തിക്ക് ലഭിക്കേണ്ട മൂല്യവത്തായ സമ്മാനം തൊഴിലാണ് എന്നുറച്ചു വിശ്വസിക്കുന്നു. കാരണം തൊഴില്&#x200d; വിശിഷ്ടമായ ഒരു ശേഷിയാണ്. തൊഴില്&#x200d; ശേഷിക്ക്മുന്നില്&#x200d; എല്ലാവരും തുല്യരാണ്. അവിടെ പൂര്&#x200d;ണ ആരോഗ്യമുള്ളവര്&#x200d;, അംഗ പരിമിതര്&#x200d; എന്നിങ്ങനെ വേര്&#x200d;തിരിവ് ഇല്ല എന്നുറച്ചു വിശ്വസിക്കുന്നു. എല്ലാരിലും വ്യത്യസ്ത ശേഷികളാണുള്ളത്. അത് എങ്ങനെ ഉപയോഗപ്പെടുത്താം എന്നതാണ് പ്രധാനം. ഭിന്നശേഷി വിഭാഗക്കാരില്&#x200d; ശേഷി തുല്യമെങ്കിലും ശാരീരിക പരിമിതികള്&#x200d; പ്രകടമായേക്കാം. പക്ഷേ, അതുകൊണ്ട് അവര്&#x200d; മാറ്റി നിറുത്തപ്പെടേണ്ടവരല്ല. മനസ്സ് എത്തുന്നിടത്തേക്ക് അതിവേഗതയില്&#x200d; മെയ്യെത്തിക്കാന്&#x200d; സാധിക്കാതെ വരുന്നു എന്നത് കുറവല്ല. അത് രൂപപ്പെട്ട സാഹചര്യമാണ്. അത്തരം സാഹചര്യമുള്ളവരെ ഉള്&#x200d;ക്കൊള്ളാന്&#x200d; സാധിക്കേണ്ടതുണ്ട്. ആരോഗ്യം എന്നതിന്റെ വ്യാഖ്യാനം ശരീരത്തിന്റെ പൂര്&#x200d;ണത എന്നതല്ല മാനദണ്ഡം. മറിച്ചു മനസ്സിന്റെ ആരോഗ്യവും നമുക്കുള്ള ശരീരാവയവങ്ങള്&#x200d; ഊര്&#x200d;ജ്വസ്വലമാവുമ്പോഴാണ് ആരോഗ്യത്തിന്റെ മാനദണ്ഡക്രമം പൂര്&#x200d;ണമാവുകയുള്ളു. ചുറ്റിലും അറിവിലും കുടുംബത്തിലുമുള്ള ഭിന്നശേഷിക്കാരന് നിങ്ങള്&#x200d;ക്ക് ഒരു തൊഴില്&#x200d; നല്&#x200d;കാനായാല്&#x200d; അത് നിങ്ങള്&#x200d; ചെയ്ത പുണ്യങ്ങളുടെ നേതാവായി മുന്നില്&#x200d; നില്&#x200d;ക്കും. കുട നിര്&#x200d;മാണം, സോപ്പ്, സോപ്പ് പൊടി നിര്&#x200d;മാണം, മെഴുകുതിരി, പേന നിര്&#x200d;മാണം തുടങ്ങിയ ജോലികള്&#x200d; ഭിന്നശേഷിക്കാര്&#x200d;ക്ക് എന്ന് ബ്രാന്&#x200d;ഡ് ചെയ്തുവെച്ചിരിക്കുന്ന സാഹചര്യമാണ് ഇന്ന് ഏറെ പ്രകടമാവുന്നത്. ഈ സമീപനത്തെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പൊതുസമീപനങ്ങള്&#x200d; രൂപപ്പെടുത്തിയ ഇത്തരം ബ്രാന്&#x200d;ഡിങ്ങുകളെ മാറ്റിതിരുത്താന്&#x200d; ചുറ്റുപാടുകളിലെ സാഹചര്യം ഉപയോഗിച്ചു ഫലപ്രദമാക്കുക. ഏറ്റവും അടുത്തുള്ള നഗരങ്ങളില്&#x200d; ആശുപത്രികള്&#x200d;, ഉയര്&#x200d;ന്ന വാണിജ്യ സ്ഥാപനങ്ങള്&#x200d;, സേവന സ്ഥാപനങ്ങള്&#x200d; തുടങ്ങിയ ഇടങ്ങളില്&#x200d; പതിവ് രീതിയില്&#x200d; നിന്നും വിഭിന്നമായി ഏറ്റവും ആവശ്യമായ അവസരത്തെ സൃഷ്ടിച്ചു നല്&#x200d;കുക. അതിന് ശേഷം ഭിന്നശേഷിക്കാരില്&#x200d;നിന്നും അവരുടെ ബയോഡാറ്റ സ്വീകരിച്ചു തരംതിരിച്ചു പ്രാദേശിക ബോഡിക്ക് കീഴില്&#x200d; തൊഴില്&#x200d;മേള സംഘടിപ്പിച്ചു കൂടിക്കാഴ്ചക്ക് അവസരം നല്&#x200d;കി ആറു മാസത്തെ പ്രൊബേഷന്&#x200d; കാലാവധിയും നല്&#x200d;കി ജോലി നല്&#x200d;കിയാല്&#x200d; ഏറ്റവും അഭികാമ്യമായ രീതിയില്&#x200d; പദ്ധതി കേരളത്തിലുടനീളം നിര്&#x200d;വഹിക്കാവുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-qatarworldcup-al-mufthih-story.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശി തരൂര്&#x200d; പാണക്കാട് സന്ദര്&#x200d;ശിച്ചു</title>
		<link>https://www.chandrikadaily.com/sasitharurthangalnewsupdates.html</link>
					<comments>https://www.chandrikadaily.com/sasitharurthangalnewsupdates.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 22 Nov 2022 06:28:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[kunjalikutty]]></category>
		<category><![CDATA[news]]></category>
		<category><![CDATA[panakkad]]></category>
		<category><![CDATA[sasitharur]]></category>
		<category><![CDATA[substory]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=222851</guid>

					<description><![CDATA[തരൂരുമായി ദീര്&#x200d;ഘകാലമായി തുടരുന്ന ബന്ധമാണെന്നും സന്ദര്&#x200d;ശനം മറ്റൊരു രീതിയില്&#x200d; കാണേണ്ടതില്ലെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: കോണ്&#x200d;ഗ്രസ് നേതാവ് ശശി തരൂര്&#x200d; പാണക്കാട് സന്ദര്&#x200d;ശിച്ചു. ഇന്നു രാവിലെ എട്ടര മണിയോടെയാണ് തരൂര്&#x200d; പാണക്കാട്ടെത്തിയത്. ഒരു മണിക്കൂറോളം ചിലവഴിച്ച അദ്ദേഹം നേതാക്കളുമായി കൂടികാഴ്ച നടത്തി. പ്രഭാത ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. പാണക്കാട് എത്തുന്നത് പുതിയ കാര്യമല്ലെന്നും പലഘട്ടങ്ങളില്&#x200d; ഇവിടെയെത്തുകയും നേതാക്കളുമായി കൂടികാഴ്ച നടത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മുസ്്ലിം ലീഗുമായി ദീര്&#x200d;ഘ കാല ബന്ധമാണ്. പല തെരഞ്ഞെടുപ്പുകളിലും മുസ്്ലിം ലീഗ് സ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്ക് വേണ്ടി പ്രചാരണം നടത്തിയിട്ടുണ്ട്. എന്റെ സന്ദര്&#x200d;ശനം ചിലര്&#x200d; വിഭാഗീയതയായി ചിത്രീകരിക്കുന്നുണ്ട്. എന്നാല്&#x200d; തനിക്ക് ഒരു ഗ്രൂപ്പുണ്ടാക്കാനും താല്പര്യമില്ല. ഒരു ഗ്രൂപ്പും കോണ്&#x200d;ഗ്രസ്സില്&#x200d; വേണ്ട. യുണൈറ്റഡ് കോണ്&#x200d;ഗ്രസ് മതിയെന്നാണ് എന്റെ അഭിപ്രായമെന്നും തരൂര്&#x200d; കൂട്ടിചേര്&#x200d;ത്തു. സാദിഖലി തങ്ങളുടെ നേതൃത്വത്തില്&#x200d; മുസ്്ലം ലീഗ് നടത്തുന്ന സൗഹാര്&#x200d;ദ സംഗമം മികച്ച പരിപാടിയാണ്. ആ പരിപാടിക്ക് ഹൃദയം തൊട്ട അഭിനന്ദനമറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.</p>
<p>തരൂരുമായി ദീര്&#x200d;ഘകാലമായി തുടരുന്ന ബന്ധമാണെന്നും സന്ദര്&#x200d;ശനം മറ്റൊരു രീതിയില്&#x200d; കാണേണ്ടതില്ലെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; പറഞ്ഞു. പാണക്കാടുമായുള്ള ബന്ധം അദ്ദേഹം കേരളത്തില്&#x200d; വന്നത് മുതല്&#x200d; തുടങ്ങിയതാണ്. ഹൈദലരി തങ്ങളുമായി നല്ല സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു. രാഷ്ട്രീയത്തില്&#x200d; അദ്ദേഹം നല്ലൊരു കാമ്പയിനറാണ്. തിരുവനന്തപുരത്തു നിന്നും മത്സരിച്ച് രണ്ടു തവണ എം.പിയായ അദ്ദേഹം ഇപ്പോഴെന്നല്ല എപ്പോഴും സംസ്ഥാന രഷ്ട്രീയത്തില്&#x200d; സജീവമാണെന്നും തങ്ങള്&#x200d; കൂട്ടിചേര്&#x200d;ത്തു. തരൂരിന്റേത് സൗഹൃദ സന്ദര്&#x200d;ശനമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. മറ്റു പാര്&#x200d;ട്ടികളുടെ ആഭ്യന്തര വിഷയം നമ്മള്&#x200d; സംസാരിക്കേണ്ടതില്ല. യു.ഡി.എഫിന്റെ സാധ്യതയും പൊതു രാഷ്ട്രീയ കാര്യങ്ങളുമാണ് ചര്&#x200d;ച്ചയില്&#x200d; വന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്്ലിം ലീഗ് ദേശീയ ട്രഷറര്&#x200d; പി.വി അബ്ദുല്&#x200d; വഹാബ്, കെ.പി.എ മജീദ്, പി.എം.എ സലാം, എം.വി രാഘവന്&#x200d; എം.പി, പ്രഫ.കെ. ആബിദ് ഹുസൈന്&#x200d; തങ്ങള്&#x200d; എം.എല്&#x200d;.എ, വി.പി അഹമ്മദ് സാജു തുടങ്ങിയവരും സന്നിഹിതരായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sasitharurthangalnewsupdates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
